സാമൂഹ്യജീവിതം

//സാമൂഹ്യജീവിതം
“കൊള്ളയുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിലിട്ട് ബലാൽസംഗം ചെയ്ത ലിസ്റ്റ്…” മറുപടി പെരും നുണകൾ യാതൊരു ലജ്ജയുമില്ലാതെ പടച്ചുവിട്ടിരിക്കുകയാണിവിടെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. “സ്ത്രീകളോട് പളുങ്കുപാത്രങ്ങൾ പോലെ സൗമ്യതയോടെ ഇടപെടണം” (സ്വഹീഹുൽ ബുഖാരി: 6209) എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)… “സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)… (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) “അല്ലാഹുവാണെ സാക്ഷി, അനാഥ, സ്ത്രീ എന്നീ രണ്ട് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.” എന്ന് സമുദായത്തെ താക്കീത് ചെയ്ത മുഹമ്മദ് നബി (സ)… (മുസ്നദു അഹ്‌മദ്‌: 2/439, റിയാളുസ്സ്വാലിഹീൻ: 146) തന്റെ ഭാര്യയുടെ അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു വ്യക്തിയുടെ കാര്യത്തിൽ വിധി പറയവെ അടിമസ്ത്രീ ബന്ധത്തിന് നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായതെങ്കിൽ അവൾ സ്വതന്ത്രയാണെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി (സ)… (മുസ്വന്നഫ് അബ്ദുർ റസാഖ്: 13417) “അടിമ സ്ത്രീകളെ പോലും വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത്…” (ക്വുർആൻ: 24: 33) എന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ് നബി (സ)… ഈ മുഹമ്മദ് നബി (സ), യുദ്ധത്തിൽ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ, അതും അവരുടെ ഭർത്താക്കന്മാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിൽ വെച്ച് ദ്രോഹിക്കാൻ അനുയായികളെ അനുവദിച്ചു അല്ലെങ്കിൽ അദ്ദേഹം തന്നെ ദ്രോഹിച്ചു എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. മനുഷ്യ മനസ്സിൽ ഇന്നേ വരെ വർഗീയ വാദികൾ പാകിയ വിഷ വിത്തുകളിൽ ഏറ്റവും വലിയ വിധ്വേഷ വിത്താണ്. ഈ വിഷയകമായുള്ള കൂടുതൽ വിവരങ്ങൾക്ക് ആറ് ഭാഗങ്ങളായി സ്നേഹ സംവാദം വെബ്സിനിൽ ഈയുള്ളവൻ തന്നെ എഴുതിയ “ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ?” എന്ന ലേഖനം വായിക്കുക: (https://www.snehasamvadam.org/ഇസ്‌ലാം-അടിമസ്ത്രീകളെ-ദ്/) അടുത്ത ആരോപണം മുഹമ്മദ് നബിക്ക് (സ) മക്കളുണ്ടായിരുന്നില്ല എന്ന കല്ലുവെച്ച നുണയാണ്. “മക്കളുണ്ടായിരുന്നില്ല” എന്ന ഭാഷയല്ല വിമർശകർ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർ മനസ്സിലാക്കണം. മറിച്ച് വിമർശകരുടെ വിമർശന ഭാഷയിലെ അശ്ലീലത കാരണം അതിന്റെ ശബ്‌ദാന്തര രചനയാണ് ലേഖകൻ ഇവിടെ ചേർത്തിരിക്കുന്നത്. ഏതായാലും, സ്വഹീഹായ നിവേദനങ്ങൾ പ്രകാരം മുഹമ്മദ് നബിക്ക് (സ) ഉണ്ടായിരുന്ന ഏഴു മക്കളുടെ പേരുകൾ അക്കമിട്ട് ഇവിടെ ചേർക്കാം: ആൺമക്കൾ: 1. അൽകാസിം 2. അബ്ദുല്ല 3. ഇബ്രാഹീം പെൺമക്കൾ: 1. സൈനബ് 2. റുക്വിയ്യ 3. ഉമ്മുകുൽസൂം 4. ഫാത്വിമ (സാദുൽ മആദ്: 1/103) മുഹമ്മദ് നബിയോടുള്ള(സ) വെറുപ്പ് സിരയിലും ശിരസ്സിലുമേന്തി നടക്കുന്നവരോട് അവസാനമായി ഒന്നേ പറയാനുള്ളു. പുരുഷോത്തമനായ ഈ തിരുദൂതൻ ലോകത്തിന് മുമ്പിൽ കൊളുത്തി വെച്ച ആദർശ – ധാർമ്മിക പാഠങ്ങളോടുള്ള വെറുപ്പിന്റെ ജ്വരമാണ്, ചരിത്ര നീതിയൊ വൈജ്ഞാനിക ധർമ്മമൊ തൊട്ടു തീണ്ടിയിട്ടില്ലാത്ത, ഈ അധപതിച്ച നിരൂപണ സംസ്കാരത്തിലേക്ക് നിങ്ങളെ എത്തിച്ചിരിക്കുന്നത്. നിഷ്പക്ഷതയോടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ മുഹമ്മദ് നബിയെ(സ) കൂടുതൽ പഠിക്കാനും അദ്ദേഹത്തിൽ ആകൃഷ്ടനാകാനും, വിമർശകരുടെ ആദർശ രാഹിത്യം തിരിച്ചറിയാനും മാത്രമെ നിങ്ങളുടെ വിഷം പുരട്ടിയ വിമർശനങ്ങളും അപഹാസങ്ങളും ഉപകരിക്കൂ എന്ന് തിരിച്ചറിയുക… ആ മഹത് വ്യക്തിത്വം പരത്തുന്ന നന്മയുടെ പ്രഭാകിരണങ്ങളുടെ ഊഷ്മളതയിൽ പൊട്ടി പതിക്കുന്ന നീർകുമിളകളുടെ സ്ഥാനമേ മാനവ ചരിത്രത്തിൽ നിങ്ങളെയൊക്കെ കാത്തിരിക്കുന്നുള്ളൂ. { إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ } “(നബിയെ,) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).” (സൂറത്തുൽ കൗസർ: 3) എല്ലാ നീർക്കുമിളകൾക്കും ‘ഊഷ്മളമായ’ “ഭാവി” നേരുന്നു…

വിമർശനം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്ക്, ഇമാമത്ത് എന്നിവ സ്ത്രീകൾക്ക് തീർത്തും നിഷിദ്ധമാക്കുകയും പുരുഷന്മാർക്ക് യഥേഷ്‌ടം അനുവദിച്ചു കൊടുക്കുകയും ചെയ്തതിലൂടെ പുരുഷാധിപത്യത്തിനു കൊടിപിടിക്കുകയാണ് നബി ചെയ്തത്. സ്വന്തം മതത്തിലെ വലിയ പുണ്യകർമങ്ങൾ പോലും സ്ത്രീക്കു നിരുപാധികം നിഷിദ്ധമാക്കിയ ഒരാളെ ദൈവദൂതനായി കണക്കാക്കുന്നതു തന്നെ സ്ത്രീവിരുദ്ധമാണ്.

ഉത്തരം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്കും ഇമാമത്തും (നമസ്കാരത്തിനു നേതൃത്വം നൽകൽ) നിർവഹിക്കുന്നത് സ്ത്രീകൾക്കു നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളാണെന്ന അറിവില്ലായ്മയിൽ നിന്നാണ് ഈ വിമർശനം ജന്മമെടുത്തിരിക്കുന്നത്. ഇസ്‌ലാംവിമർശനങ്ങളിൽ പലതും ഉടലെടുക്കുന്നത് തികഞ്ഞ അറിവില്ലായ്മയിൽ നിന്നാണെന്ന് ഇത്തരം വിമർശനങ്ങളെ അവലോകനം ചെയ്താൽ ഏതൊരാൾക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന വസ്തുതയാണ്. വാസ്തവത്തിൽ ബാങ്കും ഇമാമത്തും നബി(സ്വ) സ്ത്രീകൾക്ക് വിലക്കുകയോ വിരോധിക്കുകയോ ചെയ്തിട്ടുണ്ടോ?. ഇല്ല എന്നതാണ് യാഥാർഥ്യം. വിശുദ്ധ ഖുർആനോ പ്രവാചക വചനങ്ങളോ ബാങ്കോ, ഇമാമത്തോ നിർവഹിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കുന്നില്ല. പിന്നെ എവിടെ നിന്നാണാവോ വിമർശകർ ഇത്തരം വിവരക്കേടുകൾ ഗവേഷണം ചെയ്തെടുക്കുന്നതെന്ന് മസ്സിലാകുന്നില്ല. മാത്രമല്ല സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ കുറ്റകരമായ കാര്യമായാണ് സ്വഹാബികൾ മനസ്സിലാക്കിയിരുന്നത്. വസ്തുതകൾ നമുക്കൊന്നു വിശകലനം ചെയ്യാം.

سئل ابن عمر هل على النساء أذان؟ فغضب، وقال: أنا أنهى عن ذكر الله؟

സ്ത്രീകൾക്ക് ബാങ്ക് ഉണ്ടോ ? എന്ന് ഇബ്നു ഉമർ (റ) ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം കോപിഷ്ടനായി പറഞ്ഞു: (സ്ത്രീകൾക്ക് ബാങ്കില്ല എന്ന് പറഞ്ഞ്) അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്ന് ഞാൻ അവരെ തടയണൊ ?!. (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223). സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ, അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും അവരെ തടയുന്ന നിലപാടായാണ് ഇബ്നു ഉമർ (റ) കണ്ടതെന്നു ഈ നിവേദനം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പ്രവാചക പത്നി ആഇശ (റ) തന്നെ ബാങ്കും ഇക്കാമത്തും ഇമാമത്തും നിർവഹിച്ചതായും ഹദീസ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

وعن عائشة أنها كانت تؤذن وتقيم، وتؤم النساء، وتقف وسطهن

ആഇശയിൽ (റ) നിന്നും: അവർ ബാങ്കുവിളിക്കുകയും ഇകാമത്ത് കൊടുക്കുകയും സ്ത്രീകൾക്ക് ഇമാമായി (നേതാവായി) – അവരുടെ നടുവിൽ- നിൽക്കുകയും ചെയ്യുമായിരുന്നു. (സുനനുൽ കുബ്റാ: 1/408, 3:131, മുസ്തദ്‌റക്: ഹാകിം: 1/203-204, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223, 2/89).

മറ്റു ചില നിവേദനങ്ങൾ കൂടി നമുക്കു പരശോധിക്കാം.

حديث رائطة الحنفية أن عائشة أمت نسوة في المكتوبة فأمتهن بينهن وسطا.

നിർബന്ധ നമസ്കാരങ്ങളിൽ ആഇശ (റ) സ്ത്രീകൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവരുടെ നടുവിൽ നിന്നു കൊണ്ടാണ് ആഇശ (റ) നേതൃത്വം നൽകിയിരുന്നത്. (മുസ്വന്നഫ് അബ്ദുർറസാക് : 3/141, ദാറകുത്നി: 1/404, ബൈഹകി: 3/131) സ്ത്രീകൾക്കു വേണ്ടി സ്ത്രീ ഇമാം നിക്കുമ്പോൾ നടുവിലാണ് നിൽക്കേണ്ടതെന്നും, ബാങ്കും ഇക്കാമത്തും നിർവഹിക്കാമെന്നും ഈ നിവേദനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആഇശ(റ) മാത്രമല്ല മറ്റു നബിപത്നിമാരും സ്ത്രീകൾക്കു വേണ്ടിയുള്ള നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയതായും ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാവുന്നതാണ്. അത്തരമൊരു റിപ്പോർട്ട് കാണുക.

رواية حجيرة بنت حصين قالت: ” أمتنا أم سلمة في صلاة العصر قامت بيننا “. رواه عبد الرزاق أيضا، وابن أبي شيبة (2 / 88)،

ഹജീറ ബിൻത് ഹുസ്വൈൻ (റ) പറഞ്ഞു: അസർ നമസ്കാരത്തിന് (പ്രവാചക പത്നി) ഉമ്മു സലമ (റ) ഞങ്ങൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവർ ഞങ്ങളുടെ നടുവിൽ നിന്നു കൊണ്ടാണ് നേതൃത്വം നൽകിയത്. (മുസ്വന്നഫ് അബ്ദുർറസാക്, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2:88)

باب إِمَامَةِ النِّسَاءِ അഥവാ സ്ത്രീകളുടെ ഇമാമത്ത് (നേതൃത്വം) എന്ന അധ്യായങ്ങൾ ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിരിക്കെ, ഇസ്‌ലാം സ്ത്രീകളെ ബാങ്കും ഇമാമത്തും നിർവഹിക്കുന്നതിൽ നിന്നും തടഞ്ഞു എന്ന കല്ലുവെച്ച കള്ളം ഒരു പെൺപക്ഷ ഗവേഷണ പഠനമായി അവതരിപ്പിക്കാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം!. വൈജ്ഞാനികസത്യസന്ധതക്കു കുഴിവെട്ടിയവരല്ലാതെ ഈ കാലഘട്ടത്തിൽ ഇസ്‌ലാം വിമർശനം നടത്തുന്നില്ലെന്നു പറയുന്നത് വെറുതെയല്ലെന്ന് ഇത്തരം വിമർശനങ്ങൾ ഓർമപെടുത്തുന്നുണ്ട്.

നബി പത്നിമാരല്ലാത്ത സ്വഹാബി വനിതകളും സ്ത്രീകൾക്കു വേണ്ടി ഇമാമത്ത് നിർവഹിച്ചിരുന്നു എന്നതും ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം കാണാവുന്നതാണ്. അത്തരം ഒരു റിപ്പോർട്ട് കൂടി നമുക്കു പഠനവിധേയമാക്കാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ نَوْفَلٍ الْأَنْصَارِيَّةِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ … وَكَانَتْ قَدْ قَرَأَتْ الْقُرْآنَ فَاسْتَأْذَنَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تَتَّخِذَ فِي دَارِهَا مُؤَذِّنًا فَأَذِنَ لَهَا قَالَ وَكَانَتْ قَدْ دَبَّرَتْ غُلَامًا لَهَا وَجَارِيَةً فَقَامَا إِلَيْهَا بِاللَّيْلِ فَغَمَّاهَا بِقَطِيفَةٍ لَهَا حَتَّى مَاتَتْ وَذَهَبَا فَأَصْبَحَ عُمَرُ فَقَامَ فِي النَّاسِ فَقَالَ مَنْ كَانَ عِنْدَهُ مِنْ هَذَيْنِ عِلْمٌ أَوْ مَنْ رَآهُمَا فَلْيَجِئْ بِهِمَا فَأَمَرَ بِهِمَا فَصُلِبَا فَكَانَا أَوَّلَ مَصْلُوبٍ بِالْمَدِينَةِ

ഉമ്മു വറക്ക ബിൻത് അബ്ദുല്ലാഹിബ്നു നൗഫൽ അൽ അൻസ്വാരിയ്യ (റ) യിൽ നിന്ന്: ….അവർ ക്വുർആൻ മനപാഠമാക്കിയ ഒരു സ്ത്രീയായിരുന്നു. തന്റെ ഭവനത്തിൽ ബാങ്കുകൊടുക്കുന്ന ഒരാളെ ഏർപ്പാടു ചെയ്യാൻ അവർ നബിയോട് അനുവാദം ചോദിച്ചു. അദ്ദേഹം അവർക്ക് അനുവാദം നൽകി. അവർക്ക് ഭൃത്യരായ ഒരു പയ്യനും പെൺകുട്ടിയും ഉണ്ടായിരുന്നു. അവരെ രണ്ടു പേരെയും കൂട്ടി അവർ രാത്രി നമസ്ക്കരിക്കുമായിരുന്നു…(സുനനു അബൂദാവൂദ്: 591).

വീട്ടിലുള്ള പുരുഷന്മാർക്കുവരെ നമസ്കാരത്തിനു സ്ത്രീകൾ നേതൃത്വം നൽകിയ സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങൾ പരമ്പരകളോടെ നമുക്കു പറഞ്ഞുതരുന്നുണ്ട്. അത്തരം ഒരു നിവേദനം നമുക്കു കാണാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ الْحَارِثِ بِهَذَا الْحَدِيثِ وَالْأَوَّلُ أَتَمُّ قَالَ *وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزُورُهَا فِي بَيْتِهَا وَجَعَلَ لَهَا مُؤَذِّنًا يُؤَذِّنُ لَهَا وَأَمَرَهَا أَنْ تَؤُمَّ أَهْلَ دَارِهَا قَالَ عَبْدُ الرَّحْمَنِ فَأَنَا رَأَيْتُ مُؤَذِّنَهَا شَيْخًا كَبِيرًا

പ്രവാചകൻ (സ) ഉമ്മു വറകയുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹം അവർക്ക്, ബാങ്ക് വിളിക്കാൻ ആളെ ഏർപ്പാടു ചെയ്തു കൊടുത്തിരുന്നു. തന്റെ വീട്ടിലുള്ളവർക്ക് നേതൃത്വം നൽകി നമസ്ക്കരിക്കാൻ അവരോട് പ്രവാചകൻ (സ) കൽപ്പിക്കുകയും ചെയ്തു. അബ്ദുർറഹ്മാൻ പറഞ്ഞു: അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി. (സുനനു അബൂദാവൂദ്: 592).

“അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി.” എന്ന നിവേദനത്തിലെ വാചകങ്ങൾ, വീട്ടിലെ പുരുഷന്മാർക്കു വരെ ഇമാം നിൽക്കുന്നതിന് സ്ത്രീകളെ ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ്.

ഇമാം സ്വൻആനി പറഞ്ഞു:

والحديث دليل علـى صحة إمامة المرأة أهل دارها، وإن كان فيهم الرجال، فإنه كان لها مـؤذن وكان شيخًا كما في الرواية والظاهر أنها كانت تؤمه وغلامها وجاريتهـا

വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ്; വീട്ടുകാരിൽ പുരുഷൻ ഉൾപ്പെടുമെങ്കിലും. അവർക്ക് (ഉമ്മു വറക്കക്ക്) ഒരു ബാങ്കുവിളിക്കാരനുണ്ടായിരുന്നു. അയാൾ വൃദ്ധനായ ഒരു പുരുഷനായിരുന്നു എന്നാണ് നിവേദനത്തിൽ വന്നിരിക്കുന്നത്. അവർ ഭൃത്യരായ ആൺകുട്ടിക്കും പെൺകുട്ടിക്കും ഇമാമായി നമസ്ക്കരിച്ചു എന്ന് നിവേദനത്തിന്റെ പ്രത്യക്ഷാർത്ഥം സൂചിപ്പിക്കുന്നു. (സുബുലുസ്സലാം: 2:48)

ശംസുൽ ഹക്ക് അസീമാബാദി പറഞ്ഞു:

ثبت من هذا الحديث أن إمامة النساء وجماعتهن صحيحة ثابتة من أمر رسول الله صلى الله عليه وسلم ، وقد أمت النساء عائشة رضي الله عنها وأم سلمة رضي الله عنها في الفرض والتراويح قال الحافظ في تلخيص الحبير : حديث عائشة أنها أمت نساء فقامت وسطهن رواه عبد الرزاق… وظهر من هذه الأحاديث أن المرأة إذا تؤم النساء تقوم وسطهن معهن ولا تقدمهن . قال في السبل : والحديث دليل على صحة إمامة المرأة أهل دارها وإن كان فيهم الرجل فإنه كان لها مؤذنا وكان شيخا كما في الرواية ، والظاهر أنها كانت تؤمه وغلامها وجاريتها ، وذهب إلى صحة ذلك أبو ثور والمزني والطبري…

സ്ത്രീകളുടെ ഇമാമത്തും ജമാഅത്തും സ്വീകാര്യമാണെന്നും പ്രവാചകന്റെ (സ) കൽപ്പനയാൽ അത് സ്ഥാപിതമാണെന്നുമാണ് ഹദീസിൽ നിന്നും സ്ഥിരപ്പെടുന്നത്. ആഇശയും(റ) ഉമ്മു സലമയും(റ) സ്ത്രീകൾക്ക് നിർബന്ധ നമസ്ക്കാരത്തിലും തറാവീഹിലും നേതൃത്വം നൽകിയിട്ടുണ്ട്.

സ്ത്രീകൾ ഇമാം നിൽക്കുകയാണെങ്കിൽ നടുവിലാണ് നിൽക്കേണ്ടത് എന്നും മുന്നിൽ നീങ്ങി നിൽക്കുകയല്ല വേണ്ടത് എന്നും ഹദീസുകളിൽ നിന്നും വ്യക്തമാവുന്നു. പുരുഷന്മാർ ഉൾപ്പെടെ വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ് എന്ന് സുബുലുസ്സലാമിൽ പറയപ്പെട്ടിരിക്കുന്നു… അബു സൗർ, മുസ്നി, ത്വബ്‌രി തുടങ്ങിയവർ ഈ അഭിപ്രായത്തെ ശരിവെക്കുന്നു… (ഔനുൽ മഅ്ബൂദ്: 2:225)

കാര്യങ്ങൾ വളരെ ലളിതമാണ്, വ്യക്തമാണ്, സ്ത്രീകൾക്ക് ഇസ്‌ലാം ബാങ്കും ഇമാമത്തും വിരോധിചിട്ടില്ല, വിലക്കിയിട്ടില്ല. സ്ത്രീകൾക്ക് സ്ത്രീ ഇമാം നിൽക്കുന്നത് മാത്രമല്ല, വീട്ടിലെ പുരുഷന്മാർക്ക് പോലും സ്ത്രീക്ക് ഇമാം നിൽക്കാൻ ഇസ്‌ലാം അനുവാദം നൽകിയിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങൾ ഇത്രമേൽ ചർച്ച ചെയ്ത ഒരു വിഷയത്തിൽ പോലും, അതെല്ലാം മറച്ചുവെച്ചും ദുർവ്യാഖ്യാനിച്ചും ഇത്തരം കളവുകൾ പ്രചരിപ്പിക്കുവാൻ ഇസ്‌ലാംവിമർശകർക്ക് ഒരു തരിമ്പ് പോലും ലജ്ജയില്ലാതായത് അവരുടെ ചർമസൗഭാഗ്യത്തിന്റെ അപാരതയല്ലാതെ മറ്റെന്താണ് കുറിക്കുന്നത്.

സാമൂഹ്യബാധ്യതയുടെ ഭാരം ഇസ്‌ലാം സ്ത്രീയുടെ ചുമലിൽ കെട്ടിവെച്ചില്ല.

എന്നാൽ സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ബാധ്യതയിൽ നിന്നും ഇസ്‌ലാം സ്ത്രീയെ മാറ്റി നിർത്തിയിട്ടുണ്ട്. ആ രംഗത്ത് ഇസ്‌ലാം ബാധ്യതയുടെ ഭാരം പുരുഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അതു പക്ഷെ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ആത്മീയ അർഹതകുറവുണ്ടെന്നു കണകാക്കികൊണ്ടുള്ള ഒരു നിലപാടല്ല. മറിച്ച് പുരുഷ പ്രകൃതിയാണ് ആ ബാധ്യതയുടെ ഭാരം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യമെന്നതു കൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള സമീപനത്തെ യുക്തിപരമായി സമീപിക്കുന്ന ഏതൊരാൾക്കും അതിലെ ന്യായം ഉൾകൊള്ളാൻ സാധിക്കുന്നതാണ്. നൈതികതയുടെ ഒരു പ്രശ്നവും ആ രംഗത്ത് കണ്ടെത്താൻ നിഷ്പക്ഷമായ ഒരു വിശകലനത്തിനും സാധ്യമല്ല തന്നെ. ഓരോ കാര്യങ്ങളും നമുക്ക് യുക്തിപരമായി വിശകലം ചെയ്യാം.

1, സ്വഫ്ഫിന്റെ ഘടനയും പെണ്ണിമാമത്തും:

ജമാഅത്ത് നമസ്കാരത്തിലെ (സംഘ നമസ്കാരം) സ്വഫ്‌ഫിന്റെ (അണി) ഘടനക്ക് ഇസ്‌ലാം പുണ്യം നിശ്ചയിച്ച ഒരു രീതിയുണ്ട്. സ്വഫ്ഫിലെ ആദ്യ ഭാഗമാണ് പുരുഷന്മാർക്ക് ഏറ്റവും പുണ്യകരം. അതിനു ശേഷം ഉള്ള സ്വഫ്ഫുകൾ പിറകിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. സ്ത്രീകൾക്കാവട്ടെ അണിയുടെ അവസാനത്തിൽ നിന്നാണ് പുണ്യം തുടങ്ങുന്നത്. അത് മുന്നിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. ഇതാണ് സ്വഫ്ഫിൽ ഇസ്‌ലാം നിശ്ചയിച്ച പുണ്യത്തിന്റെ ഘടന. അതു പ്രകാരം സ്ത്രീ, പുരുഷന്മാർ അടക്കമുള്ള സംഘനമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ സ്വാഭാവികമായും അവളുടെ തൊട്ട് പിറകിൽ നിൽക്കേണ്ടത് പുരുഷന്മാരാണ്. നമസ്കാരമെന്നത് വിവിധ ചലനങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രാർത്ഥനയാണ്. സ്ത്രീ നിന്നും വളഞ്ഞും ഇരുന്നും ഇളകിയും കുമ്പിട്ടുകിടന്നും നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ അവൾക്കു പിറകിൽ നിൽക്കുന്ന പുരുഷന്മാർക്ക് അതു ജൈവികമായ ചില പ്രശ്നങ്ങൾ സൃഷിച്ചേക്കാം. കാരണം അത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ നിമ്‌നോന്നതികള്‍ വെളിവാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. പിറകിൽ നിൽക്കുന്ന പുരുഷന്മാരിൽ ചിലർക്കെങ്കിലും അതുമൂലം ആത്മസാന്നിധ്യം നഷ്ട്ടപെടാൻ ഇടയുണ്ട്. മാത്രമല്ല സ്ത്രീകൾക്കും അത്തരം ഒരു സന്ദർഭത്തിൽ മനസാന്നിധ്യത്തോടെ നമസ്കാരത്തിനു നേതൃത്വം നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നത് ആർക്കും നനസ്സിലാക്കാവുന്ന വസ്തുതയാണ്. സ്ത്രീ-പുരുഷ മനഃശാസ്ത്രവും ലൈംഗിക ശാസ്ത്രവും പഠിച്ച ഏതൊരാൾക്കും ഇവിടെ യുക്തിപരമായി സമർപ്പിക്കാവുന്ന നിർദേശം, സാമൂഹ്യ ബാധ്യതയുള്ള സംഘനമസ്കാരത്തിനു സ്ത്രീയേക്കാൾ നല്ലത് പുരുഷനെ തിരഞ്ഞെടുക്കുന്നതാണെന്നായിരിക്കും. കേവലം യുക്തിപരമായി ചിന്തിച്ചാൽ പോലും സാമൂഹ്യ ബാധ്യതയായ സംഘനമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രകൃതിഘടന സ്ത്രീയേക്കാൾ പുരുഷനിലാണ് കാണാനാകുന്നത്. അപ്പോൾ മതം ആ നിലപാട് സ്വീകരിക്കുമ്പോൾ അതിലൊരു പെൺവിരുദ്ധതയും കാണേണ്ടതില്ലെന്നർത്ഥം.

2, സ്ത്രീയുടെ സ്വകാര്യ സമയങ്ങളും ഇമാമത്തും:

സ്ത്രീകളെ സംബന്ധിച്ച് അവരുടെ സ്വകാര്യ സമയങ്ങളിൽ പെട്ടതാണ് ആർത്തവ സമയം. അതു മറ്റുള്ളവർ അറിയുന്നത് പൊതുവേ സ്ത്രീകൾ ഇഷ്ട്ടപെടാറില്ല. അതെല്ലാം ജനമധ്യത്തിൽ കൊട്ടിഘോഷിക്കുന്നതിൽ അഭിരമിക്കുന്ന പിടിവിട്ട പരിഷ്കരണവാദികളായ സ്ത്രീകളെ ഒഴിച്ചു നിർത്തിയാൽ, ആത്മാഭിമാനമുള്ള പല സ്ത്രീകളും അത്തരം സമയങ്ങൾ സ്വകാര്യമാക്കി വെക്കാനാണ് ഇഷ്ട്ടപ്പെടുക. ഒരു സ്ത്രീക്ക് സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടാൽ ഫലത്തിൽ സംഭവിക്കുന്നത് അവളുടെ അത്തരം സ്വകാര്യ സമയങ്ങളെ പരസ്യമാക്കാൻ നിർബന്ധിക്കലായിരിക്കും. കാരണം ആർത്തവ സമയങ്ങളിൽ സ്ത്രീക്ക് നമസ്കാരമടക്കമുള്ള പല ആരാധനകളും നിർവഹിക്കുവാൻ പാടില്ലാത്തതാണ്. അപ്പോൾ മാസത്തിൽ ചുരുങ്ങിയത് ഏഴ് ദിവസങ്ങളെങ്കിലും അവൾക്ക് സമൂഹത്തിന് ഇമാം നിൽക്കാൻ സാധ്യമല്ലാതെ വരും. നിരന്തരമായി മാസത്തിലെ പ്രത്യേക ദിവസങ്ങളിൽ ഇമാം ഇല്ലാതെ വരുമ്പോൾ സമൂഹം തിരിച്ചറിയും ഈ ദിനങ്ങളാണ് നമ്മുടെ ഇമാമിന്റെ ആർത്തവ ദിനങ്ങളെന്ന്. മാത്രമല്ല ആർത്തവചക്രം കൃത്യമല്ലെങ്കിൽ ഇമാമിന്റെ ആർത്തവ പ്രശ്നവും സമൂഹമറിയും. ഇനി ദീർഘിച്ചതോ ചുരുങ്ങിയതോ ആയ ആർത്തവചക്രമുള്ള സ്ത്രീയാണ് ഇമാം എങ്കിൽ അതും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടും. ഇതെല്ലാം തന്നെ അഭിമാനബോധമുള്ള സ്ത്രീകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഇത്തരം സ്വകാര്യ സമയങ്ങൾ സമൂഹത്തിൽ കൊട്ടിഘോഷിക്കുന്നതിൽ ഹരം കൊള്ളുന്ന പരിഷ്കാരിണികൾ ഇതിനെല്ലാം അപവാദമാണെങ്കിലും, മതത്തിനു പക്ഷെ മാന്യമഹിളകളെ കണ്ടല്ലേ ഒരു നിയമം ആവിഷ്കരിക്കാനാവുക. പരിഷ്കാരിണികൾ തൽക്കാലം ക്ഷമിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. ഇതെല്ലാം മതം സ്വീകരിച്ച നിലപാടുകളിൽ ന്യായങ്ങൾ കണ്ടെത്താനുള്ള കേവല യുക്തിചിന്താപരിശ്രമം എന്നതിനപ്പുറം, ഇതാണ് മതത്തിനു പറയാനുള്ള ന്യായവാദങ്ങൾ എന്നു വെറുതെ തെറ്റിദ്ധരിച്ചിടരുത് എന്ന് ഇസ്‌ലാംവിമർശകരെ പ്രത്യേകം ഓർമപ്പെടുത്തുന്നു.

3, സ്ത്രീയുടെ അബലതകളെ പരിഗണിക്കാത്ത നിലപാടാണ് പെണ്ണിമാമത്ത്:

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രകൃതിപരമായി തന്നെ ധാരാളം അബലതകൾ ഉണ്ടെന്നത് ഒരു വസ്തുതയാണ്. ഗർഭധാരണം, പ്രസവം, പ്രസവാനന്തരമുള്ള ദീർഘകാലയളവിലെ പ്രശ്നങ്ങൾ, മുലയൂട്ടൽ, ആർത്തവം, ആർത്തവ വിരാമം തുടങ്ങിയ പ്രശ്നങ്ങളും കൂടാതെ ഈ കാലയളവിൽ സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസീകവും ഹോർമോൺ സംബന്ധവുമായ മറ്റൊരുപാട് പ്രശ്നങ്ങളും വേറെയുമുണ്ട്. അത്തരം അവസ്ഥകളിൽ, സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയെ ഏൽപ്പിക്കുന്നത് അവളോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും. കാരണം ഒരു ദിവസം പുലരി മുതൽ രാത്രി വരെ സമയ ബന്ധിതമായി നിർവഹിക്കാൻ ബാധ്യതപെട്ട ഒരു ഉത്തരവാദിത്തം ഈ പ്രകൃതിപരമായ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പുരുഷൻ ഉണ്ടായിരിക്കെ സ്ത്രീയെ പിടിച്ച് അതേൽപ്പിക്കുന്നത് കടുത്ത അപരാധമായിരിക്കുമെന്നു യുക്തിക്കു സ്വീകാര്യമായ ഒരു നിലപാടാണല്ലോ. ഒരുപാട് പ്രകൃതിപരമായ അബലതകൾ ഉള്ള ഒരു വിഭാഗവും അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മറ്റൊരു വിഭാഗവും മുന്നിലിരിക്കെ ഇത്തരം സാമൂഹിക ഉത്തരവാദിത്തം ഏതു വിഭാഗത്തെയാണ് ഏൽപ്പിക്കേണ്ടത്?. യുക്തിപരമായി ചിന്തിക്കുന്ന ഏതൊരാൾക്കും പറയാനുള്ള മറുപടിയെന്താണോ അതു മാത്രമല്ലേ ഇസ്‌ലാം ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാട്. അപ്പോൾ സ്ത്രീക്ക് ബാങ്കും ഇമാമത്തും ഇസ്‌ലാം വിലക്കി എന്ന വിമർശനം പ്രമാണവിരുദ്ധവും, സാമൂഹ്യബാധ്യതയായ ബാങ്കും ഇമാമത്തും ഇസ്‌ലാം സ്ത്രീകളെ ഏൽപ്പിച്ചില്ല എന്ന വിമർശനം യുക്തിവിരുദ്ധവുമാകുന്നു. എങ്ങനെ നോക്കിയാലും ഇസ്‌ലാംവിമർശനമെന്ന പരിപ്പ് ബുദ്ധിയുള്ളവർക്കിടയിൽ വേവില്ലെന്ന് മനസ്സിലാക്കി ആ കലം അടുപ്പിൽ നിന്നും ഇറക്കിവെക്കുന്നതാണ് ഇസ്‌ലാംവിമർശകർക്കെല്ലാം നല്ലത്. കലത്തിന് തുള വീഴുമെന്നല്ലാതെ പരിപ്പ് വേവില്ല കൂട്ടരേ. കാരണം ഇതു ദൈവിക മതമാണ്.

മൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗരതി കളവുകൾ !! വിമർശനം:

Sahih al-Bukhari 2, 357:

Ibn Sharib narrated, Ibn Abdul Talib said:

“Always when his wives had their period, I saw the Prophet (pbuh) near by his camel herd. There he had lovingly intercourse with the female animals, sometimes he also turned towards the young animals of both sexes.”

സ്വഹീഹുൽ ബുഖാരി 2, 357:

ഇബ്നു ശരീബ് വിവരിച്ചു, ഇബ്നു അബ്ദുൽ താലിബ് പറഞ്ഞു:

“എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ഭാര്യമാർക്ക് ആർത്തവം വരുമ്പോൾ നബി(സ)യെ അദ്ദേഹത്തിന്റെ ഒട്ടകക്കൂട്ടത്തിനരികിൽ ഞാൻ കാണാറുണ്ട്. അവിടെ അവൻ പെൺ മൃഗങ്ങളുമായി സ്നേഹപൂർവ്വം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, ചിലപ്പോൾ അവൻ രണ്ട് ലിംഗത്തിലുള്ള മൃഗങ്ങളിലേക്കും തിരിഞ്ഞു.

മറുപടി:

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഈ കള്ള കഥയുടെ ഇംഗ്ലീഷ് രൂപവും അത് കേരളത്തിലെ ഭൗതികവാദികൾ ‘ഗൂഗിൾ ട്രാൻസ്ലേറ്റർ’ ഉപയോഗിച്ച് (ഇല്ലാ കഥയാണെന്ന് അറിയാവുന്നതു കൊണ്ട് മിനക്കെട്ട് പരിഭാഷ ചെയ്യെണ്ടന്ന് തീരുമാനിച്ചതായിരിക്കാം) ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിക്കുന്ന മലയാള തിരകഥയുമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

സ്വഹീഹുൽ ബുഖാരി 2, 357 എന്ന നമ്പറിട്ട് കൊടുത്തിട്ടുള്ള ഈ മൃഗരതി ഉള്ളടക്കമുള്ള ഒരു ഹദീസും സ്വഹീഹുൽ ബുഖാരിയിൽ എവിടെയുമില്ല! ഗൂഗിളിൽ ഈ നമ്പറും ഹദീസിന്റെ ഇംഗ്ലീഷ് ടെക്സ്റ്റും സെർച്ച് ചെയ്താൽ ഒരിക്കലും തുറക്കാൻ കഴിയാത്ത ചില വ്യാജ വെബ്സൈറ്റുകളുടെ പേരുകൾ പ്രത്യക്ഷപ്പെട്ടേക്കാം…. പല ഇസ്‌ലാമിക സൈറ്റുകളിലും വീഡിയൊകളുടെ കമന്റ് ബോക്സുകളിലെ നാസ്തിക വിധ്വേഷ പ്രചാരകരുടെ കമന്റുകളിലും മാത്രം ഈ കള്ള കഥയും കള്ള നമ്പറുകളും കാണാം. അതല്ലാതെ സ്വഹീഹുൽ ബുഖാരിയിൽ നേരിട്ടൊ, ബുഖാരിക്ക് മുസ്‌ലിം പണ്ഡിതന്മാർ എഴുതിയ പരിഭാഷകളിലൊ ഇങ്ങനെയൊരു കള്ള കഥ കാണാൻ സാധ്യമെ അല്ല. അഥവാ യാതൊരു അടിസ്ഥാനവുമില്ലാത്ത, മൃഗങ്ങളെ പോലും ലജ്ജിപ്പിക്കാനുതകുന്ന ഒരു വൃത്തികെട്ട പോൺ സ്റ്റോറി എഴുതി, തോന്നിയ നമ്പറിട്ട് അത് നബിയുടെ (സ) പേരിൽ പ്രചരിപ്പിക്കുകയാണിവിടെ.

നവനാസ്തികരുടെ ലൈംഗിക സ്വാതന്ത്ര്യകാംക്ഷയുടെ സ്‌മൃതിലഹരിയിൽ ഉന്മത്തനായി, സ്വഹീഹുൽ ബുഖാരിയുടെ ഇംഗ്ലീഷ് വിവർത്തനം വായിച്ചപ്പോൾ സംഭവിച്ച ഭാവനാവിലാസമാണ് ഈ കള്ള ഹദീസ്. അല്ലാതെ സ്വഹീഹുൽ ബുഖാരിയടക്കം ഒരു ഹദീസ് ഗ്രന്ഥത്തിലും ഇത്തരം, നാസ്തിക രതി വൈകൃത ചിത്രങ്ങൾ കാണാൻ ആർക്കും കഴിയില്ല. ഒരു ഹദീസ് ഗ്രന്ഥത്തിന്റെ പേരെഴുതി, എന്തെങ്കിലും നമ്പർ കുറിച്ചിട്ട്, സ്വന്തം കാമാഭിലാഷങ്ങളും സ്വന്തം ഗൃഹാന്തര കാഴ്ച്ചകളും നബിയുടെയും സ്വഹാബികളുടേയും പേരിൽ എഴുതി പിടിപ്പിക്കുക എന്ന നാസ്തിക-മിഷണറി ശൈലിയാണ് ഇവിടെയും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. ഏതോ ഒരു നാസ്തിക മൃഗാനുരാഗിയുടെ രോഗാതുരമായ മനസ്സിലെ -മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന- ഭോഗലാലസതയുടെ വിരൂപസൃഷ്ടി !

കളവിന്റെ ആഴവും അശ്ലീലതയുടെ തീക്ഷ്ണതയും ഈ വർഗീയവാദികളുടെ അന്തരാളങ്ങളിൽ നുരഞ്ഞു പൊന്തുന്ന വെറുപ്പിന്റെ ആധിക്യമാണ് തെളിയിക്കുന്നത്. എന്തും എങ്ങനെയും നേടിയെടുക്കുക എന്ന നാസ്തിക ധർമ്മരാഹിത്യത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇത്തരം കള്ള കഥാ നിർമ്മാണങ്ങൾ. ഉള്ളിലെ ജീർണത തുളുമ്പി തെറിപ്പിച്ച് മറ്റുള്ളവരെയും തങ്ങളെ പോലെ മലിനമാക്കുക എന്ന ഉപജാപത്തിന്റെ ഭാഗമാണിതും. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു:

“…നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.” (ക്വുർആൻ 3: 119)

വിമർശനം:

In Islam, sex with animals and sex with dead bodies is halal.

Book: Sunan Abu Dawood (Ifa), Chapter: 33 / Provision of Punishment, Hadith Number: 4406

4406. Narrated from Ahmad Ibn Yunus (R): Ibn Abbas (R). He said: There is no punishment for having intercourse with an animal.

There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

MuslimSahih Muslim – Book of Menstruation – hadith # 525 – Commentary

Comment: The sex or separate male genitalia of any animal of Momina can be inserted into its female genitalia.

According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.

(വിമർശകരുടെ തന്നെ (ഗൂഗിൾ) പരിഭാഷ:)

ഇസ്‌ലാമിൽ മൃഗങ്ങളുമായുള്ള ലൈംഗികതയും മൃതദേഹവുമായുള്ള ലൈംഗികതയും ഹലാലാണ്.

പുസ്തകം: സുനൻ അബു ദാവൂദ് അധ്യായം: 33 / ശിക്ഷയുടെ വ്യവസ്ഥ, ഹദീസ് നമ്പർ: 4406 4406.

അഹ്മദ് ഇബ്നു യൂനുസ് (റ): ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: മൃഗവുമായി ഇണചേരുന്നതിന് ശിക്ഷയില്ല. ഒരു സ്ത്രീ ഒരു മൃഗത്തിന്റെ ലിംഗം (അവളുടെ യോനിയിൽ) പ്രവേശിപ്പിക്കുകയാണെങ്കിൽ, അവൾ ഒരു ച്ഛേദിക്കപ്പെട്ട ലിംഗം പ്രവേശിപ്പിക്കുകയൊ ആണെങ്കിൽ അക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്; സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ കഴുകണം എന്നതാണ് ഏറ്റവും കൃത്യമായത്.

സഹിഹ് മുസ്ലിം – ഹദീസ് # 525 – വ്യാഖ്യാനം അഭിപ്രായം: ഏതെങ്കിലും മൃഗത്തിന്റെ ലിംഗഭേദം അല്ലെങ്കിൽ പ്രത്യേക പുരുഷ ജനനേന്ദ്രിയം അതിന്റെ സ്ത്രീ ജനനേന്ദ്രിയത്തിൽ ചേർക്കാവുന്നതാണ്.

ചില സുന്നി ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തിൽ, മൃഗവുമായുള്ള ലൈംഗികബന്ധം നോമ്പിനെയോ ഹജ്ജിനെയോ അസാധുവാക്കില്ല.

മറുപടി:

1. ഇസ്‌ലാമിലെ പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. അല്ലാതെ പണ്ഡിതാഭിപ്രായങ്ങളല്ല. പണ്ഡിത വ്യാഖ്യാനങ്ങൾ പ്രമാണങ്ങളെ മനസ്സിലാക്കി തരുന്ന ഗൈഡൻസുകളാണ്. സുനനു അബൂദാവൂദ് അടക്കം ഹദീസ് ഗ്രന്ഥങ്ങളിൽ ഹദീസുകൾക്ക് പുറമെ ഫിക്ഹ് (കർമ്മശാസ്ത്രമുണ്ട്), ക്വുർആൻ വ്യാഖ്യാനമുണ്ട്, പണ്ഡിതാഭിപ്രായങ്ങളുണ്ട്, ഭാഷാ ചർച്ചകൾ… എന്നിങ്ങനെ പലതുമുണ്ട്. അങ്ങനെ പല വിവരങ്ങളും ഉൾകൊള്ളുന്ന ഒരു ഗ്രന്ഥമാണത്. അതിലെ ഹദീസുകളാണ് മുസ്‌ലിംകൾ പ്രമാണമായി കാണുന്നത്.

( https://www.snehasamvadam.org/ഇസ്‌ലാമിലെ-രണ്ട്-അടിസ്ഥാ/ )

പ്രവാചകന്റെ(സ) വാക്കുകളുടേയും പ്രവർത്തനങ്ങളുടേയും ക്രോഡീകരണമാണ് ഹദീസ്. (നുസ്ഹത്തുന്നദ്ർ: 1:36, മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ്: 1:33, അൽഫദ്‌ലുൽ മുബീൻ അലാ അക്ദി ജൗഹരി സ്സമീൻ: 61)

ഇവിടെ, ഇസ്‌ലാം മൃഗരതിക്ക് അനുവാദം നൽകുന്നു എന്നതിന് തെളിവായി വിമർശകർ എടുത്തുദ്ധരിച്ചിരിക്കുന്നത് ക്വുർആനൊ, സ്വഹീഹായ ഹദീസുകളോ അല്ല. പണ്ഡിതാഭിപ്രായങ്ങളാണ്. ഇത്തരം പണ്ഡിതാഭിപ്രായങ്ങൾ ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. അവ ഫിക്ഹ് (കർമ്മശാസ്ത്രം) ആകുന്നു. ഫിക്ഹ് എന്നത് ഒരു പഠനശാഖയാണ് എന്ന് ഏവർക്കുമറിയാം. അതിൽ പ്രമാണങ്ങളോട് യോജിക്കുന്നവ മുസ്‌ലിംകൾ സ്വീകരിക്കുകയും പ്രമാണങ്ങളോട് യോജിക്കാത്തവ തിരസ്കരിക്കുകയും ചെയ്യും. ഹദീസുകൾക്ക് പുറമെ, ഇത്തരത്തിലുള്ള ഫിക്‌ഹും ഹദീസ് ഗ്രന്ഥങ്ങളിലും അവക്ക് പണ്ഡിതന്മാർ രചിച്ച വിശദീകരണങ്ങളിലുമുണ്ട്. ആ ഫിക്ഹുകൾ മുസ്‌ലിംകളുടെ അടുക്കലൊ ഇസ്‌ലാമിലോ അലംഘനീയമായ പ്രമാണങ്ങൾ അല്ല. (ഉലൂമുൽ ഹദീസ്: ഇബ്നു സ്വലാഹ്: 22, 23)

2. ഇസ്‌ലാമിക പ്രമാണങ്ങൾ മൃഗരതിയെ എങ്ങനെ കാണുന്നു എന്ന് തിരിച്ചറിയാൻ ക്വുർആനിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ പോരെ ?! ഫിക്ഹിന്റെ അന്തരാളങ്ങളിൽ ഊളിയിടണമെന്നുണ്ടോ ?!!

ക്വുർആൻ പറയുന്നു: “തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരുമാണ്. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.” (ക്വുർആൻ: 23: 5-7)

ക്വുർആനിൽ ഇത്ര വ്യക്തമായി പറഞ്ഞിരിക്കെ പിന്നെ മൃഗരതിയെ ഇസ്‌ലാമിന്റെ പേരിൽ അവതരിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് ?!

നബി (സ) പറഞ്ഞു: لعن اللهُ مَن وقع على بهيمةٍ لعن اللهُ من عمِل عملَ قومِ لوطٍ “മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവനെ ദൈവം ശപിച്ചിരിക്കുന്നു. ലൂത്തിന്റെ ജനതയുടെ പ്രവർത്തനത്തിൽ (സ്വവർഗരതി) ഏർപ്പെട്ടവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” (മുസ്നദ് അഹ്മദ്: 2816, ഇബ്നുഹിബ്ബാൻ: 4417, ഹാകിം: 8052 )

ملعونٌ مَنْ وقعَ على بهيمَةٍ ، ملعونٌ مَنْ عمِلَ بعمَلِ قومِ لوطٍ

“മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവൻ ശപിക്കപ്പെട്ടിരിക്കുന്നു. ലൂത്തിന്റെ ജനതയുടെ പ്രവർത്തനത്തിൽ (സ്വവർഗരതി) ഏർപ്പെട്ടവൻ ശപിക്കപ്പെട്ടിരിക്കുന്നു.” (മുസ്നദു അഹ്മദ്: 1875, ഇബ്നുഹിബ്ബാൻ: 4417, ത്വബ്റാനി: 11546 )

3. പ്രവാചകാനുചരന്മാരുടെ കാലഘട്ടത്തിലെ അവസാന സന്ധിയിൽ ഇസ്‌ലാമിന്റെ വളർച്ച ദ്രുതഗതിയിലാവുകയും ലക്ഷോപലക്ഷങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യാൻ തുടങ്ങിയപ്പോൾ ദുർബല വിശ്വാസികളും കപട വിശ്വാസികളും ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം പിടിച്ചു. വളർച്ച പ്രാപിച്ച മറ്റേത് സമുദായങ്ങളിലേതുമെന്ന പോലെ മുസ്‌ലിംകൾക്കിടയിലും ജീർണതകളും അധാർമികതകളും വർധിച്ചു. മദ്യം, വ്യഭിചാരം, കളവ്, മോഷണം, കൊള്ള, കൊല തുടങ്ങിയ സാമൂഹിക- വൈയക്തിക തിന്മകൾ എല്ലാ സമൂഹങ്ങളിലും ഇടതടവില്ലാതെ നടക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ ദുർബല വിശ്വാസികളും കപട വിശ്വാസികളും സ്ഥാനം പിടിച്ചതോടെ അവരിലും ഇത്തരം ദൂഷ്യങ്ങൾ പെരുകുക സ്വഭാവികം മാത്രം. അതുകൊണ്ട് തന്നെ ഈ സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സാമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും? അധാർമിക പ്രവണതകളെയും ആ പ്രവണതകളുടെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക- കുടുംബ- വൈയക്തിക പ്രശ്നങ്ങളെയുമെല്ലാം കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ഒരു വിഷയവും അറപ്പു കൊണ്ട് മാറ്റി വെച്ചിട്ടില്ല. ഒരു കൈപ്പുറ്റ യാഥാർത്ഥ്യത്തെയും അവഗണിച്ച് ഫിക്ഹിനെ (കർമ്മശാസ്ത്ര) വാർത്തെടുക്കാൻ ശ്രമിച്ചിട്ടുമില്ല, ശ്രമിക്കാനും പാടില്ല. സ്വാഭാവികമായും നിഷിദ്ധമായ രതി വൈകൃതങ്ങൾ സമൂഹത്തിൽ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അത്തരം പ്രശ്നങ്ങളിലെ കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം അത്തരം അവിഹിതങ്ങളെയൊ രതി വൈകൃതങ്ങളെയൊ ഇസ്‌ലാമിക കർമ്മശാസ്ത്രമോ, കർമ്മശാസ്ത്ര ചർച്ചകളുടെ അവലംബമായ ഇസ്‌ലാമിക പ്രമാണങ്ങളൊ അംഗീകരിക്കുന്നു എന്നല്ല. ഒരു രാജ്യത്ത് കൊലപാതകവും കലാപവും ബലാത്സംഗവുമെല്ലാം നടന്നാലുള്ള അനന്തര നടപടികളെ സംബന്ധിച്ച നിയമങ്ങൾ ഉണ്ടെന്നതും ഭരണഘടന അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ആ രാജ്യവും ഭരണഘടനയും ഈ ദ്രോഹങ്ങൾക്ക് അംഗീകാരം നൽകുന്നു എന്നതിന് തെളിവാണോ ? അല്ലല്ലൊ. ഈ വസ്തുത മനസ്സിലാക്കിയതിന് ശേഷമാവണം ഹദീസ് ഗ്രന്ഥങ്ങളിലെ കർമ്മശാസ്ത്ര ചർച്ചയെ നാം സമീപിക്കേണ്ടത്.

“In Islam, sex with animals and sex with dead bodies is halal… ” “ഇസ്‌ലാമിൽ മൃഗങ്ങളുമായുള്ള ലൈംഗികതയും മൃതദേഹവുമായുള്ള ലൈംഗികതയും ഹലാലാണ്…” എന്ന പെരും നുണ പറഞ്ഞു കൊണ്ടാണ് വിമർശകർ പ്രചരിപ്പിക്കുന്ന ഈ വിമർശനം ആരംഭിക്കുന്നത്. തുടർന്ന് അതിന് തെളിവായി ഉദ്ധരിക്കുന്നത് ഇതാണ്:

Book: Sunan Abu Dawood (Ifa), Chapter: 33 / Provision of Punishment, Hadith Number: 4406

4406. Narrated from Ahmad Ibn Yunus (R): Ibn Abbas (R). He said: There is no punishment for having intercourse with an animal.

“പുസ്തകം: സുനൻ അബു ദാവൂദ് അധ്യായം: 33 / ശിക്ഷയുടെ വ്യവസ്ഥ, ഹദീസ് നമ്പർ: 4406 4406.

അഹ്‌മദ്‌ ഇബ്നു യൂനുസ് (റ): ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: മൃഗവുമായി ഇണചേരുന്നതിന് ശിക്ഷയില്ല.”

സുനനു അബൂദാവൂദിൽ നിന്ന് ദുർവ്യാഖ്യാനിക്കാൻ സാധ്യത കാണുന്ന ഒരു വാചകമങ്ങെടുത്ത് ചേർത്തു! അതിന്റെ മുന്നും പിന്നുമൊന്നുമില്ല.!! അധ്യായം മുഴുവനായും ഇവിടെ ഉദ്ധരിച്ചിട്ടാവാം നമ്മുടെ ചർച്ച:

30 – باب فيمن أتى بهيمةً

4464 – حدَّثنا عبدُ الله بنُ محمَّد النُّفيليُّ، حدَّثنا عبدُ العزيز بنُ محمدٍ، حدَّثني عَمرُو بنُ أبي عَمرو، عن عِكرمة

عن ابنِ عباس، قال: قال رسولُ الله – صلَّى الله عليه وسلم -: “مَن أتى بهيمةً، فاقتلوهُ واقتلوها مَعَهم” قال: قُلتُ له: ما شأنُ البهيمةِ؟ قال: ما أُراه قال ذلك إلا أنه كَرِهَ أن يُؤكَلَ لحمُها، وقد عُمِلَ بها ذلك العملُ…

4465 – حدَّثنا أحمدُ بنُ يونسَ، أن شريكاً وأبا الأحوصِ وأبا بكر بنَ عياشٍ حدَّثوهم، عن عاصِمٍ، عن أبي رزينٍ

عن ابنِ عباس، قال: ليس على الذي يأتي البهيمة حدٌّ.

قال أبو داود: وكذا قال عطاءٌ، وقال الحكم: أرى أن يُجلَدَ ولا يُبْلَغَ به الحدّ، وقال الحسنُ: هو بمنزلةِ الزَّاني

“അധ്യായം: മൃഗവുമായി രതിയിൽ ഏർപ്പെട്ടവന് എന്ത് ശിക്ഷാ നടപടിയാണ് സ്വീകരിക്കേണ്ടത്.” എന്ന അധ്യായത്തിന്റെ നാമം തന്നെ വായിച്ചാൽ കാര്യം സ്പഷ്ടമാണ്. മൃഗരതി അനുവദനീയമാണൊ അല്ലെ എന്നല്ല അധ്യായം. മൃഗരതി എന്ന വൻപാപം ഒരാൾ ചെയ്താൽ അയാളുടെ മേൽ ഒരു ഇസ്‌ലാമിക ഭരണകൂടം ഭൗതികമായ ശിക്ഷാ നടപടികൾ എന്തെങ്കിലും നടപ്പാക്കണൊ വേണ്ടെ എന്നത് മാത്രമാണ് ചർച്ച. മൃഗരതി എന്ന വൻപാപത്താൽ പരലോകത്ത് നൽകപ്പെടുന്ന ദൈവികമായ ശിക്ഷയൊ, ഭൗതികമായ പ്രായശ്ചിത്തമൊ ‘തഅ്സീറൊ’ മാത്രമാണ് അയാളുടെ മേൽ ഉള്ളു, വധശിക്ഷയൊ സമാനമായ ഭൗതിക ശിക്ഷാ നടപടികൾ ഇല്ല എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബിയുടെ (സ) കാലഘട്ടത്തിൽ മൃഗരതിയിൽ ആരും ഏർപ്പെടാത്തതിനാൽ ശിക്ഷാ നടപടികൾ ഒന്നും നടപ്പാക്കിയതായി ഇസ്‌ലാമിക പ്രമാണങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഈ ഒറ്റപ്പെട്ട അഭിപ്രായത്തിന് കാരണം. ഹദ്ദ് അഥവാ ശിക്ഷക്ക് പകരം കഫ്ഫാറത്ത് അഥവാ പ്രായശ്ചിത്തം ആണ് വിധിയെന്ന് അവർ വാദിക്കുന്നു.

മൃഗരതിക്ക് ഭൗതിക ശിക്ഷാ നടപടികൾ ഒന്നുമില്ല എന്ന ഇബ്നു അബ്ബാസിന്റെ അഭിപ്രായം സുനനു അബൂദാവൂദിൽ നിന്നും കോട്ടിമാട്ടിയ വിമർശകർ ആ വാചകത്തിന്റെ തൊട്ടു മുകളിലും താഴെയുമുള്ള വാചകങ്ങൾ കട്ടു മറച്ചു.

مَن أتى بهيمةً، فاقتلوهُ واقتلوها مَعَهم

“മൃഗരതിയിൽ ഏർപ്പെടുന്നവന് വധശിക്ഷയുണ്ട്” എന്ന ഇബ്നു അബ്ബാസിന്റെ(റ) തന്നെ അഭിപ്രായം വിമർശകർ മുക്കി.

രണ്ടാമതായി വിമർശകർ മുക്കിയ വാചകമിതാണ്: وقال الحكم: أرى أن يُجلَدَ ولا يُبْلَغَ به الحدّ، وقال الحسنُ: هو بمنزلةِ الزَّاني

“ഹകം പറഞ്ഞു: മൃഗരതിയിൽ ഏർപ്പെട്ടവന് മർദ്ദന ശിക്ഷ നടപ്പാക്കണം. അങ്ങേയറ്റം ശിഷക്ക് വിധേയനാക്കണം. ഹസൻ പറഞ്ഞു: അവൻ വ്യഭിചാരിക്ക് സമാനമായതിനാൽ വ്യഭിചാരത്തിനുള്ള ശിക്ഷ അവനിൽ നടപ്പാക്കണം.”

ഇതൊന്നും കാണാത്ത മട്ടിൽ ഭൗതിക ശിക്ഷാവിധി ഉണ്ടെന്നും ഇല്ലെന്നും ഒരു പണ്ഡിതൻ തന്നെ അഭിപ്രായപ്പെട്ട രണ്ട് അഭിപ്രായത്തിൽ ശിക്ഷാവിധി ഇല്ലെന്ന വാചകം മാത്രമെടുത്തു വെച്ച്, ഫ്രെയ്‌മിട്ടു. ചർച്ച ശിക്ഷാവിധി ഇല്ല എന്ന ആശയത്തിൽ നിന്നും അനുവദനീയം എന്ന ആശയത്തിലേക്ക് തള്ളി മാറ്റി… എങ്ങനെയെങ്കിലും തങ്ങളുടെ മനസ്സുകളിലെ ലൈംഗിക വൈകൃതങ്ങൾ മറ്റുള്ളവരിൽ പ്രതിഫലിപ്പിച്ച് കാണിക്കുന്ന ഈ മ്ലേച്ഛത എത്ര ഭീകരം !!

ഇസ്‌ലാമിൽ മൃഗരതി അനുവദനീയമാണ് എന്ന് കെട്ടിച്ചമക്കാൻ വിമർശകർ ഉദ്ധരിക്കുന്ന മറ്റൊരു വാചകമിതാണ്:

There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

MuslimSahih Muslim – Book of Menstruation – hadith # 525 – Commentary

According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.

“ഒരു സ്ത്രീ ഒരു മൃഗത്തിന്റെ ലിംഗം (അവളുടെ യോനിയിൽ) പ്രവേശിപ്പിക്കുകയാണെങ്കിൽ, അവൾ ഒരു ച്ഛേദിക്കപ്പെട്ട ലിംഗം പ്രവേശിപ്പിക്കുകയൊ ആണെങ്കിൽ അക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്; സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ കഴുകണം എന്നതാണ് ഏറ്റവും കൃത്യമായത്.

സഹിഹ് മുസ്ലിം – ഹദീസ് # 525 – വ്യാഖ്യാനം അഭിപ്രായം: ഏതെങ്കിലും മൃഗത്തിന്റെ ലിംഗഭേദം അല്ലെങ്കിൽ പ്രത്യേക പുരുഷ ജനനേന്ദ്രിയം അതിന്റെ സ്ത്രീ ജനനേന്ദ്രിയത്തിൽ ചേർക്കാവുന്നതാണ്.

ചില സുന്നി ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തിൽ, മൃഗവുമായുള്ള ലൈംഗികബന്ധം നോമ്പിനെയോ ഹജ്ജിനെയോ അസാധുവാക്കില്ല.”

മുകളിൽ ഉദ്ധരിക്കപ്പെട്ടത് ക്വുർആനൊ നബിയുടെ ഹദീസൊ അല്ല. അറബിയിൽ എഴുതപ്പെടുന്നതെല്ലാം ഇസ്‌ലാമാണെന്ന തെറ്റിദ്ധാരണ നാം മാറ്റി വെക്കുക.

ക്രിസ്താബ്ദം 1277 ൽ അഥവാ ഹിജ്റാബ്ദം 676 ൽ നിര്യാതനായ ഇമാം നവവി എന്ന ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതന്റെ വാചകമാണ് മുകളിലെ ആദ്യത്തെ പാരഗ്രാഫ്. പ്രവാചക വിയോഗത്തിന് ശേഷം ആറ് നൂറ്റാണ്ട് കഴിഞ്ഞ് വന്ന ഒരു പണ്ഡിതൻ, ഹദീസിന്റെ വ്യാഖ്യാനത്തിൽ കുറിച്ചിട്ട തന്റെ കർമ്മശാസ്ത്ര സംബന്ധമായ അഭിപ്രായങ്ങങ്ങളെ ഇസ്‌ലാമിന്റെ പ്രമാണമൊ വിശുദ്ധ ഗ്രന്ഥമൊ ആയി അവതരിപ്പിക്കുന്നതു തന്നെ അബദ്ധമാണ്.

മാത്രമല്ല, ഇമാം നവവി കുറിച്ചിട്ട ചർച്ചയും ശ്രദ്ധ അർഹിക്കുന്നുണ്ട്. മൃഗരതി എന്ന വൻപാപം അനുവദനീയമൊ നിഷിദ്ധമൊ എന്നതല്ല അദ്ദേഹവും ചർച്ച ചെയ്യുന്നത്!! അത്തരമൊരു മ്ലേച്ഛത ഒരാൾ ചെയ്താൽ അതിനെ തുടർന്നു വരുന്ന മറ്റു കർമ്മശാസ്ത്ര വിധികളെ പറ്റി മാത്രമാണ് ഇവിടെയും ചർച്ച.

മൃഗരതിയെ സംബന്ധിച്ച ധാർമ്മിക വിധി എന്താണെന്ന് വളരെ വ്യക്തമായി ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നത് കാണുക:

ﻭﻳﺤﺮﻡ اﺗﻴﺎﻥ اﻟﺒﻬﻴﻤﺔ ﻟﻘﻮﻟﻪ ﻋﺰ ﻭﺟﻞ (ﻭاﻟﺬﻳﻦ ﻫﻢ ﻟﻔﺮﻭﺟﻬﻢ ﺣﺎﻓﻈﻮﻥ اﻻ ﻋﻠﻰ ﺃﺯﻭاﺟﻬﻢ ﺃﻭ ﻣﺎ ﻣﻠﻜﺖ ﺃﻳﻤﺎﻧﻬﻢ ﻓﺈﻧﻬﻢ ﻏﻴﺮ ﻣﻠﻮﻣﻴﻦ) ﻓﺈﻥ ﺃﺗﻰ اﻟﺒﻬﻴﻤﺔ ﻭﻫﻮ ﻣﻤﻦ ﻳﺠﺐ ﻋﻠﻴﻪ ﺣﺪ اﻟﺰﻧﺎ ﻓﻔﻴﻪ ﺛﻼﺛﺔ ﺃﻗﻮاﻝ…

“മൃഗങ്ങളുമായുള്ള രതി നിഷിദ്ധമാണ്. കാരണം, അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.’ (ക്വുർആൻ: 23:5-7). ഇനി ആരെങ്കിലും മൃഗങ്ങളെ സമീപിച്ചാൽ അയാളിൽ നടപ്പാക്കേണ്ട ശിക്ഷാവിധിയിൽ മൂന്ന് അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിലുണ്ട്…” (അൽ മജ്മൂഉ ശർഹുൽ മുഹദ്ദബ്: 20:30)

തുടർന്ന് ഇമാം നവവി മൂന്ന് അഭിപ്രായങ്ങൾ വിശദീകരിച്ചു.

(ﺃﺣﺪﻫﺎ) ﺃﻧﻪ ﻳﺠﺐ ﻋﻠﻴﻪ اﻟﻘﺘﻞ

അതിൽ പ്രഥമവും പ്രധാനവുമായ അഭിപ്രായം അയാൾക്ക് വധശിക്ഷ നൽകപ്പെടണം എന്നതാണ്.

രണ്ടാമത്തെ അഭിപ്രായം മൃഗരതിക്കുള്ള ശിക്ഷ വ്യഭിചാരത്തിനുള്ള ശിക്ഷ പോലെയാണ് എന്നാണ്. വിവാഹിതൻ വ്യഭിചരിച്ചാൽ വധശിക്ഷയും അവിവാഹിതനാണെങ്കിൽ മർദ്ദനവുമാണ് ശിക്ഷ. മൂന്നാമത്തെ അഭിപ്രായം അയാൾക്ക് ഭൗതികമായ ശിക്ഷാവിധികളൊന്നും ഭരണാധികാരി നടപ്പാക്കേണ്ടതില്ല എന്നതാണ്. (അൽ മജ്‌മൂഉ ശർഹുൽ മുഹദ്ദബ്: 20:30)

അത്തരമൊരു രതി വൈകൃതത്തിൽ ഏർപ്പെട്ടാൽ പിന്നീടു മറ്റു കർമ്മങ്ങൾ നിർവ്വഹിക്കാൻ അംഗശുദ്ധിയും കുളിയും നിർബന്ധമാണൊ എന്നതാണ് ഒരു ചർച്ച.

‏وَلَوْ اسْتَدْخَلَت الْمَرْأَة ذَكَرَ بَهِيمَة وَجَبَ عَلَيْهَا الْغُسْل , وَلَوْ اسْتَدْخَلَت ذَكَرًا مَقْطُوعًا فَوَجْهَانِ أَصَحّهمَا يَجِب عَلَيْهَا الْغُسْل

“ഒരു സ്ത്രീ, മൃഗത്തിന്റെ ലിംഗം തന്റെ ഗുഹ്യാവയവത്തിൽ പ്രവേശിപ്പിച്ചാൽ കുളിച്ച് ശുദ്ധി വരുത്തൽ അവൾക്ക് നിർബന്ധമാണ്. ഒരു സ്ത്രീ, ച്ഛേദിക്കപ്പെട്ട ഒരു ലിംഗം തന്റെ ഗുഹ്യാവയവത്തിൽ പ്രവേശിപ്പിച്ചാലുള്ള വിധിയിൽ രണ്ടഭിപ്രായമുണ്ട്. കുളിച്ച് ശുദ്ധി വരുത്തൽ നിർബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം.” ഇതാണ് ഇമാം നവവിയുടെ വാചകം. ഭൗതികവാദി അത് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ പരിഭാഷയിൽ വേണ്ടുവോളം വെള്ളം ചേർത്തു എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഭൗതികവാദിയുടെ പരിഭാഷ ശ്രദ്ധിക്കുക: There are two opinions if a woman inserts the penis of an animal (into her vagina), and if she inserts a separate penis; The most accurate is that the woman’s genitals should be washed.

അത്തരമൊരു രതി വൈകൃതത്തിൽ ഏർപ്പെട്ടാൽ മഹാപാപിയായി പരിണമിക്കുമെങ്കിലും ആ വൻപാപം മൂലം വ്രതമോ ഹജ്ജ് കർമ്മമോ അസാധുവായി പോവുമോ എന്ന ചർച്ചയും ചില കർമ്മശാസ്ത്ര പണ്ഡിതർ നടത്തിയിട്ടുണ്ടാവാം. അതാണ് ഈ വാചകത്തിന്റെ പൊരുൾ: “According to some Sunni Islamic scholars, sexual intercourse with an animal does not invalidate fasting or Hajj.” മൃഗരതിയുടെ ധാർമ്മിക വിധിയല്ല ഇവിടെയും അന്വേഷിക്കപ്പെടുന്നത്.

പൈശാചിക സ്വാധീനത്താൽ ഒരു ദുർബല നിമിഷത്തിൽ മൃഗ രതിയിൽ ഒരാൾ ഏർപ്പെട്ടു എന്ന് കരുതുക. ചിലപ്പോൾ, മൃഗരതി ലൈംഗിക അവകാശത്തിന്റെ ഭാഗമായി കാണുന്ന ഒരു എക്സ് മുസ്‌ലിമിന്റെയൊ ഫ്രീതിങ്കേഴ്സിന്റെയൊ അവകാശ വാദങ്ങളിൽ സ്വാധീനിക്കപ്പെട്ട് കൊണ്ട് അങ്ങനെയൊന്ന് ഒരാളിൽ നിന്ന് സംഭവിച്ചു എന്ന് കരുതുക. ശേഷം, അയാൾ, “മൃഗങ്ങളുമായി രതിയിൽ ഏർപ്പെട്ടവനെ ദൈവം ശപിച്ചിരിക്കുന്നു…”(മുസ്നദ് അഹ്മദ്: 2816) എന്ന നബിയുടെ (സ) ഹദീസിൽ നിന്ന് ആ പാപത്തിന്റെ ഭയാനകത മനസ്സിലാക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ തുടർന്ന് അയാൾ പാലിക്കേണ്ട ശുദ്ധി, ആരാധനാ കർമ്മങ്ങൾ എന്നിങ്ങനെയുള്ള പശ്ചാത്താപ-ആത്മീയ അനുഷ്ഠാനങ്ങളെ സംബന്ധിച്ച വിധിവിലക്കുകൾ കർമ്മശാസ്ത്രം ചർച്ച ചെയ്യേണ്ടതില്ലെ ?! അത്തരം തുടർന്നടപടികൾ ചർച്ച ചെയ്താൽ അതിനർത്ഥം ആ വൻപാപത്തെ ആ കർമ്മശാസ്ത്ര പണ്ഡിതർ അനുകൂലിക്കുന്നു എന്നാണെന്ന് വർഗീയ തിമിരം ബാധിച്ചവരല്ലാതെ വാദിക്കുകയില്ല.

ചുരുക്കത്തിൽ, മൃഗരതി നന്മയാണോ തിന്മയാണോ എന്നതല്ല ഇവിടെയൊന്നും ചർച്ച. ആ തിന്മ ഒരാൾ ചെയ്താൽ മറ്റു കർമ്മങ്ങളെ അത് എപ്രകാരം ബാധിക്കും എന്നാണ് ചർച്ച. അങ്ങനെ സംഭവിച്ചാൽ തുടർന്നുള്ള വിധികളെ സംബന്ധിച്ച ചില പണ്ഡിതരുടെ ചർച്ചകൾ “ഇസ്‌ലാമിന്റെ വിശുദ്ധ പ്രമാണങ്ങൾ” എന്ന വ്യാജേന അവതരിപ്പിക്കൽ ഭൗതികവാദികളുടെ സ്ഥിരം ഗവേഷക സംസ്കാരമാണ്.

Comment: The sex or separate male genitalia of any animal of Momina can be inserted into its female genitalia.

മൃഗരതിയുടെ ധാർമ്മിക വിധി ചർച്ച ചെയ്തു കൊണ്ട് ഇമാം നവവിയൊ മറ്റൊരു മുസ്‌ലിം പണ്ഡിതനൊ ഇത്തരമൊരു അഭിപ്രായം കുറിച്ചിട്ടിട്ടില്ല. ഇത്തരമൊരു വാചകം ഭൗതീകവാദികൾക്ക് കിട്ടിയത് “ഇമാം” ഡോകിൻസിൽ നിന്നൊ “ഇമാം” സാം ഹാരിസിൽ നിന്നൊ ഒക്കെയാവാനാണ് സാധ്യത.!!

വിമർശനം:

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് ഹദീസുകളിൽ ഇല്ലേ ?

മറുപടി:

അടിമ സ്ത്രീകളെ വേശ്യാവൃത്തിക്കും അശ്ലീലതകൾക്കും വിധേയരാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ ലൈംഗിക ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അവരുടെ അവകാശത്തിനായി ഘോരമായി ശബ്ദിക്കുകയും നിയമങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത മതമാണ് പരിശുദ്ധ ഇസ്‌ലാം.

“നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌…” (ഖുർആൻ: 24:33)

അന്യ സ്ത്രീകളെ ഇഷ്ടാനുസാരം വിവസ്ത്രരാക്കാനും ശരീരാവയവങ്ങൾ സ്പർശിക്കുവാനും പോയിട്ട് ഒന്ന് തൊടുന്നത് പോലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.

لَأنْ يُطعَنَ في رأسِ رجلٍ بِمِخْيَطٍ من حديدٍ خيرٌ من أن يمَسَّ امرأةً لا تَحِلُّ له

“നിന്റെ ശിരസ്സിൽ ഒരു ഇരുമ്പിന്റെ ആണികൊണ്ട് കുത്തി തറക്കുന്നതാണ് നിനക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നിനക്ക് നല്ലത്.” (ത്വബ്റാനി: 487, മുസ്നദു റുയാനി: 1283) എന്നാണ് മുഹമ്മദ് നബി (സ) മുസ്‌ലിംകളെ പഠിപ്പിച്ചത്.

ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം സ്വതന്ത്ര സ്ത്രീകളും അടിമ സ്ത്രീകളും സമമാണ്.

“സ്വതന്ത്ര സ്ത്രീകളുടെ കാര്യത്തിൽ നിഷിദ്ധമായവ അടിമ സ്ത്രീകളുടെ വിഷയത്തിലും നിഷിദ്ധമാണ്” എന്നാണ് പ്രവാചകാനുചരന്മാർ (റ) മനസ്സിലാക്കിയിട്ടുള്ളതും. (അൽ ഉമ്മ്: ഇമാം ശാഫിഈ: 5:3)

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനും സ്വഹീഹായ ഹദീസുകളും മറച്ചു പിടിച്ച് പകരം കുറേ കള്ള കഥകളും ദുർബല നിവേദനങ്ങളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന ഉദ്യമത്തിൽ വിരാജിക്കുകയാണ് ഇസ്‌ലാമോഫോബിയക്കാർ.

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് വരുത്തി തീർക്കാൻ ഉദ്ധരിക്കുന്ന നിവേദനങ്ങളാകട്ടെ സാങ്കേതികമായി ഹദീസുകൾ പോലുമല്ല !! ‘അറബി കിതാബു’കളിൽ ഉള്ളതെല്ലാം ഇസ്‌ലാമാണെന്നും മുസ്‌ലിംകൾക്കിടയിൽ അറബിയിലെ വരികൾക്കെല്ലാം ആത്മീയ പ്രാധാന്യമുണ്ട് എന്നും വിശ്വസിക്കുന്ന നിലയിലേക്ക് കൂപ്പ് കുത്തി പോയോ ഇസ്‌ലാം – നാസ്തികത സംവാദങ്ങൾ?!! ഗവേഷണാത്മകതയുടെയും വൈജ്ഞാനിക ധർമ്മത്തിന്റെയും ഒരു കണിക പോലും നിങ്ങളുടെ ഇസ്‌ലാം അവലോകനത്തിൽ ബാക്കി ഇല്ലാതായി പോയോ?

പ്രതിപക്ഷ മര്യാദ അന്യംനിന്നു പോയിട്ടില്ലാത്തവർക്ക് വേണ്ടി ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലേഖനം ഇവിടെ ചേർത്തു വെക്കട്ടെ:

വിമർശകർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന നിവേദനങ്ങളുടെ റെഫറൻസും നിവേദക പരമ്പരകളും ആദ്യം ചർച്ചാവിധേയമാക്കാം:

പരമ്പര: 1 മുസ്വന്നഫ് അബ്ദുർറസാക്: 13208

13208 – عبد الرزاق عن بن جريج قال أخبرنى من أصدق عمن سمع عليا يسأل عن الأمة تباع أينظر إلى ساقها وعجزها وإلى بطنها قال لا بأس بذلك لا حرمة لها إنما وقفت لنساومها

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന് അലി (റ) അനുവാദം നൽകിയതായ നിവേദനം…

പരമ്പരയിലെ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ് ആ ‘മജ്ഹൂൽ’ ഉദ്ധരിക്കുന്നത് മറ്റൊരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നും.!!! പരമ്പര വളരെ ദുർബലം.

പരമ്പര: 2 മുസ്വന്നഫ് അബ്ദുർറസാക്: 13206

13206 – عبد الرزاق عن بن جريج عن رجل عن بن المسيب أنه قال يحل له أن ينظر إلى كل شيء فيها ما عدا فرجها

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) സഈദിബ്നുൽ മുസ്വയ്യിബിലേക്ക് ചേർക്കപ്പെടുന്ന മറ്റൊരു നിവേദനം…

പരമ്പരയിൽ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ്. പരമ്പര അങ്ങേയറ്റം ദുർബലം.

പരമ്പര: 3 മുസ്വന്നഫ് അബ്ദുർറസാക്: 13207

13207 – عبد الرزاق عن الثوري عن جابر عن الشعبي قال إذا كان الرجل يبتاع الأمة فإنه ينظر إلى كلها إلا الفرج

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) ശുഅ്ബിയിലേക്ക് ചേർക്കപ്പെട്ട അഭിപ്രായം…

പരമ്പരയിലെ ജാബിർ അൽ ജഅ്ദി ശീഈയും നുണയനായി അരോപിക്കപ്പെട്ട വ്യക്തിയുമാണെന്ന് ഒട്ടനവധി ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബുൽ കമാൽ: മിസ്സി: 4:468)

പരമ്പര: 4 മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2662 (29)

نا علي بن مسهر عن عبيد الله عن نافع عن ابن عمرأنه كان إذا أراد أن يشتري الجارية وضع يده على أليتيها أو بين فخذها وربما كشف عن ساقيها

ഇബ്നു ഉമറിലേക്ക് ചേർത്തി ഉദ്ധരിക്കപ്പെട്ട സമാനമായ ഒരു നിവേദനം…

പരമ്പരയിൽ ‘അലിയ്യുബ്നു മുസ്ഹിർ’ എന്ന റാവി അന്ധത ബാധിച്ചതിനു ശേഷം ധാരാളം ഒറ്റപ്പെട്ട, അസ്വീകാര്യമായ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. (തക്’രീബു തഹ്ദീബ്: 1:703)

പരമ്പര: 5 മുസ്വന്നഫ് അബ്ദുർറസാക്: 13200

13200 – عبد الرزاق عن عبد الله بن عمر عن نافع عن ابن عمر، ومعمر عن أيوب عن نافع عن ابن عمر، كان إذا أراد أن يشتري جارية، فراضاهم على ثمن، وضع يده على عجزها، وينظر إلى ساقيها، وقبلها، يعني بطنها

മൂന്ന് പരമ്പരകൾ ഈ നിവേദനത്തിൽ സമന്വയിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാമത്തെ പരമ്പര: عَنْ عَبْدِ اللَّهِ بْنِ عُمَرَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

ഈ പരമ്പരയിൽ സ്മരിക്കപ്പെടുന്ന ഇബ്നു ഉമർ, അബ്ദുല്ലാഹിബ്നു ഉമർ എന്ന പ്രവാചക അനുചരനല്ല. അബ്ദുല്ലാഹിബ്നു ഉമർ ബിൻ ഹഫ്സ് എന്ന പിൻ തലമുറക്കാരനായ ഒരു വ്യക്തിയാണ്. (പ്രവാചകാനുചരനായ ഇബ്നു ഉമറിലേക്ക് ചേർത്തു കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആ പരമ്പരയെ സംബന്ധിച്ച ചർച്ച തുടർന്ന് വരുന്നുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ). ഇദ്ദേഹം ദുർബലനാണെന്നും ഇദ്ദേഹത്തിൽ നിന്ന് ഹദീസ് ഉദ്ധരിച്ചു കൂട എന്നും ഇബ്നുൽ മദീനി, യഹ്‌യൽ കത്വാൻ തുടങ്ങി പണ്ഡിതർ സൂചിപ്പിച്ചിട്ടുണ്ട്. (സിയറു അഅ്ലാമിന്നുബലാഅ്: 7: 340)

രണ്ടാമത്തെ പരമ്പര: وَمَعْمَرٍ ، عَنْ أَيُّوبَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

പരമ്പരയിലെ മഅ്മർ ഇറാഖുകാരിൽ നിന്ന് ഉദ്ധരിക്കുന്നത് ‘ദഈഫ്’ ദുർബലമാണെന്ന് ഹദീസ് നിരൂപണ ശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ( ശർഹു ഇലലു തുർമുദി: ഇബ്നു റജബ്: 2: 774)

മഅ്മർ ‘ഇറാഖു’കാരനായ ‘അയ്യൂബ് അസ്സഖ്തിയാനി’യിൽ നിന്ന് (സിയറു അഅ്ലാമിന്നുബലാഅ്: 6:16) ഉദ്ധരിക്കുന്നതായാണ് പരമ്പര. അതിനാൽ തന്നെ ദുർബലവും.

മൂന്നാമത്തെ നിവേദനം: عَنْ مَعْمَرٍ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ مِثْلَهُ

ഈ പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്. ഒന്നാമതായി പരമ്പരയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. രണ്ടാമതായി, പരമ്പരയിലെ റാവിയായ ഇമാം സുഹ്‌രി, നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ സനദ് ‘മുദല്ലസ്’ ആവാൻ സാധ്യത നിലനിൽക്കുന്നു. (ത്വബക്കാത്തുൽ മുദല്ലിസീൻ: ഇബ്നു ഹജർ: 45). അതിനാൽ തന്നെ പരമ്പര ദുർബലമായി (ദഈഫ്) തീരുന്നു.

പരമ്പര: 6 മുസ്വന്നഫ് അബ്ദുർറസാക് : 13205 13205 – عبد الرزاق عن بن جريج عن نافع أن بن عمر كان يكشف عن ظهرها وبطنها وساقها ويضع يده على عجزها

പരമ്പരയിലെ ‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ പരമ്പര ദഈഫ് (ദുർബലം) ആകുന്നു.

‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലവും വ്യർത്ഥവുമാണെന്ന് ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 6: 328, തഹ്ദീബു തഹ്ദീബ്: 6/405 )

പരമ്പര: 7 മുസ്വന്നഫ് അബ്ദുർ റസാക് : 13198 13198 -عبد الرزاق عن بن جريج عن عطاء قال قلت له الرجل يشتري الأمة أينظر إلى ساقيها وقد حاضت أو إلى بطنها قال نعم قال عطاء كان بن عمر يضع يده بين ثدييها وينظر إلى بطنها وينظر إلى ساقيها أو يأمر به

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന്, ഇബ്നു ജുറൈജ് അത്വാഅ് എന്ന താബീഈ പണ്ഡിതനിലേക്ക് ചേർത്തു കൊണ്ട് ഉദ്ധരിക്കപ്പെടുന്ന നിവേദനം…

ഇബ്നു ജുറൈജ് എന്ന റാവി അത്വാഅ് ൽ നിന്ന് ഉദ്ധരിക്കുന്ന നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണ് എന്ന് കാര്യകാരണ സഹിതം ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബു തഹ്ദീബ്: 6/406)

പരമ്പര: 8 മുസ്വന്നഫ് അബ്ദുർ റസാക് : 13199 13199 – أخبرنا عبد الرزاق قال أخبرنا بن جريج قال أخبرني عمرو أو أبو الزبير عن بن عمر أنه وجد تجارا مجتمعين على أمة فكشف عن بعض ساقها ووضع يده على بطنها

പരമ്പരയിലെ ഇബ്നു ജുറൈജ്, തന്നോട് നിവേദനം ഉദ്ധരിച്ചു കേൾപ്പിച്ചത് “അംറ് (അംറിബ്നു ദീനാർ) അല്ലെങ്കിൽ അബു സ്സുബൈർ ആകുന്നു” എന്നാണ്. അഥവാ ആരിൽ നിന്നാണ് ഈ നിവേദനം ഉദ്ധരിക്കുന്നതെന്ന് വ്യക്തമായി പ്രസ്ഥാവിക്കുന്നില്ല എന്നർത്ഥം. മാത്രമല്ല അബു സ്സുബൈർ എന്ന റാവിയെ സംബന്ധിച്ച് ഒരുപാട് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. പല പണ്ഡിതരും അദ്ദേഹം ദുർബലനാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. (തഹ്ദീബുത്തഹ്ദീബ്: 9: 391)

അബു സ്സുബൈർ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണെന്നും ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. (ത്വബകാതുൽ മുദല്ലിസീൻ: 13)

പരമ്പര: 9 സുനനുൽ കുബ്റാ: ബൈഹക്വി: 10513

أنَّ ابنَ عمرَ كان يضعُ يدَهُ بيْنَ ثَديَيها ( يعنى الجاريةَ ) وعلى عُجُزِها من فوقِ الثيابِ ويكَشفُ عن ساقِها

ഇബ്നു ഉമർ (റ) തന്റെ കൈ അടിമ പെൺകുട്ടിയുടെ മാറിടത്തിനിടയിലും അരയിലും വസ്ത്രത്തിന് മുകളിലൂടെ കൈ വെച്ച് നോക്കുമായിരുന്നു, അവളുടെ തണ്ടം കാലും വെളിവാക്കി നോക്കുകയും ചെയ്യുമായിരുന്നു. (സുനനുൽ കുബ്റാ: ബൈഹക്വി: 10513)

أخبرنا أبو الحسين بن بشران العدل ببغداد ، أنا إسماعيل بن محمد الصفار، ثنا الحسن بن علي بن عفان، ثنا ابن نمير عن عبيد الله بن عمر عن نافع عن ابن عمر

പരമ്പരയിൽ ‘ഉബൈദുല്ലാഹിബ്നു ഉമർ’ എന്ന ‘റാവി’യിൽ (നിവേദകൻ) നിന്ന് ഉദ്ധരിക്കുന്നത് ‘ഇബ്നു നുമൈർ’ എന്ന ‘റാവി’യാണ് (നിവേദകൻ). ‘ഇബ്നു നുമൈർ’ എന്ന പേര് മാത്രം ഉദ്ധരിക്കപ്പെടുമ്പോൾ സാധാരണ ഗതിയിൽ ഹദീസ് പണ്ഡിതർ ഉദ്ദേശിക്കാറുള്ളത് ‘മുഹമ്മദ് ഇബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

ഉദാഹരണത്തിന് ഇമാം ബൈഹക്വി തന്നെ ‘അയ്യാമുത്തശ്‌രീകി’നെ സംബന്ധിച്ച ഹദീസിനെ സംബന്ധിച്ച് വിവരിക്കവെ ഇപ്രകാരം എഴുതുകയുണ്ടായി: رواه مسلم في الصحيح عن ابن نمير. “ഈ ഹദീസ് ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ‘ഇബ്നു നുമൈറി’ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്… ” (മഅ്’രിഫതു സ്സുനനു വൽ ആസാർ: ബൈഹക്വി: 3: 439. നമ്പർ: 2599)

സ്വഹീഹു മുസ്‌ലിമിൽ ഈ ഹദീസ് ഉദ്ധരിച്ച ‘ഇബ്നു നുമൈർ’, ‘മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

1141 وحدثنا سريج بن يونس حدثنا هشيم أخبرنا خالد عن أبي المليح عن نبيشة الهذلي قال قال رسول الله صلى الله عليه وسلم أيام التشريق أيام أكل وشرب حدثنا محمد بن عبد الله بن نمير حدثنا إسمعيل يعني ابن علية عن خالد الحذاء حدثني أبو قلابة عن أبي المليح عن نبيشة قال خالد فلقيت أبا المليح فسألته فحدثني به فذكر عن النبي صلى الله عليه وسلم بمثل حديث هشيم وزاد فيه وذكر لله

(സ്വഹീഹു മുസ്‌ലിം: 1141)

ولد سنة نيف وستين ومائة قال البخاري : مات في شعبان أو رمضان سنة أربع وثلاثين ومائتين

മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈറിന്റെ ജനനം ഹിജ്റാബ്ദം 161 ൽ ആണ്. അദ്ദേഹം മരണമടയുന്നത് ഹിജ്റാബ്ദം 234 ൽ ആണ്. (സിയറു അഅ്ലാമിന്നുബലാഅ്: 11: 456)

قال الهيثم بن عدي : مات سنة سبع وأربعين ومائة ‘ഉബൈദുല്ലാഹിബ്നു ഉമർ’ മരണമടയുന്നത് 167 ലാണ്. (സിയറു അഅ്ലാമിന്നുബലാഅ്: 6: 305 )

ഈ രണ്ട് ‘റാവി’മാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നതിനാൽ തന്നെ പരമ്പര ‘മുറിഞ്ഞ’താണ് (മുൻകത്വിഅ്).

അതേസമയം, പരമ്പരയിൽ ‘ഇബ്നു നുമൈർ’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ‘അബ്ദുല്ലാഹിബ്നു നുമൈർ’ എന്ന റാവിയാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതർ പരമ്പര ‘മുൻകത്വിഅ്’ അല്ല, പരമ്പര സ്വഹീഹാണ് എന്ന് നിരീക്ഷിക്കുകയുണ്ടായി. (ഇർവാഉൽ ഗലീൽ: അൽബാനി: 6: 201)

ഈ പരമ്പരയെ സംബന്ധിച്ച വീക്ഷണ വ്യത്യാസത്തിൽ നിന്നും ചുരുങ്ങിയ പക്ഷം ഈ പരമ്പരയും വിമർശന വിധേയമാണെന്ന് മനസ്സിലാക്കാം.

ഈ പരമ്പരകളിലൂടെ എല്ലാം ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

1. ഇവയൊന്നും തന്നെ ഹദീസുകൾ അല്ല. പ്രവാചകന്റെ (സ) വാക്കോ പ്രവർത്തനമൊ ഉൾക്കൊള്ളുന്നതല്ല ഇവയൊന്നും തന്നെ. ഇസ്‌ലാമിലെ പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്.

2. ചില പണ്ഡിതരുടെ അഭിപ്രായങ്ങളാണ് പല നിവേദനങ്ങളും. പ്രവാചകാനുചരന്മാരുടെ തന്നെ അഭിപ്രായങ്ങൾ ഇസ്‌ലാം മതത്തിൽ സ്വമേധയാ പ്രമാണങ്ങളൊ തെളിവുകളൊ അല്ല.

3. എല്ലാ നിവേദനങ്ങളുടെ പരമ്പരകളും ദഈഫ് (ദുർബലം) ആകുന്നു. സ്വഹീഹാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത് പരമ്പര: 9 മാത്രമാണ്. ആ പരമ്പരയുടെ സ്വീകാര്യതയിൽ തന്നെ അഭിപ്രായാന്തരം നിലനിൽക്കുന്നു.

പരമ്പര: 9 തന്നെ കൂലങ്കഷമായ ഒരു വിശകലനത്തിനെടുത്താൽ വിമർശകർ വർണ്ണിക്കുന്നതു പോലെ അശ്ലീലതയൊന്നും ഉള്ളടക്കത്തിൽ ഇല്ലെന്ന് മനസ്സിലാക്കാം.

ഒന്നാമതായി, അടിമ സ്ത്രീയെ വിവസ്ത്രയാക്കുന്നതായൊ, നഗ്നത വെളിവാക്കി നിരീക്ഷിക്കുന്നതായൊ, ലൈംഗിക അവയവങ്ങൾ സ്പർശിക്കുന്നതായൊ ഒന്നും പരമ്പര 9ൽ ഇല്ല. “വസ്ത്രത്തിന് മുകളിലൂടെ”യാണ് (من فوقِ الثيابِ) ഇബ്നു ഉമർ സമീപിക്കുന്നത്, “മാറിടത്തിനിടയിൽ” (بيْنَ ثَديَيها) ആണ് കൈ വെക്കുന്നത്, മാറിടത്തിൽ അല്ല, “അരക്ക് മുകളിൽ” (على عُجُزِها) വസ്ത്രം പിടിച്ചു കൊണ്ടുമാണ് പരിശോധന. ആ അടിമ സ്ത്രീ പ്രായപൂർത്തിയും വളർച്ചയും എത്തിയ സ്ത്രീ തന്നെയാണൊ എന്ന് പരിശോധിക്കുവാൻ മാത്രമായിരുന്നു ആ പ്രവർത്തനം. അതാകട്ടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു നിലപാട് മാത്രമാണ്. ഇസ്‌ലാമിൽ അതിന് ഒരു പ്രാമാണികതയും ഇല്ല. എല്ലാത്തിനുമുപരി അവിതർക്കിതവും സ്വഹീഹുമായ നിവേദക പരമ്പരയിലൂടെ അങ്ങനെ ഒരു പ്രവർത്തനം അദ്ദേഹത്തിൽ നിന്ന് സംഭവിച്ചിട്ടുണ്ട് എന്ന് ഖണ്ഡിതമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ‘സ്വഹീഹാ’യ പരമ്പരകൾ മാത്രമാണ് മുസ്‌ലിംകൾ സ്വീകരിക്കുക. സ്വഹീഹായ ‘ഹദീസുകൾ’ (പ്രവാചക പാഠങ്ങൾ) ആകുന്നു ഇസ്‌ലാമിലെ പ്രമാണം.

വിമർശനം:

അവിശ്വാസികളെ ചങ്ങലകളിൽ തളച്ച്, നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്നവരാണ് “ഉത്തമ ജനത” എന്ന് ഹദീസുകളിൽ വന്നിരിക്കുന്നു !! ഇസ്‌ലാം നിർബന്ധിത മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ലെ ഇത് തെളിയിക്കുന്നത്?

മറുപടി:

1. നിർബന്ധിത ആദർശപരിവർത്തനത്തെ നിശിതമായി വിമർശിച്ച മതമാണ് ഇസ്‌ലാം. ആദർശ സ്വാതന്ത്ര്യത്തിന് അടിവരയിട്ടു കൊണ്ടുള്ള ക്വുർആൻ വചനങ്ങൾ അനവധിയാണ്:

“മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. ‎നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും ‎വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു…” (ക്വുർആൻ: 2:256)

“നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിർബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.”

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ.” (ക്വുർആൻ: 18:29)

യുദ്ധങ്ങളിൽ ബന്ദികളാക്കപ്പെടുന്നവർക്ക് നിരുപാധിക മത സ്വാതന്ത്ര്യം ഇസ്‌ലാം എക്കാലത്തും വകവെച്ചു കൊടുത്തിട്ടുണ്ട്. ഖൈബറിൽ ബന്ദിയാക്കപ്പെട്ടിരുന്ന സ്വഫിയ്യയോട് പ്രവാചകൻ (സ്വ) ഇപ്രകാരം പറയുകയുണ്ടായി:

.ﺇﻥْ ﺃَﻗَﻤْﺖ ﻋﻠﻰ ﺩﻳﻨﻚ ﻟَﻢْ ﺃُﻛْﺮِﻫْﻚ، ﻭَﺇِﻥْ اﺧْﺘَﺮْﺕ اﻟﻠﻪَ ﻭَﺭَﺳُﻮﻟَﻪُ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَﻚ

“നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിർബന്ധിക്കുകയില്ല.” (അൽ മഗാസി: വാഖിദി: 2/675)

2. അവിശ്വാസികളെ ചങ്ങലകളിൽ തളച്ച്, നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുന്നവരാണ് “ഉത്തമ ജനത” എന്ന് ഒരു സ്വഹീഹായ ഹദീസിലും വന്നിട്ടില്ല. വിമർശകർ ഉന്നയിക്കുന്ന ആശയത്തോട് പുലബന്ധം പോലുമില്ലാത്ത ഒരു ഹദീസിനെ അപനിർമ്മിച്ചുകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വികൃതമായ ആരോപണം മാത്രമാണ് അത്.

വിമർശന വിധേയമായ ഹദീസ് ഇപ്രകാരമാണ്:

.عن أبى هريرة رضى الله عنه عن النبى صلى الله عليه وسلم قال: (عَجِبَ اللَّهُ مِنْ قَوْمٍ يَدْخُلُونَ الجَنَّةَ فِي السَّلاَسِلِ)

അബൂഹുറൈറ (റ) യിൽ നിന്ന്, അദ്ദേഹം പ്രവാചകനിൽ (സ്വ) നിന്നും ഉദ്ദരിക്കുന്നു. അദ്ദേഹം (സ്വ) പറഞ്ഞു: ചങ്ങലകെട്ടുകളിലായി സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു പറ്റം ജനങ്ങളെ സംബന്ധിച്ച് അല്ലാഹു തൃപ്തി പ്രകടിപ്പിക്കും. (സ്വഹീഹുൽ ബുഖാരി: 3010)

സത്യനിഷേധികളുടെ അടുക്കൽ ബന്ദികളായി ജീവിക്കുകയും അതെ അവസ്ഥയിൽ മരണപ്പെടുകയൊ, കൊല്ലപ്പെടുകയൊ ചെയ്യുന്ന മുസ്‌ലിംകളെ സംബന്ധിച്ചാണ് ഹദീസ് പരാമർശിക്കുന്നത്. അത്തരം മുസ്‌ലിംകൾ അവർ മരണപ്പെട്ട ബന്ധനാവസ്ഥയിൽ തന്നെ പുനർജീവിപ്പിക്കപ്പെടാൻ കാരണം അവരുടെ ത്യാഗത്തിനും രക്തസാക്ഷിത്വത്തിനും ആദരവ് എന്ന നിലക്കാണ്. ഇത്രയും സുവ്യക്തമായ ഒരു ആശയത്തെ എത്ര വിദൂരമായ അർത്ഥതലത്തിലേക്കാണ് വിമർശകർ ദുർവ്യാഖ്യാനിച്ച് വലിച്ചു നീട്ടിയത് എന്ന് ശ്രദ്ധിക്കുക?!

വിമർശകർ വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കാറുള്ള, സമാനമായ മറ്റൊരു നിവേദനം ഇപ്രകാരമാണ്:

عن أبي هريرة في قوله تعالى: (كنتم خير أمة أخرجت للناس ) قال : ( خير الناس للناس ، يأتون بهم في السلاسل في أعناقهم حتى يدخلوا في الإسلام.

അല്ലാഹു പറഞ്ഞു: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍…” (ക്വുർആൻ: 3:110) എന്ന ക്വുർആൻ വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട് അബൂഹുറൈറ (റ) പറഞ്ഞു: ജനങ്ങൾക്കായുള്ള ജനങ്ങളിൽ നിന്നുള്ള ഏറ്റവും ഉത്തമർ. കഴുത്തുകളിൽ ചങ്ങലകളണിയപ്പെട്ട നിലക്ക് അവരെ കൊണ്ട് വരും; അവർ ഇസ്‌ലാം സ്വീകരിക്കും വരെ.

ഈ രണ്ടാമത്തെ നിവേദനം അബൂ ഹുറൈറയുടെ (റ) വാചകമാണ്, മുഹമ്മദ് നബിയുടെ (സ) ഹദീസ് അല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഈ നിവേദനത്തിന്റെയും ഉള്ളടക്കം മുമ്പത്തെ ഹദീസിന്റെ ആശയം തന്നെയാണ് എന്നതിൽ സംശയമില്ല. അവിശ്വാസികളെ ചങ്ങലകളിൽ തളക്കാനൊ നിർബന്ധിതമായി മതപരിവർത്തനത്തിന് വിധേയമാക്കാനൊ രണ്ട് നിവേദനങ്ങളിലും ഒരു സൂചനയും ഇല്ല.

ഈ നിവേദനങ്ങൾക്ക് മുസ്‌ലിം പണ്ഡിതന്മാർ നൽകിയ രണ്ട് വ്യാഖ്യാനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ വസ്തുത സുതരാം വ്യക്തമാവുന്നതാണ്.

വ്യാഖ്യാനം: ഒന്ന്

وقال غيره يحتمل أن يكون المراد المسلمين المأسورين عند أهل الكفر يموتون على ذلك أو يقتلون فيحشرون كذلك وعبر عن الحشر بدخول الجنة لثبوت دخولهم عقبة والله أعلم സത്യനിഷേധികളുടെ അടുക്കൽ ബന്ദികളായി ജീവിക്കുകയും അതെ അവസ്ഥയിൽ മരണപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്ന മുസ്‌ലിംകളാണ് ഹദീസിന്റെ താൽപര്യമെന്ന് പല പണ്ഡിതന്മാരും ഹദീസിനെ വ്യാഖ്യാനിക്കുന്നു. അത്തരം മുസ്‌ലിംകൾ അവർ മരണപ്പെട്ട ബന്ധനാവസ്ഥയിൽ തന്നെ പുനർജീവിപ്പിക്കപ്പെടുകയും ചെയ്യുമെന്നർത്ഥം. (ഫത്ഹുൽ ബാരി: 6:101)

വ്യാഖ്യാനം: രണ്ട്

قال ابن الجوزي معناه انهم أسروا وقيدوا فلما عرفوا صحة الاسلام دخلوا طوعا فدخلوا الجنة فكان الاكراه على الأسر والتقييد هو السبب الأول وكانه أطلق على الاكراه التسلسل ولما كان هو السبب في دخول الجنة أقام المسبب مقام السبب

ഇബ്നുൽ ജൗസി പറഞ്ഞു: ഹദീസിന്റെ ഉദ്ദ്യേശമിതാണ്: അവർ യുദ്ധങ്ങളിൽ പിടിക്കപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്ത (അമുസ്‌ലിംകളായ) വരാണ്. എന്നാൽ പിന്നീട് ഇസ്‌ലാമിന്റെ സത്യത അവർ സ്വമേധയാ തിരിച്ചറിയുകയും സ്വേച്‌ഛയാൽ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവർ ഇസ്‌ലാം സ്വീകരിച്ചത് നിർബന്ധിതമായിട്ടല്ലെങ്കിലും ഇസ്‌ലാമിനെ (അവർ അറിയാനും ആശ്ലേഷിക്കാനും) വഴിവെച്ചത് ബന്ധനമാണ് എന്നതിനാൽ ബന്ധനത്തെ സ്വർഗപ്രവേശനത്തിന്റെ (യും ഇസ്‌ലാം ആശ്ലേഷണത്തിന്റെയും) കാരണമായി ആലങ്കാരികമായി പ്രയോഗിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. (ഫത്ഹുൽ ബാരി: 6:101)

പ്രവാചകാനുചരൻ അബൂ അസീസ് ഇബ്നു ഉമൈറിന്റെ (റ) ജീവിതാനുഭവം ഈ വ്യാഖ്യാനത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹം (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം (ശത്രു പക്ഷത്ത് നിന്ന്) ബന്ദികളാക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു. (അദ്ദേഹം പിന്നീടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്) അപ്പോൾ അല്ലാഹുവിന്റെ ദൂതർ മുസ്‌ലിംകളോട് കൽപ്പിച്ചു: “ബന്ദികളോട് നന്മ ചെയ്യാൻ ഞാൻ നിങ്ങളോട് അനുശാസനം നല്‍കുന്നു”. ഞാൻ അൻസ്വാരികളുടെ ഒരു കൂട്ടത്തിലാണ് (ബന്ധനസ്ഥനായ നിലക്ക്) ഉണ്ടായിരുന്നത്. രാവിലേയും വൈകുന്നേരവും അവരുടെ അടുക്കൽ ഭക്ഷണം കൊണ്ടു വരപ്പെടുമ്പോഴെല്ലാം -ബന്ദികളോട് നന്മ ചെയ്യാനുള്ള പ്രവാചകന്റെ അനുശാസനം പരിഗണിച്ച് – അവർ ഈത്തപഴം ഭക്ഷിക്കുകയും എനിക്ക് റൊട്ടി നൽകുകയും ചെയ്യുമായിരുന്നു. (ത്വബ്റാനി: മുഅ്ജമു സ്വഗീർ: 409, അൽ ഖബീർ: 977, മജ്മഉ സവാഇദ്: 10007)

(ബദർ യുദ്ധം നടത്തിയതും തുടക്കം കുറിച്ചതും സത്യനിഷേധികളാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. യുദ്ധത്തിൽ സത്യനിഷേധികൾ പരാചയപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തപ്പോൾ കൂട്ടത്തിൽ പ്രവാചകാനുചരൻ ഇബ്നു ഉമൈറും (റ) ഉണ്ടായിരുന്നു).

ഇസ്‌ലാമിന്റെ നന്മകൾ അടുത്തറിയാനും മുസ്‌ലിംകളിലെ മൂല്യങ്ങൾ അനുഭവിച്ചറിയാനും ഇസ്‌ലാം മതത്തിൽ ആകൃഷ്ടനാവാനും തുടർന്ന് സ്വേച്‌ഛ പ്രകാരം മതത്തെ സ്വീകരിക്കാനും അദ്ദേഹത്തിന് നിമിത്തമായത് ബദർ യുദ്ധാനന്തരമുണ്ടായ ബന്ധനമാണ്. ഇങ്ങനെ ഇസ്‌ലാമാശ്ലേഷിച്ച, അബൂ അസീസ് ഇബ്നു ഉമൈറിനെ (റ) പോലെയുള്ളവരെ സംബന്ധിച്ചാണ് ഹദീസിലെ ഉദ്ദേശ്യം എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം.

വിമർശനം:

“സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്” എന്ന് മുഹമ്മദ് നബി തന്റെ അനുചരന്മാരോട് കൽപ്പിച്ചതായി ഹദീസുകളിൽ വന്നിട്ടില്ലേ ?

മറുപടി:

പ്രവാചകന്റെ(സ) കൽപ്പനകളും അധ്യാപനങ്ങളും വിദ്യാഭ്യാസത്തേയും എഴുത്തും വായനയേയും പ്രോത്സാഹിപ്പിക്കുന്നവയാണ്. വിമർശകർ ഉദ്ധരിക്കുന്ന ഈ കള്ള ഹദീസ് പ്രവാചകന്റെ(സ) വാചകമല്ല, അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമക്കപ്പെട്ടതാണ്. ഈ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉൽപതിഷ്ണുക്കളായ മുസ്‌ലിം പണ്ഡിതന്മാർ, പുരോഗമ വിരോധികളായ ഒരു പറ്റം പൗരോഹിത്യവൃന്ദത്തോട് ആദർശസമരത്തിൽ ഏർപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ മുസ്‌ലിം സമൂഹം -പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ- വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലഘട്ടത്തിൽ നവോത്ഥാനത്തിന്റെ അമരക്കാരായ കേരളത്തിലെ മുസ്‌ലിം പണ്ഡിതർ നടത്തിയ ഇസ്‌ലാമിക പ്രബോധനങ്ങളുടെ സദ്‌ഫലമാണ് മുസ്‌ലിം കൈരളിയുടെ ശോഭനമായ വിദ്യാഭ്യാസ രംഗം. ഇന്ന് കേരളത്തിൽ, ഓരോ വർഷവും പത്താം ക്ലാസ് റിസൽട്ട് പ്രഖ്യാപിക്കപ്പെടുമ്പോഴും ഏറ്റവും കൂടുതൽ ഏ പ്ലസ്സുകാരുള്ള ജില്ല മലപ്പുറമായി മാറിയിരിക്കുന്നു; ആ ഏ പ്ലസ്സുകാരിൽ കൂടുതൽ പേരും പെൺകുട്ടികളും!! അല്ലാഹുവിന് സ്തുതി.

പണ്ട് സാമൂഹികോദ്ധാരണങ്ങളിൽ നിന്നും സമുദായത്തെ പിന്നോട്ട് വലിച്ചിരുന്ന പൗരോഹിത്യം തന്നെ ‘ഇസ്‌ലാമിന്റെ യഥാർത്ഥ അധ്യാപനങ്ങളെ ഉൾകൊണ്ട്’, തങ്ങൾ പേറി നടന്നിരുന്ന പല കള്ള വൃത്താന്തങ്ങളും അന്ധവിശ്വാസ അനാചാരങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് സ്വയം ചുരുട്ടി വലിച്ചെറിയുകയാണുണ്ടായത്. അവർ പോലും കൈയ്യൊഴിഞ്ഞ ഈ വ്യാജ വാറോലകൾ തപ്പി തിരഞ്ഞ് തിരിച്ച് കൊണ്ടുവരാനുള്ള ബദ്ധപ്പാടിലാണ് ആധുനിക ഭൗതീകവാദികൾ !! ഇസ്‌ലാമിനെ വിമർശിക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ ?! ഇത്തരം ചപ്പുചവറുകളും ഭൗതികവാദികൾക്ക് നിലനിൽപ്പിന് അനിവാര്യമായി തീർന്നിരിക്കുന്നു എന്നതാണ് ദുരവസ്ഥ !!

ഈ വിദ്യാഭ്യാസ നവോദ്ധാനത്തിൽ വല്ല പങ്കും ഭൗതീക വാദികൾക്ക് അവകാശപ്പെടാനുണ്ടോ ?! ക്വുർആൻ വാഖ്യങ്ങളും ഹദീസുകളും സ്‌തുതിഘോഷിച്ച് ഈ സാക്ഷരതാ സമരത്തിന് നേതൃത്വം വഹിച്ചത് വക്കം മൗലവി, കെ.എം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അബുസ്സബാഹ് മൗലവി, എം.സി.സി സഹോദരങ്ങൾ, ഹലീമാബീവി, പി.കെ സുബൈദ തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാരും പണ്ഡിതകളും തന്നെയാണ് എന്നിരിക്കെ ചില പിന്നാക്ക സംഘടനകളുടെ കാലഹരണം സംഭവിച്ച പ്രമേയങ്ങളും കള്ള ഹദീസുകളുമൊക്കെ കുത്തിപ്പൊക്കാൻ ഭൗതീകവാദികൾക്ക് എന്ത് ധാർമിക അവകാശമാണുള്ളത് ?!

‘സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്, അവർക്ക് തുന്നലും സൂറത്തുന്നൂറും പഠിപ്പിക്കുക…’ എന്നൊക്കെ പ്രവാചകൻ (സ) കൽപ്പിച്ചതായി പറയപ്പെടുന്ന വ്യാജ നിവേദനം പരിശോധന വിധേയമാക്കാം.

1. ആദ്യമായി ഈ നിവേദനങ്ങളുടെ നിവേദക പരമ്പരകൾ (സനദ്) പരിശോദിക്കുക:

* ത്വബ്റാനി തന്റെ മുഅ്ജമിൽ ഉദ്ധരിച്ച നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا محمد بن عبدالله الحضرمي قال ثنا محمد بن ابراهيم الشامي قال ناشعيب بن اسحاق عن هشام بن عروة عن ابيه عن عائشة قالت…

നിവേദക പരമ്പരയിൽ ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ എന്ന ‘റാവി’യുണ്ട്. ഇയാൾ കളവു പറയുകയും വ്യാജ നിവേദനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

هذا الحديث لا يصح… قال أبو حاتم بن حبان: كان محمد بن إبراهيم الشامي يضع الحديث على الشاميين لا يحل الرواية عنه إلا عند الاعتبار. روى أحاديث لا أصول لها من كلام رسول الله صلى الله عليه وسلم لا يحل الاحتجاج به.

ഇബ്നുൽ ജൗസി പറഞ്ഞു: “ഈ ഹദീസ് സ്വഹീഹ് അല്ല… ഇബ്നു ഹിബ്ബാൻ പറഞ്ഞു: ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ ശാമുകാരുടെ പേരിൽ ഹദീസുകൾ വ്യാജമായി നിർമ്മിക്കുമായിരുന്നു. അയാളിൽ നിന്ന് ഹദീസ് ഉദ്ധരിക്കൽ അനുവദനീയമല്ല. അല്ലാഹുവിന്റെ ദൂതന്റെ(സ) സംസാരങ്ങളിൽ പെടാത്ത, അവയുടെ യാതൊരു അടിത്തറയുമില്ലാത്ത ഹദീസുകൾ അയാൾ പടച്ചുണ്ടാക്കുമായിരുന്നു. അവ പ്രമാണമായി സ്വീകരിക്കൽ അനുവദനീയമല്ല.” (അൽ മൗദൂആത്ത്: 2/269)

ഇബ്നു അദിയ്യ് പറഞ്ഞു: വിശ്വസ്ഥരായ നിവേദകർക്കെതിരായി, അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണയാൾ. അയാളുടെ ഭൂരിഭാഗം ഹദീസുകളും പ്രാമാണികമായ ഹദീസുകൾക്ക് വിരുദ്ധമാണ്. ദാറകുത്നി പറഞ്ഞു: അയാൾ നുണയനാണ്. ഹാകിം, നികാശ് എന്നിവർ പറഞ്ഞു: അയാൾ ധാരാളം കള്ള ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. (തഹ്ദീബു തഹ്ദീബ്: 9:13)

* ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ച, അതേ നിവേദനത്തിന്റെ മറ്റൊരു നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا أبوعلي الحافظ انبأ محمد بن سليمان حدثنا عبدالوهاب بن الضحاك حدثنا شعيب بن اسحاق عن هشام بن عروة عن أبيه عن عائشة رضي الله عنها قالت…

ഈ നിവേദകപരമ്പരയിലെ ‘അബ്ദുൽ വഹാബ് ഇബ്നു ദഹ്ഹാക് ഇബ്നു അബ്ബാൻ അൽ ഉർദി’ നുണയനാണെന്ന് അബൂഹാതിമും, ഇബ്നു ഹജർ അൽഅസ്കലാനിയും വ്യക്തമാക്കുന്നുണ്ട്. (തക്‌രീബു തഹ്‌ദീബ്: 1:626)

ശീഈ സൈറ്റുകളിൽ ഓടുന്ന ഈ നിവേദനത്തിന് വ്യക്തമായ നിവേദക പരമ്പരകൾ പോലുമില്ല എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. നുണയന്മാരിൽ നിന്നും വ്യാജഹദീസ് നിർമ്മാതാക്കളിൽ നിന്നും ഉദ്ധരിക്കുന്നതിന് പുറമെ നിവേദക പരമ്പരയിലെ റാവിമാരെ വ്യക്തമാക്കാതെ “ആരൊക്കെയോ ഉദ്ധരിച്ചു” എന്ന് പറഞ്ഞ് പ്രവാചകന്റെ മേൽ കെട്ടിയുണ്ടാക്കിയ ഇത്തരം കള്ള ഉദ്ധരണികളൊന്നും ഇസ്‌ലാമിൽ പ്രമാണമല്ല.

2. ഇത്തരം വ്യാജ ഉദ്ധരണികൾ ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനിനും സ്വഹീഹായ ഹദീസുകൾക്കും എതിരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇസ്‌ലാമിന്റേയും മുഹമ്മദ് നബിയുടേയും(സ) സ്ഥിരപ്പെട്ട എല്ലാ അധ്യാപനങ്ങൾക്കും ഈ വ്യാജ വൃത്താന്തം എതിരാണ്.

അറിവിനും വിദ്യാ സമ്പാധനത്തിനും അളവില്ലാത്ത പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. പ്രവാചകന് (സ) ആദ്യമായി അവതരിപ്പിക്കപ്പെട്ട ദിവ്യബോധനത്തിലെ രണ്ട് വരി ഇപ്രകാരമായിരുന്നു:

“നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍…” (ക്വുർആൻ: 96:3,4)

‘ക്വലം’ അഥവാ പേന എന്ന പേരിൽ ഒരു അധ്യായം തന്നെ ക്വുർആനിലുണ്ട്. ആ അധ്യായം ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്: “നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി…” (ക്വുർആൻ: 68:1)

മനുഷ്യർക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹവും അവന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമായാണ് പേനയെ ക്വുർആൻ കാണുന്നത്. അതുകൊണ്ടെല്ലാം തന്നെ എഴുത്ത് പഠിക്കുന്നതിനെ പ്രവാചകൻ (സ) അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു.

“അൻസ്വാരി സ്ത്രീകൾ എത്ര നല്ലവരാണ്. മതപാണ്ഡിത്യം നേടുന്ന കാര്യത്തിൽ ലജ്ജ അവരെ തടയുന്നില്ല” (സ്വഹീഹു മുസ്‌ലിം: 332) എന്ന് ശ്ലാഘിച്ചു കൊണ്ട്, അറിവിന്റേയും പഠനത്തിന്റേയും വിഷയത്തിൽ അന്തർമുഖരായ സ്ത്രീ ജനങ്ങളെ മുന്നോട്ടാനയിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. സ്ത്രീ അറിവു നേടുന്നതിൽ തടസ്സമായി ഒന്നും തന്നെ നില നിൽക്കരുത് എന്ന വിപ്ലവ പാഠം ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ) അറിവിന്റെ സുപ്രധാന സ്രോതസ്സായ വായനയും മാധ്യമമായ എഴുത്തും അവർക്കു തടഞ്ഞു എന്ന് വിഡ്ഢികളല്ലാതെ ആരാണ് വിശ്വസിക്കുക.?! അടിമ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പോലും പ്രവാചകൻ (സ) പ്രചോദിപ്പിക്കുകയാണുണ്ടായത്: “തന്റെ കീഴിലുള്ള അടിമ സ്‌ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി: 5083).

ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ട പടയാളികൾക്ക് മോചനദ്രവ്യമായി നിശ്ചയിക്കപ്പെട്ടിരുന്നത് നാൽപത് ഊക്കിയ വെള്ളി, അഥവാ നാലായിരം വെള്ളി ദിർഹമുകളായിരുന്നു മോചനദ്രവ്യം. അത് നൽകാൻ കഴിയാത്തവർക്ക് പത്ത് മുസ്‌ലിം കുട്ടികൾക്ക് എഴുത്ത് പഠിപ്പിക്കൽ മോചനദ്രവ്യമായി പ്രവാചകൻ (സ) നിശ്ചയിച്ചു.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ടവരിൽ ചിലർക്കും മോചനദ്രവ്യം നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അൻസ്വാരികളുടെ കുട്ടികൾക്ക് ‘എഴുത്ത് പഠിപ്പിക്കൽ’ മോചന മാർഗമായി അല്ലാഹുവിന്റെ ദൂതൻ അവർക്ക് നിശ്ചയിച്ച് കൊടുത്തു. (മുസ്നദ് അഹ്മദ്: 2217)

പുരുഷന്മാർക്ക് പുറമെ, അക്കാലഘട്ടത്തിലെ ധാരാളം സ്ത്രീകൾക്കും എഴുത്തും വായനയും അറിയാമായിരുന്നുവെന്ന് ചരിത്രകാരനും ഭൂമിശാസ്‌ത്രഗ്രന്ഥകാരനുമായ ബലാദുരി വ്യക്തമാക്കുന്നുണ്ട്. (ഫുതൂഹുൽ ബുൽദാൻ: 581)

ഹഫ്‌സ ബിൻത്ത് ഉമർ, ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ്, ഉമ്മു കുൽസൂം ബിൻത്ത് ഉക്ബ, ആഇശ ബിൻത്ത് സഅ്ദ്, കരീമ ബിൻത്ത് മിക്‌ദാദ് എന്നിവർ ഉദാഹരണം. (ഫുതൂഹുൽ ബുൽദാൻ: 581, അൽ ഇസ്തീആബ്: 4: 1811,1869,1953, ത്വബകാത്തു ഇബ്നു സഅ്ദ്: 8: 467, തക്‌രീബു തഹ്ദീബ്: 2: 857)

എഴുത്തും വായനയുമറിയാവുന്ന സ്ത്രീകളെ കൊണ്ട് തന്റെ പത്നിമാർക്കും എഴുത്തും വായനയും പഠിപ്പിക്കാനും പ്രവാചകൻ (സ) ശ്രമിച്ചിരുന്നു. ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ് പ്രവാചക പത്നി ഹഫ്‌സക്ക് എഴുത്ത് പഠിപ്പിക്കുന്ന സന്ദർഭത്തിൽ വീട്ടിൽ കയറി വന്ന പ്രവാചകൻ (സ), അധ്യാപികയോട് “താങ്കൾ അവൾക്ക് (ഹഫ്‌സ) എഴുത്തു പഠിപ്പിച്ചതു പോലെ രോഗ പ്രാർത്ഥനയും പഠിപ്പിച്ചു കൂടേ?” എന്ന് ചോദിച്ചതായി ഹദീസുകളിൽ കാണാം. (സ്വഹീഹു അബൂദാവൂദ്: 3887)

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് അൽപ്പമെങ്കിലും പരിജ്ഞാനമുള്ള ആരും തന്നെ ഇസ്‌ലാം, സ്ത്രീകൾ കയ്യെഴുത്ത് പരിശീലിക്കുന്നതിനെ എതിർത്തുവെന്ന് പറയാൻ യാതൊരു സാധ്യതയുമില്ല. കാരണം ഇസ്‌ലാമിക ചരിത്രത്തിലുടനീളം പുരുഷന്മാരേക്കാൾ സ്ത്രീകൾ അതിവിദൂരം മുന്നിട്ടു നിന്ന പ്രത്യേകം ചില മേഖലകളിലൊന്നായിരുന്നു ‘കയ്യെഴുത്ത്’. ചില ഉദാഹരണങ്ങൾ കുറിക്കാം:

* അച്ചടി യന്ത്രമോ ആധുനിക സാങ്കേതിക ഉപകരണങ്ങളോ നിലവിലില്ലായിരുന്ന മധ്യ കാലഘട്ടത്തിൽ ഗ്രന്ഥങ്ങളുടെ പ്രതികൾ കൈപ്പടം കൊണ്ട് പകർത്തി എഴുതുന്ന തൊഴിൽ ചെയ്തിരുന്നവരെ ‘വർറാക്കു’കൾ (الوراقون) എന്നാണ് അറിയപ്പെട്ടിരുന്നത്. പൗരാണിക കാലഘട്ടത്തിലെ അച്ചടിശാലകളായിരുന്നു അവർ. സ്ത്രീകൾ ചേതോഹരമായ കൈയ്യക്ഷരത്തിന് ഉടമകളായത് കൊണ്ട് തന്നെ അവർ തന്നെയായിരുന്നു ഈ മേഖലയിൽ പ്രധാനികൾ.

* കോർഡോവയിൽ നൂറ്റി എഴുപത് സ്ത്രീകൾ കൂഫി ലിപിയിൽ മുസ്ഹഫുകൾ ഇറക്കിയിരുന്നുവെന്ന് സ്പെയിനിലെ ചരിത്രകാരനായ അബുൽഫിയാദ് രേഖപ്പെടുത്തുന്നുണ്ട്.

* കവയത്രി ത്വലൈത്വലിയ (ഹി. 540) ഇക്കൂട്ടത്തിൽ പെടുന്നു.

* ബാഗ്‌ദാദിലെ ഏറ്റവും വലിയ അച്ചടിശാലയിൽ പ്രൂഫ് റീഡിംഗിലും പകർപ്പിലും പങ്കെടുത്തിരുന്ന ജാരിയ്യ തൗഫീക് സൗദാഇനെ സംബന്ധിച്ച് സാഹിത്യകാരൻ അബുൽ അലാഅ് മഅരി സ്മരിക്കുന്നുണ്ട്.

* ആറാം നൂറ്റാണ്ടുകാരിയായ പണ്ഡിത മർയം ബിൻത് അബ്ദുൽ കാദിർ, അബൂ നസ്ർ അൽജൗഹരിയുടെ ‘കാമൂസു സ്വിഹാഹ്’ എന്ന ഗ്രന്ഥം പകർത്തിയെഴുതിയിട്ടുണ്ട്, അതിന്റെ പ്രതി ബാഗ്‌ദാദിലെ ഹൈദർഖാന ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ അവർ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം : “ഈ പ്രതിയിൽ വല്ല സ്ഖലിതങ്ങളും ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ എന്നോട് പൊറുക്കുമെന്ന് ഞാൻ ആശിക്കുന്നു. കാരണം, എന്റെ വലതു കൈ കൊണ്ട് ഞാൻ ഗ്രന്ഥം പകർത്തുമ്പോൾ ഇടതു കൈ കൊണ്ട് എന്റെ കുഞ്ഞിനെ ഞാൻ തൊട്ടിലിൽ ആട്ടുകയും ചെയ്യുമായിരുന്നു.”

* ഹിജ്റ 374ൽ മരണപ്പെട്ട ലുബ്ന അൽ ഖുർത്വബിയ, ഇസ്‌ലാമിക് സ്പെയിനിലെ കവിയത്രി, കൈയെഴുത്തുശാസ്‌ത്രത്തിലും (calligraphy) ലിപിന്യാസത്തിലും (penmanship) അഗ്രേസരയായിരുന്നു. സ്പെയിനിലെ ഉമവി ഖലീഫയായിരുന്ന അൽ ഹകം അൽ മുസ്തൻസിർബില്ലായുടെ കൊട്ടാര എഴുത്തുകാരിയായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന ഇവർ ശാസ്‌ത്രചിന്തകയും ഗണിതജ്ഞയും വ്യാകരണപണ്ഡിതയുമെല്ലാമായിരുന്നു. ഒരു അടിമ പെൺകുട്ടിയായിട്ടാണ് ജനിച്ചതെങ്കിലും ഖലീഫയുടെ സെക്രട്ടറിയായിത്തീർന്നു. ഖുർത്വുബയിലെ സഹ്റാഅ നഗരത്തിലെ പ്രശസ്തമായ ലൈബ്രറിയുടെ നിർമ്മാണത്തിലും നടത്തിപ്പിലും വിജ്ഞാനകുതുകിയായ ഇവർ നിസ്തുലമായ പങ്ക് വഹിച്ചു. എണ്ണമറ്റ കൈയ്യെഴുത്തു പ്രതികൾ ലൈബ്രറിക്കായി വിവർത്തനം ചെയ്തു.

* ഹിജറാബ്ദം 440 ൽ മരണപ്പെട്ട, പണ്ഡിതയും എഴുത്തുകാരിയുമായ ‘ബിൻത്തുൽ അക്റഅ് ‘ജനങ്ങളെ മനോഹരമായ കൈപ്പടയിൽ എഴുതാൻ പഠിപ്പിച്ചിരുന്നു. അന്നത്തെ ഖലീഫയുടെ എഴുത്തുകുത്തുകൾ കൈകാര്യം ചെയ്യാൻ ഔദ്യോഗികമായി നിയോഗിതയായ ഇവരുടെ എഴുത്ത് അക്കാലഘട്ടത്തിലെ മികച്ച കയ്യെഴുത്തിന് മാതൃകയായി അവലംബിക്കപ്പെട്ടു എന്ന് ചരിത്ര ഗ്രന്ഥമായ സിയറു അഅ്ലാമിന്നുബലാഅ് വർണിക്കുന്നു.

* ഉമ്മു മുഹമ്മദ് ശുഹ്ദ ബിൻത്ത് അഹ്മദ്. ഹിജ്റാബ്ദം 484 ഇറാഖിലെ ബാഗ്‌ദാദിൽ ജനനം. ഹദീസ് പണ്ഡിത; ഇമാം മാലികിൻ്റെ മുവത്വയിലെ ഹദീഥുകൾ മുഴുവനായും ചെറുപ്രായത്തിലെ മനപാഠമാക്കി. സാഹിത്യകാരി, പ്രാസംഗിക, ‘കൈയെഴുത്ത് കലാ പ്രതിഭ’ തുടങ്ങി സകല കലാ വല്ലഭയായ ശുഹ്ദ ‘സ്ത്രീകൾക്ക് അഭിമാനഹേതുവായി’രുന്നതിനാൽ ‘ഫഖ്റുന്നിസാഅ്’ എന്ന് വിളിക്കപ്പെട്ടു. ഫഖ്റുന്നിസയുടെ കീഴിൽ ഹദീഥ് പഠിക്കുക എന്നത് ഇസ്‌ലാമിക ലോകത്തെ നാനാ ദിക്കുകളിൽ നിന്നുമുള്ള ഹദീസ് പണ്ഡിതർ അനുഗ്രഹവും അഭിമാനവുമായി പരിഗണിച്ചു. ഇബ്നു അസാകിർ, സംആനി, ഇബ്നുൽ ജൗസി തുടങ്ങിയ എണ്ണമറ്റ വിശ്വപ്രസിദ്ധ പണ്ഡിതർ ഫഖ്റുന്നിസയിൽ നിന്നും ഹദീസ് പഠിച്ചവരാണ്.

* ഹിജ്റാബ്ദം 460 ൽ മരണപ്പെട്ട ഹദീസ് പണ്ഡിതയും പ്രഭാഷകയുമായ ആഇശ ബിൻത്ത് ഹസനിബ്നു ഇബ്റാഹീം അൽ ഇസ്ബഹാനിയ്യയുടെ പാണ്ഡിത്യത്തെ സംബന്ധിച്ച് ഇമാം ദഹബി, സിയറിൽ വാനോളം വാഴ്ത്തുന്നുണ്ട്. ഇബ്നു മന്ദയുടെ ആമാലി എന്ന ഗ്രന്ഥം അദ്ദേഹത്തിൽ നിന്ന് അവർ നേരിട്ട് കേട്ടെഴുതിയ കയ്യെഴുത്തു പ്രതിയായിരുന്നു ഗ്രന്ഥത്തിന്റെ പ്രചാരണത്തിന്റെ പ്രധാന അവലംബം.

ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഅ്, ഇമാം ഇബ്നു ഹജറിന്റെ അൽ ഇസ്വാബ, ഇമാം മിസ്സിയുടെ തഹ്ദീബുൽ കമാൽ, ഇമാം ഇബ്നു കസീറിന്റെ അൽ ബിദായത്തു വന്നിഹായ, ഉമർ രിദായുടെ അഅ്ലാമുന്നിസാഅ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രവാചക കാലഘട്ടം മുതൽ മധ്യകാലഘട്ടം വരെയുള്ള എഴുത്തുകാരികളായ ആയിരക്കണക്കിന് മുസ്‌ലിം പണ്ഡിതകളുടെ ജീവചരിത്രം നമുക്ക് വായിക്കാൻ സാധിക്കും.

ഹിജറാബ്ദം 384 ൽ ജനിച്ച ലോക പ്രസിദ്ധ കർമ്മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹസം പൗരാണിക ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതകളെ സംബന്ധിച്ച് വിശദീകരിക്കവെ അവരുടെ ‘കയ്യെഴുത്തി’നെ സംബന്ധിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്.

“സ്ത്രീകളുടെ മടിത്തട്ടിലാണ് ഞാൻ വളർന്നത്, അവരുടെ മുമ്പിലാണ് ഞാൻ പിച്ചവെച്ചതും. വലുതായതിന് ശേഷമാണ് പുരുഷന്മാരുമായി ഞാൻ സഹവസിക്കാൻ ആരംഭിച്ചത്… (അതിന് മുമ്പേ) സ്ത്രീകളാണ് എന്നെ കുർആൻ പഠിപ്പിച്ചത്. ധാരാളം കവിതകൾ പാടാനും ‘നല്ല കൈപ്പടയിൽ എഴുതാനും’ എന്നെ പരിശീലിപ്പിച്ചതും അവർ തന്നെയായിരുന്നു…”

സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും വിജയിക്കില്ലെന്ന് പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. അതുകൊണ്ടുതന്നെ പ്രവാചകാനുചരന്മാര്‍ സ്ത്രീകളുടെ അധികാരം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ജമല്‍ യുദ്ധം നയിച്ച ആഇശ പ്രവാചകപത്‌നിയായിരുന്നിട്ടുപോലും, ഒരു സ്ത്രീ ആയതിനാല്‍ അവരുടെ നേതൃത്വത്തിനോട് പ്രവാചക ശിഷ്യന്‍ അബൂബക്‌റത് മുഖം തിരിച്ചു നിന്നത്,’സ്ത്രീയെ അധികാരം ഏല്‍പ്പിച്ച ജനത വിജയിക്കില്ലെന്ന’ പ്രവാചകോപദേശം മുഖവിലക്കെടുത്തതിനാലായിരുന്നു എന്നത് അദ്ദേഹം തന്നെ പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷമായ പെണ്‍വിരുദ്ധതയാണ് പ്രവാചകന്‍ പഠിപ്പിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടല്ലോ ?

ഒരു ഹദീഥ് ഉദ്ദരിക്കുകയും എന്നിട്ട് തങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അപ്രകാരം അതിനെ വിലയിരുത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നത് ഇസ്‌ലാംവിദ്വേഷികളുടെ സ്ഥിരം പതിവാണ്. ആ ഹദീഥിനെ പ്രമാണമായി കാണുന്ന മുസ്‌ലിം സമൂഹം അതിനെ എപ്രകാരമാണ് വിലയിരുത്തിയതും സ്വീകരിച്ചതുമെന്നും ഹദീഥിന്റെ ആധികാരികവും പ്രാമാണികവുമായ വ്യഖ്യാനം എങ്ങനെയാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ ആകത്തുക ഈ വിഷയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നുമുള്ള വളരെ പ്രധാനപ്പെട്ട ഘടകങ്ങളെ അവഗണിക്കുക എന്നത് നിരൂപണ രംഗത്തെ സത്യസന്ധതയില്ലായ്മയെയാണ് അടിവരയിടുന്നത്. സ്ത്രീ ഭരണാധികാരിയാവുക അല്ലെങ്കില്‍ അധികാരത്തിന്റെ ഏതെങ്കിലും ഒരു പങ്ക് സ്ത്രീയെ ഏല്‍പ്പിക്കുക എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണോ? അല്ല എന്നതാണ് വസ്തുത. കാരണം, തന്റെ സമൂഹത്തെ ഏറ്റവും നല്ല നിലയില്‍ നയിച്ച ഒരു സ്ത്രീയുടെ ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ തന്നെ മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്; സൂറത്തു’ന്നംലി’ല്‍ ക്വുര്‍ആന്‍ വിവരിച്ച ‘സബഇ’ലെ രാജ്ഞി ബല്‍ഖീസിന്റെ ചരിത്രം. നല്ല യുക്തിയോടും വിവേകത്തോടും കൂടിയാണ് അവര്‍ ഭരണം നടത്തിയിരുന്നത്. തന്റെ തീരുമാന ശക്തിയും വിവേചനാധികാരവും ഉപയോഗിച്ച് സര്‍വനാശത്തില്‍ എത്തിപ്പെടുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്നും അവര്‍ സ്വന്തം ജനതയെയും രാഷ്ട്രത്തെയും രക്ഷിച്ച ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നയതന്ത്രപരമായ പക്വതയുള്ള ഒരു ഭരണാധികാരിയായാണ് ബല്‍ഖീസ് രാജ്ഞിയെ ക്വുര്‍ആന്‍ അടയാളപ്പെടുത്തിയത്. തന്റെ അധികാര പരിധിയില്‍ കീഴൊതുങ്ങുവാനുള്ള സര്‍വാധിപതിയായ സുലൈമാന്റെ(അ) ആഹ്വാനദൂത് എത്തിയപ്പോള്‍ അവര്‍ തന്റെ കൂടിയാലോചനാ സദസ്സ് വിളിച്ചുകൂട്ടി. പ്രസ്തുത സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിച്ചു:

”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരെഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു” ”അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ ”എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക” ”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍” ”അവര്‍ പറഞ്ഞു: ‘നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങയ്ക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക” ”അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്” ”ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങി വരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.” (ക്വുര്‍ആന്‍ 27: 29-35)

സുലൈമാന്‍ എന്ന സര്‍വാധിപതിക്കെതിരെ ഒരു യുദ്ധമുണ്ടായാല്‍ തന്റെ സമൂഹത്തിന്റെ സര്‍വനാശമായിരിക്കും പരിണിതഫലം എന്നു ദീര്‍ഘദര്‍ശനം ചെയ്ത അവള്‍, തനിക്കു യുദ്ധ പിന്തുണ പ്രഖ്യാപിച്ച പ്രമുഖന്മാരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് യുദ്ധം ഒവിവാക്കുക എന്ന വിവേക പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും സ്വന്തം രാഷ്ട്രത്തെയും ജനങ്ങളെയും നാശത്തില്‍ നിന്നും രക്ഷിക്കുകയുമാണുണ്ടായത്. അവസാനം അവര്‍ സുലൈമാന്റെ(അ) അരികിലെത്തി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തതായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. (27:44)

ഭരണാധികാരിയായ ഒരു സ്ത്രീയുടെ വിവേകപൂര്‍ണ്ണമായ ഭരണത്തെ എടുത്തു പരാമര്‍ശിച്ച ക്വുര്‍ആന്‍, ഒരിക്കലും സ്ത്രീ ഭരണാധികാരം കൈയ്യാളാന്‍ പാടില്ലെന്ന് പറഞ്ഞില്ല. മാത്രമല്ല ബല്‍ഖീസ് രാജ്ഞിയുടെ സത്യവിശ്വാസപൂര്‍വകാലത്തെ തെറ്റുകളെ പരാമര്‍ശിച്ച ക്വുര്‍ആന്‍ (27: 24) ഭരണാധികാരം അവര്‍ കയ്യാളിയത് ഒരു തെറ്റായി സൂചിപ്പിച്ചുമില്ല.

എങ്കില്‍ പിന്നെ ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഒന്ന്, പ്രവാചക കാലഘട്ടത്തില്‍ നിലനിന്നിരുന്ന വമ്പിച്ച രണ്ട് സാമ്രാജ്യത്വ ശക്തികളായിരുന്നു റോമും പേര്‍ഷ്യയും. സാമ്രാജ്യത്വ വികസനത്തിനായി പരസ്പരം ശക്തമായ പോരാട്ടം ഇരു സാമ്രാജ്യത്വങ്ങളും നടത്തിയിരുന്ന ഘട്ടത്തിലാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റാ മരണപ്പെടുന്നത്. തുടര്‍ന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അധികാരത്തിനുവേണ്ടി രാജകുടുംബങ്ങള്‍ക്കിടയില്‍ ശക്തമായ അധികാര വടംവലി നടക്കുകയുണ്ടായി. രാജകുടുംബങ്ങളിലെ പലരും കൊലചെയ്യപ്പെട്ടു. അവസാനം ചക്രവര്‍ത്തിയുടെ മകളെ സമൂഹം ഭരണനേതൃത്വം ഏല്‍പ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് നബി (സ) ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്നു പറഞ്ഞത്. പ്രവാചകന്‍ (സ) ഇതു പറഞ്ഞ് ഏറെ താമസിയാതെ തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു പ്രവചനമാണോ – അഥവാ ഹദീഥ് പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ – അതല്ല ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.

മുഹമ്മദ് അമാനി മൗലവി എഴുതുന്നു: ”പേര്‍ഷ്യക്കാരുടെ ഭരണം ഒരു രാജ്ഞിയുടെ കൈയ്യിലായിരുന്ന ഘട്ടത്തിലാണ് നബി (സ) ഇതു പറഞ്ഞത്. ഈ ഹദീഥില്‍ സ്ത്രീനേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത് പേര്‍ഷ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ, അതോ സ്ത്രീനേതൃത്വത്തെ തത്ത്വത്തില്‍ എതിര്‍ത്തിരിക്കുകയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതായാലും പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ നബി (സ) പറഞ്ഞത് താമസിയാതെ തന്നെ പുലര്‍ന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്” (ഇസ്‌ലാമിക ജീവിതം, പേജ്: 163,164)

ശറഫുദ്ദീന്‍ ത്വീബി പറഞ്ഞു: ”പേര്‍ഷ്യക്കാര്‍ രാഷ്ട്രീയ വിജയം കൈവരിക്കില്ല എന്ന് ഉറപ്പ് നല്‍കിക്കൊണ്ടുള്ള പ്രവചനമാണിത്. അറബികള്‍ക്ക് (അവരുടെ മേല്‍) കൈവരുന്ന വിജയത്തെ സംബന്ധിച്ച സൂചന ഈ പ്രസ്താവനയില്‍ ഉണ്ട്. അപ്പോള്‍ ഈ പ്രസ്താവന മുഅ്ജിസത്ത് (പ്രവാചകത്വത്തിനുള്ള അമാനുഷികമായ തെളിവ്) ആകുന്നു” (ഫൈദുല്‍ കദീര്‍: 5/303)

‘ഹദ്യുല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയം സാമാന്യവല്‍ക്കരിക്കാമോ അതോ അതിന്റെ പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ? പേര്‍ഷ്യക്കാര്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് തിരുമേനി പറഞ്ഞത്, സമുദായത്തില്‍ അവളേക്കാള്‍ ആയിരം മടങ്ങ് പ്രാപ്തരും ശ്രേഷ്ഠരുമായ ആളുകളുണ്ടായിരുന്നിട്ടും ചക്രവര്‍ത്തിയുടെ മകളെ പാരമ്പര്യമായി വാഴിച്ചു എന്ന അര്‍ത്ഥത്തിലാണ്. അത്തരക്കാര്‍ വിജയിക്കുകയില്ല.”

ഈജിപ്റ്റിലെ പണ്ഡിത സഭയുടെ ഫത്‌വ ബോര്‍ഡ് ‘ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ’ പറയുന്നു: ”കിസ്റാ ചക്രവര്‍ത്തിക്ക് പ്രവാചകന്‍ (സ) കത്തയച്ചപ്പോള്‍ അയാള്‍ അത് പിച്ചിചീന്തുകയാണ് ചെയ്തത്. അയാള്‍ തന്റെ കത്ത് പിച്ചിചീന്തിയതുപോലെ അയാളുടെ അധികാരവും ചിന്നഭിന്നമാക്കപ്പെടാന്‍ പ്രവാചകന്‍ (സ) പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പ്രവാചകന്റെ പ്രാര്‍ത്ഥനക്കുത്തരമെന്നോണം അല്ലാഹു അയാളുടെ മകനെ അയാള്‍ക്കെതിരെ തിരിച്ചു. മകന്‍ പിതാവിനെ വധിച്ചു. തുടര്‍ന്ന് സഹോദരങ്ങളേയും. അങ്ങനെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഭരണകൂടം ചിന്നഭിന്നമാക്കപ്പെട്ടു. ഒരു സ്ത്രീയെ ചക്രവര്‍ത്തി ആക്കുന്നതിലേക്ക് കാര്യം ചെന്നെത്തി. അത് ഭരണകൂടത്തിന്റെ ഉന്മൂല നാശത്തിന് കാരണമാവുകയും ചെയ്തു. രാജകുടുംബത്തിലെ പുരുഷന്മാര്‍ അധികാര വടംവലിയില്‍ മുഴുകിയതിനാലും പരസ്പരം കൊന്നൊടുക്കി കൊണ്ടിരുന്നതിനാലും ഒരു സ്ത്രീയെ ചക്രവര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് അവരുടെ ഭരണകൂടത്തിന്റെ ഉന്മൂലനാശത്തിന്റെ അടയാളമാണെന്ന് പ്രവാചകന്‍ (സ) അറിയിച്ചു. ലോകത്ത് ഏത് സ്ത്രീയും വിജയം കൈവരിക്കില്ല എന്നല്ല പ്രവാചന്‍ അറിയിച്ചത്. പ്രത്യേക വ്യക്തികളെ സംബന്ധിച്ച പ്രസ്താവന പൊതുവല്‍ക്കരിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച വിജ്ഞാന ശാഖയിലെ ഒരു അംഗീകൃത തത്ത്വമാണ്. ഇമാം ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.”പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ (പ്രത്യേകവും പൊതുവുമായ ഉദ്ദേശതലങ്ങളില്‍) ഏതും ഉദ്ദേശിക്കപ്പെട്ടതായിരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുവെങ്കില്‍ അതുകൊണ്ട് തെളിവു പിടിക്കാന്‍ കഴിയില്ല.” ചര്‍ച്ചാ വിഷയകമായ ഹദീഥ് ഒരു വ്യക്തിയുടെ വിഷയത്തില്‍ ആയതുകൊണ്ട് തന്നെ അതിനെ പൊതുവായ തെളിവായി സ്വീകരിക്കല്‍ ശരിയാവുകയില്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ.” (htthp://www.fatawa.com/view/15196)

ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിലൊ പ്രത്യേക അവസ്ഥയിലൊ പ്രമാണങ്ങലില്‍ വന്ന വിധിയെ പൊതുവായി എല്ലാവര്‍ക്കുമുള്ള തെളിവായി സ്വീകരിക്കല്‍ അനുവദനീയമല്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ. ‘വകാഇഉല്‍ അഅ്യാന്‍’ (وقا ئع الأعيان) എന്നാണ് ഇത്തരം കേസുകളുടെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക നാമം. ‘വകാഇഉല്‍ അഅ്യാന്‍’ ആയ വിഷയങ്ങളെ വ്യവച്ഛേദിക്കുന്നതില്‍ – ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ, കര്‍മ്മശാസ്ത്രവിധി നിര്‍ധാരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണിത്. (അല്‍ കവാഇദുല്‍ ഹിസ് നി: 3/78, വകാഇഉല്‍ അഅ്‌യാന്‍ ഫില്‍ ഇബാദത്ത്: ദിറാസ ഫിക്ഹിയ്യ: 1/4, കള്വായ അല്‍ അഅ്‌യാന്‍: ദിറാസ ഉസൂലിയ തത്ബീകിയ്യ : 16)

ഈ വിഷയകമായി ജോര്‍ദാനിലെ ഫത്‌വ സമിധി നടത്തിയ പഠനവും ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും: ”നബി (സ) അബൂദർറിനോട്, അദ്ദേഹം അധികാരം ചോദിച്ച സന്ദര്‍ഭത്തില്‍ ഇപ്രകാരം പറയുകയുണ്ടായി ‘അബൂദറെ തീര്‍ച്ചയായും താങ്കള്‍ ഒരു ദുര്‍ബല പ്രകൃതിയിലുള്ള മനുഷ്യനാണ്. അധികാരം എന്നു പറയുന്നതാകട്ടെ അമാനത്താണ്. അത് പരലോകത്ത് നിന്ദ്യതയും ഖേദവുമായി പരിണമിക്കുന്നതാണ്; അതിന്റെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുത്തു കൊണ്ട് അതിനെ സ്വീകരിച്ച ആളുകള്‍ ഒഴികെ, ഒരാളുടെ മേല്‍ ആ അധികാരം കിട്ടികഴിഞ്ഞാല്‍ എന്തൊക്കെ ബാധ്യതകളുണ്ടോ അതു നിര്‍വഹിക്കുകയും ചെയ്തവനൊഴികെ’ (മുസ്‌ലിം). ഈ സമുദായത്തില്‍ നിന്ന് സ്ത്രീയാകട്ടെ പുരുഷനാകട്ടെ പ്രവാചകന്‍ (സ) പറഞ്ഞ നിബന്ധനകളും ഘടകങ്ങളും ആരിലാണോ പൂര്‍ത്തിയാക്കപ്പെടുന്നത് എന്നുള്ളതില്‍ വ്യത്യാസമില്ല. കാരണം പ്രവാചകന്‍ (സ) ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ‘സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപിറപ്പുകളാണ്’ (അബൂദാവൂദ്). സ്ത്രീകളുമായും കുടുംബവുമായുമൊക്കെ ബന്ധപ്പെട്ട വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ സമത്വവും നേരെചൊവ്വെയുള്ള നിലപാടുകളും ഭരണകൂടത്തിനു മുമ്പില്‍ എത്തണമെങ്കില്‍ യുക്തിദീക്ഷിതമായി ചിന്തിക്കുന്ന സ്ത്രീയുടെ അഭിപ്രായത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന ഹദീഥില്‍ അത് ഉള്‍പ്പെടുകയില്ല. കാരണം ഈ ഹദീഥ് അതിന്റെ പ്രത്യേകമായ സാഹചര്യവും അതുപോലെ തന്നെ സന്ദര്‍ഭത്തില്‍ നിന്നും മാത്രമേ മനസ്സിലാക്കാന്‍ പാടുള്ളൂ. പൊതുകാര്യങ്ങളിലായാല്‍ പോലും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാരോട് പ്രവാചകന്‍ കൂടിയാലോചന നടത്താറുണ്ടെന്നത് സ്ഥാപിതമായ കാര്യമാണ്.” (ലജനത്തുല്‍ ഇഫ്ത്വാഅ് അല്‍ ഉര്‍ദുനിയ)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സാമാന്യവല്‍ക്കരിക്കേണ്ടതില്ലെന്നും അത് പ്രത്യേകമായ സാഹചര്യവും സന്ദര്‍ഭവും കൊണ്ട് വിശദീകരിക്കപ്പെടേണ്ടതാണെന്ന വീക്ഷണം തന്നെയാണ് യു എ ഇയിലേയും കുവൈത്തിലെയും പണ്ഡിത സഭകളുടെയും നിലപാട് (https:www.aljarida.com/articles/146360661264961300/). യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക സംഘടനകളുടെ യൂണിയനു കീഴില്‍ നിലനില്‍ക്കുന്ന ഫത്‌വ ബോര്‍ഡിന്റെയും (അല്‍ മജ്‌ലിസുല്‍ ഔറുബി ലില്‍ ഇഫ്താഇ വല്‍ ബുഹൂസ്) പഠനങ്ങളും സമാനമാണ്. (tthps://bit.ly/3fHBRwD)

രണ്ട്, കൂര്‍മബുദ്ധി, പ്രായപൂര്‍ത്തി, (അടിമയല്ലാത്ത) സ്വതന്ത്ര്യനാവുക, പുരുഷനാവുക, ധീരനും ശൂരനുമാവുക, കല്‍പ്പനാധികാരശേഷി, കാഴ്ച, കേള്‍വി, സംസാരം എന്നിങ്ങനെയുള്ള അവയവങ്ങളുടെ ശേഷി, ജനസമ്മതി, തന്റേയും ഗോത്രത്തിന്റേയും ഔന്നത്യത്തെ സംബന്ധിച്ച ജനങ്ങളുടെ അംഗീകാരം, പ്രജകളുടെ അനുസരണ സമ്മതി, പ്രജകളുടെ പിന്തുണയും വിശ്വാസവും എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലെ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ സമ്മേളിക്കേണ്ട നിബന്ധനകളായി കരുതിപ്പോന്നിരുന്ന പല ഗുണവിശേഷങ്ങളുമുണ്ടായിരുന്നു. ജാതി-മത-രാഷ്ട്ര-ഭാഷാ വ്യത്യാസമില്ലാത്ത അന്നത്തെ ജനങ്ങള്‍ ഈ നിബന്ധനകളെ ഭരണസാരഥ്യത്തിന്റേയും നേതൃത്വത്തിന്റെയും നിര്‍ബന്ധ ഘടകങ്ങളായി മനസ്സിലാക്കി പോന്നു. അതുകൊണ്ടുതന്നെ ഈ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരികള്‍ അനുസരിക്കപ്പെട്ടു. ഭരണത്തിന്റെ വിജയം ഭരണീയരുടെ അനുസരണ മനോഭാവവും സമ്മതിയുമാണല്ലോ. ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കപ്പെടാതെ വരുമ്പോള്‍ ഭരണീയരില്‍ നിന്ന് അനുസരണക്കേടുകളും, മാനസീകവും പ്രാവര്‍ത്തികവുമായ വിയോജിപ്പുകളും സംഭവിക്കും. പ്രതികരിക്കാന്‍ തീരെ ശേഷിയില്ലാത്ത പ്രജകളാണെങ്കില്‍ വെറുപ്പോടെ ഭരണാധികാരിയെ അംഗീകരിച്ചതായി നടിക്കുന്നു. ഇത്തരം ഒരു ഭരണ നേതൃത്വത്തിന് അസന്തുഷ്ട സമൂഹത്തില്‍ അല്‍പ്പകാലം മാത്രമേ നിലനില്‍പ്പ് ഉണ്ടാകൂ എന്നത് ആ കാലഘട്ടത്തിലെ ചരിത്ര വസ്തുതയാണ്. ഉടനെ ഭരണനേതൃത്വത്തിനെതിരെ പ്രതിലോമ വിപ്ലവങ്ങളും, അധികാര വടംവലിയും ഉടലെടുക്കുക തന്നെ ചെയ്യും. പേര്‍ഷ്യക്കാര്‍ ഒരു സ്ത്രീയെ പരമാധികാരിയായി അവരോധിച്ചു എന്നറിഞ്ഞപ്പോള്‍ ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഇക്കാരണത്താലാണ് എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’: 2/131’യില്‍ വ്യക്തമാക്കുന്നുണ്ട്.

അതായത് ഒരു സ്ത്രീ പരമാധികാരം കൈയ്യാളല്‍ ആത്മീയമായ പരാജയമാണെന്നോ, മതപരമായി നിഷിദ്ധമാണെന്നോ ഒന്നും പ്രവാചകന്‍ (സ) ഉദ്ദേശിച്ചിട്ടില്ല. മറിച്ച് ആ കാലഘട്ടത്തിലെ രാഷ്ട്രീയമാണ് പ്രവാചകന്‍ (സ) ചര്‍ച്ച ചെയ്യുന്നത്. പ്രവാചകന്റെ(സ) ഈ രാഷ്ട്രീയ പ്രവചനം പുലരുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഈ വനിതാ ഭരണാധികാരിക്കെതിരെ അവരുടെ ഉള്ളില്‍ നിന്ന് തന്നെ പ്രതിവിപ്ലവങ്ങള്‍ ഉടലെടുക്കുകയും സാമ്രാജ്യം ക്ഷയിക്കുകയും നേതൃത്വം ദുര്‍ബലമാവുകയും ചെയ്തു. മുസ്‌ലിംകള്‍ പിന്നീട് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു മേല്‍ അധികാരം കൈയ്യാളുകയും ചെയ്തു.

”ഭരണാധികാരികള്‍ കുറൈശികളില്‍ നിന്നാവണം” (മുസ്‌നദ് അഹ്‌മദ്: 3/129) എന്ന് പ്രവാചകന്‍ (സ) പറഞ്ഞതും ഇതേ രാഷ്ട്രീയ കാരണത്താലാണ്. അറബികളെ ഭരിക്കാന്‍ കുറൈശി ഗോത്രത്തിനേ കഴിയൂ എന്നതാണ് അന്നത്തെ അറേബ്യയുടെ രാഷ്ട്രീയം. അത് മതപരമായ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നെങ്കില്‍ അക്കാലം തൊട്ട് ഇക്കാലം വരെ ഇസ്‌ലാമിക ലോകത്ത് കുറൈശികളല്ലാത്ത അനേകായിരം ഭരണാധികാരികള്‍ ഉണ്ടാകുമായിരുന്നോ?! അന്ന് അറബികള്‍ക്കിടയില്‍ ഭാഷകൊണ്ടും അംഗശക്തികൊണ്ടും ധനംകൊണ്ടും മതനിഷ്ഠകൊണ്ടും ഭക്തി, ധീരത, സംസ്‌കാരം, പൈതൃകം എന്നിവ കൊണ്ടെല്ലാം പ്രബലര്‍ കുറൈശികള്‍ ആയിരുന്നു. അപ്പോള്‍ അന്നത്തെ അറബികളെ ഭരിക്കാന്‍ മറ്റൊരു ഗോത്രക്കാരെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനസമ്മതിയും അനുസരണവും ഭരണനേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെടില്ല. നേതൃത്വത്തെ വെല്ലുവിളിക്കുന്നവര്‍ ഉയര്‍ന്നുവരാനും ഭരണം സ്തംഭിക്കാനുമാണ് സാധ്യത. ഈ രാഷ്ട്രീയമാണ് ഹദീഥിലെ ചര്‍ച്ച.

മൂന്ന്, ഉപര്യുക്ത ഹദീഥ് കേവലം അതിന്റെ പ്രത്യേകമായ പശ്ചാതലത്തില്‍ നിന്നുകൊണ്ടാണ് മനസ്സിലാക്കേണ്ടത് എന്നു നിഷ്‌കര്‍ഷിച്ച പണ്ഡിത വീക്ഷണങ്ങളെയാണ് നാം ഇതുവരെ വിലയിരുത്തിയതെങ്കില്‍ ഇനി നമുക്കു പരിശോധിക്കുവാനുള്ളത്, പ്രസ്തുത ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് മനസ്സിലാക്കണമെന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥ് സ്ത്രീ വിരുദ്ധമാകുന്നില്ല എന്ന വസ്തുതയെയാണ്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ പറയപ്പെട്ടതാണെങ്കിലും അതിലെ ആശയം സാമാന്യവല്‍ക്കരിച്ചു മനസ്സിലാക്കേണ്ടതുണ്ട് എന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥില്‍ നിരുത്സാഹപ്പെടുത്തപ്പെട്ട പെണ്ണധികാരം ‘പരമാധികാര’ത്തിന്റെ വിഷയത്തില്‍ മാത്രമാണ്. അഥവാ ‘സര്‍വ്വാധിപത്യം’ ഒരു പെണ്ണില്‍ അര്‍പ്പിതമാകുന്നതിനെയാണ് ഹദീഥ് പ്രശ്നവല്‍കരിച്ചിരിക്കുന്നതെന്നര്‍ഥം.

ഇമാം ഇബ്‌നു ഹസം പറഞ്ഞു: ‘സ്ത്രീ ന്യായാധിപത്യം ഏറ്റെടുക്കല്‍ അനുവദനീയമാണ്. അതാണ് ഇമാം അബൂഹനീഫയുടേയും അഭിപ്രായം. ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് തന്റെ ഗോത്രത്തില്‍പ്പെട്ട ശിഫാഅ് എന്ന സ്ത്രീയെ മാര്‍ക്കറ്റിലെ (നിയമപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം) ഏല്‍പ്പിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹം വിജയിക്കില്ല’ എന്നു പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ടല്ലോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാം ഇപ്രകാരം മറുപടി നല്‍കും: പ്രവാചകന്‍ (സ) അതുകൊണ്ടുദ്ദേശിച്ചത് ഖിലാഫത്ത് ഏല്‍പ്പിക്കുന്നതിനെ സംബന്ധിച്ചാണ്. കാരണം, ഭര്‍ത്താവിന്റെ ധനം, ഭവനം, സ്വകുടുംബം തുടങ്ങി മറ്റു പല അധികാര അവകാശങ്ങളും പ്രവാചകന്‍ (സ) സ്ത്രീക്കു വക വെച്ചുകൊടുത്തിട്ടുണ്ട് എന്നതാണ് അതിനുള്ള തെളിവ്. സ്ത്രീക്ക് വക്കീലയും (കാര്യസ്ഥത, പ്രതിനിധി) വസ്വിയ്യയും (ഒരാളുടെ മരണാനന്തരം അയാളുടെ കാര്യങ്ങളുടെ കൈകാര്യകര്‍ത്താവായി അയാള്‍ തന്നെ – ജീവിത കാലത്ത് നിശ്ചയിക്കുന്ന പ്രതിനിധി) ആകല്‍ അനുവദനീയമാണെന്ന് മാലികി മദ്ഹബുകാര്‍ അഭിപ്രായപ്പെടുന്നു. പരമാധികാരം അല്ലാത്ത (അതിനു താഴെ വരുന്ന) പല കാര്യങ്ങളുടേയും അധികാരം സ്ത്രീ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ തടയുന്നില്ല…” അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വ്വം വിധി നടത്തുക” (ക്വുര്‍ആന്‍ 4:58) ക്വുര്‍ആനിലെ ഈ വചനം അഭിമുഖീകരിക്കുന്നത് പുരുഷനേയും സ്ത്രീയേയും സ്വതന്ത്രനേയും അടിമയേയും ഉള്‍കൊള്ളുന്ന നിലക്ക് പൊതുവായിട്ടാണ്. മതം മൊത്തത്തില്‍ സ്ത്രീക്കും പുരുഷനും ഒന്നാണ്; സ്ത്രീയേയും പുരുഷനേയും അവരുടെ (പ്രകൃതി സഹജമായ വ്യത്യാസങ്ങളെ പരിഗണിച്ച്) വ്യത്യാസമുള്ള വിധികള്‍ വല്ലതും പ്രമാണങ്ങളില്‍ വന്നിട്ടുള്ള ചില വിഷയങ്ങളൊഴിച്ച്” (അല്‍ മുഹല്ലാ: 9/429)

ഇമാം ത്വബ്‌രി പറഞ്ഞു: ”സ്ത്രീയെ ഏതു കാര്യത്തിലും, നിരുപാധികം വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ്” (ബിദായത്തുല്‍ മുജ്തഹിദ്: 3/445)

ഇമാം ഹസുനല്‍ ബസ്വരി (ജനനം: ഹിജ്റ 21), മാലികീ മദ്ഹബിലെ ഇമാം ഇബ്നുല്‍ ക്വാസിം (ജനനം: ഹ്ജ്റ 132) എന്നിവരും സ്ത്രീകളെ വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ് എന്ന അഭിപ്രായപ്പെടുന്നു (മവാഹിബുല്‍ ജലീല്‍: ഹത്താബ് അര്‍റുഅ്യാനി: 8:65)

ഇമാം ഇബ്നു ജരീര്‍ (ജനനം: ഹിജ്റ 224) സ്ത്രീകള്‍ക്ക് നിരുപാധികം ന്യായാധിപത്യം നല്‍കപ്പെടുമെന്ന് അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ഫത്‌വകള്‍ (മത വിധികള്‍) ഏതു വിഷയത്തിലും സ്വീകരിക്കപ്പെടുമെന്നതാണ് അവരുടെ ന്യായാധിപത്യവും നിരുപാധികം സ്വീകരിക്കാന്‍ അദ്ദേഹം ന്യായമായി കാണുന്നത് (അല്‍ മുഗ്‌നി 9:39, അദബുല്‍ ക്വാളി: 1:625, റൗളത്തുല്‍ ക്വുള്വാത്ത്: 1:53, ഫത്ഹുല്‍ കദീര്‍: 5:485, ഫത്ഹുല്‍ബാരി: 13/147. ഉദ്ദരണം: അല്‍ മൗസൂഅത്തുല്‍ ഫിക്ഹിയ്യ: 33:294)

”യഹ്‌യബ്നു അബീ സുലൈം പറഞ്ഞു: പ്രവാചകാനുചരയായ (സ്വഹാബി വനിത) സംറാഅ് ബിന്‍ത്ത് നുഹൈക് പരുക്കന്‍ മുഖമക്കനയും പടച്ചട്ടയും ധരിച്ച്, കയ്യില്‍ ചാട്ടവാറേന്തി ജനങ്ങളില്‍ മര്യാദ നടപ്പാക്കിയും നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും നടക്കുന്നത് ഞാന്‍ കാണുകയുണ്ടായി” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്റാനി: 24/311, നമ്പര്‍: 785, നിവേദക പരമ്പരയിലെ എല്ലാവരും വിശ്വസ്തരാണെന്ന് ഇമാം ഹൈഥമി പറയുന്നു (9/264). ശൈഖ് അല്‍ബാനി പരമ്പര നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (24/311:785). (ഉമര്‍ (റ) ശിഫാഅ് ബിന്‍ത് അബ്ദില്ല എന്ന സ്ത്രീയെ അങ്ങാടിയിലെ നിയമപാലന ചുമതല ഏല്‍പ്പിച്ചിരുന്നു എന്ന നിവേദനത്തില്‍ ദുര്‍ബലത കാണുന്നവര്‍ക്ക് സംറാഅ് ബിന്‍ത്ത് നുഹൈകിന്നെ പറ്റിയുള്ള പ്രബലമായ ഈ നിവേദനം സ്വീകരിക്കാവുന്നതാണ്)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജിയിക്കില്ല’ എന്ന ഹദീഥിനെ പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിപ്പിക്കരുതെന്നും സാമാന്യര്‍ത്ഥത്തില്‍ തന്നെ അതിനെ മനസ്സിലാക്കിയാലും അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്; സ്ത്രീക്ക് – പൗരാണിക രാഷ്ട്ര വ്യവസ്ഥയില്‍ നില നിന്നിരുന്ന സ്വഭാവത്തിലുള്ള – സര്‍വ്വാധിപത്യം നല്‍കുന്നതിനെപ്പറ്റിയാണ്. അല്ലാതെ അധികാരത്തില്‍ നിന്നും ഒരു പങ്കും സ്ത്രീക്ക് നല്‍കരുതെന്ന നിലപാടല്ല. അതുകൊണ്ട് തന്നെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുന്നത് ഹദീഥിന്റെ പ്രതലം പറ്റികൊണ്ട് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. കാരണം ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ഭരണഭാരം പൂര്‍ണ്ണമായും സ്ത്രീയുടെ തലയില്‍ ചുമത്തുന്നില്ല. മറിച്ച് കൂട്ടുത്തരവാദിത്വത്തിലെ ഒരു പങ്കു മാത്രമാണ് അവിടെ സ്ത്രീക്ക് വഹിക്കേണ്ടി വരുന്നത്.

ബ്രിട്ടനിലെ താച്ചറുടേയും ഇന്ത്യയിലെ ഇന്ദിരാഗാന്ധിയുടേയും അധിനിവേശ ഫലസ്തീനിലെ ഗോള്‍ഡാമീറിന്റേയും ഭരണരീതി സമൂഹത്തില്‍ ഒരു സ്ത്രീയുടെമാത്രം ഭരണമല്ല. മറിച്ച് ഭരിക്കുന്ന ഗ്രൂപ്പുകളുടേയും വ്യവസ്ഥയുടേയും ഭരണമാണ്. തലപ്പത്ത് സ്ത്രീയാണെന്ന് മാത്രം. ഭരണനിര്‍വ്വഹണം നടത്തുന്നത് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭകളാണ്. അവിടെ സ്ത്രീ സര്‍വ്വ ഭാരവും ഉത്തരവാദിത്തവും മുഴുവന്‍ പേറേണ്ടിവരുന്ന ഭരണാധികാരിയല്ല. പാര്‍ട്ടിയിലേയോ വ്യവസ്ഥയിലേയോ ഭൂരിപക്ഷത്തിന്റെ പിന്തുണയും ആനുകൂല്യം സഹായവും അവള്‍ക്ക് ലഭ്യമാകുന്നുണ്ട്. വിമര്‍ശനവിധേയമായ ഹദീഥിനെ സാമാന്യ അർത്ഥത്തില്‍ തന്നെ എടുക്കണമെന്ന നിലപാട് സ്വീകരിച്ച പണ്ഡിതന്മാരില്‍ പലരും ഇതിനപ്പുറത്തേക്ക് ഹദീഥിനെ വ്യാഖ്യാനിച്ചിട്ടില്ല. ഈ നിലപാടാകട്ടെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ നിലപാടുകള്‍ക്ക് വിരുദ്ധവുമല്ല. കാരണം സര്‍വ്വാധിപത്യമെന്നത് ജനാധിപത്യവിരുദ്ധമായ ഒരു നിലപാടാണല്ലൊ. ഒരു ജനാധിപത്യവ്യവസ്ഥയുടെ ഏതു പ്രതലത്തില്‍ നിന്നുകൊണ്ടും, പ്രസ്തുത ഹദീഥിനെ പ്രശ്നവല്‍ക്കരിച്ച് പെണ്‍വിരുദ്ധതയുടെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ സാധ്യമല്ല; വിശിഷ്യ ജനാധിപത്യവാദികള്‍ക്ക്.

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥിന് നല്‍കപ്പെട്ട രണ്ട് രൂപത്തിലുള്ള വിശദീകരണങ്ങളില്‍ ഏതു സ്വീകരിച്ചാലും ശരി (പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിതമാണ് ഹദീഥ്; അല്ല അതിനെ സാമാന്യ അര്‍ത്ഥത്തില്‍ എടുക്കണം) സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല എന്നത് സ്പഷ്ടമാണ്.

പൗരാണിക രാഷ്ട്ര – രാഷ്ട്രീയ വ്യവസ്ഥയില്‍ നിലനിന്നിരുന്ന – സാധാരണ ഗതിയില്‍ പുരുഷ സമൂഹത്താല്‍ കയ്യാളപ്പെട്ടിരുന്ന – പരമാധികാരത്തിന്റെ സ്വഭാവവും പ്രകൃതിയും ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍, എന്തുകൊണ്ട് സ്ത്രീത്വത്തിന് അത് യോജിക്കില്ലെന്നുള്ള അഭിപ്രായം രൂപീകൃതമായി എന്ന് മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അതിനായി അക്കാലഘട്ടത്തിലെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളിലെ ‘പരമാധികാരവും’ അതിനു കീഴില്‍ നടമാടിയിരുന്ന രക്താഭിഷിക്തമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും തന്നെ പരിശോധനക്കെടക്കാം:

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് തന്നെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങള്‍ക്കിടയിലും പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവര്‍ക്കിടയിലും നടമാടിയിരുന്ന ഭരണ വടം വലികളും അധികാരമുപയോഗിച്ച് നടപ്പാക്കിയിരുന്ന മത ധ്വംസനങ്ങളും അന്നത്തെ ലോക വ്യവസ്ഥയിലെ അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കി തരുന്നുണ്ട്. ലബ്‌നാനിലെ പ്രസിദ്ധ സാഹിത്യകാരനും ചരിത്രകാരനുമായ ജോര്‍ജി സൈദാന്റെ ‘താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി’ (تاريخ التمدن الإسلامي) എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍ നിന്ന് ചില ചരിത്ര സാക്ഷ്യങ്ങള്‍ ചുവടെ ഉദ്ധരിക്കാം. (ജോര്‍ജി സൈദാന്‍ മുസ്‌ലിമായിരുന്നില്ല, ക്രിസ്ത്യാനിയായിരുന്നു എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.)

പേര്‍ഷ്യയും റോമും തമ്മിലുളള ശത്രുത പൗരാണികമാണ്. ഒരു പക്ഷെ ബി.സി അഞ്ചാം നൂറ്റാണ്ടിനുമപ്പുറം അതിന്റെ വേരുകള്‍ എത്തി നില്‍ക്കുന്നുണ്ടാകാം. ലോകത്തെ അടക്കി ഭരിക്കാനുള്ള ഇരു സാമ്രാജ്യങ്ങളുടെയും അത്യാഗ്രഹമായിരുന്നു ഈ ശത്രുതയുടെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ അധികാര വടം വലി ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തിലും തുടര്‍ക്കഥയായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ആധിപത്യം ഇസ്ര അനൂഷര്‍വാന്‍ ചക്രവര്‍ത്തിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റോമന്‍ സാമ്രാജ്യത്തെ അല്‍പാല്‍പ്പമായി പിടിച്ചടക്കാന്‍ അദ്ദേഹം സൈന്യ വ്യൂഹത്തെ വിന്യസിച്ചു. സിറിയ പിടിച്ചടക്കുകയും അന്താഖിയ ചുട്ടു നശിപ്പിക്കുകയും ഏഷ്യാ മൈനര്‍ കൊള്ളയടിക്കുകയും ചെയ്തു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്താബ്ദം 541 മുതല്‍ 561 വരെ ഇരുപതു വര്‍ഷം ഇരു രാഷ്ട്രങ്ങളും യുദ്ധത്തില്‍ മുഴുകി.

പര്‍വേസ് ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ തന്റെ സുഹൃത്ത് മോറിസിന്റെ കൊലപാതകത്തിന് പ്രതികാരമെന്ന പേരില്‍ റോമന്‍ സാമ്രാജ്യത്തെ പര്‍വേസ് ചക്രവര്‍ത്തി ആക്രമിക്കുകയുണ്ടായി. ക്രിസ്താബ്ദം 614 ല്‍ സിറിയ പിടിച്ചടക്കി… ജൂതന്മാരുടെ അകമഴിഞ്ഞ സഹായത്താല്‍ ബൈസാന്റിയന്‍ പടയെ പര്‍വേസ് ചക്രവര്‍ത്തി ഒന്നൊന്നായി കീഴടക്കി. ഈജിപ്ത്, അന്താഖിയ, ദമാസ്‌ക്കസ്, ബൈത്തുല്‍ മുഖദസ് തുടങ്ങിയവ പിടിച്ചടക്കി. ജറുസലേമിലെ ബൈത്തുല്‍ മുഖദസ് കൊള്ളയടിക്കാനും ക്രിസ്ത്യന്‍ പള്ളികളും പുണ്യപുരുഷന്മാരുടെ കല്ലറകള്‍ തീയിടാനും അവിടെയുള്ള വിലമതിക്കാനാകാത്ത സ്വത്തുക്കള്‍ പിടിച്ചു പറിക്കാനും തന്റെ സൈന്യത്തിന് പര്‍വേസ് ചക്രവര്‍ത്തി അനുവാദം നല്‍കി. സിറിയ വരെ ഈ കൊലയും കൊള്ളയും തുടര്‍ന്നു. 90000 ക്രിസ്ത്യാനികളെ സൈന്യം കൊന്നൊടുക്കി… ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടില്‍ ഭീരുവായി (അന്നത്തെ) ഹെറാക്ലിയസ് ചക്രവര്‍ത്തി കൊട്ടാരത്തില്‍ തന്നെ ഇരുന്നു; ക്രിസ്താബ്ദം 632 ല്‍ ഏഷ്യാ മൈനറില്‍ വെച്ച് കൊല്ലപ്പെടുന്നത് വരെ… (ഈ വര്‍ഷമാണ് ഇങ്ങു അറേബ്യയില്‍, മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് പലായനം ചെയ്യുന്നത്) (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48) ക്രിസ്ത്യന്‍ റോമും ജൂതന്മാരും തമ്മിലുള്ള അതിര്‍ത്തി യുദ്ധങ്ങളും കലാപങ്ങളും അക്കാലഘട്ടത്തിന്റെ പ്രധാന ഇതിവൃത്തം ആയിരുന്നു.

പ്രൊഫ. പി. എസ്. വേലായുധന്‍ എഴുതുന്നു: ”കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ചരമം പ്രാപിച്ചപ്പോള്‍ രണ്ടു പുത്രന്മാരും ചക്രവര്‍ത്തിമാരായി. അവരുടെ ചാര്‍ച്ചക്കാരനായ ജൂലിയന്‍ ചക്രവര്‍ത്തിയായി ഏ.ഡി. 360 മുതല്‍ 363 വരെ ഭരിച്ച അദ്ദേഹം ഒരു ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് പീഢനം സഹിക്കേണ്ടി വന്നു. അദ്ദേഹത്തിനു ശേഷം വന്ന ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രമാണി തിയോഡോഷ്യസ് ഒന്നാമനായിരുന്നു. അദ്ദേഹം എ.ഡി. 378 മുതല്‍ 395 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. തന്റെ സമസ്ത പ്രജകളും ക്രിസ്തുമതം സ്വീകരിക്കണമെന്നുള്ള രാജകീയശാസനം എ.ഡി. 380 ല്‍ അദ്ദേഹം പുറപ്പെടുവിച്ചു. പിന്നീട് ക്രൈസ്തവേതര്‍ക്ക് മതാനുഷ്ഠാനത്തിനുള്ള സര്‍വാവകാശങ്ങളും നിഷേധിച്ചുകൊണ്ടും അവര്‍ക്ക് ഗവണ്‍മെന്റുദ്യോഗങ്ങളില്‍ പ്രവേശനം നിരസിച്ചു കൊണ്ടും ഉത്തരവു പുറപ്പെടുവിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചു.” (ലോക ചരിത്രം: ഒന്നാം ഭാഗം: പ്രൊഫ. പി. എസ്. വേലായുധന്‍: പേജ്: 174: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

ഹെറാക്ലിയസിന്റെ കാലഘട്ടത്തില്‍ അന്‍താഖിയായില്‍ നടന്നിരുന്ന കൂട്ടക്കുരുതികള്‍ ഭയാനകമായിരുന്നു. ജൂതന്മാര്‍ വിപ്ലവത്തിലൂടെ ക്രിസ്ത്യാനികളെ വധിക്കുകയും ശരീരം കഷ്ണങ്ങള്‍ ആക്കുകയും അതി നിഷ്ഠൂരമായ വൈകൃത-ക്രൂരതകള്‍ ഒരു വശത്ത് നടപ്പാക്കിയപ്പോള്‍ മറുവശത്ത് ഹെറാക്ലിയസ് ചക്രവര്‍ത്തി (ഹെറാക്ലിയസ് എന്നത് റോമന്‍ ചക്രവര്‍ത്തിമാരുടെ സ്ഥാനപേരാണ്) എണ്ണമറ്റ ജൂതന്മാരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നാട്ടില്‍ കാണപ്പെടുന്ന ജൂതന്മാരെയെല്ലാം വധിക്കുക എന്ന ഉത്തരവിറക്കുകയും ചെയ്തു. ഫലസ്തീനിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘട്ടനങ്ങള്‍ പതിവായിരുന്നു… അന്നത്തെ റോമന്‍ ചക്രവര്‍ത്തിയുടെ സഹോദരന്‍ ആയിരുന്ന തിയഡോര്‍ ഫലസ്തീനിലെ ഭരണ കാര്യങ്ങള്‍ക്ക് നിയോഗിതനായപ്പോള്‍ നാട്ടിലെ സര്‍വ്വ ജൂതന്മാരെയും തിരഞ്ഞു പിടിച്ച് വധിക്കാന്‍ തുടങ്ങി. ജൂതന്മാര്‍ ആകട്ടെ തങ്ങളുടെ സഹായികളായ പേര്‍ഷ്യക്കാരില്‍ നിന്നും 80000 ക്രിസ്ത്യന്‍ ബന്ദികളെ വിലയ്ക്ക് വാങ്ങി അറുത്തു കൊന്നു… (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48)

ഈ വിധ്വംസനമയമായ രാഷ്ട്രവ്യവസ്ഥകളിലും ക്രൂരമായ രാഷ്ട്രീയവടംവലികളിലും സ്ത്രീയെ തള്ളിയിടുന്നതിനെ ‘സ്ത്രീ സ്വാതന്ത്ര്യ’മെന്നോ ‘സ്ത്രീ വിമോചന’മെന്നോ പറയാന്‍ വിവേകമതികളായ ആര്‍ക്കെങ്കിലും സാധിക്കുമോ ? സ്‌നേഹം, കാരുണ്യം, ആര്‍ദ്രത എന്നീ മനുഷ്യ മൂല്യങ്ങളുടെ പുനരുദ്ധാരകരും വാഹകരുമായി മാനവ ചരിത്രത്തിലുടനീളം നിലകൊണ്ടവരും ഇന്നും നിലകൊള്ളുന്നവരുമാണ് സ്ത്രീകള്‍. ലോകം സുബുദ്ധിയും സമാധാനവും കൈവിട്ട് ഊഷരമായി പരിണമിച്ച സന്ധികളില്‍, മനുഷ്യ മനസ്സുകളിലെ വൈകാരിക മണ്ഡലത്തില്‍ സഹാനുഭൂതിയുടേയും ആര്‍ദ്രതയുടേയും വിത്തുകളായി വര്‍ത്തിച്ച സ്ത്രീത്വത്തിന്റെ മനോഹാരിതയും സ്വത്വസൗന്ദര്യവും തിരിച്ചറിയാത്തവര്‍ക്കേ അവളെ ചോര കൊണ്ട് അലങ്കരിക്കാന്‍ തോന്നൂ.

വിഷയത്തിലേക്ക് തിരിച്ചു വരാം. സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല, ഏറിവന്നാല്‍ പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത് എന്ന് സൂചിപ്പിച്ചുവല്ലൊ. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍, ഇസ്‌ലാമിക പ്രവിശ്യകളില്‍, വൈവിധ്യമാര്‍ന്ന ചിന്താധാരകളില്‍ സ്ത്രീ ഭരണങ്ങളുടെ എണ്ണിയാല്‍ തീരാത്തത്ര ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്. സ്ത്രീക്ക് അധികാരത്തില്‍ നിന്നും ഒരു പങ്കും നല്‍കാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ലായിരുന്നെങ്കില്‍ അത്തരം ചരിത്രങ്ങള്‍ മുസ്‌ലിം നാടുകളില്‍ നിന്നും നമുക്ക് ഒരിക്കലും വായിച്ചെടുക്കാനാവില്ല. ഈജിപ്തിലെ ഫത്‌വ ബോര്‍ഡ്, ദാറുല്‍ ഇഫ്താഉല്‍ മിസ്‌രിയ്യയുടെ ഫത്‌വയില്‍ നിന്നും ആ ചരിത്ര നിമിഷങ്ങളെ പറ്റിയുമുള്ള സ്മൃതികള്‍ നമുക്കു വായിക്കുക. ”വ്യത്യസ്ഥങ്ങളായ കാലഘട്ടത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഭരിച്ചിട്ടുണ്ട്. അവര്‍ വ്യത്യസ്ഥങ്ങളായ നാമദേയത്തിലാണ് അറിയപ്പെട്ടത്. സുല്‍ത്താന, മലിക, ഹുര്‍റ, ഖാത്തൂന്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പല നാടുകളും അമ്പതിലേറെ സ്തീകള്‍ ഭരിച്ചതായി ഇസ്‌ലാമിക ചരിത്രം നമുക്ക് വ്യക്തമാക്കിതരുന്നുണ്ട്. ഇബ്‌നു കസീറിന്റെ ‘അല്‍ബിദായഃ വന്നിഹായഃ’യിലും ഇബ്നുല്‍ ജൗസിയുടെ ‘അല്‍മുന്‍തള്വിം’ എന്നു പറയുന്ന ഗ്രന്ഥത്തിലും സുമല്‍ അല്‍ കഹ്റുമാന എന്നു പറയുന്ന ഒരു സ്ത്രീ ക്വാളിയായി (ജഡ്ജിയായി) പ്രവര്‍ത്തിച്ചതായി ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. അവരുടെ സദസ്സില്‍ ജഡ്ജിമാരും കര്‍മ്മശാസ്ത്രപണ്ഡിതന്മാരും മഹാന്മാരുമെല്ലാം ഹാജരായിരുന്നു. ഹിജ്റ 317ലാണ് അവര്‍ മരണപ്പെടുന്നത്. ഭരണം നടത്തിയിരുന്ന സ്ത്രീകളില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ വിധി പറയുന്നവരായും ഉണ്ടായിരുന്നു. സുല്‍ത്താന തുര്‍ക്കാന്‍ ഖാത്തൂന്‍ ഒരുദാഹരണമാണ്. അവരുടെ അടുക്കല്‍ ക്രിമിനല്‍ കേസുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ നീതിപൂര്‍വവും നന്മയോടും കൂടി വിധി നല്‍കുമായിരുന്നു. ജിഹാദിലും യുദ്ധങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കാളികളാകുന്നതിനെ നബി (സ) അംഗീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. സ്ത്രീകള്‍ പ്രവാചകന്റെ ഒപ്പം യുദ്ധം ചെയ്തിട്ടുണ്ട്. ഉമ്മുസുലൈം, ഉമ്മുഹറാം, ബിന്‍ത് മില്‍ഹാന്‍, ഉമ്മുല്‍ ഹാരിസ അല്‍ അന്‍സാരി, റബീഅ ബിന്‍ത് മുഅവ്വദ്ബ്നു അഫ്റാഅ്, ഉമ്മുസിനാന്‍ അല്‍ അസ്‌ലമിയ്യ, ഹംന ബിന്‍ത് ജഹ്ശ്, ഉമ്മു സിയാദ് അല്‍ അശ്ജഈയ്യ പോലെയുള്ള സ്ത്രീകള്‍ അതിനുദാഹരണമാണ്. അതുപോലെതന്നെ ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരകണക്കിന് നിപുണകളായ പണ്ഡിതകളും, അതുപോലെതന്നെ ഇസ്‌ലാമികവും അറബിയുമായും ബന്ധപ്പെട്ട വിജ്ഞാനശാസ്ത്രങ്ങളിലുമെല്ലാം കഴിവുറ്റ പ്രതിഭകളും ഉണ്ടായിട്ടുണ്ട് ‘അല്‍ ഇസ്വാബഃ ഫീതമീസിസ്സ്വഹാബ’ എന്ന ഇബ്നു ഹജര്‍ അല്‍ അസ്‌ക്വലാനിയുടെ ഗ്രന്ഥത്തില്‍, അദ്ദേഹം ഇത്തരത്തില്‍ ഉള്ള ആയിരത്തി അഞ്ഞൂറ്റി നാല്‍പത്തിമൂന്ന് സ്ത്രീകളുടെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതകളും, ഹദീഥ് പണ്ഡിതകളും, സാഹിത്യകാരികളും, വിധിയും നിയമനിര്‍മ്മാണവും നീതിപാലനവുമായും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച സ്ത്രീകളും, ഇസ്‌ലാമിക ഫിഖ്ഹില്‍ ‘അല്‍ ഹസബ’ എന്നറിയപ്പെട്ടിരുന്ന പ്രത്യേക സ്ഥാനങ്ങള്‍ സ്ത്രീകള്‍ വഹിച്ചതായും ഒരുപാട് നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഹിജ്റ ഒന്നാം നൂറ്റാണ്ടിലായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. (ഫത്‌വ ബോര്‍ഡ് ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ, ഈജിപ്ത് (tthps://bit.ly/38GZKjD)

മൂന്നാം നൂറ്റാണ്ടുകാരിയായ സിത്തുല്‍ മുല്‍ക്, അഞ്ചാം നൂറ്റാണ്ടിലെ സ്വന്‍ആഅ് ഭരിച്ച അസ്മാഅ്, നാലാം നൂറ്റാണ്ടില്‍ യമനില്‍ ജനിച്ച അര്‍വ്വ ബിന്‍ത് അഹ്‌മദ്, സ്പെയിനിലെ സൈനബ് നഫ്സാവിയ്യ, സുല്‍ത്താന റദ്വിയ, ഏഴാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ച ശജറുദ്ദുര്‍റ്, സ്പെയിനിലെ ആഇശ ഹുര്‍റ, സിത്തുല്‍ അറബ്, സിത്തുല്‍ അജം, സിത്തുല്‍ വുസറാഅ് അത്തന്നൂഖിയ്യ, ശരീഫ ഫാത്തിമിയ്യ, ഗാലിയ്യ വഹ്ഹാബിയ്യ, ഖാത്തൂന്‍ ഖത്ലഅ് താര്‍കാന്‍, ഖാത്തൂന്‍ ബാദ്ശാഹ്, ഗസാല ശബീബ, സുല്‍ത്താന ഖദീജ, അബിശ് ഖാത്തൂന്‍, ദൗലത്ത് ഖാത്തൂന്‍, തുര്‍ഖാന്‍ ഖാത്തൂന്‍ തുടങ്ങി വ്യത്യസ്ത മദ്ഹഹബ്‌കാരും, വിഭാഗക്കാരുമായ സ്ത്രീകള്‍ ഭരണ- സൈനിക സാരഥ്യം വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. (tthps://www.dtoosr.org/699052)

ഭരണം, വിധി, നിയമനിര്‍മ്മാണം, നീതിപാലനം, സൈനികം, കര്‍മ്മശാസ്ത്രം, ഹദീഫ്, സാഹിത്യം, ഭാഷാശാസ്ത്രം, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍, വൈദ്യം തുടങ്ങി വിശാലമായ പല മേഖലകളിലും സ്ത്രീ നേതാക്കള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സുലഭമായിരുന്നു. ‘മുഅ്ജമു അഅ്ലാമി നിസാഅ്’ അഥവാ ‘സ്ത്രീ നേതാക്കളെ പറ്റിയുള്ള നിഖണ്ഡു’ എന്ന ഒരു ഗ്രന്ഥം മുഹമ്മദ് തന്നൂഖിയുടേതായി കാണാം. ചരിത്രത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍, ഇസ്‌ലാമിക രാജ്യങ്ങളില്‍ മേല്‍പറയപ്പെട്ട സ്തുത്യാര്‍ഹമായ മേഖലകളില്‍ വിരാജിച്ച നിപുണകളായ മുസ്‌ലിം സ്ത്രീ രത്നങ്ങളുടെ ജീവചരിത്രശേഖരമാണ് പ്രസ്തുത ഗ്രന്ഥം. പതിനായിരത്തിലതികം സ്ത്രീകളെപറ്റി ആ ഗ്രന്ഥം ലോകത്തോട് സംസാരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒട്ടനവധി ഗ്രന്ഥസമുച്ചയങ്ങള്‍ തന്നെ ഇസ്‌ലാമിക ലോകത്ത് ഇന്നും സുലഭമാണ്.

ഉര്‍വത്തിബ്നു സുബൈര്‍ (റ) പറഞ്ഞു: ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, ഹറാം ഹലാലുകള്‍ (അഥവാ കര്‍മ്മശാസ്ത്രം), കവിത, അറബികളുടെ നാട്ടറിവുകള്‍, കുടുംബപരമ്പരകള്‍ എന്ന് തുടങ്ങി ഒരു വിഷയത്തിലും ആഈശയേക്കാള്‍ അറിവുള്ള ഒരാളെയും ജനങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.” (തദ്കിറത്തുല്‍ ഹുഫ്ഫാദ്, ദഹബി: 1/25) മസ്റൂക് പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി (സ)യുടെ അനുചരന്മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ച് പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (മുസ്വന്നഫ് ഇബ്നു അബീശൈബ: 30387) അലി (റ) പറഞ്ഞു: ”ആരെയൊക്കെ കൊണ്ടാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് നിനക്കറിയാമോ? ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെടുന്ന ആഇശയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ശക്തനായ സുബൈറിനെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ബുദ്ധിശാലിയായ ത്വല്‍ഹയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവുംശുദ്ധനായ യഅ്ലബ്നു ഉമയ്യയെകൊണ്ടുമാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്”. (ഫത്ഹുല്‍ ബാരി: 13/57)

ആഇശ എന്ന സ്ത്രീയുടെ മതപരമായ വിധികര്‍തൃത്വം മുസ്‌ലിം സമൂഹം അംഗീകരിച്ചിരുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണിത്. ‘ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെട്ടിരുന്ന വ്യക്തി’ എന്നാണ് അലി (റ) ആഇശയെപറ്റി പരാമര്‍ശിക്കുന്നത്. ജമല്‍ യുദ്ധത്തില്‍ തനിക്കെതിരായി ആഇശ നേതൃത്വം നല്‍കിയ കാര്യത്തെ അനുസ്മരിക്കുമ്പോള്‍ പോലും, അവരുടെ നേതൃപാടവത്തേയും ജനസമ്മതിയേയും അംഗീകരിച്ചുകൊണ്ടാണ് അലി(റ) സംസാരിക്കുന്നത്. സ്ത്രീ രാഷ്ട്രീയ നേതൃത്വം കൈയ്യാളുന്നത് ഇസ്‌ലാമില്‍ നിഷിദ്ധമായിരുന്നെങ്കില്‍ അദ്ദേഹം പ്രതിയോഗിക്കെതിരെ ആദ്യമായി ഉന്നയിക്കുമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം അതാകുമായിരുന്നില്ലേ?! ഒരു സ്ത്രീ ആയിരുന്നിട്ടും ആഇശയുടെ മതപരമായ വിധികര്‍തൃത്വം അംഗീകരിക്കാന്‍ ഇസ്‌ലാം ജനങ്ങള്‍ക്ക് തടസ്സം നിന്നിട്ടില്ലെങ്കില്‍ ഭൗതിക കാര്യങ്ങളില്‍പെട്ട വിധികര്‍തൃത്വം (ഭരണം) അംഗീകരിക്കാന്‍ അത് തടസ്സമാകുന്നതെങ്ങനെ?!

ജമല്‍ യുദ്ധത്തില്‍ ഒട്ടകത്തിന്റെ സംഘക്കാരുടെ (ആഇശയുടെ) കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഞാനാഗ്രഹിച്ചപ്പോള്‍ പ്രവാചകനില്‍ നിന്ന് കേട്ട ഒരു വചനം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേര്‍ഷ്യക്കാര്‍ കിസ്റയുടെ മകളെ അധികാരമേല്‍പിച്ച വിവരം പ്രവാചകന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന അബൂബക്റത്തി(റ)ന്റെ നിലപാടിനെ നാം അപ്പോള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.?

അബൂബക്റത് (റ) സ്വഹാബിയാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രാഹ്യതയില്‍ അബദ്ധം സംഭവിക്കില്ലെന്ന് പറയാനാവില്ല. ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥാണ് ജമല്‍ യുദ്ധത്തില്‍ ആഇശയുടെ പക്ഷം ചേരാതിരിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന അദ്ദേഹത്തിന്റെ വാചകം ധാരണപിശക് മാത്രമാണ്. കാരണം അതേ ഹദീഥ് കേട്ട അനേകം സ്വഹാബിമാര്‍ ആഇശ(റ)യുടെ പക്ഷം ചേര്‍ന്നിരുന്നു എന്നു നാം മനസ്സിലാക്കണം. സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട സുബൈര്‍ (റ), ത്വല്‍ഹ (റ) തുടങ്ങിയവരും അബ്ദുല്ലാബിബ്നു ആമിര്‍ (റ), യഅ്ലബ്നു മനിയ്യ (റ), മുഹമ്മദിബ്നു ത്വല്‍ഹ (റ) തുടങ്ങിയ സ്വഹാബികളും ആഇശയുടെ നേതൃത്വം അംഗീകരിച്ചവരായിരുന്നു. അവരാരും തന്നെ, അബൂബക്റത്ത് (റ) ഹദീഥിനെ ഗ്രഹിച്ചതുപോലെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അവരും ആഇശയില്‍ നിന്നും വിട്ടുനില്‍ക്കുമായിരുന്നു. അതുകൊണ്ടാണ് അബൂബക്റത്തിന് സംഭവിച്ച ധാരണപിശക് മാത്രമാണിതെന്ന് പറഞ്ഞത്.

മാത്രമല്ല തന്റെ ഭാര്യമാരില്‍ ഒരാള്‍ ഭാവിയില്‍ ഈ യുദ്ധത്തിനു (ജമല്‍) നേതൃത്വം നല്‍കുമെന്ന് പ്രവാചകന്‍ (സ) തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു. പ്രസ്തുത നിവേദനം നാം കാണുക. ”രാത്രിയില്‍ ബനൂ ആമിറുകാരുടെ നദീജല സ്രോതസ്സിനടുത്തെത്തിയപ്പോള്‍ നായ്ക്കള്‍ കുരക്കുന്നതായി ആഇശ (റ) കേട്ടു. ഇതേതാണ് ഈ ജലസ്രോതസ്സെന്ന് അവര്‍ ചോദിച്ചു. ഹൗഅബ് ജലതടമാണെന്ന് പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: മടങ്ങുവാനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ തിരുദൂതന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഹൗഅബിലെ നായ്ക്കള്‍ നിങ്ങളില്‍ (ഭാര്യമാരില്‍) ഒരാളുടെ മേല്‍ കുരക്കുന്നതിനെപറ്റി എങ്ങനെയുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: മടങ്ങുകയോ നിങ്ങള്‍ നിമിത്തം അല്ലാഹു ജനങ്ങള്‍ക്കിടയില്‍ രഞ്ചിപ്പുണ്ടാക്കിയാലോ? (അത്തരം ഒരവസരം നഷ്ടപ്പെടുത്തരുതെന്നര്‍ത്ഥം) (മുസ്‌നദ് അഹ്‌മദ്: 24654, ഇബ്‌നുഅബീശൈബ: 7/536, സില്‍സിലത്തു സ്വഹീഹ: 474, ഇബ്‌നു ഹിബ്ബാന്‍: 6732, ഹാകിം: 4613)

തന്റെ ഭാര്യമാരില്‍ ഒരാള്‍ തനിക്കുശേഷം അത്തരം ഒരു യുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രവചിച്ച നബി (സ), ആ ഘട്ടത്തില്‍ ഹൗഅബിലെ നായ്ക്കള്‍ ആര്‍ക്കുമേലായിരിക്കുമോ കുരക്കുന്നത് അവരായിരിക്കും അതെന്ന് അടയാളവും പറഞ്ഞു കൊടുത്തു. ഭാവിയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഒരു വലിയ കുഴപ്പത്തിന്റെ മുന്നോടിയായുള്ള സൂചനയായി അത് തന്റെ ഭാര്യമാരെ പഠിപ്പിച്ച പ്രവാചകന്‍, ആ ഘട്ടത്തില്‍ പോലും സ്ത്രീ നേതൃത്വത്തെ പഴിച്ചില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കുക. അഥവാ തെറ്റായ ഒരു പടപ്പുറപ്പാടായി ജമല്‍ യുദ്ധത്തെപറ്റി പ്രവാചകന്‍ (സ) പരാമര്‍ശിച്ചത്; അതിനു നേതൃത്വം നല്‍കുന്നത് സ്ത്രീയായതുകൊണ്ടല്ല. മറിച്ച് അത് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ക്ക് നിമിത്തമാകും എന്നതുകൊണ്ടായിരുന്നു. സ്ത്രീ നേതൃത്വം ഇസ്‌ലാം വെച്ചുപൊറുപ്പിക്കാത്ത ഒന്നായിരുന്നെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അത് പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു. അപ്പോള്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ജമല്‍ യുദ്ധത്തെയും അതിന് ഒരു സ്ത്രീയായിരിക്കും നേതൃത്വം നല്‍കുകയെന്നും അത് തന്റെ ഭാര്യമാരില്‍ ഒരാളായിരിക്കും എന്നുമെല്ലാം മനസ്സിലാക്കിയ പ്രവാചകന്‍ അതിനെപറ്റി തന്റെ ഭാര്യമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ സ്ത്രീ നേതൃത്വത്തെ പ്രശ്നവല്‍കരിക്കാതെ മുസ്‌ലിം സമൂഹത്തിനിടയില്‍ സംഭവിക്കുന്ന ഭിന്നതയേയും കുഴപ്പത്തേയും പറ്റി മാത്രം പ്രശ്നവല്‍കരിച്ചു സംസാരിച്ചു എന്നതില്‍ നിന്നു തന്നെ അബൂബക്റത്തിന്റെ (റ) നിലപാട് ധാരണപിശകില്‍നിന്ന് രൂപപ്പെട്ട ഒന്നാണെന്ന് വ്യക്തം. ചുരുക്കത്തില്‍, ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും എതിര്‍ക്കുന്നില്ല; ഏറിവന്നാല്‍, പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീഥും പൊക്കിപ്പിടിച്ച് പൊഴിക്കുന്ന മുതലകണ്ണീരുകൊണ്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ഒന്ന് മാറ്റിപിടിക്കുന്നതാണ് ഇസ്‌ലാംവിമര്‍ശകര്‍ക്ക് നല്ലത്. ഉഡായിപ്പുകള്‍കൊണ്ടൊന്നും വൈജ്ഞാനിക രംഗത്ത് മേല്‍വിലാസമുണ്ടാക്കാനാവില്ലെന്ന് ഇവരൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക.

ബി (സ) യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗീയവാദിയായിരുന്നുവെന്ന് സ്ഥാപിക്കുവാൻ കൊടിയ നബി വിമർശകർക്കു പോലും കഴിഞ്ഞിട്ടില്ല.വർഗീയതയുടെ ലാഞ്ചനപോലുമില്ലാതെ ജീവിച്ചയാളായിരുന്നു പ്രവാചകനെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ ആ മഹത്ജീവിതത്തിൽ കാണാൻ കഴിയും.

ഹിജ്റയോടനുബന്ധിച്ച ഒരു സംഭവം നോക്കുക. അല്ലാഹുവിന്റെ മാര്ഗെത്തില്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം അല്ലാഹുവുണ്ടാകുമെന്ന പാഠം നൽകുന്ന സംഭവമാണ് ഹിജ്‌റ. മൂന്നുദിവസത്തെ ഗുഹാവാസത്തിനു ശേഷം, റബീഉല്‍ അവ്വല്‍ ഒന്നാം തിയ്യതി രാത്രിയാണ് യഥ്‌രിബ് ലക്ഷ്യമാക്കിയുള്ള നബിസംഘത്തിന്റെ യാത്രയാരംഭിച്ചത്. നബി (സ) യും അബൂബക്കറും (റ) അദ്ദേഹത്തിന്റെ ദാസനായ ആമിറുബ്‌നു ഫുഹൈറയും വഴികാട്ടിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് അല്‍ ലൈഥിയുമടങ്ങുന്ന നാലുപേരുടെ സംഘം എട്ടാം തിയ്യതി തിങ്കളാഴ്ച പകൽ സമയത്ത് യഥ്‌രിബിന്റെ കവാട നഗരിയായ ഖുബായില്‍ എത്തുന്നതിനിടയിലെ സംഭവങ്ങളിലൂടെ നബി (സ) നിരവധി പാഠങ്ങള്‍ ലോകത്തിന് നല്കു്കയുണ്ടായി. നബിസംഘത്തിലെ വഴികാട്ടിയെപ്പറ്റി ബുഖാരിയിലെ നിവേദനത്തില്‍ പറയുന്നത് 'സത്യനിഷേധികളായ ഖുറൈശികളുടെ മതത്തിലായിരുന്നു അയാള്‍'(സ്വഹീഹുല്‍ ബുഖാരി, കിതാബുഫദാഇലില്‍ അന്സാ്ര്‍) എന്നാണ്. കീല്‍ ഗോത്രക്കാരനും അബ്ദുബ്‌നു അദിയ്യിന്റെ സന്തതികളില്‍ പെട്ടയാളും വിദഗ്ധനായ വഴികാട്ടിയുമായിരുന്ന അദ്ദേഹമായിരുന്നു മക്കയില്‍ നിന്ന് യഥ്‌രിബിലെത്തുവോളം പ്രവാചകന് (സ) വഴികാട്ടിയായി കുടെയുണ്ടായിരുന്നതെന്ന യാഥാര്ഥ്യംക.

തങ്ങളുടെ പലായന വിവരവും ഥൗര്‍ ഗുഹയിലെ താമസവിവരവും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള യാത്രാവിവരവുമെല്ലാം മുസ്‌ലിമല്ലാത്ത ഒരു വിശ്വസ്തനുമായി നേരത്തെതന്നെ പങ്കുവെക്കുന്നതില്‍ പ്രവാചകൻ (സ)യാതൊരുവിധ അനൗചിത്യവും ദർശിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉറൈഖത്താകട്ടെ തന്നെ ഏല്പിതച്ച ദൗത്യം ഭംഗിയായി നിര്വഹഹിക്കുകയും ചെയ്തു. യാത്രയിലോ യാത്രയ്ക്കു മുമ്പോ നബി (സ) യുടെ ശത്രുക്കളെ അറിയാതെ, അവര്ക്ക് പരിചയമില്ലാത്ത വഴികളിലൂടെ, തികച്ചും സുരക്ഷിതവുമായി മുഹമ്മദ് നബി (സ) യെ അദ്ദേഹം യഥ്‌രിബിലെത്തിച്ചു. നബി (സ) യെ ഒറ്റിക്കൊടുക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ അദ്ദേഹം സന്നദ്ധമായില്ല; അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നൂറ് ഒട്ടകം ലഭിക്കുമായിരുന്നിട്ടും നബി (സ) യോടുള്ള വാഗ്ദത്തം പാലിച്ചുകൊണ്ട് മുശ്‌രിക്കുകളുടെ പാരിതോഷികം വേണ്ടെന്നുവെക്കുകയാണ് ഇബ്‌നു ഉറൈഖത്ത് ചെയ്തത്. വിശ്വസ്തരാണെങ്കില്‍, അമുസ്‌ലിംകളെപ്പോലും സുപ്രധാനമായ ദൗത്യങ്ങള്‍ ഏൽപിക്കാമെന്ന് പഠിപ്പിക്കുന്നതാണ് അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ ഹിജ്‌റയിലെ വഴികാട്ടിയായി നിശ്ചയിച്ച മുഹമ്മദ് നബി (സ) യുടെ നടപടി. വഞ്ചിക്കുകയില്ലെന്നുറപ്പുള്ളവരെ, അവരുടെ മതം നോക്കാതെത്തന്നെ രഹസ്യങ്ങള്‍ വരെ ഏൽപിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രവാചകനില്‍ വർഗീതയവിദ്വേഷത്തിന്റെ കുഴലൂത്തുകാരനെ തിരയുന്നവര്‍ ഹിമപാളികൾക്കിടയില്‍ അഗ്നി അന്വേഷിക്കുന്നതുപോലുയുള്ള വൃഥാവ്യായാമമാണ് ചെയ്യുന്നത്.

നങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന രഹിതമാണെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.

ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ് (സ) എന്ന കാര്യത്തില്‍ പക്ഷാ ന്തരമില്ല. അത്തരമൊരാള്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തി സഹമ ല്ല. ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധര്‍മം ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ വലിയ പാപമെന്താണ്?

രണ്ട്: പടച്ചവന്റെ പേരില്‍ കളവു പറയുകയും സ്വയം കൃതരചന കള്‍ ദൈവത്തിന്‍േറതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനേ ക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?''(6:93). ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ രചനയാണെങ്കില്‍ ഈ സൂക്തത്തില്‍ പറഞ്ഞ 'ഏറ്റവും വലിയ അക്രമി' അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ 'ഏറ്റവും വലിയ അക്രമി'യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേ ഹം തയാറാകുമായിരുന്നുവോ?

മൂന്ന്: സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കു ന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. ''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍നിന്ന് ലഭിച്ച താണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം!''(2:79) ഖുര്‍ആന്‍ മുഹ മ്മദി(സ)ന്റെ സൃഷ്ടിയാണെങ്കില്‍ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധക മാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുക. ആ രചനയില്‍ സ്വന്ത ത്തെത്തന്നെ ശപിക്കുക. ഇത് വിശ്വസനീയമാണോ?

നാല്: ഖുര്‍ആന്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപ ത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുര്‍ആ ന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥ ലങ്ങളില്‍ 'അവര്‍ നിന്നോട്...നെക്കുറിച്ചു ചോദിക്കുന്നു. പറയുക: ...' എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവര്‍ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെ ന്നും പിന്നീട് ഖുര്‍ആന്‍ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ധാര്‍മിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക(സ)ന്റെ രചനയായിരുന്നു ഖുര്‍ആനെങ്കില്‍ ജനം ചോദിച്ചപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നു.

ഉദാഹരണത്തിന്, മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദശ്യമെങ്കില്‍ അവയെക്കുറിച്ച് ചോദിച്ച ഉടന്‍തന്നെ അവ പാപമാണ് എന്ന് അ ദ്ദേഹം മറുപടി പറയുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങള്‍ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്മകള്‍ക്കെതിരെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.

അഞ്ച്: മുഹമ്മദ് നബി(സ)യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്‌നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ)ന്റെ നടപടിയെ തിരുത്തിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ (80:1-10) സുവിദിതമാണ്.

മറ്റൊരു സംഭവം: മുസ്‌ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകള്‍ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളി ല്‍ ചിലരെ ശപിക്കുകയും 'അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹ മെങ്ങനെയാണ് നന്നാവുക?' എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടന്‍ ഖുര്‍ആന്‍ സൂക്തമവതരിച്ചു; പ്രവാചക(സ)നെ തിരുത്തിക്കൊണ്ട്. ''(നബിയേ), കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേ ക്കാം. അല്ലെങ്കില്‍ അവരെ അവന്‍ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു''(3:128)(തിര്‍മിദി,ഇബ്‌നുമാജ).

ഇതൊന്നും പ്രവാചകനി ല്‍ ബോധപൂര്‍വ്വം വന്ന തെറ്റുകളല്ല. താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടാ യ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനി ലുണ്ടായി. ജനങ്ങളെ ധര്‍മനിഷ്ഠരാക്കുവാന്‍ വേണ്ടി പ്രവാചകന്‍(സ) പടച്ച ഗ്രന്ഥമായിരുന്നു ഖുര്‍ആനെങ്കില്‍ അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടാവുമായിരുന്നുവോ?

ധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

അദ്ദേഹം ഉപദേശിച്ചു: ''ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്‌ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം. മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(ല)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്അ(സ)ധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.