വൈരുധ്യങ്ങൾ

//വൈരുധ്യങ്ങൾ

വിമർശനം:

“സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നു” എന്ന് മുഹമ്മദ് നബി തന്റെ അനുചരനായ അബൂദർറിനോട് പറഞ്ഞതായി ഹദീസ് പ്രസ്ഥാവിക്കുന്നു.

മറുപടി:

സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നുവെന്ന് പ്രവാചകൻ (സ) പറഞ്ഞതായി സ്വഹീഹായ ഒരു ഹദീസിലൂടെയും സ്ഥാപിതമായിട്ടില്ല. വിമർശകർ പ്രശ്നവൽകരിക്കുന്ന ഹദീസാകട്ടെ ദുർബലമാണ് (ദഈഫ് ضعيف).

ഹദീസിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്:

ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ، ﻭﻋﺒﻴﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺑﻦ ﻣﻴﺴﺮﺓ اﻟﻤﻌﻨﻰ، ﻗﺎﻻ: ﺣﺪﺛﻨﺎ ﻳﺰﻳﺪ ﺑﻦ ﻫﺎﺭﻭﻥ، ﻋﻦ ﺳﻓﻲاﻥ ﺑﻦ ﺣﺴﻴﻦ، ﻋﻦ اﻟﺤﻜﻢ ﺑﻦ ﻋﺘﻴﺒﺔ، ﻋﻦ ﺇﺑﺮاﻫﻴﻢ اﻟﺘﻴﻤﻲ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺃﺑﻲ ﺫﺭ، ﻗﺎﻝ: (സുനനു അബൂദാവൂദ്: 4002) വിമർശനവിധേയമായ ഹദീസ് ദുർബലമാണ് (ദഈഫ് ضعيف). (അതിനാൽ തന്നെ പ്രവാചകന്റെ (സ) പ്രസ്ഥാവനയായി അത് സ്ഥാപിതമാവുന്നില്ല.) കാരണങ്ങൾ: 1. ഹദീസിന്റെ നിവേദക പരമ്പരയിൽ സുഫ്‌യാനിബ്നു ഹുസൈൻ എന്ന റാവി (നിവേദകൻ) ഉണ്ട്. അദ്ദേഹം ദുർബലനാണ് (ദഈഫ്). യഅ്കൂബിബ്നു ശൈബ പറഞ്ഞു: അദ്ദേഹത്തിന്റെ ഹദീസിൽ ദുർബലമായവയുണ്ട്. ഉസ്മാനുബ്നു അബീ ശൈബ പറഞ്ഞു: അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ഹദീസ് ഉദ്ധരിക്കുന്നതിൽ (ഓർമ്മക്കുറവ്‌ കാരണം) വൈരുദ്ധ്യങ്ങൾ സംഭവിക്കാറുണ്ട്. ഇബ്നു സഅ്ദ് പറഞ്ഞു: അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ഹദീസ് ഉദ്ധരിക്കുന്നതിൽ ധാരാളം തെറ്റുകൾ സംഭവിക്കാറുണ്ട്. (വിമർശനവിധേയമായ ഹദീസ് ഉദ്ധരിച്ച) അബൂദാവൂദ് തന്നെ, ഇബ്നു മഈനിൽ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ‘സുഫ്‌യാനിബ്നു ഹുസൈൻ’ ഹദീസ് മനപാഠശേഷിയിൽ ഉന്നതശ്രേണി വഹിക്കുന്ന പണ്ഡിതന്മാരിൽപ്പെട്ട വ്യക്തിയായിരുന്നില്ല. (തഹ്ദീബു ത്തഹ്ദീബ്: 4:190) 2. മാത്രമല്ല, സൂര്യന്റെ അസ്തമയത്തെ സംബന്ധിച്ച്, ബുഖാരിയും മുസ്‌ലിമും -വിശ്വസ്ഥതയിലും ഓർമ്മശക്തിയിലും ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാരിൽ നിന്ന്- ഉദ്ധരിച്ച ഹദീസിൽ നിന്നും വ്യത്യസ്ഥമായ ഒറ്റപ്പെട്ട വാചകങ്ങളോടെയാണ് ‘സുഫ്‌യാനുബ്നു ഹുസൈൻ’ ഉദ്ധരിച്ചിരിക്കുന്നത് എന്ന് ഇമാം ബസ്സാർ തന്റെ മുസ്നദിലും സൂചിപ്പിക്കുന്നുണ്ട്. (മുസ്നദുൽ ബസ്സാർ: 4010) “സൂര്യൻ ചൂടുള്ള ജലാശയത്തിൽ അസ്തമിക്കുന്നുവെന്ന” പ്രസ്ഥാവന (ദുർബല റാവിയായ) ‘സുഫ്‌യാനുബ്നു ഹുസൈന്റെ’ നിവേദനത്തിൽ മാത്രമെ കണ്ടെത്താനാവു. സൂര്യാസ്തമയത്തെ സംബന്ധിച്ച്, വിശ്വസ്ഥതയിലും ഓർമ്മശക്തിയിൽ ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാർ ഉദ്ധരിച്ച ഹദീസിന് വിപരീതമായ, ഓർമ്മക്കുറവുള്ള ഒരു ദുർബലനായ റാവി ഉദ്ധരിച്ച നിവേദനമായതിനാൽ പ്രവാചകൻ (സ) പറഞ്ഞതായി ഈ ഹദീസ് സ്ഥാപിതമാകുന്നില്ല. (അന്നദ്റുൽ മകാസ്വിദി വദവാബിതുഹു: 47)

ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായവൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെകൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമവേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത്സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. നിശ്ചയം നാംഅതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വി.ഖു.15:9)

ഹദീഥുകളും പടച്ചവന്റെ വഹ്‌യാണ്. എന്നാൽ ഖുർആനിൽ നിന്ന് വ്യത്യസ്തമായി, സ്വീകാര്യമായ ഹദീഥുകളിലെ ആശയം മാത്രമാണ് അല്ലാഹുവിൽ നിന്നുള്ളത്. പദങ്ങൾ, അല്ലാഹുവിൽ നിന്നുള്ളതാണെന്ന് പ്രത്യേകമായി പരാമര്ശിച്ചിട്ടില്ലെങ്കിൽ അവ പ്രവാചകന്റെയോ നിവേദനം ചെയ്ത സ്വഹാബിയുടെതോയായിരിക്കും. ആശയപ്രധാനമായ ഹദീഥുകളിലെ പദങ്ങൾ ഇസ്നാദിലുള്ള മറ്റുള്ളവരുടേതുമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഖുർആനിലെ പദങ്ങൾക്കും വാക്കുകൾക്കുമെല്ലാം ദൈവികതയും അമാനുഷികതയുമുള്ളതുപോലെ ഹദീഥുകളിലെ പദങ്ങൾക്കും വാക്കുകൾക്കുമൊന്നും അമാനുഷികതയുള്ളതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അവയുടെ ആശയങ്ങൾ അല്ലാഹുവിൽ നിന്നുള്ളതായതിനാൽ ആശയങ്ങൾക്ക് മാത്രമാണ് അമാനുഷികത കല്പിക്കപ്പെടുന്നത്.

ഖുർആനിനെപ്പോലെത്തന്നെ അതിന്റെ പ്രായോഗിക ജീവിതമാതൃകയുടെ ആഖ്യാനമായ ഹദീഥുകളെയും അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. അവയുടെ ആശയങ്ങളിൽ കളങ്കങ്ങളൊന്നും വരാത്ത രൂപത്തിലുള്ളതാണ് പ്രസ്തുത സംരക്ഷണം.

മനുഷ്യരുടെ കൈകടത്തലുകളുണ്ടായപ്പോഴാണ് പൂര്‍വ്വവേദങ്ങള്‍വികലമാക്കപ്പെട്ടത്; പ്രസ്തുത വൈകല്യത്തിന്റെ അനിവാര്യതയായിരുന്നുഅവയിലെ വൈരുധ്യങ്ങള്‍. വ്യത്യസ്ത വ്യക്തികള്‍ ഒരേ കാര്യത്തെ കുറിച്ചുതന്നെ പ്രതിപാദിച്ചാലും അവയില്‍ വൈരുധ്യങ്ങളുണ്ടാവുകസ്വാഭാവികമാണ്. ബൈബിളിലും മറ്റു വേദഗ്രന്ഥങ്ങളിലുമെല്ലാംകാണപ്പെടുന്ന വൈരുധ്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. വൈരുധ്യങ്ങളാല്‍നിബിഡമായ വേദഗ്രന്ഥങ്ങളുടെ സ്വന്തക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍പ്രസ്തുത ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുവാന്‍പ്രയാസപ്പെടുകയാണ് ചെയ്യുന്നത്. പ്രസ്തുത വൈരുധ്യങ്ങള്‍മറച്ചുവെക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ്ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി അത്തരക്കാര്‍രംഗത്തുവരുന്നത്.

ഖുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ല. ഹദീഥുകളുടെ ആശയങ്ങളിലും വൈരുധ്യങ്ങളൊന്നുമില്ല. ഹദീഥുകളിലെ പദപ്രയോഗങ്ങൾ മനുഷ്യരുടെയത്‌കൊണ്ട് തന്നെ ആശയങ്ങളെ ബാധിക്കാതെയുള്ള വ്യത്യസ്തമായ പ്രയോഗങ്ങൾ ഹദീഥുകളിൽ കാണാൻ കഴിയും. ഖുർആനിലും സ്വീകാര്യമായ ഹദീഥുകളിലും വൈരുധ്യങ്ങളില്ലെന്ന് പറയുമ്പോള്‍ അവയിൽ വൈവിധ്യങ്ങളില്ലെന്ന് അര്‍ത്ഥമാക്കിക്കൂടാത്തതാണ്. വൈവിധ്യവും വൈരുധ്യവും ഒന്നല്ല; അവ തികച്ചും വ്യത്യസ്തങ്ങളാണ്. വൈവിധ്യങ്ങളെവൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഖുർആനിലും ഹദീഥുകളിലുമെല്ലാം വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി വിമര്‍ശകന്‍മാര്‍ രംഗത്തുവരാറുള്ളത്.ഒരു ഉദാഹരണം: ബൈബിള്‍ പുതിയ നിയമത്തിലെ പ്രധാനപ്പെട്ടവൈരുധ്യമാണ് വംശാവലിയിലെ വൈരുധ്യങ്ങള്‍. മത്തായിയും (1:6-16)ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലികള്‍ തമ്മില്‍കുറേയധികം വൈരുധ്യങ്ങളുണ്ട്. അതിനുകാരണം മത്തായി, ദാവീദിന്റെപുത്രനായ സോളമന്റെ പുത്രപരമ്പരയിലും ലൂക്കോസ്, ദാവീദിന്റെമകനായ നാഥാന്റെ പുത്രപാരമ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാന്‍പരിശ്രമിച്ചതാണ്. മത്തായിയുടെ വംശാവലി പ്രകാരം ദാവീദു മുതല്‍യേശുവരെ 28 പേരാണ് ഉള്ളതെങ്കില്‍ ലൂക്കോസ് നല്‍കിയ വംശാവലി പ്രകാരം 43 പേരാണുള്ളത്. യേശുവിന്റെ പിതാവായി അറിയപ്പെട്ടയോസേഫിന്റെ പിതാവ് ആരാണെന്ന പ്രശ്‌നം മുതല്‍ വൈരുധ്യങ്ങള്‍ആരംഭിക്കുന്നു. മത്തായി പറയുന്നത് യാക്കോബാണെന്നും ലൂക്കോസ്പറയുന്നത് ഹേലിയാണെന്നുമാണ്. ഒരാള്‍ക്ക് ഒരൊറ്റപിതാവേയുണ്ടാവൂയെന്നതിനാല്‍ ഇതൊരു വ്യക്തമായ വൈരുധ്യമാണ്.എന്നാല്‍ മത്തായിയും ലൂക്കോസും യോസേഫിന്റെ സഹോദരന്റെപേരായിരുന്നു പറഞ്ഞതെങ്കിലോ? മത്തായി യോസേഫിന്റെ സഹോദരന്‍യാക്കോബ് എന്നും, ലൂക്കോസ് യോസേഫിന്റെ സഹോദരന്‍ ഹേലിയെന്നുംപറഞ്ഞുവെന്നിരിക്കട്ടെ. ഈ പരാമര്‍ശങ്ങള്‍ തമ്മില്‍ വൈരുധ്യംആരോപിക്കുന്നത് ശരിയായിരിക്കുകയില്ല. ഒരാള്‍ക്ക് രണ്ടു സഹോദരന്‍മാര്‍ഉണ്ടാവുക സ്വാഭാവികമാണല്ലോ. മത്തായി, യോസേഫിന്റെ യാക്കോബ്എന്ന സഹോദരനെ കുറിച്ചും ലൂക്കോസ്, ഹേലിയെന്ന സഹോദരനെസംബന്ധിച്ചുമാണ് പറഞ്ഞതെന്ന് വിചാരിക്കാവുന്നതാണ്. ഇത് രണ്ടുപേരുടെപരാമര്‍ശങ്ങളിലുണ്ടാകാവുന്ന വൈവിധ്യത്തിന് ഉദാഹരണമാണ്; ഈവൈവിധ്യം വൈരുധ്യമല്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.

ഇതേപോലെയാണ് ഖുർആനിലും ഹദീഥുകളിലും ഉണ്ടെന്ന് ആക്ഷേപിക്കപ്പെടുന്ന വൈരുധ്യങ്ങളുടെ അവസ്ഥ.