നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?

/നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?
/നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?

നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?

മദീനയിലെത്തി അവിടത്തെ ഭരണാധികാരിയായിത്ത്തീർന്നതോടെ നിരവധി യുദ്ധങ്ങൾ നയിക്കുകയും നാടുകൾ പിടിച്ചടക്കുയും ചെയ്ത മുഹമ്മദ് നബിയുടെ (സ) നടപടികൾ അദ്ദേഹം ഒരു അധികാരമോഹിയായിരുന്നുവെന്നല്ലേ വ്യക്തമാക്കുന്നത് ?

ദീനയിലെ ഭരണാധികാരിയായിത്ത്തീർന്ന ശേഷം നബി(സ) യുദ്ധം ചെയ്തിട്ടുണ്ടെന്നത് നേരാണ്. അയാൾ നാടുകളുടെ അധികാരം അദ്ദേഹത്തിന്റെ കൈകളിൽ അർപ്പിക്കപ്പെട്ടിട്ടുണ്ടെന്നതും ശരിയാണ്. എന്നാൽ അതിനെ അധികാഹാരമോഹത്തിന്റെ അളവുകോലുകളുപയോഗിച്ച് അനീതിയായിരിക്കും. അധീശത്വത്തിനോ അധികാര വിപുലീകരണത്തിനോ ആഡംബര ജീവിതത്തിനോ വേണ്ടി നടക്കേണ്ടവയാണ് യുദ്ധങ്ങളെന്ന രാഷ്ട്രമീമാംസയുടെ പരമ്പരാഗത പാഠങ്ങളില്‍ അഭിരമിക്കുന്നവർക്ക് മുഹമ്മദ് നബി (സ) ചെയ്ത യുദ്ധങ്ങളുടെ ആത്മാവെന്താണെന്ന് മനസ്സിലാവുകയില്ല. അധികാര വിപുലീകരണത്തിനുവേണ്ടി നടക്കുന്ന യുദ്ധങ്ങളെ അപഗ്രഥിക്കുവാന്‍ ഉപയോഗിക്കുന്ന അതേ മൂശയിലിട്ട് ആദര്ശ സംരക്ഷണത്തിനും ആദര്ശപമനുസരിച്ച് ജീവിക്കുവാനും വേണ്ടി നടത്തുന്ന യുദ്ധങ്ങളെ മനസ്സിലാക്കുവാന്‍ ശ്രമിച്ചതുകൊണ്ടാണ് മുഹമ്മദ് നബി(സ)യെ യുദ്ധക്കൊതിയനായി കാണാന്‍ അവർ ധൃഷ്ടരാവുന്നത്. ചരിത്രത്തിന് പരിചയമുള്ള അധികാര പ്രമത്തതയുടെ യുദ്ധങ്ങളെവിടെ, ആദര്ശമത്തിനുവേണ്ടി മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളെവിടെ? താരതമ്യത്തിനുപോലും പറ്റാത്തത്രയും വ്യത്യസ്തങ്ങളാണ് ഇവ രണ്ടുമെന്നതാണ് വാസ്തവം.

നബി (സ) നയിച്ച യുദ്ധങ്ങളെ നബിജീവിതത്തിന്റെ മറ്റു വശങ്ങളെയുംകൂടി പരിഗണിച്ചുകൊണ്ട് അപഗ്രഥിക്കുവാന്‍ സന്നദ്ധമായാല്‍ തങ്ങളുടെ വാദങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് നബി (സ) യിെല യുദ്ധക്കൊതിയനെ ഗവേഷണം ചെയ്‌തെടുക്കുവാന്‍ ശ്രമിക്കുന്നവര്ക്കുവതന്നെ ബോധ്യമാകും. അധികാരപ്രമത്തതയാണ് പ്രവാചക പോരാട്ടങ്ങള്ക്ക് പിന്നിലെന്ന് പറയുന്നവര്ക്ക്െ പ്രത്യുത പ്രമത്തതയുടെ പ്രചോദനമെന്തായിരിക്കുമെന്ന് വിശദീകരിക്കേണ്ട ബാധ്യതയുണ്ട്. ഒരാള്ക്ക് അധികാരമെന്തിനാണ് എന്ന ചോദ്യത്തിന് ഇവരുടെ കയ്യിലുള്ള ഉത്തരം ആഡംബര ജീവിതത്തിന് എന്നാണ്. ആഡംബര ജീവിതത്തിനാണ് അധികാരമെങ്കില്‍, അതിനോടുള്ള പ്രതിപത്തിയുള്ളയാള്‍ തീര്ച്ചെയായും ആഡംബര പ്രിയനായിരിക്കണം. ഓരോ യുദ്ധവും കഴിയുകയും തന്റെ അധികാരപരിധി വര്ധിപക്കുകയും ചെയ്യുന്നതിനനുസരിച്ച് അയാളുടെ ആഡംബര ജീവിതത്തിന്റെ പൊലിമയും വര്ധിതച്ചുകൊണ്ടിരുന്നിരിക്കണം. അങ്ങനെ ആഡംബരങ്ങളില്‍ ആറാടിക്കൊണ്ട് താനും തന്റെ കുടുംബവും ജീവിക്കുന്നതിനിടയിലായിരിക്കണം അയാള്‍ ഇൗ ലോകത്തുനിന്ന് വിടപറഞ്ഞിരിക്കുക. അധികാര വിപുലീകരണത്തിനായി യുദ്ധം ചെയ്ത ലോകത്തിന് പരിചയമുള്ളവരുടെയെല്ലാം അവസ്ഥയിതാണ്. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ നബിജീവിതത്തെ മുന്ധാിരണകളില്ലാതെ പരിശോധിക്കുവാന്‍ ആത്മാര്ഥഥമായി സന്നദ്ധമാവുകയാണെങ്കില്‍ അധികാര ദുര മൂത്ത് ചെയ്തതല്ല പ്രവാചക പോരാട്ടങ്ങളെന്ന വസ്തുത വിമര്ശടകര്ക്ക് പോലും സുതരാം വ്യക്തമാകും.

അറേബ്യയുടെ അധികാരിയായിരിക്കെ മരണപ്പെട്ട മുഹമ്മദ് നബി (സ) യുടെ ‘ആഡംബര’ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഹദീഥുകൾ പരിശോധിച്ചാൽ മതി, അധികാരമോഹമായിരുന്നു അദ്ദേഹത്തിന്റെ യുദ്ധങ്ങൾക്ക് പിന്നിലെന്ന ആരോപണത്തിന്റെ നിജസ്ഥിതിയറിയുവാൻ.

മാസങ്ങളോളം പച്ചവെള്ളവും കാരക്കയും തിന്ന് ജീവിതം തള്ളിനീക്കുന്ന പ്രവാചകനും കുടുംബവും!

ഒരു ദിവസം രണ്ടുനേരം പോലും വയര്നിനറച്ച് ഭക്ഷണം കഴിക്കാത്ത രാഷ്ട്രനേതാവ്!

വിലകുറഞ്ഞ കാരക്കപോലും ഭക്ഷിക്കുവാനില്ലാതെ വിശപ്പ് സഹിക്കുന്ന ജനനായകന്‍!

ശരീരത്തില്‍ ചുവന്ന പാടുകളുണ്ടാക്കുമാറുള്ള പരുക്കന്‍ ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുന്ന അന്തിമ പ്രവാചകന്‍!

ദ്രവിച്ച ചെരിപ്പുകളും കഷ്ണംവെച്ച കുപ്പായവുമണിഞ്ഞ് രാഷ്ട്രഭരണം നടത്തുന്ന ദൈവദൂതന്‍!

സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാനായി തന്റെ പടയങ്കി ജൂതന്റെ പക്കല്‍ പണയംവെച്ച രീതിയില്‍ മരണപ്പെട്ട രാഷ്ട്രപതി!

പൊട്ടിപ്പോയിട്ട് വിളക്കിവെച്ച് ഉപയോഗിക്കുന്ന പാനപാത്രം ഉപയോഗിക്കുന്ന ജനനേതാവ്!
അനന്തരാവകാശമായി തന്റെ കുടുംബത്തിന് ഒന്നും അവശേഷിപ്പിക്കാതെ ഇഹലോകവാസം വെടിഞ്ഞ അന്തിമ പ്രവാചകന്‍!

പൊതുമുതലില്നിാന്ന് ഒരു കാരക്ക തിന്നാനൊരുമ്പെട്ട പിഞ്ചുബാലനായ പൗത്രെന തടയുകയും ശാസിക്കുകയും ചെയ്യുന്ന മാര്ഗുദര്ശാകന്‍!

അധ്വാനിച്ച് പൊട്ടിയ കൈകളുമായി തനിക്ക് ഒരു ഭൃത്യനെ അനുവദിച്ച് തരണമെന്നപേക്ഷിച്ച സ്വന്തം മകളോട് അതിന് കഴിയില്ലെന്ന് നിസ്സങ്കോചം മറുപടി പറഞ്ഞ രാഷ്ട്ര നേതാവ്!

നിരവധി യുദ്ധങ്ങള്‍ ചെയ്യുകയും അധികാരമുറപ്പിക്കുകയും ചെയ്തതിനുശേഷമുള്ള നബിജീവിതത്തിന്റെ നഖചിത്രമാണിത്. ഇനി നബിവിമര്ശകര്‍ പറയട്ടെ, പ്രവാചകൻ (സ) യുദ്ധം ചെയ്തത് തന്റെ ആഡംബര ജീവിതത്തെ പൊലിപ്പിക്കുവാനായിരുന്നുവെന്ന്! തനിക്ക് ജീവിതസുഖങ്ങള്‍ നല്കുൊന്ന അധികാരത്തോടുള്ള മോഹംകൊണ്ടാണ് നബി (സ) യുദ്ധം ചെയ്തതെന്ന് അദ്ദേഹത്തിന്റെ ജീവതത്തെക്കുറിച്ച് സമഗ്രമായി പഠിച്ചാല്‍ കടുത്ത നബിവിരോധിക്കുപോലും പറയാനാവില്ല എന്നതാണ് വാസ്തവം. അരപ്പട്ടിണിയും ഉണക്കറൊട്ടിയും കാരക്കയും പച്ചവെള്ളവും കഴിച്ചുള്ള ജീവിതവും മകളോട് അടുക്കളയില്‍ അധ്വാനിക്കുവാനുപദേശിച്ചുകൊണ്ടുള്ള സമാശ്വസിപ്പിക്കലും പനയോലപ്പായയില്‍ കിടന്നുറങ്ങിയും കഷ്ണംവെച്ച പരുക്കല്‍ കുപ്പായമിട്ടുകൊണ്ടുള്ള ഭരണനിര്വ്ഹണവുമായിരുന്നു അന്നത്തെ ആഡംബര ജീവിതമെന്ന ഗവേഷണഫലം പുറത്തുവിടാന്‍ നബിവിരോധികളൊന്നുംതന്നെ ധൃഷ്ടരാവുകയില്ലെന്ന് നാം പ്രത്യാശിക്കുക!

ഗോത്രങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുന്നതിനും അവരെ കൊള്ളയടിച്ച് യുദ്ധാര്ജിത സ്വത്തുക്കള്‍ നേടിയെടുക്കുന്നതിനും അതുവഴി ആഡംബര ജീവിതം നയിക്കുന്നതിനുംവേണ്ടി നടത്തിയിരുന്ന അറേബ്യന്‍ ഗോത്രവര്ഗീ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ആദര്ശത്തിനുവേണ്ടി മാത്രമാണ് യുദ്ധം ചെയ്യേണ്ടതെന്ന പാഠം പഠിപ്പിക്കുകയുമെന്ന ദൗത്യമാണ് മുഹമ്മദ് നബി (സ) താന്‍ നിയോഗിക്കപ്പെട്ട സമൂഹത്തില്‍ നിര്വഹിച്ചത്. അതോടൊപ്പംതന്നെ, സാമ്രാജ്യത്വ മോഹങ്ങളെ സാക്ഷാല്ക്കരിക്കുന്നതിനായി നിരപരാധികളെ കൊന്നൊടുക്കുന്നത് ന്യായീകരണമര്ഹി്ക്കാത്ത കുറ്റകൃത്യമാണെന്നും ആദര്ശ്മനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി, പ്രസ്തുത സ്വാതന്ത്ര്യം തടയപ്പെടുമ്പോഴും സ്വന്തം സുരക്ഷയെ തകര്ത്തു കൊണ്ട് നാടിനെ അടിമപ്പെടുത്തുവാനായി സായുധ മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കുവാനും വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടതെന്നും ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും പഠിപ്പിക്കുകകൂടി ചെയ്തു, മുഹമ്മദ്‌ല. ഗോത്രവൈര്യത്തിലും അക്രമണോല്സുപകതയിലും എതിര്‍ ഗോത്രങ്ങളെ കൊള്ളയടിച്ച് അവരുടെ സ്വത്തുപയോഗിക്കുകയും തരുണീമണികളെ വെപ്പാട്ടികളാക്കിത്തീര്ത്ത്െ അവരില്നികന്ന് രതിസുഖം നുകരുകയും ചെയ്യുന്നതില്‍ എത്രമാത്രം അഭിരമിക്കുന്നവരായിരുന്നു അറബികളെന്ന് കഅ്ബാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന (മുഅല്ലഖാത്ത്) ഇംറുല്‍ ഖൈസ് ബ്‌നു ഹുജ്‌റ്, ത്വറഫതുബ്‌നു അബ്ദ്, സുഹൈറുബ്‌നു അബീസുല്മ്, ലബീദുബ്‌നു റബീഅഃ, അന്ത,രബ്‌നു ശദാദ്, അംറുബ്‌നു കുല്ഥൂംമ, ഹാരിഥുബ്‌നു ഹില്ലിസ എന്നീ ജാഹിലിയ്യാ കവികളുടെ രചനകള്‍ വ്യക്തമാക്കുന്നുണ്ട്. അത്തരക്കാരെ ആദര്ശ്ത്തിനുവേണ്ടി സമരം ചെയ്യുന്നവരാക്കിത്തീര്ത്ത് യുദ്ധത്തെ മാനവവല്ക്ക്രിക്കേണ്ടത് എങ്ങനെയെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്.

print