പീഡിപ്പിക്കപ്പെടുമ്പോൾ ആയുധമെടുക്കുന്നത് ജിഹാദല്ലേ?

/പീഡിപ്പിക്കപ്പെടുമ്പോൾ ആയുധമെടുക്കുന്നത് ജിഹാദല്ലേ?
/പീഡിപ്പിക്കപ്പെടുമ്പോൾ ആയുധമെടുക്കുന്നത് ജിഹാദല്ലേ?

പീഡിപ്പിക്കപ്പെടുമ്പോൾ ആയുധമെടുക്കുന്നത് ജിഹാദല്ലേ?

വിശുദ്ധ ക്വുര്‍ആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തില്‍, ജിഹാദിനെക്കുറിച്ച് വര്‍ഗീകരിച്ചു വിശദീകരിച്ച പണ്ഡിതന്മാരില്‍ പ്രമുഖ നാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യഃ. തന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥാത്തിന്റെ മൂന്നാം വാല്യത്തില്‍ ജിഹാദിനെക്കുറിച്ച് അദ്ദേഹം വിശദമായി ഉപന്യസിക്കുന്നുണ്ട്. സ്വന്തത്തോടുള്ളത് (ജിഹാദുന്നഫ്‌സ്), ചെകുത്താനോടുള്ളത് (ജിഹാദുശ്ശൈത്വാന്‍), സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ളത് (ജിഹാദുല്‍ കുഫ്ഫാറു വല്‍ മുനാഫിഖീന്‍), അനീതിയുടെയും തിന്മകളുടെയും അനാചാരങ്ങളുടെയും ആളുകള്‍ക്കെതിരെയുള്ളത് (ജിഹാദു അര്‍ബാബുദ്ദ്വുല്‍മി വല്‍ ബിദ്ഇ വല്‍ മുന്‍കറാത്ത്) എന്നി ങ്ങനെ നാലായി ജിഹാദിനെ വര്‍ഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ്  ഒരാള്‍ തന്റെ ഇസ്‌ ലാമിക ജീവിതം ആരംഭിക്കുന്നത്. സ്വന്തം താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തൃഷ്ണയുടെയും തടവറയില്‍ നിന്ന് സ്വയം മോചി തനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. ശരിയായ വിശ്വാസത്തെ നശിപ്പിക്കാനായി പിശാച് മനസ്സി ല്‍ ചെലുത്തുന്ന സംശയങ്ങളെ ദൂരീകരിക്കുകയും അതിനെതിരെ സജ്ജമാവുകയും ചെയ്യുന്നതും തെറ്റായ താല്‍പര്യങ്ങളും അനനുവദനീയ മായ തൃഷ്ണകളും വളര്‍ത്തി പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ള പിശാചിന്റെ പരിശ്രമങ്ങളെ ചെറുക്കുകയും അവഗണിക്കുകയും ചെ യ്യുന്നതുമാണ് ജിഹാദുശ്ശൈത്വാനിന്റെ രൂപങ്ങള്‍. ഹൃദയംകൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും നാലു രൂപത്തി ലാണ് ഒരാള്‍ ജിഹാദുല്‍ കുഫ്ഫാര്‍ വല്‍ മുനാഫിഖീന്‍ നിര്‍വഹിക്കുന്നത്. അനീതിയുടെയും അനാചാരങ്ങളുടെയും തിന്മകളുടെയും വക്താക്കള്‍ക്കെതിരെ നടത്തുന്ന ജിഹാദിന് മൂന്ന് രൂപങ്ങളാണുള്ളത്. കൈകൊണ്ടുള്ളത്, നാവുകൊണ്ടുള്ളത്, മനസ്സുകൊണ്ടുള്ളത് എന്നിവ യാണവ.

മുഹമ്മദ് നബി(സ) ആയുധമെടുക്കാനാരംഭിച്ചത് മദീനയിലെത്തി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകത്വമേറ്റെടുത്തതിന് ശേഷമായിരുന്നു വെന്ന വസ്തുത ഇസ്‌ലാമിന്റെ ശത്രുക്കളും മിത്രങ്ങളുമെല്ലാം സമ്മതിക്കുന്നതാണ്. എന്നാല്‍ ജിഹാദാരംഭിച്ചത് മദീനയില്‍ വെച്ചല്ല; പീഡ നങ്ങളുടെ മക്കാകാലത്ത് തന്നെയാണ്. ജിഹാദിനെക്കുറിച്ച ക്വുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുവാനാരംഭിച്ചത് മക്കയില്‍ വെച്ചാണ്. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച്  ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആ ന്‍ സൂക്തങ്ങളില്‍ ജിഹാദിന് പ്രേരിപ്പിക്കുന്ന വചനങ്ങള്‍ കാണാം. മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ അന്‍കബൂത്തിലെ അവസാനത്തെ വചനത്തില്‍, ‘നമ്മുടെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്.’ എന്നാണു അല്ലാഹു പറയുന്നത്. മക്കയില്‍വെച്ച് ചെയ്യേണ്ട ജിഹാദ് എന്താണ്? മക്കയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ ഫുര്‍ക്വാനിലെ അന്‍പത്തി രണ്ടാമത്തെ സൂക്തം ഇതിനു മറുപടി പറയുന്നുണ്ട്. സത്യനിഷേധികളോട് ക്വുര്‍ആന്‍ ഉപയോഗിച്ച് ജിഹാദ് ചെയ്യാനാണ് പ്രസ്തുത സൂക്തത്തില്‍ നബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആശയസമരമാകുന്ന പ്രസ്തുത ജിഹാദാണ് ഏറ്റവും വലിയ ജിഹാദെന്നും ഈ ക്വുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു. ഈ ജിഹാദാണ് മുസ്‌ലിംകള്‍ എപ്പോഴും നടത്തേണ്ട പോരാട്ടം. ക്വുര്‍ആനി ന്റെയും നബിചര്യയുടെയും ആശയങ്ങളുപയോഗിച്ച് തിന്മകള്‍ക്കെതിരെ നടത്തുന്ന ആദര്‍ശപോരാട്ടമാണിത്; ആയുധങ്ങളുപയോഗി ച്ചുള്ള സമരമല്ല.

ഒരു ജീവിതദര്‍ശനമെന്ന നിലക്ക് ഇസ്‌ലാം അതിന്റെ അനുയായികളെ ആയുധമണിയാനനുവദിച്ചിട്ടില്ലെന്നല്ല ഇപ്പറഞ്ഞതിന്നര്‍ത്ഥം. ആയുധ മെടുക്കേണ്ട സന്ദര്‍ഭത്തില്‍ അതിനു മടിച്ച് നില്‍ക്കരുത് എന്നു തന്നെയാണ് ഇസ്‌ലാം മുസ്‌ലിംകളോട് പറഞ്ഞിരിക്കുന്നത്. സായുധസമരം വലിയ പുണ്യകര്‍മമായി പഠിപ്പിച്ച ആദര്‍ശം തന്നെയാണ് ഇസ്‌ലാം. പക്ഷെ അത് ചെയ്യേണ്ടത് ചെയ്യേണ്ട രൂപത്തില്‍ ചെയ്യേണ്ടവരായി രിക്കണമെന്നു കൂടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആദര്‍ശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂല നം ചെയ്യുകയോ ലോകത്തിന്റെ മേല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാക്കു കയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളായി ജീവിക്കാന്‍ അനുവദിക്കാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവ ര്‍ക്ക്  തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി പേരാടുവാന്‍ അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശി ച്ചുകൊണ്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍.   വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്‍ശമനുസരിച്ച് ജീവി ക്കുവാന്‍ വേണ്ടി മാത്രമായി പലായനം ചെയ്തവര്‍ക്ക് അവര്‍ പലായനം ചെയ്‌തെത്തി ജീവിക്കുന്ന നാട്ടില്‍ സൈ്വര്യമായിരിക്കുവാന്‍ അവസരം നല്‍കാതിരിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടെന്നും അതിനായി ആയുധമെടുത്തവരെ അല്ലാഹു സഹായി ക്കുമെന്നും അറിയിച്ചുകൊണ്ടുള്ള സൂറത്തുല്‍ ഹജ്ജിലെ 39, 40 വചനങ്ങളാണവ.

ആക്രമണത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടതെന്നു  വ്യക്തമാക്കുന്ന ഈ സൂക്തങ്ങള്‍ അത്തരം പ്രതി രോധങ്ങളുണ്ടായിട്ടില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്‍ക്കും സൈ്വര്യമായി ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന്  വ്യക്തമാക്കുന്നു. സന്യാസിമഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജി ദുകളുമെല്ലാം തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്കൊന്നും സ്വസ്ഥമായി ആരാധനകള്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമാ യിരിക്കും മതപീഡകന്‍മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന്‍ അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്‍. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്‍ക്കും സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വ ഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്‍ത്ഥം.

ഇസ്‌ലാമിക പ്രബോധനരംഗത്തെ തടസ്സങ്ങള്‍ നീക്കുകയാണ് സായുധജിഹാദിന്റെ പ്രഥമലക്ഷ്യം. ഫൈസലിന്റെ ഘാതകനെ കൊന്നവര്‍ മുസ്‌ലിംപേരുള്ളവരാണെങ്കില്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത് പ്രബോധനപ്രവര്‍ത്തനങ്ങളെയും പ്രബോധകരെയും പ്രതിക്കൂട്ടിലാക്കുകയും ആ രംഗത്ത് പ്രയാസങ്ങളുണ്ടാക്കുകയുമാണ്. ഇസ്‌ലാംഭീതി വളര്‍ത്തുവാന്‍ ശത്രുക്കള്‍ക്ക് ഒരു പുതിയ മരുന്ന് കൂടി നല്‍കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയെല്ലാമാണ് അത് കത്തിപ്പടരാന്‍ പോകുന്നത് എന്ന് കേരളീയര്‍ കണ്ടറിയാനിരി ക്കുന്നതേയുള്ളൂ. പ്രബോധനരംഗത്തെ ഭീതിയോടെ നോക്കിക്കാണുന്ന അവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ഈ പകപോക്കലുകൊണ്ടുണ്ടായി രിക്കുന്നത്. പ്രബോധിത സമൂഹത്തില്‍ ഇസ്‌ലാം വെറുപ്പും ഇസ്‌ലാംഭീതിയും സൃഷ്ടിക്കുന്നതിനു മാത്രം നിമിത്തമാകുന്ന ചെയ്തികള്‍ ആരില്‍ നിന്നുണ്ടായാലും അത് ജിഹാദിന്റെ ആത്മാവിനു വിരുദ്ധമാണ് എന്ന് പറയേണ്ടി വരും. ആരുടെയെങ്കിലും ആഹ്വാനത്തില്‍ ആകൃഷ്ടരായി നടത്തുന്ന ആത്മഹത്യാപരമായ സായുധപ്രവര്‍ത്തനത്തെ ജിഹാദായല്ല, ഫിത്‌നയായാണ് പണ്ഡിതന്മാര്‍ എണ്ണിയിരിക്കു ന്നത്. പൗരന്‍മാര്‍ക്കുമേല്‍ അധികാരമുള്ള ഭരണാധികാരിക്ക് കീഴില്‍ വ്യക്തമായ ലക്ഷ്യത്തോടെ നടത്തുന്ന സായുധസമരമാണ് ജിഹാദ് എന്നോര്‍ക്കുക.

സായുധസമരങ്ങള്‍ രണ്ടുരൂപത്തിലാണുള്ളത്. ഒന്ന് പ്രതിരോധമാണ്. ശത്രുക്കളില്‍ നിന്ന് ഇസ് ലാമിക സമൂഹത്തെ രക്ഷിക്കുന്നതിന് വേ ണ്ടി നടത്തുന്ന യുദ്ധമാണത്. നാടിനെ നശിപ്പിക്കാനും ഇസ്‌ലാമികാദര്‍ശത്തെ വേരോടെ പിഴുതെറിയാനും വേണ്ടി ഇസ്‌ലാമിക രാഷ്ട്രത്തെ ആക്രമിക്കാനായി വരുന്നവരെ പ്രതിരോധിച്ച് നാടിനെ സംരക്ഷിക്കലാണിത്. പ്രവാചകജീവിതത്തിലെ ബദറും ഉഹ്ദും ഖന്ദഖുമെല്ലാം ഇത്തരം പ്രതിരോധയുദ്ധങ്ങളായിരുന്നു. കര്‍മശാസ്ത്രജ്ഞന്മാര്‍ ‘ജിഹാദുദഫ്അ’ എന്ന് വിളിച്ചത് ഇത്തരം യുദ്ധങ്ങളെയാണ്. സഖ്യകക്ഷി കളെയുമായിവന്ന് മദീനയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അഹ്‌സാബ് യുദ്ധം പരാജയപ്പെട്ട് ശത്രുക്കള്‍ പിന്തിരിഞ്ഞു പോയ പ്പോള്‍ പുതിയ യുദ്ധതന്ത്രം പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും; അവര്‍ നമ്മോട് യുദ്ധം ചെയ്യുകയില്ല’ (ബുഖാരി). രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ മഹാപ്രഖ്യാപനം! ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധ ങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. പ്രത്യാക്രമണ സ്വഭാവമുള്ള ഇത്തരം യുദ്ധങ്ങളെയാണ് കര്‍മശാസ്ത്രജ്ഞന്മാര്‍ ‘ജിഹാദുത്വലബ്’ എന്ന് വിളിച്ചിരിക്കുന്നത്. രണ്ടും രാഷ്ട്രനേതൃത്വത്തിന്റെ കീഴില്‍ സൈനികര്‍ നടത്തുന്ന യുദ്ധം തന്നെയാണ്; കലാപമോ കുഴപ്പം സൃഷ്ടിക്കലോ അല്ല.

യുദ്ധത്തിലല്ലാതെ മുസ്‌ലിംകള്‍ക്ക് ആയുധമെടുക്കുവാന്‍ അനുവാദമുള്ളത് സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി നേര്‍ക്കു നേരെ നടത്തുന്ന പോരാട്ടത്തില്‍ മാത്രമാണ്. ‘സ്വന്തത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം കുടും ബത്തെ സംരക്ഷിക്കുന്നതിനു വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം സ്വത്ത് സംരക്ഷിക്കുന്നതിനായി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്’ എന്ന് പ്രവാചകന്‍ പറഞ്ഞതായി അബൂദാവൂദും തിര്‍മിദിയും നസാഇയും സ്വീകാര്യയോഗ്യമായ പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്. നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ളതാണീ പ്രവാചകവചനം; അല്ലാതെ പ്രതികാ രത്തിനുള്ള തെളിവല്ല. സ്വന്തത്തെയോ കുടുംബത്തെയോ ആക്രമിക്കാന്‍ വരികയോ സ്വത്ത് കവരാന്‍ ശ്രമിക്കുകയോ ചെയ്യുന്ന അക്രമിയെ സായുധമായിത്തന്നെ പ്രതിരോധിക്കാമെന്നും പ്രസ്തുത പ്രതിരോധത്തിന് ആരുടെയും സമ്മതമാവശ്യമില്ലെന്നും പ്രസ്തുത പ്രതിരോധത്തി നിടയില്‍ കൊല്ലപ്പെട്ടവന് രക്തസാക്ഷിയുടെ സ്ഥാനമാണുള്ളതെന്നുമാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള പ്രതിരോധ ത്തെ ജിഹാദായല്ല പണ്ഡിതന്മാര്‍ എണ്ണിയിരിക്കുന്നത്; കേവല പ്രതിരോധമായാണ്. ‘ദഫ്ഉ സ്വാഇല്‍’ എന്നാണു ഇതിനെ വിളിക്കുക.

തന്നെയോ  കുടുംബത്തെയോ ആക്രമിക്കുകയോ സ്വത്ത് കവരുകയോ ചെയ്തവനെ പിടികൂടി ഇസ്‌ലാമിക ശിക്ഷകള്‍ നടപ്പാക്കാന്‍ മുസ്‌ലി മിന് അധികാരം നല്‍കുന്നതല്ല പ്രതിരോധിക്കാന്‍ അനുവദിക്കുന്ന പ്രവാചകവചനം; പ്രത്യുത നേര്‍ക്കുനേരെയുള്ള പ്രതിരോധത്തിന് മാത്രം അനുവദിക്കുന്നതാണ്.

പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണു ഇസ്‌ലാമിക പാഠം. വ്യക്തികളെയോ ആള്‍ ക്കൂട്ടങ്ങളെയോ പ്രതികാരനടപടികള്‍ക്ക് അനുവദിച്ചാല്‍ വ്യാപകമായ കുഴപ്പമാണുണ്ടാവുക. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഇസ്‌ ലാം ആരെയും അനുവദിച്ചിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കില്‍ ഇങ്ങനെ നിയമം കയ്യിലെടുക്കുന്നവരെ കുറ്റവാളികളായി കണക്കാ ക്കുകയും ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യും. ഖലീഫ ഉമറിന്റെ മകന്‍ ഉബൈദുല്ലക്ക് ഇസ്‌ലാമിക രാഷ്ട്രം വിധിച്ച ശിക്ഷതന്നെ ഉദാഹരണം. അബൂലുഅ് ലുഅ് എന്നറിയപ്പെട്ടിരുന്ന പേര്‍ഷ്യന്‍ അടിമയായ ഫൈറൂസാണ് ഇരുതലമൂര്‍ച്ഛയുള്ള കത്തികൊ ണ്ട് ഉമറിനെ(റ) കുത്തിക്കൊന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ് ക്ക് പന്ത്രണ്ട് മുസ്‌ലിംകള്‍ക്ക് അയാള്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ ഒന്‍പതു പേര്‍ ഈ പരിക്കിനാല്‍ പിന്നീട് മരണപ്പെട്ടു. അബൂലുഅ്‌ലുഅ് സ്വയം തന്നെ കുത്തിച്ചാവുകയും ചെയ്തു. തന്റെ പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ഉബൈദുല്ലാഹ് (റ) ക്ഷുഭിതനാവുകയും തന്റെ പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച് പുറത്തിറങ്ങുകയും ചെയ്തു. അബൂലുഅ്‌ലുഅയുടെ വീട്ടിലെത്തി അയാളുടെ ഭാര്യയേയും മകളെയും അദ്ദേഹം കൊന്നു. വധഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സംശയിച്ച ക്രൈസ്തവനായിരുന്ന ജാഫ്‌നയെയും പാര്‍സിയായിരുന്ന ഹുര്‍മുസാനെയും ഉബൈദു ല്ലാഹ് (റ) വധിച്ചു. ഉഥ്മാന്‍ (റ)വിന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരമേറ്റശേഷം ആദ്യമായി തീരുമാനിക്കേണ്ടി വന്ന കേസായിരുന്നു ഇത്. വിധി തീരുമാനിക്കുവാനായി അലി (റ), അംറ്ബ്‌നുല്‍ ആസ് (റ) എന്നിവരടങ്ങുന്ന പ്രമുഖ സ്വഹാബിമാരുടെ ഒരു കമ്മിറ്റിയെ ചുമത ലപ്പെടുത്തി. നിയമം കയ്യിലെടുത്ത ഉബൈദുല്ല(റ)യെ ദാക്ഷിണ്യമൊന്നുമില്ലാതെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു അലി(റ) യുടെ അഭിപ്രായം. ഇന്നലെ  ഉമറിനെ നഷ്ടപ്പെട്ട കുടുംബത്തിന് ഇന്ന് തന്നെ മകനായ ഉബൈദുള്ളയെക്കൂടി നഷ്ടപ്പെടുന്നത് സഹിക്കാനാവു കയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന് പഴുതുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു അംറ്ബ്‌ നുല്‍ ആസ് (റ) അടക്കമുള്ള മറ്റുള്ളവരുടെ അഭിപ്രായം. ഉഥ്മാന്ന്‍ വിഷയം പഠിച്ചു. നിയമം കയ്യിലെടുത്ത ഉബൈദുല്ല കുറ്റവാളി തന്നെയാ ണ് എന്നും അദ്ദേഹം വധശിക്ഷ അര്‍ഹിക്കുന്നുവെന്നും എന്നാല്‍ മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാ രം വാങ്ങി അദ്ദേഹത്തിനു വധശിക്ഷയില്‍ നിന്ന് ഇളവ് നല്കാമെന്നുമായിരുന്നു ഖലീഫ ഉഥ്മാനിന്റെ വിധി. മരണപ്പെട്ടവര്‍ക്ക് അനന്തരാ വകാശികളൊന്നുമില്ലാത്തതിനാല്‍ രാഷ്ട്രത്തിനാണ് നഷ്ടപരിഹാരം സ്വീകരിക്കാനുള്ള അവകാശം. നാലു പേര്‍ വധിക്കപ്പെട്ടതിനാല്‍ ഓരോ രുത്തര്‍ക്കും ആയിരം ദീനാര്‍ (4.25 കിലോഗ്രാം സ്വര്‍ണം) വീതം, ആകെ നാലായിരം ദീനാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു വിധി. പത്തു വര്‍ഷക്കാലം ഇസ്‌ലാമിക രാഷ്രത്തിന്റെ അധിപനായിരുന്ന ഉമറിന്റെ മകന്റെ പക്കല്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഈ തുകയുണ്ടായിരുന്നില്ല. തന്റെ സ്വന്തം സ്വത്തില്‍ നിന്ന് ഈ തുക പൊതുഖജനാവിലേക്ക് അടച്ചാണ് ഉഥ്മാന്‍, ഉബൈദുള്ളയെ വധശിക്ഷയി ല്‍ നിന്ന് രക്ഷിച്ചത്. സ്വന്തം പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രം അദ്ദേഹത്തിന്റെ മകനെ അനുവദിക്കു ന്നില്ലെങ്കില്‍, നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും ഒരവസരത്തിലും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അര്‍ഥം. ഇസ്‌ലാമിക രാഷ്ട്രത്തിലില്ലാത്ത ഒരു അവകാശം മുസ്‌ലിമിന് ഇസ്‌ലാമികേതരമായ ഒരു രാജ്യത്തുണ്ടാവുകയില്ലെന്നുറപ്പാണല്ലോ.

അല്ലാഹുവിനു സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ നീതിക്കുവേണ്ടി നിലനില്‍ക്കണമെന്ന് സത്വവിശ്വാസികളെ വിളിച്ച് ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ വചനം (4:135) പ്രസ്തുത നീതി സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ പോലും അതിനു വേണ്ടി കണിശമായിത്തന്നെ നിലകൊള്ളണമെന്ന് നിര്‍ദേശിച്ച ശേഷം ‘നീതിപാലിക്കാതെ നിങ്ങള്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്; നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം, നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു, തീര്‍ച്ച’യെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പ്രതിക്രിയ നടപ്പാക്കുകയെന്ന നീതി നിര്‍വഹി ക്കുവാന്‍ അല്ലാഹു ഉത്തരവാദപ്പെടുത്തിയിരിക്കുന്നത് ഭരണാധികാരികളെയാണ്. അക്കാര്യത്തില്‍ ഭരണാധികാരിയുടെ നിര്‍ദേശം പാലി ക്കുക മാത്രമാണ് പൗരന്‍മാരുടെ ഉത്തരവാദിത്തം. ജീവിക്കുന്ന സ്വന്തം നാട്ടില്‍ നീതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അവിടെ ആയുധ മെടുക്കാമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളൊന്നുമില്ല. ആയുധമെടുത്ത് നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, അതിന് എന്തെന്തു ന്യായീകരണങ്ങളുണ്ടെങ്കിലും, പ്രസ്തുത നീതിനിര്‍വഹണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരുടെ ന്യായീകരണങ്ങളെല്ലാം ഉള്‍ക്കൊ ള്ളുന്നത് ആത്മഹത്യാപ്രത്യയശാസ്ത്രത്തിന്റെ യുക്തിബോധമല്ലാതെ മറ്റൊന്നുമല്ലെന്ന്  ന്യായീകരണവിദഗ്ധരെ കാലം പഠിപ്പിക്കും; പ്രഭാ കരനും ബിന്‍ ലാദനും തോറ്റിടത്ത് ജയിക്കാന്‍ പാര്‍ട്ടികളുടെ പേരോ അക്ഷരങ്ങളുടെ എണ്ണമോ നിരന്തരം മാറ്റിക്കൊണ്ടിരിന്നാല്‍ മതിയെന്ന വങ്കത്തത്തിന് ബലികൊടുക്കേണ്ടി വരിക സമുദായോദ്ദാരണത്തിനുപയോഗിക്കപ്പെടേണ്ട യുവത്വത്തിന്റെ ഊര്‍ജ്ജവും ജീവനുമാണല്ലോ എന്നാലോചിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.

print