മക്കയിലും മദീനയിലുമെല്ലാംനബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂബക്കറും(റ ) ഉമറും(റ) ഉഥ്മാനുമെല്ലാം (റ) ഏതാനും ഹദീഥുകൾ മാത്രം നിവേദനം ചെയ്തപ്പോൾ അബൂഹുറയ്റ(റ) ആയിരക്കണക്കിന് ഹദീഥുകൾ നിവേശനം ചെയ്തിട്ടുണ്ട്. ഇത് ഹദീഥുണ്ടാക്കുന്നതിൽ അബൂ ഹുറയ്റ(റ)അതിരുവിട്ട് ആവേശം കാണിച്ചിട്ടുണ്ടെന്നല്ലേ വ്യക്തമാക്കുന്നത്?
ആദ്യകാലത്തുതന്നെ ഇസ്ലാം സ്വീകരിക്കുകയും മക്കയിലും മദീനയിലുമെല്ലാംനബി(സ)യോടൊപ്പമുണ്ടാവുകയും ചെയ്ത അബൂബക്ക റും(റ) ഉമറും(റ)ഉഥ്മാനുമൊന്നും(റ)അബൂഹുറയ്റ(റ)നിവേദനം ചെയ്തതു പോലെ ധാരാളം ഹദീഥുകള്‍ നിവേദനം ചെയ്തിട്ടില്ലെന്നത് അബൂ ഹുറയ്റ(റ)ഇക്കാര്യത്തില്‍ അതിരുവിട്ട് ആവേശം കാണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അത് അദ്ദേഹത്തിന്റെ വിശ്വാസ്യ തയെ തകര്‍ക്കുന്നുണ്ടെന്നും വാദിക്കുന്നത് ഹദീഥ് ശേഖരണത്തിന്റെ ചരിത്രത്തെക്കുറിച്ച അജ്ഞതകൊണ്ടോ അജ്ഞത നടിച്ച് നിഷ്കളങ്കരെ തെറ്റു ധരിപ്പിക്കുവാനുള്ള വ്യഗ്രതകൊണ്ടോ ആണെന്ന് വ്യക്തമാണ്.
അബൂക്കറില്‍(റ)നിന്ന് 142ഉം ഉമറില്‍(റ)നിന്ന് 537ഉം ഉഥ്മാനിൽ(റ) നിന്ന് 146 ഉം അലിയില്‍(റ)നിന്ന് 586ഉം ഹദീഥുകള്‍ ഉദ്ധരിക്കപ്പട്ടപ്പോള്‍ അബൂഹുറയ്റേയില്‍നിന്ന് 5347ഉം അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന് 2630ഉം അനസ്ബ്നു മാലിക്കില്‍നിന്ന്(റ) 2300ഉം ആയിശയില്‍(റ) നിന്ന് 2200ഉം അബ്ദുല്ലാഹിബ്നു അബ്ബാസില്‍(റ)നിന്ന് 1665ഉം ജാബിറുബ്നു അബ്ദില്ല(റ) യില്നിന്ന് 1500ഉം ഹദീഥുകള്‍ ഉദ്ധരിക്കപ്പെടാനുള്ള കാരണം, രണ്ടാമത് പറഞ്ഞവര്‍ക്കാണ് അടുത്ത തലമുറയുമായി സമ്പര്‍ക്ക ത്തിലാവാന്‍ കൂടുതല്‍ അവസരമുണ്ടായത് എന്നതാണ്.
ഹദീഥുകളുടെ നിവേദനവും സംപ്രേക്ഷണവും നടന്നതെങ്ങനെയെന്ന് മനസ്സിലാ യാല്‍ ഇത്തരമൊ രു വിമര്‍ശനം തന്നെ അപ്രസക്തമാവുമെന്നുറപ്പാണ്. മുഹമ്മദ്നബി(സ)യില്നിന്ന് ഏതെങ്കിലുമൊരു കാര്യം മനസ്സിലാ ക്കിയ ഒരാള്‍ അത് മനസ്സി ലാക്കാത്ത മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോഴാണ് അത് ഹദീഥ് ആയിത്തീരുന്നത്. മനസ്സിലാകാത്തവരുടെ എണ്ണവര്‍ധനവിനനുസരിച്ച് ഈ പറഞ്ഞുകൊടുക്കല്‍ പ്രക്രിയയുടെ എണ്ണവും വര്‍ധിക്കുക സ്വാഭാവികമാണ്. പ്രവാചകവിയോഗത്തിന് 27 മാസങ്ങള്‍ കഴിഞ്ഞ്, ഹിജ്റ 13 ജുമാദുല്‍ ആഖിര്‍ 13 തിങ്കളാഴ്ച മരണപ്പെട്ട അബൂബക്കറിന്റെ(റ)ജീവിതകാലത്ത്നബി(സ)യില്‍ നിന്ന് കാര്യങ്ങള്‍ നേര്‍ക്കുനേരെ മനസ്സിലാ ക്കിയവരുടെ എണ്ണം അങ്ങനെ മനസ്സിലാക്കാത്തവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലായതിനാല്‍ അദ്ദേഹത്തിലൂടെ നിവേദനം ചെയ്യ പ്പെട്ട ഹദീഥുകളുടെ എണ്ണവും കുറവാണെന്നത് സ്വാഭാവികം മാത്രം. ഹിജ്റ 23 ദുല്‍ഹിജ്ജ 26ന് മരണ പ്പെട്ട ഉമറും(റ)ഹിജ്റ 36 മുഹര്‍റം 16ന് മരണപ്പെട്ട ഉഥ്മാനും(റ)ഹിജ്റ 40 ശവ്വാല്‍ 20ന് മരണപ്പെട്ട അലിയും(റ) ജീവിച്ചത് ധാരാളം സ്വഹാ ബിമാര്‍ ജീവിച്ചിരുന്ന കാലത്തായി രുന്നതിനാലും അവര്‍ ഭരണാധികാരികളും രാഷ്ട്രവ്യവഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവരും ആയതിനാലുമാണ് അവരിലൂടെ നിവേദ നം ചെയ്യപ്പെട്ട ഹദീഥുകളുടെ എണ്ണം താരതമ്യേന കുറവായത്. ഇവരെല്ലാം പ്രവാചകവിയോഗം കഴിഞ്ഞ് ആദ്യത്തെ നാലു പതിറ്റാണ്ടുകള്‍ ക്കകം ജീവിച്ചവരാണ്. ധാരാളം സ്വഹാബിമാര്‍ ജീവിച്ചിരുന്ന അക്കാലത്ത്,നബി(സ)യില്‍ നിന്ന് നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കിയവ ര്‍ക്ക് ഇവര്‍ അതേ കാര്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു.
എന്നാല്‍ ഹിജ്റ നാലാമത്തെ പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്ക് സ്ഥിതിമാറി.നബി(സ)യില്നിന്ന് നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കിയവരുടെ എണ്ണം കുറഞ്ഞുവന്നു. പുതിയ തലമുറക്ക് തങ്ങള്‍നബി(സ)യില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് അന്നു ജീവിച്ചിരുന്ന സ്വഹാബിമാരുടെ ബാധ്യതയായിത്തീര്‍ന്നു. ഹിജ്റ 57ല്‍ ത ന്റെ 78ാമത്തെ വയസ്സില്‍ മരണപ്പെട്ട അബൂഹുറയ്റയും(റ)ഹിജ്റ 73ല്‍ തന്റെ 80ാമത്തെ വയസ്സില്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്നു ഉമറും (റ)ഹിജ്റ 93ല്‍ തന്റെ 103ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസ്ബ്നു മാലിക്കും (റ)ഹിജ്റ 58ല്‍ തന്റെ 65ാമത്തെ വയസ്സില്‍ മരണപ്പെട്ട പ്രവാചകപത്നി ആയിശയും ഹിജ്റ 68ല്‍ തന്റെ 71ാമത്തെ വയസ്സില്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്നു അബ്ബാസും(റ)ഹിജ്റ 78ല്‍ തന്റെ 94ാമത്തെ വയസ്സില്‍ മരണപ്പെട്ട ജാബിറുബ്നു അബ്ദുല്ലയേും കൂടുതല്‍ ഹദീഥുകള്‍ നിവേദനം ചെയ്തത് തങ്ങളുടെ കാലത്ത്നബി(സ)യെ നേരില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്ത ആളുകള്‍ താരതമ്യേന കുറവായതു കൊണ്ടായിരുന്നു.നബി(സ)യുടെ ജീവിതചര്യയെക്കുറിച്ച് പഠിപ്പി ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ നേരില്‍ അനുഭവിച്ചിട്ടില്ലാത്ത വരുടെ കാലത്ത് കൂടുതലായിരിക്കുമെന്ന സരളമായ വസ്തുത പോലും പരിഗണിക്കാതെയാണ് ഹദീഥ് നിവേദനത്തില്‍ അത്യാവേശം കാണിച്ച് അബദ്ധങ്ങളെഴുന്നള്ളിച്ചയാളായി അബൂഹുറയ്റ(റ)യെ അവതരിപ്പിക്കുവാന്‍ വിമര്‍ശകര്‍ ധാര്‍ഷ്ട്യം കാണിക്കുന്നത്.