മക്കന്‍ ബഹുദൈവാരാധക പാരമ്പര്യത്തില്‍ വികസിച്ചുവന്ന ഒരു ശിലാപൂജക ക്ഷേത്രമായിരുന്നു വാസ്തവത്തില്‍ കഅ്ബ. തെക്കനറേബ്യന്‍ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാകൃത ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന് സമര്‍ഥിക്കാന്‍ ചില ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഉന്നയിച്ചിട്ടുള്ള ഈ വാദം ശരിയാണോ?
അല്ല. തെക്കേ അറേബ്യയിലെ വിഗ്രഹാരാധകര്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബയെന്ന് ‘ചരിത്രരേഖകള്‍’ വ്യക്തമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം വിമര്‍ശകരൊന്നും തന്നെ ഒരു ‘ചരിത്രരേഖ’യും നാളിതുവരെ ഇവ്വിഷയകമായി ഹാജരാക്കിയിട്ടില്ല എന്നതാണ് സത്യം. ദക്ഷിണ അറേബ്യ എന്ന ഭൂമിശാസ്ത്രപരമായ മേല്‍വിലാസം സ്ഥാപിക്കുന്നതുപോയിട്ട് ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനക്കുവേണ്ടി ആരെങ്കിലും നിര്‍മിച്ചതാണ് കഅ്ബയെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു ചരിത്രരേഖയും ഇല്ല. വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരന്‍ ഹെറഡോട്ടസ് ‘അലിലത്’ എന്നുപേരുള്ള ഒരു അറേബ്യന്‍ ദേവതയെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്നതാണ് കഅ്ബ വിഗ്രഹാരാധകര്‍ സ്ഥാപിച്ചതാണെന്ന് തെളിയിക്കാന്‍ പല ഇസ്‌ലാം വിമര്‍ശകരും എടുത്തുദ്ധരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് ത്വാഇഫില്‍ പൂജിക്കപ്പെട്ടിരുന്ന ലാത്ത എന്ന വിഗ്രഹമാണ് ഹെറഡോട്ടസിന്റെ പരാമര്‍ശത്തിന് വിധേയമായതെന്ന് അവരില്‍ ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്.
പുരാതനകാലം മുതല്‍ക്കുതന്നെ കഅ്ബ വിഗ്രഹാരാധകരുടെ ദേവാലയമായിരുന്നുവെന്ന് ഹെറഡോട്ടസിന്റെ എഴുത്തുകള്‍ തെളിയിക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഇവിടെ, ഒന്നാമതായി മക്കയെക്കുറിച്ചോ കഅ്ബയെക്കുറിച്ചോ ഹെറഡോട്ടസ് യാതൊരു പ്രസ്താവനയും നടത്തുന്നില്ല എന്നതാണ് സത്യം. ഹെറഡോട്ടസിന്റെ ‘അലിലത്ത്’ ‘ലാത്ത’യാണെങ്കില്‍ ത്വാഇഫിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എന്നാണ് വരിക. അങ്ങനെയാണെങ്കിലും അല്ലെങ്കിലും, അറേബ്യയുടെ ഒരു ഭാഗത്ത് ബി.സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഒരു വിഗ്രഹം ദേവതയായി ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വിവരണം തെളിയിക്കുന്നത്. ഇതിന് മക്കയുമായും കഅ്ബയുമായും എന്തു ബന്ധമാണുള്ളത്? കഅ്ബ വിഗ്രഹാരാധനക്കുവേണ്ടി പടുത്തുയര്‍ത്തപ്പെട്ട ഭവനമാണെന്ന വാദത്തിന് അതെങ്ങനെയാണ് തെളിവാകുക?
രണ്ടാമതായി, ഹെറഡോട്ടസ് ഇനി സാക്ഷാല്‍ കഅ്ബയെക്കുറിച്ചുതന്നെ ഇതേ കാര്യം എഴുതിയാലും അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും കഅ്ബക്കു ചുറ്റുമുള്ള ജനത ദേവതാപൂജ ആരംഭിച്ചുവെന്നല്ലാതെ കഅ്ബ സ്ഥാപിക്കപ്പെട്ടത് അന്നായിരുന്നുവെന്നും അതിനുവേണ്ടിയായിരുന്നുവെന്നും എങ്ങനെയാണ് സ്ഥാപിക്കപ്പെടുക? ഇബ്‌റാഹിം നബി(അ)യാണ് കഅ്ബ സ്ഥാപിച്ചതെന്ന പ്രവാചകാധ്യാപനത്തെ അതെങ്ങനെയാണ് തിരുത്തുക? ബൈബിള്‍ കാലഗണന പ്രകാരം ഹെറഡോട്ടസിന് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഇബ്‌റാഹിം പ്രവാചകന്‍ സ്ഥാപിച്ച ഒരാരാധനാലയത്തിന്റെ പരിസരത്ത് ഹെറഡോട്ടസിന്റെ കാലമായപ്പോഴേക്കും വിശ്വാസവ്യതിചലനങ്ങളുടെ ഫലമായി വിഗ്രഹങ്ങള്‍ വന്നുചേരുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്? കഅ്ബയെ ഇബ്‌റാഹിം നബി (അ) പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൂല്യങ്ങളില്‍ തന്നെ അറബികള്‍ ചരിത്രത്തിലുടനീളം നിലനിര്‍ത്തി എന്ന് മുഹമ്മദ് നബി(സ)യോ മുസ്‌ലിംകളോ അവകാശപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ചരിത്രത്തില്‍ സംഭവിച്ച അപഭ്രംശങ്ങള്‍ വഴി പരിശുദ്ധമായ ആ ദൈവഭവനം പില്‍ക്കാലത്ത് വിഗ്രഹങ്ങള്‍കൊണ്ട് മലിനമായിത്തീര്‍ന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരം അപഭ്രംശങ്ങളില്‍ നിന്നു വിമോചിപ്പിച്ച് കഅ്ബയെ അതിന്റെ ആദിമ അബ്രഹാമിക വിശുദ്ധയില്‍ പുനഃസ്ഥാപിക്കുക എന്ന ദൗത്യമാണല്ലോ, മുഹമ്മദ് നബി (സ) ഏഴാം നൂറ്റാണ്ടില്‍ നിര്‍വഹിച്ചത്.
ബി. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഡിയോഡറസ് സിക്കുലസ് (Diodorus Siculus) എന്ന ഗ്രീക്ക് ചരിത്രകാരന്‍ അന്ന് അദ്ദേഹത്തിനറിയാമായിരുന്ന ഭൂപ്രദേശങ്ങളെക്കുറിച്ചെഴുതിയ ബിബഌയോത്തിക്ക ഹിസ്റ്റോറിക്ക (Bibliotheca Historica) എന്ന ഗ്രന്ഥത്തില്‍ മക്കയെ പരമാര്‍ശിച്ചുകൊണ്ട് ”അവിടെ അതിവിശുദ്ധവും എല്ലാ അറബികളും അങ്ങേയറ്റം ആദരിക്കുന്നതുമായ ഒരാരാധനാലയം നിലിവിലുണ്ട്” എന്നെഴുതിയിട്ടുള്ളതാണ് വിമര്‍ശകരുടെ മറ്റൊരു ‘തെളിവ്.’ ഗ്രീക്കുകാര്‍ക്കുപോലും പരിചിതമാകുംവിധമുള്ള പ്രശസ്തി ക്രിസ്തുയേശുവിനു മുമ്പുതന്നെ കഅ്ബ കൈവരിച്ചിരുന്നുവെന്ന് മാത്രമാണ് വാസ്തവത്തില്‍ ഡിയോഡറസിന്റെ ഗ്രന്ഥം തെളിയിക്കുന്നത്. കഅ്ബ ഇബ്‌റാഹിം നബി(അ) സ്ഥാപിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന വിദൂരമായ സൂചനകള്‍പോലും അദ്ദേഹത്തിന്റെ എഴുത്ത് ഉള്‍ക്കൊള്ളുന്നില്ല. കഅ്ബയില്‍ വിഗ്രഹാരാധന നടക്കുന്നതായിത്തന്നെ ഡിയോഡറസിന്റെ എഴുത്തുകള്‍ പറഞ്ഞാല്‍പോലും അദ്ദേഹത്തിനു രണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇബ്‌റാഹിം നബി (അ) ഏകദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചതായിരുന്നു പ്രസ്തുത ഭവനമെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കുകയില്ലെന്നതാണ് വാസ്തവം.
കഅ്ബ ഇബ്‌റാഹിം പ്രവാചകനും പുത്രന്‍ ഇസ്മാഈല്‍ പ്രവാചകനും ചേര്‍ന്ന് പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുവാന്‍വേണ്ടി പടുത്തുയര്‍ത്തിയതാണെന്ന ഇസ്‌ലാമിക നിലപാടിനെ നിരാകരിക്കുകയോ ബഹുദൈവാരാധകര്‍ സ്ഥാപിച്ചതോ ബഹുദൈവാരാധനയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതോ ആയ ദേവാലയമാണ് അത് എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല വിമര്‍ശകരുടെ കൈവശമുള്ള ‘ചരിത്രരേഖ’കളൊന്നും തന്നെ എന്ന് നമുക്ക് വ്യക്തമായി. കഅ്ബയെ ശിലാപൂജയുമായി ബന്ധിപ്പിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ പിന്നീട് ആശ്രയിക്കുന്നത് ഹജറുല്‍ അസ്‌വദ് എന്ന, കഅ്ബയുടെ ചുമരില്‍ പരിരക്ഷിക്കപ്പെടുന്ന കറുത്ത കല്ലിനെയാണ്. വാസ്തവത്തില്‍, അങ്ങേയറ്റം പരിഹാസ്യമായ ഒരു വാദമാണിത്. ഹജറുല്‍ അസ്‌വദ് എന്ന അറബി വാക്കിനര്‍ത്ഥം കറുത്ത കല്ല് എന്നു മാത്രമാണ്. ആരാധനാലയങ്ങളുടെ ചുമരുകള്‍ നിര്‍മിക്കപ്പെടുക സ്വാഭാവികമായും കല്ലുപയോഗിച്ചു തന്നെയാണ്. കഅ്ബ പടുത്തുയര്ത്തുവാനാരംഭിച്ചപ്പോ
ആരാധനാലയങ്ങളുടെ ചുമരുകളില്‍ കല്ലുകളുണ്ടാകുന്നതിന്റെ പേരല്ല ശിലാപൂജ, മറിച്ച് ചുമരിലോ അല്ലാതെയോ ഉള്ള ഏതെങ്കിലും കല്ല് പൂജിക്കപ്പെടുന്നതിന്റെ പേരാണ്. അറബികള്‍ ഇബ്‌റാഹിമീ ഏകദൈവ വിശ്വാസത്തില്‍നിന്ന് പല രീതിയിലും വ്യതിചലിച്ചു പോവുകയും മുഹമ്മദ് നബി (സ)യുടെ കാലമായപ്പോഴേക്കും കടുത്ത വിഗ്രഹാരാധകരായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ പൂജാവസ്തുക്കളില്‍ ഒരിക്കല്‍പോലും ഹജറുല്‍ അസ്‌വദ് ഉള്‍പ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തിലും ആരാധിക്കപ്പെട്ടിട്ടില്ലാത്ത, കഅ്ബയുടെ മൂലശിലയെന്ന നിലയില്‍ അപ്പടി നിലനിര്‍ത്തപ്പെടുക മാത്രം ചെയ്തിട്ടുള്ള ഒരു കല്ലാണത്. കഅ്ബയെ ശിലാപൂജയുടെ കേന്ദ്രമായി അവതരിപ്പിക്കാനാഗ്രഹമുള്ള മിഷനറിമാര്‍ക്കും ഓറിയന്റലിസ്റ്റുകള്‍ക്കുമൊന്നും ഹജറുല്‍ അസ്‌വദിനെ അറബികള്‍ പൂജിച്ചിരുന്നുവെന്ന് കാണിക്കുന്ന ഒരു ചരിത്രരേഖയും ഉദ്ധരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കഅ്ബക്കകത്തുപോലും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോഴും അറബികള്‍ ഹജറുല്‍ അസ്‌വദിനെ ആരാധനാമൂര്‍ത്തിയായി സ്വീകരിച്ചില്ലെന്ന് പറയുമ്പോള്‍ ഹജറുല്‍ അസ്‌വദിനെ ചൂണ്ടിക്കാണിച്ച് ‘ശിലാപൂജ’ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നത് എത്രമേല്‍ ബാലിശമാണെന്ന് ആര്‍ക്കും വ്യക്തമാകും.
ഭക്തി സമര്‍പ്പിക്കപ്പെടുകയോ നിവേദ്യങ്ങള്‍ നേരപ്പെടുകയോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കപ്പെടുകയോ ഭരമേല്‍പിക്കപ്പെടുകയോ സഹായമഭ്യര്‍ത്ഥിക്കപ്പെടുകയോ പ്രാര്‍ത്ഥിക്കപ്പെടുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഹജറുല്‍ അസ്‌വദ്, പ്രപഞ്ചനാഥനുള്ള ആരാധനയായി കഅ്ബയെ വലം വെക്കുന്നവര്‍ക്ക് (ത്വവാഫ്) അത് തുടങ്ങുവാനുള്ള സ്ഥലം അടയാളപ്പെടുത്തുന്ന നാട്ടക്കുറിയായാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നിലനില്‍ക്കുന്നത്. ഇസ്‌ലാം പൂര്‍വ അറബികള്‍ക്കിടയിലും അതങ്ങനെ മാത്രമാണ് നിലനിന്നത്. ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്ന യാതൊരു കര്‍മവും ഹജ്ജോ ഉംറയോ ഉള്‍ക്കൊള്ളുന്നില്ല, ഉള്‍ക്കൊണ്ടിട്ടുമില്ല. ചരിത്രത്തില്‍ നിന്നോ കഅ്ബയുടെ നിര്‍മാണരീതിയില്‍ നിന്നോ കഅ്ബയ്ക്ക് ഇബ്‌റാഹിം നബി (അ)യുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിഷേധിക്കാനാവശ്യമായ യാതൊരു തെളിവും ഹാജരാക്കാനാവില്ല എന്നു ചുരുക്കം.
ആരാധിക്കപ്പെടുന്ന കല്ലുകള്‍ ദൈവത്തിന്റെ പ്രവാചകന്‍മാര്‍ സ്ഥാപിക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുവാനുള്ള സ്ഥലം അടയാളപ്പെടുത്താന്‍വേണ്ടി ദൈവനിര്‍ദേശപ്രകാരം കല്ലുകള്‍ വെക്കുക പ്രവാചകന്‍മാരുടെ സമ്പ്രദായം തന്നെയാണ്. കഅ്ബയുടെ കാര്യത്തില്‍ ഇബ്‌റാഹിം നബി(അ) ചെയ്തത് അതുമാത്രമാണ്. ആരാധനാലയത്തിന്റെ നിര്‍മാണം തുടങ്ങാന്‍വേണ്ടി ഉപയോഗിച്ച കല്ലിനെ ചൂണ്ടിക്കാണിച്ച് കഅ്ബ അബ്രഹാമികമല്ലെന്ന് ‘സമര്‍ത്ഥിക്കുന്നവര്‍’, ഈ രീതി പ്രവാചകന്മാര്ക്കുണ്ടായിരുന്
ദൈവം തന്റെ ജനതക്ക് നല്‍കിയ വാഗ്ദത്ത വിശുദ്ധഭൂമിയില്‍ ദൈവനിര്‍ദേശപ്രകാരം ആരാധനാലയമടയാളപ്പെടുത്താന്‍ കല്ലുനാട്ടിയ യാക്കോബ് ചെയ്തുവെന്ന് ബൈബിള്‍ പറയുന്നതിലധികമൊന്നും അബ്രഹാമും ഇശ്മയേലും മക്ക എന്ന വാഗ്ദത്ത വിശുദ്ധ ഭൂമിയില്‍ ഹജറുല്‍ അസ്‌വദ് എന്ന മൂലശില കൊണ്ട് കഅ്ബയുടെ നിര്‍മാണമാരംഭിച്ചപ്പോള്‍ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഹജറുല്‍ അസ്‌വദ് ചൂണ്ടിക്കാണിച്ച് കഅ്ബയുടെ അബ്രഹാമിക പ്രവാചകപാരമ്പര്യം നിഷേധിക്കുന്നത് അതിനാല്‍ തന്നെ, എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.
ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാഖിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാഖിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമികമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള മിഷനറി വിശകലനങ്ങളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ശരിയാണോ?
അല്ല. ദൈവികനിര്‍ദ്ദേശപ്രകാരം ഇശ്മയേലിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴല്ല മറിച്ച് ഇസ്ഹാഖിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴാണ് ആടിനെ ബലിയായി നില്‍കാനുള്ള കല്‍പന അബ്രഹാമിന് ലഭിച്ചതെന്ന് ബൈബിള്‍ പറയുന്നുവെന്നും അതിനാല്‍ ഹജ്ജിന്റെ മൃഗബലി ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ നിന്നുടലെടുത്തതാണെന്നുമാണ് മിഷനറിമാര്‍ വാദിക്കുറുള്ളത്.
ഒന്നാമതായി, ബൈബിള്‍ പറയുന്നുവെന്നതുകൊണ്ടു മാത്രം അബ്രഹാം ബലി നല്‍കാനൊരുങ്ങിയത് ഇസ്ഹാഖിനെയാണെന്ന് സ്ഥാപിക്കപ്പെടുകയില്ല. ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ, ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഇശ്മയേലിനെ ബലി നല്‍കാനാണ് ദൈവനിര്‍ദേശമുണ്ടായത് എന്ന നിലപാടിനെ നിരാകരിക്കുന്നത് അര്‍ത്ഥശൂന്യമാണ്.
രണ്ടാമതായി, ഇസ്ഹാഖിനെയായിരുന്നോ ഇശ്മയേലിനെയായിരുന്നോ ദൈവം ബലിക്ക് നിര്‍ദ്ദേശിച്ചത് എന്ന തര്‍ക്കത്തിന്, ഹജ്ജിന്റെ ഭാഗമായ ബലികര്‍മം ബഹുദൈവാരാധനാപരമായ വേരുകളുള്ളതാണെന്ന് സ്ഥാപിക്കാനുള്ള മിഷനറി പരിശ്രമത്തില്‍ ഒരു പങ്കും വഹിക്കാനില്ല. തീര്‍ത്ഥാടകര്‍ സ്വന്തം സമ്പത്ത് ചെലവഴിച്ച് വാങ്ങിയറുത്ത മൃഗങ്ങളുടെ മാംസം പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധരാകുകയാണ് ഹജ്ജ് ബലിയില്‍ സംഭവിക്കുന്നത്. പ്രപഞ്ചരക്ഷിതാവല്ലാത്ത മറ്റൊരു ശക്തിയോടുമുള്ള ഭക്തി ഇസ്‌ലാമിക ബലികര്‍മത്തില്‍ കടന്നുവരുന്നില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക്, ബലിയറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ല, മറിച്ച് അതിന് സന്നദ്ധനാകുന്ന വ്യക്തിയുടെ മനസ്സിന്റെ നന്മയാണ് എത്തിച്ചേരുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.” (22 : 37).
ശുദ്ധ ഏകദൈവാരാധനയുടെ ഭാഗമായി, ദൈവത്തിന് ഭക്ഷണമാവശ്യമാണെന്ന യാതൊരു തെറ്റിദ്ധാരണയുമില്ലാതെ നിര്‍വഹിക്കപ്പെടുന്ന സേവനപ്രവര്‍ത്തനമാണ് ഹജ്ജ് ബലിയും അതോടനുബന്ധിച്ച മാംസവിതരണവുമെന്ന് ചുരുക്കം. ഇതില്‍ ബഹുദൈവാരാധനയുടെ എന്ത് അടരുകളുണ്ടെന്നാണ് മിഷനറിമാര്‍ പറയുന്നത്?
പല ബഹുദൈവാരാധക സമൂഹത്തിന്റെയും അനുഷ്ഠാനമുറകളില്‍ മൃഗബലിയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രപഞ്ചനാഥനു പുറമെയുള്ള വിഗ്രഹങ്ങളുടെയും സാങ്കല്‍പിക അദൃശ്യശക്തികളുടെയും പൊരുത്തത്തിനുവേണ്ടിയും പലപ്പോഴും അവയെ ‘ഊട്ടാന്‍’ വേണ്ടിയും നിര്‍വഹിക്കപ്പെടുന്ന അന്ധവിശ്വാസ ജഡിലമായ അറവുകളാണവ. പ്രവാചകന്‍മാര്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിച്ച ശരിയായ ബലിരീതികളില്‍ നിന്ന് വ്യതിചലിച്ചുപോയാണ് ബഹുദൈവാരാധകര്‍ ഇത്തരം ദുരാചാരങ്ങളില്‍ എത്തിപ്പെട്ടതെന്നാണ് മതഗ്രന്ഥങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കയിലെ ബഹുദൈവാരാധക സംസ്‌കൃതിയിലും ഇത്തരത്തിലുള്ള പല ബലികളുമുണ്ടായിരുന്നു. എന്നാല്‍ ഹജ്ജിന്റെ ഭാഗമായി മിനയില്‍ വെച്ചു നടന്നിരുന്ന ബലി, ഇസ്‌ലാം പൂര്‍വകാലത്തുപോലും ഒരിക്കലും വിഗ്രഹങ്ങളുടെ പ്രസാദത്തിനുവേണ്ടി നിര്‍വഹിക്കപ്പെട്ടിരുന്നില്ല. അത് എപ്പോഴും അല്ലാഹുവിനെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. പിന്നെയെങ്ങനെയാണ് ഹജ്ജ് ബലി ബഹുദൈവാരാധനയുടെ ശേഷിപ്പാണെന്ന് മിഷനറിമാര്‍ വാദിക്കുക? എന്ത് തെളിവാണ് ചരിത്രപരമായി അവര്‍ക്കീ വിഷയത്തില്‍ ഹാജരാക്കാനുള്ളത്? ഇബ്‌റാഹീമിനോട് ദൈവം സംസാരിച്ചത് ഏത് പുത്രന്റെ കാര്യമായിരുന്നാലും, ഇബ്‌റാഹീം പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൃഗബലി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?
പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിച്ചുള്ള മൃഗബലി പ്രവാചകാധ്യാപനമാണെന്നും ബഹുദൈവാരാധനയുടെ ശേഷിപ്പല്ലെന്നുമാണ് ബൈബിളിന്റെ അസന്നിഗ്ധമായ വീക്ഷണം. ബൈബിളെഴുത്തുകാര്‍ യഹോവക്കുവേണ്ടിയുള്ള മൃഗബലിയുടെ വിശദമായ കര്‍മശാസ്ത്രം വിവരിച്ചിട്ടുള്ളത് പൂര്‍ണമായും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിലാണോ എന്ന കാര്യം സംശയാസ്പദമാണെങ്കിലും, ഏകദൈവാരാധനയുടെ ഭാഗമായി പ്രവാചകനിര്‍ദ്ദേശങ്ങള്‍ പ്രകാരംതന്നെ സെമിറ്റിക് ചരിത്രത്തിലുടനീളം മൃഗബലി നിലനിന്നുവെന്ന് അവ വ്യക്തമാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
ഫലസ്ത്വീനിലെ വിശുദ്ധഗേഹം കേന്ദ്രീകരിച്ച് ജൂതന്‍മാര്‍ നടത്തിയിരുന്ന മതാനുഷ്ഠാനങ്ങളുടെ സുപ്രധാനമായ ഭാഗം തന്നെ മൃഗബലിയായിരുന്നു. സി.ഇ എഴുപതില്‍ റോമക്കാര്‍ ആരാധനാലയം തകര്‍ത്തപ്പോഴാണ് മൃഗബലി ജൂതന്‍മാര്‍ക്കിടയില്‍നിന്ന് ഇല്ലാതായിത്തുടങ്ങിയതെന്നാണ് ഗവേഷകരുടെയെല്ലാം അഭിപ്രായം. പഴയനിയമ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച അനുഷ്ഠാന ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തി പൗലോസ് സ്ഥാപിച്ച പുതിയ മതത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് ക്രൈസ്തവരില്‍ നിന്ന് ബൈബിളികമായ മൃഗബലി സമ്പ്രദായം അന്യം നിന്നുപോയത്. ബൈബിളില്‍ ഇപ്പോഴും വളരെ വ്യക്തമായി അനുശാസിക്കപ്പെടുന്ന, എന്നാല്‍ അതിന്റെ അനുയായികള്‍ യഥാവിധി പിന്തുടരാന്‍ സന്നദ്ധത കാണിക്കാത്ത പ്രവാചകപാരമ്പര്യമാണ് മൃഗബലിയെന്നര്‍ത്ഥം. ഇത് ഇസ്മാഈലിന്റെ സന്തതിപരമ്പരകളിലെങ്കിലും അവശേഷിക്കുന്നതില്‍ ബൈബിളിന്റെ വക്താക്കള്‍ വേവലാതിപ്പെടുന്നതെന്തിനാണ്?
ആദിമനുഷ്യനായ ആദാമിനു തന്നെ മൃഗബലിയുടെ മഹത്വത്തെക്കുറിച്ച് ദൈവം അറിവു നല്‍കിയിരുന്നുവെന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണല്ലോ, ആദാമിന്റെ പുത്രനായ ആബേല്‍ ”തന്റെ ആട്ടിന്‍കുട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവെച്ചതും, ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന്” പ്രസാദിച്ചതും (ഉല്‍പത്തി 4 : 4). ഇവിടം മുതല്‍ പഴയനിയമത്തില്‍ മുഴുവന്‍ മൃഗബലി വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയുന്നത്. ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായും നേര്‍ച്ചയുടെ ഭാഗമായും പെസഹ ആഘോഷത്തിനുവേണ്ടിയും തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായും അനുശോചനച്ചടങ്ങെന്ന നിലയിലും സ്വതതന്ത്രമായ പുണ്യകര്‍മമെന്ന നിലക്കുമെല്ലാം പുരോഹിതന്‍മാരും രാജാക്കന്‍മാരും സമൂഹവും വ്യക്തികളുമെല്ലാം നടത്തിയ മൃഗബലികളുടെ കഥകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബിള്‍ പഴയനിയമം. ബലിമൃഗത്തെ അറുത്തശേഷം പുകയും മാംസഗന്ധവും ദൈവത്തിലേക്കയക്കാന്‍ വേണ്ടി മൃഗശരീരം കത്തിക്കുന്നതുമുതല്‍ ബലിമൃഗത്തിന്റെ രക്തം പുരോഹിത നേതൃത്വത്തില്‍ അള്‍ത്താരക്കുചുറ്റും തളിക്കുന്നതുവരെയുള്ള, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് പരിചയമില്ലാത്ത രീതികളും ജൂതസമൂഹത്തില്‍ മൃഗബലിയുടെ ഭാഗമായി നിലനിന്നിരുന്നുവെന്നത് വ്യാപകമായി അറിയപ്പെടുന്ന ചരിത്രവസ്തുതയാണ്. ബൈബിളും ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിച്ച സമൂഹവും മൃഗബലിയെ മനസ്സിലാക്കിയ രീതിയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മൃഗബലി എന്നു കേള്‍ക്കുമ്പോഴേക്കും ബഹുദൈവാരാധനയെക്കുറിച്ച് ചിന്തിക്കുവാനാരംഭിക്കുന്ന ആധുനിക മിഷനറിമാര്‍, തങ്ങളുടെ സ്വന്തം മതഗ്രന്ഥത്തെ തന്നെയാണ് അപഹസിക്കുന്നത് എന്നതത്രെ സത്യം.
മൂന്നാമതായി പരിശോധിക്കുവാനുള്ളത്, ഇസ്ഹാഖിനെ ബലിയറുക്കുവാനാണ് ദൈവനിര്‍ദ്ദേശമുണ്ടായത് എന്നാണ് ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയത് എന്ന അവകാശവാദത്തിന്റെ വസ്തുതാപരതയാണ്. മക്കക്കടുത്തുള്ള മിനയില്‍വെച്ച് ഇബ്‌റാഹീം ദൈവനിര്‍ദ്ദേശപ്രകാരം ഇസ്മാഈലിനെ ബലിയറുക്കാനൊരുങ്ങിയെന്നും ഇസ്മാഈലിനെ ബലിയാക്കലായിരുന്നില്ല, മറിച്ച് ദൈവനിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിക്കുവാനുള്ള ത്യാഗസന്നദ്ധത ഇബ്‌റാഹീമില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു ഇവ്വിഷയകമായ ദൈവിക പദ്ധതി എന്നതിനാല്‍ ബലിയറുക്കാനുള്ള സന്നദ്ധത ഇബ്‌റാഹീം തെളിയിച്ചപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നു പറഞ്ഞ് പകരം ബലിയറുക്കാനായി ദൈവം ഒരാടിനെ നല്‍കിയെന്നുമുള്ള അറബ് ഇസ്‌ലാമിക പാരമ്പര്യത്തെ നിഷേധിക്കാനാണ് ബൈബിളുപയോഗിച്ച് മിഷനറിമാര്‍ മെനക്കെടുന്നത്.
ഇസ്ഹാഖിനെ ബലി നല്‍കുവാനാണ് ദൈവം ആവശ്യപ്പെട്ടതെന്ന് ബൈബിള്‍ പറയുന്നുവെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പരാമര്‍ശമുള്‍ക്കൊള്ളുന്ന ഖണ്ഡിക പൂര്‍ണമായി വായിച്ചാല്‍ ഇസ്ഹാഖ് എന്ന പദം അതില്‍ പിന്നീടാരോ എഴുതിച്ചേര്‍ത്തതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ബൈബിള്‍ വചനങ്ങള്‍ നോക്കുക: ”പിന്നീടൊരിക്കല്‍ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്‌നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസ്ഹാഖിനെയും കൂട്ടിക്കൊണ്ട് കോറിയ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം…. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അബ്രഹാം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവെച്ചിട്ട് ഇസ്ഹാഖിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. മകനെ ബലി കഴിക്കാന്‍ അബ്രഹാം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രഹാം അബ്രഹാം എന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല…… കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് വീണ്ടും അബ്രഹാമിനെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുളി ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.” (ഉല്‍പത്തി 22 : 1-17).
ദൈവം ആവശ്യപ്പെട്ടതും അബ്രഹാമിന്റെ ആത്മാര്‍പ്പണത്തെ പ്രശംസിച്ചതുമെല്ലാം ബൈബിള്‍പ്രകാരം അബ്രഹാമിന്റെ ‘ഏക പുത്രനെ’ പരാമര്‍ശിച്ചുകൊണ്ടാണ്. അബ്രഹാമിന് ആദ്യമുണ്ടായ പുത്രന്‍ ഇസ്മാഈല്‍ ആണെന്ന് ഏത് ബൈബിള്‍ വായനക്കാരനാണ് അറിയാത്തത്? ഇസ്ഹാഖ് ജനിക്കുന്നതിനുമുമ്പാണ് ഈ സംഭവങ്ങളെല്ലാമുണ്ടായതെന്ന് ‘ഏകപുത്രന്‍’ എന്ന പ്രയോഗത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഇസ്മാഈലിനെയാണ് ഇബ്‌റാഹീം ബലിയറുക്കാനായി കൊണ്ടുപോയതെന്ന് ബൈബിളെഴുത്തുകാര്‍ക്കു പോലും ബോധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം.
ഇസ്ഹാഖിനെയും ഇസ്ഹാഖ് ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെയും ഈ സംഭവവിവരണത്തിലേക്ക് പിന്നീടാരോ ചേര്‍ത്തുവെച്ചതാണെന്ന് മനസ്സിലാക്കാനേ നിഷ്പക്ഷരായ ബൈബിള്‍ പഠിതാക്കള്‍ക്ക് കഴിയൂ. ഇതിന് പ്രേരകമായി വര്‍ത്തിച്ചത് യഹൂദവംശീയതയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ വംശപിതാവായ യഅ്ക്വൂബിന്റെ പിതാവിനില്ലാത്ത മഹത്വം അറബികളുടെ പിതാവായ ഇസ്മാഈലിനുണ്ടായിക്കൂടെന്ന യഹൂദശാഠ്യത്തില്‍ നിന്നുണ്ടായ ഒരു കൈക്രിയയെയാണ് മിഷനറിമാര്‍ ‘ചരിത്ര’മായി അവതരിപ്പിക്കുന്നത് എന്ന കാര്യം എന്തുമാത്രം സഹതാപാര്‍ഹമല്ല!
ഹാജറ അടിമസ്ത്രീയായിരുന്നുവെന്നും അവരിലുണ്ടായ പുത്രന്‍ അബ്രഹാമിന്റെ യഥാര്‍ത്ഥ പുത്രനല്ലെന്നും ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. മാനവവിരുദ്ധമെന്നതിനു പുറമെ, ബൈബിള്‍ വിരുദ്ധം കൂടിയാണ് ഈ നിലപാട്. അടിമസ്ത്രീയായിരുന്ന ഹാജറയെ ഭാര്യയായാണ് അബ്രഹാം സ്വീകരിച്ചതെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ”കാനാന്‍ ദേശത്ത് പത്തു വര്‍ഷം താമസിച്ചു കഴഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറ ദാസിയായ ഈജിപ്തുകാരി ഹാഗറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.” (ഉല്‍പത്തി 16 : 3).
ഇസ്മാഈലിനെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചതെന്നാണ് ബൈബിളിന്റെയും പക്ഷം. സാറയുടെ അടിമസ്ത്രീയായിരുന്ന ഹാഗാറിനെ അബ്രഹാമിനും സാറക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ലെന്നും സാറയെയാണ് തന്റെ പ്രിയതമയായി അബ്രഹാം പരിഗണിച്ചിരുന്നതെന്നും വംശീയത തലക്കുപിടിച്ച ചില മിഷനറിമാര്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സങ്കുചിതത്വത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താല്‍ തന്നെ ബൈബിള്‍ പ്രകാരം ഇസ്മാഈല്‍ മാത്രമേ അബ്രഹാമിന്റെ ആദ്യ ജാതനാകൂ എന്നുള്ളതാണ് വാസ്തവം. ആവര്‍ത്തന പുസ്തകം പറയുന്നത് കാണുക: ”ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവന് സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്. അവന്‍ തന്റെ സകല സമ്പത്തുക്കളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.” (ആവര്‍ത്തനം 21 : 15-17).
ചുരുക്കത്തില്‍, ഇസ്മാഈലിനെയല്ല മറിച്ച് ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചത് എന്ന് ബൈബിള്‍ സ്ഥാപിക്കുന്നുവെന്നും അതിനാല്‍ ഹജ്ജ് ബലി അബ്രഹാമികമല്ലെന്നുമുള്ള മിഷനറിവാദം എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.
മുമ്പ് വേദക്കാരികളായിരുന്ന രണ്ട് സ്ത്രീകള്‍ പ്രവാചകന്റെ (സ)ജീവിതപങ്കാളികളായിരുന്നുവെ ന്നത് ശരിയാണ്. യഹൂദനായ ഹുയയ്യുബ്‌നു അക്തബിന്റെ മകള്‍ സഫിയ്യയാണ് ഒന്ന്. ഈജിപ്തിലെ കിബ്ത്തി നേതാവ് സമ്മാനിച്ച മാരിയത്തുല്‍ കിബ്ത്തിയ്യയെ ന്ന ക്രൈസ്തവ വനിതയാണ് മറ്റൊന്ന്. ഇവര്‍ രണ്ടുപേരും പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്നത് മദീനാ കാലഘട്ടത്തിലാണ്. ബനൂനളീ ര്‍ ഗോത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഗോത്രത്തലവനായ ഹുയയ്യും സഫിയ്യയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹിജ്‌റ ഏഴാം വര്‍ഷത്തില്‍ അവരെ മുഹമ്മദ് നബി (സ)വിവാഹം ചെയ്യുന്നത്. മാരിയത്തുല്‍ കിബ്ത്തിയ്യയും പ്രവാചക ജീവിതത്തിലേക്ക് കടന്നുവരുന്നത് ഹിജ്‌റ ഏ ഴാം വര്‍ഷത്തില്‍ തന്നെയാണ്. പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്ന ഖുര്‍ആന്‍ സൂ ക്തങ്ങളില്‍ ബഹുഭൂരിഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണെന്നിരിക്കെ മദീനാ ജീവിതത്തി ന്റെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് വനിതകളെങ്ങനെ യാണ് പ്രസ്തുത ചരിത്രങ്ങളുടെ സ്രോതസ്സായിത്തീരുക?
കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈശവ സുവിശേഷ (Gospel of the Infancy) ത്തിലുള്ള കഥകളാണ് തൊട്ടിലില്‍വെച്ച് ഉണ്ണിയേശു സംസാരിച്ചതായും പ്രസവവേദനയുടെ സമയത്ത് ഈത്തപ്പന കുലുക്കി പഴം ലഭിച്ചതായുമുള്ള കഥകളെല്ലാമെന്നും ഇവ കോപ്റ്റിക് ക്രി സ്ത്യാനിയായിരുന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്തതാണെന്നുമാണ് മറ്റൊരു വാദം. ഈ വാദവും അടിസ്ഥാന രഹിതമാണ്. തൊട്ടിലില്‍വെച്ച് യേശു സംസാരിച്ചതായി സൂചിപ്പിക്കുന്ന വാക്യമുള്‍ക്കൊള്ളുന്ന ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായം സൂറത്തുമര്‍യം മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ടതാണ്. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ മാത്രം പ്രവാചക ജീവിതത്തിലേക്ക് കടന്നു വന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്ത കഥയുടെ അടിസ്ഥാനത്തില്‍ മക്കയില്‍ വെച്ച് എങ്ങനെയാണ് മുഹമ്മദ് നബി (സ)ഈ സംഭവങ്ങളെഴൂതുക? മുഹമ്മദ് നബി (സ)യുടെ കാലത്ത് കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ സുവിശേഷം പ്രചാരത്തിലിരുന്നുവെന്ന് ഖണ്ഡിതമാ യി തെളിയിക്കാന്‍ ഈ വിമര്‍ശനമുന്നയിച്ചവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി കഴിഞ്ഞാല്‍തന്നെ യേശുവിന്റെ ശൈശവകാല സംഭവങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ശൈശവ സുവിശേ ഷത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുവാന്‍ ആര്‍ക്കുംതന്നെ സാധിക്കുകയില്ല.
പ്രഗല്‍ഭനായ ഒരു പ്രവാചക ശിഷ്യനായിരുന്നു സല്‍മാനുല്‍ ഫാരിസി (റ). മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് ഖന്‍ദഖ് യുദ്ധത്തില്‍ മുസ്‌ലിംകളുടെ വിജയത്തിന് നിമിത്തമായ പല കാരണങ്ങളിലൊന്ന്. സല്‍മാനു ല്‍ ഫാരിസിയെക്കുറിച്ച് പറയുമ്പോള്‍ ഖന്‍ദഖ് യുദ്ധമാണ് ഇസ്‌ലാമിക ചരിത്രം പഠിച്ചവരുടെ മന സ്സില്‍ ആദ്യമായി ഓടിയെത്തുക.
അഗ്‌നി ആരാധനയിലധിഷ്ഠിതമായ സരതുഷ്ട്രമതത്തിലായിരുന്ന സല്‍മാന്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സത്യാന്വേഷിയായിരുന്ന അദ്ദേഹത്തിന് ക്രിസ്തുമതത്തിന്റെ ആശയങ്ങള്‍ പൂര്‍ണ സം തൃപ്തി നല്‍കാത്തതുകൊണ്ട് തന്റെ അന്വേഷണം തുടരുകയും അവസാനം ഇസ്‌ലാമിലെത്തി ച്ചേരുകയും ചെയ്തു. സല്‍മാനുല്‍ ഫാരിസി (റ) ഇസ്‌ലാം സ്വീകരിച്ചത് മദീനയില്‍വെച്ചാണ്. അതി നുശേഷമാണ് അദ്ദേഹം പ്രവാചകന്റെ (സ) സഹചാരിയായിത്തീര്‍ന്നത്.
ഖുര്‍ആനിന്റെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയില്‍വെച്ചാണ്. പൂര്‍വ്വ പ്രവാചകന്മാരെക്കുറിച്ച പരാമര്‍ങ്ങളധികവും മക്കയില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലാണുള്ളത്. മദീനയില്‍ വെച്ച് പ്രവാചകന്റെ അനുചരനായിത്തീര്‍ന്ന സല്‍മാനുല്‍ ഫാരിസി പറഞ്ഞുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് മക്കയില്‍വെച്ച് മുഹമ്മദ് നബി (സ) പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രമെഴുതുക?
ഖുര്‍ആനിന് സമാന്തരമായ ഒരു രചനയുണ്ടാക്കുവാനുള്ള അതിന്റെ വെല്ലുവി ളിയും പ്രസ്തുത വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നതില്‍ അറബി സാഹിത്യകാരന്മാര്‍ കാലാകാലങ്ങ ളായി പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യവും ഖുര്‍ആനിന്റെ സാഹിത്യശൈലി അതുല്യവും അനുകരണാതീതവുമാണെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. അറബിയല്ലാത്ത-പേര്‍ഷ്യ ക്കാരനായ ഒരാളെങ്ങനെയാണ് അതുല്യമായ ഒരു അറബി സാഹിത്യസൃഷ്ടിയുടെ സ്രോതസ്സായിത്തീ രുക?
ഇങ്ങനെ ഏത് കോണിലൂടെ നോക്കിയാലും സല്‍മാനുല്‍ ഫാരിസി (റ)യാണ് ഖുര്‍ആനിലെ ചരി ത്ര കഥനങ്ങളുടെ സ്രോതസ്സെന്ന വാദം പരിഗണന പോലുമര്‍ഹിക്കാത്ത ഒരു കേവല വാദം മാത്രമാണെന്ന വസ്തുത വ്യക്തമാവും.
യഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാന്‍ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവര്‍ പറ ഞ്ഞിരുന്ന പ്രവാചകകഥകള്‍ കേട്ടിരിക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളില്‍ സ്വന്തമായ ഭാവന കൂട്ടിക്കലര്‍ത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്നും വാദിക്കു ന്നവരുണ്ട്. ഈ വാദം തീരെ ദുര്‍ബ്ബലവും വ്യക്തമായ ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:
(1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ്ക്ക് മക്കയില്‍ ഉണ്ടായിരുന്നതായി യാ തൊരു രേഖയുമില്ല; ഒരു തെളിവുമില്ല. മുഹമ്മദ് നബി (സ) യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാ രോ ക്രൈസ്തവരോ മക്കയില്‍ മതസമൂഹങ്ങളായി നിലനിന്നിരുന്നില്ലെന്നാണ് ചരിത്രം വ്യക്തമാ ക്കുന്നത്.
-(1)- മുഹമ്മദ് നബി (സ) ക്കുമുമ്പുതന്നെ അറേബ്യന്‍ ബഹുദൈവാരാധന വെറുത്ത ഏതാനും മക്ക ക്കാര്‍ സ്വന്തമായി അബ്രാഹാമീ മതത്തിന്റെ വേരുകള്‍ തേടുകയും ഏകദൈവാരാധകരായി നില നില്‍ക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. 'ഹനീഫുകള്‍' എന്ന് വിളിക്കപ്പെടുന്ന ഇവര്‍ നാല് പേരാണ്. വറഖത്തുബ്‌നു നൗഫല്‍, അബ്ദുല്ലാഹിബ്‌നു ജഹ്ശ്, ഉഥ്മാ നുബ്‌നു ഹുവാരിഥ്, സൈദുബ്‌നു അംറ് എന്നിവരാണവര്‍. തങ്ങളുടെ സമൂഹത്തില്‍ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാര്‍ഗത്തില്‍നിന്ന് സ്വസമൂഹം വഴിതെറ്റിയതില്‍ ദുഃഖിക്കുകയും യഥാര്‍ത്ഥ ദൈവിക മതത്തിന്റെ വേരുകള്‍ തേടിപ്പോവുകയും ചെയ്ത വരായി രുന്നു അവര്‍. അവരിലൊരാളായ വറഖത്തുബ്‌നു നൗഫല്‍ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാര്‍ത്ഥ ദൈവിക മതത്തി ന്റെ വേരുകള്‍ തേടി മക്കവിട്ട് വ്യത്യസ്ത നാടുകളില്‍ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. യഹൂദരോ ക്രൈസ്തവരോ മക്കയില്‍ ഉണ്ടായിരുന്നെങ്കില്‍ ഏകദൈവ വിശ്വാസ ത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാര്‍ഗത്തിന്റെ വേരുകള്‍ തേടി അവര്‍ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു.
(ii) യമനില്‍ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നു മുഹമ്മദ് നബി (സ) യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ്തവ ഭരണാധികാരിയായിരുന്ന അബ്‌റഹ മക്കക്കെതിരെ നയിച്ച വിപ്ലവം പ്രസിദ്ധമാണ്. 'ആനക്കലഹം' എന്നറിയപ്പെട്ട പ്രസ്തുത വിപ്ലവം നടന്ന വര്‍ഷമാണ് മുഹമ്മദ് നബി (സ) യുടെ ജനനം. മക്കയിലെ കഅ്ബാലയം പൊളിച്ചു കളയുകയും താന്‍ സന്‍ആയില്‍ നിര്‍മ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്കലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുര്‍ആനിലെ 105-ാം അധ്യാ യത്തില്‍ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ''ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയി ല്ലേ? ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. അങ്ങനെ അവന്‍ അവരെ തിന്നൊ ടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി'' (വി.ഖു. 10).
കഅ്ബാലയം തകര്‍ക്കുകയും മക്കക്കാരെ ക്രൈസ്തവവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യ ത്തോടെയാണ് അബ്‌റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയില്‍ ക്രൈസ്തവ സമൂഹ മുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.
(iii) മക്കയില്‍ ഇസ്‌ലാമിനുമുമ്പ് നിലനിന്നിരുന്ന രേഖകളിലോ കവിതകളിലോ ഒന്നുംതന്നെ ജൂതരെ യോ ക്രൈസ്തവരെയോ സംബന്ധിച്ച യാതൊരു പരാമര്‍ശവുമില്ല.
(2) ഖുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണുള്ളത്. ഇതില്‍ 27 എണ്ണം മദീനയില്‍ വെച്ചും 87 എണ്ണം മക്കയില്‍വെച്ചുമാണ് അവതരിപ്പിക്കപ്പെട്ടത്.
പ്രവാചക ചരിത്രങ്ങള്‍ വിശദീകരിക്കുന്ന സൂക്തങ്ങളിലധികവും അവതരിപ്പിക്കപ്പെട്ടത് മക്കയി ലാണ്. അവിടെയാകട്ടെ മുഹമ്മദ് നബി (സ) ക്ക് കണ്ടുമുട്ടാനോ സംസാരിക്കാനോ ആയി യഹൂദരോ ക്രൈസ്തവരോ തീരെയുണ്ടായിരുന്നുമില്ല. പിന്നെയെങ്ങനെയാണ് പൂര്‍വ്വ പ്രവാചകന്മാരുടെ ചരി ത്രങ്ങള്‍ ഖുര്‍ആനിലുണ്ടായത്? ഖുര്‍ആന്‍ പറയുന്നതാണ് ശരിയായ ഉത്തരം! ''നിങ്ങളുടെ കൂട്ടുകാ രന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു'' (വി.ഖു.53:2-4).
(3) മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍, മക്കയിലോ മദീന യിലോവെച്ച് ക്രൈസ്തവ സമൂഹ വുമായി സമ്പര്‍ക്കത്തിലാകേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായതായി ചരിത്രത്തില്‍നിന്ന് മനസ്സിലാ ക്കാനാവുന്നില്ല. മദീനയില്‍വെച്ച് ജൂത സമൂഹങ്ങളുമായി സമ്പര്‍ക്കത്തിലായിരുന്നു പ്രവാചകനും അനുയായികളുമെന്നത് നേരാണ്. എന്നാല്‍ അവിടെയും ക്രൈസ്തവര്‍ ഒരു സമൂഹമായി നിലനില്‍ ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇക്കാ ര്യം കാത്തോലിക്ക വിജ്ഞാനകോ ശം പോലും സമ്മതിക്കുന്നുണ്ട്. ''ഹിജാസിനെ (അറേബ്യന്‍ ഉപദ്വീപ്) ഒരിക്കലും ക്രിസ്തുമത സന്ദേശ പ്രചരണം സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ ക്രൈസ്തവസഭകളുടെ ശുചീകരണം പ്രതീക്ഷിക്കാവതല്ല; അതൊട്ടുകാണാനും കഴിയുന്നില്ല'' (The New Catholic Encyclopaedia Vol. I, Page 721-722)
പ്രഗത്ഭ ഗവേഷകനായ റിച്ചാര്‍ഡ് ബെല്ലിന്റെ നിരീക്ഷണവും ഇതുതന്നെ! ''ഹിജാസിലോ മക്കയുടെ യോ മദീനയുടെയെങ്കിലുമോ പ്രാന്തപ്രദേശങ്ങളിലോ ക്രൈസ്തവത നിലനിന്നിരുന്നുവെന്നതിന് യാ തൊരു തെളിവുമില്ല'' (Richard Bell: The Origin of Islam in Its Christian Environment Page 42).
ഖുര്‍ആനില്‍ യേശുവിനെയും മാതാവിനെയും അവരുടെ കുടുംബത്തെയുംകുറിച്ച് പലസ്ഥലങ്ങ ളിലും പരാമര്‍ശിച്ചിട്ടുണ്ട്. ബൈബിളില്‍പോലും പരാമര്‍ശിച്ചിട്ടില്ലാത്ത പല സംഭവങ്ങളും യേശു വിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ മുഹമ്മദ് നബി (സ) ക്ക് എവിടെനിന്നു കിട്ടി? മറ്റ് പ്രവാചകന്മാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ യഹൂദന്മാരുമാ യുള്ള സഹവര്‍ത്തിത്വത്തിന്റെകാലത്ത് അവര്‍ പറഞ്ഞുകൊടുത്ത കഥകളുടെ വെളിച്ചത്തില്‍ എഴു തിയതാണെന്ന് വാദിക്കുന്നവര്‍ യേശുവിനെയും മാതാവിനെയുംക്കുറിച്ച ഖുര്‍ആനിക വിവരണങ്ങ ളുടെ സ്രോതസ്സെന്തായിരുന്നുവെന്ന്, മറ്റ് പ്രവാചകന്മാരുടെ ചരിത്രകഥകളുടെ കാര്യത്തില്‍ അവര്‍ സ്വീകരിച്ച അതേ മാനദണ്ഡമുപയോഗിച്ച്, വ്യക്തമാക്കുവാന്‍ ബാധ്യസ്ഥരാണ്. പക്ഷെ, അവര്‍ക്ക് അതിന് സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ യേശുവിനെയും മാതാവിനെയും കുറിച്ച ഖുര്‍ആനിലുള്ള അറിവിന്റെ സ്രോതസ്സെന്തായിരുന്നുവെന്ന് ഖുര്‍ആന്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. അതല്ലാതെ മറ്റൊ രു വിശദീകരണവും ഇക്കാര്യത്തില്‍ മനുഷ്യബുദ്ധിയെ സംതൃപ്തമാക്കുന്നതായി നിലവിലില്ല. ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44)
മുഹമ്മദ് (സ) നബിക്ക് വഹ്‌യ് കിട്ടിയശേഷം അദ്ദേഹത്തെ പത്‌നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്‌നു നൗഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുല്‍ ബുഖാരിയിലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്‌ലാം വിമർശകന്മാര്‍ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തതെന്ന് സമര്ത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകള്‍ കാണുക:
ആയിശ പറയുന്നു: ''നബി തിരുമേനി(സ)ക്ക് തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തില്‍ ദൃശ്യമാകുന്ന നല്ല സ്വപ്‌നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്‌നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്ത വാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികള്‍ ഹിറാഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികള്ക്കുള്ള ആഹാരപദാര്ത്ഥ ങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രി ആരാധനയില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാരപദാര്ത്ഥ്ങ്ങള്‍ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയില്വെിച്ച് തിരുമേനിക്ക് സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നു പോന്നു. അങ്ങനെ മലക്ക് തിരുമേനി (സ)യുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ''വായിക്കുക'' എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട് വീണ്ടും ''വായിക്കുക'' എന്ന് കല്പിപച്ചു. വായിക്കാന്‍ അറിയില്ലെന്ന് ഞാന്‍ അപ്പോഴും മറുപടി നല്കില. മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ടശേഷം ''വായിക്കുക'' എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെയും ഞാന്‍ പറഞ്ഞ പ്പോള്‍ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: ''സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്നികന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ'' ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകള്‍ ഖദീജയുടെ അടുക്കല്‍ കയറിച്ചെന്ന് പുതച്ചുതരിക, പുതച്ചുതരിക എന്ന് അവിടുന്ന് അഭ്യര്ത്ഥിച്ചു. അവര്‍ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജാബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അദ്ദേഹം അവരോട് പറഞ്ഞു. അപ്പോള്‍ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവന്‍ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബബന്ധം പുലര്ത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികള്ക്ക് സ്വയം അധ്വാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സല്ക്കടരിക്കുന്നു. വിപല്ഘ നട്ടങ്ങളില്‍ ശരിയായ സഹായം നല്കുകന്നു. പിന്നീട് തിരുമേനി(സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദില്‍ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് അജ്ഞാനകാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയില്‍ എഴുതാന്‍ പഠിച്ചവനുമായിരുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തില്നിതന്ന് ചില ഭാഗങ്ങള്‍ ഹിബ്രുവില്‍ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കണ്കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: ''പിതൃവ്യപുത്രാ താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക''. വറഖത്ത് ചോദിച്ചു: ''എന്റെ സഹോദര പുത്രാ നീ എന്താണ് ദര്ശിച്ചത്?'' കണ്ട കാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മ യുടെ രഹസ്യ സന്ദേശവാഹകനാണ്. താങ്കള്‍ മതപ്രബോധനം ചെയ്യുന്ന സന്ദര്ഭദത്തി ല്‍ ഞാനൊരു യുവാവായിരുന്നെങ്കില്‍! താങ്കളെ സ്വദേശത്ത് നിന്ന് സ്വജനത ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാനൊരു യുവാവായിരുന്നുവെങ്കില്‍!!'' തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്‌കരിക്കുകയോ? വറഖത്ത് പറഞ്ഞു. താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക് പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവര്ത്തളനങ്ങള്‍ നടക്കുന്നദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുശ ക്തമായ ഒരു സഹായം താങ്കള്ക്ക്് നല്കുുമായിരുന്നു. പക്ഷെ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈ വിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു'' (സഹീഹുല്‍ ബുഖാരി).
ഈ ഹദീസുകള്‍ സത്യസന്ധവും മുന്ധാണരണയില്ലാത്തതുമായ വായനയ്ക്ക് വിധേയമാക്കിയാല്ത നന്നെ വറഖത്തു ബ്‌നു നൗഫലില്നിതന്നാണ് പ്രവാചകന്‍ (സ) ചരിത്രകഥകള്‍ മനസ്സിലാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാ ണെന്ന് മനസ്സിലാവും. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:
(1) മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ വറ ഖത്തുബ്‌നു നൗഫല്‍ വാര്ധരക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്്തിയായിരുന്നു. ഇതുകഴിഞ്ഞ് അല്പകാലത്തിനകം അദ്ദേഹം മരണപ്പെട്ടിരിക്കണം. പൂർവ്വ പ്രവാചക ന്മാരെക്കുറിച്ച ഖുർആനിക പരാമര്ശങ്ങള്‍ അവതരിക്കുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് കരുതാന്‍ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിയതാകാം ഖുർആനിലെ പ്രവാചക കഥനങ്ങളെന്ന് കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിസഹമല്ല.
(2) പൂർവ്വ പ്രവാചകന്മാരില്‍ ചിലരുടെ കഥകള്‍ അടങ്ങിയ ഖുർആൻ സൂക്തങ്ങള്‍ അവതരി പ്പിക്കപ്പെട്ടത് പ്രവാചകനും (സ) അനുചരന്മാരും തമ്മില്‍ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്‌ന ങ്ങള്ക്ക്ക പരിഹാരം നിര്ദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവരുമായി സംവദി ക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്ക്ക്ക ഉത്തരം നല്‍കുന്നതിനു മായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്‌നു നൗഫല്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പ്രവാചകന്‍ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തില്നികന്ന് സൂക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക?
(3) മുഹമ്മദ് നബി (സ)ക്ക് വറഖത്തുബ്‌നു നൗഫല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കില്‍ ആ സമൂഹത്തിലെ ചിലര്ക്കെങ്കിലും അക്കാര്യം അറിയാമായിരുന്നി രിക്കണം. പ്രവാചകന്റെ അനുചരന്മാരിലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത് ബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് മുഹ മ്മദ് നബി (സ) ഖുർആനില്‍ ഉള്ക്കൊചള്ളിക്കുന്നത് എന്ന ആരോ പണമുന്നയിച്ചിരുന്നില്ല.
4) ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബിക്ക് പൂർവ്വ പ്രവാചകന്മാരുടെ കഥകള്‍ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കില്‍ യഹൂദരും ക്രൈസ്ത വരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അദ്ദേഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളില്‍ ബൈബിളില്‍ ഇന്ന് കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാല്‍ നിബിഡവുമായ കഥാകഥനങ്ങളു മുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതായിരുന്നു ഖുർആനെങ്കില്‍ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഖുർആനില്‍ ഇത്തരം അബദ്ധങ്ങളൊന്നുമില്ല.
5) പൂർവ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബി (സ) ക്കുണ്ടായ ആദ്യ ദിവ്യ ബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും ''താങ്കളെ ജനം കയ്യൊഴിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഞാന്‍ താങ്കളെ ശക്തമായി പിന്തുണക്കു''മെന്നും പറഞ്ഞതായി നടേ ഉദ്ധരിച്ച ഹദീസുകള്‍ വ്യക്തമാക്കുന്നത്. തന്നില്‍ നിന്ന് കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാനത്തില്‍ താനും പ്രവാചകനാണെന്ന് വരുത്തിത്തീർക്കാന്‍ മുഹമ്മദ് (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്‌നു നൗഫലിനു ണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന് പൂര്വ്വലപ്രവാചകന്മാരുടെ കഥകള്‍ വറഖത്തുബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്തിട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്.
ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതികവാദികളുമെല്ലാമായ വിമര്‍ ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യ മാകും.
ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യ മായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയി ക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ)യുടെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കു വാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോര്‍ക്കുക. പ്രവാചകനില്‍ (സ) ഏതെ ങ്കിലുംതരത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്ന ദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ച യാണ്.
''ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതു കയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു'' (വി.ഖു. 29:48).
രണ്ട്) മുഹമ്മദ് നബി (സ) യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറ ബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയ നിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്‌ലാമിന്റെ ദിഗ്‌വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്‌വിന്‍ എഴുതുന്നത് കാണുക: ''ഇസ്‌ലാ മിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്‌ലാമിക രാജ്യങ്ങ ളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറു കയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യ ത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തു വന്നു''.(Ernst Wurthewein: The Text of The Old Testament Page 104).
ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈ ബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (Ibid Page 224-225).
ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയ മവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്‌നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:''അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ 'സിനായ് അറ ബി കയ്യെഴുത്ത് പ്രതി 72' (Sinai Arabic MS72) ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറി ന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തി യ നാല് കാനോനിക സുവിശേഷങ്ങ ളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (Stephen of Ramlah) എഴുതിയതാണെന്ന് (Sidney H Griffith: The Gospel in Arabic: An Enquiry Into its Appearance In the First Abbasi Century Page 132) എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങ ളുമുള്‍ക്കൊള്ളുന്ന Sinai Arabic MS151 എന്ന കയ്യെഴുത്ത് രേഖ ഹിജ്‌റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്‌നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (Ibid Page 131).
മുഹമ്മദ് നബി(ല)ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞാണ് പുതിയനിയമവും പഴയനി യമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ക്കൊ ള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറ ബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറ യേണ്ടതില്ലല്ലോ.
മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് അധാര്‍മ്മികരും അസാന്മാര്‍ഗികരുമായി രുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യ പിച്ച് നഗ്‌നനായ നോഹും ലഹരിമൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാ ക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടക വിരുദ്ധ മായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്ത രം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴു തിയതായിരുന്നു ഈ കഥകളെങ്കില്‍ പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികതകളി ലേതെങ്കിലും ഖുര്‍ആ നിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാ ചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന വാദത്തിന്റെ നട്ടെല്ലൊടി ക്കുന്നുണ്ട്.
നാല്) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിരക്കാ ത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര് തന്നെ അംഗീ കരിക്കുന്നതാണ്. ''ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നു വരാം'' (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതുപോലെ ചരിത്രപ രമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല.
അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാ സ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ രാപ്പകലുകളുണ്ടായ തായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയതക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചകകഥനങ്ങള്‍ക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായി രുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങ ളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തിക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാന ത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധ മായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടി വരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കു വാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.
ആറ്) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ ആന്‍ വിവരിക്കുന്നുണ്ട്. ആദ്, സമൂദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാച കന്മാരാണിവര്‍. ബൈബിളില്‍നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്ര ങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?
ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി (അ) യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെ വിടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവു മായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലി ച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്ര വു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേക തകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരുഭാ ഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി ((അ))യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ) യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരി യ്യായുടെ സംരക്ഷണത്തില്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന മര്‍യമിന്റെ കുട്ടിക്കാ ലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല.
ബൈബിളി ല്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹ ത്തിന് എവിടെനിന്നുകിട്ടി? സത്യത്തില്‍ ഖുര്‍ആന്‍ ദൈവ വചനമായതുകൊണ്ടാണ് ബൈബിളിലെ വിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തി ന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറഞ്ഞത് എത്ര ശരി! ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറു ക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നി ല്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44).
എട്ട്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ-സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാ ചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി((അ))ല്‍ നിന്ന് വിഗ്ര ഹാരാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധി ക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെ യുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂ ന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതു മൂലം അയാള്‍ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കു ന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.
അബ്രഹാമിന്റെ ചരിത്രം പറയുന്നിടത്ത് ബൈബിളിലും ഖുർആനിലും ഏകദേശം സമാനമായ കഥകളാണുള്ളതെങ്കിലും ഈ രണ്ട് ഗ്രന്തങ്ങളിലെയും പ്രതിപാദനരീതികൾ തമ്മിൽ സാരമായ ചില അന്തരങ്ങളുണ്ട്. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേലീ വംശീയത നിഴലിക്കുന്നതായി കാണാന്‍ കഴിയും. .അബ്രഹാമിന്റെ ചരിത്രകഥനത്തിൽ ഇത് വ്യക്തമായി കാണാനാവും. അദ്ദേഹത്തിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉല്‍പത്തി പുസ്തകഭാഗങ്ങളില്‍ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബമാണ് കാണാന്‍ കഴിയുന്നത്.
അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായില്‍ സന്താന സൗഭാഗ്യമില്ലായിരുന്നതിനാല്‍ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നല്കുികയാണുണ്ടായത്. 'ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭര്ത്താാവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്ഭിരണിയായി' (ഉല്പതത്തി16:3). അബ്രഹാമില്‍ നിന്ന് ഗര്ഭിണിയായ ഹാഗാര്‍ സാറായോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ഹാഗാറിനെ ക്രൂരമായി മര്ദിാക്കുവാനും ഗര്ഭി്ണിയായ അവളെ വീട്ടില്‍ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉല്പ ത്തി പുസ്തകത്തില്‍ നാം വായിക്കുന്നത്. 'അബ്രാം സാറായിയോട് പറഞ്ഞു:' നോക്കൂ, നിന്റെ ദാസി നിന്റെ കീഴില്‍ തന്നെ യാണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടര്ന്നു സാറായ് ഹാഗാറി നോട് ക്രൂരമായി പെരുമാറി. ഹാഗാര്‍ അവിടെ നിന്ന് ഓടിപ്പോയി' (ഉല്പരത്തി 16:6). തന്നില്‍ നിന്ന് ഗര്ഭിാണി യായ സ്ത്രീയെ അവര്‍ അടിമയായി എന്ന കാരണത്താല്‍ അടിച്ചോടി ക്കുവാന്‍ കൂട്ടുനി ല്ക്കുന്ന അബ്രഹാമിന്റെ ചിത്രം നിര്മിറക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവര്ത്തിാക്കുവാനുള്ള നിയമം നിര്മിനക്കുവാനാണ് യഹൂദ റബ്ബിമാര്‍ ശ്രമിച്ചിരിക്കുന്നത്.
തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയ പ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്ദ്ധ്ക്യകാലത്തു ണ്ടായ തന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയില്‍ തനിച്ചാക്കുവാ നുള്ള ദൈവിക കല്പഭന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്ആചന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്പാത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാ ഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: 'ശിശു വളര്ന്നു . ഇസഹാ ഖിന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്കി്. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: 'ഈ അടിമപ്പെണ്ണിനെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശി യായി ത്തീര്ന്നുണ കൂടാ'. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. 'അടിമപ്പെണ്ണിനേയും കുട്ടി യേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. ഇസ ഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ'. അബ്രഹാം അതി രാവിലെ എഴു ന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്പിെച്ചു. കുട്ടിയെ തോളില്വെനച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്ശേ്ബ മരുഭൂമിയില്‍ അലഞ്ഞു നടന്നു' (ഉല്പ.ത്തി 21:8-14).
യഥാര്ത്ഥ ത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്പനത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. 'കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു' (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാ കുന്നു.'തുരുത്തിയിലെ വെള്ളം തീര്ന്നലപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്പാളടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട' എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്തി രിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു' (ഉല്പത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷി ക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്നു.
'ഹാഗാര്‍ യിശ്മായിലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് എണ്പെ ത്താറ് വയസ്സായിരുന്നു' (ഉല്പപത്തി 16:16). 'പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു' (ഉല്പപത്തി 21:5). ഇതില്‍ നിന്ന് ഇസ്ഹാഖ് ജനിക്കുമ്പോള്‍ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇസ്ഹാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉല്പനത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലിനെയും മാതാവിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചതെങ്കില്‍ അന്ന് യിശ്മായീല്‍ പതിനാറു വയസ്സു പ്രായമുള്ളയാളായിരി ക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളില്‍ വെക്കുമോ? മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെട്ട യിശ്മായേലിന്റെ ചിത്രം ഉല്പ?ത്തിപുസ്തകം ഇരുപത്തി യൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാരന്‍േറതല്ലെന്നുറപ്പാണ്. ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍ സ്വാഭാവികമായുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാര്‍ അജ്ഞരായിരുന്നുവെന്നു വേണം മനസ്സിലാക്കുവാന്‍.
സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകല്പഞന നിറവേറ്റുവാന്‍ സന്നദ്ധനായ അബ്രഹാമിനെ ക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികര്മ്മഹത്തെ മാറ്റിയെഴുതി യതുകൊണ്ടുണ്ടായതാണ്. വാര്ധ്ികക്യത്തില്‍ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറു ക്കുവാന്‍ കല്പി്ച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗങ്ങളുടെ തീച്ചൂളയി ലൂടെ ജീവിച്ചു വളര്ന്ന് മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തില്‍ വിജയിച്ചുവെന്നുമാണ് ഖുര്ആഹന്‍ പഠിപ്പിക്കുന്നത്. ബലിയറുക്കുവാന്‍ ദൈവം കല്പിാച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉല്പിത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കുവാന്‍ വേണ്ടി കൈകാലുകള്‍ കെട്ടി ബലിപീഠത്തിന് മുകളില്‍ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കര്ത്താ്വിന്റെ മാലാഖ പറഞ്ഞതായി ഉല്പ്ത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: 'കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാന്‍ നീ വൈമനസ്യം കാണിക്കായ്കയാല്‍, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു (ഉല്പനത്തി 22:12). 'നിന്റെ ഏകജാതനെ' (Your only son) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കല്പിളക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മായേലിനെയല്ലാതെ ദ്വിതീയനായ ഇസ്ഹാ ഖിനെ ബലിയറുക്കാനാണ് കല്പുനയുണ്ടായതെങ്കില്‍ 'നിന്റെ ഏകജാതനെ' എന്നു മാലാഖ പറയു മായിരുന്നുവോ?
യഥാര്ത്ഥ ത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്പപനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ' ദൈവം കല്പിിച്ചു: 'നിന്റെ പുത്രനെ, നീ അത്യധികം സ്‌നേഹിക്കുന്ന ഏകജാ തനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കു ന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക' (ഉല്പ ത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി' നെ എന്നാണ് ദൈവകല്പ്നയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാണല്ലോ. ഇവിടെ, ഈ കല്പേനയില്‍ 'ഇസ്ഹാഖിനെ'യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്ത്തിതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടുന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദ പാരമ്പര്യ ത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് 'ഇസ്ഹാഖ്' ഏകജാതനായി മാറിയത്.
അടിമ സ്ത്രീയിലുണ്ടായ പുത്രനെ അബ്രഹാം മകനായി ത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.എന്നാല്‍ ഉല്പത്തി പുസ്തകം തന്നെ നല്കുുന്ന അബ്രഹാമിന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടി പ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്പമത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേ ദനയിലും മറ്റു കര്മ്മണങ്ങളിലും (17:23) പ്രാര്ത്ഥ്നയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങ ളിലും യിശ്മാ യിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരുന്നത് എന്നു തന്നെ യാണ് ഉല്പ ത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യ യില്‍ ജനിച്ച ആദ്യപുത്രന് നല്കേചണ്ട അവകാശം നല്കുളന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്ത്തണന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: 'ഒരാള്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്‌നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നു വെന്നും കരു തുക. സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്ക്ക് സന്താന ങ്ങള്‍ ജനിക്കു കയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തു ക്കള്‍ സന്താനങ്ങള്ക്ക്് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കു ന്നവളില്‍ നിന്ന് ജനിച്ച വനും ആദ്യജാതനുമായവനു പകരം സ്‌നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാ ള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്കിയ വെറുക്കു ന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാതനുള്ള അവകാശം ആ പുത്രനുതന്നെ' (ആവര്ത്തണനം 21:15-17).
ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബി മാരുടെ വാദം അംഗീകരിച്ചാ ല്തോന്നെ, മുകളില്‍ വിവരിച്ച ദൈവകല്പാനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന് അര്ഹ,ന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്ര ഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്പഅത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും.
ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാന്‍ വേണ്ടി പ്രവാചകചരിത്രത്തില്‍ യഹൂദ റബ്ബിമാര്‍ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യര്‍. ദൈവികമായ സകല അനുഗ്രഹങ്ങളും വര്ഷിുക്കപ്പെട്ടിരിക്കുന്നതും വര്ഷിമക്കപ്പെടാന്പോ്വുന്നതും ഇസ്രായീ ല്യര്ക്കി ടയില്‍ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാര്‍ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയ റുക്കുവാനുള്ള കല്പയനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈ വം നല്കു്ന്ന വരദാനങ്ങളെക്കുറിച്ച് ഉല്പരത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ് 'നീ ഇതു ചെയ്തിരിക്കയാല്‍, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാന്‍ നീ മടിക്കായ്കയാല്‍ എന്നാണെ, ഞാന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കര്ത്തായവാണ് അരുള്‍ ചെയ്യുന്നത്: ഞാന്‍ നിന്നെ സമൃ ദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കട ല്ക്ക്രയിലെ മണല്ത്ത്രി കളെപ്പോലെയും അത്യധികം വര്ദ്ധിിപ്പിക്കും. നിന്റെ സന്തതികള്‍ ശത്രുക്ക ളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാല്‍ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും'(ഉല്പതത്തി 22:16-19). യിശ്മാ യേലാണ് ബലിയറുക്കപ്പെടാനായി കല്പിെക്കപ്പെട്ടതെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ മുഴുവനുമുണ്ടാ വുക യിശ്മായേല്‍ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസ ഹോദരനായ ഇസ്ഹാഖിന്റെ സന്തതി പരമ്പരകളിലാണ് ഉള്പ്പെജടുന്നത്. തങ്ങളിലല്ലാതെ ദൈവാ നുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യര്ക്ക്പ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാര്‍ ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്.
തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നല്കുാവാന്‍ വിസമ്മതിച്ചിരുന്നവരുമായി രുന്നു ഇസ്രാഈല്യര്‍ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തില്‍ യഹൂദറബ്ബിമാര്‍ നടത്തിയ കൈക്രിയ കള്‍ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പൂര്വ്വി കന്മാരുടെ സ്വഭാ വം പൂര്ണ്ണെമായിത്തന്നെ ഉള്ക്കൊങള്ളുന്ന അഭിനവ ഇസ്രാഈല്യരുടെ സ്ഥിതിയും ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ.
ബൈബിളിൽ നിന്ന് തികച്ചും വ്യതിരിക്തമായ ഇബ്രാഹീമീവ്യക്തിത്വത്തെയാണ് ഖുർആനിൽ നാം കാണുന്നത്. ഇബ്‌റാഹീം നബിയെക്കുറിച്ച് ഖുർആൻ പറയുന്നത് അദ്ദേഹം സദ്‌വൃത്തനും ക്ഷമാശീലനും മാതൃകാപുരുഷനുമായിരുന്നുവെന്നാണ്. (11:75) ഏതെങ്കിലും രൂപത്തിലുള്ള സങ്കുചിതത്വങ്ങളില്ലാത്ത ആദര്ശധീരൻ! അല്ലാഹു തന്നെ 'സ്വന്തം ചങ്ങാതി'യെന്ന് വിലക്കാൻ മാത്ത്രം ദൈവസാമീപ്യത്തിന് അർഹനായ വ്യക്തിത്വം ..."സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു." (ക്വുർആൻ 4:175)
ക്വുർആനിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയഞ്ച് പ്രവാചകന്മാരിൽ പലരെയും കുറിച്ച് ബൈബിളിൽ പരാമർശങ്ങളുണ്ടെന്നത് ശരിയാണ്.ക്വുർആനിലേതിനേക്കാൾ വിശദമായ ചരിത്ര കഥനവും ബൈബിളിലുണ്ട്.എന്നാൽ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥനങ്ങ ള്‍ അവതരിപ്പിക്കുകയാണ് ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കള്‍ ചെയ്തത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരില്‍ ആരോപിക്കു വാന്‍ ബൈബിള്‍ കര്‍ത്താക്കള്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്തുത തിന്മകളെല്ലാം പ്രവാചകന്മാരില്‍ ആരോപിക്കുവാനുള്ള പ്രവണതയാണ് ബൈബിളില്‍ നാം കാണുന്നത്.
ധര്‍മനിഷ്ഠനും കുറ്റമറ്റ മനുഷ്യനുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന നോഹിനെ (ഉല്‍ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കള്‍ തുണിയുടുത്തുകൊടുക്കേണ്ട അവസ്ഥയോളമെത്തുന്ന തര ത്തില്‍ ലഹരി ബാധിച്ചവനായുമെല്ലാം ഉല്‍പത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്.
വിശു ദ്ധനും നീതിമാനുമെന്ന് ബെബിള്‍ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെണ്‍മക്കളുമായി ശയിക്കുകയും അവര്‍ക്ക് സ്വന്തം പിതാവില്‍ മക്കളുണ്ടാവുകയും ചെയ്ത കഥ ഉല്‍പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്.
ചതിയനും വഞ്ചകനുമായിരുന്നു ഇസ്രായേലി ന്റെ പിതാവായ യാക്കോബെന്നാണ് ബൈബിള്‍ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യ യുമായി ബന്ധപ്പെടുകയും അവള്‍ ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോള്‍ പടയാളിയെ ചതി ച്ചുകൊല്ലുകയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണ് ബൈബിള്‍ പ്രകാരം ദാവീദ് (2 ശാമു 11:1-27)
.ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന സോളമന്‍ (1 രാജാ 10:23) വിവാഹബന്ധം വിലക്ക പ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധമായി സ്‌നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7)മെല്ലാം ചെയ്ത വ്യക്തി യാണ്.
ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശുക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവ നായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങള്‍ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11)മെല്ലാമാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതില്‍ നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുര്‍ആനിലെ സംഭവവിവരണങ്ങള്‍. പ്രവാചകന്മാരെല്ലാം സദ്‌വൃ ത്തരും മാതൃകായോഗ്യരും വിശുദ്ധരുമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ''നാം വേദ വും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേല്‍പിച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരില്‍ യാതൊരു പ്രതി ഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉത്‌ബോധനമ ല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു. 6:89, 90).
''അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സക്കാത്ത് നല്‍കണ മെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെ ആയിരുന്നു അവര്‍ ആരാധിച്ചിരു ന്നത്'' (വി.ഖു. 21:73). ദുര്‍മാര്‍ഗമൊന്നുമില്ലാത്ത നോഹയെയും (7:61) സല്‍മാര്‍ഗനിഷ്ഠനായ ലൂത്തി നെയും (70:80-84) സദ്‌വൃത്തനായ യാക്കോബിനെയും (21:72) വിനയാന്വിതരും ദൈവിക മാര്‍ഗ ത്തില്‍ ഉറച്ച് നിന്നവരുമായ ദാവൂദിനെയും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാനും (3:45) മാതൃബഹുമാനമുള്ളവനു (19:32)മായ യേശുവിനെയുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
പ്രപഞ്ച നാഥൻ ഏകനാണെന്നും അവൻ മാത്രമാണ് ആരാധ്യനെന്നുമുള്ള ആദർശങ്ങളിൽ ക്വുർ ആനും ബൈബിളും യോജിക്കുന്നു.എന്നാൽ ബൈബിൾ വരച്ചു കാണിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ദൈവസങ്കല്പമാണ് ക്വുർആനിലുള്ളത്. വ്യത്യാസങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
- സൃഷ്ടികര്‍ത്താവിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവന്റെ മഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ലാനി സംഭവിക്കാത്തതുമായ പരാമര്‍ശങ്ങള്‍ മാത്രമെ ഖുര്‍ആനിലുള്ളൂ. ബൈബി ളിലാകട്ടെ, യഹോവയുടെ മഹത്വം ഉല്‍ഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീല്‍ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോള്‍ ഈ മഹത്വത്തിന് വിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയില്‍ അവന്ന് സദൃശനാ യാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉല്‍ 1:26) പറയുന്നത് മുതല്‍ക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമര്‍ശ ങ്ങള്‍. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോടെ (ഉല്‍ 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെന്‍ തോട്ടത്തില്‍ ഒളിച്ച ആദാമി നെയും ഹവ്വയെയും അന്വേഷിച്ച് തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉല്‍ 3:8-13) കിരാത വര്‍ഗങ്ങള്‍ക്കിടയിലെ പ്രാകൃത സങ്കല്‍പത്തേക്കാള്‍ താഴ്ന്ന ദൈവസ ങ്കല്‍പമാണ് ദ്യോതിപ്പി ക്കുന്നത്. താന്‍ ചെയ്തുപോയ കാര്യമാലോചിച്ച് ദുഃഖിക്കുകയും (ഉല്‍ 6:6) മുന്‍കൂട്ടി തീരുമാ നിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് മനസ് മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെ ദൈവം (പുറപ്പാട് 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയുദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉല്‍ 32:28) ബൈബിള്‍ പറയു മ്പോള്‍ ഇസ്രായേല്‍ വംശീയതയുടെ സ്വാധീനം എത്രത്തോളം അതി ന്റെ രചനയിലുണ്ടായിട്ടുണ്ടെന്ന് സുതരാം ബോധ്യമാകുന്നു. ഖുര്‍ആനാകട്ടെ, പ്രപ ഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനോ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമര്‍ശവും നടത്തുന്നില്ല. അറബിക ളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമല്ല ഖുര്‍ആനിലെ അല്ലാഹു, പ്രത്യുത സര്‍വ്വലോക രക്ഷിതാവാണ്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ''അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ് ആകാശഭൂമികളില്‍ ഉള്ളതെല്ലാം'' (വി.ഖു. 2:55).
''അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമികളിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറി യുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു'' (വി.ഖു.6:3).
''അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുക യില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവന്‍ അറിയാതെ ഒരു ഇല പോലും അന ങ്ങുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക് തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല'' (വി.ഖു.6:59). ''ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍). നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളില്‍ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു'' (വി.ഖു. 42:11).
''(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമാ യിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടു മില്ല. അവന് തുല്യനായി ആരുമില്ലതാനും (വി.ഖു. 112:1-4)
- ഖുര്‍ആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് അവയിലെ ദൈവസങ്കല്‍പങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസ ങ്ങളിലാണ്. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്തരങ്ങള്‍ ശ്രദ്ധിക്കുക.
(i)- ആദമിനോടും ഇണയോടും തിന്നരുതെന്ന് കല്‍പിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്‍േറതായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. (ഉല്‍ 2:17), ബൈബിള്‍ പ്രകാരം അത് തിന്നുക വഴിയാണ് മനുഷ്യന് നന്മതിന്മകളെക്കുറിച്ച് അറിവുണ്ടായത് (ഉല്‍ 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മനുഷ്യനോട് എങ്ങനെയാണ് വിലക്കപ്പെട്ട കനി തിന്ന രുതെന്ന് കല്‍പിക്കുക? വിധിവിലക്കുകള്‍ പ്രസക്തമാകുന്നത് നന്മതിന്മകളെക്കുറിച്ച അറിവുണ്ടാ വുന്നതോടെയാണല്ലോ. (നന്മ തിന്മകളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തില്‍ മൃഗങ്ങളുടെ ലോക ത്ത് വിധിവിലക്കുകള്‍ അപ്രസക്തമാണ് എന്നോര്‍ക്കുക). ഖുര്‍ആനിലെവിടെയും വിലക്കപ്പെട്ട കനി യെക്കുറിച്ച് 'നന്മതിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷ'മെന്ന് പരിചയപ്പെടുത്തുന്നില്ല. നന്മതിന്മക ളെക്കുറിച്ച അറിവും നന്മ സ്വീകരിച്ച് ഉന്നതനാകുവാനും തിന്മകളിലൂടെ അധമനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയില്‍തന്നെ നിലീനമാണെന്നാണ് ഖുര്‍ആനിക പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. നന്മ തിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കുവാനും തദടിസ്ഥാനത്തില്‍ വസ്തുക്ക ള്‍ക്ക് നാമകരണം ചെയുവാനുമുള്ള കഴിവ് നല്‍കപ്പെടുകയും അങ്ങനെ മാലാഖമാരേക്കാള്‍ ഉന്നത നാവുകയും ചെയ്ത മനുഷ്യനെയാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. വിലക്കപ്പെട്ട കനിയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മില്‍ യാതൊരു വിധത്തിലും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നില്ല. ''ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുവാന്‍ പോവുകയാണെന്ന് നിന്റെ നാഥന്‍ മല ക്കുളോട് പറഞ്ഞ സന്ദര്‍ഭം. അവര്‍ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കു കയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങ ള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞ നും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ ഇവര്‍ക്ക് അവയുടെ നാമ ങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമ ങ്ങള്‍ പറഞ്ഞുകൊടുത്ത പ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങള്‍ വെളിപ്പെ ടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക് അറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ'' (വി.ഖു.2:30-33).
ii)- വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കല്‍പനയില്‍ പ്രസ്തുത കനിതിന്നാല്‍ നീ മരിക്കുമെന്ന് ദൈവം ആദാമിനോട് പറയുന്നതായാണ് ബൈബിള്‍ ഉദ്ധരിക്കുന്നത് (ഉല്‍ 2:17). ദൈവിക കല്‍പന ലംഘിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിച്ച സര്‍പ്പമാകട്ടെ ''നിങ്ങ ള്‍ മരിക്കുകയില്ല. അത് തിന്നാല്‍ നിങ്ങ ളുടെ കണ്ണുകള്‍ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെപോലെ ആയിത്തീ രുമെന്നും ദൈവത്തിനറിയാം'' എന്ന് പറഞ്ഞുകൊണ്ടാണ് അവരെ പ്രലോഭിപ്പിച്ചത് (ഉല്‍ 3:5). വില ക്കപ്പെട്ട കനി തിന്നപ്പോള്‍ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യര്‍ മരിച്ചില്ല, പ്രത്യുത അ വര്‍ക്ക് നന്മതിന്മകളെക്കുറിച്ച് ജ്ഞാനമുണ്ടാവുകയാണ് ചെയ്തത് (ഉല്‍ 3:6,7, 3:22). ദൈവം കളവ് പറഞ്ഞ് ആദി മനുഷ്യരെ ഭീഷണിപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത് സര്‍പ്പമാ ണെന്നുമാണ് ഈ കഥ ശരിയാണെങ്കില്‍ വന്നുചേരുക. ദൈവിക മഹത്വത്തിന് ഇടിവ് വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുര്‍ആനിലില്ല.
iii)- നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന് മനുഷ്യന്‍ ദൈവത്തെപ്പോലെയാകാതിരിക്കുവാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുന്ന ദൈവ ത്തെയാണ് ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നത് (ഉല്‍ 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവ ത്തിന്റെ ഔന്നത്യത്തെയും സര്‍വ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുര്‍ആ നിലില്ല.
(iv) - വിലക്കപ്പെട്ട കനി തിന്നുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നാണ് ബൈബിള്‍ പറയു ന്നത് (ഉല്‍ 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന് സര്‍പം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ് സര്‍പ്പം ഉരസ്സുകൊണ്ട് ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സര്‍പ്പവും തമ്മിലുള്ള വിരോധത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ് ബൈബിള്‍ പാഠം (ഉല്‍ 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ് മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതെന്നാണ് ഖുര്‍ആന്‍ പറയുന്നത് (ഖുര്‍ആന്‍ 2:35, 36). ഖുര്‍ ആനിലെ ഇവ്വിഷയകമായ പരാമര്‍ശങ്ങളിലൊന്നും സര്‍പ്പം കടന്നുവരുന്നേയില്ല. ദൈവികശാ പത്തിന്റെ ഫലമായിട്ടാണ് സര്‍പം ഇഴ ഞ്ഞ് നടക്കുകയും മനുഷ്യരാല്‍ വെറുക്കപ്പെടുന്നവനാവു കയും ചെയ്തതെങ്കില്‍ പ്രസ്തുത ശാപത്തിന് മുമ്പുള്ള സര്‍പം ഏത് തരത്തിലുള്ളതായിരുന്നുവെന്ന ചോദ്യത്തിന് ഖുര്‍ആനിക വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ യാതൊരു സാധുതയുമില്ല.
(v) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാണ് സ്ത്രീക്ക് ഗര്‍ഭപീഢയും പ്രസവ വേദന യുമുണ്ടായത് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത് (ഉല്‍ 3:16). ആദിമാതാവിന്റെ തെറ്റിനുള്ള ശിക്ഷ യാണ് ഇന്നും മാതാക്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം. ഗര്‍ഭധാരണത്തെയും പ്രസവ ത്തെയുമെല്ലാം ശിക്ഷയായിക്കാണുന്നതിന് പകരം ദൈവികാനുഗ്രഹമായാണ് ഖുര്‍ആന്‍ മനസിലാക്കിത്തരുന്നത് (ഖുര്‍ആന്‍ 29:8, 46:15, 31:14). വിലക്കപ്പെട്ട കനിയുമായി പ്രസവവേദനക്കോ ഗര്‍ഭപീഢ ക്കോ എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നേയില്ല.
(vi) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായവയായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് (ഉല്‍ 3:18, 19). ഖുര്‍ ആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനു ഗ്രഹമായാണ് (62:10) വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന്ധപ്പെടുത്തുന്ന യാതൊരു ഖുര്‍ആനിക പരാമര്‍ശവുമില്ല.
(vii) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവര്‍ക്ക് പൊറു ത്ത് കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമര്‍ശവും ബൈബിളിലില്ല. ഖുര്‍ആനാകട്ടെ, തങ്ങളുടെ തെറ്റില്‍ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യ മൂര്‍ത്തിയായ ദൈവം തമ്പുരാന്റെ പൊറുത്തുകൊടുക്കലും പ്രാധാന്യത്തോട് കൂടിത്തന്നെ പരാമര്‍ ശി ക്കുന്നുണ്ട്. ''അവര്‍ രണ്ടുപേരും പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തി ല്ലെങ്കില്‍തീര്‍ ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (വി.ഖു.7:23). ''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചന ങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാ ത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ'' (വി.ഖു. 2:37,38)
ആദി പാപമെന്ന ആശയം ക്വുർആൻ നിരാകരിക്കുന്നു.ഒരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടു ക്കേണ്ടി വരികയില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം.
"വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍ മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാ ണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപ ഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല." (ക്വുർആൻ:17: 15)
ദൈവം സ്‌നേഹസമ്പന്നനാണ്. കരുണാനിധിയാണവന്‍. അതോ ടൊപ്പം നീതിമാനുമാണ്. അവന്‍ ക്രൂരനോ ദുഷ്ടനോ ആണെന്ന് ആര്‍ക്കും അഭിപ്രായമില്ല.ആരെങ്കിലുമൊരാള്‍ ചെയ്ത തെറ്റിന് അയാളുടെ മക്കളെയോ പേരമക്കളെയോ ശിക്ഷിക്കുന്നത് ക്രൂര തയാണെങ്കില്‍, ആ ക്രൂരത ചെയ്യുവാന്‍ ദൈവം കൂട്ടുനില്‍ക്കുമോ? ഇല്ലതന്നെ. അവന്‍ നീതിമാനും സ്‌നേഹസമ്പന്നനുമാണ്. മനുഷ്യരുടെ നീതിബോധവു മായി താരതമ്യം ചെയ്യുവാന്‍ പോലും പറ്റാ ത്തത്ര വലിയ നീതിമാന്‍!
മക്കളുടെ തെറ്റുകള്‍ക്ക് പിതാക്കളോ, പിതാക്കളുടെ തെറ്റുകള്‍ക്ക് മക്കളോ ശിക്ഷ അനുഭവിക്കേണ്ട തില്ലെന്ന യാഥാര്‍ഥ്യം ഒരുവിധം എല്ലാ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. മോശയുടെ ന്യായ പ്രമാണം പറയുന്നത് നോക്കുക. 'മക്കള്‍ക്ക് വേണ്ടി പിതാക്കന്മാരെ യോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തി നുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.' (ആവര്‍ത്തനം 24:16.)
ഓരോരുത്തരും ചെയ്ത പാപത്തിന്റെ ശിക്ഷയാണ് മരണാ നന്തര ജീവിതത്തില്‍ അവരവര്‍ ഏറ്റു വാങ്ങുകയെന്നാണ് പ്രവാച കന്മാരെല്ലാം പഠിപ്പിച്ചത്. സുന്ദരമായ ഒരുദാഹരണത്തിലൂടെ ജറമിയാ പ്രവാചകന്‍ ഇക്കാര്യം വ്യക്തമാക്കുന്നത് നോക്കുക. 'പിതാക്ക ന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളു ടെ പല്ലു പുളിച്ചുവെന്ന് ആ നാളുക ളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തനും അവനവന്റെ അ കൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങ തിന്നവന്റെ പല്ലേ പുളിക്കൂ'(ജറെമിയാ 31:19, 30.)
ഇതേ കാര്യംതന്നെ വളരെ വ്യക്തമായ ഭാഷയില്‍ എസെക്കി യേല്‍ പ്രവാചകനും പറയുന്നുണ്ട്. 'പുത്രന്‍ പിതാവിന്റെ തിന്മകള്‍ ക്കുവേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷി ക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും.'(എസെക്കിയേല്‍ 18:20.)
ഈ വസ്തുതതന്നെയാണ് യേശുക്രിസ്തുവും പറയുന്നത്. 'വിധി ക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അള വുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.' (മത്തായി 7:1,2. )ഖുര്‍ആന്‍ ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതിങ്ങനെയാണ്. 'അപ്പോള്‍, ആള്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നു വോ അതവന്‍ കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തി രുന്നുവോ അതുമവന്‍ കാണും.' (ഖുര്‍ആന്‍ 99:7,8.)
മനുഷ്യരുടെ മനസ്സ് അംഗീകരിക്കുന്ന നീതിബോധത്തിന് തീര്‍ത്തും എതിരാണ്, ക്രൈസ്തവ ദര്‍ശന ത്തിലെ ആദിപാപ സിദ്ധാന്തമെന്നതാണ് വസ്തുത. ആദം ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനി തിന്നു പാപിയായി മാറി. പ്രസ്തുത പാപം ആദമി ന്റെ പുത്ര പരമ്പരകളിലും നിലനില്‍ക്കുന്നു. പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഏക മനുഷ്യനാല്‍ പാപവും പാപം മൂലം മരണവും ലോക ത്തില്‍ പ്രവേശിച്ചു.' (റോമന്‍ 5:12.)
ആദിപാപ സിദ്ധാന്തത്തിലാണ് ക്രിസ്തുവിന്റെ കുരിശുമര ണമെന്ന വിശ്വാസം പടുത്തുയര്‍ത്ത പ്പെട്ടിരിക്കുന്നത്. ആദം ചെയ്ത പാപത്താല്‍ തെറ്റുകാരായി മാറിയ മാനവരാശിയെ പാപത്തിന്റെ പടുകുഴിയില്‍നിന്നു രക്ഷിക്കാനായുള്ള പ്രായശ്ചിത്തമെന്ന നില യ്ക്കാണ് ക്രിസ്തു സ്വന്തം രക്തം കുരിശിലൂടെ ചിന്തിയത് എന്നാ ണല്ലോ വിശ്വാസം. കുരിശില്‍ ചിന്തിയ ചോരകൊണ്ട് ആദമിനാല്‍ ലോകത്തിലേക്കു പ്രവേശിച്ച പാപത്തെ കഴുകിക്കളഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.
ആദിപാപത്തിന്റെ പരിഹാരാര്‍ഥം സ്വയം ബലിയാകുവാനായിട്ടാണ് ദൈവം ജഡത്തില്‍ അവതരി പ്പിച്ചതെന്നാണ് ക്രൈസ്തവ വിശ്വാസം. പാപത്തിന് പ്രായശ്ചിത്തം ചെയ്യാതിരിക്കാന്‍ ദൈവി കനീതി അനുവദിക്കാത്തതിലാണ് ത്രിയേകദൈവം ഈ നാടകം കളിച്ചതെന്നും വിശദീകരിക്കപ്പെടുന്നു. ആദി പാപത്തിന്റെ പരിഹാരാര്‍ഥം സ്വയം ബലിയാടാവുകയെന്ന നാടകം! ഇതൊരു ഏകാംഗനാടക മാണ്. പാപത്തിന് പ്രായശ്ചിത്തം ചെയ്യുകയെന്നത് ദൈവികനീതി! പ്രായശ്ചിത്തം ചെയ്യാന്‍വേണ്ടി മനുഷ്യരൂപത്തില്‍ അവതരിപ്പിച്ചത് ദൈവം! കുരിശിലേറുന്നത് ദൈവം! ചോര ചിന്തുന്നത് ദൈവം!! അത് മൂലം മനുഷ്യരാശിക്ക് പാപത്തില്‍നിന്നും വിടുതല്‍ നല്‍കുന്നതും ദൈവം!!!
ഈ വിശ്വാസപ്രകാരം ക്രിസ്തുവിന്റെ ആഗമനലക്ഷ്യംതന്നെ മാനവരാശിയെ സ്വന്തം ജീവരക്ത ത്താല്‍ പാപത്തില്‍നിന്ന് രക്ഷിക്കുകയെന്നതായിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ കുരിശു മരണത്തി നുമുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ ബൈബിളില്‍നിന്നും വായിക്കുന്ന നാം അത്ഭുതപ്പെട്ടുപോകും. അദ്ദേഹ ത്തിന് മരിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നുവെന്നാണ് സുവിശേഷങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. പിലാത്തോസിന്റെ പടയാളികളും യഹൂദപൗരോ ഹിത്യവും ചേര്‍ന്നൊരുക്കിയ കുരിശില്‍നിന്ന് രക്ഷപ്പെടണമെന്നാ യിരുന്നു അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം.
യഹൂദന്മാര്‍ യേശുവിനെ വധിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ക്രിസ്തു സ്വന്തം രക്തം കൊണ്ട് മാന വരാശിയുടെ പാപം കഴുകിക്ക ളയുകയെന്ന തന്റെ ആഗമനലക്ഷ്യം പൂര്‍ത്തീകരിക്കാനായി യഹൂ ദര്‍ക്കിടയില്‍ത്തന്നെ സധൈര്യം സഞ്ചരിച്ചുവെന്നല്ല ബൈബി ള്‍ പഠിപ്പിക്കുന്നത്; പ്രത്യുത, പരസ്യ പ്രബോധനമൊഴിവാക്കി ക്കൊണ്ട് ശിഷ്യന്മാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കൂടുകയാണ് അദ്ദേഹം ചെയ്തത്. യോഹന്നാന്‍ പറയുന്നു: 'അന്നുമുതല്‍ അവനെ വധിക്കാനവര്‍ ആലോചിച്ചു കൊണ്ടി രുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ സഞ്ചരിച്ചില്ല. അവന്‍ പോയി മരുഭൂമിക്കടുത്തുള്ള എഫ്രയീം പട്ടണത്തില്‍ ശിഷ്യരോ ടൊത്ത് വസിച്ചു.' (യോഹന്നാന്‍ 11.53, 54.)
യഹൂദപൗരോഹിത്യം ഗൂഢാലോചനകള്‍ തുടര്‍ന്നുകൊണ്ടി രുന്നു. സത്യത്തിന്റെ സന്ദേശവാ ഹകനായ മനുഷ്യപുത്രനെ വധിക്കണം. പൗരോഹിത്യത്തിന്റെ പടയാളികള്‍, തന്നെ പിടിക്കുന്ന തിനായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നറിഞ്ഞ ക്രിസ്തു കയ്യുംകെട്ടി നോക്കിനില്‍ക്കാനല്ല ശിഷ്യ രോട് ആഹ്വാനം ചെയ്യുന്നത്. ആയുധങ്ങളുമായി ഒരുങ്ങിനില്‍ക്കാനും ആവശ്യമെ ങ്കില്‍ ഒരു ഏറ്റു മുട്ടലിന് തയാറാവാനുമാണ്. അദ്ദേഹം പറഞ്ഞു: 'മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അതുപോലെ തന്നെ ഭാണ്ഡവും, വാളില്ലാത്തവര്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ'(ലൂക്കോസ്. 22:36. ) ശിഷ്യന്മാര്‍ പറഞ്ഞു: 'ഇതാ ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു മതി' (ലൂക്കോസ് 22:38.).
ഏതെങ്കലും അപകടത്തിലകപ്പെട്ടാല്‍ അതില്‍നിന്നും രക്ഷ പ്പെടുവാന്‍ സ്വയം ശ്രമിക്കുക മാത്രമല്ല വിശ്വാസികള്‍ ചെയ്യുക. സ്വന്തമായി ചെയ്യാനുള്ളതെല്ലാം ചെയ്തശേഷം സര്‍വശക്തനായ ദൈവ ത്തില്‍ സകലതും സമര്‍പ്പിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. അവനില്‍ പ്രവര്‍ത്തനവും പ്രാര്‍ഥന യും സമന്വയിച്ചിരിക്കും. പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ഥനയും പ്രാര്‍ഥനയില്ലാത്ത പ്രവര്‍ത്ത നവും വിശ്വാസികള്‍ക്ക് അന്യമാണ്. ഇതുതന്നെയാണ് ക്രിസ്തുവും ചെയ്തത്. തന്നെ വധിക്കാനുള്ള ഗൂഢാ ലോചന നടക്കുന്നുവെന്ന റിഞ്ഞപ്പോള്‍ അദ്ദേഹം ശിഷ്യന്മാരോട് വാളുമായി കരുതിയിരി ക്കാനാവ ശ്യപ്പെട്ടശേഷം സര്‍വശക്തനായ ദൈവത്തോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നത് നോക്കുക: 'അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നുവീണു പ്രാര്‍ഥിച്ചു, എന്റെ പിതാവേ, സാധ്യമെങ്കില്‍ പാന പാത്രം എന്നില്‍നിന്നകന്ന് പോകട്ടെ, എങ്കിലും എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ'(മത്തായി 26:39. )
യേശു വളരെ ആത്മാര്‍ഥമായാണ് പ്രാര്‍ഥിച്ചത്. തീവ്രവേദനയില്‍ മുഴുകിക്കൊണ്ട് ക്രിസ്തു പ്രാര്‍ഥി ച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിയര്‍ പ്പുതുള്ളികള്‍ പോലും രക്തത്തെപ്പോലെയായി എന്നാണ് ലൂക്കോ സ് എഴുതുന്നത്. 'അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു.'(ലൂക്കോസ് 22:44.)
ഇനി നാം ചിന്തിക്കുക, ക്രൈസ്തവ വിശ്വാസപ്രകാരം ക്രിസ്തുവിന്റെ ആഗമനലക്ഷ്യംതന്നെ ആദി പാപത്തിന്റെ പരിഹാരാര്‍ഥം ബലിയാവുകയെന്നതാണ്. പക്ഷേ, ആ 'ബലി' ക്രിസ് തു സ്വയം ഇഷ്ട പ്പെട്ടിരുന്നില്ല. അദ്ദേഹം അതില്‍നിന്ന് രക്ഷ പ്പെടാനാണ് ശ്രമിച്ചത്. ക്രിസ്തുവിന്റെ കുരിശുമരണം നടന്നിട്ടി ല്ലായിരുന്നുവെങ്കില്‍ മാനവരാശി ഇന്നും പാപത്തില്‍തന്നെ യാകുമായിരുന്നു. അപ്പോള്‍ ആരാണ് പാപത്തിന്റെ സാഗര ത്തില്‍നിന്നും മനുഷ്യരെ രക്ഷിച്ചത്? ക്രിസ്തുവല്ല. കാരണം അദ്ദേഹ ത്തിന് ബലിയാകുന്നത് ഇഷ്ടമില്ലായിരുന്നു. യൂദാസും പിലാത്തോസും ഇവിടെ രക്ഷകന്മാരായി മാറു ന്നു. യൂദാസ് ഒറ്റുകൊടുത്തില്ലായിരുന്നുവെങ്കില്‍, പിലാത്തോസ് കുരിശുമരണം വിധിച്ചിട്ടില്ലായിരു ന്നുവെങ്കില്‍, ക്രിസ്തുവിന്റെ രക്തം ചിന്തപ്പെടു മായിരുന്നില്ല! മാനവരാശി പാപത്തിന്റെ പടുകു ഴിയില്‍നിന്നു കരകയറുമായിരുന്നില്ല! കുരിശുമരണം പാപമോചനവുമായി ബന്ധപ്പെടുത്തുന്ന ക്രൈസ്തവര്‍ അവരറിയാതെ ക്രിസ്തുവിനെ ശപിക്കപ്പെട്ടവനും യൂദാസിനെയും പിലാത്തോസി നെയും രക്ഷ കരുമായി അവരോധിക്കുകയാണ് ചെയ്യുന്നത്.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ദൈവപുത്ര വാദത്തെ ശക്തമായി നിരാകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് ക്വുർആൻ.
"ഉസൈര്‍ ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?" (ക്വുർആൻ:9 -30)
"വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമ ല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂത നും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമി ക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാ കുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി." (ക്വുർആൻ:4 -171)
ക്വുർആൻ നിഷേധിക്കുന്ന ദൈവപുത്രവാദത്തെ ബൈബിളിലെ ക്രിസ്തുവചനങ്ങളും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ദിവ്യത്വമുള്ളയാളാണ് താൻ എന്ന് ക്രിസ്തു അവകാശപ്പെട്ടതായി വ്യക്തമാക്കുന്ന ബൈബിൾ വചന ങ്ങളൊന്നുമില്ല. ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിക്കുകയും ശിഷ്യന്മാര്‍ അതുവിളിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താതി രിക്കുകയും ചെയ്തിട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തില്‍ ദിവ്യത്വമു ണ്ടെന്നാണ് വാദിക്കപ്പെടാറുള്ളത്. ബൈബിള്‍ 'ദൈവപുത്രന്‍' എന്ന് സംബോധന ചെയ്യുമ്പോള്‍ ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യനെന്ന് മാത്രമാണ് വിവക്ഷ. 'ദൈവാ ത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകു ന്നു'(റോമാ 8:14.)വെന്നാണ് പൗലോസ് എഴുതുന്നത്.
'ദൈവപുത്രന്‍' എന്ന വിശേഷണം ദൈവത്തിന്റെ പ്രത്യേക ക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് പുതിയ നിയമത്തിലും പഴയ നിയമ ത്തിലും പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുതന്നെ ഇക്കാര്യം വ്യക്തമാ ക്കുന്നുണ്ട്. 'ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍, ഞാന്‍ ദേവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട് പിതാവ് അഭിഷേകം ചെയ്തു ലോകത്തിലേക്ക് അയച്ച എന്നെപ്പറ്റി 'നീ ദൈവദൂഷണം നടത്തേണ്ടുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ?' (യോഹന്നാന്‍ 10:35, 36.) ദൈവവചനം നല്‍കപ്പെട്ട ഇസ്രായീ ല്യരെ ദൈവം ദേവന്മാര്‍ എന്നു സംബോധനം ചെയ്തതുപോലെ യാണ് ലോകത്തിലേക്ക് മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട പ്രവാ ചകനായ ക്രിസ്തുവിനെ 'ദൈവപു ത്രന്‍' എന്നു വിളിക്കുന്നതെ ന്നര്‍ഥം.
പഴയനിയമം മുതലേ 'ദൈവപുത്രന്‍' എന്ന സംബോധനാരീതി നിലനിന്നിരുന്നതായി കാണാന്‍ കഴിയും. യാക്കോബും സോളമനും എ്രഫയീയും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവ പുത്രന്മാരാണ്.
'കര്‍ത്താവ് പറയുന്നു: ഇസ്രായില്‍ എന്റെ പുത്രനാണ്. എന്റെ ആദ്യജാതന്‍.' (പുറപ്പാട് 4:22)
'ഞാന്‍ അവന് (സോളമന്) പിതാവും അവന്‍ എനിക്ക് പുത്രനു മായിരിക്കും.' (സാമുവല്‍ 7:14.)
'ഞാന്‍ ഇസായിലിനു പിതാവാണ്. എഫ്രയീം എന്റെ ആദ്യ ജാതനും.' (യിരെമ്യാവ് 31:9. 16. സങ്കീര്‍ത്തനങ്ങള്‍ 2:7. )
'നീ (ദാവീദ്) എന്റെ പുത്രനാണ്; ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്‍കി.' (17. യോഹന്നാന്‍ 1:12. 18. മത്തായി 5.9.)
ക്രിസ് തുവില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ ദൈവപുത്രന്മാരാണെന്നാണ് പുതിയ നിയമം പറയുന്നത്. യോഹന്നാന്‍ എഴുതുന്നു. 'എന്നാല്‍, തന്റെ കൈകൊണ്ട് തന്റെ നാമത്തില്‍ വിശ്വസി ക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം അവന്‍ കൊടുത്തു'(യോഹന്നാന്‍ 1:12.)
ദൈവപുത്രന്മാരെന്ന് അറിയപ്പെടുന്നവര്‍ ആരാണെന്ന് മത്തായി വ്യക്തമാക്കുന്നുണ്ട്. 'സമാധാനമു ണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവ ര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും' (മത്തായി 5.9.)
പിതാവില്ലാതെ ജനിച്ചതിനാലാണ് ക്രിസ്തു ദൈവപുത്രനാണെന്ന് പറയുന്നതെന്ന് വാദിക്കാറുണ്ട്. എങ്കില്‍, പിതാവും മാതാവു മില്ലാതെ ജനിച്ച ആദാമാണല്ലോ യേശുവിനേക്കാള്‍ യോഗ്യനായ ദൈവപുത്രന്‍! ബൈബിള്‍ ആദാമി നെ ദൈവപുത്രനാണെന്ന് (ലൂക്കോസ് 3.38. ) പരിചയപ്പെടു ത്തുന്നുമുണ്ട്.
മഹാപുരോഹിതനായ മെല്‍ക്കീസേദക്കിനെക്കുറിച്ച് ബൈബിള്‍ പരിചയപ്പെടുത്തുന്നത് ആദിയും അന്ത്യവുമില്ലാത്തവനായിട്ടാണ്. സലോമിന്റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്റെ പുരോ ഹിതനുമായ മെല്‍ക്കീസേദക്കിനെക്കുറിച്ച് പൗലോസ് എഴുതുന്നത് നോക്കുക. 'അവന്ന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല.'(ഹെബ്രായര്‍ 7:3.)
ക്രിസ്തുവിനെ സംബന്ധിച്ച് 'ദൈവപുത്രന്‍' എന്ന സംബോധന, സുവിശേഷങ്ങളില്‍ തുലോം വിരളമാണ്. പ്രസ്തുത പ്രയോഗം കൂടുതലായി കാണപ്പെടുന്നത് പൗലോസിന്റെ ലേഖനങ്ങളിലാണ്. സുവിശേ ഷങ്ങളില്‍ യേശുവിനെ സംബന്ധിച്ച് 'മനുഷ്യപുത്രന്‍' എന്നു 63 പ്രാവശ്യം പ്രയോഗിക്കപ്പെട്ടിരി ക്കുന്നു. അദ്ദേഹത്തെ മനുഷ്യന്‍ എന്നുമാത്രം 73 പ്രാവശ്യം സംബോധന ചെയ്തിരിക്കുന്നു.
ദൈവത്തിന് പുത്രന്മാരില്ലെന്നും ക്രിസ്തു മഹാനായ ഒരു പ്രവാചകൻ മാത്രമാണെന്നുമുള്ള ഖുർആനിക പാഠത്തെ സത്യപ്പെടുത്തുന്നവയാണ് ബൈബിൾ വചനങ്ങൾ എന്ന് സാരം.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.
"അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (ക്വുർആൻ 4:157,158)
'ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല' എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നൊരു ചോദ്യ മുണ്ട്. നാല് സുവിശേഷ കര്‍ത്താക്കളും ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് പ്രതിപാ ദിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴി ഏതൊരു പ്രശ്‌നത്തിലും തീര്‍പ്പുകല്‍പിക്കാ നാവശ്യമായ തെളിവാണ്. സുവിശേഷകര്‍ത്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ത്തന്നെയാണ് ഏതൊരു ന്യായാധിപനും എത്തിച്ചേരുക. എങ്കില്‍ പിന്നെ കുരിശുമരണം നടന്നിട്ടില്ലെന്ന വാദത്തിന്റെ സാധുതയെന്താണ്?
ഈ വാദം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. ഒന്നാമതായി, സുവിശേഷകര്‍ത്താക്കള്‍ കുരിശുമരണത്തിന് ദൃക്‌സാക്ഷിക ളായിരുന്നുവോയെന്ന് പരിശോധിക്കപ്പെടണം. മത്തായിയുടെ സുവിശേഷം രചിച്ചത് അപ്പോസ്തലനായ മത്തായിയാണെന്ന് ഖണ്ഡിതമായി പറയാന്‍ ബൈബിള്‍ ചരിത്രത്തെക്കുറിച്ച് പഠിച്ചവരൊന്നും മിനക്കെടുന്നില്ല. ഇത് മത്തായിയുടെ പേരില്‍ മറ്റാരോ രചിച്ച താവാനാണ് സാധ്യതയെന്നാണ് വേദപുസ്തക നിഘണ്ടു പറയു ന്നത്. (റവ. എ.സി. ക്ലേയിറ്റന്‍: വേദ പുസ്തക നിഘണ്ടു. പേജ്: 312. ) പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മാര്‍ക്കോസ്, ക്രിസ്തുവിനെ കണ്ടിട്ടുപോലുമില്ല.'(Ibid പേജ് 322. ) പൗലോസിന്റെ ശിഷ്യനായ ലൂക്കോസിന്റെ സ്ഥിതിയും തഥൈവ. യോഹന്നാന്‍ സുവിശേഷത്തിന്റെ കര്‍ത്താവിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ പണ്ഡിത ര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു.( Ibid പേജ് 430.) ഇതില്‍നിന്ന് കുരിശുമരണം റിപ്പോര്‍ട്ടു ചെയ്തു വെന്ന് പറയുന്ന സുവിശേഷകര്‍ത്താക്കളിലാരുംതന്നെ പ്രസ്തുത സംഭവത്തിനു ദൃക്‌സാക്ഷികളായി രുന്നില്ലെന്ന് സുതരാം വ്യക്തമാവുന്നു.
ഇനി നാം കോടതിയിലേക്ക് കടക്കുക. ഒരു സംഭവത്തിന് നാല് ദൃക്‌സാക്ഷികള്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നിരിക്കട്ടെ, ഒരേ സംഭവത്തെക്കുറിച്ച് നാല് പേര്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയാല്‍ കോടതി എന്തുവിധിക്കും? ഈ നാലുപേരും തെളിവിന് കൊള്ളില്ലെന്നും മറ്റു തെളിവുകളില്ലെങ്കില്‍ പ്രസ്തുത സംഭവം നടന്നുവെന്നു പറയുക വയ്യെന്നുമായിരിക്കും കോടതിവിധി. ഇതേ അവസ്ഥയാണ് കുരിശുമരണത്തിനുമുള്ളത്. കുരിശുമരണവും അനന്തരസംഭവങ്ങളും വിശദീകരിക്കുന്നിടത്ത് നാലു സുവിശേഷങ്ങളും പരസ്പര വിരുദ്ധങ്ങളായ ഒട്ടനവധി പ്രസ്താവനകള്‍ നടത്തുന്നതായി കാണാന്‍ കഴിയും.
യേശുവിനെ ഒറ്റുകൊടുക്കുന്നത് മുതല്‍ ആരംഭിക്കുന്നു വൈരുധ്യങ്ങള്‍, പ്രസ്തുത സംഭവം മത്തായി വിവരിക്കുന്നത് ഇങ്ങനെയാണ്.
'അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെ യെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കി യിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ, അവന്‍തന്നെ. അവനെ പിടിച്ചുകൊള്ളുക. അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന് 'ഗുരോ സ്വസ്തി' എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട് ചോദിച്ചു. സ്‌നേഹിതാ നീ എന്തിനാണ് വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്നു യേശു വിനെ പിടിച്ചു.'(മത്തായി 26: 47-50.)
ഈ സംഭവം ലൂക്കോസ് വിശദീകരിക്കുന്നത് നോക്കുക. 'അവന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെവന്നു. പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുന്നില്‍ നടന്നി രുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുന്നോട്ടുവന്നു. യേശു അവനോട് ചോദിച്ചു. യൂദാസെ നീ ചുംബനം കൊണ്ടോ മനുഷ്യ പുത്രനെ ഒറ്റുകൊടുക്കുന്നത്'?( ലൂക്കോസ് 22:47, 48.)
യേശുവിനെ ഒറ്റിക്കൊടുത്തു ബന്ധിച്ച സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇതില്‍ നിന്നെല്ലാം വളരെ വ്യത്യാസമായി ക്കൊണ്ടാണ്. 'യൂദാസ് ഒരു ഗണം പടയാളികളെയും പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്ന് സേവകരെയും കൂട്ടി പന്തങ്ങളും വിളക്കു കളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്ക് സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുന്നോട്ടുവന്ന് അവരോട് ചോദിച്ചു. നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്? അവന്‍ പറഞ്ഞു: നസാറായക്കാരനായ യേശുവിനെ. യേശു പറഞ്ഞു: അത് ഞാനാണ്. അവനെ ഒറ്റിക്കൊ ടുത്ത യൂദാസും അവരോട് കൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍ വീണ്ടും ചോദിച്ചു. നിങ്ങള്‍ ആരെ അന്വേ ഷിക്കുന്നു. അവര്‍ പറഞ്ഞു. നസാറായക്കാരനായ യേശുവിനെ യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെ യാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ' (യോഹന്നാന്‍ 18: 3-8)
ഇതുപോലെ കുറേയധികം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നുണ്ട് സുവിശേഷങ്ങള്‍. യേശുവിനെ ബന്ധിച്ച ശേഷം പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയതെന്ന് മത്തായിയും,( മത്തായി 26:57.) കയ്യാഫാസിന്റെ അമ്മായിഅപ്പനായ അന്നാ സിന്റെ അടുക്കലേക്കാണെന്ന് യോഹന്നാനും പറയുന്നു.( യോഹന്നാന്‍ 18:13. 87. ) ഗോല്‍ഗോഥ മല യിലേക്ക് കുരിശ് ചുമന്നത് യേശു സ്വയമാണെന്ന് യോഹന്നാനും(യോഹന്നാന്‍ 19:17.)കാറേനേയക്കാ രനായ ശിമായോനാണെന്ന്(മത്തായി 27:32.) മത്തായിയും പ്രസ്താവിക്കുന്നു. ശേയുവിനോട് കൂടെ ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുത്തന്‍ മാത്രം അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്നും മറ്റവന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചുവെന്നും ലൂക്കോസ്(ലൂക്കോസ് 23:42. ) പറയുമ്പോള്‍, രണ്ടു പേരും അവനെ പരിഹസിച്ചുവെന്നാണ് മത്തായി (മത്തായി 27:44. ) പറയുന്നത്. ഇങ്ങനെ കുറെയധികം വൈരുധ്യങ്ങളുണ്ട്.
യേശുവിന്റെ മരണത്തെക്കുറിച്ച് വ്യത്യസ്ത സുവിശേഷങ്ങള്‍ എങ്ങനെയാണ് വിവരിക്കുന്നതെ ന്നുകൂടി പരിശോധിക്കാം. 'ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. 'ഏലി, ഏലി, ലമാ സബക്ഥാനീ' അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു! അടുത്തുനിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു. അവന്‍ ഏലിയായെ വിളിക്കുന്നു. ഉടന്‍ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗരിയില്‍ മുക്കി, ഒരു ഞാണിന്മേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു:നില്‍ക്കൂഏലിയാ വന്ന് അവനെ രക്ഷിക്കുമോയെന്ന് കാണട്ടെ. യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു.'(മത്തായി 27:45-50. )
ഈ സംഭവം യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. 'അനന്തരം, എല്ലാം നിറവേറ്റിക്കഴിഞ്ഞു വെന്നറിഞ്ഞ് തിരുവെഴുത്ത് പൂര്‍ത്തിയാക്കാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗരിയില്‍ കുതിര്‍ത്ത ഒരു നീര്‍ പ്പഞ്ഞി ഹിസോപ്പ് ചെടിയുടെ തണ്ടില്‍വെച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു യേശു വിനാഗരി സ്വീക രിച്ചിട്ട് പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. '(യോഹന്നാന്‍ 19:28-30.)
ക്രൂശിതന്റെ അവസാനത്തെ വാക്കുകളെന്തായിരുന്നുവെന്നു പോലും ഖണ്ഡിതമായി, ഏകസ്വര ത്തില്‍ പറയാന്‍ പറ്റാത്ത സുവിശേഷകര്‍ത്താക്കളെ പ്രസ്തുത സംഭവത്തിന്റെ ദൃക്‌സാക്ഷി കളാ ക്കാന്‍ പറ്റുമോ? ഒരു പ്രാവശ്യമെങ്കിലും കോടതി വരാന്തയില്‍ പോയിട്ടുള്ളവരെല്ലാം ഉത്തരം പറയും. 'ഇല്ല' അവരുടെ പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണ്. അവരെയൊരിക്കലും സാക്ഷ്യ ത്തിന് കൊള്ളുകയില്ല.
ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം നമുക്കെവിടെനിന്നുകിട്ടുമെന്ന് പരിശോ ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പിന്നീട് വരുന്നത് ബര്‍ണബാസിന്റെ സുവിശേഷമാണ്. പുതിയ നിയ മത്തിലെവിടെയും കാണാത്ത ബര്‍ണബാസിന്റെ സുവിശേഷ ത്തെക്കുറിച്ച് കേള്‍ക്കുന്ന ക്രൈസ്ത വര്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.
ബൈബിള്‍ ഒരുവട്ടം വായിച്ചിട്ടുള്ളവര്‍ക്കൊന്നും ബര്‍ണബാസി നെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട തായി വരികയില്ല. ബര്‍ണബാസാണ് പൗലോസിനെ അപ്പോസ്തലന്മാര്‍ക്കിടയിലേക്ക് കൊണ്ടു വന്നത്.( അപ്പോ. പ്രവൃ. 9:47.) 'ബര്‍ണാബാസ് സുവിശേഷ വേലകള്‍ ചെയ്തുകൊണ്ട് ചുറ്റി നടന്ന തായി അപ്പോസ്തല പ്രവൃത്തികളില്‍ പലപ്രാവശ്യം പറഞ്ഞി രിക്കുന്നു.
ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നൂറ്റാണ്ടിലും പ്രചാരത്തിലിരുന്ന സുവിശേഷങ്ങ ളിലൊന്നാണ് ബര്‍ണബാസിന്റെ സുവിശേഷം. ഈ സുവിശേഷം ക്രിസ്തുവിനെറ ദിവ്യത്വത്തെ നിരാകരിക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിലെ സുപ്രധാന ഉപദേശമായ ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. പ്രാകൃത റോമന്‍ പുരാണങ്ങളില്‍നിന്ന് കടമെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെതിരെ ശക്തമായി നിലകൊണ്ട ഇറാനിയൂസ് (130þ200 CE) അദ്ദേഹത്തിറെ കാഴ്ചപ്പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി ബര്‍ണബാസിന്റെ സുവിശേഷത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്ന് ഒന്ന്, രണ്ട് നൂറ്റാ ണ്ടുകളില്‍ പ്രസ്തുത സുവിശേഷത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. അലക്‌സാ ണ്ട്രിയ ചര്‍ച്ചുകള്‍ (CHURCHES OF ALEXANDRIA) ക്രിസ്താബ്ദം 325 വരെ ബര്‍ണബാസിന്റെ സുവി ശേഷത്തെ കാനോനിക സുവിശേഷങ്ങളിലൊന്നായി അംഗീകരിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്.
ക്രിസ്താബ്ദം 325-ല്‍ നടന്ന നിഖിയാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഹിബ്രുവിലുള്ള സുവിശേ ഷങ്ങളുടെ എല്ലാ കൈയെഴുത്തു പ്രതികളും നശിപ്പിക്കപ്പെടുകയുണ്ടായി. ഹിബ്രു സുവിശേഷങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മരണശിക്ഷ വിധിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചു. ഈ നിരോധ നാജ്ഞകളെയെല്ലാം അതിജീവിച്ചുകൊണ്ട് നിലനിന്ന സുവിശേഷമത്രേ ബര്‍ണബാസിന്റെ സുവി ശേഷം. വ്യക്തികളില്‍നിന്നും വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയില്‍ പ്രസ്തുത ഗ്രന്ഥം എത്തി. ഇന്ന് ഗ്രന്ഥത്തിന്റെ കൈയെഴുത്ത് കോപ്പി പ്രസ്തുത ലൈബ്രറിയിലാണുള്ളത്.
ക്രിസ്തുവല്ല, പ്രത്യുത ഒറ്റുകാരനായ യൂദാസാണ് മരത്തില്‍ തറച്ചുകൊല്ലപ്പെട്ടതെന്നാണ് ബര്‍ണ ബാസിന്റെ സുവിശേഷം പറയുന്നത്. യൂദാസാണത്രേ കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇങ്ങനെ വിലപിച്ചത്. 'ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്, കുറ്റവാളി രക്ഷപ്പെടുന്നതും ഞാന്‍ അന്യാ യമായി മരിക്കുന്നതും കണ്ടുകൊണ്ട്? (THE GOSPEL OF BARNABAS: TRANSLATED BY LONSDALE AND LAURA RAGG, Chapter 217.)
വഞ്ചകനായ യൂദാസ് പിടിയിലായ സംഭവത്തെപ്പറ്റി ബര്‍ണബാസ് പറയുന്നതിങ്ങനെയാണ്. ''യേശു നിന്നിരുന്ന സ്ഥലത്തിനടുത്ത് യൂദാസും പട്ടാളക്കാരുമെത്തിയപ്പോള്‍ യേശു ജനങ്ങളുടെ ആരവം കേട്ടുകൊണ്ട് വീട്ടില്‍നിന്നും പിന്‍വലിഞ്ഞു. പതിനൊന്ന് അപ്പോസ്തലന്മാരും അപ്പോള്‍ ഉറങ്ങുക യായിരുന്നു.
അപ്പോള്‍ ദൈവം, അവന്റെ സേവകന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ലോക ത്തില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കല്‍പിച്ചു. തെക്കുഭാഗത്തേക്ക് തുറന്നിരിക്കുന്ന ജനവാതിലിലൂടെ യേശുവിനെ വിശുദ്ധ മാലാഖമാര്‍ പുറത്തേക്കെടുത്തു. അവര്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് ദൈവാനുഗ്രഹം എന്നെന്നും നിലനില്‍ക്കുന്ന മാലാഖമാരുടെ സഹവാസത്തില്‍ മൂന്നാം ആകാശ ത്തില്‍ കൊണ്ടു ചെന്നുവെച്ചു.
യേശു എടുക്കപ്പെട്ട ഉടന്‍തന്നെ യൂദാസ് മറ്റുള്ളവര്‍ക്കു മുന്നില്‍ മുറിയിലേക്ക് എടുത്തുചാടി. എല്ലാ അപ്പോസ്തലന്മാരും ഉറങ്ങുകയായിരുന്നു. അപ്പോള്‍ അല്‍ഭുതകാരനായ ദൈവം അത്ഭുതം പ്രവര്‍ ത്തിച്ചു. യൂദാസിന്റെ സംസാരവും മുഖവും യേശുവിന്‍േറത് പോലെയായിത്തീര്‍ന്നു. ഞങ്ങ ളെല്ലാം അദ്ദേഹം യേശുവാണെന്ന് വിചാരിക്കുന്ന പരുവത്തിലായി മാറി. ഞങ്ങളെ ഉണര്‍ത്തി ക്കൊണ്ട് അവന്‍ ഗുരു എവിടെയാണെന്ന് തിരക്കി. അപ്പോള്‍ ഞങ്ങള്‍ അമ്പരന്നുകൊണ്ടു മറുപടി പറഞ്ഞു. 'കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ ഗുരുവല്ലയോ, ഇപ്പോള്‍ ഞങ്ങളെയെല്ലാം അങ്ങു മറന്നുപോയോ? അവന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ യൂദാസ് ഇസ്‌ക്കാരിയോസാണെന്ന് മനസ്സിലാക്കാത്ത നിങ്ങള്‍ ഇപ്പോള്‍ വിഡ്ഢികള്‍തന്നെ!'
ഇതുപറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ പ്രവേശിച്ചു. എല്ലാ നിലക്കും യേശുവിനെപ്പോ ലെയായി മാറിയിരുന്ന യൂദാസിന്റെ മുകളില്‍ കൈവെച്ചു. ഞങ്ങള്‍ക്കു ചുറ്റും നിരന്നിരുന്ന പട്ടാള ക്കാര്‍ക്കിടയില്‍നിന്നും ഓടുമ്പോള്‍ യൂദാസ് പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ലിനെന്‍ തുണിയില്‍ പൊതി ഞ്ഞിരുന്ന യോഹന്നാന്‍ ഉണര്‍ന്നുകൊണ്ട് ഓടിയപ്പോള്‍ ഒരു പട്ടാളക്കാരന്‍ ലിനെന്‍തുണിയില്‍ കയറിപ്പിടിച്ചതിനാല്‍ അവന്റെ തുണിയഴിയുകയും നഗ്‌നനായി അവന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. യേശുവിന്റെ പ്രാര്‍ഥന ദൈവം ശ്രവിക്കുകയും പതിനൊന്ന് പേരും രക്ഷപ്പെടുകയും ചെയ്തു.
പട്ടാളക്കാര്‍ യൂദാസിനെ പിടിച്ചുബന്ധിച്ചത് അയാളെ അവഹേ ളിച്ചുകൊണ്ടായിരുന്നു. അയാള്‍ താന്‍ യേശുവല്ലെന്ന് നിഷേധിച്ചുകൊണ്ടിരുന്നു. പട്ടാളക്കാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു 'സര്‍' പേടിക്കേണ്ട, താങ്കളെ ഇസ്രായീലിന്റെ രാജാവാക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ രാജാധികാരം നിഷേധിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാലാണ് ഞങ്ങള്‍ നിങ്ങളെ ബന്ധിക്കു ന്നത്''. (Ibid Chapter 215, 217.)
യേശുവിനെ ചതിക്കാന്‍ ശ്രമിച്ച യൂദാസ് കുഴിച്ച കുഴിയില്‍ അദ്ദേഹം വീണുവെന്നും അയാളാണ് ക്രൂശിക്കപ്പെട്ടതെന്നും ബര്‍ണ ബാസിന്റെ സുവിശേഷം വ്യക്തമാക്കുന്നു. ഇവിടെ ക്രിസ്തുവിന്റെ പ്രവചനം പുലരുന്നു. 'മനുഷ്യപുത്രന്‍ എഴുതപ്പെട്ടതുപോലെ പോകുന്നു. പക്ഷേ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവന്നു നന്നായിരുന്നു. (മത്തായി 26:23, 20.) മനുഷ്യ പുത്രന്‍ ദൈവിക വിധിപ്രകാരം പോയി. ഒറ്റിക്കൊടുത്ത യൂദാസ് കുരിശില്‍ കിടന്നുപിടച്ചപ്പോള്‍ വിചാരിച്ചിരിക്കണം. 'ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'വെന്ന്.
ഏതായിരുന്നാലും, ക്രിസ്തു ക്രൂശീകരിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന ക്വുർആനികപ്രസ്താവനയെ വെല്ലാനാവശ്യമായ തെളിവുകളൊന്നും ബൈബിളോ മറ്റു ക്രൈസ്തവരചനകളോ നൽകുന്നില്ല.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
മറ്റു പ്രവാചകന്മാരെപ്പോലെ ക്രിസ്തുവും നിരവധി അത്ഭുതങ്ങൾ ചെയ്തതായി ക്വുർആൻ സാക്ഷ്യപ്പെടുത്തുന്നു. ബൈബിളില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ചില അത്ഭുതങ്ങളും ക്രിസ്തു ചെയ്തതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേതാണ് തൊട്ടിലില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ സംസാരം. സ്വമാതാവിന്റെ മുന്നില്‍ വെച്ച് തൊട്ടിലില്‍ കിടക്കുന്ന ശിശു പ്രഖ്യാപിച്ചു. 'ഞാന്‍ ദൈവദാസനാ കുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെയവന്‍ പ്രവാചകനാക്കുകും ചെയ്തി രിക്കുന്നു.' (ഖുര്‍ആന്‍ 19:30. ) ഈ അത്ഭുതം ബൈബിളിലൊരിടത്തും പറഞ്ഞിട്ടില്ല.
ക്രിസ്തു ചെയ്ത അത്ഭുതങ്ങൾ ഖുർആൻ അക്കമിട്ട് പ്രസ്താവിക്കുന്നുണ്ട്. യേശു പറഞ്ഞതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. 'നിങ്ങളുടെ രക്ഷി താവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതിനേക്കുറിച്ചും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.' (ഖുര്‍ആന്‍ 3:49.)
ഈ സൂക്തത്തില്‍ പറയുന്ന 'കളിമണ്‍ പക്ഷിക്കു ജീവന്‍ നല്‍കുക' 'രഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുക' തുടങ്ങിയ അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്തതായി ബൈബിളിലെവിടെയും പ്രതിപാദിക്കുന്നില്ല. സുവിശേഷങ്ങള്‍ വിവരിക്കുന്നതിലുപരി മഹത്തായ അത്ഭുതങ്ങള്‍ ചെയ്ത വ്യക്തിയായി ക്രിസ്തുവിനെ അംഗീകരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.
ക്രിസ്തു കാണിച്ച അത്ഭുതങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ദൈവമാണെന്നും -ത്രിയേകത്വ ദൈവ ത്തിലെ ഒരു ആളത്വം-വാ ദിക്കപ്പെടാറുണ്ട്. അദ്ദേഹം അത്തരമൊരു അവകാശവാദം ഉന്നയിച്ച തായി സുവിശേഷങ്ങളോ മറ്റു ലേഖനങ്ങളോ ഒന്നും വ്യക്തമാക്കുന്നില്ല. വിനയത്തിന്റെ പര്യായ മായ മിശിഹ ഇങ്ങനെയാണ് പറഞ്ഞത്. 'സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. ' (യോഹന്നാന്‍ 5:19.)
പിതാവ് മാത്രമാണ് സര്‍വശക്തനെന്നും 'പുത്ര'നായ ക്രിസ്തു അദ്ദേഹത്തിന്റെ സ്വന്തം കഴിവു കൊ ണ്ടല്ല, പ്രസ്തുത സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അത്ഭുതങ്ങള്‍ കാണിച്ചതെന്നുമുള്ള സത്യമാണ് ഈ വചനത്തിലൂടെ പ്രകടമാക്കപ്പെടുന്നത്. ക്രിസ്തുവിനെ അയച്ച ദൈവത്തില്‍ വിശ്വസിക്കുകയും ക്രിസ്തുവിന്റെ വചനങ്ങള്‍ പ്രകാരം ജീവിക്കുകയും ചെയ്യാന്‍ ജനങ്ങളെ ഉപദേശിക്കുന്ന യേശുവിന് താന്‍ ദൈവത്താല്‍ നിയോഗിതനായ പ്രവാചകനാണെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി നല്‍കപ്പെട്ടവനായിരുന്നു ഈ അമാനുഷിക ദൃഷ്ടാന്തങ്ങള്‍. (യോഹന്നാന്‍ 5:23.)
ദൈവത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങളില്‍ പലതും ക്രിസ്തു ചെയ്തിട്ടുണ്ട്. മരിച്ചവരെ പുനരു ജ്ജീവിപ്പിച്ചത് ഒരുദാഹരണം. ഇവ അദ്ദേഹത്തിന്റെ ദിവ്യത്വത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പലപ്പോഴും വാദിക്കപ്പെടാറുണ്ട്. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. പ്രവാചകന്മാര്‍ക്ക് ദൈവം നല്‍കുന്ന ദൃഷ്ടാന്തങ്ങളെല്ലാംതന്നെ മനുഷ്യകഴിവിന്നതീതമായവയായിരിക്കും. ഒരു മനുഷ്യനും വടിയെ പാമ്പാക്കി മാറ്റുവാന്‍ കഴിയില്ല. മായാജാലക്കാരന്‍ വടി പാമ്പാണെന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മോശെ പ്രവാചകനാകട്ടെ തന്റെ വടിയെ യഥാര്‍ഥത്തിലുള്ള ഒരു പാമ്പാക്കി മാറ്റുകയാണ് ചെയ്തത്. ഇതുപോലുള്ള അമാനുഷിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ക്രിസ്തുവും ചെയ്തത്.
ബൈബിള്‍ പഴയ നിയമം പരിശോധിച്ചാല്‍ ക്രിസ്തുവിന് തുല്യവും അതിനേക്കാളധികവും അത്ഭുത ങ്ങള്‍ കാണിച്ച പ്രവാചകന്മാരെക്കുറിച്ച് വിവരങ്ങള്‍ വായിക്കാനാവും. ഏലീശാ ദീര്‍ഘദര്‍ശി ശൂനേംകാരിയുടെ മരിച്ച കുട്ടിയെ ജീവിപ്പിച്ചതായും(. II രാജാക്കന്മാര്‍ 4:32-37. )ഇരുപത് അപ്പം കൊണ്ട് നൂറുപേരെ തീറ്റിയതായും(II രാജാക്കന്മാര്‍ 4:42-44. ) സിറിയാ രാജാവി ന്റെ സേനാപതി നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തിയതായും (രാജാക്കന്മാര്‍ 5:1-14. )ആളുകള്‍ക്ക് അന്ധതയു ണ്ടാക്കുകയും ആ അന്ധത പിന്നീട് സുഖ പ്പെടുത്തിയതായും (II രാജാക്കന്മാര്‍ 6:18-21.) രണ്ടാം രാജാ ക്കന്മാരില്‍ കാണാന്‍ കഴിയും. ദീര്‍ഘദര്‍ശിയായ ഏലിയാവ് ഗൃഹനായിക യുടെ കുഞ്ഞിനു ജീവന്‍ കൊടുത്തതായി ഒന്നാം രാജാക്കന്മാരിലുമുണ്ട്.( I രാജാക്കന്മാര്‍ 17:17-22.)യെഹസ്‌കേല്‍ എന്ന പ്രവാ ചകന്‍ ശ്മശാനത്തിലെ അസ്ഥികളെ മാംസം കൊണ്ട് പൊതിയിപ്പി ക്കുകയും ജീവനിടീക്കുകയും ചെയ്തതായി യെഹസ് കേല്‍ എന്ന പുസ്തകത്തിലുണ്ട്. (Iയെഹസ്‌ക്കേല്‍ 37: 6-10.)
മരിച്ചവരെ പുനരുജീജീവിപ്പിച്ചുവെന്ന കാരണത്താല്‍ ക്രിസ്തുവി നെ ദൈവമായി ഉയര്‍ത്തുകയാ ണെങ്കില്‍ ഏലീശായും ഏലിയാവും യെഹസ്‌കേലുമെല്ലാം ദൈവമായിമാറും. ത്രിയേക വിശ്വാസ ത്തില്‍ നിന്നും ക്രൈസ്തവര്‍ ബഹുദൈവ വിശ്വാസത്തിലേക്ക് പരിണമിക്കേണ്ടിവരും. അത്ഭുതങ്ങൾ ക്രിസ്തുവിന്റെ ദിവ്യത്വത്തെയല്ല, അദ്ദേഹത്തിന്റെ പ്രവാചകത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ക്രിസ്തു പറഞ്ഞതായി ഖുർആൻ ഉദ്ധരിക്കുന്നു. 'നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ദൃഷ്ടാന്തവും ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍.'(ഖുര്‍ആന്‍ 3:50.)
വിശുദ്ധ ഖുര്‍ആന്‍, അവതരിപ്പിക്കപ്പെട്ട മുഴുവന്‍ വേദഗ്രന്ഥങ്ങളെ യും അംഗീകരിക്കുന്നു; ആദരിക്കുന്നു, അവയനുസരിച്ചുകൊണ്ട് ജീവിക്കേണ്ടത് അതാത് കാലഘട്ടങ്ങളിലെ ആളുകളുടെ കടമയായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അത് ആദരിക്കേണ്ടത് മുസ്‌ലിമെന്നുള്ള നിലക്ക് - എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ആദര്‍ശവുമായി ജീവിക്കുന്നവനെന്നുള്ള നിലക്ക്- അങ്ങനെ ജീവിക്കേണ്ടത് ഒരു മുസ്‌ലിമിന്റെ കടമയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പരി ശുദ്ധ ഖുര്‍ആനിലെ മൂന്നാത്തെ അധ്യായം സൂറത്ത് ആലുഇംറാനിലെ 84-ാമത്തെ വചനം വിശ്വാ സികളോട് ആവശ്യപ്പെടുന്നു: ''പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്ക പ്പെട്ടതിലും ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നി വര്‍ക്ക് അവതരി പ്പിക്കപ്പെട്ടതിലും, മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാകുന്നു''.
പ്രവാചക ന്മാരെല്ലാം ഒരേ പോലെ പടച്ചവനാല്‍ ആദരിക്കപ്പെടുന്നവരാണ് എന്നും അവരുടെ മാര്‍ഗ ദര്‍ശനം പൂര്‍ണമാ യിതന്നെ മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നവയായിരു ന്നുവെന്നും വിശ്വസി ക്കുന്നരാണ് ഞങ്ങള്‍ എന്ന് പ്രഖ്യാപിക്കപ്പെടു വാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ എല്ലായിടത്തേക്കും അവതരിപ്പിക്കപ്പെട്ട വേദങ്ങളില്‍ വിശ്വസിക്കേണ്ടത് ബാധ്യതയാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം പരിശുദ്ധഖുര്‍ആന്‍ നാല് വേദഗ്രന്ഥ ങ്ങളുടെ പേരെടുത്തു പറയുക കൂടി ചെയ്യുന്നുണ്ട്. അതില്‍ ഒന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. അതോടൊപ്പം തന്നെ ഖുര്‍ആനിനു മുമ്പ് അവതരിപ്പിക്കപ്പെട്ട മൂന്നു വേദഗ്രന്ഥങ്ങളെ പേരെടുത്തുതന്നെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് മോശെ പ്രവാച കന് (മൂസാ നബി (അ) ക്ക്) അവതരിപ്പിക്കപ്പെട്ട തൗറാത്താണ്. പരി ശുദ്ധ ഖുര്‍ആനിലെ അഞ്ചാമത്തെ അധ്യായം സൂറത്തുല്‍ മാഇദയിലെ 44-ാത്തെ വചനത്തില്‍ ഇങ്ങനെ കാണാം: ''തീര്‍ച്ചയായും നാമാ കുന്നു മോശെ പ്രവാചകന് തൗറാത്ത് (തോറ) അവത രിപ്പിച്ചിട്ടുള്ളത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ട്''. അതേപോലെതന്നെ ഖുര്‍ആനിലെ 17-ാ മത്തെ അധ്യായം സൂറത്തുല്‍ ഇസ്‌റാഇലെ 55-ാ മത്തെ വചനത്തില്‍ 'ദാവൂദിന് സബൂര്‍ അവതരി പ്പിച്ചിട്ടുള്ളത് നാമാകുന്നു' എന്ന് കാണാന്‍ കഴിയും. കൂടാതെ യേശുക്രിസ്തുവിനെക്കുറിച്ച് പറയു മ്പോള്‍ ഖുര്‍ആനിലെ അഞ്ചാമത്തെ അധ്യാ യം സൂറത്തു ല്‍ മാഇദയിലെ 46-ാമത്തെ വചനത്തില്‍ അദ്ദേഹത്തിന് സുവിശേഷം -ഇഞ്ചീല്‍-അവത രിപ്പിച്ചുകൊടുക്കുകയും അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും നല്‍കുകയും ചെയ്ത വനാണ് പടച്ചവനെന്ന് പറ യുന്നത് കാണാം. ചുരുക്കത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മുമ്പ് അവതരിപ്പിക്ക പ്പെട്ട വേദഗ്രന്ഥങ്ങളെ അംഗീകരിക്കുന്നു; ആദരിക്കുന്നു. അവ അവതരിപ്പിച്ചത് പടച്ച വന്‍തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെ യ്യുന്നു.
എന്നാല്‍ വേദഗ്രന്ഥങ്ങളുടെ അവതരണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ പ്പോള്‍ വേദഗ്രന്ഥങ്ങളുടെ പുറംചട്ടകളണിഞ്ഞുകൊണ്ട് മനുഷ്യരാല്‍ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ വന്നു എന്നും ആ ഗ്രന്ഥങ്ങളാണ് മനുഷ്യരെ തിന്മയിലേക്കും തെറ്റുകളിലേക്കും അധര്‍മത്തിലേക്കും പൈശാചിക പ്രലോഭനങ്ങളിലേക്കുമെല്ലാം കൊണ്ടുപോയത് എന്നും പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാ ക്കുകയും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും തുച്ഛമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും അത് ദൈവികമാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശ''(''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാ ഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അരവിത് ചെയ്യുന്നത്) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദി ക്കുന്ന വകയിലും അവര്‍ക്ക് നാശം'' (ഖുര്‍ആന്‍ 2:79)
ദൈവിക വചനങ്ങളിലെ സത്യങ്ങ ളെ അസത്യങ്ങളുമായി കൂട്ടിക്കലര്‍ത്തിക്കൊണ്ട് അവതരി പ്പിക്കുകയാണ് വേദങ്ങളുടെ വക്താക്കളെന്ന് പറഞ്ഞ പുരോഹിതന്മാര്‍ ചെയ്തതെന്നും ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. ''വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും,അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്?'' (ഖുര്‍ആന്‍ 3:71) വേദഗ്രന്ഥങ്ങളില്‍ പലപ്പോഴും മനുഷ്യരുടെ കൈകടത്തലു കള്‍ നടക്കുകയും മനുഷ്യര്‍ സ്വന്തം ഗ്രന്ഥങ്ങളെഴുതിയുണ്ടാക്കി അവ ദൈവികമാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മുമ്പ് അവതരിപ്പിച്ച വേദഗ്രൻഥങ്ങൾ മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അവയിലെ ആശയങ്ങളുടെ സംരക്ഷണം ഖുർആൻ വഴി പടച്ചവൻ നിര്വഹിച്ചിട്ടുണ്ടെന്നും ഖുർആൻ വ്യക്തമാക്കുന്നു. ''(നബിയെ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും, അവയെ കാത്തുരക്ഷിക്കുന്ന തുമത്രെ അത്.''(ഖുര്‍ആന്‍ 5:48)
എന്താണ് ബൈബിൾ എന്ന ചോദ്യത്തിന് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള മറുപടിയിതാണ്. , പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദൈവവചനങ്ങളിൽ ചിലവ ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കളില്‍ പലരും ഉദ്ധരിച്ചിട്ടുണ്ട്. അതോടൊപ്പം മനുഷ്യരുടെ വചനങ്ങളും ബൈബിളിൽ ഉണ്ട്. ഏതാ ണ് ദൈവികവചനം, ഏതാണ് മാനുഷികവചനമെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയി ലാണ് ഇന്നത്തെ ബൈ ബിള്‍ സ്ഥിതി ചെയ്യുന്നത്.
പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ടതായി ക്വുർആൻ പറയുന്ന വേദഗ്രന്ഥങ്ങളെക്കുറിച്ച് ബൈബിള്‍ സൂചനകള്‍ നല്‍കുകയും ആ വേദഗ്രന്ഥങ്ങള്‍ ഇന്ന ത്തെ ബൈബിളിലില്ലായെന്നുള്ള വസ്തുത വ്യക്തമായി മനസ്സിലാ ക്കിത്തരുകയും ചെയ്യുന്നുണ്ട്. മൂസാ നബി (അ)ക്ക് പടച്ചവന്‍ അവതരിപ്പിച്ച തോറയെക്കു റിച്ച് - തൗറാത്തിനെക്കുറിച്ച് - ആവർത്തിച്ചുള്ള പരാമർശങ്ങൾ ബൈബി ളിലുണ്ട്. ഉദാഹരണത്തിന്, ആവര്‍ത്തനപുസ്തകത്തില്‍ ഒന്നാമത്തെ അധ്യായത്തിലെ അഞ്ചാമത്തെ വചനത്തില്‍ നമുക്ക് കാണാം. 'മോശെ പ്രവാചകന്‍ ഈ നിയമം ജനങ്ങള്‍ക്ക് വിശദീകരി ക്കാന്‍ തുടങ്ങി'. മോശെ പ്രവാചകന്‍ വിശദീകരിച്ച നിയമമാണ് തോറ; ആ തോറയാകുന്നു ഖുര്‍ആന്‍ പറയുന്ന തൗറാത്ത്. ഇന്ന് ബൈബിളില്‍ കാണുന്ന ഉല്‍പത്തി മുതല്‍ ആവര്‍ത്തനം വരെയുമുള്ള പഞ്ച പുസ്തകങ്ങൾ തോറയല്ലെന്ന് വ്യക്തം. മോശെയുടെ ഒരുപാട് വചനങ്ങള്‍ അതിലുണ്ട്. എന്നാല്‍, മോശയുടെ മരണത്തിനുശേഷം പലരും എഴുതിയ പല വചനങ്ങളും അതിലുണ്ട്.
ആവര്‍ത്തന പുസ്തകത്തിന്റെ അവസാന ഭാഗം നോക്കുക: ''അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്ത് ബേത്ത് -പെയോരിന്നെതിരെയുള്ള താഴ്‌വരില്‍ അടക്കി. എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയു ടെ സ്ഥലം ആരും അറിയുന്നില്ല. മോശെ മരിക്കുമ്പോര്‍ അവന്നു നൂറ്റിഇരുപത് വയസ്സായിരുന്നു. അവന്റെ കണ്ണ് മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.യിസ്രായേല്‍മക്കള്‍ മേശെയെക്കുറിച്ച് മോവാബ് സമഭൂമിയില്‍ മുപ്പത് ദിവസം കരഞ്ഞു കൊണ്ടിരിന്നു. അങ്ങനെ മേശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.ന്റെ മകനായ യോശുവായെ മോശെ കൈവച്ച് അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവന്‍ ജ്ഞാനാത്മപൂര്‍ണ്ണനായിത്തീര്‍ന്നു. യഹോവ മോശെയോടു കല്‍പ്പിച്ചതുപോലെ യിസ്രായോല്‍ മക്കള്‍ അവനെ അനുസരിച്ചു. എന്നാല്‍ മിസ്രയീം ദേശത്തു ഫറനോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വ ദേശത്തോടും ചെയ്യുവാന്‍ യഹോവ മോശെയെ നിയോ ഗിച്ചയച്ച സകല അല്‍ഭുതങ്ങളും ഭുജവീയ്യവും എല്ലാ യിസ്രായേലും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമെക്കെയും വിചാരിച്ചാല്‍ യഹോവ അഭി മുഖമായി അറിഞ്ഞു മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല' (ആവര്‍ത്തന പുസ്തകം 34: 5-12)
മോശയുടെ മരണത്തെയും മരണത്തിനുശേഷമുള്ള കാര്യങ്ങളെയും കുറിച്ച് പറഞ്ഞുകൊണ്ട് . ആവര്‍ത്തനപുസ്തകം അവസാനിപ്പിക്കുന്നത് ''പിന്നീട് ഇസ്‌റായീലില്‍ ഇതു വരെ മോശെയെപ്പോലൊരു പ്രവാചകന്‍ ഉണ്ടായിട്ടില്ല'' എന്ന പ്രസ്താവനയോടെയാണ്. . ഇതിൽ നിന്ന് മോശെ പ്രവാചകന് അവതരിപ്പിക്കപ്പെടുകയും അദ്ദേഹം ജന ങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുകയും ചെയ്ത നിയമപുസ്തകമല്ല ഇന്നത്തെ പഞ്ചപുസ്തകം എന്നും മോശെയ്ക്ക് നൂറ്റാണ്ടുകൾ കഴിഞ്ഞ് അതിൽ പലതും കടന്നുകൂടിയിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കാനാവും.
ദാവീദിന് ദൈവം അവതരിപ്പിച്ചതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ഗ്രന്ഥമാണ് സബൂർ. സങ്കീര്‍ത്തന പുസ്തകങ്ങള്‍ ബൈബിളിലെ അതിസുന്ദരമായ പുസ്തക സഞ്ചയമാണ്. ഈ സങ്കീര്‍ത്തന പുസ്തകങ്ങളില്‍ ദാവീദിന്‍േറതെന്ന് തലവാചകമുള്ള ഏതാനും ചില സങ്കീര്‍ത്തന ങ്ങളാണുള്ളത്. അതല്ലാത്ത ചിലത് ആസാഫിന്റെയും ആസാഫിന്റെ പുത്ര ന്മാരുടെയും കോരഹി ന്റെയും കോരഹിന്റെ പുത്രന്മാരുടെയും അങ്ങനെ പലരുടേതുമായിക്കൊണ്ടാണ് ബൈബിളിലെ സങ്കീര്‍ത്തന സഞ്ചയങ്ങളുടെ തലവാചകങ്ങള്‍ തന്നെ സ്ഥിതി ചെയ്യുന്നത്. ദാവീദിന്‍േറതെന്ന് പറയ പ്പെടുന്ന 35-ഓളം സങ്കീര്‍ത്തനങ്ങളില്‍ തന്നെ ഏതെല്ലാം ദാവീദിന്‍േറതാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്ന് റവ. എ.സി. ക്ലേയിറ്റനെപ്പോലെയുള്ള ബൈബിള്‍ പണ്ഡിത ന്മാര്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.
ഇനി യേശുക്രിസ്തുവിന്‍േറതായി അവതരിപ്പിക്കപ്പെട്ടു എന്ന് ഖു ര്‍ആന്‍ സൂചിപ്പിക്കുന്ന ഇന്‍ജീലിന്റെ -സുവിശേഷം- സ്ഥിതി എന്താണ്? . ഖുര്‍ആന്‍ പറയുന്നത് ഈസാ നബി (അ)ക്ക് പടച്ചതമ്പുരാന്‍ അവതരിപ്പിച്ച വേദഗ്രന്ഥമാണ് ദൈവത്തിന്റെ സുവിശേഷം എന്നാണ്. ബൈ ബിളില്‍ നമുക്ക് കാണാന്‍ കഴിയും ''യോഹന്നാന്‍ ബന്ധനസ്ഥനായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്ക് വന്നു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ അനുതപിക്കുക. കാലം തികഞ്ഞിരിക്കുന്നു. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു. നിങ്ങള്‍ സുവിശേഷത്തില്‍ വിശ്വസിക്കൂ. എന്നിലും വിശ്വസിക്കൂ' (മാര്‍ക്കോസ്1:14-15).
ഇവിടെ യേശുക്രിസ്തു വിശ്വസിക്കാന്‍ പറഞ്ഞ, യേശുക്രിസ്തു പ്രസംഗിച്ച ദൈവത്തിന്റെ സുവിശേഷം, അത് ഏതാണ്? അതാണ് ഖുർആൻ പറയുന്ന ഇന്‍ജീന്‍. അത് മത്തായിയുടേയോ മാര്‍ക്കോസിന്‍േറയോ ലൂക്കോസിന്‍േറയോ യോഹന്നാന്റേയോ സുവിശേഷമല്ല. ദൈവം അവതരിപ്പിച്ച സുവിശേഷമാണത്. ആ സുവിശേഷത്തെക്കുറിച്ചാണ് യേശുക്രിസ്തു മര്‍ക്കോസിന്റെ സുവിശേഷത്തിന്റെ എട്ടാം അധ്യായത്തില്‍ 38-ാം വചനത്തില്‍ പറയുന്നത് ''ആരെങ്കിലും ഈ സുവിശേഷത്തിനു വേണ്ടി മരണപ്പെ ടുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ ജീവന്‍ ലഭിക്കുന്നുവെന്നും സകലവും നഷ്ടപ്പെടുത്തുവെങ്കില്‍ മുഴുവന്‍ അവര്‍ക്ക് ലഭിക്കുകയു മാണ് ചെയ്യുന്നത്'' എന്നും. 'എന്നാല്‍ സുവിശേഷം മുമ്പെ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.'' (മര്‍ക്കോസ്13:1)
യേശുക്രിസ്തുവിന് പടച്ചവന്‍ അവതരിപ്പിച്ച സുവിശേഷമായ ഇന്ജീലിനെക്കുറിച്ച് ബൈബിള്‍ സൂചനകൾ നൽകുന്നുണ്ടെങ്കിലും ഇന്നത്തെ പുതിയ നിയമത്തിലെവിടെയും പ്രസ്തുത സുവിശേഷം ഉൾക്കൊള്ളുന്നില്ല. ഇന്ന് നില നിൽക്കുന്ന ബൈബിളിലെ പ്രവാചകന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട മുഴുവൻ ദൈവ വചനങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ പിൽക്കാലത്ത് പലരും എഴുതിച്ചെർത്ത വചങ്ങൾ ഇസ്‌ലാം നിരാകരിക്കുകയും ചെയ്യുന്നു.
ഏകനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതികവാദികളുമെല്ലാമായ വിമര്‍ശകര്‍ ഒരേ സ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബന്ധമാണെന്ന് ബോധ്യമാകും.
ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യ മായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയിക്കു കയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ) യുടെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോ ര്‍ക്കുക. പ്രവാചകനില്‍ (സ)ഏതെങ്കിലും തരത്തിലുള്ള അവിശ്വാസ്യ തയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്നദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ച യാണ്.
''ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതു കയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു'' (വി.ഖു. 29:48).
രണ്ട്) മുഹമ്മദ് നബി (സ)യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയനിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്‌ലാമിന്റെ ദിഗ്‌വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്‌വിന്‍ എഴുതുന്നത് കാണുക: ''ഇസ്‌ലാമിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്‌ലാമിക രാജ്യങ്ങളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറുകയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തുവന്നു''.(Ernst Wurthewein: The Text of The Old Testament Page 104).
ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (Ibid Page 224 -225). ഏകദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയമവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്‌നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:''അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ 'സിനായ് അറബി കയ്യെഴുത്ത് പ്രതി 72' (Sinai Arabic MS72)ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറിന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തിയ നാല് കാനോനിക സുവി ശേഷങ്ങളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (Stephen of Ramlah) എഴുതി യതാണെന്നാണ് (Sidney H Griffith: The Gospel in Arabic: An Enquiry Into its Appearance In the First Abbasi Century Page 132)
എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങളുമുള്‍ക്കൊള്ളുന്ന Sinai Arabic MS151 എന്ന കയ്യെഴുത്ത് രേഖ ഹിജ്‌റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍ നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്‌നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (Ibid Page 131).
മുഹമ്മദ് നബി (സ) ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴി ഞ്ഞാണ് പുതിയനിയമവും പഴയ നിയമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ ക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറയേണ്ടതില്ലല്ലോ.
മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് അധാര്‍മ്മികരും അസാന്മാര്‍ഗികരുമായി രുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യപിച്ച് നഗ്‌നനായ നോഹും ലഹരി മൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടകവിരുദ്ധമായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്തരം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴു തിയതായിരുന്നു ഈ കഥകളെങ്കില്‍ പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികത കളിലേതെങ്കിലും ഖുര്‍ആനിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ ആനിലെ പ്രവാചക കഥനങ്ങളെല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാ ണെന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്.
നാല്) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിര ക്കാത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര് തന്നെ അംഗീകരിക്കുന്നതാണ്. ''ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നുവരാം'' (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തി യെഴുതി ക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതു പോലെ ചരിത്രപരമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല.
അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പു തന്നെ രാപ്പകലുകളു ണ്ടായതായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്ര വിരു ദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറ ക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയ തക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചക കഥനങ്ങള്‍ക്കിടയിലാ ണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോ ഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായിരുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുത കളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തി ക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവ യെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധമായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കുവാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.
ആറ്) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ ആന്‍ വിവരിക്കുന്നുണ്ട്. ആദ്, സമൂ ദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാ ചകന്മാരാണിവര്‍. ബൈബിളില്‍ നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്രങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?
ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി(അ)യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍ പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍(11: 42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെവി ടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവു മായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലിച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്രവു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേകതകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരു ഭാഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി (അ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ)യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരിയ്യായുടെ സംരക്ഷണത്തി ല്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടി രുന്ന മര്‍യമിന്റെ കുട്ടിക്കാലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെ ക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്ര ഖ്യാപിച്ചു കൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതി ക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളിലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാച കന്മാ രുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹത്തിന് എവിടെനിന്നു കിട്ടി? മുഹമ്മദ് നബിയുടെ കാലത്ത് യഹൂദ ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്ന കഥകളും ഐതിഹ്യങ്ങളുമാണ് ഈ പരാമര്‍ശങ്ങളുടെ സ്രോതസ്സ് എന്നു വാദിക്കപ്പെടാറുണ്ട്. ഈ വാദവും അടിസ്ഥാന രഹിതമാണ്. പ്രസ്തുത കഥകളു ടെയും പുരാണങ്ങളുടെയുമെല്ലാം ചരിത്രപരതയെ ചോദ്യം ചെയ്യുന്ന പഠനങ്ങളും ഗവേഷണങ്ങളും പില്‍ക്കാലത്ത് നടന്നിട്ടുണ്ട്. ഈ ഗവേഷണങ്ങളിലൊന്ന് പോലും ഒരു ഖുര്‍ആന്‍ കഥനത്തെയും വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സത്യത്തില്‍ ഖുര്‍ആന്‍ ദൈവവചനമായതുകൊണ്ടാണ് ബൈബിളിലെവിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും കൃത്യവും പ്രമാദരഹിതവുമായി അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തിന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറ ഞ്ഞത് എത്ര ശരി! ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ല ല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44).
എട്ട്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ- സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാ ചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി(അ)ല്‍ നിന്ന് വിഗ്രഹാ രാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധിക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെയുണ്ടാ ക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതുമൂലം അയാള്‍ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കുന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.
ഖുര്‍ആന്‍, ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തില്‍ ദിവ്യത്വമാരോപിക്കുന്നതിനെ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. കന്യാമര്‍യമിന്റെ അടുക്കല്‍ പരിശുദ്ധാത്മാവ് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് സുവിശേഷം അറിയിച്ചതും ഈത്തപ്പനച്ചുവട്ടില്‍ നിന്നും പ്രസവം നടന്നതും തൊട്ടിലില്‍വെച്ചുതന്നെ കുഞ്ഞ് സംസാരിച്ചതുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. (19: 16-36, ആലുഇംറാന്‍ 42 – 50) ഇങ്ങനെയെല്ലാം വിവരിക്കുന്ന ഖുര്‍ആന്‍ തന്നെയാണ് 'അല്ലാഹു തന്നെയാണ് മര്‍യമിന്റെ മകന്‍ മസീഹ്- എന്ന് പറയുന്നവര്‍ തീര്‍ച്ചയായും സത്യനിഷേധി കളായിരി ക്കുന്നു' (5: 19) വെന്നും 'മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൂതന്‍ അല്ലാതെ (മറ്റൊന്നും) അല്ല.' (5:78) എന്നും 'യഹൂദികള്‍ ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്ന് പറയുന്നു; ക്രിസ്ത്യാനികള്‍ മസീഹ് അല്ലാഹുവിന്റെ പുത്രനാണെന്നും പറയുന്നു. അത് അവരുടെ വായകൊ ണ്ടുള്ള വാക്കത്രെ. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനോട് ഇവര്‍ സാമ്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്' (9: 30)എന്നും പറയുന്നത് . ക്രിസ്തുവി ന്റെ ജനനവും അത്ഭുത സംഭവങ്ങളുമെല്ലാം അംഗീകരിക്കുന്ന ഖുര്‍ആന്‍ അദ്ദേഹത്തില്‍ ദിവ്യത്വ ത്തിന്റെ ലാഞ്ഛനപോലും ദര്‍ശിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്.
മാതാവില്‍ മാത്രം, പിതാവില്ലാതെ ജനിച്ചതുകൊണ്ട് മാത്രം ക്രിസ്തു ദൈവമാണെന്ന് വാദി ക്കുകയാ ണെങ്കില്‍ പിതാവും മാതാവുമില്ലാതെ ജനിച്ച ആദാമാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹനെന്ന് ക്രൈസ്തവര്‍ സമ്മതിക്കേണ്ടിവരും. ആദാമിനെ ദൈവപുത്രനെന്ന് ബൈബിള്‍ പരിചയപ്പെടുത്തുന്ന തുകൊണ്ട് ദൈവിക ഏകത്വത്തിലെ മറ്റൊരു ആളത്വമാണ് ആദാം (ലൂക്കോസ് 3: 38)എന്നും സങ്കല്‍പി ക്കേണ്ടിവരും. അപ്പോള്‍ ത്രിയേകത്വം ചതുര്‍ ഏകത്വമായി (Tetranity) പരിണമിക്കേണ്ടിവരും.
അതുപോലെ, മഹാ പുരോഹിതനായ മെല്‍ക്കിസേദക്, ക്രിസ്തുവിനേക്കാളും പരിശുദ്ധാത്മാ വിനേക്കാളുമെല്ലാം ദൈവമാകാന്‍ അര്‍ഹനാണ്, പുതിയ നിയമത്തിന്റെ അഭിപ്രായത്തില്‍. സലേമിന്റെ രാജാവും, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമെന്ന് പരിചയപ്പെടുത്ത പ്പെട്ട മെല്‍ക്കീ സേദക്കിന് 'പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവ പുത്രനും സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.'(എബ്രായര്‍ 7:3)
ആദിയും അന്ത്യവുമില്ലാത്ത, മാതാവും പിതാവുമില്ലാത്ത, മഹാ പുരോഹിതനായ 'മെല്‍ക്കീസോക്ക്', ദൈവപുത്രന് സദൃശ്യനാണെന്ന വ്യാഖ്യാനത്തില്‍ അഭയം തേടുകയാണ് ക്രൈസ്തവ സഭകള്‍. ദൈവപുത്രനെന്ന് വ്യവഹരിക്കപ്പെടുന്ന ക്രിസ്തുവിനുപോലും ആദിയും അന്ത്യവുമുണ്ടെന്നും മാതാവുണ്ടെന്നുമുള്ള വസ്തുതതയുടെ വെളിച്ചത്തില്‍ ക്രിസ്തുവെക്കാളും ദൈവമാകാന്‍ അര്‍ഹന്‍ 'മെല്‍ക്കി സേദക് തന്നെയാണ്. (?) ഇങ്ങനെ, കണക്കാക്കാന്‍ തുടങ്ങിയാല്‍ ക്രിസ്തുമതം ചതുര്‍കത്വത്തിലേക്കും പിന്നെ പഞ്ച ഏകത്വത്തിലേക്കും (Pentanity) പരിണമിക്കേണ്ടിവരുമെന്നര്‍ത്ഥം.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
യേശുവിനെക്കുറിച്ച് സമകാലികരായിരുന്ന ചരിത്രകാരന്മാരൊന്നും രേഖപ്പെടുത്താത്തതിനാല്‍ അങ്ങനെയൊരു വ്യക്തി ജീവി ച്ചിരുന്നിട്ടേയില്ലയെന്ന് വാദിക്കുന്ന യുക്തിവാദികളുണ്ട്. ജോസിഫസ് എന്ന യൂദ ചരിത്രകാരന്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതായി ക്രിസ്തുമത പ്രചാരകന്മാര്‍ ഉദ്ധരിക്കാറുണ്ടെങ്കിലും പ്രസ്തുത പ്രസ്താവനകള്‍ ജോസിഫസിന്റെ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്ത്തസതാണെന്നാണ് വിമര്ശികര്‍ വാദിക്കുന്നത്. അത് എന്തായിരുന്നാലും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ജനനം, പ്രബോധനങ്ങള്‍, മരണം, എന്നിവയെക്കുറിച്ച് അറിവു നല്കുനന്ന ഗ്രന്ഥങ്ങള്‍ നാലു സുവിശേഷങ്ങളാണ്. ഖുര്ആിനില്‍ യേശുവിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ക്രൈസ്തവര്ക്ക്് അത് അസ്വീകാര്യമാണല്ലോ. അപ്പോള്‍ യേശുവിനെക്കുറിച്ച് ക്രൈസ്തവരുടെ അറിവ് സുവിശേഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സുവിശേഷങ്ങള്‍ ദൈവനിവേശിതങ്ങളായതിനാല്‍ അവ നല്കുുന്ന വിവരങ്ങള്‍ നൂറു ശതമാനം സത്യസന്ധവും സ്വീകരിക്കാന്‍ കൊള്ളുന്നതുമാ ണെന്നായിരുന്നു പൊതുവായ ക്രൈസ്തവ കാഴ്ചപ്പാട്. ബൈബിള്‍ നല്കുാന്ന യേശുചിത്രം ചരിത്രപരവും വസ്തുനിഷ്ഠവുമാണെന്നായിരുന്നു വിശ്വാസം.
പുതിയ നിയമത്തെക്കുറിച്ച ഗവേഷണങ്ങള്‍ ഈ പരമ്പരാഗത ധാരണയ്ക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്. യേശുവിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സുവിശേഷകര്ത്തായക്കള്‍ ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പലതും ഭാവനാസൃഷ്ടിയാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ക്രിസ്തുവിന്റെ ശിശുകഥയുമായി ബന്ധപ്പെട്ട് സുവിശേഷങ്ങള്‍ വിവരിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ചരിത്രപരമാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഗത്ഭ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തന്റെ 'മിശിഹായുടെ ജനനം' (The birth of Messiah) എന്ന ഗ്രന്ഥത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഫാദര്‍.ഫ്രാന്സി( കൊടിയന്‍, ഫാ.ജോസ് മാണപ്പറമ്പില്‍, ഫാ:വര്ഗീെസ് പെരേപ്പാടന്‍ തുടങ്ങിയവര്‍ ചേര്ന്ന് വിവര്ത്ത നം ചെയ്തിരിക്കുന്ന 401 പേജുകളുള്ള ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അലൂരിലെ ബിബ്‌ളിയ പബ്ലിക്കേഷന്സ്ന ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപതിലേറെ ഓണററി ഡോക്റ്ററേറ്റുകളുള്ള അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്- ഇ-ബ്രൗണ്‍ വിശദമായ പഠനങ്ങള്ക്ക് ശേഷം എത്തിച്ചേരുന്ന നിഗമ നങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.
(1) മത്തായിയും ലൂക്കോസും നല്കുിന്ന യേശുവിന്റെ വംശാവലി കൃത്യമല്ല. വരാനിരിക്കുന്ന മിശിഹാ ദാവീദു വംശജനായിരിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു മിശിഹയാണെങ്കില്‍ ദാവീദ് വംശജനാകണമല്ലോ. അതിനു വേണ്ടി ദാവീദിന്റെ വംശാവലിയില്‍ യേശുവിനെ തിരുകിക്കയറ്റി അവതരിപ്പിക്കുകയാണ് സുവിശേഷകന്മാര്‍ ചെയ്തിരിക്കുന്നത്. 'മത്തായിയും ലൂക്കായും തരുന്ന വംശാവലി കുടുംബത്തിന്‍േറതാണ് എന്ന നിഗമനത്തെ മുകളില്‍ കണ്ട പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ മിക്ക ആധുനിക ചിന്തകരും തള്ളിക്കളയുന്നുണ്ട്. ജനകീയമായിരുന്ന ദാവീദ് രാജപരമ്പരയുടെ അന്ത്യത്തില്‍, യൗസേപ്പിന്റെയും യേശുവിന്റെയും പേരുകള്‍ കൂട്ടിച്ചേര്ത്തുതാണ് മത്തായി നല്കുിന്ന വംശാവലി; ലൂക്കോയുടെതാകട്ടെ യൗസേപ്പിന്റെ പൂര്വ്വി കരുടെ കുടുംബപട്ടികയും. ഇതാണ് ആധുനിക നിഗമനം'1
(2) ഇസ്രായീലിനെ ഫറോവയില്‍ നിന്നു രക്ഷിച്ച മോശയുടെ ചരിത്രത്തോട് സാമ്യപ്പെടുത്തിക്കൊണ്ടാണ് മത്തായി തന്റെ യേശുകഥ നിര്മിപക്കുന്നത്. അതിനാല്‍ യേശുവിന്റെ ജീവിതത്തില്‍ സംഭവിക്കാത്ത പലതും മത്തായിയുടെ യേശുകഥയിലുണ്ട്. 2
(3) പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനാണ് യേശുവെന്ന് വരുത്തിത്തീര്ക്കു ന്നതിനു വേണ്ടിയാണ് മത്തായി ശ്രമിച്ചിരിക്കുന്നത്. അതിനാല്‍ പഴയനിയമ പ്രവചനങ്ങള്ക്ക്നുസൃതമായി യേശു കഥ മെനഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.3
(4) യേശു ജനിച്ച കാലഘട്ടത്തിലെ മുഴുവന്‍ ജ്യേതിശാസ്ത്ര രേഖകളും പരിശോധിച്ചാലും മത്തായി 2:1-12ല്‍ പറയുന്ന രീതിയില്‍ യേശു ജനനത്തോടനുബന്ധിച്ച് ബെത്‌ലഹേമിന് മുകളില്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടുവെന്ന വിവരണത്തിന് ഉപോല്ബകലകമായ ഒരു തെളിവുപോലും ലഭിക്കുകയില്ല. (ധൂമകേതുക്കള്‍, ഗ്രഹങ്ങളുടെ സംഗമം, നവജാതനക്ഷത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ജ്യോതിശാ സ്ത്ര രേഖകളെല്ലാം റെയ്മണ്ട് ബ്രൗണ്‍ പരിശോധിക്കുന്നുണ്ട്). ബെത്‌ലഹേമിനു മുകളില്‍ യേശുവിന്റെ ജനനത്തോടനുബന്ധിച്ച് ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുകയും അതുകണ്ട് പൗരസ്ത്യ ദേശ ത്തു നിന്ന് ജ്ഞാനികള്‍ ഹെറോദോസ് രാജാവിനോട് യഹൂദ രാജാവിനെക്കുറിച്ച് അന്വേഷിക്കുകയും അങ്ങനെ യേശു ജനിച്ച സ്ഥലത്തെത്തിച്ചേരുകയും ചെയ്തുവെന്ന കഥ മത്തായി മെനഞ്ഞെടുത്ത താണ്. അത് ചരിത്രപരമല്ല.
ഈ കഥ ചരിത്രപരമല്ലെന്നതിന് മറ്റു പുതിയനിയമഭാഗങ്ങളും തെളിവു നല്കുുന്നുവെന്നാണ് റെയ്മണ്ട് ബ്രൗണ്‍ പറയുന്നത്. അദ്ദേഹം എഴുതുന്നു: 'മത്തായി രണ്ടാമധ്യായമനുസരിച്ച് ജ്ഞാനികള്‍ ഹേറോദോസിനെ സന്ദര്ശിാച്ചപ്പോഴാണ് അദ്ദേഹവും പ്രധാനപുരോഹിതന്മാരും പശീശന്മാരുമെല്ലാം യൂദരുടെ രാജാവിന്റെ ജനനത്തെപ്പറ്റി അറിഞ്ഞത്. ജറൂസലം മുഴുവന്‍ ആസംഭവത്തെ സംബന്ധിച്ച് അസ്വസ്ഥമാവുകയും ചെയ്തു. എന്നിട്ടുപോലും യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോള്‍ അവിടുത്തെപ്പറ്റി ആര്ക്കെലങ്കിലും കാര്യമായ അറിവോ പറയത്തക്ക പ്രതീക്ഷകളോ ഉണ്ടായിരുന്നതായി കാണുന്നില്ല. (മത്തായി 13:54-56) ഹെറോദോസിന്റെ മകന്‍ അന്തിപ്പാസിനാകട്ടെ യേശുവിനെപ്പറ്റി യാതൊരു വിവരവുണ്ടായിരുന്നില്ല. (ലൂക്കോസ് 8:7-9). ലൂക്കോസിന്റെ സുവിശേഷത്തില്‍ സ്‌നാപക യോഹന്നാന്റെ അമ്മയായ ഏലിശാ യേശുവിന്റെ അമ്മയായ മറിയത്തിന്റെ ബന്ധുവാണ്. തന്മൂലം അവരുടെ കുട്ടികള്‍ തമ്മിലും ബന്ധമുണ്ടല്ലോ. ഇതെല്ലാമായിട്ടും പരസ്യശുശ്രൂഷാകാലത്ത് യേശുവും സ്‌നാപകയോഹന്നാനും ബന്ധക്കാരാണെന്നതിനെപ്പറ്റി ഒരു സൂചനയും സുവിശേഷത്തിലില്ല. പോരെങ്കില്‍ യോഹന്നാന്‍1:33 ല്‍ സ്‌നാപകന്‍ ''ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല'' എന്നു പറയുന്നുണ്ട്. ശൈശവ വിവരണങ്ങളുടെ ചരിത്രപരതയെപ്പറ്റി സംശയമുണര്ത്തുലന്ന സുവിശേഷ ഭാഗങ്ങളില്‍ ചിലതുമാത്രമാണിവ'.
(5) യേശു ജനിച്ചത് യഥാര്ത്ഥ ത്തില്‍ ബെത്‌ലഹേമിലല്ല. ദാവീദി ന്റെ പുത്രനായ മിശിഹ ബെത്‌ലഹേമിലാണ് ജനിക്കുകയെന്ന യഹൂദ പാരമ്പര്യത്തിനനുസൃതമായി യേശുകഥ മെനഞ്ഞെടുത്ത മത്തായിയും ലൂക്കോസും ബെത്‌ലഹേമിലാണ് യേശു ജനിച്ചതെന്ന് വരുത്തി ത്തീര്ക്കു്കയാണ് ചെയ്തിരിക്കുന്നത്.
'യഹൂദ ചിന്തയനുസരിച്ച് ദാവീദാത്മജനായ മിശിഹാ ദാവീദി ന്റെ പട്ടണമായ ബെത്‌ലഹേമില്‍ ജനിക്കണം. അതിനാല്‍ ഈശോ ജനിച്ചത് ബെത്‌ലഹേമിലാണ് എന്ന കഥ മെനഞ്ഞെടുത്തു'
'രണ്ടാമതായി, മറ്റു പുതിയ നിയമഭാഗങ്ങള്‍ ഈശോയുടെ ജനന സ്ഥലം ബേത്‌ലഹേമാണെന്നതില്‍ നിശ്ശബ്ദമാണെന്നു മാത്രമല്ല നസ്രത്തും ഗലീലിയും ആണ് ഇശോയുടെ സ്വന്തം പട്ടണമെന്നതിന് തെളിവുകളുമുണ്ട്. അവന്റെ ''സ്വന്തം പട്ടണം'' (his patris) ഈ പദം മത്തായിയും ലൂക്കായും ഉപയോഗിക്കുന്നത് ഈശോ ജനിച്ചത് ബത്‌ലഹേമിലാണെന്ന് അവര്‍ ഉറപ്പിച്ചച്ചു പറഞ്ഞിരിക്കുന്നതിനാല്‍, ഈശോ വളര്ന്നന സ്ഥലത്തെ ഉദ്ദേശിച്ചാണ് (മത്തായി 22-34, ലൂക്കോ 2:51). മാര്ക്കോ സില്‍ നിന്നാണ് (6:1,4) ഇവര്ക്ക് ഈ വിവരം ലഭിച്ചത് എന്നുള്ളതിനാലും മര്ക്കോതസിന് ബേത്‌ലഹേമിനെക്കുറിച്ച് ഒന്നും പറയാനുമില്ലാത്തതിനാലും അവന്റെ സ്വന്തം പട്ടണം നസ്‌റത്ത് അയിരിക്കണം. ഈശോ ജനിച്ചത് ഗലീലിയയിലായിരിക്കും.... നാലാ മത്തെ സുവിശേഷത്തില്‍ (1:46,7:41-42;52) ഈശൊയുടെ ഗാലിലേ യന്‍ ജനനത്തെക്കുറിച്ച് സൂചനകളുമുണ്ട്'.
(6) ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്ക്കനണം എന്ന് അഗസ്റ്റസ് സീസറിന്റെ കല്പഒനയനുസരിച്ച് യോസേഫും മറിയയും ബെത്‌ലഹേമിലേക്ക് പോയപ്പോഴാണ് യേശു ജനിച്ചതെ ന്നാണ് ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ പറയുന്നത്. ഇത് ചരിത്രപരമായി ശരിയല്ല. അഗസ്റ്റസ് സീസറുടെ കാലത്ത് ലോകവ്യാപകമായ കണക്കെടുപ്പൊന്നും നടന്നിട്ടില്ല. ക്വരീ നിയസിന്റെ കാലത്ത് യൂദായിലുണ്ടായ കണക്കെടുപ്പ് (നസ്‌റോത്ത് അതില്പ്പെ ടുന്നില്ല) ഹെറോദോസ് മരിച്ച് പത്തുകൊല്ലങ്ങള്ക്കു് ശേഷമാണ് നടന്നത്. അപ്പോഴേക്കും യേശു ജനിച്ചിട്ടുണ്ടായിരിക്കണം. യേശുവിന്റെ ജനനത്തെ അതിന് കൊല്ലങ്ങള്ക്കുട മുമ്പു നടന്ന കണക്കെടുപ്പുമായി യോജിപ്പിക്കുകയാണ് ലൂക്കോസ് ചെയ്തിരിക്കുന്നത്. റെയ്മണ്ട് ബ്രൗണ്‍ എഴുതുന്നു: 'മഹാനായ ഹോരോദോസിന്റെ കാലത്ത് പാലസ്തീനായില്‍ ക്വിരീനിയൂസിന്റെ കീഴില്‍ റോമന്‍ സെന്സെസ് നടന്നു എന്നു വിശ്വസിക്കാന്‍ ഗൗരവതരമായ കാര ണങ്ങളില്ല. ലൂക്കോ 1ലെ വിവരം ശരിയായിരിക്കാം. മഹാനായ ഹെറോദോസിന്റെ കാലയളവില്‍ ഈശോ ജനിച്ചു. എന്നാല്‍ A.D 67 ല്‍ ക്വരീനിയൂസിന്റെ കീഴില്‍ യൂദായില്‍ (ഗലീലിയിലല്ല) നടന്ന സെന്സെസുമായി പൊരുത്തപ്പെടുത്തിയ ലൂക്കോയുടെ വിവരം അവിടെ A.D.30കളില്‍ (ഈശോയുടെ മരണത്തിന് ശേഷം) ഗമാലിയേല്‍ നടത്തുന്ന പ്രസംഗത്തില്‍ തെവുദാസിന്റെ (Thevudas) ഉയിര്ത്തെ ഴുന്നേല്പ്പി നെപ്പറ്റി പരാമര്ശിദക്കുന്നു. എന്നാലത് ഗമാലിയലിന്റെ പ്രസംഗത്തിനു 10 വര്ഷങ്ങള്ക്കുസ ശേഷവും നടന്നില്ല. തെവുദാസിനു ശേഷം ഗാലിലേയനായ യൂദാസിന്റെ (A.D 6-7) സെന്സംസും ഉയിര്ത്തെ ഴുന്നേല്പു്മായി ലൂക്കാ തെറ്റിദ്ധരിച്ചതാവാം.'
യേശുവിന്റെ ജനനവും ശൈശവകാലവുമായി ബന്ധപ്പെട്ടു കൊണ്ട് മത്തായിയും ലൂക്കോസും പറയുന്ന കാര്യങ്ങളൊന്നും ചരിത്രപരമല്ലെന്നും സുവിശേഷകന്മാരുടെ ഭാവനാസൃഷ്ടികളാണെന്നുമാണ് ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ പ്രമുഖനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്. സുവിശേഷകര്‍ തങ്ങളുടെ ഭാവനയില്‍ തോന്നിയ കാര്യങ്ങള്‍ യേശു കഥയോടു ബന്ധപ്പെടുത്തിക്കൊണ്ട് ചരിത്രമെന്ന നിലക്ക് അവതരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണല്ലോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ശൈശവകാല വിവരണങ്ങളുടെ കാര്യത്തില്‍ മാത്രമാണോ ഇത് സംഭവിച്ചിരിക്കുന്നത്? അങ്ങനെ കരുതുകവയ്യ. യഹൂദന്മാര്‍ പ്രതീക്ഷിച്ചിരിക്കുന്ന മിശിഹാ യേശുവാണെന്ന് വരുത്തിത്തീര്ക്കു ന്നതിന് വേണ്ടി ശൈശവകാല വിവരണങ്ങളില്‍ കൃത്രിമത്വം കാണിച്ച സുവിശേഷകന്മാര്‍, യേശുവിന്റെ ജീവിതത്തേയും പ്രബോധനങ്ങളെയും മരണത്തെയുമെല്ലാം കുറിച്ച വിവരണങ്ങളില്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മിനുക്കു പണികള്‍ നടത്തിയിട്ടില്ല എന്നതിന് എന്താണുറപ്പ്? ദിവ്യാത്ഭുതങ്ങളായി സുവിശേഷങ്ങള്‍ വിവരിച്ചവ പോലും നൂറുശതമാനം ചരിത്രപരമായിക്കൊള്ളണമെന്നില്ലായെന്നാണ് റെയ്മണ്ട് ബ്രൗണിന്റെ അഭിപ്രായം. 'യേശുവിന്റെ ദിവ്യാത്ഭുതങ്ങളെപ്പറ്റിയുള്ള പാരമ്പര്യം ആധികാരികമാണെ ന്നിരിക്കിലും സുവിശേഷ ഗ്രന്ഥങ്ങളിലുള്ള ഓരോ ദിവ്യാത്ഭുതവും അക്ഷരാര്ത്ഥാത്തില്‍ ചരിത്രപരമായിക്കൊള്ളണമെന്നില്ല'
ഇതില്‍ നിന്ന് ഒരു കാര്യം സുതരാം വ്യക്തമാണ്. യേശുവിനെക്കുറിച്ച് സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കുവാന്‍ സുവിശേഷങ്ങളെ മാത്രം ആശ്രയിച്ചിട്ട് ഫലമില്ല. അവയിലെ വിവരങ്ങള്‍ സത്യവും അസത്യവും കൂടിക്കലര്ന്ന് നിലയിലാണുള്ളത്. തങ്ങളുടെ ഭാവനക്കനുസൃതമായി ഓരോ സുവിശേഷകനും യേശുകഥ മെനഞ്ഞെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അവയില്‍ നിന്ന് സത്യം ചികഞ്ഞെടുക്കുക അതീവ ദുഷ്‌കരമാണ്.
യേശുവിനെക്കുറിച്ച കൃത്യവും കളങ്കരഹിതവുമായ അറിവു നല്കുതന്നത് ദൈവീക ഗ്രന്ഥമായ ഖുർആനിൽ മാത്രമാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
വിശുദ്ധ ക്വുര്‍ആന്‍ പ്രപഞ്ചനാഥന്‍ പ്രവാചകന് അവതരിപ്പിച്ചുകൊടുത്തതാണെന്ന് അതിന്റെ ഉള്ളടക്കം തെളിയിക്കുന്നുവെന്ന മുസ്‌ലിംകളുടെ വാദം അടിസ്ഥാനരഹിതമാണ്. മുഹമ്മദ് നബി (സ) തനിക്ക് പരിചയമുണ്ടായിരുന്ന ജൂതക്രൈസ്തവരില്‍ നിന്ന് നേടിയെടുത്ത മതവിജ്ഞാനീയങ്ങള്‍ ക്വുര്‍ആന്‍ വചനങ്ങളാക്കി പുനരാവിഷ്‌കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. പ്രവാചകപൂര്‍വ കാലഘട്ടത്തില്‍ ബൈസന്റൈന്‍ സിറിയന്‍ പ്രവിശ്യകളിലൂടെ അദ്ദേഹം നടത്തിയ യാത്രകളില്‍ കണ്ടുമുട്ടിയ ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വമാണ് പ്രവാചകനെ ക്വുര്‍ആനിന്റെ 'രചന'ക്ക് പ്രാപ്തനാക്കിയതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കുവാന്‍ വേണ്ടി ഉന്നയിക്കുന്ന ഈ വാദങ്ങള്‍ സത്യസന്ധമാണോ?
അല്ല. ഓറിയന്റലിസ്റ്റുകള്‍ കൊണ്ടുനടക്കുന്ന 'സിറിയന്‍ കഥകള്‍'ക്കൊന്നും -അവയുടെ ചരിത്രപരത വേറെ പരിശോധിക്കപ്പെടേണ്ടതാണ്- മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെയോ ക്വുര്‍ആന്റെ ദൈവികതയെയോ ഒരു നിലക്കും ചോദ്യം ചെയ്യാനുളള കെല്‍പില്ലെന്നതാണ് വാസ്തവം. ക്വുര്‍ആനിലെ വചനങ്ങള്‍ പ്രപഞ്ചനാഥന്റേതു മാത്രമാണെന്ന് അവയുടെ ഉള്ളടക്കവും ശൈലിയും സുതരാം വ്യക്തമാക്കുന്നുണ്ട്. ആയിരം സിറിയന്‍ യാത്രകളും പതിനായിരം ക്രൈസ്തവപണ്ഡിതന്‍മാരുടെ ശിഷ്യത്വവുമുണ്ടായാലും ക്വുര്‍ആനിനെപ്പോലൊരു രചന നിര്‍വഹിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്നതാണ് വാസ്തവം.
ബൈബിള്‍ വിജ്ഞാനീയങ്ങളിലുള്ള അവഗാഹമാണല്ലോ, ക്രൈസ്തവ സമ്പര്‍ക്കങ്ങള്‍ മുഖേന നേടിയെടുക്കുവാന്‍ കഴിയുമെന്ന് വിമര്‍ശകര്‍ കരുതുന്ന ക്വുര്‍ആന്‍ രചനക്കാവശ്യമായ 'ആയുധം'. ബൈബിളില്‍ പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും മാനവചരിത്രത്തെയും സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള 'വിവരങ്ങള്‍' പ്രമാദമുക്തമാണെന്ന് ഓറിയന്റലിസ്റ്റുകള്‍ക്ക് വാദമുണ്ടോ? അബദ്ധങ്ങള്‍കൊണ്ട് 'സമൃദ്ധ'മായ പ്രസ്തുത 'വിവര'ങ്ങളായിരുന്നു ക്വുര്‍ആനിന്റെ അവവലംബമെങ്കില്‍ ബൈബിളിനെപ്പോലെത്തന്നെ ക്വുര്‍ആനും തെറ്റുകളുടെ ഒരു ഘോഷയാത്രയായിത്തീരുമായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ഒരൊറ്റ അബദ്ധംപോലും വരുത്താതെയാണ് സെമിറ്റിക് പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥങ്ങളെക്കുറിച്ചും ഇസ്രയേല്‍ വംശത്തിന്റെ നാള്‍വഴിയെക്കുറിച്ചുമെല്ലാം പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നത്. ജൂത-ക്രൈസ്തവ പുരോഹിതന്‍മാരും ബൈബിളെഴുത്തുകാരും ചരിത്രാഖ്യാനത്തില്‍ വരുത്തിയ സ്ഖലിതങ്ങളൊന്നുപോലും പരിശുദ്ധ ക്വുര്‍ആനില്‍ കടന്നുവരുന്നില്ലെന്ന യാഥാര്‍ത്ഥ്യം തന്നെ, ക്വുര്‍ആനിക ഉളളടക്കത്തിന് ക്രൈസ്തവസ്രോതസ്സുകളെ സങ്കല്‍പിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ക്രൈസ്തവമോ ക്രൈസ്തവേതരമോ ആയ ഒരു വൈജ്ഞാനിക പാരമ്പര്യത്തിനും പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കത്തിനുള്ള വിശദീകരണമായിത്തീരാന്‍ കഴിയില്ല. കാരണം മനുഷ്യകര്‍തൃത്വമുള്ള പരാമൃഷ്ട വിജ്ഞാനശേഖരങ്ങളിലെല്ലാം തന്നെ മനുഷ്യസഹജമായ അബദ്ധങ്ങളുടെ നിറസാന്നിദ്ധ്യമുണ്ട്; കാലഘട്ടത്തിന്റെയും പ്രദേശത്തിന്റെയും ബുദ്ധിശക്തിയുടെയും ഓര്‍മശേഷിയുടെയും സത്യസന്ധതയുടെയും പരിമിതകള്‍ക്കൊണ്ടുവന്ന സ്വാഭാവികമായ അബദ്ധങ്ങള്‍. എന്നാല്‍ വിശുദ്ധ ക്വുര്‍ആനില്‍ സെമിറ്റിക് പാരമ്പര്യത്തെക്കുറിച്ച് എന്നല്ല, ആറായിരത്തില്‍പരം വചനങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരു ചെറിയ സ്ഖലിതം പോലും പേറുന്നില്ലെന്ന സത്യം ക്വുര്‍ആന്‍ മനുഷ്യരചനയല്ലെന്നും മനുഷ്യരുടെയൊന്നും സഹകരണം അത്തരമൊരു ഗ്രന്ഥത്തിന്റെ രചനക്ക് ഉപകാരപ്പെടുകയില്ലെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിനു മാത്രമേ പരിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുവാന്‍ കഴിയൂ എന്നാണ് അതിലെ വചനങ്ങളുടെയെല്ലാം കണിശമായ കൃത്യത നമ്മെ ബോധ്യപ്പെടുത്തുന്നത്.
ക്വുര്‍ആന്‍ ദൈവികമല്ലെന്ന് വാദിക്കുന്നവരെ ക്വുര്‍ആനില്‍ മനുഷ്യസഹജമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളുടെ വാദം തെളിയിക്കുവാന്‍ ക്വുര്‍ആന്‍ തന്നെ വെല്ലുവിളിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്: ''അവര്‍ ക്വുര്‍ആനിനെക്കുറിച്ചാലോചിക്കുന്നില്ലേ; അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവര്‍ക്കതില്‍ ധാരാളം അബദ്ധങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമായിരുന്നല്ലോ!'' (ക്വുര്‍ആന്‍ 4 : 82).
ഒന്നര സഹസ്രാബ്ദത്തോളമായി ലോകത്ത് അജയ്യമായി നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും 'സിറിയയില്‍ പോയി' മനസ്സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതുപോലെത്തന്നെയാണ് ക്വുര്‍ആനിന്റെ അനാദൃശമായ പ്രതിപാദന സൗകുമാര്യവും. അറേബ്യയിലോ സിറിയയിലോ റോമിലോ പേര്‍ഷ്യയിലോ യമനിലോ ഭാരതത്തിലോ ഗ്രീസിലോ എല്ലമായി അന്ന് ജീവിച്ചിരുന്ന സാഹിത്യസാമ്രാട്ടുകള്‍ക്കൊന്നും വികൃതാനുകരണങ്ങള്‍ക്കുപോലും ശ്രമിച്ചുനോക്കാന്‍ കഴിയാതിരുന്ന, ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് വലിയൊരു സമൂഹത്തെ അപ്പാടെ അനുയായികളായി നേടിയെടുത്ത തികച്ചും മൗലികമായ പരിശുദ്ധ ക്വുര്‍ആനിന്റെ ശൈലി സിറിയയില്‍ നിന്ന് മുഹമ്മദ് നബി(സ)ക്ക് 'വീണുകിട്ടി'യതാണെന്നു പറയാന്‍ അന്ധതയുടെ മൂര്‍ധന്യതയിലുള്ളവര്‍ക്കു മാത്രമേ കഴിയൂ! മഹാപണ്ഡിതന്‍മാരും സാഹിത്യകാരന്‍മാരും മതപുരോഹിതന്‍മാരും പകച്ചുനിന്നുപോയ ക്വുര്‍ആന്‍ വചനങ്ങള്‍ ദിവ്യമെന്ന് സത്യസന്ധര്‍ക്കൊക്കെയും ബോധ്യമാകുംവിധം നിരക്ഷരനായ ഒരു മനുഷ്യന്റെ നാവില്‍നിന്ന് വശ്യമനോഹരമായി നിര്‍ഗളിച്ചതിന് ഏതെങ്കിലും 'യാത്രകള്‍' വിശദീകരണമാകുമെന്ന് കരുതുന്നവര്‍ സഹതാപം പോലുമര്‍ഹിക്കുന്നില്ലെന്നതാണ് വാസ്തവം.
യാത്രകള്‍ പലതവണ ചെയ്തവരും മഹാപണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചവരും അനേകമായിരമുണ്ടായിട്ടുണ്ടല്ലോ ലോകത്ത്. അവര്‍ക്കാര്‍ക്കും ക്വുര്‍ആനിനെപ്പോലൊരു രചന സാധ്യമാകാത്തതെന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ വിശദീകരിക്കുമോ? ക്വുര്‍ആനിലൂടെ പ്രപഞ്ചനാഥന്‍ തന്നെ സംസാരിക്കട്ടെ: ''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനിനെ)പറ്റി ന്റത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.'' (ക്വുര്‍ആന്‍ 2 : 23-24)
പരിശുദ്ധ ക്വുര്‍ആനിന് ക്രൈസ്തവസ്രോതസ്സുകള്‍ ആരോപിക്കുവാനുള്ള അടിസ്ഥാനന്യായമായി ഈ ദിശയില്‍ സംസാരിച്ചിട്ടുള്ള വിമര്‍ശകരെല്ലാം ചൂണ്ടിക്കാണിച്ചിട്ടുള്ളത് ബൈബിള്‍ ചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പരിശുദ്ധ ക്വുര്‍ആനിലും കടന്നുവരുന്നുവെന്നതാണ്. ദിവ്യവെളിപാടുകളെയും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും കുറിച്ച് സാമാന്യധാരണയെങ്കിലുമുള്ള മുഴുവനാളുകള്‍ക്കും ഈ പ്രതിരോധം അങ്ങേയറ്റം ദുര്‍ബലവും പരിഹാസ്യവുമാണെന്ന് വളരെയെളുപ്പത്തില്‍ മനസ്സിലാകും. ആദം മുതല്‍ യേശു വരെയുള്ള പൂര്‍വപ്രവാചകന്‍മാരുടെ പിന്‍ഗാമിയായി, അവരെയെല്ലാം നിയോഗിച്ച പടച്ചതമ്പുരാനില്‍ നിന്നുള്ള ദിവ്യവെളിപാടുകള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ രൂപത്തില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മുഹമ്മദ് നബി (സ) എന്ന അന്തിമ പ്രവാചകന്‍ ലോകത്ത് നിയുക്തനായത്. ഒരേ ദൈവത്തില്‍ നിന്ന് വ്യത്യസ്ത പ്രവാചകന്‍മാര്‍ക്ക് ലഭിച്ച ഉപദേശങ്ങളില്‍ സമാനതകള്‍ കാണുന്നതില്‍ എന്താണത്ഭുതം? അന്തിമ പ്രവാചകന് ലഭിച്ച വേദഗ്രന്ഥത്തില്‍ പൂര്‍വപ്രവാചകന്‍മാരെയും പൂര്‍വവേദങ്ങളെയും കുറിച്ച വിവരണങ്ങള്‍ കടന്നുവരുന്നതില്‍ വിചിത്രമായി എന്തുണ്ടെന്നാണ് മിഷനറിമാര്‍ കരുതുന്നത്? ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് പൂര്‍ണമായ മൗനം പാലിച്ചുകൊണ്ടോ അവരെ നിഷേധിച്ചുകൊണ്ടോ ആണ് ക്വുര്‍ആന്‍ അവതരിച്ചിരുന്നത് എങ്കിലല്ലേ മിഷനറിമാര്‍ ക്വുര്‍ആനിന്റെ ദൈവികതയെ സംശയിക്കേണ്ടത്?
ബൈബിള്‍ പ്രവാചകന്‍മാരെ സംബന്ധിച്ച സത്യസന്ധമായ വിവരണങ്ങള്‍ നല്‍കുകയും അവരെ സംബന്ധിച്ച് ക്രൈസ്തവസമൂഹത്തില്‍ പ്രചരിച്ചിരുന്ന വ്യാജവാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തുകൊണ്ട് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ദൈവികമായ വിരാമം കുറിക്കുകയാണ് പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രവാചകകഥനങ്ങളിലൂടെ ചെയ്യുന്നത്. പ്രസ്തുതകഥനങ്ങളില്‍ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു മാത്രമേ ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ കഴിയൂ. അവയുടെ സാന്നിദ്ധ്യം, ക്വുര്‍ആനിന്റെ ദൈവികതയെ അരക്കിട്ടുറപ്പിക്കുക മാത്രമാണ് ചെയ്യുക എന്നതത്രെ യാഥാര്‍ത്ഥ്യം. പൂര്‍വ വേദങ്ങളുമായുള്ള ബന്ധം വിശദീകരിക്കവെ പരിശുദ്ധ ക്വുര്‍ആന്‍ തന്നെ അത് ഈ രംഗത്ത് നിര്‍വഹിക്കുന്ന ദൗത്യത്തെ കൃത്യമായി നിര്‍വചിക്കുന്നുണ്ട്: ''(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോഴവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.'' (5 : 48)
യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകന്‍ തനിക്കുമുമ്പുവന്ന പ്രവാചകന്‍മാരുടെ കഥ പറയുകയും അവരെ ഉദ്ധരിക്കുകയും അവരെ സംബന്ധിച്ച തെറ്റിദ്ധാരണകളെ തിരുത്തുകയുമെല്ലാം ചെയ്യുന്നത് തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹത്തിന് ലഭിക്കുന്ന ദിവ്യവെളിപാടുകളുടെ പ്രധാനപ്പെട്ടൊരു ഭാഗം ഇത്തരം കാര്യങ്ങളായിരിക്കുമെന്നും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അത്തരം ഒരു നൈരന്തര്യത്തിന്റെ വിശദമായ വിവരണമാണ് ബൈബിളിന്റെ മുഖ്യപ്രമേയങ്ങളിലൊന്നുതന്നെ. ഇസ്രയേല്‍ തറവാട്ടിലേക്ക് കടന്നുവന്ന ഓരോ പ്രവാചകനും തനിക്കുമുമ്പുള്ള പ്രവാചകന്‍മാരെയും പുസ്തകങ്ങളെയും പരാമര്‍ശിച്ചത് അവരൊന്നും പ്രവാചകന്‍മാരല്ലെന്നും പൂര്‍വിക പ്രവാചകന്‍മാരുടെ പ്രബോധനങ്ങള്‍ പഠിച്ചുമനസ്സിലാക്കി വ്യാജ പ്രവാചകത്വം അവകാശപ്പെട്ടവരാണെന്നുമുള്ളതിന്റെ തെളിവാണെന്ന് വിവേകമുള്ള ആരെങ്കിലും പറയുമോ? യേശുവിന്റെ സംസാരങ്ങള്‍ ദിവ്യപ്രചോദിതമല്ലെന്നും പഴയനിയമ പാഠത്തില്‍ നിന്ന് അദ്ദേഹം സ്വന്തമായി രൂപീകരിച്ചതാണെന്നും വാദിക്കുന്നവരോട് മിഷനറിമാരുടെ നിലപാടെന്തായിരിക്കും? ആ വാദത്തില്‍ നിന്ന് ഒരു നിലക്കും ഭിന്നമല്ല പരിശുദ്ധ ക്വുര്‍ആനിലെ സെമിറ്റിക് പ്രവാചകചരിത്രത്തെ മാത്രം ആധാരമാക്കിക്കൊണ്ടുള്ള മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വനിഷേധമെന്നു മനസ്സിലാക്കുവാന്‍ സെമിനാരി വിദ്യാഭ്യാസത്തിന്റെ പോലും ആവശ്യമില്ലെന്നതല്ലേ സത്യം?
ബൈബിള്‍ പ്രവാചകന്‍മാരില്‍ മിക്കവരും ജീവിച്ചത് പ്രവാചകന്‍മാര്‍ നിരന്തരമായി കടന്നുവന്ന ഇസ്രാഈല്യര്‍ക്കു മധ്യത്തിലാണ്. മുമ്പുകടന്നുവന്ന പ്രവാചകന്‍മാരുടെ ഉപദേശങ്ങളും പുസ്തകങ്ങളും അവരെ സംബന്ധിച്ച പാരമ്പര്യങ്ങളുമെല്ലാം സമൂഹത്തിലെ ഏതാണ്ടെല്ലാവര്‍ക്കും ചിരപരിചിതമായിരുന്ന സാഹചര്യങ്ങളിലേക്കാണ് ഓരോ പുതിയ ബൈബിള്‍ പ്രവാചകനും കടന്നുവരുന്നത്. 'വിവരങ്ങള്‍ കട്ടതാണെന്ന്' ആരോപിക്കേണ്ടവര്‍ക്ക് ആവശ്യമായ എല്ലാ 'പശ്ചാത്തല സൗകര്യ'ങ്ങളും അവരുടെ ജിവിതങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ ജീവിതപരിസരം ഇതില്‍നിന്നും തീര്‍ത്തുംവിഭിന്നമാണ്. ഇശ്മയേലിനുശേഷം പ്രവാചകന്‍മാരുടെ നിയോഗമൊന്നുമുണ്ടായിട്ടില്ലാത്ത, വേദഗ്രന്ഥങ്ങളൊന്നും കയ്യിലില്ലാതിരുന്ന, തികഞ്ഞ വിഗ്രഹാരാധകരും അധാര്‍മികരുമായി ജീവിച്ച മക്കന്‍ അറബികള്‍ക്കിടയില്‍ ജനിച്ചുജീവിച്ച മുഹമ്മദ് നബി(സ)യാണ് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍, അതും ബൈബിള്‍ വരുത്തിയ അബദ്ധങ്ങളില്‍ നിന്നുപോലും മുക്തമായി തന്റെ പ്രബോധിത സമൂഹത്തിനുമുന്നില്‍ വെക്കുന്നത്.
പ്രവാചകന്‍ സമ്പൂര്‍ണ നിരക്ഷരനായിരുന്നുവെന്നും മതപരമോ ഭൗതികമോ ആയിട്ടുള്ള യാതൊരു വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടില്ലെന്നുമുള്ള വസ്തുതകള്‍ നാം ഇതിനോട് ചേര്‍ത്തുവായിക്കണം. പ്രവാചകന്റെ കിറുകൃത്യമായ പൂര്‍വപ്രവാചകാപഥനങ്ങള്‍ ദിവ്യവെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരിക്കുവാന്‍ മാത്രമേ തരമുള്ളുവെന്ന് ഈ സാഹചര്യത്തെളിവുകള്‍ മുഴുവന്‍ വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചനാഥനില്‍ നിന്നുള്ള വെളിപാടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ പ്രവാചകന്‍ (സ) തികഞ്ഞ അജ്ഞനായിത്തന്നെ തുടരുമായിരുന്നുവെന്ന് ക്വുര്‍ആന്‍ തന്നെ എടുത്തുപറയുവാനുള്ള കാരണങ്ങള്‍ ഇതെല്ലമായിരിക്കാം. ക്വുര്‍ആന്‍ പറയുന്നത് കാണുക : ''അലിഫ്-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.'' (12 : 1-3)
ക്വുര്‍ആനിലെ പൂര്‍വപ്രവാചക വിവരണങ്ങള്‍ ഏതു ദൈവിക ഗ്രന്ഥത്തിന്റെയും സ്വാഭാവികത മാത്രമാണെന്നും സെമിറ്റിക് സാമൂഹിക പശ്ചാത്തലത്തിലല്ലാതെ വളര്‍ന്നുവന്ന മുഹമ്മദ് നബി(സ)ക്ക് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച കൃത്യമായ അറിവുകള്‍ പ്രപഞ്ചനാഥനില്‍ നിന്നാണ് ലഭിച്ചതെന്നും സെമിറ്റിക് സമ്പര്‍ക്കങ്ങള്‍ കൊണ്ടുപോലും സ്വരൂപിക്കാനാവാത്തവിധം അന്യൂനമായ സെമിറ്റിക് പ്രവാചക കഥനമാണ് പരിശുദ്ധ ക്വുര്‍ആന്‍ നടത്തുന്നതെന്നും നാം മനസ്സിലാക്കി. ഇനി ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും 'സിറിയന്‍ സിദ്ധാന്ത'ത്തിലേക്കുവരാം. ഒരു സിറിയന്‍ കഥക്കും വഴങ്ങാത്തവിധം സുഭദ്രമാണ് ക്വുര്‍ആനിലെ ചരിത്രാഖ്യാനത്തിന്റെ കെട്ടുറപ്പും കൃത്യതയുമെന്നതുകൊണ്ടുതന്നെ, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലക്കുമാത്രമാണ് അവയെക്കുറിച്ചുള്ള അപഗ്രഥനം പ്രസക്തമാകുന്നത്. മുഹമ്മദ് നബി (സ) ജീവിച്ച മക്കയില്‍ ക്രൈസ്തവ സമൂഹത്തിന്റെയോ ജൂത സമൂഹത്തിന്റെയോ സാന്നിദ്ധ്യമുണ്ടായിട്ടില്ലെന്ന കാര്യം ചരിത്രകാരന്‍മാര്‍ക്കിടയില്‍ സുവിദിതമാണ്. ഹിജാസിന്റെ തെക്ക് യമനിലും വടക്ക് ശാമിലും (ഇന്നത്തെ സിറിയന്‍, ഫലസ്ത്വീന്‍ പ്രവിശ്യകള്‍) ചെങ്കടലിനക്കരെ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ എത്യോപ്യയിലുമാണ് പ്രവാചകകാലഘട്ടത്തില്‍ പ്രധാനമായും ക്രൈസ്തവരുടെ സാമൂഹികസാന്നിദ്ധ്യമുണ്ടായിരുന്നത്. ഇതില്‍ സിറയയില്‍ നിന്നുള്ള ചില ക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രവാചകന് ബൈബിള്‍ കഥകളില്‍ 'ട്യൂഷന്‍' നല്‍കിയതായാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും വാദിക്കുന്നത്. ചരിത്രപരമായ ഒരു രേഖയുമില്ലാത്ത തികഞ്ഞ ഒരു അപസര്‍പ്പകകഥയാണ് ഇതെന്ന വസ്തുത അവര്‍ സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യും!
ഹിജാസില്‍ വന്ന് മതപ്രബോധനത്തിനായി തമ്പടിച്ച ചില ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച് പ്രവാചകന്‍ കാലം കഴിച്ചതായുള്ള കള്ളക്കഥകളെഴുതിവെച്ച മധ്യകാല ക്രൈസ്തവപുരോഹിതന്‍മാര്‍ മുതല്‍ പ്രവാചകന്‍ നുബുവ്വത്തിന് മുമ്പ് ബൈസന്റൈന്‍ റോമിന്റെ സിറിയന്‍ പ്രവിശ്യകളില്‍ കാലങ്ങളോളം ആത്മീയാന്വേഷണത്തിനായി അലഞ്ഞുതിരിഞ്ഞതായും മധ്യധാരണാഴിയുടെ തീരം വരെ ചെന്നെത്തിയതായും ചിലപ്പോഴൊക്ക മധ്യധാരണാഴിയില്‍ കപ്പല്‍ യാത്ര വരെ നടത്തിയതായുമുള്ള വന്യമായ ഭാവനകളെ 'ചരിത്ര'മായി പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച കൊളോണിയല്‍കാല ഓറിയന്റലിസ്റ്റുകള്‍ വരെ ഈ അപസര്‍പ്പക കഥാകാരന്‍മാരുടെ നീണ്ടനിരയിലുണ്ട്! മുഹമ്മദ് നബി (സ) കള്ള പ്രവാചകനാണെന്ന തങ്ങളുടെ വാദത്തെ പരിശുദ്ധ ക്വുര്‍ആനിന്റെ ചരിത്രാഖ്യാനത്തിന്റെ കൃത്യത കടപുഴക്കുന്നതായി ബോധ്യപ്പെട്ട ഓറിയന്റലിസ്റ്റ്-മിഷനറി കൂട്ടുകെട്ട്, പ്രസ്തുത കൃത്യതക്ക് വിശദീകരണം നല്‍കുവാന്‍ വേണ്ടി നടത്തിയ മസ്തിഷ്‌ക വ്യായാമങ്ങളുടെ സന്തതികളായിപ്പിറന്ന പെരുംകള്ളങ്ങള്‍ മാത്രമാണ് പ്രവാചകജീവിതത്തിലെ ഈ വ്യാജ സിറിയന്‍ അധ്യായങ്ങള്‍ മുഴുവനുമെന്നതാണ് വസ്തുത.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ തങ്ങളുടെ വകയായി എഴുതിച്ചേര്‍ത്ത ഈ സംഭവങ്ങള്‍ക്ക് ആധാരമായ ചരിത്രരേഖകളേതൊക്കെയാണെന്ന് വ്യക്തമാക്കുവാന്‍ ഓറിയന്റലിസ്റ്റുകളൊന്നും സന്നദ്ധമായിട്ടില്ല. അക്കാദമിക, വൈജ്ഞാനികാന്വേഷണത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലണിയുന്നവര്‍ ചരിത്രപരത ലവലേശവുമില്ലാത്ത കല്‍പിത കഥകളില്‍ അഭിരമിക്കുന്നുണ്ടെങ്കില്‍, ക്വുര്‍ആനിന്റെ ദൈവികത നിഷേധിക്കുവാന്‍ അവരെന്തു കടുംകയ്യും ചെയ്യും എന്ന് മനസ്സിലാക്കാനേ നമുക്ക് കഴിയൂ. സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ ക്വുര്‍ആനിന്റെ ശോഭ കെടുത്താനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ കല്ലുവെച്ച നുണകള്‍ ബോധപൂര്‍വം പറഞ്ഞ് അതിനെ തമസ്‌കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ക്വുര്‍ആനിന്റെ അജയ്യതക്കും ഔജല്യത്തിനുമാണ് അടിവരയിടപ്പെടുന്നത് എന്നതാണ് സത്യം. ഒരാളെക്കുറിച്ച്, അദ്ദേഹത്തെ തോല്‍പിക്കുവാന്‍ വേണ്ടി, ഭാവനയില്‍ വരുന്ന എന്ത് കള്ളക്കഥയും പടച്ചുണ്ടാക്കുന്നതിന്റെ പേരാണ് ചരിത്രമെഴുത്തെന്ന് കരുതുന്നവരുടെ വ്യവഹാരങ്ങള്‍ അക്കാദമിക പഠനങ്ങളുടെ ഗതി നിശ്ചയിക്കുന്ന വൈചിത്ര്യത്തിനുമുന്നില്‍ പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതുമാത്രമാണ് നമുക്കും പറയാനുള്ളത്. ''അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ,തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.'' (ക്വുര്‍ആന്‍ 9 : 32-33)
മുഹമ്മദ് നബി(സ)ക്ക് തന്റെ ജീവിതത്തില്‍ രണ്ട് സിറിയന്‍ യാത്രകള്‍ നടത്തിയതായി മാത്രമാണ് നിവേദനങ്ങളുള്ളത്. അതിലൊന്ന്, ഒന്‍പത് വയസ്സിലും പന്ത്രണ്ട് വയസ്സിനുമിടക്കെപ്പോഴോ അബൂത്വാലിബിന്റെ കൂടെ ഒരു കച്ചവടയാത്രയില്‍ മുഹമ്മദ് (സ) സിറിയയിലെ ബുസ്വ്‌റ വരെ പോയി എന്നു പറയുന്ന നിവേദനങ്ങളാണ്. ഇബ്‌നു ഇസ്ഹാഖ് അദ്ദേഹത്തിന്റെ സീറത്തു റസൂലില്ലയില്‍ ഈ കഥ പറയുന്നുണ്ട്. എന്നാല്‍ യാതൊരു നിവേദകപരമ്പരയും ഉദ്ധരിക്കാതെയാണ് അദ്ദേഹം കഥ എടുത്തുചേര്‍ത്തിട്ടുള്ളത് എന്നതിനാല്‍ തന്നെ നിവേദനങ്ങളുടെ നിദാനശാസ്ത്രമനുസരിച്ച് അദ്ദേഹത്തിന്റെ വര്‍ത്തമാനത്തെ ആധികാരികമായി പരിഗണിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇമാം തുര്‍മുദി തന്റെ ജാമിഇലും ഇമാം ഹാകിം തന്റെ മുസ്തദ്‌റകിലും ഉദ്ധരിച്ചിട്ടുള്ള ഹദീഥുകളാണ് ഈ കഥക്കാധാരമായി പിന്നെയുള്ളത്. രണ്ട് ഹദീഥുകളുടെയും നിവേദകപരമ്പരകള്‍ അനേകം ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതും അവ കാരണമായിത്തന്നെ പണ്ഡിതന്‍മാരാല്‍ സംശയാസ്പദമായി പരിഗണിക്കപ്പെട്ടിട്ടുള്ളവയുമാണ്. എന്നാല്‍ തുര്‍മുദി രേഖപ്പെടുത്തിയ ഹദീഥ് ചില പണ്ഡിതന്‍മാരെങ്കിലും ഹസന്‍ ആയോ സ്വഹീഹ് ആയോ എണ്ണിയിട്ടുണ്ടെന്ന കാര്യം ശരിയാണ്. ഹദീഥില്‍ പറയുന്ന സിറിയന്‍ യാത്രക്ക് സാക്ഷിയായിട്ടില്ലാത്ത അബൂമൂസല്‍ അശ്അരി (റ) എവിടെ നിന്നാണ് തനിക്കീ വിവരം കിട്ടിയത് എന്നുപറയാതെ പരാമൃഷ്ട കഥ പറയുന്നതാണ് ഹദീഥിലുള്ളത്. ഹദീഥിന്റെ നിവേദകപരമ്പരയെ വിമര്‍ശിച്ച പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞാല്‍ പോലും, അബൂമൂസല്‍ അശ്അരി ഇവ്വിഷയകമായി കേട്ടകാര്യം എന്നുമാത്രമേ ഹദീഥിലെ കഥയെക്കുറിച്ച് പരമാവധി പറയാന്‍ പറ്റൂവെന്നര്‍ത്ഥം. അത്തരമൊരു 'കേള്‍വി' മാത്രമായതുകൊണ്ടുതന്നെ, ഒരുപാടു പൊരുത്തക്കേടുകളും അസംഭവ്യതകളും ഹദീഥിലെ കഥാകഥനത്തിലുള്ളതായി നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സംശയാസ്പദമായ കേള്‍വി മാത്രമാണ് പ്രവാചകനെക്കുറിച്ച് പറയപ്പെടുന്ന ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ച് ആകെക്കൂടി ചരിത്രത്തിലുള്ളത്.
ഇനി, എന്താണ് അബൂമൂസല്‍ അശ്അരി കേട്ടിട്ടുള്ളതെന്നുകൂടി നാം പരിശോധിക്കുക. അബൂത്വാലിബും സംഘവും സാധാരണയായി മക്കയില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ കടന്നുപോകാറുള്ള ഒരു ക്രൈസ്തവമഠത്തിനുമുന്നിലെത്തിയപ്പോള്‍ അസാധാരണമാംവിധം അവിടുത്തെ മുഖ്യപുരോഹിതന്‍ പുറത്തേക്കിറങ്ങിവന്നുവെന്നും ബാലനായ മുഹമ്മദ് നബി(സ)യില്‍ ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ ദര്‍ശിച്ചുവെന്നും അബൂത്വാലിബിനോട് ഈ കുട്ടിയെ റോമിലേക്ക് കൂട്ടുന്നത് അപകടമായിരിക്കുമെന്ന് പറയുകയും തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും മുഹമ്മദ് നബി (സ) കച്ചവടസംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് അബൂത്വാലിബ് കൂടെ പറഞ്ഞയച്ച രണ്ട് പേരോടൊപ്പം അവിടെനിന്ന് മക്കയിലേക്ക് മടങ്ങിയെന്നും മാത്രമാണ് ഹദീഥിലുള്ളത്. തിരെ ചെറിയ പ്രായത്തില്‍ വളരെ കുറഞ്ഞൊരു സമയം ഒരു പുരോഹിതനെ കണ്ടുവെന്ന് മാത്രമാണ് ഹദീഥ് -അതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍- ആകെക്കൂടി നല്‍കുന്ന വിവരം. പ്രവാചകന് ക്രൈസ്തവപുരോഹിതന്‍മാര്‍ മതാധ്യാപനങ്ങള്‍ നല്‍കി എന്ന് ഹദീഥില്‍ എവിടെയാണുള്ളത്? സമൂഹത്തില്‍ ജീവിച്ച ഒരു വ്യക്തി എന്ന നിലക്ക് പ്രവാചകന്‍ പലരെയും കാണാനിടവന്ന നിലയില്‍ ഒരു ക്രൈസ്തവപുരോഹിതനെയും കണ്ടുമുട്ടി എന്ന, പ്രവാചകജീവിതത്തെ സംബന്ധിച്ച് ഒരു നിലക്കും പ്രസക്തമല്ലാത്ത ഒരറിവു മാത്രമാണ് ഹദീഥ് പങ്കുവെക്കുന്നതെന്ന് ചരുക്കും.
അതോടൊപ്പം, ഒരു ക്രൈസ്തവപുരോഹിതന്‍ ബൈബളില്‍ നിന്ന് ലഭിച്ച സൂചനകളുടെ വെളിച്ചത്തില്‍ മുഹമ്മദിനെ (സ) ചെറു്രപായത്തില്‍ തന്നെ ഭാവിപ്രവാചകനായി തിരിച്ചറിഞ്ഞു എന്ന അറിവുകൂടി ഹദീഥ് അവശേഷിപ്പിക്കുന്നു. വാസ്തവത്തില്‍, പ്രവാചകജീവിതവുമായി ബന്ധപ്പെട്ട് പരാമൃഷ്ട ഹദീഥിലുള്ള ഏറ്റവും പ്രസക്തമായ അറിവ് അതാണ്. മുഹമ്മദ് നബി (സ) ക്രൈസ്തവ പുരോഹിതനെ ഗുരുവായി സ്വീകരിച്ചുവെന്നല്ല, പ്രത്യുത മുഹമ്മദ് നബി(സ)യെ ലോകഗുരുവായി പുരോഹിതന്‍ അംഗീകരിച്ചുവെന്നാണ് ഹദീഥിലുള്ളത്. പ്രവാചകബാല്യത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന സിറിയന്‍ യാത്രയെ സംബന്ധിച്ച എല്ലാ നിവേദനങ്ങളും ഇക്കാര്യം ഐകകണ്‌ഠേന പറയുന്നുണ്ട്. ആ നിവേദനങ്ങള്‍ സ്വീകാര്യമാണെന്നണ് ഓറിയന്റലിസ്റ്റുകളുടെ പക്ഷമെങ്കില്‍, അവര്‍ പറയാനുദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കഥയാണ് അവ ഉല്‍പാദിപ്പിക്കുക എന്നുചുരുക്കം. സിറിയയില്‍വെച്ച് കണ്ടുമുട്ടിയ ക്രൈസ്തവ പാതിരിയുടെ പാത പിന്തുടര്‍ന്ന് പ്രവാചകനെ അംഗീകരിക്കുവാന്‍ മിഷനറിമാര്‍ സന്മനസ്സ് കാണിക്കുമോ? ബൈബിളില്‍ നബിയെക്കുറിച്ച പ്രവചനങ്ങളുണ്ടെന്ന വസ്തുതയെ അവര്‍ ഉള്‍ക്കൊള്ളുമോ ?
ഖദീജ(റ)യുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് അവരുടെ മയ്‌സറ എന്ന ഭൃത്യന്റെ കൂടെ ഖദീജയുടെ കച്ചവടവസ്തുക്കളുമായി മുഹമ്മദ് നബി (സ) ശാമിലേക്ക് ഒരു യാത്രപോയതാണ് ചരിത്രഗ്രന്ഥങ്ങളിലുള്ള രണ്ടാമത്തെ സംഭവം. ഈ സംഭവം കുറേക്കൂടി പ്രശസ്തവും ചരിത്രകാരന്‍മാര്‍ അംഗീകരിക്കുന്നതുമാണ്; വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും. എന്നാല്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും തള്ളിക്കളഞ്ഞ് മുഴുവന്‍ ചരിത്രകാരന്‍മാരുടെയും നിവേദനങ്ങളെ ആധികാരികമായി നാം സ്വീകരിച്ചാലും ആ യാത്രയില്‍ ഇവ്വിഷയകമായുണ്ടായത് ഒരു ക്രൈസ്തവപുരോഹിതനും ഒരു ജൂതവ്യാപാരിയും ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ നബി(സ)യില്‍ ദര്‍ശിച്ചുവെന്നതു മാത്രമാണ്. ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ചു പറഞ്ഞതുപോലെ, രണ്ടാം സിറിയന്‍ യാത്രയിലും ഓറിയന്റലിസ്റ്റുകള്‍ക്കാവശ്യമുള്ള യാതൊന്നും ഉണ്ടായതായി നിവേദനങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന് ചുരുക്കം. ചരിത്രത്തില്‍ നിന്ന് എത്ര വിദൂരമായാണ് ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും നബിവിദ്വേഷത്തില്‍ നിന്നുല്‍ഭൂതമാകുന്ന കാല്‍പനിക ഭാവനകള്‍ മേഞ്ഞു നടക്കുന്നതെന്നാലോചിച്ചുനോക്കൂ!
മുഹമ്മദ് നബി(സ)ക്ക് ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് സിറിയന്‍ യാത്രകളില്‍ നിന്നുലഭിച്ച അറിവുകളാണ് ക്വുര്‍ആനിലുള്ളതെന്ന വിമര്‍ശക വിശദീകരണത്തിന്റെ പരിഹാസ്യത മനസ്സിലാക്കാന്‍ ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രപുസ്തകങ്ങളിലും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, പ്രവാചകനും (സ) മക്കയിലെ ബഹുദൈവാരാധാകരും തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങളുടെ വിശദാംശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നതാണ് വാസ്തവം. രണ്ട് സിറിയന്‍ യാത്രകളില്‍ നിന്ന് സമാഹരിച്ചതാണ് ക്വുര്‍ആനിലെ പല വിവരങ്ങളുമെന്ന ആരോപണം, ക്വുര്‍ആനിനെതിരെ നൂറുകണക്കിന് വിമര്‍ശനങ്ങളുന്നയിച്ചിട്ടും ഒരു മക്കന്‍ ബഹുദൈവാരാധകനും ഒരിക്കല്‍പോലും ഉന്നയിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം, 'സിറിയന്‍ സമ്പര്‍ക്കം' പ്രവാചകന്റെ വിയോഗത്തിനുശേഷം ആരുടെെയാക്കെയോ ഭാവനയില്‍ ഉരുത്തിരിഞ്ഞ 'ഫിക്ഷന്‍' മാത്രമാണെന്ന് സുതരാം വ്യക്തമാക്കുന്നില്ലേ? കളവുകള്‍ കൊണ്ട് എത്രകാലം ലോകെത്ത വഞ്ചിക്കാമെന്നാണ് 'ഭാവനാസമ്പന്നരായ' ഓറിയന്റലിസ്റ്റ് 'കാല്‍പനികര്‍' കണക്കുകൂട്ടുന്നത്?
പ്രവാചകത്വപൂര്‍വകാലത്ത് പ്രവാചകന് അടുത്ത പരിചയമുണ്ടായിരുന്ന സയ്ദ്ബ്‌നു ഹാരിഥയില്‍ നിന്നും വറക്വത്ബ്‌നു നൗഫലില്‍ നിന്നുമാണ് ജൂതമതത്തെയും ക്രിസ്തുമതത്തെയും സംബന്ധിച്ച അറിവുകള്‍ പ്രവാചകന്‍ ശേഖരിച്ചത്. വേദക്കാരെ സംബന്ധിച്ചും അവരുടെ പ്രവാചകന്‍മാരെ സംബന്ധിച്ചുമുള്ള ക്വുര്‍ആനിക ദര്‍ശനം ഈ അറിവുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. മക്കയില്‍ പ്രവാചകന്റെ ജീവിതപരിസരത്തുതന്നെ എപ്പോഴുമുണ്ടായിരുന്ന സയ്ദിന്റെയും വറക്വയുടെയും ക്രൈസ്തവപശ്ചാത്തലം ക്വുര്‍ആനിന്റെ മാനുഷിക സ്രോതസ്സുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നുണ്ട്. ‘സിറിയന്‍ യാത്ര’കളെപ്പോലെത്തന്നെ ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ വേണ്ടി അവതരിപ്പിക്കുന്ന പരാമൃഷ്ട സയ്ദ്-വറക്വ സിദ്ധാന്തങ്ങളും കേവലം ഒരു മിത്താണോ?
അതെ. മുഹമ്മദ് നബി (സ) തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ പട്ടിക അദ്ദേഹത്തെ സംബന്ധിച്ച ജീവചരിത്രപരമായ അറിവ് വര്‍ധിപ്പിക്കുമെന്നല്ലാതെ ക്വുര്‍ആനിക വചനങ്ങളുടെ ദൈവികതയെ നിഷേധിക്കുവാന്‍ ഒരു നിലക്കും ഉപകാരപ്പെടുകയില്ലെന്ന് ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ച സിറിയന്‍ യാത്രാ കഥകള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ നാം വിശദമായി വ്യക്തമാക്കിയതാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും മനുഷ്യനിഷ്പന്നമാവുക അസാധ്യമാണ് എന്നതിനാല്‍ സയ്ദില്‍ നിന്നും വറക്വയില്‍ നിന്നും ക്രിസ്തുമതജ്ഞാനം പ്രവാചകന് കിട്ടിയിരുന്നു എന്ന വിമര്‍ശകസിദ്ധാന്തത്തെ അപ്പടി സ്വീകരിച്ചാല്‍ പോലും അത് ക്വുര്‍ആനിലെ പൂര്‍വപ്രവാചക കഥനങ്ങള്‍ക്കോ ജൂത-ക്രിസ്തുമതാപഗ്രഥനങ്ങള്ക്
പ്രവാചകന് പ്രകൃതിയില്‍ നിന്നോ സഹജീവികളില്‍ നിന്നോ നേടിയെടുത്ത വിവരങ്ങളൊന്നുമല്ല ക്വുര്‍ആന്‍ വചനങ്ങളായി അദ്ദേഹം ലോകത്തെ കേള്‍പിച്ചത് എന്ന് ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും എത്ര നിശിതമായി വിശകലനം ചെയ്താലും ആര്‍ക്കും ബോധ്യപ്പെടും. പ്രസ്തുത വിശകലനത്തിനാണ് നബിവിമര്‍ശകര്‍ ഒന്നാമതായി സന്നദ്ധമാകേണ്ടത്. ക്വുര്‍ആനിന്റെ രചന പ്രവാചകനിലോ ചുറ്റുമുള്ളവരിലോ ആരോപിക്കുവാന്‍ ചരിത്രം ചികയുന്നത് വ്യര്‍ത്ഥമാണെന്ന് ആ വിശകലനം അവരെ ബോധ്യപ്പെടുത്താതിരിക്കില്ല. ഒരു സയ്ദിനെയോ വറക്വയെയോ പരിചയമുണ്ടായാല്‍ നടക്കുന്നതായിരുന്നു ക്വുര്‍ആനിന്റെ രചനയെങ്കില്‍ അത്തരത്തിലുള്ള പലരെയും പരിചയമുണ്ടായിരുന്ന, എത്രപേരെ വേണമെങ്കിലും സംഘടിപ്പിക്കാമായിരുന്ന അറേബ്യന്‍ സാഹിത്യസാമ്രാട്ടുകള്‍ക്ക് ക്വുര്‍ആനിനെപ്പോലൊരു ഗ്രന്ഥം കൊണ്ടുവരാനുള്ള പ്രവാചകന്റെ വെല്ലുവിളിയെ വളരെയളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമായിരുന്നുവെന്നതാണ് വസ്തുത. അങ്ങനെയല്ല പക്ഷേ സംഭവിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാണല്ലോ.
മക്കയില്‍ ക്രൈസ്തവരുടെ സാമൂഹ്യസാന്നിധ്യമുണ്ടായിട്ടില്
ആരാണ് സയ്ദ്ബ്‌നു ഹാരിഥ (റ)? ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രസിദ്ധനായ പ്രവാചകാനുചരന്‍മാരിലൊരാള്‍. അദ്ദേഹം പ്രവാചകന് എന്തെങ്കിലും ക്രിസ്തുമതാറിവുകള്‍ പകര്‍ന്നു നല്‍കിയതായി വ്യക്തമാക്കുന്ന ഒരൊറ്റ ചരിത്രരേഖയുമില്ല. ഇസ്‌ലാം പൂര്‍വകാലത്ത് ജൂതനോ ക്രിസ്ത്യാനിയോ ആയി ജീവിച്ച വ്യക്തിയുമല്ല അദ്ദേഹം. അദ്ദേഹത്തിന്റെ മാതാപിതാക്കളും ജൂതന്‍മാരോ ക്രിസ്ത്യാനികളോ അല്ല. നജ്ദിലെ കല്‍ബ് ഗോത്രത്തില്‍ യമനീ വേരുകളുള്ള ഒരു അറബ് കുടുംബത്തില്‍ ഒരു സാധാരണ അറബിയായിട്ടാണ് സയ്ദ് ജനിച്ചതും വളര്‍ന്നതും. പിതാവ് ഹാരിഥയുടെയും മാതാവ് സുഅ്ദ ബിന്‍ത് ഥഅ്‌ലബയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഉമ്മയുടെ കയ്യില്‍നിന്ന് ചില അക്രമികള്‍ കേവലം എട്ടുവയസ്സിനോടടുത്ത് പ്രായമുള്ള സമയത്ത് തട്ടിയെടുത്ത് മക്കയ്ക്കടുത്തുള്ള ഒരടിമച്ചന്തയില്‍ കൊണ്ടുവന്ന് വിറ്റതാണ് സയ്ദിനെ. പിന്നീടുള്ള സയ്ദിന്റെ ജീവിതം മക്കയിലാണ്. പില്‍ക്കാലത്ത് പ്രവാചകപത്‌നിയായിത്തീര്‍ന്ന ഖദീജ ബിന്‍ത് ഖുവയ്‌ലിദിനുവേണ്ടി അവരുടെ സഹോദരീപൂത്രന്‍ ഹക്കീം ആണ് സയ്ദിനെ അടിമച്ചന്തയില്‍ നിന്നുവാങ്ങിയത്. സ്വാഭാവികമായും ഖദീജയുടെ ഭൃത്യനായി അവരുടെ വീട്ടിലാണ് സയ്ദിന്റെ അവിടുന്നങ്ങോട്ടുള്ള ജീവിതം.
പ്രവാചകന്‍ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഖദീജയെ വിവാഹം കഴിച്ച് അവര്‍ ഒരുമിച്ച് താമസമാക്കിയപ്പോള്‍ സയ്ദിനെ ഖദീജ പ്രവാചകന് സമ്മാനമായി നല്‍കി. പ്രവാചകന്റെ അധീനതയിലുള്ള അടിമയായാണ് സയ്ദ് പിന്നെ മക്കയില്‍ ജീവിക്കുന്നത്. ഇതാണ് സയ്ദ്ബ്‌നു ഹാരിഥ; ഇതാണ് അദ്ദേഹത്തിന് പ്രവാചകനുമായുള്ള ബന്ധം. സയ്ദിന്റെ വിപുലമായ ഗോത്രബന്ധങ്ങളില്‍ എവിടെയൊക്കെയോ ചിലര്‍ ഏതൊക്കെയോ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവരുണ്ടായിരുന്നുവെന്
സയ്ദ്ബ്‌നു ഹാരിഥ(റ)യെ സംബന്ധിച്ച് ഉപലബധമായ എല്ലാ വിവരങ്ങളും പ്രവാചകന്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചതായല്ല, മറിച്ച് പ്രവാചകവ്യക്തിത്വത്തില്‍ അഗാധമായി ആകര്‍ഷിക്കപ്പെട്ട് പ്രവാചകന്റെ ഉത്തമശഷ്യനായി സയ്ദ് മാറിയതിനെക്കുറിച്ചാണ് അസന്നിഗ്ധമായി സൂചിപ്പിക്കുന്നത്. പ്രവാചകനില്‍നിന്ന് പഠിക്കുവാന്‍ ധൃതിപ്പെട്ട സയ്ദ് ആണ്, പ്രവാചകനെ പഠിപ്പിച്ച സയ്ദ് അല്ല ചരിത്രത്തിലുള്ളത്. പ്രവാചകനെ കണ്ടുമുട്ടിയതുമുതല്‍ക്കുതന്നെ നബി വ്യക്തിത്വത്തിന്റെ വിശുദ്ധിയെയും സമഗ്രതയെയും കുറിച്ച് ആഴത്തില്‍ ബോധ്യം വരികയും ആ ബോധ്യം ജീവിതാന്ത്യം വരെ കെടാതെ കാക്കുകയും പ്രവാചകനിലുള്ള അടിയുറച്ച വിശ്വാസം കാരണമായി അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ സദാ സന്നദ്ധനായി നില്‍ക്കുകയും ചെയ്ത നിഷ്‌കളങ്കനായ പ്രവാചകാനുചരനാണ് ചരിത്രത്തിലെ സയ്ദ്ബ്‌നു ഹാരിഥ. പ്രവാചകന്റെ വെളിപാടുകളുടെ അവലംബം തന്നില്‍ നിന്ന് ലഭിച്ച വിവരങ്ങളാണെന്ന് ബോധ്യമുള്ള ഒരാളുടെ യാതൊരു ലക്ഷണവും ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുള്ള സയ്ദിന്റെ ജീവിതത്തില്‍ നാം കാണുന്നില്ല.
പരസ്പരം നിഷ്‌കളങ്കത ബോധ്യപ്പെട്ടുള്ള പ്രാവചകന്റെയും സയ്ദിന്റെയും ഹൃദയഹാരിയായ ആത്മബന്ധം മക്കയില്‍ മുഴുവന്‍ പ്രശസ്തമായിരുന്നു. ‘ഹിബ്ബുറസൂലില്ലാഹ്’ (അല്ലാഹുവിന്റെ ദൂതന്റെ പ്രിയപ്പെട്ടവന്‍) എന്നാണ് സയ്ദ് (റ) ചരിത്രത്തില്‍ അറിയപ്പെടുന്നതുതന്നെ. ഭൃത്യനായി പ്രവാചകന്റെ കൂടെ ജീവിതമാരംഭിച്ച കാലം മുതല്‍ക്കുതന്നെ പ്രവാചകന്റെ വ്യക്തിവിശുദ്ധിയെക്കുറിച്ച് ബോധ്യം വന്നതുകൊണ്ടാണ് സയ്ദിന് മനസ്സിന്റെ ആഴങ്ങളില്‍നിന്ന് അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും നിര്‍ഗളിച്ചത്; അതുതന്നെയാണ് അവര്‍ തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ അടിത്തറ കെട്ടിയതും. പ്രവാചകത്വപൂര്‍വകാലത്ത്, ചെറുപ്പത്തില്‍ തങ്ങളില്‍ നിന്ന് വേര്‍പെട്ടുപോയ സയ്ദ് മക്കയില്‍ മുഹമ്മദിന്റെ കൂടെയുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോകാന്‍ വന്ന പിതാവടക്കമുള്ള വീട്ടുകാരെ, നബി(സ)യെ പിരിയാന്‍ തനിക്കാവില്ലെന്നും തന്നെക്കുറിച്ച് യാതൊരാകുലതയുമാവശ്യമില്ലെന്നും അത്രയും കറകളഞ്ഞ ഒരു രക്ഷിതാവിനെയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി തിരിച്ചയച്ച സയ്ദിന്റെ (റ) ചരിത്രപ്രസിദ്ധമായ നടപടി, നബി വ്യക്തിത്വത്തെക്കുറിച്ച് വര്‍ഷങ്ങളുടെ സഹവാസം വഴി അദ്ദേഹത്തില്‍ അടിയുറച്ചുവന്ന ബോധ്യമാണ് കാണിക്കുന്നത്. തന്നെക്കാള്‍ പത്തുവയസ്സോളം പ്രായം കുറവുള്ള സയ്ദിനെ ഒരനിയനെയോ മകനെയോ പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവാചകത്വപൂര്‍വ നബിജീവിതത്തില്‍ കൃത്രിമത്വത്തിന്റെയോ തട്ടിപ്പിന്റെയോ ചെറിയ ലാഞ്ചനപോലും സയ്ദിനനുഭവപ്പെട്ടില്ല എന്നതിന്റെ രേഖയാണീ സംഭവം. പ്രവാചകന് വെളിപാട് ലഭിച്ചുതുടങ്ങുകയും അദ്ദേഹം തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഉടനടി അദ്ദേഹത്തില്‍ വിശ്വസിച്ച ഒരാള്‍ സയ്ദ് ആയിരുന്നുവെന്ന വസ്തുതയെ ഇതിനോട് ചേര്‍ത്തുവായിക്കുക. ഓറിയന്റലിസ്റ്റുകള്‍ സങ്കല്‍പിക്കുന്ന ഛായയില്‍ വരക്കുക അസാധ്യമാണ് സയ്ദിന്റെ (റ) പ്രവാചകനുമായുള്ള ബന്ധമെന്ന കാര്യം ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്. പിന്നീട് മരിക്കുവോളം തിരുനബി(സ)യുടെ വിശ്വസ്തനായ സന്തതസഹചാരിയാണ് സയ്ദ് (റ).
മക്കയില്‍ പീഡനങ്ങള്‍ കനത്തപ്പോള്‍ ത്വാഇഫിലേക്ക് അഭയം തേടിപ്പോകുമ്പോഴും അവിടെ നിന്ന് കല്ലേറുകൊണ്ട് മടങ്ങിവരുമ്പോഴും പ്രവാചകന്റെ നിഴലായി കൂടെയുണ്ട് സയ്ദ്ബ്‌നു ഹാരിഥ. സയ്ദിനോടുള്ള ഇഷ്ടം കാരണം പ്രവാചകത്വപൂര്‍വകാലത്ത് നബി (സ) അദ്ദേഹത്തെ തന്റെ ദത്തുപുത്രനായി പ്രഖ്യാപിച്ച കാര്യം പ്രസിദ്ധമാണ്. പില്‍ക്കാലത്ത് മദീന കാലഘട്ടത്തില്‍ ക്വുര്‍ആനില്‍ ദത്തുപുത്ര സമ്പ്രദായം നിരോധിക്കുകയും സയ്ദ് (റ) വിവാഹമോചനം ചെയ്ത് സയ്‌നബ്(റ)നെ പ്രവാചകന്‍ വിവാഹം ചെയ്തുകൊണ്ട് നിരോധനത്തിന്റെ സാമൂഹ്യമായ അംഗീകാരം നേടിയെടുക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്യുന്ന വചനങ്ങള്‍ സയ്ദിന്റെ പേരടക്കമുദ്ധരിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുകയും അത് അറേബ്യയിലൊന്നടങ്കം പ്രവാചകന്റെ ശത്രുക്കള്‍ വന്‍വിവാദമാക്കുകയും ചെയ്തപ്പോഴും സയ്ദ് (റ) നബി(സ)യുടെ കൂടെ അടിയുറച്ചു നിന്നുവെന്ന വസ്തുത, ഓറിയന്റലിസ്റ്റ് ഭാവനകളെ മുഴുവന്‍ കശക്കിയെറിയുന്നെണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണാര്‍ത്ഥം നബി (സ) നിയോഗിച്ചയച്ച അനേകം സൈനിക ദൗത്യ സംഘങ്ങളുടെ നായകസ്ഥാനത്തുണ്ടായിരുന്നയാള്‍ കൂടിയാണ് സയ്ദ്(റ). പ്രതിബദ്ധതയില്‍ നബി(സ)ക്ക് യാതൊരു സംശയവുമില്ലാതിരുന്ന, പ്രവാചകനിലും വെളിപാടുകളിലുമുള്ള അടിയുറച്ച വിശ്വാസം കാരണം ഇസ്‌ലാമിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും സദാസന്നദ്ധനായിരുന്ന കളങ്കരഹിതനായ ഭക്തമുസ്‌ലിം ആയിരുന്നു സയ്ദ് (റ) എന്നര്‍ത്ഥം.
ഹിജ്‌റ എട്ടാം വര്‍ഷം പ്രസിദ്ധമായ മുഅ്താ യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം വരുന്ന ക്രൈസ്തവ ബയ്‌സന്റയ്ന്‍ പടയാളികളോട് മൂവായിരത്തോളം മാത്രം വരുന്ന മുസ്‌ലിം സേനയെവെച്ച് സേനാനായകസ്ഥാനത്തിരുന്ന് പൊരുതവെ രക്തസാക്ഷിത്വം വരിച്ചുകൊണ്ടാണ് സയ്ദിന്റെ മരണമെന്ന സത്യമെങ്കിലും പരിഗണിച്ചിരുന്നുവെങ്കില്‍ സയ്ദിനെക്കുറിച്ച് ഇത്തരമൊരു കഥ വിമര്‍ശകര്‍ക്ക് മെനയാന്‍ കഴിയുമായിരുന്നില്ലെന്നതല്ലേ യാഥാര്‍ത്ഥ്യം?
ഇനി വറക്വത്ബ്‌നു നൗഫലിന്റെ കാര്യത്തിലേക്കു വരാം. പ്രവാചക പത്‌നി ഖദീജ(റ)യുടെ പിതൃപുത്രനായിരുന്നു ഖുറയ്ശ് ഗോത്രക്കാരനും മക്കകാരനും തന്നെയായിരുന്നു വറക്വത്ബ്‌നു നൗഫല്‍. വറക്വ, ജാഹിലിയ്യാ അറബികളുടെ വിഗ്രഹാരാധനയോട് വിരക്തി പ്രകടിപ്പിച്ച് ഏകദൈവാരാധനയുള്‍ക്കൊള്ളുകയും അതിന് ഇബ്‌റാഹീമി പൈതൃകത്തിന്റെ പിന്തുണ അവകാശപ്പെടുകയും ചെയ്തിരുന്ന മക്കന്‍ ഹനീഫുകളില്‍ ഒരാളായിരുന്നുവെന്ന് പറയുന്ന നിവേദനങ്ങളുണ്ട്. മറ്റു ഹനീഫുകളില്‍നിന്ന് വ്യത്യസ്തമായി ജൂത-ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയില്‍ നിന്ന് ഏകദൈവാരാധനയുടെ വഴി നിര്‍ധരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വറക്വ എന്നു സൂചിപ്പിക്കുന്ന നിവേദനങ്ങളുമുണ്ട്. അദ്ദേഹം വേദക്കാരുടെ മതം പിന്തുടര്‍ന്നിരുന്നുവെന്ന് തന്നെ ചില ചരിത്ര പണ്ഡിതന്‍മാര്‍ക്കഭിപ്രായമുണ്ട്
ഇദ്ദേഹത്തില്‍ നിന്ന് നബി(സ)ക്ക് എന്ത് വിവരങ്ങള്‍ കിട്ടിയെന്നാണ് വിമര്‍ശകര്‍ക്ക് സ്ഥാപിക്കാനാവുക? ബൈബിള്‍ പഴയ-പുതിയ നിയമഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ കിട്ടിയെന്നാണ് പരമാവധി പോയാല്‍ തെളിയിക്കാന്‍ കഴിയുക. എന്നാല്‍ ബൈബിള്‍ പരിജ്ഞാനം കുര്‍ആനിന്റെ രചനയ്ക്ക് ഒരു നിലയ്ക്കും വിശദീകരണമാവുകയില്ല എന്ന് സിറിയന്‍ സമ്പര്‍ക്ക ചര്‍ച്ചയെ വിശകലനം ചെയ്തപ്പോള്‍ നാം വ്യക്തമാക്കിയതാണ്. ഇനി, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലയില്‍ നബി (സ) വറക്വയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയങ്ങള്‍ ആര്‍ജ്ജിച്ചതിന് ചരിത്രത്തില്‍ രേഖയുണ്ടോ എന്ന് നാം പരിശോധിക്കുക. ഇല്ല! ബൈബിളികമോ അല്ലാത്തതോ ആയ ഒരു ജൂത/ക്രിസ്തുമത പാഠവും വറക്വ നബി(സ)ക്ക് പറഞ്ഞുകൊടുത്തതായി ഒരു തെളിവും ചരിത്രത്തിലില്ല. കേവലം ഭാവനകള്‍ മാത്രമാണ് നബിവിമര്‍ശകരുടെ ‘വറക്വ തിസീസുകളില്‍’ മുഴുവനുമുള്ളത്. നബി(സ)യും വറക്വത്ബ്‌നു നൗഫലും തമ്മില്‍ നടന്നതായി തെളിവുള്ള സമ്പര്‍ക്കം പ്രവാചകത്വലബ്ധിക്കുശേഷമുള്ളതാ
വാര്‍ധക്യവും അന്ധതയുംകൊണ്ട് വറക്വ വിശ്രമജീവിതം നയിക്കുന്ന സമയത്താണ് പ്രവാചകന്റെ മുന്നില്‍ ഹിറാഗുഹയില്‍ വെച്ച് ജിബ്‌രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുന്നതും ക്വുര്‍ആന്‍ അവതരണത്തിന് നാന്ദി കുറിക്കുന്നതും എന്ന് വറക്വയെ പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ പരാമൃഷ്ട നിവേദനത്തിലുണ്ട്. ഖജീദ (റ) നബി(സ)യെയും കൂട്ടി വറക്വയുടെയടുക്കല്‍ പോകുന്നതും പ്രവാചകന്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വറക്വയെ കേള്‍പ്പിക്കുന്നതുമാണ് കഥാ സന്ദര്‍ഭം. വറക്വയുടെ പ്രതികരണം ഹഥീസ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”ഇത് മൂസായുടെ (മോശയുടെ) അടുത്തേയ്ക്ക് അല്ലാഹു പറഞ്ഞയച്ച ‘നാമൂസ്’ (ജിബ്‌രീല്‍ മലക്ക്) ആണ്. ഞാന്‍ ഇപ്പോള്‍ എന്റെ യൗവ്വനത്തിലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! താങ്കളുടെ ജനത താങ്കളെ നാട്ടില്‍നിന്ന് പുറത്താക്കുമ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍!” തന്റെ ജനത തന്നെ പുറത്താക്കുകയോ എന്ന് നബി (സ) വറക്വയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അതെ, താങ്കള്‍ക്ക് വന്നു കിട്ടിയതുപോലുള്ള സന്ദേശങ്ങള്‍ പ്രബോധനം ചെയ്ത ആരും ശത്രുത സമ്പാദിക്കാതിരുന്നിട്ടില്ല. താങ്കളുടെ ദിവസത്തിന് സാക്ഷിയാകാന്‍ എനിക്കായുസ്സുണ്ടെങ്കില്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ താങ്കളെ സഹായിക്കും.” എന്നാല്‍ അധികം കഴിയുന്നതിനുമുമ്പേ വറക്വ മരണപ്പെടുകയാണ് ചെയ്തതെന്ന് ഹഥീസ് രേഖപ്പെടുത്തുന്നു. (സ്വഹീഹുല്‍ ബുഖാരി/കിതാബുല്‍ വഹ്‌യ്)
വറക്വയും നബി(സ)യും തമ്മില്‍ നടന്നതായി ചരിത്രത്തില്‍ ആധികാരികമായ രേഖയുള്ള സംഭാഷണം ഇതാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ് ?
1. നബി(സ)ക്കുണ്ടായ ദിവ്യവെളിപാടിനെ വറക്വ ഒരിക്കലും സംശയിച്ചില്ല.
2. വെളിപാടിനെ സംബന്ധിച്ച് ബൈബിള്‍ പഠനത്തില്‍ നിന്ന് ലഭിച്ച ധാരണകള്‍, മുഹമ്മദിനുണ്ടായത് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ്വ പ്രവാചകന്മാര്‍ക്കുണ്ടായ ദൈവികാനുഭവം തന്നെയാണെന്ന് മനസ്സിലാക്കാന്‍ വറക്വയെ സഹായിച്ചു.
3. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച ബൈബിള്‍ പ്രവചനങ്ങള്‍, വിശേഷിച്ചും മോശയെപ്പോലുള്ള പ്രവാചകനെ സംബന്ധിച്ച സൂചനകള്‍, നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പടുന്നതായി വറക്വ മനസ്സിലാക്കി. ക്വുര്‍ആനിന്റെ രചനയ്ക്ക് വറക്വ നബി(സ)യെ സഹായിച്ചു എന്ന വാദം പൊള്ളയാണെന്ന് ഒന്നാമത്തെ വസ്തുത സുതരാം വ്യക്തമാക്കുന്നു. രണ്ടും മൂന്നും വസ്തുതകളാകട്ടെ, നബി(സ)യുടെ സമകാലികനായിരുന്ന ഒരു ബൈബിള്‍ പണ്ഡിതന്‍ നബി(സ)യുടെ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായ വെളിപാടനുഭവവും ശ്രദ്ധിച്ച് അദ്ദേഹം പ്രവാചകനാണെന്ന് സാക്ഷീകരിച്ചുവെന്ന് തെളിയിക്കുന്നു. ബൈബിളിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ വറക്വയില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രവാചകനെ നിന്ദിക്കുന്നത് അന്ധമായ കുടിപ്പക കൊണ്ടാണെന്നും ബൈബിള്‍ വചനങ്ങളൊന്നും തന്നെ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തുകയല്ലാതെ നിരാകരിക്കുന്നില്ലെന്നുമാണ് വറക്വയുടെ ചരിത്രം ആത്യന്തികമായി തെളിയിക്കുന്നതെന്ന് ചുരുക്കം. നബിവിമര്‍ശകര്‍ ഉദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കാര്യങ്ങള്‍ മാത്രമാണ് ആ ചരിത്രത്തില്‍ നിന്ന് നിര്‍ധരിച്ചെടുക്കാനാവുക. അവരാഗ്രിക്കുന്ന യാതൊന്നും അതിലില്ല തന്നെ!
സയ്ദ്ബ്‌നു ഹാരിഥ(റ)യും വറക്വത്ബ്‌നു നൗഫലും മക്കകാര്‍ക്ക് സുപരിചിതരായിരുന്ന വ്യക്തിത്വങ്ങളാണ്. നബി(സ)യുടെ പ്രവാചകത്വാരംഭത്തില്‍ തന്നെ അതിനെ സാക്ഷീകരിക്കുകയും പിന്തുണ പ്രഖ്യപിക്കുകയും ചെയ്ത വറക്വയാണ് നബി (സ) ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ ആശയസ്രോതസ്സെന്ന് വാദിക്കാന്‍ മക്കയില്‍ ക്വുര്‍ആനെതിരെ ആരോപണങ്ങളുന്നയിക്കുവാന്‍ സകല സാധ്യതകളും തിരഞ്ഞുനടന്ന പ്രഗല്‍ഭരായ പ്രവാചകശത്രുക്കളൊന്നും ഒരിക്കലും സന്നദ്ധമാകാതിരുന്നതെന്തുകൊണ്ടാ
അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബൈബിള്‍ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഹാജറും ഇസ്മാഈലും ഇബ്രാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ?
ഇല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ടെന്നും അതിനാല്‍ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചതെന്ന പ്രവാചകന്‍(സ)യുടെ അധ്യാപനം അടിസ്ഥാനരഹിതമാണെന്നും സമര്‍ത്ഥിക്കുവാനാണ് മിഷനറിമാര്‍ ശ്രമിച്ചുവരാറുള്ളത്. കഅ്ബയുടെ അബ്രഹാമിക പശ്ചാത്തലം മുഹമ്മദ് നബി(സ)ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ക്കും അവരെ പരിചയമുണ്ടായിരുന്നവര്‍ക്കും ബോധ്യമുണ്ടായിരുന്നതാണെന്നും കഅ്ബ ഏകദൈവാരാധനക്കുവേണ്ടി അബ്രഹാം സ്ഥാപിച്ചതാണെന്ന വസ്തുതയെ നിരാകരിക്കുന്ന യാതൊരു ചരിത്രരേഖയുമില്ലെന്നും നാം നേരത്തെ കണ്ടുകഴിഞ്ഞു. മുഹമ്മദ് നബി (സ) പുതുതായി അവതരിപ്പിച്ച ഒരു വാദത്തെയല്ല, മറിച്ച് അറബികള്‍ക്കും ചരിത്രത്തിനും തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെയാണ് മിഷനറിമാര്‍ ബൈബിളുപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നാണിതിനര്‍ത്ഥം. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്ന് സ്ഥാപിച്ചതല്ലെന്ന് പറയാന്‍ മിഷനറിമാരുടെ കയ്യില്‍ ബൈബിളല്ലാത്ത യാതൊരു പ്രണാണവുമില്ല. അതുകൊണ്ടുതന്നെ, ബൈബിള്‍ പ്രമാദങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ചരിത്രസ്രോതസ്സാണെങ്കില്‍ മാത്രമേ ഈ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്നു പറയാനാകൂ.
ക്വുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണെന്നാണ് ക്വുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുള്ളത്; മുസ്‌ലിം ലോകം നാളിതുവരെയായി അങ്ങനെയാണ് മനസ്സിലാക്കി വന്നിട്ടുള്ളതും. ബൈബിള്‍ ക്രൈസ്തവരുടെ വേദഗ്രന്ഥമാണെന്നാണ് പറയപ്പെടാറുള്ളതെങ്കിലും അത് പ്രപഞ്ചരക്ഷിതാവിന്റെ വചനങ്ങളുടെ സമാഹാരമാണെന്ന് ബൈബിളെഴുത്തുകാര്‍ക്കോ ക്രൈസ്തവലോകത്തിനുപോലുമോ അവകാശവാദമില്ല.
പ്രവാചകന്‍മാരുടെയും ഇസ്രയേല്‍ സമൂഹത്തിന്റെയും ചരിത്രം പല കാലങ്ങളിലായി മനുഷ്യര്‍ എഴുതിവെച്ചതിന്റെ സമാഹാരമാണ് ബൈബിള്‍ പഴയ നിയമം. ആ ചരിത്രം പറഞ്ഞുപോകുമ്പോള്‍ പ്രവാചകവചനങ്ങളായി അവരുടെ ഓര്‍മയിലുള്ള പലതും ബൈബിളില്‍ കടന്നുവരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. അതാത് പ്രവാചകന്‍മാരുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ബൈബിള്‍ പുസ്തകങ്ങള്‍ പലതും രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ബൈബിളില്‍ നമുക്കിന്ന് വായിക്കാന്‍ കഴിയുന്ന പ്രവാചകചരിത്രത്തിലും അതിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രവാചക വചനങ്ങളിലും സ്ഖലിതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ സ്ഖലിത സാധ്യതകളോടുകൂടി എഴുതപ്പെട്ടു എന്നതിനുപുറമെ, എഴുതപ്പെട്ടതിനുശേഷം പില്‍ക്കാലക്കാരുടെ തിരുത്തലുകള്‍ക്ക് നിരന്തരമായി വിധേയമായി എന്നത് ബൈബിള്‍ വിവരണങ്ങളുടെ ആധികാരികതയെ പിന്നെയും സംശയാസ്പദമാക്കുന്നു. സത്യസന്ധരായ ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത വസ്തുതകളാണിവയെല്ലാം. ബൈബിള്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകണമെന്നില്ല എന്നു തന്നെയാണ് ഇതിന്റെയര്‍ത്ഥം.
ബൈബിള്‍ പറയുന്ന ചരിത്രത്തില്‍ അനേകം അബദ്ധങ്ങളുണ്ടെന്ന് ഇതിനകം ചരിത്രഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ പറയുന്നതുകൊണ്ടു മാത്രം അത് മക്കയിലല്ല എന്നു വരികയില്ലെന്ന് ചുരുക്കം. ‘ഞങ്ങളുടെ ബൈബിള്‍ പറയുന്നു; അതിനാല്‍ ലോകം അത് അംഗീകരിക്കണം’ എന്നു പറയുന്ന ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷ മിഷനറിമാരുടെ മനസ്സമാധാനത്തിനു മാത്രമേ ഉപകരിക്കൂ. ബൈബിള്‍ കുറ്റമറ്റ ചരിത്രസ്രോതസ്സാണെന്നും അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നും തെളിയിക്കുവാന്‍ മിഷനറിമാര്‍ സന്നദ്ധമാകാത്തിടത്തോളം കാലം സത്യാന്വേഷികള്‍ അതിന് യാതൊരു വിലയും കല്‍പിക്കുകയില്ല.
ഇബ്‌റാഹീം നബി(അ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കാ ബന്ധം നിഷേധിക്കുവാന്‍ മിഷനറിമാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളെയാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അവയില്‍ ആദ്യത്തേതായ ഉല്‍പത്തി പുസ്തകത്തെ. ഉല്‍പത്തി, പുറപ്പാട്, സംഖ്യ, ലേവ്യ, ആവര്‍ത്തനം എന്നിവയടങ്ങുന്ന പഞ്ചഗ്രന്ഥി തോറയാണെന്ന് സാമാന്യമായി പലരും പറഞ്ഞുപോകാറുണ്ടെങ്കിലും മോശെ പ്രവാചകനവതരിപ്പിക്കപ്പെട്ട തോറ അതേപടി സംരക്ഷിക്കപ്പെട്ടതല്ല, മറിച്ച് അതിലേക്ക് പല കാലങ്ങളിലായി പലതും പുരോഹിതന്‍മാര്‍ സ്വധാരണകള്‍ക്കനുസരിച്ച് എഴുതിച്ചേര്‍ത്തുണ്ടാക്കിയതാണ് പഞ്ചപുസ്തകങ്ങളുടെ ഉള്ളടക്കമെന്ന് ബൈബിള്‍ പണ്ഡിതന്മാര് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തന പുസ്തകത്തിലെ മുപ്പത്തിനാലാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ പോലുമുണ്ട്. മോശെക്ക് കര്‍ത്താവ് അവതരിപ്പിച്ചുകൊടുത്ത വചനങ്ങള്‍ അപ്പടി പരിരക്ഷിക്കപ്പെടുന്നതല്ല പഞ്ചഗ്രന്ഥങ്ങളെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. മോശെ പ്രവാചകനുശേഷവും പഞ്ചപുസ്തകങ്ങളില്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം.
അബ്രഹാമിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച മോശെയുടെ മരണശേഷവും പുരോഹിതന്‍മാര്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രം വെച്ച് അബ്രഹാം ഹാഗറിനെ കൊണ്ടുചെന്നാക്കിയത് മക്കയിലല്ല എന്നു തീരുമാനിക്കാന്‍ കഴിയുക എങ്ങനെയാണ്? പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്! ”വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും, (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.” (ക്വുര്‍ആന്‍ 3 : 65-68)
ഹാജറിന്റെയും ഇസ്മാഈലിന്റെയും പാലായനമുണ്ടായത് മക്കയിലേക്കല്ലെന്ന് ബൈബിള്‍ പുസ്തകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വാദിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് നമുക്ക് വ്യക്തമായി. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അറേബ്യന്‍ അധ്യായങ്ങള്‍ ബൈബിള്‍ നിരാകരിക്കുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. ഇശ്മയേലിന്റെ പുത്രനായി ബൈബിള്‍ പരിചയപ്പെടുത്തുന്ന കേദാറിന്റെ (ഉല്‍പത്തി 25 : 13, ദിനവൃത്താന്തം 1 : 29) സന്തതിപരമ്പരകള്‍ അറേബ്യയിലാണ് നിവസിക്കുന്നതെന്ന് ബൈബിളെഴുത്തുകാര്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. യെശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ഇപ്പോള്‍ ‘അറേബ്യയെക്കുറിച്ചുള്ള സന്ദേശം’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന വചനങ്ങള്‍ വായിക്കുക: ”അറേബ്യയെക്കുറിച്ചുളള അരുള്‍പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്ക് ജലം നല്‍കുവിന്‍, പാലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍ നിന്നും കുലച്ച വില്ലില്‍ നിന്നും യുദ്ധത്തിന്റെ നടുവില്‍ നിന്നും രക്ഷപെട്ട് ഓടുന്നവരാണ്. കര്‍ത്താവ് എന്നോട് അരുളിചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ മഹത്വവും നശിക്കും. കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കം ചിലര്‍മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിചെയ്തിരിക്കുന്നത്.” (എശയ്യ 21 : 13-17).
ഫലസ്ത്വീനു പുറത്തുള്ള അറേബ്യന്‍ മരുപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നവരായാണ് ഇസ്മാഈലിന്റെ സന്തതിപരമ്പരകളെ ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഉല്‍പത്തി പുസ്തകം പൂര്‍ണമായി പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ബൈബിള്‍ പരാമര്‍ശിക്കുന്ന ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ടവരാണ് മക്കയില്‍ നിവസിക്കുന്നതെന്ന് അവരെ പരിചയമുണ്ടായിരുന്ന ജൂതന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മദീനയിലെ ജൂതന്‍മാര്‍ മുതല്‍ പ്രാചീന റോമില്‍ ജീവിച്ച ജോസിഫസിനും സോസിമേമസിനും വരെ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാതിരുന്നത്. മിഷനറിമാര്‍ നൂറുശതമാനം ആധികാരികമെന്ന് വിശ്വസിക്കുന്ന ബൈബിള്‍ വിവരണങ്ങള്‍പോലും അറേബ്യയുടെ ഇസ്മാഈലി വേരുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് സാരം.
‘ഇശ്മയേല്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു’ എന്ന ബൈബിള്‍ വചനമാണ് (ഉല്‍പത്തി 21 : 20) ഇസ്മാഈലും ഹാജറും പാര്‍പ്പുറപ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ സൂചിപ്പിക്കുന്നുവെന്ന് പറയാനായി മിഷനറിമാര്‍ ഉപയോഗിക്കാറുള്ളത്. ‘പാറാന്‍’ എന്ന പ്രയോഗം ബൈബിളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയും. അവിടെയെല്ലാം ബൈബിള്‍ ഉദ്ദേശിച്ചത് ഇന്ന് നമുക്ക് പരിചയമുള്ള ഏത് പ്രദേശത്തെയാണ് എന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്തവം. ഇശ്മയേല്‍ പാര്‍ത്ത പാറാന്‍ ഏതാണെന്ന കാര്യത്തിലും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ‘പാറാന്‍’ എന്ന, ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലാത്ത, അനേകം അര്‍ത്ഥസാധ്യതകള്‍ അവശേഷിപ്പിക്കുന്ന അവ്യക്തമായ പ്രയോഗമാണ് ഇസ്മാഈല്‍ വളര്‍ന്ന പ്രദേശത്തെക്കുറിച്ച് ബൈബിള്‍ നടത്തുന്നതെന്നര്‍ത്ഥം. പാറാന്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടത് ഇന്ന പ്രദേശമാണെന്ന് തറപ്പിച്ചു പറയാന്‍ നിര്വാഹങ്ങളൊന്നുമില്ലെന്നിരി
ഫലസ്ത്വീനിലെ ‘ബിഅ്ര്‍ ശബ’യാണ് പാറാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്ന് ബൈബിള്‍ വചനങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. പാറാന്‍ മരുഭൂമിയെക്കുറിച്ച് പറയുന്നതിനു തൊട്ടുമുമ്പ് ബൈബിള്‍ ഹാജറിന്റെ ബിഅ്ര്‍ ശബ അനുഭവങ്ങളെക്കുറിച്ച് പറയുന്നുവെന്നതാണ് അവരുടെ ന്യായം. വചനങ്ങള്‍ ഇപ്രകാരമാണ്: ”അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബിഅ്ര്‍ ശബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞ് മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നുപറഞ്ഞ് അവള്‍ കുറേ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കയ്യിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവര്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു.” (ഉല്‍പത്തി 21 : 14-21).
ബിഅ്ര്‍ ശബയാണ് പാറാന്‍ എന്ന വാദം ഈ ബൈബിള്‍ ഖണ്ഡികയില്‍ നിന്ന് നിര്‍ധരിച്ചെടുക്കുന്നത് അബദ്ധമാണ് എന്നാണ് സൂഷ്മ വായനയില്‍ ബോധ്യപ്പെടുന്നത്. ഈ വാചകങ്ങള്‍ക്ക് തൊട്ടുമുകളിലുള്ള ബൈബിള്‍ വചനങ്ങള്‍ കൂടി പരിശോധിക്കുക: ”ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രഹാത്തിന് ജനിച്ച മകന്‍, തന്റെ മകനായ ഇസ്ഹാഖിനോടുകൂടെ കളിക്കുന്നത് സാറ കണ്ടു. അവള്‍ അബ്രഹാത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസ്ഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രഹാത്തിനോട് അരുളിചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ നീ ചെയ്യുക. കാരണം ഇസ്ഹാഖിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.” (ഉല്‍പത്തി 21 : 9-13).
ഇശ്മയേലിനോടും ഹാജറിനോടും സാറയ്ക്ക് അസഹിഷ്ണുത തോന്നിയെന്നും തന്റെയും ഇസ്ഹാഖിന്റെയും ജീവിതപരിസരങ്ങളില്‍ നിന്ന് ഹാജറിനെയും ഇശ്മയേലിനെയും പുറത്താക്കാന്‍ സാറ അബ്രഹാമിനോട് ആവശ്യപ്പെട്ടുവെന്നും ഇതില്‍ അസ്വസ്ഥനായ അബ്രഹാമിനെ, സാറയുടെ ആവശ്യം രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ അബ്രഹാമിന്റെ രണ്ട് സന്തതിശാഖകള്‍ മഹാജനസഞ്ചയങ്ങളായി മാറുക എന്ന ദൈവിക പദ്ധതിയുടെ നിവൃത്തിയായി മാറുമെന്ന് പറഞ്ഞ് കര്‍ത്താവ് ആശ്വസിപ്പിച്ചുവെന്നും തദടിസ്ഥാനത്തില്‍ ഇസ്ഹാഖും സാറയും താമസിച്ചിരുന്ന നാട്ടില്‍ നിന്ന് വിദൂരവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് അബ്രഹാം ഹാഗറിനെയും ഇശ്മയേലിനെയും പറഞ്ഞുവിട്ടുവെന്നും ആണ് ഉപര്യുക്ത ബൈബിള്‍ വചനങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍പ്രകാരം ഹാഗറിന്റെയും ഇശ്മയേലിന്റെയും പാലായനത്തിന്റെ ലക്ഷ്യം തന്നെ സാറയുടെയും ഇസ്ഹാഖിന്റെയും ചുറ്റുവട്ടങ്ങളില്‍ നിന്ന് രക്ഷപെടലായിരുന്നുവെന്ന് സാരം.
ബിഅ്ര്‍ ശബ ഇസ്ഹാഖിന്റെയും സാറയുടെയും സ്വന്തം നാടാണെന്ന് ബൈബിളില്‍ നിന്ന് വ്യക്തമാണ്. ബിഅ്ര്‍ ശബ ഉള്‍ക്കൊള്ളുന്ന ഫലസ്ത്വീന്‍ പ്രവിശ്യകളിലാണ് സാറയും ഇസ്ഹാഖും ഇസ്ഹാഖിന്റെ സന്തതിപരമ്പരകളും നിലനിന്നതെന്ന് ബൈബിളെഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട് (ഉല്‍പത്തി 25). ഇതിനര്‍ത്ഥമെന്താണ്? ബിഅ്ര്‍ ശബയില്‍ തന്നെ ഹാജറും ഇശ്മയേലും പാര്‍പ്പുറപ്പിച്ചാല്‍ അബ്രഹാം എന്തിനുവേണ്ടിയാണോ അവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചത്, ആ ലക്ഷ്യം നിറവേറുകയില്ല എന്നല്ലേ? വാസ്തവത്തില്‍, ഫലസ്ത്വീനില്‍ നിന്ന് പാലായനം ആരംഭിക്കുന്ന ഹാജറും ഇശ്മയേലും ബിഅ്ര്‍ ശബയില്‍ അലഞ്ഞുതിരിയുക എന്നത് വളരെ സ്വാഭാവികമാണ്; കാരണം അവര്‍ അതുവരെ ജീവിച്ച പ്രദേശമാണത്.
തോല്‍ സഞ്ചിയും കൈക്കുഞ്ഞുമായി ബിഅ്ര്‍ ശബ മരുഭൂമിയിലൂടെ തന്നെയായിരിക്കണം ഹാജര്‍ പ്രയാണമാരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍ വെള്ളം തീര്‍ന്നതും കിണറുകള്‍ കാണാതെ ഹാജറ അസ്വസ്ഥമായതും മലക്ക് പ്രത്യക്ഷപ്പെട്ടതുമെല്ലാം അവിടെ വെച്ചാണെന്ന് ബൈബിളെഴുത്തുകാര്‍ ഉദ്ദേശിച്ചിരിക്കണമെന്നില്ല. ഒന്നാമതായി, ബിഅ്ര്‍ ശബ അവര്‍ക്ക് ചിരപരിചിതമാണ്. രണ്ടാമതായി, ബിഅ്ര്‍ ശബ വെള്ളക്കിണറുകള്‍കൊണ്ട് സമൃദ്ധമാണ്. ആ കിണറുകളില്‍ പലതും ബൈബിള്‍പ്രകാരം ഹാഗാറിന്റെ ഭര്‍ത്താവായ അബ്രഹാം പണി കഴിപ്പിച്ചതുമാണ്. ബിഅ്ര്‍ എന്ന വാക്കിനുതന്നെ അര്‍ത്ഥം കിണര്‍ എന്നാണ്. ബിഅ്ര്‍ ശബ എന്നാല്‍ ഏഴ് കിണറുകള്‍ (അറബിയില്‍ ബിഅ്ര്‍ അസ്സബ്അ്) എന്നോ കരാര്‍ പ്രകാരമുള്ള കണറുകള്‍ എന്നോ ആണ്. ജലസംഭരണികള്‍ സമൃദ്ധമായിരുന്നതുകൊണ്ടാണ് ബിഅ്ര്‍ ശബ ആ പേരില്‍ അറിയപ്പെടാന്‍ ഇടയായത് (www.bible-archeology.info/
തനിക്ക് ചിരപരിചിതമായിരുന്ന, ജലസ്രോതസ്സുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഹാജറ കുഞ്ഞിനെ മരണവക്കില്‍ കിടത്തി വെള്ളത്തിനുവേണ്ടി കരയുക എന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാര്യമാണ്. ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കാന്‍ സാധ്യത ഇതാണ്: ബിഅ്ര്‍ ശബയില്‍ നിന്നാണ് ഹാജര്‍ പ്രയാണമാരംഭിച്ചത്. ആ പ്രയാണം അവരെ അപരിചിതവും ജലശൂന്യവുമായ മറ്റൊരു മരുപ്രദേശത്തെത്തിച്ചു. ഉല്‍പത്തി പുസ്തകത്തിലെ 21-ാം അധ്യായത്തിലെ പതിനാലാം വചനം പലായനത്തിന്റെ തുടക്കത്തില്‍ ബിഅ്ര്‍ ശബയില്‍ സംഭവിച്ച കാര്യത്തിലേക്കും 15 മുതല്‍ 21 വരെയുള്ള വചനങ്ങള്‍ മറ്റൊരു മരുഭൂമിയില്‍ നടന്ന സംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാകാനാണ് സാധ്യതയുള്ളതെന്ന് ചുരുക്കം. ആ മരുഭൂമിയെയാണ് വചനങ്ങളുടെ കര്‍ത്താവ് പാറാന്‍ എന്നു വിളിക്കുന്നത്.
കുഞ്ഞിന്റെ കരച്ചില്‍കേട്ട് ദൈവം സവിശേഷദാനമായി സൃഷ്ടിച്ച വെള്ളക്കിണറാണ് പാറാന്റെ അടയാളമായി ഉല്‍പത്തി പുസ്തകം പറയുന്നതെന്ന് നാം കണ്ടു. ഹാജറിന്റെ മനോവ്യഥക്കും ഇശ്മയേലിന്റെ നിലവിളിക്കും പരിഹാരമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ഉറവയെടുത്ത സംസം കിണര്‍ നിലനില്‍ക്കുന്ന മക്കയല്ലാതെ മറ്റേതാണീ പ്രദേശം? മറ്റൊരു നാട്ടിലും ഇത്തരമൊരു ജലപ്രവാഹമുണ്ടായതായി ബൈബിളില്‍ എവിടെയും പറയുന്നില്ല. ഹാഗാര്‍ പാലായനം ചെയ്തത് മക്കയിലേക്കല്ലെന്ന് ബൈബിളുപയോഗിച്ച് സമര്‍ത്ഥിക്കുവാനാകില്ലെന്ന് ചുരുക്കം. ബൈബിളിനെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള ചരിത്രാഖ്യാനത്തെ അംഗീകരിക്കാന്‍ കഴിയൂ എന്ന് നാം നേരത്തെ പറഞ്ഞു. എന്നാല്‍ ബൈബിളിനുപോലും ഇല്ലാത്ത വാദങ്ങള്‍ ബൈബിളിനുമേല്‍ കെട്ടിവെച്ച് ഇശ്മയേലിനെ മക്കയില്‍ നിന്ന് ‘തള്ളിപ്പുറത്താക്കാന്‍’ ശ്രമിക്കുന്ന മിഷനറിമാര്‍ എന്തു വൈജ്ഞാനിക സത്യസന്ധതയാണ് പുലര്‍ത്തുന്നത്?