ചരിത്രം

//ചരിത്രം

ഖുർആനിൽ പതിനേഴായിരം ആയത്തുകളുള്ളതായി ചിലർ എഴുതിയിട്ടുണ്ടല്ലോ. ആറായിരത്തിലധികം ആയത്തുകളെ ഇന്നുള്ള ഖുർആനിലുള്ളൂ. ചില ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നല്ലേ അതിനർത്ഥം?

ശിയാക്കളുടെ ചില കൃതികളിലാണ് ഇത്തരം പരാമർശങ്ങളുള്ളത്. ശിയാക്കളുടെ ഹദീഥ് ഗ്രന്ഥമായ അൽ കുലൈനിയുടെ ഉസൂലിൽ കാഫിയിൽ, അവരുടെ ഹദീഥ് നിദാനശാസ്ത്രപ്രകാരം അവർ സ്വീകാര്യമാണെന്ന് കരുതുന്ന ഒരു നിവേദനത്തിൽ പറയുന്നത് ഇങ്ങനെയാണ്: “അബൂ അബ്ദില്ല പറയുന്നു: മുഹമ്മദ് നബി(സ)ക്ക് ജിബ്‌രീല്‍ (അ) നല്‍കിയ ഖുര്‍ആനില്‍ പതിനേഴായിരം ആയത്തുകള്‍ ഉണ്ടായിരുന്നു.” (ഉസൂലില്‍ കാഫി വാല്യം രണ്ട്, പുറം 634, ഹദീഥ് 28)

അലി(റ)യോടുള്ള കൃത്രിമ സ്‌നേഹം പ്രകടമാക്കി ഇസ്‌ലാമില്‍ നിന്നും ജനങ്ങളെ തിരിച്ചുവിടാനായി ജൂതനായ ഇബ്‌നു സബഅ് ജന്മം നല്‍കിയതാണ് ശീഇസം. പ്രമുഖരായ സ്വഹാബാക്കളെല്ലാം അവിശ്വാസികളാണെന്നും അവര്‍ ഖുര്‍ആന്‍ മാറ്റിമറിച്ചു എന്നും അവര്‍ വാദിച്ചു. സനദുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ സനദുകൾ കൃത്രിമമായി അവര്‍ നിര്‍മിച്ചോ പല അന്ധവിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഗ്രന്ഥകര്‍ത്താവ് തന്നെ മഹാനുണയനായതിനാൽ അയാളുടെ കൃതികളുടെ സ്ഥാനം ചവറ്റുകൂനയാണ്. ജൂതനായ പൗലോസ് ക്രിസ്തുമതത്തെ നശിപ്പിച്ചതില്‍ പാഠമുള്‍ക്കൊണ്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ ജൂതനായ ഇബ്‌നു സബഇനെ തിരിച്ചറിഞ്ഞുവെങ്കിലും വൈകിയിരുന്നു. അങ്ങനെയാണ് ശീഇസം എന്ന മതം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കിയത്.

ഖുര്‍ആന്‍ തിരുത്തലുമായി ബന്ധപ്പെട്ട് അവര്‍ ആരോപിക്കുന്ന ദുരാരോപണങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ആരോപണങ്ങളായി മാത്രമാണ് കാണേണ്ടത്. ശരിയായ സനദുകളിലൂടെ അവ തെളിയിക്കാന്‍ സാധ്യമല്ല. ശിയാക്കളുടെ ഇത്തരം ആരോപണങ്ങൾക്ക് അഹ്ലുസുന്നയുടെ മഹാപണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച അന്തലൂസിയൻ പണ്ഡിതനായ ഇബ്ൻ ഹസം എഴുതി: “പരിശുദ്ധ ഖുർആനിൽ കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന റാഫിദികളുടെ വാദത്തെക്കുറിച്ച് പറയാനുള്ളത്, അവർ മുസ്‌ലിംകളല്ലെന്നാണ്. നിരവധി വിഭാഗങ്ങളുള്ള അവരിലെ ഒന്നാമത്തെ വിഭാഗം ഉടലെടുത്തത് പ്രവാചകവിയോഗത്തിന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും കള്ളപ്രചാരണങ്ങളുടെയും പാഷാണ്ഡതയുടെയും കാര്യത്തിൽ പിന്തുടർന്നുകൊണ്ട് ഇസ്‌ലാമിനെ തകർക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവർ രൂപമെടുത്തത്. അലി ബിൻ അബീതാലിബിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർക്കും ദിവ്യത്വം കൽപിക്കുന്നത് വരെ ചെന്നെത്തിയവരാണ് അവരിലെ അതിതീവ്രവിഭാഗങ്ങൾ. അവരിലെ വ്യതിയാനം കുറഞ്ഞ വിഭാഗത്തിന്റെ വിശ്വാസം അലിക്കുവേണ്ടി സൂര്യൻ രണ്ട് തവണ പിന്നിലേക്ക് നടന്നിട്ടുണ്ടെന്നാണ്. പച്ചക്കള്ളങ്ങളിൽ അഭിരമിക്കുന്ന ഇത്തരം വിഭാഗങ്ങൾ ഖുർആനിനെക്കുറിച്ച് കള്ളം പറയുന്നതിൽ അത്ഭുതപ്പെടാനെന്തുണ്ട്?” (ഇബ്നു ഹസമിൽ നിന്ന് ഇസ്‌റാഈൽ ഫ്രീഡ്ലാൻഡർ ഉദ്ധരിച്ചത്: Israel Friedlaender (1908). “The Heterodoxies of the Shiites in the Presentation of Ibn Hazm”, Journal of the American Oriental Society. American Oriental Society. 29: 61–2. Retrieved 11 April 2015.)

ശിയാക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഖുർആനിൽ മാറ്റത്തിരുത്തലുകളുണ്ടായിട്ടുണ്ട് എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും, പല പ്രഗത്ഭരായ ഷിയാ പണ്ഡിതന്മാരും ഈ ആരോപണം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. 1992 ൽ മരണപ്പെട്ട ഇറാഖിലെ ഷിയാപണ്ഡിതനായ ആയത്തുല്ലാ അബുൽ ഖാസിം അൽഖൊയി പറയുന്നത് ഇങ്ങനെയാണ്: “ഖുർആനിൽ യാതൊരു മാറ്റത്തിരുത്തലും വന്നിട്ടില്ലെന്നും മഹാപ്രവാചകന് (സ) അവതരിക്കപ്പെട്ട ഖുർആൻ അതേപോലെ പൂർണമായും യാതൊരു വ്യത്യാസവുമില്ലാതെയുമാണ് നമ്മുടെ കൈവശമുള്ളത് എന്നുമാണ് മുസ്‌ലിംകളെല്ലാം സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന വീക്ഷണം. നിരവധി പ്രാമാണികരായ പണ്ഡിതന്മാർ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇഥനാ അശ്അരികളിൽക്കിടയിലെ പ്രഗത്ഭ ഹദീഥ് പണ്ഡിതനായ മുഹമ്മദ് ബിൻ ബാബവയ്ഹ് ഖുർആനിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നത് ഇഥനാ അശ്അരികളുടെ ഒരു അടിസ്ഥാനവിശ്വാസമാണെന്ന് എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇമാമീ ശിയാക്കളുടെ നിയമവിശാരദനായ അബൂ ജഅ്ഫർ മുഹമ്മദ് ബിൻ അൽഹസൻ അത്തൂസി, തന്റെ ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ അൽതിബയാനിന്റെ തുടക്കത്തിൽ തന്നെ ഈ വീക്ഷണം വ്യക്തമാക്കുകയും തെളിവുകളുടെ വെളിച്ചത്തിൽ അത് സമർത്ഥിക്കുകയും തന്റെ ഗുരുവായ അശ്ശരീഫുൽ മുർതദക്ക് ഇതേ കാഴ്ചപ്പാടാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ അത്തബ്റാസിയും തന്റെ വ്യാഖ്യാനമായ മജ്മഉൽ ബൈദാനിന്റെ മുഖവുരയിൽ ഇക്കാര്യം തന്നെയാണ് സമർത്ഥിച്ചിരിക്കുന്നത്.” (Al-Sayyid Abu al-Qasim al-Musawi al-Khu’i, Prolegomena to the Qur’an, Oxford, 1998, Page 137-138)

ആരോപണമുന്നയിച്ചവർ പോലും സ്വയം തന്നെ പിതൃത്വം നിഷേധിക്കാൻ മാത്രം ദുർബലമായ തെളിവുകളാണ് ഖുർആനിൽ മാറ്റങ്ങളുണ്ടായിയെന്ന് വാദിക്കുന്നവരുടെ പക്കലുള്ളത് എന്നാണ് ഈ ശിയാപണ്ഡിതന്റെ ഉദ്ധരണി വെളിപ്പെടുത്തുന്നത്. ഉസൂലുൽ കാഫിയിലെ ഹദീഥ് ദുർബലമാണെന്ന് സ്ഥാപിക്കുവാൻ പാടുപെടുകയാണ് ഇന്ന് ജീവിക്കുന്ന ശിയാബുദ്ധിജീവികളെന്ന് അവരുടെ രചനകളും ഇന്റർനെറ്റിലെ ഇടപെടലുകളും ശ്രദ്ധിച്ചാൽ മനസ്സിലാവും. ഖുർആനിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലുള്ള തെളിവുകൾ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്.

 അബ്രഹാമും ഇശ്മയേലും ഏകദൈവാരാധക്കുവേണ്ടി സ്ഥാപിച്ച പ്രാര്‍ത്ഥനാമന്ദിരത്തോടനുബന്ധിച്ച് പില്‍ക്കാലത്ത് ബഹുദൈവവിശ്വാസപരമായ ചടങ്ങുകള്‍ രൂപം കൊണ്ടതാണെന്നും കഅ്ബയുടെ സാക്ഷാല്‍ ലക്ഷ്യം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയാണെന്നും പല അറബികള്‍ക്കും പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍പോലും അറിയാമായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഈ വിശ്വാസമുള്ളവരല്ലായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള നിവേദനങ്ങളില്‍ നിന്ന് സ്പഷ്ടമാണ്. മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്ന ഓറിയന്റലിസ്റ്റ്-മിഷനറി രചനകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ഹനീഫിയ്യത്തിനെ സംബന്ധിച്ച മുസ്‌ലിം അവകാശവാദത്തെ പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ലേ?

ല്ല. മക്കയുടെ ഇബ്‌റാഹീമീ പാരമ്പര്യം മുഹമ്മദ് നബി (സ) പറഞ്ഞുണ്ടാക്കിയതാണ് എന്ന വിമര്‍ശനത്തെ എല്ലാ അര്‍ത്ഥത്തിലും കടപുഴക്കുന്നതാണ് പ്രവാചകനിയോഗത്തിനുമുമ്പേ അറേബ്യയിലുണ്ടായിരുന്ന ഹനീഫുകളുടെ സാന്നിധ്യം. അറബികള്‍ ഇബ്‌റാഹീമീ ഏകദൈവാരാധനയില്‍നിന്ന് വ്യതിചലിച്ചുപോയതായി മനസ്സിലാക്കുകയും ബഹുദൈവാരാധനാപരമായ അറബ് അനുഷ്ഠാനങ്ങളോട് വിരക്തി പ്രകടിപ്പിച്ച് ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ വീണ്ടെടുപ്പ് സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുകയും ചെയ്ത ന്യൂനപക്ഷമാണ് മക്കയിലും പരിസരപ്രദേശങ്ങളിലും ഹനീഫുകള്‍ എന്നു വിളിക്കപ്പെട്ടത് എന്ന് അവരെ സംബന്ധിച്ച നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇബ്‌റാഹീമീ രക്തത്തോടൊപ്പം ആദര്‍ശവും കുറേയെങ്കിലും അറേബ്യയില്‍ മുഹമ്മദ് നബി(സ)യുടെ കാലം വരെ നിലനിന്നുവെന്ന് ഹനീഫുകളുടെ ചരിത്രം ബോധ്യപ്പെടുത്തുന്നു എന്നതിനാലാണ് ഹനീഫുകള്‍ ഇബ്‌റാഹീമീ നിലപാടുകളുടെ പുനരുജ്ജീവനത്തിന് പരിശ്രമിച്ചവരായിരുന്നില്ലെന്ന് ചില നിവേദനങ്ങളിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ പരിശ്രമിച്ചു നോക്കിയിട്ടുള്ളത്.

വാസ്തവത്തില്‍, അറേബ്യയില്‍ നിലനിന്നിരുന്ന ഹനീഫിയ്യത്തിനെ സംബന്ധിച്ച ചരിത്രനിവേദനങ്ങളുടെ വിശകലനം ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശമനുസരിച്ച് ജീവിക്കാനുളള അദമ്യമായ ആഗ്രഹമാണ് ഹനീഫുകളെ വ്യതിരിക്തരാക്കിയത് എന്നുതന്നെയാണ് ബോധ്യപ്പെടുത്തുന്നത്. ഇബ്‌റാഹീമിലേക്ക് മടങ്ങുവാനുള്ള ത്വര മുഹമ്മദ് നബി (സ) പുതിയ ദേശപാരമ്പര്യം മെനഞ്ഞുണ്ടാക്കി മക്കക്കാരില്‍ കൃത്രിമമായി സന്നിവേശിപ്പിച്ചതാണെന്ന വിമര്‍ശക വീക്ഷണം പ്രസ്തുത നിവേദനങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും നിലനില്‍ക്കുകയില്ല. തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസ-കര്‍മ മാര്‍ഗം പൂര്‍ണമായും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റേതുമാണ് എന്ന് വലിയൊരു വിഭാഗം അറബികള്‍ തെറ്റിദ്ധരിച്ചപ്പോഴും അങ്ങനെയല്ലെന്നും അതില്‍ കലര്‍പ്പുകള്‍ വന്നിട്ടുണ്ടെന്നും ശരിയായി തിരിച്ചറിഞ്ഞ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു ഹനീഫുകള്‍. അല്ലാഹുവിനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നതുകൊണ്ടാണ് അവര്‍ ഹനീഫുകള്‍ (ഋജുമാനസ്‌കര്‍-കലര്‍പ്പുകള്‍ അനുവദിക്കാത്തവര്‍) എന്നറിയപ്പെട്ടത്.

മക്കന്‍ മുഖ്യധാരയോട് കലഹിച്ച് ഇബ്‌റാഹീമീ സരണിയോട് വിഗ്രഹാരാധനയും അറബ് അനാചാരങ്ങളും ഒത്തുപോവുകയില്ലെന്ന് ഒറ്റയാനായി പ്രഖ്യാപിച്ച സയ്ദ്ബ്‌നു അംറുബ്‌നു നുഫയ്ല്‍ ആണ് ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതനായ ഹനീഫ്. മുഹമ്മദ് നബി(സ)യുടെ സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുമുമ്പ് മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു സയ്ദ് എന്നാണ് മനസ്സിലാകുന്നത്. മക്കന്‍ വിഗ്രഹാരാധന ശരിയല്ലെന്ന് മനസ്സിലാക്കി ശരിയായ ദൈവികപാത തേടി സിറിയയിലേക്കടക്കം യാത്ര പോയ സയ്ദിന് ജൂത, ക്രൈസ്തവ പണ്ഡിതരടക്കം ഉപദേശിച്ചുകൊടുത്തത് ഇബ്‌റാഹീമീ ഹനീഫിയ്യത്തായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ തീര്‍ത്തും പ്രബലമായ നിവേദനത്തിലുണ്ട്. സിറിയയില്‍ നിന്നു മടങ്ങിയപ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി ”എന്റെ രക്ഷിതാവേ, ഞാന്‍ ഇബ്‌റാഹീമിന്റെ മതത്തിലാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക” എന്ന് പ്രഖ്യാപിച്ചതായി ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ബുഖാരി). താന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്നും അതാണ് ഇബ്‌റാഹീമിന്റെ ശരിയായ മതം എന്നും താനാണ് അതില്‍ നിലനില്‍ക്കുന്നതെന്നും ഇബ്‌റാഹീമിന്റെ പൈതൃകം അവകാശപ്പെടുമ്പോഴും മറ്റു മക്കക്കാര്‍ അദ്ദേഹത്തിന്റെ മതത്തില്‍ നിന്നും വ്യതിചലിച്ചുപോയിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് സയ്ദ്ബ്‌നു അംറ് കഅ്ബയുടെ ചാരത്തുനിന്ന് ”ഖുറയ്ശികളേ, സയ്ദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് (അല്ലാഹു) സത്യം; നിങ്ങളിലൊരാളുമല്ല, മറിച്ച് ഞാനാണ് ഇബ്‌റാഹീമിന്റെ മതത്തിലുള്ളത്” (മാ അസ്ബ്ഹ മിന്‍കും അഹദുന്‍ അലാ ദീനി ഇബ്‌റാഹീമ ഗ്വയ്‌രീ) എന്നു പ്രഖ്യാപിച്ചത് ഇബ്‌നു ഇസ്ഹാക്വിന്റെ സീറയിലുണ്ട് (Guillaume, 99-100).

താന്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന് സയ്ദ് പറയുന്നത് ആ മാര്‍ഗം മക്കക്കാര്‍ നേരത്തെ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ് എന്ന അവബോധത്തോടെയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഹനീഫിയ്യാ ഏകദൈവാരാധനാനിഷ്ഠ സ്വീകരിച്ചതിന്റെ ഫലമായി, അദ്ദേഹം വിഗ്രഹാരാധനയും വിഗ്രഹങ്ങള്‍ക്ക് നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും പൂര്‍ണമായി ഉപേക്ഷിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു (Ibid, p. 99). മദീനയില്‍ പ്രവാചകാഗമനത്തിനു മുമ്പുതന്നെ ഹനീഫ് ആയി ജീവിച്ചിരുന്ന ബനൂ അദിയ്യ ഗോത്രക്കാരന്‍ അബൂ ക്വയ്‌സ് ബിന്‍ അബൂ അനസിന്റെയും കഥ ഏതാണ്ട് സമാനം തന്നെയാണ്. വിഗ്രഹങ്ങളുപേക്ഷിക്കുകയും ജൂതനോ ക്രൈസ്തവനോ ആകുന്നതിനുപകരം ശുദ്ധമായ ഇബ്‌റാഹീമീ സരണി പുല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ”ഞാന്‍ ഇബ്‌റാഹീമിന്റെ നാഥനെയാണ് ആരാധിക്കുന്നത്” എന്ന് വിശദീകരിച്ച് പ്രാര്‍ത്ഥന നിര്‍വഹിക്കുവാന്‍ വേണ്ടി ഒരു ആരാധനാലയം പണിതതായി ഇബ്‌നു ഇസ്ഹാക്വില്‍ തന്നെയുണ്ട്. ഇദ്ദേഹം നബി (സ) മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു (Ibid, pp. 236-9).

സയ്ദിനെയും അബൂക്വയ്‌സിനെയും സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പഠിപ്പിച്ചിരുന്നത് ശുദ്ധ ഏകദൈവാരാധനയാണെന്നും എന്നാല്‍ അറബികള്‍ അവരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലും അധാര്‍മികതകളിലും എത്തിപ്പെട്ടു എന്നുമുള്ള അടിസ്ഥാന ബോധ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത് എന്നാണ്. ഇബ്‌റാഹീമീ സരണിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ക്ക് ബോധ്യം വന്ന തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ ഏകദൈവാരാധന നിര്‍വഹിക്കുകയും ചെയ്ത് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു അവര്‍. അതല്ലാതെ, അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ വിശദമായ കര്‍മശാസ്ത്രത്തെക്കുറിച്ചോ അനുഷ്ഠിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട തിന്മകളെക്കുറിച്ചോ കൃത്യവും സമഗ്രവുമായ ധാരണകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വഹ്‌യ് ലഭിക്കുന്ന ഒരു പ്രവാചകന്റെ അസാന്നിധ്യമായിരുന്നു ഈ പ്രതിസന്ധിക്കു കാരണം.

അബൂക്വയ്‌സും സയ്ദും ആര്‍ത്തവകാരികളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്നതും സയ്ദ് ശവവും രക്തവും ഭക്ഷിക്കുന്നത് ഒഴിവാക്കിയതും പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെ എതിര്‍ത്തതുമെല്ലാം ഇബ്‌നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്. ഇവയെല്ലാം അവരുടെ അന്വേഷണങ്ങളില്‍ നിന്ന് അവരെത്തിപ്പെട്ട ധാര്‍മിക നിലപാടുകളായിരുന്നു. കുറേക്കൂടി നിഷ്‌കൃഷ്ടമായ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവര്‍ ദാഹിച്ചിരുന്നുവെന്ന് സയ്ദ്ബ്‌നു അംറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു : ”എന്റെ രക്ഷിതാവേ, നിന്നെ ആരാധിക്കാനുള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ ഞാനത് സ്വീകരിക്കുമായിരുന്നു; പക്ഷേ എന്തു ചെയ്യാം, എനിക്കതറിയില്ല!” തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് അല്ലാഹുവിനു സുജൂദ് ചെയ്ത് അദ്ദേഹം വാക്കുകള്‍ ഇങ്ങനെ മുഴുമിപ്പിച്ചു: ”എന്റെ നാഥന്‍ ഇബ്‌റാഹീമിന്റെ നാഥനാണ്, എന്റെ മതം ഇബ്‌റാഹീമിന്റെ മതവുമാണ്.” (Ibid, p. 100; Dr. Mahdi  Rizqullah Ahmad, A Biography of the Prophet of Islam in the light of Original Sources  (Riyadh: Darussalam, 2005), p. 58).

മക്കയിലും മദീനയിലുമുണ്ടായിരുന്ന ഹനീഫുകളായി അറിയപ്പെട്ടിരുന്ന  ചില വ്യക്തികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തോട് ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയുന്ന ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ ഹനീഫുകള്‍ ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ പുനരുജ്ജീവനത്തിനു ശ്രമിച്ചവരല്ലായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി സയ്ദിന്റെ വാക്കുകളില്‍ തന്നെയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇബ്‌റാഹീമീ ഏകദൈവാരാധനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നവരെല്ലാം അറേബ്യയില്‍ ഹനീഫുകളായാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചവരും നിഷേധിച്ചവരുമുണ്ടാകാം, പ്രവാചകന്‍ സ) പ്രബോധനം ചെയ്ത ധാര്‍മിക പദ്ധതിയുടെ വിശദാംശങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമുണ്ടാകാം, ഏകദൈവാരാധന മനസ്സിലുള്‍ക്കൊണ്ടാല്‍ മതിയെന്നും നബി (സ) ചെയ്യുന്നതുപോലെ സമൂഹത്തില്‍ അത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും കരുതിയ ആദര്‍ശ പ്രതിബദ്ധത കുറഞ്ഞ വ്യക്തികളുമുണ്ടാകാം. ഹനീഫുകള്‍ ആരാണെന്ന് മനസ്സിലാക്കിയവര്‍ക്ക് ചരിത്രപരമായി ഇവയിലൊന്നും യാതൊരു അസാംഗത്യവും അനുഭവപ്പെടുകയില്ല.

ഏകശിലാത്മകമായ ഒരു സമൂഹമായിരുന്നില്ല ഹനീഫുകളുടേത്; മറിച്ച് ഇബ്‌റാഹീമീ ഏകദൈവാരാധനയെക്കുറിച്ച് നിശ്ചയവും വ്യക്തതയുമുണ്ടായിരുന്ന, എന്നാല്‍ അനുബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ടായിരുന്ന ഒറ്റയും തെറ്റയുമായ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ എടുത്തുദ്ധരിക്കുന്ന നിവേദനങ്ങള്‍ നിദാനശാസ്ത്രപരമായി ആധികാരികമാണെങ്കിലും അല്ലെങ്കിലും, അവരുടെ വാദം സ്ഥാപിക്കുവാന്‍ പര്യാപ്തമായവയല്ല എന്നതാണ് വാസ്തവം. ചില ഹനീഫുകള്‍ പ്രവാചകന്റെ കൂടെ നിന്നില്ല എന്നുമാത്രമാണ് പരാമൃഷ്ട നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇബ്‌റാഹീം നബി(അ)യുടെ ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന കാര്യത്തില്‍ അവര്‍ക്ക് നബി(സ)യുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല  എന്ന് അതേ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മക്കയില്‍ പൂര്‍വപിതാക്കളായ ഇബ്‌റാഹീമിെനയും ഇസ്മാഈലിനെയും കുറിച്ചുള്ള ബോധ്യവും അവരുടെ ചര്യകള്‍ മുറുകെപ്പിടിക്കണമെന്ന വികാരവും പ്രവാചകന്‍ (സ) പുതുതായി സൃഷ്ടിച്ചെടുത്തതല്ലെന്ന് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കുന്നവയാണ് ആ ഉദ്ധരണികള്‍. ഹനീഫുകള്‍ എന്നാല്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ എല്ലാ ആശയങ്ങളും അംഗീകരിച്ചവരായിരുന്നു എന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിമര്‍ശകര്‍ അവയുടെ വിശകലനം നിര്‍വഹിക്കുന്നത്. ഈ തെറ്റിദ്ധാരണയില്‍ നിന്ന് മോചിതരായാല്‍  വിമര്‍ശകര്‍ സ്വന്തം അടിസ്ഥാനങ്ങളെയാണ് തകര്‍ത്തുകളയുന്നത് എന്ന് ആര്‍ക്കും ബോധ്യമാകും. മദീനയിലെ ഔസ് ഗോത്രത്തിന്റെ നേതാക്കളിലൊരാളായിരുന്ന അബൂ ആമിര്‍ അംറുബ്‌നു സയ്ഫും ഔസ് ഗോത്രക്കാരന്‍ തന്നെയായിരുന്ന കവി അബുക്വയ്‌സ് ബിന്‍ അസ്‌ലതും ത്വാഇഫുകാരനായ ഉമയ്യയുമാണ് ഹനീഫുകളായി അറിയപ്പെട്ടിരുന്ന, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്ന് ചില നിവേദനങ്ങള്‍ പറയുന്ന വ്യക്തികള്‍. അബൂ ആമിറും നബി(സ)യും തമ്മില്‍ മദീനയില്‍വെച്ച് നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇബ്‌നു ഇസ്ഹാക്വിന്റെ, വിമര്‍ശകര്‍ ആശ്രയിക്കുന്ന നിവേദനത്തില്‍ തന്നെയുണ്ട്. ഏതു മതവുമായാണ് പ്രവാചകന്‍ (സ) നിയോഗിക്കപ്പെട്ടതെന്ന അബൂ ആമിറിന്റെ ചോദ്യത്തിന് ‘ഹനീഫിയ്യ; ഇബ്‌റാഹീമിന്റെ മതം’ എന്ന് നബി (സ) മറുപടി പറഞ്ഞപ്പോള്‍ താനും ആ മതത്തില്‍ തന്നെയാണ് എന്നായിരുന്നു അബൂ ആമിറിന്റെ പ്രത്യുത്തരം. അബൂ ആമിര്‍ ഇബ്‌റാഹീമിന്റെ മതം ശരിയായി പിന്തുടരുന്നില്ലെന്ന് പറഞ്ഞ പ്രവാചകന്‍(സ)യോട് അദ്ദേഹം പറഞ്ഞത് ‘ഹനീഫിയ്യത്തില്‍ ഇല്ലാത്ത പലതും, മുഹമ്മദ്, താങ്കള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു’ (ഇന്നക്ക അദ്ഖല്‍ത, യാ മുഹമ്മദ്, ഫില്‍ ഹനീഫിയ്യ മാ ലയ്‌സ മിന്‍ഹാ) എന്നായിരുന്നുവെന്നും ഇബ്‌റാഹീമിന്റെ മതത്തെ അതിന്റ ശുദ്ധതയില്‍ അപ്പടി പ്രബോധനം ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നബി (സ) ഇതിനോട് പ്രതിവചിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു. ഇബ്‌റാഹീമീ സരണി പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടതിനാല്‍ തന്നെയാണ് അബൂ ആമിര്‍ ഹനീഫ് ആയി അറയപ്പെട്ടതെന്നും ഇബ്‌റാഹീമിന്റെ മാര്‍ഗത്തിന്റെ വിശദാംശങ്ങളില്‍ എന്തെല്ലാം വരുമെന്ന കാര്യത്തിലാണ് അദ്ദേഹത്തിന് പ്രവാചകനുമായി അഭിപ്രായവ്യത്യാസമുണ്ടായതെന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംവാദത്തില്‍ നിന്ന് വ്യക്തമാണ്. അറേബ്യയില്‍ പ്രവാചകനുമുമ്പേ ഇബ്‌റാഹീമീ വികാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ സൂചകമാണ് ഫനീഫുകള്‍ എന്ന നിരീക്ഷണത്തെ ഈ നിവേദനം എങ്ങനെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്? രണ്ടാമത്തെയാളായ അബൂ ക്വയ്‌സ് ബിന്‍ അസ്‌ലത്, ‘ഞാന്‍ ഇബ്‌റാഹീമിന്റെ മതം പിന്തുടരുന്നു; മരണം വരെ ഞാനതില്‍ നിന്ന് പിന്‍മാറുകയില്ല’ എന്ന് പ്രസ്താവിക്കുമായിരുന്നുവെന്ന് ഓറിയന്റലിസ്റ്റുകള്‍ ആശ്രയിക്കുന്ന ഇബ്‌നു സഅദിന്റെ നിവേദനത്തില്‍ തന്നെയുണ്ട്. ഹനീഫിയ്യത്തിന് ഏകദൈവാരാധനാ നിലപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്ന വിമര്‍ശകവാദത്തെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ചുകളയുന്നതാണ് ഉമയ്യയെക്കുറിച്ചുള്ള നിവേദനങ്ങളെല്ലാം. അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും അതിന്റെ പേരില്‍ ജൂതനായിപ്പോലും വിചാരിക്കപ്പെടുകയും ചെയ്ത, ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും യഥാര്‍ത്ഥ പൈതൃകം ഹനീഫിയ്യത്താണെന്ന് സ്ഥാപിച്ചുകൊണ്ട് സമൃദ്ധമായി കവിതകളെഴുതിയ ആളായിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ‘ഹനീഫീ’ കവിതള്‍ അറബ് വാമൊഴി പാരമ്പര്യത്തില്‍ സജീവമായി നിലനിന്നതുകൊണ്ടുതന്നെ, ജാഹിലിയ്യാ കാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള അറബിക്കവിതകളുടെ ബൃഹദ്‌ശേഖരം അരനൂറ്റാണ്ടു കാലത്തെ അധ്വാനംകൊണ്ട് അബുല്‍ ഫറജ് ഇസ് ഫഹാനി സി. ഇ പത്താം നൂറ്റാണ്ടില്‍ അഗാനി എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍പോലും ഇടം പിടിച്ചിട്ടുണ്ട്. വിമര്‍ശകര്‍ക്കാവശ്യമുള്ളതൊന്നും ഉമയ്യയെ വിശകലനം ചെയ്തതുകൊണ്ട് ലഭിക്കുകയില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. ”ഹനീഫിയ്യത്ത് സത്യമാണെന്നെനിക്കറിയാം; എന്നാല്‍ മുഹമ്മദിന്റെ കാര്യത്തിലാണ് എനിക്ക് തീര്‍ച്ചയില്ലാത്തത്” (വ അന അഅ്‌ലമു അന്നല്‍ ഹനീഫിയ്യ ഹക്വുന്‍ വലാകിന്നശ്ശക്ക്വ യുദാഖിലുനീ ഫീ മുഹമ്മദ്) എന്നാണ് ഉമയ്യ പ്രവാചകനുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞത് (ഫത്ഹുല്‍ബാരി). മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ വിമുഖത കാണിച്ചുവെന്നതുകൊണ്ട് ഉമയ്യ ഇബ്‌റാഹീമീ ആദര്‍ശ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നുവെന്ന വസ്തുത എങ്ങനെയാണ് ഇല്ലാതാവുക? അറബികള്‍ക്കിയടിലുണ്ടായിരുന്ന ഇബ്‌റാഹീമീ ബോധത്തെ അദ്ദേഹത്തെ സംബന്ധിച്ച നിവേദനങ്ങള്‍ സാധൂകരിക്കുകയല്ലാതെ എങ്ങനെയാണ് നിരാകരിക്കുക? ചുരുക്കത്തില്‍, ഹനീഫുകളെക്കുറിച്ചുള്ള ചരിത്ര/ഹനീഥ് നിവേദനങ്ങള്‍ അവര്‍ ഇബ്‌റാഹീമീ ആദര്‍ശ വ്യതിരിക്തത അവകാശപ്പെട്ടിരുന്നവരല്ല എന്ന് സൂചിപ്പിക്കുന്നുവെന്ന വിമര്‍ശകരുടെ വാദം ഒരു കഴമ്പുമില്ലാത്തതാണ്.

 മക്കന്‍ ബഹുദൈവാരാധക പാരമ്പര്യത്തില്‍ വികസിച്ചുവന്ന ഒരു ശിലാപൂജക ക്ഷേത്രമായിരുന്നു വാസ്തവത്തില്‍ കഅ്ബ. തെക്കനറേബ്യന്‍ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാകൃത ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന് സമര്‍ഥിക്കാന്‍ ചില ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഉന്നയിച്ചിട്ടുള്ള ഈ വാദം ശരിയാണോ?

ല്ല. തെക്കേ അറേബ്യയിലെ വിഗ്രഹാരാധകര്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബയെന്ന് ‘ചരിത്രരേഖകള്‍’ വ്യക്തമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം വിമര്‍ശകരൊന്നും തന്നെ ഒരു ‘ചരിത്രരേഖ’യും നാളിതുവരെ ഇവ്വിഷയകമായി ഹാജരാക്കിയിട്ടില്ല എന്നതാണ് സത്യം. ദക്ഷിണ അറേബ്യ എന്ന ഭൂമിശാസ്ത്രപരമായ മേല്‍വിലാസം സ്ഥാപിക്കുന്നതുപോയിട്ട് ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനക്കുവേണ്ടി ആരെങ്കിലും നിര്‍മിച്ചതാണ് കഅ്ബയെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു ചരിത്രരേഖയും ഇല്ല. വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരന്‍ ഹെറഡോട്ടസ് ‘അലിലത്’ എന്നുപേരുള്ള ഒരു അറേബ്യന്‍ ദേവതയെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്നതാണ് കഅ്ബ വിഗ്രഹാരാധകര്‍ സ്ഥാപിച്ചതാണെന്ന് തെളിയിക്കാന്‍ പല ഇസ്‌ലാം വിമര്‍ശകരും എടുത്തുദ്ധരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് ത്വാഇഫില്‍ പൂജിക്കപ്പെട്ടിരുന്ന ലാത്ത എന്ന വിഗ്രഹമാണ് ഹെറഡോട്ടസിന്റെ പരാമര്‍ശത്തിന് വിധേയമായതെന്ന് അവരില്‍ ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്.

പുരാതനകാലം മുതല്‍ക്കുതന്നെ കഅ്ബ വിഗ്രഹാരാധകരുടെ ദേവാലയമായിരുന്നുവെന്ന് ഹെറഡോട്ടസിന്റെ എഴുത്തുകള്‍ തെളിയിക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഇവിടെ, ഒന്നാമതായി മക്കയെക്കുറിച്ചോ കഅ്ബയെക്കുറിച്ചോ ഹെറഡോട്ടസ് യാതൊരു പ്രസ്താവനയും നടത്തുന്നില്ല എന്നതാണ് സത്യം. ഹെറഡോട്ടസിന്റെ ‘അലിലത്ത്’ ‘ലാത്ത’യാണെങ്കില്‍ ത്വാഇഫിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എന്നാണ് വരിക. അങ്ങനെയാണെങ്കിലും അല്ലെങ്കിലും, അറേബ്യയുടെ ഒരു ഭാഗത്ത് ബി.സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഒരു വിഗ്രഹം ദേവതയായി ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വിവരണം തെളിയിക്കുന്നത്. ഇതിന് മക്കയുമായും കഅ്ബയുമായും എന്തു ബന്ധമാണുള്ളത്? കഅ്ബ വിഗ്രഹാരാധനക്കുവേണ്ടി പടുത്തുയര്‍ത്തപ്പെട്ട ഭവനമാണെന്ന  വാദത്തിന് അതെങ്ങനെയാണ് തെളിവാകുക?

രണ്ടാമതായി, ഹെറഡോട്ടസ് ഇനി സാക്ഷാല്‍ കഅ്ബയെക്കുറിച്ചുതന്നെ ഇതേ കാര്യം എഴുതിയാലും അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും കഅ്ബക്കു ചുറ്റുമുള്ള ജനത ദേവതാപൂജ ആരംഭിച്ചുവെന്നല്ലാതെ കഅ്ബ സ്ഥാപിക്കപ്പെട്ടത് അന്നായിരുന്നുവെന്നും അതിനുവേണ്ടിയായിരുന്നുവെന്നും എങ്ങനെയാണ് സ്ഥാപിക്കപ്പെടുക? ഇബ്‌റാഹിം നബി(അ)യാണ് കഅ്ബ സ്ഥാപിച്ചതെന്ന പ്രവാചകാധ്യാപനത്തെ അതെങ്ങനെയാണ് തിരുത്തുക? ബൈബിള്‍ കാലഗണന പ്രകാരം ഹെറഡോട്ടസിന് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഇബ്‌റാഹിം പ്രവാചകന്‍ സ്ഥാപിച്ച ഒരാരാധനാലയത്തിന്റെ പരിസരത്ത് ഹെറഡോട്ടസിന്റെ കാലമായപ്പോഴേക്കും വിശ്വാസവ്യതിചലനങ്ങളുടെ ഫലമായി വിഗ്രഹങ്ങള്‍ വന്നുചേരുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്? കഅ്ബയെ ഇബ്‌റാഹിം നബി (അ) പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൂല്യങ്ങളില്‍ തന്നെ അറബികള്‍ ചരിത്രത്തിലുടനീളം നിലനിര്‍ത്തി എന്ന് മുഹമ്മദ് നബി(സ)യോ മുസ്‌ലിംകളോ അവകാശപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ചരിത്രത്തില്‍ സംഭവിച്ച അപഭ്രംശങ്ങള്‍ വഴി പരിശുദ്ധമായ ആ ദൈവഭവനം പില്‍ക്കാലത്ത് വിഗ്രഹങ്ങള്‍കൊണ്ട് മലിനമായിത്തീര്‍ന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരം അപഭ്രംശങ്ങളില്‍ നിന്നു വിമോചിപ്പിച്ച് കഅ്ബയെ അതിന്റെ ആദിമ അബ്രഹാമിക വിശുദ്ധയില്‍ പുനഃസ്ഥാപിക്കുക എന്ന ദൗത്യമാണല്ലോ, മുഹമ്മദ് നബി (സ) ഏഴാം നൂറ്റാണ്ടില്‍ നിര്‍വഹിച്ചത്.

ബി. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഡിയോഡറസ് സിക്കുലസ് (Diodorus Siculus) എന്ന ഗ്രീക്ക് ചരിത്രകാരന്‍ അന്ന് അദ്ദേഹത്തിനറിയാമായിരുന്ന ഭൂപ്രദേശങ്ങളെക്കുറിച്ചെഴുതിയ ബിബഌയോത്തിക്ക ഹിസ്റ്റോറിക്ക (Bibliotheca Historica) എന്ന ഗ്രന്ഥത്തില്‍ മക്കയെ പരമാര്‍ശിച്ചുകൊണ്ട് ”അവിടെ അതിവിശുദ്ധവും എല്ലാ അറബികളും അങ്ങേയറ്റം ആദരിക്കുന്നതുമായ ഒരാരാധനാലയം നിലിവിലുണ്ട്” എന്നെഴുതിയിട്ടുള്ളതാണ് വിമര്‍ശകരുടെ മറ്റൊരു ‘തെളിവ്.’ ഗ്രീക്കുകാര്‍ക്കുപോലും പരിചിതമാകുംവിധമുള്ള പ്രശസ്തി ക്രിസ്തുയേശുവിനു മുമ്പുതന്നെ കഅ്ബ കൈവരിച്ചിരുന്നുവെന്ന് മാത്രമാണ് വാസ്തവത്തില്‍ ഡിയോഡറസിന്റെ ഗ്രന്ഥം തെളിയിക്കുന്നത്. കഅ്ബ ഇബ്‌റാഹിം നബി(അ) സ്ഥാപിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന വിദൂരമായ സൂചനകള്‍പോലും അദ്ദേഹത്തിന്റെ എഴുത്ത് ഉള്‍ക്കൊള്ളുന്നില്ല. കഅ്ബയില്‍ വിഗ്രഹാരാധന നടക്കുന്നതായിത്തന്നെ ഡിയോഡറസിന്റെ എഴുത്തുകള്‍ പറഞ്ഞാല്‍പോലും അദ്ദേഹത്തിനു രണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇബ്‌റാഹിം നബി (അ) ഏകദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചതായിരുന്നു പ്രസ്തുത ഭവനമെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കുകയില്ലെന്നതാണ് വാസ്തവം.

കഅ്ബ ഇബ്‌റാഹിം പ്രവാചകനും പുത്രന്‍ ഇസ്മാഈല്‍ പ്രവാചകനും ചേര്‍ന്ന് പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുവാന്‍വേണ്ടി പടുത്തുയര്‍ത്തിയതാണെന്ന ഇസ്‌ലാമിക നിലപാടിനെ നിരാകരിക്കുകയോ ബഹുദൈവാരാധകര്‍ സ്ഥാപിച്ചതോ ബഹുദൈവാരാധനയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതോ ആയ ദേവാലയമാണ് അത് എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല വിമര്‍ശകരുടെ കൈവശമുള്ള ‘ചരിത്രരേഖ’കളൊന്നും തന്നെ എന്ന് നമുക്ക് വ്യക്തമായി. കഅ്ബയെ ശിലാപൂജയുമായി ബന്ധിപ്പിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ പിന്നീട് ആശ്രയിക്കുന്നത് ഹജറുല്‍ അസ്‌വദ് എന്ന, കഅ്ബയുടെ ചുമരില്‍ പരിരക്ഷിക്കപ്പെടുന്ന കറുത്ത കല്ലിനെയാണ്. വാസ്തവത്തില്‍, അങ്ങേയറ്റം പരിഹാസ്യമായ ഒരു വാദമാണിത്. ഹജറുല്‍ അസ്‌വദ് എന്ന അറബി വാക്കിനര്‍ത്ഥം കറുത്ത കല്ല് എന്നു മാത്രമാണ്. ആരാധനാലയങ്ങളുടെ ചുമരുകള്‍ നിര്‍മിക്കപ്പെടുക സ്വാഭാവികമായും കല്ലുപയോഗിച്ചു തന്നെയാണ്. കഅ്ബ പടുത്തുയര്‍ത്തുവാനാരംഭിച്ചപ്പോള്‍ മൂലശിലയായി ഇബ്‌റാഹിമും ഇസ്മാഈലും ഉപയോഗിച്ച കറുത്ത കല്ലാണ് ഹജറുല്‍ അസ്‌വദ് എന്ന പേരില്‍ വിശ്രുതമായിത്തീര്‍ന്നത്. ചരിത്രത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടന്ന പുനര്‍നിര്‍മാണ വേളകളില്‍ ഈ മൂലശില എടുത്തുമാറ്റപ്പെടാതെ പരിരക്ഷിക്കപ്പെട്ടുവെന്നതാണ് അതിന്റെ ചരിത്രപരമായ പ്രാധാന്യം.

ആരാധനാലയങ്ങളുടെ ചുമരുകളില്‍ കല്ലുകളുണ്ടാകുന്നതിന്റെ പേരല്ല ശിലാപൂജ, മറിച്ച് ചുമരിലോ അല്ലാതെയോ ഉള്ള ഏതെങ്കിലും കല്ല് പൂജിക്കപ്പെടുന്നതിന്റെ പേരാണ്. അറബികള്‍ ഇബ്‌റാഹിമീ ഏകദൈവ വിശ്വാസത്തില്‍നിന്ന് പല രീതിയിലും വ്യതിചലിച്ചു പോവുകയും മുഹമ്മദ് നബി (സ)യുടെ കാലമായപ്പോഴേക്കും കടുത്ത വിഗ്രഹാരാധകരായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ പൂജാവസ്തുക്കളില്‍ ഒരിക്കല്‍പോലും ഹജറുല്‍ അസ്‌വദ് ഉള്‍പ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തിലും ആരാധിക്കപ്പെട്ടിട്ടില്ലാത്ത, കഅ്ബയുടെ മൂലശിലയെന്ന നിലയില്‍ അപ്പടി നിലനിര്‍ത്തപ്പെടുക മാത്രം ചെയ്തിട്ടുള്ള ഒരു കല്ലാണത്. കഅ്ബയെ ശിലാപൂജയുടെ കേന്ദ്രമായി അവതരിപ്പിക്കാനാഗ്രഹമുള്ള മിഷനറിമാര്‍ക്കും ഓറിയന്റലിസ്റ്റുകള്‍ക്കുമൊന്നും ഹജറുല്‍ അസ്‌വദിനെ അറബികള്‍ പൂജിച്ചിരുന്നുവെന്ന് കാണിക്കുന്ന ഒരു ചരിത്രരേഖയും ഉദ്ധരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കഅ്ബക്കകത്തുപോലും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോഴും അറബികള്‍ ഹജറുല്‍ അസ്‌വദിനെ ആരാധനാമൂര്‍ത്തിയായി സ്വീകരിച്ചില്ലെന്ന് പറയുമ്പോള്‍ ഹജറുല്‍ അസ്‌വദിനെ ചൂണ്ടിക്കാണിച്ച് ‘ശിലാപൂജ’ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നത് എത്രമേല്‍ ബാലിശമാണെന്ന് ആര്‍ക്കും വ്യക്തമാകും.

ഭക്തി സമര്‍പ്പിക്കപ്പെടുകയോ നിവേദ്യങ്ങള്‍ നേരപ്പെടുകയോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കപ്പെടുകയോ ഭരമേല്‍പിക്കപ്പെടുകയോ സഹായമഭ്യര്‍ത്ഥിക്കപ്പെടുകയോ പ്രാര്‍ത്ഥിക്കപ്പെടുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഹജറുല്‍ അസ്‌വദ്, പ്രപഞ്ചനാഥനുള്ള ആരാധനയായി കഅ്ബയെ വലം വെക്കുന്നവര്‍ക്ക് (ത്വവാഫ്) അത് തുടങ്ങുവാനുള്ള സ്ഥലം അടയാളപ്പെടുത്തുന്ന നാട്ടക്കുറിയായാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നിലനില്‍ക്കുന്നത്. ഇസ്‌ലാം പൂര്‍വ അറബികള്‍ക്കിടയിലും അതങ്ങനെ മാത്രമാണ് നിലനിന്നത്. ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്ന യാതൊരു കര്‍മവും ഹജ്ജോ ഉംറയോ ഉള്‍ക്കൊള്ളുന്നില്ല, ഉള്‍ക്കൊണ്ടിട്ടുമില്ല. ചരിത്രത്തില്‍ നിന്നോ കഅ്ബയുടെ നിര്‍മാണരീതിയില്‍ നിന്നോ കഅ്ബയ്ക്ക് ഇബ്‌റാഹിം നബി (അ)യുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിഷേധിക്കാനാവശ്യമായ യാതൊരു തെളിവും ഹാജരാക്കാനാവില്ല എന്നു ചുരുക്കം.

ആരാധിക്കപ്പെടുന്ന കല്ലുകള്‍ ദൈവത്തിന്റെ പ്രവാചകന്‍മാര്‍ സ്ഥാപിക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുവാനുള്ള സ്ഥലം അടയാളപ്പെടുത്താന്‍വേണ്ടി ദൈവനിര്‍ദേശപ്രകാരം കല്ലുകള്‍ വെക്കുക പ്രവാചകന്‍മാരുടെ സമ്പ്രദായം തന്നെയാണ്. കഅ്ബയുടെ കാര്യത്തില്‍ ഇബ്‌റാഹിം നബി(അ) ചെയ്തത് അതുമാത്രമാണ്. ആരാധനാലയത്തിന്റെ നിര്‍മാണം തുടങ്ങാന്‍വേണ്ടി ഉപയോഗിച്ച കല്ലിനെ ചൂണ്ടിക്കാണിച്ച് കഅ്ബ അബ്രഹാമികമല്ലെന്ന് ‘സമര്‍ത്ഥിക്കുന്നവര്‍’, ഈ രീതി പ്രവാചകന്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന വസ്തുതയെ വളരെ സമര്‍ത്ഥമായി മറച്ചുവെക്കുകയാണ് ചെയ്യുന്നത്. അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാഖിന്റെ പുത്രനും ഇസ്രാഈല്‍ ഗോത്രങ്ങളുടെ പിതാവുമായ യാക്കോബ് പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ബൈബിള്‍ പഴയ നിയമം ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക: ”യാക്കോബ് ബേര്‍ഷെബായില്‍ നിന്ന് ഹാരാനിലേക്ക് പുറപ്പെട്ടു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്തു തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്ത് തലയ്ക്കുകീഴെ വെച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി; ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി, അതിന്റെ അറ്റം ആകാശത്തു മുട്ടിയിരിക്കുന്നു. ദൈവദൂതന്‍മാര്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് കര്‍ത്താവ് അരുളി ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും. നിന്നെ ഈ നാട്ടിലേക്ക് തിരികെ കൊണ്ടുവരും. നിന്നോട് പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. അപ്പോള്‍ യാക്കോബ് ഉറക്കില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു; ഈ സ്ഥലം എത്ര ഭയാനകമാണ്! ഇത് ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം. യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയ്ക്കുകീഴെ വെച്ചിരിക്കുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. അവന്‍ ആ സ്ഥലത്തിന് ബഥേല്‍ എന്നു പേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്. അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞ ചെയ്തു. ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും, എനിക്ക് ഉണ്ണാനും ഉടുക്കാനും തരികയും, എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തി നിര്‍ത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും.” (ഉല്‍പത്തി 28 : 10-22).

ദൈവം തന്റെ ജനതക്ക് നല്‍കിയ വാഗ്ദത്ത വിശുദ്ധഭൂമിയില്‍ ദൈവനിര്‍ദേശപ്രകാരം ആരാധനാലയമടയാളപ്പെടുത്താന്‍ കല്ലുനാട്ടിയ യാക്കോബ് ചെയ്തുവെന്ന്  ബൈബിള്‍ പറയുന്നതിലധികമൊന്നും അബ്രഹാമും ഇശ്മയേലും മക്ക എന്ന വാഗ്ദത്ത വിശുദ്ധ ഭൂമിയില്‍ ഹജറുല്‍ അസ്‌വദ് എന്ന മൂലശില കൊണ്ട് കഅ്ബയുടെ നിര്‍മാണമാരംഭിച്ചപ്പോള്‍ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഹജറുല്‍ അസ്‌വദ് ചൂണ്ടിക്കാണിച്ച് കഅ്ബയുടെ അബ്രഹാമിക പ്രവാചകപാരമ്പര്യം നിഷേധിക്കുന്നത് അതിനാല്‍ തന്നെ, എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാഖിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാഖിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമികമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള മിഷനറി വിശകലനങ്ങളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ശരിയാണോ?

ല്ല. ദൈവികനിര്‍ദ്ദേശപ്രകാരം ഇശ്മയേലിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴല്ല മറിച്ച് ഇസ്ഹാഖിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴാണ് ആടിനെ ബലിയായി നില്‍കാനുള്ള കല്‍പന അബ്രഹാമിന് ലഭിച്ചതെന്ന് ബൈബിള്‍ പറയുന്നുവെന്നും അതിനാല്‍ ഹജ്ജിന്റെ മൃഗബലി ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ നിന്നുടലെടുത്തതാണെന്നുമാണ് മിഷനറിമാര്‍ വാദിക്കുറുള്ളത്.

ഒന്നാമതായി, ബൈബിള്‍ പറയുന്നുവെന്നതുകൊണ്ടു മാത്രം അബ്രഹാം ബലി നല്‍കാനൊരുങ്ങിയത് ഇസ്ഹാഖിനെയാണെന്ന് സ്ഥാപിക്കപ്പെടുകയില്ല. ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ, ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഇശ്മയേലിനെ ബലി നല്‍കാനാണ് ദൈവനിര്‍ദേശമുണ്ടായത് എന്ന നിലപാടിനെ നിരാകരിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

രണ്ടാമതായി, ഇസ്ഹാഖിനെയായിരുന്നോ ഇശ്മയേലിനെയായിരുന്നോ ദൈവം ബലിക്ക് നിര്‍ദ്ദേശിച്ചത് എന്ന തര്‍ക്കത്തിന്, ഹജ്ജിന്റെ ഭാഗമായ ബലികര്‍മം ബഹുദൈവാരാധനാപരമായ വേരുകളുള്ളതാണെന്ന് സ്ഥാപിക്കാനുള്ള മിഷനറി പരിശ്രമത്തില്‍ ഒരു പങ്കും വഹിക്കാനില്ല. തീര്‍ത്ഥാടകര്‍ സ്വന്തം സമ്പത്ത് ചെലവഴിച്ച് വാങ്ങിയറുത്ത മൃഗങ്ങളുടെ മാംസം പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധരാകുകയാണ് ഹജ്ജ് ബലിയില്‍ സംഭവിക്കുന്നത്. പ്രപഞ്ചരക്ഷിതാവല്ലാത്ത മറ്റൊരു ശക്തിയോടുമുള്ള ഭക്തി ഇസ്‌ലാമിക ബലികര്‍മത്തില്‍ കടന്നുവരുന്നില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക്, ബലിയറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ല, മറിച്ച് അതിന് സന്നദ്ധനാകുന്ന വ്യക്തിയുടെ മനസ്സിന്റെ നന്മയാണ് എത്തിച്ചേരുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.” (22 : 37).

ശുദ്ധ ഏകദൈവാരാധനയുടെ ഭാഗമായി, ദൈവത്തിന് ഭക്ഷണമാവശ്യമാണെന്ന യാതൊരു തെറ്റിദ്ധാരണയുമില്ലാതെ നിര്‍വഹിക്കപ്പെടുന്ന സേവനപ്രവര്‍ത്തനമാണ് ഹജ്ജ് ബലിയും അതോടനുബന്ധിച്ച മാംസവിതരണവുമെന്ന് ചുരുക്കം. ഇതില്‍ ബഹുദൈവാരാധനയുടെ എന്ത് അടരുകളുണ്ടെന്നാണ് മിഷനറിമാര്‍ പറയുന്നത്?

പല ബഹുദൈവാരാധക സമൂഹത്തിന്റെയും അനുഷ്ഠാനമുറകളില്‍ മൃഗബലിയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രപഞ്ചനാഥനു പുറമെയുള്ള വിഗ്രഹങ്ങളുടെയും സാങ്കല്‍പിക അദൃശ്യശക്തികളുടെയും പൊരുത്തത്തിനുവേണ്ടിയും പലപ്പോഴും അവയെ ‘ഊട്ടാന്‍’ വേണ്ടിയും നിര്‍വഹിക്കപ്പെടുന്ന അന്ധവിശ്വാസ ജഡിലമായ അറവുകളാണവ. പ്രവാചകന്‍മാര്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിച്ച ശരിയായ ബലിരീതികളില്‍ നിന്ന് വ്യതിചലിച്ചുപോയാണ് ബഹുദൈവാരാധകര്‍ ഇത്തരം ദുരാചാരങ്ങളില്‍ എത്തിപ്പെട്ടതെന്നാണ് മതഗ്രന്ഥങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കയിലെ ബഹുദൈവാരാധക സംസ്‌കൃതിയിലും ഇത്തരത്തിലുള്ള പല ബലികളുമുണ്ടായിരുന്നു. എന്നാല്‍ ഹജ്ജിന്റെ ഭാഗമായി മിനയില്‍ വെച്ചു നടന്നിരുന്ന ബലി, ഇസ്‌ലാം പൂര്‍വകാലത്തുപോലും ഒരിക്കലും വിഗ്രഹങ്ങളുടെ പ്രസാദത്തിനുവേണ്ടി നിര്‍വഹിക്കപ്പെട്ടിരുന്നില്ല. അത് എപ്പോഴും അല്ലാഹുവിനെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. പിന്നെയെങ്ങനെയാണ് ഹജ്ജ് ബലി ബഹുദൈവാരാധനയുടെ ശേഷിപ്പാണെന്ന് മിഷനറിമാര്‍ വാദിക്കുക? എന്ത് തെളിവാണ് ചരിത്രപരമായി അവര്‍ക്കീ വിഷയത്തില്‍ ഹാജരാക്കാനുള്ളത്? ഇബ്‌റാഹീമിനോട് ദൈവം സംസാരിച്ചത് ഏത് പുത്രന്റെ കാര്യമായിരുന്നാലും, ഇബ്‌റാഹീം പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൃഗബലി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?

പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിച്ചുള്ള മൃഗബലി പ്രവാചകാധ്യാപനമാണെന്നും ബഹുദൈവാരാധനയുടെ ശേഷിപ്പല്ലെന്നുമാണ് ബൈബിളിന്റെ അസന്നിഗ്ധമായ വീക്ഷണം. ബൈബിളെഴുത്തുകാര്‍ യഹോവക്കുവേണ്ടിയുള്ള മൃഗബലിയുടെ വിശദമായ കര്‍മശാസ്ത്രം വിവരിച്ചിട്ടുള്ളത് പൂര്‍ണമായും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിലാണോ എന്ന കാര്യം സംശയാസ്പദമാണെങ്കിലും, ഏകദൈവാരാധനയുടെ ഭാഗമായി പ്രവാചകനിര്‍ദ്ദേശങ്ങള്‍ പ്രകാരംതന്നെ സെമിറ്റിക് ചരിത്രത്തിലുടനീളം മൃഗബലി നിലനിന്നുവെന്ന് അവ വ്യക്തമാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.

ഫലസ്ത്വീനിലെ വിശുദ്ധഗേഹം കേന്ദ്രീകരിച്ച് ജൂതന്‍മാര്‍ നടത്തിയിരുന്ന മതാനുഷ്ഠാനങ്ങളുടെ സുപ്രധാനമായ ഭാഗം തന്നെ മൃഗബലിയായിരുന്നു. സി.ഇ എഴുപതില്‍ റോമക്കാര്‍ ആരാധനാലയം തകര്‍ത്തപ്പോഴാണ് മൃഗബലി ജൂതന്‍മാര്‍ക്കിടയില്‍നിന്ന് ഇല്ലാതായിത്തുടങ്ങിയതെന്നാണ് ഗവേഷകരുടെയെല്ലാം അഭിപ്രായം. പഴയനിയമ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച അനുഷ്ഠാന ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തി പൗലോസ് സ്ഥാപിച്ച പുതിയ മതത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് ക്രൈസ്തവരില്‍ നിന്ന് ബൈബിളികമായ മൃഗബലി സമ്പ്രദായം അന്യം നിന്നുപോയത്. ബൈബിളില്‍ ഇപ്പോഴും വളരെ വ്യക്തമായി അനുശാസിക്കപ്പെടുന്ന, എന്നാല്‍ അതിന്റെ അനുയായികള്‍ യഥാവിധി പിന്തുടരാന്‍ സന്നദ്ധത കാണിക്കാത്ത പ്രവാചകപാരമ്പര്യമാണ് മൃഗബലിയെന്നര്‍ത്ഥം. ഇത് ഇസ്മാഈലിന്റെ സന്തതിപരമ്പരകളിലെങ്കിലും അവശേഷിക്കുന്നതില്‍ ബൈബിളിന്റെ വക്താക്കള്‍ വേവലാതിപ്പെടുന്നതെന്തിനാണ്?

ആദിമനുഷ്യനായ ആദാമിനു തന്നെ മൃഗബലിയുടെ മഹത്വത്തെക്കുറിച്ച് ദൈവം അറിവു നല്‍കിയിരുന്നുവെന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണല്ലോ, ആദാമിന്റെ പുത്രനായ ആബേല്‍ ”തന്റെ ആട്ടിന്‍കുട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവെച്ചതും, ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന്” പ്രസാദിച്ചതും (ഉല്‍പത്തി 4 : 4). ഇവിടം മുതല്‍ പഴയനിയമത്തില്‍ മുഴുവന്‍ മൃഗബലി വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയുന്നത്. ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായും നേര്‍ച്ചയുടെ ഭാഗമായും പെസഹ ആഘോഷത്തിനുവേണ്ടിയും തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായും അനുശോചനച്ചടങ്ങെന്ന നിലയിലും സ്വതതന്ത്രമായ പുണ്യകര്‍മമെന്ന നിലക്കുമെല്ലാം പുരോഹിതന്‍മാരും രാജാക്കന്‍മാരും സമൂഹവും വ്യക്തികളുമെല്ലാം നടത്തിയ മൃഗബലികളുടെ കഥകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബിള്‍ പഴയനിയമം. ബലിമൃഗത്തെ അറുത്തശേഷം പുകയും മാംസഗന്ധവും ദൈവത്തിലേക്കയക്കാന്‍ വേണ്ടി മൃഗശരീരം കത്തിക്കുന്നതുമുതല്‍ ബലിമൃഗത്തിന്റെ രക്തം പുരോഹിത നേതൃത്വത്തില്‍ അള്‍ത്താരക്കുചുറ്റും തളിക്കുന്നതുവരെയുള്ള, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് പരിചയമില്ലാത്ത രീതികളും ജൂതസമൂഹത്തില്‍ മൃഗബലിയുടെ ഭാഗമായി നിലനിന്നിരുന്നുവെന്നത് വ്യാപകമായി അറിയപ്പെടുന്ന ചരിത്രവസ്തുതയാണ്. ബൈബിളും ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിച്ച സമൂഹവും മൃഗബലിയെ മനസ്സിലാക്കിയ രീതിയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മൃഗബലി എന്നു കേള്‍ക്കുമ്പോഴേക്കും ബഹുദൈവാരാധനയെക്കുറിച്ച് ചിന്തിക്കുവാനാരംഭിക്കുന്ന ആധുനിക മിഷനറിമാര്‍, തങ്ങളുടെ സ്വന്തം മതഗ്രന്ഥത്തെ തന്നെയാണ് അപഹസിക്കുന്നത് എന്നതത്രെ സത്യം.

മൂന്നാമതായി പരിശോധിക്കുവാനുള്ളത്, ഇസ്ഹാഖിനെ ബലിയറുക്കുവാനാണ് ദൈവനിര്‍ദ്ദേശമുണ്ടായത് എന്നാണ് ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയത് എന്ന അവകാശവാദത്തിന്റെ  വസ്തുതാപരതയാണ്. മക്കക്കടുത്തുള്ള മിനയില്‍വെച്ച് ഇബ്‌റാഹീം ദൈവനിര്‍ദ്ദേശപ്രകാരം ഇസ്മാഈലിനെ ബലിയറുക്കാനൊരുങ്ങിയെന്നും ഇസ്മാഈലിനെ ബലിയാക്കലായിരുന്നില്ല, മറിച്ച് ദൈവനിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിക്കുവാനുള്ള ത്യാഗസന്നദ്ധത ഇബ്‌റാഹീമില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു ഇവ്വിഷയകമായ ദൈവിക പദ്ധതി എന്നതിനാല്‍ ബലിയറുക്കാനുള്ള സന്നദ്ധത ഇബ്‌റാഹീം തെളിയിച്ചപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നു പറഞ്ഞ് പകരം ബലിയറുക്കാനായി ദൈവം ഒരാടിനെ നല്‍കിയെന്നുമുള്ള അറബ് ഇസ്‌ലാമിക പാരമ്പര്യത്തെ നിഷേധിക്കാനാണ് ബൈബിളുപയോഗിച്ച് മിഷനറിമാര്‍ മെനക്കെടുന്നത്.

ഇസ്ഹാഖിനെ ബലി നല്‍കുവാനാണ് ദൈവം ആവശ്യപ്പെട്ടതെന്ന് ബൈബിള്‍ പറയുന്നുവെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പരാമര്‍ശമുള്‍ക്കൊള്ളുന്ന ഖണ്ഡിക പൂര്‍ണമായി വായിച്ചാല്‍ ഇസ്ഹാഖ് എന്ന പദം അതില്‍ പിന്നീടാരോ എഴുതിച്ചേര്‍ത്തതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ബൈബിള്‍ വചനങ്ങള്‍ നോക്കുക: ”പിന്നീടൊരിക്കല്‍ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്‌നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസ്ഹാഖിനെയും കൂട്ടിക്കൊണ്ട് കോറിയ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം…. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അബ്രഹാം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവെച്ചിട്ട് ഇസ്ഹാഖിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. മകനെ ബലി കഴിക്കാന്‍ അബ്രഹാം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രഹാം അബ്രഹാം എന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല…… കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് വീണ്ടും അബ്രഹാമിനെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുളി ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.” (ഉല്‍പത്തി 22 : 1-17).

 ദൈവം ആവശ്യപ്പെട്ടതും അബ്രഹാമിന്റെ ആത്മാര്‍പ്പണത്തെ പ്രശംസിച്ചതുമെല്ലാം ബൈബിള്‍പ്രകാരം അബ്രഹാമിന്റെ ‘ഏക പുത്രനെ’ പരാമര്‍ശിച്ചുകൊണ്ടാണ്. അബ്രഹാമിന് ആദ്യമുണ്ടായ പുത്രന്‍ ഇസ്മാഈല്‍ ആണെന്ന് ഏത് ബൈബിള്‍ വായനക്കാരനാണ് അറിയാത്തത്? ഇസ്ഹാഖ് ജനിക്കുന്നതിനുമുമ്പാണ് ഈ സംഭവങ്ങളെല്ലാമുണ്ടായതെന്ന് ‘ഏകപുത്രന്‍’ എന്ന പ്രയോഗത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഇസ്മാഈലിനെയാണ് ഇബ്‌റാഹീം ബലിയറുക്കാനായി കൊണ്ടുപോയതെന്ന് ബൈബിളെഴുത്തുകാര്‍ക്കു പോലും ബോധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം.

ഇസ്ഹാഖിനെയും ഇസ്ഹാഖ് ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെയും ഈ സംഭവവിവരണത്തിലേക്ക് പിന്നീടാരോ ചേര്‍ത്തുവെച്ചതാണെന്ന് മനസ്സിലാക്കാനേ നിഷ്പക്ഷരായ ബൈബിള്‍ പഠിതാക്കള്‍ക്ക് കഴിയൂ. ഇതിന് പ്രേരകമായി വര്‍ത്തിച്ചത് യഹൂദവംശീയതയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ വംശപിതാവായ യഅ്ക്വൂബിന്റെ പിതാവിനില്ലാത്ത മഹത്വം അറബികളുടെ പിതാവായ ഇസ്മാഈലിനുണ്ടായിക്കൂടെന്ന യഹൂദശാഠ്യത്തില്‍ നിന്നുണ്ടായ ഒരു  കൈക്രിയയെയാണ് മിഷനറിമാര്‍ ‘ചരിത്ര’മായി അവതരിപ്പിക്കുന്നത് എന്ന കാര്യം എന്തുമാത്രം സഹതാപാര്‍ഹമല്ല!

ഹാജറ അടിമസ്ത്രീയായിരുന്നുവെന്നും അവരിലുണ്ടായ പുത്രന്‍ അബ്രഹാമിന്റെ യഥാര്‍ത്ഥ പുത്രനല്ലെന്നും ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. മാനവവിരുദ്ധമെന്നതിനു പുറമെ, ബൈബിള്‍ വിരുദ്ധം കൂടിയാണ് ഈ നിലപാട്. അടിമസ്ത്രീയായിരുന്ന ഹാജറയെ ഭാര്യയായാണ് അബ്രഹാം സ്വീകരിച്ചതെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ”കാനാന്‍ ദേശത്ത് പത്തു വര്‍ഷം താമസിച്ചു കഴഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറ ദാസിയായ ഈജിപ്തുകാരി ഹാഗറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.” (ഉല്‍പത്തി 16 : 3).

ഇസ്മാഈലിനെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചതെന്നാണ് ബൈബിളിന്റെയും പക്ഷം. സാറയുടെ അടിമസ്ത്രീയായിരുന്ന ഹാഗാറിനെ അബ്രഹാമിനും സാറക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ലെന്നും സാറയെയാണ് തന്റെ പ്രിയതമയായി അബ്രഹാം പരിഗണിച്ചിരുന്നതെന്നും വംശീയത തലക്കുപിടിച്ച ചില മിഷനറിമാര്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സങ്കുചിതത്വത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താല്‍ തന്നെ ബൈബിള്‍ പ്രകാരം ഇസ്മാഈല്‍ മാത്രമേ അബ്രഹാമിന്റെ ആദ്യ ജാതനാകൂ എന്നുള്ളതാണ് വാസ്തവം. ആവര്‍ത്തന പുസ്തകം പറയുന്നത് കാണുക: ”ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവന് സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്. അവന്‍ തന്റെ സകല സമ്പത്തുക്കളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.” (ആവര്‍ത്തനം 21 : 15-17).

ചുരുക്കത്തില്‍, ഇസ്മാഈലിനെയല്ല മറിച്ച് ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചത് എന്ന് ബൈബിള്‍ സ്ഥാപിക്കുന്നുവെന്നും  അതിനാല്‍ ഹജ്ജ് ബലി അബ്രഹാമികമല്ലെന്നുമുള്ള മിഷനറിവാദം എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

മുമ്പ് വേദക്കാരികളായിരുന്ന രണ്ട് സ്ത്രീകള്‍ പ്രവാചകന്റെ (സ)ജീവിതപങ്കാളികളായിരുന്നുവെ ന്നത് ശരിയാണ്. യഹൂദനായ ഹുയയ്യുബ്‌നു അക്തബിന്റെ മകള്‍ സഫിയ്യയാണ് ഒന്ന്. ഈജിപ്തിലെ കിബ്ത്തി നേതാവ് സമ്മാനിച്ച മാരിയത്തുല്‍ കിബ്ത്തിയ്യയെ ന്ന ക്രൈസ്തവ വനിതയാണ് മറ്റൊന്ന്. ഇവര്‍ രണ്ടുപേരും പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്നത് മദീനാ കാലഘട്ടത്തിലാണ്. ബനൂനളീ ര്‍ ഗോത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഗോത്രത്തലവനായ ഹുയയ്യും സഫിയ്യയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹിജ്‌റ ഏഴാം വര്‍ഷത്തില്‍ അവരെ മുഹമ്മദ് നബി (സ)വിവാഹം ചെയ്യുന്നത്. മാരിയത്തുല്‍ കിബ്ത്തിയ്യയും പ്രവാചക ജീവിതത്തിലേക്ക് കടന്നുവരുന്നത് ഹിജ്‌റ ഏ ഴാം വര്‍ഷത്തില്‍ തന്നെയാണ്. പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്ന ഖുര്‍ആന്‍ സൂ ക്തങ്ങളില്‍ ബഹുഭൂരിഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണെന്നിരിക്കെ മദീനാ ജീവിതത്തി ന്റെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് വനിതകളെങ്ങനെ യാണ് പ്രസ്തുത ചരിത്രങ്ങളുടെ സ്രോതസ്സായിത്തീരുക?

കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈശവ സുവിശേഷ (Gospel of the Infancy) ത്തിലുള്ള കഥകളാണ് തൊട്ടിലില്‍വെച്ച് ഉണ്ണിയേശു സംസാരിച്ചതായും പ്രസവവേദനയുടെ സമയത്ത് ഈത്തപ്പന കുലുക്കി പഴം ലഭിച്ചതായുമുള്ള കഥകളെല്ലാമെന്നും ഇവ കോപ്റ്റിക് ക്രി സ്ത്യാനിയായിരുന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്തതാണെന്നുമാണ് മറ്റൊരു വാദം. ഈ വാദവും അടിസ്ഥാന രഹിതമാണ്. തൊട്ടിലില്‍വെച്ച് യേശു സംസാരിച്ചതായി സൂചിപ്പിക്കുന്ന വാക്യമുള്‍ക്കൊള്ളുന്ന ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായം സൂറത്തുമര്‍യം മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ടതാണ്. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ മാത്രം പ്രവാചക ജീവിതത്തിലേക്ക് കടന്നു വന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്ത കഥയുടെ അടിസ്ഥാനത്തില്‍ മക്കയില്‍ വെച്ച് എങ്ങനെയാണ് മുഹമ്മദ് നബി (സ)ഈ സംഭവങ്ങളെഴൂതുക? മുഹമ്മദ് നബി (സ)യുടെ കാലത്ത് കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ സുവിശേഷം പ്രചാരത്തിലിരുന്നുവെന്ന് ഖണ്ഡിതമാ യി തെളിയിക്കാന്‍ ഈ വിമര്‍ശനമുന്നയിച്ചവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി കഴിഞ്ഞാല്‍തന്നെ യേശുവിന്റെ ശൈശവകാല സംഭവങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ശൈശവ സുവിശേ ഷത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുവാന്‍ ആര്‍ക്കുംതന്നെ സാധിക്കുകയില്ല.

പ്രഗല്‍ഭനായ ഒരു പ്രവാചക ശിഷ്യനായിരുന്നു സല്‍മാനുല്‍ ഫാരിസി (റ). മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് ഖന്‍ദഖ് യുദ്ധത്തില്‍ മുസ്‌ലിംകളുടെ വിജയത്തിന് നിമിത്തമായ പല കാരണങ്ങളിലൊന്ന്. സല്‍മാനു ല്‍ ഫാരിസിയെക്കുറിച്ച് പറയുമ്പോള്‍ ഖന്‍ദഖ് യുദ്ധമാണ് ഇസ്‌ലാമിക ചരിത്രം പഠിച്ചവരുടെ മന സ്സില്‍ ആദ്യമായി ഓടിയെത്തുക.

അഗ്‌നി ആരാധനയിലധിഷ്ഠിതമായ സരതുഷ്ട്രമതത്തിലായിരുന്ന സല്‍മാന്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സത്യാന്വേഷിയായിരുന്ന അദ്ദേഹത്തിന് ക്രിസ്തുമതത്തിന്റെ ആശയങ്ങള്‍ പൂര്‍ണ     സം തൃപ്തി നല്‍കാത്തതുകൊണ്ട് തന്റെ അന്വേഷണം തുടരുകയും അവസാനം ഇസ്‌ലാമിലെത്തി ച്ചേരുകയും ചെയ്തു. സല്‍മാനുല്‍ ഫാരിസി (റ) ഇസ്‌ലാം സ്വീകരിച്ചത് മദീനയില്‍വെച്ചാണ്. അതി നുശേഷമാണ് അദ്ദേഹം പ്രവാചകന്റെ (സ) സഹചാരിയായിത്തീര്‍ന്നത്.

ഖുര്‍ആനിന്റെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയില്‍വെച്ചാണ്. പൂര്‍വ്വ പ്രവാചകന്മാരെക്കുറിച്ച പരാമര്‍ങ്ങളധികവും മക്കയില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലാണുള്ളത്. മദീനയില്‍ വെച്ച് പ്രവാചകന്റെ അനുചരനായിത്തീര്‍ന്ന സല്‍മാനുല്‍ ഫാരിസി പറഞ്ഞുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് മക്കയില്‍വെച്ച് മുഹമ്മദ് നബി (സ) പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രമെഴുതുക?

ഖുര്‍ആനിന് സമാന്തരമായ ഒരു രചനയുണ്ടാക്കുവാനുള്ള അതിന്റെ വെല്ലുവി ളിയും പ്രസ്തുത വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നതില്‍ അറബി സാഹിത്യകാരന്മാര്‍ കാലാകാലങ്ങ ളായി പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യവും  ഖുര്‍ആനിന്റെ സാഹിത്യശൈലി അതുല്യവും അനുകരണാതീതവുമാണെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. അറബിയല്ലാത്ത-പേര്‍ഷ്യ ക്കാരനായ ഒരാളെങ്ങനെയാണ് അതുല്യമായ ഒരു അറബി സാഹിത്യസൃഷ്ടിയുടെ സ്രോതസ്സായിത്തീ രുക?

ഇങ്ങനെ ഏത് കോണിലൂടെ നോക്കിയാലും സല്‍മാനുല്‍ ഫാരിസി (റ)യാണ് ഖുര്‍ആനിലെ ചരി ത്ര കഥനങ്ങളുടെ സ്രോതസ്സെന്ന വാദം പരിഗണന പോലുമര്‍ഹിക്കാത്ത ഒരു കേവല വാദം മാത്രമാണെന്ന വസ്തുത വ്യക്തമാവും.

ഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാന്‍ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവര്‍ പറ ഞ്ഞിരുന്ന പ്രവാചകകഥകള്‍ കേട്ടിരിക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളില്‍ സ്വന്തമായ ഭാവന കൂട്ടിക്കലര്‍ത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്നും വാദിക്കു ന്നവരുണ്ട്. ഈ വാദം തീരെ ദുര്‍ബ്ബലവും വ്യക്തമായ ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:

(1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ്ക്ക് മക്കയില്‍ ഉണ്ടായിരുന്നതായി യാ തൊരു രേഖയുമില്ല; ഒരു തെളിവുമില്ല. മുഹമ്മദ് നബി (സ) യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാ രോ ക്രൈസ്തവരോ മക്കയില്‍ മതസമൂഹങ്ങളായി നിലനിന്നിരുന്നില്ലെന്നാണ് ചരിത്രം വ്യക്തമാ ക്കുന്നത്.

-(1)-  മുഹമ്മദ് നബി (സ) ക്കുമുമ്പുതന്നെ അറേബ്യന്‍ ബഹുദൈവാരാധന വെറുത്ത ഏതാനും മക്ക ക്കാര്‍ സ്വന്തമായി അബ്രാഹാമീ മതത്തിന്റെ വേരുകള്‍ തേടുകയും ഏകദൈവാരാധകരായി നില നില്‍ക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. 'ഹനീഫുകള്‍' എന്ന് വിളിക്കപ്പെടുന്ന ഇവര്‍ നാല് പേരാണ്. വറഖത്തുബ്‌നു നൗഫല്‍, അബ്ദുല്ലാഹിബ്‌നു ജഹ്ശ്, ഉഥ്മാ നുബ്‌നു ഹുവാരിഥ്, സൈദുബ്‌നു അംറ് എന്നിവരാണവര്‍. തങ്ങളുടെ സമൂഹത്തില്‍ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാര്‍ഗത്തില്‍നിന്ന് സ്വസമൂഹം വഴിതെറ്റിയതില്‍ ദുഃഖിക്കുകയും യഥാര്‍ത്ഥ ദൈവിക മതത്തിന്റെ വേരുകള്‍ തേടിപ്പോവുകയും ചെയ്ത വരായി രുന്നു അവര്‍. അവരിലൊരാളായ വറഖത്തുബ്‌നു നൗഫല്‍ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാര്‍ത്ഥ ദൈവിക മതത്തി ന്റെ വേരുകള്‍ തേടി മക്കവിട്ട് വ്യത്യസ്ത നാടുകളില്‍ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. യഹൂദരോ ക്രൈസ്തവരോ മക്കയില്‍ ഉണ്ടായിരുന്നെങ്കില്‍ ഏകദൈവ വിശ്വാസ ത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാര്‍ഗത്തിന്റെ വേരുകള്‍ തേടി അവര്‍ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു.

(ii) യമനില്‍ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നു മുഹമ്മദ് നബി (സ) യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ്തവ ഭരണാധികാരിയായിരുന്ന അബ്‌റഹ മക്കക്കെതിരെ നയിച്ച വിപ്ലവം പ്രസിദ്ധമാണ്. 'ആനക്കലഹം' എന്നറിയപ്പെട്ട പ്രസ്തുത വിപ്ലവം നടന്ന വര്‍ഷമാണ് മുഹമ്മദ് നബി (സ) യുടെ ജനനം. മക്കയിലെ കഅ്ബാലയം പൊളിച്ചു കളയുകയും താന്‍ സന്‍ആയില്‍ നിര്‍മ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്കലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുര്‍ആനിലെ 105-ാം അധ്യാ യത്തില്‍ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ''ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയി ല്ലേ? ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. അങ്ങനെ അവന്‍ അവരെ തിന്നൊ ടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി'' (വി.ഖു. 10).

കഅ്ബാലയം തകര്‍ക്കുകയും മക്കക്കാരെ ക്രൈസ്തവവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യ ത്തോടെയാണ് അബ്‌റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയില്‍ ക്രൈസ്തവ സമൂഹ മുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.

(iii) മക്കയില്‍ ഇസ്‌ലാമിനുമുമ്പ് നിലനിന്നിരുന്ന രേഖകളിലോ കവിതകളിലോ ഒന്നുംതന്നെ ജൂതരെ യോ ക്രൈസ്തവരെയോ സംബന്ധിച്ച യാതൊരു പരാമര്‍ശവുമില്ല.

(2) ഖുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണുള്ളത്. ഇതില്‍ 27 എണ്ണം മദീനയില്‍ വെച്ചും 87 എണ്ണം മക്കയില്‍വെച്ചുമാണ് അവതരിപ്പിക്കപ്പെട്ടത്.

പ്രവാചക ചരിത്രങ്ങള്‍ വിശദീകരിക്കുന്ന സൂക്തങ്ങളിലധികവും അവതരിപ്പിക്കപ്പെട്ടത് മക്കയി ലാണ്. അവിടെയാകട്ടെ മുഹമ്മദ് നബി (സ) ക്ക് കണ്ടുമുട്ടാനോ സംസാരിക്കാനോ ആയി യഹൂദരോ ക്രൈസ്തവരോ തീരെയുണ്ടായിരുന്നുമില്ല. പിന്നെയെങ്ങനെയാണ് പൂര്‍വ്വ പ്രവാചകന്മാരുടെ ചരി ത്രങ്ങള്‍ ഖുര്‍ആനിലുണ്ടായത്? ഖുര്‍ആന്‍ പറയുന്നതാണ് ശരിയായ ഉത്തരം! ''നിങ്ങളുടെ കൂട്ടുകാ രന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു'' (വി.ഖു.53:2-4).

(3) മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍, മക്കയിലോ മദീന യിലോവെച്ച് ക്രൈസ്തവ സമൂഹ വുമായി സമ്പര്‍ക്കത്തിലാകേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായതായി ചരിത്രത്തില്‍നിന്ന് മനസ്സിലാ ക്കാനാവുന്നില്ല. മദീനയില്‍വെച്ച് ജൂത സമൂഹങ്ങളുമായി സമ്പര്‍ക്കത്തിലായിരുന്നു പ്രവാചകനും അനുയായികളുമെന്നത് നേരാണ്. എന്നാല്‍ അവിടെയും ക്രൈസ്തവര്‍ ഒരു സമൂഹമായി നിലനില്‍ ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇക്കാ ര്യം കാത്തോലിക്ക വിജ്ഞാനകോ ശം പോലും സമ്മതിക്കുന്നുണ്ട്. ''ഹിജാസിനെ (അറേബ്യന്‍ ഉപദ്വീപ്) ഒരിക്കലും ക്രിസ്തുമത സന്ദേശ പ്രചരണം സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ ക്രൈസ്തവസഭകളുടെ ശുചീകരണം പ്രതീക്ഷിക്കാവതല്ല; അതൊട്ടുകാണാനും കഴിയുന്നില്ല'' (The New Catholic Encyclopaedia Vol. I, Page 721-722)

പ്രഗത്ഭ ഗവേഷകനായ റിച്ചാര്‍ഡ് ബെല്ലിന്റെ നിരീക്ഷണവും ഇതുതന്നെ! ''ഹിജാസിലോ മക്കയുടെ യോ മദീനയുടെയെങ്കിലുമോ പ്രാന്തപ്രദേശങ്ങളിലോ ക്രൈസ്തവത നിലനിന്നിരുന്നുവെന്നതിന് യാ തൊരു തെളിവുമില്ല'' (Richard Bell: The Origin of Islam in Its Christian Environment Page 42).

ഖുര്‍ആനില്‍ യേശുവിനെയും മാതാവിനെയും അവരുടെ കുടുംബത്തെയുംകുറിച്ച് പലസ്ഥലങ്ങ ളിലും പരാമര്‍ശിച്ചിട്ടുണ്ട്. ബൈബിളില്‍പോലും പരാമര്‍ശിച്ചിട്ടില്ലാത്ത പല സംഭവങ്ങളും യേശു വിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ മുഹമ്മദ് നബി (സ) ക്ക് എവിടെനിന്നു കിട്ടി?  മറ്റ് പ്രവാചകന്മാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ യഹൂദന്മാരുമാ യുള്ള സഹവര്‍ത്തിത്വത്തിന്റെകാലത്ത് അവര്‍ പറഞ്ഞുകൊടുത്ത കഥകളുടെ വെളിച്ചത്തില്‍ എഴു തിയതാണെന്ന് വാദിക്കുന്നവര്‍ യേശുവിനെയും മാതാവിനെയുംക്കുറിച്ച ഖുര്‍ആനിക വിവരണങ്ങ ളുടെ സ്രോതസ്സെന്തായിരുന്നുവെന്ന്, മറ്റ് പ്രവാചകന്മാരുടെ ചരിത്രകഥകളുടെ കാര്യത്തില്‍ അവര്‍ സ്വീകരിച്ച അതേ മാനദണ്ഡമുപയോഗിച്ച്, വ്യക്തമാക്കുവാന്‍ ബാധ്യസ്ഥരാണ്. പക്ഷെ, അവര്‍ക്ക് അതിന് സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ യേശുവിനെയും മാതാവിനെയും കുറിച്ച ഖുര്‍ആനിലുള്ള അറിവിന്റെ സ്രോതസ്സെന്തായിരുന്നുവെന്ന് ഖുര്‍ആന്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. അതല്ലാതെ മറ്റൊ രു വിശദീകരണവും ഇക്കാര്യത്തില്‍ മനുഷ്യബുദ്ധിയെ സംതൃപ്തമാക്കുന്നതായി നിലവിലില്ല. ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44)

മുഹമ്മദ് (സ) നബിക്ക് വഹ്‌യ് കിട്ടിയശേഷം അദ്ദേഹത്തെ പത്‌നി ഖദീജ (റ) തന്റെ ബന്ധുവായ വറഖത്തുബ്‌നു നൗഫലിന്റെ അടുക്കലേക്ക് കൊണ്ടുപോയതായി പറയുന്ന സഹീഹുല്‍ ബുഖാരിയിലെ രണ്ട് ഹദീസുകളുടെ വെളിച്ചത്തിലാണ് ഇസ്‌ലാം വിമർശകന്മാര്‍ വറഖയാവാം മുഹമ്മദി(സ)ന് ബൈബിളിലെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തതെന്ന് സമര്ത്ഥിക്കുന്നത്. പ്രസ്തുത ഹദീസുകള്‍ കാണുക:

ആയിശ പറയുന്നു: ''നബി തിരുമേനി(സ)ക്ക് തുടക്കത്തിൽ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തില്‍ ദൃശ്യമാകുന്ന നല്ല സ്വപ്‌നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്‌നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്ത വാസം പ്രിയങ്കരമായിത്തോന്നി. അങ്ങനെ ഏതാനും രാത്രികള്‍ ഹിറാഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികള്ക്കുള്ള ആഹാരപദാര്ത്ഥ ങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രി ആരാധനയില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജാ (റ)യുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാരപദാര്ത്ഥ്ങ്ങള്‍ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയില്വെിച്ച് തിരുമേനിക്ക് സത്യം വന്നുകിട്ടുന്നതുവരെ ഈ നില തുടർന്നു പോന്നു. അങ്ങനെ മലക്ക് തിരുമേനി (സ)യുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ''വായിക്കുക'' എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ട് വീണ്ടും ''വായിക്കുക'' എന്ന് കല്പിപച്ചു. വായിക്കാന്‍ അറിയില്ലെന്ന് ഞാന്‍ അപ്പോഴും മറുപടി നല്കില. മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ടശേഷം ''വായിക്കുക'' എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലായെന്ന് പിന്നെയും ഞാന്‍ പറഞ്ഞ പ്പോള്‍ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: ''സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്നികന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ'' ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി (സ) മടങ്ങി. ഖുവൈലിദിന്റെ മകള്‍ ഖദീജയുടെ അടുക്കല്‍ കയറിച്ചെന്ന് പുതച്ചുതരിക, പുതച്ചുതരിക എന്ന് അവിടുന്ന് അഭ്യര്ത്ഥിച്ചു. അവര്‍ പുതച്ചുകൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജാബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അദ്ദേഹം അവരോട് പറഞ്ഞു. അപ്പോള്‍ ഖദീജ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം. അവന്‍ അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബബന്ധം പുലര്ത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികള്ക്ക് സ്വയം അധ്വാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സല്ക്കടരിക്കുന്നു. വിപല്ഘ നട്ടങ്ങളില്‍ ശരിയായ സഹായം നല്കുകന്നു. പിന്നീട് തിരുമേനി(സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപുത്രനായ വറഖത്ത്ബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദില്‍ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് അജ്ഞാനകാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയില്‍ എഴുതാന്‍ പഠിച്ചവനുമായിരുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തില്നിതന്ന് ചില ഭാഗങ്ങള്‍ ഹിബ്രുവില്‍ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കണ്കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ (റ) പറഞ്ഞു: ''പിതൃവ്യപുത്രാ താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക''. വറഖത്ത് ചോദിച്ചു: ''എന്റെ സഹോദര പുത്രാ നീ എന്താണ് ദര്ശിച്ചത്?'' കണ്ട കാഴ്ചകളെല്ലാം തിരുമേനി (സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മ യുടെ രഹസ്യ സന്ദേശവാഹകനാണ്. താങ്കള്‍ മതപ്രബോധനം ചെയ്യുന്ന സന്ദര്ഭദത്തി ല്‍ ഞാനൊരു യുവാവായിരുന്നെങ്കില്‍! താങ്കളെ സ്വദേശത്ത് നിന്ന് സ്വജനത ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാനൊരു യുവാവായിരുന്നുവെങ്കില്‍!!'' തിരുമേനി (സ) ചോദിച്ചു. അവർ എന്നെ ബഹിഷ്‌കരിക്കുകയോ? വറഖത്ത് പറഞ്ഞു. താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതയ്ക്ക് പാത്രമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവര്ത്തളനങ്ങള്‍ നടക്കുന്നദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുശ ക്തമായ ഒരു സഹായം താങ്കള്ക്ക്് നല്കുുമായിരുന്നു. പക്ഷെ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈ വിക സന്ദേശങ്ങളുടെ അവതരണം നിലയ്ക്കുകയും ചെയ്തു'' (സഹീഹുല്‍ ബുഖാരി).

ഈ ഹദീസുകള്‍ സത്യസന്ധവും മുന്ധാണരണയില്ലാത്തതുമായ വായനയ്ക്ക് വിധേയമാക്കിയാല്ത നന്നെ വറഖത്തു ബ്‌നു നൗഫലില്നിതന്നാണ് പ്രവാചകന്‍ (സ) ചരിത്രകഥകള്‍ മനസ്സിലാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാ ണെന്ന് മനസ്സിലാവും. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:

(1) മുഹമ്മദ് നബി (സ)ക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ വറ ഖത്തുബ്‌നു നൗഫല്‍ വാര്ധരക്യംമൂലം കാഴ്ച നഷ്ടപ്പെട്ട വ്യക്്തിയായിരുന്നു. ഇതുകഴിഞ്ഞ് അല്പ‍കാലത്തിനകം അദ്ദേഹം മരണപ്പെട്ടിരിക്കണം. പൂർവ്വ പ്രവാചക ന്മാരെക്കുറിച്ച ഖുർആനിക പരാമര്ശങ്ങള്‍ അവതരിക്കുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് കരുതാന്‍ വയ്യ. അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിയതാകാം ഖുർആനിലെ പ്രവാചക കഥനങ്ങളെന്ന് കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിസഹമല്ല.

(2) പൂർവ്വ പ്രവാചകന്മാരില്‍ ചിലരുടെ കഥകള്‍ അടങ്ങിയ ഖുർആൻ സൂക്തങ്ങള്‍ അവതരി പ്പിക്കപ്പെട്ടത് പ്രവാചകനും (സ) അനുചരന്മാരും തമ്മില്‍ സംഭാഷണം നടത്തുമ്പോഴുള്ള പ്രശ്‌ന ങ്ങള്ക്ക്ക പരിഹാരം നിര്ദ്ദേശിക്കുന്നതിനും വേദക്കാരായ യഹൂദ ക്രൈസ്തവരുമായി സംവദി ക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്ക്ക്ക ഉത്തരം നല്‍കുന്നതിനു മായിരുന്നു. ഈ സമയത്തൊന്നും വറഖത്തുബ്‌നു നൗഫല്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെയാണ് പ്രവാചകന്‍ (സ) പൂർവ്വ പ്രവാചകന്മാരുടെ ചരിത്രത്തില്നികന്ന് സൂക്ഷ്മവും കൃത്യവുമായി കാര്യങ്ങളുദ്ധരിക്കുക?

(3) മുഹമ്മദ് നബി (സ)ക്ക് വറഖത്തുബ്‌നു നൗഫല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നെങ്കില്‍ ആ സമൂഹത്തിലെ ചിലര്ക്കെങ്കിലും അക്കാര്യം അറിയാമായിരുന്നി രിക്കണം. പ്രവാചകന്റെ അനുചരന്മാരിലോ ശത്രുക്കളിലോ പെട്ട സമകാലികരായ ആരുംതന്നെ വറഖത്ത് ബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങളാണ് മുഹ മ്മദ് നബി (സ) ഖുർആനില്‍ ഉള്ക്കൊചള്ളിക്കുന്നത് എന്ന ആരോ പണമുന്നയിച്ചിരുന്നില്ല.

4) ജൂത-ക്രൈസ്തവ വേദങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബിക്ക് പൂർവ്വ പ്രവാചകന്മാരുടെ കഥകള്‍ പഠിപ്പിച്ചുകൊടുത്തിരുന്നുവെങ്കില്‍ യഹൂദരും ക്രൈസ്ത വരും വികലമാക്കിയ പ്രവാചക കഥനങ്ങളായിരിക്കണം അദ്ദേഹം പറഞ്ഞുകൊടുത്തിരിക്കുക. പ്രസ്തുത വിശദീകരണങ്ങളില്‍ ബൈബിളില്‍ ഇന്ന് കാണപ്പെടുന്ന രീതിയിലുള്ള അശാസ്ത്രീയവും ചരിത്രവിരുദ്ധവും വൈരുദ്ധ്യങ്ങളാല്‍ നിബിഡവുമായ കഥാകഥനങ്ങളു മുണ്ടാവും. അദ്ദേഹം പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതായിരുന്നു ഖുർആനെങ്കില്‍ അതിലും ഇത്തരം അബദ്ധങ്ങളുണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഖുർആനില്‍ ഇത്തരം അബദ്ധങ്ങളൊന്നുമില്ല.

5) പൂർവ്വ വേദങ്ങളില്‍ പണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍ മുഹമ്മദ് നബി (സ) ക്കുണ്ടായ ആദ്യ ദിവ്യ ബോധനത്തിന്റെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഇത് ദൈവിക ബോധനത്തിന്റെ ആരംഭമാണെന്നും ''താങ്കളെ ജനം കയ്യൊഴിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഞാന്‍ താങ്കളെ ശക്തമായി പിന്തുണക്കു''മെന്നും പറഞ്ഞതായി നടേ ഉദ്ധരിച്ച ഹദീസുകള്‍ വ്യക്തമാക്കുന്നത്. തന്നില്‍ നിന്ന് കേട്ടുപഠിച്ച പ്രവാചകകഥകളുടെ അടിസ്ഥാനത്തില്‍ താനും പ്രവാചകനാണെന്ന് വരുത്തിത്തീർക്കാന്‍ മുഹമ്മദ് (സ) ശ്രമിക്കുകയാണെന്ന ഒരു ചെറിയ ശങ്കപോലും വറഖത്തുബ്‌നു നൗഫലിനു ണ്ടായില്ല. മുമ്പൊരിക്കലും മുഹമ്മദി(സ)ന് പൂര്വ്വലപ്രവാചകന്മാരുടെ കഥകള്‍ വറഖത്തുബ്‌നു നൗഫല്‍ പഠിപ്പിച്ചുകൊടുത്തിട്ടില്ലെന്ന സത്യം ഇതിലൂടെ സുതരാം വ്യക്തമാവുന്നുണ്ട്.

കനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതികവാദികളുമെല്ലാമായ വിമര്‍ ശകര്‍ ഒരേസ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന് ബോധ്യ മാകും.

ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യ മായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയി ക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ)യുടെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കു വാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോര്‍ക്കുക. പ്രവാചകനില്‍ (സ) ഏതെ ങ്കിലുംതരത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്ന ദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ച യാണ്.

''ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതു കയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു'' (വി.ഖു. 29:48).

രണ്ട്) മുഹമ്മദ് നബി (സ) യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറ ബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയ നിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്‌ലാമിന്റെ ദിഗ്‌വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്‌വിന്‍ എഴുതുന്നത് കാണുക: ''ഇസ്‌ലാ മിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്‌ലാമിക രാജ്യങ്ങ ളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറു കയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യ ത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തു വന്നു''.(Ernst Wurthewein: The Text of The Old Testament Page 104).

ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈ ബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (Ibid Page 224-225).

ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയ മവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്‌നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:''അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ 'സിനായ് അറ ബി കയ്യെഴുത്ത് പ്രതി 72' (Sinai Arabic MS72) ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറി ന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തി യ നാല് കാനോനിക സുവിശേഷങ്ങ ളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (Stephen of Ramlah) എഴുതിയതാണെന്ന് (Sidney H Griffith: The Gospel in Arabic: An Enquiry Into its Appearance In the First Abbasi Century Page 132) എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങ ളുമുള്‍ക്കൊള്ളുന്ന Sinai Arabic MS151 എന്ന കയ്യെഴുത്ത് രേഖ ഹിജ്‌റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്‌നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (Ibid Page 131).

മുഹമ്മദ് നബി(ല)ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞാണ് പുതിയനിയമവും പഴയനി യമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ക്കൊ ള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറ ബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറ യേണ്ടതില്ലല്ലോ.

മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത്  അധാര്‍മ്മികരും അസാന്മാര്‍ഗികരുമായി രുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യ പിച്ച് നഗ്‌നനായ നോഹും ലഹരിമൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാ ക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടക വിരുദ്ധ മായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്ത രം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴു തിയതായിരുന്നു ഈ കഥകളെങ്കില്‍  പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികതകളി ലേതെങ്കിലും ഖുര്‍ആ നിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാ ചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന വാദത്തിന്റെ നട്ടെല്ലൊടി ക്കുന്നുണ്ട്.

നാല്) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിരക്കാ ത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംഗീ കരിക്കുന്നതാണ്. ''ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നു വരാം'' (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതുപോലെ ചരിത്രപ രമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല.

അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാ സ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ രാപ്പകലുകളുണ്ടായ തായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയതക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചകകഥനങ്ങള്‍ക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായി രുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങ ളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തിക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാന ത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധ മായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടി വരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കു വാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.

ആറ്) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ ആന്‍ വിവരിക്കുന്നുണ്ട്. ആദ്, സമൂദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാച കന്മാരാണിവര്‍. ബൈബിളില്‍നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്ര ങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?

ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി (അ) യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെ വിടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവു മായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലി ച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്ര വു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേക തകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരുഭാ ഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി ((അ))യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ) യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരി യ്യായുടെ സംരക്ഷണത്തില്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടിരുന്ന മര്‍യമിന്റെ കുട്ടിക്കാ ലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല.

ബൈബിളി ല്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹ ത്തിന് എവിടെനിന്നുകിട്ടി? സത്യത്തില്‍ ഖുര്‍ആന്‍ ദൈവ വചനമായതുകൊണ്ടാണ് ബൈബിളിലെ വിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തി ന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറഞ്ഞത് എത്ര ശരി! ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറു ക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നി ല്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44).

എട്ട്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ-സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാ ചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി((അ))ല്‍ നിന്ന് വിഗ്ര ഹാരാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധി ക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെ യുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂ ന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതു മൂലം അയാള്‍ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കു ന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.

ബ്രഹാമിന്റെ ചരിത്രം പറയുന്നിടത്ത് ബൈബിളിലും ഖുർആനിലും ഏകദേശം സമാനമായ കഥകളാണുള്ളതെങ്കിലും ഈ രണ്ട് ഗ്രന്തങ്ങളിലെയും പ്രതിപാദനരീതികൾ തമ്മിൽ സാരമായ ചില അന്തരങ്ങളുണ്ട്. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേലീ വംശീയത നിഴലിക്കുന്നതായി കാണാന്‍ കഴിയും. .അബ്രഹാമിന്റെ ചരിത്രകഥനത്തിൽ ഇത് വ്യക്തമായി കാണാനാവും. അദ്ദേഹത്തിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉല്‍പത്തി പുസ്തകഭാഗങ്ങളില്‍ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബമാണ് കാണാന്‍ കഴിയുന്നത്.

അബ്രഹാമിന് തന്റെ ആദ്യഭാര്യയായ സാറായില്‍ സന്താന സൗഭാഗ്യമില്ലായിരുന്നതിനാല്‍ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന് ഭാര്യയായി നല്കുികയാണുണ്ടായത്. 'ഭാര്യയായ സാറായ് തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭര്ത്താാവായ അബ്രാമിന്ന് ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്ഭിരണിയായി' (ഉല്പതത്തി16:3). അബ്രഹാമില്‍ നിന്ന് ഗര്ഭിണിയായ ഹാഗാര്‍ സാറായോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ഹാഗാറിനെ ക്രൂരമായി മര്ദിാക്കുവാനും ഗര്ഭി്ണിയായ അവളെ വീട്ടില്‍ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ് ഉല്പ ത്തി പുസ്തകത്തില്‍ നാം വായിക്കുന്നത്. 'അബ്രാം സാറായിയോട് പറഞ്ഞു:' നോക്കൂ, നിന്റെ ദാസി നിന്റെ കീഴില്‍ തന്നെ യാണ്. നിനക്ക് ഇഷ്ടമുള്ള വിധം നീ അവളോട് പെരുമാറിക്കൊള്ളുക! തുടര്ന്നു സാറായ് ഹാഗാറി നോട് ക്രൂരമായി പെരുമാറി. ഹാഗാര്‍ അവിടെ നിന്ന് ഓടിപ്പോയി' (ഉല്പരത്തി 16:6). തന്നില്‍ നിന്ന് ഗര്ഭിാണി യായ സ്ത്രീയെ അവര്‍ അടിമയായി എന്ന കാരണത്താല്‍ അടിച്ചോടി ക്കുവാന്‍ കൂട്ടുനി ല്ക്കുന്ന അബ്രഹാമിന്റെ ചിത്രം നിര്മിറക്കുക വഴി അടിമസ്ത്രീകളോട് ഏതു തരം ക്രൂരതയും പ്രവര്ത്തിാക്കുവാനുള്ള നിയമം നിര്മിനക്കുവാനാണ് യഹൂദ റബ്ബിമാര്‍ ശ്രമിച്ചിരിക്കുന്നത്.

തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയ പ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്ദ്ധ്ക്യകാലത്തു ണ്ടായ തന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയില്‍ തനിച്ചാക്കുവാ നുള്ള ദൈവിക കല്പഭന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്ആചന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്പാത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാ ഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: 'ശിശു വളര്ന്നു . ഇസഹാ ഖിന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്കി്. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: 'ഈ അടിമപ്പെണ്ണിനെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശി യായി ത്തീര്ന്നുണ കൂടാ'. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. 'അടിമപ്പെണ്ണിനേയും കുട്ടി യേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. ഇസ ഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ'. അബ്രഹാം അതി രാവിലെ എഴു ന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്പിെച്ചു. കുട്ടിയെ തോളില്വെനച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്ശേ്ബ മരുഭൂമിയില്‍ അലഞ്ഞു നടന്നു' (ഉല്പ.ത്തി 21:8-14).

യഥാര്ത്ഥ ത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്പനത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. 'കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു' (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാ കുന്നു.'തുരുത്തിയിലെ വെള്ളം തീര്ന്നലപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്പാളടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട' എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്തി രിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു' (ഉല്പ‍ത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷി ക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്നു.

'ഹാഗാര്‍ യിശ്മായിലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് എണ്പെ ത്താറ് വയസ്സായിരുന്നു' (ഉല്പപത്തി 16:16). 'പുത്രനായ ഇസ്ഹാഖ് പിറന്നപ്പോള്‍ അബ്രഹാമിന്ന് നൂറ് വയസ്സായിരുന്നു' (ഉല്പപത്തി 21:5). ഇതില്‍ നിന്ന് ഇസ്ഹാഖ് ജനിക്കുമ്പോള്‍ യിശ്മായേലിന് പതിനാലു വയസ്സ് പ്രായമായിരു ന്നുവെന്ന് മനസ്സിലാക്കാം. ഇസ്ഹാഖിന്റെ മുലകുടി മാറിയ ദിവസമാണ് ഉല്പനത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലിനെയും മാതാവിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചതെങ്കില്‍ അന്ന് യിശ്മായീല്‍ പതിനാറു വയസ്സു പ്രായമുള്ളയാളായിരി ക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ് തോളില്‍ വെക്കുമോ? മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെട്ട യിശ്മായേലിന്റെ ചിത്രം ഉല്പ?ത്തിപുസ്തകം ഇരുപത്തി യൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാരന്‍േറതല്ലെന്നുറപ്പാണ്. ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവാചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍ സ്വാഭാവികമായുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച് റബ്ബിമാര്‍ അജ്ഞരായിരുന്നുവെന്നു വേണം മനസ്സിലാക്കുവാന്‍.

സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകല്പഞന നിറവേറ്റുവാന്‍ സന്നദ്ധനായ അബ്രഹാമിനെ ക്കുറിച്ച് വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്. അവ ഇസ്രായേല്യരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ബലികര്മ്മഹത്തെ മാറ്റിയെഴുതി യതുകൊണ്ടുണ്ടായതാണ്. വാര്ധ്ികക്യത്തില്‍ ഇബ്രാഹീമിന് ആദ്യമുണ്ടായ പുത്രനെ ബലിയറു ക്കുവാന്‍ കല്പി്ച്ചു കൊണ്ട് അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗങ്ങളുടെ തീച്ചൂളയി ലൂടെ ജീവിച്ചു വളര്ന്ന് മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തില്‍ വിജയിച്ചുവെന്നുമാണ് ഖുര്ആഹന്‍ പഠിപ്പിക്കുന്നത്. ബലിയറുക്കുവാന്‍ ദൈവം കല്പിാച്ചത് അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ് ഉല്പിത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്. സ്വന്തം പുത്രനെ അറുക്കുവാന്‍ വേണ്ടി കൈകാലുകള്‍ കെട്ടി ബലിപീഠത്തിന് മുകളില്‍ കിട ത്തിക്കൊണ്ട് കത്തി എടുത്ത സമയത്ത് ആകാശത്തു നിന്ന് കര്ത്താ്വിന്റെ മാലാഖ പറഞ്ഞതായി ഉല്പ്ത്തി പുസ്തകം ഉദ്ധരിക്കുന്നത് നോക്കുക: 'കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാന്‍ നീ വൈമനസ്യം കാണിക്കായ്കയാല്‍, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു (ഉല്പനത്തി 22:12). 'നിന്റെ ഏകജാതനെ' (Your only son) എന്നാണ് മാലാഖ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കല്പിളക്കപ്പെട്ട കാലത്ത് അബ്രഹാമിന് ഒരൊറ്റപുത്രന്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആദ്യപുത്രനായ യിശ്മായേലിനെയല്ലാതെ ദ്വിതീയനായ ഇസ്ഹാ ഖിനെ ബലിയറുക്കാനാണ് കല്പുനയുണ്ടായതെങ്കില്‍ 'നിന്റെ ഏകജാതനെ' എന്നു മാലാഖ പറയു മായിരുന്നുവോ?

യഥാര്ത്ഥ ത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്പപനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ' ദൈവം കല്പിിച്ചു: 'നിന്റെ പുത്രനെ, നീ അത്യധികം സ്‌നേഹിക്കുന്ന ഏകജാ തനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കു ന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക' (ഉല്പ ത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി' നെ എന്നാണ് ദൈവകല്പ്നയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാണല്ലോ. ഇവിടെ, ഈ കല്പേനയില്‍ 'ഇസ്ഹാഖിനെ'യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്ത്തിതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടുന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദ പാരമ്പര്യ ത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് 'ഇസ്ഹാഖ്' ഏകജാതനായി മാറിയത്.

അടിമ സ്ത്രീയിലുണ്ടായ പുത്രനെ അബ്രഹാം മകനായി ത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.എന്നാല്‍ ഉല്പത്തി പുസ്തകം തന്നെ നല്കുുന്ന അബ്രഹാമിന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടി പ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്പമത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേ ദനയിലും മറ്റു കര്മ്മണങ്ങളിലും (17:23) പ്രാര്ത്ഥ്നയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങ ളിലും യിശ്മാ യിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരുന്നത് എന്നു തന്നെ യാണ് ഉല്പ ത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യ യില്‍ ജനിച്ച ആദ്യപുത്രന് നല്കേചണ്ട അവകാശം നല്കുളന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്ത്തണന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: 'ഒരാള്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്‌നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നു വെന്നും കരു തുക. സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്ക്ക് സന്താന ങ്ങള്‍ ജനിക്കു കയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തു ക്കള്‍ സന്താനങ്ങള്ക്ക്് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കു ന്നവളില്‍ നിന്ന് ജനിച്ച വനും ആദ്യജാതനുമായവനു പകരം സ്‌നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാ ള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്കിയ വെറുക്കു ന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാതനുള്ള അവകാശം ആ പുത്രനുതന്നെ' (ആവര്ത്തണനം 21:15-17).

ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബി മാരുടെ വാദം അംഗീകരിച്ചാ ല്തോന്നെ, മുകളില്‍ വിവരിച്ച ദൈവകല്പാനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന് അര്ഹ,ന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്ര ഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്പഅത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും.

ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന് മാറ്റുകൂട്ടുവാന്‍ വേണ്ടി പ്രവാചകചരിത്രത്തില്‍ യഹൂദ റബ്ബിമാര്‍ നടത്തിയ കൈക്രിയകളാണ്. അബ്രഹാമിന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രായേല്യര്‍. ദൈവികമായ സകല അനുഗ്രഹങ്ങളും വര്ഷിുക്കപ്പെട്ടിരിക്കുന്നതും വര്ഷിമക്കപ്പെടാന്പോ്വുന്നതും ഇസ്രായീ ല്യര്ക്കി ടയില്‍ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാര്‍ പ്രചരിപ്പിച്ചിരുന്നത്. സ്വപുത്രനെ ബലിയ റുക്കുവാനുള്ള കല്പയനയനുസരിച്ചുകൊണ്ട് ദൈവാനുഗ്രഹത്തിന് പാത്രമായ അബ്രഹാമിന് ദൈ വം നല്കു്ന്ന വരദാനങ്ങളെക്കുറിച്ച് ഉല്പരത്തി പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ് 'നീ ഇതു ചെയ്തിരിക്കയാല്‍, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാന്‍ നീ മടിക്കായ്കയാല്‍ എന്നാണെ, ഞാന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കര്ത്തായവാണ് അരുള്‍ ചെയ്യുന്നത്: ഞാന്‍ നിന്നെ സമൃ ദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കട ല്ക്ക്രയിലെ മണല്ത്ത്രി കളെപ്പോലെയും അത്യധികം വര്ദ്ധിിപ്പിക്കും. നിന്റെ സന്തതികള്‍ ശത്രുക്ക ളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തും. നീ എന്റെ വാക്ക് അനുസരിച്ചതിനാല്‍ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും'(ഉല്പതത്തി 22:16-19). യിശ്മാ യേലാണ് ബലിയറുക്കപ്പെടാനായി കല്പിെക്കപ്പെട്ടതെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ മുഴുവനുമുണ്ടാ വുക യിശ്മായേല്‍ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസ ഹോദരനായ ഇസ്ഹാഖിന്റെ സന്തതി പരമ്പരകളിലാണ് ഉള്പ്പെജടുന്നത്. തങ്ങളിലല്ലാതെ ദൈവാ നുഗ്രഹമു ണ്ടാവുകയെന്നത് ഇസ്രാഈല്യര്ക്ക്പ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ് യഹൂദ റബ്ബിമാര്‍ ഇസ്ഹാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്.

തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന് പുത്രപദവി നല്കുാവാന്‍ വിസമ്മതിച്ചിരുന്നവരുമായി രുന്നു ഇസ്രാഈല്യര്‍ എന്നാണ് അബ്രഹാമിന്റെ ചരിത്രത്തില്‍ യഹൂദറബ്ബിമാര്‍ നടത്തിയ കൈക്രിയ കള്‍ കാണിക്കുന്നത്. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പൂര്വ്വി കന്മാരുടെ സ്വഭാ വം പൂര്ണ്ണെമായിത്തന്നെ ഉള്ക്കൊങള്ളുന്ന അഭിനവ ഇസ്രാഈല്യരുടെ സ്ഥിതിയും ഇതില്‍ നിന്ന് വലിയ വ്യത്യാസമുള്ളതല്ലല്ലോ.

ബൈബിളിൽ നിന്ന് തികച്ചും വ്യതിരിക്തമായ ഇബ്രാഹീമീവ്യക്തിത്വത്തെയാണ് ഖുർആനിൽ നാം കാണുന്നത്. ഇബ്‌റാഹീം നബിയെക്കുറിച്ച് ഖുർആൻ പറയുന്നത് അദ്ദേഹം സദ്‌വൃത്തനും ക്ഷമാശീലനും മാതൃകാപുരുഷനുമായിരുന്നുവെന്നാണ്. (11:75) ഏതെങ്കിലും രൂപത്തിലുള്ള സങ്കുചിതത്വങ്ങളില്ലാത്ത ആദര്ശധീരൻ! അല്ലാഹു തന്നെ 'സ്വന്തം ചങ്ങാതി'യെന്ന് വിലക്കാൻ മാത്ത്രം ദൈവസാമീപ്യത്തിന് അർഹനായ വ്യക്തിത്വം ..."സദ്‌വൃത്തനായിക്കൊണ്ട്‌ തന്‍റെ മുഖത്തെ അല്ലാഹുവിന്‌ കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച്‌ നിന്ന്‌ കൊണ്ട്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു." (ക്വുർആൻ 4:175)

ക്വുർആനിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയഞ്ച് പ്രവാചകന്മാരിൽ പലരെയും കുറിച്ച് ബൈബിളിൽ പരാമർശങ്ങളുണ്ടെന്നത് ശരിയാണ്.ക്വുർആനിലേതിനേക്കാൾ വിശദമായ ചരിത്ര കഥനവും ബൈബിളിലുണ്ട്.എന്നാൽ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥനങ്ങ ള്‍ അവതരിപ്പിക്കുകയാണ് ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കള്‍ ചെയ്തത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരില്‍ ആരോപിക്കു വാന്‍ ബൈബിള്‍ കര്‍ത്താക്കള്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്തുത തിന്മകളെല്ലാം പ്രവാചകന്മാരില്‍ ആരോപിക്കുവാനുള്ള പ്രവണതയാണ് ബൈബിളില്‍ നാം കാണുന്നത്.

ധര്‍മനിഷ്ഠനും കുറ്റമറ്റ മനുഷ്യനുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന നോഹിനെ (ഉല്‍ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കള്‍ തുണിയുടുത്തുകൊടുക്കേണ്ട അവസ്ഥയോളമെത്തുന്ന തര ത്തില്‍ ലഹരി ബാധിച്ചവനായുമെല്ലാം ഉല്‍പത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്.

വിശു ദ്ധനും നീതിമാനുമെന്ന് ബെബിള്‍ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെണ്‍മക്കളുമായി ശയിക്കുകയും അവര്‍ക്ക് സ്വന്തം പിതാവില്‍ മക്കളുണ്ടാവുകയും ചെയ്ത കഥ ഉല്‍പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്.

ചതിയനും വഞ്ചകനുമായിരുന്നു ഇസ്രായേലി ന്റെ പിതാവായ യാക്കോബെന്നാണ് ബൈബിള്‍ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യ യുമായി ബന്ധപ്പെടുകയും അവള്‍ ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോള്‍ പടയാളിയെ ചതി ച്ചുകൊല്ലുകയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണ് ബൈബിള്‍ പ്രകാരം ദാവീദ് (2 ശാമു 11:1-27)

.ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന സോളമന്‍ (1 രാജാ 10:23) വിവാഹബന്ധം വിലക്ക പ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധമായി സ്‌നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7)മെല്ലാം ചെയ്ത വ്യക്തി യാണ്.

ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശുക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവ നായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങള്‍ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11)മെല്ലാമാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുര്‍ആനിലെ സംഭവവിവരണങ്ങള്‍. പ്രവാചകന്മാരെല്ലാം സദ്‌വൃ ത്തരും മാതൃകായോഗ്യരും വിശുദ്ധരുമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ''നാം വേദ വും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേല്‍പിച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരില്‍ യാതൊരു പ്രതി ഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉത്‌ബോധനമ ല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു. 6:89, 90).

''അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സക്കാത്ത് നല്‍കണ മെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെ ആയിരുന്നു അവര്‍ ആരാധിച്ചിരു ന്നത്'' (വി.ഖു. 21:73). ദുര്‍മാര്‍ഗമൊന്നുമില്ലാത്ത നോഹയെയും (7:61) സല്‍മാര്‍ഗനിഷ്ഠനായ ലൂത്തി നെയും (70:80-84) സദ്‌വൃത്തനായ യാക്കോബിനെയും (21:72) വിനയാന്വിതരും ദൈവിക മാര്‍ഗ ത്തില്‍ ഉറച്ച് നിന്നവരുമായ ദാവൂദിനെയും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാനും (3:45) മാതൃബഹുമാനമുള്ളവനു (19:32)മായ യേശുവിനെയുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.

"അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (ക്വുർആൻ 4:157,158)

'ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല' എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നൊരു ചോദ്യ മുണ്ട്. നാല് സുവിശേഷ കര്‍ത്താക്കളും ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് പ്രതിപാ ദിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴി ഏതൊരു പ്രശ്‌നത്തിലും തീര്‍പ്പുകല്‍പിക്കാ നാവശ്യമായ തെളിവാണ്. സുവിശേഷകര്‍ത്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ത്തന്നെയാണ് ഏതൊരു ന്യായാധിപനും എത്തിച്ചേരുക. എങ്കില്‍ പിന്നെ കുരിശുമരണം നടന്നിട്ടില്ലെന്ന വാദത്തിന്റെ സാധുതയെന്താണ്?

ഈ വാദം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. ഒന്നാമതായി, സുവിശേഷകര്‍ത്താക്കള്‍ കുരിശുമരണത്തിന് ദൃക്‌സാക്ഷിക ളായിരുന്നുവോയെന്ന് പരിശോധിക്കപ്പെടണം. മത്തായിയുടെ സുവിശേഷം രചിച്ചത് അപ്പോസ്തലനായ മത്തായിയാണെന്ന് ഖണ്ഡിതമായി പറയാന്‍ ബൈബിള്‍ ചരിത്രത്തെക്കുറിച്ച് പഠിച്ചവരൊന്നും മിനക്കെടുന്നില്ല. ഇത് മത്തായിയുടെ പേരില്‍ മറ്റാരോ രചിച്ച താവാനാണ് സാധ്യതയെന്നാണ് വേദപുസ്തക നിഘണ്ടു പറയു ന്നത്. (റവ. എ.സി. ക്ലേയിറ്റന്‍: വേദ പുസ്തക  നിഘണ്ടു. പേജ്: 312. ) പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മാര്‍ക്കോസ്, ക്രിസ്തുവിനെ കണ്ടിട്ടുപോലുമില്ല.'(Ibid പേജ് 322. ) പൗലോസിന്റെ ശിഷ്യനായ ലൂക്കോസിന്റെ സ്ഥിതിയും തഥൈവ.  യോഹന്നാന്‍ സുവിശേഷത്തിന്റെ കര്‍ത്താവിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ പണ്ഡിത ര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു.( Ibid പേജ് 430.) ഇതില്‍നിന്ന് കുരിശുമരണം റിപ്പോര്‍ട്ടു ചെയ്തു വെന്ന് പറയുന്ന സുവിശേഷകര്‍ത്താക്കളിലാരുംതന്നെ പ്രസ്തുത സംഭവത്തിനു ദൃക്‌സാക്ഷികളായി രുന്നില്ലെന്ന് സുതരാം വ്യക്തമാവുന്നു.

ഇനി നാം കോടതിയിലേക്ക് കടക്കുക. ഒരു സംഭവത്തിന് നാല് ദൃക്‌സാക്ഷികള്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നിരിക്കട്ടെ, ഒരേ സംഭവത്തെക്കുറിച്ച് നാല് പേര്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയാല്‍ കോടതി എന്തുവിധിക്കും? ഈ നാലുപേരും തെളിവിന് കൊള്ളില്ലെന്നും മറ്റു തെളിവുകളില്ലെങ്കില്‍ പ്രസ്തുത സംഭവം നടന്നുവെന്നു പറയുക വയ്യെന്നുമായിരിക്കും കോടതിവിധി. ഇതേ അവസ്ഥയാണ് കുരിശുമരണത്തിനുമുള്ളത്. കുരിശുമരണവും അനന്തരസംഭവങ്ങളും വിശദീകരിക്കുന്നിടത്ത് നാലു സുവിശേഷങ്ങളും പരസ്പര വിരുദ്ധങ്ങളായ ഒട്ടനവധി പ്രസ്താവനകള്‍ നടത്തുന്നതായി കാണാന്‍ കഴിയും.

യേശുവിനെ ഒറ്റുകൊടുക്കുന്നത് മുതല്‍ ആരംഭിക്കുന്നു വൈരുധ്യങ്ങള്‍, പ്രസ്തുത സംഭവം മത്തായി വിവരിക്കുന്നത് ഇങ്ങനെയാണ്.

'അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെ യെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കി യിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ, അവന്‍തന്നെ. അവനെ പിടിച്ചുകൊള്ളുക. അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന് 'ഗുരോ സ്വസ്തി' എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട് ചോദിച്ചു. സ്‌നേഹിതാ നീ എന്തിനാണ് വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്നു യേശു വിനെ പിടിച്ചു.'(മത്തായി 26: 47-50.)

ഈ സംഭവം ലൂക്കോസ് വിശദീകരിക്കുന്നത് നോക്കുക. 'അവന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെവന്നു. പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുന്നില്‍ നടന്നി രുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുന്നോട്ടുവന്നു. യേശു അവനോട് ചോദിച്ചു. യൂദാസെ നീ ചുംബനം കൊണ്ടോ മനുഷ്യ പുത്രനെ ഒറ്റുകൊടുക്കുന്നത്'?( ലൂക്കോസ് 22:47, 48.)

യേശുവിനെ ഒറ്റിക്കൊടുത്തു ബന്ധിച്ച സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇതില്‍ നിന്നെല്ലാം വളരെ വ്യത്യാസമായി ക്കൊണ്ടാണ്. 'യൂദാസ് ഒരു ഗണം പടയാളികളെയും പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്ന് സേവകരെയും കൂട്ടി പന്തങ്ങളും വിളക്കു കളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്ക് സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുന്നോട്ടുവന്ന് അവരോട് ചോദിച്ചു. നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്? അവന്‍ പറഞ്ഞു: നസാറായക്കാരനായ യേശുവിനെ. യേശു പറഞ്ഞു: അത് ഞാനാണ്. അവനെ ഒറ്റിക്കൊ ടുത്ത യൂദാസും അവരോട് കൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍ വീണ്ടും ചോദിച്ചു. നിങ്ങള്‍ ആരെ അന്വേ ഷിക്കുന്നു. അവര്‍ പറഞ്ഞു. നസാറായക്കാരനായ യേശുവിനെ യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെ യാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ' (യോഹന്നാന്‍ 18: 3-8)

ഇതുപോലെ കുറേയധികം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നുണ്ട് സുവിശേഷങ്ങള്‍. യേശുവിനെ ബന്ധിച്ച ശേഷം പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയതെന്ന് മത്തായിയും,( മത്തായി 26:57.) കയ്യാഫാസിന്റെ അമ്മായിഅപ്പനായ അന്നാ സിന്റെ അടുക്കലേക്കാണെന്ന് യോഹന്നാനും പറയുന്നു.( യോഹന്നാന്‍ 18:13. 87.  ) ഗോല്‍ഗോഥ മല യിലേക്ക് കുരിശ് ചുമന്നത് യേശു സ്വയമാണെന്ന് യോഹന്നാനും(യോഹന്നാന്‍ 19:17.)കാറേനേയക്കാ രനായ ശിമായോനാണെന്ന്(മത്തായി 27:32.) മത്തായിയും പ്രസ്താവിക്കുന്നു. ശേയുവിനോട് കൂടെ ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുത്തന്‍ മാത്രം അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്നും മറ്റവന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചുവെന്നും ലൂക്കോസ്(ലൂക്കോസ് 23:42. ) പറയുമ്പോള്‍, രണ്ടു പേരും അവനെ പരിഹസിച്ചുവെന്നാണ് മത്തായി (മത്തായി 27:44. ) പറയുന്നത്. ഇങ്ങനെ കുറെയധികം വൈരുധ്യങ്ങളുണ്ട്.

യേശുവിന്റെ മരണത്തെക്കുറിച്ച് വ്യത്യസ്ത സുവിശേഷങ്ങള്‍ എങ്ങനെയാണ് വിവരിക്കുന്നതെ ന്നുകൂടി പരിശോധിക്കാം. 'ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. 'ഏലി, ഏലി, ലമാ സബക്ഥാനീ' അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു! അടുത്തുനിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു. അവന്‍ ഏലിയായെ വിളിക്കുന്നു. ഉടന്‍ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗരിയില്‍ മുക്കി, ഒരു ഞാണിന്മേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു:നില്‍ക്കൂഏലിയാ വന്ന് അവനെ രക്ഷിക്കുമോയെന്ന് കാണട്ടെ. യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു.'(മത്തായി 27:45-50. )

ഈ സംഭവം യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. 'അനന്തരം, എല്ലാം നിറവേറ്റിക്കഴിഞ്ഞു വെന്നറിഞ്ഞ് തിരുവെഴുത്ത് പൂര്‍ത്തിയാക്കാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗരിയില്‍ കുതിര്‍ത്ത ഒരു നീര്‍ പ്പഞ്ഞി ഹിസോപ്പ് ചെടിയുടെ തണ്ടില്‍വെച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു യേശു വിനാഗരി സ്വീക രിച്ചിട്ട് പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. '(യോഹന്നാന്‍ 19:28-30.)

ക്രൂശിതന്റെ അവസാനത്തെ വാക്കുകളെന്തായിരുന്നുവെന്നു പോലും ഖണ്ഡിതമായി, ഏകസ്വര ത്തില്‍ പറയാന്‍ പറ്റാത്ത സുവിശേഷകര്‍ത്താക്കളെ പ്രസ്തുത സംഭവത്തിന്റെ ദൃക്‌സാക്ഷി കളാ ക്കാന്‍ പറ്റുമോ? ഒരു പ്രാവശ്യമെങ്കിലും കോടതി വരാന്തയില്‍ പോയിട്ടുള്ളവരെല്ലാം ഉത്തരം പറയും. 'ഇല്ല' അവരുടെ പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണ്. അവരെയൊരിക്കലും സാക്ഷ്യ ത്തിന് കൊള്ളുകയില്ല.

ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം നമുക്കെവിടെനിന്നുകിട്ടുമെന്ന് പരിശോ ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പിന്നീട് വരുന്നത് ബര്‍ണബാസിന്റെ സുവിശേഷമാണ്. പുതിയ നിയ മത്തിലെവിടെയും കാണാത്ത ബര്‍ണബാസിന്റെ സുവിശേഷ ത്തെക്കുറിച്ച് കേള്‍ക്കുന്ന ക്രൈസ്ത വര്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.

 ബൈബിള്‍ ഒരുവട്ടം വായിച്ചിട്ടുള്ളവര്‍ക്കൊന്നും ബര്‍ണബാസി നെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട തായി വരികയില്ല. ബര്‍ണബാസാണ് പൗലോസിനെ അപ്പോസ്തലന്മാര്‍ക്കിടയിലേക്ക് കൊണ്ടു വന്നത്.( അപ്പോ. പ്രവൃ. 9:47.) 'ബര്‍ണാബാസ് സുവിശേഷ വേലകള്‍ ചെയ്തുകൊണ്ട് ചുറ്റി നടന്ന തായി അപ്പോസ്തല പ്രവൃത്തികളില്‍ പലപ്രാവശ്യം പറഞ്ഞി രിക്കുന്നു.

ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നൂറ്റാണ്ടിലും പ്രചാരത്തിലിരുന്ന സുവിശേഷങ്ങ ളിലൊന്നാണ് ബര്‍ണബാസിന്റെ സുവിശേഷം. ഈ സുവിശേഷം ക്രിസ്തുവിനെറ ദിവ്യത്വത്തെ നിരാകരിക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിലെ സുപ്രധാന ഉപദേശമായ ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. പ്രാകൃത റോമന്‍ പുരാണങ്ങളില്‍നിന്ന് കടമെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെതിരെ ശക്തമായി നിലകൊണ്ട ഇറാനിയൂസ് (130þ200 CE)  അദ്ദേഹത്തിറെ കാഴ്ചപ്പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി ബര്‍ണബാസിന്റെ സുവിശേഷത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്ന് ഒന്ന്, രണ്ട് നൂറ്റാ ണ്ടുകളില്‍ പ്രസ്തുത സുവിശേഷത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. അലക്‌സാ ണ്ട്രിയ ചര്‍ച്ചുകള്‍ (CHURCHES OF ALEXANDRIA) ക്രിസ്താബ്ദം 325 വരെ ബര്‍ണബാസിന്റെ സുവി ശേഷത്തെ കാനോനിക സുവിശേഷങ്ങളിലൊന്നായി അംഗീകരിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്.

ക്രിസ്താബ്ദം 325-ല്‍ നടന്ന നിഖിയാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഹിബ്രുവിലുള്ള സുവിശേ ഷങ്ങളുടെ എല്ലാ കൈയെഴുത്തു പ്രതികളും നശിപ്പിക്കപ്പെടുകയുണ്ടായി. ഹിബ്രു സുവിശേഷങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മരണശിക്ഷ വിധിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചു. ഈ നിരോധ നാജ്ഞകളെയെല്ലാം അതിജീവിച്ചുകൊണ്ട് നിലനിന്ന സുവിശേഷമത്രേ ബര്‍ണബാസിന്റെ സുവി ശേഷം. വ്യക്തികളില്‍നിന്നും വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയില്‍ പ്രസ്തുത ഗ്രന്ഥം എത്തി. ഇന്ന് ഗ്രന്ഥത്തിന്റെ കൈയെഴുത്ത് കോപ്പി പ്രസ്തുത ലൈബ്രറിയിലാണുള്ളത്.

ക്രിസ്തുവല്ല, പ്രത്യുത ഒറ്റുകാരനായ യൂദാസാണ് മരത്തില്‍ തറച്ചുകൊല്ലപ്പെട്ടതെന്നാണ് ബര്‍ണ ബാസിന്റെ സുവിശേഷം പറയുന്നത്. യൂദാസാണത്രേ കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇങ്ങനെ വിലപിച്ചത്. 'ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്, കുറ്റവാളി രക്ഷപ്പെടുന്നതും ഞാന്‍ അന്യാ യമായി മരിക്കുന്നതും കണ്ടുകൊണ്ട്? (THE GOSPEL OF BARNABAS: TRANSLATED BY LONSDALE AND LAURA RAGG, Chapter 217.)

വഞ്ചകനായ യൂദാസ് പിടിയിലായ സംഭവത്തെപ്പറ്റി ബര്‍ണബാസ് പറയുന്നതിങ്ങനെയാണ്. ''യേശു നിന്നിരുന്ന സ്ഥലത്തിനടുത്ത് യൂദാസും പട്ടാളക്കാരുമെത്തിയപ്പോള്‍ യേശു ജനങ്ങളുടെ ആരവം  കേട്ടുകൊണ്ട് വീട്ടില്‍നിന്നും പിന്‍വലിഞ്ഞു. പതിനൊന്ന് അപ്പോസ്തലന്മാരും അപ്പോള്‍ ഉറങ്ങുക യായിരുന്നു.

അപ്പോള്‍ ദൈവം, അവന്റെ സേവകന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ലോക ത്തില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കല്‍പിച്ചു. തെക്കുഭാഗത്തേക്ക് തുറന്നിരിക്കുന്ന ജനവാതിലിലൂടെ യേശുവിനെ വിശുദ്ധ മാലാഖമാര്‍ പുറത്തേക്കെടുത്തു. അവര്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് ദൈവാനുഗ്രഹം എന്നെന്നും നിലനില്‍ക്കുന്ന മാലാഖമാരുടെ സഹവാസത്തില്‍ മൂന്നാം ആകാശ ത്തില്‍ കൊണ്ടു ചെന്നുവെച്ചു.

യേശു എടുക്കപ്പെട്ട ഉടന്‍തന്നെ യൂദാസ് മറ്റുള്ളവര്‍ക്കു മുന്നില്‍ മുറിയിലേക്ക് എടുത്തുചാടി. എല്ലാ അപ്പോസ്തലന്മാരും ഉറങ്ങുകയായിരുന്നു. അപ്പോള്‍ അല്‍ഭുതകാരനായ ദൈവം അത്ഭുതം പ്രവര്‍ ത്തിച്ചു. യൂദാസിന്റെ സംസാരവും മുഖവും യേശുവിന്‍േറത് പോലെയായിത്തീര്‍ന്നു. ഞങ്ങ ളെല്ലാം അദ്ദേഹം യേശുവാണെന്ന് വിചാരിക്കുന്ന പരുവത്തിലായി മാറി. ഞങ്ങളെ ഉണര്‍ത്തി ക്കൊണ്ട് അവന്‍ ഗുരു എവിടെയാണെന്ന് തിരക്കി. അപ്പോള്‍ ഞങ്ങള്‍ അമ്പരന്നുകൊണ്ടു മറുപടി പറഞ്ഞു. 'കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ ഗുരുവല്ലയോ, ഇപ്പോള്‍ ഞങ്ങളെയെല്ലാം അങ്ങു മറന്നുപോയോ? അവന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ യൂദാസ് ഇസ്‌ക്കാരിയോസാണെന്ന് മനസ്സിലാക്കാത്ത നിങ്ങള്‍ ഇപ്പോള്‍ വിഡ്ഢികള്‍തന്നെ!'

ഇതുപറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ പ്രവേശിച്ചു. എല്ലാ നിലക്കും യേശുവിനെപ്പോ ലെയായി മാറിയിരുന്ന യൂദാസിന്റെ മുകളില്‍ കൈവെച്ചു. ഞങ്ങള്‍ക്കു ചുറ്റും നിരന്നിരുന്ന പട്ടാള ക്കാര്‍ക്കിടയില്‍നിന്നും ഓടുമ്പോള്‍ യൂദാസ് പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ലിനെന്‍ തുണിയില്‍ പൊതി ഞ്ഞിരുന്ന യോഹന്നാന്‍ ഉണര്‍ന്നുകൊണ്ട് ഓടിയപ്പോള്‍ ഒരു പട്ടാളക്കാരന്‍ ലിനെന്‍തുണിയില്‍ കയറിപ്പിടിച്ചതിനാല്‍ അവന്റെ തുണിയഴിയുകയും നഗ്‌നനായി അവന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. യേശുവിന്റെ പ്രാര്‍ഥന ദൈവം ശ്രവിക്കുകയും പതിനൊന്ന് പേരും രക്ഷപ്പെടുകയും ചെയ്തു.

പട്ടാളക്കാര്‍ യൂദാസിനെ പിടിച്ചുബന്ധിച്ചത് അയാളെ അവഹേ ളിച്ചുകൊണ്ടായിരുന്നു. അയാള്‍ താന്‍ യേശുവല്ലെന്ന് നിഷേധിച്ചുകൊണ്ടിരുന്നു. പട്ടാളക്കാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു 'സര്‍' പേടിക്കേണ്ട, താങ്കളെ ഇസ്രായീലിന്റെ രാജാവാക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ രാജാധികാരം നിഷേധിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാലാണ് ഞങ്ങള്‍ നിങ്ങളെ ബന്ധിക്കു ന്നത്''. (Ibid Chapter 215, 217.)

യേശുവിനെ ചതിക്കാന്‍ ശ്രമിച്ച യൂദാസ് കുഴിച്ച കുഴിയില്‍ അദ്ദേഹം വീണുവെന്നും അയാളാണ് ക്രൂശിക്കപ്പെട്ടതെന്നും ബര്‍ണ ബാസിന്റെ സുവിശേഷം വ്യക്തമാക്കുന്നു. ഇവിടെ ക്രിസ്തുവിന്റെ പ്രവചനം പുലരുന്നു. 'മനുഷ്യപുത്രന്‍ എഴുതപ്പെട്ടതുപോലെ പോകുന്നു. പക്ഷേ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവന്നു നന്നായിരുന്നു. (മത്തായി 26:23, 20.) മനുഷ്യ പുത്രന്‍ ദൈവിക വിധിപ്രകാരം പോയി. ഒറ്റിക്കൊടുത്ത യൂദാസ് കുരിശില്‍ കിടന്നുപിടച്ചപ്പോള്‍ വിചാരിച്ചിരിക്കണം. 'ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'വെന്ന്.

ഏതായിരുന്നാലും, ക്രിസ്തു ക്രൂശീകരിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന ക്വുർആനികപ്രസ്താവനയെ വെല്ലാനാവശ്യമായ തെളിവുകളൊന്നും ബൈബിളോ മറ്റു ക്രൈസ്തവരചനകളോ നൽകുന്നില്ല.

 
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
 

കനായ സ്രഷ്ടാവ് നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും വന്ന സമാനമായ ചരിത്രപരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതികവാദികളുമെല്ലാമായ വിമര്‍ശകര്‍ ഒരേ സ്വരത്തില്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്? താഴെ പറയുന്ന വസ്തുതകളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വാദം ശുദ്ധ അസംബന്ധമാണെന്ന് ബോധ്യമാകും.

ഒന്ന്) മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു. ബൈബിള്‍ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതില്‍നിന്ന് പകര്‍ത്തിയെഴുതുക അദ്ദേഹത്തിന് സ്വന്തമായി അസാധ്യ മായിരുന്നു. ശിഷ്യന്മാരില്‍ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേഹം അത് നിര്‍വഹിച്ചുവെന്ന് കരുതാനും വയ്യ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ശിഷ്യന്മാരില്‍ ചിലര്‍ക്കെങ്കിലും അത് അറിയാന്‍ കഴിയേണ്ടതായിരുന്നു. അത് മുഖേന മുഹമ്മദ് നബി (സ)യുടെ വിശ്വാസ്യതയില്‍ അവര്‍ സംശയിക്കു കയും അവര്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍തട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ) യുടെ  ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കുന്നതിന് പകരം സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധരായവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍ എന്നോ ര്‍ക്കുക. പ്രവാചകനില്‍ (സ)ഏതെങ്കിലും തരത്തിലുള്ള അവിശ്വാസ്യ തയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ത്യാഗം ചെയ്യാന്‍ സന്നദ്ധരായ ഒരു അനുയായിവൃന്ദത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് തീര്‍ച്ച യാണ്.

''ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട് അത് എഴുതു കയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു'' (വി.ഖു. 29:48).

രണ്ട്) മുഹമ്മദ് നബി (സ)യുടെ ജീവിതകാലത്ത് ബൈബിള്‍ പഴയനിയമമോ പുതിയനിയമമോ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയനിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്‌ലാമിന്റെ ദിഗ്‌വിജയങ്ങള്‍ക്ക് ശേഷമാണ്. പഴയ നിയമ രേഖകളെക്കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ഏണസ്റ്റ് വൂര്‍ഥ്‌വിന്‍ എഴുതുന്നത് കാണുക: ''ഇസ്‌ലാമിന്റെ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവുകയും ഇസ്‌ലാമിക രാജ്യങ്ങളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറുകയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകള്‍ അനിവാര്യമാക്കി ത്തീര്‍ത്ത ഈ സാഹചര്യത്തില്‍ സ്വതന്ത്രവും പ്രാഥമികമായ വ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകള്‍ പുറത്തുവന്നു''.(Ernst Wurthewein: The Text of The Old Testament Page 104).

ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പഴയ നിയമബൈബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ് ലഭ്യമായ കയ്യെഴുത്ത് രേഖകള്‍ വ്യക്തമാക്കുന്നത് (Ibid Page 224 -225). ഏകദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയമവും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പ്രഗത്ഭനായ സിഡ്‌നി എച്ച്. ഗ്രിഫിത്തിന്റെ വരികള്‍ കാണുക:''അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖ 'സിനായ് അറബി കയ്യെഴുത്ത് പ്രതി 72' (Sinai Arabic MS72)ആണ്. ജറുസലേം സഭയുടെ ഗ്രീക്ക് പ്രാര്‍ത്ഥനാ കലണ്ടറിന്റെ കാലക്രമാടിസ്ഥാനത്തില്‍ അധ്യായങ്ങള്‍ രേഖപ്പെടുത്തിയ നാല് കാനോനിക സുവി ശേഷങ്ങളും ഇതിലുണ്ട്. രേഖയുടെ അന്ത്യത്തിലെ കുറിപ്പ് വ്യക്തമാക്കുന്നത് ഈ കയ്യെഴുത്ത് രേഖ അറബി കലണ്ടര്‍ 284ല്‍ അഥവാ ക്രിസ്താബ്ദം 897ല്‍ റംലയിലെ സ്റ്റീഫന്‍ (Stephen of Ramlah) എഴുതി യതാണെന്നാണ് (Sidney H Griffith: The Gospel in Arabic: An Enquiry Into its Appearance In the First Abbasi Century Page 132)

എന്നാല്‍ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങളുമുള്‍ക്കൊള്ളുന്ന Sinai Arabic MS151 എന്ന കയ്യെഴുത്ത് രേഖ ഹിജ്‌റ253 ല്‍ അഥവാ ക്രിസ്താബ്ദം 867ല്‍ സുറിയാനിയില്‍ നിന്ന് അറബിയിലേക്ക് ബിസ്ര്‍ബ്‌നുസിര്‍റി എന്നയാള്‍ വിവര്‍ത്തനം ചെയ്തതായി കാണുന്നുണ്ട്. ഇതില്‍ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. (Ibid Page 131).

മുഹമ്മദ് നബി (സ) ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകളെങ്കിലും കഴി ഞ്ഞാണ് പുതിയനിയമവും പഴയ നിയമവുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി (സ) മറ്റാരില്‍നിന്നെങ്കിലും അറബിയിലുള്ള ബൈബിള്‍ വായിച്ചുകേട്ടശേഷം അതിലെ കഥകള്‍ ഉള്‍ ക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്. അറബിയില്‍ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന് കരുതുന്നത് നിരര്‍ത്ഥകമാണെന്ന് പറയേണ്ടതില്ലല്ലോ.

മൂന്ന്) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് അധാര്‍മ്മികരും അസാന്മാര്‍ഗികരുമായി രുന്നു അവരെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് ബൈബിള്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്യപിച്ച് നഗ്‌നനായ നോഹും ലഹരി മൂത്ത് സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാക്കോബും വിഷയലമ്പടനായ ദാവീദും മദ്യം വിളമ്പിയ യേശുവുമെല്ലാം, ധര്‍മ്മത്തിലേക്ക് ജനങ്ങളെ നയിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍ എന്ന സങ്കല്‍പത്തിന് കടകവിരുദ്ധമായ കഥകളാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആനിലെ ചരിത്രവിവരണത്തില്‍ ഇത്തരം യാതൊരു കഥകളും കാണുന്നില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴു തിയതായിരുന്നു ഈ കഥകളെങ്കില്‍  പ്രവാചകന്മാരില്‍ ബൈബിള്‍ ആരോപിച്ച അധാര്‍മ്മികത കളിലേതെങ്കിലും ഖുര്‍ആനിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന് മാത്രമല്ല, പ്രവാചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഖുര്‍ ആനിലെ പ്രവാചക കഥനങ്ങളെല്ലാമെന്ന കാര്യം അത് ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാ ണെന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്.

നാല്) ചരിത്രത്തിന്റെ അളവുകോലുകള്‍ വെച്ചുനോക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രത്തിന് നിര ക്കാത്ത നിരവധി പ്രസ്താവനകള്‍ ബൈബിള്‍ നടത്തുന്നുണ്ട്. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംഗീകരിക്കുന്നതാണ്. ''ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താവനകളും ബൈബിളില്‍ കണ്ടെന്നുവരാം'' (ബൈബിള്‍ വിജ്ഞാനകോശം പുറം 12). ബൈബിളില്‍നിന്ന് പകര്‍ത്തി യെഴുതി ക്കൊണ്ട് മുഹമ്മദ് നബി (സ)രചിച്ചതായിരുന്നു ഖുര്‍ആനെങ്കില്‍ അതില്‍ ബൈബിളിലേതു പോലെ ചരിത്രപരമായി കൃത്യമല്ലാത്ത പ്രസ്താവനകള്‍ കാണപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത്തരം യാതൊരു പ്രസ്താവനയും ഖുര്‍ആനിലില്ല.

അഞ്ച്) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബൈബിളില്‍ നിരവധി അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക് മുമ്പു തന്നെ രാപ്പകലുകളു ണ്ടായതായി വിവരിക്കുന്ന ഉല്‍പത്തി പുസ്തകം മുതലാരംഭിക്കുന്നു ബൈബിളിലെ ശാസ്ത്ര വിരു ദ്ധമായ പരാമര്‍ശങ്ങള്‍. രാപ്പകലുകളുണ്ടാവുന്നത് സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നില്‍ക്കുകയാണെന്നും (സങ്കീ 104:5) മുയല്‍ അയവിറ ക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ അതിന്റെ അശാസ്ത്രീയ തക്ക് ഉദാഹരണങ്ങളാണ്. ഈ പരാമര്‍ശങ്ങളെല്ലാം വരുന്നത് പ്രവാചക കഥനങ്ങള്‍ക്കിടയിലാ ണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളായിരുന്നു ഖുര്‍ആനിന്റെ രചനയ്ക്കുപയോ ഗിച്ചിരുന്ന സ്രോതസ്സെങ്കില്‍ ഈ അശാസ്ത്രീയമായ പരാമര്‍ശങ്ങളെല്ലാം ഖുര്‍ആനിലും സ്ഥാനം പിടിക്കുമായിരുന്നു. ഈ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന അറിവ് മുഹമ്മദ് നബി (സ)യുടെ കാലത്തുണ്ടായിരുന്നില്ലെന്നോര്‍ക്കുക. എന്നാല്‍ ഖുര്‍ആനില്‍ ഇത്തരം യാതൊരുവിധ പരാമര്‍ശങ്ങളുമില്ല. ഖുര്‍ആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുത കളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളില്‍നിന്ന് പകര്‍ത്തി ക്കൊണ്ട് മുഹമ്മദ് നബി (സ) രചിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വാദിക്കുകയാണെങ്കില്‍ തനിക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങള്‍ കൂടി മുന്‍കൂട്ടി കാണാന്‍ കഴിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ബൈബിളിലുള്ള അശാസ്ത്രീയതകള്‍ അറിഞ്ഞ് അവ യെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധമായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷനാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന വസ്തുത നിഷേധിക്കുവാന്‍ തെളിവ് പരതുന്നവര്‍ മുഹമ്മദ് നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ് എത്തിച്ചേരുകയെന്നര്‍ത്ഥം.

ആറ്) ബൈബിളില്‍ പറയാത്ത ചില പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഖുര്‍ ആന്‍  വിവരിക്കുന്നുണ്ട്. ആദ്, സമൂ ദ് ഗോത്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഹൂദ് നബിയുടെയും സാലിഹ് നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാ ചകന്മാരാണിവര്‍. ബൈബിളില്‍ നിന്ന് കോപ്പിയടിക്കുകയാണ് മുഹമ്മദ് നബി (സ)ചെയ്തതെങ്കില്‍ ഈ ചരിത്രങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് കിട്ടിയത്?

ഏഴ്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോള്‍തന്നെ ബൈബിളി ലൊരിടത്തും പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. നൂഹ് നബി(അ)യും അവിശ്വാസിയായ മകനും തമ്മില്‍ നടന്ന സംഭാഷണവും മകന്‍ പ്രളയത്തില്‍ പെട്ട സംഭവവിവരണവും സൂറത്തു ഹൂദില്‍(11: 42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെവി ടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മില്‍ നടന്ന സംവാദവും (ഖുര്‍ആന്‍ 2:258) പിതാവു മായി നടന്ന സംഭാഷണവും (ഖുര്‍ആന്‍ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷ്ണിച്ച് നാല് മലകളില്‍വെച്ചശേഷം അവയെ വിളിച്ചാല്‍ അവ ഓടിവരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞ സംഭവവും (2:260) തീയിലേക്ക് വലിച്ചെറിയപ്പെടുകയും അതില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ചരിത്രവു(21:56-70)മൊന്നും ബൈബിളിലൊരിടത്തും കാണാന്‍ കഴിയില്ല. ദൈവിക കല്‍പന പ്രകാരം ഒരു പശുവിനെ അറുക്കാന്‍ മൂസാ (അ) ഇസ്രായീല്യരോട് നിര്‍ദേശിക്കുകയും, പശുവിന്റെ പ്രത്യേകതകള്‍ ചോദിച്ച് അതിന്റെ നിര്‍വ്വഹണം അവര്‍ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുര്‍ആന്‍ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത് അതിന്റെ ഒരു ഭാഗംകൊണ്ട് അടിക്കുവാന്‍ കല്‍പിച്ച കഥനങ്ങളും (2:72, 73) മൂസാ നബി (അ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ)യുടെ ജനനം മുതല്‍ തന്നെയുള്ള ബൈബിളില്‍ പറയാത്ത പല സംഭവങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. സകരിയ്യായുടെ സംരക്ഷണത്തി ല്‍ പ്രാര്‍ത്ഥനാസ്ഥലത്ത് താമസിച്ചുകൊണ്ടി രുന്ന മര്‍യമിന്റെ കുട്ടിക്കാലത്ത് അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണസാധനങ്ങള്‍ ലഭിച്ച സംഭവം (ഖുര്‍ആന്‍ 3:37), മര്‍യമിന്റെ പ്രസവസമയത്ത് അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെ ക്കുറിച്ച വിവരണം (19:23-26), ഈസാ (അ) തൊട്ടിലില്‍വെച്ച് സംസാരിച്ച് തന്റെ നിയോഗം പ്ര ഖ്യാപിച്ചു കൊണ്ട് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി ഈസാ (അ) അതില്‍ ഊതിയപ്പോള്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതി ക്കൊണ്ടാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ബൈബിളിലൊരിടത്തും പരാമര്‍ശിക്കാത്ത പ്രവാച കന്മാ രുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ അദ്ദേഹത്തിന് എവിടെനിന്നു കിട്ടി? മുഹമ്മദ് നബിയുടെ കാലത്ത് യഹൂദ ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്ന കഥകളും ഐതിഹ്യങ്ങളുമാണ് ഈ പരാമര്‍ശങ്ങളുടെ സ്രോതസ്സ് എന്നു വാദിക്കപ്പെടാറുണ്ട്. ഈ വാദവും അടിസ്ഥാന രഹിതമാണ്. പ്രസ്തുത കഥകളു ടെയും പുരാണങ്ങളുടെയുമെല്ലാം ചരിത്രപരതയെ ചോദ്യം ചെയ്യുന്ന പഠനങ്ങളും ഗവേഷണങ്ങളും പില്‍ക്കാലത്ത് നടന്നിട്ടുണ്ട്. ഈ ഗവേഷണങ്ങളിലൊന്ന് പോലും ഒരു ഖുര്‍ആന്‍ കഥനത്തെയും വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സത്യത്തില്‍ ഖുര്‍ആന്‍ ദൈവവചനമായതുകൊണ്ടാണ് ബൈബിളിലെവിടെയും സൂചിപ്പിക്കാത്ത സംഭവങ്ങള്‍പോലും കൃത്യവും പ്രമാദരഹിതവുമായി അതില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മര്‍യത്തിന്റെ ബാല്യകാല സംഭവങ്ങള്‍ വിവരിക്കവെ ഖുര്‍ആന്‍ പറ ഞ്ഞത് എത്ര ശരി! ''(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ല ല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല'' (വി.ഖു. 3:44).

എട്ട്) ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ പറയുമ്പോഴും ബൈബിളില്‍നിന്ന് വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുന്നത് കാണാം. ഉദാഹരണത്തിന് മോശ- സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രായീല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധനക്കായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാ ചകനുമായ അഹരോണായിരുന്നുവെന്നാണ് പുറപ്പാട് പുസ്തകം (32:1-6) പറയുന്നത്. ഖുര്‍ആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകനായി പരിചയപ്പെടുത്തുന്ന ഹാറൂനി(അ)ല്‍ നിന്ന് വിഗ്രഹാ രാധനക്ക് കൂട്ടുനില്‍ക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന് ഏത് സാമാന്യ ബുദ്ധിക്കും മനസ്സിലാവും. ഖുര്‍ആനും പ്രസ്തുത സംഭവം വിവരിക്കുന്നുണ്ട്. പക്ഷെ, സ്വര്‍ണപശുവിനെയുണ്ടാ ക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയും ചെയ്തത് ഹാറൂന(അ)ല്ല; പ്രത്യുത ഇസ്രായീല്യരില്‍പെട്ട ഒരു കപടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതുമൂലം അയാള്‍  ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (20:85-95). ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട കഥകള്‍ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേര്‍ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയില്‍ അവ ജനസമക്ഷം വെക്കുന്ന ഖുര്‍ആന്‍ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.

 

ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തുമറിയം തുടങ്ങുന്നതുതന്നെ സകരിയ്യാ (അ)  യുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സകരിയ്യാ (അ) യുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകരിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്:

''ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല'' (വി.ഖു.19:7)

ഈ വചനത്തില്‍ ''മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല''യെന്ന് യഹ്‌യാ (അ) യെക്കുറിച്ച് പറഞ്ഞത് ചരിത്രപരമായി അബദ്ധമാണെന്നാണ് ആരോപണം. 'യോഹന്നാന്‍ സ്‌നാപക'ന് അറബിയില്‍ പറയുന്ന പേരാണ് യഹ്‌യായെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ ചില ഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളില്‍ യഹ്‌യായെന്നതിന് പകരമായി ജോണ്‍ (John) എന്നെഴുതുകയും മറ്റുചിലവയില്‍ യഹ്‌യായെന്നെഴുതി ജോണ്‍ എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ യോഹന്നാന്‍ സ്‌നാപകനുമുമ്പ് യോഹന്നാന്‍ എന്നപേരുള്ളവരായി ആരുംതന്നെ ജീവിച്ചിരുന്നില്ല എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞതെന്ന് വരുന്നു. പഴയ നിയമത്തില്‍തന്നെ ഇരുപത്തിയേഴ് പ്രാവശ്യം യോഹന്നാന്‍ എന്ന നാമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമത്തിലെ യോഹന്നന്‍മാരൊന്നും തന്നെ അത്ര പ്രസിദ്ധരല്ലാത്തതിനാല്‍ മുഹമ്മദി(സ)ന് അവരെക്കുറിച്ച് അറിയുമായിരുന്നില്ല. അതുകൊണ്ട് വന്നുഭവിച്ച അബദ്ധമാണിത്': ഖുര്‍ആന്‍ വിമര്‍ശകരുടെ വാദം പോകുന്നത് ഇങ്ങനെയാണ്.

ഈ വിമര്‍ശനം പ്രധാനമായും ഒരു പദത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. 'യഹ്‌യാ'യെന്നതാണ് ആ പദം. യോഹന്നാന്‍ സ്‌നാപകനെക്കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ട പദമാണത്.  പദോല്‍പത്തിയെക്കുറിച്ച് സൂക്ഷ്മമായി ഗവേഷണം നടത്താത്ത വ്യാഖ്യാതാക്കള്‍ യഹ്‌യായെന്ന പദത്തിന് പകരമായും തത്തുല്യമായും യോഹന്നാന്‍ എന്ന് പ്രയോഗിച്ചിട്ടുണ്ടെന്നത് നേരാണ്. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് ''മുമ്പ് നാം ആരെയും അവന്റെ പേര് (യഹ്‌യാ) ഉള്ളവരാക്കിയിട്ടില്ല''യെന്നാണ്. ഖുര്‍ആനില്‍ മുമ്പ് ആര്‍ക്കുമുണ്ടായിരുന്നില്ലെന്ന് പറയുന്നത് 'യഹ്‌യാ'യെന്ന നാമമാണ്; യോഹന്നാന്‍ എന്ന പേരല്ല. യഹ്‌യ=യോഹന്നാന്‍ എന്ന് കരുതിയ വ്യാഖ്യാതാക്കളാണ് ഖുര്‍ആനില്‍ പറഞ്ഞത് യോഹന്നാന്‍ എന്നാണെന്ന് വരുത്തിത്തീര്‍ത്തത്. ബൈബിള്‍ പഴയ നിയമത്തില്‍ പലതവണ യോഹന്നാന്‍ എന്ന പേര് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നത് നേരാണ്. ''യഹ്‌യാ''യെന്നല്ല അവിടെയൊന്നും പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അറബി ബൈബിളില്‍നിന്നുള്ള ഏതാനും ഉദ്ധരണികള്‍ കാണുക:

                         ثَمانِيَةٌ وَعِشرُونَ رَجُلاً. 12 وَمِن بَنِي عَزْجَدَ يُوحَنانُ بْنُ هِقّاطانَ وَمَعَهُ مِئَةٌ وَعَشْرَةُ رِجالٍ.

                                                                                   (എസ്രാ 8:12)

                                              جاءَ رَجُلٌ مُرسَلاً مِنَ اللهِ اسْمُهُ يُوحَنّا.

                                                                                 (യോഹന്നാന്‍ 1:6)

''യഹ്‌യാ''യെന്ന അറബി പദത്തിന് തത്തുല്യമായ ഹിബ്രു പദമാണോ 'യോഹന്നാന്‍' എന്നാണ് നാം ആദ്യമായി പരിശോധിക്കേണ്ടത്. ഇവ്വിഷയകമായ പ്രാഥമിക പരിശോധനയ്ക്ക് നാം അറബി ബൈബിള്‍ പരിശോധിച്ചാല്‍ മതിയാവും. 1 രാജാക്കന്മാര്‍ 25:23, 1 ദിനവൃത്താന്തരം 3:15, 1 ദിനവൃത്താന്തം 3:24, എസ്രാ 8:12 തുടങ്ങിയ പഴയ നിയമ ഉദ്ധരണികളില്‍ യോഹന്നാനെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെയെല്ലാം അറബി ബൈബിളില്‍ യൂഹന്നായെന്നാണ് പറഞ്ഞിരിക്കുന്നത് ''യോഹന്നാന്‍ സുവിശേഷം'' എന്ന തലക്കെട്ട് അറബി ബൈബിളില്‍ 'ബിശാറത്തു യൂഹന്നാ'(بشارت يوحنا) യെന്നാണ്. അറബി പുതിയ നിയമത്തില്‍ യോഹന്നാന്‍ സ്‌നാപകനെയും യേശു ശിഷ്യനായ യോഹന്നാനെയുമെല്ലാം 'യൂഹന്നാ'യെന്നുതന്നെയാണ് വിളിച്ചിരിക്കുന്നത്; എവിടെയും 'യഹ്‌യാ'യെന്ന് കാണുന്നില്ല. 'യോഹന്നാന്‍' എന്ന ഹിബ്രു ശബ്ദത്തിന് തത്തുല്യമായ അറബി പദമായിരുന്നു 'യഹ്‌യാ'യെങ്കില്‍ അറബി ബൈബിളില്‍ യോഹന്നാന്‍ എന്ന പദത്തിന് പകരമായി യഹ്‌യായെന്ന് പ്രയോഗിക്കുമായിരുന്നുവെന്ന് തീര്‍ച്ചയാണ്.

സത്യത്തില്‍, യഹ്‌യാ, യോഹന്നാന്‍ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് നാമങ്ങളാണ്. യോഹന്നാന്‍ എന്ന ഹിബ്രു പദത്തിനര്‍ത്ഥം 'യഹോവ കാരുണ്യം ചെയ്തിരിക്കുന്നു'' (Jehovah has graced) എന്നാണ്. രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു നാമമാണ് യോഹന്നാന്‍. യൂ+ഹന്നാന്‍. യഹോവയുടെ ചുരുക്കമായാണ് 'യൂ'യെന്ന് പ്രയോഗിച്ചിരിക്കുന്നത്. 'ഹന്നാന്‍ എന്ന ഹിബ്രു പദം 'ഹനാന്‍' എന്ന അരമായിക് മൂലത്തില്‍ നിന്നുണ്ടായതാണ്. 'അനുകമ്പ'യെന്നാണ് അര്‍ത്ഥം.'യഹോവ അനുകമ്പയുള്ളവനായിരിക്കുന്നു''എന്നോ ''യഹോവയുടെ അനുകമ്പ''എന്നോ ആണ് യോഹന്നാന്‍ എന്ന പദത്തിന്റെ മൂലാര്‍ത്ഥം. എന്നാല്‍ 'യഹ്‌യാ'യെന്ന അറബിപദമുണ്ടായിരിക്കുന്നത് 'ഹയാ' എന്ന മൂലത്തില്‍നിന്നാണ്. ഈ പദത്തിന് രണ്ട് അര്‍ത്ഥമുണ്ട്. ഒന്ന് 'അല്‍ഹയാത്തി'ല്‍നിന്ന് നിര്‍ധരിക്കപ്പെട്ട ത്. 'ജീവന്‍' എന്നര്‍ത്ഥം. മറ്റൊന്ന്  'അല്‍-ഹയാഇ'ല്‍ നിന്നുള്ളത്. 'നാണം' എന്ന് സാരം 'യഹ്‌യാ'യുടെ ഉല്‍പത്തി ഇവ രണ്ടില്‍ ഏതില്‍നിന്നായിരുന്നാലും യോഹന്നാന്‍ എന്ന ഹിബ്രു പദവുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന് വ്യക്തമാണ്. രണ്ടിന്റെയും മൂലങ്ങള്‍ വ്യത്യസ്തങ്ങളാണ്; അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു വിധ സാമ്യവുമില്ലതാനും.

യേശുവിന് തൊട്ടുമുമ്പ് വന്ന സകരിയ്യായുടെ പുത്രനെയാണ് ഖുര്‍ആന്‍ 'യഹ്‌യാ'യെന്ന് വിളിക്കുന്നത്. സകരിയ്യയുടെയും എലിസബത്തിന്റെയും പുത്രനാണ് ബൈബിളിലെ യോഹന്നാന്‍ സ്‌നാപകന്‍. എന്നാല്‍ 'യഹ്‌യാ'യെന്ന പദവും 'യോഹന്നാന്‍' എന്ന പദവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. രണ്ടും രണ്ട് മൂലങ്ങളില്‍നിന്നുണ്ടായവ; രണ്ട് അര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്നവ. ഇതെങ്ങനെ സംഭവിച്ചു? ഒരാളുടെ തന്നെ രണ്ട് നാമങ്ങളാണോ യഹ്‌യായും യോഹന്നാനും? അതല്ല വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ മുഹമ്മദ് നബി (സ)ക്ക് പറ്റിയ ഒരു കൈപ്പിഴയാണോ ഇത്?

ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരം ലഭിക്കണമെങ്കില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത മറ്റുവല്ല രേഖകളും സ്‌നാപക യോഹന്നാനെക്കുറിച്ച് പറയുന്നതായി നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെ വല്ല രേഖകളുമുണ്ടെങ്കില്‍ അവ ഇക്കാര്യത്തില്‍ നല്‍കുന്ന അറിവ് ഏറെ പ്രധാനപ്പെട്ടതാണ്. യോഹന്നാനോ യഹ്‌യയോ എന്താണ് യഥാര്‍ത്ഥ നാമമെന്ന് കണ്ടുപിടിക്കുന്നതിനുവേണ്ടി മാത്രമല്ല പ്രസ്തുത രേഖകള്‍ പ്രയോജനപ്രദമാവുക. അതുവഴി ഏത് ഗ്രന്ഥമാണ് കൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാക്കുവാനും ഏതിനാണ് അപ്രമാദിത്വമുള്ളതെന്ന് വ്യക്തമായി അറിയുവാനും കഴിയും.

യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച്, അദ്ദേഹം ഒരു വിശുദ്ധ പുരുഷനായിരുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരും മുസ്‌ലിംകളുമല്ലാത്ത മറ്റേതെങ്കിലും വിഭാഗങ്ങളുണ്ടോയെന്ന അന്വേഷണം പ്രസക്തമാണ്. അങ്ങനെയൊന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത ഒരു സ്രോതസ്സായി അവരുടെ ഗ്രന്ഥങ്ങളോ രേഖകളോ സ്വീകരിക്കുവാന്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അങ്ങനെയെന്തെങ്കിലുമുണ്ടോ?

യോഹന്നാന്‍ സ്‌നാപകനെ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം അന്തിമ പ്രവാചകനായിരുന്നുവെന്നും അവകാശപ്പെടുന്ന ഒരു വിഭാഗം ഇറാഖിലും ഇറാനിലും ഇന്നുമുണ്ട്. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവരെ വിളിച്ചത് 'യോഹന്നാന്‍ സ്‌നാപകന്റെ ക്രിസ്ത്യാനികള്‍' (Christians of John the Baptist) എന്നായിരുന്നു. ഏകദൈവാരാധകരായ ഇവരുടെ പ്രധാനപ്പെട്ട ഒരു ആചാരമാണ് ജ്ഞാനസ്‌നാനം (Baptism).തങ്ങളുടെ മതത്തെയും വര്‍ഗത്തെയും കുറിക്കുവാന്‍വേണ്ടി മന്‍ഡായി (Mandai) എന്നും മതവിശ്വാസികളെ സൂചിപ്പിക്കുവാന്‍ മാന്‍ഡിയന്മാര്‍ (Mandaens) എന്നുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഇസ്‌ലാമിനോട് സമാനമായ ഒട്ടനവധി വിശ്വാസാചാരങ്ങള്‍ മാന്‍ഡിയന്‍മാര്‍ക്കുണ്ട്. ജ്ഞാനസ്‌നാനം, പ്രാര്‍ത്ഥനകള്‍, ഉപവാസം, ദാനം തുടങ്ങിയവയാണ് ഇവരുടെ അടിസ്ഥാനാചാരങ്ങള്‍. അരമായ ഭാഷയോട് സാദൃശ്യമുള്ളതും സെമിറ്റിക് മൂലത്തില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതുമായ മാന്‍ഡിയാക് ഭാഷ (Mandiac language)യിലാണ് ഇവരുടെ മതഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. ഗിന്‍സാ റാബ, ദ്രാഷ ഇദ് യഹ്‌യ, ആദാം ബോഗ്‌റ, ദി കിലെസ്ത, നിയാനി എന്നിവയാണ് ഇവരുടെ മതഗ്രന്ഥങ്ങള്‍.

 ബാഗ്ദാദിലെ കൗണ്‍സില്‍ ഓഫ് ജനറല്‍ അഫയേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ഡിയന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് ഈ മതവിഭാഗത്തെക്കുറിച്ച കൂടുതല്‍ അറിവ് ലഭിക്കും www. mandaean.com-au, www.mandaean.org   എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഈ മതവിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനാവും.

മാന്‍ഡിയന്‍മാര്‍ തങ്ങളുടെ പ്രവാചകനും ഗുരുവുമായി സ്വീകരിച്ചിരിക്കുന്നത് യോഹന്നാന്‍ സ്‌നാപകനെയാണെന്ന് പറഞ്ഞുവല്ലോ. അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നാണ്. സ്‌നാപക യോഹന്നാന്‍േറതായി അവര്‍ വിശ്വസിക്കുന്ന ഉപദേശങ്ങളുടെയും അധ്യാപനങ്ങളുടെയും സമാഹാരമാണ് 'ദ്രാഷാ ഇദ് യഹ്‌യ'യെന്ന ഗ്രന്ഥം. 'യഹ്‌യായുടെ പുസ്തകം' എന്നര്‍ത്ഥം. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ ഗിന്‍സ റാബയിലെ നാനൂറ്റി പത്താം അധ്യായം തന്നെ' യഹ്‌യായുടെ പ്രാര്‍ത്ഥനകള്‍' എന്ന തലക്കെട്ടോടുകൂടിയതാണ്. ഇവയില്‍നിന്നെല്ലാംതന്നെ മാന്‍ഡിയന്‍മാര്‍ യോഹന്നാന്‍ സ്‌നാപകനെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് വ്യക്തമാകുന്നു. ഖുര്‍ആനില്‍ പറഞ്ഞതുപോലെ യോഹന്നാന്‍ സ്‌നാപകന് യഹ്‌യായെന്ന പേര് കൂടിയുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്.

മാന്‍ഡായിക്കുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നും ലേഖനങ്ങളില്‍നിന്നുമെല്ലാം യോഹന്നാന്‍ സ്‌നാപകന്റെ നാമം  യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഖുര്‍ആനിലൊരിടത്തും അദ്ദേഹത്തെ യഹ്‌യാ യൂഹന്നായെന്ന് വിളിച്ചിട്ടില്ല. എന്തുണ്ടൊണിത്?

ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ എന്തുകൊണ്ടാണ് ഈ ഇരട്ട നാമം ഉപയോഗിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. മാന്‍ഡിയന്‍മാരെയും അവരുടെ വിശ്വാസസംഹിതകളെയും ആചാര രീതികളെയുംകുറിച്ച് വിശദമായി പഠിച്ചയാളാണ് ഇ.എസ്. ഡ്രോവര്‍. അവരുടെ 'ദി മാന്‍ഡിയന്‍സ് ഓഫ് ഇറാഖ് ആന്റ് ഇറാന്‍', 'ദി കാനോനിക്കല്‍ പ്രെയര്‍ ബുക്ക് ഓഫ് ദി മാന്‍ഡിയന്‍സ്' എന്നീ പുസ്തകങ്ങള്‍ ഇവ്വിഷയകമായ ആധികാരിക രേഖകളായി പരിഗണിക്കപ്പെടുന്നവയാണ്. അവരും ആര്‍. മാക്കൂച്ചും കൂടിച്ചേര്‍ന്ന് എഴുതിയ ഗ്രന്ഥമാണ് എ മാന്‍ഡായിക് ഡിക്ഷ്ണറി. (E.S. Drowoer: & R. Marcuch: A MANDAIC DICTIONARY 1963 OXFORD)  മാന്‍ഡിയന്മാരുടെ സാങ്കേതിക ശബ്ദങ്ങളും അവര്‍ അവയുപയോഗിച്ചിരുന്ന രീതിയുമെല്ലാം ഈ ശബ്ദകോശത്തിലുണ്ട്. പ്രസ്തുത ഡിക്ഷ്ണറിയുടെ 185-ാം പുറത്തില്‍ യഹ്‌യാ (iahia) യുടെയും 190-ാം പുറത്തില്‍ യോഹന്നാ (iuhana) യുടെയും സാരം നല്‍കിയിട്ടുണ്ട്. അവ നോക്കുക:

ഇവയില്‍നിന്നും മറ്റ് മാന്‍ഡിയന്‍ സാഹിത്യങ്ങളില്‍നിന്നുമായി അവരുടെ പേരുകളെക്കുറിച്ച് നമുക്ക് മനസ്സിലാകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എല്ലാ മാന്‍ഡിയന്മാര്‍ക്കും പൊതുവെ രണ്ട് പേരുകളുണ്ടായിരിക്കും. ഒന്നാമത്തെ പേര് മല്‍വാഷാ നാമമെന്നും (malwasha name) രണ്ടാമത്തെ പേര് ലഖബ് (lagab) എന്നുമാണ് അറിയപ്പെടുക. എന്തിനാണ് ഈ രണ്ട് പേരുകള്‍? ഇവ എന്താണ് അര്‍ത്ഥമാക്കുന്നത്?

ഇ.എസ്. ഡ്രോവര്‍ എഴുതുന്നു: ''രണ്ടാമത്തെ പേര് പൊതുവെ ഒരു മുഹമ്മദന്‍ നാമമായിരിക്കും. ഇതാണ് എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടാറുള്ളത്. ആദ്യത്തെ പേര് (malwasha) ആണ് അയാളുടെ യഥാര്‍ത്ഥ ആത്മീയ നാമം. മതപരവും മാന്ത്രികവുമായ സന്ദര്‍ഭങ്ങളിലെല്ലാം ഈ പേരാണ് ഉപയോഗിക്കുക'' (E.S. Drower: The Mandaeans of  Iraq and Iran (1962-Lieden) Page 81)

യോഹന്നാന്‍ സ്‌നാപകന്റെ മാല്‍വാഷാ നാമമാണ് യഹ്‌യ.യോഹന്നാന്‍ എന്നത് അദ്ദേഹത്തിന്റെ ലഖബും. ജനങ്ങള്‍ പൊതുവെ അദ്ദേഹത്തെ വിളിച്ചിരുന്നത് യോഹന്നാന്‍ എന്നായിരിക്കണം. കാരണം മാന്‍ഡിയന്‍മാര്‍ എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും പൊതുവായി ലഖബാണ് വിളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം യഹ്‌യായെന്നായിരുന്നു. മതപരമായ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഈ നാമമാണ് ഏറെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. യഹ്‌യായുടെ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും ആരംഭിക്കുന്നതുതന്നെ ''യഹ്‌യാ രാത്രികളില്‍ പ്രഖ്യാപിക്കുന്നു; യോഹന്നാ രാത്രിയുടെ സന്ധ്യകളിലും'' എന്ന് പറഞ്ഞുകൊണ്ടാണ്. ചുരുക്കത്തില്‍ യോഹന്നാന്‍ സ്‌നാപകന്റെ യഥാര്‍ത്ഥ ആത്മീയ നാമം 'യഹ്‌യാ'യെന്നായിരുന്നു; ജനങ്ങള്‍ ആ സമൂഹത്തില്‍ നിലനിന്നിരുന്ന സമ്പ്രദായപ്രകാരം അദ്ദേഹത്തിന്റെ ലഖബ് ആയ 'യോഹന്നാ' എന്ന പേരിലാണ് പൊതുവായി അദ്ദേഹത്തെ വിളിച്ചിരുന്നത് എന്ന് മാത്രമേയുള്ളൂ.

ഖുര്‍ആനില്‍ 'യഹ്‌യാ'യെന്ന് മാത്രമെ പ്രവാചക നാമമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്ന് പറഞ്ഞുവല്ലോ. അതാണ്, അത് മാത്രമാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം എന്നുള്ളതുകൊണ്ടാണിത്. ദൈവിക കല്‍പന പ്രകാരം മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കിയ പേരായാണ് ഖുര്‍ആന്‍ 'യഹ്‌യാ'യെന്ന നാമത്തെ പരിചയപ്പെടുത്തുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം എന്ന് മാന്‍ഡിയന്‍ സാഹിത്യങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാകുന്നതോടെ ഖുര്‍ആനിന്റെ ദൈവികത ഒരിക്കല്‍കൂടി വ്യക്തമാവുകയാണ് ചെയ്യുന്നത്; ഒപ്പം, ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദത്തിന്റെ മൂലത്തില്‍തന്നെ ഈ വസ്തുതകള്‍ കഠാരകുത്തിക്കയറ്റുന്നു. ബൈബിളിലെവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത യോഹന്നാന്‍ സ്‌നാപകന്റെ യഥാര്‍ത്ഥ നാമമായ 'യഹ്‌യാ' ഖുര്‍ആനില്‍ വന്നത് യാദൃച്ഛികമാകാനിടയില്ലെന്ന് ഏതൊരു സാധാരണക്കാരന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സകരിയ്യാ (അ) യുടെ വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയില്‍ പുത്രനെ പ്രദാനം ചെയ്യുകയും പുത്രന് 'യഹ്‌യാ' യെന്ന് പേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത തമ്പുരാനില്‍നിന്ന് അവതീര്‍ണമായ ഗ്രന്ഥമായതിനാലാണ് ഖുര്‍ആനില്‍ ഇക്കാര്യത്തിലും കൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങളുണ്ടായത് എന്ന് മാത്രമേ ചിന്തിക്കുവാന്‍ കഴിയുകയുള്ളൂ.

ബൈബിളില്‍ സ്‌നാപകനെ കുറിക്കുവാന്‍ യോഹന്നാന്‍ എന്ന് മാത്രമെ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂവെന്നതും സ്വാഭാവികമാണ്. അദ്ദേഹത്തിന് ശേഷം പതിറ്റാണ്ടുകള്‍ ഏറെക്കഴിഞ്ഞ് രചിക്കപ്പെട്ട സുവിശേഷങ്ങളിലാണ് യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച പരാമര്‍ശങ്ങളുള്ളത്. നടേ സൂചിപ്പിച്ചതുപോലെ തന്റെ കാലത്ത് അദ്ദേഹം ജനങ്ങളാല്‍ പൊതുവായി വിളിക്കപ്പെട്ടത് യോഹന്നായെന്നായിരിക്കണം. അതുകൊണ്ടുതന്നെ വാമൊഴിയായി പ്രചരിച്ച അദ്ദേഹത്തിന്റെ ജീവിതകഥനങ്ങളിലും ഉപദേശങ്ങളിലും യോഹന്നായെന്ന പേരായിരിക്കണം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട സുവിശേഷങ്ങളുടെ കര്‍ത്താക്കള്‍ യോഹന്നായെന്നാണ് അദ്ദേഹത്തിന്റെ നാമമെന്ന് കരുതിയത് സ്വാഭാവികം മാത്രം. എന്നാല്‍ ബൈബിള്‍ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ക്ക് തങ്ങളുടെ ഗ്രന്ഥരചനയില്‍ ദൈവനിവേശനമുണ്ടായിരുന്നുവെന്ന ക്രൈസ്തവ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന പല തെളിവുകളിലൊന്നാണ് ഇതുമെന്ന വസ്തുത വിസ്മരിച്ചുകൂടാ. അങ്ങനെയൊരു ദൈവിക ഇടപെടലിന്റെ സ്വാധീനത്താല്‍ രചിക്കപ്പെട്ടതായിരുന്നു സുവിശേഷങ്ങളെങ്കില്‍ തീര്‍ച്ചയായും സ്‌നാപകന്റെ യഥാര്‍ത്ഥമായ ആത്മീയ നാമമായിരുന്നു അവയില്‍ പ്രതിപാദിക്കേണ്ടിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന യോഹന്നാന്‍ എന്ന പേര് മാത്രമെ സുവിശേഷങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. തങ്ങള്‍ക്ക് വാമൊഴിയായി പകര്‍ന്നുകിട്ടിയതിനേക്കാള്‍ അധികമായ യാതൊരു അറിവും സുവിശേഷ കര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന വസ്തുതയാണല്ലോ ഇത് വെളിപ്പെടുത്തുന്നത്.

യഹ്‌യായുടെ ലഖബ് ആയ 'യോഹന്നാ'യെക്കുറിച്ച് എന്തെങ്കിലും അറിവ് ഖുര്‍ആന്‍ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുമ്പോള്‍ അതിന്റെ ദൈവികത ഒന്നുകൂടി നമുക്ക് ബോധ്യപ്പെടുകയും സര്‍വ്വശക്തനായ സ്രഷ്ടാവിന് മുമ്പില്‍ നമ്രശിരസ്‌കരാവുന്നതിലേക്ക് നാം നയിക്കപ്പെടുകയും ചെയ്യുന്നു. 'യൂ', 'ഹന്നാന്‍' എന്നീ രണ്ട് വാക്കുകളുടെ സമ്മേളനത്തില്‍നിന്നാണ് യൂഹന്നായെന്ന പദമുണ്ടായിട്ടുള്ളതെന്നും 'ഹന്നാന്‍' എന്ന ഹിബ്രു പദം 'ഹനാന്‍' എന്ന അരമായ മൂലത്തില്‍നിന്നുണ്ടായതാണെന്നും 'അനുകമ്പ'യെന്നാണ് ഈ പദത്തിന് അര്‍ത്ഥമെന്നും നേരത്തെ സൂചിപ്പിച്ചത് ഓര്‍ക്കുക. 'ഹനാന്‍' എന്ന അറബി പദവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നതാണ്. അറബി-ഹിബ്രു-അരാമിക് തുടങ്ങിയ ഭാഷകളെല്ലാം ഒരേ സെമിറ്റിക് മൂലത്തില്‍നിന്നുണ്ടായവയാണല്ലോ.

ഖുര്‍ആനില്‍ ഒരു തവണമാത്രമെ 'ഹനാന്‍' എന്ന പദം ഉപയോഗിച്ചിട്ടുള്ളൂ; സൂറത്തുമര്‍യമിലെ പതിമൂന്നാം (19:13) സൂക്തത്തില്‍. ആ സൂക്തത്തിന്റെ മലയാളം ലിപ്യന്തരണം ഇങ്ങനെയാണ്:

വ ഹനാനന്‍ മിന്‍ ലദുന്നാ വ സകാത്തന്‍ വ കാന തഖിയ്യാ ''ഈ വചനത്തിന്റെ മലയാള പരിഭാഷ ''നമ്മുടെ പക്കല്‍നിന്നുള്ള അനുകമ്പയും പരിശുദ്ധിയും നല്‍കി; അദ്ദേഹം (യഹ്‌യാ) ധര്‍മ്മനിഷ്ഠയുള്ളവനായിരുന്നു'' (19:13)വെന്നാണ്.

ഈ വചനത്തില്‍ യഹ്‌യായെക്കുറിച്ച് 'നമ്മുടെ പക്കല്‍നിന്നുള്ള അനുകമ്പ' (ഹനാനന്‍ മിന്‍ ലദുന്ന)യെന്ന് പ്രയോഗിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. യഹ്‌യാ 'ദൈവത്തില്‍നിന്നുള്ള അനുകമ്പ'യാണെന്നര്‍ത്ഥം. യൂഹന്നയെന്ന പദത്തിനര്‍ത്ഥം 'ദൈവത്തില്‍നിന്നുള്ള അനുകമ്പ'യെന്നാണെന്ന് മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. 'യോഹന്ന'യിലെ അതേ ഹനാന്‍ തന്നെയാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. യൂഹന്നയിലെ യൂ ഒഴിവാക്കി അതിന്റെ മൂലരൂപത്തിന് തത്തുല്യമായ 'ഹനാന്‍' എന്ന് പ്രയോഗിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്.

ഇവിടെ 'യൂ' ഒഴിവാക്കിയിരിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'യഹോവ'യുടെ ചുരുക്കമായാണ് 'യൂ'യെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അറബിയില്‍ ഏകദൈവത്തെക്കുറിക്കുവാന്‍ യഹോവയെന്ന് ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ യഹോവയുടെ ചുരുക്കപ്പേരായ 'യൂ'യെന്ന് ഖുര്‍ആനില്‍ പ്രയോഗിക്കുന്നത് സംഗതമല്ലല്ലോ. യൂഹന്നായെന്നത് യഹ്‌യായുടെ യഥാര്‍ത്ഥ നാമമല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനതില്‍ ജനം വിളിച്ചിരുന്ന പേരായിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സവിശേഷത മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ 'ദൈവത്തില്‍നിന്നുള്ള അനുകമ്പ'യെന്ന അര്‍ത്ഥത്തിലുള്ള യൂഹന്നായെന്ന് അതേപോലെ അറബിയില്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍ ആ പദം അര്‍ത്ഥരഹിതമാകുമായിരുന്നു. യൂഹന്നായെന്നത് അദ്ദേഹത്തിന്റെ പേരല്ലല്ലോ. എന്നാല്‍ 'യൂ' ഒഴിവാക്കിക്കൊണ്ട് 'ദൈവത്തില്‍നിന്നുള്ള ഹനാന്‍' എന്ന് കൃത്യമായി ഖുര്‍ആന്‍ പ്രയോഗിച്ചത് കാണുമ്പോള്‍ അതിന്റെ സൂക്ഷ്മതയും കൃത്യതയും നമുക്ക് വ്യക്തമായി മനസ്സിലാവുകയും തെറ്റുപറ്റാത്ത സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആനെന്ന് സുതരാം ബോധ്യപ്പെടുകയും ചെയ്യുന്നു. ഖുര്‍ആനില്‍ ഒരേയൊരു സ്ഥലത്ത് മാത്രമെ ഹനാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളൂവെന്നും അത് യഹ്‌യായെക്കുറിച്ചാണെന്നതുംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ആര്‍ക്കാണ് അതിന്റെ ദൈവികത ബോധ്യപ്പെടാതിരിക്കുക?

ഇനി നാം ചോദ്യത്തിലേക്ക് തിരിച്ചുപോവുക. ഖുര്‍ആനിലെ സൂറത്തുമര്‍യം ഏഴാം വചനത്തില്‍ (19:7) പറയുന്നതെന്താണ്?

''ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടി യെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല'' (വി.ഖു.19:7)

ഈ വചനം രണ്ടുതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.:

ഒന്ന്) ഇവിടെ ''ലം നജ്അല്‍ ലഹു മിന്‍ ഖബ്‌ലു സമിയ്യാ''യെന്ന വചനഭാഗത്തെയാണ് ''മുമ്പ് ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല''യെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 'സമിയ്യന്‍' എന്ന പദത്തെയാണ് പേരുള്ളവന്‍ എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത്. ഇതിന് ''മിഥ്‌ലന്‍'' എന്നും ''ശബീഹന്‍'' എന്നുമെല്ലാം അര്‍ത്ഥമുണ്ട്. അദ്ദേഹത്തെ പോലെയുള്ളവന്‍ എന്നര്‍ത്ഥം. അപ്പോള്‍ ഈ വചനഭാഗത്തിന് ''മുമ്പ് ആരെയും അദ്ദേഹത്തെപ്പോലെയുള്ളവനാക്കിയിട്ടില്ല''എന്ന അര്‍ത്ഥംവരും. വൃദ്ധനായ പിതാവിന് വന്ധ്യയായ ഭാര്യയിലുണ്ടായ കുഞ്ഞാണ് യഹ്‌യ. ഇങ്ങനെയൊരു സംഭവം അദ്ദേഹത്തിന് മുമ്പുണ്ടായിട്ടില്ല. ഈ അര്‍ത്ഥത്തില്‍ യഹ്‌യായെപ്പോലെ ഒരാള്‍ അദ്ദേഹത്തിന് മുമ്പുണ്ടായിട്ടില്ലെന്നാണ് ഈ വചനത്തിന് ചില പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനം.

രണ്ട്) ഈ വചനഭാഗത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം പരിഗണിച്ചുകൊണ്ട് 'യഹ്‌യാ'യെന്ന പേര് സ്‌നാപകനുമുമ്പ് മറ്റാര്‍ക്കുമുണ്ടായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ വ്യാഖ്യാനം.

രണ്ട് വ്യാഖ്യാനങ്ങള്‍ പ്രകാരം പരിശോധിച്ചാലും ഈ ഖുര്‍ആന്‍ സൂക്തത്തില്‍ യാതൊരു വിധ അബദ്ധവുമില്ലെന്നതാണ് വാസ്തവം. യഹ്‌യാ(അ)ക്കുമുമ്പ് വൃദ്ധനായ പിതാവിന് വന്ധ്യയായ മാതാവിലുണ്ടായ ഒരു കുഞ്ഞിന്റെ കഥ ബൈബിളോ ഖുര്‍ആനോ പരാമര്‍ശിക്കുന്നില്ല. രണ്ടാമത്തെ വ്യാഖ്യാനത്തില്‍ കടിച്ചുതൂങ്ങി ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ ഖുര്‍ആനിന്റെ പ്രോജ്ജ്വല പ്രകാശത്തിന് മുമ്പില്‍ കരിഞ്ഞുവീഴുന്നതാണ് നാം കണ്ടത്. യഹ്‌യായെന്ന ഒരു നാമം സ്‌നാപകനുമുമ്പ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടതായി സൂചിപ്പിക്കുന്ന രേഖകളൊന്നും തന്നെയില്ല. യഹ്‌യാ=യോഹന്നാന്‍ എന്ന സമവാക്യം ഖുര്‍ആനിന്‍േറതല്ല. അതുകൊണ്ടുതന്നെ അത് വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തകരും. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളാകട്ടെ ഓരോ വിമര്‍ശനങ്ങളുന്നയിക്കപ്പെടുമ്പോഴും പൂര്‍വ്വാധികം പ്രോജ്ജ്വലമായി വിളങ്ങുകമാത്രേമയുള്ളൂ.

ബൈബിളിലെ ഉല്‍പത്തി പുസ്തകം മുപ്പത്തിയൊന്‍പതാം അധ്യായത്തില്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഈജിപ്തിലെത്തിയതും ഫറോവയുടെ ഉദ്യോഗസ്ഥനായ പോത്തിഫറുടെ വീട്ടില്‍ കഴിഞ്ഞതും അവിടെവെച്ച് യജമാനന്റെ ഭാര്യ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതും അതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടതുമായകാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. ”ഇതിനിടയില്‍ യിസ്മാഈല്യന്‍ യോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവിടെ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷകസേനയുടെ നായകനുമായ ഈജിപ്തുകാരന്‍ പോത്തിഫര്‍ അയാളെ വിലക്കുവാങ്ങി. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ടായിരുന്നതിനാല്‍ അയാള്‍ വിജയിയായി. യജമാനനായ ഈജിപ്തുകാരന്റെ വീട്ടില്‍ അയാള്‍ താമസിച്ചു. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ട് എന്നും അയാള്‍ ചെയ്യുന്നതെല്ലാം വിജയ പ്രദമാക്കുന്നതിന് സഹായിക്കുന്നുണ്ടെന്നും യജമാനന്‍ കണ്ടു. അതുകൊണ്ട് യജമാനന്‍ യോസഫില്‍ പ്രീതനായി. യോസഫ് അയാളെ സ്വീകരിച്ചു. പോത്തിഫര്‍ യോസഫിനെ തന്റെ ഗൃഹത്തിലെ മേല്‍നോട്ടക്കാരനായി നിയമിച്ചു. തനിക്കുള്ളതെല്ലാം അയാളുടെ ചുമതലയില്‍ ഏല്‍പിച്ചുകൊടുത്തു. അയാള്‍ യോസേഫിനെ തന്റെ ഗൃഹത്തിനും തനിക്കുള്ള എല്ലാറ്റിനും ചുമതലക്കാരനാക്കി. അപ്പോള്‍ മുതല്‍ യോസേഫ് നിമിത്തം കര്‍ത്താവ് ഈജിപ്തുകാരന്‍ പോത്തിഫറുടെ കുടുംബത്തെ അനുഗ്രഹിച്ചു. കര്‍ത്താവിന്റെ അനുഗ്രഹം വീട്ടിലും വയലിലും അയാള്‍ക്കുള്ള സകലതിന്മേലുമുണ്ടായി. അതുകൊണ്ട് പോത്തിഫര്‍ തനിക്കുള്ളതെല്ലാം യോസേഫിന്റെ ചുമതലയില്‍വിട്ടു. യോസേഫ് വീട്ടിലുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിനപ്പുറം മറ്റൊന്നിനും പോത്തിഫറിന് ശ്രദ്ധിക്കേണ്ടിവന്നില്ല. സുന്ദരനും സുമുഖനുമായിരുന്നു യോസേഫ്. കുറെകാലം കഴിഞ്ഞപ്പോള്‍ യജമാനനന്റെ ഭാര്യ യോസേഫില്‍ കണ്ണുവെച്ചു. ”എന്നോടൊപ്പം ശയിക്കുക” എന്ന് അവള്‍ പറഞ്ഞു. യോസേഫ് വിസമ്മതിച്ചു. യജമാനന്റെ ഭാര്യയോട് അയാള്‍ പറഞ്ഞു; ‘നോക്കൂ, ഞാന്‍ ഇവിടെയുള്ളതുകൊണ്ട് എന്റെ യജമാനന്‍ വീട്ടിലെ ഒരു കാര്യത്തെപ്പറ്റിയും ക്ലേശിക്കുന്നില്ല. തനിക്കുള്ളതെല്ലാം അദ്ദേഹംഎന്നെ ഏല്‍പിച്ചിരിക്കയാണ്. ഈ വീട്ടില്‍ അയാള്‍ എന്നേക്കാള്‍ വലിയവനല്ല. വീട്ടില്‍ എനിക്കൊന്നും അപ്രാപ്യമാക്കിയിട്ടില്ല; നിങ്ങളെയൊഴിച്ച്. കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ.അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ ഈ വലിയ അധര്‍മ്മം പ്രവര്‍ത്തിക്കും; ദൈവത്തിന് എതിരായി പാപം ചെയ്യും? ”. ദിവസംതോറും യോേസഫിനോട് അവള്‍ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അവളുടെ കൂടെ ശയിക്കാനോ അവളുടെയടുക്കല്‍ ഇരിക്കാനോ അയാള്‍ കൂട്ടാക്കിയില്ല. ഒരുദിവസം ജോലിചെയ്യുന്നതിനായി യോേസഫ് വീട്ടിനുള്ളിലേക്ക് കടന്നു. പുരുഷന്മാര്‍ ആരും വീട്ടിലില്ലായിരുന്നു. അയാളുടെ മേലങ്കിയില്‍ കയറിപ്പിടിച്ച് ‘എന്നോടൊപ്പം ശയിക്കുക‘ എന്ന് അവള്‍ ആവശ്യം ഉന്നയിച്ചു. മേലങ്കി അവളുടെ കയ്യില്‍ഉപേക്ഷിച്ച് അയാള്‍ ഓടി വീടിന് വെളിയിലേക്ക് പോയി. അയാള്‍ മേലങ്കിഉപേക്ഷിച്ച് വീടിന് പുറത്തേക്ക് ഓടിപ്പോയി എന്ന് കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: ‘നോക്കൂ, നമ്മെ അപമാനിക്കാന്‍ അദ്ദേഹം ഒരു എബ്രായനെ നമ്മുടെയിടയില്‍ കൊണ്ടുവന്നിരിക്കുന്നു! എന്റെ കൂടെ ശയിക്കുന്നതിന് അയാള്‍ അകത്ത് കയറിവന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഞാന്‍ ശബ്ദം ഉയര്‍ത്തി നിലവിളിക്കുന്നതുകേട്ട ഉടന്‍ അയാള്‍ മേലങ്കി ഉപേക്ഷിച്ച് ഓടി വീടിന് വെളിയിലിറങ്ങിപ്പോയി‘. യോസഫിന്റെ യജമാനന്‍ വീട്ടില്‍ വരുന്നതുവരെ അവള്‍ അയാളുടെ മേലങ്കി കൈവശംവെച്ചു. നേരത്തെ പറഞ്ഞ കഥ തന്നെ അവള്‍ അയാളോടും പറഞ്ഞു: ‘അങ്ങ് ഞങ്ങള്‍ക്ക് കൊണ്ടുവന്ന എബ്രായ ദാസന്‍ മാനം കെടുത്താന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ശബ്ദംഉയര്‍ത്തി കരഞ്ഞയുടന്‍ അയാള്‍ മേലങ്കി എന്റെയടുത്ത് ഉപേക്ഷിച്ച് വീടിന് വെളിയിലേക്ക് ഓടിപ്പോയി‘. ‘അങ്ങയുടെ ദാസന്‍ ഈ വി ധത്തിലാണ് എന്നോട് പെരുമാറിയതെന്ന് ഭാര്യ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം കോപംകൊണ്ട് ജ്വലിച്ചു. യജമാനന്‍ യോസേഫിനെ പിടിച്ച് രാജാവിന്റെ തടവുകാരെ അടച്ചിരുന്ന ജയിലില്‍ അടച്ചു. യോസേഫ് ജയിലിലായി. എന്നാല്‍, കര്‍ത്താവ് അയാളോട് കൂടെയായിരുന്ന് അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിച്ചു. തന്മൂലം തടവറ സൂക്ഷിപ്പുകാരന് അയാളോട് പ്രീതി തോന്നി. അവിടെയുള്ള എല്ലാ തടവുകാരെയും തടവറ സൂക്ഷിപ്പുകാരന്‍ യോസേഫിന്റെ മേല്‍നോട്ടത്തില്‍ വിട്ടുകൊടുത്തു; അവിടെ നടന്നതിനെല്ലാം അയാളായിരുന്നു നടത്തിപ്പുകാരന്‍. കര്‍ത്താവ് യോസേഫിനോട് കൂടെയുണ്ടായിരുന്നതിനാല്‍ യോസേഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിനും തടവറ സൂക്ഷിപ്പുകാരന്‍ ശ്രദ്ധിക്കേണ്ടിയിരുന്നില്ല. യോസേഫിന്റെ പ്രവര്‍ത്തികള്‍ എല്ലാം ദൈവം വിജയകരമാക്കി” (ഉല്‍പത്തി 39: 1-23). യൂസുഫ് നബി (عليهالسلام)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഒരുകഥാകഥനത്തിന്റെ രീതിയില്‍ ഖുര്‍ആന്‍ പന്ത്രണ്ടാം അധ്യായമായ സൂറത്തുയൂസുഫില്‍ വിവരിക്കുന്നുണ്ട്. നടേ ഉദ്ധരിച്ച ബൈബിളില്‍ വചനങ്ങളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരംകാണുക: ”ഈജിപ്തില്‍നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്തയാള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന് മാന്യമായ താമസസൗകര്യം നല്‍കുക. ഇവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്ക് അവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനം അദ്ദേഹത്തിന് നാം അറിയിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് അത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു. അവന്‍ (യൂസുഫ്)ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമംനടത്തി. വാതിലുകള്‍ അടച്ചുപൂട്ടിയിട്ട് അവള്‍ പറഞ്ഞു. ഇങ്ങോട്ട് വാ. അവന്‍പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവന്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു. അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്‌സരിച്ചോടി. അവള്‍ പിന്നില്‍നിന്ന് അവന്റെ കുപ്പായം(പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു. താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം, അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റേതെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം. യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി. അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ്പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറയുന്നവരുടെ കൂട്ടത്തിലാണ്. അങ്ങനെ അവന്റെ(യൂസുഫിന്റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന്കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ –തന്റെ ഭാര്യയോട്) പറഞ്ഞു. തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍ പെട്ടതാണ്.നിങ്ങളുടെ തന്ത്രം ഭയങ്കരംതന്നെ. യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ) നീ നിന്റെ പാപത്തിന് മാപ്പ് തേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു. നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു. പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായി കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. അങ്ങനെ ആസ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും, അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും(പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തികൊടുത്തു. (യൂസഫിനോട്) അവള്‍പറഞ്ഞു. നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ തന്നെ അറുത്ത് പോവുകയും ചെയ്തു. അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് ഒരു മനുഷ്യനല്ല, ആദരണീയനായ ഒരുമലക്ക് തന്നെയാണ്. അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണ് ഇത്. തീര്‍ച്ചയായും അവനെ ഞാന്‍ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തു സൂക്ഷിക്കുകയാണ് ചെയ്ത്. ഞാന്‍ അവനോട് കല്‍പിക്കുന്നപ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. അവന്‍ (യൂസുഫ്) പറഞ്ഞു. എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനേക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തിലായിപ്പോവുകയും ചെയ്യും. അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍നിന്ന് അവന്‍ തട്ടിത്തിരിച്ച് കളയുകയുംചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിനുശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരവധിവരെ തടവിലാക്കുകതന്നെവേണമെന്ന്” (വി.ഖു. 12:21-35). ഖുര്‍ആനും ബൈബിളും ഒരേ കഥയാണ് പരാമര്‍ശിക്കുന്നതെങ്കിലും അവയുടെ വിശദാംശങ്ങളില്‍ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് ഇവ രണ്ടും വായിച്ചുനോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. യൂസുഫ് കുറ്റക്കാരനാണെന്ന് യജമാനനും മറ്റും കരുതിയെന്ന രൂപത്തിലാണ് ബൈബിളിന്റെ വിവരണം. ഖുര്‍ആനിലാകട്ടെ യൂസുഫിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടശേഷവും അദ്ദേഹത്തെ തടവിലാക്കുവാന്‍ യജമാനന്‍ തീരുമാനിച്ചതായാണ് പറഞ്ഞിരിക്കുന്നത്. മേലങ്കി ഊരി ഓടിയ യൂസുഫിനെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യജമാന ഭാര്യ പിന്നില്‍നിന്ന് പിടിച്ചപ്പോള്‍ കുപ്പായം കീറിയതായാണ് ഖുര്‍ആനിലെ വിവരണം. ഇങ്ങനെ വിശദാംശങ്ങളില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്നതാണ് വാസ്തവം. യജമാനന്റെ പേരുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുന്നത്. ‘ബൈബിളില്‍ വ്യക്തമായിത്തന്നെ യജമാനന്റെ പേര് പറഞ്ഞിരിക്കുന്നു. പോത്തിഫര്‍. ഖുര്‍ആനിലാകട്ടെ യൂസുഫി(عليه السلام)ന്റെയജമാനനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അസീസ് എന്നാണ്പ്രയോഗിച്ചിരിക്കുന്നത്. പോത്തിഫര്‍ എന്ന നാമവുമായി ഒരു നിലക്കും യോജിക്കുന്ന പേരല്ല അസീസ്. മാത്രവുമല്ല, ഒരു ശുദ്ധ അറബി പദമാണ് ‘അസീസ്‘. യോസഫിന്റെ കാലത്തെ ഈജിപ്തില്‍ ജീവിച്ച ഒരു വ്യക്തിക്ക് ശുദ്ധമായ ഒരു അറബിപ്പേരുണ്ടായിരുന്നുവെന്ന് കരുതുന്നതുപോലും വിഡ്ഢിത്തമാണ്. യഹൂദ ക്രിസ്ത്യാനികളില്‍നിന്ന് യോസഫിന്റെ കഥകേട്ട് നാളുകള്‍ക്കുശേഷം മുഹമ്മദ് ഖുര്‍ആനില്‍ അത് എഴുതിച്ചേര്‍ത്തപ്പോള്‍ ഉണ്ടായ ഒരു അബദ്ധമാണിത്……..’ വിമര്‍ശകരുടെ ന്യായവാദങ്ങള്‍ ഇങ്ങനെപോകുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരമാണ് താഴെ: ”നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭു(അല്‍-അസീസ്)വിന്റെഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു” (വി.ഖു: 12:30). ”(ആ സ്ത്രീകളെ) വിളിച്ചുവരുത്തിയിട്ട് അദ്ദേഹം (രാജാവ്) ചോദിച്ചു. യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസിലാക്കിയിട്ടില്ല. പ്രഭു(അല്‍-അസീസ്)വിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു” വി.ഖു: 12:51). ഈ സൂക്തങ്ങളില്‍ പ്രഭുവെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അല്‍അസീസ്‘ എന്ന അറബി പദത്തെയാണ്. ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ഈപദം ഭാഷാന്തരം ചെയ്യാതെ അല്‍-അസീസ് എന്നുതന്നെ അതേപോലെ ഒരുനാമമെന്ന രൂപത്തില്‍ കൊടുത്തിട്ടുണ്ട്. അത് എടുത്തുകൊണ്ടാണ് പോത്തിഫറിന് പകരമായി അസീസ് എന്നാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. അസീസ് എന്ന അറബി നാമത്തിന്റെ അര്‍ത്ഥം ‘പ്രതാപി‘ യെന്നാണ്. അറബികള്‍ ഇത് ഒരു പേരായും പേരിന്റെ ഭാഗമായും ഉപയോഗിക്കാറുണ്ടെന്നത് ശരിയാണ്. അമുസ്‌ലിംകളും ഈ പേര് ഉപയോഗിക്കാറുണ്ട്. ഇറാഖി മന്ത്രിയായ താരീഖ് അസീസിന്റെ പേര് ഉദാഹരണം. അസീസിന്റെ മുമ്പില്‍ ‘അല്‍’ എന്ന അവ്യയം (definite article) ചേര്‍ത്ത്അല്‍-അസീസ് എന്നാണ് നടേ സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്. ഒരു പേര് എന്ന നിലയ്ക്ക് അറബിയില്‍ അല്‍-അസീസ് എന്നു പയോഗിക്കാറില്ല. ഇംഗ്ലീഷില്‍ the Lord എന്ന് പറയുന്നതിന് സമാനമായ ഒരു പ്രയോഗമാണിത്. അതുകൊണ്ടാണ് മലയാളത്തില്‍ ‘പ്രഭു‘വെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്ഥാനമാണ് അല്ലാതെ പേരല്ല അല്‍-അസീസ് എന്ന പ്രയോഗം ദ്യോതിപ്പിക്കുന്നത്. ബൈബിളില്‍ പോത്തിഫര്‍ എന്ന് വിളിച്ച വ്യക്തിയുടെ പേര് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു പ്രയോഗമെന്ന നിലയ്ക്കല്ല, പ്രത്യുത അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരു പദമെന്ന നിലയ്ക്കാണ് ഖുര്‍ആനില്‍ അല്‍-അസീസ് എന്ന് പറഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം. പോത്തിഫറിനെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്” ഫറോവാന്റെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷക സേനയുടെ നായകനു” (ഉല്‍ 39:1)മെന്നാണല്ലോ. ഈ ഉന്നതസ്ഥാനം വ്യക്തമാക്കാനാണ് ഖുര്‍ആന്‍ ”അല്‍-അസീസ്” എന്ന് പ്രയോഗിച്ചതെന്നാണ് മനസ്സിലാവുന്നത്. ബൈബിളില്‍ പ്രയോഗിച്ച പോത്തിഫര്‍ എന്ന നാമം എന്തുകൊണ്ടാണ് ഖുര്‍ആനില്‍ ഉപയോഗിക്കാതിരുന്നത് എന്ന് ഖണ്ഡിതമായിപ്പറയാന്‍ നമുക്കാവില്ല. സര്‍വ്വശക്തന്റെ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അതിലെ ഓരോ പദവും ഉപയോഗിച്ചതിനു പിന്നില്‍ എന്തെന്ത് യുക്തികളാണുള്ളതെന്ന് പറയാന്‍ പരിമിതമായ അറിവ് മാത്രം നല്‍കപ്പെട്ട നമുക്ക് കഴിയില്ല. ഇക്കാര്യത്തില്‍ സ്ഥിരപ്പെട്ട ഹദീസുകളോ പണ്ഡിതാഭിപ്രായങ്ങളോ ഉദ്ധരിക്കപ്പെട്ടതായി കാണാനും കഴിയുന്നില്ല. ‘പോത്തിഫര്‍’ എന്ന് ഖുര്‍ആനില്‍ പറയാതിരുന്നതിന്റെ കാരണം കൃത്യമായി സര്‍വ്വശക്തനേ അറിയൂ. എങ്കിലും, ‘പോത്തിഫര്‍’ എന്ന ഈജിപ്ഷ്യന്‍ നാമത്തിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനില്‍ പദങ്ങള്‍ പ്രയോഗിച്ചതിലുള്ള സൂക്ഷ്മത നമുക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെടുമെന്നകാര്യം ഇവിടെ ചൂണ്ടിക്കാട്ടാമെന്ന് തോന്നുന്നു. പോത്തിഫര്‍ എന്ന ഈജിപ്ഷ്യന്‍ പദത്തിനര്‍ത്ഥം ‘റേ‘യാല്‍ നല്‍കപ്പെട്ടവന്‍” (he whom Re has given-Harpers Bible Dictionary P. 809) ഈജിപ്തുകാരുടെ സൂര്യദേവന്റെ പേരാണ്‘റേ‘ സൂര്യദേവന്റെ ദാനം‘ എന്ന് വേണമെങ്കില്‍ ”പോത്തിഫര്‍” എന്ന പേര് പരിഭാഷപ്പെടുത്താം. സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ബഹുദൈവാരാധനയുമായി ബന്ധപ്പെടുന്ന നാമങ്ങളോ പ്രയോഗങ്ങളോ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. ഇതുകൊണ്ടു കൂടിയായിരിക്കാം ഖുര്‍ആന്‍ ‘പോത്തിഫര്‍’ എന്നപേരുപയോഗിക്കാതെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ദ്യോതിപ്പിക്കുന്ന ‘അല്‍-അസീസ് എന്നുമാത്രം പ്രയോഗിച്ചത്. ഖുര്‍ആന്‍ ‘പോത്തിഫര്‍’ എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ ‘സൂര്യദേവന്റെ ദാന‘മാണ് അദ്ദേഹമെന്ന് അംഗീകരിക്കുന്നുവെന്നാണല്ലോ വന്നുചേരുക. ദൈവിക വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്ന വസ്തുത ഇവിടെയും വ്യക്തമായി വെളിപ്പെടുന്നു. ബൈബിളില്‍ നിന്ന് മുഹമ്മദ് നബി(ﷺ) പകര്‍ത്തിയെഴുതിയതായിരുന്നു യോസേഫിന്റെ കഥയെങ്കില്‍ സ്വാഭാവികമായും പോത്തിഫര്‍ എന്ന യജമാനനാമം ഖുര്‍ആനില്‍ സ്ഥാനം പിടിക്കേണ്ടതായിരുന്നു. പോത്തിഫര്‍ എന്നാല്‍ ”സൂര്യദേവന്റെ ദാനം”എന്നാണ് അര്‍ത്ഥമെന്ന് മുഹമ്മദ് നബിക്ക് അറിയാമായിരുന്നുവെന്നും അത്ബഹുദൈവ വിശ്വാസമുള്‍ക്കൊള്ളുന്നതായതിനാല്‍ ഖുര്‍ആനില്‍ നിന്ന്ഒഴിവാക്കിയെന്നും കരുതുന്നത് ശുദ്ധ ഭോഷ്‌ക്കാണെന്ന് പറയേണ്ടതില്ല. ഖുര്‍ആനിന്റെ അവതരണ കാലത്ത് ഈജിപ്ഷ്യന്‍ ഭാഷ അറിയാവുന്നവരായി ആരും തന്നെ അറേബ്യയിലുണ്ടായിരുന്നില്ലെന്ന വസ്തുത ഓര്‍ക്കുക. അതേപോലെതന്നെ പോത്തിഫര്‍ എന്ന നാമമൊഴിവാക്കിയത് യാദൃച്ഛികമാണെന്ന് കരുതാനും ന്യായമില്ല. ബൈബിളില്‍നിന്ന് കാര്യങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതില്‍ പല തവണപ്രയോഗിക്കപ്പെട്ട ഒരു പേര് യാദൃച്ഛികമായി ഒഴിവായിപ്പോയെന്ന് കരുതുന്നതെങ്ങനെ? ഖുര്‍ആനിന്റെ ദൈവികതയ്ക്കുള്ള തെളിവാണിതെന്ന് പറയുന്നത് അതുകൊണ്ടാണ്. സര്‍വ്വജ്ഞനായ തമ്പുരാന്റെ വചനങ്ങളിലെവിടെയും യാതൊരു സ്ഖലിതവുമുണ്ടാവുകയില്ലെന്ന വസ്തുത ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ഖുര്‍ആനിന്റെ ദൈവികത വ്യക്തമാവുന്നിടത്തേക്കാണ് നമ്മെ നയിക്കുന്നതെന്നുള്ളത് എന്തുമാത്രം വിസ്മയകരമായിരിക്കുന്നു!
 

ഖുര്‍ആനിലെ ഇരുപത്തിയേഴാം അധ്യായമായ സൂറത്തുന്നംലിലെ 20മുതല്‍ 46വരെയുള്ള സൂക്തങ്ങളില്‍ സബഇലെ രാജ്ഞിയായിരുന്ന ബില്‍ഖീസിനെപ്പറ്റി സുലൈമാന്‍ നബി (അ)  മരംകൊത്തിപ്പക്ഷിയില്‍നിന്നും അറിഞ്ഞതും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തെഴുതിയതും അവര്‍ സുലൈമാന്‍ നബി (അ) യുടെ കൊട്ടാരം സന്ദര്‍ശിച്ചതുമെല്ലാം ഒരു കഥാകഥനത്തിന്റെ രൂപത്തില്‍തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക:

''അദ്ദേഹം പക്ഷികളെ പരിശോധിക്കു കയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്തുപറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലംവിട്ടുപോയ കൂട്ടത്തിലാണോ? ഞാന്‍ അതിന് കഠിനശിക്ഷ നല്‍കുകയോ അല്ലെങ്കില്‍ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അത് എനിക്ക് ബോധിപ്പിച്ചുതരണം. എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ടത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസിലാക്കിയിട്ടുണ്ട്. 'സബഇ'ല്‍ നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയുംകൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ കാര്യങ്ങളില്‍നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യനെ പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ നേര്‍മാര്‍ഗത്തില്‍നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴിപ്രാപിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നത് പുറത്ത് കൊണ്ടുവരികയും നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കാന്‍വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു). മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല. സുലൈമാന്‍ പറഞ്ഞു: നീ സത്യം പറയുന്നതാണോ അതല്ലാ നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം. നീ എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവര്‍ക്കിട്ട് കൊടുക്കുക. പിന്നീട് നീ അവരില്‍നിന്ന് മാറിനിന്ന് അവ ര്‍ എന്ത് മറുപടി നല്‍കുന്നുവെന്ന് നോക്കുക. അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്ക് ഇതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക'. അവള്‍ പറഞ്ഞു: ഹേ പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുത്ത് സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ. അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചുനോക്കുക. അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നവതാണ്. അപ്രകാരമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോവുകയാണ്. അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ എന്നെ സമ്പത്ത് തന്ന് സഹായിക്കുകയാണോ?എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു. നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്. അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുക്കല്‍ വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലെ ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി ഞാന്‍ അത് അങ്ങേക്ക് കൊണ്ടുവന്ന് തരാം. തീര്‍ച്ചയായും ഞാന്‍ അതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍നിന്നുള്ള വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാന്‍ അത് താങ്കള്‍ക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്നപക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്. വല്ല വനും നന്ദികേട് കാണിക്കുന്നപക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു. അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുമോ അതല്ല അവള്‍ യാഥാര്‍ത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിന് മുമ്പുതന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു. അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നതില്‍നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍പെട്ടവളായിരുന്നു. കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവള്‍ അത് കണ്ടപ്പോള്‍ അത് ഒരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളില്‍നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടിക കഷണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പ്പെട്ടിരിക്കുന്നു'' (വി.ഖു. 27:20-44)

സോളമന്റെകാലത്ത് ശേബായിലെ രാജ്ഞി അദ്ദേഹത്തിന്റെയടുക്കല്‍ ചെന്നതും അദ്ദേഹത്തിന്റെ ജ്ഞാനവും പ്രതാപവും കണ്ട് വളരെയേറെ പ്രശംസിച്ചതുമായി ബൈബിള്‍ പഴയ നിയമത്തിലുമുണ്ട്. (1 രാജാക്കന്മാര്‍ 10:1-13; 2 ദിനവൃത്താന്തം 9:1-12). എന്നാല്‍ ഖുര്‍ആനിലേതുപോലെയുള്ള വിശദമായ പരാമര്‍ശങ്ങള്‍ ബൈബിളിലെവിടെയുമില്ല. എന്നാല്‍ ചില യഹൂദ തര്‍ഗൂമുകളില്‍ ഈ കഥ ഏകദേശം ഖുര്‍ആനിലേതിന് തുല്യമായ രീതിയില്‍ വിവരിച്ചിട്ടുണ്ട്. തര്‍ഗുമുകളിലെ ഈ വിവരണങ്ങളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിയതാണ് സുലൈമാന്‍-ബില്‍ഖീസ് രാജ്ഞി കഥയെന്നാണ് വിമര്‍ശകരുടെ വാദം.

'തര്‍ഗൂം' എന്ന അരമായ പദത്തിനര്‍ത്ഥം വിവര്‍ത്തനം അല്ലെങ്കില്‍ വ്യാഖ്യാനമെന്നാണ്. പഴയ നിയമഗ്രന്ഥങ്ങള്‍ക്ക് യഹൂദരുടെ ഇടയില്‍ പ്രചാരത്തിലായ അരമായ വിവര്‍ത്തനങ്ങളോ പരാവര്‍ത്തനങ്ങളോ ആണ് തര്‍ഗൂമുകള്‍ എന്ന് അറിയപ്പെടുന്നത്. പല തര്‍ഗൂമുകളും വിവര്‍ത്തനങ്ങള്‍ എന്നതിനേക്കാളുപരി വ്യാഖ്യാനങ്ങളാണ് എന്നാണ് എന്‍സൈക്ലോപീഡിയ ജൂദായിക്ക പറയുന്നത്. പഴയ നിയമത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുവാനും വിവിധ കാലങ്ങളില്‍ നിലനിന്നിരുന്ന വ്യാഖ്യാന രീതികള്‍ മനസ്സിലാക്കുവാനും തര്‍ഗൂമുകള്‍ പ്രയോജനപ്പെടുന്നു.

'എസ്‌തേറിന്റെ പുസ്തകത്തിനുള്ള രണ്ടാം തര്‍ഗൂം ആയ തര്‍ഗൂം ഷെനി' (Targum Sheni) യില്‍ സോളമനും ശേബാരാജ്ഞിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ വിവരണമാകട്ടെ, ഏകദേശം ഖുര്‍ആനിലേതിന് സമാനമാണ് താനും. ഇതില്‍നിന്ന് തര്‍ഗൂം ഷെനിയില്‍നിന്ന് മുഹമ്മദ് നബി (സ)പകര്‍ത്തിയെഴുതിയതാണ് സോളമന്‍-ബില്‍ഖീസ് കഥയെന്ന് പറയാനാകുമോ?

യഹൂദ പുരോഹിതന്മാര്‍ക്ക് മാത്രം പ്രാപ്യമായ താര്‍ഗൂമുകള്‍ പോലും സൂക്ഷ്മമായി പരിശോധിച്ച് അവയില്‍നിന്ന് പകര്‍ത്തിയെഴുതുവാന്‍ നിരക്ഷരനായ മുഹമ്മദ് നബി (സ) ക്ക് കഴിഞ്ഞുവെന്ന വാദംതന്നെ ശുദ്ധ അസംബന്ധമാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അക്കാലത്തെ യഹൂദ പുരോഹിതന്മാര്‍ ആരെങ്കിലും പ്രസ്തുത ആരോപണം ഉന്നയിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ആരോപണ ത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമില്ലെന്നതാണ് വാസ്തവം.

ഉപലബ്ധമായ തര്‍ഗൂമുകളില്‍ ഏറ്റവും പഴക്കമുള്ളതിന്റെ കാലം ക്രിസ്താബ്ദം 700 നടുത്തായിരിക്കുമെന്നാണ് എന്‍സൈക്ലോപീഡിയ ജൂദായിക്ക പറയുന്നത് ("Targums" CD. Rom Edition) തര്‍ഗൂം ഷെനിയാകട്ടെ എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്നാണ് പണ്ഡിതാഭിപ്രായം (Ibid)

മുഹമ്മദ് നബിക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് തര്‍ഗൂം ഷെനി രചിക്കപ്പെട്ടതെന്നര്‍ത്ഥം.

മുഹമ്മദ് നബി (സ) ക്ക് ശേഷം രചിക്കപ്പെട്ട തര്‍ഗൂമില്‍നിന്ന് കോപ്പിയടിച്ചാണ് അദ്ദേഹം ഖുര്‍ആന്‍ രചിച്ചതെന്ന വാദം എന്തുമാത്രം ബാലിശമാണ്!

യഥാര്‍ത്ഥത്തില്‍, തര്‍ഗൂം രചയിതാക്കളാണ് ഖുര്‍ആനിലെ സോളമന്‍-ശേബാരാജ്ഞി കഥയില്‍നിന്ന് കടമെടുത്തത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഖുര്‍ആനിനുശേഷം എഴുതപ്പെട്ട ഒരു കൃതിയില്‍ ഇത്തരമൊരു കടമെടുക്കല്‍ നടന്നിരിക്കാനുള്ള സാധ്യത ഒട്ടും നിഷേധിക്കാനാവില്ല. ഇക്കാര്യം എന്‍സൈക്ലോപീഡിയ ജൂതായിക്കതന്നെ സമ്മതിക്കുന്നുമുണ്ട്. ''ഇതിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഖുര്‍ആനിലും കാണപ്പെടുന്നുണ്ട്. (27:20-40). ഇതില്‍നിന്ന് ഈ തര്‍ഗൂമിന്റെ രചയിതാവ് അറബി സ്രോതസ്സുകളെയും തന്റെ രചനക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസിലാവുന്നത്'' (``Targum Sheni'', Encyclopaedia Judaica CD-Rom Edition)  യഹൂദ പുരാണങ്ങളെ അവലംബിച്ചുകൊണ്ട് മുഹമ്മദ് നബി (സ) മെനഞ്ഞുണ്ടാക്കിയ കഥയാണ് സുലൈമാന്‍-ബില്‍ഖീസ് കഥയെന്ന വിമര്‍ശകരുടെ വാദം തകരുക മാത്രമല്ല; പ്രത്യുത ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത ഒരിക്കല്‍കൂടി ബോധ്യപ്പെടുക കൂടിയാണ് ഇവിടെ ചെയ്യുന്നത്. യഹൂദ തര്‍ഗൂമുകള്‍ രചിക്കപ്പെട്ടത് ഖുര്‍ആനിന് ശേഷമാണെന്ന വസ്തുത നാം മനസ്സിലാക്കി. ഖുര്‍ആനിലും തര്‍ഗൂമുകളിലുമൊഴിച്ച് മറ്റെവിടെയും ഈ കഥ വിശദാംശങ്ങളോടെ കാണുന്നുമില്ല. മുഹമ്മദ് നബിയാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ അദ്ദേഹത്തിന് ഈ കഥയെവിടെനിന്നുകിട്ടി? പൂര്‍വകാല ചരിത്രത്തെക്കുറിച്ച് ശരിക്കറിയാവുന്ന സര്‍വ്വശക്തന്റെ വചനങ്ങളാണ് ഖുര്‍ആനെന്ന വസ്തുതയാണ് ഇവിടെയും വ്യക്തമായി വെളിപ്പെടുന്നത്.

 

മൂസാ (അ) യും ഖിള്‌റും (അ)  തമ്മില്‍ നടന്ന സംഭാഷണങ്ങളും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനിലെ സൂറത്തുല്‍ കഹ്ഫില്‍ (18:65-82) വിവരിക്കുന്നുണ്ട്. ഏലിജായും യോശുവ ബെന്‍ ലെവിയെന്ന റബ്ബിയും കൂടി നടത്തിയതായി യഹൂദ ഐതിഹ്യത്തില്‍ പറയുന്ന യാത്രയ്ക്കും സംഭവങ്ങ ള്‍ക്കും മൂസാ-ഖിള്ര്‍ സംഭവത്തെക്കുറിച്ച ഖുര്‍ആനിക വിശദീകരണങ്ങളുമായി സാമ്യമുണ്ടെന്നും അതുകൊണ്ട് യഹൂദ ഐതിഹ്യ ത്തില്‍നിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ് നബി (സ) കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയാണിതെന്നുമാണ് വാദം. Jellinek, Betha-Midrasch, V, 1335ല്‍ ഈ ഐതിഹ്യം വിശദീകരിച്ചിട്ടുണ്ടെന്നും, Zunz, Gesmmelt Vortrage, X, 130ലാണ് ഇതും ഖുര്‍ആനിക കഥയും തമ്മില്‍ സാമ്യമുണ്ടെന്ന് ആദ്യമായി സൂചിപ്പിച്ചിട്ടുള്ളതെന്നും ഓറിയന്റലിസ്റ്റുകളുടെ രചനയായ Encyclopedia of Islam (Page 903 Under the title ``Al-Khidr'')ല്‍ പറയുന്നുണ്ട്. ചരിത്ര വസ്തുതകളും പ്രമാണങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് ബോധ്യമാകും:

(1) യഹൂദന്മാര്‍ക്കിടയില്‍ മുഹമ്മദ് നബി (സ) യുടെ കാലത്ത് ഇത്തരം ഒരു ഐതിഹ്യം നിലനില്‍ക്കുകയും അതില്‍ ചില മാറ്റങ്ങള്‍ വരുത്തി മുഹമ്മദ് നബി (സ) ഖുര്‍ആനിലൂടെ അവതരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അന്നുണ്ടായിരുന്ന യഹൂദന്മാര്‍ ഇക്കാര്യം എടുത്തുപറയുകയും നബി (സ) യെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ യാതൊന്നും സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

(2) യഹൂദ മതത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച ഒട്ടനവധി പ്രവാചക ശിഷ്യന്മാരുണ്ടായിരുന്നു. തങ്ങള്‍ കേട്ടുവളര്‍ന്ന ഒരു ഐതിഹ്യം ഏതാനും മാറ്റങ്ങളോടെ അവതരിപ്പിച്ച രീതിയാണ് മൂസാ-ഖിള്ര്‍ (അ)  സംഭവ വിവരണത്തിന്റെ കാര്യത്തില്‍ ഖുര്‍ആനിലുള്ളതെ ങ്കില്‍ അവര്‍ ഇക്കാര്യം സൂചിപ്പിക്കുകയും പ്രവാചകനുമായും മറ്റു ഹാബിമാരുമായും ഇത് ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു. അത്തരം യാതൊരു സംഭവവും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാല്‍തന്നെ അക്കാലത്തെ യഹൂദര്‍ക്കിടയില്‍ ഇത്തരമൊരു ഐതിഹ്യം പ്രചാരത്തിലില്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.

(3) പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് നിലനിന്ന യാതൊരു യഹൂദ രേഖയിലും ഏലിജാ-യോശുവാ ഐതിഹ്യം പ്രതിപാദിക്കുന്നില്ല. (Brannon-M. Wheeler: ``The Jewish Origins of Quran IB: 65-82? Re examining Arent Jan Wensinck's Theory'': Journel of the American Oriental Society Vol 118, Page 115). മുഹമ്മദ് നബി (സ) യുടെ കാലത്ത് ഇത് പ്രചാരത്തിലിരുന്നെങ്കില്‍ ഇതിനേക്കാള്‍ പ്രാചീനമായ യഹൂദ രേഖകളില്‍ ഈ കഥ കാണേണ്ടതായിരുന്നു.

(4) ഖുര്‍ആനില്‍ പറഞ്ഞ മൂസാ-ഖിള്ര്‍ സംഭവവും യഹൂദ ഐ തിഹ്യങ്ങളും സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയശേഷം ഓറിയന്റലിസ്റ്റായ ബ്രന്നോന്‍ എം. വീലര്‍ എത്തിച്ചേരുന്ന നിഗമനമിങ്ങനെയാണ്: ''ഈ പണ്ഡിതരോ (യൂദ ഐതിഹ്യത്തില്‍നിന്ന് കോപ്പിയടിച്ചതാണ് മൂസാ-ഖിള്ര്‍ കഥയെന്ന് വാദിക്കുന്നവര്‍) വെന്‍സില്‍ക്കോ Hibbur Yafeh me-ka-yeshuaയുടെ തലക്കെട്ടിന് കീഴില്‍ നല്‍കിയിട്ടുള്ള ഈ കഥ പതിനൊന്നാം നൂറ്റാണ്ടിലെ ഖൈറവാന്‍കാരനായ നി സ്സിം ബിന്‍ ഷഹിനിന്റെ പേരിലുള്ള ഒരു അറബി രചനയുടെ ഹിബ്രു പരാവര്‍ത്തനം മാത്രമാണെന്ന വസ്തുത ശ്രദ്ധിച്ചിട്ടേയില്ല....... ഇതിന്റെ അറബി ഒറിജിനല്‍ കണ്ടെത്തിയശേഷവും, പതിനൊന്നാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു ഹിബ്രു സ്രോതസ്സും ഈ കഥയുള്‍ക്കൊള്ളുന്നില്ലെന്ന വസ്തുത പരിഗണിക്കാതെ ഇതിനെയാണ് ഖുര്‍ആന്‍ ആശ്രയിച്ചതെന്ന് പണ്ഡിതന്മാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്....... ഏലിജയുടെയും യോശുവ ബിന്‍ലെവിയുടെയും കഥയെ ആശ്രയിച്ച് എഴുതപ്പെട്ടതല്ല ഖുര്‍ആന്‍ 18:65-82 എന്ന് ലഭ്യമായ തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ 18:65-82ന്റെ വ്യാഖ്യാനങ്ങളെ, വിശേഷിച്ചും ഉബയ്യുബ്‌നു കഅ്ബിന്റെ കഥയെയും അതിന്റെ പില്‍ക്കാല വിശദീകരണങ്ങളെയും ആശ്രയിച്ചുകൊണ്ടാണോ ഇബ്‌നു ഷാഹിനിന്റെ കഥ രചിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം ഇപ്പോഴും ഒരു പ്രശ്‌നമായിത്തന്നെ അവശേഷിക്കുന്നു. ഖുര്‍ആനും ഉബയ്യുബ്‌നു കഅ്ബിന്റെ കഥയുടെ മൂലരൂപവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇബ്‌നു ഷാഹിന്റെ രചന പുതിയതും ആദ്യകാല ഇസ്‌ലാമിക സ്രോതസ്സുകളുമായി യോജിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഏലീജയുടെയും യോ ശുവ-ബിന്‍ലെവിയുടെയും കഥയില്‍ ഖുര്‍ആന്‍ 18:65-82ലില്ലാത്തതും ഈ വചനങ്ങളുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിലുള്ളതുമായ പല കാര്യങ്ങളുടെയും പ്രതിഫലനങ്ങളുണ്ട്. ഖിള്‌റിനുപകരം ഏലീജായെ ഉപയോഗിക്കുവാന്‍ ഇബ്‌നുഷാഹിനെ പ്രേരിപ്പിച്ചത് ഇസ്‌ലാമിക സ്രോതസ്സുകളില്‍ ഈ രണ്ട് വ്യക്തിത്വങ്ങളും തമ്മിലുള്ള അടുത്ത ബന്ധമായിരിക്കാമെന്ന് വ്യാഖ്യാനിക്കാവുന്നതാണ്''. (Ibid Page 155-171) ഖുര്‍ആനിക കഥയുടെ അടിസ്ഥാനത്തില്‍ പതിനൊന്നാം നൂറ്റാണ്ടിലെ ഏതോ യഹൂദന്റെ മനസ്സില്‍ രൂപംകൊണ്ട ഐതിഹ്യമെടുത്ത് പൊക്കി ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി (സ) പടച്ചുണ്ടാക്കിയതാണ് മൂസാ-ഖിള്‌റ് സംഭവമെന്ന് വാദിക്കുന്നവര്‍ സ്വന്തം കണ്ണുപൊട്ടിച്ച് അന്ധനാകാന്‍ ശ്രമിക്കുന്നവനെപ്പോലെയാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

യേശുവിനെക്കുറിച്ച് സമകാലികരായിരുന്ന ചരിത്രകാരന്മാരൊന്നും രേഖപ്പെടുത്താത്തതിനാല്‍ അങ്ങനെയൊരു വ്യക്തി ജീവി ച്ചിരുന്നിട്ടേയില്ലയെന്ന് വാദിക്കുന്ന യുക്തിവാദികളുണ്ട്. ജോസിഫസ് എന്ന യൂദ ചരിത്രകാരന്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതായി ക്രിസ്തുമത പ്രചാരകന്മാര്‍ ഉദ്ധരിക്കാറുണ്ടെങ്കിലും പ്രസ്തുത പ്രസ്താവനകള്‍ ജോസിഫസിന്റെ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്ത്തസതാണെന്നാണ് വിമര്ശികര്‍ വാദിക്കുന്നത്. അത് എന്തായിരുന്നാലും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ജനനം, പ്രബോധനങ്ങള്‍, മരണം, എന്നിവയെക്കുറിച്ച് അറിവു നല്കുനന്ന ഗ്രന്ഥങ്ങള്‍ നാലു സുവിശേഷങ്ങളാണ്. ഖുര്ആിനില്‍ യേശുവിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ക്രൈസ്തവര്ക്ക്് അത് അസ്വീകാര്യമാണല്ലോ. അപ്പോള്‍ യേശുവിനെക്കുറിച്ച് ക്രൈസ്തവരുടെ അറിവ് സുവിശേഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സുവിശേഷങ്ങള്‍ ദൈവനിവേശിതങ്ങളായതിനാല്‍ അവ നല്കുുന്ന വിവരങ്ങള്‍ നൂറു ശതമാനം സത്യസന്ധവും സ്വീകരിക്കാന്‍ കൊള്ളുന്നതുമാ ണെന്നായിരുന്നു പൊതുവായ ക്രൈസ്തവ കാഴ്ചപ്പാട്. ബൈബിള്‍ നല്കുാന്ന യേശുചിത്രം ചരിത്രപരവും വസ്തുനിഷ്ഠവുമാണെന്നായിരുന്നു വിശ്വാസം.

പുതിയ നിയമത്തെക്കുറിച്ച ഗവേഷണങ്ങള്‍ ഈ പരമ്പരാഗത ധാരണയ്ക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്. യേശുവിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സുവിശേഷകര്ത്തായക്കള്‍ ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പലതും ഭാവനാസൃഷ്ടിയാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ക്രിസ്തുവിന്റെ ശിശുകഥയുമായി ബന്ധപ്പെട്ട് സുവിശേഷങ്ങള്‍ വിവരിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ചരിത്രപരമാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഗത്ഭ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തന്റെ 'മിശിഹായുടെ ജനനം' (The birth of Messiah) എന്ന ഗ്രന്ഥത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഫാദര്‍.ഫ്രാന്സി( കൊടിയന്‍, ഫാ.ജോസ് മാണപ്പറമ്പില്‍, ഫാ:വര്ഗീെസ് പെരേപ്പാടന്‍ തുടങ്ങിയവര്‍ ചേര്ന്ന് വിവര്ത്ത നം ചെയ്തിരിക്കുന്ന 401 പേജുകളുള്ള ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അലൂരിലെ ബിബ്‌ളിയ പബ്ലിക്കേഷന്സ്ന ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരുപതിലേറെ ഓണററി ഡോക്റ്ററേറ്റുകളുള്ള അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട്- ഇ-ബ്രൗണ്‍ വിശദമായ പഠനങ്ങള്ക്ക് ശേഷം എത്തിച്ചേരുന്ന നിഗമ നങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.

(1) മത്തായിയും ലൂക്കോസും നല്കുിന്ന യേശുവിന്റെ വംശാവലി കൃത്യമല്ല. വരാനിരിക്കുന്ന മിശിഹാ ദാവീദു വംശജനായിരിക്കുമെന്നായിരുന്നു യഹൂദവിശ്വാസം. യേശു മിശിഹയാണെങ്കില്‍ ദാവീദ് വംശജനാകണമല്ലോ. അതിനു വേണ്ടി ദാവീദിന്റെ വംശാവലിയില്‍ യേശുവിനെ തിരുകിക്കയറ്റി അവതരിപ്പിക്കുകയാണ് സുവിശേഷകന്മാര്‍ ചെയ്തിരിക്കുന്നത്. 'മത്തായിയും ലൂക്കായും തരുന്ന വംശാവലി കുടുംബത്തിന്‍േറതാണ് എന്ന നിഗമനത്തെ മുകളില്‍ കണ്ട പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ മിക്ക ആധുനിക ചിന്തകരും തള്ളിക്കളയുന്നുണ്ട്. ജനകീയമായിരുന്ന ദാവീദ് രാജപരമ്പരയുടെ അന്ത്യത്തില്‍, യൗസേപ്പിന്റെയും യേശുവിന്റെയും പേരുകള്‍ കൂട്ടിച്ചേര്ത്തുതാണ് മത്തായി നല്കുിന്ന വംശാവലി; ലൂക്കോയുടെതാകട്ടെ യൗസേപ്പിന്റെ പൂര്വ്വി കരുടെ കുടുംബപട്ടികയും. ഇതാണ് ആധുനിക നിഗമനം'1

(2) ഇസ്രായീലിനെ ഫറോവയില്‍ നിന്നു രക്ഷിച്ച മോശയുടെ ചരിത്രത്തോട് സാമ്യപ്പെടുത്തിക്കൊണ്ടാണ് മത്തായി തന്റെ യേശുകഥ നിര്മിപക്കുന്നത്. അതിനാല്‍ യേശുവിന്റെ ജീവിതത്തില്‍ സംഭവിക്കാത്ത പലതും മത്തായിയുടെ യേശുകഥയിലുണ്ട്. 2

(3) പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനാണ് യേശുവെന്ന് വരുത്തിത്തീര്ക്കു ന്നതിനു വേണ്ടിയാണ് മത്തായി ശ്രമിച്ചിരിക്കുന്നത്. അതിനാല്‍ പഴയനിയമ പ്രവചനങ്ങള്ക്ക്നുസൃതമായി യേശു കഥ മെനഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.3

(4) യേശു ജനിച്ച കാലഘട്ടത്തിലെ മുഴുവന്‍ ജ്യേതിശാസ്ത്ര രേഖകളും പരിശോധിച്ചാലും മത്തായി 2:1-12ല്‍ പറയുന്ന രീതിയില്‍ യേശു ജനനത്തോടനുബന്ധിച്ച് ബെത്‌ലഹേമിന് മുകളില്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടുവെന്ന വിവരണത്തിന് ഉപോല്ബകലകമായ ഒരു തെളിവുപോലും ലഭിക്കുകയില്ല. (ധൂമകേതുക്കള്‍, ഗ്രഹങ്ങളുടെ സംഗമം, നവജാതനക്ഷത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ജ്യോതിശാ സ്ത്ര രേഖകളെല്ലാം റെയ്മണ്ട് ബ്രൗണ്‍ പരിശോധിക്കുന്നുണ്ട്). ബെത്‌ലഹേമിനു മുകളില്‍ യേശുവിന്റെ ജനനത്തോടനുബന്ധിച്ച് ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുകയും അതുകണ്ട് പൗരസ്ത്യ ദേശ ത്തു നിന്ന് ജ്ഞാനികള്‍ ഹെറോദോസ് രാജാവിനോട് യഹൂദ രാജാവിനെക്കുറിച്ച് അന്വേഷിക്കുകയും അങ്ങനെ യേശു ജനിച്ച സ്ഥലത്തെത്തിച്ചേരുകയും ചെയ്തുവെന്ന കഥ മത്തായി മെനഞ്ഞെടുത്ത താണ്. അത് ചരിത്രപരമല്ല.

ഈ കഥ ചരിത്രപരമല്ലെന്നതിന് മറ്റു പുതിയനിയമഭാഗങ്ങളും തെളിവു നല്കുുന്നുവെന്നാണ് റെയ്മണ്ട് ബ്രൗണ്‍ പറയുന്നത്. അദ്ദേഹം എഴുതുന്നു: 'മത്തായി രണ്ടാമധ്യായമനുസരിച്ച് ജ്ഞാനികള്‍ ഹേറോദോസിനെ സന്ദര്ശിാച്ചപ്പോഴാണ് അദ്ദേഹവും പ്രധാനപുരോഹിതന്മാരും പശീശന്മാരുമെല്ലാം യൂദരുടെ രാജാവിന്റെ ജനനത്തെപ്പറ്റി അറിഞ്ഞത്. ജറൂസലം മുഴുവന്‍ ആസംഭവത്തെ സംബന്ധിച്ച് അസ്വസ്ഥമാവുകയും ചെയ്തു. എന്നിട്ടുപോലും യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോള്‍ അവിടുത്തെപ്പറ്റി ആര്ക്കെലങ്കിലും കാര്യമായ അറിവോ പറയത്തക്ക പ്രതീക്ഷകളോ ഉണ്ടായിരുന്നതായി കാണുന്നില്ല. (മത്തായി 13:54-56) ഹെറോദോസിന്റെ മകന്‍ അന്തിപ്പാസിനാകട്ടെ യേശുവിനെപ്പറ്റി യാതൊരു വിവരവുണ്ടായിരുന്നില്ല. (ലൂക്കോസ് 8:7-9). ലൂക്കോസിന്റെ സുവിശേഷത്തില്‍ സ്‌നാപക യോഹന്നാന്റെ അമ്മയായ ഏലിശാ യേശുവിന്റെ അമ്മയായ മറിയത്തിന്റെ ബന്ധുവാണ്. തന്മൂലം അവരുടെ കുട്ടികള്‍ തമ്മിലും ബന്ധമുണ്ടല്ലോ. ഇതെല്ലാമായിട്ടും പരസ്യശുശ്രൂഷാകാലത്ത് യേശുവും സ്‌നാപകയോഹന്നാനും ബന്ധക്കാരാണെന്നതിനെപ്പറ്റി ഒരു സൂചനയും സുവിശേഷത്തിലില്ല. പോരെങ്കില്‍ യോഹന്നാന്‍1:33 ല്‍ സ്‌നാപകന്‍ ''ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല'' എന്നു പറയുന്നുണ്ട്. ശൈശവ വിവരണങ്ങളുടെ ചരിത്രപരതയെപ്പറ്റി സംശയമുണര്ത്തുലന്ന സുവിശേഷ ഭാഗങ്ങളില്‍ ചിലതുമാത്രമാണിവ'.

(5) യേശു ജനിച്ചത് യഥാര്ത്ഥ ത്തില്‍ ബെത്‌ലഹേമിലല്ല. ദാവീദി ന്റെ പുത്രനായ മിശിഹ ബെത്‌ലഹേമിലാണ് ജനിക്കുകയെന്ന യഹൂദ പാരമ്പര്യത്തിനനുസൃതമായി യേശുകഥ മെനഞ്ഞെടുത്ത മത്തായിയും ലൂക്കോസും ബെത്‌ലഹേമിലാണ് യേശു ജനിച്ചതെന്ന് വരുത്തി ത്തീര്ക്കു്കയാണ് ചെയ്തിരിക്കുന്നത്.

'യഹൂദ ചിന്തയനുസരിച്ച് ദാവീദാത്മജനായ മിശിഹാ ദാവീദി ന്റെ പട്ടണമായ ബെത്‌ലഹേമില്‍ ജനിക്കണം. അതിനാല്‍ ഈശോ ജനിച്ചത് ബെത്‌ലഹേമിലാണ് എന്ന കഥ മെനഞ്ഞെടുത്തു'

'രണ്ടാമതായി, മറ്റു പുതിയ നിയമഭാഗങ്ങള്‍ ഈശോയുടെ ജനന സ്ഥലം ബേത്‌ലഹേമാണെന്നതില്‍ നിശ്ശബ്ദമാണെന്നു മാത്രമല്ല നസ്രത്തും ഗലീലിയും ആണ് ഇശോയുടെ സ്വന്തം പട്ടണമെന്നതിന് തെളിവുകളുമുണ്ട്. അവന്റെ ''സ്വന്തം പട്ടണം'' (his patris) ഈ പദം മത്തായിയും ലൂക്കായും ഉപയോഗിക്കുന്നത് ഈശോ ജനിച്ചത് ബത്‌ലഹേമിലാണെന്ന് അവര്‍ ഉറപ്പിച്ചച്ചു പറഞ്ഞിരിക്കുന്നതിനാല്‍, ഈശോ വളര്ന്നന സ്ഥലത്തെ ഉദ്ദേശിച്ചാണ് (മത്തായി 22-34, ലൂക്കോ 2:51). മാര്ക്കോ സില്‍ നിന്നാണ് (6:1,4) ഇവര്ക്ക് ഈ വിവരം ലഭിച്ചത് എന്നുള്ളതിനാലും മര്ക്കോതസിന് ബേത്‌ലഹേമിനെക്കുറിച്ച് ഒന്നും പറയാനുമില്ലാത്തതിനാലും അവന്റെ സ്വന്തം പട്ടണം നസ്‌റത്ത് അയിരിക്കണം. ഈശോ ജനിച്ചത് ഗലീലിയയിലായിരിക്കും.... നാലാ മത്തെ സുവിശേഷത്തില്‍ (1:46,7:41-42;52) ഈശൊയുടെ ഗാലിലേ യന്‍ ജനനത്തെക്കുറിച്ച് സൂചനകളുമുണ്ട്'.

(6) ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്ക്കനണം എന്ന് അഗസ്റ്റസ് സീസറിന്റെ കല്പഒനയനുസരിച്ച് യോസേഫും മറിയയും ബെത്‌ലഹേമിലേക്ക് പോയപ്പോഴാണ് യേശു ജനിച്ചതെ ന്നാണ് ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ പറയുന്നത്. ഇത് ചരിത്രപരമായി ശരിയല്ല. അഗസ്റ്റസ് സീസറുടെ കാലത്ത് ലോകവ്യാപകമായ കണക്കെടുപ്പൊന്നും നടന്നിട്ടില്ല. ക്വരീ നിയസിന്റെ കാലത്ത് യൂദായിലുണ്ടായ കണക്കെടുപ്പ് (നസ്‌റോത്ത് അതില്പ്പെ ടുന്നില്ല) ഹെറോദോസ് മരിച്ച് പത്തുകൊല്ലങ്ങള്ക്കു് ശേഷമാണ് നടന്നത്. അപ്പോഴേക്കും യേശു ജനിച്ചിട്ടുണ്ടായിരിക്കണം. യേശുവിന്റെ ജനനത്തെ അതിന് കൊല്ലങ്ങള്ക്കുട മുമ്പു നടന്ന കണക്കെടുപ്പുമായി യോജിപ്പിക്കുകയാണ് ലൂക്കോസ് ചെയ്തിരിക്കുന്നത്. റെയ്മണ്ട് ബ്രൗണ്‍ എഴുതുന്നു: 'മഹാനായ ഹോരോദോസിന്റെ കാലത്ത് പാലസ്തീനായില്‍ ക്വിരീനിയൂസിന്റെ കീഴില്‍ റോമന്‍ സെന്സെസ് നടന്നു എന്നു വിശ്വസിക്കാന്‍ ഗൗരവതരമായ കാര ണങ്ങളില്ല. ലൂക്കോ 1ലെ വിവരം ശരിയായിരിക്കാം. മഹാനായ ഹെറോദോസിന്റെ കാലയളവില്‍ ഈശോ ജനിച്ചു. എന്നാല്‍ A.D 67 ല്‍ ക്വരീനിയൂസിന്റെ കീഴില്‍ യൂദായില്‍ (ഗലീലിയിലല്ല) നടന്ന സെന്സെസുമായി പൊരുത്തപ്പെടുത്തിയ ലൂക്കോയുടെ വിവരം അവിടെ A.D.30കളില്‍ (ഈശോയുടെ മരണത്തിന് ശേഷം) ഗമാലിയേല്‍ നടത്തുന്ന പ്രസംഗത്തില്‍ തെവുദാസിന്റെ (Thevudas) ഉയിര്ത്തെ ഴുന്നേല്പ്പി നെപ്പറ്റി പരാമര്ശിദക്കുന്നു. എന്നാലത് ഗമാലിയലിന്റെ പ്രസംഗത്തിനു 10 വര്ഷ‍ങ്ങള്ക്കുസ ശേഷവും നടന്നില്ല. തെവുദാസിനു ശേഷം ഗാലിലേയനായ യൂദാസിന്റെ (A.D 6-7) സെന്സംസും ഉയിര്ത്തെ ഴുന്നേല്പു്മായി ലൂക്കാ തെറ്റിദ്ധരിച്ചതാവാം.'

യേശുവിന്റെ ജനനവും ശൈശവകാലവുമായി ബന്ധപ്പെട്ടു കൊണ്ട് മത്തായിയും ലൂക്കോസും പറയുന്ന കാര്യങ്ങളൊന്നും ചരിത്രപരമല്ലെന്നും സുവിശേഷകന്മാരുടെ ഭാവനാസൃഷ്ടികളാണെന്നുമാണ് ആധുനിക ബൈബിള്‍ പണ്ഡിതന്മാരില്‍ പ്രമുഖനായ റെയ്മണ്ട്-ഇ-ബ്രൗണ്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്. സുവിശേഷകര്‍ തങ്ങളുടെ ഭാവനയില്‍ തോന്നിയ കാര്യങ്ങള്‍ യേശു കഥയോടു ബന്ധപ്പെടുത്തിക്കൊണ്ട് ചരിത്രമെന്ന നിലക്ക് അവതരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണല്ലോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ശൈശവകാല വിവരണങ്ങളുടെ കാര്യത്തില്‍ മാത്രമാണോ ഇത് സംഭവിച്ചിരിക്കുന്നത്? അങ്ങനെ കരുതുകവയ്യ. യഹൂദന്മാര്‍ പ്രതീക്ഷിച്ചിരിക്കുന്ന മിശിഹാ യേശുവാണെന്ന് വരുത്തിത്തീര്ക്കു ന്നതിന് വേണ്ടി ശൈശവകാല വിവരണങ്ങളില്‍ കൃത്രിമത്വം കാണിച്ച സുവിശേഷകന്മാര്‍, യേശുവിന്റെ ജീവിതത്തേയും പ്രബോധനങ്ങളെയും മരണത്തെയുമെല്ലാം കുറിച്ച വിവരണങ്ങളില്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മിനുക്കു പണികള്‍ നടത്തിയിട്ടില്ല എന്നതിന് എന്താണുറപ്പ്? ദിവ്യാത്ഭുതങ്ങളായി സുവിശേഷങ്ങള്‍ വിവരിച്ചവ പോലും നൂറുശതമാനം ചരിത്രപരമായിക്കൊള്ളണമെന്നില്ലായെന്നാണ് റെയ്മണ്ട് ബ്രൗണിന്റെ അഭിപ്രായം. 'യേശുവിന്റെ ദിവ്യാത്ഭുതങ്ങളെപ്പറ്റിയുള്ള പാരമ്പര്യം ആധികാരികമാണെ ന്നിരിക്കിലും സുവിശേഷ ഗ്രന്ഥങ്ങളിലുള്ള ഓരോ ദിവ്യാത്ഭുതവും അക്ഷരാര്ത്ഥാത്തില്‍ ചരിത്രപരമായിക്കൊള്ളണമെന്നില്ല'

ഇതില്‍ നിന്ന് ഒരു കാര്യം സുതരാം വ്യക്തമാണ്. യേശുവിനെക്കുറിച്ച് സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കുവാന്‍ സുവിശേഷങ്ങളെ മാത്രം ആശ്രയിച്ചിട്ട് ഫലമില്ല. അവയിലെ വിവരങ്ങള്‍ സത്യവും അസത്യവും കൂടിക്കലര്ന്ന് നിലയിലാണുള്ളത്. തങ്ങളുടെ ഭാവനക്കനുസൃതമായി ഓരോ സുവിശേഷകനും യേശുകഥ മെനഞ്ഞെടുക്കുകയാണ് ചെയ്തിരിക്കുന്നത്. അവയില്‍ നിന്ന് സത്യം ചികഞ്ഞെടുക്കുക അതീവ ദുഷ്‌കരമാണ്.

യേശുവിനെക്കുറിച്ച കൃത്യവും കളങ്കരഹിതവുമായ അറിവു നല്കുതന്നത് ദൈവീക ഗ്രന്ഥമായ ഖുർആനിൽ മാത്രമാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു ചന്ദ്രനെ പിളര്‍ത്തിയെന്നും മക്കക്കാര്‍ അതിന് സാക്ഷികളായെന്നും പറയുന്ന ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ അടിസ്ഥാനരഹിതവും അസ്വീകാര്യവുമാണ്. കാരണം, ചാന്ദ്രപിളര്‍പ്പ് ചരിത്രപരമായി സ്ഥാപിക്കപ്പെട്ടതോ ശാസ്ത്രീയമായി സംഭവ്യമോ അല്ല. ഇനി ചാന്ദ്രപ്പിളര്‍പ്പും പുനസമാഗമവും അത്യത്ഭുതകരമായി സംഭവിച്ചാല്‍ തന്നെ അതിന്റെ ഭൗതികാഘാതങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ദൃശ്യമാകേണ്ടതാണ്. അങ്ങനെ യാതൊന്നും ഇന്നുവരെ കണ്ടെത്താനായിട്ടില്ല. പ്രവാചകന്റെ മഹത്വം വര്‍ധിപ്പിച്ചു കാണിക്കുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു വ്യാജകഥയാണ് ചാന്ദ്രപ്പിളര്‍പ്പിന്റേത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മിഷനറി വെബ്‌സൈറ്റുകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങളില്‍ കഴമ്പില്ലേ?

 ഇല്ല. പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മക്കന്‍ ബഹുദൈവാരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹമായും അല്ലാഹു സംഭവിപ്പിച്ച നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍കൊണ്ട് നിബിഢമാണ് നബിജീവിതമെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. പ്രവാചകത്വത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവിനെ സമൃദ്ധമാക്കി ആകാശത്തുനിന്ന് ഭൂമിയിലേക്കവതരിപ്പിക്കപ്പെടുകയും ക്വുര്‍ആന്‍ ആയി ക്രോഡീകരിക്കപ്പെടുകയും ചെയ്ത ആറായിരത്തില്‍പരം ദിവ്യവചസ്സുകള്‍ തന്നെയായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ക്വുര്‍ആനിനു പുറമെ, അല്ലാഹുവില്‍നിന്ന് ലഭിച്ച വിസ്മയകരങ്ങളായ സഹായങ്ങളായും സംരക്ഷണങ്ങളായും കിറുകൃത്യമായ പ്രവചനപ്പുലര്‍ച്ചകളായും മനുഷ്യസാധ്യമല്ലാത്ത യാത്രാനുഭവങ്ങളായും പ്രകൃതിയിലും തീന്‍മേശയിലും മനുഷ്യശരീരങ്ങളിലും വരെ പ്രകടമായ അത്ഭുതങ്ങളായും ദിവ്യദൃഷ്ടാന്തങ്ങള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന് സാക്ഷി പറഞ്ഞുകൊണ്ടേയിരിന്നിട്ടുണ്ട്.

അത്തരത്തില്‍ ചരിത്രം രേഖപ്പെടുത്തിയ അനേകം അത്ഭുത സംഭവങ്ങളിലൊന്നു മാത്രമാണ് ചന്ദ്രന്റെ പിളര്‍പ്പും പുനസമാഗമവും. പരിശുദ്ധ ക്വുര്‍ആന്‍ തന്നെ നേര്‍ക്കുനേരെ പരാമര്‍ശിച്ചിട്ടുള്ളതും അതുകൊണ്ടുതന്നെ മുസ്‌ലിം ലോകത്ത് സുപ്രസിദ്ധവുമാണ് ഈ സംഭവം. ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ക്വുര്‍ആന്‍ സംസാരിച്ചതിന്റെ ആശയമിങ്ങനെയാണ്:

”ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.” (54: 1-3)

അന്തിമ പ്രവാചകന്റെ ദൈവിക ദൃഷ്ടാന്തമെന്ന നിലയില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നും പക്ഷേ എത്ര വലിയ അത്ഭുതങ്ങള്‍ കണ്ടാലും മാരണമോ ജാലവിദ്യയോ ആയി തള്ളുകയാണ് മക്കയിലെ പല സത്യനിഷേധികളുടെയും രീതിയെന്നും അത്തരക്കാര്‍ ഈ മഹാത്ഭുതത്തെയും ആ ഗണത്തില്‍പ്പെടുത്തി തള്ളിയെന്നുമുള്ള വിവരങ്ങള്‍ ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നുണ്ട്. ക്വുര്‍ആന്‍ വചനങ്ങളെല്ലാം പ്രവാചകകാലഘട്ടത്തിലേതാണെന്ന കാര്യം ചരിത്രപരമായി അവിതര്‍ക്കിതമാംവിധം സ്ഥാപിക്കപ്പെട്ടതാണ്. ആകാശത്ത് ചന്ദ്രന്റെ പിളര്‍പ്പ് ദൃശ്യമാവുകയും അതിനെ ദൈവിക ദൃഷ്ടാന്തമായി പരിഗണിക്കാന്‍ വിസമ്മതിച്ച ചില മക്കക്കാര്‍ പ്രസ്തുത ദൃശ്യത്തിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നബിനാവിലൂടെ മക്ക കേട്ടതാണ്; അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ മറ്റെല്ലാ ക്വുര്‍ആന്‍ വചനങ്ങളെയും പോലെ സമകാലീനരായ അവിശ്വാസികള്‍ക്കിടയില്‍ നിരന്തരമായി അവ പാരായണം ചെയ്ത് പ്രഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മക്കയിലെ ഒരു ബഹുദൈവാരാധകനും ഈ ക്വുര്‍ആന്‍ വചനങ്ങളെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തു രംഗത്തുവന്നില്ല. അതിനര്‍ത്ഥം ചന്ദ്രന്‍ പിളര്‍ന്നതിന് ബഹുദൈവാരാധകരടക്കമുള്ള പല മക്കക്കാരും സാക്ഷിയായിയെന്നും അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കുതര്‍ക്കങ്ങളുന്നയിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമുള്ളതിനുള്ള അനിഷേധ്യമായ ചരിത്രരേഖകളായി പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങള്‍ മാറുന്നുവെന്ന് തന്നെയാണ്.

മദീനയിലേക്കുള്ള പലായനത്തിന്റെ ഉദ്ദേശം അഞ്ചു വര്‍ഷം മുമ്പ് ഒരു പൗര്‍ണമി രാവിലാണ് നബി തിരുമേനി (സ) തന്റെ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നുമാറുന്നത് കാണിച്ചുകൊടുത്തത് എന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായ അഭിപ്രായം. ചാന്ദ്രപിളര്‍പ്പ് ദൃശ്യമായതിനുള്ള ചരിത്രരേഖ ക്വുര്‍ആന്‍ മാത്രമല്ല; പ്രത്യുത മക്കയില്‍ പ്രവാചകന്റെ സമകാലീനരായവരില്‍ നിന്നുള്ള വിശ്വസ്തമായ ധാരാളം നിവേദനങ്ങള്‍ കൂടിയാണ്. മുഹമ്മദ് നബി(സ)യുടെ കാലത്ത് ചന്ദ്രന്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നുമാറിയെന്നു പറയുന്ന ഒട്ടനവധി ഹദീഥുകളാണ് ആധികാരികതയില്‍ ആര്‍ക്കും സംശയമില്ലാത്ത അനേകം പരമ്പരകള്‍ വഴി ഏറ്റവും പ്രാമാണികമായ ഹദീഥ് സമാഹാരങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രവാചകകാലം മുതല്‍ക്കുള്ള ഓരോ തലമുറയിലും അനേകമാളുകള്‍ ഒരുമിച്ച് കൈമാറി വന്നുവെന്ന് (മുതവാതിര്‍) പറയാനാകുംവിധം വിഖ്യാതവും അനിഷേധ്യവുമാണ് ഈ ഹദീഥുകളിലെ സംഭവവിവരണങ്ങള്‍. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലും കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലും ചന്ദ്രന്‍ രണ്ടായി പിളര്‍ന്നുനീങ്ങിയെന്ന് ഖണ്ഡിതമായി പ്രസ്താവിക്കുന്ന ഹദീഥുകളുണ്ട്. മക്കക്കാര്‍ പ്രവാചകനോട് ദൃഷ്ടാന്തങ്ങള്‍ക്കുവേണ്ടി ചോദിച്ചപ്പോഴാണ് നബി (സ) ചന്ദ്രന്‍ പിളരുന്നത് കാണിച്ചുകൊടുത്തതെന്ന് സൂചിപ്പിക്കുന്ന ഹദീഥുകള്‍ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും കിതാബു ഫദാഇലി അസ്‌വ്ഹാബിന്നബിയിലും കാണാന്‍ കഴിയും. സംഭവം നടക്കുമ്പോള്‍ നബി (സ) മക്ക നഗരത്തിന് തൊട്ടപ്പുറത്തുള്ള മിനായിലായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറില്‍നിന്ന് മനസ്സിലാക്കാനാകും.

ചന്ദ്രന്‍ പിളര്‍ന്നുണ്ടായ രണ്ട് കഷ്ണങ്ങളില്‍ ഒന്ന് ഒരു പര്‍വതത്തിന്റെ ഒരു വശത്തും മറ്റേത് മറുവശത്തുമായി നിന്നുവെന്നും അപാരമായ വ്യക്തതയുണ്ടായിരുന്ന ആ പിളര്‍ന്നുമാറല്‍ ദൃശ്യത്തെ ചൂണ്ടി പ്രവാചകന്‍ (സ) കൂടെയുണ്ടായിരുന്നവരോട് ‘സാക്ഷിയായിക്കൊള്ളുക’ എന്നു പറഞ്ഞുവെന്നും സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലെയും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലെയും ഹദീഥുകളിലുണ്ട്. വിസ്മയകരമായ ഈ അനുഭവങ്ങള്‍ക്ക് സാക്ഷിയായി പ്രവാചക സന്നിധിയിലുണ്ടായിരുന്നവരില്‍ താനുമുള്‍പ്പെട്ടിരുന്നതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) സാക്ഷ്യപ്പെടുത്തിയത് മുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് തന്റെ പ്രവാചകത്വത്തിന് തെളിവായി അല്ലാഹു ചന്ദ്രനെ രണ്ടു ഭാഗമാക്കി മാറ്റിനിര്‍ത്തുന്നത് അദ്ദേഹം തന്റെ ചുറ്റുമുണ്ടായിരുന്ന ചിലര്‍ക്ക് കാണിച്ചുകൊടുത്തുവെന്ന ഇസ്‌ലാമിക പാരമ്പര്യത്തിന് ചരിത്രപരമായ അടിത്തറയില്ലെന്ന മിഷനറി വാദം ശുദ്ധ അസംബന്ധമാണെന്ന് ക്വുര്‍ആനും ഹദീഥുകളും പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ഒട്ടനേകം അനിഷേധ്യമായ രേഖീകരണങ്ങളുള്ള ചാന്ദ്രപ്പിളര്‍പ്പ് നടന്നത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലാണെന്ന് പറയുന്നതായിരിക്കും ശരി.

ഇങ്ങനെയൊരു സംഭവം കണ്ടതായി ഹിജാസിനു പുറത്തുള്ള ആരും രേഖപ്പെടുത്തിയിട്ടില്ലെന്നു വാദിച്ചാണ് ചില മിഷനറിമാര്‍ ചന്ദ്രന്‍ പിളര്‍ന്നതിന്റെ ചരിത്രപരത നിഷേധിക്കുവാന്‍ ശ്രമിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ചന്ദ്രന്റെ ദൃശ്യത ഒരു സമയത്തും ഭൂഗോളത്തില്‍ എല്ലാ ഭാഗത്തും ഒരു പോലെയല്ലെന്നും മക്കയുടെ ചക്രവാളം പങ്കിടുന്ന ഭൂപ്രദേശങ്ങളില്‍ തന്നെ മുന്‍പ്രഖ്യാപനമോ ആഗോളശ്രദ്ധ നേടിയ വിളംബരങ്ങളോ ഇല്ലാതെ ആകാശത്ത് പൊടുന്നനെ സംഭവിക്കുകയും ഏതാനും സമയത്തിനകം അവസാനിക്കുകയും ചെയ്ത ഒരു സംഭവം ശ്രദ്ധിക്കപ്പെടാതെ പോവുക തികച്ചും സ്വാഭാവികമാണെന്നും വാനനിരീക്ഷണം ആധുനിക കാലത്തേതുപോലെ വ്യവസ്ഥാപിതമായിത്തീരാത്ത ഒരു കാലത്ത് അസാധാരണമായ ഒരു ആകാശക്കാഴ്ചക്ക് നിരീക്ഷകക്കുറിപ്പുകളുടെ ആധിക്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ബാലിശമാണെന്നും മേഘപടലങ്ങളോ ഏതാനും സമയം എന്തു സംഭവിച്ചുവെന്ന് മനസ്സിലാകാതിരിക്കലോ മതി ഇത്തരമൊരു സന്ദര്‍ഭം കുറേ പ്രദേശങ്ങളുടെ ‘ചരിത്ര’ത്തില്‍ നിന്ന് ‘പുറത്താകാന്‍’ എന്നും കണ്ടതെല്ലാം എല്ലാ കാലത്തും എല്ലാ മനുഷ്യരും രേഖപ്പെടുത്താറില്ലെന്നും രേഖപ്പെടുത്തിയതെല്ലാം ചരിത്രഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള ലളിതവസ്തുതകള്‍ മാത്രം കണക്കിലെടുത്താല്‍ മതി ഈ പരിശ്രമങ്ങള്‍ എന്തുമാത്രം അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാകാന്‍.

മക്കയില്‍ സാക്ഷികളുണ്ടായതിന് അനിഷേധ്യമായ ചരിത്രരേഖകളുള്ള ഒരു ആകാശദൃശ്യത്തെ തള്ളിക്കളയുവാനുള്ള യാതൊരു ന്യായവും മിഷനറിമാരുന്നയിക്കുന്ന മറുവാദങ്ങളിലൊന്നുമില്ലെന്നു സാരം. പ്രവാചകകാലഘട്ടത്തിലെ ചാന്ദ്രപ്പിളര്‍പ്പിന് സാക്ഷിയാവുകയോ അതിന്റെ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്ത ഇന്‍ഡ്യന്‍ രാജാക്കന്‍മാരെ സംബന്ധിച്ച പ്രചുരപ്രചാരമാര്‍ജ്ജിച്ച പാരമ്പര്യങ്ങളിലേക്ക് ഇവിടെ പ്രവേശിക്കാത്തത് അവയ്ക്ക് ചരിത്രപരത ഇല്ലെന്നുവന്നാലും ചാന്ദ്രപ്പിളര്‍പ്പ് ദൃശ്യം ഒരു ചരിത്രസംഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കാന്‍ പോകുന്നില്ല എന്നതിനാലാണ്.

ചാന്ദ്രപ്പിളര്‍പ്പ് ആകാശത്ത് മക്കക്കാര്‍ക്ക് ദൃശ്യമായിയെന്നുറപ്പിക്കുകയാണ് ചരിത്രത്തിന്റെ ദൗത്യം; ആ ദൗത്യമാണ് ചരിത്രശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ നാം ചര്‍ച്ച ചെയ്ത രേഖകള്‍ നിര്‍വഹിക്കുന്നത്. പ്രസ്തുത ദൃശ്യം എങ്ങനെയുണ്ടായതാണെന്ന് പറയാന്‍ ചരിത്രത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല. ചന്ദ്രനെ അല്ലാഹു ഒരമാനുഷിക ദൃഷ്ടാന്തമെന്ന നിലയില്‍ പിളര്‍ത്തിയതാണെന്ന മുഹമ്മദ് നബി(സ)യുടെ വിശദീകരണം വിശ്വാസത്തിന്റെ മണ്ഡലത്തിലുള്ളതാണ്. മിഷനറിമാര്‍ക്ക് പരമാവധി ചെയ്യാനാവുക ആ വിശദീകരണത്തോട് വിയോജിക്കുകയാണ്; മക്കയിലെ ബഹുദൈവാരാധകര്‍ ചെയ്തതുപോലെ. ചന്ദ്രന്‍ പിളര്‍ന്നതായുള്ള ഒരു പ്രതീതി തങ്ങളുടെ കണ്ണുകള്‍ക്കുണ്ടാകുന്ന കണ്‍കെട്ടാണ് മുഹമ്മദ് നബി (സ) നടത്തിയതെന്നാണ് അവര്‍ ആരോപിച്ചത്. ഇത് ചാന്ദ്രപ്പിളര്‍പ്പിന്റെ കാര്യത്തില്‍ മാത്രമല്ല, ക്വുര്‍ആന്‍ അടക്കമുള്ള മുഴുവന്‍ നബിദൃഷ്ടാന്തങ്ങളുടെയും കാര്യത്തില്‍ അവരുയര്‍ത്തിയ നിലപാടാണ്. തങ്ങള്‍ നിഷേധിച്ചുതള്ളിയ പ്രവാചകനിലൂടെ അത്യത്ഭുകരമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടുണ്ടായ അമ്പരപ്പ് മറച്ചുവെക്കാന്‍ യാതൊരാത്മാര്‍ത്ഥതയുമില്ലാതെ അവര്‍ പറഞ്ഞുേനാക്കിയ ഒഴിവുകഴിവ് മാത്രമാണതെന്ന് ചരിത്രം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. കണ്‍കെട്ടിന്റെ പരിമിതശേഷികള്‍കൊണ്ട് സാധ്യമാകുന്നവയല്ല തങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന നബിയത്ഭുതങ്ങളെന്നും അവ ദൈവികമായ ഇടപെടലാകാനേ തരമുള്ളൂ എന്നും അവര്‍ക്ക് വ്യക്തമായിരുന്നു. ദുര്‍വാശിയില്‍ നിന്നുണ്ടായ കപട ആരോപണമായിരുന്നു ജാലവിദ്യയുടേത്. ചാന്ദ്രപിളര്‍പ്പ് സംഭവത്തിന്റെ വിശദാംശങ്ങള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

സംഭവം മാരണജന്യമായ വ്യാജപ്രതീതിയോ മറ്റോ ആണെന്ന് വരുത്താന്‍, നമ്മള്‍ മാത്രമേ (നബിയുടെ തൊട്ടടുത്തുള്ളവര്‍) ഇങ്ങനെ കാണുന്നുണ്ടായിരിക്കുകയുള്ളൂ എന്നും അങ്ങനെ സംഭവിക്കുന്നത് കണ്‍കെട്ടായതുകൊണ്ടാണെന്നും മറ്റാരെങ്കിലും കണ്ടതായി തെളിഞ്ഞാല്‍ മാത്രമേ ഇത് ജാലവിദ്യയല്ലെന്നു വരൂ എന്നും അവര്‍ പ്രഖ്യാപിച്ചതായി ജാമിഉത്തിര്‍മിദിയിലെ കിതാബു തഫ്‌സീറില്‍ ക്വുര്‍ആനി അന്‍ റസൂലില്ലാഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഹദീഥില്‍ വായിക്കാന്‍ കഴിയും. സിഹ്ര്‍ എന്നവര്‍ വിളിച്ചിരുന്ന പലതരം കണ്‍കെട്ടു വിദ്യകളുടെ പരിമിതിയെക്കുറിച്ചുള്ള ബോധ്യമാണ് ഈ വര്‍ത്തമാനത്തില്‍ നിഴലിക്കുന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് പ്രഗല്‍ഭനായ ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ അബൂ ജഅ്ഫര്‍ ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ ബൃഹദ് ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ജാമിഉല്‍ ബയാനി അന്‍ തഅ്‌വീലി അയ്യുല്‍ ക്വുര്‍ആനില്‍ ചാന്ദ്രപ്പിളര്‍പ്പിനെ പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ (54: 1-3) വിശദീകരണക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയ നിവേദനത്തിലുണ്ട്. ചന്ദ്രന്‍ പിളര്‍ന്നത് കണ്ടുവോ എന്ന് ആ രാത്രി മക്കക്കു പുറത്തായിരുന്ന ഏതെങ്കിലും യാത്രക്കാരോട് ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു യാത്രാസംഘത്തോട് അവര്‍ അന്വേഷിച്ചു. ‘അതെ, ഞങ്ങള്‍ അത് കണ്ടു’വെന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. (കെയ്‌റോ, ദാറുല്‍ ഹിജ്ര്‍, 2001, Vol. 23, pp.106-7).

തങ്ങള്‍ കണ്ട ആകാശദൃശ്യം കണ്‍കെട്ടല്ലെന്ന് ഇതോടുകൂടി സത്യനിഷേധികള്‍ക്ക് ബോധ്യം വന്നുവെന്ന കാര്യമുറപ്പാണ്. കണ്‍കെട്ടിന് തങ്ങള്‍ തന്നെ വെച്ച മാനദണ്ഡങ്ങള്‍ ചാന്ദ്രപിളര്‍പ്പിനു ബാധകമല്ലെന്നു മനസ്സിലായിട്ടും പ്രസ്തുത വാദത്തിലവര്‍ ഉറച്ചുനിന്നത് സത്യത്തോട് വിമുഖരാകുമാറ് അവരില്‍ രൂഢമൂലമായിരുന്ന അഹങ്കാരം കൊണ്ടുമാത്രമാണെന്നര്‍ത്ഥം. ചന്ദ്രന്‍ പിളര്‍ന്നുനിന്ന ആകാശദൃശ്യം എന്ന അനിഷേധ്യമായ ചരിത്രസംഭവത്തെ മക്കന്‍ ബഹുദൈവാരാധകരുടെ കൂടെനിന്ന് മന്ത്രവാദവല്‍കരിക്കുവാനുള്ള ശ്രമങ്ങള്‍ ഇന്നും അഹങ്കാരത്തില്‍ നിന്നുമാത്രമാണ് നിര്‍ഗളിക്കുക; അതിനോട് സംവദിക്കാന്‍ ചരിത്രത്തിന്റെ ആയുധങ്ങള്‍ മാത്രം മതിയാകില്ല.

യഥാര്‍ത്ഥത്തില്‍, പ്രവാചകന്‍മാരിലൂടെ വെളിപ്പെടുന്ന അത്ഭുതസംഭവങ്ങളെ ജാലവിദ്യയോ മാരണമോ വഴിയുള്ള കണ്‍കെട്ടായി തള്ളിക്കളഞ്ഞ് പടച്ചവനു കാണിക്കാന്‍ കഴിയുന്നതൊക്കെ കാണിക്കാന്‍ കഴിയുന്ന സൂപ്പര്‍ പവറുകളായി കണ്‍കെട്ടുകാരെ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അസംബന്ധ നാടകക്കാര്‍ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കണ്‍കെട്ടുകാരുടെ ചെപ്പടിവിദ്യകളുമായി താരതമ്യം പോലുമില്ലാത്ത മഹാത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നു മനസ്സിലായിട്ടും അവയെ ഇപ്രകാരം തള്ളിക്കളഞ്ഞ നിര്‍ഭാഗ്യവാന്‍മാരെ സംബന്ധിച്ച് വിവിധ പ്രവാചകന്‍മാരെകുറിച്ച ബൈബിള്‍ കഥനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടും നബി(സ)യുടെ കാര്യം വരുമ്പോള്‍ അതേ നിര്‍ഭാഗ്യത്തിലേക്ക് മുഖം കുത്തുന്ന ദുര്യോഗമാണ് മിഷനറിമാര്‍ക്ക് സംഭവിക്കുന്നത്.

വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്ന ദൈവികദൃഷ്ടാന്തവുമായി രാജസദസ്സിലേക്കു കടന്നുവന്ന മോശെയോടും അഹറോനോടും അത് കണ്‍കെട്ടാണെന്ന് വാദിക്കുകയും കൊട്ടാരത്തിലെ ആസ്ഥാന കണ്‍കെട്ടുകാരെക്കൊണ്ടുവന്ന് അവരുടെ കയറുകളും വടികളുംവെച്ച് ‘പ്രതീതി സര്‍പ്പങ്ങളെ’ ഉണ്ടാക്കിപ്പിക്കുകയും മോശെയുടെ സര്‍പ്പം തങ്ങളുടെ വ്യാജസര്‍പ്പങ്ങളെ വിഴുങ്ങുന്നതുകണ്ട് മോശെയുടേത് കണ്‍കെട്ടല്ലെന്നു കണ്‍കെട്ടുകാര്‍ക്കടക്കം ബോധ്യം വന്നിട്ടും ‘കണ്‍കെട്ടുവാദ’ത്തില്‍ ധാര്‍ഷ്ഠ്യത്തോടെ നിലനില്‍ക്കുകയും ചെയ്ത ഫറോവയെക്കുറിച്ച് ക്വുര്‍ആന്‍ വിശദമായും (20: 9-71) ബൈബിള്‍ അല്‍പം കൂടി ചുരുക്കിയും (പുറപ്പാട് 7: 1-13) -വിശദാംശങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും- വിശദീകരിക്കുന്നുണ്ട്. ഫറോവയുടെ അനന്തരഗാമിത്വമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് തീരുമാനിക്കുവാന്‍ മിഷനറിമാര്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്; പക്ഷേ അത് മോശെയുടെയും യേശുവിന്റെയും മേല്‍വിലാസത്തിലാകുമ്പോഴാണ് നമുക്ക് സങ്കടം! ഫറോവയുടെ മനഃശാസ്ത്രം കടമെടുക്കുന്നതു കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്.

 പ്രപഞ്ചനാഥന്‍ മോശെക്കുവേണ്ടി ചെങ്കടല്‍ പിളര്‍ത്തിയതും (പുറപ്പാട് 14: 21-31) ജലം രക്തമാക്കി മാറ്റിയതും (പുറപ്പാട് 7: 14-25) അഹറോനുവേണ്ടി വെറും വടിയില്‍ തളിരും പൂവും കായുമുണ്ടാക്കിയതും (സംഖ്യ 17: 1-10) യോശുവക്കുവേണ്ടി പ്രളയകാലത്ത് ജോര്‍ദ്ദാന്‍ നദിയുടെ ഒഴുക്കു നിര്‍ത്തിയതും (യോശുവ 3: 1-17) ബാലാമിനോട് അദ്ദേഹത്തിന്റെ കഴുതയെക്കൊണ്ട് സംസാരിപ്പിച്ചതും (സംഖ്യ 22: 22-30) ഏലിശക്കുവേണ്ടി മരിച്ച കുട്ടിക്ക് ജീവന്‍ നല്‍കിയതും (1 രാജാക്കന്‍മാര്‍ 17: 5-24) അടക്കമുള്ള പഴയനിയമപ്രകാരമുള്ള അത്ഭുതങ്ങളിലും യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവുമെല്ലാം അത്ഭുതങ്ങളില്‍ കുതിര്‍ത്തുനിര്‍ത്തുന്ന പുതിയ നിയമവിവരണങ്ങളിലും കണ്ണുമടച്ച് വിശ്വസിക്കുന്ന മിഷനറിമാര്‍ മുഹമ്മദ് നബി(സ)യെ വായിക്കുമ്പോള്‍ മാത്രം മുഴുവന്‍ പ്രവാചകന്‍മാരുടെയും ശത്രുപക്ഷത്തുനിന്ന കണ്‍കെട്ടു സിദ്ധാന്തത്തില്‍ അഭയം തേടുന്നത്. ബൈബിള്‍ കഥകളില്‍ വിവരിക്കപ്പെടുന്ന അത്ഭുതങ്ങളെക്കാള്‍ എന്ത് ‘അവിശ്വസനീത’യാണ് നബിജീവിതത്തിലെ ദൃഷ്ടാന്തങ്ങളില്‍ മിഷനറിമാര്‍ ‘കൂടുതലായി’ കാണുന്നത്?

ബൈബിള്‍, വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ല. അതുകൊണ്ടുതന്നെ ബൈബിള്‍ വിവരണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരത്ഭുതത്തെയും സ്ഥിരീകരിക്കാനാവില്ല. മിഷനറിമാര്‍ വിശ്വസിക്കുന്ന അത്ഭുതങ്ങള്‍ മിക്കതും യാതൊരു ചരിത്രപരതയുമില്ലാത്തതാണെന്ന് അതിനാല്‍ തന്നെ പറയാനാകും. എന്നാല്‍ ചന്ദ്രവിഭജനമടക്കമുള്ള നബിദൃഷ്ടാന്തങ്ങളുടെ കാര്യമതല്ലെന്ന് നാം കണ്ടു. ചരിത്രപരമായി സ്ഥാപിക്കാനാവാത്ത അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചരിത്രം പൂര്‍ണമായി രേഖീകരിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അത്ഭുതങ്ങളെ തള്ളിക്കളയുന്നതിലെ യുക്തി എന്താണ്?

അത്ഭുതങ്ങളെ സംബന്ധിച്ച വിശ്വാസിയുടെ സങ്കല്‍പത്തെ പരിഗണിക്കുന്ന ആര്‍ക്കും ചാന്ദ്രപിളര്‍പ്പുമായി ബന്ധപ്പെട്ട മിഷനറി വിമര്‍ശനങ്ങളുടെ അന്തസാര ശുന്യത ബോധ്യപ്പെടാതിരിക്കില്ല. ഒരു പ്രവാചകന്റെ കൈക്ക് സംഭവിച്ചുവെന്ന് ചരിത്രപരമായി സ്ഥിരീകരിക്കപ്പെടുന്നതോടുകൂടിത്തന്നെ പ്രസ്തുത അത്ഭുതങ്ങളെ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്ക് മനസ്സിലാക്കുക എന്നതാണ് വിശ്വാസപരമായ സമീപനം. ‘അത്ഭുത’ങ്ങളുടെ മണ്ഡലം വിശ്വാസമാണെന്നു പറയുവാനുള്ള കാരണമതാണ്. ശാസ്ത്രത്തെ ഈ ചര്‍ച്ചയിലേക്കു വലിച്ചിഴക്കുവാനുള്ള മിഷനറി ശ്രമം ഏറ്റവും വലിയ അശ്ലീലമായിത്തീരുന്നതും അതുകൊണ്ടു തന്നെ. പ്രപഞ്ചവും പദാര്‍ത്ഥവും അവ സാധാരണഗതിയില്‍ പിന്തുടരുന്ന നിയമങ്ങള്‍വെച്ച് മനസ്സിലാക്കുകയാണ് ശാസ്ത്രത്തിന്റെ ധര്‍മം. അത്ഭുതങ്ങള്‍ ആ നിയമങ്ങളെ മറികടന്ന് സംഭവിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ടാണ് അവ അത്ഭുതങ്ങളാകുന്നതെന്നും മിഷനറിമാര്‍ക്കറിയില്ലേ? പിന്നെ അവയെ ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ന്യായമെന്താണ്?

പ്രാപഞ്ചിക നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എപ്പോഴെങ്കിലും എന്തെങ്കിലും നടക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’യെന്ന് തീര്‍ത്തും നിഷേധാത്മകമായി മറുപടി പറയുക ഭൗതികവാദികള്‍ മാത്രമാണ്. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന വസ്തുത അവരംഗീകരിക്കുന്നില്ലെന്നതാണ് അതിന്റെ കാരണം. പ്രപഞ്ചസ്രഷ്ടാവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചടുത്തോളം അവനാണ് സൃഷ്ടിലോകത്തിന്റെ നിയാമകന്‍. ‘സാധാരണ’യായി പിന്തുടരപ്പെടുന്ന പ്രാപഞ്ചിക നിയമങ്ങള്‍ നിര്‍മിച്ചത് അവനാണ്. ആ നിയമങ്ങള്‍ പ്രകാരമല്ലാതെ ചില കാര്യങ്ങള്‍ സംഭവിപ്പിച്ച് ‘അസാധാരണ’മായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുക സര്‍വശക്തനായ അവനെ സംബന്ധിച്ചേടുത്തോളം തീര്‍ത്തും സാധ്യമാണ്. അതുകൊണ്ടാണ് പ്രവാചകന്‍മാര്‍ക്ക് സാക്ഷീകരണമായി പ്രപഞ്ചനാഥന്‍ സംവിധാനിക്കുന്ന അത്ഭുതങ്ങളില്‍ വിശ്വാസി സംശയലേശമന്യേ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മിഷനറിമാര്‍ ബൈബിളിലെ അത്ഭുതകഥകളില്‍ വിശ്വസിക്കുന്നതും. മുകളിലുദ്ധരിച്ച ബൈബിള്‍ അത്ഭുതങ്ങളൊന്നും തന്നെ ശാസ്ത്രീയമായി വിശദീകരിക്കാനാവില്ല; ആകുമായിരുന്നെങ്കില്‍ അവ അത്ഭുതങ്ങളാവുകയും ചെയ്യുമായിരുന്നില്ല.

ശരീരത്തില്‍ തീയേറ്റാല്‍ ചൂടും പൊള്ളലുമുണ്ടാകുമെന്നേ ശാസ്ത്രത്തിന് പറയാനാകൂ. നംറൂദ് അഗ്നികുണ്ഠത്തിലേക്കെറിഞ്ഞ അബ്രഹാമിന് തീ തണുപ്പായത് ക്വുര്‍ആന്‍ പറയുന്നുണ്ട് (21: 68-70). വിഗ്രഹപൂജകനായ ബാബിലോണിയന്‍ രാജാവ് പ്രതിമാപൂജക്ക് വിസമ്മതിച്ച മൂന്ന് ജൂതപുരോഹിതന്‍മാരെ തീയിലെറിഞ്ഞപ്പോള്‍ അവര്‍ ഒരു പൊള്ളലുമേല്‍ക്കാതെ അഗ്നിനാളങ്ങളില്‍ സൈ്വരവിഹാരം നടത്തി പുറത്തുവന്ന കഥ ബൈബിളിലുണ്ട് (ദാനിയേല്‍ 3: 10-27). ഇവിടെ ശാസ്ത്രം നിസ്സഹായമാണ്. ദൈവം ഇടപെട്ടുവെന്നു കരുതുന്ന വിശ്വാസിയോടും ദൈവമില്ലെന്നതിനാല്‍ ഇത് അസംഭ്യവമാണെന്നു കരുതുന്ന അവിശ്വാസിയോടും ‘വിഷയം പരിധിക്കു പുറത്താണ്’ എന്നുമാത്രമേ ശാസ്ത്രത്തിന് പറയാന്‍ കഴിയൂ. ചന്ദ്രന്‍ പിളര്‍ന്നത് ‘ശാസ്ത്രീയമായി’ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്ന മിഷനറിമാര്‍ മറക്കുന്നത് ഈ വസ്തുതയാണ്; അത്ഭുതങ്ങളെ സംബന്ധിച്ച് അവരും മുസ്‌ലിംകളുമെല്ലാം ഒരുപോലെയംഗീകരിക്കുന്ന പ്രാഥമിക വസ്തുതയെ. പ്രകൃതിനിയമങ്ങള്‍വെച്ച് സ്വാഭാവികമായി സംഭവിച്ചിട്ടില്ലാത്തുകൊണ്ടാണ് ചന്ദ്രന്റെ പിളര്‍പ്പ് ഒരു അത്ഭുതവും പ്രവാചകത്വത്തിനുള്ള തെളിവുമായതെന്നും അത്തരമൊരു പ്രതിഭാസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സംശയം ദൈവം തമ്പുരാന്റെ ശക്തിവിശേഷങ്ങളെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടാകുന്നതാണെന്നും തിരിച്ചറിയാന്‍ മതവും ശാസ്ത്രവും എന്താണെന്നതിനെക്കുറിച്ച പ്രാഥമിക ധാരണകള്‍ മാത്രമേ ആവശ്യമുള്ളൂ.

അത്ഭുതങ്ങളില്‍ വിശ്വസിക്കുകയും അവ ശാസ്ത്രീയമായി വിശദീകരണക്ഷമമാവുകയില്ലെന്നു തിരിച്ചറിയുകയും ഏതെങ്കിലും നിയമങ്ങളുടെ നിര്‍ബന്ധിത വരുതിക്കുള്ളിലുള്ളവനല്ല പടച്ചവനെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ ചാന്ദ്രപിളര്‍പ്പിനെ ശാസ്ത്രീയമായി നിഷേധിക്കുവാന്‍ ശ്രമിക്കുന്നത് അത് ഒരു വാനലോകാത്ഭുതമായതു കൊണ്ടാണെന്നാണ് ചില മിഷനറിമാര്‍ തങ്ങളുടെ ഊന്നലുകള്‍ കൊണ്ട് ധ്വനിപ്പിക്കുവാന്‍ ശ്രമിക്കാറുള്ളത്. വാനവും ചന്ദ്രനുമെല്ലാം സര്‍വശക്തന്റെ അധികാരപരിധിക്കു പുറത്താണെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്?

മണ്‍തരിയും പുല്‍ക്കൊടിയും മാത്രമല്ല, ഗ്രഹവും ഉപഗ്രഹവും നക്ഷത്രവുമെല്ലാം അവന്റേതു മാത്രമാണെന്നും അവയ്ക്കു നിയമങ്ങള്‍ നിശ്ചയിക്കുന്നതും ഇച്ഛിക്കുമ്പോള്‍ നിയമങ്ങള്‍ക്കു പുറത്തേക്ക് അവയെ കൊണ്ടുപോകുന്നതും അവന്‍ മാത്രമാണെന്നും എന്നാണ് ഇവരെല്ലാം തിരിച്ചറിയുക? ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളുമെല്ലാമുള്‍ക്കൊള്ളുന്ന ഒരു സംവിധാനത്തില്‍ ചാന്ദ്രപിളര്‍പ്പ് സൃഷ്ടിക്കാവുന്ന ഭൗതിക ‘പ്രത്യാഘാത’ങ്ങളെക്കുറിച്ചാകുലപ്പെടുന്നവര്‍, ഇപ്പറഞ്ഞതൊക്കെയും അവന്റേതാണെന്നും ഭൗതികശാസ്ത്ര സമവാക്യങ്ങള്‍ പ്രകാരമുള്ള പ്രതിഫലനങ്ങള്‍ക്കിടം നല്‍കി മാത്രമല്ല, ‘ചുറ്റപാടുകളെ അറിയിക്കാതെ’യും കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണവന്‍ എന്നുമുള്ള സത്യങ്ങളാണ് മറന്നുപോകുന്നത്. ചന്ദ്രോപരിതലത്തില്‍ പിളര്‍പ്പിന്റെ അടയാളങ്ങള്‍ ശേഷിക്കുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നവര്‍, പിളര്‍ത്താന്‍ മാത്രമല്ല അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ചേര്‍ക്കാനും പ്രപഞ്ചനാഥനു കഴിയുമെന്നും ചന്ദ്രോപരിതലത്തിലുള്ള എല്ലാ ‘അടയാള’ങ്ങളും നാം വായിച്ചുകഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നതെന്തുകൊണ്ടാണ്?

അന്ധമായ നബിവിരോധം എന്താണ് ഒരു അത്ഭുതം എന്നും ആരാണ് പടച്ചവന്‍ എന്നുമുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെപ്പോലും വിസ്മരിച്ചുകൊണ്ടുള്ള പരിമിതബുദ്ധിയുടെ ഉന്മാദത്തിലേക്കും ചോദ്യങ്ങളുടെ പ്രളയത്തിലേക്കും മിഷനറിമാരുടെ കൈപിടിച്ചുകൊണ്ടുപോകുന്നുണ്ടെങ്കില്‍, ഇതേ ഖഗോളശാസ്ത്ര’ജ്ഞാനം’ ബൈബിള്‍ വായിക്കാന്‍ കൂടി അവര്‍ക്കുപയോഗിക്കാവുന്നതാണ്! അഹറോന്റെയും മോശെയുടെയും മരണശേഷം മോവാബ് ദേശത്തുവെച്ച് ഇസ്രയേല്‍ സമൂഹത്തിന്റെ നായകത്വമേറ്റെടുത്തശേഷം അവരെയുംകൊണ്ട് ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്ന് വാഗ്ദത്ത കാനാന്‍ ദേശത്തെത്തിയ യോശുവ, അമോര്യ രാജാക്കന്‍മാരുമായി നടത്തിയ യുദ്ധത്തില്‍ സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടി സൂര്യനെ ഗിബയോണ്‍ താഴ്‌വരക്കു മുകളിലും ചന്ദ്രനെ അയ്യലോണ്‍ താഴ്‌വരക്കുമുകളിലും ഒരു ‘ദിവസം’ മുഴുവന്‍ ‘നിശ്ചലമാക്കി’ നിര്‍ത്തിയതിനെക്കുറിച്ച് (യോശുവ 10: 12-14) അവരുടെ അഭിപ്രായമെന്താണ്?

യേശു കുരിശില്‍ തറക്കപ്പെട്ടതിന്റെ ‘ഫലമായി’ ‘സൂര്യപ്രകാശം’ നിലച്ച് രാജ്യം മുഴുക്കെ മണിക്കൂറുകളോളം കനത്ത ‘ഇരുട്ട് പരക്കുകയും’ ദേവാലയത്തിലെ തിരശ്ശീല കീറുകയും ഭൂമി വിറക്കുകയും പാറകള്‍ പിളരുകയും ചെയ്തതിലെ (മത്തായി 27: 45-51, മാര്‍ക്കോസ് 15-33, ലൂക്കോസ് 23-44) ‘കാര്യകാരണ ബന്ധ’ത്തെയും ‘ശാസ്ത്രീയത’യെയും കുറിച്ച് അവര്‍ക്കെന്താണ് പറയാനുള്ളത്? ഒടുവിലൊടുവില്‍ നിങ്ങള്‍ നബി(സ)യെത്തോല്‍പിക്കാന്‍ പറഞ്ഞെത്തുന്നത് ഭൗതികവാദത്തിന്റെ അരമനയിലാണോ?

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് മുസ്‌ലിംകള്‍ പറയുന്ന കഥ, വഹ്‌യിനെക്കുറിച്ച അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നുണ്ട്. ദൈവികമായ പ്രചോദനമുണ്ടാകുമ്പോള്‍ ഉണ്ടാകേണ്ട സമാധാനത്തിനും സന്തോഷത്തിനും പകരം ഭയവിഹ്വലനായി വീട്ടില്‍ തിരിച്ചെത്തുന്ന മുഹമ്മദിനെയാണ് വെളിപാട് തുടങ്ങിയെന്ന് പറയപ്പെടുന്ന ദിവസം ചരിത്രത്തില്‍ നാം കാണുന്നത്. ദൈവദൂതനായ ജിബ്‌രീല്‍ തന്നെയാണ് പ്രവാചകനടുക്കല്‍ വന്നിരുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല അനുഭവം. അതിനാല്‍ മുഹമ്മദ് നബിയ്ക്ക് നാല്‍പതാം വയസ്സിലുണ്ടായിയെന്ന് പറയപ്പെടുന്ന വെളിപാട് ദൈവത്തില്‍ നിന്നല്ലെന്ന കാര്യം സ്പഷ്ടമാണ്. പ്രവാചകത്വാരംഭവുമായി ബന്ധപ്പെട്ട നിവേദനങ്ങളെ വിശകലനം ചെയ്തുകൊണ്ട് നബി (സ) അനുഭവിച്ച വെളിപാട് ദിവ്യമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന പരാമൃഷ്ടവാദങ്ങള്‍ ന്യായമല്ലേ?

ല്ല. അന്തിമപ്രവാചകന് ദിവ്യവെളിപാടുകള്‍ കിട്ടിത്തുടങ്ങിയ സന്ദര്‍ഭത്തെക്കുറിച്ചുള്ള ചരിത്രരേഖകളൊന്നും പ്രസ്തുതവെളിപാടുകളുടെ ദൈവികതയെ സംശയാസ്പദമാക്കുന്ന യാതൊരു പരാമര്‍ശവും ഉള്‍ക്കൊള്ളുന്നില്ല. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും വഹ്‌യിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.

1. മുഹമ്മദ് നബി(സ)ക്ക് പകല്‍വെളിച്ചം പോലെ സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ നിരന്തരമായി ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു പ്രവാചകനുമായുള്ള ദൈവിക ആശയവിനിമയത്തിന്റെ ആരംഭം.

2. ഉറക്കത്തില്‍ താന്‍ കാണുന്ന സ്വപ്‌നങ്ങളുടെ പുലര്‍ച്ച പ്രവാചകനെ ചിന്താകുലനാക്കുകയും അദ്ദേഹം മക്കയിലെ ഒരു പര്‍വതത്തിനുമുകളിലുള്ള ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന ശീലം ആരംഭിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കാവശ്യമായ ജീവിതവിഭവങ്ങളുമായി ഗുഹയില്‍ തങ്ങുകയും ശേഷം വീട്ടിലേക്ക് മടങ്ങി വീണ്ടും വിഭവശേഖരണം നടത്തി ഗുഹയിലേക്കുതന്നെ തിരിച്ചുപോവുകയുമായിരുന്നു പതിവ്.

3. ഇങ്ങനെ പ്രവാചകന്‍ ഗുഹയിലിരിക്കുന്ന ഒരു ദിവസമാണ് ക്വുര്‍ആന്‍ അവതരണത്തിന് സമാരംഭം കുറിച്ചുകൊണ്ട് ഒരു മലക്ക് പ്രവാചകനരികില്‍ പ്രത്യക്ഷപ്പെട്ടത്.

4. മലക്ക് പ്രവാചകനോട് ‘ഇക്വ്‌റഅ്’ (വായിക്കുക/ഓതുക) എന്ന് കല്‍പിച്ചു. ‘ഞാന്‍ വായിക്കാനറിയുന്നവനല്ല’ (മാ അന ബി ക്വാരിഅ്) എന്നായിരുന്നു നബി(സ)യുടെ മറുപടി. അപ്പോള്‍ മലക്ക് പ്രവാചകന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ശക്തിയോടെ അദ്ദേഹത്തെ പിടിച്ചുഞെരുക്കുകയും ശേഷം സ്വതന്ത്രനാക്കുകയും ചെയ്ത് ‘ഇക്വ്‌റഅ്’ എന്ന കല്‍പന ആവര്‍ത്തിച്ചു. വീണ്ടും പ്രവാചകന്‍ പഴയ മറുപടി തന്നെ പറഞ്ഞു. മലക്ക് വീണ്ടും പ്രവാചകനെ ഞെരുക്കുകയും സ്വതന്ത്രനാക്കുകയും കല്‍പന ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാം തവണയും ഇതേഘട്ടങ്ങള്‍ കടന്നപ്പോള്‍ മലക്ക് പരിശുദ്ധ ക്വുര്‍ആനില്‍ 96-ാം അധ്യായം സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ പ്രവാചകനെ ഓതിക്കേള്‍പിച്ചു. ഇതായിരുന്നു ക്വുര്‍ആന്‍ അവതരണത്തിന്റെയും പ്രവാചകത്വത്തിന്റെയും തുടക്കം. പ്രസ്തുത വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”

5. ഗുഹയില്‍ ഏകാന്തനായിരിക്കെ മലക്കുമായുണ്ടായ മുഖാമുഖവും തത്സസമയത്തെ അനുഭവങ്ങളും പ്രവാചകനെ ഭയവിഹ്വലനാക്കി. പരിഭ്രാന്തനായി അതിവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പത്‌നി ഖദീജ ബിന്‍ത് ഖുവയ്‌ലിദിനോട് (റ) തന്നെ പുതപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിറ നിന്ന് സാധാരണ നില കൈവരിക്കുവോളം പ്രവാചകന്‍ (സ) പുതച്ചുമൂടി നിന്നു. 6. അനന്തരം പുതപ്പില്‍നിന്ന് പുറത്തുവന്ന പ്രവാചകന്‍ ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുകയും തനിക്ക് ഭയം അനുഭവപ്പെടുന്നുവെന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഖദീജ (റ) ‘ഇല്ല, അല്ലാഹുവാണ് സത്യം, അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല. കാരണം അങ്ങ് ബന്ധുക്കളുടെ കാര്യം ശ്രദ്ധിക്കുന്നു, ദുര്‍ബലരുടെ ഭാരങ്ങള്‍ ചുമക്കുന്നു, ദരിദ്രര്‍ക്കും അശരണര്‍ക്കും സംരക്ഷണമേകുന്നു, അതിഥികളെ ആദരിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് പ്രവാചകനെ ആശ്വസിപ്പിച്ചു. 7. പ്രവാചകനെ ആശ്വസിപ്പിച്ചശേഷം ഖദീജ അദ്ദേഹത്തെയും കൂട്ടി തന്റെ ബന്ധുവും ക്രൈസ്തവ-ജൂതഗ്രന്ഥങ്ങളില്‍ പ്രാവിണ്യമുണ്ടായിരുന്ന പണ്ഡിതനുമായിരുന്ന വറക്വത്ബ്‌നു നൗഫലിനടുത്തേക്കുപോയി. വറക്വ കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ട് അങ്ങേയറ്റം വൃദ്ധനായിത്തീര്‍ന്നിരുന്നു. പ്രവാചകനുണ്ടായ അനുഭവങ്ങള്‍ കേട്ട വറക്വ, മോശെ (മൂസ) പ്രവാചകന്റെയടുക്കലേക്ക് ദിവ്യവെളിപാടുമായി വന്ന മലക്ക് ജിബ്‌രീല്‍ തന്നെയാണ് ഹിറാ ഗുഹയില്‍ വന്നതെന്ന് പറയുകയും പ്രവാചകന്‍ തനിക്ക് ലഭിച്ചുതുടങ്ങിയ ദിവ്യവെളിപാടുകള്‍ പ്രബോധനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പൂര്‍വപ്രവാചകന്‍മാരെപ്പോലെ കടുത്ത എതിര്‍പ്പുകള്‍ നേരിടുമെന്നും മക്കയില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അന്ന് ഒരു യുവാവായി നാട്ടിലുണ്ടാകണമെന്നും പ്രവാചകനെ പിന്തുണക്കാന്‍ കഴിയണമെന്നും താന്‍ ആഗ്രഹിച്ചുപോകുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ കൂടിക്കാഴ്ച കഴിഞ്ഞ് അധികമാകും മുമ്പെ അദ്ദേഹം മരണപ്പെട്ടുപോയി.

പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണസമയത്ത് പ്രവാചകനുണ്ടായ പരാമൃഷ്ടാനുഭവങ്ങളില്‍ അസംഗതമായിട്ടെന്താണുള്ളതെന്ന് വ്യക്തമാക്കേണ്ടത് വിമര്‍ശകര്‍ തന്നെയാണ്. ഭൗതികവാദികളായ നബിവിമര്‍ശകര്‍ക്ക് വഹ്‌യ് എന്ന ആശയത്തെ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക സ്വാഭാവികമാണ്. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് തന്നെയില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ സ്രഷ്ടാവ് മനുഷ്യര്‍ക്കായുളള ധാര്‍മികപദ്ധതി വെളിപാടുകള്‍ വഴി പ്രവാചകന്‍മാര്‍ക്കെത്തിച്ചു കൊടുക്കുന്നുവെന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. അവരുടെ നിഷേധത്തിന് വഹ്‌യിന്റെ സമയത്തെ പ്രവാചകാനുഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് മറുപടി പറയുന്നത് അര്‍ത്ഥശൂന്യമാണ്. ദൈവാസ്തിത്വത്തെക്കുറിച്ചും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയെക്കുറിച്ചുമെല്ലാമുളള സംവാദങ്ങളാണ് അവരുമായി നടക്കേണ്ടത്. പടച്ചവനുണ്ടെന്നും വഹ്‌യ് എന്നൊരു സംവിധാനമുണ്ടെന്നും അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് വഹ്‌യിന്റെ പ്രവാചകാനുഭവങ്ങളെ അപഗ്രഥിക്കേണ്ട ആവശ്യമുണ്ടാകുന്നത്.

മിഷനറിമാര്‍ തീര്‍ച്ചയായും രണ്ടാമതുപറഞ്ഞ ഗണത്തില്‍ വരുന്നവരാണ്. പ്രവാചകനുണ്ടായത് ദൈവിക വെളിപാടല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹദീഥുകളിലുള്ള ഹിറാ വിവരണങ്ങളെ ഓറിയന്റലിസ്റ്റ് വ്യാഖാനങ്ങളെ ഉപജീവിച്ചുകൊണ്ട് അവര്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്തതിന് കയ്യും കണക്കുമില്ല. ആ വിമര്‍ശനങ്ങളെല്ലാം, സ്വാഭാവികമായും വഹ്‌യിന്റെ സമയത്ത് പ്രവാചകന്‍മാര്‍ക്കുണ്ടാകുന്ന അനുഭവങ്ങളെന്തൊക്കെയാണെന്ന് ബൈബിളുപയോഗിച്ച് വിശദീകരിച്ചശേഷം പ്രവാചകനുണ്ടായത് അത്തരത്തിലുള്ള അനുഭവങ്ങളൊന്നുമല്ലെന്ന് പറയാനാണ് അടിസ്ഥാനപരമായി ശ്രമിക്കുന്നത്. വഹ്‌യ് പ്രവാചകനില്‍ ഭൗതികമായി ഏതുതരം പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക എന്നതിനെ സംബന്ധിച്ച തെറ്റുപറ്റാത്ത ധാരണകള്‍ നാം സ്വരൂപിക്കേണ്ടത് ബൈബിളില്‍ നിന്നാണ് എന്ന നിലപാടാണ് ഈ വര്‍ത്തമാനത്തിന്റെ അടിത്തറ.

ബൈബിള്‍ നൂറുശതമാനവും ദൈവികമാണെന്നും അതില്‍ മനുഷ്യ നിഗമനങ്ങളിടം പിടിച്ചിട്ടില്ലെന്നും എഴുതപ്പെട്ട അതേ രീതിയില്‍ തന്നെ ബൈബിള്‍ പുസ്തകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മിഷനറിമാര്‍ തെളിയിക്കുമ്പോള്‍ മാത്രമേ ബൈബിളുപയോഗിച്ച് മുഹമ്മദ് നബി(സ)യുടെ വഹ്‌യനുഭവങ്ങളെ നിരൂപണം ചെയ്യുന്നതിന് സാധൂകരണമുണ്ടാവുകയുള്ളൂ. ബൈബിളില്‍ വഹ്‌യിനെക്കുറിച്ച് ഏഴുതപ്പെട്ടിരിക്കുന്നതെന്നല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നതില്‍ -ബൈബിളിന്റെ ദൈവികത തെളിയിക്കപ്പെടാത്തിടത്തോളം കാലം- യാതൊരു യുക്തിയുമില്ല. ഇതുപോലെത്തന്നെ പ്രധാനമാണ് എല്ലാ പ്രവാചകന്‍മാരുടെയും വെളിപാടനുഭവങ്ങള്‍ ഒരുപോലെയായിരിക്കണമെന്ന് ശഠിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നതും. ദൈവം അവന്റെ പ്രവാചകന്‍മാരോട് സംസാരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ആശയവിനിമയത്തിന് അവരെ വ്യത്യസ്ത അനുഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?

ചില പ്രവാചകന്‍മാരുടെ വെളിപാട് സ്വീകരണസമയത്തെ അനുഭവങ്ങള്‍ തന്നെ എല്ലാ പ്രവാചകന്‍മാര്‍ക്കും അതുപോലെ ആവര്‍ത്തിക്കുമെന്ന് ദൈവം പറയാത്തിടത്തോളം കാലം അത്തരം താരതമ്യങ്ങള്‍ തന്നെ അപ്രസക്തമാണെന്നതാണ് വസ്തുത. നബി(സ)യുടെ വ്യക്തിനിഷ്ഠമായ വെളിപാടനുഭവങ്ങളെ ബൈബിളിന്റെ മാത്രം അടിസ്ഥാനത്തില്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്നത് തീര്‍ത്തും ബാലിശമായ ഒരു മിഷനറി സങ്കുചിതത്വമാണെന്ന് ചുരുക്കം.

ഇനി, ഹിറാ അനുഭവങ്ങളെ ബൈബിളുപയോഗിച്ച് വിശകലനം ചെയ്താല്‍ അവയുടെ ദൈവികതയെ നിഷേധിക്കേണ്ടി വരുമോ എന്ന് നാം പരിശോധിക്കുക. ബൈബിളിനെ അന്ധമായി പിന്‍പറ്റുന്നവര്‍ക്കുമാത്രം ബാധകമായ ഒരു ചര്‍ച്ചയാണ് ഇത്. എങ്കിലും നാം പരിശോധനയ്ക്ക് മുതിരുക. പ്രവാചകന് സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ ഉണ്ടായിത്തുടങ്ങിയെന്നും അതായിരുന്നു അല്ലാഹു അദ്ദേഹവുമായി സംവദിക്കാനാരംഭിച്ച രീതി എന്നുമാണ് ഹദീഥ് ഒന്നാമതായി പറയുന്നത്. ബൈബിളികമായ വീക്ഷണത്തില്‍ ഇതിന് എന്ത് കുഴപ്പമാണുള്ളത്? നേരായിപ്പുലരുന്ന സ്വപ്‌നങ്ങള്‍ ഉറക്കില്‍ പ്രവാചകന്‍മാരെ കാണിക്കുന്നത് ദൈവത്തിന്റെ രീതിയാണെന്നു തന്നെയല്ലേ ബൈബിളും പറയുന്നത്? ജോസഫും (ഉല്‍പത്തി 37: 5-8), ജേക്കബും (ഉല്‍പത്തി 28: 12-14), അബ്രഹാമും (ഉല്‍പത്തി 15: 1), സോളമനും (1 രാജാക്കന്‍മാര്‍ 8: 5) എല്ലാം ദൈവത്താല്‍ സത്യസ്വപ്‌നങ്ങള്‍ കാണിക്കപ്പെട്ടതിനെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ ഉണ്ടെന്നിരിക്കെ മുഹമ്മദ് നബി(സ)ക്കുണ്ടായ സമാനമായ അനുഭവത്തെ ബൈബിളികമായ ഏത് പ്രതലമുപയോഗിച്ചാണ് മിഷനറിമാര്‍ക്ക് തള്ളിക്കളയേണ്ടി വരുന്നത്?

താന്‍ കാണാന്‍ തുടങ്ങിയ, അക്ഷരംപ്രതി പുലര്‍ന്നുകൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ പ്രവാചകനെ (സ) അത്യധികം ചിന്താകുലനാക്കുകയും ഒറ്റയ്ക്കിരിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തതാണ് ഹിറയില്‍ പോയി പ്രാര്‍ത്ഥനകളില്‍ ശാന്തി കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ഒരു സന്ദര്‍ഭം പ്രവാചകജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്ന ചരിത്രവസ്തുത, തിരുനബി(സ)ക്ക് കാണിക്കപ്പെട്ട സ്വപ്‌നങ്ങള്‍ക്കുപിന്നില്‍ ജിബ്‌രീല്‍ മലക്കുമായി മുഖാമുഖം കാണാനുള്ള ഇടത്തിലേക്ക് അദ്ദേഹത്തെ നയിച്ചുകൊണ്ടുപോവുക എന്ന ദൈവിക പദ്ധതിയുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. അന്തിമവേദഗ്രന്ഥം അവതരിപ്പിച്ചു തുടങ്ങാനുള്ള സാഹചര്യം പ്രവാചകജീവിതത്തില്‍ സൃഷ്ടിക്കുവാനും പ്രവാചകത്വത്തിന്റെ മൂര്‍ത്തമായ ആരംഭം കുറിക്കുവാനും വേണ്ടി പടച്ചവന്‍ മുഹമ്മദ് നബി(സ)യുമായുള്ള സംവേദനത്തിന്റെ ആമുഖം സ്വപ്‌നങ്ങള്‍ വഴി നിര്‍വഹിച്ചുതുടങ്ങിയതില്‍ ശുദ്ധമായ ബൈബിള്‍ കണ്ണിലൂടെ നോക്കിയാല്‍ പോലും അസാധാരണമായി യാതൊന്നുമില്ലെന്ന് നാം കണ്ടു.

ഇനി ഹിറയിലേക്ക് വരാം. ഹിറാ ഗുഹയില്‍ വന്ന് മലക്ക് പ്രവാചകനെ ക്വുര്‍ആന്‍ വചനങ്ങള്‍ കേള്‍പിച്ച അനുഭവത്തെയാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഏറ്റവും പ്രധാനമായി ആക്രമിക്കാറുള്ളത്. മനഃശാസ്ത്രപരമായി പ്രസ്തുത സന്ദര്‍ഭത്തെ ഉപജീവിച്ചുകൊണ്ടുള്ള വിമര്‍ശനകാഠിന്യം തികച്ചും സ്വാഭാവികമാണ് എന്നുപറയുന്നതായിരിക്കും ശരി. കാരണം വെളിപാട് എന്നു പറയുമ്പോള്‍ അതിനെ കേവലം ഒരു ആന്തരിക പ്രചോദനമായി മാത്രം ചുരുക്കിയെഴുതാനാഗ്രഹിക്കുന്നവരാണ് മിഷനറിമാരെല്ലാം തന്നെ. തങ്ങള്‍ വേദഗ്രന്ഥമായി അവതരിപ്പിക്കുന്ന പഴയ-പുതിയ നിയമ പുസ്തകങ്ങളൊന്നും ദൈവമോ, ദൈവദൂതനോ ഏതെങ്കിലും പ്രവാചകനെ ഓതിക്കേള്‍പ്പിച്ചവയല്ലെന്നും പലരും പലകാലങ്ങളില്‍ സ്വന്തമായി എഴുതിയുണ്ടാക്കിയവയാണെന്നും ബോധ്യമുള്ളവര്‍ക്ക്, ദൈവം മനസ്സില്‍ സൃഷ്ടിക്കുന്ന ‘തോന്നലു’കള്‍ക്കനുസൃതമായി മനുഷ്യര്‍ സ്വന്തം വാചകങ്ങളില്‍ എഴുതിയുണ്ടാക്കുന്നവയാണ് വേദഗ്രന്ഥങ്ങള്‍ എന്ന് പറയേണ്ടി വരുന്നതില്‍ യാതൊരു അത്ഭുതത്തിനും വകയില്ല. ‘ദൈവനിവേശിതവും പരിശുദ്ധാത്മ പ്രചോദിതവുമാണ്, വാചകങ്ങള്‍ ദൈവികമല്ലെങ്കിലും വിശുദ്ധ ബൈബിള്‍’ എന്ന് സമാധാനിക്കുന്നവര്‍ക്കെങ്ങനെയാണ് തങ്ങള്‍ ശത്രുവായി കാണുന്ന മുഹമ്മദ് നബി(സ)ക്ക് ക്വുര്‍ആനിന്റെ പാഠം (text) ദൈവത്തിന്റെ മലക്ക് മൂര്‍ത്തമായി പ്രത്യക്ഷപ്പെട്ട് ഓതിക്കേള്‍പ്പിച്ചുതുടങ്ങി എന്ന വൃത്താന്തം അസ്വസ്ഥതയുണ്ടാക്കാതിരിക്കുക?

ക്വുര്‍ആനിലെ വചനങ്ങള്‍ നൂറുശതമാനം ദൈവികമാണെന്നും അവ അപ്പടി പ്രവാചകന് അവതരിപ്പിക്കപ്പെടുകയാണുണ്ടായതെന്നും വരുമ്പോള്‍ ബൈബിള്‍ ക്വുര്‍ആനുമായി താരതമ്യം പോലുമര്‍ഹിക്കുന്നില്ലെന്ന് തിരിച്ചറിയുന്നവരുടെ ആര്‍ക്കും പ്രവചിക്കാവുന്ന അസഹിഷ്ണുത മാത്രമാണ് ഹിറയില്‍ ചുറ്റിത്തിരിയുന്ന വിമര്‍ശകത്തൂലികകളുടെ മഷിയും ഊര്‍ജ്ജവുമെന്ന കാര്യം സ്പഷ്ടമാണ്. സത്യം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കെതിരായി വരുമ്പോള്‍ അസഹിഷ്ണുത കാണിക്കലല്ല മറിച്ച് അതിനോടുള്ള ശാത്രവം അവസാനിപ്പിക്കലാണ് രക്ഷയുടെ മാര്‍ഗമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ. വെളിപാടിനെ ഒരു അന്തപ്രചോദനത്തിന്റെ മാത്രം തലമുള്ള മാനസികാനുഭൂതിയില്‍ ഒതുക്കി നിര്‍ത്തുകയല്ല അന്തിമപ്രവാചകന്റെ കാര്യത്തില്‍ പ്രപഞ്ചനാഥന്‍ ചെയ്തത്; മറിച്ച് അതിന്റെ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ തികച്ചും മൂര്‍ത്തമായി തന്റെ മലക്കിനെ പ്രവാചകനുമുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തുകയും ശാരീരികമായിത്തന്നെ പ്രവാചകനെ അതിശക്തമായി മലക്കിനെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ശേഷം സ്ഫുടമായ വാചകങ്ങളിലുള്ള സംഭാഷണത്തിന് അവസരമൊരുക്കയും ചെയ്യുകയാണ്. അകത്തുനിന്ന് നിര്‍ഗളിക്കുന്ന യാതൊന്നുമല്ല, മറിച്ച് പുറത്തുനിന്ന് പ്രവാചകനിലേക്ക് പ്രവഹിക്കുന്നതാണ് വഹ്‌യ് എന്ന് ഇതിനേക്കാള്‍ വ്യക്തമായി ഭൗതിക പരിതസ്ഥിതികളുപയോഗിച്ച് പ്രതിഫലിപ്പിക്കാനാവുകയില്ല തന്നെ. വെളിപാടു സ്വീകരണത്തിന്റെ ഏറ്റവും ഉയര്‍ന്നതും സുവ്യക്തവും തീവ്രവുമായ വൈയക്തികാനുഭവങ്ങളാണ് പ്രവാചകശ്രേഷ്ഠനുണ്ടായതെന്ന് സാരം. നബിവിദ്വേഷത്താല്‍ ഉന്മാദം ബാധിച്ച തലച്ചോറുകള്‍ക്ക് പടച്ചവന്‍ പ്രവാചകനു നല്‍കിയ ഈ തുല്യതയില്ലാത്ത ആദരവിനെ തമസ്‌കരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയം യാതൊരു വിശദീകരണവുമില്ലാതെ തന്നെ വ്യക്തമാണ്.

ഹിറയില്‍വെച്ച് പ്രവാചകനുണ്ടായ അനുഭവങ്ങളെ നാം പരിഗണിക്കുക. പ്രവാചകത്വമോ വെളിപാടുകളോ ദീര്‍ഘകാലത്തേക്ക് ഉണ്ടായിട്ടില്ലാത്ത മക്കയിലെ അറബ് സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, വേദപുസ്തകങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യന്‍ ആള്‍പാര്‍പ്പില്ലാത്ത ഒരു കൂറ്റന്‍ പര്‍വതത്തിന്റെ ചെങ്കുത്തായ ചെരുവിലുള്ള ഹിറ എന്ന ചെറിയ ഗുഹയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ദിവസം പൊടുന്നനെ അല്ലാഹുവിന്റെ ദിവ്യസന്ദേശവുമായി അതിശക്തനായ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുകയും എഴുത്തോ വായനയോ അറിയാത്ത പ്രവാചകനോട് വായിക്കുവാനാജ്ഞാപിക്കുകയും വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ ആരും ഉലഞ്ഞുപോകുംവിധം ചേര്‍ത്തുപിടിച്ചമര്‍ത്തുകയും ഇത് രണ്ടുതവണ കൂടിയാവര്‍ത്തിച്ചശേഷം ഗാംഭീര്യം തുളുമ്പുന്ന അഞ്ച് ദിവ്യവചനങ്ങള്‍ ഓതികേള്‍പിക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നു. പ്രവാചകന്‍ ഇത്തരമൊരനുഭവം ജീവിതത്തിലൊരിക്കലും പ്രതീക്ഷിച്ചിട്ടുപോലുമില്ലെന്ന കാര്യം കൂടി നമ്മളോര്‍ക്കണം. പ്രവാചകത്വത്തിന്റെയും വെളിപാടുകളുടെയും രീതിശാസ്ത്രവുമായുള്ള തികഞ്ഞ അപരിചിതത്വം, താന്‍ ഒരു പ്രവാചനായി നിയോഗിക്കപ്പെടുമെന്നോ തന്റെയടുക്കലേക്ക് മലക്ക് വരും എന്നോ ഉള്ള യാതൊരു വിചാരവുമില്ലാത്ത ഒരാളുടെ തയ്യാറെയുപ്പില്ലായ്മ. അതിഭീകരമായ ഏകാന്തത. ആരും ഭയന്നുപോകുംവിധമുള്ള ആശ്ലേഷം. ലോകര്‍ക്കു മുഴുവന്‍ ദിവ്യസന്ദേശമെത്തിക്കാനുള്ള ദൗത്യം ജഗന്നിയന്താവിനാല്‍ ഏല്‍പിക്കപ്പെടുന്നത് സൃഷ്ടിക്കുന്ന മനോവിസ്‌ഫോടനം. ദൈവത്തിന്റെ വചനങ്ങള്‍ അവന്റെ ദൂതനില്‍നിന്ന് നേരിട്ടുകേള്‍ക്കുന്നത് സൃഷ്ടിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍. ആരാണ് ഭയന്നുപോകാതിരിക്കുക? ആരാണ് വിറച്ചുപോകാതിരിക്കുക?

വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍, അവയുടെ ആശയങ്ങളും പദങ്ങളും ഒരുപോലെ ദൈവത്തില്‍നിന്ന് നിര്‍ഗളിച്ചവയായതിനാല്‍, ശുദ്ധ മനസ്സുള്ള ആരിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ക്വുര്‍ആന്‍ വചനങ്ങളുടെ കേവലമായ ശ്രുതി തന്നെ അതിന്റെ ദൈവികതയെക്കുറിച്ച ബോധമുള്ളവരുടെ മനസ്സില്‍ ആന്ദോളനങ്ങളുളവാക്കാന്‍ പോന്നതാണ്. ആശയങ്ങളറിഞ്ഞു കേള്‍ക്കുന്നവരില്‍ അത് ചെലുത്തുന്ന സ്വാധീനം അതിനേക്കാള്‍ ശക്തമാണ്. മനുഷ്യന്റെ നിസ്സാരതയും ദൈവത്തിന്റെ മഹത്വവും ദൈവതൃപ്തിക്കായുള്ള അധ്വാനങ്ങളില്‍ മനുഷ്യന്‍ വരുത്തുന്ന അലംഭാവത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തി ജീവിതത്തെ പൂര്‍ണമായി സംസ്‌കരിക്കുവാന്‍ ശേഷിയുള്ള അതിശക്തമായ ദൈവഭയം കേള്‍വിക്കാരനില്‍ നിറയ്ക്കുകയാണ് ഓരോ ക്വുര്‍ആന്‍ വചനവും ചെയ്യുന്നത്. സത്യവിശ്വാസികളില്‍ ക്വുര്‍ആന്‍ ശ്രവണം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ക്വുര്‍ആന്‍ തന്നെ പറയുന്നതിപ്രകരമാണ്: ”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചുനടുങ്ങുകയും അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.” (ക്വുര്‍ആന്‍ 8: 2).

ഈ ഫലം സൃഷ്ടിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍, ദൈവത്തിന്റെ ഘനഗംഭീരമായ സംസാരം, ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന അതിശക്തനായ ഒരു മലക്കില്‍നിന്ന് മനുഷ്യരുടെ കൂട്ടത്തില്‍വെച്ച് ആദ്യമായി കേള്‍ക്കുകയാണ് മുഹമ്മദ് നബി (സ). ക്വുര്‍ആന്‍ അവതരണം പ്രവാചകനെ മാനസികമായും ശാരീരികമായും വിറപ്പിച്ച അനുഭവമായിത്തീരാതിരിക്കുക പിന്നെയെങ്ങനെയാണ്? ക്വുര്‍ആന്‍ അവതരണപ്രക്രിയയുടെ ഭാരത്തെക്കുറിച്ച് സുന്ദരമായ ഒരുപമയിലൂടെ ക്വുര്‍ആന്‍ തന്നെ വര്‍ണിക്കുന്നുണ്ട്: ”ഈ ക്വുര്‍ആനിനെ നാം (അല്ലാഹു) ഒരു പര്‍വതത്തിനുമുകളില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കുേവണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.” (59: 21) വഹ്‌യ് പ്രവാചകനില്‍ സൃഷ്ടിച്ച വിഹ്വലത, തികച്ചും സ്വാഭാവികമായിരുന്നുവെന്നര്‍ത്ഥം. വഹ്‌യ് ലഭിച്ച സ്ഥലവും രീതിയും മുതല്‍ അതിന്റെ ഉള്ളടക്കവും ധ്വനികളും വരെ ആ വിഹ്വലതയില്‍ പ്രതിഫലിക്കുന്നുണ്ട്; ഇത്ര വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരിക-മാനസികാനുഭവങ്ങള്‍ സമ്മാനിക്കുന്ന ദൈവികബോധനപ്രക്രിയയെ താങ്ങാനുള്ള കരുത്ത് തനിക്കുണ്ടോ എന്ന ആവലാതി മുതല്‍ അന്തിമപ്രവാചകന്‍ എന്ന അതിഭയങ്കരമായ ഉത്തരവാദിത്തം ശിരസ്സാവഹിക്കാനുള്ള വലുപ്പം തനിക്കുണ്ടോ എന്ന ഭയപ്പാടുവരെ ആ വിറയലില്‍ പ്രതിധ്വനിക്കുന്നുണ്ട്.

പ്രവാചകന്‍ ഒരു മനുഷ്യനാണ് എന്ന വസ്തുത മാത്രമാണ് ഹിറാ സംഭവം തെളിയിക്കുന്നത്; നിഷ്‌കളങ്കനും ആത്മാര്‍ത്ഥതയുള്ളവനുമായ മനുഷ്യന്‍. പ്രവാചകത്വം ഏല്‍പിക്കുവാന്‍വേണ്ടി അതേ സാഹചര്യത്തിലുള്ള ഏതു മനുഷ്യനെ അതേ അനുഭവങ്ങളിലൂടെ കൊണ്ടുപോയാലും ഇതേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുക. മുഹമ്മദ് നബി (സ) മലക്കാണെന്നോ ദൈവമാണെന്നോ അല്ല മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്; മനുഷ്യനാണെന്നു തന്നെയാണ്. ആ മനുഷ്യന് ദിവ്യബോധനങ്ങള്‍ ലഭിച്ചു എന്നാണ് മുസ്‌ലിംകള്‍ പറയുന്നത്. അതിനെ ഖണ്ഡിക്കുവാനുതകുന്ന യാതൊന്നും പ്രവാചകന്റെ ഹിറാ അനുഭവങ്ങളിലില്ല തന്നെ. ക്വുര്‍ആന്‍ പറയട്ടെ: ”( നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (18: 110)

ജിബ്‌രീലിന്റെ ആഗമനം പ്രവാചകനില്‍ നിറച്ച ഭയവും അത് സൃഷ്ടിച്ച ശാരീരിക പ്രതിഫലനങ്ങളും ബൈബിള്‍ വിവരിക്കുന്ന പ്രവാചകാനുഭവങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല എന്ന മിഷനറി വാദത്തിന്റെ (അങ്ങനെ ചേര്‍ന്നുപോകുക ഒരാളുടെ പ്രവാചകത്വം തെളിയിക്കുവാന്‍ ഒരു നിലയ്ക്കും ആവശ്യമല്ലെന്ന് നാം സൂചിപ്പിച്ചുകഴിഞ്ഞു) വസ്തുനിഷ്ഠതയാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. ജിബ്‌രീല്‍ (ഗബ്രിയേല്‍) മലക്കുകളില്‍ ശക്തികൊണ്ടും ഗാംഭീര്യംകൊണ്ടും വേറിട്ടുനില്‍ക്കുന്നയാളാണെന്ന സങ്കല്‍പം ബൈബിള്‍ പ്രദാനം ചെയ്യുന്നുണ്ട്. പ്രശസ്തമായ ബൈബിള്‍ ഓണ്‍ലൈന്‍ വിജ്ഞാനകോശം www.newadvent.org പറയട്ടെ: ”ഗബ്രിയേല്‍, പേര് സൂചിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ ശക്തിയുടെ ദൂതനാണ്. ഗബ്രിയേലിനെ പരാമര്‍ശിക്കുന്ന ബൈബിള്‍ വചനങ്ങളില്‍ മഹത്വത്തെയും ശക്തിയെയും അധികാരത്തെയും ബലത്തെയുമെല്ലാം സൂചിപ്പിക്കുന്ന പദങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്… ജൂതന്‍മാര്‍ ഗബ്രിയേലിന്റെ ഈ വിശേഷണങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതുപോലെയാണ് തോന്നുന്നത്… സൊദോമിന്റെ നാശം ഗബ്രിയേലിന്റെ കൈകളിലൂടെയാണുണ്ടായതെന്ന് അവര്‍ മനസ്സിലാക്കുന്നു.” അതിശക്തനും ഗംഭീരഭാവമുള്ളയാളും ഒരു പ്രദേശത്തെയൊന്നടങ്കം നശിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച ബലവാനുമെല്ലാമായാണ് ബൈബിള്‍ പഴയനിയമം ജിബ്‌രീലിനെ അവതരിപ്പിക്കുന്നതെന്ന് സാരം. ഹിറാ ഗുഹയില്‍ പ്രവാചകനുമുന്നില്‍ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെ ന്യായീകരിക്കുക മാത്രമല്ലേ ഈ ബൈബിള്‍ വര്‍ണനകള്‍ ചെയ്യുന്നത്?

ഇനി ജിബ്‌രീല്‍ പ്രവാചകന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെ സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളിലേക്കു വരാം. ഗബ്രിയേല്‍ ദൂതനുമായി ആശയവിനിമയം നടത്തിയ ഏറ്റവും ശ്രദ്ധേയനായ പഴയനിയമ കഥാപാത്രം ദാനിയേല്‍ ആണ്. എന്തായിരുന്നു ദാനിയേലിന്റെ അനുഭവം? ഭാവിയെക്കുറിച്ചുള്ള ഭീഷണമായ സുചനകളുള്‍ക്കൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്ന വിചിത്രദൃശ്യങ്ങളുള്ള ഒരു ദര്‍ശനം ദാനിയേലിനുണ്ടാകുന്നു. ദര്‍ശനത്തിന്റെ ആഘാതത്തില്‍ നില്‍ക്കവെ ഗബ്രിയേല്‍ മനുഷ്യരൂപത്തില്‍ ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ബൈബിള്‍ പറയട്ടെ: ”ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഇതാ എന്റെ മുമ്പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു. ഉലായ് തീരങ്ങളില്‍നിന്ന് ഒരുവന്‍ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു; ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക. ഞാന്‍ നിന്നിടത്തേക്ക് അവന്‍ (ഗബ്രിയേല്‍) വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു… അവന്‍ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മൂര്‍ഛിച്ചുവീണു. എന്നാല്‍ അവന്‍ എന്നെ തൊട്ട് എഴുന്നേല്‍പിച്ചു നിര്‍ത്തി.” (ദാനിയേല്‍ 8: 15-18)

മറ്റൊരിക്കല്‍ ഗബ്രിയേല്‍ ടൈഗ്രീസ് തീരത്തുവെച്ച് ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പത്താം അധ്യായത്തിലുണ്ട്. അതിപ്രാകാരം: ”ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ ചണവസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു. അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന ഒരു പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇരമ്പല്‍ പോലെയും ആയിരുന്നു. ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു. അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു. അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലം പതിച്ചു. എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കയ്യും ഊന്നി ഞാന്‍ നിന്നു. അവന്‍ എന്നോട് പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക. ഞാന്‍ നിന്നോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. എന്നെ നിന്റെയടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതുപറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.” (ദാനിയേല്‍ 10: 5 – 11)

ഹിറയിലുണ്ടായ വെളിപാടിന്റെ ദൈവികതയെ നിഷേധിക്കാന്‍ ബൈബിളുപയോഗിച്ച് കഴിയില്ലെന്നും പ്രവാചകാനുഭവങ്ങളെ സാധൂകരിക്കുക മാത്രമാണ് ബൈബിള്‍ ഈ വിഷയത്തില്‍ ചെയ്യുന്നത് എന്നുമുള്ള കേവല വസ്തുതകളാണ് ഇവിടെ അനാവൃതമാകുന്നത്. ഗബ്രിയേലുമായുള്ള മനുഷ്യമുഖാമുഖത്തെക്കുറിച്ച് ബൈബിള്‍ പുതിയ നിയമവും ഇതേദിശയിലുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവ് സെഖര്യാവിന്റെ അനുഭവങ്ങള്‍ ശ്രദ്ധിക്കുക: ”അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലതുവശത്ത് നില്‍ക്കുന്നതായി അവന് പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.” (ലൂക്കോസ് 1: 11, 12). പ്രവാചകന്‍ (സ) ഭയവിഹ്വലനായത് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിനുണ്ടായത് വഹ്‌യല്ലെന്നും വന്നത് മലക്കല്ലെന്നുമെല്ലാം സമര്‍ത്ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ തങ്ങളുടെ സ്വന്തം ബൈബിളിന്റെയടക്കം കഴുത്തിലാണ് ഈ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ കത്തിവെക്കുന്നതെന്നര്‍ത്ഥം.

ബൈബിള്‍ ശരിയായ രീതിയില്‍ വായിച്ചവര്‍ക്കൊന്നും മുഹമ്മദ് നബി(സ)യ്ക്ക് ഹിറാ ഗുഹയില്‍ വെച്ചുണ്ടായ വെളിപാടിനെ സാക്ഷീകരിക്കുവാനല്ലാതെ നിരാകരിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ഹദീഥിന്റെ അവസാന ഭാഗത്തുള്ള വറക്വത്ബ്‌നു നൗഫലിന്റെ വാചകങ്ങള്‍ തെളിയിക്കുന്നത്. ജൂത-ക്രിസ്തു ദര്‍ശനങ്ങളോട് ആഭിമുഖ്യവും അവരുടെ ഗ്രന്ഥങ്ങളില്‍ അഗാധപരിജ്ഞാനവുമുണ്ടായിരുന്ന വറക്വ, നബി(സ)യുടെ വെളിപാടനുഭവങ്ങള്‍ കേട്ടപ്പോള്‍ അത് ജിബ്‌രീല്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും നബി(സ)ക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ത്ഥ്യം മിഷനറിമാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. അതെ, ഖദീജ (റ) ആണയിട്ടു പറഞ്ഞതുപോലെ ബന്ധുക്കള്‍ക്കും ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അശരണര്‍ക്കും അതിഥികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും തണല്‍മരമായി നിന്നിരുന്ന മുഹമ്മദ് (സ) എന്ന നന്മകളുടെ ഉടല്‍ രൂപത്തെ പ്രവാചകനായി നിയോഗിക്കുവാന്‍ ജിബ്‌രീല്‍ എന്ന മലക്കു തന്നെയാണ് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടത്; മുഹമ്മദ് നബി (സ) ജിബ്‌രീലിനോട് സ്വയം സാക്ഷ്യപ്പെടുത്തിയതുപോലെ എഴുത്തോ വായനയോ അറിയാതിരുന്ന, വേദപുസ്തക പരിജ്ഞാനം അശേഷമില്ലാതിരുന്ന ആ സാധാരണക്കാരന്റെ നാവില്‍ നിന്ന് ലോകം വിസ്മയത്തോടുകൂടി ക്വുര്‍ആന്‍ കേട്ടത് ജിബ്‌രീല്‍ അദ്ദേഹത്തിനത് പഠിപ്പിച്ചുകൊടുത്തതുകൊണ്ടാണ്. ഹിറയില്‍ നിന്ന് പ്രസരിച്ച വെളിച്ചത്തിന് ബൈബിള്‍ മറയാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു മാത്രമാണ് നമുക്ക് പറയാനുള്ളത്.

വിശുദ്ധ ക്വുര്‍ആന്‍ പ്രപഞ്ചനാഥന്‍ പ്രവാചകന് അവതരിപ്പിച്ചുകൊടുത്തതാണെന്ന് അതിന്റെ ഉള്ളടക്കം തെളിയിക്കുന്നുവെന്ന മുസ്‌ലിംകളുടെ വാദം അടിസ്ഥാനരഹിതമാണ്. മുഹമ്മദ് നബി (സ) തനിക്ക് പരിചയമുണ്ടായിരുന്ന ജൂതക്രൈസ്തവരില്‍ നിന്ന് നേടിയെടുത്ത മതവിജ്ഞാനീയങ്ങള്‍ ക്വുര്‍ആന്‍ വചനങ്ങളാക്കി പുനരാവിഷ്‌കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. പ്രവാചകപൂര്‍വ കാലഘട്ടത്തില്‍ ബൈസന്റൈന്‍ സിറിയന്‍ പ്രവിശ്യകളിലൂടെ അദ്ദേഹം നടത്തിയ യാത്രകളില്‍ കണ്ടുമുട്ടിയ ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വമാണ് പ്രവാചകനെ ക്വുര്‍ആനിന്റെ 'രചന'ക്ക് പ്രാപ്തനാക്കിയതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കുവാന്‍ വേണ്ടി ഉന്നയിക്കുന്ന ഈ വാദങ്ങള്‍ സത്യസന്ധമാണോ?

ല്ല. ഓറിയന്റലിസ്റ്റുകള്‍ കൊണ്ടുനടക്കുന്ന 'സിറിയന്‍ കഥകള്‍'ക്കൊന്നും -അവയുടെ ചരിത്രപരത വേറെ പരിശോധിക്കപ്പെടേണ്ടതാണ്- മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെയോ ക്വുര്‍ആന്റെ ദൈവികതയെയോ ഒരു നിലക്കും ചോദ്യം ചെയ്യാനുളള കെല്‍പില്ലെന്നതാണ് വാസ്തവം. ക്വുര്‍ആനിലെ വചനങ്ങള്‍ പ്രപഞ്ചനാഥന്റേതു മാത്രമാണെന്ന് അവയുടെ ഉള്ളടക്കവും ശൈലിയും സുതരാം വ്യക്തമാക്കുന്നുണ്ട്. ആയിരം സിറിയന്‍ യാത്രകളും പതിനായിരം ക്രൈസ്തവപണ്ഡിതന്‍മാരുടെ ശിഷ്യത്വവുമുണ്ടായാലും ക്വുര്‍ആനിനെപ്പോലൊരു രചന നിര്‍വഹിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്നതാണ് വാസ്തവം.

ബൈബിള്‍ വിജ്ഞാനീയങ്ങളിലുള്ള അവഗാഹമാണല്ലോ, ക്രൈസ്തവ സമ്പര്‍ക്കങ്ങള്‍ മുഖേന നേടിയെടുക്കുവാന്‍ കഴിയുമെന്ന് വിമര്‍ശകര്‍ കരുതുന്ന ക്വുര്‍ആന്‍ രചനക്കാവശ്യമായ 'ആയുധം'. ബൈബിളില്‍ പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും മാനവചരിത്രത്തെയും സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള 'വിവരങ്ങള്‍' പ്രമാദമുക്തമാണെന്ന് ഓറിയന്റലിസ്റ്റുകള്‍ക്ക് വാദമുണ്ടോ? അബദ്ധങ്ങള്‍കൊണ്ട് 'സമൃദ്ധ'മായ പ്രസ്തുത 'വിവര'ങ്ങളായിരുന്നു ക്വുര്‍ആനിന്റെ അവവലംബമെങ്കില്‍ ബൈബിളിനെപ്പോലെത്തന്നെ ക്വുര്‍ആനും തെറ്റുകളുടെ ഒരു ഘോഷയാത്രയായിത്തീരുമായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ഒരൊറ്റ അബദ്ധംപോലും വരുത്താതെയാണ് സെമിറ്റിക് പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥങ്ങളെക്കുറിച്ചും ഇസ്രയേല്‍ വംശത്തിന്റെ നാള്‍വഴിയെക്കുറിച്ചുമെല്ലാം പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നത്. ജൂത-ക്രൈസ്തവ പുരോഹിതന്‍മാരും ബൈബിളെഴുത്തുകാരും ചരിത്രാഖ്യാനത്തില്‍ വരുത്തിയ സ്ഖലിതങ്ങളൊന്നുപോലും പരിശുദ്ധ ക്വുര്‍ആനില്‍ കടന്നുവരുന്നില്ലെന്ന യാഥാര്‍ത്ഥ്യം തന്നെ, ക്വുര്‍ആനിക ഉളളടക്കത്തിന് ക്രൈസ്തവസ്രോതസ്സുകളെ സങ്കല്‍പിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ക്രൈസ്തവമോ ക്രൈസ്തവേതരമോ ആയ ഒരു വൈജ്ഞാനിക പാരമ്പര്യത്തിനും പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കത്തിനുള്ള വിശദീകരണമായിത്തീരാന്‍ കഴിയില്ല. കാരണം മനുഷ്യകര്‍തൃത്വമുള്ള പരാമൃഷ്ട വിജ്ഞാനശേഖരങ്ങളിലെല്ലാം തന്നെ മനുഷ്യസഹജമായ അബദ്ധങ്ങളുടെ നിറസാന്നിദ്ധ്യമുണ്ട്; കാലഘട്ടത്തിന്റെയും പ്രദേശത്തിന്റെയും ബുദ്ധിശക്തിയുടെയും ഓര്‍മശേഷിയുടെയും സത്യസന്ധതയുടെയും പരിമിതകള്‍ക്കൊണ്ടുവന്ന സ്വാഭാവികമായ അബദ്ധങ്ങള്‍. എന്നാല്‍ വിശുദ്ധ ക്വുര്‍ആനില്‍ സെമിറ്റിക് പാരമ്പര്യത്തെക്കുറിച്ച് എന്നല്ല, ആറായിരത്തില്‍പരം വചനങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരു ചെറിയ സ്ഖലിതം പോലും പേറുന്നില്ലെന്ന സത്യം ക്വുര്‍ആന്‍ മനുഷ്യരചനയല്ലെന്നും മനുഷ്യരുടെയൊന്നും സഹകരണം അത്തരമൊരു ഗ്രന്ഥത്തിന്റെ രചനക്ക് ഉപകാരപ്പെടുകയില്ലെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിനു മാത്രമേ പരിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുവാന്‍ കഴിയൂ എന്നാണ് അതിലെ വചനങ്ങളുടെയെല്ലാം കണിശമായ കൃത്യത നമ്മെ ബോധ്യപ്പെടുത്തുന്നത്.

ക്വുര്‍ആന്‍ ദൈവികമല്ലെന്ന് വാദിക്കുന്നവരെ ക്വുര്‍ആനില്‍ മനുഷ്യസഹജമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളുടെ വാദം തെളിയിക്കുവാന്‍ ക്വുര്‍ആന്‍ തന്നെ വെല്ലുവിളിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്: ''അവര്‍ ക്വുര്‍ആനിനെക്കുറിച്ചാലോചിക്കുന്നില്ലേ; അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവര്‍ക്കതില്‍ ധാരാളം അബദ്ധങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമായിരുന്നല്ലോ!'' (ക്വുര്‍ആന്‍ 4 : 82).

ഒന്നര സഹസ്രാബ്ദത്തോളമായി ലോകത്ത് അജയ്യമായി നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും 'സിറിയയില്‍ പോയി' മനസ്സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതുപോലെത്തന്നെയാണ് ക്വുര്‍ആനിന്റെ അനാദൃശമായ പ്രതിപാദന സൗകുമാര്യവും. അറേബ്യയിലോ സിറിയയിലോ റോമിലോ പേര്‍ഷ്യയിലോ യമനിലോ ഭാരതത്തിലോ ഗ്രീസിലോ എല്ലമായി അന്ന് ജീവിച്ചിരുന്ന സാഹിത്യസാമ്രാട്ടുകള്‍ക്കൊന്നും വികൃതാനുകരണങ്ങള്‍ക്കുപോലും ശ്രമിച്ചുനോക്കാന്‍ കഴിയാതിരുന്ന, ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് വലിയൊരു സമൂഹത്തെ അപ്പാടെ അനുയായികളായി നേടിയെടുത്ത തികച്ചും മൗലികമായ പരിശുദ്ധ ക്വുര്‍ആനിന്റെ ശൈലി സിറിയയില്‍ നിന്ന് മുഹമ്മദ് നബി(സ)ക്ക് 'വീണുകിട്ടി'യതാണെന്നു പറയാന്‍ അന്ധതയുടെ മൂര്‍ധന്യതയിലുള്ളവര്‍ക്കു മാത്രമേ കഴിയൂ! മഹാപണ്ഡിതന്‍മാരും സാഹിത്യകാരന്‍മാരും മതപുരോഹിതന്‍മാരും പകച്ചുനിന്നുപോയ ക്വുര്‍ആന്‍ വചനങ്ങള്‍ ദിവ്യമെന്ന് സത്യസന്ധര്‍ക്കൊക്കെയും ബോധ്യമാകുംവിധം നിരക്ഷരനായ ഒരു മനുഷ്യന്റെ നാവില്‍നിന്ന് വശ്യമനോഹരമായി നിര്‍ഗളിച്ചതിന് ഏതെങ്കിലും 'യാത്രകള്‍' വിശദീകരണമാകുമെന്ന് കരുതുന്നവര്‍ സഹതാപം പോലുമര്‍ഹിക്കുന്നില്ലെന്നതാണ് വാസ്തവം.

യാത്രകള്‍ പലതവണ ചെയ്തവരും മഹാപണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചവരും അനേകമായിരമുണ്ടായിട്ടുണ്ടല്ലോ ലോകത്ത്. അവര്‍ക്കാര്‍ക്കും ക്വുര്‍ആനിനെപ്പോലൊരു രചന സാധ്യമാകാത്തതെന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ വിശദീകരിക്കുമോ? ക്വുര്‍ആനിലൂടെ പ്രപഞ്ചനാഥന്‍ തന്നെ സംസാരിക്കട്ടെ: ''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനിനെ)പറ്റി ന്റത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.'' (ക്വുര്‍ആന്‍ 2 : 23-24)

പരിശുദ്ധ ക്വുര്‍ആനിന് ക്രൈസ്തവസ്രോതസ്സുകള്‍ ആരോപിക്കുവാനുള്ള അടിസ്ഥാനന്യായമായി ഈ ദിശയില്‍ സംസാരിച്ചിട്ടുള്ള വിമര്‍ശകരെല്ലാം ചൂണ്ടിക്കാണിച്ചിട്ടുള്ളത് ബൈബിള്‍ ചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പരിശുദ്ധ ക്വുര്‍ആനിലും കടന്നുവരുന്നുവെന്നതാണ്. ദിവ്യവെളിപാടുകളെയും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും കുറിച്ച് സാമാന്യധാരണയെങ്കിലുമുള്ള മുഴുവനാളുകള്‍ക്കും ഈ പ്രതിരോധം അങ്ങേയറ്റം ദുര്‍ബലവും പരിഹാസ്യവുമാണെന്ന് വളരെയെളുപ്പത്തില്‍ മനസ്സിലാകും. ആദം മുതല്‍ യേശു വരെയുള്ള പൂര്‍വപ്രവാചകന്‍മാരുടെ പിന്‍ഗാമിയായി, അവരെയെല്ലാം നിയോഗിച്ച പടച്ചതമ്പുരാനില്‍ നിന്നുള്ള ദിവ്യവെളിപാടുകള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ രൂപത്തില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മുഹമ്മദ് നബി (സ) എന്ന അന്തിമ പ്രവാചകന്‍ ലോകത്ത് നിയുക്തനായത്. ഒരേ ദൈവത്തില്‍ നിന്ന് വ്യത്യസ്ത പ്രവാചകന്‍മാര്‍ക്ക് ലഭിച്ച ഉപദേശങ്ങളില്‍ സമാനതകള്‍ കാണുന്നതില്‍ എന്താണത്ഭുതം? അന്തിമ പ്രവാചകന് ലഭിച്ച വേദഗ്രന്ഥത്തില്‍ പൂര്‍വപ്രവാചകന്‍മാരെയും പൂര്‍വവേദങ്ങളെയും കുറിച്ച വിവരണങ്ങള്‍ കടന്നുവരുന്നതില്‍ വിചിത്രമായി എന്തുണ്ടെന്നാണ് മിഷനറിമാര്‍ കരുതുന്നത്? ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് പൂര്‍ണമായ മൗനം പാലിച്ചുകൊണ്ടോ അവരെ നിഷേധിച്ചുകൊണ്ടോ ആണ് ക്വുര്‍ആന്‍ അവതരിച്ചിരുന്നത് എങ്കിലല്ലേ മിഷനറിമാര്‍ ക്വുര്‍ആനിന്റെ ദൈവികതയെ സംശയിക്കേണ്ടത്?

ബൈബിള്‍ പ്രവാചകന്‍മാരെ സംബന്ധിച്ച സത്യസന്ധമായ വിവരണങ്ങള്‍ നല്‍കുകയും അവരെ സംബന്ധിച്ച് ക്രൈസ്തവസമൂഹത്തില്‍ പ്രചരിച്ചിരുന്ന വ്യാജവാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തുകൊണ്ട് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ദൈവികമായ വിരാമം കുറിക്കുകയാണ് പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രവാചകകഥനങ്ങളിലൂടെ ചെയ്യുന്നത്. പ്രസ്തുതകഥനങ്ങളില്‍ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു മാത്രമേ ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ കഴിയൂ. അവയുടെ സാന്നിദ്ധ്യം, ക്വുര്‍ആനിന്റെ ദൈവികതയെ അരക്കിട്ടുറപ്പിക്കുക മാത്രമാണ് ചെയ്യുക എന്നതത്രെ യാഥാര്‍ത്ഥ്യം. പൂര്‍വ വേദങ്ങളുമായുള്ള ബന്ധം വിശദീകരിക്കവെ പരിശുദ്ധ ക്വുര്‍ആന്‍ തന്നെ അത് ഈ രംഗത്ത് നിര്‍വഹിക്കുന്ന ദൗത്യത്തെ കൃത്യമായി നിര്‍വചിക്കുന്നുണ്ട്: ''(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോഴവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.'' (5 : 48)

യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകന്‍ തനിക്കുമുമ്പുവന്ന പ്രവാചകന്‍മാരുടെ കഥ പറയുകയും അവരെ ഉദ്ധരിക്കുകയും അവരെ സംബന്ധിച്ച തെറ്റിദ്ധാരണകളെ തിരുത്തുകയുമെല്ലാം ചെയ്യുന്നത് തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹത്തിന് ലഭിക്കുന്ന ദിവ്യവെളിപാടുകളുടെ പ്രധാനപ്പെട്ടൊരു ഭാഗം ഇത്തരം കാര്യങ്ങളായിരിക്കുമെന്നും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അത്തരം ഒരു നൈരന്തര്യത്തിന്റെ വിശദമായ വിവരണമാണ് ബൈബിളിന്റെ മുഖ്യപ്രമേയങ്ങളിലൊന്നുതന്നെ. ഇസ്രയേല്‍ തറവാട്ടിലേക്ക് കടന്നുവന്ന ഓരോ പ്രവാചകനും തനിക്കുമുമ്പുള്ള പ്രവാചകന്‍മാരെയും പുസ്തകങ്ങളെയും പരാമര്‍ശിച്ചത് അവരൊന്നും പ്രവാചകന്‍മാരല്ലെന്നും പൂര്‍വിക പ്രവാചകന്‍മാരുടെ പ്രബോധനങ്ങള്‍ പഠിച്ചുമനസ്സിലാക്കി വ്യാജ പ്രവാചകത്വം അവകാശപ്പെട്ടവരാണെന്നുമുള്ളതിന്റെ തെളിവാണെന്ന് വിവേകമുള്ള ആരെങ്കിലും പറയുമോ? യേശുവിന്റെ സംസാരങ്ങള്‍ ദിവ്യപ്രചോദിതമല്ലെന്നും പഴയനിയമ പാഠത്തില്‍ നിന്ന് അദ്ദേഹം സ്വന്തമായി രൂപീകരിച്ചതാണെന്നും വാദിക്കുന്നവരോട് മിഷനറിമാരുടെ നിലപാടെന്തായിരിക്കും? ആ വാദത്തില്‍ നിന്ന് ഒരു നിലക്കും ഭിന്നമല്ല പരിശുദ്ധ ക്വുര്‍ആനിലെ സെമിറ്റിക് പ്രവാചകചരിത്രത്തെ മാത്രം ആധാരമാക്കിക്കൊണ്ടുള്ള മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വനിഷേധമെന്നു മനസ്സിലാക്കുവാന്‍ സെമിനാരി വിദ്യാഭ്യാസത്തിന്റെ പോലും ആവശ്യമില്ലെന്നതല്ലേ സത്യം?

ബൈബിള്‍ പ്രവാചകന്‍മാരില്‍ മിക്കവരും ജീവിച്ചത് പ്രവാചകന്‍മാര്‍ നിരന്തരമായി കടന്നുവന്ന ഇസ്രാഈല്യര്‍ക്കു മധ്യത്തിലാണ്. മുമ്പുകടന്നുവന്ന പ്രവാചകന്‍മാരുടെ ഉപദേശങ്ങളും പുസ്തകങ്ങളും അവരെ സംബന്ധിച്ച പാരമ്പര്യങ്ങളുമെല്ലാം സമൂഹത്തിലെ ഏതാണ്ടെല്ലാവര്‍ക്കും ചിരപരിചിതമായിരുന്ന സാഹചര്യങ്ങളിലേക്കാണ് ഓരോ പുതിയ ബൈബിള്‍ പ്രവാചകനും കടന്നുവരുന്നത്. 'വിവരങ്ങള്‍ കട്ടതാണെന്ന്' ആരോപിക്കേണ്ടവര്‍ക്ക് ആവശ്യമായ എല്ലാ 'പശ്ചാത്തല സൗകര്യ'ങ്ങളും അവരുടെ ജിവിതങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ ജീവിതപരിസരം ഇതില്‍നിന്നും തീര്‍ത്തുംവിഭിന്നമാണ്. ഇശ്മയേലിനുശേഷം പ്രവാചകന്‍മാരുടെ നിയോഗമൊന്നുമുണ്ടായിട്ടില്ലാത്ത, വേദഗ്രന്ഥങ്ങളൊന്നും കയ്യിലില്ലാതിരുന്ന, തികഞ്ഞ വിഗ്രഹാരാധകരും അധാര്‍മികരുമായി ജീവിച്ച മക്കന്‍ അറബികള്‍ക്കിടയില്‍ ജനിച്ചുജീവിച്ച മുഹമ്മദ് നബി(സ)യാണ് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍, അതും ബൈബിള്‍ വരുത്തിയ അബദ്ധങ്ങളില്‍ നിന്നുപോലും മുക്തമായി തന്റെ പ്രബോധിത സമൂഹത്തിനുമുന്നില്‍ വെക്കുന്നത്.

പ്രവാചകന്‍ സമ്പൂര്‍ണ നിരക്ഷരനായിരുന്നുവെന്നും മതപരമോ ഭൗതികമോ ആയിട്ടുള്ള യാതൊരു വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടില്ലെന്നുമുള്ള വസ്തുതകള്‍ നാം ഇതിനോട് ചേര്‍ത്തുവായിക്കണം. പ്രവാചകന്റെ കിറുകൃത്യമായ പൂര്‍വപ്രവാചകാപഥനങ്ങള്‍ ദിവ്യവെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരിക്കുവാന്‍ മാത്രമേ തരമുള്ളുവെന്ന് ഈ സാഹചര്യത്തെളിവുകള്‍ മുഴുവന്‍ വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചനാഥനില്‍ നിന്നുള്ള വെളിപാടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ പ്രവാചകന്‍ (സ) തികഞ്ഞ അജ്ഞനായിത്തന്നെ തുടരുമായിരുന്നുവെന്ന് ക്വുര്‍ആന്‍ തന്നെ എടുത്തുപറയുവാനുള്ള കാരണങ്ങള്‍ ഇതെല്ലമായിരിക്കാം. ക്വുര്‍ആന്‍ പറയുന്നത് കാണുക : ''അലിഫ്-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.'' (12 : 1-3)

ക്വുര്‍ആനിലെ പൂര്‍വപ്രവാചക വിവരണങ്ങള്‍ ഏതു ദൈവിക ഗ്രന്ഥത്തിന്റെയും സ്വാഭാവികത മാത്രമാണെന്നും സെമിറ്റിക് സാമൂഹിക പശ്ചാത്തലത്തിലല്ലാതെ വളര്‍ന്നുവന്ന മുഹമ്മദ് നബി(സ)ക്ക് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച കൃത്യമായ അറിവുകള്‍ പ്രപഞ്ചനാഥനില്‍ നിന്നാണ് ലഭിച്ചതെന്നും സെമിറ്റിക് സമ്പര്‍ക്കങ്ങള്‍ കൊണ്ടുപോലും സ്വരൂപിക്കാനാവാത്തവിധം അന്യൂനമായ സെമിറ്റിക് പ്രവാചക കഥനമാണ് പരിശുദ്ധ ക്വുര്‍ആന്‍ നടത്തുന്നതെന്നും നാം മനസ്സിലാക്കി. ഇനി ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും 'സിറിയന്‍ സിദ്ധാന്ത'ത്തിലേക്കുവരാം. ഒരു സിറിയന്‍ കഥക്കും വഴങ്ങാത്തവിധം സുഭദ്രമാണ് ക്വുര്‍ആനിലെ ചരിത്രാഖ്യാനത്തിന്റെ കെട്ടുറപ്പും കൃത്യതയുമെന്നതുകൊണ്ടുതന്നെ, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലക്കുമാത്രമാണ് അവയെക്കുറിച്ചുള്ള അപഗ്രഥനം പ്രസക്തമാകുന്നത്. മുഹമ്മദ് നബി (സ) ജീവിച്ച മക്കയില്‍ ക്രൈസ്തവ സമൂഹത്തിന്റെയോ ജൂത സമൂഹത്തിന്റെയോ സാന്നിദ്ധ്യമുണ്ടായിട്ടില്ലെന്ന കാര്യം ചരിത്രകാരന്‍മാര്‍ക്കിടയില്‍ സുവിദിതമാണ്. ഹിജാസിന്റെ തെക്ക് യമനിലും വടക്ക് ശാമിലും (ഇന്നത്തെ സിറിയന്‍, ഫലസ്ത്വീന്‍ പ്രവിശ്യകള്‍) ചെങ്കടലിനക്കരെ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ എത്യോപ്യയിലുമാണ് പ്രവാചകകാലഘട്ടത്തില്‍ പ്രധാനമായും ക്രൈസ്തവരുടെ സാമൂഹികസാന്നിദ്ധ്യമുണ്ടായിരുന്നത്. ഇതില്‍ സിറയയില്‍ നിന്നുള്ള ചില ക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രവാചകന് ബൈബിള്‍ കഥകളില്‍ 'ട്യൂഷന്‍' നല്‍കിയതായാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും വാദിക്കുന്നത്. ചരിത്രപരമായ ഒരു രേഖയുമില്ലാത്ത തികഞ്ഞ ഒരു അപസര്‍പ്പകകഥയാണ് ഇതെന്ന വസ്തുത അവര്‍ സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യും!

ഹിജാസില്‍ വന്ന് മതപ്രബോധനത്തിനായി തമ്പടിച്ച ചില ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച് പ്രവാചകന്‍ കാലം കഴിച്ചതായുള്ള കള്ളക്കഥകളെഴുതിവെച്ച മധ്യകാല ക്രൈസ്തവപുരോഹിതന്‍മാര്‍ മുതല്‍ പ്രവാചകന്‍ നുബുവ്വത്തിന് മുമ്പ് ബൈസന്റൈന്‍ റോമിന്റെ സിറിയന്‍ പ്രവിശ്യകളില്‍ കാലങ്ങളോളം ആത്മീയാന്വേഷണത്തിനായി അലഞ്ഞുതിരിഞ്ഞതായും മധ്യധാരണാഴിയുടെ തീരം വരെ ചെന്നെത്തിയതായും ചിലപ്പോഴൊക്ക മധ്യധാരണാഴിയില്‍ കപ്പല്‍ യാത്ര വരെ നടത്തിയതായുമുള്ള വന്യമായ ഭാവനകളെ 'ചരിത്ര'മായി പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച കൊളോണിയല്‍കാല ഓറിയന്റലിസ്റ്റുകള്‍ വരെ ഈ അപസര്‍പ്പക കഥാകാരന്‍മാരുടെ നീണ്ടനിരയിലുണ്ട്! മുഹമ്മദ് നബി (സ) കള്ള പ്രവാചകനാണെന്ന തങ്ങളുടെ വാദത്തെ പരിശുദ്ധ ക്വുര്‍ആനിന്റെ ചരിത്രാഖ്യാനത്തിന്റെ കൃത്യത കടപുഴക്കുന്നതായി ബോധ്യപ്പെട്ട ഓറിയന്റലിസ്റ്റ്-മിഷനറി കൂട്ടുകെട്ട്, പ്രസ്തുത കൃത്യതക്ക് വിശദീകരണം നല്‍കുവാന്‍ വേണ്ടി നടത്തിയ മസ്തിഷ്‌ക വ്യായാമങ്ങളുടെ സന്തതികളായിപ്പിറന്ന പെരുംകള്ളങ്ങള്‍ മാത്രമാണ് പ്രവാചകജീവിതത്തിലെ ഈ വ്യാജ സിറിയന്‍ അധ്യായങ്ങള്‍ മുഴുവനുമെന്നതാണ് വസ്തുത.

മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ തങ്ങളുടെ വകയായി എഴുതിച്ചേര്‍ത്ത ഈ സംഭവങ്ങള്‍ക്ക് ആധാരമായ ചരിത്രരേഖകളേതൊക്കെയാണെന്ന് വ്യക്തമാക്കുവാന്‍ ഓറിയന്റലിസ്റ്റുകളൊന്നും സന്നദ്ധമായിട്ടില്ല. അക്കാദമിക, വൈജ്ഞാനികാന്വേഷണത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലണിയുന്നവര്‍ ചരിത്രപരത ലവലേശവുമില്ലാത്ത കല്‍പിത കഥകളില്‍ അഭിരമിക്കുന്നുണ്ടെങ്കില്‍, ക്വുര്‍ആനിന്റെ ദൈവികത നിഷേധിക്കുവാന്‍ അവരെന്തു കടുംകയ്യും ചെയ്യും എന്ന് മനസ്സിലാക്കാനേ നമുക്ക് കഴിയൂ. സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ ക്വുര്‍ആനിന്റെ ശോഭ കെടുത്താനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ കല്ലുവെച്ച നുണകള്‍ ബോധപൂര്‍വം പറഞ്ഞ് അതിനെ തമസ്‌കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ക്വുര്‍ആനിന്റെ അജയ്യതക്കും ഔജല്യത്തിനുമാണ് അടിവരയിടപ്പെടുന്നത് എന്നതാണ് സത്യം. ഒരാളെക്കുറിച്ച്, അദ്ദേഹത്തെ തോല്‍പിക്കുവാന്‍ വേണ്ടി, ഭാവനയില്‍ വരുന്ന എന്ത് കള്ളക്കഥയും പടച്ചുണ്ടാക്കുന്നതിന്റെ പേരാണ് ചരിത്രമെഴുത്തെന്ന് കരുതുന്നവരുടെ വ്യവഹാരങ്ങള്‍ അക്കാദമിക പഠനങ്ങളുടെ ഗതി നിശ്ചയിക്കുന്ന വൈചിത്ര്യത്തിനുമുന്നില്‍ പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതുമാത്രമാണ് നമുക്കും പറയാനുള്ളത്. ''അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ,തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.'' (ക്വുര്‍ആന്‍ 9 : 32-33)

മുഹമ്മദ് നബി(സ)ക്ക് തന്റെ ജീവിതത്തില്‍ രണ്ട് സിറിയന്‍ യാത്രകള്‍ നടത്തിയതായി മാത്രമാണ് നിവേദനങ്ങളുള്ളത്. അതിലൊന്ന്, ഒന്‍പത് വയസ്സിലും പന്ത്രണ്ട് വയസ്സിനുമിടക്കെപ്പോഴോ അബൂത്വാലിബിന്റെ കൂടെ ഒരു കച്ചവടയാത്രയില്‍ മുഹമ്മദ് (സ) സിറിയയിലെ ബുസ്വ്‌റ വരെ പോയി എന്നു പറയുന്ന നിവേദനങ്ങളാണ്. ഇബ്‌നു ഇസ്ഹാഖ് അദ്ദേഹത്തിന്റെ സീറത്തു റസൂലില്ലയില്‍ ഈ കഥ പറയുന്നുണ്ട്. എന്നാല്‍ യാതൊരു നിവേദകപരമ്പരയും ഉദ്ധരിക്കാതെയാണ് അദ്ദേഹം കഥ എടുത്തുചേര്‍ത്തിട്ടുള്ളത് എന്നതിനാല്‍ തന്നെ നിവേദനങ്ങളുടെ നിദാനശാസ്ത്രമനുസരിച്ച് അദ്ദേഹത്തിന്റെ വര്‍ത്തമാനത്തെ ആധികാരികമായി പരിഗണിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇമാം തുര്‍മുദി തന്റെ ജാമിഇലും ഇമാം ഹാകിം തന്റെ മുസ്തദ്‌റകിലും ഉദ്ധരിച്ചിട്ടുള്ള ഹദീഥുകളാണ് ഈ കഥക്കാധാരമായി പിന്നെയുള്ളത്. രണ്ട് ഹദീഥുകളുടെയും നിവേദകപരമ്പരകള്‍ അനേകം ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതും അവ കാരണമായിത്തന്നെ പണ്ഡിതന്‍മാരാല്‍ സംശയാസ്പദമായി പരിഗണിക്കപ്പെട്ടിട്ടുള്ളവയുമാണ്. എന്നാല്‍ തുര്‍മുദി രേഖപ്പെടുത്തിയ ഹദീഥ് ചില പണ്ഡിതന്‍മാരെങ്കിലും ഹസന്‍ ആയോ സ്വഹീഹ് ആയോ എണ്ണിയിട്ടുണ്ടെന്ന കാര്യം ശരിയാണ്. ഹദീഥില്‍ പറയുന്ന സിറിയന്‍ യാത്രക്ക് സാക്ഷിയായിട്ടില്ലാത്ത അബൂമൂസല്‍ അശ്അരി (റ) എവിടെ നിന്നാണ് തനിക്കീ വിവരം കിട്ടിയത് എന്നുപറയാതെ പരാമൃഷ്ട കഥ പറയുന്നതാണ് ഹദീഥിലുള്ളത്. ഹദീഥിന്റെ നിവേദകപരമ്പരയെ വിമര്‍ശിച്ച പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞാല്‍ പോലും, അബൂമൂസല്‍ അശ്അരി ഇവ്വിഷയകമായി കേട്ടകാര്യം എന്നുമാത്രമേ ഹദീഥിലെ കഥയെക്കുറിച്ച് പരമാവധി പറയാന്‍ പറ്റൂവെന്നര്‍ത്ഥം. അത്തരമൊരു 'കേള്‍വി' മാത്രമായതുകൊണ്ടുതന്നെ, ഒരുപാടു പൊരുത്തക്കേടുകളും അസംഭവ്യതകളും ഹദീഥിലെ കഥാകഥനത്തിലുള്ളതായി നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സംശയാസ്പദമായ കേള്‍വി മാത്രമാണ് പ്രവാചകനെക്കുറിച്ച് പറയപ്പെടുന്ന ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ച് ആകെക്കൂടി ചരിത്രത്തിലുള്ളത്.

ഇനി, എന്താണ് അബൂമൂസല്‍ അശ്അരി കേട്ടിട്ടുള്ളതെന്നുകൂടി നാം പരിശോധിക്കുക. അബൂത്വാലിബും സംഘവും സാധാരണയായി മക്കയില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ കടന്നുപോകാറുള്ള ഒരു ക്രൈസ്തവമഠത്തിനുമുന്നിലെത്തിയപ്പോള്‍ അസാധാരണമാംവിധം അവിടുത്തെ മുഖ്യപുരോഹിതന്‍ പുറത്തേക്കിറങ്ങിവന്നുവെന്നും ബാലനായ മുഹമ്മദ് നബി(സ)യില്‍ ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ ദര്‍ശിച്ചുവെന്നും അബൂത്വാലിബിനോട് ഈ കുട്ടിയെ റോമിലേക്ക് കൂട്ടുന്നത് അപകടമായിരിക്കുമെന്ന് പറയുകയും തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും മുഹമ്മദ് നബി (സ) കച്ചവടസംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് അബൂത്വാലിബ് കൂടെ പറഞ്ഞയച്ച രണ്ട് പേരോടൊപ്പം അവിടെനിന്ന് മക്കയിലേക്ക് മടങ്ങിയെന്നും മാത്രമാണ് ഹദീഥിലുള്ളത്. തിരെ ചെറിയ പ്രായത്തില്‍ വളരെ കുറഞ്ഞൊരു സമയം ഒരു പുരോഹിതനെ കണ്ടുവെന്ന് മാത്രമാണ് ഹദീഥ് -അതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍- ആകെക്കൂടി നല്‍കുന്ന വിവരം. പ്രവാചകന് ക്രൈസ്തവപുരോഹിതന്‍മാര്‍ മതാധ്യാപനങ്ങള്‍ നല്‍കി എന്ന് ഹദീഥില്‍ എവിടെയാണുള്ളത്? സമൂഹത്തില്‍ ജീവിച്ച ഒരു വ്യക്തി എന്ന നിലക്ക് പ്രവാചകന്‍ പലരെയും കാണാനിടവന്ന നിലയില്‍ ഒരു ക്രൈസ്തവപുരോഹിതനെയും കണ്ടുമുട്ടി എന്ന, പ്രവാചകജീവിതത്തെ സംബന്ധിച്ച് ഒരു നിലക്കും പ്രസക്തമല്ലാത്ത ഒരറിവു മാത്രമാണ് ഹദീഥ് പങ്കുവെക്കുന്നതെന്ന് ചരുക്കും.

അതോടൊപ്പം, ഒരു ക്രൈസ്തവപുരോഹിതന്‍ ബൈബളില്‍ നിന്ന് ലഭിച്ച സൂചനകളുടെ വെളിച്ചത്തില്‍ മുഹമ്മദിനെ (സ) ചെറു്രപായത്തില്‍ തന്നെ ഭാവിപ്രവാചകനായി തിരിച്ചറിഞ്ഞു എന്ന അറിവുകൂടി ഹദീഥ് അവശേഷിപ്പിക്കുന്നു. വാസ്തവത്തില്‍, പ്രവാചകജീവിതവുമായി ബന്ധപ്പെട്ട് പരാമൃഷ്ട ഹദീഥിലുള്ള ഏറ്റവും പ്രസക്തമായ അറിവ് അതാണ്. മുഹമ്മദ് നബി (സ) ക്രൈസ്തവ പുരോഹിതനെ ഗുരുവായി സ്വീകരിച്ചുവെന്നല്ല, പ്രത്യുത മുഹമ്മദ് നബി(സ)യെ ലോകഗുരുവായി പുരോഹിതന്‍ അംഗീകരിച്ചുവെന്നാണ് ഹദീഥിലുള്ളത്. പ്രവാചകബാല്യത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന സിറിയന്‍ യാത്രയെ സംബന്ധിച്ച എല്ലാ നിവേദനങ്ങളും ഇക്കാര്യം ഐകകണ്‌ഠേന പറയുന്നുണ്ട്. ആ നിവേദനങ്ങള്‍ സ്വീകാര്യമാണെന്നണ് ഓറിയന്റലിസ്റ്റുകളുടെ പക്ഷമെങ്കില്‍, അവര്‍ പറയാനുദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കഥയാണ് അവ ഉല്‍പാദിപ്പിക്കുക എന്നുചുരുക്കം. സിറിയയില്‍വെച്ച് കണ്ടുമുട്ടിയ ക്രൈസ്തവ പാതിരിയുടെ പാത പിന്തുടര്‍ന്ന് പ്രവാചകനെ അംഗീകരിക്കുവാന്‍ മിഷനറിമാര്‍ സന്മനസ്സ് കാണിക്കുമോ? ബൈബിളില്‍ നബിയെക്കുറിച്ച പ്രവചനങ്ങളുണ്ടെന്ന വസ്തുതയെ അവര്‍ ഉള്‍ക്കൊള്ളുമോ ?

ഖദീജ(റ)യുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് അവരുടെ മയ്‌സറ എന്ന ഭൃത്യന്റെ കൂടെ ഖദീജയുടെ കച്ചവടവസ്തുക്കളുമായി മുഹമ്മദ് നബി (സ) ശാമിലേക്ക് ഒരു യാത്രപോയതാണ് ചരിത്രഗ്രന്ഥങ്ങളിലുള്ള രണ്ടാമത്തെ സംഭവം. ഈ സംഭവം കുറേക്കൂടി പ്രശസ്തവും ചരിത്രകാരന്‍മാര്‍ അംഗീകരിക്കുന്നതുമാണ്; വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും. എന്നാല്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും തള്ളിക്കളഞ്ഞ് മുഴുവന്‍ ചരിത്രകാരന്‍മാരുടെയും നിവേദനങ്ങളെ ആധികാരികമായി നാം സ്വീകരിച്ചാലും ആ യാത്രയില്‍ ഇവ്വിഷയകമായുണ്ടായത് ഒരു ക്രൈസ്തവപുരോഹിതനും ഒരു ജൂതവ്യാപാരിയും ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ നബി(സ)യില്‍ ദര്‍ശിച്ചുവെന്നതു മാത്രമാണ്. ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ചു പറഞ്ഞതുപോലെ, രണ്ടാം സിറിയന്‍ യാത്രയിലും ഓറിയന്റലിസ്റ്റുകള്‍ക്കാവശ്യമുള്ള യാതൊന്നും ഉണ്ടായതായി നിവേദനങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന് ചുരുക്കം. ചരിത്രത്തില്‍ നിന്ന് എത്ര വിദൂരമായാണ് ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും നബിവിദ്വേഷത്തില്‍ നിന്നുല്‍ഭൂതമാകുന്ന കാല്‍പനിക ഭാവനകള്‍ മേഞ്ഞു നടക്കുന്നതെന്നാലോചിച്ചുനോക്കൂ!

മുഹമ്മദ് നബി(സ)ക്ക് ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് സിറിയന്‍ യാത്രകളില്‍ നിന്നുലഭിച്ച അറിവുകളാണ് ക്വുര്‍ആനിലുള്ളതെന്ന വിമര്‍ശക വിശദീകരണത്തിന്റെ പരിഹാസ്യത മനസ്സിലാക്കാന്‍ ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രപുസ്തകങ്ങളിലും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, പ്രവാചകനും (സ) മക്കയിലെ ബഹുദൈവാരാധാകരും തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങളുടെ വിശദാംശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നതാണ് വാസ്തവം. രണ്ട് സിറിയന്‍ യാത്രകളില്‍ നിന്ന് സമാഹരിച്ചതാണ് ക്വുര്‍ആനിലെ പല വിവരങ്ങളുമെന്ന ആരോപണം, ക്വുര്‍ആനിനെതിരെ നൂറുകണക്കിന് വിമര്‍ശനങ്ങളുന്നയിച്ചിട്ടും ഒരു മക്കന്‍ ബഹുദൈവാരാധകനും ഒരിക്കല്‍പോലും ഉന്നയിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം, 'സിറിയന്‍ സമ്പര്‍ക്കം' പ്രവാചകന്റെ വിയോഗത്തിനുശേഷം ആരുടെെയാക്കെയോ ഭാവനയില്‍ ഉരുത്തിരിഞ്ഞ 'ഫിക്ഷന്‍' മാത്രമാണെന്ന് സുതരാം വ്യക്തമാക്കുന്നില്ലേ? കളവുകള്‍ കൊണ്ട് എത്രകാലം ലോകെത്ത വഞ്ചിക്കാമെന്നാണ് 'ഭാവനാസമ്പന്നരായ' ഓറിയന്റലിസ്റ്റ് 'കാല്‍പനികര്‍' കണക്കുകൂട്ടുന്നത്?

തന്നെ അല്ലാഹു ഒറ്റരാത്രി കൊണ്ട് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സയിലേക്ക് അതിവേഗ നിശാപ്രയാണം (ഇസ്രാഅ്) ചെയ്യിച്ചുവെന്ന മുഹമ്മദ് നബിയുടെ അവകാശവാദം വ്യാജമാണെന്ന് അതുസംബന്ധമായി അദ്ദേഹം നല്‍കിയ വിവരണങ്ങളിലെ കാലാനുചിതത്വത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പ്രവാചകന്റെ കാലഘട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സ നിലവിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഖലീഫ ഉമറിന്റെ  കാലഘട്ടത്തിലാണ് പ്രസ്തുത ആരാധനാലയം നിര്‍മിക്കപ്പെടുന്നത്.’ ഇസ്രാഅ് കെട്ടുകഥയാണെന്നു സ്ഥാപിക്കുവാന്‍ നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന ഈ ആരോപണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ

 പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പത്‌നി ഖദീജ(റ)യും പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് നബി (സ) അങ്ങേയറ്റം ഖിന്നനും സാമൂഹികമായി അരക്ഷിതനുമായിത്തീര്‍ന്നതും മക്കക്കാരുടെ കഠിനശാത്രവത്തില്‍ നിന്ന് രക്ഷയാഗ്രഹിച്ച് അദ്ദേഹം ത്വാഇഫിലെ ഥക്വീഫ് ഗോത്രക്കാര്‍ക്കടുത്തേക്ക് അഭയവും പിന്തുണയുമഭ്യര്‍ത്ഥിച്ച് ചെന്നതും അവര്‍ പ്രവാചകനെ അതിനീചമായ രീതിയില്‍ കല്ലെറിഞ്ഞോടിച്ചു മക്കയിലേക്കു തന്നെ തിരിച്ചയച്ചതും ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ അധ്യായങ്ങളാണ്. ഈ സാഹചര്യത്തില്‍ നബി(സ)ക്ക് അളവറ്റ സാന്ത്വനവും ആത്മവിശ്വാസവും പകരുകയും മാനവരില്‍ മഹോന്നതനും പ്രവാചകന്‍മാരുടെ നേതാവുമായി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തുകൊണ്ട് അല്ലാഹു നടത്തിയ അത്യത്ഭുകരമായ ഇടപെടലായിരുന്നു ഇസ്രാഉം മിഅ്‌റാജും.

ഒരു രാത്രിയില്‍ മക്കയില്‍ നിദ്രയിലേക്കു ചായുകയായിരുന്ന നബി(സ)യെ അതിവേഗം ജറൂസലേമിലേക്ക് സഞ്ചരിപ്പിച്ചു കൊണ്ടുപോവുകയും (ഇസ്‌റാഅ്) അവിടെനിന്ന് ആകാശലോകത്തേക്കുയര്‍ത്തി അവിടുത്തെ കാഴ്ചകള്‍ കാണിക്കുകയും (മിഅ്‌റാജ്) ചെയ്തശേഷം തിരിച്ചു ജറൂസലേമിലേക്കും ആ രാത്രി പുലരുന്നതിനു മുമ്പുതന്നെ മക്കയിലേക്കുമെത്തിക്കുകയും ചെയ്ത ദിവ്യദൃഷ്ടാന്തം നബിജീവിതത്തില്‍ പ്രവാചകത്വത്തെ സാക്ഷീകരിച്ചുകൊണ്ടുണ്ടായ ഏറ്റവും വലിയ അടയാളങ്ങളില്‍ (മുഅ്ജിസത്ത്) ഒന്നായിരുന്നു

. പ്രവാചകന്റെ (സ) ഇസ്രാഅ് അനുഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനത്തിലും നബി (സ) നല്‍കിയ വിവരണങ്ങളിലും പ്രമാദമായ ഒരു കാലാനുചിതത്വം മുഴച്ചു നില്‍ക്കുന്നുവെന്നും അത് ഇസ്രാഅ് ഒരു കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുവെന്നുമാണ് പല മിഷനറിമാരും ഓറിയന്റലിസ്റ്റുകളും സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുളളത്. ഇസ്രാഇന്റെ സമയത്ത് ഫലസ്ത്വീനില്‍ മസ്ജിദുല്‍ അക്വ്‌സ ഇല്ല എന്നിരിക്കെ എങ്ങനെയാണ് അങ്ങോട്ടു നിശാസഞ്ചാരം നടന്നു എന്ന അവകാശവാദം വിശ്വസനീയമാവുക എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് നമുക്ക് പരിശോധിക്കാം.

ഇസ്രാഅ് സംബന്ധിയായുള്ള ക്വുര്‍ആന്‍ വചനത്തിന്റെ സാരം ഇങ്ങനെയാണ്. ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സയിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”(1)

സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രബലമായ ഹദീഥുകളിലുണ്ട്. നബി (സ) മക്കയില്‍ ഖുറയ്ശികള്‍ പുനര്‍നിര്‍മിച്ച കഅ്ബയുടെ ചാരത്തുള്ള ഹിജ്‌റില്‍ ആയിരിക്കെയാണ് ഇസ്രാഅ് ആരംഭിച്ചതെന്നു അബ്ബാസുബ്‌നു മാലിക്കും(2) (റ), നബി (സ) ഉണര്‍വ്വിനും ഉറക്കിനുമിടയിലുള്ള ഒരവസ്ഥിയിലായിരിക്കെ ജിബ്‌രീല്‍ കടന്നുവന്ന്, കഴുതയെക്കാള്‍ വലതും കോവര്‍ കഴുതയെക്കാള്‍ ചെറുതുമായിരുന്ന, വെള്ള നിറത്തിലുള്ള ബുറാക്വ് എന്ന സവിശേഷ മൃഗത്തിന്റെ പുറത്തിരുത്തി കാഴ്ചയെത്തുന്നേടത്ത് കാലെത്തുന്ന അതിവേഗതയിലാണ് ഇസ്രാഇന് കൊണ്ടുപോയതെന്ന് അനസ്ബ്‌നു മാലിക്കും(3) (റ) പ്രവാചകനെ ഉദ്ധരിച്ചു പറഞ്ഞത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇങ്ങനെ പുറപ്പെട്ട യാത്ര ‘ബയ്തുല്‍ മക്വ്ദിസില്‍’ എത്തിയെന്നും അവിടെ ബുറാക്വിനെ തളച്ചശേഷം താന്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുവെന്നും നബി (സ) പറഞ്ഞതായി അനസ്ബ്‌നു മാലിക്കില്‍ നിന്നു തന്നെയുള്ള മറ്റൊരു നിവേദനത്തിലുണ്ട്.(4) ഇസ്രാഈല്‍ സമുദായത്തിന്റെ ജീവിതസിരാകേന്ദ്രമായിരുന്ന ജറൂസലേമിലുള്ള ബയ്തുല്‍ മക്വ്ദിസില്‍ വെച്ച് പൂര്‍വപ്രവാചകന്‍മാരായ അബ്രഹാം, മോശെ, യേശു എന്നിവരുമായുള്ള ആത്മീയ സമാഗമത്തിന് അല്ലാഹു തനിക്ക് അവസരമൊരുക്കിയെന്നും താന്‍ അവരുടെ സംഘപ്രാര്‍ത്ഥനയുടെ നേതാവായി നിശ്ചയിക്കപ്പെട്ടുവെന്നും നബി (സ) വ്യക്തമാക്കിയതായി അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മറ്റൊരു ഹദീഥില്‍(5) നിന്നു മനസ്സിലാക്കാം.

ഇസ്രാഅ് കഴിഞ്ഞ് മക്കയില്‍ തിരിച്ചെത്തി നബി (സ) കഅ്ബക്കരികില്‍ നില്‍ക്കുമ്പോള്‍ രാപ്രയാണത്തെക്കുറിച്ചു കേട്ട മക്കക്കാര്‍ ചോദ്യങ്ങളുമായി വളഞ്ഞുവെന്നും കഥനം സത്യമാണെന്നു തെളിയിക്കാന്‍ ബെയ്തുല്‍ മക്വ്ദിസിന്റെ ചില വിശദാംശങ്ങള്‍ -അല്‍പനേരം മാത്രം അവിടെ ചെലവഴിച്ചൊരാള്‍ക്ക് നല്‍കുവാനാകാത്തത്ര സൂക്ഷ്മമായവ- പറയാന്‍ ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ അല്ലാഹു നബി(സ)ക്ക് മുന്നില്‍ ബയ്ത്തുല്‍ മക്വ്ദിസ് പ്രദര്‍ശിപ്പിച്ചുവെന്നും അതുനോക്കി അദ്ദേഹം അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയെന്നും അതേ ഹദീഥില്‍ തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

മക്കയിലെ കഅ്ബക്കരികില്‍ നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സ എന്നോ ബെയ്തുല്‍ മക്വ്ദിസ് എന്നോ പറയപ്പെടുന്ന സ്ഥലത്തേക്കാണ് ഇസ്രാഅ് നടന്നതെന്നാണ് നബി (സ) വിശദീകരിച്ചതെന്ന കാര്യം മേല്‍ പരാമര്‍ശിച്ച ക്വുര്‍ആന്‍ വാക്യത്തില്‍ നിന്നും ഹദീഥുകളില്‍ നിന്നും സ്പഷ്ടമാണ്. ആരാധനകള്‍ നടക്കുന്ന ഇടത്തിനാണ് ഇവിടെ യഥാക്രമം ‘മസ്ജിദ്’ എന്നോ ‘ബയ്ത്ത്’ എന്നോ പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ‘മസ്ജിദ്’ എന്നാല്‍ ഭാഷാപരമായി ‘സാഷ്ടാംഗസ്ഥാനം’ എന്നും ‘ബയ്ത്ത്’ എന്നാല്‍ ഭവനം എന്നുമാണ് അര്‍ത്ഥം. ‘അക്വ്‌സാ’ എന്നാല്‍ വിദൂരമായത്/അങ്ങേയറ്റത്തുള്ളത് എന്നും ‘മക്വ്ദിസ്’ എന്നാല്‍ വിശുദ്ധമായത് എന്നുമാണ് ഭാഷാ വിവക്ഷ. ദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതില്‍വെച്ച് മക്കയില്‍ നിന്നേറ്റവും വിദൂരമായ ഒരു സാഷ്ടാംഗസ്ഥാനം/ആരാധനാ കേന്ദ്രം ജറൂസലേമില്‍ സ്ഥിതി ചെയ്യുന്നുവെന്നും കഅ്ബയില്‍ നിന്ന് അങ്ങോട്ടാണ് നബി(സ)യുടെ രാസഞ്ചാരം നടന്നതെന്നും ചുരുക്കം. ഏതാണ് ഈ ആരാധന കേന്ദ്രം? അത് നിര്‍മിച്ചത് ഖലീഫ ഉമറിന്റെ ഭരണകാലത്താണോ? നമുക്ക് അന്വേഷിക്കുക!

ഇസ്രാഇനെക്കുറിച്ചുള്ള ക്വുര്‍ആന്‍ വചനം നബി (സ) പാരായണം ചെയ്തു കേള്‍പ്പിക്കുന്നത് ഹിജാസിലെ തന്റെ സമകാലീനരെയാണ്. അവരില്‍ വിശ്വാസികള്‍ക്കു പുറമെ അവിശ്വാസികളായ ബഹുദൈവാരാധകരുമുണ്ട്. ഇസ്രാഇനെക്കുറിച്ച് നബി (സ) സ്വന്തം ഭാഷയില്‍ വിവരിക്കുന്നതും അവരോടു തന്നെയാണ്. ഇസ്രാഇനെക്കുറിച്ചുള്ള പ്രവാചകന്റെ (സ) കഥനം സ്വീകരിക്കുവാന്‍ സന്നദ്ധമാകാതെ അതിനെ കെട്ടുകഥയാക്കി മുദ്രകുത്തുകയും നബിനിഷേധം തുടരുകയുമാണ് അവിശ്വാസികളായ അദ്ദേഹത്തിന്റെ സമകാലീനര്‍ സ്വാഭാവികമായും ചെയ്തത്.

ഇസ്രാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പ്രവാചകാഖ്യാനത്തെ അപ്പടി തല്‍ക്ഷണം സ്വീകരിക്കുവാന്‍ സന്നദ്ധനായതിന്റെ പേരിലാണ് പ്രവാചകന്റെ ആത്മമിത്രം അബൂബക്‌റിന് ‘സ്വിദ്ദീക്വ്’ (വിശ്വസ്തത പുലര്‍ത്തുന്നയാള്‍) എന്ന അപരാഭിധാനം ലഭിച്ചത് എന്നു പറയുമ്പോള്‍, എത്ര വലിയ അവിശ്വസനീയതയോടെയാണ് ഇവ്വിഷയകമായ നബിവചനങ്ങളെ മക്ക എതിരേറ്റതെന്നു വ്യക്തമാകുന്നുണ്ട്. ‘ഇതും വിശ്വസിച്ചോ’ എന്ന മട്ടില്‍ അവിശ്വാസം മുറ്റുന്ന കണ്ണുകളുമായി തന്നെ സമീപിച്ച് ”അദ്ദേഹം രാത്രിയില്‍ ജറൂസലേമില്‍ പോയി പുലരുന്നതിനുമുമ്പ് തിരിച്ചെത്തിയെന്ന് പറയുന്നതിനെ താങ്കള്‍ക്കംഗീകരിക്കാനാകുന്നതെങ്ങനെ” എന്നു ചോദിച്ചവരോട് അബൂബക്ര്‍ പറഞ്ഞ ഈ മറുപടിയാണ് അദ്ദേഹത്തെ ‘സ്വിദ്ദീക്വ്’ ആക്കിയതെന്നാണ് ചരിത്രം പറയുന്നത്: ”അതെ! നിശ്ചയമായും ഞാന്‍ അദ്ദേഹം പറയുന്ന അതിനെക്കാള്‍ അത്ഭുതകരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടല്ലോ. രാവിലെയോ ദിനാന്ത്യത്തിലോ അദ്ദേഹത്തിന് ആകാശത്തുനിന്ന് വൃത്താന്തങ്ങളെത്തുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നില്ലേ?”(6)

ദൈവിക വെളിപാടുകള്‍ കൊണ്ടനുഗ്രഹിക്കപ്പെട്ട പ്രവാചകന്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ച ഒരു അമാനുഷിക സഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നതില്‍ യാതൊരു അസാംഗത്യവുമില്ലെന്ന, യുക്തിഭദ്രമായ ബോധ്യമാണ് അബൂബക്‌റിനെ ഇവിടെ നയിക്കുന്നത്. ഇസ്രാഅ് നടന്നുവെന്നംഗീകരിക്കുവാന്‍ വിസമ്മതിച്ച ഒരു വലിയ ആള്‍കൂട്ടം മക്കയിലുണ്ടായിരുന്നുവെന്നും അവരുടെ ‘പ്രശ്‌നവല്‍കരണങ്ങള്‍’ പ്രവാചകത്വം അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് അടിസ്ഥാന ചോദ്യമെന്നും അതംഗീകരിക്കുന്നവര്‍ക്ക് ഇസ്രാഅ് വാര്‍ത്ത അംഗീകരിക്കാതിരിക്കാനാവില്ലെന്നുമുള്ള അബൂബക്‌റിനെ പോലുള്ളവരുടെ സമര്‍ത്ഥനങ്ങള്‍ക്കുമുന്നില്‍ ബുദ്ധിപരമായി പരാജയപ്പെട്ടുവെന്നുമാണ് ഈ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു രാത്രികൊണ്ട് ഇത്രയധികം ദൂരം താണ്ടാനാകില്ല എന്നതായിരുന്നു അവിശ്വാസികളുടെ ‘പോയിന്റ്’ എന്നു സാരം. സാധാരണ നിയമങ്ങളെ മറികടന്നുകൊണ്ടുള്ള സവിശേഷമായ ഒരു ദൈവിക ഇടപെടലാണ് ‘ഇസ്രാഅ്’ എന്നതുകൊണ്ടു തന്നെ ആ പോയിന്റിന് സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ പ്രവാചകകഥനത്തില്‍ ‘കാലാനുചിതത്വം’ ഉണ്ടായിരുന്നെങ്കില്‍ ഇസ്രാഅ് വൃത്താന്തം കള്ളമാണെന്നു തെളിയിക്കുവാന്‍ അത് തീര്‍ത്തും ഉപയുക്തമാകുമായിരുന്നു. ഫലസ്ത്വീന്‍ ഉള്‍ക്കൊള്ളുന്ന അന്നത്തെ ‘ശാം’ പ്രവിശ്യയിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്നവരായിരുന്നു മക്കയിലെ അറബികള്‍; ഫലസ്ത്വീന്‍ അതുകൊണ്ടു തന്നെ അവര്‍ക്ക് ചിരപരിചിതവുമായിരുന്നു. ഫലസ്ത്വീനില്‍ ഒരു മസ്ജിദുല്‍ അക്വ്‌സ/ബെയ്തുല്‍  മക്വ്ദിസ് ഇല്ലായിരുന്നുവെങ്കില്‍ നബബവിവരണങ്ങളെ ‘പൊളിക്കുവാന്‍’ അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. എന്നിട്ടെന്തുകൊണ്ട് അവരിലൊരാള്‍ പോലും അക്കാര്യമുന്നയിച്ചില്ല?

ഫലസ്ത്വീനിന് മതപരവും വംശീയവുമായ വിശുദ്ധി കല്‍പിക്കുന്ന ജൂതന്‍മാര്‍ സമൃദ്ധമായിരുന്ന മദീനയിലേക്കാണ് നബി(സ)യും ശിഷ്യന്‍മാരും ഇസ്രാഅ് നടന്ന് ഏതാനും കാലത്തിനകം ഹിജ്‌റ പോകുന്നത്. ഇസ്രാഅ്-മിഅ്‌റാജ് കഥകള്‍ ജൂതന്‍മാരുമായി സ്വാഭാവികമായും മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായി വിനിമയം ചെയ്യപ്പെട്ടു. എന്നിട്ടും ഒരു ജൂതന്‍പോലും ഒരിക്കല്‍ പോലും എന്തുകൊണ്ട് ഏത് ബയ്ത്തുല്‍ മക്വ്ദിസ്/ഏതു മസ്ജിദുല്‍ അക്വ്‌സ എന്നു ചോദിച്ച് പ്രവാചകനരികിലേക്കു വന്നില്ല?

ബെയ്തുല്‍ മക്വ്ദിസ്/മസ്ജിദുല്‍ അക്വ്‌സ എന്ന പേരിലുള്ള ഒരാരാധനാസ്ഥാനം പ്രവാചകകാലത്തുതന്നെ ഫലസ്ത്വീനിലുണ്ടായിരുന്നുവെന്നും ഹിജാസിലെ ജൂതന്‍മാരും ബഹുദൈവാരാധകരുമടക്കം അതിനെക്കുറിച്ചറിവുള്ളവരുമായിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാചകന്റെ ഇസ്രാഅ് വിവരണത്തെ ചോദ്യം ചെയ്യാന്‍ കഅ്ബക്കരികില്‍ അദ്ദേഹത്തിനു ചുറ്റുംകൂടിയ മക്കന്‍ ബഹുദൈവാരാധകര്‍ ബെയ്തുല്‍ മക്വ്ദിസിന്റെ വിശദാംശങ്ങള്‍ പറഞ്ഞ് കഥയുടെ ആധികാരികത തെളിയിക്കുവാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചുവെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഫലസ്ത്വീന്‍ യാത്ര നടത്തിയവരും ബയ്ത്തുല്‍ മക്വ്ദിസ് നേരിട്ടുകണ്ടവരുമായ അനേകര്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണല്ലോ!

യഥാര്‍ത്ഥത്തില്‍, വിമര്‍ശകരില്‍ ചിലരെങ്കിലും ധരിച്ചുവശായിട്ടുള്ളതുപോലെ ഇസ്രാഅ് വിവരണത്തില്‍ മാത്രം നബി (സ) പരാമര്‍ശിച്ച ഒന്നല്ല ഫലസ്ത്വീനിലെ വിശുദ്ധ മസ്ജിദ്. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളിലും അനുചരന്‍മാരുടെ ജീവിതവ്യവഹാരങ്ങളിലും നിരന്തരം കടന്നുവന്നിരുന്ന ഒരു റഫറന്‍സ് പോയിന്റ് ആയിരുന്നു അത്. മിഅ്‌റാജിന്റെ അവസരത്തിലാണ് ദിനേന അഞ്ചുനേരം നിര്‍ദ്ദിഷ്ടരീതിയില്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടത് എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാക്കിെക്കാണ്ടുള്ള ദൈവിക കല്‍പന നബി(സ)ക്ക് ലഭിക്കുന്നത്.(7) ഈ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയിലേക്കു തിരിഞ്ഞുകൊണ്ട് നിര്‍വഹിക്കാനായിരുന്നു ദൈവകല്‍പന. തദടിസ്ഥാനത്തില്‍ മദീനാ ജീവിതത്തിന്റെ ആദ്യമാസങ്ങളില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് മക്കയിലെ കഅ്ബയുടെ ദിശയിലേക്കു തിരിയുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനം(8) അവതരിപ്പിക്കപ്പെടുന്നതും മുസ്‌ലിംകളുടെ ക്വിബ്‌ല ജറൂസലേമില്‍നിന്ന് മക്കയിലേക്കു മാറുന്നതും.

നബി (സ) മദീനയിലെത്തിയതിനുശേഷം പതിനാറോ പതിനേഴോ മാസങ്ങള്‍ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിനു അഭിമുഖമായിട്ടായിരുന്നുവെന്നും ഒരു അസ്വ്ര്‍ നമസ്‌കാരമാണ് കഅ്ബയിലേക്കു തിരിഞ്ഞു ആദ്യമായി നബി(സ)യുടെ നേതൃത്വത്തില്‍ സംഘമായി നിര്‍വഹിക്കപ്പെട്ടതെന്നും പുതിയ ക്വിബ്‌ലക്കഭിമുഖമായി പ്രവാചകന്റെ (സ) കൂടെ ഈ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങി മദീനയില്‍ തന്നെയുള്ള മറ്റൊരു പള്ളിക്കരികിലെത്തിയപ്പോള്‍ അവിടെ ക്വിബ്‌ലമാറ്റ വിവരമറിയാതെ ജനങ്ങള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയില്‍ തന്നെ നമസ്‌കരിക്കുന്നതു കണ്ടുവെന്നും അപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ക്വിബ്‌ലമാറ്റം വിളംബരം ചെയ്തുവെന്നും അതുകേട്ട ജനങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ തന്നെ പുതിയ ക്വിബ്‌ലയിലേക്ക് കൂട്ടമായി തിരിഞ്ഞുവെന്നും പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് (റ) വിശദീകരിച്ചത് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.(9) ഇത് നല്‍കുന്ന അറിവെന്താണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരഞ്ഞുകൊണ്ടാണ് മുസ്‌ലിംകളുടെ നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ എന്നകാര്യം പരസ്യമായിരുന്നുവെന്നും മദീനയിലെ പള്ളികള്‍ നിര്‍മിക്കപ്പെട്ടിരുന്നത് ബയ്ത്തുല്‍ മക്വ്ദിസിനുഭിമുഖമായി നമസ്‌കാരം നിര്‍വഹിക്കാനാകുംവിധമായിരുന്നുവെന്നും തന്നെയല്ലേ?

ജറുസലേമിനെക്കുറിച്ച് യഹൂദബൈബിളിന്റെയും തല്‍മൂദിന്റെയുമെല്ലാം വെളിച്ചത്തില്‍ കിറുകൃത്യമായ അറിവുണ്ടായിരുന്ന ജൂതന്‍മാര്‍ക്കു നടുവിലാണിതെല്ലാമെന്നോര്‍ക്കണം. നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നയാള്‍ക്ക് (ഇമാം) നില്‍ക്കാന്‍ ആദ്യം ബയ്ത്തുല്‍ മക്വ്ദിസിനഭിമുഖമായി നിര്‍മിക്കപ്പെട്ടിരുന്ന സ്ഥലം (മിഹ്‌റാബ്) കഅ്ബ ക്വിബ്‌ലയായതിനുശേഷവും അതേപടി സംരക്ഷിക്കപ്പെട്ട മദീനയിലെ പള്ളികളിലൊന്നാണ് ‘മസ്ജിദുല്‍ ക്വിബ്‌ലതയ്‌നി’ (രണ്ട് കിബ്‌ലകളുള്ള മസ്ജിദ്) എന്നപേരില്‍ മുസ്‌ലിം ലോകത്ത് കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകാലവും പ്രശസ്തമായിരുന്നു. ഇന്നും മദീനയിലുള്ള ഈ പള്ളിയില്‍നിന്നും അടുത്തകാലത്തുമാത്രമാണ് ഇത് നീക്കം ചെയ്തത്. ഇത് ബനൂ സലമ ഗോത്രക്കാരുടെ പള്ളിയായിരുന്നുവെന്നും പ്രവാചകന്‍ അവിടെയിരിക്കുമ്പോഴാണ് ക്വിബ്‌ല മാറ്റത്തിനുള്ള സന്ദേശം ലഭിച്ച് കഅ്ബയിലേക്കു തിരിഞ്ഞ് നമസ്‌കരിച്ചതെന്നും അതുകൊണ്ടാണ് ഈ പള്ളി സവിശേഷമായ പേരിലും രീതിയിലും നിലനിന്നതെന്നും പറയുന്ന ഒരു പാരമ്പര്യം ഇബ്‌നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്.(10) പ്രസ്തുത പാരമ്പര്യത്തിന്റെ ആധികാരികത എന്തു തന്നെയായിരുന്നാലും, ബയ്ത്തുല്‍ മക്വ്ദിസ് നമസ്‌കാരദിശയായിരുന്ന ഭൂതകാലം മുസ്‌ലിം സമൂഹത്തില്‍ കാലങ്ങള്‍ക്കുശേഷവും എത്ര സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് അത് ബോധ്യപ്പെടുത്തുന്നുണ്ട്.

ഉമറിന്റെ ഭരണകാലത്തുമാത്രം നിലവില്‍ വന്ന ഒരു കേന്ദ്രത്തിലേക്കു തിരിഞ്ഞ് ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നാണ് വിമര്‍ശകര്‍ മനസ്സിലാക്കുന്നത്? ‘ഇല്ലാത്ത’ ഒരിടത്തേക്കു തിരിഞ്ഞ് നമസ്‌കരിക്കുന്നതിലെ ‘അനൗചത്യം’ ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ പരിഹസിക്കുവാന്‍ ഒരു യഹൂദന്‍ പോലും അക്കാലത്ത് രംഗത്തുവരാതിരുന്നത് എന്തുകൊണ്ടാണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസ് അന്നുമുണ്ടായിരുന്നുവെന്നതും അതിനെക്കുറിച്ച് അവര്‍ക്കെല്ലാം അറിവുണ്ടായിരുന്നുവെന്നതുമാണ് അതിന്റെ കാരണം. അതുകൊണ്ടാണ് പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് പറഞ്ഞത്: ”യഹൂദന്‍മാരും വേദക്കാരും പ്രവാചകന്‍ നമസ്‌കാരത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിയുന്നതില്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ നമസ്‌കാരദിശ കഅ്ബയിലേക്ക് അദ്ദേഹം മാറ്റിയപ്പോള്‍ അവര്‍ അതില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.”(11)

യഹൂദന്‍മാര്‍ ബയ്ത്തുല്‍ മക്വ്ദിസ് എന്നുകേട്ട് അത്ഭുതപ്പെട്ടില്ലെന്നു മാത്രമല്ല, മുസ്‌ലിംകള്‍ അതിനെ തങ്ങളുടെ ക്വിബ്‌ലയായി സ്വീകരിച്ചതില്‍ ആവേശഭരിതരാവുക കൂടി ചെയ്തുവെന്നാണ് പരാമൃഷ്ട നിവേദനം തെളിയിക്കുന്നത്. വാസ്തവത്തില്‍, ക്വിബ്‌ല മാറ്റം അറിയിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ അത് യഹുദരില്‍ സൃഷ്ടിച്ച ഭാവഭേദങ്ങളെ സംബന്ധിച്ച സൂചനകളുണ്ട്. ”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് ( ക്വിബ്‌ല മാറ്റം ) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു. (നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ക്വിബ്‌ലയെ പിന്തുടരുന്നതല്ല. അവരുടെ ക്വിബ്‌ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ക്വിബ്‌ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.” (2: 143-145)

ഇസ്രഈല്യര്‍ പൂര്‍വിക കാലം മുതല്‍ക്കുതന്നെ വിശുദ്ധമായി ആദരിച്ചിരുന്നതും അറബികളടക്കമുള്ള കച്ചവടയാത്രികര്‍ക്ക് സുപരിചിതമായിരുന്നതും മുഹമ്മദ് നബി(സ)യും അനുയായികളും വിശുദ്ധമായി അംഗീകരിച്ചിരുന്നതുമായ ഫലസ്ത്വീനിലെ ഒരു ആരാധനാ സ്ഥാനം ബയ്ത്തുല്‍ മക്വ്ദിസ് എന്നോ മസ്ജിദുല്‍ അക്വ്‌സ എന്നോ ഉള്ള പേരില്‍ അറേബ്യയിലുടനീളം അറിയപ്പെട്ടിരുന്നുവെന്നും തന്റെ നിശായാത്ര അവിടെയെത്തിയതിനെക്കുറിച്ചാണ് നബി(സ) സംസാരിച്ചതെന്നുമാണ് ഇവയില്‍ നിന്നെല്ലാം അനിഷേധ്യമാംവിധം ബോധ്യപ്പെടുന്നത്. ഏതായിരുന്നു ആ ആരാധാനാസ്ഥാനം? ഇസ്രാഈലി പൂര്‍വപ്രവാചകന്‍മാര്‍ക്ക് നേതൃത്വം നല്‍കി നബി(സ)ക്ക് അവിടെവെച്ച് നമസ്‌കരിക്കുവാനവസരമുണ്ടായതിലെ പ്രതീകാത്മകത സൂചിപ്പിക്കുന്നതുപോലെ ഇസ്രാഈല്‍ സമൂഹത്തില്‍ അവരുടെ പ്രവാചകന്‍മാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന ആരാധനാകേന്ദ്രമായിരുന്നു ബയ്ത്തുല്‍ മക്വ്ദിസ്. ബൈബിളും ഇസ്‌ലാമിക പ്രമാണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും

. മാനവചരിത്രത്തില്‍ പ്രപഞ്ചനാഥനെ ആരാധിക്കുന്നതിനുവേണ്ടി സംവിധാനിക്കപ്പെട്ട രണ്ടാമത്തെ കേന്ദ്രം ബയ്ത്തുല്‍ മക്വ്ദിസ് ആയിരുന്നുവെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്, ഒന്നാമത്തേത് മക്കയിലെ കഅ്ബയും. അബൂ ദര്‍റ് (റ) നബി(സ)യോട് ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരെ, ഏതുപള്ളിയാണ് ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പറഞ്ഞു, ”മസ്ജിദുല്‍ ഹറാം.” അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”പിന്നെയേതാണ് നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പ്രതിവചിച്ചു,  (ജറുസലേമിലെ) മസ്ജിദുല്‍ അക്വ്‌സാ.”  അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”അവ രണ്ടിന്റെയും നിര്‍മാണങ്ങള്‍ക്കിടയിലെ കാലവിളംബമെത്രയായിരുന്നു?” അദ്ദേഹം പറഞ്ഞു, ”നാല്‍പ്പത് വര്‍ഷം.”(12)

ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട ദൈവാരാധനാകേന്ദ്രമായ കഅ്ബയില്‍ നിന്ന് രണ്ടാമതായി നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസിലേക്കാണ് പ്രവാചകന്റെ (സ) നിശാപ്രയാണം നടന്നതെന്ന് സാരം. കഅ്ബയാണ് ചരിത്രത്തില്‍ ഒന്നാമതായി നിര്‍മിക്കപ്പെട്ട ദൈവാരാധനാ ഭവനമെന്ന് ക്വുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്.(13) ആദിമനുഷ്യനായ ആദമിന്റെ കാലത്തുതന്നെ ഇവ രണ്ടും നിര്‍മിക്കപ്പെട്ടുവെന്നാണ് പണ്ഡിതന്‍മാര്‍ പൊതുവില്‍ മനസ്സിലാക്കുന്നത്. കഅ്ബയുടെ സ്ഥാനത്ത് പിന്നീടുള്ള പുനര്‍നിര്‍മാണങ്ങളും അതിന്റെ പരിപാലനവുമെല്ലാം ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്‍മാരുടെയും അവരുടെ സന്തതിപരമ്പരകളായ അറബികളുടെയും കൈകളിലൂടെ നടന്നപ്പോള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റേത് അതിനുചുറ്റും അധിവസിക്കുന്ന ഇസ്രാഈല്യരിലൂടെ നടന്നുവെന്നു മാത്രമേയുള്ളൂ. ഇസ്രാഈല്യര്‍ക്കുവേണ്ടി ബയ്ത്തുല്‍ മക്വ്ദിസിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത് അവരുടെ രാജാവും പ്രവാചകനും ആയിരുന്ന സുലൈമാന്‍ (അ) ആയിരുന്നുവെന്ന് നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്നുള്ള ഒരു നിവേദനത്തിലുണ്ട്.(14)

സോളമന്‍ നിര്‍മിച്ച ആരാധനാലയം എന്ന നിലയില്‍ തന്നെയാണ് യഹൂദര്‍ ബയ്ത്തുല്‍ മക്വ്ദിസിനെ മനസ്സിലാക്കിയത്. ജൂത-ക്രൈസ്തവ സാഹിത്യങ്ങളിലെ ‘The Temple’ സോളമന്‍ രാജാവിനാല്‍ നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസ് ആണ്. അത് നിര്‍മിക്കപ്പെട്ട ഉയര്‍ന്ന പ്രദേശമാണ് ‘Temple Mount’ എന്ന പേരില്‍ യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ അറിയപ്പെടുന്നത്. ജറുസലേമില്‍ നേരത്തെതന്നെ വിശുദ്ധ സ്ഥാനമായി മനസ്സിലാക്കപ്പെട്ടിരുന്ന Temple Mountല്‍ സോളമന്‍ രാജാവ് പണിതീര്‍ത്ത ദേവാലയമാണ് ബയ്ത്തുല്‍ മക്വ്ദിസ് എന്ന് യഹൂദപാരമ്പര്യവും ബൈബിള്‍ പഴയനിയമവും തെളിയിക്കുന്നുണ്ട്. ഉല്‍പത്തി പുസ്തകത്തിലെ ‘മോറിയാ ദേശത്തെ മലരുകള്‍'(15) ആണ് സോളമന്റെ ദേവാലയത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ Temple Mount ആയി മാറിയത്. മോറിയാ പ്രദേശം ‘സൃഷ്ടിയുടെ ആരംഭം’ മുതല്‍ക്കുതന്നെ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നുവെന്നാണ് യഹൂദവിശ്വാസം.(16) ആദമിനെ സൃഷ്ടിക്കാനുതകുന്ന മണ്ണ് കര്‍ത്താവ് ഒരുക്കൂട്ടിയതിവിടെയാണെന്നു വിശ്വസിക്കുന്ന യഹൂദന്‍മാരുണ്ട്.(17) മോറിയാ പ്രദേശത്തിന്റെ വിശുദ്ധിയെക്കുറിച്ച ഈ ധാരണ ബൈബിളെഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് കാണാനാകും. അബ്രഹാമിനോട് കര്‍ത്താവ് പുത്രന്‍ ഇസ്ഹാക്വിനെ മോറിയായിലേക്കു കൊണ്ടുപോയി അവിടെവെച്ച് ബലിയറുക്കാനാവശ്യപ്പെട്ടുവെന്നാണ് ഉല്‍പത്തി പക്ഷം.(18)

മാനവചരിത്രത്തിന്റെ നന്നേ തുടക്കം മുതല്‍ക്കുതന്നെ വിശുദ്ധമായി നിശ്ചയിക്കപ്പെട്ട സ്ഥാനമായി ബയ്ത്തുല്‍ മക്വ്ദിസിന്റെ ഭൂമിയെ ഇസ്‌ലാമിക പാരമ്പര്യത്തെപ്പോലെത്തന്നെ യഹൂദപാരമ്പര്യവും മനസ്സിലാക്കുന്നുവെന്നു ചുരുക്കം. പ്രസ്തുത ഭൂമിയില്‍ പിതാവായ ദാവീദ് എല്‍പിച്ചതുപ്രകാരം സോളമന്‍ അതിഗംഭീരമായ ദേവാലയം ഏറ്റവും മികച്ച പണിത്തരങ്ങളുടെയും പണിക്കാരെയും വെച്ചു നിര്‍മിക്കുകയും അതിന്റെ കേന്ദ്രസ്ഥാനത്ത് മോശെക്ക് കര്‍ത്താവ് കല്‍പനകള്‍ എഴുതി നല്‍കിയ പലകകള്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ പ്രമാണപെട്ടകം (Art of the covenant)സ്ഥാപിക്കുകയും മൃഗബലിയുള്‍പ്പെടെയുള്ള ഇസ്രാഈലി അനുഷ്ഠാനകര്‍മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സിരാകേന്ദ്രമായി ദേവാലയം പരിലസിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള വിശദമായ വര്‍ണനകള്‍ ബൈബിളെഴുത്തുകാര്‍ നടത്തിയിട്ടുണ്ട്.(19) ഈ ദേവാലയത്തെ യഹൂദന്‍മാര്‍ വിളിച്ചത് ഹീബ്രുവില്‍ ‘ബെയ്ത് ഹാമിക്ദാശ്’ (Beit Hamikdash) എന്നായിരുന്നു;(20) അറബികളുടെ ബയ്ത്ത് അല്‍ മക്വ്ദിസ് തന്നെ.

ഏതാണ് പരിശുദ്ധ ക്വുര്‍ആനും ഹദീഥുകളും നിശാപ്രയാണം ചെന്നെത്തിയെന്നു പറയുന്ന ഫലസ്ത്വീനിയന്‍ ആരാധനാസ്ഥാനമെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് സുതരാം വ്യക്തമാണ്. സോളമന്റെ ദേവാലയം മുഹമ്മദ് നബി(സ)യുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് വിമര്‍ശകര്‍ ഈ വസ്തുതകളെ മറികടക്കാന്‍ നോക്കാറുള്ളത്. സോളമന്‍ നിര്‍മിച്ച കെട്ടിടം ഫലസ്ത്വീനില്‍ നിലവിലുണ്ടെന്ന് ക്വുര്‍ആനോ മുഹമ്മദ് നബി(സ)യോ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഈ വിമര്‍ശനത്തിന് എന്ത് പ്രസക്തിയാണുള്ളത്?

സോളമന്‍ നിര്‍മിച്ച ദേവാലയം BCE 586ല്‍ ബാബിലോണിയക്കാര്‍ തകര്‍ത്തതും പിന്നീട് ഏഴു പതിറ്റാണ്ടോളം കഴിഞ്ഞ് യഹൂദര്‍ തല്‍സ്ഥാനത്ത് മറ്റൊരു കെട്ടിടം പണിതതും (second temple) ഹെറോദ് രാജാവ് അതിന് മോടി കൂട്ടിയതും CE 70ല്‍ യഹൂദകലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ വന്ന റോമന്‍ സൈന്യം അതു തകര്‍ത്തുകളഞ്ഞതും(21) ചരിത്രത്തില്‍ പരക്കെ അറിയപ്പെട്ടതാണ്. First Temple എന്നും Second Temple എന്നും ബൈബിള്‍ പണ്ഡിതന്മാര്‍ വിളിക്കുന്ന കെട്ടിടങ്ങള്‍ Temple Mountല്‍ സംരക്ഷിക്കപ്പെട്ടുകിടക്കുന്നില്ലെന്നും അവ തകര്‍ക്കപ്പെട്ടുവെന്നും മുഹമ്മദ് നബി(സ)യുടെ സമകാലീനരായ മദീനാ യഹൂദന്മാര്‍ക്കും ശാമിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്ന മക്കന്‍ ബഹുദൈവാരാധകര്‍ക്കും അറിയാതിരിക്കുവാന്‍ ചരിത്രപരമായി യാതൊരു നിര്‍വാഹവുമില്ല. എന്നിട്ടും അവരൊന്നും നിശായാത്രാ വിവരണങ്ങളോടോ ബയ്ത്തുല്‍ മക്വ്ദിസിനെ ക്വിബ്‌ലയാക്കാനുള്ള തീരുമാനത്തോടോ ഇക്കാര്യം പറഞ്ഞ് ഏറ്റുമുട്ടാന്‍ വരാതിരുന്നത് നബി(സ) സംസാരിച്ചത് സോളമനോ പില്‍ക്കാല ഇസ്രാഈല്യരോ നിര്‍മിച്ച ഏതെങ്കിലും കെട്ടിടങ്ങളെ കുറിച്ചല്ല, മറിച്ച് ബയ്ത്തുല്‍ മക്വ്ദിസിനെക്കുറിച്ചും മസ്ജിദുല്‍ അക്വ്‌സായെക്കുറിച്ചും ആണ് എന്നതുകൊണ്ടാണ്.

മനുഷ്യചരിത്രത്തിന്റെ ആദ്യ നാളുകള്‍ തൊട്ട് പ്രപഞ്ചനാഥന്റെ നിര്‍ദേശപ്രകാരം അവനെ ആരാധിക്കുവാനായി ഉപയോഗിക്കപ്പെട്ട ഒരു ഭൂമിശാസ്ത്ര ഉണ്‍മയാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അത്. അവിടെ കെട്ടിടങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ വന്നിട്ടും പോയിട്ടുമുണ്ട്, പക്ഷെ അവയുടെ ചുമരുകള്‍ തകര്‍ന്നാലും നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളില്‍ അത് മസ്ജിദ് തന്നെയാണ്. ആരാധനകള്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലം എന്നു മാത്രമേ സാങ്കേതികമായി മസ്ജിദിന് അര്‍ത്ഥമുള്ളൂ, അത് ചുമരുകളുള്ള കെട്ടിടത്തിനകത്താകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മുന്‍പ്രവാചകന്മാരില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയിലെവിടെയും വെച്ച് നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാന്‍ തന്റെ അനുയായികള്‍ക്ക് അല്ലാഹു അനുമതി നല്‍കിയിരിക്കുന്നു   എന്ന് പഠിപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ) പറഞ്ഞതിപ്രകാരമാണ്. ”ഭൂമി എനിക്ക് വിശുദ്ധവും ശുദ്ധിയുള്ളതും മസ്ജിദും ആക്കിത്തന്നിരിക്കുന്നു; അതിനാല്‍ പ്രാര്‍ത്ഥനാ സമയങ്ങള്‍ ആഗതമാകുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നാലും അവിടെവെച്ച് നമസ്‌കരിക്കുക.”(22)

ആരാധനാസ്ഥാനങ്ങളാണ് മസ്ജിദുകള്‍. ചുമരുകള്‍ അതിനെ പരിപാലിക്കുന്ന മനുഷ്യരുടെ സംഭാവനയാണ്; അതാരെങ്കിലും കെട്ടിയാലും കെട്ടിയില്ലെങ്കിലും കെട്ടിയവ നിലനിന്നാലും ഇല്ലെങ്കിലും മസ്ജിദായി പ്രഖ്യാപിക്കപ്പെടുകയും നീക്കിവെക്കുകയും ചെയ്ത നിലങ്ങള്‍ മസ്ജിദായി തന്നെ നിലനില്‍ക്കും- ആരാധനകള്‍ നിര്‍വഹിക്കാവുന്ന ഒരു തുണ്ട് ഭൂമി എന്ന അര്‍ത്ഥത്തില്‍. ഭൂമി മുഴുവന്‍ ഇനി മുതല്‍ മസ്ജിദ് ആണെന്ന് മുഹമ്മദ് നബി (സ) പറയുമ്പോള്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ ഭൂമിയിലെവിടെവെച്ചും നമസ്‌കരിക്കാമെന്ന പുതിയ നിയമം പടച്ചവന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ത്ഥം; അല്ലാതെ ഭൂമിക്ക് ചുമരുകളുണ്ടെന്നല്ല.

ഇതുതന്നെയാണ് ‘ബയ്ത്’ എന്ന പ്രയോഗത്തിന്റെ കാര്യവും. മസ്ജിദ് എന്നു പറയുമ്പോഴുള്ള വിവക്ഷ മാത്രമേ അതിനുമുള്ളുവെന്ന് ക്വുര്‍ആന്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നാണ് മക്കയിലെ കഅ്ബ പടുത്തുയര്‍ത്തിയതെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്: ”ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.”(23) ‘ബയ്ത്’ എന്നാണ്, മറ്റുപല ക്വുര്‍ആന്‍ വചനങ്ങളിലുമെന്നപോലെ ഇവിടെയും, കഅ്ബയെ സൂചിപ്പിക്കാന്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇബ്‌റാഹീം നബി (അ) ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും (അ) ആള്‍താമസമില്ലാത്ത മക്കയില്‍ കൊണ്ടുവന്നു താമസിപ്പിച്ച് സ്വദേശത്തേക്കു മടങ്ങിയും മക്കയില്‍ സംസം ഉറവയുണ്ടായതും അതിനുചുറ്റും ജനവാസമാരംഭിച്ചതും ഇസ്മാഈല്‍ (അ) വളര്‍ന്നുവലുതായതും അപ്പോള്‍ ഇബ്‌റാഹീം (അ) മടങ്ങിവന്നു മകനെയും കൂട്ടി കഅ്ബ നിര്‍മിച്ചതുമെല്ലാം ക്വുര്‍ആനിലും ഹദീഥുകളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ആദം നബി(അ)യുടെ കാലത്ത് ആരാധനലായമുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബ നിര്‍മിച്ചുവെന്നര്‍ത്ഥം. ഇബ്‌റാഹീം ഹാജറയെ മക്കയില്‍ കൊണ്ടുവന്നാക്കുമ്പോള്‍ അവിടെ കഅ്ബ എന്ന ഒരു നിര്‍മിതിയില്ല. എന്നാല്‍ ആ സമയത്തെ ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥന ക്വുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നു വരാം.”(24)

ഇവിടെ നിന്റെ പവിത്രമായ ‘ബയ്ത്തി’നടുത്തുള്ള താഴ്‌വരയില്‍ അവരെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ഇബ്‌റാഹീം പടച്ചവനോടു പറയുന്നത്. അദ്ദേഹം കഅ്ബ നിര്‍മിക്കുന്നതിനു മുമ്പാണിതെന്നോര്‍ക്കണം. അപ്പോള്‍, അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥലം അവിെടയുണ്ടായിരുന്നു, എടുപ്പുകളൊക്കെ ഇല്ലാതായെങ്കിലും ‘ബയ്ത്’ ബയ്തല്ലാതെയായില്ല. ഇതുതന്നെയാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെയും കാര്യം. സോളമന്റെ എടുപ്പുകള്‍ വന്നതോ പോയതോ അതിന്റെ ബയ്ത്/മസ്ജിദ് എന്ന സ്ഥാനത്തെ ഒരു നിലക്കും ബാധിക്കുന്നില്ല. അതിന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ സ്ഥലം വിശുദ്ധമായ ഒരു ആരാധനാകേന്ദ്രം അഥവാ ബയ്ത്/മസ്ജിദ് ആകുന്നു; അങ്ങോട്ടു പോകുവാനുള്ള അനര്‍ഘ സൗഭാഗ്യം കൊണ്ടാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഇസ്രാഇന്റെ രാത്രിയില്‍ അനുഗ്രഹിക്കപ്പെട്ടത്.

ഒന്നും രണ്ടും ടെമ്പിളുകള്‍ തകര്‍ക്കപ്പെട്ടതിനുശേഷം ‘Temple Mount’ യഹൂദസമൂഹത്തില്‍ വിഭാവനം ചെയ്യപ്പെട്ടതെങ്ങനെയാണെന്നുകൂടി പരിശോധിച്ചാല്‍ ഇവ്വിഷയകമായുള്ള വിമര്‍ശനങ്ങളുടെ അര്‍ത്ഥശൂന്യത പൂര്‍ണമായി ബോധ്യമാകും. റോമന്‍ ആക്രമണത്തില്‍ രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം അവിടെ വേറെ ഏര്‍പ്പാടുകള്‍ക്കൊന്നും ആരും മുതിര്‍ന്നതായി കാണുന്നില്ല. ദേവാലയത്തിന് പവിത്രത കല്‍പിച്ചിരുന്ന യഹൂദന്‍മാര്‍ക്ക് ഫലസ്ത്വീന്‍ നഷ്ടപ്പെട്ടതു തന്നെയായിരുന്നു അതിന്റെ അടിസ്ഥാന കാരണം. ജറുസലേം പിന്നീട് റോമക്കാരുടെയും ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെയും നിയന്ത്രണത്തിലേക്കാണ് പോയത്. ദേവാലയം നിലനിന്നിരുന്ന സ്ഥലത്തെ ബോധപൂര്‍വം അവഗണിച്ച് അത് പാഴ്ഭൂമിയാക്കാനായിരുന്നു അത് തച്ചുതകര്‍ത്ത റോമക്കാരുടെ ശ്രമം. അവരുടെ അനന്തരാവകാശികളായി വന്ന ബൈസന്റൈന്‍ ഭരണാധികാരികള്‍ ക്രിസ്ത്യാനികളായിരുന്നുവെങ്കിലും പഴയ നിയമപാഠങ്ങളെ പിരിഞ്ഞ് റോമന്‍ പൈതൃകത്തെ പുണര്‍ന്നിരുന്ന അവരും ഈ അവഗണന തുടര്‍ന്നു.

വിശുദ്ധ ദേവാലയ ഭൂമിയില്‍ പ്രാചീനമായ എടുപ്പുകളുടെ അവശിഷ്ടങ്ങള്‍ അനാഥമായിക്കിടന്ന ഈ കാലഘട്ടത്തിലാണ് മുഹമ്മദ് നബി(സ)യുടെ ഇസ്രാഅ് സംഭവിക്കുന്നത്; ക്രൈസ്തവര്‍ ആ സ്ഥലത്തിന്റെ വിശുദ്ധി പോലും മറന്നുതുടങ്ങിയിരുന്ന സന്ദര്‍ഭത്തില്‍! എന്നാല്‍ യഹൂദര്‍ അങ്ങനെയായിരുന്നില്ല. ദേവാലയഭൂമിയെക്കുറിച്ച വികാരസാന്ദ്രമായ ഓര്‍മകള്‍ പേറിയാണ് ഫലസ്ത്വീനില്‍നിന്ന് പുറത്താക്കപ്പെട്ട യഹൂദരുടെ തലമുറകള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ചത്. എന്തായിരുന്നു രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം റോമന്‍-ബൈസന്റൈന്‍ അതിക്രമകാരികള്‍ ചപ്പുചവറുകള്‍ നിറച്ചവഹേളിച്ച മോറിയ കുന്നിനെക്കുറിച്ച് അവരുടെ വിശ്വാസം? ഇസ്‌ലാമിക സങ്കല്‍പം പോലെത്തന്നെ അവര്‍ക്കും അത് വിശുദ്ധസ്ഥാനം തന്നെയായി നിലനിന്നുവെന്നത് മാത്രമാണുത്തരം.

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ലോകപ്രശസ്തനായ യഹൂദ റബ്ബി മയ്‌മോണിഡസിന്റെ (Maimonides) വാക്കുകളില്‍ പറഞ്ഞാല്‍ ”ബെയ്ത് ഹാമിക്ദാശ് ദൈവത്തിന്റെ അനശ്വര ഭവനമാണ്; ദേവാലയം തകര്‍ക്കപ്പെട്ടെങ്കിലും മോറിയാ കുന്നില്‍നിന്നും ‘ദൈവസാന്നിധ്യം’ പോയിട്ടില്ല; ‘മിശിഹ’ വരുമ്പോള്‍ അദ്ദേഹം അത് പുനര്‍നിര്‍മിക്കും.”(25) മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യഹൂദപരികല്‍പന അങ്ങനെതന്നെ നിലനിന്നുവെന്നണിതിനര്‍ത്ഥം. അവിടെച്ചെന്ന് ഇസ്രാഈലി പ്രവാചകന്‍മാരുടെ കൂടെ നമസ്‌കരിക്കുവാന്‍ നബി(സ)ക്ക് അല്ലാഹു അവസരമുണ്ടാക്കിക്കൊടുത്തതില്‍ പിന്നെയെന്ത് അസാംഗത്യമാണുള്ളത്?

ദേവാലയഭൂമി നഷ്ടപ്പെട്ട് പുരോഹിതാസ്ഥാനമില്ലാതായതോടെയാണ് സാധാരണക്കാര്‍ക്ക് മതം പഠിക്കാന്‍ യഹൂദ റബ്ബിമാര്‍ മിശ്‌നയും (Mishnah), ഗമറയുമെല്ലാം (Gemara) രചിച്ചുതുടങ്ങുന്ന സാഹചര്യമുണ്ടായത്. CE ആറാം നൂറ്റാണ്ടുവരെയുള്ള ഇക്കപം പണ്ഡിതരചനകളുടെ സമാഹാരമാണ് തല്‍മൂദ് (Talmud) എന്നറിയപ്പെടുന്നത്. തല്‍മൂദില്‍നിന്നുള്ള ഒരു ഭാഗം ഇപ്രകാരമാണ്: ”വിദേശത്ത് പ്രാര്‍ത്ഥനയില്‍ നില്‍ക്കുന്നവന്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ഇസ്രയേല്‍ രാജ്യത്തിലേക്കാണ്; കാരണം, ”അവര്‍ അങ്ങ് അവരുടെ പിതാക്കന്‍മാര്‍ക്ക് ദാനം ചെയ്ത ദേശത്തേക്കുനോക്കി അങ്ങയോടു പ്രാര്‍ത്ഥിച്ചാല്‍” (1 രാജാക്കന്‍മാര്‍ 8: 48) എന്നു പറഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ദേശത്തുള്ളയാള്‍ പ്രാര്‍ത്ഥനയില്‍ ജറുസലേമിലേക്കാണ് ഹൃദയം കേന്ദ്രീകരിക്കേണ്ടത്; ‘അങ്ങ് തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിന് അഭിമുഖമായി നിന്ന് പ്രാര്‍ത്ഥിച്ചാല്‍’ (1 രാജാക്കന്‍മാര്‍ 8: 44) എന്നുമുണ്ട്. ഒരാള്‍ ജറുസലേമിലാണെങ്കില്‍ അയാര്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ബെയ്ത് ഹാമിക്ദാശിമിലേക്കാണ്. -‘അവര്‍ ഈ ഭവനത്തിലേക്ക് പ്രാര്‍ത്ഥിക്കണം’ (2 ദിനവൃത്താന്തം 6: 32) എന്നാണ് പറഞ്ഞിരിക്കുന്നത്.”(26)

എന്താണിതിനര്‍ത്ഥം? അതെ, ചുമരുകള്‍ താഴെ വീണാല്‍ ഇല്ലാതാകുന്നതായിരുന്നില്ല മതബോധമുള്ള ഇസ്രാഈല്യന് ബയ്തുല്‍ മക്വ്ദിസ്. കെട്ടിയുയര്‍ത്തിയ സൗധം നിലം പൊത്തിയെങ്കിലും അതിനെ ആരാധനാകേന്ദ്രമായി തന്നെ അവന്‍ കണ്ടു. വിശുദ്ധി അതുപോലെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി, ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് റോമന്‍ പീഡനം കാരണമായി ചിതറേണ്ടി വന്നപ്പോഴും അവിടേക്കു തിരിഞ്ഞു തന്നെ പ്രാര്‍ത്ഥിച്ചു. ബയ്തുല്‍ മക്വ്ദിസ് എന്നുതന്നെ പലപ്പോഴും ആ മണ്ണിനെ വിളിച്ചു. ദേവാലയത്തിന്റെ കെട്ട് തകര്‍ത്തെന്നഹങ്കരിച്ചവര്‍ക്ക് ദേവാലയഭൂമിയും തങ്ങള്‍ക്ക് ദേവാലയമാണെന്ന് യഹൂദവൈകാരികത കാണിച്ചുകൊടുത്തു. അതേ അര്‍ത്ഥത്തില്‍ തന്നെയാണ് നബി(സ)യും ബയ്തുല്‍ മക്വ്ദിസില്‍ പോയെന്നു പറഞ്ഞത്; ക്വുര്‍ആന്‍ മസ്ജിദുല്‍ അക്വ്‌സ എന്ന വിശേഷണം നടത്തിയത്.

സുലയ്മാന്‍ നബി (അ) നിര്‍മിച്ച കെട്ടിടം തകര്‍ന്നതുകൊണ്ടോ ക്രൈസ്തവര്‍ പാഴ്ഭൂമിയായി ഉപേക്ഷിച്ചതുകൊണ്ടോ ബയ്തുല്‍ മക്വ്ദിസ് അതല്ലാതാവുകയില്ല എന്നതുകൊണ്ടു തന്നെ, തീര്‍ത്ഥയാത്ര പോകാവുന്ന വിശുദ്ധ കേന്ദ്രങ്ങളിലൊന്നായാണ് മുഹമ്മദ് നബി (സ) അനുചരന്‍മാര്‍ക്ക് മസ്ജിദുല്‍ അക്വ്‌സയെ പരിചയപ്പെടുത്തിക്കൊടുത്തത്. അദ്ദേഹം പറഞ്ഞു: ”മൂന്ന് മസ്ജിദുകള്‍ സന്ദര്‍ശിക്കാനല്ലാതെ നിങ്ങള്‍ തീര്‍ത്ഥയാത്ര പോകരുത്. ഈ എന്റെ മസ്ജിദ് (മദീനയിലെ മസ്ജിദുന്നബവി), (മക്കയിലെ) മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അക്വ്‌സ.”(27)

മുസ്‌ലിംകളുടെ തീര്‍ത്ഥാടനകേന്ദ്രമായി നിശ്ചയിക്കപ്പെട്ടതുകൊണ്ടു തന്നെ രണ്ടാം ഖലീഫ ഉമറിന്റെ (റ) കാലത്ത് ഫലസ്ത്വീന്‍ ബൈസന്റൈന്‍കാരില്‍നിന്ന് മുസ്‌ലിം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്കു വന്നപ്പോള്‍ ഉമര്‍ (റ) അവിടം സന്ദര്‍ശിക്കുകയും വൃത്തിയാക്കുകയും നമസ്‌കാര സൗകര്യമുളള ഒരു കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ആ കെട്ടിടമല്ല മസ്ജിദുല്‍ അക്വ്‌സ, പ്രത്യുത മസ്ജിദുല്‍ അക്വ്‌സയായി ക്വുര്‍ആന്‍ വിശേഷിപ്പിച്ച സ്ഥലത്ത് ഒരു ഭാഗത്തായി നിര്‍മിക്കപ്പെട്ട ഒരു സൗകര്യവും സംവിധാനവും മാത്രമായിരുന്നു പ്രസ്തുത കെട്ടിടം.(28) അതിനു പിന്നീടുണ്ടായ രൂപാന്തരങ്ങളോ വികാസങ്ങളോ ചുരുക്കങ്ങളോ ഒന്നുമല്ല മസ്ജിദുല്‍ അക്വ്‌സയുടെ അകവും പുറവും നിര്‍ണയിക്കുന്നത്. കഅ്ബക്ക് ചുറ്റും നമസ്‌കരിക്കുന്നതിനായി ഉമവികളോ അബ്ബാസികളോ തുര്‍ക്കികളോ സുഊദികളോ പണികഴിപ്പിച്ച കെട്ടിടങ്ങളല്ല  മറിച്ച് ആ സ്ഥലമാണ് മസ്ജിദുല്‍ ഹറാം എന്നതുപോലെത്തന്നെ. ഇതുമനസ്സിലാക്കാതെയാണ് വിമര്‍ശകര്‍ മസ്ജിദുല്‍ അക്വ്‌സയും ഉമര്‍(റ) നിര്‍മിച്ച പള്ളിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നത്.

ശ്രദ്ധിക്കുക: ഇസ്രാഅ് വിവരണങ്ങളില്‍ വിശ്വസിച്ച, ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരിഞ്ഞ് ഒന്നര വര്‍ഷത്തോളം നബി(സ)ക്കൊപ്പം നമസ്‌കരിച്ച, മസ്ജിദുല്‍ അക്വ്‌സ തീര്‍ത്ഥാടന കേന്ദ്രമായി പ്രവാചകനാല്‍ പഠിപ്പിക്കപ്പെട്ട ഉമര്‍ (റ) ഫലസ്ത്വീനില്‍ എത്തിയപ്പോള്‍ മസ്ജിദുല്‍ അക്വ്‌സ എന്ന പേരില്‍ കറതീര്‍ന്ന ഒരു കെട്ടിടം കാണാതെ അത്ഭുത പരതന്ത്രനായിട്ടില്ല. ആരാധനകള്‍ക്ക് സൗകര്യപ്പെടുംവിധമുള്ള കെട്ടിടങ്ങളൊന്നും മസ്ജിദുല്‍ അക്വ്‌സയുടെ സ്ഥാനത്ത് നിലവിലില്ലെന്നു അറിയാവുന്നതുകൊണ്ട് സന്ദര്‍ശനാവസരത്തില്‍ തികച്ചും സ്വാഭാവികമായി പെരുമാറുകയും അവിടെയൊരു പള്ളി നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.

അതെ, ഒന്നാം ടെമ്പിളോ, രണ്ടാം ടെമ്പിളോ ഫലസ്ത്വീനില്‍ നില്‍ക്കുന്നതായി പ്രവാചകനോ അനുചരന്‍മാരോ ഒന്നും മനസ്സിലാക്കിയിരുന്നില്ല; അവയെ അല്ല അവരാരും മസ്ജിദുല്‍ അക്വ്‌സ എന്നോ ബയ്ത്തുല്‍ മക്വ്ദിസ് എന്നോ വിളിച്ചത്. അതിനാല്‍ ഇസ്രാഅ് വിവരണത്തില്‍ കാലാനുചിതത്വമുെണ്ടന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല

കുറിപ്പുകള്‍

  1. ക്വുര്‍ആന്‍ 17: 1.
  2. ബുഖാരി, സ്വഹീഹ്/കിതാബു മനാകിബില്‍ അന്‍സ്വാര്‍.
  3. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  4. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  5. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  6. ഹാകിം, മുസ്തദ്‌റക് അലസ്സ്വഹീഹയ്ന്‍. see Ali Muhammad As-Sallabee, The Noble life of the Prophet (Riyadh. Darussalam, 2005), vol. 1, pp 552-3.
  7. ബുഖാരി, സ്വഹീഹ്/കിതാബു ബദീല്‍ ഹല്‍ക്വ്.
  8. ക്വുര്‍ആന്‍ 2: 143-145.
  9. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  10. S.Moinul Haq, Ibn sa’d’s Al Tabaqat Al Kabir (New Delhi. kitab bhavan, 2009), vol. 1, 284.
  11. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  12. ബുഖാരി, സ്വഹീഹ്/കിതാബുല്‍ അമ്പിയാഅ്.
  13. ക്വുര്‍ആന്‍ 3: 96.
  14. അഹ്മദ് അന്നസാഇ, സുനനുസ്സുഗ്‌റ/കിതാബുല്‍ മസാജിദ്; യസീദ് ഇബ്‌നു മാജ, സുനന്‍/ കിതാബു ഇക്വാമതിസ്സ്വലാതി വസ്സുന്നതു ഫീഹാ.
  15. ബൈബിള്‍; ഉല്‍പത്തി 22: 2
  16. Rabbi Menachan M Sohneerson, ‘G-d’s chosen House-www,chabadozy
  17. see Jochua Hammes, ‘what is beneadh the temple mount?’, www.smithsonianmag.com
  18. ഉല്‍പത്തി 22: 2.ബൈബിള്‍, 1 ദിനവൃത്താന്തം അധ്യായങ്ങള്‍ 28, 29. 2 ദിനവൃത്താന്തം അധ്യായങ്ങള്‍ 1 – 7.
  19. www.chabad.org.op.cit
  20. see Temple Mount, the Temple Jerusalem during first Temple, second Temple of in www.jeuishviofnallibray.org
  21. ബുഖാരി, സ്വഹീഹ്/കിതാബുല്‍ മസാജിദി വ മവാദിഇ സ്സ്വലാത്ത്.
  22. ക്വുര്‍ആന്‍ 2: 127.
  23. ക്വുര്‍ആന്‍ 14: 37.
  24. See www.chabad.org.op.cit
  25. The William Davidson Talmud, berakhot Daf 30 a.

അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബൈബിള്‍ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഹാജറും ഇസ്മാഈലും ഇബ്രാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ?

ല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ടെന്നും അതിനാല്‍ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചതെന്ന പ്രവാചകന്‍(സ)യുടെ അധ്യാപനം അടിസ്ഥാനരഹിതമാണെന്നും സമര്‍ത്ഥിക്കുവാനാണ് മിഷനറിമാര്‍ ശ്രമിച്ചുവരാറുള്ളത്. കഅ്ബയുടെ അബ്രഹാമിക പശ്ചാത്തലം മുഹമ്മദ് നബി(സ)ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ക്കും അവരെ പരിചയമുണ്ടായിരുന്നവര്‍ക്കും ബോധ്യമുണ്ടായിരുന്നതാണെന്നും കഅ്ബ ഏകദൈവാരാധനക്കുവേണ്ടി അബ്രഹാം സ്ഥാപിച്ചതാണെന്ന വസ്തുതയെ നിരാകരിക്കുന്ന യാതൊരു ചരിത്രരേഖയുമില്ലെന്നും നാം നേരത്തെ കണ്ടുകഴിഞ്ഞു. മുഹമ്മദ് നബി (സ) പുതുതായി അവതരിപ്പിച്ച ഒരു വാദത്തെയല്ല, മറിച്ച് അറബികള്‍ക്കും ചരിത്രത്തിനും തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെയാണ് മിഷനറിമാര്‍ ബൈബിളുപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നാണിതിനര്‍ത്ഥം. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്ന് സ്ഥാപിച്ചതല്ലെന്ന് പറയാന്‍ മിഷനറിമാരുടെ കയ്യില്‍ ബൈബിളല്ലാത്ത യാതൊരു പ്രണാണവുമില്ല. അതുകൊണ്ടുതന്നെ, ബൈബിള്‍ പ്രമാദങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ചരിത്രസ്രോതസ്സാണെങ്കില്‍ മാത്രമേ ഈ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്നു പറയാനാകൂ.

ക്വുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണെന്നാണ് ക്വുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുള്ളത്; മുസ്‌ലിം ലോകം നാളിതുവരെയായി അങ്ങനെയാണ് മനസ്സിലാക്കി വന്നിട്ടുള്ളതും. ബൈബിള്‍ ക്രൈസ്തവരുടെ വേദഗ്രന്ഥമാണെന്നാണ് പറയപ്പെടാറുള്ളതെങ്കിലും അത് പ്രപഞ്ചരക്ഷിതാവിന്റെ വചനങ്ങളുടെ സമാഹാരമാണെന്ന് ബൈബിളെഴുത്തുകാര്‍ക്കോ ക്രൈസ്തവലോകത്തിനുപോലുമോ അവകാശവാദമില്ല.

പ്രവാചകന്‍മാരുടെയും ഇസ്രയേല്‍ സമൂഹത്തിന്റെയും ചരിത്രം പല കാലങ്ങളിലായി മനുഷ്യര്‍ എഴുതിവെച്ചതിന്റെ സമാഹാരമാണ് ബൈബിള്‍ പഴയ നിയമം. ആ ചരിത്രം പറഞ്ഞുപോകുമ്പോള്‍ പ്രവാചകവചനങ്ങളായി അവരുടെ ഓര്‍മയിലുള്ള പലതും ബൈബിളില്‍ കടന്നുവരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. അതാത് പ്രവാചകന്‍മാരുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ബൈബിള്‍ പുസ്തകങ്ങള്‍ പലതും രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ബൈബിളില്‍ നമുക്കിന്ന് വായിക്കാന്‍ കഴിയുന്ന പ്രവാചകചരിത്രത്തിലും അതിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രവാചക വചനങ്ങളിലും സ്ഖലിതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ സ്ഖലിത സാധ്യതകളോടുകൂടി എഴുതപ്പെട്ടു എന്നതിനുപുറമെ, എഴുതപ്പെട്ടതിനുശേഷം പില്‍ക്കാലക്കാരുടെ തിരുത്തലുകള്‍ക്ക് നിരന്തരമായി വിധേയമായി എന്നത് ബൈബിള്‍ വിവരണങ്ങളുടെ ആധികാരികതയെ പിന്നെയും സംശയാസ്പദമാക്കുന്നു. സത്യസന്ധരായ ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത വസ്തുതകളാണിവയെല്ലാം. ബൈബിള്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകണമെന്നില്ല എന്നു തന്നെയാണ് ഇതിന്റെയര്‍ത്ഥം.

ബൈബിള്‍ പറയുന്ന ചരിത്രത്തില്‍ അനേകം അബദ്ധങ്ങളുണ്ടെന്ന് ഇതിനകം ചരിത്രഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ പറയുന്നതുകൊണ്ടു മാത്രം അത് മക്കയിലല്ല എന്നു വരികയില്ലെന്ന് ചുരുക്കം. ‘ഞങ്ങളുടെ ബൈബിള്‍ പറയുന്നു; അതിനാല്‍ ലോകം അത് അംഗീകരിക്കണം’ എന്നു പറയുന്ന ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷ മിഷനറിമാരുടെ മനസ്സമാധാനത്തിനു മാത്രമേ ഉപകരിക്കൂ. ബൈബിള്‍ കുറ്റമറ്റ ചരിത്രസ്രോതസ്സാണെന്നും അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നും തെളിയിക്കുവാന്‍ മിഷനറിമാര്‍ സന്നദ്ധമാകാത്തിടത്തോളം കാലം സത്യാന്വേഷികള്‍ അതിന് യാതൊരു വിലയും കല്‍പിക്കുകയില്ല.

ഇബ്‌റാഹീം നബി(അ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കാ ബന്ധം നിഷേധിക്കുവാന്‍ മിഷനറിമാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളെയാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അവയില്‍ ആദ്യത്തേതായ ഉല്‍പത്തി പുസ്തകത്തെ. ഉല്‍പത്തി, പുറപ്പാട്, സംഖ്യ, ലേവ്യ, ആവര്‍ത്തനം എന്നിവയടങ്ങുന്ന പഞ്ചഗ്രന്ഥി തോറയാണെന്ന് സാമാന്യമായി പലരും പറഞ്ഞുപോകാറുണ്ടെങ്കിലും മോശെ പ്രവാചകനവതരിപ്പിക്കപ്പെട്ട തോറ അതേപടി സംരക്ഷിക്കപ്പെട്ടതല്ല, മറിച്ച് അതിലേക്ക് പല കാലങ്ങളിലായി പലതും പുരോഹിതന്‍മാര്‍ സ്വധാരണകള്‍ക്കനുസരിച്ച് എഴുതിച്ചേര്‍ത്തുണ്ടാക്കിയതാണ് പഞ്ചപുസ്തകങ്ങളുടെ ഉള്ളടക്കമെന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തന പുസ്തകത്തിലെ മുപ്പത്തിനാലാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ പോലുമുണ്ട്. മോശെക്ക് കര്‍ത്താവ് അവതരിപ്പിച്ചുകൊടുത്ത വചനങ്ങള്‍ അപ്പടി പരിരക്ഷിക്കപ്പെടുന്നതല്ല പഞ്ചഗ്രന്ഥങ്ങളെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. മോശെ പ്രവാചകനുശേഷവും പഞ്ചപുസ്തകങ്ങളില്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം.

അബ്രഹാമിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച മോശെയുടെ മരണശേഷവും പുരോഹിതന്‍മാര്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രം വെച്ച് അബ്രഹാം ഹാഗറിനെ കൊണ്ടുചെന്നാക്കിയത് മക്കയിലല്ല എന്നു തീരുമാനിക്കാന്‍ കഴിയുക എങ്ങനെയാണ്? പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്! ”വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?  ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും, (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.” (ക്വുര്‍ആന്‍ 3 : 65-68)

ഹാജറിന്റെയും ഇസ്മാഈലിന്റെയും പാലായനമുണ്ടായത് മക്കയിലേക്കല്ലെന്ന് ബൈബിള്‍ പുസ്തകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വാദിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് നമുക്ക് വ്യക്തമായി. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അറേബ്യന്‍ അധ്യായങ്ങള്‍ ബൈബിള്‍ നിരാകരിക്കുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. ഇശ്മയേലിന്റെ പുത്രനായി ബൈബിള്‍ പരിചയപ്പെടുത്തുന്ന കേദാറിന്റെ (ഉല്‍പത്തി 25 : 13, ദിനവൃത്താന്തം 1 : 29) സന്തതിപരമ്പരകള്‍ അറേബ്യയിലാണ് നിവസിക്കുന്നതെന്ന് ബൈബിളെഴുത്തുകാര്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. യെശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ഇപ്പോള്‍ ‘അറേബ്യയെക്കുറിച്ചുള്ള സന്ദേശം’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന വചനങ്ങള്‍ വായിക്കുക: ”അറേബ്യയെക്കുറിച്ചുളള അരുള്‍പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്ക് ജലം നല്‍കുവിന്‍, പാലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍ നിന്നും കുലച്ച വില്ലില്‍ നിന്നും യുദ്ധത്തിന്റെ നടുവില്‍ നിന്നും രക്ഷപെട്ട് ഓടുന്നവരാണ്. കര്‍ത്താവ് എന്നോട് അരുളിചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ മഹത്വവും നശിക്കും. കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കം ചിലര്‍മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിചെയ്തിരിക്കുന്നത്.” (എശയ്യ 21 : 13-17).

ഫലസ്ത്വീനു പുറത്തുള്ള അറേബ്യന്‍ മരുപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നവരായാണ് ഇസ്മാഈലിന്റെ സന്തതിപരമ്പരകളെ ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഉല്‍പത്തി പുസ്തകം പൂര്‍ണമായി പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ബൈബിള്‍ പരാമര്‍ശിക്കുന്ന ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ടവരാണ് മക്കയില്‍ നിവസിക്കുന്നതെന്ന് അവരെ പരിചയമുണ്ടായിരുന്ന ജൂതന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മദീനയിലെ ജൂതന്‍മാര്‍ മുതല്‍ പ്രാചീന റോമില്‍ ജീവിച്ച ജോസിഫസിനും സോസിമേമസിനും വരെ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാതിരുന്നത്. മിഷനറിമാര്‍ നൂറുശതമാനം ആധികാരികമെന്ന് വിശ്വസിക്കുന്ന ബൈബിള്‍ വിവരണങ്ങള്‍പോലും അറേബ്യയുടെ ഇസ്മാഈലി വേരുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് സാരം.

‘ഇശ്മയേല്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു’ എന്ന ബൈബിള്‍ വചനമാണ് (ഉല്‍പത്തി 21 : 20) ഇസ്മാഈലും ഹാജറും പാര്‍പ്പുറപ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ സൂചിപ്പിക്കുന്നുവെന്ന് പറയാനായി മിഷനറിമാര്‍ ഉപയോഗിക്കാറുള്ളത്. ‘പാറാന്‍’ എന്ന പ്രയോഗം ബൈബിളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയും. അവിടെയെല്ലാം ബൈബിള്‍ ഉദ്ദേശിച്ചത് ഇന്ന് നമുക്ക് പരിചയമുള്ള ഏത് പ്രദേശത്തെയാണ് എന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്തവം. ഇശ്മയേല്‍ പാര്‍ത്ത പാറാന്‍ ഏതാണെന്ന കാര്യത്തിലും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ‘പാറാന്‍’ എന്ന, ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലാത്ത, അനേകം അര്‍ത്ഥസാധ്യതകള്‍ അവശേഷിപ്പിക്കുന്ന അവ്യക്തമായ പ്രയോഗമാണ് ഇസ്മാഈല്‍ വളര്‍ന്ന പ്രദേശത്തെക്കുറിച്ച് ബൈബിള്‍ നടത്തുന്നതെന്നര്‍ത്ഥം. പാറാന്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടത് ഇന്ന പ്രദേശമാണെന്ന് തറപ്പിച്ചു പറയാന്‍ നിര്‍വാഹങ്ങളൊന്നുമില്ലെന്നിരിക്കെ, ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചത് മക്കയല്ലെന്ന് മിഷനറിമാര്‍ക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയാണ്? പാറാന്‍ ഒരു മരുഭൂമിയാണെന്ന അധികവിവരം മാത്രമാണ് പരാമൃഷ്ട ബൈബിള്‍ വചനത്തില്‍ നിന്നു ലഭിക്കുന്നത്. ആ വിവരമാകട്ടെ, പാറാന്‍ മക്കയാകാനുള്ള സാധ്യതയെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഫലസ്ത്വീനിലെ ‘ബിഅ്ര്‍ ശബ’യാണ് പാറാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്ന് ബൈബിള്‍ വചനങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. പാറാന്‍ മരുഭൂമിയെക്കുറിച്ച് പറയുന്നതിനു തൊട്ടുമുമ്പ് ബൈബിള്‍ ഹാജറിന്റെ ബിഅ്ര്‍ ശബ അനുഭവങ്ങളെക്കുറിച്ച് പറയുന്നുവെന്നതാണ് അവരുടെ ന്യായം. വചനങ്ങള്‍ ഇപ്രകാരമാണ്: ”അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബിഅ്ര്‍ ശബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞ് മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നുപറഞ്ഞ് അവള്‍ കുറേ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കയ്യിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവര്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു.” (ഉല്‍പത്തി 21 : 14-21).

ബിഅ്ര്‍ ശബയാണ് പാറാന്‍ എന്ന വാദം ഈ ബൈബിള്‍ ഖണ്ഡികയില്‍ നിന്ന് നിര്‍ധരിച്ചെടുക്കുന്നത് അബദ്ധമാണ് എന്നാണ് സൂഷ്മ വായനയില്‍ ബോധ്യപ്പെടുന്നത്. ഈ വാചകങ്ങള്‍ക്ക് തൊട്ടുമുകളിലുള്ള ബൈബിള്‍ വചനങ്ങള്‍ കൂടി പരിശോധിക്കുക: ”ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രഹാത്തിന് ജനിച്ച മകന്‍, തന്റെ മകനായ ഇസ്ഹാഖിനോടുകൂടെ കളിക്കുന്നത് സാറ കണ്ടു. അവള്‍ അബ്രഹാത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസ്ഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രഹാത്തിനോട് അരുളിചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ നീ ചെയ്യുക. കാരണം ഇസ്ഹാഖിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.” (ഉല്‍പത്തി 21 : 9-13).

ഇശ്മയേലിനോടും ഹാജറിനോടും സാറയ്ക്ക് അസഹിഷ്ണുത തോന്നിയെന്നും തന്റെയും ഇസ്ഹാഖിന്റെയും ജീവിതപരിസരങ്ങളില്‍ നിന്ന് ഹാജറിനെയും ഇശ്മയേലിനെയും പുറത്താക്കാന്‍ സാറ അബ്രഹാമിനോട്  ആവശ്യപ്പെട്ടുവെന്നും ഇതില്‍ അസ്വസ്ഥനായ അബ്രഹാമിനെ, സാറയുടെ ആവശ്യം രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ അബ്രഹാമിന്റെ രണ്ട് സന്തതിശാഖകള്‍ മഹാജനസഞ്ചയങ്ങളായി മാറുക എന്ന ദൈവിക പദ്ധതിയുടെ നിവൃത്തിയായി മാറുമെന്ന് പറഞ്ഞ് കര്‍ത്താവ് ആശ്വസിപ്പിച്ചുവെന്നും തദടിസ്ഥാനത്തില്‍ ഇസ്ഹാഖും സാറയും താമസിച്ചിരുന്ന നാട്ടില്‍ നിന്ന് വിദൂരവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് അബ്രഹാം ഹാഗറിനെയും ഇശ്മയേലിനെയും പറഞ്ഞുവിട്ടുവെന്നും ആണ് ഉപര്യുക്ത ബൈബിള്‍ വചനങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍പ്രകാരം ഹാഗറിന്റെയും ഇശ്മയേലിന്റെയും പാലായനത്തിന്റെ ലക്ഷ്യം തന്നെ സാറയുടെയും ഇസ്ഹാഖിന്റെയും ചുറ്റുവട്ടങ്ങളില്‍ നിന്ന് രക്ഷപെടലായിരുന്നുവെന്ന് സാരം.

ബിഅ്ര്‍ ശബ ഇസ്ഹാഖിന്റെയും സാറയുടെയും സ്വന്തം നാടാണെന്ന് ബൈബിളില്‍ നിന്ന് വ്യക്തമാണ്.  ബിഅ്ര്‍ ശബ ഉള്‍ക്കൊള്ളുന്ന ഫലസ്ത്വീന്‍ പ്രവിശ്യകളിലാണ് സാറയും ഇസ്ഹാഖും ഇസ്ഹാഖിന്റെ സന്തതിപരമ്പരകളും നിലനിന്നതെന്ന് ബൈബിളെഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട് (ഉല്‍പത്തി 25). ഇതിനര്‍ത്ഥമെന്താണ്? ബിഅ്ര്‍ ശബയില്‍ തന്നെ ഹാജറും ഇശ്മയേലും പാര്‍പ്പുറപ്പിച്ചാല്‍ അബ്രഹാം എന്തിനുവേണ്ടിയാണോ അവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചത്, ആ ലക്ഷ്യം നിറവേറുകയില്ല എന്നല്ലേ? വാസ്തവത്തില്‍, ഫലസ്ത്വീനില്‍ നിന്ന് പാലായനം ആരംഭിക്കുന്ന ഹാജറും ഇശ്മയേലും  ബിഅ്ര്‍ ശബയില്‍ അലഞ്ഞുതിരിയുക എന്നത് വളരെ സ്വാഭാവികമാണ്; കാരണം അവര്‍ അതുവരെ ജീവിച്ച പ്രദേശമാണത്.

തോല്‍ സഞ്ചിയും കൈക്കുഞ്ഞുമായി  ബിഅ്ര്‍ ശബ മരുഭൂമിയിലൂടെ തന്നെയായിരിക്കണം ഹാജര്‍ പ്രയാണമാരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍ വെള്ളം തീര്‍ന്നതും കിണറുകള്‍ കാണാതെ ഹാജറ അസ്വസ്ഥമായതും മലക്ക് പ്രത്യക്ഷപ്പെട്ടതുമെല്ലാം അവിടെ വെച്ചാണെന്ന് ബൈബിളെഴുത്തുകാര്‍ ഉദ്ദേശിച്ചിരിക്കണമെന്നില്ല. ഒന്നാമതായി, ബിഅ്ര്‍ ശബ അവര്‍ക്ക് ചിരപരിചിതമാണ്. രണ്ടാമതായി, ബിഅ്ര്‍ ശബ വെള്ളക്കിണറുകള്‍കൊണ്ട് സമൃദ്ധമാണ്. ആ കിണറുകളില്‍ പലതും ബൈബിള്‍പ്രകാരം ഹാഗാറിന്റെ ഭര്‍ത്താവായ അബ്രഹാം പണി കഴിപ്പിച്ചതുമാണ്. ബിഅ്ര്‍ എന്ന വാക്കിനുതന്നെ അര്‍ത്ഥം കിണര്‍ എന്നാണ്. ബിഅ്ര്‍ ശബ എന്നാല്‍ ഏഴ് കിണറുകള്‍ (അറബിയില്‍ ബിഅ്ര്‍ അസ്സബ്അ്) എന്നോ കരാര്‍ പ്രകാരമുള്ള കണറുകള്‍ എന്നോ ആണ്.  ജലസംഭരണികള്‍ സമൃദ്ധമായിരുന്നതുകൊണ്ടാണ് ബിഅ്ര്‍ ശബ  ആ പേരില്‍ അറിയപ്പെടാന്‍ ഇടയായത് (www.bible-archeology.info/bible-city-beershaba.html).

തനിക്ക് ചിരപരിചിതമായിരുന്ന, ജലസ്രോതസ്സുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഹാജറ കുഞ്ഞിനെ മരണവക്കില്‍ കിടത്തി വെള്ളത്തിനുവേണ്ടി കരയുക എന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാര്യമാണ്. ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കാന്‍ സാധ്യത ഇതാണ്: ബിഅ്ര്‍ ശബയില്‍ നിന്നാണ് ഹാജര്‍ പ്രയാണമാരംഭിച്ചത്. ആ പ്രയാണം അവരെ അപരിചിതവും ജലശൂന്യവുമായ മറ്റൊരു മരുപ്രദേശത്തെത്തിച്ചു. ഉല്‍പത്തി പുസ്തകത്തിലെ 21-ാം അധ്യായത്തിലെ പതിനാലാം വചനം പലായനത്തിന്റെ തുടക്കത്തില്‍ ബിഅ്ര്‍ ശബയില്‍ സംഭവിച്ച കാര്യത്തിലേക്കും 15 മുതല്‍ 21 വരെയുള്ള വചനങ്ങള്‍ മറ്റൊരു മരുഭൂമിയില്‍ നടന്ന സംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാകാനാണ് സാധ്യതയുള്ളതെന്ന് ചുരുക്കം. ആ മരുഭൂമിയെയാണ് വചനങ്ങളുടെ കര്‍ത്താവ് പാറാന്‍ എന്നു വിളിക്കുന്നത്.

കുഞ്ഞിന്റെ കരച്ചില്‍കേട്ട് ദൈവം സവിശേഷദാനമായി സൃഷ്ടിച്ച വെള്ളക്കിണറാണ് പാറാന്റെ അടയാളമായി ഉല്‍പത്തി പുസ്തകം പറയുന്നതെന്ന് നാം കണ്ടു. ഹാജറിന്റെ മനോവ്യഥക്കും ഇശ്മയേലിന്റെ നിലവിളിക്കും പരിഹാരമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ഉറവയെടുത്ത സംസം കിണര്‍ നിലനില്‍ക്കുന്ന മക്കയല്ലാതെ മറ്റേതാണീ പ്രദേശം? മറ്റൊരു നാട്ടിലും ഇത്തരമൊരു ജലപ്രവാഹമുണ്ടായതായി ബൈബിളില്‍ എവിടെയും പറയുന്നില്ല. ഹാഗാര്‍ പാലായനം ചെയ്തത് മക്കയിലേക്കല്ലെന്ന് ബൈബിളുപയോഗിച്ച് സമര്‍ത്ഥിക്കുവാനാകില്ലെന്ന് ചുരുക്കം. ബൈബിളിനെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള ചരിത്രാഖ്യാനത്തെ അംഗീകരിക്കാന്‍ കഴിയൂ എന്ന് നാം നേരത്തെ പറഞ്ഞു. എന്നാല്‍ ബൈബിളിനുപോലും ഇല്ലാത്ത വാദങ്ങള്‍ ബൈബിളിനുമേല്‍ കെട്ടിവെച്ച് ഇശ്മയേലിനെ മക്കയില്‍ നിന്ന് ‘തള്ളിപ്പുറത്താക്കാന്‍’ ശ്രമിക്കുന്ന മിഷനറിമാര്‍ എന്തു വൈജ്ഞാനിക സത്യസന്ധതയാണ് പുലര്‍ത്തുന്നത്?

തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ സിദ്ധാന്തമാണ് മക്കയുടെ അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ കഅ്ബ നിര്‍മിച്ചുവെന്നും ഇശ്മയേലിന്റെ സന്തതിപരമ്പരകള്‍ പ്രസ്തുത താഴ്‌വരയില്‍ നിലനിന്നുവെന്നുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു. മദീനയിലെ ജൂതന്‍മാരുടെ അനുഭാവം നേടിയെടുക്കാനും കഅ്ബയുടെ നിയന്ത്രണം കൈക്കലാക്കാനും വേണ്ടി ഇസ്‌ലാമിന്റെ അവസാന കാലഘട്ടത്തില്‍ കഅ്ബ അബ്രഹാം സ്ഥാപിച്ചതാണെന്നും തന്റെ ഗോത്രം അബ്രഹാമിന്റെ പരമ്പരയാണെന്നും കഅ്ബയെ അതിന്റെ അബ്രഹാമിക വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് നബി (സ) അവകാശപ്പെടുകയാണ് ചെയ്തത് എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചില ഓറിയന്റലിസ്റ്റ്/മിഷനറി പഠനങ്ങളുടെ പരാമൃഷ്ട വാദങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ?

ല്ല. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മക്കയുടെയും അതുവഴി മുഹമ്മദ് നബി(സ)യുടെയും അബ്രഹാമിക പൈതൃകത്തെ നിഷേധിക്കുവാന്‍വേണ്ടി പല രീതിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളാണ് നടേ പറഞ്ഞവയെല്ലാം. മുഹമ്മദ് നബി(സ)യെയും അറബികളെയും വിശുദ്ധമായ അബ്രഹാമിക ശൃംഖലയില്‍ കണ്ണിചേര്‍ത്തു പറയാന്‍ ഇസ്രാഈലി വംശീയ ദുരഭിമാനമാണ് ഇവരില്‍ പലര്‍ക്കും തടസ്സമാകുന്നതെന്ന് അവരുടെ രചനകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

നബിചരിത്രത്തിന്റെ മുഴുവന്‍ സ്രോതസ്സുകള്‍ പ്രകാരവും സ്ഥിരപ്പെട്ടിട്ടുള്ള കാര്യമാണ് വാസ്തവത്തില്‍ ഇസ്മാഈല്‍ നബി (അ)യുടെ പുത്രന്‍ അദ്‌നാന്റെ പുത്രപരമ്പരയില്‍ ഖുറയ്ശ് ഗോത്രത്തില്‍ ബനൂഹാശിം കുടുംബത്തിലാണ് പ്രവാചകന്റെ ജനനമുണ്ടായത് എന്നത്. കുടുംബപരമ്പരാ പഠനം വ്യവസ്ഥാപിതമായിത്തന്നെ നിലനിന്നിരുന്ന അറബ് സമൂഹത്തില്‍ ഖുറയ്ശികളുടെ അദ്‌നാനീ പാരമ്പര്യത്തെക്കുറിച്ച് യാതൊരു സംശയങ്ങളുമില്ലാതിരുന്നതുകൊണ്ടാണ് പ്രവാചകചരിത്രത്തിന്റെ സ്രോതസ്സുകള്‍ ഇക്കാര്യത്തില്‍ ഏകോപിക്കുന്നതും അബ്രഹാമും ഇസ്മാഈലും ചേര്‍ന്നുനിര്‍മിച്ച കഅ്ബയുടെ പരിപാലനം മുഴുവന്‍ മക്കക്കാരുടെയും അംഗീകാരത്തോടുകൂടി ഖുറയ്ശികള്‍ നിര്‍വഹിച്ചുപോന്നുവെന്ന വസ്തുത ഐകകണ്‌ഠ്യേന ചൂണ്ടിക്കാണിക്കുന്നതും. പ്രവാചക ജീവചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാതെ സ്ഥിരപ്പെടുവാന്‍ മാത്രം പ്രബലമായ ഒരു ചരിത്രവസ്തുതയെ, പ്രവാചകനെ പ്രവാചകനായി അംഗീകരിക്കുവാന്‍ അഹങ്കാരം സമ്മതിക്കാത്തതുകൊണ്ടു മാത്രമാണ് നബിവിമര്‍ശകര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത്.

ഇബ്രാഹിം നബി (അ) മാതാവ് ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ ദൈവാനുഗ്രഹമായി സംസം ജലം ഉറവയെടുത്തെന്നും ജുര്‍ഹൂം എന്ന അറബിഗോത്രം ജലസാന്നധ്യം കാരണം അവിടെ തമ്പടിച്ചെന്നും അവരുമായുള്ള വൈവാഹികബന്ധത്തിലൂടെ ഇസ്മാഈല്‍ നബി (അ) യുടെ സന്തതികള്‍ മക്കാ താഴ്‌വരയില്‍ നിലവില്‍ വന്നുവെന്നും ഇബ്‌റാഹിം നബി (അ) മക്കയിലേക്കുവന്ന് ഇസ്മാഈലിനെയും കൂട്ടി കഅ്ബ നിര്‍മിച്ചുവെന്നും മുഹമ്മദ് നബി (സ) പറയാതെ തന്നെ അറബികള്‍ നിര്‍വിവാദം അംഗീകരിച്ചു വന്നിരുന്നതാണ്. ചിരപുരാതന കാലം മുതല്‍ തലമുറകളിലൂടെ അവര്‍ കൈമാറി വന്ന ദേശചരിത്രമാണത്.

മുഹമ്മദ് നബി (സ) സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ച ദൈവസന്ദേശങ്ങള്‍ ഒട്ടുമിക്കതും ആശയപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പ്രബോധിത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്ക് വിധേയമായിട്ടുണ്ട്. ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രഗ്രന്ഥങ്ങളിലും അവ വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ കഅ്ബയുടെയും മക്കയുടെയും ഇബ്‌റാഹിമീ-ഇസ്മാഈലീ പാരമ്പര്യത്തെ സംബന്ധിച്ച് നബി(സ) പറഞ്ഞ കാര്യങ്ങളെയൊന്നും ഒരു സമകാലീനനും ചോദ്യം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, അവര്‍ക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്ന കാര്യങ്ങളായിരുന്നു അവയൊക്കെയും. പ്രവാചകകാലഘട്ടത്തില്‍ മക്കയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന ജനങ്ങള്‍ക്ക് വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ യോജിപ്പുണ്ടായിരുന്ന ചരിത്രമാണിത്. നബി(സ)യുടെ സമകാലീനരായിരുന്ന അറബ് ജൂതരോ ക്രൈസ്തവരോ ഒന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ ആദര്‍ശപിതാവായ അബ്രഹാമിന് മക്കയുമായുള്ള ബന്ധത്തെ അവരാരും നിരാകരിച്ചില്ലെന്നുവേണം മനസ്സിലാക്കാന്‍. പ്രവാചകനില്‍ നിന്ന് ഇക്കാര്യങ്ങള്‍ നേരിട്ടുകേട്ട, ബൈബിളിന്റെ കുറേക്കൂടി പുരാതനമായ പ്രതികളെ ഉപജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലെ അറബ് ജൂത-ക്രിസ്ത്യാനികള്‍ക്ക് തോന്നിയിട്ടില്ലാത്ത മനപ്രയാസമാണ് അവരുടെ പിന്‍മുറക്കാര്‍ ഇത്തരം വിഷയങ്ങളില്‍ പ്രകടമാക്കുന്നത്.

അറേബ്യയില്‍ ചര്‍ച്ചക്കുപോലും സാധ്യതകളില്ലാത്തവിധം സ്പഷ്ടമായിരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് കഅ്ബയുടെ ഇബ്‌റാഹിമീ പൈകൃകം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരു നാടിന്റെ ചരിത്രം ഒരു സുപ്രഭാതത്തില്‍ യാതൊരു ഒച്ചപ്പാടുകളുമില്ലാതെ പ്രവാചകന്‍ മാറ്റി പ്രഖ്യാപിച്ചു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമല്ല!

ഖുറയ്ശികളുടെയും കഅ്ബയുടെയും അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് അറബികള്‍ക്കോ അവരെ പരിചയമുണ്ടായിരുന്നവര്‍ക്കോ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ, ഖുറയ്ശികളെയും കഅ്ബയെയും സംബന്ധിച്ച പ്രവാചകപൂര്‍വ അറബ് സംഭാഷണങ്ങളിലെല്ലാം ഇബ്‌റാഹീമി-ഇസ്മാഈലി പാരമ്പര്യത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ സര്‍വസാധാരണമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഖുറയ്ശികളുടെ ഇസ്‌ലാം പൂര്‍വചരിത്രം ക്രോഡീകരിക്കുവാന്‍ ശ്രമിച്ച ചരിത്രകാരന്‍മാരുടെയെല്ലാം രചനകളില്‍, അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള അനേകം നിവേദനങ്ങള്‍ കണ്ടെത്താന്‍ കഴിയും. പ്രവാചകന്റെ പിതാമഹനായിരുന്ന അബ്ദുല്‍ മുത്വലിബ് ”ഞങ്ങള്‍ അല്ലാഹുവിന്റെ നാട്ടിലെ അല്ലാഹുവിന്റെ ജനതയാണ്; അത് എല്ലായ്‌പ്പോഴും (അല്ലാഹുവുമായുള്ള) ഇബ്‌റാഹിമീന്റെ ഉടമ്പടി പ്രകാരമായിരുന്നു” (നഹ്‌നു അഹ്‌ലുല്ലാഹി ഫീ ബലദതിഹി, ലം യസല്‍ ദാക അലാ അഹ്ദി ഇബ്‌റാഹീം) എന്ന് പറഞ്ഞിരുന്നത് യഅ്ക്വൂബി തന്റെ താരിഖില്‍ ഉദ്ധരിക്കുന്നുണ്ട് (1/253).

പ്രവാചകന്റെ പിതൃവ്യനും ഗുണകാംക്ഷിയും എന്നാല്‍ അമുസ്‌ലിമും ആയിരുന്ന അബൂത്വാലിബ്, താന്‍ മുഹമ്മദിന്റെ (സ) പ്രവാചകത്വം അംഗീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ശത്രുക്കളുടെ പീഡനത്തിന് വിട്ടുകൊടുക്കുകയില്ലെന്ന് മക്കളുടെ മുഴുവന്‍ പൈതൃകചിഹ്നങ്ങളെയും പിടിച്ചാണയിട്ട് ആലപിച്ച കവിതയില്‍ ”ഇബ്‌റാഹിമീന്റെ പാദമുദ്ര ഇപ്പോഴും ശുദ്ധമായി കിടക്കുന്ന ശില; അതിലെ രണ്ട് പാദമുദ്രകളും ചെരുപ്പില്ലാതെ നഗ്നമാണ്” എന്ന് മക്വാമു ഇബ്‌റാഹീമിനെക്കുറിച്ച് പ്രസ്താവിച്ചതായി ഇബ്‌നു ഇസ്ഹാക്വ്  നിവേദനം ചെയ്യുന്നുണ്ട്. (A. Guillaume, The Life of Muhammed: A Translation of Ibn Ishaq’s Sirat Rasul Allah (Oxford University Press, 2007), p. 123).

മുദാര്‍ ഗോത്രക്കാര്‍ ”ഇസ്മാഈല്‍ നമുക്കായി അവശേഷിപ്പിച്ച മതത്തിന്റെ കടമകള്‍ നമുക്കുവേണ്ടി നിര്‍വഹിച്ചുവന്നത് ഖുറയ്ശികളാണ്” എന്ന് പറയാറുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഇബ്‌നു ഹബീബ് തന്റെ മുഹബ്ബറില്‍ (264) രേഖപ്പെടുത്തുന്നുണ്ട്.  ഇസ്മാഈലിന്റെ നേര്‍പൈതൃകം കാരണം അറബികള്‍ ഖുറയ്ശികള്‍ക്കു കല്‍പിച്ചുനല്‍കിയിരുന്ന ആദരവിന്റെ രേഖ കൂടിയാണ് മുദാര്‍ ഗോത്രക്കാരില്‍ നിന്നുള്ള പാരമൃഷ്ട ഉദ്ധരണി. ഖുറയ്ശികള്‍ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ‘സ്വരീഹു വുല്‍ദി ഇസ്മാഈല്‍’ (ഇസ്മാഈലിന്റെ സുവ്യക്തമായ/ഋജുവായ പരമ്പര) എന്നായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തിയത് (4/205) ഇവിടെ ചേര്‍ത്തുവായിക്കുന്നത് പ്രസക്തമാണ്.

ഇസ്മാഈല്‍ നബി(അ)യുടെ പിന്‍മുറക്കാര്‍ എന്ന നിലയിലും കഅ്ബയുടെ കൈകാര്യകര്‍ത്താക്കള്‍ എന്ന നിലയിലുമാണ് ഖുറയ്ശികള്‍ മക്കയില്‍ സവിശേഷമായ സാമൂഹികാംഗീകാരങ്ങള്‍ ആസ്വദിച്ചിരുന്നത്. ഖുറയ്ശികളും ഥക്വീഫ ് ഗോത്രക്കാരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ കഅ്ബാ പരിപാലനത്തില്‍ ഥക്വീഫ് ഗോത്രക്കാരെ പങ്കാളിയാക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അതിനുപകരമായി ഥക്വീഫുകാരുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ സാമ്പത്തിക ഇടപാടുകളില്‍ തങ്ങള്‍ക്കവസരം നല്‍കണമെന്നും ഖുറയ്ശി പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ ഥക്വീഫ് ഗോത്രനേതാക്കള്‍ നല്‍കിയ മറുപടി ഇബ്‌നു ഹബീബ് നിവേദനം ചെയ്യുന്നതിപ്രകാരമാണ്: ”നിങ്ങളെയെങ്ങനെയാണ് ഞങ്ങള്‍ ഞങ്ങളുടെ പിതാക്കള്‍ ആയുധങ്ങളില്ലാതെ വെറുംകൈകള്‍കൊണ്ട് പാറ വെട്ടിത്തുരന്ന് പാര്‍പ്പുറപ്പിച്ച ഭൂമിയുടെ അവകാശത്തില്‍ പങ്കുകാരാക്കുക? (പകരം നിങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കാമെന്ന് പറയുന്ന) വിശുദ്ധ ഗേഹം നിങ്ങള്‍ സ്വയം  ഉണ്ടാക്കിയതല്ല. അത് സ്ഥാപിച്ചത് ഇബ്‌റാഹീം ആയിരുന്നു.” (കയ്ഫ നുശ്‌രികുകും ഫീ വാദിന്‍ നസലഹു അബൂനാ വ ഹറഫഹു ബിയദയ്ഹി ഫിസ്സ്വഖ്‌രി ലം യഖ്ഫിര്‍ഹു ബില്‍ ഹദീദ്, വ അന്‍തും ലം തജ്അലുല്‍ ഹറമ, ഇന്നമാ ജഅലഹു ഇബ്‌റാഹീം/ കിതാബുല്‍ മുനമ്മക്വ് ഫീ അഖ്ബാരി ഖുറയ്ശ്, 280. വിര്‍ജീനിയ യൂനിവേഴ്‌സിറ്റി പ്രസ് 1964ല്‍ മുഹമ്മദ് ഇബ്‌നു ഹബീബിന്റെ ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്).

പ്രവാചകന്റെ മദീനാ കാലഘട്ടത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ച മദീനയിലെ പ്രഗല്‍ഭനായ ജൂതപണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു സലാം ജൂതനായിരിക്കെ മദീനയിലെ ജൂതനേതാക്കളോട് കഅ്ബയെ ഉദ്ദേശിച്ചുകൊണ്ട് ”നമ്മുടെ പിതാവ് ഇബ്‌റാഹീമിന്റെ പള്ളി സന്ദര്‍ശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”വെന്ന് പറഞ്ഞതായി വ്യക്തമാക്കുന്ന നിവേദനങ്ങളും (ജലാലുദ്ദീന്‍ സുയൂത്വി, അദ്ദുര്‍റുല്‍ മന്‍ഥൂര്‍ ഫിത്തഫ്‌സീരി ബില്‍ മഅ്ഥൂര്‍, 6/410) അറേബ്യന്‍ സമൂഹത്തില്‍ ഇക്കാര്യങ്ങള്‍ക്കുണ്ടായിരുന്ന സര്‍വസമ്മതിയാണ് സൂചിപ്പിക്കുന്നത്. പ്രവാചകകാലഘട്ടത്തിലോ അതിനുമുമ്പോ, ഖുറയ്ശികളുടെയും കഅ്ബയുടെയും ഇബ്‌റാഹീമി-ഇസ്മാഈലി വേരുകള്‍ ഒരു തര്‍ക്കവിഷയമേ ആയിരുന്നില്ലെന്നും സര്‍വാംഗീകൃതമായ ഒരു ചരിത്രവസ്തുതയില്‍ നിന്ന് പാഠം പഠിച്ച് വിശ്വാസപരമായ വിശുദ്ധി വീണ്ടെടുക്കാന്‍ അറബികളെ ആഹ്വാനം ചെയ്യുക മാത്രമാണ് മുഹമ്മദ് നബി (സ) ചെയ്തത് എന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ കാലത്തെ മക്കന്‍ അറബികള്‍ തങ്ങളില്‍ പലരുടെയും പൂര്‍വപിതാക്കളായും കഅ്ബയുടെ സ്ഥാപകരായും ഇബ്‌റാഹിം(അ)യെയും, ഇസ്മാഈല്‍(അ)യെയും അറിയുകയും ആദരിക്കുകയും ചെയ്തുവന്നവരായിരുന്നുവെന്ന് മുഹമ്മദ് നബി (സ) മക്ക കീഴടക്കുമ്പോഴുള്ള കഅ്ബാലയത്തിന്റെ അവസ്ഥ തന്നെ വ്യക്തമാക്കുന്നുണ്ട്. കഅ്ബാലയത്തിനകത്ത് ഇബ്‌റാഹിമിന്റെയും ഇസ്മാഈലിന്റെയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു ബഹുദൈവാരാധക അറബികള്‍. മക്ക, മദീന കേന്ദ്രമായുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി ഹിജ്‌റ എട്ടാം വര്‍ഷം മാറിയപ്പോള്‍ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ പ്രവാചകന്‍ (സ) പ്രസ്തുത ചിത്രങ്ങള്‍ മായ്ച്ചുകളയാന്‍ കല്‍പിക്കുകയാണ് ചെയ്തത്.

അമ്പുകളുപയോഗിച്ചുള്ള അന്ധവിശ്വാസജഡിലമായ ഭാഗ്യപരീക്ഷണത്തില്‍ ഇബ്‌റാഹീമും ഇസ്മാഈലും ഏര്‍പ്പെട്ടിരിക്കുന്നതായാണ് കഅ്ബക്കകത്ത് ചിത്രീകരിക്കപ്പെട്ടിരുന്നത്.  അറബികള്‍ ഇബ്‌റാഹീമിനെയും ഇസ്മാഈലിനെയും കഅ്ബയുമായുള്ള ബന്ധത്തിന്റെ പേരിലും രക്തബന്ധത്തിന്റെ പേരിലും ആദരിച്ചപ്പോഴും അവര്‍ പഠിപ്പിച്ച ശുദ്ധ ഏകദൈവാരാധനയില്‍ നിന്ന് ബഹുദൂരം അകന്നുപോവുകയും അവരെത്തന്നെ ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കുകയും ചെയ്യുകയാണുണ്ടായതെന്ന പ്രവാചകന്റെ(സ) വിശദീകരണത്തെ കൃത്യമായി സാധൂകരിക്കുന്ന പുരാവസ്തു രേഖ കൂടിയായിരുന്നു വാസ്തവത്തില്‍ പ്രസ്തുത ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടാല്‍ ആരാധനാലയത്തില്‍ പ്രപഞ്ചനാഥന്റെ അനുഗ്രഹവുമായി കടന്നുവരുന്ന മലക്കുകളുടെ സാന്നിധ്യം ഇല്ലാതാവുകയാണ് ചെയ്യുകയെന്നും ഇബ്‌റാഹിം, ഇസ്മാഈല്‍ പ്രവാചകന്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത ബഹുദൈവാരാധനാപരമായ ഭാഗ്യപരീക്ഷണാനുഷ്ഠാനത്തെയാണ് അവരുടെ പേരില്‍ ചിത്രകാരന്‍മാര്‍ ആരോപിച്ചിരിക്കുന്നതെന്നും അവ സ്ഥാപിച്ചവര്‍ പ്രപഞ്ചരക്ഷിതാവായ അല്ലാഹുവിന്റെ ശാപത്തിനര്‍ഹരാണെന്നും കഅ്ബക്കകത്തു കയറി പരാമൃഷ്ട ചിത്രങ്ങള്‍ കാണാനിടയായപ്പോള്‍ നബി(സ) പ്രതിവചിച്ചതായി ഇബ്‌നു അബ്ബാസില്‍ നിന്നുള്ള തീര്‍ത്തും ആധികാരികമായ നിവേദനങ്ങളിലുണ്ട് (ബുഖാരി). അമ്പുകളുപയോദിച്ച് ഭാഗ്യം പരീക്ഷിക്കുന്ന ജാഹിലിയ്യാ അറബ് സമ്പ്രദായത്തിനുപോലും ഇസ്മാഈലിനെക്കുറിച്ചുള്ള അവരുടെ ഓര്‍മകളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇസ്മാഈല്‍ നബി (അ) പ്രഗല്‍ഭനായ ഒരു വില്ലാളിയായി മക്കയില്‍ വളര്‍ന്നുവന്നുവെന്ന അറിവില്‍നിന്നാണ് പില്‍ക്കാലത്ത് അവരുടെ അന്ധവിശ്വാസപരമായ ചടങ്ങുകളില്‍ അമ്പും വില്ലും വന്ന് നിറഞ്ഞതും ഇസ്മാഈലിന്റെ(അ) ചിത്രത്തിനും ഹുബുലിന്റെ വിഗ്രഹത്തിനുമെല്ലാം അമ്പുകളുടെ അകമ്പടിയുണ്ടായിത്തീര്‍ന്നതും.

ഇസ്മാഈല്‍ മരുഭൂമിയില്‍ ദൈവസംരക്ഷണത്തില്‍ വളര്‍ന്നുവന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ ബൈബിള്‍ തന്നെ ഇക്കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. ”ദൈവം ആ കുട്ടി (ഇശ്മയേല്‍)യോട് കൂടിയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു” (ഉല്‍പത്തി 21 : 20). ഇക്കാര്യത്തെ ശരിവെക്കുന്ന പ്രസ്താവന മുഹമ്മദ് നബി(സ)യും നടത്തിയിട്ടുണ്ട്. അമ്പെയ്ത്തു മത്സരം നടത്തിക്കൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തെക്കണ്ടപ്പോള്‍ പ്രവാചകന്‍ (സ) അവരോട്, ”ഇസ്മാഈല്‍ സന്തതികളേ, നിങ്ങള്‍ അമ്പെയ്ത്ത് പരിശീലിക്കുക; കാരണം നിങ്ങളുടെ പിതാവ് പ്രഗല്‍ഭനായ ഒരു വില്ലാളിയായിരുന്നു” എന്ന് പറയുകയുണ്ടായി (ബുഖാരി).

ഇസ്മാഈല്‍ നബി (അ) പഠിപ്പിച്ച ചില അനുഷ്ഠാനങ്ങള്‍ തികഞ്ഞ ബഹുദൈവാരാധനയിലേക്ക് കൂപ്പുകുത്തിയപ്പോഴും മക്കക്കാര്‍ക്കിടയില്‍ പ്രവാചകകാലഘട്ടം വരെ അതേപടി നിലനിന്നുവെന്നതും ഇതുപോലെത്തന്നെ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചേലാകര്‍മം. ലിംഗ പരിഛേദനയ്ക്കുള്ള കല്‍പന ദൈവം പുറപ്പെടുവിച്ചത് അബ്രഹാമിന്റെ കാലത്താണ് എന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാകുന്നത്. അബ്രഹാമിന് തൊണ്ണൂറും ഇശ്മയേലിന് പതിമൂന്നും വയസ്സുള്ളപ്പോള്‍ ലിംഗപരിഛേദനയ്ക്കുള്ള കല്‍പന വന്നുവെന്നും അവര്‍ രണ്ടുപേരും അപ്പോള്‍ പരിഛേദനയറ്റുവെന്നും സകലരെയും എട്ടാം ദിവസം ചേലാകര്‍മം ചെയ്യണമെന്ന നിയമം പ്രഖ്യാപിച്ചുവെന്നും ഉല്‍പത്തി പുസ്തകം വിശദീകരിക്കുന്നു (അധ്യായം 17). ഇസ്മാഈലിന്റെ പൈതൃകമെന്ന നിലയ്ക്കുതന്നെ അറബികള്‍ കുട്ടികളെ ചേലാകര്‍മം ചെയ്യുന്ന പതിവ് നിലനിര്‍ത്തിപ്പോന്നു. മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്തെ ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ പോലും ലിംഗാഗ്ര ഛേദനം സാര്‍വത്രികമായിരുന്നു. അവരതിലേക്ക് ബഹുദൈവാരാധനയുടെ ഘടകങ്ങള്‍ ചേര്‍ത്തിരുന്നുവെന്ന് മാത്രമേയുള്ളൂ. കഅ്ബാലയത്തിനകത്ത് തങ്ങള്‍ സ്ഥാപിച്ച ഹുബുല്‍ ദേവന്റെ വിഗ്രഹത്തിന്റെ മുന്നില്‍ പോയി അമ്പുകളുപയോഗിച്ച് ഭാഗ്യപരീക്ഷണം നടത്തിയാണ് ചേലാകര്‍മത്തിന്റെ വിശദാംശങ്ങള്‍ ജാഹിലിയ്യാ അറബികള്‍ നിശ്ചയിച്ചിരുന്നത് എന്ന് ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചേലാകര്‍മം ഇസ്മാഈലി പാരമ്പര്യത്തിന്റെ ഭാഗമായി അറബികള്‍ക്കിടയില്‍ നിലനിന്നുപോന്നതിനെക്കുറിച്ച് ഇസ്‌ലാമിക ചരിത്രസ്രോതസ്സുകള്‍ മാത്രമല്ല സംസാരിക്കുന്നത്. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തില്‍ ജീവിച്ച ജൂതപണ്ഡിതനും ചരിത്രകാരനുമായ ജോസിഫസ് ഫ്‌ളേവിയസ് (Josephus Flavius) അദ്ദേഹത്തിന്റെ പ്രശസ്തമായ Antiquities of the Jews എന്ന ഗ്രന്ഥത്തില്‍ അറബികള്‍ ”പതിമൂന്ന് വയസ്സിനുശേഷം ചേലാകര്‍മം നടത്തുന്നു; ഇശ്മയേല്‍, ആ ജനതയുടെ സ്ഥാപകന്‍, അബ്രഹാമിന്റെ വെപ്പാട്ടിയില്‍ പിറന്ന മകന്‍, ആ വയസ്സിലാണ് പരിഛേദനയേറ്റത്” എന്നു വ്യക്തമായി എഴുതുന്നുണ്ട്. മുഹമ്മദ് നബി(സ)ക്ക് ആറു നൂറ്റാണ്ടോളം മുമ്പും അറബികളുടെ ചേലാകര്‍മം പ്രശസ്തമായിരുന്നുവെന്നും ഇസ്മാഈലിന്റെ സന്തതിപരമ്പരകള്‍ പുലര്‍ത്തിപ്പോരുന്ന സ്വാഭാവികത എന്ന നിലയിലാണ് ജൂതപണ്ഡിതന്‍മാര്‍ പോലും ഈ പ്രതിഭാസത്തെ മനസ്സിലാക്കിയിരുന്നത് എന്നും ജോസിഫസിന്റെ പ്രസ്താവന തെളിയിക്കുന്നുണ്ട്. അറബികളുടെ ഇസ്മാഈലി വേരുകള്‍ മുഹമ്മദ് നബി(സ)യുടെയും മുസ്‌ലിംകളുടെയും പുതിയ ‘കണ്ടുപിടുത്ത’മാണെന്ന മിഷനറി വാദം കൂടിയാണ് ജോസിഫസിന്റെ വരികള്‍ക്കുമുന്നില്‍ ദയനീയമായി തകര്‍ന്നുപോകുന്നത്.

ബഹുദൈവാരാധനയുടെ ചിഹ്നങ്ങള്‍കൊണ്ട് നിറഞ്ഞ മക്കയുടെ സാമൂഹ്യപരിസരം ചികഞ്ഞ് ഉള്ളിലേക്കുപോയാല്‍ ഇബ്‌റാഹിം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രബോധനങ്ങളുടെ ശേഷിപ്പുകള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടെത്താന്‍ കഴിയുമെന്ന, ദിവ്യബോധനങ്ങളുടെ വെളിച്ചത്തിലുള്ള മുഹമ്മദ് നബി(സ)യുടെ നിലപാടിനെയാണ് ഈ പശ്ചാതലത്തെളിവുകളെല്ലാം സാധൂകരിക്കുന്നത്. ദിവ്യബോധനങ്ങളുടെ വെളിച്ചത്തില്‍, ഹജ്ജിലെയും ഉംറയിലെയും ഇബ്‌റാഹീമി ഘടകങ്ങളെ അവയുടെ ആദിമവിശുദ്ധിയില്‍ പുനഃസ്ഥാപിക്കുകയും പില്‍ക്കാലത്ത് വന്നുചേര്‍ന്ന ബഹുദൈവാരാധനാപരമായ അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തുകളയുകയുമാണ് പ്രവാചകന്‍(സ) ചെയ്തത്. പില്‍ക്കാല വ്യതിയാനങ്ങള്‍ വഴി ദുഷിച്ചപോയ അബ്രഹാമിക പാരമ്പര്യമാണ് മക്കയില്‍ നിലനില്‍ക്കുന്നതെന്നും അതിനെ ശുദ്ധീകരിച്ചെടുക്കുകയാണ് ഇബ്‌റാഹീം നബി(അ)യോട് യഥാര്‍ത്ഥത്തില്‍ സ്‌നേഹമുള്ളവര്‍ ചെയ്യേണ്ടതെന്നും വസ്തുനിഷ്ഠമായി കാര്യങ്ങളെ നോക്കിക്കാണുന്നവര്‍ക്കെല്ലാം മനസ്സിലാകുമായിരുന്നു.

അതുകൊണ്ടാണ്, പ്രവാചകനുമുമ്പ് സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഗസ്സയില്‍ ജീവിച്ച സോസമേമസ് (Sozomemes) എന്ന ക്രൈസ്തവ പണ്ഡിതന്‍ അദ്ദേഹത്തിന്റെ രചനയില്‍ ഈസ്മാഈലീ പരമ്പരയിലുള്ള അറബികളെക്കുറിച്ചും ബഹുദൈവാരാധകരായ അയല്‍സമൂഹങ്ങളുമായുള്ള സമ്പര്‍ക്കം അവരുടെ വിശ്വാസത്തെ മലിനമാക്കുന്നതിനെക്കുറിച്ചും തന്റെ രചനകളില്‍ രേഖപ്പെടുത്തുകയും മോശെക്കുമുമ്പ് ഇസ്രാഈല്യര്‍ ജീവിച്ചിരുന്ന നിയമങ്ങളനുസരിച്ചു തന്നെയാണ് വിശ്വാസവ്യതിചലനം സംഭവിക്കുന്നതുവരെ അറബികളും ജീവിച്ചിരുന്നത് എന്നും അവരില്‍ ചിലരെങ്കിലും ഇപ്പോഴും ആ പൈതൃകം മുറുകെപ്പിടിക്കുന്നുണ്ടെന്നും ഇബ്‌റാഹീമീ നിയമങ്ങളെ വീണ്ടെടുക്കാന്‍ ഇസ്രാഈല്യരുമായുള്ള ആശയവിനിമയങ്ങള്‍ അവര്‍ക്ക് സഹായകരമാകുന്നുണ്ടെന്നും നിരീക്ഷിക്കുകയും ചെയ്തത്. ക്രൈസ്തവ സഭാപിതാക്കളുടെ പ്രാചീന ഗ്രീക്ക് എഴുത്തുകള്‍ ക്രോഡീകരിച്ച് 1857-66 കാലഘട്ടത്തില്‍ പാരീസില്‍ നിന്ന് ജെ.പി മിഗ്‌നെയുടെ നേതൃത്വത്തില്‍ 161 വോള്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട Patrologia Graeciaയില്‍ ഈ പരാമര്‍ശങ്ങളെയുള്‍കൊള്ളുന്ന Sozomen histori ecclesiastia എടുത്തുചേര്‍ത്തിട്ടുണ്ട്. (www.patristica.net എന്ന വെബ്‌സൈറ്റില്‍ ഈ രേഖകള്‍ ലഭ്യമാണ്).

മക്കയുടെ ഇബ്‌റാഹീമീ പൈതൃകം പ്രവാചകന്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് പറയുന്ന ഓറിയന്റലിസ്റ്റുകളും മിഷനറിമാരും പ്രവാചകനുമുമ്പ് ജീവിച്ച ജൂത-ക്രൈസ്തവ പണ്ഡിതന്മാര്‍ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സാധൂകരിച്ച് സംസാരിച്ചതിനെക്കുറിച്ച് പാലിക്കുന്ന മൗനം, കാപട്യത്തില്‍ നിന്ന് മാത്രമാണ് ഉയിര്‍കൊള്ളുന്നത്.

ക്രൈസ്തവ വിമര്‍ശകരാണ് മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാടുകള്‍ പിശാചില്‍നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ പിശാചുബാധയുടെ ഫലമായുണ്ടായതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.ഡി. ഫാണ്ടര്‍, ക്ലേയ്ര്‍ ടിസ്ഡാല്‍, ജോഷ്മാക്ഡവല്‍, ജോണ്‍ജില്‍ ക്രിസ്റ്റ്, ജി. നെഹ്ല്‍സ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകര ണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചു കൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗര്‍ത്തത്തില്‍തന്നെ തളച്ചിടുവാനുള്ള പി ശാചിന്റെ പരിശ്രമമാണ് ഖുര്‍ആനിന്റെ രചനക്കു പിന്നിലുള്ളതെന്ന് അവര്‍ വാദിക്കുന്നു. മനുഷ്യശരീരത്തില്‍ പിശാച് കയറിക്കൂടുമോ? പിശാചുബാധ കൊണ്ട് ഒരാള്‍ക്ക് രോഗങ്ങളുണ്ടാവുമോ? പിശാചുബാധിച്ച ഒരാള്‍ക്ക് വെളിപാടുണ്ടാവുമോ? തുടങ്ങിയ ചര്‍ച്ചകള്‍ ഇവിടെ അപ്രസക്തമാണ്. ബൈ ബിള്‍ പ്രകാരം പിശാചുബാധിച്ച ഒരാളില്‍ കാണപ്പെടുന്ന അസുഖങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുക.

1. ബുദ്ധിഭ്രമത്താല്‍ അലറി വിളിക്കല്‍ (മാര്‍ക്കോസ് 1:24, ലൂക്കോസ് 9:39, യോഹന്നാന്‍ 10:20)

2. സ്വയം നശീകരണ പ്രവണത (മത്തായി 55:9, 18: 17, 15:32, മര്‍ക്കോസ് 5: 13, ലൂക്കോസ്, 8:33)

3. നഗ്‌നമായി നടക്കുന്നതിനുള്ള പ്രവണത (ലൂക്കോസ് 8:2, 8:35)

4. പിശാചിനാല്‍ തള്ളയിടപ്പെടുക (മത്തായി 17:15, മര്‍ക്കോസ് 1:26,9:18, 9:20,9:26)

5. മൂകത (മര്‍ക്കോസ് 9:25, 9:32, 12:22, ലൂക്കോസ് 11:14)

6. ബധിരത (മര്‍ക്കോസ് 9: 25)

7. അന്ധത (മത്തായി 12:22)

8. മറ്റാരും കാണാത്തത് കാണുകയും അറിയുകയും ചെയ്യുക (മര്‍ക്കോസ് 1:24, ലൂക്കോസ് 4:3, മത്തായി 8:29)

പിശാചുബാധിതനില്‍ കാണപ്പെടുന്നതെന്ന് ബൈബിള്‍ ഉദ്‌ഘോഷിക്കു ന്ന ലക്ഷണങ്ങളൊന്നും മുഹമ്മദി(സ)ല്‍ ഉണ്ടായിരുന്നതായി നമുക്ക് കാ ണാന്‍ കഴിയുന്നില്ല. ദൈവിക വെളിപാടുകള്‍ ലഭിക്കുമ്പോള്‍ അവ ഒരു മണിനാദം പോലെ തനിക്ക് അനുഭവപ്പെടാറുണ്ടെന്നും അതാണ് ഏറ്റവും പ്രയാസകരമായ വെളിപാടു രീതിയെന്നും മുഹമ്മദ്(സ) പറഞ്ഞതാണ് അദ്ദേഹത്തെ പിശാചുബാധിച്ചിരുന്നുവെന്നും പൈശാചിക വെളിപാടുകളാണ് ഖുര്‍ആനെന്നും വാദിക്കുന്നവരുടെ ഒരു തെളിവ്. വെളിപാട് ലഭിച്ചു കൊ ണ്ടിരുന്ന അതിശൈത്യമുള്ള ഒരു ദിവസം പ്രവാചകന്റെ നെറ്റിയില്‍ വിയര്‍പ്പുതുള്ളിയുണ്ടായിരുന്നതായി ഞാന്‍ കണ്ടുവെന്ന പ്രവാചകപത്‌നി ആഇശ(റ) യുടെ നിവേദനമാണ് മറ്റൊരു തെളിവ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. പിശാചുബാധിതന് ചെവിയില്‍ മണിയടിക്കുന്നതുപോലെ തോന്നുമെന്നോ അവന്റെ നെറ്റിത്തടം അതിശൈത്യമാണെങ്കിലും വിയര്‍പ്പുതുള്ളികളാല്‍ നിറയുമെന്നോ ബൈബിളില്‍ എവിടെയെങ്കിലുമുണ്ടോ? ഇല്ലെങ്കില്‍, പ്രവാചക(സ)നില്‍ പിശാചുബാധ ആരോപിക്കുവാന്‍ ബൈബിളിന്റെ അനുയായികള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്?

പ്രവാചകന് ലഭിച്ച ദൈവിക സന്ദേശങ്ങള്‍ പിശാചുബാധയുടെ ഉല്‍പ ന്നങ്ങളാണെന്ന് പറയുന്നവര്‍ തങ്ങളുടെതന്നെ വിശുദ്ധന്മാരാണ് പിശാചു ബാധയേറ്റവരെന്ന് പറയാന്‍ നിര്‍ബന്ധിതരാവുമെന്നതാണ് വാസ്തവം.

യേശുവിന്റെ ജീവിതകാലമത്രയും അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആശയങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി അഹോരാത്രം പരിശ്രമിക്കുക യും (അപ്പോസ്തല പ്രവൃത്തികള്‍ 9:1, 26:10, 8:1) അദ്ദേഹത്തിനുശേഷം ക്രിസ്തു തനിക്ക് വെളിപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തയാളാണ് 'വിശുദ്ധ പൗലോസ്'. അദ്ദേഹത്തിന് ക്രിസ്തുദര്‍ശനം ലഭിച്ച രീതിയെക്കുറിച്ച് ബൈബിള്‍ വിവരിക്കുന്നത് കാണുക: ''പിന്നെ അയാള്‍ യാത്ര പുറപ്പെട്ട് ഡമാസ്‌കസിനെ സമീപിച്ചപ്പോള്‍, പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാളുടെ ചുറ്റും മിന്നലൊളി പരത്തി. സാവൂള്‍ നിലം പതിച്ചു. 'സാവൂള്‍, സാവൂള്‍ നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്? എന്ന് തന്നോട് ചോദിക്കുന്ന ഒരു സ്വരം കേള്‍ക്കയായി. അപ്പോള്‍ അയാള്‍ ചോദിച്ചു: 'പ്രഭോ നീ ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍. എഴുന്നേറ്റ് നഗരത്തില്‍ ചെല്ലുക. നീ ചെയ്യേണ്ടത് എന്തെന്ന് അവിടെ വെച്ച് നിനക്ക് അറിവ് കിട്ടും'. 'അയാളോടൊപ്പം യാത്ര ചെയ്തിരുന്ന ആളുകള്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ വിസ്മയ സ്തബ്ധരായി നിന്നുപോയി. വീണുകിടന്നിടത്തുനിന്ന് സാവൂള്‍ എഴുന്നേറ്റു. കണ്ണുതുറന്നിട്ടും അയാള്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ അയാളെ കൈക്കുപിടിച്ച് ഡമാസ്‌കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അയാള്‍ക്ക് കാഴ്ചയില്ലായിരുന്നു; അയാള്‍ തിന്നുകയോ കുടിക്കുകയോ ചെയ്തതുമില്ല'' (അപ്പോസ്തല പ്രവൃത്തികള്‍ 9:3-9)

നിലംപതിക്കുന്നതും കൂടെയുള്ളവര്‍ കാണാത്തത് കാണുന്നതും കേള്‍ ക്കാത്തത് കേള്‍ക്കുന്നതും കണ്ണു കാണാതാവുന്നതുമെല്ലാം പിശാചുബാധ യുടെ ലക്ഷണങ്ങളായി സുവിശേഷങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് നാം കണ്ടു. ക്രിസ്തുവിനെ താന്‍ കണ്ടുവെന്ന് പൗലോസ് അവകാശപ്പെട്ട സംഭവത്തില്‍ ഇതെല്ലാം അദ്ദേഹം അനുഭവിക്കുന്നുമുണ്ട്. പൗലോസിന് പിശാചുബാധയാണ് ഉണ്ടായതെന്ന് വാദിച്ചാല്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവ സമൂഹം സന്നദ്ധമാവുമോ? മുഹമ്മദി(സ)ന് പിശാചുബാധയായിരുന്നുവെന്ന് സമര്‍ഥിക്കുവാന്‍ ബൈബിളില്‍നിന്ന് ഒരു തെളിവെങ്കിലുമുദ്ധരിക്കാ ന്‍ ക്രൈസ്തവ വിമര്‍ശകര്‍ക്ക് കഴിയില്ല. അതേസമയം, നിലവിലുള്ള ക്രിസ്തുമതത്തിന്റെ സ്ഥാപകനായ പൗലോസിന് പിശാചുബാധയാണ് അനുഭ വപ്പെട്ടതെന്ന് ബൈബിള്‍ ഉപയോഗിച്ചു കൊണ്ട് സ്ഥാപിക്കാന്‍ ഒരാള്‍ക്ക് കഴിയും. അപ്പോള്‍ ആര്‍ക്കാണ് പിശാചുബാധ? ഇനി, മുഹമ്മദ് നബി(സ)ക്ക് പിശാച് ബാധിച്ചതുകൊണ്ടാണ് ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയതെന്ന ക്രൈസ്തവവാദത്തിന്റെ ആണിക്കല്ല് പരിശോധിക്കുക. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തെ വിമര്‍ശിക്കുന്നതുമൂലമാണല്ലോ ഖുര്‍ആന്‍ പിശാചിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നത്.

എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? യേശുക്രിസ്തു പരിശുദ്ധനായിരുന്നുവെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നു. അദ്ദേഹം സര്‍വശക് തനാല്‍ നിയുക്തനായ വ്യക്തിയാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. അദ്ദേഹത്തിന് പിശാചുബാധയുണ്ടായിട്ടില്ലെന്ന് ഇരുകക്ഷികളും പറയുന്നു. എങ്കില്‍, മുഹമ്മദ് നബി(സ)ക്കോ പൗലോസിനോ ആര്‍ക്കാണ് പിശാചില്‍നിന്ന് വെളിപാടുണ്ടായതെന്ന് പരിശോധിക്കാന്‍ നമുക്കെന്തുകൊണ്ട് യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമായി അവരുടെ ഉപദേശങ്ങളെ താരതമ്യം ചെയ്തുകൂടാ? പിശാചില്‍നിന്ന് വെളിപാടുണ്ടായ വ്യക്തി യേശുവിന്റെ ശത്രുവായിരിക്കുമല്ലോ. ഒരു ദൈവദൂതന്റെ ശത്രു അയാള്‍ പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ ശത്രുവായിരിക്കും എന്നോര്‍ക്കുക.

യേശു പറഞ്ഞു: നിയമത്തെ (തോറ)യോ പ്രവാചകന്മാരെയോ റദ്ദാക്കാനല്ല ഞാന്‍ വന്നത്' (മത്തായി 5:17). ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവ തരിപ്പിച്ചിരിക്കുന്നത്, അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്' (5:44).

'മര്‍യമിന്റെ മകന്‍ ഈസ പറഞ്ഞ സന്ദര്‍ഭം: ഇസ്രായേല്‍ സന്തതികളേ, എനിക്കുമുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ളൊരു ദൂതനെപ്പറ്റി സന്തോ ഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍' (61:6).

പൗലോസ് എഴുതി: 'നിയമാനുഷ്ഠാനങ്ങളെ (തോറ) ആശ്രയിക്കുന്നവ രെല്ലാം ശാപഗ്രസ്തരാണ് (ഗലാത്തിയക്കാര്‍ 3:10).

'ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ മോചിപ്പിച്ചിരിക്കു ന്നു' (ഗലാത്തിയക്കാര്‍ 3:13). 'അവന്‍ (യേശു) തന്റെ ശരീരത്തില്‍, നിയമത്തെ അതിന്റെ കല്‍പന കളോടും അനുശാസനങ്ങളോടുംകൂടി റദ്ദാക്കി' (എഫേസോസുകാര്‍2:15)

ഞാന്‍ നിയമത്തെ റദ്ദാക്കാനല്ല വന്നതെന്ന് യേശു, ഖുര്‍ആനും അതുതന്നെ പറയുന്നു. പൗലോസാകട്ടെ യേശു നിയമത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനാണ് വന്നത് എന്നു സമര്‍ഥിക്കുന്നു. ആര്‍ക്കാണ് പിശാചിന്റെ വെളിപാട്?

യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പഠിപ്പിച്ചില്ല (മര്‍ക്കോസ് 12:29, മത്തായി 4:10) ഇക്കാര്യം ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്ത മാക്കുന്നു (3:51), എന്നാല്‍ പൗലോസ് പറഞ്ഞതാകട്ടെ 'പ്രകൃത്യാതന്നെ ദൈവമായിരുന്നിട്ടും ദൈവത്തോടു തനിക്കുള്ള തുല്യതയെ, മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവന്‍ പരിഗണിച്ചില്ല? (ഫിലിപ്പിയര്‍ 2:6). 'അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്; സര്‍വസൃഷ്ടികളിലും ആദ്യജാതന്‍' (കൊളോസിയക്കാര്‍ 1:15) എന്നിങ്ങനെയാണ്. യേശുക്രിസ്തുവിന് സ്വയം താന്‍ ദൈവമാണെന്ന വെളിപാട് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നു. എന്നാല്‍, പൗലോസിന് യേശു ദൈവമായിരുന്നുവെന്ന് വെളിപാട് കിട്ടി. പ്രസ്തുത വെളിപാട് എവിടെനിന്നായിരിക്കണം?

അബ്രഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയായിട്ടാണ് പരിച്‌ഛേദനാകര്‍മത്തെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. 'നീയും നിനക്കു ശേഷം തലമുറയായി നിന്റെ സന്തതികളും പാലിക്കേണ്ട ഉടമ്പടി'യെന്നു പറഞ്ഞുകൊണ്ടാണ് അബ്രഹാമിനോട് കര്‍ത്താവ് പരിച്‌ഛേദന ചെയ്യുന്നതിനുള്ള കല്‍പന നല്‍കുന്നത് (ഉല്‍പത്തി 17:9-14) കര്‍ത്താവ് മോശയോടു പറഞ്ഞ തായി ബൈബിള്‍ ഉദ്ധരിക്കുന്നു: 'എട്ടാം ദിവസം ശിശുവിന്റെ പരിച്‌ഛേ ദനം നടത്തണം (ലേവിയര്‍ 12:3) ഈ ദൈവിക കല്‍പന യേശുവും അനുസ രിച്ചിരുന്നു. 'എട്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ശിശുവിന് പരിച്‌ഛേദനം നടത്തി' (ലൂക്കോസ് 2:21). പരിച്‌ഛേദനം ചെയ്യേണ്ടതില്ലെന്ന് യേശു ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു ബോധനം ലഭിച്ചിരുന്നില്ല. എന്നാല്‍ പൗലോസ് പറയുന്നത് കാണുക: 'പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്തുവിനെക്കൊണ്ട് നേട്ടമില്ല' (ഗലാത്തിയക്കാര്‍ 5:2). ഈ വെളിപാട് പൗലോസിന് എവിടെനിന്ന് കിട്ടി? ദൈവത്തില്‍ നിന്നാകാന്‍ വഴിയില്ല. പിന്നെയോ?

പിശാചില്‍നിന്നാണ് മുഹമ്മദി(ല)ന് വെളിപാടുണ്ടായത് എന്നുപറയാ നുള്ള പ്രധാനപ്പെട്ട കാരണം കുരിശുമരണത്തെയും പാപപരിഹാരബലി യെയും ഖുര്‍ആന്‍ നിഷേധിക്കുന്നുവെന്നതാണല്ലോ. യേശുവിനെയും മാതാവിനെയും പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്ത ങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിത മര്‍യമാണെന്നോര്‍ക്കുക. യേശു ചെയ്തതായി ബൈബിളില്‍ പറയാത്ത കളിമണ്‍പക്ഷികളില്‍ ഊതി അവയ്ക്ക് ജീവനിടുക തുടങ്ങിയ അത്ഭുതങ്ങ ളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുമുണ്ട് (3:49). തൊട്ടിലില്‍ വെച്ച് ഉണ്ണിയേശു സംസാരിച്ചതായുള്ള ഖുര്‍ആനിക പരാമര്‍ശം (19:30) ബൈബി ളിലൊരിടത്തും കാണുവാന്‍ സാധ്യമല്ല. യേശുവിന്റെ വിശുദ്ധ വ്യക്തിത്വത്തില്‍ കളങ്കമുണ്ടാക്കുന്ന യാതൊന്നും ഖുര്‍ആനിലില്ല. യോഹന്നാന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണവിരുന്നില്‍ വെച്ച് മദ്യം നിര്‍മിച്ചു നല്‍കിയതാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ് (യോഹന്നാന്‍ 2:1-11). ഖുര്‍ആനില്‍ ഇത്തരം യാതൊരു പരാമര്‍ശവുമില്ല.

'മരത്തില്‍ തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്' (ആവര്‍ത്തനം 21:23)എന്നാണ് ബൈബിളിന്റെ സിദ്ധാന്തം. കുരിശില്‍ തറക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനായി മുദ്രയടിക്കുകയാണ് തങ്ങ ള്‍ ചെയ്തതെന്നാണ് യഹൂദര്‍ കരുതിയത്. പൗലോസ് പറയുന്നതും മറ്റൊന്നല്ല. 'മരത്തില്‍ തൂക്കപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവര്‍ എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീരുന്നു' (ഗലാത്യര്‍ 3:13). അപ്പോള്‍ ക്രൂശീകരണം യേശുവിനെ ശപിക്കപ്പെട്ടവനാക്കുകയാണ് ചെയ്യുന്നത്. ലോകത്തിനുവേണ്ടി യേശു ശാപമായിത്തീര്‍ന്നുവെന്ന വാദം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ശാപത്തിന്റെ മരക്കുരിശില്‍നിന്ന് തന്നെ രക്ഷിക്കേണമേയെന്ന ക്രിസ്തുവിന്റെ പ്രാര്‍ഥന (മത്തായി 26:39) ദൈവം കേട്ടില്ലെന്നു കരുതുന്നത് ദൈവിക കാരുണ്യത്തിന്റെ നിഷേധമല്ലാതെ മറ്റെന്താണ്? ശപിക്കപ്പെട്ട മരക്കുരിശില്‍നിന്ന് പടച്ചതമ്പുരാന്‍ യേശുവിനെ രക്ഷിച്ചുകൊണ്ട് യഹൂദന്മാരുടെ ഗൂഢാലോചനയെ തകര്‍ക്കുകയാണ് ചെയ്തത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (4:157,158).

മരക്കുരിശില്‍ ക്രൂശിക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനാക്കിയെന്ന് യഹൂദന്മാര്‍. മരക്കുരിശില്‍ മരിച്ച് യേശു ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് പൗ ലോസ്. മരക്കുരിശില്‍നിന്ന് പരിശുദ്ധനായ യേശുവിനെ ദൈവം രക്ഷിച്ചുവെന്ന് ഖുര്‍ആന്‍.

ഏതാണ് പിശാചിന്റെ വെളിപാട്? യേശുവിനെ മഹത്വപ്പെടുത്തുന്നതോ അതല്ല ശാപഗ്രസ്തനാക്കുന്നതോ? ചുരുക്കത്തില്‍, ഖുര്‍ആന്‍ പൈശാചിക വെളിപാടാണെന്ന് സമര്‍ഥിക്കു വാന്‍ വേണ്ടി തെളിവുകള്‍ പരതുന്നവര്‍ കുഴിക്കുന്ന കുഴികളില്‍ തങ്ങള്‍തന്നെയാണ് വീഴുന്നത് എന്നുള്ളതാണ് യാഥാര്‍ഥ്യം.

യുക്തിവാദികളായ വിമര്‍ശകന്മാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോ പണമാണ് മുഹമ്മദ്(സ) നബിക്ക് ഉന്മാദരോഗ (Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചര്‍ച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനില്‍നിന്നുള്ള വെളിപാടുകള്‍ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്ന തെങ്ങനെ?

ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമകാലികരാല്‍ മുഹമ്മദ് (സ) ഭ്രാന്തനെന്ന് വിളിക്കപ്പെട്ടിരുന്നുവോ? ഉണ്ടെ ങ്കില്‍ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്?

നാല്‍പതു വയസ്സുവരെ സത്യസന്ധനും സര്‍വരാലും അംഗീകരിക്ക പ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ് (സ) . സുദീര്‍ഘമായ ഈ കാലഘട്ടത്തിനിടയ്ക്ക് ആരെങ്കിലും അദ്ദേഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല.

പ്രവാചകത്വത്തിനുശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്ത നെന്ന് മാത്രമല്ല മുഹമ്മദ്(സ) അധിക്ഷേപിക്കപ്പെട്ടത്; ജ്യോല്‍സ്യന്‍, മാരണ ക്കാരന്‍, മാരണം ബാധിച്ചവന്‍, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെ ല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സംതുലനത്തിലോ വല്ല വ്യത്യാസവും പ്രകടമായതുകൊണ്ടാണോ അവര്‍ അങ്ങനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരുംതന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്‌നം ഖുര്‍ആനും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കെതിരെയാണ് മുഹമ്മദ്(സ) സംസാരിക്കുന്നത്. അദ്ദേഹം ദൈവികമാണെന്ന് പറഞ്ഞുകൊണ്ട് ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആനിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവുക യും ചെയ്യുന്നു. മുഹമ്മദി(സ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തില്‍നിന്ന് അകറ്റാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് കണ്ട പാരമ്പ ര്യമതത്തിന്റെ കാവല്‍ക്കാര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം.

മുഹമ്മദ്(സ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ചകാലം. ഹജ്ജ് മാസം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഹജ്ജിനു വരുന്നവരോട് മുഹമ്മദ് (സ) മതപ്രബോധനം നടത്തുമെന്നും ഖുര്‍ആനിന്റെ വശ്യതയില്‍ അവര്‍ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാര്‍ ഭയന്നു. അവര്‍ യോഗം ചേര്‍ന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേതന്നെ മുഹമ്മദി(സ)നെതിരെ പ്രചാരവേലകള്‍ നടത്താന്‍ തീരുമാനിച്ചു. മുഹമ്മദി(സ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചര്‍ച്ച. പലരും പല രൂപത്തില്‍ പറയുന്നത് തങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. എല്ലാവര്‍ക്കും ഒരേ രൂപത്തില്‍ പറയാന്‍ പറ്റുന്ന ആരോപണമെന്ത്? ചിലര്‍ പറഞ്ഞു: ''നമുക്ക് മുഹമ്മദ് ഒരു ജ്യോല്‍സ്യനാണെന്ന് പറയാം''. പൗരപ്രമുഖനായ വലീദുബ്‌നുമുഗീറ പറഞ്ഞു: ''പറ്റില്ല, അല്ലാഹുവാണ് സത്യം അവ ന്‍ ജ്യോല്‍സ്യനല്ല. ജ്യോല്‍സ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്റെ വാക്കുകള്‍ ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളല്ല''. മറ്റു ചിലര്‍ പറഞ്ഞു: ''നമുക്ക് അവന്‍ ഭ്രാന്തനാണെന്ന് പറയാം''. വലീദ് പറഞ്ഞു: ''അവന്‍ ഭ്രാന്തനല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാചുബാധയോ ഒന്നും അവനില്ല''. അവര്‍ പറഞ്ഞു: ''എങ്കില്‍ അവന്‍ കവിയാണെന്ന് പറയാം''. വലീദ് പ്രതിവചിച്ചു: ''അവന്‍ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവന്‍ പറയുന്ന ത് കവിതയല്ല''. ജനം പറഞ്ഞു: ''എങ്കില്‍ അവന്‍ മാരണക്കാരനാണെന്ന് പറയാം' വലീദ് പ്രതികരിച്ചു: ''അവന്‍ മാരണക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊത്തുകളോ ഒന്നും അവന്‍ പ്രയോഗിക്കുന്നില്ല''. അവര്‍ ചോദിച്ചു: ''പിന്നെ എന്താണ് നിങ്ങളുടെ നിര്‍ദേശം?'' അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും അവന്റെ വചനങ്ങളില്‍ മാധുര്യമുണ്ട്. അതിന്റെ മൂലം വിസ്തൃതവും ശാഖകള്‍ ഫലസമൃദ്ധവുമാണ്. നിങ്ങള്‍ അവനെപ്പറ്റി എന്തു പറഞ്ഞാലും അതു നിരര്‍ഥകമാണെന്നു തെളിയും. പിതാവിനും മക്കള്‍ക്കുമിടയിലും ഭാര്യക്കും ഭര്‍ത്താവിനുമിടയിലും ജ്യേഷ്ഠനും അനുജനുമിടയിലും പിളര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി വന്ന ജാലവിദ്യക്കാരനാണ് അവനെന്ന് പറയുന്നതാണ് നല്ലത്!'' ജനം ഇതംഗീകരിച്ചു. അവര്‍ പ്രചാര ണം തുടങ്ങി.

ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്? പ്രവാചകപ്ര ബോധനങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി ശത്രുക്കള്‍ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ് അദ്ദേ ഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരുന്നവര്‍ക്കു തന്നെ അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത് അബദ്ധമാണ്.

പ്രവാചകന്‍ ജീവിച്ചത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്. അദ്ദേഹ ത്തിന് ഉന്മാദരോഗമുണ്ടായിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുവാന്‍ ഇപ്പോള്‍ അദ്ദേഹം നമ്മുടെ മുന്നില്‍ ജീവിച്ചിരിക്കാത്തതിനാല്‍ ഇന്ന് നമുക്ക് കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളും സ്വപ്‌നദര്‍ശ നങ്ങളുമാണ് പ്രവാചകന്‍ ഉന്മാദരോഗിയായിരുന്നുവെന്ന് വാദിക്കുന്നവര്‍ക്കുള്ള തെളിവ്. വെളിപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാചകനില്‍ കാണ പ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹ്‌യ് എങ്ങനെയാണെന്നുള്ള പ്രവാചക ന്റെ വിവരങ്ങളെയും വിശദീകരിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഈ വാദമുന്നയിക്കുന്നത്. ഉന്മാദരോഗത്തിന്റെ ലക്ഷണ ങ്ങള്‍ പ്രവാചകനില്‍ കാണപ്പെട്ടിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരി ശോധിച്ചാല്‍ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് സുതരാം വ്യക് തമാവും.

ഒന്ന്: ഉന്മാദരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ വൈരുധ്യം പ്രകടമായിരിക്കും.

മുഹമ്മദി(സ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക.

യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂര്‍വാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നു മുഹമ്മദ് നബി(ല)യെങ്കില്‍ അദ്ദേഹത്തിന് പരശ്ശതം അനുയായികളുണ്ടായതെങ്ങ നെ? സാധാരണയായി നാം മനസ്സിലാക്കുന്ന 'ദിവ്യന്‍'മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(സ)ന്റെ അനുചരന്മാര്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി മല്‍സരിക്കുകയായിരുന്നു അവര്‍. ഒരു ഉന്മാദരോഗിയുടെ വാക്കുകള്‍ അനുസരിക്കുവാന്‍ വേണ്ടി ജനസഹസ്രങ്ങള്‍ മല്‍സരിച്ചുവെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുമോ?

രണ്ട്: ഉന്മാദരോഗികളുടെ പ്രതികരണങ്ങള്‍ വൈരുധ്യാത്മകമായിരിക്കും. സന്തോഷവേളയില്‍ പൊട്ടിക്കരയുകയും സന്താപവേളയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവവും കണ്ടുവരാറുണ്ട്.

മുഹമ്മദ് നബി(സ) യുടെ പ്രതികരണങ്ങള്‍ സമചിത്തതയോടുകൂടിയുള്ളതായിരുന്നു. ഒരു സംഭവം: പ്രവാചകന്‍(സ)ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്. പെട്ടെന്ന് ഊരിപ്പിടിച്ച വാളുമായി മുന്നില്‍ ഒരു കാട്ടാളന്‍ പ്രത്യക്ഷപ്പെ ട്ടു. അയാള്‍ ചോദിച്ചു: ''എന്നില്‍നിന്ന് നിന്നെ ഇപ്പോള്‍ ആര് രക്ഷിക്കും?'' പ്രവാചകന്‍ അക്ഷോഭ്യനായി മറുപടി പറഞ്ഞു: 'അല്ലാഹു'. ഈ മറുപടിയു ടെ ദൃഢത കേട്ട് കാട്ടാളന്റെ കൈയില്‍നിന്ന് വാള്‍ വീണുപോയി. (ബുഖാരി, മുസ്‌ലിം)

ഒരു ഉന്മാദരോഗിയില്‍നിന്ന് ദൃഢചിത്തതയോടുകൂടിയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയുമോ?

മൂന്ന്: ഉന്മാദരോഗികള്‍ അന്തര്‍മുഖരായിരിക്കും. പുറമെയുള്ള ലോക ത്ത് നടക്കുന്ന സംഭവങ്ങളിലൊന്നും അവര്‍ക്ക് യാതൊരു താല്‍പര്യവും കാണുകയില്ല.

മുഹമ്മദ് നബി(സ)അന്തര്‍മുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ അതീവ താല്‍പര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക് ആവശ്യമെങ്കില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണദ്ദേ ഹം. ജനങ്ങള്‍ക്ക് ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, അവര്‍ക്ക് മാതൃകയായി ജീവിച്ച് കാണിച്ചുകൊടുക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

ലാമാര്‍ട്ടിന്‍ എഴുതി: 'തത്ത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമ നിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍ -അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?''(Historie De La turquie., Vol, 2 Page 277)

അന്തര്‍മുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്?

നാല്: ഉന്മാദരോഗികള്‍ക്ക് നിര്‍ണിതമായ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാര്യമായി യാതൊന്നും ചെയ്യാനാവാത്ത ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നവരായിരിക്കും.

മുഹമ്മദ് നബി(സ) ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരില്‍ അന്തിമനായിരുന്നു. തന്നിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാബ്ദത്തിലധികം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിട്ടയോടുകൂടിയുള്ള പ്രബോധന പ്രവര്‍ ത്തനങ്ങള്‍ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ മുഹമ്മദി(സ)ന് സാധിച്ചു. സാംസ്‌കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിന് മുഴുവന്‍ മാതൃകയാക്കി പരിവര്‍ത്തിപ്പിക്കുവാന്‍ വേണ്ടിവന്നത് കേവലം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് മുഹമ്മദ്(സ) എന്ന് ചരിത്രത്തെ നിഷ്പക്ഷമായി നോക്കിക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം ഒരു ഉന്മാദരോഗിക്ക് കഴിയുന്നതാണെന്ന് പ്രസ്തുത രോഗ ത്തെക്കുറിച്ച് അല്‍പമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ?

അഞ്ച്: ഉന്മാദരോഗി അശരീരികള്‍ കേള്‍ക്കുകയും(Auditory Hallucination) മിഥ്യാഭ്രമത്തിലായിരിക്കുകയും (Delusion)  മായാദൃശ്യങ്ങള്‍ കാണുക യും(Hallucination) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല.

മുഹമ്മദ് നബി(സ)ക്കുണ്ടായ വെളിപാടുകളും ദര്‍ശനങ്ങളും ഈ ഗണത്തില്‍ പെടുത്തിക്കൊണ്ടാണ് വിമര്‍ശകര്‍ അദ്ദേഹത്തില്‍ ഉന്മാദരോഗം ആരോപിക്കുന്നത്. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബി(സ)യില്‍ ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കി. അപ്പോള്‍ ഈ വെളിപാടുകളുടെ മാത്രം വെളിച്ചത്തില്‍ അദ്ദേഹം ഉന്മാദരോഗിയാണെന്ന് പറയുന്ന തെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന 'വെളിപാടു'കള്‍ അയാളുടെ രോഗത്തിന്റെ ലക്ഷണമാണ്. ഈ വെളിപാടുകള്‍ അയാളുടെ വൈയക്തിക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍, മുഹമ്മദി(സ)നുണ്ടായ വെളിപാടുകളോ? ആ വെളിപാടുകള്‍ ഒരു ഉത്തമ സമൂഹത്തെ പടിപടിയായി വാര്‍ത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോധവും പര ലോകചിന്തയും ജനങ്ങളില്‍ വളര്‍ത്തി. ഘട്ടം ഘട്ടമായി സമൂഹത്തെ മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകുവാന്‍ മുഹമ്മദി(സ)ന് ലഭിച്ച വെളിപാടുകള്‍ക്ക് കഴിഞ്ഞു. അത് സൃഷ്ടിച്ച വിപ്ലവം മഹത്തരമാണ്. ചരിത്രകാലത്ത് അതിനു തുല്യമായ മറ്റൊരു വിപ്ലവം നടന്നിട്ടില്ല.

ഉന്മാദരോഗി കേള്‍ക്കുന്ന അശരീരികള്‍ക്ക് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ലവത്തിനോ നിമിത്തമാകുവാന്‍ കഴിയുമോ?

മുഹമ്മദി(സ)ന് ഉന്മാദരോഗമായിരുന്നുവെന്നും അദ്ദേഹം ശ്രവിച്ച അശ രീരികളാണ് ഖുര്‍ആനിലുള്ളതെന്നുമുള്ള വാദം പരിഗണനപോലും അര്‍ഹിക്കാത്ത ആരോപണം മാത്രമാണെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

നങ്ങളെ ധാര്‍മികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മദ്യ ത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹ ത്തെ കേവലം 23 വര്‍ഷക്കാലം കൊണ്ട് ധാര്‍മികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുര്‍ആനിനു മാത്രം അവകാശപ്പെ ട്ടതാണ്. എന്നാല്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി മുഹമ്മദ്(സ) രചി ച്ചുകൊണ്ട് ദൈവത്തില്‍ ആരോപിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന വാദ ഗതി അടിസ്ഥാന രഹിതമാണെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യമാവും. താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.

ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ് (സ) എന്ന കാര്യത്തില്‍ പക്ഷാ ന്തരമില്ല. അത്തരമൊരാള്‍ ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ദൈവത്തിന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തി സഹമ ല്ല. ധാര്‍മിക നവോത്ഥാനത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധര്‍മം ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരില്‍ കളവ് പറയുന്നതിനേക്കാള്‍ വലിയ പാപമെന്താണ്?

രണ്ട്: പടച്ചവന്റെ പേരില്‍ കളവു പറയുകയും സ്വയം കൃതരചന കള്‍ ദൈവത്തിന്‍േറതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനേ ക്കാളും അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?''(6:93). ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ രചനയാണെങ്കില്‍ ഈ സൂക്തത്തില്‍ പറഞ്ഞ 'ഏറ്റവും വലിയ അക്രമി' അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ 'ഏറ്റവും വലിയ അക്രമി'യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേ ഹം തയാറാകുമായിരുന്നുവോ?

മൂന്ന്: സ്വയംകൃത രചനകള്‍ നടത്തി അത് ദൈവത്തില്‍ ആരോപിക്കു ന്നവരെ ഖുര്‍ആന്‍ ശപിക്കുന്നുണ്ട്. ''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവില്‍നിന്ന് ലഭിച്ച താണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം!''(2:79) ഖുര്‍ആന്‍ മുഹ മ്മദി(സ)ന്റെ സൃഷ്ടിയാണെങ്കില്‍ ഈ ശാപം അദ്ദേഹത്തിനുകൂടി ബാധക മാണല്ലോ. സ്വന്തമായി ഒരു രചന നിര്‍വഹിക്കുക. ആ രചനയില്‍ സ്വന്ത ത്തെത്തന്നെ ശപിക്കുക. ഇത് വിശ്വസനീയമാണോ?

നാല്: ഖുര്‍ആന്‍ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപ ത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുര്‍ആ ന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥ ലങ്ങളില്‍ 'അവര്‍ നിന്നോട്...നെക്കുറിച്ചു ചോദിക്കുന്നു. പറയുക: ...' എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവര്‍ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെ ന്നും പിന്നീട് ഖുര്‍ആന്‍ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ധാര്‍മിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക(സ)ന്റെ രചനയായിരുന്നു ഖുര്‍ആനെങ്കില്‍ ജനം ചോദിച്ചപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നു.

ഉദാഹരണത്തിന്, മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദശ്യമെങ്കില്‍ അവയെക്കുറിച്ച് ചോദിച്ച ഉടന്‍തന്നെ അവ പാപമാണ് എന്ന് അ ദ്ദേഹം മറുപടി പറയുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവവചനങ്ങള്‍ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്മകള്‍ക്കെതിരെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.

അഞ്ച്: മുഹമ്മദ് നബി(സ)യെ തിരുത്തുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്‌നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(സ)ന്റെ നടപടിയെ തിരുത്തിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ (80:1-10) സുവിദിതമാണ്.

മറ്റൊരു സംഭവം: മുസ്‌ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വിതച്ച ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകള്‍ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളി ല്‍ ചിലരെ ശപിക്കുകയും 'അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹ മെങ്ങനെയാണ് നന്നാവുക?' എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടന്‍ ഖുര്‍ആന്‍ സൂക്തമവതരിച്ചു; പ്രവാചക(സ)നെ തിരുത്തിക്കൊണ്ട്. ''(നബിയേ), കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേ ക്കാം. അല്ലെങ്കില്‍ അവരെ അവന്‍ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു''(3:128)(തിര്‍മിദി,ഇബ്‌നുമാജ).

ഇതൊന്നും പ്രവാചകനി ല്‍ ബോധപൂര്‍വ്വം വന്ന തെറ്റുകളല്ല. താന്‍ സ്വീകരിച്ച നിലപാടുകളിലുണ്ടാ യ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങള്‍ ഖുര്‍ആനി ലുണ്ടായി. ജനങ്ങളെ ധര്‍മനിഷ്ഠരാക്കുവാന്‍ വേണ്ടി പ്രവാചകന്‍(സ) പടച്ച ഗ്രന്ഥമായിരുന്നു ഖുര്‍ആനെങ്കില്‍ അദ്ദേഹത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടാവുമായിരുന്നുവോ?

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയു മായിരുന്നു ഖുര്‍ആനിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ അതിലെ പ്രതിപാദന ങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാല്‍, ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഒരാള്‍ക്ക് അതില്‍ അറബി ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുര്‍ആന്‍ രചനക്കുപിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകള്‍ക്കുമുന്നില്‍ അടിസ്ഥാന രഹിതമായിത്തീരുന്നു.

ഒന്ന്: അറബികളുടെ നവോത്ഥാനത്തെയോ ഐക്യത്തെയോ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വചനംപോലും ഖുര്‍ആനിലില്ല.

രണ്ട്: ദേശീയമായ അതിര്‍വരമ്പുകളില്ലാത്ത ആദര്‍ശസമൂഹമെന്ന സങ്ക ല്‍പമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. 'ഉമ്മത്ത്' എന്ന സാങ്കേതിക സംജ്ഞയാല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ആദര്‍ശസമൂഹത്തില്‍ സത്യ വിശ്വാസം സ്വീകരിച്ച ഏവരും ദേശീയതയുടെയോ പ്രാദേശികത്വത്തിന്റെ യോ വര്‍ഗത്തിന്റെയോ ജാതീയതയുടെയോ അതിര്‍വരമ്പുകളില്ലാതെ അംഗങ്ങളാണ്. അറബിദേശീയതയെന്ന സങ്കല്‍പംതന്നെ ഖുര്‍ആനിന് അന്യമാണ്.

മൂന്ന്: അറബികളുടെ നവോത്ഥാനമായിരുന്നു മുഹമ്മദി(സ)ന്റെ ല ക്ഷ്യമെങ്കില്‍ അധികാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കുക യും ശക്തിയും പാടവവുമുപയോഗിച്ച് അവരെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അധികാരം സ്വീകരിച്ചുകൊണ്ട് നവോത്ഥാനത്തിന് ശ്രമിക്കുന്നതിന് പകരം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്.

നാല്: അധികാരം ലഭിച്ചതിനുശേഷവും അദ്ദേഹം അറബികളുടെ ഏതെ ങ്കിലും തരത്തിലുള്ള ഔന്നത്യത്തിനുവേണ്ടി വാദിച്ചിട്ടില്ല. തന്റെ അന്തിമ പ്രസംഗത്തില്‍ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചു: ''അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധര്‍മനിഷ്ഠയുടെ പേരിലല്ലാതെ''.(അഹ്മദ്)

ഇത് അറ ബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി ശ്രമിച്ച ഒരു വ്യക്തിയുടെ വാക്കുകളാകുമോ?

അഞ്ച്: സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുള്ളത് രണ്ടു വനിതകളാണ്. ഒന്ന്, ഫറോവയുടെ പത്‌നി. രണ്ട്, യേശുവിന്റെ മാതാവ് (66:11,12). രണ്ടു പേരും അറബികളല്ല. അറബ് ദേശീയതക്കുവേണ്ടി ഗ്രന്ഥമെഴുതിയ വ്യക്തി ലോകത്തിന് മാതൃകയായി എടുത്തുകാണിക്കുന്നത് അറബികളുടെ എതിരാളികളെയാകുമോ? മര്‍യമിനെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ''മലക്കുകള്‍ ഇപ്രകാരം പറ ഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെര ഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു''(3:42).

ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് മുഹമ്മദി(ല)ന്റെ മാതാവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും അറബ് സ്ത്രീയെയോ അല്ല; ഇസ്രായേല്‍ വനിതയായ മര്‍യമിനെയാണ്. അറബ് ദേശീയതയുടെ വക്താവില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിക്കുവാന്‍ പറ്റുമോ?

ആറ്: അറബ് ദേശീയതയുടെ നവോത്ഥാനത്തിനുവേണ്ടി പണിയെടുക്കുന്ന ഒരു വ്യക്തി അറബികളുടെ അഹംബോധത്തെ ഉദ്ദീപിക്കുവാനായിരിക്കും തന്റെ രചനയില്‍ ശ്രമിക്കുക. അറബികളുടെ ശ്രേഷ്ഠതയെക്കുറിച്ചുമാത്രമായിരിക്കും അയാള്‍ സംസാരിക്കുക. എന്നാല്‍ ഖുര്‍ആന്‍ ഇസ്രായേല്യര്‍ക്ക് നല്‍കിയ ശ്രേഷ്ഠതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ''ഇസ്രായേല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങളോര്‍ക്കുക''(2:47).

ധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

അദ്ദേഹം ഉപദേശിച്ചു: ''ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്‌ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം. മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(ല)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്അ(സ)ധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.

നാഥനായി വളര്‍ന്ന മുഹമ്മദ്(സ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജ( (റ)യെ വിവാഹം ചെയ്തതിനുശേഷം അദ്ദേ ഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ( (റ)യുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്.

ഖദീജയുമായുള്ള മുഹമ്മദി(സ) ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതി നഞ്ച് വര്‍ഷം സാമ്പത്തികക്ലേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ്(സ) രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ.

എന്നാല്‍, എന്തായിരുന്നു സ്ഥിതി?

പ്രവാചകപത്‌നി ആഇശ(റ) പറയുന്നു: ''ഞങ്ങളുടെ വീട്ടില്‍ ഒന്നും പാചകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പു പുകയാതെ ഒന്നോ രണ്ടോ മാസ ങ്ങള്‍ കഴിഞ്ഞുപോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോള്‍ മദീനത്തുകാര്‍ കൊണ്ടുവന്ന ആട്ടി ന്‍പാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും''. (ബുഖാരി, മുസ്‌ലിം)

ആഇശ(റ) ഒരാളോട് പഴയകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മദീനയിലേക്കുള്ള പലായനത്തിനുശേഷം പ്രവാചകനും കുടുംബവും സ ഹിച്ച പ്രയാസങ്ങളാണ് പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊണ്ട് വീട്ടുജോലികള്‍ ചെയ്തകാര്യം അവര്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: ''വിള ക്കില്ലായിരുന്നുവോ? അവര്‍ പ്രതിവചിച്ചു: ''വിളക്കു കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവെങ്കില്‍ വിശപ്പ് മാറ്റാന്‍ അത് കുടിക്കുമാ യിരുന്നു; കത്തിക്കുന്നതിനു പകരം''. (അഹ്മദ്, ത്വബ്‌റാനി)

ഇത് പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ്(സ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേ ഹത്തിന്റെ അവസ്ഥ ഇതില്‍നിന്ന് ഒട്ടും മെച്ചമായിരുന്നില്ല. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപന്റെ അന്തപുരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമര്‍ (റ)തന്നെ പറയട്ടെ: ''പ്രവാചകന്റെ മുറിയില്‍ ഊറക്കിട്ട മൂന്ന് തോല്‍കഷ്ണങ്ങളും ഒരു മൂലയില്‍ അല്‍പം ബാര്‍ലിയുമല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ കണ്ടില്ല. ഞാന്‍ കരഞ്ഞുപോയി. പ്രവാചകന്‍ ചോദിച്ചു: 'എന്തിനാണ് താങ്കള്‍ കരയുന്നത്?' ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാതിരിക്കും? താങ്കളുടെ ശരീരത്തില്‍ ഈത്തപ്പനയോലകളുടെ പാട് ഞാന്‍ കാണുന്നു. ഈ മുറിയില്‍ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹുവിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ ഥിച്ചാലും. അവിശ്വാസികളും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരുമായ പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും രാജാക്കന്മാര്‍-സീസറും കൈസറുമെല്ലാം-അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളില്‍ വസിക്കുമ്പോള്‍ അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്‍ ജീവിക്കുന്നത് ദാരുണമായ പട്ടിണിയില്‍!' എന്റെ ഈ സംസാരം കേട്ടപ്പോള്‍ തലയിണയില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്‍ എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: 'ഉമര്‍! താങ്കള്‍ ഈ വിഷയത്തില്‍ ഇനിയും സംശയാലുവാണോ? ഭൗതിക ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാള്‍ നല്ലത് മരണാനന്തര ജീവിതത്തിലെ സുഖസൗ കര്യങ്ങളാണ്. അവിശ്വാസികള്‍ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തില്‍ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ, മരണാനന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കിവെച്ചിരിക്കുകയാണ്'. ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു: 'ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പിനപേക്ഷിച്ചാലും. എനിക്കു തെറ്റിപ്പോയി''.

ഖുര്‍ആന്‍ ഭൗതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍ മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.

ഖുര്‍ആനിന്റെ രചനക്കുപിന്നില്‍ ധനമോഹമായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദി ന്യു കാത്തോലിക് എന്‍സൈക്ലോപീഡിയ പോലും സമ്മതിച്ചിട്ടുണ്ട്. ''മുഹമ്മദി(സ) ന്റെ മതവിപ്ലവത്തിനു പിന്നില്‍ ധനമോഹമായിരുന്നുവെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമാ യി അറിയപ്പെടുന്ന വസ്തുതകള്‍ ഈ ധാരണക്കെതിരാണ്'' (The New Catholic Encyclopedia Vol IX, Page 1001).

മുഹമ്മദ് നബി(സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേ ഹത്തിലൂടെയാണ് ലോകം ഖുര്‍ആന്‍ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പറയാനുള്ളത് ഇത് മുഹമ്മദി(സ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ചര്‍ച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയില്‍നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(സ)യില്‍ ഖുര്‍ആനിന്റെ കര്‍തൃത്വം ആരോപിക്കുന്നത്.

ഒന്ന്: നാല്‍പതു വയസ്സുവരെ അറബികള്‍ക്കിടയില്‍ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്(സ). ഖുര്‍ആന്‍ ദൈവികമാണെന്നും അതിലെ വിധിവിലക്കുകള്‍ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്തതുകൊണ്ടാണ് അദ്ദേഹം വെറുക്കപ്പെട്ടവനായത്; ബഹിഷ്‌കരിക്കപ്പെട്ടത്; ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.

രണ്ട്: സത്യസന്ധനായിരുന്നു മുഹമ്മദ്(സ)എന്ന കാര്യത്തില്‍ അദ്ദേഹ ത്തിന്റെ കഠിന ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നി ല്ല. നാല്‍പതു വയസ്സുവരെ സത്യസന്ധനായി ജീവിച്ച അദ്ദേഹം ഒരു ദിവ സം പടച്ചതമ്പുരാന്റെ പേരില്‍ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നും അത് പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുവെന്നും വിശ്വസിക്കുക പ്രയാസമാണ്.

മൂന്ന്: സാഹിത്യകാരന്മാര്‍ക്ക് അറേബ്യയില്‍ ഉന്നതമായ സ്ഥാനം നല്‍ കപ്പെട്ടിരുന്നു. ഖുര്‍ആന്‍ അത്യുന്നതമായ ഒരു സാഹിത്യ സൃഷ്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത് തന്‍േറതാണ് എന്ന് അവകാശപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അറബികള്‍ക്കിടയില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിക്കുമായിരുന്നു.

നാല്: മുഹമ്മദി(സ)ന്റെ ചില നടപടികളെ വിമര്‍ശിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. അഞ്ച്: മുഹമ്മദി(സ)നെ ശക്തമായി താക്കീത് ചെയ്യുന്ന വചനങ്ങളും ഖുര്‍ആനിലുണ്ട്. ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ സൃഷ്ടിയാണ് എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധിക്കേ ണ്ടത്.

സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരില്‍ ആരോപിച്ചതാണെങ്കില്‍ അതിനു പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യങ്ങളുമുണ്ടാവണമല്ലോ. അതെന്തായിരുന്നുവെന്നാണ് വിമര്‍ശകര്‍ ആദ്യം വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്.

ഖുര്‍ആനില്‍ ആറ് ആയത്തുകളില്‍ ഹാമാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (28: 6, 28: 38, 29: 39, 40: 24, 40: 36-37) ഇവയെല്ലാം മൂസാനബി(അ)യുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങള്‍ തന്നെയാണ്. ഫറോവയുടെ കൊട്ടാരവുമായി ബന്ധമുള്ള വ്യക്തിയാണ് ഖുര്‍ആനിലെ ഹാമാന്‍. ഫറോവയുമായി ബന്ധമുള്ള ഒരു ഹാമാനെപ്പറ്റി ബൈബിളിലെവിടെയും നാം വായിക്കുന്നില്ല. എന്നാല്‍ എസ്‌തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവിന്റെ കീഴിലുള്ള ഒരു പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ട്. മുഹമ്മദ് നബിക്ക് ഫറോവയും അഹശ്വേറോശ്‌ രാജാവും തമ്മില്‍ പരസ്പരം മാറിപ്പോയതിനാല്‍ സംഭവിച്ചുപോയ ഒരു കൈപ്പിഴയുടെ ഫലമായി വന്നുചേര്‍ന്നതാണ് ഖുര്‍ആനിലെ ഫറോവാ ഹാമാന്‍ കഥയെന്നാണ് വിമര്‍ശകരുടെ ആരോപണം. പതിനേഴാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട ഓറിയന്റലിസ്റ്റുകളുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും ഒരുവിധം എല്ലാ ഖുര്‍ആന്‍ വിമര്‍ശന ഗ്രന്ഥങ്ങളിലും ഈ ആരോപണം കാണാം. വാമൊഴിയായി കാര്യങ്ങള്‍ കേട്ടറിഞ്ഞ ശേഷം തന്‍േറതായ ഭാഷാശൈലിയില്‍ ബൈബിള്‍ കഥകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദി(ﷺ)ന് സംഭവിച്ച ഒരു കൈപ്പിഴയായാണ് ഇതിനെ ഓറിയന്റലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഈ വിലയിരുത്തലുകള്‍ എത്രത്തോളം സത്യസന്ധമാണ് എന്ന് പരിശോധിക്കുന്നതിനു മുമ്പ് ഫറോവയേയും ഹാമാനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കുക.

”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ എനിക്കു വേണ്ടി കളിമണ്ണ് കൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നതസൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” (വി.ഖു.28:38). ”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശ മാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തി നോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീ ഒരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസാ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയാകുന്നു” (വി.ഖു. 40:36, 37). ഈ സൂക്തങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്: (1) ഹാമാന്‍ ഫിര്‍ഔനിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. മന്ത്രിയാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. (2) മൂസാ (അ) പറഞ്ഞ ദൈവം ആകാശത്തെവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കാനായി ഒരു ഗോപുരം നിര്‍മ്മിക്കുവാന്‍ ഫിര്‍ ഔന്‍ ഹാമാനോട് കൽപിച്ചു. (3) കളിമണ്ണുകൊണ്ട് ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ചുകൊണ്ട് സൗധം നിര്‍മ്മിക്കാനാണ് ഫിര്‍ഔന്‍ ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഈ കാര്യങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശനങ്ങള്‍ ഓരോന്നായി പരിശോധിക്കുമ്പോള്‍ അവയെല്ലാം ഖുര്‍ആനിക പ്രകാശത്തിനുമുമ്പില്‍ കരിഞ്ഞുപോകുന്ന കേവലം ധൂളികള്‍ മാത്രമാണെന്ന് ബോധ്യമാകും. വിമര്‍ശനങ്ങളും അവയ്ക്ക് നല്‍കുവാനുള്ള മറുപടിയും ഇങ്ങനെസംഗ്രഹിക്കാം. ഒന്ന്) ഫറോവയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ബൈബിളിലെവിടെയും ഹാമാന്‍ എന്ന ഒരാളെക്കുറിച്ച് യാതൊന്നുംപറയുന്നില്ല. അതിനാല്‍ ഖുര്‍ആനില്‍ പറയുന്ന ഫിര്‍ഔന്‍-ഹാമാന്‍ കഥ ഒരു കെട്ടുകഥ മാത്രമാണ്. ബൈബിള്‍ കഥകളെല്ലാം നൂറുശതമാനം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിമര്‍ശനം ഉന്നയിക്കപ്പെടുന്നത്. ഈ സങ്കല്‍പം തന്നെ അടിസ്ഥാനമില്ലാത്തതാണ്. ചരിത്രകാരന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ തീരെ വസ്തുതാപരമല്ലാത്ത നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്ന ഗ്രന്ഥമാണ് ബൈബിളെന്ന വസ്തുത സുതരാം ബോധ്യമാകും. അതുകൊണ്ടുതന്നെ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഫിര്‍ഔന്‍-ഹാമാന്‍കഥയുടെ ചരിത്രപരത സംശയിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അതിന് മറ്റ് സ്രോതസ്സുകളുടെ പിന്‍ബലമുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമെ ഈആരോപണം എത്രമാത്രം വസ്തുതാപരമാണെന്ന് പറയാനൊക്കൂ. ബൈബിളിലെ ഫറോവായുടെ കഥകളില്‍തന്നെ ചരിത്രപരമായി കൃത്യമല്ലാത്ത പരാമര്‍ശങ്ങള്‍ പലതുമുണ്ട്. ഫറോവയെന്ന നാമം ഉപയോഗിക്കുന്നിടത്തുമുതല്‍ ആരംഭിക്കുന്നു പ്രശ്‌നങ്ങളെന്നതാണ് വാസ്തവം. ബൈബിളില്‍ പലരെയും ഫറോവയെന്ന് അഭിസംബോധന ചെയ്തതായി കാണാന്‍ കഴിയും. അബ്രഹാമിന്റെ കാലത്തുണ്ടായിരുന്ന രാജാവിനെ പഴയ നിയമ പുസ്തകം പരിചയപ്പെടുത്തുന്നത് ഫറോവയെന്നാണ്. ഉല്‍പത്തി പുസ്തകം പന്ത്രണ്ടാം അധ്യായത്തില്‍ പത്തുമുതല്‍ ഇരുപതുവരെ വചനങ്ങളില്‍ അബ്രഹാമിന്റെ കാലത്തെ രാജാവിനെക്കുറിച്ച് ആറ് തവണ ഫറോവയെന്ന് പറഞ്ഞിട്ടുണ്ട്. യോസഫിന്റെ കാലത്തെ രാജാവിനെയും ബൈബിള്‍ ഫറോവയെന്നാണ് വിളിക്കുന്നത്. ഉല്‍പത്തി പുസ്തകത്തിന്റെ നാല്‍പത്, നാല്‍പത്തിയൊന്ന് അധ്യായങ്ങളില്‍ യോസഫിന്റെ കാലത്തെ രാജാവിനെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്നതായി കാണാം. യോസഫിന്റെ കാലത്തെ രാജാവിനെ ഉല്‍പത്തി പുസ്തകത്തില്‍ തൊണ്ണൂറ് തവണയാണ് ഫറോവയെന്ന് വിളിച്ചിരിക്കുന്നത്. മോശയുടെ കാലത്തെ ഈജിപ്തിലെ രാജാവിനെക്കുറിച്ച് പുറപ്പാട് പുസ്തകത്തില്‍ നൂറ്റി ഇരുപത്തൊന്ന് വശ്യം ഫറോവയെന്ന് പ്രായോഗിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അബ്രഹാമിന്റെയും യോസഫിന്റെയും മോശയുടെയുമെല്ലാം കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാരെ ബൈബിള്‍ ഫറോവയെന്നാണ് വിളിച്ചിരിക്കുന്നത്. ചരിത്രപരമായി നോക്കിയാല്‍ ഈ അഭിസംബോധന തന്നെ അബദ്ധമാണെന്ന് കാണാന്‍ കഴിയും. ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെ മുപ്പത് രാജവംശങ്ങളുടെ(Dynasty) കാലഘട്ടങ്ങളായി വിഭജിച്ചുകൊണ്ടാണ് പഠിക്കുന്നത്. ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഈജിപ്ഷ്യന്‍ ചരിത്രകാരനായ മാനെത്തോ (Manetho) തയ്യാറാക്കിയ രാജാക്കന്മാരുടെ പട്ടികയെയാണ് മുപ്പത്രാജവംശകാലങ്ങളായി തിരിച്ചിരിക്കുന്നത്. യാതൊരുവിധ രേഖകളും ലഭ്യമല്ലാത്ത 3100 ബി.സിക്കുമുമ്പുള്ള കാലത്തെ ‘രാജവംശങ്ങള്‍ക്ക് മുമ്പുള്ളകാലഘട്ട‘ (Predynastic era) മെന്ന് വിളിക്കുന്നു. രാജവംശങ്ങളുടെ കാലംഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. Nicholas Grimal: A History of Ancient Egypt: Blackwell Publishers, Oxford. ഈജിപ്തിലെ രാജാക്കന്മാരെ വിളിക്കാന്‍ ബൈബിള്‍ ഉപയോഗിച്ചിരിക്കുന്ന പേരാണ് ഫറോവയെന്ന് സൂചിപ്പിച്ചുവല്ലോ. പെര്‍-ആ(Per-aa) യെന്ന പദത്തില്‍ നിന്നാണ് ഫറോവയുടെ ഉല്‍പത്തി. മഹാഭവനം (Greathouse) എന്നാണ് ഈ പദത്തിനര്‍ത്ഥം. ഫറോവയെന്ന് ഈജിപ്തിലെ രാജാക്കന്മാര്‍ അഭിസംബോധന ചെയ്യപ്പെട്ടു തുടങ്ങിയത് എന്ന് മുതല്‍ക്കാണ്? ഹാര്‍പേര്‍സ് ബൈബിള്‍ ഡിക്ഷ്ണറി എഴുതുന്നത് കാണുക: ‘പെര്‍’ എന്നും‘ആ‘ യെന്നുമുള്ള രണ്ട് ഈജിപ്ഷ്യന്‍ പദങ്ങളില്‍ നിന്നാണ് ഈ പദ(ഫറോവ)ത്തിന്റെ ഉല്‍പത്തി. ”മഹാഭവന”മെന്നാണ് ഈ ഈജിപ്ഷ്യന്‍ പദസമുച്ചയത്തിന്റെ യഥാര്‍ത്ഥസാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദം മുതല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിവരെ ഈനാമമുപയോഗിച്ചിരുന്നത് രാജകൊട്ടാരത്തിനായിരുന്നു. പതിനെട്ടാം രാജവംശത്തിലെ തുത്‌മോസ് മൂന്നാമന്റെ (Thutmose III 1504-1450 BC)കാലം മുതല്‍ പെര്‍-ആ രാജാവിനെത്തന്നെ വിളിക്കുന്ന നാമമായിത്തീര്‍ന്നു. ഇരുപത്തിരണ്ടാം രാജവംശത്തിലെ ശോെഷന്‍ക് ഒന്നാമന്റെ (Shoshenq I 945-924 BC) കാലംമുതല്‍ രാജനാമത്തോടൊപ്പം, ബൈബിളില്‍ കാണുന്നതുപോലെ ഫറോവയെന്ന് ചേര്‍ത്ത് വിളിക്കുന്ന സമ്പ്രദായമുണ്ടായി (ഉദാ: ഫറോവാശോഷെന്‍ക്) (Harper’s Bible Dictionary Page 781) ഡോ. ബാബുപോള്‍ തന്റെ ബൈബിള്‍ നിഘണ്ടുവില്‍ പറയുന്നതും ഇതുതന്നെയാണ്: ”ഫറവോ. ഈജിപ്തിലെ രാജാവ്: ‘മഹാഭവനം‘ എന്ന്അര്‍ത്ഥമുള്ള ഒരു പദത്തില്‍നിന്ന് ഉരുത്തിരിഞ്ഞ സ്ഥാനനാമമാണ് ഫറവോ.ക്രി. മു. മൂന്നാം സഹസ്രാബ്ദം മുതല്‍ ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി. മു. 1500 വരെ ആ പദം രാജാവിനെ സൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്‍ബാര്‍അഥവാ രാജസദസ്സ് എന്നായിരുന്നു ആദ്യത്തെ അര്‍ത്ഥം. വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ: ഫറവോ നെക്കോ, ഫറവോഹോഫ്‌റ) എന്ന് ചേര്‍ക്കുന്ന രീതി ക്രി. മു 945 മുതല്‍ തുടങ്ങി” (ഡോ. ഡി.ബാബുപോള്‍: വേദശ ബ്ദരത്‌നാകരം പുറം 445). പുതിയ രാജ്യത്വ (New Kindom) കാലത്ത് പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്കന്മാരെ ഫറോവയെന്ന് അഭിസംബോധന ചെയ്യാനാരംഭിച്ചതെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും വ്യക്തമാക്കുന്നുണ്ട് (Encyclopaedia-Electronic Edition -Pharoah) ദി ഫങ്ക് ആന്റ് വാഗ്‌നല്‍സ് എന്‍സൈക്ലോപീഡിയ (The Funk and Wagnalls New Encyclopaedia Infopaedia 2.0-Electronic Edition-”Pharoah) നെല്‍സണ്‍സ് ഇല്ലസ്‌ട്രേറ്റഡ് ബൈബിള്‍ ഡിക്ഷ്ണറി (Sr. Herbert Lockyer (General Editor): Nelson’s Illustrated Bible Dictionary (1986) “Pharoah”) തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളെല്ലാം ക്രിസ്തുവിന് മുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പ് ഫറോവയെന്ന പദപ്രയോഗം രാജാക്കന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നിലനിന്നിരുന്നില്ലെന്ന വസ്തുത അംഗീകരിക്കുന്നു. അബ്രഹാമിന്റെ കാലത്തെ ഇൗജിപ്തിലെ രാജാവിനെ ബൈബിള്‍ ഫറോവയെന്ന് വിളിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ഉല്‍പത്തി പുസ്തകത്തില്‍ അബ്രഹാമിന്റെ കഥ വിശദമായി വിവരിക്കുന്നുണ്ട് (11:26-25:18). എന്നാല്‍ എന്നാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകളൊന്നുമില്ല. ദി അക്കാദമിക് അമേരിക്കന്‍ എന്‍സൈക്ലോപീഡിയ ബി.സി. മൂന്നാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിലോ രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലോ ആയിരിക്കണം അബ്രഹാം ജീവിച്ചതെന്നാണ് അഭിപ്രായപ്പെടുന്നത് (Abraham) ബി.സി. 1850 കളിലായിരിക്കണം അബ്രഹാമിന്റെ കാലഘട്ടമെന്നാണ് ‘ഡിക്ഷ്ണറിഓഫ് പ്രോപര്‍ നെയിംസ് ആന്റ് പ്ലെയി സസ് ഇന്‍ ദ ബൈബിളി‘ന്റെ പക്ഷം(O. odelain & R. Seguineau: Dictionary of Proper Names and Places in the Bible. (London 1991) Page 7 “Abraham”) ദി ലയണ്‍ ഹാന്റ് ബുക്ക് റ്റു ദ ബൈബിളിനും ഏകദേശം ഇതേ അഭിപ്രായം തന്നെയാണുള്ളത്. (David Alexander and Pat Alexander (Ed): The Lion Hand Book to the Bible, (1973-Oxford) Page 152, 153) ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ അബ്രഹാം ബി.സി. 2300നടുത്ത് ജീവിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ‘ദി ഹച്ചിന്‍സണ്‍സ് ന്യൂസെന്റുറി എന്‍സൈക്ലോപീഡിയ‘ പറയുന്നു. (The Hutchinson New Century Encyclopaedia’ (1995-Electronic Edition) “Abraham”). ബി.സി. 2000ത്തിനും 2300നു മിടയിലായിരിക്കണം അബ്രഹാമിന്റെ കാലമെന്നാണ് പ്രസിദ്ധമായ കോളിന്‍ ജെം ഡിക്ഷ്ണറി ഓഫ് ദി ബൈബിളിന്റെയും പക്ഷം (Rev: James L. Dow, Collins Gem Dictionary of the Bible (1985-Britain) “Abraham” Page 18)ബാബിലോണിലെ ഹമുറബി (ക്രി:മു: 1728-1686)യുടെ സമകാലീനനായിരുന്നു അബ്രഹാമെന്ന അഭിപ്രായവും കി: മു: 1500ന് അടുപ്പിച്ചാണ്അബ്രഹാമിന്റെ കാലമെന്ന മക്കെന്‍സിയുടെ അഭിപ്രായവും ഡോ. ബാബുപോള്‍ തന്റെ വേദശബ്ദ രത്‌നാകരത്തില്‍ ഉദ്ധരിക്കുന്നുണ്ട് (പുറം 50). എന്നാല്‍ ആധുനിക ഉല്‍ഖനന ഗവേഷണങ്ങള്‍ അബ്രഹാമിന്റെ കാലത്തെപുറകോട്ട് കൊണ്ടുപോകുന്നുവെന്നും ബി.സി. 2300നോടടുത്തായിരിക്കണം അദ്ദേഹം ജീവിച്ചിരുന്നതെന്നാണ് ഉല്‍ഖനന രേഖകള്‍ നല്‍കുന്ന തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും നിരവധി ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (Chain Bermant and Michael Weitzman: Ebla: A Revelation in Archeology (Great Britain 1979) Page 6-184 & Howard La Fay: “Ebla: Splender of an Unknown Empire” National Geographic Magazine, December 1978) ചുരുക്കത്തില്‍, ക്രിസ്തുവിന് 1500വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണ് അബ്രഹാം എന്ന പുരാതനഗ്രന്ഥകര്‍ത്താക്കളുടെ അഭിപ്രായത്തിന് വിരുദ്ധമായി ബി.സി. 2300നടുത്ത കാലത്തായിരിക്കണം അദ്ദേഹം ജീവിച്ചിരുന്നതെന്ന നിഗമനത്തിലെത്താനാണ് ആധുനിക ഉല്‍ഖനന ഗവേഷണങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഈജിപ്്തിലെ രാജവംശ ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ആറുമുതല്‍ പന്ത്രണ്ടുവരെ രാജവംശങ്ങളുടെ കാലങ്ങള്‍ക്കിടയിലായിരിക്കണം അബ്രഹാമിന്റെ ജീവിതെമന്നാണ് മനസ്സിലാകുന്നത്. ആധുനിക ഗവേഷകന്മാരുടെ അഭിപ്രായം പരിഗണിച്ചാല്‍ ആറാം രാജവംശത്തിന്റെ കാലത്തായിരിക്കണം (ബി.സി. 2300) അബ്രഹാം ജീവിച്ചിരുന്നത്. അങ്ങനെയെങ്കില്‍ പുരാതന രാജത്വ (Old Kingdom)കാലത്തായിരിക്കും അദ്ദേഹത്തിന്റെ ജീവിതം. ഇനി പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ് അബ്രഹാം ജീവി ച്ചിരുന്നതെന്ന പഴയ അഭിപ്രായം പരിഗണിച്ചാലും മധ്യരാജത്വ (Middle Kingdom) കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് മാത്രമെ വരികയുള്ളൂ. ഈജിപ്തിലെ രാജാക്കന്മാരെ ഫറോവയെന്ന് വിളിക്കാനാരംഭിച്ചത് പുതിയ രാജത്വകാലത്ത് പതിനെട്ടാം രാജവംശത്തിന്റെ സമയത്താണെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെയെങ്ങനെയാണ് അബ്രഹാമിന്റെ കാലത്തെ ഈജിപ്തിലെ രാജാവിനെ ഫറോവയെന്ന് വിളിക്കുക? അബ്രഹാമിന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് നിലവില്‍വന്ന ഫറോവയെന്ന അഭിസംബോധന രീതി അദ്ദേഹത്തിന്റെ കാലത്ത് എങ്ങനെയാണ് ഉപയോഗിക്കപ്പെടുക? ഫറോവമാരുടെ കഥ പറയുമ്പോള്‍ ബൈബിള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യപ്പെടുന്നത്. യോസഫിന്റെ ചരിത്രവിവരണത്തിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. യോസഫിന്റെ ഈജിപ്തിലേക്കുള്ള വരവ് എന്നായിരുന്നു? ബൈബിളിലെ സംഭവ വിവരണങ്ങളുടെ വെളിച്ചത്തില്‍ ഹിക് സോസ് വംശത്തിന്റെ ഭരണകാലത്തായിരിക്കണം ഇത് നടന്നതെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ആരാണ് ഹിക്‌സോസ് വംശം? ഡോ. ഡി.ബാബുപോള്‍ എഴുതുന്നു: ‘ക്രി. മു. 1720-1550 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത് ഹിക്‌സോസ് വംശത്തിലെ ഫറോവമാരായിരുന്നു. ഇവര്‍ ഏഷ്യാ വന്‍കരയില്‍ നിന്നു വന്ന് കാലക്രമത്തില്‍ ഭരണാധികാരികളായിത്തീര്‍ന്നവരാണ്. ആദ്യകാലത്ത് നിലവിലുള്ള ഭരണയന്ത്രം തന്നെ ഉപയോഗപ്പെടുത്തിയെങ്കിലും പിന്നെപ്പിന്നെ കൂടുതലായി സെമിറ്റിക് വംശജരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാന്‍ തുടങ്ങി” (വേദശബ്ദരത്‌നാകരം പുറം 272). ഹിക് സോസ് വംശക്കാരുടെ ഭരണകാലത്താണ് യോസഫിന്റെ ഈജിപ്തിലേക്കുള്ള പ്രവേശനമുണ്ടായതെന്ന ഡോ. ഡി.ബാബുപോളിന്റെ അഭിപ്രായം തന്നെയാണ് നെല്‍സണ്‍സ് ഇല്ലസ്‌ട്രേറ്റഡ് ബൈബിള്‍ ഡിക്ഷ്ണറിയും (Nelsons Illustrated Bible Dictionary “Egypt” Page 324) വില്യം നീല്‍സ് വണ്‍ വാള്യം ബൈബിള്‍ കമെന്ററിയും (Willian Neil’s One Volume Bible Commentary “Genesis: The Story of Joseph” Page 63) ദി ന്യൂ ജെംറാം ബിബ്ലിക്കല്‍ കമന്ററിയുമെല്ലാം (The New Jerome Biblical Commentary Page 37) മുന്നോട്ടുവെക്കുന്നത്. ഹിക്‌സോസ് വംശജരുടെ ഭരണകാലത്താണ് യോസഫിന്റെ ഈജിപ്ത് ആഗമനമുണ്ടായതെന്ന കാര്യത്തില്‍ പ്രമുഖരായ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമൊന്നുമില്ലെന്നര്‍ത്ഥം. ഹിക്‌സോസ് വംശം ഏതുകാലത്താണ് ഈജിപ്ത് ഭരിച്ചിരുന്നതെന്ന് നടേസൂചിപ്പിച്ചുവല്ലോ. ക്രി.മു. 1720-1550ആണ് ഹിക്‌സോസ് വംശത്തിന്റെ കാലം. ഈജിപ്തിലെ മധ്യരാജത്വകാല (Middle Kingdom) മാണിത്. ഇക്കാലത്താണ് ഈജിപ്തിലേക്കുള്ള യോസഫിന്റെ ആഗമനമുണ്ടായത്. പതിനഞ്ചാം രാജവംശത്തിന്റെ കാലത്തായിരിക്കണം ഇത് സംഭവിച്ചിരിക്കുകയെന്നാണ് പണ്ഡിതാഭിപ്രായം. ഫറോവയെന്ന അഭിസംബോധനാ രീതി പുതിയ രാജവംശകാലത്താണല്ലോ ആരംഭിച്ചത്. യോസഫിന്റെ കാലത്തെ രാജാവിനെ ഫറോവയെന്ന് ബൈബിള്‍ വിളിച്ചിരിക്കുന്നതും അബദ്ധമാണെന്നര്‍ത്ഥം. അബ്രഹാമിന്റെയും യോസഫിന്റെയും കാലത്തെ ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിമാരെ ഫറോവമാരെന്ന് ബൈബിള്‍ അഭിസംബോധന ചെയ്യുവാനുള്ള കാരണമെന്താണ്? മോശെ പ്രവാചകന്ന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ബൈബിള്‍ പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ മിക്കതും എഴുതപ്പെടുന്നത്. വിവിധ ഗ്രന്ഥകാരന്മാരുടെ രചനകളാണല്ലോ അവയിലുള്ളത്. അബ്രഹാമിന്റെയും യോസഫിന്റെയുമെല്ലാം കഥ ബൈബിളില്‍ എഴുതപ്പെട്ട കാലത്ത് ഈജിപ്തിലെ രാജാക്കന്മാരെ വിളിച്ചിരുന്നത് ഫറോവമാരെന്നായിരുന്നിരിക്കണം. ഈ പ്രയോഗത്തില്‍ നിന്ന് ഈജിപ്തില്‍ എക്കാലത്തും രാജാക്കന്മാരെ ഫറോവമാരെന്നായിരിക്കണം വിളിച്ചതെന്ന നിഗമനത്തിലെത്തിയ ഗ്രന്ഥകാരന്മാരുടെ സൂക്ഷ്മതക്കുറവുകൊണ്ട് സംഭവിച്ച അബദ്ധമാണിത്. ഈജിപ്തിന്റെ പുരാതന ചരിത്രമോ ഫറോവയെന്ന പദത്തിന്റെ വ്യുല്‍പത്തിയോ അറിയാത്ത ഗ്രന്ഥകാരന്മാര്‍ക്ക് സംഭവിച്ച സ്വാഭാവികമായ ഒരു കൈപ്പിഴ മാത്രമാണിത്. ഈജിപ്ഷ്യന്‍ പുരാവിജ്ഞാനീയത്തിന്റെ വളര്‍ച്ചയാണ് ഇതൊരു അബദ്ധമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരികയും ബൈബിള്‍ രചയിതാക്കള്‍ക്ക് ഇതേപോലെയുള്ള നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന വസ്തുത വെളിച്ചത്തുകൊണ്ടുവരികയും ചെയ്തത്. ഫറോവയുടെ ചരിത്രവിവരണവുമായി ബന്ധപ്പെട്ട് ബൈബിള്‍ സൂക്ഷ്മത പാലിക്കുന്നില്ലെന്ന വസ്തുത ആ പേര് ഉപയോഗിച്ചതിലുള്ള അബദ്ധം തന്നെസുതരാം വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആനില്‍ വിവരിച്ചിട്ടുള്ള ഫറോവാ–ഹാമാന്‍ കഥ ബൈബിളിലില്ലെന്ന ഏക കാരണത്താല്‍ നിഷേധിക്കുന്നതിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഇതില്‍ നിന്നുതന്നെ ശരിക്കുംവ്യക്തമാണ്. ഫറോവമാരെക്കുറിച്ച് ബൈബിള്‍ കൃത്യവും സൂക്ഷ്മവും കളങ്കരഹിതവുമായ ചരിത്രം പ്രദാനം ചെയ്യുന്നുവെങ്കില്‍ മാത്രമെ അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഖുര്‍ആനിലെ ഫറോവാ–ഹാമാന്‍ കഥയെവിലയിരുത്താവൂ. ഫറോവയെന്ന പദത്തിന്റെ ഉപയോഗത്തില്‍പോലും കൃത്യതയില്ലാത്ത ബൈബിളിനെ ഇക്കാര്യത്തില്‍ ഒരു മാനദണ്ഡമാക്കുവാനേ പറ്റില്ല. മോശയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതപ്പെട്ടതിനാല്‍ ഫറോവയെന്ന നാമം പ്രയോഗിക്കുന്നതില്‍ ഇത്തരമൊരു അബദ്ധമുണ്ടായെങ്കില്‍ ഇതേ കാരണത്താല്‍ ഫറോവയുടെ മന്ത്രിയുമായി ബന്ധപ്പെട്ട ഒരു കഥ വിട്ടുപോയിരിക്കുവാനുള്ള സാധ്യതയും നിഷേധിക്കുവാനാവില്ലല്ലോ. ഖുര്‍ആനാകട്ടെ, അതിലെ മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഫറോവയുടെ നാമപ്രയോഗത്തിലും സംഭവവിവരണങ്ങളിലുമെല്ലാം തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട് അതിന്റെ ദൈവികത വെളിപ്പെടുത്തുന്നത് കാണാന്‍ കഴിയും. അത്ഭുതകരമാണ് ഇക്കാര്യത്തില്‍ ഖുര്‍ആന്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും കൃത്യതയുമെന്നതാണ് വസ്തുത. ബൈബിളിലെ ഫറോവയെന്ന ശബ്ദത്തിന് തത്തുല്യമാണ് ഖുര്‍ആനിലെ ഫിര്‍ഔന്‍. അബ്രഹാമിന്റെയോ യോസഫിന്റെയോ കാലത്തെ രാജാവിനെക്കുറിച്ച് ഖുര്‍ആനിലൊരിടത്തും ഫിര്‍ഔന്‍ എന്ന് പ്രയോഗിക്കുന്നില്ല. യൂസുഫ് നബി (അ)യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നയാളെ ഖുര്‍ആന്‍ വിളിക്കുന്നത് ‘മലിക്ക്‘ എന്നാണ് (ഉദാ: 12:43-54, 12:72-76). ‘മലിക്ക്‘ എന്നാല്‍ രാജാവ് എന്നര്‍ത്ഥം. യോസഫിന്റെ കാലത്തെ ഭരണാധികാരിയെ കേവലം രാജാവ് എന്ന് വിളിക്കുന്ന ഖുര്‍ആന്‍ മോശയുടെ കാലത്തെ ചക്രവര്‍ത്തിയെ ഫിര്‍ഔന്‍ എന്നുതന്നെ വിളിക്കുന്നുണ്ട്. മോശയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ഫിര്‍ഔനിന്റെ നാമം നിരവധിതവണ ഖുര്‍ആനില്‍ കാണാം. (ഉദാ: 7:104-137, 8:52-54, 10:75-90, 20:24-78, 26:10-66, 28:3-42, 24-46, 43:46-85, 51:38-40, 79:17-25). പുതിയ രാജത്വകാലത്താണ് ഫറോവയെന്ന അഭിസംബോധനാ രീതിയുണ്ടായെതന്ന് നടേ സൂചിപ്പിച്ചുവല്ലോ. ബി.സി. 1552- 1069 ആണ്പുതിയ രാജത്വകാലം. ക്രിസ്തുവിന് മുമ്പ് പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബി.സി. 1352നും 1348നും ഇടക്കായിരിക്കണം രാജാക്കന്മാരെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്ന രീതിയുടെ തുടക്കമെന്നാണ് പണ്ഡിതാഭിപ്രായം. ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് മോശ ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. ഫറോവയെന്ന അഭിസംബോധനാ രീതി പ്രചുരപ്രചാരം സിദ്ധിച്ച കാലത്താണ് മോശയുടെ ജനനവും ദൗത്യവുമെല്ലാം ഉണ്ടായതെന്നര്‍ത്ഥം. മോശയുടെ പ്രബോധനകാലത്തെ രാജാവിനെ ഫിര്‍ഔന്‍ എന്ന് സംബോധന ചെയ്തിരുന്ന ഖുര്‍ആനിക രീതി പൂര്‍ണ മായും ശരിയായ ചരിത്രവും പുരാവസ്തുശാസ്ത്രവുമായി എല്ലാ നിലയ്ക്കും യോജിക്കുന്നതാണെന്ന വസ്തുത അതിന്റെ ദൈവികതയ്ക്കുള്ള തെളിവ് കൂടിയാണ്. ഫറോവയെക്കുറിച്ച പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ഖുര്‍ആന്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുന്നുവെന്നും ബൈബിള്‍ പല അബദ്ധങ്ങളും വരുത്തുന്നുണ്ടെന്നുമുള്ള വസ്തുതകള്‍ നാം മനസ്സിലാക്കി. ചരിത്രകഥനങ്ങളുടെ വിഷയത്തില്‍ ഖുര്‍ആന്‍ വെച്ചുപുലര്‍ത്തുന്ന കൃത്യതയ്ക്ക് കാരണം അതിന്റെ ദൈവികതയാണെന്ന വസ്തുത അല്‍പം ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടും. ബൈബിളല്ലാത്ത മറ്റൊരു സ്രോതസ്സും പുരാതന ചരിത്രത്തിന്റെ കാര്യത്തില്‍ നിലവിലില്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിക വചനങ്ങള്‍ അബദ്ധങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തമാണെന്ന വസ്തുത അതിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്? ബൈബിളില്‍ അബദ്ധങ്ങള്‍ പരാമര്‍ശിക്കപ്പെട്ട അതേ ചരിത്രം തന്നെ കൈകാര്യം ചെയ്യുമ്പോഴും ഖുര്‍ആനില്‍ അതേ അബദ്ധം ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന വസ്തുത പൗരാണിക സംഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് അതെന്ന് വ്യക്തമാക്കുന്നു. ഫറോവയുടെ ചരിത്ര കഥനത്തിന്റെ കാര്യത്തില്‍ പല സ്ഥലത്തും അബദ്ധങ്ങള്‍ പറ്റിയിട്ടുള്ള ബൈബിളില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണത്താല്‍ പ്രസ്തുത കഥനത്തില്‍ പൂര്‍ണമായി കൃത്യത പുലര്‍ത്തുന്ന ഗ്രന്ഥമായ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഫറോവാ–ഹാമാന്‍ കഥ മുഹമ്മദ് നബിക്കുണ്ടായ ആശയക്കുഴപ്പത്തില്‍ നിന്നുണ്ടായ കെട്ടുകഥയാണെന്ന് വാദിക്കുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും വിവരക്കേടാണ്. രണ്ട്) എസ്‌തേറിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അഹശ്വറോശ് രാജാവിന്റെ കീഴിലുള്ള ഹാമാന്‍ എന്ന പ്രഭുവിന്റെ കഥയും ഫറോവയുടെ കഥയും കൂടിക്കുഴഞ്ഞതു മൂലമാണ് ഖുര്‍ആനില്‍ ഫറോവാ–ഹാമാന്‍ കഥയുണ്ടായത്. ഖുര്‍ആനില്‍ ചരിത്രാബദ്ധമുണ്ടെന്ന് വരുത്തുവാന്‍വേണ്ടി വിമര്‍ശകന്മാര്‍ ഇവിടെ അവലംബമാക്കിയിരിക്കുന്നത് ബൈബിള്‍ പഴയനിയമത്തിലെ എസ്‌തേറിന്റെ പുസ്തകത്തെയാണ്. എസ്‌തേറിന്റെ പുസ്തകം മൂന്ന് മുതല്‍ ഏഴുവരെ അധ്യായങ്ങളില്‍ അഹശ്വറോശ് രാജാവിന്റെ പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ടെന്നത് ശരിയാണ്. എസ്‌തേറിന്റെ പുസ്തകത്തിലെ ഹാമാന്‍ ചരിത്രപുരുഷനും ഖുര്‍ആനിലെ ഹാമാന്‍ കെട്ടുകഥയുമാണെന്ന വാദത്തിന് എന്ത് അടിത്തറയാണുള്ളത്? ഖുര്‍ആനിനേക്കാള്‍ ആധികാരികമാണ് എസ്‌തേറിന്റെ പുസ്തകമെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഈ വാദത്തിന് അല്‍പം പ്രസക്തിയുണ്ടെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ എസ്‌തേറിന്റെ പുസ്തകത്തിന്റെ അവസ്ഥയെന്താണ്? യഹൂദരും ക്രൈസ്തവരുമായ പലപണ്ഡിതന്മാരും ഈ പുസ്തകം ആധികാരികമല്ലെന്ന് പ്രഖ്യാപിക്കുകയും വേദ പുസ്തകത്തിന്റെ ഭാഗമല്ലെന്ന് വാദിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. റവ. എ.സി. ക്ലെയ്റ്റണ്‍ എഴുതുന്നത് കാണുക: ”യഹൂദന്മാരിലും ക്രിസ്ത്യാനികളിലും ചിലര്‍ ഈ പുസ്തകത്തില്‍ ആദ്ധ്യാത്മിക ഉപദേശങ്ങള്‍ കുറവായിരിക്കുന്നുവെന്നും ഇതില്‍ യഹോവ എന്നോ ദൈവം എന്നോ ഉള്ളനാമം ഒരു പ്രാവശ്യംപോലും കാണുന്നില്ലെന്നുമുള്ള കാരണത്താല്‍ ഇത് ഒരു കഥയാണെന്ന് വിചാരിച്ച് ഇതിനെ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നു. എന്നാല്‍ മിക്കവാറും യഹൂദന്മാരും ക്രിസ്ത്യാനികളും അംഗീകരിച്ചിട്ടുണ്ട്” (ബൈബിള്‍ നിഘണ്ടു, പേജ് 83). ഇക്കാര്യം അല്‍പംകൂടി വിശദമായി ഡോ. ഡി. ബാബുപോള്‍ തന്റെ വേദശബ്ദ രത്‌നാകരത്തില്‍ വിവരിക്കുന്നുണ്ട്. ”എസ്‌തേറിന്റെ കഥ ബൈബിളിള്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘകാലം തര്‍ക്ക വിഷയമായിരുന്നു. ക്രി.പി.90ല്‍ ജാംനിയയില്‍ കൂടിയ സുനഹദോസാണ് യഹൂദന്മാരുടെ വേദഗ്രന്ഥത്തില്‍ –ക്രിസ്ത്യാനികള്‍ക്ക് പഴയ നിയമം– ഈ കഥയ്ക്ക് സ്ഥാനംഅനുവദിച്ചത്. ആദിമ ക്രൈസ്തവരുടെ ഇടയില്‍ എസ്‌തേറിന്റെ സ്വീകാര്യത തര്‍ക്കവിഷയമായി തുടര്‍ന്നു. 396ല്‍ ചേര്‍ന്ന കാര്‍ത്തേജ് സുനഹദോസാണ് ഇത് ബൈബിളില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. 367ല്‍ അത്താനാഷ്യോസ് തയ്യാറാക്കിയ പട്ടികയില്‍ ഡ്യൂട്രോ കാനോനിക്കല്‍ എന്നായിരുന്നു സ്ഥാനം. മെലിറ്റോ, ടിയോഡോര്‍, അംഫിലോക്കിയൂസ്, നാസിയാന്‍സിലെ ഗ്രിഗോറിയോസ് ഇവരുടെയൊക്കെ അഭിപ്രായവും എസ്‌തേറിന്റെ കാനോനികതയ്ക്ക് അനുകൂലമായിരുന്നില്ല. ആറാം നൂറ്റാണ്ടില്‍ ഇത് തര്‍ക്കവിഷയമായിരുന്നുവെന്ന് ജൂനിനിയോസും രേഖപ്പെടുത്തിയിട്ടുണ്ട്. യഹൂദ പണ്ഡിതന്മാരുടെ എതിര്‍പ്പിന് കാരണം ഗ്രന്ഥത്തിന്റെ മതനിരപേക്ഷതയും വൈദേശിക സ്വഭാവവുമായിരുന്നു. 4:14,16 തുടങ്ങി ചുരുക്കം പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ ദൈവം ഈ കൃതിയില്‍ ദൃശ്യനേയല്ല. പേര്‍ഷ്യന്‍ രാജാവിനെക്കുറിച്ച് 187 പരാമര്‍ശങ്ങളുണ്ട്. പൂരിം തിരുനാള്‍, മോശയുടെ ന്യായപ്രമാണത്തില്‍ ഇല്ലായിരുന്നു എന്നതിനാല്‍ 30 പ്രവാചകന്മാര്‍ ഉള്‍പ്പെടെ 85 മൂപ്പന്മാര്‍ ആ തിരുനാളില്‍ വായിക്കേണ്ടിയിരുന്ന ഈ കൃതിയെ അംഗീകരിക്കാന്‍ വിസമ്മതിച്ചുവെന്ന് മറ്റൊരിടത്തും കാണുന്നു” (വേദശബ്ദരത്‌നാകരം: പേജ് 156). കത്തോലിക്കരുടെ ബൈബിള്‍ വിജ്ഞാനകോശം പറയുന്നതും ഇതുതന്നെ: ”ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഖംമ്രാനിലെ എസീം സമൂഹം എസ്‌തേറിനെ ഹിബ്രുകാനനില്‍ ഉള്‍പ്പെടുത്തിയില്ല. പൂരിംതിരുനാള്‍ ദൈവസ്ഥാപിതമായതല്ലാത്തതിനാല്‍ യഹൂദ തിരുനാളുകളില്‍ ഒന്നായി അതിനെ അവര്‍ കണ്ടില്ല. അതുകൊണ്ടാവാം ഈ ഗ്രന്ഥത്തിന് അവര്‍ വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്……….. ആദിമകാലങ്ങളില്‍ എസ്‌തേറിനകാനോനികം അല്ലെങ്കില്‍ പ്രാമാണിക ഗ്രന്ഥമായി ക്രിസ്ത്യാനികളും കണ്ടിരുന്നില്ല. ഇതില്‍ വെളിവാകുന്ന കടുത്ത വര്‍ഗസ്‌നേഹവും സ്വജനപക്ഷപാതവും അതേസമയം വിജാതീയരോടുള്ള അസഹിഷ്ണുതയുമാകാം ഇതിന് കാരണം. പൗരസ്ത്യസഭകളില്‍ പ്രത്യേകിച്ച് സിറിയ, അനാതോളിയ തുടങ്ങിയ പ്രദേശങ്ങളിലെ സഭകള്‍ ഇതിന് കാനോനികത്വം കല്‍പിച്ചിരുന്നില്ല. സഭാ പിതാക്കന്മാരായ സാര്‍ദിസിലെ മെലിറ്റോ, കാപ്പതോച്ചിയായിലെ ഗ്രിഗറി നസിയാന്‍സണ്‍ (329-390), മെപ്‌സുവെസ്തയിലെ തിയഡോര്‍ (350?-420) തുടങ്ങിയവരൊക്കെ ഈ ഗ്രന്ഥത്തെ കാനോകിക ഗ്രന്ഥങ്ങളുടെ കൂടെ ഉള്‍പ്പെടുത്തിയിരുന്നില്ല. അത്തനേഷ്യസ് (295-373) ഇതിന്റെ കാനോനികത നിരസിച്ചുവെങ്കിലും യൂദിത്ത്, തോബിത്ത് തുടങ്ങിയ ഉത്തര കാനോനിക ഗ്രന്ഥങ്ങളുടെ കൂടെ ഇതിനെ ഉള്‍പ്പെടുത്തി. ഒറിജന്‍ (185?-254), എപ്പിഫാനോസ് (314-403), ജറുസലേമിലെ സിറില്‍ (386) തുടങ്ങിയ പിതാക്കന്മാര്‍ എസ്‌തേറിനെ കാനോനിക ഗ്രന്ഥമായി കണക്കാക്കി. ട്രുള്ളോ സിനഡില്‍ (എ.ഡി. 692) ഇതിനെ പ്രാമാണിക ഗ്രന്ഥമായി അംഗീകരിച്ചു” (ബൈബിള്‍ വിജ്ഞാനകോശം പേജ്172). എസ്‌തേറിന്റെ പുസ്തകം തീരെ പ്രാമാണികമല്ലെന്നും ചരിത്രരേഖയായി എടുക്കാവുന്നതല്ലെന്നും എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും വ്യക്തമാക്കുന്നുണ്ട്. (“Encyclopaedia Brittannica “Esthay”) എസ്‌തേറിന്റെ പുസ്തകത്തിലെ കഥകളെല്ലാം കേവലം കഥകള്‍ മാത്രമാണെന്നും അവയ്ക്ക് യാതൊരുവിധ ചരിത്രപരതയും അവകാശപ്പെടാനാകില്ലെന്നുമാണ് പല ആധുനിക ഗവേഷകന്മാരുടെയും പക്ഷമെന്ന വസ്തുത ദി ജ്യൂയിഷ് എന്‍സൈക്ലോപീഡിയയും സമ്മതിക്കുന്നു(The Jewish Encyclopaedia (1905) Vol. 5 Page 235-236) തീരെ ചരിത്രപരത അവകാശപ്പെടാന്‍ കഴിയാത്ത എസ്‌തേറിന്റെ പുസ്തകത്തിലെ ഒരു കേവല പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനിലെ ഫിര്‍ഔന്‍-ഹാമാന്‍ കഥയ്ക്ക് യാതൊരുവിധ അടിത്തറയുമില്ലെന്ന് പറയുന്നതെങ്ങനെ? യഥാര്‍ത്ഥത്തില്‍, എസ്‌തേറിന്റെ പുസ്തകത്തില്‍ പറയുന്ന ഹാമാനും ഖുര്‍ആനിലെ ഹാമാനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വസ്തുത രണ്ട് ഗ്രന്ഥങ്ങളിലെയും ഹാമാനെക്കുറിച്ച പരാമര്‍ശങ്ങളുള്ള ഭാഗങ്ങള്‍ ഒരു ആവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയെഴുതിയുണ്ടാക്കിയതാണ് ഖുര്‍ആനെന്ന് വരുത്താന്‍വേണ്ടി ഗവേഷണങ്ങളിലേര്‍പ്പെടുന്നവര്‍ പലപ്പോഴും ഇക്കാര്യം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുവെന്നതാണ് വാസ്തവം. എസ്‌തേറിന്റെ പുസ്തകമാകുന്ന മാനദണ്ഡത്തിന്റെ വെളിച്ചത്തില്‍ മാത്രമെ ഹാമാനെപ്പറ്റി മനസ്സിലാകൂയെന്ന് വാശി പിടിക്കുന്നവര്‍ ആ പുസ്തകം എത്രത്തോളം വസ്തുനിഷ്ഠവും സത്യസന്ധവും ചരിത്രപരവുമാണെന്ന് പരിശോധിക്കുവാന്‍ മിനക്കെടാറില്ല. പ്രസ്തുത പരിശോധന നടക്കുമ്പോള്‍ മാത്രമെ തങ്ങള്‍ മാനദണ്ഡമായുപയോഗിക്കുന്നത് തീരെ മാനദണ്ഡമാക്കുവാന്‍ കൊള്ളാത്ത ഗ്രന്ഥമാണെന്ന വസ്തുത ബോധ്യപ്പെടുകയുള്ളൂ. ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന ഫിര്‍ഔന്‍-ഹാമാന്‍ കഥയ്ക്ക് ബൈബിളിലെ ഏതെങ്കിലും കഥകളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയയാതൊരുവിധ ബന്ധവുമില്ലെന്ന വസ്തുത നടേ സൂചിപ്പിച്ചകാര്യങ്ങളില്‍ നിന്ന് നാം മനസ്സിലാക്കി. ഇനി പ്രസ്തുത കഥയ്ക്ക് ഏതെങ്കിലും അര്‍ത്ഥത്തിലുള്ള ചരിത്രപരത അവകാശപ്പെടാനാകുമോയെന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഫറോവയും ഹാമാനുമുള്‍പ്പെടുന്ന ഖുര്‍ആനിക കഥയ്ക്ക് ഉപോല്‍ബലകമായി ബൈബിളല്ലാത്ത മറ്റുവല്ല സ്രോതസ്സുകളും വല്ല തെളിവുകളും നല്‍കുന്നുണ്ടോ? നാം പരിശോധിക്കുക. ഫറോവ–ഹാമാന്‍ കഥയുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പറയുന്ന കാര്യങ്ങളെ ഇങ്ങനെ വ്യവഛേദിച്ചെഴുതാം. (1) ഫറോവ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നു. (2) ഫറോവ ആകാശത്തേക്ക് കയറിപ്പോകാന്‍ ശ്രമിച്ചിരുന്നു. (3) ഹാമാന്‍ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനായിരുന്നു. (4) ഫറോവ ഹാമാനോട് കളിമണ്ണുകൊണ്ട് ചുട്ടെടുത്ത ഇഷ്ടികയുപയോഗിച്ച് ഒരു ഗോപുരം നിര്‍മ്മിക്കുവാനാവശ്യപ്പെട്ടിരുന്നു. ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഫറോവയുമായി ബന്ധപ്പെട്ട കഥകള്‍ പരിശോധിക്കാന്‍ ഇവയല്ലാത്ത മറ്റുവല്ല സ്രോതസ്സുകളും നമുക്ക് ലഭ്യമാണോ? ഈ ചോദ്യത്തിന് പത്തൊന്‍പതാം നൂറ്റാണ്ടുവരെ നല്‍കപ്പെട്ടിരുന്ന ഉത്തരം ”ഇല്ല”യെന്നായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. പുരാതന ഈജിപ്തിനെക്കുറിച്ച പഠനശാഖ(Egyptology) ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. പുരാതന ഈജിപ്തില്‍ നിലനിന്നിരുന്ന ചിത്രലിപി(Hieroglyph)കള്‍ വായിക്കുവാന്‍ കഴിഞ്ഞതുമൂലം ഈജിപ്‌തോളജി കഴിഞ്ഞ രണ്ട് ശതാബ്ദത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടി. ഫറോവമാരെയും ഹിക്‌സോസുകാരെയുമെല്ലാം കുറിച്ച് ബൈബിളിലോ ഖുര്‍ആനിലോ ഇല്ലാത്ത പല അറിവുകളും ചിത്രലിപിയുടെ വായനമൂലം നമുക്ക് ലഭിച്ചു. ഈജിപ്തുകാരെയും ഫറോവമാരെയും കുറിച്ച് വിജ്ഞാനകോശങ്ങളില്‍ നിന്ന് നടേ ഉദ്ധരിച്ച പല അറിവുകളും ഈവായനമൂലം ലഭിച്ചവയാണ്. ഹിരോഗ്ലിഫ് ലിപികളുടെ വായനയുടെ ചരിത്രം വിവരിക്കുന്നിടത്ത് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നവരികള്‍ ശ്രദ്ധേയമാണ്. ”1799ല്‍ നടന്ന റോസറ്റാ സ്‌റ്റോണിന്റെ (Rosetta Stone) കണ്ടെത്തലാണ് ആ രഹസ്യം തുറക്കുവാനുള്ള അവസാനത്തെ താക്കോല്‍ നമുക്ക് തന്നത്. മൂന്നുതരം വ്യത്യസ്ത എഴുത്തുരേഖകളുണ്ടായിരുന്നു പ്രസ്തുത ശിലയില്‍; ഹീരോഗ്ലിഫിക്, ഡെമോട്രിക്, ഗ്രീക്ക് രേഖകള്‍. ഈ മൂന്ന് രേഖകളും സമാനമാണെന്ന ഗ്രീക്ക് രേഖയിലെ പ്രഖ്യാപനമാണ് ഇത് പരിഭാഷപ്പെടുത്തുന്ന കാര്യത്തിലെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ക്ക് കാരണമായത്…. എ.ഐ.സില്‍വെക്ര ഡി–സാസിയെന്ന ഫ്രഞ്ച് പണ്ഡിതനും ജെ.ഡി. അക്കര്‍ബാദ് എന്ന സ്വീഡിഷ് നയതന്ത്രജ്ഞനും ഡെമോട്രിക് മൂലത്തിലെ നിരവധി നാമങ്ങള്‍ മനസ്സിലാക്കുന്നതില്‍ വിജയിച്ചു. ഏതാനും ചിഹ്‌നങ്ങളുടെ സ്വരമൂല്യം കൃത്യമായി നിശ്ചയിക്കുവാനും അക്കര്‍ബാദിന് കഴിഞ്ഞു. തോമസ് യങ്ങ് എന്ന ഇംഗ്ലീഷുകാരന്‍ അഞ്ച് ഹീരോഗ്ലിഫുകളെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. മറ്റൊരു ഫ്രഞ്ചുകാരനായ ജീന്‍-ഫ്രാന്‍തോയിസ് ചാം പോളിയന്‍ പ്രസ്തുത ശിലാലിഖിതം പൂര്‍ണമായി വായിക്കുന്നതില്‍ വിജയിച്ചു. ഭാഷകളുടെ സ്വാഭാവിക സൗകര്യത്തിലേക്ക് അദ്ദേഹം ഈ ശിലാലിഖിതത്തെ കൊണ്ടുവന്നു. (തന്റെ പതിനാറാമത്തെ വയസില്‍തന്നെ ഗ്രീക്കിനും ലാറ്റിനിനോടുമൊപ്പം ആറ് പൗരാണിക പൗരസ്ത്യ ഭാഷകളില്‍ നൈപുണ്യം നേടിയ വ്യക്തിയാണ് ഇദ്ദേഹം). ഓരോ ചിഹ്‌നവും മറ്റ് ചിഹ്‌നങ്ങളുമായി താരതമ്യം ചെയ്ത് ഹീരോഗ്ലിഫുകളുടെ സ്വരമൂല്യം നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചാംപോളിയന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയുമാണ് പിന്നീട് നടന്ന ഗവേഷണങ്ങള്‍ ചെയ്തത്.”(Encyclopaedia Brittanica Online-“Heiroglyphs”) പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ് ആധുനിക മനുഷ്യര്‍ക്ക് പൗരാണിക ഈജിപ്തുകാരെക്കുറിച്ച് വേദഗ്രന്ഥങ്ങളില്‍ നിന്നല്ലാത്ത അറിവുകള്‍ ലഭിക്കുന്നതെന്ന് നാം മനസ്സിലാക്കി. ഈ അറിവുകള്‍ ഇവ്വിഷയകമായ ഖുര്‍ആനിക പരാമര്‍ശങ്ങളെ അനുകൂലിക്കുകയാണോ അതല്ല നിഷേധിക്കുകയാണോ ചെയ്യുന്നതെന്ന അന്വേഷണത്തിന് ഏറെപ്രസക്തിയുണ്ട്. ഹീരോഗ്ലിഫ് ലിപിയുടെ വായനയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന അറിവുകള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുമായി യോജിക്കുന്നുവെന്നുവന്നാല്‍ ഖുര്‍ആന്‍ നല്‍കുന്ന വിജ്ഞാനം പ്രമാദമുക്തമാണെന്ന വസ്തുതയാണ് അതുമൂലം നമുക്ക് മനസ്സിലാക്കാനാവുക. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രം ആധുനിക മനുഷ്യന്‍ മനസ്സിലാക്കിയ കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന പരാമര്‍ശങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിലുണ്ടാവുകയെന്നത് അതിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വെളിപ്പെടുത്തുന്നത്? ഫിര്‍ഔന്‍-ഹാമാന്‍ കഥയുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങളെ സംഗ്രഹിച്ച് നേരത്തെ പരാമര്‍ശിച്ച നാല് കാര്യങ്ങളിലേക്ക് ഈജിപ്‌റ്റോളജിയില്‍ നടന്ന ഗവേഷണ പഠനങ്ങള്‍ എന്തെങ്കിലും വെളിച്ചം പകരുന്നുണ്ടോയെന്ന് നാം പരിശോധിക്കുക. (1) ദൈവമാണെന്ന ഫറോവയുടെ അവകാശവാദം: ബൈബിളില്‍ അബ്രഹാമിന്റെയും യോസഫിന്റെയും മോശയുടെയുമെല്ലാം കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാക്കന്മാരെ ഫറോവയെന്ന് വിളിച്ചിരിക്കുന്നുവെന്നും ഇത് ചരിത്രപരമായി നോക്കിയാല്‍ അബദ്ധമാണെന്നും മൂസാ (അ)യുടെ കാലത്തെ ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിയെ മാത്രം ഫിര്‍ഔനെന്ന് വിളിച്ച ഖുര്‍ആനിക രീതിയാണ് സൂക്ഷ്മവും കൃത്യവുമായതെന്നും നടേ നാം മനസ്സിലാക്കി. മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഫറോവ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല” (വി.ഖു. 28:3). ”അങ്ങനെ അവന്‍ (തന്റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ട് വിളംബരം ചെയ്തു. ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്നവന്‍ പറഞ്ഞു” (വി.ഖു. 79:23,24). ഈജിപ്‌റ്റോളജിയുടെ രംഗത്ത് നടന്ന പുതിയ ഗവേഷണങ്ങള്‍ ഈ പരാമര്‍ശങ്ങളുടെ സത്യതയ്ക്ക് സാക്ഷ്യം നില്‍ക്കുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: ”ആകാശദൈവമായ ഹോറസിന്റെയും സൂര്യദൈവങ്ങളായ റേ, ആമോന്‍, ആറ്റോണ്‍ എന്നിവരോടുമൊപ്പം വ്യവഹരിക്കപ്പെട്ടുപോന്ന തങ്ങളുടെ രാജാവായ ഫറോവ ഒരുദൈവമാണെന്നായിരുന്നു ഈജിപ്തുകാര്‍ വിശ്വസിച്ചത്. ഫറോവ മരണപ്പെട്ടാലും അയാളുടെ ദിവ്യമായ കഴിവുകള്‍ നിലനില്‍ക്കുമെന്നും അത് മരണത്തിന്റെ ദൈവവും ഹോറസിന്റെ പിതാവുമായ ഹോസിറസിലൂടെ തന്റെ പുത്രനും പുതിയ ഫറോവയുമായ വ്യക്തിയിലേക്ക് സന്നിവേശിക്കുമെന്നുമായിരുന്നു അവരുടെ വിശ്വാസം. ഫറോവയുടെ ദിവ്യത്വം വഴിയാണ് അയാള്‍ക്ക് മാന്ത്രികമായ കഴിവുകളുണ്ടായതെന്നും അവര്‍ വിശ്വസിച്ചു. അയാളുടെ കിരീടത്തിന്മേലുള്ള സര്‍പ്പമായ യുറായസ് തന്റെ ശത്രുക്കള്‍ക്കുനേരെ തീപ്പൊരി പാറിക്കുമെന്നും യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് ശത്രുക്കളെ പരാജയപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുമെന്നും സര്‍വ്വശക്തനും സര്‍വ്വജ്ഞനും പ്രകൃതിയെയും വിളവെടുപ്പിനെയുമെല്ലാം നിയന്ത്രിക്കുന്നവനുമാണ് അയാളെന്നുമായിരുന്നു അവരുടെ വിശ്വാസം” (Brittanica Online-“Pharoah”) ഹാര്‍പേര്‍സ് ബൈബിള്‍ ഡിക്ഷണറിയും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: ”തങ്ങളുടെ രാജാവ് ഒരു ദൈവമാണെന്നായിരുന്നു ഈജിപ്തുകാരുടെ സങ്കല്‍പം. രാജകീയ ഫാല്‍ക്കന്‍ ദൈവമായ ഹോറസിന്റെ ജഡാവതാരമാണ് ഫറോവ. അഞ്ചാം രാജവംശം മുതല്‍ക്കെങ്കിലും (2494-2345 ബി.സി) മഹാനായ സൂര്യദൈവമായ റേയുടെ പുത്രനാണ് ഫറോവയെന്ന വിശ്വാസം നിലനിന്നിരുന്നു. അയാള്‍ മരിക്കുമ്പോള്‍ ഓസിറസ് ദേവനായിത്തീരുമെന്നും പരലോകത്ത് മറ്റ് ദേവന്മാരോടൊപ്പം കൂടിച്ചേരുമെന്നുമായിരുന്നു വിശ്വാസം. താത്വികമായി, ഈജിപ്തിലെ ഭൂപ്രദേശങ്ങളെല്ലാം ഫറോവയുടേതായിരുന്നു” (Harper’s Bible Dictionary Page 781) ചുരുക്കത്തില്‍, ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതുപോലെ മോശയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്നും പ്രസ്തുത അവകാശവാദം ഈജിപ്തുകാര്‍ അംഗീകരിച്ചിരുന്നുവെന്നും തന്നെയാണ് പൗരാണിക ഈജിപ്തിനെക്കുറിച്ച ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ബൈബിള്‍ വ്യാഖ്യാനഗ്രന്ഥങ്ങളും അംഗീകരിക്കുന്നു. (ii) ഫറോവയുടെ ആകാശാരോഹണം: മൂസാ നബി(അ)യുടെ കാലത്തെ ഫിര്‍ഔന്‍ ഒരു ആകാശസൗധം നിര്‍മിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും അതുവഴി മൂസാ (അ) പറഞ്ഞ രീതിയിലുള്ള ഒരു ദൈവം ആകാശത്തെവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കാന്‍ ശ്രമിച്ചുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ, ഞാനല്ലാതെ യാതൊരുദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് നിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്” (വി.ഖു. 28:38). ”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശമാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീയൊരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസാ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായമാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (വി.ഖു. 40:36-37). ഹാമാനോട് പ്രത്യേകമായി ഫിര്‍ഔന്‍ ആവശ്യപ്പെട്ട കാര്യമാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച കൃത്യമായ വല്ല അറിവും ഈജിപ്ഷ്യന്‍ ശിലാലിഖിതങ്ങളിലുണ്ടോയെന്ന് ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ ആകാശാരോഹണത്തിന് താല്‍പര്യമുള്ളവരായിരുന്നു ഫറോവമാര്‍ എന്നകാര്യം പൗരാണിക ഈജിപ്തിനെക്കുറിച്ച് പഠിച്ച ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റായ ക്രിസ്ത്യന്‍ ജാക്വ് എഴുതുന്നത് കാണുക: ”ദൈവങ്ങളുടെ മുന്നില്‍ ഫറോവ തന്റെ പ്രാമാണികത്വം പ്രകടിപ്പിക്കുന്നു. അദ്ദേഹം തനിക്ക് ആകാശത്തിലേക്ക് കയറിപ്പോകാനായി ഒരു ഗോവണിയുണ്ടാക്കുവാന്‍ അവരോട് ആവശ്യപ്പെടുന്നു. അവര്‍ അദ്ദേഹത്തെ അനുസരിച്ചില്ലെങ്കില്‍ അവയ്ക്ക് ഭക്ഷണങ്ങളോ നൈവേദ്യങ്ങളോ നല്‍കുകയില്ല”. (Christian Jacgq: Egyptian Magic (Translated by Janet M. Davis U.K. 1985, page II) പൗരാണിക ഈജിപ്തിലെ ശിലാലിഖിതങ്ങളിലൊന്നിന്റെ വായനയില്‍ നിന്ന് മനസ്സിലായ കാര്യമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഫറോവമാരില്‍ ഒരാളോ അല്ലെങ്കില്‍ ഒന്നിലധികം പേരോ ആകാശത്തിലേക്ക് കയറിപ്പോകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ഗോവണി പണിയാന്‍ ശ്രമിച്ചിരുന്നുവെന്നതുമാണവ. മൂസാ (അ) പറഞ്ഞ ദൈവത്തിന്റെ അസ്തിത്വമന്വേഷിച്ച് ആകാശത്തിലേക്ക് കയറിപ്പോകാനായി ഗോവണി നിര്‍മ്മിക്കുവാന്‍ കല്‍പിച്ചവനായി ഫിര്‍ഔനിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകളാണ് പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ നല്‍കുന്നത് എന്നര്‍ത്ഥം. (iii) ഹാമാന്‍, ഫറോവയുടെ ഉദ്യോഗസ്ഥന്‍ ഹാമാനിന്റെ നാമം ആറുതവണ ഖുര്‍ആനിലുണ്ട്. 28:6, 28:8, 28:38, 29:39, 40:24, 40:36 എന്നീ സൂക്തങ്ങളിലാണ് പ്രസ്തുത പേരുള്ളത്. എല്ലാം ഫിര്‍ഔനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സന്ദര്‍ഭങ്ങളിലുള്ളതാണ്. ചിലസൂക്തങ്ങള്‍ കാണുക: ”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്” (വി.ഖു. 28:38). ”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശമാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീയൊരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായമാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (വി.ഖു. 40:36-37). ഈ സൂക്തങ്ങളില്‍ നിന്ന് ആരാണ് ഹാമാനെന്നോ അദ്ദേഹവും ഫിര്‍ഔനും തമ്മിലുള്ള ബന്ധമെന്തായിരുന്നുവെന്നോ കൃത്യവും സൂക്ഷ്മവുമായി വ്യക്തമാവുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ ഫിര്‍ഔനിന്റെ രാജസദസ്സിലെ ഒരു പ്രധാനിയായിരുന്നു ഹാമാനെന്നും കെട്ടിടം പണികളുടെ ചുമതല അദ്ദേഹത്തിനായിരുന്നുവെന്നും ഈ ആയത്തുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഈ ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ട ആശയങ്ങളുമായി പൊരുത്തമുള്ള യാതൊരു കഥയും ബൈബിളില്‍ കാണുന്നില്ല. എസ്‌തേറിന്റെ പുസ്തകങ്ങളില്‍ കാണുന്ന അഹശ്വറോശ് രാജാവിന്റെ പ്രഭുവായ ഹാമാനും ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഹാമാനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വസ്തുത നടേ നാം സമര്‍ത്ഥിക്കുകയുണ്ടായി. ഫറോവയുടെ കൊട്ടാര സദസ്സില്‍ ഹാമാന്‍ എന്നുപേരായ ഒരാളുണ്ടായിരുന്നുവോ? ഇക്കാര്യത്തില്‍ പുരാതന ഈജിപ്തിനെക്കുറിച്ച പഠനങ്ങളിലേതെങ്കിലും വല്ല വെളിച്ചവും നല്‍കുന്നുണ്ടോ? ഇക്കാര്യത്തില്‍ ഏറെ പഠനം നടത്തിയ വ്യക്തിയാണ് ഡോ. മോറിസ് ബുക്കായി. പൗരാണിക ഈജിപ്തിലുണ്ടായിരുന്നതായി ഖുര്‍ആനില്‍പറയുന്ന ഹാമാനെക്കുറിച്ച് എന്തെങ്കിലുമറിയണമെങ്കില്‍ പൗരാണിക ഈജിപ്ഷ്യനില്‍ അവഗാഹമുള്ള ആരോടെങ്കിലും ചോദിക്കുകയാണ് മാര്‍ഗമെന്ന് കരുതിയ മോറിസ് ബുക്കായി ആ വഴിക്ക് തന്റെ അന്വേഷണം തിരിച്ചുവിടുകയും അതുവഴി അത്ഭുതകരമായ ചില വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തു. ഡോ. മോറിസ് ബുക്കായി തന്നെഎഴുതട്ടെ! ”എന്റെ ‘ഖുര്‍ആനിനെക്കുറിച്ച പരിചിന്തനങ്ങള്‍, (Reflections on the Qur’an) എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചതുപോലെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലാസിക്കല്‍ അറബിയില്‍ നല്ല പരിജ്ഞാനമുള്ള ഒരു വിദഗ്ദ്ധനോട് ഇക്കാര്യം സൂചിപ്പിക്കുന്നതിലേക്ക് പ്രസ്തുത അന്വേഷണം എന്നെ നയിച്ചു. ഇക്കാര്യങ്ങളെല്ലാം പൂര്‍ണമായി പൂര്‍ത്തീകരിക്കുന്ന പ്രഗല്‍ഭനായ ഒരു ഫ്രഞ്ച് ഈജിപ്‌റ്റോളജിസ്റ്റ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ദയവുകാണിച്ചു. ഖുര്‍ആനില്‍ എഴുതിയതുപോലെതന്നെ കോപ്പിയെടുത്ത ‘ഹാമാന്‍’ എന്നപദം കാണിച്ചുകൊണ്ട് ഏഴാം നൂറ്റാണ്ടിലുള്ള ഒരു രേഖയില്‍ ഈജിപ്ഷ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരാളെ സൂചിപ്പിക്കുവാനായി ഉപയോഗിച്ച പദമാണ് ഇതെന്ന് ഞാന്‍ അദ്ദേഹത്തെ തെര്യപ്പെടുത്തി. ഈ പദത്തിന്റെ ഹീരോഗ്ലിഫിക് ലിപ്യന്തരണം താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏഴാം നൂറ്റാണ്ടിലുള്ള ഒരു രേഖയില്‍ ഇത്കാണുക തികച്ചും അസംഭവ്യമാണെന്നും അക്കാലത്ത് ഹീരോഗ്ലിഫുകള്‍ പൂര്‍ണമായിത്തന്നെ വിസ്മൃതിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത നാമത്തെക്കുറിച്ച തന്റെ അനുമാനത്തെ ഉറപ്പിക്കുവാന്‍ ‘രാന്‍കെ‘യുടെ ”പുതിയ രാജത്വകാലത്തെ വ്യക്തിനാമങ്ങളുടെ നിഘണ്ടു‘ (Henmann Ranke: Dictionary of Personal Names of the New Kingdom) എന്ന ഗ്രന്ഥത്തെ അവലംബിക്കുവാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ആ പുസ്തകം വായിച്ചപ്പോള്‍ അദ്ദേഹം എന്റെ മുന്നില്‍ വെച്ച് എഴുതിയതു പോലെ തന്നെയുള്ള ഹീരോഗ്ലിഫ് ലിപികളില്‍ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്റെ ജര്‍മ്മന്‍ ഭാഷയിലുള്ള ലിപ്യന്തരണവും കാണാന്‍ എനിക്ക് കഴിഞ്ഞു. ആ വിദഗ്ദ്ധന്‍ സങ്കല്‍പിച്ചു പറഞ്ഞതെല്ലാം ശരിയാണെന്ന് ഈ നിഘണ്ടു എന്നെ ബോധ്യപ്പെടുത്തി. ഹാമാന്റെ തൊഴില്‍ വായിച്ചപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനായിപ്പോയി. ”കല്ലുവെട്ടുകുഴിയിലെ തൊഴിലാളികളുടെ നേതാവ്” (The Chief of the Workers in the Stone-quarries). ഖുര്‍ആനില്‍ എന്താണോ പറയുന്നത് കൃത്യമായും അതുതന്നെ!ഫറോവയുടേതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനം ഒരു കെട്ടിടനിര്‍മ്മാതാവിനെയാണല്ലോ അഭിസംബോധന ചെയ്യുന്നത്. ഹാമാനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ച നിഘണ്ടുവില്‍ പരാമര്‍ശിക്കപ്പെട്ട പുറത്തിന്റെ ഫോട്ടോകോപ്പിയും ഖുര്‍ആനിലെ പ്രസ്തുത നാമമുള്ള പേജുകളും നടേ പറഞ്ഞ വിദഗ്ദ്ധന് കാണിച്ചുകൊടുത്തപ്പോള്‍ അയാളും അമ്പരന്നുപോയി; അയാള്‍ക്ക് മിണ്ടാട്ടം നിന്നുപോയി….. നിഘണ്ടുവിന്റെ കര്‍ത്താവായ റാന്‍കെ സൂചിപ്പിക്കുന്ന ഒരു കാര്യംശ്രദ്ധേയമാണ്. ”വാള്‍ട്ടര്‍ റെന്‍സിന്‍സ്‌കിയെന്ന ഈജിപ്‌റ്റോളജിസ്റ്റ് 1906ല്‍ പുറത്തിറക്കിയ ഒരു ഗ്രന്ഥത്തില്‍ താന്‍ ‘ഹാമാന്‍’ എന്ന നാമം ഓസ്ട്രിയയിലുള്ള വിയന്നയിലെ ഹോഫ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശിലാഫലകത്തില്‍ കൊത്തിവെച്ചതായാണ് കണ്ടതെന്ന് പറയുന്നുണ്ട്. കുറെയേറെ വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് ആ ശിലാഫലകത്തിലെ ഹീരോഗ്ലിഫുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴില്‍ വായിക്കാന്‍ സാധിച്ചു. അപ്പോഴാണ് പ്രസ്തുത നാമത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന നിര്‍ണ്ണയപദം(determinative) അദ്ദേഹം ഫറോവയുമായി വളരെ അടുത്ത വ്യക്തിയാണെന്ന് പ്രാധാന്യപൂര്‍വ്വം വ്യക്തമാക്കുന്നുണ്ടെന്ന് മനസ്സിലായത്” (Dr. Maurice Bucaille: Moses and Pharoah, The Hebrews in Egypt (1995-Tokyo) Page 192-193). എന്തുമാത്രം അത്ഭുതകരമാണ് ഈ കണ്ടെത്തല്‍! ഫിര്‍ഔനിന്റെ രാജസദസ്സിലുള്ള കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യക്തിയായാണ് ഖുര്‍ആന്‍ ഹാമാനെ പരിചയപ്പെടുത്തുന്നത്. ഈജിപ്ഷ്യന്‍ ഹീരോഗ്ലിഫുകള്‍ നല്‍കുന്ന അറിവും മറ്റൊന്നല്ല. ഫറോവമാരുടെ കാലത്ത് ഹാമാന്‍ എന്ന ഒരാള്‍ ജീവിച്ചിരുന്നിട്ടേയില്ലെന്ന വിമര്‍ശകരുടെ വാദം ഈജിപ്‌റ്റോളജിയില്‍ നടന്ന പുതിയ ഗവേഷണങ്ങള്‍ തിരസ്‌ക്കരിക്കുന്നതാണ് നാം ഇവിടെകാണുന്നത്. ബൈബിളിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിനെ വിമര്‍ശിക്കുവാന്‍ ധൃഷ്ടരായവര്‍ക്ക് ഹീരോഗ്ലിഫുകളുടെ വായന വല്ലാത്തൊരു തിരിച്ചടിയാണ് നല്‍കുന്നത്. ഖുര്‍ആനാണ് കൃത്യവും സൂക്ഷ്മവുമായ ചരിത്ര പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് ബോധ്യപ്പെടുത്തുക മാത്രമല്ല, പുതിയ പഠനങ്ങള്‍ചെയ്യുന്നത്; പ്രത്യുത, ബൈബിള്‍ ഇക്കാര്യത്തില്‍ തീരെ സൂക്ഷ്മമല്ലാത്ത പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് നടത്തുന്നത് എന്നുകൂടി അവ വ്യക്തമാക്കുന്നു. ബൈബിള്‍ അപ്രമാദിയും ഖുര്‍ആന്‍ അബദ്ധങ്ങളാല്‍ നിബിഡവുമാണെന്ന് സമര്‍ത്ഥിക്കാനായി ശ്രമിക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ അവര്‍ക്കെതിരെയുള്ള ബൂമറാംഗുകളായി മാറുന്നതാണ് ഇവിടെയും നാം കാണുന്നത്. (iv) ചുട്ടെടുത്ത ഇഷ്ടികകൊണ്ടുള്ള ഗോപുരം: ഫിര്‍ഔന്‍ ഹാമാനോടായി ആവശ്യപ്പെടുന്നതായി ഖുര്‍ആന്‍ പറയുന്നത് ചുട്ടെടുത്ത കളിമണ്ണുകൊണ്ടുള്ള ഇഷ്ടികയുപയോഗിച്ച് ഒരു ഗോപുരം നിര്‍മ്മിക്കുവാനാണ്. അഹങ്കാരത്തോടെയുള്ള ഫിര്‍ഔനിന്റെ കല്‍പന ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്.” (വി.ഖു. 28:38) ഖുര്‍ആന്‍ വിമര്‍ശകരുടെ പരിഹാസത്തിന് പാത്രമായ പരാമര്‍ശങ്ങളിലൊന്നാണിത്. ഫറോവമാരുടെ കാലത്ത് ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് കെട്ടിടം നിര്‍മ്മിക്കുന്ന വിദ്യ ഈജിപ്തില്‍ നിലവിലുണ്ടായിരുന്നില്ലെന്നും റോമാക്കാരുടെ കാലത്താണ് പ്രസ്തുത സമ്പ്രദായം ആരംഭിച്ചത് എന്നും ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനമുന്നയിക്കപ്പെടാറുള്ളത്. ചുട്ടെടുത്ത കളിമണ്ണുകൊണ്ടുള്ള ഇഷ്ടികയുണ്ടാക്കുന്ന വിദ്യതന്നെ നിലവിലില്ലാതിരുന്ന കാലത്ത് എങ്ങനെയാണ് അങ്ങനെയുള്ള ഇഷ്ടികകൊണ്ട് കെട്ടിടമുണ്ടാക്കാന്‍ ആവശ്യപ്പെടുകയെന്ന് വിമര്‍ശകര്‍ പരിഹസിക്കുകയും ചെയ്യുന്നു. ഈജിപ്ഷ്യന്‍ പുരാവസ്തു പഠനത്തിലെ പുതിയ കണ്ടെത്തലുകള്‍ മനസ്സിലാക്കുമ്പോള്‍ ഈ പരിഹാസം മുഴുവന്‍ വിമര്‍ശകരുടെ വദനത്തിലേക്കുതന്നെ തിരിച്ചുചെല്ലുന്നതാണ് നമുക്ക് കാണാനാകുന്നത്. പൗരാണിക ഈജിപ്തിലെ കെട്ടിട നിര്‍മ്മാണ രീതികളെക്കുറിച്ച് ആധികാരികമായി പഠിച്ചയാളാണ് എ.ജെ. സ്‌പെന്‍സര്‍. 1979ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ”പുരാതന ഈജിപ്തിലെ ഇഷ്ടികവാസ്തുവിദ്യ” (Brick Architecture in Ancient Egypt) എന്ന ഗ്രന്ഥമാണ് ഇവ്വിഷയകമായി ഇന്ന് നിലവിലുള്ള ഏറ്റവും ആധികാരികമായ രേഖ. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക: ”റോമാക്കാരുടെ കാലംവരെ ചുട്ടെടുത്ത ഇഷ്ടികയുപയോഗിക്കുന്ന രീതിക്ക് പൊതുവായ പ്രചാരമുണ്ടായിരുന്നില്ലെങ്കിലും അതിനേക്കാള്‍ കുറെ മുമ്പുതന്നെ ഈ വസ്തുവെക്കുറിച്ച അറിവ് ഈജിപ്തുകാര്‍ക്കുണ്ടായിരുന്നുവെന്നും ഇടയ്‌ക്കൊക്കെ അത് ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നമതിയായ തെളിവുകളുണ്ട്. രാജവംശകാലത്തിന് മുമ്പ് (Predynastic) തന്നെ അബിദോസിലും മഹാസ്‌നായിലുമുണ്ടായിരുന്ന പൊടിചൂളകളില്‍ ചുട്ടെടുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ വലിയ കഷണങ്ങളെ ഇഷ്ടികകളെന്ന് വിളിക്കാനാവുകയില്ലെങ്കിലും അത് സാധാരണ കളിമണ്ണ് ചുട്ടെടുക്കുന്ന വിദ്യ അവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കത്തിക്കുന്നതുവഴി കളിമണ്‍ ഇഷ്ടികകള്‍ ശക്തമായിത്തീരുമെന്ന അറിവ് ആദ്യകാല ഈജിപ്തുകാര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് കരുതാന്‍ യാതൊരുന്യായവുമില്ല. ഏതെങ്കിലുമൊരു കെട്ടിടം യാദൃച്ഛികമായോ മറ്റോ അഗ്‌നിക്കിരയായതില്‍ നിന്ന് അവര്‍ ഇത് മനസ്സിലാക്കിയിരിക്കണം. സക്കാറയില്‍ ഒന്നാം രാജവംശകാലത്തുണ്ടായിരുന്ന ചില സ്തൂപങ്ങളില്‍ തന്നെ യാദൃച്ഛികമായി നിര്‍മ്മിക്കപ്പെട്ട ചുട്ടെടുത്ത ഇഷ്ടികകള്‍ കാണപ്പെടുന്നുണ്ട്. കൊള്ളക്കാര്‍ കത്തിച്ചതുമൂലമോ മറ്റോ ആയിരിക്കണം ഇതുണ്ടായതെന്നാണ് അനുമാനം. എങ്കിലും പുരാതന രാജത്വകാലത്ത് ഈജിപ്തുകാര്‍ കരുതിക്കൂട്ടി ചുട്ടെടുത്ത ഇഷ്ടികകള്‍ നിര്‍മ്മിച്ചിരുന്നുവെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മധ്യരാജത്വകാലത്തെ നൂബിയയിലെ വലിയ കോട്ടകളില്‍ ഉപയോഗിച്ചിരിക്കുന്ന വിരിപ്പുപലകക (Paving-slabs) ളാണ് അവര്‍ മനഃപൂര്‍വ്വം നിര്‍മ്മിച്ച ചുട്ടെടുത്ത ഇഷ്ടികകള്‍ക്കുള്ള ഏറ്റവും പഴയതെളിവ്. 30 x 30 x 5 സെ.മീ. അളവിലുള്ള ഈ പലകകള്‍ സാധാരണ കളിമണ്‍ഇഷ്ടികകളെ അപേക്ഷിച്ച് ഈര്‍പ്പത്തിനോടും തേയ്മാനത്തോടും ഉയര്‍ന്ന പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതാണ് അത് ഈ ആവശ്യാര്‍ത്ഥം ഉപയോഗിക്കുവാന്‍ കാരണം”. (A.J. SPENCER: Brick Architecture In Ancient Egypt (1979-U.K) Page 140). ചുട്ടെടുത്ത ഇഷ്ടികകള്‍ ഉപയോഗിച്ചുകൊണ്ട് കെട്ടിടമുണ്ടാക്കുന്ന രീതിപൗരാണിക ഈജിപ്തുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും അത് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നില്ലെന്ന് സ്‌പെന്‍സര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശക്തമായ സൗധങ്ങളുണ്ടാക്കുമ്പോള്‍ അവ പരിഗണിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. നടേപറഞ്ഞതില്‍ നിന്ന് ചുട്ടെടുത്ത ഇഷ്ടികകള്‍ എല്ലാ കാലങ്ങളിലുമുള്ള ഈജിപ്തുകാര്‍ക്ക് പരിചിതമായിരുന്നുവെന്നും എന്നാല്‍ അതിന്റെ ഈടുകൊണ്ട് സാധാരണ കളിമണ്‍ കട്ടകളില്‍നിന്ന് വ്യത്യസ്തമായ ഉപയോഗമുള്ളപ്പോള്‍ മാത്രമായിരുന്നു അത് ഉപയോഗിച്ചിരുന്നതെന്നുമാണ് നമുക്ക് മനസ്സിലാവുന്നതെന്ന് ഉപസംഹരിക്കാം” (Ibid Page 141) ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളുമായി ഈജിപ്‌റ്റോളജിയിലെ പുതിയ പഠനങ്ങള്‍ നല്‍കുന്ന അറിവ് പൂര്‍ണ്ണമായി യോജിച്ചുവരുന്നതാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. മൂസാ നബി(അ)യുടെ കാലത്തിന് മുമ്പുതന്നെ കളിമണ്‍ ഇഷ്ടികകള്‍ ചുട്ടെടുത്തു കൊണ്ട് ബലവത്താക്കുന്ന രീതി ഈജിപ്തുകാര്‍ക്ക് അറിയാമായിരുന്നുവെന്ന അറിവ് ഫിര്‍ഔന്‍ ഹാമാനോടായി ”എനിക്കുവേണ്ടി കളിമണ്‍ ഇഷ്ടിക ചുട്ടെടുക്കുക” (28:38)യെന്ന് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് പൂര്‍ണമായും ചരിത്രപരമാണെന്ന് വ്യക്തമാക്കുന്നു. ആകാശത്തിലേക്ക് കയറിപ്പോയി മൂസാ (അ) പറയുന്ന ദൈവമെങ്ങാനും അവിടെയുണ്ടോയെന്ന് നോക്കുവാനായാണ് സൗധം പണിയാന്‍ ഫിര്‍ഔന്‍ ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഉന്നത സൗധം നിര്‍മിക്കുകയാണ് ഫിര്‍ഔനിന്റെ ആവശ്യം. ഈജിപ്തുകാര്‍ സാധാരണ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കളിമണ്‍ കട്ടകള്‍ പോര ഈ സൗധത്തിന്. അതുകൊണ്ടാണ് പ്രത്യേകമായിത്തന്നെ ‘കളിമണ്ണുകൊണ്ട് ചുട്ടെടുക്കുക‘യെന്ന് ആജ്ഞാപിച്ചത്. ഉറപ്പുള്ള ഉന്നത സൗധം നിര്‍മ്മിക്കാന്‍ ഈജിപ്തുകാര്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചുട്ടെടുത്ത ഇഷ്ടിക തന്നെ വേണമെന്നാണ് ഫിര്‍ഔനിന്റെ കല്‍പന. ഫീരോഗ്ലിഫ് ലിപികളെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട വിശുദ്ധ വേദഗ്രന്ഥത്തിെല പരാമര്‍ശങ്ങളെല്ലാം ഹീരോഗ്ലിഫുകള്‍ നല്‍കുന്ന അറിവുകളുമായി പൂര്‍ണമായും യോജിക്കുന്നുവെന്ന വസ്തുത ഖുര്‍ആനിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്?
ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (عليهالسلام) തൗറാത്ത് സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത് ഇസ്രായീല്യരില്‍പെട്ട ഒരു സാമിരി അവരുടെ സ്വര്‍ണാഭരണങ്ങളെല്ലാം ശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്‍ണക്കാളയെ നിര്‍മിക്കുകയും അയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ പ്രസ്തുത കഥാകഥനം കാണുക: ”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്. ‘സാമിരി‘ അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു. അപ്പോള്‍ മൂസ തന്റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും ദുഃഖിതനുമായിട്ട് തിരിച്ചുചെന്നു. അദ്ദേഹംപറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ചുകൊണ്ടുതന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതം അനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ അത്(തീയില്‍) എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത്(തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ലോഹംകൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ അന്യോന്യംപറഞ്ഞു. നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അതൊരുവാക്കുപോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്‍ക്ക് യാതൊരുഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍കാണുന്നില്ലേ? മുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി)മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായിതന്നെ ഇരിക്കുന്നതാണ്. അദ്ദേഹം (മൂസ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെ പിന്തുടരാതിരിക്കാന്‍ നിനക്ക് എന്ത് തടസ്സമാണ് ഉണ്ടായത്. നീ എന്റെ കല്‍പനക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ‘ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു. എന്റെ വാക്കിന് നീ കാത്തുനിന്നില്ല.’ എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത് (തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ സാമിരി, നിന്റെ കാര്യം എന്താണ്? അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍)കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്റെ കാല്‍പ്പാടില്‍നിന്നും ഞാന്‍ ഒരു പിടിപിടിക്കുകയും എന്നിട്ട് അത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്റെ മനസ്സ് അന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം (മൂസ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് ‘തൊട്ടുകൂടാ‘ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടിരിക്കുന്ന നിന്റെ ആ ദൈവത്തിന്റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്” (വി.ഖു. 20:85-97) ഈ വചനങ്ങളില്‍ ഒരു ‘സാമിരി‘യാണ് സ്വര്‍ണ്ണക്കാളയെ നിര്‍മ്മിച്ചതെന്നാണല്ലോ പറയുന്നത്. ‘സാമിരി‘യെന്നത് ഒരു വ്യക്തിയുടെ പേരല്ലയെന്നാണ് ഖുര്‍ആനിലെ ‘അസ്‌സാമിരി‘യെന്ന പദപ്രയോഗത്തില്‍നിന്ന് മനസ്സിലാകുന്നത്. ശമരിയക്കാരന്‍ (Samiritan) എന്നാണ് ചില ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ ‘അസ്‌സാമിരി‘ക്ക് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. എന്നാല്‍ ശമര്യ പട്ടണമുണ്ടായതു തന്നെ ഏകദേശം ബി.സി. 870ലെ ഇസ്രായേല്‍ ഭരണാധികാരിയായിരുന്ന ഒമ്രിയുടെ കാലത്തായിരുന്നുവെന്നാണ് ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നത്: ”യഹൂദ രാജാവായ ആസായുടെ വാഴ്ചയുടെ 31-ാം വല്‍സരം ഒമ്‌റി ഇസ്രായീലില്‍ ഭരണം ആരംഭിച്ചു. അയാള്‍ പന്ത്രണ്ട് വല്‍സരം ഭരണം നടത്തി. അതില്‍ ആറ് വല്‍സരം തിറുസായില്‍ ഭരണം നടത്തി. അയാള്‍ രണ്ട് താലന്ത് വെള്ളികൊടുത്ത് ശമര്യാമലശമറിനോട് വാങ്ങി. അയാള്‍ ആ മല കോട്ടകെട്ടി സുരക്ഷിതമാക്കി. മലയുടെ ഉടമയായിരുന്ന ശമറിന്റെ പേരിന് അനുസൃതമായി ആ നഗരത്തിന് ശമര്യായെന്ന് പേരിട്ടു” (1 രാജാ 16:24) മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ‘ശമരിയ‘യെന്ന നഗരമുണ്ടായത്. പിന്നെയെങ്ങനെയാണ് ഒരു ശമരിയക്കാരന്‍ മോശയുടെ കാലത്ത് സ്വര്‍ണം കൊണ്ട് കാളക്കുട്ടിയെയുണ്ടാക്കുക? ബൈബിളില്‍ പറയുന്നതിന് വിരുദ്ധമായി അഹറോണല്ല പ്രത്യുത ‘സാമിരി‘യാണ്സ്വര്‍ണവിഗ്രഹമുണ്ടാക്കിയതെന്ന് മുഹമ്മദ് (ﷺ) പറഞ്ഞത് യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി എലിയെസറിലെ (Pirgey Rabbi Eliezer) ഒരു പ്രയോഗം തെറ്റിദ്ധരിച്ചുകൊണ്ടാണെന്നാണ് മനസിലാകുന്നത്. ഇസ്രായീല്യരിലെ ഒരുവിഭാഗമാണ് ശമരിയക്കാര്‍ എന്ന് മനസിലാക്കിയ മുഹമ്മദ് (ﷺ) യഹൂദഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ തെറ്റായി മനസിലാക്കിയതിനാലാണ് സാമിരിയാണ് സ്വര്‍ണ വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായത്–ഇവ്വിഷയകമായ വിമര്‍ശനങ്ങളുടെ സംക്ഷിപ്തമാണിത്. ഈ വിമര്‍ശനത്തെ മൂന്നായി വിഭജിക്കാം. ഒന്ന്) ബൈബിളില്‍ പറയുന്നതുപോലെ മോശയുടെ സഹോദരനായ അഹറോണാണ് സ്വര്‍ണവിഗ്രഹമുണ്ടാക്കിയത്. സാമിരിയാണെന്ന് മുഹമ്മദ് നബി തെറ്റിദ്ധരിച്ചതാണ്. രണ്ട്) ‘സാമിരി‘യെന്ന പേര് ലഭിച്ചത് യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി എലിയെസറിലെ ഒരു പരാമര്‍ശം തെറ്റായി മനസ്സിലാക്കിയതുമൂലമാണ്. ഈഗ്രന്ഥമാണ് ഇവ്വിഷയകമായി മുഹമ്മദി(ﷺ)ന്റെ പ്രധാന സ്രോതസ്സ്. മൂന്ന്). ശമരിയ പട്ടണമുണ്ടായത് മോശയ്ക്കുശേഷം നൂറ്റാണ്ടുകള്‍കഴിഞ്ഞാണ് എന്നിരിക്കെ ശമര്യക്കാരനാണ് സ്വര്‍ണവിഗ്രഹം നിര്‍മിച്ചതെന്ന പരാമര്‍ശം. ചരിത്രപരമായി നോക്കിയാല്‍ ശുദ്ധ വങ്കത്തമാണ്. ഈ വിമര്‍ശനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കുക. ഒന്ന്). അഹറോണാണ് സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ചതെന്ന് ബൈബിള്‍ പറയുന്നുണ്ടെന്നത് ശരിയാണ്. പുറപ്പാട് പുസ്തകം പറയുന്നത് നോക്കുക: ”മോശെയെ പര്‍വ്വതത്തില്‍നിന്ന് വരാന്‍ വൈകുന്നത് കണ്ട് ജനം അഹറോന്റെ ചുറ്റുംകൂടി പറഞ്ഞു: ‘എഴു ന്നേല്‍ക്കൂ, ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്ക് ദേവന്മാരെ ഉണ്ടാക്കിത്തരൂ. ഞങ്ങളെ ഈജിപ്തില്‍നിന്ന്കൊണ്ടുവന്ന ഈ മോശെക്ക് എന്ത് സംഭവിച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂട‘. അപ്പോൾ ‍അഹറോണ്‍ അവരോട് പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ സ്വര്‍ണവളയങ്ങള്‍ എടുത്ത് എന്റെ അടുത്ത് കൊണ്ടുവരൂ‘. അതനുസരിച്ച് എല്ലാവരും തങ്ങളുടെ കാതുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണവളയങ്ങളെടുത്ത് അഹറോണിന്റെ അടുത്ത് കൊണ്ടുവന്നു. അയാള്‍ അവ വാങ്ങി. ഒരു കൊത്തുളികൊണ്ട് രൂപം നല്‍കി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അവര്‍ പറഞ്ഞു: ‘ഇസ്രായീലെ, ഇതാ നിന്നെ ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന നിന്റെ ദേവന്മാര്‍!’. ഇതുകണ്ടപ്പോള്‍ അഹറോണ്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠമുണ്ടാക്കി. അയാള്‍ പ്രഖ്യാപിച്ചു: ‘നാളെ കര്‍ത്താവിന് ഒരു ഉത്‌സവമായിരിക്കും‘. ജനങ്ങള്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ഹോമബലി കഴിക്കുകയും സമാധാന ബലി അര്‍പ്പിക്കുകയും ചെയ്തു. ജനങ്ങളിരുന്ന് തീനും കുടിയും കഴിഞ്ഞു കൂത്താടാന്‍ തുടങ്ങി” (പുറ: 32:1-6). പ്രവാചകനായ ഹാറൂന്‍ (عليه السلام) വിഗ്രഹാരാധന നടത്തുകയും അത് പ്രോത്‌സാഹിപ്പിക്കുകയും ചെയ്തുവെന്ന ബൈബിള്‍ പരാമര്‍ശം ഖുര്‍ആന്‍ അംഗീകരിക്കുന്നേയില്ല. സാമിരിയുടെ ദുരുപദേശംമൂലം ജനം വഴിപിഴച്ചുപോകുമ്പോള്‍ അവരെ തടഞ്ഞുനിര്‍ത്തി സത്യമാര്‍ഗത്തിലേക്ക് അവരെ ക്ഷണിക്കുന്നവനായാണ് ഹാറൂനി(عليه السلام)നെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ”മുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണ് ഉണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെ ഇരിക്കുന്നതാണ്” (വി.ഖു. 20:90,91). യഥാര്‍ത്ഥത്തില്‍ അഹറോണ്‍ വിഗ്രഹാരാധനയെന്ന മഹാപാപം ചെയ്തിട്ടില്ലെന്നുതന്നെയാണ് പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിരണ്ടാം അധ്യായം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ നമുക്ക് മനസ്സിലാവുക. താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: i)വിഗ്രഹാരാധനയെന്ന മഹാപാപം ചെയ്തവര്‍ക്ക് മോശ വിധിച്ച ശിക്ഷയെപ്പറ്റി പുറപ്പാട് പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”അഹറോണ്‍ അവരെ കെട്ടഴിച്ചുവിടുകയാല്‍ ശത്രുക്കളുടെ മുമ്പില്‍ പരിഹാസ്യരാകുമാറ് ജനം നിയന്ത്രണംവിട്ടുപോയെന്ന് കണ്ട മോശെ പാളയത്തിന്റെ വാതില്‍ക്കല്‍ നിന്നിട്ടു പറഞ്ഞു: ‘കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുത്ത് വരട്ടെ‘. ലേവിയുടെ പുത്രന്മാരെല്ലാം ഉടനടി മോശെയുടെ ചുറ്റും വന്നുകൂടി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഇസ്രായീലിന്റെ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുള്‍ ചെയ്യുന്നു: ഓരോരുത്തനും തന്റെ വാളുമേന്തി പാളയത്തിലെ കൂടാരവാതിലുകള്‍തോറും ചെന്ന് തന്റെ സഹോദരന്മാരെയും സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൊന്നുകളയുക.’. ലേവിയുടെ പുത്രന്മാര്‍ മോശെ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. അന്ന് ജനത്തില്‍ മൂവായിരത്തോളം പുരുഷന്മാര്‍ കൊല്ലപ്പെട്ടു” (പുറ 32:25-28). പാപം ചെയ്തവരെ കൊന്നുകളയാനാണ് ഇവിടെ മോശ കല്‍പിക്കുന്നത്. എന്നാല്‍ ബൈബിള്‍ പ്രകാരം ഈ പാപത്തിന് കാരണക്കാരനായ അഹറോണ്‍ കൊല്ലപ്പെടുന്നതായി നാം കാണുന്നില്ല. അദ്ദേഹം ഈ സംഭവത്തിനുശേഷവും കുറെനാള്‍ ജീവിച്ചിരുന്നതായി പഴയ നിയമം വ്യക്തമാക്കുന്നു. അഹറോണായിരുന്നു സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തതെങ്കില്‍ അദ്ദേഹം ഒന്നാമതായിത്തന്നെ കൊല്ലപ്പെടുമായിരുന്നു. പാപത്തിന് കാരണക്കാരനായ സ്വന്തം സഹോദരനെ സംരക്ഷിക്കുകയും സഹോദരന്‍ വഴി പാപികളായവരെ കൊന്നൊടുക്കുകയും ചെയ്തുകൊണ്ട് മോശെ അനീതി ചെയ്തുവെന്ന് കരുതാന്‍ നിവൃത്തിയില്ല. അഹറോണ്‍ വിഗ്രഹാരാധനക്ക് നേതൃത്വം കൊടുത്തിരുന്നുവെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുമായിരുന്നു; തീര്‍ച്ച. മോശയുടെ കല്‍പനപ്രകാരം നടന്ന കൂട്ടക്കൊലയില്‍ അഹ്‌റോണ്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന വസ്തുത അദ്ദേഹമല്ല സ്വര്‍ണവിഗ്രഹം നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. ii). സ്വര്‍ണവിഗ്രഹമുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്ത അഹറോണെ രക്ഷിക്കുവാന്‍ മോശ ധൃഷ്ടനായിരുന്നെങ്കില്‍ തന്നെ വിഗ്രഹാരാധനയെന്ന പാപം ചെയ്ത സ്വന്തം സഹോദരങ്ങളെയും അയല്‍ക്കാരെയും കൊന്നൊടുക്കുവാനുള്ള മോശയുടെ കല്‍പന ശിരസാവഹിച്ച ലേവിയര്‍ അദ്ദേഹത്തിന്റെ പക്ഷപാതിത്വത്തെ ചോദ്യം ചെയ്യുമായിരുന്നുവെന്നത് തീര്‍ച്ചയാണ്. തങ്ങളുടെ സഹോദരങ്ങളെയും സ്വന്തക്കാരെയും കൊന്നൊടുക്കുമ്പോള്‍ ഈ പാപത്തിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദിയായ മോശയുടെ സഹോദരന്‍ രക്ഷപ്പെടുന്നത് അവര്‍ക്ക് സഹിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അവര്‍ മോശയെ വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളോ ചോദ്യംചെയ്യലുകളോ ഒന്നുംതന്നെ ബൈബിള്‍ ഉദ്ധരിക്കുന്നില്ല. അഹറോണല്ല സ്വര്‍ണവിഗ്രഹം നിര്‍മിച്ചതെന്നാണ് ഇതും മനസ്സിലാക്കിത്തരുന്നത്. iii) കാളക്കുട്ടിയുടെ സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിനെ ആരാധിക്കുകയും ചെയ്തവരെക്കുറിച്ചുള്ള ദൈവവിധി ഇങ്ങനെയാണ് പഴയ നിയമം രേഖപ്പെടുത്തിയിരിക്കുന്നത് ”എനിക്കെതിരെ പാപം ചെയ്തവന്റെ പേര്‍ എന്റെ പുസ്തകത്തില്‍നിന്ന് തുടച്ചുനീക്കും” (പുറപ്പാട്32:33). അഹറോന്റെ നാമം ദൈവികഗ്രന്ഥത്തില്‍നിന്ന്ത തുടച്ചുനീക്കിയിട്ടില്ലെന്ന് പഴയനിയമ പുസ്തകങ്ങളിലൂടെ ഒരാവര്‍ത്തിവായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മാത്രവുമല്ല, ഈ സംഭവത്തിനുശേഷം അഹറോണ് കൂടുതല്‍ ദൈവാനുഗ്രഹങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നതായാണ് ബൈബിള്‍ മനസിലാക്കിത്തരുന്നത്. ലേവിയരുടെ നേതൃത്വവും വിശുദ്ധ പൗരോഹിത്യത്തിന്റെ പ്രതാപവുമെല്ലാം അഹരോണിലും പുത്ര പാരമ്പര്യത്തിലുമാണ് ദൈവം നിക്ഷിപ്തമാക്കിയത്(സംഖ്യ 18:1-20). ഇതില്‍നിന്നെല്ലാം സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയെന്നമഹാപാപം ചെയ്തത് അഹരോണായിരിക്കാനിടയില്ലെന്ന് സുതരാംവ്യക്തമാകുന്നു. രണ്ട്) യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി ഏലിയെസറില്‍ മോശയുടെസമൂഹം കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി ആരാധിച്ച കഥ പറയുന്നുണ്ടെന്നത് നേരാണ്. ഈ കഥാകഥനത്തിനിടക്ക് സമ്മായെല്‍ (Sammael)കാളവിഗ്രഹത്തിനകത്ത് ഒളിച്ചിരിക്കുകയും മുക്രശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇസ്രായേലിനെ വഞ്ചിക്കുകയും ചെയ്തു”വെന്ന ഒരു പരാമര്‍ശമുണ്ട്. യഹൂദ വിശ്വാസപ്രകാരം മരണത്തിന്റെ മാലാഖയാണ് ‘സമ്മായെല്‍’. ഈ പരാമര്‍ശം തെറ്റായി മനസ്സിലാക്കിക്കൊണ്ടാണ് ‘സാമിരി‘യാണ് വിഗ്രഹം നിര്‍മിച്ചതെന്ന് മുഹമ്മദ്(ﷺ) പറഞ്ഞതെന്നാണ് ആരോപണം. മുഹമ്മദ് നബി (ﷺ) ‘സമ്മായെലി‘നെസാമിരിയായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഖുര്‍ആനില്‍ സാമിരിയാണ് വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായതെന്നാണ് വിമര്‍ശകരുടെ വാദമെന്നര്‍ത്ഥം. ഈ വാദത്തിന്റെ നിരര്‍ത്ഥകത മനസ്സിലാക്കാന്‍ പിര്‍ഗ്വി റബ്ബിഏലിയെസരിനെക്കുറിച്ച് യഹൂദ വിജ്ഞാനകോശം എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മാത്രം മതി. ഈ പുസ്തകത്തെക്കുറിച്ച് ദി ജ്യൂയിഷ് എന്‍സൈക്‌ളോപീഡിയ എഴുതുന്നത് കാണുക. ”പതിമൂന്നാം അധ്യായത്തിന്റെ അവസാനത്തില്‍ രചയിതാവ് അറേബ്യയിലെയും സ്‌പെയിനിലെയും റോമിലെയും മുഹമ്മദന്‍ വിജയങ്ങളുടെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് സ്പഷ്ടമായി പ്രതിപാദിച്ചതില്‍നിന്നും ഇശ്മയേലിന്റെ പേരിനോടൊപ്പം ഫാത്തിമയുടെയും ആയിഷയുടെയും പേരുകള്‍ നല്‍കിയതില്‍നിന്നും ജോഷാണ് ഏഷ്യാ മൈനറില്‍ ഇസ്‌ലാം പ്രബലമായിരുന്ന കാലത്താണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടതെന്ന അഭിപ്രായം ആദ്യമായി അവതരിപ്പിച്ചത്. മുപ്പത്തിയാറാം അധ്യായത്തില്‍ മിശിഹയുടെ ആഗമനത്തിന് മുമ്പുള്ള രണ്ട് സഹോദരന്മാരുടെ ഒന്നിച്ചുള്ള ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചതില്‍ നിന്ന് ഈ രചന നടന്നത് ഒമ്പതാംനൂറ്റാണ്ടില്‍ ഹാറൂണ്‍ അര്‍റഷീദിന്റെ രണ്ട് പുത്രന്മാര്‍-അല്‍ അമീനും അല്‍മഅ്മൂനും–ഇസ്‌ലാമിക സാമ്രാജ്യം ഭരിക്കുന്ന കാലത്തായിരിക്കാമെന്നും ഊഹിക്കാവുന്നതാണ്” (The Jewish Encyclopaedia 1905, Funk & Wangnalls Company Vol X Page 59) മുഹമ്മദ് നബി (ﷺ)ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട ഒരുപുസ്തകത്തിലെ പരാമര്‍ശം അബദ്ധത്തില്‍ മനസ്സിലാക്കിയാണ് സാമിരിയെന്ന പദം അദ്ദേഹം ഖുര്‍ആനില്‍ പ്രയോഗിച്ചതെന്ന വിമര്‍ശനം എന്തുമാത്രം വലിയ വങ്കത്തമാണ്! കിട്ടുന്ന ആയുധമെല്ലാമെടുത്ത് ഖുര്‍ആനിനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ എത്രത്തോളം വസ്തുനിഷ്ഠമാണെന്നുപോലും നോക്കാന്‍ വിമര്‍ശകര്‍ സന്നദ്ധരാകാറില്ലെന്നതിനുള്ള പല ഉദാഹരണങ്ങളിലൊന്നാണിത്. മൂന്ന്) ‘ശോമറോനിം‘ എന്ന ഹിബ്രു പദമാണ് ശമരിയക്കാര്‍ എന്ന് മലയാളത്തിലും Samaritans എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തപ്പെടുന്നത്. ആരാണ് ശമരിയക്കാര്‍? ബൈബിള്‍ നിഘണ്ടു പറയുന്നത് കാണുക: ”ഇവര്‍ ക്രി.മു. 722ല്‍ സര്‍ഗോന്‍ രാജാവ് ശമര്യയെ കീഴടക്കി തന്റെ ദേശത്തിലേക്ക് നാടുകടത്തിയ ഇസ്രായീല്യര്‍ക്ക് പകരം കുടിപാര്‍പ്പിട്ട വിദേശീയരുടെ സന്തതികളാകുന്നു. ഈ അന്യരായ അശ്യൂര്യര്‍ ആദ്യംവന്നപ്പോള്‍ അശൂര്‍ ദേശത്തില്‍ ആരാധിച്ചതുപോലെ അവരുടെ പഴയദേവതകളെതന്നെ ശമര്യയിലും ആരാധിച്ചു. എന്നാല്‍ ഇവര്‍ക്ക് പല കഷ്ടതകള്‍ സംഭവിച്ചപ്പോള്‍ യഹോവയാണ് കാനാന്‍ ദേശത്തിലെ പരദേവതയെന്ന് വിചാരിച്ച് പ്രവാസത്തില്‍നിന്ന് കൊണ്ടുവരപ്പെട്ട ഒരു പുരോഹിതന്റെ ഉപദേശപ്രകാരം യഹോവയെ ആരാധിച്ചുതുടങ്ങി. ഇവര്‍ ഇതിനായി പുരോഹിതന്മാരെ നിയമിച്ചു. അത് നിമിത്തം യഹൂദന്മാര്‍ ഇവരെ വളരെദോഷിച്ചു. 1: രാജാ 17:33. പിന്നീട് ഏകദേശം 80 സംവല്‍സരങ്ങള്‍ക്ക് ശേഷം അശ്യൂര്‍ രാജാവ് വീണ്ടും പല അന്യജാതിക്കാരെ ശമര്യയില്‍ കുടിപാര്‍പ്പിച്ചു. യസ്ര 4:10. ക്രി. മു 536 യഹൂദന്മാര്‍ പ്രവാസത്തില്‍ നിന്ന് മടങ്ങിവന്നതോടുകൂടി അവരും ശമര്യരും തമ്മില്‍ വിരോധമുണ്ടായി. എസ്ര4:7 നെഹ 4:7. ശമര്യയര്‍ അനന്തരകാലത്ത് ഗരീസി മലയില്‍ ഒരു വലിയദേവാലയം പണിതു. അതുമൂലം യഹൂദന്മാര്‍ക്ക് ഇവരോട് വൈര്യംജ്വലിച്ചു. ഈ വൈര്യം പുതിയ നിയമകാലത്ത് വര്‍ദ്ധമാനമായിരുന്നു” (ബൈബിള്‍ നിഘണ്ടു പുറം 586, 587) ശമരിയക്കാരെക്കുറിച്ച് ഡോ. ഡി. ബാബു പോള്‍ തന്റെ ‘വേദശബ്ദരത്‌നാകരത്തില്‍’ അല്‍പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്: ”ശമരിയക്കാര്‍: ശമരിയാ പ്രവിശ്യയില്‍ വസിക്കുന്നവര്‍. ശേഖേമില്‍ പാര്‍ത്ത് എബ്രായരുടെ ദൈവത്തെതന്നെ ആരാധിച്ചവരാണ് തങ്ങള്‍ എന്ന അവകാശവാദം യഹൂദന്മാര്‍ അംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ രണ്ട് രാജാ 17:24ല്‍ പറയുന്ന കുടിയേറ്റക്കാരാണ് ശമരിയക്കാരുടെ മുന്‍ഗാമികള്‍. യരൂശലേമില്‍നിന്ന് നിഷ്‌കാസിതരായ പുരോഹിതന്മാര്‍ കര്‍മ്മിതരായിരുന്ന ഗെരിസിം ദേവാലയം യവനസ്വാധീനത്തിന് വശഗമായിരുന്നു എന്നും യഹൂദര്‍ ആരോപിക്കുന്നു. പുറജാതിക്കാരുമായി സമ്മിശ്രപ്പെട്ടാണ് ശമരിയായിലെ യഹൂദര്‍ നിലകൊണ്ടത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പുറജാതിക്കാരുടെ ദേവന്മാരെ അവര്‍ ആരാധിച്ചുവെന്ന് സ്ഥാപിക്കാവതല്ല. പുറത്തുനിന്ന് കൊണ്ടുവന്ന ദേവന്മാര്‍ക്ക് വലിയ ആയുസ് ആ മണ്ണില്‍ കിട്ടിയെന്ന് തോന്നുന്നില്ല.പ്രവാസത്തില്‍ നിന്ന് മടങ്ങിയവര്‍ യരൂശലേം ദേവാലയം പുനരുദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ ശമരിയക്കാര്‍ക്ക് സഹകരിക്കണമെന്നുണ്ടായിരുന്നു. അതിന് കഴിയാതെ വന്നപ്പോഴാണ് ‘എന്നാല്‍ കാണിച്ചുതരാം‘ എന്ന മട്ടില്‍ ശമരിയക്കാര്‍ പരാതിയുമായി ഇറങ്ങിയത്. യഹൂദരും ശമരിയക്കാരും തമ്മില്‍ ഇണയില്ലാ പിണക്കം തുടങ്ങുന്നത് ഈ ഘട്ടം മുതലാണ്. യഹൂദര്‍വംശീയ വിശുദ്ധി തെളിയിക്കാന്‍ വംശാവലിക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതും ശമരിയക്കാരെ അകറ്റിനിര്‍ത്താന്‍വേണ്ടി കൂടെയായിരുന്നുവെന്ന് കരുതാവുന്നതാണ്. മഖാബിയ വിപ്ലവകാലത്ത് ശമരിയക്കാര്‍ യഹൂദരുടെ കൂടെയല്ല നിലയുറപ്പിച്ചത്. യരൂശലേം ദേവാലയം അശുദ്ധമാക്കാന്‍ ശമരിയക്കാര്‍ ശ്രമിച്ചതിനെക്കുറിച്ച് ജോസിഫസ് എഴുതിയിട്ടുണ്ട്. ക്രി.പി. 35ല്‍ ശമരിയക്കാര്‍ ഒരു ‘മിശിഹാ‘ യെ കണ്ടെത്തി. പൊന്തിയോസ് പിലാത്തോസ് മശിഹയുടെ ‘ഓശാന യാത്ര‘ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളാണ് പിലാത്തോസിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചത് എന്ന് തോന്നുന്നു. യഹൂദരുടെ പഴയ നിയമം ഇന്നത്തെ രൂപം കൈവരിക്കുംമുമ്പെ ശമരിയക്കാര്‍ പിണങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പഞ്ചഗ്രന്ഥി മാത്രം അംഗീകരിക്കുന്നത്. ഒരു മഹാപുരോഹിതനാണ് ശമരിയക്കാരുടെ നേതാവ്: ആത്മീയമായും ഭൗതികമായും ന്യായപ്രമാണത്തിന് വിശദീകരണവും വ്യാഖ്യാനവും കൊടുക്കുന്നതില്‍ അവര്‍ പരീശന്മാരെപോലെയായിരുന്നു. മശിഹയുടെ ആഗമനം അവരും പ്രതീക്ഷിച്ചിരുന്നു. ‘നേരെയാക്കുന്നവന്‍’ എന്ന് അര്‍ത്ഥമുള്ള താഹേബ് എന്ന പദമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. പെസഹാ ഉള്‍പ്പെടെ എല്ലാ അനുഷ്ഠാനങ്ങളിലും യഹൂദരില്‍നിന്ന് വ്യതിരിക്തമാണ് ശമര്യാ രീതികള്‍. ശമര്യക്കാര്‍ ഇപ്പോഴുമുണ്ട്: ഏകദേശം നാനൂറ് കുടുംബങ്ങള്‍” (വേദശബ്ദരത്‌നാകരം പുറം 634). ശമരിയക്കാരെക്കുറിച്ച യഹൂദരുടെയും ക്രൈസ്തവരുടെയും പരമ്പരാഗത വാദമാണിത്. എന്നാല്‍ ശമരിയക്കാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. ഹാര്‍പേഴ്‌സ് ബൈബിള്‍ ഡിക്ഷ്ണറി എഴുതുന്നത് കാണുക: ”ഒരു മതവിഭാഗമെന്ന നിലക്ക് ശമരിയക്കാര്‍ വളരെയേറെ നിഷ്ഠയുള്ളവരും തോറ പ്രകാരം ജീവിക്കുന്നവരും അവരുടെ മതപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരുമാണ്. യഹൂദന്മാരല്ല, തങ്ങളാണ് മോശ പഠിപ്പിക്കുകയും പുരാതന കാലത്ത് ഗരിസിം മലയില്‍ അനുഷ്ഠിച്ചുവരികയും ചെയ്ത പൗരാണിക ഇസ്രായീലിന്റെ യഥാര്‍ത്ഥ വിശ്വാസമുള്‍ക്കൊള്ളുന്നവരെന്നാണ് അവരുടെ വാദം. അവര്‍ തങ്ങളെ വിളിക്കുന്നത് ഷാമറിം (Shamerim) എന്നാണ്. ”(തോറ). പ്രകാരം ജീവിക്കുന്നവര്‍” എന്നാണ് ഈ പദത്തിനര്‍ത്ഥം. യഹൂദന്മാര്‍ യഹൂദായുടെ പിന്‍മുറക്കാരാണെന്നതുപോലെ പുരാതന ഇസ്രായേലിലെ യോസഫിന്റെ പിന്‍മുറക്കാരായ ജനവിഭാഗമാണ് തങ്ങളെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. ഷിലോഹില്‍ ഒരു സമാന്തര ദേവാലയമുണ്ടാക്കിയെന്ന് കരുതപ്പെടുന്ന ഏലിയെന്ന പുരോഹിതനാണ് യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്ന് പിഴച്ചുകൊണ്ട് യഹൂദ മതമുണ്ടാക്കിയത്. യഹൂദ ബൈബിളിലെ രണ്ടും മൂന്നും ഭാഗങ്ങളില്‍ പറയുന്ന ഇസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ച ചരിത്രം വിശുദ്ധമല്ലെന്നും മതഭ്രംശം സംഭവിച്ചവയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ശമരിയക്കാര്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിക്കുന്നത് അവരുടെ സവിശേഷമായ സംേശാധനയ്ക്ക് വിധേയമാക്കപ്പെട്ട പഞ്ചഗ്രന്ഥിയെ മാത്രമാണ്” (Harpers Bible Dictionary Page 899) എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് ഇങ്ങനെയാണ്: ‘ശമരിയക്കാര്‍ അവരെ സ്വയം വിളിക്കുന്നത് ബനൂ ഇസ്രായീല്യര്‍ (ഇസ്രായേല്‍ സന്തതികള്‍) എന്നും ഷാമെറിം (ആചരിക്കുന്നവന്‍) എന്നുമാണ്. കാരണം അവരുടെ മതാനുഷ്ഠാനങ്ങളുടെയെല്ലാം പൂര്‍ണമായ പ്രമാണം പഞ്ചഗ്രന്ഥി (പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍)യാണ്. മറ്റ് യഹൂദന്മാര്‍ അവരെ ശൊമോറിം (Shomorim) അഥവാ ശമരിയക്കാര്‍ എന്നാണ് വിളിക്കുന്നത്. തല്‍മൂദില്‍ (നിയമത്തിന്റെയും സിദ്ധാന്തത്തിന്റെയും വ്യാഖ്യാനത്തിന്റെയും റബ്ബിമാരുടെ സംഗ്രഹഗ്രന്ഥം) അവരെ കുത്തിം(Kutim) എന്നാണ് വിളിച്ചിരിക്കുന്നത്. അസീറിയന്‍ വിജയത്തിനുശേഷം ശമരിയയില്‍ കുടിയേറിയ മെസപ്പെട്ടോമിയന്‍ കുത്തിയന്മാരുടെ (Cuthaeans)പിന്‍മുറക്കാരാണ് ഇവര്‍ എന്ന സങ്കല്‍പത്തിലാണ് ഈ അഭിസംബോധന” (“Samiritan” Encyclopaedia Brittanica CD 99 Standard Edition) തങ്ങള്‍ യോസഫിന്റെ പിന്‍മുറക്കാരാണെന്നാണ് ശമരിയക്കാരുടെ വാദമെന്നും ഈ വാദത്തിന് ഉപോല്‍ബലകമായ പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റാത്ത തെളിവുകളുണ്ടെന്നുമുള്ള വസ്തുതകള്‍ എന്‍സൈക്ലോപീഡിയ ജൂദായിക്കയും സമ്മതിക്കുന്നുണ്ട്. ശമരിയക്കാര്‍ എന്നപേരില്‍നിന്ന് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമെ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. 2 രാജാക്കന്മാര്‍ 17:29ല്‍ ഒരു തവണ മാത്രമാണ് ബൈബിള്‍ ”ഷൊറോണിം” എന്ന് പ്രയോഗിച്ചിരിക്കുന്നത്. ഇതിന് ഇംഗ്ലീഷില്‍ Samaritansഎന്നതിനേക്കാള്‍ Samarians എന്ന് ഭാഷാന്തരം ചെയ്യുന്നതാണ് ശരി. ശമരിയക്കാര്‍ ഈ പേര് സ്വയം ഉപയോഗിക്കുന്നില്ലെന്നതാണ് ഒന്നാമത്തെകാര്യം. ദീര്‍ഘകാലമായി അവര്‍ സ്വയം വിളിക്കുന്നത് ഷാമെറിന്‍ (Shamerin)എന്നാണ്. ”സത്യം ആചരിക്കുന്നവര്‍” അല്ലെങ്കില്‍ ”സത്യത്തിന്റെ സംരക്ഷകര്‍” എന്നാണ് ഇതിന്നര്‍ത്ഥം…….. ശമരിയയില്‍ ജീവിച്ചിരുന്നവരുടെയും അസ്സീറിയക്കാരുടെ ശമരിയാവിജയ (722/1 B.C.E) ത്തിന്റെ കാലത്തുണ്ടായിരുന്ന മറ്റുള്ളവരുടെയും മിശ്രണത്തില്‍ നിന്നാണ് ശമരിയക്കാര്‍ ഉണ്ടായതെന്ന വിശ്വാസമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ പൊതുവായി നിലനിന്നിരുന്നത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ 17ാം അധ്യായമായിരുന്നു ശമരിയക്കാരുടെ ഉല്‍പത്തിയെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്ന പ്രധാനപ്പെട്ട ഒരു സ്രോതസ്സ്. എന്നാല്‍ ഈ ബൈബിള്‍ ഭാഗം പുനഃപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശമരിയക്കാരുടെ തന്നെ പുരാവൃത്താന്തങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നതിലേക്ക് നാം നയിക്കപ്പെട്ടിരിക്കുകയാണ്. സെഫര്‍ ഹ യാമീം (Sefer ha-Yamim) എന്ന രണ്ടാം ദിനവൃത്താന്ത (Chronicle II) ത്തിന്റെ പ്രസിദ്ധീകരണത്തോടെ ശമരിയക്കാരുടെ ചരിത്രത്തെക്കുറിച്ച അവരുടെതന്നെ വീക്ഷണം പൂര്‍ണമായും വെളിവായിരിക്കുകയാണ്. ദിനവൃത്താന്തങ്ങളും ശമരിയക്കാരുടേതല്ലാത്ത മറ്റ് പല കാര്യങ്ങളുമെല്ലാം ഇതിലുണ്ട്. ഇതുപ്രകാരം യോസേഫിന്റെ ഗോത്രങ്ങളായ എഫ്രയീമിന്റെയും മനാശ്ശെയുടെയും നേരിട്ടുള്ള പിന്‍ഗാമികളാണ് ശമരിയക്കാര്‍. അഹറോണില്‍ നിന്ന് തുടങ്ങി എലിസറിലൂടെയും ഫിനെഹാസിലൂടെയുമുള്ള മഹാപൗരോഹിത്യവും ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ അവകാശമാക്കിയിരുന്നു. ഫലസ്തീന്റെ കേന്ദ്രഭാഗത്തുള്ള പുരാതന ഭൂപ്രദേശത്ത് മറ്റ് ഇസ്രായീലി ഗോത്രങ്ങളുമായി സമാധാനത്തില്‍ കഴിയുകയായിരുന്നു ശമരിയക്കാരെന്നും ശേഖേമില്‍നിന്ന് ശിലോഹിലേക്ക് മാറ്റിക്കൊണ്ട് ഉത്തര ഉപാസനാരീതികളെ തകിടം മറിക്കുകയും ചില ഉത്തര ഇസ്രായേലികളെ തന്റെ പുതിയ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്ത ഏലിയുടെ കാലംവരെ ഇത് തുടര്‍ന്നുവെന്നുമാണ് അവര്‍ വാദിക്കുന്നത്. ശമരിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ മാര്‍ഗഭ്രംശമാണ്” (“Samaritans” The Encyclopaedia Judaica CD Rom Edition) ശമരിയക്കാര്‍ തങ്ങള്‍ യോസഫിന്റെ പിന്‍മുറക്കാരാണെന്നാണ് അവകാശപ്പെടുന്നതെന്നും ഈ അവകാശവാദം അപ്പടി നിഷേധിക്കുവാന്‍ സാധ്യമല്ലെന്നാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്ന തെന്നുമുള്ള വസ്തുതകള്‍ യഹൂദ വിജ്ഞാനകോശംപോലും സമ്മതിക്കുന്നുവെന്നര്‍ത്ഥം. ഒരു വിഭാഗത്തിന്റെ ഉല്‍പത്തിയെയും വിശ്വാസങ്ങളെയും കുറിച്ച് അവരുടെ ശത്രുക്കള്‍ നല്‍കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് സാമാന്യ മര്യാദയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ശമരിയക്കാരുടെ ഉല്‍പത്തിയെക്കുറിച്ച യഹൂദ വീക്ഷണം തള്ളപ്പെടേണ്ടതാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. ശമരിയക്കാരില്‍ ഇന്നും അവശേഷിക്കുന്ന നാനൂറോളം കുടുംബങ്ങള്‍ വിശ്വസിക്കുന്നത് തങ്ങള്‍ യോസേഫിന്റെ പിന്‍മുറക്കാരാണെന്നാണ്. ആ വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാത്രവുമല്ല, പ്രസ്തുത വിശ്വാസത്തില്‍ അല്‍പമെല്ലാം കഴമ്പുണ്ടെന്നു തന്നെയാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത ഗവേഷണങ്ങളാകട്ടെ ഇരുപതാം നൂറ്റാണ്ടില്‍നടന്നവയുമാണ്. ഇതില്‍നിന്ന് ഒരുകാര്യം നമുക്ക് സുതരാം വ്യക്തമാവുന്നു. മൂസാ (عليه السلام)യുടെ കാലത്ത് സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രചോദിപ്പിക്കുകയും ചെയ്തത് ഒരു ശമരിയക്കാരനാണെന്ന (അസ്‌സാമിരി) ഖുര്‍ആനിക പ്രസ്താവനയില്‍ ചരിത്രവിരുദ്ധമായി യാതൊന്നുമില്ലെന്ന വസ്തുതയാണത്. ശമരിയക്കാര്‍ യോസഫിന്റെ പിന്‍മുറക്കാരാണെങ്കില്‍ മൂസാ (عليه السلام)യുടെ കാലത്ത് അവരുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്. തങ്ങളാണ് ഇസ്രാഈല്‍ സന്തതികളുടെ യഥാര്‍ത്ഥ വിശ്വാസാനുഷ്ഠാനങ്ങളുടെ വക്താക്കള്‍ എന്ന് ഇന്നും അവകാശപ്പെടുന്ന അവരുടെ മുന്‍ഗാമികളും സ്വാഭാവികമായിമൂസ(عليه السلام)യോടൊപ്പം കടല്‍ കടന്ന് എത്തിയിരിക്കുമല്ലോ. അവരില്‍ പെട്ടഒരാളായിരിക്കണം സ്വര്‍ണ വിഗ്രഹം നിര്‍മ്മിച്ചുകൊണ്ട് ഇസ്രായീല്യരെ വഴിതെറ്റിച്ചത്. ഖുര്‍ആന്‍ പറഞ്ഞത് പൂര്‍ണമായും സത്യസന്ധമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്. സ്വര്‍ണവിഗ്രഹം നിര്‍മിച്ചത് അഹറോണാണെന്ന ബൈബിള്‍ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് പുറപ്പാട് പുസ്തകം തന്നെ വ്യക്തമാക്കുന്നു. ഒരുസാമിരിയാണ് കുറ്റവാളിയെന്ന ഖുര്‍ആനിക പരാമര്‍ശത്തിന് ഉപോല്‍ബലകമായ തെളിവുകളാണ് പുതിയ ഗവേഷണ ഫലങ്ങളിലൂടെ വെളിവായിക്കൊണ്ടിരിക്കുന്നത്. ബൈബിളില്‍ മാനുഷിക കരവിരുതുകള്‍ നടന്നിട്ടുണ്ടെന്നും ഖുര്‍ആന്‍ തെറ്റുപറ്റാത്ത ദൈവിക ഗ്രന്ഥമാണെന്നുമുള്ള വസ്തുതകള്‍ തന്നെയാണ് ഖുര്‍ആനിനെതിരെയുള്ള വിമര്‍ശനങ്ങളോരോന്നും വെളിച്ചത്തുകൊണ്ടുവരുന്നത്.
ബൈബിളിലെ ഉല്‍പത്തി പുസ്തകം മുപ്പത്തിയൊന്‍പതാം അധ്യായത്തില്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഈജിപ്തിലെത്തിയതും ഫറോവയുടെ ഉദ്യോഗസ്ഥനായ പോത്തിഫറുടെ വീട്ടില്‍ കഴിഞ്ഞതും അവിടെവെച്ച് യജമാനന്റെ ഭാര്യ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതും അതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടതുമായ കാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. ”ഇതിനിടയില്‍ യിസ്മാഈല്യന്‍ യോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവിടെ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷകസേനയുടെ നായകനുമായ ഈജിപ്തുകാരന്‍ പോത്തിഫര്‍ അയാളെ വിലക്കുവാങ്ങി. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ടായിരുന്നതിനാല്‍ അയാള്‍ വിജയിയായി. യജമാനനായ ഈജിപ്തുകാരന്റെ വീട്ടില്‍ അയാള്‍ താമസിച്ചു. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ട് എന്നും അയാള്‍ ചെയ്യുന്നതെല്ലാം വിജയ പ്രദമാക്കുന്നതിന് സഹായിക്കുന്നുണ്ടെന്നും യജമാനന്‍ കണ്ടു. അതുകൊണ്ട് യജമാനന്‍ യോസഫില്‍ പ്രീതനായി. യോസഫ് അയാളെ സ്വീകരിച്ചു. പോത്തിഫര്‍ യോസഫിനെ തന്റെ ഗൃഹത്തിലെ മേല്‍നോട്ടക്കാരനായി നിയമിച്ചു. തനിക്കുള്ളതെല്ലാം അയാളുടെ ചുമതലയില്‍ ഏല്‍പിച്ചുകൊടുത്തു. അയാള്‍ യോസേഫിനെ തന്റെ ഗൃഹത്തിനും തനിക്കുള്ള എല്ലാറ്റിനും ചുമതലക്കാരനാക്കി. അപ്പോള്‍ മുതല്‍ യോസേഫ് നിമിത്തം കര്‍ത്താവ് ഈജിപ്തുകാരന്‍ പോത്തിഫറുടെ കുടുംബത്തെ അനുഗ്രഹിച്ചു. കര്‍ത്താവിന്റെ അനുഗ്രഹം വീട്ടിലും വയലിലും അയാള്‍ക്കുള്ള സകലതിന്മേലുമുണ്ടായി. അതുകൊണ്ട് പോത്തിഫര്‍ തനിക്കുള്ളതെല്ലാം യോസേഫിന്റെ ചുമതലയില്‍വിട്ടു. യോസേഫ് വീട്ടിലുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിനപ്പുറം മറ്റൊന്നിനും പോത്തിഫറിന് ശ്രദ്ധിക്കേണ്ടിവന്നില്ല. സുന്ദരനും സുമുഖനുമായിരുന്നു യോസേഫ്. കുറെകാലം കഴിഞ്ഞപ്പോള്‍ യജമാനനന്റെ ഭാര്യ യോസേഫില്‍ കണ്ണുവെച്ചു. ”എന്നോടൊപ്പം ശയിക്കുക” എന്ന് അവള്‍ പറഞ്ഞു. യോസേഫ് വിസമ്മതിച്ചു. യജമാനന്റെ ഭാര്യയോട് അയാള്‍ പറഞ്ഞു; ‘നോക്കൂ, ഞാന്‍ ഇവിടെയുള്ളതുകൊണ്ട് എന്റെ യജമാനന്‍ വീട്ടിലെ ഒരു കാര്യത്തെപ്പറ്റിയും ക്ലേശിക്കുന്നില്ല. തനിക്കുള്ളതെല്ലാം അദ്ദേഹം എന്നെ ഏല്‍പിച്ചിരിക്കയാണ്. ഈ വീട്ടില്‍ അയാള്‍ എന്നേക്കാള്‍ വലിയവനല്ല. വീട്ടില്‍ എനിക്കൊന്നും അപ്രാപ്യമാക്കിയിട്ടില്ല; നിങ്ങളെയൊഴിച്ച്. കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ. അപ്പോള്‍പിന്നെ ഞാന്‍ എങ്ങനെ ഈ വലിയ അധര്‍മ്മം പ്രവര്‍ത്തിക്കും; ദൈവത്തിന് എതിരായി പാപം ചെയ്യും?”. ദിവസംതോറും യോേസഫിനോട് അവള്‍ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അവളുടെ കൂടെ ശയിക്കാനോ അവളുടെയടുക്കല്‍ ഇരിക്കാനോ അയാള്‍ കൂട്ടാക്കിയില്ല. ഒരുദിവസം ജോലിചെയ്യുന്നതിനായി യോേസഫ് വീട്ടിനുള്ളിലേക്ക് കടന്നു. പുരുഷന്മാര്‍ ആരും വീട്ടിലില്ലായിരുന്നു. അയാളുടെ മേലങ്കിയില്‍ കയറിപ്പിടിച്ച് ‘എന്നോടൊപ്പം ശയിക്കുക‘ എന്ന് അവള്‍ ആവശ്യം ഉന്നയിച്ചു. മേലങ്കി അവളുടെ കയ്യില്‍ ഉപേക്ഷിച്ച് അയാള്‍ ഓടി വീടിന് വെളിയിലേക്ക് പോയി. അയാള്‍ മേലങ്കി ഉപേക്ഷിച്ച് വീടിന് പുറത്തേക്ക് ഓടിപ്പോയി എന്ന് കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: ‘നോക്കൂ, നമ്മെ അപമാനിക്കാന്‍ അദ്ദേഹം ഒരു എബ്രായനെ നമ്മുടെയിടയില്‍ കൊണ്ടുവന്നിരിക്കുന്നു! എന്റെ കൂടെ ശയിക്കുന്നതിന് അയാള്‍ അകത്ത് കയറിവന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഞാന്‍ ശബ്ദം ഉയര്‍ത്തി നിലവിളിക്കുന്നതുകേട്ട ഉടന്‍ അയാള്‍ മേലങ്കി ഉപേക്ഷിച്ച് ഓടി വീടിന് വെളിയിലിറങ്ങിപ്പോയി‘. യോസഫിന്റെ യജമാനന്‍ വീട്ടില്‍ വരുന്നതുവരെ അവള്‍ അയാളുടെ മേലങ്കി കൈവശംവെച്ചു. നേരത്തെ പറഞ്ഞ കഥ തന്നെ അവള്‍ അയാളോടും പറഞ്ഞു: ‘അങ്ങ് ഞങ്ങള്‍ക്ക് കൊണ്ടുവന്ന എബ്രായ ദാസന്‍ മാനം കെടുത്താന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ശബ്ദംഉയര്‍ത്തി കരഞ്ഞയുടന്‍ അയാള്‍ മേലങ്കി എന്റെയടുത്ത് ഉപേക്ഷിച്ച് വീടിന് വെളിയിലേക്ക് ഓടിപ്പോയി‘. ‘അങ്ങയുടെ ദാസന്‍ ഈ വിധത്തിലാണ് എന്നോട് പെരുമാറിയതെന്ന് ഭാര്യ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം കോപംകൊണ്ട് ജ്വലിച്ചു. യജമാനന്‍ യോസേഫിനെ പിടിച്ച് രാജാവിന്റെ തടവുകാരെ അടച്ചിരുന്ന ജയിലില്‍ അടച്ചു. യോസേഫ് ജയിലിലായി. എന്നാല്‍, കര്‍ത്താവ് അയാളോട് കൂടെയായിരുന്ന് അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിച്ചു. തന്മൂലം തടവറ സൂക്ഷിപ്പുകാരന് അയാളോട് പ്രീതി തോന്നി. അവിടെയുള്ള എല്ലാ തടവുകാരെയും തടവറ സൂക്ഷിപ്പുകാരന്‍ യോസേഫിന്റെ മേല്‍നോട്ടത്തില്‍ വിട്ടുകൊടുത്തു; അവിടെ നടന്നതിനെല്ലാം അയാളായിരുന്നു നടത്തിപ്പുകാരന്‍. കര്‍ത്താവ് യോസേഫിനോട് കൂടെയുണ്ടായിരുന്നതിനാല്‍ യോസേഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിനും തടവറ സൂക്ഷിപ്പുകാരന്‍ ശ്രദ്ധിക്കേണ്ടിയിരുന്നില്ല. യോസേഫിന്റെ പ്രവര്‍ത്തികള്‍ എല്ലാം ദൈവം വിജയകരമാക്കി” (ഉല്‍പത്തി 39: 1-23). യൂസുഫ് നബി (عليه السلام)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഒരു കഥാകഥനത്തിന്റെ രീതിയില്‍ ഖുര്‍ആന്‍ പന്ത്രണ്ടാം അധ്യായമായ സൂറത്തുയൂസുഫില്‍ വിവരിക്കുന്നുണ്ട്. നടേ ഉദ്ധരിച്ച ബൈബിളില്‍ വചനങ്ങളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരംകാണുക: ”ഈജിപ്തില്‍നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്തയാള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന് മാന്യമായ താമസസൗകര്യം നല്‍കുക. ഇവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്ക് അവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്‌ന വാര്‍ത്തകളുടെ വ്യാഖ്യാനം അദ്ദേഹത്തിന് നാം അറിയിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് അത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു. അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ചുപൂട്ടിയിട്ട് അവള്‍ പറഞ്ഞു. ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവന്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു. അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്‌സരിച്ചോടി. അവള്‍ പിന്നില്‍നിന്ന് അവന്റെ കുപ്പായം(പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു. താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം, അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റേതെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം. യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി. അവന്റെ കുപ്പായം മുന്നില്‍നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറയുന്നവരുടെ കൂട്ടത്തിലാണ്. അങ്ങനെ അവന്റെ(യൂസുഫിന്റെ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന്കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ –തന്റെ ഭാര്യയോട്) പറഞ്ഞു. തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ. യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ) നീ നിന്റെ പാപത്തിന് മാപ്പ് തേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു. നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു. പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീ കരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായി കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും, അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും(പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തികൊടുത്തു. (യൂസഫിനോട്) അവള്‍പറഞ്ഞു. നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍തന്നെ അറുത്ത് പോവുകയും ചെയ്തു. അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് ഒരു മനുഷ്യനല്ല, ആദരണീയനായ ഒരുമലക്ക് തന്നെയാണ്. അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണ് ഇത്. തീര്‍ച്ചയായും അവനെ ഞാന്‍ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തു സൂക്ഷിക്കുകയാണ് ചെയ്ത്. ഞാന്‍ അവനോട് കല്‍പിക്കുന്നപ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. അവന്‍ (യൂസുഫ്) പറഞ്ഞു. എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനേക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തിലായിപ്പോവുകയും ചെയ്യും. അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍നിന്ന് അവന്‍ തട്ടിത്തിരിച്ച് കളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിനുശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരവധിവരെ തടവിലാക്കുക തന്നെവേണമെന്ന്” (വി.ഖു. 12:21-35). ഖുര്‍ആനും ബൈബിളും ഒരേ കഥയാണ് പരാമര്‍ശിക്കുന്നതെങ്കിലും അവയുടെ വിശദാംശങ്ങളില്‍ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് ഇവ രണ്ടും വായിച്ചുനോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. യൂസുഫ് കുറ്റക്കാരനാണെന്ന് യജമാനനും മറ്റും കരുതിയെന്ന രൂപത്തിലാണ്ബൈബിളിന്റെ വിവരണം. ഖുര്‍ആനിലാകട്ടെ യൂസുഫിന്റെ നിരപരാധിത്വംബോധ്യപ്പെട്ടശേഷവും അദ്ദേഹത്തെ തടവിലാക്കുവാന്‍ യജമാനന്‍തീരുമാനിച്ചതായാണ് പറഞ്ഞിരിക്കുന്നത്. മേലങ്കി ഊരി ഓടിയയൂസുഫിനെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യജമാന ഭാര്യപിന്നില്‍നിന്ന് പിടിച്ചപ്പോള്‍ കുപ്പായം കീറിയതായാണ് ഖുര്‍ആനിലെവിവരണം. ഇങ്ങനെ വിശദാംശങ്ങളില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്നതാണ് വാസ്തവം. യജമാനന്റെ പേരുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുന്നത്. ‘ബൈബിളില്‍ വ്യക്തമായിത്തന്നെ യജമാനന്റെ പേര് പറഞ്ഞിരിക്കുന്നു പോത്തിഫര്‍. ഖുര്‍ആനിലാകട്ടെ യൂസുഫി(عليه السلام)ന്റെ യജമാനനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അസീസ് എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പോത്തിഫര്‍ എന്ന നാമവുമായി ഒരു നിലക്കും യോജിക്കുന്ന പേരല്ല അസീസ്. മാത്രവുമല്ല, ഒരു ശുദ്ധ അറബി പദമാണ് ‘അസീസ്‘. യോസഫിന്റെ കാലത്തെ ഈജിപ്തില്‍ ജീവിച്ച ഒരു വ്യക്തിക്ക് ശുദ്ധമായ ഒരു അറബിപ്പേരുണ്ടായിരുന്നുവെന്ന് കരുതുന്നതുപോലും വിഡ്ഢിത്തമാണ്. യഹൂദ ക്രിസ്ത്യാനികളില്‍ നിന്ന് യോസഫിന്റെ കഥകേട്ട് നാളുകള്‍ക്കുശേഷം മുഹമ്മദ് ഖുര്‍ആനില്‍ അത് എഴുതിച്ചേര്‍ത്തപ്പോള്‍ ഉണ്ടായ ഒരു അബദ്ധമാണിത്……..’ വിമര്‍ശകരുടെ ന്യായവാദങ്ങള്‍ ഇങ്ങനെപോകുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരമാണ് താഴെ: ”നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭു(അല്‍-അസീസ്)വിന്റെഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു” (വി.ഖു: 12:30). ”(ആ സ്ത്രീകളെ) വിളിച്ചുവരുത്തിയിട്ട് അദ്ദേഹം (രാജാവ്) ചോദിച്ചു.യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസിലാക്കിയിട്ടില്ല. പ്രഭു(അല്‍-അസീസ്)വിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍തന്നെയാകുന്നു” വി.ഖു: 12:51). ഈ സൂക്തങ്ങളില്‍ പ്രഭുവെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അല്‍അസീസ്‘ എന്ന അറബി പദത്തെയാണ്. ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ഈ പദം ഭാഷാന്തരം ചെയ്യാതെ അല്‍-അസീസ് എന്നുതന്നെ അതേപോലെ ഒരു നാമമെന്ന രൂപത്തില്‍ കൊടുത്തിട്ടുണ്ട്. അത് എടുത്തുകൊണ്ടാണ് പോത്തിഫറിന് പകരമായി അസീസ് എന്നാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. അസീസ് എന്ന അറബി നാമത്തിന്റെ അര്‍ത്ഥം ‘പ്രതാപി‘ യെന്നാണ്. അറബികള്‍ ഇത് ഒരു പേരായും പേരിന്റെ ഭാഗമായും ഉപയോഗിക്കാറുണ്ടെന്നത് ശരിയാണ്. അമുസ്‌ലിംകളും ഈ പേര് ഉപയോഗിക്കാറുണ്ട്. ഇറാഖി മന്ത്രിയായ താരീഖ് അസീസിന്റെ പേര് ഉദാഹരണം. അസീസിന്റെ മുമ്പില്‍ ‘അല്‍’ എന്ന അവ്യയം (definite article) ചേര്‍ത്ത് അല്‍-അസീസ് എന്നാണ് നടേ സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്. ഒരു പേര് എന്ന നിലയ്ക്ക് അറബിയില്‍ അല്‍-അസീസ് എന്നുപയോഗിക്കാറില്ല. ഇംഗ്ലീഷില്‍ the Lord എന്ന് പറയുന്നതിന് സമാനമായ ഒരു പ്രയോഗമാണിത്. അതുകൊണ്ടാണ് മലയാളത്തില്‍ ‘പ്രഭു‘വെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്ഥാനമാണ് അല്ലാതെ പേരല്ല അല്‍-അസീസ് എന്ന പ്രയോഗം ദ്യോതിപ്പിക്കുന്നത്. ബൈബിളില്‍ പോത്തിഫര്‍ എന്ന് വിളിച്ച വ്യക്തിയുടെ പേര് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു പ്രയോഗമെന്ന നിലയ്ക്കല്ല, പ്രത്യുത അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരു പദമെന്ന നിലയ്ക്കാണ് ഖുര്‍ആനില്‍ അല്‍-അസീസ് എന്ന് പറഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം. പോത്തിഫറിനെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്” ഫറോവാന്റെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷക സേനയുടെ നായകനു” (ഉല്‍ 39:1)മെന്നാണല്ലോ. ഈ ഉന്നതസ്ഥാനം വ്യക്തമാക്കാനാണ് ഖുര്‍ആന്‍ ”അല്‍-അസീസ്” എന്ന് പ്രയോഗിച്ചതെന്നാണ് മനസ്സിലാവുന്നത്. ബൈബിളില്‍ പ്രയോഗിച്ച പോത്തിഫര്‍ എന്ന നാമം എന്തുകൊണ്ടാണ്ഖുര്‍ആനില്‍ ഉപയോഗിക്കാതിരുന്നത് എന്ന് ഖണ്ഡിതമായിപ്പറയാന്‍ നമുക്കാവില്ല. സര്‍വ്വശക്തന്റെ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അതിലെ ഓരോ പദവും ഉപയോഗിച്ചതിനു പിന്നില്‍ എന്തെന്ത് യുക്തികളാണുള്ളതെന്ന് പറയാന്‍ പരിമിതമായ അറിവ് മാത്രം നല്‍കപ്പെട്ട നമുക്ക് കഴിയില്ല. ഇക്കാര്യത്തില്‍ സ്ഥിരപ്പെട്ട ഹദീസുകളോ പണ്ഡിതാഭിപ്രായങ്ങളോ ഉദ്ധരിക്കപ്പെട്ടതായി കാണാനും കഴിയുന്നില്ല. ‘പോത്തിഫര്‍’ എന്ന് ഖുര്‍ആനില്‍ പറയാതിരുന്നതിന്റെ കാരണം കൃത്യമായി സര്‍വ്വശക്തനേ അറിയൂ. എങ്കിലും, ‘പോത്തിഫര്‍’ എന്ന ഈജിപ്ഷ്യന്‍ നാമത്തിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനില്‍ പദങ്ങള്‍ പ്രയോഗിച്ചതിലുള്ള സൂക്ഷ്മത നമുക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെടുമെന്നകാര്യം ഇവിടെ ചൂണ്ടിക്കാട്ടാമെന്ന് തോന്നുന്നു. പോത്തിഫര്‍ എന്ന ഈജിപ്ഷ്യന്‍ പദത്തിനര്‍ത്ഥം ‘റേ‘ യാല്‍ നല്‍കപ്പെട്ടവന്‍” (he whom Re has given-Harpers Bible Dictionary P. 809) ഈജിപ്തുകാരുടെ സൂര്യദേവന്റെ പേരാണ്‘റേ‘ സൂര്യദേവന്റെ ദാനം‘ എന്ന് വേണമെങ്കില്‍ ”പോത്തിഫര്‍” എന്ന പേര് പരിഭാഷപ്പെടുത്താം. സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ബഹുദൈവാരാധനയുമായി ബന്ധപ്പെടുന്ന നാമങ്ങളോ പ്രയോഗങ്ങളോ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. ഇതുകൊണ്ടുകൂടിയായിരിക്കാം ഖുര്‍ആന്‍ ‘പോത്തിഫര്‍’ എന്ന പേരുപയോഗിക്കാതെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ദ്യോതിപ്പിക്കുന്ന ‘അല്‍-അസീസ് എന്നുമാത്രം പ്രയോഗിച്ചത്. ഖുര്‍ആന്‍ ‘പോത്തിഫര്‍’ എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ ‘സൂര്യദേവന്റെ ദാന‘മാണ് അദ്ദേഹമെന്ന് അംഗീകരിക്കുന്നുവെന്നാണല്ലോ വന്നുചേരുക. ദൈവിക വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്ന വസ്തുത ഇവിടെയും വ്യക്തമായി വെളിപ്പെടുന്നു. ബൈബിളില്‍ നിന്ന് മുഹമ്മദ് നബി(ﷺ) പകര്‍ത്തിയെഴുതിയതായിരുന്നു യോസേഫിന്റെ കഥയെങ്കില്‍ സ്വാഭാവികമായും പോത്തിഫര്‍ എന്ന യജമാനനാമം ഖുര്‍ആനില്‍ സ്ഥാനം പിടിക്കേണ്ടതായിരുന്നു. പോത്തിഫര്‍ എന്നാല്‍ ”സൂര്യദേവന്റെ ദാനം”എന്നാണ് അര്‍ത്ഥമെന്ന് മുഹമ്മദ് നബിക്ക് അറിയാമായിരുന്നുവെന്നും അത് ബഹുദൈവ വിശ്വാസമുള്‍ക്കൊള്ളുന്നതായതിനാല്‍ ഖുര്‍ആനില്‍നിന്ന് ഒഴിവാക്കിയെന്നും കരുതുന്നത് ശുദ്ധ ഭോഷ്‌ക്കാണെന്ന് പറയേണ്ടതില്ല. ഖുര്‍ആനിന്റെ അവതരണ കാലത്ത് ഈജിപ്ഷ്യന്‍ ഭാഷ അറിയാവുന്നവരായി ആരും തന്നെ അറേബ്യയിലുണ്ടായിരുന്നില്ലെന്ന വസ്തുത ഓര്‍ക്കുക. അതേപോലെതന്നെ പോത്തിഫര്‍ എന്ന നാമമൊഴിവാക്കിയത് യാദൃച്ഛികമാണെന്ന് കരുതാനും ന്യായമില്ല. ബൈബിളില്‍നിന്ന് കാര്യങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതില്‍ പല തവണ പ്രയോഗിക്കപ്പെട്ട ഒരു പേര് യാദൃച്ഛികമായി ഒഴിവായിപ്പോയെന്ന് കരുതുന്നതെങ്ങനെ? ഖുര്‍ആനിന്റെ ദൈവികതയ്ക്കുള്ള തെളിവാണിതെന്ന് പറയുന്നത് അതുകൊണ്ടാണ്. സര്‍വ്വജ്ഞനായ തമ്പുരാന്റെ വചനങ്ങളിലെവിടെയും യാതൊരു സ്ഖലിതവുമുണ്ടാവുകയില്ലെന്ന വസ്തുത ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ഖുര്‍ആനിന്റെ ദൈവികത വ്യക്തമാവുന്നിടത്തേക്കാണ് നമ്മെ നയിക്കുന്നതെന്നുള്ളത് എന്തുമാത്രം വിസ്മയകരമായിരിക്കുന്നു!

ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്തുമത പ്രചാരകര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരുവിമര്‍ശനമാണിത്. മോശയുടെ സഹോദരനായിരുന്ന ഹാറൂണി ന്റെസഹോദരിയാണ് മര്‍യമെന്ന് തെറ്റിദ്ധരിച്ച മുഹമ്മദ് നബി(ﷺ) യുടെരചനയിലുണ്ടായ ഒരു അബദ്ധമാണ് ഖുര്‍ആനിലെ സൂറത്തു മര്‍യമിലുള്ളതെ്(19:27-28)ന്നാണ വാദം. മോശയുടെയും അഹറോന്റെയും സഹോദരിയായ മിറിയാമിനെ പഴയ നിയമം പരിചയപ്പെടുത്തുന്നുണ്ട് (പുറപ്പാട് 15:20-21;ആവര്‍ത്തനം 24:9). അഹറോന്റെ സഹോദരിയായ മിറിയാമും യേശുമാതാവായ മറിയാമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയതാണെന്നും അതുവഴിയാണ് മറിയമിനെ ഹാറൂണിന്റെ സഹോദരിയായി അവതരിപ്പിച്ചതെന്നുമാണ് മിഷനറിമാരുടെ പ്രധാനപ്പെട്ടവാദം. ഈ വാദം എത്രമാത്രം വസ്തുനിഷ്ഠമാണെന്ന് ഖുര്‍ആനില്‍ ഹാറൂനി(അ)നെയും മര്‍യമിനെയും പറ്റി പരാമര്‍ശിക്കുന്ന സൂക്തങ്ങളിലൂടെഒരാവര്‍ത്തി കടന്നുപോയാല്‍ തന്നെ സുതരാം വ്യക്തമാവും. ഹാറൂന്‍ (അ) മൂസാ നബി(ﷺ )യുടെ സഹോദരനും ഫിര്‍ഔനിന്റെഅടുത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനുമാണെന്ന് വ്യക്തമാക്കുന്നനിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. 2:248, 4:163, 6:84, 7:122, 7:142, 7:150-151, 10:75, 10:87, 10:89, 19:28, 19:53, 20:30-35, 20:42, 20:70, 20:92-94, 21:48, 21:23, 21:45, 24-35-36, 26:13, 26:48, 28:34-35, 37:114-122 എന്നീ സൂക്തങ്ങള്‍ ഇവയില്‍ ചിലത്മാത്രം. ഇസ്രായീലിലേക്ക് നിയോഗിക്കപ്പെട്ട പ്രഥമ പ്രവാചകനായി മൂസാ(u)യെ അവതരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നിരവധിയുണ്ട്. 2:108, 2:248, 4:153, 5:20-26, 6:84, 14:8, 19:51-53, 22:44, 25:35-36, 28:3, 37:114-122, 18:60-82, 20:9-48, 27:7-12, 28:29-35, 79:15-19, 7:109-126, 10:79-82, 20:56-73, 26:38-51, 33:7, 2:53, 2:87, 2:136, 3:84, 6:91, 6:154, 7:144-145, 10:87, 11:110, 14:5, 17:2, 21:48 തുടങ്ങിനിരവധി സൂക്തങ്ങള്‍! മോശെ പ്രവാചകന് ശേഷം തലമുറകള്‍ കഴിഞ്ഞാണ്യേശു ക്രിസ്തുവിന്റെ നിയോഗമെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍സൂക്തങ്ങളും നിരവധിയുണ്ട്. 3:49-51, 5:46, 5:72, 43:59, 61:6, 61:14, 4:171, 5:75, 42:13, 4:172, 19:30, 43:64, 43:63, 3:52-54, 5:11-113, 57:27, 61:14 എന്നീ സൂക്തങ്ങള്‍ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ മാതാവാണ് മര്‍യമെന്ന്വ്യക്തമാക്കുന്ന സൂക്തങ്ങളും അനവധിയുണ്ട്. 3:35-37, 19:22-26, 21:91, 66:12, 5:75, 21:91, 4:156, 4:171, 5:116, 21:91, 3:42-51, 19:16-21 എന്നിവ ഉദാഹരണം. ഈസൂക്തങ്ങള്‍ വ്യക്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഖുര്‍ആന്‍അവതരിപ്പിച്ചവന് ഹാറൂനിന്റെ സഹോദരിയല്ല മര്‍യമെന്ന്അറിയാമായിരുന്നുവെന്ന വസ്തുതയാണത്. യേശുവിന് തലമുറകള്‍ക്ക് മുമ്പ്ജീവിച്ച വ്യക്തിയായി നിരവധി സൂക്തങ്ങളില്‍പരിചയപ്പെടുത്തപ്പെട്ടിരിക്കുന്ന ഹാറൂനിന്റെ സഹോദരിയായിരുന്നു യേശുമാതാവായ മര്‍യമെന്ന് തെറ്റിദ്ധരിച്ച് എഴുതിയതല്ല ‘ഹാറൂനിന്റെസഹോദരി‘യെന്ന സംബോധനയെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

പിന്നെയെന്തുകൊണ്ടാണ് ഖുര്‍ആനില്‍ മര്‍യത്തെ സൂചിപ്പിച്ചുകൊണ്ട്‘ഹാറൂനിന്റെ സഹോദരി‘യെന്ന അഭിസംബോധനയുണ്ടായത്? മര്‍യത്തെഹാറൂനിന്റെ സഹോദരിയായി അഭിസംബോധനചെയ്യുന്ന സൂക്തം കാണുക: ”അനന്തരം കുഞ്ഞിനെയും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകള്‍ക്കടുത്ത്ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ….. ആക്ഷേപകരമായ ഒരുകാര്യംതന്നെയാണ് നീ ചെയ്തിരിക്കുന്നത്. ഹാറൂനിന്റെ സഹോദരീ……നിന്റെ പിതാവ് ഒരു ചീത്തമനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരുദുര്‍ന്നടപടിക്കാരിയുമായിരുന്നില്ല” (ഖുര്‍ആന്‍ 19:27,28).

ഈ സൂക്തങ്ങളില്‍ യേശുവിന്റെ ജനനത്തോടനുബന്ധിച്ചഇസ്രായീല്യരുടെ പ്രതികരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഹാറൂനിന്റെ സഹോദരീ……’യെന്നത് ഖുര്‍ആനിന്റെ ഒരു കേവലപ്രസ്താവനയല്ല; പ്രത്യൂത, അക്കാലത്തെ ഇസ്രായീല്യരുടെഅഭിസംബോധനയെ ഖുര്‍ആന്‍ ഉദ്ധരിക്കുകയാണെന്ന കാര്യം പ്രത്യേകംശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ യേശുവിന്റെ ജനനകാലത്ത് ഇത്തരം വല്ലഅഭിസംബോധനാ രീതിയും നിലവിലുണ്ടായിരുന്നോ എന്ന അന്വേഷണംഏറെ പ്രസക്തമാണ്. അങ്ങനെയൊരു അന്വേഷണം നടത്തുമ്പോള്‍ഖുര്‍ആനിന്റെ ചരിത്രപരതയെ സംശയിക്കുവാനായി മെനഞ്ഞുണ്ടാക്കിയഈ വാദം അതിന്റെ അമാനുഷികതയ്ക്കും അജയ്യതയ്ക്കുമുള്ളതെളിവാണെന്ന വസ്തുതയാണ് ബോധ്യപ്പെടുക.

മോശ കഴിഞ്ഞാല്‍ പിന്നെ പഞ്ചപുസ്തകങ്ങളില്‍ ഏറ്റവുമധികംനിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് അഹറോണ്‍. മോശയുടെ സഹോദരനുംസഹായിയുമായ പ്രവാചകന്‍. അദ്ദേഹത്തെയും മക്കളെയുമാണ് യഹോവപൗരോഹിത്യത്തിനുവേണ്ടി തെരഞ്ഞെടുത്തത്. ‘നിന്റെ സഹോദരനായഅഹരോനെയും അയാളുടെ പുത്രന്മാരായ നാദാബ്്, അബിഹൂ,ലെയാസാര്‍, ഈതാമാര്‍ എന്നിവരെയും എനിക്ക് പുരോഹിതരായിസേവനം അനുഷ്ഠിക്കാന്‍ ഇസ്രായേല്‍ മക്കളുടെ ഇടയില്‍നിന്ന് നിന്റെഅടുത്തേക്ക് വിളിക്കുക” (പുറ: 28:1) എന്ന മോശയോടുള്ള യഹോവയുടെകല്‍പനയുടെ അടിത്തറയിലാണ് യഹൂദ പൗരോഹിത്യംരൂപപ്പെട്ടിരിക്കുന്നത്. പ്രധാന പുരോഹിതനായി കരുതപ്പെട്ട അഹരോന്റെപുത്രന്മാരെയും (ലേവ്യ 1:7) ഭവനത്തെയും (സങ്കീ 115:10) സൂചിപ്പിക്കാന്‍അഹറോണ്‍ വംശജര്‍ (Aaronites) എന്ന് പ്രയോഗിച്ചതായി കാണാം.പൗരോഹിത്യം അഹറോണില്‍നിന്ന് ആരംഭിച്ചതാണെന്നാണ് ഈ പ്രയോഗംവ്യക്തമാക്കുന്നതെന്ന് സൂചിപ്പിക്കപ്പെടുന്നു. പഴയ നിയമത്തിന്റെപൗരോഹിത്യ കൂട്ടായ്മയെ 24 ഗണങ്ങളായി വിഭജിച്ചിരുന്നു. ഓരോഗണവും ഓരോ ആഴ്ചയില്‍ ദേവാലയ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചിരുന്നു (1 ദിനവൃത്താന്തം 24:1-19) ഈ പുരോഹിത ഗണത്തില്‍പെട്ടഒരാളായിരുന്നു സ്‌നാപകയോഹന്നാന്റെ പിതാവായ സഖറിയാ. (ലൂക്കാ1:5-9). പൗരോഹിത്യഗണത്തില്‍പെട്ട വിശിഷ്ട വ്യക്തികളെ അഹറോനോട്ചേര്‍ത്ത് വിളിക്കുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു.സഖറിയായുടെ ഭാര്യയായ എലിസബത്തിനെക്കുറിച്ച് ലൂക്കോസ് പറയുന്നത്ഇങ്ങനെയാണ്: ”അഹറോന്റെ പുത്രിമാരില്‍ ഒരുവളായിരുന്നു അവന്റെഭാര്യ: അവളുടെ പേര് എലിസബത്ത്” (ലൂക്കാ1:5). അഹറോണുശേഷംനൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച വ്യക്തിയാണ് എലിസബത്ത്. എന്നിട്ടുംബൈബിള്‍ അവരെ ക്കുറിച്ച് പറയുന്നത് ”അഹറോന്റെ പുത്രി”യെന്നാണ്.യേശുവിന്റെ ജനനത്തിന് തൊട്ടുമുമ്പാണ് യോഹന്നാന്റെ ജനനം.അക്കാലത്തെ ഒരു പൊതുവായ പ്രയോഗശൈലിയായിരുന്നു വിശിഷ്ടവ്യക്തികളെ അഹറോന്റെ പേരുമായി ബന്ധപ്പെടുത്തിക്കൊണ്ട്പരാമര്‍ശിക്കുന്ന ശൈലിയെന്ന വസ്തുത എലിസബത്തിനെ ‘അഹറോന്റെപുത്രി‘യെന്ന് വിളിച്ചതില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാനാവും. യേശുവിന്റെ മാതാവായ മര്‍യം എലിസബത്തിന്റെ ബന്ധുവായിരുന്നുവെന്ന് ബൈബിള്‍ പറയുന്നുണ്ട് (ലൂക്കോസ് 1:36).മര്‍യത്തെക്കുറിച്ച് ബൈബിളിലില്ലാത്ത ഒട്ടനവധി വിവരങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മര്‍യം ഗര്‍ഭത്തിലായിരുന്നപ്പോള്‍ മാതാവ് അവരെനേര്‍ച്ചയാക്കിയതും പ്രതീക്ഷയ്ക്ക് വിപരീതമായി ജനിച്ചത് പെണ്‍കുഞ്ഞായതും എങ്കിലും അവര്‍ നേര്‍ച്ച പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചതും ബന്ധുവായിരുന്ന സകരിയ്യായെ അവരുടെ സംരക്ഷണച്ചുമതല ഏല്‍പിച്ചതുമെല്ലാം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. സകരിയ്യാ(അ)യുടെ സംരക്ഷണത്തില്‍ വളര്‍ന്നവളായിരുന്നു മര്‍യമെന്നര്‍ത്ഥം. അങ്ങനെയുള്ള മര്‍യമിനെക്കുറിച്ച് ഇസ്രായീല്യര്‍ ”ഹാറൂണിന്റെ സഹോദരി”യെന്ന് പറയാനുള്ള സാധ്യത നിഷേധിക്കാനാവില്ലല്ലോ. പുരോഹിത ഗണത്തിലെ പ്രധാനികളെ അഹരോണുമായി ബന്ധപ്പെടുത്തി അഭിസംബോധന ചെയ്യുന്ന രീതി ഇസ്രായീല്‍ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്ന വസ്തുത നടേ നാം മനസ്സിലാക്കിയിട്ടുണ്ട്. പുരോഹിത പ്രധാനിയും പ്രവാചകനും ദേവാലയത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം വഹിച്ച വ്യക്തിയുമായിരുന്ന സെഖറിയാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മര്‍യത്തെ അവര്‍ ‘ഹാറൂണിന്റെ സഹോദരി‘യെന്ന് വിളിച്ചിരിക്കാന്‍ തീര്‍ച്ചയായും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെയാണ് ഖുര്‍ആന്‍ ഇക്കാര്യം ഉദ്ധരിച്ചതെന്ന് വ്യക്തമാണ്. ഈ വസ്തുത നബി (ﷺ) തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്്. സഹീഹുമുസ്‌ലിം ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീസ് കാണുക: ”മുഗീ റത്തുബ്‌നുശുഅ്ബയില്‍ നിന്ന് നിവേദനം: ഞാന്‍ നജ്‌റാനില്‍ വന്നപ്പോള്‍ അവിടത്തെ ക്രൈസ്തവര്‍ എന്നോട് ചോദിച്ചു: ”നിങ്ങള്‍ ഖുര്‍ആനില്‍ മറിയത്തെക്കുറിച്ച്” ”ഹാറൂണിന്റെ സഹോദരീ”യെന്ന് വായിക്കുന്നു. എന്നാല്‍ മോശ യേശുവിന് ദീര്‍ഘകാലം മുമ്പ് ജനിച്ച വ്യക്തിയാണല്ലോ”. ഞാന്‍ ദൈവദൂതന്റെ (ﷺ)സന്നിധിയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു.അപ്പോള്‍ പ്രവാചകന്‍ (ﷺ) പറഞ്ഞു: പ്രവാചകന്മാരുടെയുംസജ്ജനങ്ങളുടെയും പേരിനോടൊപ്പം തങ്ങളുടെ പേര് ചേര്‍ത്തുവിളിക്കുന്നപതിവ് അവര്‍ക്കുണ്ടായിരുന്നു” (സഹീഹുമുസ്‌ലിം: കിത്താബുല്‍ അദബ്). മൂസാ(u)യുടെ സഹോദരനും പ്രവാചകനുമായിരുന്ന ഹാറൂനിന്റെപേരിനോട് ചേര്‍ത്ത് മര്‍യത്തെ വിളിച്ചതാണ് ‘ഹാറൂനിന്റെ സഹോദരീ‘യെന്ന വസ്തുത വ്യക്തമാക്കുകയാണ് പ്രവാചകന്‍ (ﷺ) ഇവിടെചെയ്തിരിക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹ മ്മദ് നബി (ﷺ)തന്നെ മറുപടി പറഞ്ഞു കഴിഞ്ഞ വിമര്‍ശനമാണിതെന്നര്‍ത്ഥം. ഖുര്‍ആനില്‍ ചരിത്രാബദ്ധങ്ങള്‍ ആരോപിക്കുവാന്‍ ശ്രമിക്കുന്നവര്‍ കാണാന്‍ കൂട്ടാക്കാത്ത ഒരു വസ്തുതകൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.പുണ്യ പുരുഷന്മാരുടെ പേരിനോടൊപ്പം ചേര്‍ത്ത് പ്രധാന വ്യക്തികളെ വിളിക്കുന്ന സമ്പ്രദായം യേശുവിന്റെ കാലത്ത് വ്യാപകമായിരുന്നുവെന്ന വസ്തുത ബൈബിള്‍ വ്യക്തമാക്കുന്നതായി നാം മനസ്സിലാക്കി. എന്നാല്‍ ഇത്തരമൊരു സമ്പ്രദായം ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്നില്ലെന്നാണ് നജ്‌റാനിലെ ക്രൈസ്തവരുടെ മുഗീറത്തുബ്‌നു ശുഅ്ബയോടുള്ള ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നെയെങ്ങനെയാണ് അത്തരമൊരു സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മുഹമ്മദ് നബി (ﷺ)ക്ക് മനസ്സിലായത്? യേശുവിന്റെ കാലത്ത് നിലനിന്ന രീതിയില്‍തന്നെ ഹാറൂനിന്റെ പേരിനോട് ചേര്‍ത്താണ് മര്‍യത്തെ ഇസ്രായീല്‍ പ്രമാണിമാര്‍ വിളിച്ചതെന്ന് മുഹമ്മദ് നബി (ﷺ) എങ്ങനെ അറിഞ്ഞു? ഈ ചോദ്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ഉത്തരം: ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായിനല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” ”(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ.അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44).

കുറെയധികം ചരിത്ര പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍. ആദിമനുഷ്യനായ ആദമില്‍നിന്ന് തുടങ്ങി വിവിധ കാലങ്ങളില്‍ വിവിധ ദേശങ്ങളിലേക്ക്  നിയോഗിക്കപ്പെട്ട വ്യത്യസ്ത പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള ശകലങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. കാലാനുക്രമമായ രീതിയിലുള്ള ചരിത്രാഖ്യാനമോ കഥാകഥനമോ അവതരിപ്പിക്കുകയെന്നതിലുപരിയായി പഠിപ്പിക്കുവാനുദ്ദേശിക്കുന്ന ആശയത്തിന് ഉപോല്‍ബലകമായ ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന ഒരുസവിശേഷമായ രീതിയാണ് പൊതുവായി ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാസത്യ വിവേചകമായ വേദഗ്രന്ഥം ധര്‍മവും അധര്‍മവുമെന്തെന്ന് വ്യവഛേദിച്ച് പഠിപ്പിക്കുന്നതിനിടെ ഉദാഹരണങ്ങളെന്ന വണ്ണമാണ് ചരിത്രശകലങ്ങള്‍ കടന്നുവരുന്നതെന്ന്വേണമെങ്കില്‍ പറയാം. വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ സാഹചര്യങ്ങളിലായാണല്ലോ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ സാഹചര്യങ്ങളിലേക്കും ഉപയുക്തമായ രീതിയിലുള്ള ചരിത്രശകലങ്ങള്‍ പ്രസ്തുത സാഹചര്യത്തില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തത്തിലാണുണ്ടാവുക. എങ്കിലും പ്രസ്തുതചരിത്ര പരാമര്‍ശങ്ങളെല്ലാം അബദ്ധരഹിതവും വൈരുധ്യങ്ങളില്‍ നിന്ന് മുക്തവുമായി നിലനില്‍ക്കുന്നുവെന്നത് ഖുര്‍ആനിന്റെ അമാനുഷികതവ്യക്തമാക്കുന്നുണ്ട്.

എന്നോ കഴിഞ്ഞുപോയ സംഭവങ്ങളാണ് ഖുര്‍ആന്‍ സൂക്തങ്ങളില്‍പരാമര്‍ശിക്കപ്പെടുന്നത്. പ്രസ്തുത സംഭവങ്ങള്‍ക്ക് സാക്ഷിയായഒരാളിലൂടെയല്ല അത് ലോകം ശ്രവിക്കുന്നത്. ആ സംഭവങ്ങളെക്കുറിച്ചവ്യക്തവും സൂക്ഷ്മവുമായ അറിവ് മറ്റേതെങ്കിലും ഭൗതിക സ്രോതസ്സില്‍നിന്ന് അദ്ദേഹം സമ്പാദിച്ചിട്ടുമില്ല. ആ വ്യക്തിയിലൂടെ മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട സംഭവ വിവരണങ്ങളിലാവട്ടെ അബദ്ധങ്ങളൊന്നും കാണാന്‍ കഴിയുന്നുമില്ല. എങ്കില്‍ പിന്നെ ഈ സംഭവവിവരണങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം വകയാണെന്ന് എങ്ങനെ സങ്കല്‍പിക്കാനാവും?അദ്ദേഹം പറയുന്നതാകട്ടെ സര്‍വ്വജ്ഞനായ തമ്പുരാനാണ് ഈ സംഭവവിവരണങ്ങളെല്ലാം അടങ്ങിയ ഖുര്‍ആന്‍ തനിക്ക് അവതരിപ്പിച്ച് തന്നതെന്നുമാണ്. അന്തിമ പ്രവാചകന്‍ (ﷺ) കളവ് പറഞ്ഞതായി സമകാലികരായ അവിശ്വാസികള്‍ പോലും ആരോപിച്ചിരുന്നുമില്ല. ഖുര്‍ആനിലെ സംഭവവിവരണങ്ങളുടെ സൂക്ഷ്മതയും കൃത്യതയും അതിന്റെ അമാനുഷികതയ്ക്കും ദൈവികതയ്ക്കും തെളിവാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ സ്വയം വ്യക്തമാക്കുന്നുമുണ്ട്. യൂസുഫ് നബി (അ )യുടെ ചരിത്രംവിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ”(നബിയേ) നിനക്ക് നാം സന്ദേശമായിനല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്. (യൂസുഫിനെതിരില്‍)തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ലല്ലോ” (വി.ഖു.12:102). പ്രവാചകന്മാരെ സംബന്ധിച്ചും മറ്റുമുള്ള കൃത്യമായസംഭവവിവരണങ്ങള്‍ സര്‍വ്വശക്്തന്‍ ബോധനം നല്‍കിയ അദൃശ്യ വര്‍ത്തമാനങ്ങളാണെന്നും പ്രസ്തുത വര്‍ത്തമാനങ്ങളുള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിന് അവതന്നെ സ്വയം സാക്ഷിനില്‍ക്കുന്നുവെന്നും അര്‍ത്ഥം.

മൂസാനബി(عليهالسلام)യുടെ കാലത്ത് ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ചില സൂക്തങ്ങളുടെ സാരം കാണുക: ”നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും, തീര്‍ച്ച”(വി.ഖു.7:124). ”അവന്‍(ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ. തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞുകൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്” (വി.ഖു. 26:49). ”അവന്‍(ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ചുകഴിഞ്ഞുവെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണ് അവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി മുറിച്ചുകളയുകയും ഈന്തപ്പന തടികളില്‍ നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും” (വി.ഖു. 20:71). മൂസാനബി(عليهالسلام)യുടെ മുമ്പ് യൂസുഫ് നബി (عليهالسلام)യുടെകാലത്തുതന്നെ ക്രൂശീകരണം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുമുണ്ട്. യൂസുഫ് നബി (عليهالسلام)യോടൊപ്പം ജയിലിലടക്കപ്പെട്ടയാളുടെ സ്വപ്‌നത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനത്തെക്കുറിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്കാണാം: ”ജയിലിലെ രണ്ട് സുഹൃത്തുക്കളേ എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍ മറ്റേയാള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങളിരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു” (വി.ഖു. 12:41) മൂസാനബി (عليهالسلام)ക്ക് മുമ്പുതന്നെ ഈജിപ്തില്‍ നിലനിന്നിരുന്ന ഒരു ശിക്ഷാമുറയായാണ് ഖുര്‍ആന്‍ ക്രൂശീകരണത്തെ പരിചയപ്പെടുത്തുന്നത് എന്ന് ഈ സൂക്തങ്ങളില്‍നിന്ന് സുതരാം വ്യക്തമാണ്. പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനഗ്രന്ഥങ്ങളിലൊന്നുംതന്നെ ഫറോവമാരുടെകാലത്ത് ക്രൂശീകരണം നിലനിന്നതായി വ്യക്തമാക്കുന്ന രേഖകള്‍ അവതരിപ്പിക്കുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം അന്ന് അങ്ങനെയൊരു ശിക്ഷാസമ്പ്രദായം തന്നെ നിലനിന്നിരുന്നില്ലായെന്ന് പറയാനാവില്ല. പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനത്തിന് അവിടെനിന്ന് ഉല്‍ഖനനം ചെയ്‌തെടുത്ത ശിലാരേഖകളെയും സീലുകളെയും പ്രതിമകളെയുമെല്ലാമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയിൽ ‍നിന്ന് മാത്രമായി ഈജിപ്തിന്റെ ഒരു സമ്പൂര്‍ണ്ണ ചരിത്രം നിര്‍മിക്കാനാവില്ല. ഇവയില്‍ രേഖപ്പെടുത്തപ്പെടാത്ത നിരവധി കാര്യങ്ങളുണ്ടായിരിക്കാം. രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളില്‍ തന്നെ വായിക്കാന്‍ കഴിയാത്തവയുണ്ടായിരിക്കാം; വായിക്കാന്‍ കഴിഞ്ഞവയില്‍ തന്നെ സ്ഖലിതങ്ങളുണ്ടാകുവാനുള്ള സാധ്യതയും പൂര്‍ണമായി തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ അവിടെ ക്രൂശീകരണം നിലനിന്നിട്ടില്ലായെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വെളിപ്പെടുത്താത്തിടത്തോളം അവിടെ ക്രൂശീകരണമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അബദ്ധമാണെന്ന് പറയാനാകില്ല. ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക് ഉപോല്‍ബലകമായ രേഖകള്‍ ലഭിച്ചിട്ടില്ലാത്തതുപോലെതന്നെ അതിനെ നിഷേധിക്കുന്ന രേഖകളുമില്ലാത്ത സ്ഥിതിക്ക് ആ പരാമര്‍ശങ്ങളില്‍ അബദ്ധമാരോപിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. എന്താണ് ക്രൂശീകരണം? ‘ഓക്‌സ്‌ഫോര്‍ഡ് കംപാനിയന്‍ ടു ദ ബൈബിള്‍’പറയുന്നത് കാണുക: ”വധശിക്ഷയായോ മൃതശരീരത്തെ പ്രദര്‍ശിപ്പിക്കുന്നതിന്നായോ കുരിശിലോ മരത്തിലോ ഒരാളെ ആണിയടിക്കുകയോ ബന്ധിക്കുകയോ ചെയ്യുക”. (Bruce M Metzger Michael D Coogan (Ed), Oxford Companion to the Bible, 1993, Oxford University Press, Oxford & Newyork page 141) ഇന്ന് ക്രൈസ്തവര്‍ മതചിഹ്‌നമായി ഉപയോഗിക്കുന്ന രീതിയിലുള്ളതായിരുന്നില്ല ആദ്യകാലത്തെ കുരിശ്. ഒരു മരത്തടിയില്‍ കൈകളും കാലുകളും അരക്കെട്ടുമെല്ലാം ആണിയില്‍ തറച്ച് ഇഞ്ചിഞ്ചായികൊല്ലുന്ന സമ്പ്രദായമാണ് ക്രൂശീകരണത്തിന്റെ ആദിമരൂപം. പിന്നീട്എക്‌സ് (X) ആകൃതിയില്‍ രണ്ട് തടികള് ‍വെച്ച് അതില്‍ ക്രൂശീകരിക്കുന്നരീതിയുണ്ടായി. അതിനും ശേഷമാണ് ഒരു തടിമരത്തിന്റെ മുകള്‍ഭാഗത്ത് മറ്റൊരു മരക്കഷണം കൂട്ടിവെച്ച് ടി (T) ആകൃതിയിലും ഇന്ന് ക്രൈസ്തവര്‍ മതചിഹ്‌നമായി ഉപയോഗിക്കുന്ന + ആകൃതിയിലുമെല്ലാമുള്ളകുരിശുകളുണ്ടായത്. അതുകൊണ്ടാണ് ‘മരത്തിലോ കുരിശിലോ ആണിയടിച്ചുകൊല്ലുന്നതാണ് ക്രൂശീകരണം‘ എന്ന് ഓക്‌സ്‌ഫോര്‍ഡ് കംപാനിയന്‍ ടു ദി ബൈബിളില്‍ പറഞ്ഞത്. ആണിയടിച്ച് കൊല്ലുകയെന്നകര്‍മ്മമാണ്, അതിനുപയോഗിക്കുന്ന വസ്തുവിന്റെ ആകൃതിയല്ല ക്രൂശീകരണത്തെ അന്വര്‍ത്ഥമാക്കുന്നത് എന്ന് സാരം. മരത്തില്‍ തറച്ചുകൊല്ലുന്ന ഏര്‍പ്പാട് മോശയുടെ കാലത്തും യോസഫിന്റെ കാലത്തുമെല്ലാം നിലനിന്നിരുന്നുവെന്നതിന് ബൈബിള്‍തന്നെ തെളിവുകള്‍ നല്‍കുന്നുണ്ട്. യോസഫിന്റെ സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ച് ഉല്‍പത്തി പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”യോസഫ് പറഞ്ഞു: ഇതാണ് സ്വപ്‌നത്തിന്റെ വ്യാഖ്യാനം. മൂന്ന് കുട്ട മൂന്ന് ദിവസമാണ്. മൂന്ന്ദിവസത്തിനകം ഫറോവാന്‍ നിന്റെ തലവെട്ടി നിന്നെ കഴുമരത്തില്‍ കെട്ടിത്തൂക്കും. പക്ഷികള്‍ നിന്റെ മാംസം ഭക്ഷിക്കും” (ഉല്‍പത്തി 40:18-19) ഇക്കാര്യം പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ‘ക്രൂശിക്കുക‘യെന്നാണ്പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മോശ എഴുതിയതായി കരുതപ്പെടുന്ന ആവര്‍ത്തന പുസ്തകത്തിലുംമരത്തില്‍ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്: ”വധശിക്ഷഅര്‍ഹിക്കുന്ന കുറ്റം ചെയ്തവനെ വധിച്ച് മരത്തില്‍ തൂക്കിക്കഴിഞ്ഞാല്‍അയാളുടെ ജഡം രാത്രി മുഴുവന്‍ ആ മരത്തില്‍ കിടക്കരുത്. ആ ദിവസംതന്നെഅയാളെ സംസ്‌ക്കരിക്കണം. തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ശപിക്കപ്പെട്ടവനാണ്. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിതരുന്ന ദേശം നീ മലിനമാക്കരുത്” (ആവ 21:22-23) മോശക്ക് ശേഷം വന്ന യോശുവയുടെ കാലത്തും ഈ ശിക്ഷാ രീതിനിലനിന്നിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്: ”ആയിയിലെരാജാവിനെ വൈകുന്നേരംവരെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയിട്ടു.സൂര്യാസ്തമയം ആയപ്പോള്‍ യോശുവയുടെ കല്‍പനപ്രകാരം ശവംമരത്തില്‍നിന്ന് ഇറക്കി; നഗരവാതില്‍ക്കലിട്ടു. അവര്‍ അതിനുമുകളില്‍ ഒരുകല്‍ക്കൂന ഉണ്ടാക്കി. അത് ഇന്നോളം അവിടെയുണ്ട്” (യോശുവ 8:29) ആവര്‍ത്തന പുസ്തകത്തിലെ ‘മരത്തില്‍ തൂക്കപ്പെട്ടവനെ‘ക്കുറിച്ച പരാമര്‍ശങ്ങളെ യേശുവില്‍ ആരോപിക്കപ്പെട്ട ക്രൂശീകരണവുമായി പൗലോസ് ബന്ധിപ്പിക്കുന്നത് കാണുക: ”നമുക്കുവേണ്ടി ശാപവിധേയനായിത്തീര്‍ന്ന ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ചിരിക്കുന്നു. ‘മരത്തില്‍ തൂങ്ങി മരിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാണ്‘ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. അങ്ങനെ അബ്രാഹാമിന് ദൈവം നല്‍കിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ വിജാതീയര്‍ക്കും ലഭിക്കാനും തത്ഫലമായി വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവ് വിശ്വാസം വഴി നമുക്കും ലഭിക്കാനും യേശുക്രിസ്തുഅരുള്‍ചെയ്തു” (ഗലാത്യര്‍ 3:13) അപ്പോസ്തല പ്രവൃത്തികളിലും യേശുവിനെക്കുറിച്ച് പറയുമ്പോള്‍ ‘അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു‘ (അപ്പോ 10:39) വെന്നാണ്പറയുന്നത്. ഇതില്‍നിന്നെല്ലാം യോസഫിന്റെ കാലത്ത് നിലനിന്നതും മോശ ആവര്‍ത്തനപുസ്തകത്തില്‍ പറഞ്ഞതും യോശുവ നടപ്പിലാക്കിയതുമെല്ലാം യേശുവിന്റെ കാലത്ത് നിലനിന്നിരുന്ന ക്രൂശീകരണത്തിന്റെ തന്നെ വ്യത്യസ്ത രൂപങ്ങളായിരുന്നുവെന്ന് സുതരാം വ്യക്തമാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈജിപ്തുകാര്‍ക്കിടയില്‍ ക്രൂശീകരണമെന്ന ശിക്ഷാ സമ്പ്രദായം നിലനിന്നിരുന്നതായി ബൈബിള്‍പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്മിത്തിന്റെ ബൈബിള്‍ ഡിക്ഷ്ണറി പറയുന്നത് കാണുക: ”ഈജിപ്തുകാരുടെയും (ഉല്‍പത്തി 40:19), കാര്‍ത്തേജിനിയന്മാരുടെയും പേര്‍ഷ്യക്കാരുടെയും (എസ്‌തേര്‍ 7:10) അസീറിയക്കാരുടെയും സ്‌കീത്യരുടെയും ഇന്ത്യക്കാരുടെയും ജര്‍മന്‍കാരുടെയും വളരെ ആദ്യകാലം തൊട്ടുതന്നെ ഗ്രീക്കുകാരുടെയും റോമക്കാരുടെയും ഇടയില്‍ ക്രൂശീകരണം ഉപയോഗിക്കപ്പെട്ടിരുന്നു. ആദിമയഹൂദന്മാര്‍ക്ക് ഈ ശിക്ഷാ സമ്പ്രദായം അറിയാമായിരുന്നോയെന്ന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. യഹൂദന്മാര്‍ റോമക്കാരില്‍നിന്നായിരിക്കണം ഈ സമ്പ്രദായം സ്വീകരിച്ചത്. ഇത് ഏറ്റവുംഭീകരമായ മരണരീതിയായി എല്ലാവരും ഒരുപോലെ അംഗീകരിച്ചിരുന്നു” (“Crucifixion” Smith’s Bible Dictionary Online) പുരാതന ഈജിപ്തില്‍ ക്രൂശീകരണം നിലനിന്നതിന് തെളിവുകളില്ലെന്ന് പറഞ്ഞ് ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുന്നതിന് മുമ്പ് മിഷനറിമാര്‍ സ്വന്തം വേദഗ്രന്ഥം ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കേണ്ടതായിരുന്നു. യോസഫിന്റെയും മോശയുടെയും കാലത്ത് ക്രൂശീകരണം നിലനിന്നിരുന്നുവെന്ന് പറയുന്നത് ഖുര്‍ആന്‍ മാത്രമല്ല; ബൈബിളും കൂടിയാണ്. ഇരുവേദഗ്രന്ഥങ്ങളും ഒരുപോലെ പറയുന്ന ഇക്കാര്യത്തിന് വിരുദ്ധമായ തെളിവുകള്‍ പുരാതന ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ നല്‍കാത്തിടത്തോളം ഇതില്‍ അബദ്ധമാരോപിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല.
മുഹമ്മദ് നബി(ﷺ)യുടെ നിശാപ്രയാണത്തെക്കുറിച്ച് പറയുന്നത് ഖുര്‍ആനില്‍ പതിനേഴാം അധ്യായത്തിന്റെ ഒന്നാം വചനത്തിലാണ്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്: ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക്–അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു–നിശായാത്ര ചെയ്യിച്ചവന്‍ എത്രയോപരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാംകാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (വി.ഖു: 17:1) ‘ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് നിശായാത്ര ചെയ്യിച്ചുവെന്ന് പറയുമ്പോള്‍ ഇങ്ങനെ രണ്ട് സ്ഥലങ്ങള്‍ നിലനില്‍ക്കണമല്ലോ. എന്നാല്‍ മസ്ജിദുല്‍ അഖ്‌സായെന്ന പേരില്‍ ഇന്ന് ജെറുസലേമില്‍ നിലനില്‍ക്കുന്ന കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് മുഹമ്മദ് നബിക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. സോളമന്‍ നിര്‍മിച്ച ജെറുസലേം ദേവാലയമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെങ്കില്‍ അത് മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്നിരുന്നില്ലെന്നുറപ്പാണ്. ക്രിസ്താബ്ദം 70ല്‍ തന്നെ–ഖുര്‍ആനില്‍ പറഞ്ഞ ഇസ്രാഇന് അഞ്ചര നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. പിന്നെയെങ്ങനെയാണ് ജെറുസലേം ദേവാലയത്തിലേക്ക് മുഹമ്മദ് നബി നിശായാത്ര നടത്തുക? യഹൂദരില്‍നിന്ന് ജെറുസലേം ദേവാലയത്തെക്കുറിച്ച് കേട്ടറിഞ്ഞ മുഹമ്മദ് നബി അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് നിശായാത്ര നടത്തിയെന്ന കഥ മെനഞ്ഞെടുത്തത്‘- വിമര്‍ശകരുടെ വാദം ഇങ്ങനെ പോകുന്നു. ഈ വാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നോക്കുവാന്‍ മസ്ജിദുല്‍ അഖ്‌സാ, മസ്ജിദുല്‍ ഹറാം തുടങ്ങിയ പദങ്ങളുടെ വിവക്ഷയെന്താണെന്ന് പരിശോധിക്കണം. ‘മസ്ജിദ്‘ എന്ന അറബി പദം ‘സജദ‘യെന്ന ധാതുവില്‍നിന്നുണ്ടായതാണ്. ‘സജദ‘യെന്നാല്‍ സാഷ്ടാംഗം ചെയ്യുക എന്നര്‍ത്ഥം. സുജൂദ് അഥവാ സാഷ്ടാംഗം ചെയ്യപ്പെടുന്ന സ്ഥല(ഇസ്മുമകാന്‍)മാണ് ‘മസ്ജിദ്‘. പൊതുവായി ‘ആരാധനാ സ്ഥലം‘ എന്നുംഅര്‍ത്ഥം പറയാം. സര്‍വ്വശക്തനായ സ്രഷ്ടാവിനെ ആരാധിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചുകൊണ്ടാണ് ഖുര്‍ആനില്‍ ‘മസ്ജിദ്‘ എന്ന് പ്രയോഗിച്ചിരിക്കുന്നത്. ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനത്തിലും ആരാധനാലയത്തെക്കുറിക്കാന്‍ ‘മസ്ജിദ്‘ (17:7) എന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. മസ്ജിദ് എന്ന പദത്തിന് ആരാധനാ സ്ഥലം എന്ന്മാത്രമെ അര്‍ത്ഥമുള്ളൂ; ഒരു കെട്ടിടമുണ്ടെങ്കിലും ഇല്ലെങ്കിലും സര്‍വ്വശക്തന് ആരാധനകളര്‍പ്പിക്കപ്പെടുന്ന സ്ഥലത്തെക്കുറിക്കുവാന്‍ മസ്ജിദ് എന്ന്പറയും. ‘മസ്ജിദ്‘ എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ല, പ്രത്യുത ചെയ്യുന്ന പ്രവൃത്തിയെ –ആരാധന–മാത്രമാണ് ദ്യോതിപ്പിക്കുന്നത് എന്നര്‍ത്ഥം. സഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു ഹദീസ് ഇക്കാര്യം കുറെക്കൂടി വ്യക്തമായി മനസ്സിലാക്കിത്തരുന്നു. ജാബിര്‍ (റ)ല്‍നിന്ന് നിവേദനം: തിരുമേനി (ﷺ) അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴിദൂരത്തെ ഭയംകൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചുതന്നു. എന്റെ അനുയായികളില്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്‌കാര സമയം എത്തിയാല്‍ (പള്ളിയും വെള്ളവും ഇല്ലെങ്കിലും) അവിടെവെച്ച് അവന്‍ നമസ്‌കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്കുമുമ്പ് ആര്‍ക്കും അത് അനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക് അനുവദിച്ചുതന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചിരിക്കുന്നതാകട്ടെ മനുഷ്യരാശിയിലേക്ക് ആകമാനവും” (സഹീഹുല്‍ ബുഖാരി). മുമ്പുള്ള പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെടാത്ത, മുഹമ്മദ് നബി(ﷺ)ക്ക് മാത്രമായി നല്‍കപ്പെട്ടിട്ടുള്ള അഞ്ച് കാര്യങ്ങളില്‍ രണ്ടാമതായി പറഞ്ഞ കാര്യം ശ്രദ്ധിക്കുക: ”ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചുതന്നു. എന്റെ അനുയായികളില്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്‌കാര സമയം എത്തിയാല്‍ (പള്ളിയും വെള്ളവും ഇല്ലെങ്കിലും)അവിടെവെച്ച് അവന്‍ നമസ്‌കരിക്കട്ടെ”. ഇവിടെ ‘സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലം‘ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘മസ്ജിദ്‘ എന്ന പദത്തെയാണ്. മുമ്പുള്ള പ്രവാചകന്മാര്‍ക്കും അനുയായികള്‍ക്കുമെല്ലാം സാഷ്ടാംഗത്തിനായി ചില പ്രത്യേക സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെന്നും അവിടെവെച്ചുള്ള ആരാധനകള്‍ മാത്രമെ സ്വീകാര്യമായി പരിഗണിക്കപ്പെട്ടിരുന്നുള്ളൂവെന്നും മുഹമ്മദ് നബിയോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിയെന്നും അദ്ദേഹത്തിന്റെ സമുദായത്തിന് ഭൂമിയില്‍ എവിടെവെച്ചും ആരാധനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നുമാണല്ലോ ഈ പരാമര്‍ശം വ്യക്തമാക്കുന്നത്. മുഹമ്മദ് നബി (ﷺ)യുടെ സമുദായത്തിന് ഭൂമി മുഴുവന്‍ മസ്ജിദാണെന്ന് പറയുമ്പോള്‍ ഭൂമിയില്‍ എല്ലായിടത്തും ആരാധനകള്‍ക്കായി മന്ദിരമുണ്ടാക്കിയിട്ടുണ്ട് എന്ന് ആരും മനസ്സിലാക്കുന്നില്ല. ഭൂമിയില്‍ എവിടെവെച്ചും സാഷ്ടാംഗം നമിക്കുവാനും ആരാധനകള്‍ അര്‍പ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നാണല്ലോ ഇതിന്നര്‍ത്ഥം. മസ്ജിദ് എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ലെന്ന വസ്തുതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. വിമര്‍ശിക്കപ്പെട്ട സൂക്തത്തില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്കുള്ള നിശാപ്രയാണത്തെക്കുറിച്ചാണല്ലോ സൂചിപ്പിച്ചിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സായെക്കുറിച്ച് മുഹമ്മദ് നബി (ﷺ)തെറ്റിദ്ധരിച്ചുകൊണ്ട് എഴുതിയതാണെന്ന വിമര്‍ശകരുടെ വാദം അംഗീകരിച്ചാല്‍ തന്റെ കണ്‍മുമ്പിലുള്ള കാര്യങ്ങളെക്കുറിച്ചുപോലും അദ്ദേഹം തീരെ ബോധമില്ലാത്തവനായിരുന്നുവെന്ന് പറയേണ്ടിവരും. മക്കയിലെ കഅ്ബാലയത്തിന് ചുറ്റുമുള്ള വിശുദ്ധ ദേവാലയമാണ്മസ്ജിദുല്‍ ഹറാം എന്ന് അറിയപ്പെടുന്നത്. കഅ്ബാലയത്തിന് ചുറ്റുംഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു കെട്ടിടം നബി (ﷺ)യുടെ നിശായാത്രയുടെ കാലത്ത് ഉണ്ടായിരുന്നതായി ഒരു ചരിത്രരേഖയുമില്ല. എന്നാല്‍ കഅ്ബാലയത്തിന് ചുറ്റുമുള്ള നിര്‍ണിതമായ പ്രദേശങ്ങള്‍ ഇബ്രാഹീം (عليه السلام) നബിയുടെ കാലംമുതല്‍തന്നെ ഹറം എന്ന് വിളിക്കപ്പെട്ടിരുന്നു. കഅ്ബാലയത്തിന് ചുറ്റും നിര്‍ണിതമായ സ്ഥലത്തെഉദ്ദേശിച്ചുകൊണ്ട് ഖുര്‍ആനില്‍തന്നെ മസ്ജിദുല്‍ ഹറാം എന്ന്പറഞ്ഞിട്ടുമുണ്ട്. ”മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ” (വി.ഖു. 2:191). ”ഇനി ആര്‍ക്കെങ്കിലും അത് (ബലിമൃഗം) കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴുദിവസം ചേര്‍ത്ത് ആകെ 10 ദിവസം നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവരല്ലാത്തവര്‍ക്കാകുന്നു ഈ വിധി” (വി.ഖു. 2:196). ഇവയില്‍നിന്ന് ഇബ്രാഹീം നബി (عليه السلام) നിര്‍ണയിക്കുകയും മക്കാവിജയത്തിന്റെ ദിവസം നബി (ﷺ) അനുചരനായ തമീമുബ്‌നു ഖുസാഅ(റ)യെ പറഞ്ഞയച്ച് ഉറപ്പിക്കുകയും ചെയ്ത അതിര്‍ത്തിക്കകത്തെ പ്രദേശങ്ങളെ പൊതുവായി ഉദ്ദേശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ മസ്ജിദുല്‍ ഹറാം എന്ന് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാണ്. മാത്രവുമല്ല, ഇസ്‌റാഇനെക്കുറിച്ച് വിശദീകരിക്കുന്ന ഹദീസുകളില്‍ നിശായാത്രയാരംഭിച്ചത് മസ്ജിദുല്‍ ഹറാമില്‍ നിന്നാണെന്നും ഉമ്മുഹാനീ(റ)യുടെ വീട്ടില്‍നിന്നാണെന്നും പറഞ്ഞിട്ടുമുണ്ട്. കഅ്ബാലയത്തിനടുത്തായിരുന്നു ഉമ്മു ഹാനീ(റ)യുടെ വീട്. ഉമ്മു ഹാനീ(റ)യുടെ ഗൃഹത്തില്‍നിന്ന് ആരംഭിച്ച നിശായാത്രയെക്കുറിച്ച് ഖുര്‍ആനിലും ഹദീസുകളിലുമെല്ലാം മസ്ജിദുല്‍ ഹറാമില്‍നിന്ന് എന്ന് പറഞ്ഞതില്‍നിന്നുതന്നെ മസ്ജിദുല്‍ ഹറാം എന്നതുകൊണ്ട് ഒരു കെട്ടിടമല്ല വിവക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. വാദത്തിനുവേണ്ടി വിമര്‍ശകരുടെ വാദം അംഗീകരിച്ചാല്‍പോലും മുഹമ്മദ് നബി തന്നെ ഇസ്രാഅ് ആരംഭിച്ചത് മസ്ജിദുല്‍ ഹറാമില്‍ നിന്നാണെന്നും ഉമ്മു ഹാനീ(റ)യുടെ വീട്ടില്‍ നിന്നാണെന്നും പറയുമ്പോള്‍ ഇവിടെ ഒരു പ്രത്യേക കെട്ടിടമല്ല പ്രത്യുത കഅ്ബാലയത്തിന് ചുറ്റുമുള്ള സാഷ്ടാംഗം ചെയ്യപ്പെടുന്ന സ്ഥലം എന്നാണ് അദ്ദേഹം മസ്ജിദുല്‍ ഹറാംകൊണ്ട് വിവക്ഷിച്ചിട്ടുള്ളതെന്ന് സമ്മതിക്കേണ്ടിവരും. മസ്ജിദുല്‍ ഹറാമിനെക്കുറിച്ച പരാമര്‍ശങ്ങളില്‍ ഒരു പ്രത്യേക കെട്ടിടമല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വിമര്‍ശകര്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല എന്നര്‍ത്ഥം. ഇതേപോലെന്നെയാണ് ‘മസ്ജിദുല്‍ അഖ്‌സാ‘യെക്കുറിച്ച പരാമര്‍ശങ്ങളുടെ സ്ഥിതിയും. ‘അങ്ങേ അറ്റത്തെ സാഷ്ടാംഗസ്ഥാനം‘ എന്നാണ് മസ്ജിദുല്‍ അഖ്‌സായെന്നാല്‍ അര്‍ത്ഥം. സോളമന്‍ നിര്‍മിച്ച ദേവാലയത്തെ ബേത്ത്–ഹ–മിഖ്ദാഷ് (Bet ha-Miqdash) എന്നാണ് യഹൂദന്മാര്‍ വിളിക്കുന്നത്. അറബിയില്‍ ‘ബൈത്തുല്‍ മുഖദ്ദസ്‘ എന്ന് പറയുന്ന ഈ ദേവാലയം നിന്നസ്ഥലമാണ് മസ്ജിദുല്‍ അഖ്‌സാ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സോളമന്‍ നിര്‍മിച്ച ദേവാല യത്തിന്റെ അറ്റകുറ്റപണികള്‍ യോശിയാവ് തീര്‍ത്തതായും ക്രിസ്തുവിന് 586 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെബുക്കദ് നെസര്‍ അത് തകര്‍ത്തതായും അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം യഹൂദര്‍ വീണ്ടും അത് പണിതതായും നെഹമിയായുടെ നിര്‍ദ്ദേശപ്രകാരം അതിന്റെ മതിലുകളും കോട്ടകളുമെല്ലാം വീണ്ടും പണിതതായുമെല്ലാം നമുക്ക് ബൈബിള്‍ പഴയനിയമത്തില്‍നിന്ന് മനസിലാകുന്നുണ്ട്. ഈ ദേവാലയം പിന്നീട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടത് ക്രിസ്താബ്ദം 70ല്‍ റോമാക്കാരുടെ ഭരണകാലത്താണ്. സോളമന്റെ കാലംമുതല്‍ ഏകദൈവാരാധന നിര്‍വ്വഹിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ബൈത്തുല്‍ മുഖദ്ദസ് എന്ന വസ്തുത ബൈബിളില്‍നിന്നുതന്നെ വ്യക്തമാണെന്നര്‍ത്ഥം. ഇസ്രായീല്യര്‍ വിശുദ്ധ സ്ഥലമായി ഗണിച്ചിരുന്ന ബേത്ത്–ഹ–മിഖ്ദാഷിലായിരുന്നു പ്രാര്‍ത്ഥനകള്‍ക്കും ബലിയര്‍പ്പണത്തിനും മറ്റ് കൂദാശകള്‍ക്കുമെല്ലാം ജനം ഒരുമിച്ച് കൂടിയിരുന്നത്. അവിടെ വെച്ചായിരുന്നു യാഹ്‌വെക്ക് മുമ്പില്‍ യഹൂദ പുരോഹിതന്മാര്‍ സാഷ്ടാംഗം നമിച്ചിരുന്നത്. ജറുസലേം ദേവാലയത്തിലെ ആരാധനയെക്കുറിച്ച് യഹൂദവിജ്ഞാന കോശം പറയുന്നത് കാണുക: ”കല്‍ക്കരിക്കഷ്ണങ്ങള്‍ പെറുക്കിയെടുത്ത പുരോഹിതന്‍ വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് ജ്വലിച്ചുകൊണ്ടിരിക്കുന്ന അള്‍ത്താരയിലേക്ക് അവ എറിയുകയും സ്വയം സാഷ്ടാംഗം നമിക്കുകയും ചെയ്ത ശേഷം അവിടെ നിന്ന് പിരിയുന്നു. പിന്നെ നറുക്കെടുപ്പിലൂടെ സുഗന്ധം പുകയ്ക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതന്‍ തന്റെ കയ്യില്‍ കുന്തിരിക്കത്തിന്റെ താലവുമായി കടന്നുവരുന്നു. കര്‍മ്മത്തിന് ഉത്തരവാദപ്പെടുത്തപ്പെട്ട പുരോഹിതനും അയാളെ അനുഗമിക്കുന്നു. ഈ പുരോഹിതന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അനുഷ്ഠാനങ്ങള്‍ നടക്കുന്നത്. അയാള്‍ ‘പുകയ്ക്കുക‘യെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രമെ മറ്റേയാള്‍ പുകയ്ക്കുകയുള്ളൂ. ഹാളിനും അള്‍ത്താരക്കുമിടയിലുള്ള സ്ഥലത്തുനിന്ന് ജനം നീങ്ങിക്കഴിഞ്ഞാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി നിയോഗിക്കപ്പെട്ട പുരോഹിതന്‍ സുഗന്ധം പുകയ്ക്കുകയും സ്വയം സാഷ്ടാംഗം നമിച്ച് പിരിയുകയും ചെയ്യുന്നു. വിശുദ്ധ സ്ഥലത്ത് സുഗന്ധം പുകയ്ക്കല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവാലയത്തിനകത്തും പുറത്തും കൂടിയിരിക്കുന്ന ജനം പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. സുഗന്ധം പുകച്ചപുരോഹിതന്‍ പോയതിനുശേഷം പുരോഹിതന്മാരെല്ലാം വരിവരിയായി വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുകയും സ്വയം സാഷ്ടാംഗം നമിച്ചശേഷം പുറത്തുപോവുകയും ചെയ്യുന്നു”. (“Temple” Encyclopaedia Judaica: CD Rom Edition: 1997, Judaica Multimedia (Israel) Limited) പ്രധാനികളായ പല റബ്ബിമാരും യെരൂശലേം ദേവാലയത്തിനകത്തുവെച്ച് മാത്രമെ സാഷ്ടാംഗം നമിക്കാന്‍ പാടുള്ളൂവെന്ന് വാദിച്ചിരുന്നുവെന്ന യഹൂദ വിജ്ഞാനകോശത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ് (Ibid). മുന്‍ പ്രവാചകന്മാര്‍ക്കെല്ലാം ചില പ്രത്യേക സ്ഥലങ്ങള്‍ മസ്ജിദുകളായി (സാഷ്ടാംഗസ്ഥലം) നിശ്ചയിച്ചിരുന്നുവെന്ന നടേസൂചിപ്പിക്കപ്പെട്ട ഹദീസിലെ പ്രസ്താവന ഇതോട് ചേര്‍ത്ത് വായിക്കുക. മസ്ജിദുല്‍ അഖ്‌സയിലേക്കാണ് നിശാ പ്രയാണമുണ്ടായതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഒരു പ്രത്യേക കെട്ടിടമല്ല വിവക്ഷിക്കുന്നതെന്നും ‘അങ്ങേയറ്റത്തെ സാഷ്ടാംഗ സ്ഥാനമായ ബൈത്തുല്‍ മുഖദ്ദസ്സ് സ്ഥിതിചെയ്തിരുന്ന സ്ഥലമാണെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ഇസ്രായീല്യര്‍ക്ക് സാഷ്ടാംഗത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ബൈത്തുല്‍ മുഖദ്ദസ് സ്ഥിതിചെയ്തിരുന്ന മസ്ജിദുല്‍ അഖ്‌സായെന്നും അത് ഒരു പ്രത്യേക കെട്ടിടമെന്ന നിലയ്ക്കല്ല ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതെന്നുമുള്ള വിശദീകരണത്തെ ഖണ്ഡിക്കുവാന്‍വേണ്ടി സഹീഹുല്‍ ബുഖാരിയിലുള്ള ഒരു ഹദീസ് വിമര്‍ശകര്‍ ഉദ്ധരിക്കാറുണ്ട്. പ്രസ്തുത ഹദീസ് ഇങ്ങനെയാണ്: ”അബൂദര്‍റ് (റ)നിവേദനം: ഞാന്‍ ചോദിച്ചു. ദൈവദൂതരേ ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പള്ളിയേതാണ്? നബി (ﷺ) അരുളി: മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പള്ളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി (ﷺ) അരുളി: മസ്ജിദുല്‍ അഖ്‌സാ. എത്രകൊല്ലം ഇടവിട്ടാണ് ഇവ രണ്ടും സ്ഥാപിതമായത്? നബി (ﷺ) അരുളി: നാല്‍പത് കൊല്ലം ഇടവിട്ട്. ഇനി എവിടെവെച്ചാണോ നമസ്‌ക്കാര സമയമായത് അവിടെവെച്ച് നീ നമസ്‌കരിച്ചുകൊള്ളുക. തീര്‍ച്ചയായും അതിലാണ് പുണ്യമിരിക്കുന്നത്. (സഹീഹുല്‍ ബുഖാരി) ഈ ഹദീസില്‍ പറഞ്ഞിരിക്കുന്നത് മസ്ജിദുല്‍ അഖ്‌സായുടെ നിര്‍മ്മിതിയെക്കുറിച്ചാണെന്നും അതുകൊണ്ടുതന്നെ നിര്‍മ്മിക്കപ്പെട്ട ഒരുകെട്ടിടമാണ് മസ്ജിദുല്‍ അഖ്‌സാകൊണ്ട് വിവക്ഷിക്കപ്പെടുന്ന തെന്നുമാണ് വിമര്‍ശകരുടെ വാദം. അബ്രഹാം നിര്‍മിച്ചതെന്ന് കരു തപ്പെടുന്ന കഅ്ബയുടെയും സോളമന്‍ നിര്‍മിച്ച ദേവാലയത്തിന്റെയും നിര്‍മാണത്തിനിടയ്ക്ക് നാല്‍പതുവര്‍ഷത്തെ ഇടവേള മാത്രമാണുള്ളതെന്ന് പറഞ്ഞ മുഹമ്മദ് നബി (ﷺ)യെ പരിഹസിക്കുവാനും ചില വിമര്‍ശകര്‍ ഒരുമ്പെടുന്നുണ്ട്. ഹദീസിനെക്കുറിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രഗല്‍ഭരായ ഹദീസ് പണ്ഡിതന്മാര്‍തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത മറുപടി ഇങ്ങനെ സംക്ഷേപിക്കാം. ഒന്ന്) ഇബ്രാഹീം നബി (عليه السلام)യല്ല മസ്ജിദുല്‍ ഹറാമിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന് മുമ്പുതന്നെ അത് നിലനിന്നിരുന്നുവെന്ന് ഖുര്‍ആനില്‍ നിന്നുതന്നെ വ്യക്തമാവുന്നുണ്ട്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ)കൃഷിയൊന്നുമില്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു” (വി.ഖു. 14:37) രണ്ട്) ഏകദൈവാരാധനയ്ക്കുവേണ്ടി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ കേന്ദ്രമാണ് കഅ്ബ. ”തീര്‍ച്ചയായും മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയിലുള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)” (വി.ഖു. 3:96) ആദിമനുഷ്യനായ ആദമിന്റെ കാലംമുതല്‍ തന്നെ ഈ ആരാധനാ കേന്ദ്രമുണ്ടായിരുന്നു. ഇബ്രാഹീം നബി പ്രസ്തുത കേന്ദ്രത്തില്‍ ഒരു ആലയം പണിയുകയാണ് ചെയ്തത്. മൂന്ന്) ബൈത്തുല്‍ മുഖദ്ദസ് സ്ഥാപിച്ചത് സുലൈമാനാ(അ)ണെന്ന് ഖുര്‍ആനിലോ ഹദീസുകളിലോ കാണുന്നില്ല. ആദമിന്റെയോ പുത്രന്മാരുടെയോ കാലത്ത്–കഅ്ബാ നിര്‍മാണത്തിന് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കണം ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. നാല്) ഇബ്രാഹീം നബി (عليه السلام)ക്ക് മുമ്പുതന്നെ കഅ്ബാലയമുണ്ടായിരുന്നുവെന്നതുപോലെ സുലൈമാന്‍ നബി (عليه السلام)ക്കുമുമ്പും മസ്ജിദുല്‍ അഖ്‌സയുണ്ടായിരുന്നു. ഇബ്രാഹിം നബിയും സുലൈമാന്‍ നബിയും പ്രസ്തുത സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും അവിടെ ദേവാലയങ്ങള്‍ പണിയുകയുമാണ് ചെയ്തത്. സോളമന് മുമ്പുതന്നെ ജെറുസലേമില്‍ ഒരു വിശുദ്ധ സ്ഥലമുണ്ടായിരുന്നുവെന്നതിലേക്ക് ബൈബിള്‍ പഴയനിയമം സൂചനകള്‍ നല്‍കുന്നുണ്ട്. ജെറുസലേം നഗരത്തിലെ ഒരു പ്രധാന കേന്ദ്രമായ മോരിയാ മലയെക്കുറിച്ച് ബൈബിള്‍ നിഘണ്ടു എഴുതുന്നത് കാണുക: ”മോരിയാ മല–ഓഫാല്‍ കുന്നിന് വടക്കാണ് മോരിയാ മല സ്ഥിതിചെയ്തിരുന്നത്. പുരാതന കാലംമുതല്‍ ഇത് കാനന്യര്‍ക്ക് ഒരു വിശുദ്ധസ്ഥലമായിരുന്നു. അബ്രഹാം തന്റെ മകനായ ഇസ്ഹാഖിനെ ബലികഴിക്കുന്നതിന് പോയതും ഇവിടെതന്നെ. ഉല്‍പത്തി 22: 8 (റവ. എ.സി.ക്ലെയിറ്റണ്‍: ബൈബിള്‍ നിഘണ്ടു. പേജ് 447). ആദാമിന്റെ കാലംമുതല്‍ ആദരിക്കപ്പെട്ട ഒരു ആരാധനാസ്ഥലമായതുകൊണ്ടാകാം ഈ സ്ഥലം പ്രത്യേകമായി പരിഗണിക്കപ്പെട്ടത്. ഇതുകൊണ്ടുതന്നെയാവണം സോളമന്‍ അവിടെത്തന്നെ ഒരു ദേവാലയം സ്ഥാപിച്ചത്. നടേ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ഉണ്ടെന്ന് വിമര്‍ശകര്‍ ഉന്നയിച്ച അബദ്ധം യഥാര്‍ത്ഥത്തില്‍ അവരുടെ മൂഢസങ്കല്‍പങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണെന്ന സത്യമാണ് ഇവിടെ വ്യക്തമാകുന്നത്. ഭൂമിയില്‍ മാനവന്‍ കാല് കുത്തിയതിനുശേഷം ആദ്യമായി നിര്‍ണയിക്കപ്പെട്ട ആരാധനാസ്ഥലമായ മസ്ജിദുല്‍ ഹറാമില്‍നിന്ന് രണ്ടാമതായി ഉണ്ടാക്കിയ മസ്ജിദുല്‍ അഖ്‌സായിലേക്കാണ് മുഹമ്മദ് നബി (ﷺ) നിശാപ്രയാണം നടത്തിയത്. പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശത്തുനിന്ന് അതേപോലെ തന്നെയുള്ള മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണിത്; ഒരു കെട്ടിടത്തില്‍നിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള യാത്രയല്ല. ഖുര്‍ആനില്‍ അബദ്ധങ്ങള്‍ ചികയുന്നവര്‍ക്കാണ്, ഖുര്‍ആനിനല്ല യഥാര്‍ത്ഥത്തില്‍ തെറ്റ്പറ്റുന്നത് എന്ന വസ്തുതയാണ് ഇവിടെയും നാം കാണുന്നത്.
ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തു മറിയം തുടങ്ങുന്നതു തന്നെ സകരിയ്യാ (عليه السلام)യുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സകരിയ്യാ (عليه السلام)യുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകരിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്: ”ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെ പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.” (വി.ഖു.19:7) ഈ വചനത്തില്‍ ”മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല”യെന്ന് യഹ്‌യാ (عليه السلام)യെക്കുറിച്ച് പറഞ്ഞത് ചരിത്രപരമായി അബദ്ധമാണെന്നാണ് ആരോപണം. ‘യോഹന്നാന്‍ സ്‌നാപക‘ന് അറബിയില്‍ പറയുന്ന പേരാണ് യഹ്‌യായെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ ചിലഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളില്‍ യഹ്‌യായെന്നതിന് പകരമായി ജോണ്‍ (John) എന്നെഴുതുകയും മറ്റുചിലവയില്‍ യഹ്‌യായെന്നെഴുതി ജോണ്‍ എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ യോഹന്നാന്‍ സ്‌നാപകനുമുമ്പ് യോഹന്നാന്‍ എന്ന പേരുള്ളവരായി ആരുംതന്നെ ജീവിച്ചിരുന്നില്ല എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞതെന്ന് വരുന്നു. പഴയനിയമത്തില്‍തന്നെ ഇരുപത്തിയേഴ് പ്രാവശ്യം യോഹന്നാന്‍ എന്ന നാമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമത്തിലെ യോഹന്നാന്‍മാരൊന്നും തന്നെ അത്ര പ്രസിദ്ധരല്ലാത്തതിനാല്‍ മുഹമ്മദി(ﷺ)ന് അവരെക്കുറിച്ച് അറിയുമായിരുന്നില്ല. അതുകൊണ്ട് വന്നുഭവിച്ച അബദ്ധമാണിത്‘: ഖുര്‍ആന്‍വിമര്‍ശകരുടെ വാദം പോകുന്നത് ഇങ്ങനെയാണ്. ഈ വിമര്‍ശനം പ്രധാനമായും ഒരു പദത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ‘യഹ്‌യാ‘യെന്നതാണ് ആ പദം. യോഹന്നാന്‍ സ്‌നാപകനെക്കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ട പദമാണത്. പദോല്‍പത്തിയെക്കുറിച്ച് സൂക്ഷ്മമായി ഗവേഷണം നടത്താത്ത വ്യാഖ്യാതാക്കള്‍ യഹ്‌യായെന്ന പദത്തിന് പകരമായും തത്തുല്യമായും യോഹന്നാന്‍ എന്ന് പ്രയോഗിച്ചിട്ടുണ്ടെന്നത് നേരാണ്. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് ”മുമ്പ് നാം ആരെയും അവന്റെ പേര് (യഹ്‌യാ) ഉള്ളവരാക്കിയിട്ടില്ല”യെന്നാണ്. ഖുര്‍ആനില്‍ മുമ്പ് ആര്‍ക്കുമുണ്ടായിരുന്നില്ലെന്ന് പറയുന്നത് ‘യഹ്‌യാ‘യെന്ന നാമമാണ്; യോഹന്നാന്‍ എന്ന പേരല്ല. യഹ്‌യ=യോഹന്നാന്‍ എന്ന് കരുതിയ വ്യാഖ്യാതാക്കളാണ് ഖുര്‍ആനില്‍ പറഞ്ഞത് യോഹന്നാന്‍ എന്നാണെന്ന് വരുത്തിത്തീര്‍ത്തത്. ബൈബിള്‍ പഴയ നിയമത്തില്‍ പലതവണ യോഹന്നാന്‍ എന്ന പേര് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നത് നേരാണ്. ”യഹ്‌യാ”യെന്നല്ല അവിടെയൊന്നും പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അറബി ബൈബിളില്‍ നിന്നുള്ള ഏതാനും ഉദ്ധരണികള്‍കാണുക: ”യഹ്‌യാ”യെന്ന അറബി പദത്തിന് തത്തുല്യമായ ഹിബ്രു പദമാണോ ‘യോഹന്നാന്‍’ എന്നാണ് നാം ആദ്യമായി പരിശോധിക്കേണ്ടത്. ഇവ്വിഷയകമായ പ്രാഥമിക പരിശോധനയ്ക്ക് നാം അറബി ബൈബിള്‍ പരിശോധിച്ചാല്‍ മതിയാവും. 1 രാജാക്കന്മാര്‍ 25:23, 1 ദിനവൃത്താന്തരം 3:15, 1ദിനവൃത്താന്തം 3:24, എസ്രാ 8:12 തുടങ്ങിയ പഴയ നിയമ ഉദ്ധരണികളില്‍ യോഹന്നാനെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെയെല്ലാം അറബി ബൈബിളില്‍ യൂഹന്നായെന്നാണ് പറഞ്ഞിരിക്കുന്നത് ”യോഹന്നാന്‍ സുവിശേഷം” എന്നതലക്കെട്ട് അറബി ബൈബിളില്‍ ‘ബിശാറത്തു യൂഹന്നാ‘ () യെന്നാണ്. അറബിപുതിയ നിയമത്തില്‍ യോഹന്നാന്‍ സ്‌നാപകനെയും യേശു ശിഷ്യനായ യോഹന്നാനെയുമെല്ലാം ‘യൂഹന്നാ‘യെന്നു തന്നെയാണ് വിളിച്ചിരിക്കുന്നത്; എവിടെയും ‘യഹ്‌യാ‘യെന്ന് കാണുന്നില്ല. ‘യോഹന്നാന്‍’ എന്ന ഹിബ്രു ശബ്ദത്തിന് തത്തുല്യമായ അറബി പദമായിരുന്നു ‘യഹ്‌യാ‘യെങ്കില്‍ അറബി ബൈബിളില്‍ യോഹന്നാന്‍ എന്ന പദത്തിന് പകരമായി യഹ്‌യായെന്ന് പ്രയോഗിക്കുമായിരുന്നുവെന്ന് തീര്‍ച്ചയാണ്. സത്യത്തില്‍, യഹ്‌യാ, യോഹന്നാന്‍ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് നാമങ്ങളാണ്. യോഹന്നാന്‍ എന്ന ഹിബ്രുപദത്തിനര്‍ത്ഥം ‘യഹോവ കാരുണ്യം ചെയ്തിരിക്കുന്നു” (Jehovah has graced)എന്നാണ്. രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു നാമമാണ് യോഹന്നാന്‍. യൂ+ഹന്നാന്‍. യഹോവയുടെ ചുരുക്കമായാണ് ‘യൂ‘യെന്ന് പ്രയോഗിച്ചിരിക്കുന്നത്. ‘ഹന്നാന്‍ എന്ന ഹിബ്രു പദം ‘ഹനാന്‍’ എന്ന അരമായിക് മൂലത്തില്‍ നിന്നുണ്ടായതാണ്. ‘അനുകമ്പ‘യെന്നാണ് അര്‍ത്ഥം. ‘യഹോവ അനുകമ്പയുള്ളവനായിരിക്കുന്നു” എന്നോ ”യഹോവയുടെഅനുകമ്പ” എന്നോ ആണ് യോഹന്നാന്‍ എന്ന പദത്തിന്റെ മൂലാര്‍ത്ഥം. എന്നാല്‍ ‘യഹ്‌യാ‘യെന്ന അറബി പദമുണ്ടായിരിക്കുന്നത് ‘ഹയാ‘ എന്ന മൂലത്തില്‍നിന്നാണ്. ഈ പദത്തിന് രണ്ട് അര്‍ത്ഥമുണ്ട്. ഒന്ന്‘അല്‍ഹയാത്തി‘ല്‍നിന്ന് നിര്‍ധരിക്കപ്പെട്ടത്. ‘ജീവന്‍’ എന്നര്‍ത്ഥം. മറ്റൊന്ന് ‘അല്‍-ഹയാഇ‘ല്‍ നിന്നുള്ളത്. ‘നാണം‘ എന്ന് സാരം ‘യഹ്‌യാ‘യുടെ ഉല്‍പത്തി ഇവ രണ്ടില്‍ ഏതില്‍ നിന്നായിരുന്നാലും യോഹന്നാന്‍ എന്ന ഹിബ്രു പദവുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന് വ്യക്തമാണ്. രണ്ടിന്റെയും മൂലങ്ങള്‍ വ്യത്യസ്തങ്ങളാണ്; അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു വിധസാമ്യവുമില്ലതാനും. യേശുവിന് തൊട്ടുമുമ്പ് വന്ന സകരിയ്യായുടെ പുത്രനെയാണ് ഖുര്‍ആന്‍ ‘യഹ്‌യാ‘യെന്ന് വിളിക്കുന്നത്. സകരിയ്യയുടെയും എലിസബത്തിന്റെയും പുത്രനാണ് ബൈബിളിലെ യോഹന്നാന്‍ സ്‌നാപകന്‍. എന്നാല്‍ ‘യഹ്‌യാ‘യെന്ന പദവും ‘യോഹന്നാന്‍’ എന്ന പദവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. രണ്ടും രണ്ട് മൂലങ്ങളില്‍ നിന്നുണ്ടായവ; രണ്ട് അര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്നവ. ഇതെങ്ങനെ സംഭവിച്ചു? ഒരാളുടെ തന്നെ രണ്ട് നാമങ്ങളാണോ യഹ്‌യായും യോഹന്നാനും? അതല്ല വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ മുഹമ്മദ് നബി(ﷺ)ക്ക് പറ്റിയ ഒരു കൈപ്പിഴയാണോ ഇത്? ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരം ലഭിക്കണമെങ്കില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത മറ്റുവല്ല രേഖകളും സ്‌നാപകയോഹന്നാനെക്കുറിച്ച് പറയുന്നതായി നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെ വല്ല രേഖകളുമുണ്ടെങ്കില്‍ അവ ഇക്കാര്യത്തില്‍നല്‍കുന്ന അറിവ് ഏറെ പ്രധാനപ്പെട്ടതാണ്. യോഹന്നാനോ യഹ്‌യയോ എന്താണ് യഥാര്‍ത്ഥ നാമമെന്ന് കണ്ടുപിടിക്കുന്നതിനുവേണ്ടി മാത്രമല്ല പ്രസ്തുത രേഖകള്‍ പ്രയോജനപ്രദമാവുക. അതുവഴി ഏത് ഗ്രന്ഥമാണ് കൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാക്കുവാനും ഏതിനാണ് അപ്രമാദിത്വമുള്ളതെന്ന് വ്യക്തമായി അറിയുവാനും കഴിയും. യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച്, അദ്ദേഹം ഒരു വിശുദ്ധപുരുഷനായിരുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരും മുസ്‌ലിംകളുമല്ലാത്ത മറ്റേതെങ്കിലും വിഭാഗങ്ങളുണ്ടോയെന്ന അന്വേഷണം പ്രസക്തമാണ്. അങ്ങനെയൊന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത ഒരു സ്രോതസ്സായി അവരുടെ ഗ്രന്ഥങ്ങളോ രേഖകളോ സ്വീകരിക്കുവാന്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ,അങ്ങനെയെന്തെങ്കിലുമുണ്ടോ? യോഹന്നാന്‍ സ്‌നാപകനെ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം അന്തിമ പ്രവാചകനായിരുന്നുവെന്നും അവകാശപ്പെടുന്ന ഒരു വിഭാഗം ഇറാഖിലും ഇറാനിലും ഇന്നുമുണ്ട്. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവരെ വിളിച്ചത് ‘യോഹന്നാന്‍ സ്‌നാപകന്റെ ക്രിസ്ത്യാനികള്‍’ (Christians of John the Baptist) എന്നായിരുന്നു. ഏകദൈവാരാധകരായ ഇവരുടെ പ്രധാനപ്പെട്ട ഒരു ആചാരമാണ് ജ്ഞാനസ്‌നാനം (Baptism). തങ്ങളുടെ മതത്തെയും വര്‍ഗത്തെയും കുറിക്കുവാന്‍വേണ്ടി മന്‍ഡായി (Mandai) എന്നും മതവിശ്വാസികളെ സൂചിപ്പിക്കുവാന്‍ മാന്‍ഡിയന്മാര്‍ (Mandaens) എന്നുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഇസ്‌ലാമിനോട് സമാനമായ ഒട്ടനവധി വിശ്വാസാചാരങ്ങള്‍ മാന്‍ഡിയന്‍മാര്‍ക്കുണ്ട്. ജ്ഞാനസ്‌നാനം, പ്രാര്‍ത്ഥനകള്‍, ഉപവാസം, ദാനം തുടങ്ങിയവയാണ് ഇവരുടെ അടിസ്ഥാനാചാരങ്ങള്‍. അരമായ ഭാഷയോട് സാദൃശ്യമുള്ളതും സെമിറ്റിക് മൂലത്തില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതുമായ മാന്‍ഡിയാക് ഭാഷ (Mandiac language) യിലാണ് ഇവരുടെ മതഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. ഗിന്‍സാ റാബ, ദ്രാഷഇദ് യഹ്‌യ, ആദാം ബോഗ്‌റ, ദി കിലെസ്ത, നിയാനി എന്നിവയാണ് ഇവരുടെ മതഗ്രന്ഥങ്ങള്‍. ബാഗ്ദാദിലെ കൗണ്‍സില്‍ ഓഫ് ജനറല്‍ അഫയേഴ്‌സിന് കീഴില്‍പ്രവര്‍ത്തിക്കുന്ന മാന്‍ഡിയന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് ഈമതവിഭാഗത്തെക്കുറിച്ച കൂടുതല്‍ അറിവ് ലഭിക്കും. www.mandaean.com-au,www.mandaean.org എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഈ മതവിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനാവും. മാന്‍ഡിയന്‍മാര്‍ തങ്ങളുടെ പ്രവാചകനും ഗുരുവുമായി സ്വീകരിച്ചിരിക്കുന്നത് യോഹന്നാന്‍ സ്‌നാപകനെയാണെന്ന് പറഞ്ഞുവല്ലോ. അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നാണ്. സ്‌നാപകയോഹന്നാന്‍േറതായി അവര്‍ വിശ്വസിക്കുന്ന ഉപദേശങ്ങളുടെയും അധ്യാപനങ്ങളുടെയും സമാഹാരമാണ് ‘ദ്രാഷാ ഇദ് യഹ്‌യ‘യെന്ന ഗ്രന്ഥം. ‘യഹ്‌യായുടെ പുസ്തകം‘ എന്നര്‍ത്ഥം. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ ഗിന്‍സ റാബയിലെ നാനൂറ്റി പത്താം അധ്യായം തന്നെ ‘യഹ്‌യായുടെ പ്രാര്‍ത്ഥനകള്‍’ എന്ന തലക്കെട്ടോടുകൂടിയതാണ്. ഇവയില്‍ നിന്നെല്ലാംതന്നെ മാന്‍ഡിയന്‍മാര്‍ യോഹന്നാന്‍ സ്‌നാപകനെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് വ്യക്തമാകുന്നു. ഖുര്‍ആനില്‍ പറഞ്ഞതുപോലെ യോഹന്നാന്‍ സ്‌നാപകന് യഹ്‌യായെന്ന പേര് കൂടിയുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്. മാന്‍ഡായിക്കുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നും ലേഖനങ്ങളില്‍ നിന്നുമെല്ലാം യോഹന്നാന്‍ സ്‌നാപകന്റെ നാമം യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഖുര്‍ആനിലൊരിടത്തും അദ്ദേഹത്തെ യഹ്‌യാ യൂഹന്നായെന്ന് വിളിച്ചിട്ടില്ല. എന്തുണ്ടൊണിത്? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ എന്തുകൊണ്ടാണ് ഈ ഇരട്ടനാമം ഉപയോഗിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. മാന്‍ഡിയന്‍മാരെയും അവരുടെ വിശ്വാസസംഹിതകളെയും ആചാരരീതികളെയുംകുറിച്ച് വിശദമായി പഠിച്ചയാളാണ് ഇ.എസ്. ഡ്രോവര്‍. അവരുടെ ‘ദി മാന്‍ഡിയന്‍സ് ഓഫ് ഇറാഖ് ആന്റ് ഇറാന്‍’, ‘ദി കാനോനിക്കല്‍പ്രെയര്‍ ബുക്ക് ഓഫ് ദി മാന്‍ഡിയന്‍സ്‘ എന്നീ പുസ്തകങ്ങള്‍ ഇവ്വിഷയകമായ ആധികാരിക രേഖകളായി പരിഗണിക്കപ്പെടുന്നവയാണ്. അവരും ആര്‍. മാക്കൂച്ചും കൂടിച്ചേര്‍ന്ന് എഴുതിയ ഗ്രന്ഥമാണ് എമാന്‍ഡായിക് ഡിക്ഷ്ണറി. (E.S. Drowoer: & R. Marcuch: A MANDAIC DICTIONARY 1963 OXFORD) മാന്‍ഡിയന്മാരുടെ സാങ്കേതിക ശബ്ദങ്ങളും അവര്‍ അവയുപയോഗിച്ചിരുന്ന രീതിയുമെല്ലാം ഈ ശബ്ദകോശത്തിലുണ്ട്. പ്രസ്തുത ഡിക്ഷ്ണറിയുടെ 185-ാം പുറത്തില്‍ യഹ്‌യാ (iahia)യുടെയും 190-ാംപുറത്തില്‍ യോഹന്നാ (iuhana) യുടെയും സാരം നല്‍കിയിട്ടുണ്ട്. അവനോക്കുക: ഇവയില്‍നിന്നും മറ്റ് മാന്‍ഡിയന്‍ സാഹിത്യങ്ങളില്‍ നിന്നുമായി അവരുടെ പേരുകളെക്കുറിച്ച് നമുക്ക് മനസ്സിലാകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എല്ലാ മാന്‍ഡിയന്മാര്‍ക്കും പൊതുവെ രണ്ട് പേരുകളുണ്ടായിരിക്കും. ഒന്നാമത്തെ പേര് മല്‍വാഷാ നാമമെന്നും (malwasha name) രണ്ടാമത്തെ പേര് ലഖബ് (lagab) എന്നുമാണ് അറിയപ്പെടുക. എന്തിനാണ് ഈ രണ്ട് പേരുകള്‍? ഇവ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇ.എസ്. ഡ്രോവര്‍ എഴുതുന്നു: ”രണ്ടാമത്തെ പേര് പൊതുവെ ഒരു മുഹമ്മദന്‍ നാമമായിരിക്കും. ഇതാണ് എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടാറുള്ളത്. ആദ്യത്തെ പേര് (malwasha) ആണ് അയാളുടെ യഥാര്‍ത്ഥ ആത്മീയ നാമം. മതപരവും മാന്ത്രികവുമായ സന്ദര്‍ഭങ്ങളിലെല്ലാം ഈ പേരാണ് ഉപയോഗിക്കുക” (E.S. Drower: The Mandaeans of Iraq and Iran (1962-Lieden) Page 81) യോഹന്നാന്‍ സ്‌നാപകന്റെ മാല്‍വാഷാ നാമമാണ് യഹ്‌യ. യോഹന്നാന്‍ എന്നത് അദ്ദേഹത്തിന്റെ ലഖബും. ജനങ്ങള്‍ പൊതുവെ അദ്ദേഹത്തെ വിളിച്ചിരുന്നത് യോഹന്നാന്‍ എന്നായിരിക്കണം. കാരണം മാന്‍ഡിയന്‍മാര്‍ എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും പൊതുവായി ലഖബാണ് വിളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം യഹ്‌യായെന്നായിരുന്നു. മതപരമായ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഈ നാമമാണ് ഏറെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. യഹ്‌യായുടെ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും ആരംഭിക്കുന്നതുതന്നെ ”യഹ്‌യാ രാത്രികളില്‍ പ്രഖ്യാപിക്കുന്നു; യോഹന്നാ രാത്രിയുടെ സന്ധ്യകളിലും” എന്ന് പറഞ്ഞുകൊണ്ടാണ്. ചുരുക്കത്തില്‍ യോഹന്നാന്‍ സ്‌നാപകന്റെ യഥാര്‍ത്ഥ ആത്മീയ നാമം ‘യഹ്‌യാ‘യെന്നായിരുന്നു; ജനങ്ങള്‍ ആ സമൂഹത്തില്‍ നിലനിന്നിരുന്ന സമ്പ്രദായപ്രകാരം അദ്ദേഹത്തിന്റെ ലഖബ് ആയ‘യോഹന്നാ‘ എന്ന പേരിലാണ് പൊതുവായി അദ്ദേഹത്തെ വിളിച്ചിരുന്നത് എന്ന് മാത്രമേയുള്ളൂ. ഖുര്‍ആനില്‍ ‘യഹ്‌യാ‘യെന്ന് മാത്രമെ പ്രവാചക നാമമായിഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്ന് പറഞ്ഞുവല്ലോ. അതാണ്, അത് മാത്രമാണ്അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം എന്നുള്ളതുകൊണ്ടാണിത്. ദൈവികകല്‍പന പ്രകാരം മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കിയ പേരായാണ്ഖുര്‍ആന്‍ ‘യഹ്‌യാ‘യെന്ന നാമത്തെ പരിചയപ്പെടു ത്തുന്നത്. അതായിരുന്നുഅദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം എന്ന് മാന്‍ഡിയന്‍സാഹിത്യങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാകുന്നതോടെ ഖുര്‍ആനിന്റെദൈവികത ഒരിക്കല്‍കൂടി വ്യക്തമാവുകയാണ് ചെയ്യുന്നത്; ഒപ്പം,ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദത്തിന്റെമൂലത്തില്‍തന്നെ ഈ വസ്തുതകള്‍ കഠാരകുത്തിക്കയറ്റുന്നു.ബൈബിളിലെവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത യോഹന്നാന്‍സ്‌നാപകന്റെ യഥാര്‍ത്ഥ നാമമായ ‘യഹ്‌യാ‘ ഖുര്‍ആനില്‍ വന്നത്യാദൃച്ഛികമാകാനിടയില്ലെന്ന് ഏതൊരു സാധാരണക്കാരന്നുംമനസ്സിലാക്കാവുന്നതേയുള്ളൂ. സകരിയ്യാ (عليه السلام)യുടെ വാര്‍ധക്യകാലത്ത്വന്ധ്യയായ ഭാര്യയില്‍ പുത്രനെ പ്രദാനം ചെയ്യുകയും പുത്രന് ‘യഹ്‌യാ‘യെന്ന് പേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത തമ്പുരാനില്‍നിന്ന്അവതീര്‍ണമായ ഗ്രന്ഥമായതിനാലാണ് ഖുര്‍ആനില്‍ ഇക്കാര്യത്തിലുംകൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങളുണ്ടായത് എന്ന് മാത്രമേചിന്തിക്കുവാന്‍ കഴിയുകയുള്ളൂ. ബൈബിളില്‍ സ്‌നാപകനെ കുറിക്കുവാന്‍ യോഹന്നാന്‍ എന്ന് മാത്രമെപ്രയോഗിക്കപ്പെട്ടിട്ടുള്ളൂവെന്നതും സ്വാഭാവികമാണ്. അദ്ദേഹത്തിന് ശേഷംപതിറ്റാണ്ടുകള്‍ ഏറെക്കഴിഞ്ഞ് രചിക്കപ്പെട്ട സുവിശേഷങ്ങളിലാണ്യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച പരാമര്‍ശങ്ങളുള്ളത്. നടേസൂചിപ്പിച്ചതുപോലെ തന്റെ കാലത്ത് അദ്ദേഹം ജനങ്ങളാല്‍ പൊതുവായിവിളിക്കപ്പെട്ടത് യോഹന്നായെന്നായിരിക്കണം. അതുകൊണ്ടുതന്നെവാമൊഴിയായി പ്രചരിച്ച അദ്ദേഹത്തിന്റെ ജീവിതകഥനങ്ങളിലുംഉപദേശങ്ങളിലും യോഹന്നായെന്ന പേരായിരിക്കണം പ്രധാനമായുംഉപയോഗിക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ടസുവിശേഷങ്ങളുടെ കര്‍ത്താക്കള്‍ യോഹന്നായെന്നാണ് അദ്ദേഹത്തിന്റെനാമമെന്ന് കരുതിയത് സ്വാഭാവികം മാത്രം. എന്നാല്‍ ബൈബിള്‍പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ക്ക് തങ്ങളുടെ ഗ്രന്ഥരചനയില്‍ദൈവനിവേശനമുണ്ടായിരുന്നുവെന്ന ക്രൈസ്തവ വിശ്വാസത്തിന് കോട്ടംതട്ടിക്കുന്ന പല തെളിവുകളിലൊന്നാണ് ഇതുമെന്ന വസ്തുതവിസ്മരിച്ചുകൂടാ. അങ്ങനെയൊരു ദൈവിക ഇടപെടലിന്റെ സ്വാധീനത്താല്‍രചിക്കപ്പെട്ടതായിരുന്നു സുവിശേഷങ്ങളെങ്കില്‍ തീര്‍ച്ചയായും സ്‌നാപകന്റെയഥാര്‍ത്ഥമായ ആത്മീയ നാമമായിരുന്നു അവയില്‍പ്രതിപാദിക്കേണ്ടിയിരുന്നത്. എ ന്നാല്‍ ജനങ്ങള്‍ക്കിടയില്‍പ്രചാരത്തിലിരുന്ന യോഹന്നാന്‍ എന്ന പേര് മാത്രമെ സുവിശേഷങ്ങള്‍ഉപയോഗിക്കുന്നുള്ളൂ. തങ്ങള്‍ക്ക് വാമൊഴിയായിപകര്‍ന്നുകിട്ടിയതിനേക്കാള്‍ അധികമായ യാതൊരു അറിവും സുവിശേഷകര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന വസ്തുതയാണല്ലോ ഇത്വെളിപ്പെടുത്തുന്നത്. യഹ്‌യായുടെ ലഖബ് ആയ ‘യോഹന്നാ‘യെക്കുറിച്ച് എന്തെങ്കിലുംഅറിവ് ഖുര്‍ആന്‍ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കു േമ്പാള്‍ അതിന്റെദൈവികത ഒന്നുകൂടി നമുക്ക് ബോധ്യപ്പെടുകയും സര്‍വ്വശക്തനായസ്രഷ്ടാവിന് മുമ്പില്‍ നമ്രശിരസ്‌കരാവുന്നതിലേക്ക് നാം നയിക്കപ്പെടുകയുംചെയ്യുന്നു. ‘യൂ‘, ‘ഹന്നാന്‍’ എന്നീ രണ്ട് വാക്കുകളുടെ സമ്മേളനത്തില്‍നിന്നാണ്യൂഹന്നായെന്ന പദമുണ്ടായിട്ടുള്ളതെന്നും ‘ഹന്നാന്‍’ എന്ന ഹിബ്രു പദം‘ഹനാന്‍’ എന്ന അരമായ മൂലത്തില്‍നിന്നുണ്ടായതാണെന്നും‘അനുകമ്പ‘യെന്നാണ് ഈ പദത്തിന് അര്‍ത്ഥമെന്നും നേരത്തെ സൂചിപ്പിച്ചത്ഓര്‍ക്കുക. ‘ഹനാന്‍’ എന്ന അറബി പദവും ഇതേഅര്‍ത്ഥമുള്‍ക്കൊള്ളുന്നതാണ്. അറബി–ഹിബ്രു–അരാമിക് തുടങ്ങിയഭാഷകളെല്ലാം ഒരേ സെമിറ്റിക് മൂലത്തില്‍നിന്നുണ്ടായവയാണല്ലോ. ഖുര്‍ആനില്‍ ഒരു തവണമാത്രമെ ‘ഹനാന്‍’ എന്ന പദംഉപയോഗിച്ചിട്ടുള്ളൂ; സൂറത്തുമര്‍യമിലെ പതിമൂന്നാം (19:13) സൂക്തത്തില്‍.ആ സൂക്തത്തിന്റെ മലയാളം ലിപ്യന്തരണം ഇങ്ങനെയാണ്: വ ഹനാനന്‍ മിന്‍ ലദുന്നാ വ സകാത്തന്‍ വ കാന തഖിയ്യാ ”ഈവചനത്തിന്റെ മലയാള പരിഭാഷ ”നമ്മുടെ പക്കല്‍നിന്നുള്ള അനുകമ്പയുംപരിശുദ്ധിയും നല്‍കി; അദ്ദേഹം (യഹ്‌യാ) ധര്‍മ്മനിഷ്ഠയുള്ളവനായിരുന്നു” (19:13)വെന്നാണ്. ഈ വചനത്തില്‍ യഹ്‌യായെക്കുറിച്ച് ‘നമ്മുടെ പക്കല്‍നിന്നുള്ളഅനുകമ്പ‘ (ഹനാനന്‍ മിന്‍ ലദുന്ന)യെന്ന് പ്രയോഗിച്ചത് പ്രത്യേകംശ്രദ്ധേയമാണ്. യഹ്‌യാ ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ‘യാണെന്നര്‍ത്ഥം.യൂഹന്നയെന്ന പദത്തിനര്‍ത്ഥം ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ‘യെന്നാണെന്ന്മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. ‘യോഹന്ന‘യിലെ അതേ ഹനാന്‍ തന്നെയാണ്ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. യൂഹന്നയിലെ യൂ ഒഴിവാക്കിഅതിന്റെ മൂലരൂപത്തിന് തത്തുല്യമായ ‘ഹനാന്‍’ എന്ന്പ്രയോഗിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ഇവിടെ ‘യൂ‘ ഒഴിവാക്കിയിരിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘യഹോവ‘യുടെ ചുരുക്കമായാണ് ‘യൂ‘യെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന്നേരത്തെ സൂചിപ്പിച്ചുവല്ലോ. അറബിയില്‍ ഏകദൈവത്തെക്കുറിക്കുവാന്‍യഹോവയെന്ന് ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ യഹോവയുടെചുരുക്കപ്പേരായ ‘യൂ‘യെന്ന് ഖുര്‍ആനില്‍ പ്രയോഗിക്കുന്നത് സംഗതമല്ലല്ലോ.യൂഹന്നായെന്നത് യഹ്‌യായുടെ യഥാര്‍ത്ഥ നാമമല്ലെന്നും അദ്ദേഹത്തിന്റെസ്വഭാവ സവിശേഷതകളുടെ അടിസ്ഥാനതില്‍ ജനം വിളിച്ചിരുന്നപേരായിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സവിശേഷത മാത്രമാണ്വെളിപ്പെടുത്തുന്നതെന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ‘യെന്ന അര്‍ത്ഥത്തിലുള്ള യൂഹന്നായെന്ന്അതേപോലെ അറബിയില്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍ ആ പദംഅര്‍ത്ഥരഹിതമാകുമായിരുന്നു. യൂഹന്നായെന്നത് അദ്ദേഹത്തിന്റെപേരല്ലല്ലോ. എന്നാല്‍ ‘യൂ‘ ഒഴിവാക്കിക്കൊണ്ട് ‘ദൈവത്തില്‍നിന്നുള്ള ഹനാന്‍’എന്ന് കൃത്യമായി ഖുര്‍ആന്‍ പ്രയോഗിച്ചത് കാണുമ്പോള്‍ അതിന്റെസൂക്ഷ്മതയും കൃത്യതയും നമുക്ക് വ്യക്തമായി മനസ്സിലാവുകയുംതെറ്റുപറ്റാത്ത സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആനെന്ന് സുതരാംബോധ്യപ്പെടുകയും ചെയ്യുന്നു. ഖുര്‍ആനില്‍ ഒരേയൊരു സ്ഥലത്ത് മാത്രമെഹനാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളൂവെന്നും അത്യഹ്‌യായെക്കുറിച്ചാണെന്നതുംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ആര്‍ക്കാണ് അതിന്റെ ദൈവികത ബോധ്യപ്പെടാതിരിക്കുക? ഇനി നാം ചോദ്യത്തിലേക്ക് തിരിച്ചുപോവുക. ഖുര്‍ആനിലെസൂറത്തുമര്‍യം ഏഴാം വചനത്തില്‍ (19:7) പറയുന്നതെന്താണ്? ”ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപറ്റിസന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു.മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല” (വി.ഖു.19:7) ഈ വചനം രണ്ടുതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.: ഒന്ന്) ഇവിടെ ”ലം നജ്അല്‍ ലഹു മിന്‍ ഖബ്‌ലു സമിയ്യാ”യെന്ന വചനഭാഗത്തെയാണ് ”മുമ്പ് ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല”യെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ‘സമിയ്യന്‍’എന്ന പദത്തെയാണ് പേരുള്ളവന്‍ എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത്. ഇതിന് ”മിഥ്‌ലന്‍” എന്നും ”ശബീഹന്‍” എന്നുമെല്ലാം അര്‍ത്ഥമുണ്ട്. അദ്ദേഹത്തെ പോലെയുള്ളവന്‍ എന്നര്‍ത്ഥം. അപ്പോള്‍ ഈ വചനഭാഗത്തിന്” മുമ്പ് ആരെയും അദ്ദേഹത്തെപ്പോലെയുള്ളവനാക്കിയിട്ടില്ല” എന്ന അര്‍ത്ഥം വരും. വൃദ്ധനായ പിതാവിന് വന്ധ്യയായ ഭാര്യയിലുണ്ടായകുഞ്ഞാണ് യഹ്‌യ. ഇങ്ങനെയൊരു സംഭവം അദ്ദേഹത്തിന് മുമ്പുണ്ടായിട്ടില്ല. ഈ അര്‍ത്ഥത്തില്‍ യഹ്‌യായെപ്പോലെ ഒരാള്‍ അദ്ദേഹത്തിന്മുമ്പുണ്ടായിട്ടില്ലെന്നാണ് ഈ വചനത്തിന് ചില പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനം. രണ്ട്) ഈ വചനഭാഗത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം പരിഗണിച്ചുകൊണ്ട് ‘യഹ്‌യാ‘യെന്ന പേര് സ്‌നാപകനുമുമ്പ് മറ്റാര്‍ക്കുമുണ്ടായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ വ്യാഖ്യാനം. രണ്ട് വ്യാഖ്യാനങ്ങള്‍ പ്രകാരം പരിശോധിച്ചാലും ഈ ഖുര്‍ആന്‍ സൂക്തത്തില്‍ യാതൊരു വിധ അബദ്ധവുമില്ലെന്നതാണ് വാസ്തവം. യഹ്‌യാ(അ)ക്കുമുമ്പ് വൃദ്ധനായ പിതാവിന് വന്ധ്യയായ മാതാവിലുണ്ടായ ഒരു കുഞ്ഞിന്റെ കഥ ബൈബിളോ ഖുര്‍ആനോ പരാമര്‍ശിക്കുന്നില്ല. രണ്ടാമത്തെ വ്യാഖ്യാനത്തില്‍ കടിച്ചുതൂങ്ങി ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ ഖുര്‍ആനിന്റെ പ്രോജ്ജ്വല പ്രകാശത്തിന് മുമ്പില്‍ കരിഞ്ഞുവീഴുന്നതാണ് നാം കണ്ടത്. യഹ്‌യായെന്ന ഒരു നാമം സ്‌നാപകനുമുമ്പ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടതായി സൂചിപ്പിക്കുന്ന രേഖകളൊന്നും തന്നെയില്ല. യഹ്‌യാ=യോഹന്നാന്‍ എന്ന സമവാക്യം ഖുര്‍ആനിന്‍േറതല്ല. അതുകൊണ്ടുതന്നെ അത് വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തകരും. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളാകട്ടെ ഓരോ വിമര്‍ശനങ്ങളുന്നയിക്കപ്പെടുമ്പോഴും പൂര്‍വ്വാധികം പ്രോജ്ജ്വലമായി വിളങ്ങുക മാത്രേമയുള്ളൂ.