ഇണകൾ

മുഹമ്മദ് നബിയുടെ (സ) വിവാഹങ്ങളിലൊന്നായ ഉമൈമയുമായുള്ള വിവാഹം, അവിഹിത ബന്ധവും സ്ത്രീ പീഢനവുമെല്ലാമായി ചിത്രീകരിക്കാനുള്ള ഇസ്‌ലാമോഫോബുകളുടെ നുണകൾ കൈയ്യോടെ പിടികൂടപ്പെട്ടിട്ട് അൽപ്പം കാലമായി. തരികിടകളുടെ രണ്ടാം ഭാഗവുമായി ഇസ്‌ലാമോഫോബുകൾ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ പക്ഷെ ഹദീസിലെ പദങ്ങളെ ദുർവ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും, ഉമൈമയുമായുള്ള വിവാഹം യഥാർത്ഥ വിവാഹമായിരുന്നില്ല എന്ന് വരുത്തി തീർക്കാനാണ് കുത്സിത ശ്രമം. ഈ വിമർശനത്തിൻ്റെ ഉള്ളുകള്ളി തുറന്നു കാട്ടുന്നതിന് മുമ്പ്, വിഷയാസ്പദമായ ഹദീസുകളുടെ ഒരു ‘കരട് പരിഭാഷ’ ഇവിടെ ചേർക്കാം:

1. ”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)

2. ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ (ആയിരുന്നു അവർ). അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് (ഹിബത് വിവാഹത്തിനായി) സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)

3. “പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)

*******************************

വിമർശനം: 5255-ാം നമ്പർ ഹദീസിൽ നബി ഉമൈമയെ വിവാഹം ചെയ്തതായി പറയുന്നില്ല. അപ്പോൾ, അവിവാഹിതയായ ഉമൈമയെ പീഡിപ്പിക്കാനാൻ വേണ്ടിയല്ലെ പ്രവാചകൻ തോട്ടത്തിലെ വീട്ടിലേക്ക് പോയത് ?

മറുപടി:

ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന് മുകളിലും താഴെയും (5254, 5256) ഉള്ള ഹദീസുകളിൽ നിന്ന് അൽപ്പമെങ്കിലും ബുദ്ധിയും നീതിബോധവുമുള്ളവന് വ്യക്തമാവുന്നു. ഈ രണ്ട് ഹദീസിനും ഇടയിൽ ഉദ്ധരിക്കപ്പെട്ട ഹദീസിൽ (5255) വിവാഹത്തെ കുറിച്ച് ആവർത്തിച്ച് പറയുന്നില്ല എന്നത് കൊണ്ട് അത് ഒരു അവിഹിത ബന്ധമാണെന്ന് ചിന്തിക്കണമെങ്കിൽ അൽപ്പമൊന്നും ബുദ്ധിമാന്ദ്യം പോര !

“അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു” എന്ന് ഹദീസിൽ തന്നെ കാണാം. അപ്പോൾ, പോറ്റുമ്മ ഉള്ളപ്പോളായിരുന്നു ഭാര്യാ സന്ദർശനം. അല്ലാതെ “ഒറ്റക്കു താമസിക്കുന്ന”, “അവിവാഹിത”യായ പെണ്ണിൻ്റെ അടുത്തേക്കല്ല പോയത്.

ഇഷ്ടമില്ലെന്ന് തോന്നിയപ്പോൾ കുടുംബത്തിൻ്റെ അടുത്തേക്ക് അയക്കുകയാണ് ചെയ്തത്. പീഢനശ്രമം പരാജയപ്പെട്ടതായിരുന്നെങ്കിൽ “കുടുംബത്തിൻ്റെ അടുത്ത് പോകരുത്, പറയരുത് ” എന്നൊക്കെ അപേക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

പ്രവാചകാനുചരന്മാർ സംഭവം ഉദ്ധരിച്ചു എന്നത് തന്നെ സംഭവത്തിൻ്റെ ഉള്ളടക്കത്തിൽ അസഭ്യങ്ങളൊന്നും ഇല്ലെന്നും വിവാഹബന്ധം സ്ഥാപിതമായിരുന്നു എന്നും തെളിയിക്കുന്നു. “അല്ലാഹുവിൻ്റെ തിരുദൂതൻ” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിൻ്റെ അവിഹിതത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുചരന്മാരും അനുചരന്മാരുടെ അനുചരന്മാരുമൊക്കെ സംഭവം നിവേദനം ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ചിന്തിക്കുമൊ? അങ്ങനെ ഒരു സംഭവമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അക്കാലഘട്ടത്തിലെ കപടവിശ്വാസികൾ അത് വ്യഭിചാര ആരോപണമായി കൊട്ടിഘോഷിക്കാതെ ഇരിക്കുമായിരുന്നൊ? മരുഭൂമിയിൽ ഉറങ്ങി പോയ പ്രവാചക പത്നിയെ സഹായിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി കപടവിശ്വാസികൾ വ്യഭിചാര ആരോപണവുമായി നടന്നത് ചരിത്രത്തിൻ്റെ ഭാഗമായിരിക്കെ !

ഇങ്ങനെ സാമാന്യ ബുദ്ധിക്ക് എതിരായ പല ഘടകങ്ങളും വിമർശകരുടെ അവിഹിത ആരോപണത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.

*******************************

വിമർശനം:

എന്തു കൊണ്ടാണ് ഉമൈമയുടെ കഥ ഹദീസുകളിൽ പല ഭാഗങ്ങളായി കിടക്കുന്നത്? എന്ത് കൊണ്ടാണ് ക്രമരഹിതമായി കഥ അവതരിക്കപ്പെട്ടിരിക്കുന്നത്?

മറുപടി:

ഹദീസുകളിൽ കഥകൾ ഉണ്ടാവാമെങ്കിലും; ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. ഉദാഹരണത്തിന് ഉമൈമ:യുടെ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നത് ‘കിതാബു ത്വലാക് ‘(كتاب الطلاق) അഥവാ ‘വിവാഹമോചനം’ എന്ന ഭാഗത്തിൽ, “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന അധ്യായത്തിലാണ്. (باب من طلق وهل يواجه الرجل امرأته بالطلاق) അഥവാ, ഈ ഹദീസുകളുടെ ഉദ്ദേശ്യം “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന വിവാഹ മോചന മര്യാദകൾ പഠിപ്പിക്കുകയാണ്. അതല്ലാതെ ഉമൈമയുടെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല.

*******************************

വിമർശനം:

ഉമൈമയെ പ്രവാചകൻ വിവാഹം ചെയ്തു എന്ന് ഈ ഹദീസുകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു ഹദീസിൽ “വിവാഹാലോചനയും” ആയിട്ടാണ് വന്നത് എന്നുണ്ടല്ലൊ ?

മറുപടി:

ഉമൈമയുടെ പേര് പ്രസ്‌താവിക്കപ്പെട്ട, അടുത്തടുത്തായി ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസുകളിൽ, പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എന്ന് സന്ദേഹ രഹിതമായി ബോധ്യമാവുന്നതാണ്. “വിവാഹാലോചനയു”മായാണ് പ്രവാചകൻ (സ) വന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ്, തൻ്റെ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ‘കിതാബി’ൽ (ഭാഗം) വ്യത്യസ്‌തമായ ഒരു ‘ബാബി’ ൽ (അദ്ധ്യായം) ആണ് ഇമാം ബുഖാരി ഉദ്ധരിക്കുന്നത്. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ. ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്നാണ് അദ്ധ്യായത്തിൻ്റെ പേര്. ഉമൈയുടെ ഹദീസുകൾക്ക് ശേഷം ഒരുപാട് അപ്പുറമാണ് (ഹദീസ് നമ്പർ: 5637) ഈ ഹദീസ്. ഉമൈമയുടെ സംഭവത്തിൽ നിന്നും, വിശദാംശങ്ങളിലും വ്യത്യസ്തമാണ് ഈ സംഭവം. അതു കൊണ്ട് തന്നെ ഇത് രണ്ടും രണ്ട് സംഭവങ്ങളാണ് എന്ന് ന്യായമായും മനസ്സിലാക്കാം.

ഈ ഹദീസിൻ്റെ രത്നചുരുക്കം ഇതാണ്:

സഹ്‌ലിബ്നു സഅ്ദ് (റ) പറഞ്ഞു: അറബികളിൽപ്പെട്ട ഒരു സ്ത്രീയുടെ വിവാഹാലോചന പ്രവാചകനോട് (സ) പറയപ്പെട്ടു. അപ്പോൾ വിവാഹമാലോചിക്കപ്പെടുന്ന സ്ത്രീയുടെ അടുത്തേക്ക് ആളെ അയക്കാൻ അദ്ദേഹം (സ) അബൂ ഉസൈദിനോട് കൽപ്പിച്ചു. അപ്പോൾ അബൂ ഉസൈദ് ആളെ അവളുടെ അടുത്തേക്ക് അയച്ചു. അപ്പോൾ അവൾ വരികയും ബനൂ സാഇദക്കാരുടെ പൊതു സമ്മേളന കോട്ടയിൽ ഇറങ്ങുകയുമുണ്ടായി. അങ്ങനെ പ്രവാചകൻ (സ) പുറപ്പെടുകയും അവളുടെ അടുത്തെത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവളുടെ അടുത്തേക്ക് കടന്നുചെന്നു. അപ്പോൾ അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു. പ്രവാചകൻ (സ) അവരോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞു: “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു”. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: എന്നിൽ നിന്നും നിനക്ക് ഞാൻ സ്വമേധയാ രക്ഷ തന്നിരിക്കുന്നു. അവിടെ ഒരുമിച്ചു കൂടിയിരുന്നവർ അവളോട് ചോദിച്ചു: അത് ആരാണെന്ന് നിനക്ക് അറിയാമൊ ? അവൾ പറഞ്ഞു: അറിയില്ല. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതനാണത്; നിന്നെ വിവാഹാന്വേഷണവുമായി വന്നത്. അവൾ പറഞ്ഞു: അദ്ദേഹവുമായി വിവാഹത്തിനുള്ള അവസരം നഷ്‌ടപ്പെട്ട ഞാൻ എത്ര നിർഭാഗ്യവതി. അങ്ങനെ നബിയും അനുചരന്മാരും ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിന് നേരെ ചെന്ന് അവിടെ ഇരുന്നു. എന്നിട്ട് പറഞ്ഞു: സഹ്‌ലേ, ഞങ്ങൾക്ക് വെള്ളം തരൂ! അങ്ങനെ ഞാൻ ഈ കുടിവെള്ള പാത്രം പുറത്തെടുത്ത് അതിൽ അദ്ദേഹത്തിന് വെള്ളം കൊടുത്തു. ഉപനിവേദകൻ കൂട്ടിച്ചേർത്തു: സഹൽ ഞങ്ങൾക്കായി ആ കുടിവെള്ള പാത്രം പുറത്തെടുത്തു, ഞങ്ങൾ എല്ലാവരും അതിൽ നിന്ന് കുടിച്ചു. പിന്നീട് ഉമർ ബിൻ അബ്ദുൽ അസീസ് സഹലിനോട് ആ പാത്രം ഒരു സമ്മാനമായി നൽകണമെന്ന് അഭ്യർത്ഥിക്കുകയും അദ്ദേഹം അത് സമ്മാനമായി നൽകുകയും ചെയ്തു.

ഇതാണ് സംഭവം. മുമ്പ് സൂചിപ്പിച്ചതു പോലെ ഉമൈമയുടെ സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ല. ഇവിടെ പെണ്ണു കാണൽ ചടങ്ങാണ് നടക്കുന്നത്. ഉജമു ബനീ സാഇദ (أُجُمِ بَنِي سَاعِدَةَ) ബനൂ സാഇദ ഗോത്രക്കാരുടെ സമ്മേളന കോട്ടയിലാണ് പെണ്ണു കാണൽ. എന്നു വെച്ചാൽ ഒരു പൊതു സ്ഥലത്താണ് പെണ്ണു കാണുന്നത് എന്നർത്ഥം. പുറത്ത് ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിൽ (سَقِيفَةِ بَنِي سَاعِدَةَ) പ്രവാചക അനുചരന്മാർ ഇരിക്കുന്നുണ്ട്. അവർ പ്രവാചകൻ്റെയും ആ സ്ത്രീയുടെയും സംസാരം കേട്ടതു കൊണ്ടാണല്ലൊ “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു” എന്ന് പറഞ്ഞ ആ സ്ത്രീയോട് പുറത്തിരിക്കുന്നവർ “അത് ആരാണെന്ന് നിനക്ക് അറിയാമൊ ?” എന്ന് ചോദിച്ചത്. സ്വന്തം ഭാര്യ അല്ലാത്തതു കൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കാൻ പ്രവാചകൻ (സ) കൈ നീട്ടിയിട്ടില്ല. അവരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. പെണ്ണു കാണൽ ചടങ്ങിൽ ആണും പെണ്ണും അൽപ്പം മാറി നിന്ന് സംസാരിക്കൽ സ്വാഭാവികമായ ഒരു പതിവാണ്. പെണ്ണിന് സംസാരിക്കാൻ താൽപര്യമില്ലാത്തത് മനസ്സിലായപ്പോൾ പ്രവാചകൻ (സ) സ്വമേധയാ പിൻമാറുകയുണ്ടായി. എന്നാൽ തൻ്റെ അടുത്ത് വന്നത് പ്രവാചകനല്ല എന്ന് തെറ്റിദ്ധരിച്ചാണ് ഈ സ്ത്രീ അനിഷ്ടം പ്രകടിപ്പിച്ചത്. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്ന്, ആ സ്ത്രീ പ്രവാചകൻ വന്നപ്പോൾ തല താഴ്ത്തി നിൽക്കുകയായിരുന്നു എന്ന് فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا ഹദീസിൽ തന്നെ പറയുന്നുണ്ട്. അപ്പോൾ അദ്ദേഹത്തെ ശരിക്കും ശ്രദ്ധിച്ചിട്ടില്ല എന്നർത്ഥം.

രണ്ട്, പ്രവാചകനെ (സ) തിരിച്ചറിയാൻ പരിചയമില്ലാത്തവർക്ക് പ്രയാസമായിരുന്നു. കാരണം ഒരു പ്രവാചകന് സാധാരണയായി ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ചിത്രമായിരുന്നില്ല, യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റേത്. ഒരു സുന്ദരനായ യുവാവായിട്ടെ തോന്നുകയുള്ളു. ഒരു പ്രവാചകനാവുമ്പോൾ അൽപ്പം പ്രായവും അനുഭവങ്ങൾ നിഴലിട്ട ഗാംഭീര്യവും സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടേക്കാം. പ്രവാചകൻ്റെ ഈ യുവ സഹജമായ പ്രസരിപ്പും അബൂ ബക്കറിൻ്റെ പ്രായം തോന്നിക്കുന്ന രൂപവും കണ്ട് അബൂ ബക്കറാണ് പ്രവാചകൻ എന്ന് മദീനക്കാർ ഹിജ്റയുടെ വേളയിൽ തെറ്റിദ്ധരിച്ചിരുന്നു.(സ്വഹീഹുൽ ബുഖാരി: 3911) അപ്പോൾ ബനൂ സാഇദക്കാരുടെ സമ്മേളന നഗരിയിൽ അവൾ പ്രവാചകനെയും കാത്തു നിൽക്കുന്നതിനിടയിൽ ഒരു ചെത്ത് പയ്യൻ വന്ന് സംസാരിച്ചപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. പിന്നീട് ആ ചെറുപ്പക്കാരനായ പയ്യനാണ് മുഹമ്മദ് നബി എന്ന് മനസ്സിലായപ്പോൾ താൻ നഷ്ടക്കാരി ആയി പോയല്ലൊ എന്ന് അവൾ വിലപിച്ചു.

ഇത്രയെ ഈ സംഭവത്തിലും ഉള്ളു. അവിഹിതമൊ സ്ത്രീ പീഢനമൊ ഒന്നും ഈ സംഭവത്തിലും ഇല്ല. ഒരു സാധാരണ പെണ്ണുകാണൽ മാത്രം.

ഈ രണ്ട് സംഭവങ്ങളെയും കൂട്ടി കുഴച്ച് “വിവാഹ”ത്തെ അസാധുവാക്കാൻ വകുപ്പില്ല എന്ന് ചുരുക്കം.

*******************************

വിമർശനം:

രണ്ടാമതു പറഞ്ഞ സംഭവത്തിലെ സ്ത്രീയുടെ പേരും വിവരങ്ങളും സംഭവത്തിൻ്റെ വിശദാംശങ്ങളും പശ്ചാത്തലവുമൊന്നും എന്ത് കൊണ്ട് ഹദീസ് വ്യക്തമാക്കിയില്ല.?

മറുപടി: ഇതിന് മറുപടി മുമ്പ് വിവരിച്ച് കഴിഞ്ഞു. ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. അഥവാ, ഹദീസുകളുടെ ഉദ്ദേശ്യം മതപരമായ വിധികളും മാതൃകകളും നിയമങ്ങളും പഠിപ്പിക്കുകയാണ്. അതല്ലാതെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ എന്ന ഭാഗത്തിൽ, ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്ന അദ്ധ്യായത്തിലാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത്. വിവാഹാലോചനയെ സംബന്ധിച്ച് വിശദീകരിക്കാനല്ല, വിവാഹാലോചനക്ക് ശേഷം, തുടർന്നു വിവരിക്കുന്ന സംഭവം (വെള്ളം കുടിച്ചതും പാനപാത്രം കൈമാറിയതുമൊക്കെ) സൂചിപ്പിക്കുകയായിരുന്നു ഹദീസിൻ്റെ ലക്ഷ്യം.

*******************************

വിമർശനം:

“നീ നിൻ്റെ ശരീരം എനിക്ക് ഇഷ്ടദാനം ചെയ്യൂ” എന്ന് നബി ഉമൈമയോട് പറഞ്ഞല്ലൊ. നബിക്ക് ശരീരം ദാനം ചെയ്യുന്ന സ്ത്രീകൾ എന്ന പ്രയോഗം ക്വുർആനിലും കാണാം. ഇത് അവിഹിത ബന്ധങ്ങളെ അല്ലെ സൂചിപ്പിക്കുന്നത്?

മറുപടി: തീർച്ചയായും അല്ല. ഇവിടെ രണ്ട് കൃത്രിമങ്ങൾ വിമർശകർ ക്വുർആനിലും ഹദീസിലും നടത്തുന്നുണ്ട്.

ഒന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” ദാനം ചെയ്യാൻ പറഞ്ഞാൽ തന്നെ അതിൽ അശ്ലീലമായി ഒന്നും തന്നെയില്ല. കാരണം സ്വന്തം ഭാര്യയോടാണ് അദ്ദേഹമത് പറയുന്നത് എന്ന് ഓർക്കണം.

മറ്റൊന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” തരാൻ പറഞ്ഞിട്ടില്ല എന്നുള്ളതാണ്. പ്രവാചകന് “ശരീരം” ദാനം ചെയ്ത സ്ത്രീകളെ കുറിച്ച് ക്വുർആനിലും പരാമർശമില്ല.

ഉമൈമയോട് പ്രവാചകൻ (സ) പറഞ്ഞത് “ഹബ് നഫ്സകി ലീ” هَبِي نَفْسَكِ لِي

”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നാണ്. വാചകത്തിൻ്റെ നേരിട്ടുള്ള വിവർത്തനം. “സ്വന്തത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത” സ്ത്രീകളെ കുറിച്ചാണ് ക്വുർആനും സംസാരിക്കുന്നത്. ഇവിടെ ഒന്നും തന്നെ “ശരീരം” എന്ന അർത്ഥം വരുന്നില്ല.”നഫ്സ് ” (نفس) “സ്വന്തത്തെ” എന്നുള്ളതിന് വിമർശകരാണ് “ശരീരത്തെ” എന്ന് അർത്ഥം നൽകുന്നത്.

ഗൂഗിളിൽ, “نفس meaning” എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കുക, ഇതൊക്കെയാണ് സാധാരണയായി കണ്ടെത്തുന്ന അർത്ഥങ്ങൾ:

self Nafs (نَفْس) is an Arabic word occurring in the Quran, literally meaning “self”, and has been translated as “psyche”, “ego” or “soul”. https://en.wikipedia.org › wiki › N… (Nafs – Wikipedia) نَفْس – heart نَفْس – Human being as an individual – Character of a person as presented to others – human being… المزيد نَفْس – intellect نَفْس – mind; psyche; soul; spirit; pneuma نَفْس – The most basic and important quality of something – essence; nature; self; subject (Almani Arabic English dictionary)

“സ്വദേഹത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത സ്ത്രീകൾ” എന്ന് ചില ക്വുർആൻ പരിഭാഷകളിലെ പ്രയോഗവും വിമർശകർ അശ്ലീലവൽക്കരിക്കാറുണ്ട്. “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്നുണ്ടല്ലൊ. അപ്പോൾ ശരീരത്തെ വിവാഹമൊന്നും കൂടാതെ കൊടുക്കുന്ന ഏർപ്പാടാണ് ഇത് എന്ന് അവർ ദുർവ്യാഖ്യാനിക്കുന്നു. എന്നാൽ “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്ന പദമുണ്ടെങ്കിലും “സ്വന്തത്തെ ” എന്നെ അവിടെ ഭാഷാപരമായി ഉദ്ദേശിക്കപ്പെടുകയുള്ളു. സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവയിൽ എല്ലാം ദേഹം ഉണ്ട്. പക്ഷെ സ്വന്തം, അവൻ, ഇവൻ എന്നത് ബഹുമാന സ്വരത്തോടെ വിളിക്കുന്ന പദങ്ങളാണ് സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവ. ശരീരം അവയിൽ ഒന്നും തന്നെ അർത്ഥ ലക്ഷ്യമല്ല. തിരുമേനി എന്ന പദത്തിൽ മേനി (ശരീരം) ഉണ്ടെങ്കിലും ശരീരം ഉദ്ദേശിച്ചല്ല പറയുന്നത്, ആദരവോടെയുള്ള അഭിസംബോധന രീതി മാത്രമാണത്.

ചുരുക്കത്തിൽ പ്രവാചകൻ (സ) ആരോടും “ശരീരം” ചോദിച്ചിട്ടില്ല. പ്രവാചകന് ഒരു സ്ത്രീയും “ശരീരം” ഓഫർ ചെയ്തിട്ടുമില്ല.

രണ്ട്, സ്വന്തം ശരീരം ദാനം ചെയ്യാൻ ശരീരം ആരുടെയും ഉടമസ്ഥതയിൽ ഉള്ളതല്ല എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക് സാധിക്കില്ല. “എൻ്റെ നഫ്സ് (സ്വദേഹം, സ്വത്വം) ആരുടെ കയ്യിലാണൊ ആ അല്ലാഹു തന്നെ സത്യം…” എന്നായിരുന്നു പ്രവാചകൻ സാധാരണയായി ആണയിട്ടിരുന്ന വാചകം. (തുർമുദി: 2169)

അഥവാ ആരും സ്വന്തത്തെ (സ്വത്വം, സ്വവ്യക്തിത്വം, സ്വശരീരം, ആത്മാവ് എന്നിവ എല്ലാമടങ്ങിയതായ “സ്വന്ത” ത്തെ) ഉടമപ്പെടുത്തുന്നില്ല. അല്ലാഹുവാണ് ഏവരുടെയും “സ്വന്തത്തിന്” ഉടമ. ഉടമപ്പെടുത്താത്ത ഒന്ന് എങ്ങനെയാണ് മറ്റൊരാൾക്ക് ദാനം ചെയ്യുക. തീർച്ചയായും അത് സാധ്യമല്ല.

അപ്പോൾ പിന്നെ, ”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നും. ” ഞാൻ എൻ്റെ സ്വന്തത്തെ താങ്കൾക്ക് വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞാൽ എന്താണ്.

അതിനർത്ഥം മഹ്ർ അഥവാ വിവാഹ മൂല്യം തരാതെ താങ്കൾക്ക് എന്നെ വിവാഹം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് ഞാൻ താങ്കൾക്ക് ഇഷ്ടദാനം ചെയ്യുന്നു എന്ന, തീർത്തും സഭ്യമായ ഒരു വിവാഹാലോചന പ്രയോഗം മാത്രമാണത്.

”മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

”ഞാന്‍ എന്നെ/എൻ്റെ സ്വന്തത്തെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

ഇത്തരം വിവാഹം ഹിബത്ത് വിവാഹം എന്നാണ് വിളിക്കപ്പെടുന്നത്.

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് നബിക്ക് ദാനം ചെയ്യുന്നു. പ്രവാചകന് വേണമെങ്കിൽ മഹ്ർ തരാതിരിക്കാം.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33:50 ന്റെ വ്യാഖ്യാനം)

ചുരുക്കത്തിൽ ഉമൈയോട് പ്രവാചകൻ (സ) ശരീരം ചോദിച്ചിട്ടുമില്ല, ഉമൈമ ശരീരം പ്രവാചകന് നിരസിച്ചിട്ടുമില്ല. മഹ്ർ ഒഴിവാക്കി, വിവാഹം ഹിബത്ത് വിവാഹമാക്കി പരിവർത്തിപ്പിക്കാൻ തയ്യാറുണ്ടൊ എന്ന് ഇളവ് ചോദിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. വിമർശകർക്ക് മനസ്സിലായില്ലെങ്കിലും ഉമൈമക്ക് – അറബി ആയതിനാൽ – അത് മനസ്സിലായി. “ഒരു പണക്കാരി മഹ്ർ വാങ്ങാത്ത ഒരു ദരിദ്രനുമായുള്ള ഹിബത്ത് വിവാഹത്തിന് എങ്ങനെ തയ്യാറാവും?” എന്നായിരുന്നു അവരുടെ പ്രതികരണം. (അല്ലാതെ, ശരീരം ദാനം ചെയ്തു കൊണ്ടുള്ള വ്യഭിചാരത്തിന് താൻ തയ്യാറല്ല എന്നായിരുന്നില്ല. ) എൻ്റെ വിവാഹം പൊടിപൊടിക്കണമെന്ന് ചിന്തിച്ച ഒരു Material girl complex ഉമൈമയെ പിടികൂടിയിരിക്കാം. ആർഭാഢ രഹിതവും സരളവുമായ വിവാഹച്ചടങ്ങിനുള്ള ഈ അഭ്യർത്ഥനയാവാം അവരിൽ വരനായ പ്രവാചകനോടുള്ള അനിഷ്ടം സൃഷ്ടിച്ചത്. ഏതായിരുന്നാലും ലൈംഗിക അർത്ഥമൊ അസഭ്യ പ്രയോഗമൊ ഒന്നും ഈ സംഭാഷണത്തിൽ ഇല്ലെന്ന് സ്പഷ്ടം. മഹ്റിനെ സംബന്ധിച്ച അഭിപ്രായ വ്യാത്യാസം മാത്രമാണ് നടന്നത്.

*******************************

വിമർശനം:

ഉമൈമയുടെ ഹദീസിൽ പ്രവാചകനെ ഉമൈമ “അങ്ങാടി പയ്യൻ” എന്ന് വിളിച്ചില്ലെ?”

മറുപടി: ഇല്ല. വിമർശകർ ഹദീസിലെ പദാർത്ഥങ്ങളെ വികലമാക്കുക മാത്രമാണ് ഈ ദുർവ്യാഖ്യാനത്തിലൂടെ ചെയ്യുന്നത്. മഹ്ർ വിട്ടു കളയാൻ തയ്യാറാവുമൊ എന്ന് ആരാഞ്ഞ പ്രവാചകനോട് وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ “ഒരു രാജ്ഞി സൂക്വ (السُّوقة) ക്ക് വിവാഹമൂല്യം വിട്ടു വീഴ്ച്ച ചെയ്യുമൊ?” എന്നാണ് പറഞ്ഞത്. “സൂക്വ” ( السُّوقة ) എന്ന പദത്തിനർത്ഥം പ്രജ, രാജാവല്ലാത്തവൻ എന്നൊക്കെയാണ്. അഥവാ, രാജ കുടുംബത്തിൽ ജനിക്കാത്ത, പണക്കാരനല്ലാത്ത ഒരു വ്യക്തിയുമായി വിവാഹത്തിൽ ഏർപ്പെടുമ്പോൾ വിവാഹമൂല്യവും വിട്ടു കളയുകയൊ ?

“അങ്ങാടി പയ്യൻ” “അങ്ങാടിക്കാരൻ” എന്നൊക്കെ അർത്ഥം വരുന്ന അറബി പദം “സൂക്കി” (ﺳﻮﻗﻲ) എന്നാണ്. രാജാവല്ലാത്ത സർവ്വരും, അത് മന്ത്രിയാണെങ്കിൽ പോലും “സൂക്വ” ( السُّوقة ) എന്ന പദത്തിൻ്റെ ഉള്ളടക്കത്തിൽ ഉൾപ്പെടും. രാജാവ് നയിക്കുന്ന സർവ്വരും സൂക്വയാണ് ; അതെത്ര ഉന്നതനായാലും ശരി. ഇത് ഹദീസ് പണ്ഡിതരും അറബി ഭാഷാ പണ്ഡിതരും ഒരുപോലെ വിശദീകരിക്കുന്നുണ്ട്. (ഫത്ഹുൽ ബാരി: ഇബ്നു ഹജർ അൽ അസ്കലാനി: 9:358)

ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുള്ള, ജാഹിലി കാലഘട്ടത്തിലെ കവികളുടെ കവിത ഉദ്ധരിച്ചു കൊണ്ട് ഇബ്നുൽ ജൗസി ഈ പദത്തിൻ്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട്. (കശ്ഫുൽ മുശ്കിൽ: ഇബ്നുൽ ജൗസി: 2:133)

*******************************

വിമർശനം:

“നിന്നിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം “ഇറങ്ങി പോടാ പുല്ലേ” എന്നല്ലെ? പിശാചിൽ നിന്നൊക്കെയല്ലെ ശരണം തേടുക ? നബിയെ ഉമൈമ നികൃഷ്ടനായി കണ്ടു എന്നല്ലെ ഇത് സൂചിപ്പികുന്നത്?

മറുപടി: തീർച്ചയായും അല്ല. തങ്ങൾക്ക് ബന്ധത്തിൽ താൽപര്യമില്ലാത്ത പുരുഷന്മാരോട് പണ്ടു കാലത്ത്, സ്ത്രീകൾ സാധാരണയായി അനിഷ്ടം പ്രകടിപ്പിച്ചിരുന്ന ഒരു ഭാഷാ പ്രയോഗം മാത്രമാണിത്. ഇക്കാലത്ത് ഇഷ്ടമില്ലാത്ത കല്യാണം ഒഴിവാക്കാൻ “ഉയരം ഒക്കുന്നില്ല”, “ദൂരം കൂടുതലാണ്” എന്നൊക്കെ പറയുക സാധാരണയാണല്ലൊ. വകയിൽ അതുപോലൊരു വിസമ്മത പ്രകടനം മാത്രമാണ് ഇതും. അതല്ലാതെ വിസമ്മതിക്കപ്പെടുന്ന അല്ലെങ്കിൽ ശരണം തേടപ്പെടുന്ന വ്യക്തി നികൃഷ്ടനാവണമെന്ന് യാതൊരു നിർബന്ധവുമില്ല.

ഉദാഹരണമായി, തൻ്റെ അടുത്തു വന്ന മലക്കിനോട് മർയം ബീവി ഇപ്രകാരം പറഞ്ഞതായി ക്വുർആനിൽ കാണാം:

قَالَتۡ إِنِّیۤ أَعُوذُ بِٱلرَّحۡمَـٰنِ مِنكَ إِن كُنتَ تَقِیࣰّا

“അവള്‍ പറഞ്ഞു: നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍, തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം തേടുന്നു. (ക്വുർആൻ: 19: 18)

ഇവിടെ ധർമ്മനിഷ്ഠനിൽ നിന്നാണ് മർയം ബീവി ശരണം തേടുന്നത്. ഒരു നല്ല വ്യക്തി അനിഷ്ടകരമൊ അരുചികരമൊ ആയ വല്ലതും പറഞ്ഞാൽ പോലും “നഊദു ബില്ലാഹ് ” (അല്ലാഹുവിൽ ശരണം) എന്ന് സാധാരണക്കാരായ മുസ്‌ലിംകൾ പറയാറുണ്ട്. ഇവയൊന്നും തന്നെ അഭിസംബോധകൻ മോശക്കാരനാണ് എന്നതിന് തെളിവല്ല.

പിശാചിൽ നിന്നും നാം ശരണം തേടുമ്പോൾ أعوذ بالله من الشيطان “പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്ന് മാത്രമല്ല നാം പറയാറുള്ളത്. മറിച്ച്, أعوذ بالله من الشيطان الرجيم “ശപിക്കപ്പെട്ട/ ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്നാണ് പറയാറ്. ഇതിലെ ” റജിം ” (الرجيم) എന്ന പദത്തിലൂടെ ശരണം തേടപ്പെടുന്നവൻ നികൃഷ്ടനാണ് എന്ന് തിട്ടപ്പെടുത്തപ്പെടുന്നുണ്ട്.

“താങ്കളിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന ഉമൈമയുടെ പ്രയോഗത്തിൽ അഭിസംബോധകൻ നികൃഷ്ടനാണ് എന്നതിന് യാതൊരു സൂചനയും ഇല്ല.

*******************************

വിമർശനം:

ഉമൈമയുടെ പേരിൽ തന്നെ വ്യത്യാസങ്ങൾ 3 ഹദീസുകളിൽ കാണുന്നുണ്ട്. ഒന്നിൽ ഉമൈമ ബിൻത് ശറാഹീൽ എന്നും മറ്റൊന്നിൽ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ എന്നും. ഒന്നിൽ ബിൻതുൽ ജൗൻ എന്നും അടുത്തതിൽ ജൗനിയ എന്നും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത് പല സ്ത്രീകളുമാണ് ഇവർ എന്നല്ലെ?

മറുപടി: അല്ല. ഒരു സ്ത്രീയുടെ -വ്യത്യസ്ത പരിഗണനയുടെ അടിസ്ഥാനത്തിലുള്ള – നാമങ്ങളാണ് ഇത്.

ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ശറാഹീലിൻ്റെ പുത്രൻ നുഅ്മാൻ്റെ പുത്രി ഉമൈമ) എന്നത് പൂർണ്ണ നാമമാണ്.

ഉമൈമ ബിൻത് ശറാഹീൽ (ശറാഹീലിൻ്റെ പുത്രി ഉമൈമ) എന്നത് പിതാമഹനിലേക്ക് ചേർത്ത്, ചുരുക്കി പറഞ്ഞതാണ്. (ഫത്ഹുൽ ബാരി: 9:357)

പിതാമഹനിലേക്ക് നേരിട്ട് ചേർത്തി പേര് പറയുന്ന ശൈലി അറബികൾക്കിടയിൽ വളരെ സാധാരണമാണ്. വിശിഷ്യാ പിതാമഹൻ പേരു കേട്ട വ്യക്തിത്വമാണെങ്കിൽ.

“ഞാൻ അബ്ദുൽ മുത്വലിബിൻ്റെ മകനാണ് ” أَنَا ابنُ عبدِ المُطَّلِبْ എന്ന് മുഹമ്മദ് നബി (സ) ഒരു ഘട്ടത്തിൽ പറഞ്ഞതായി ഹദീസിൽ കാണാം. (സ്വഹീഹുൽ ബുഖാരി: 4317)

അബ്ദുൽ മുത്വലിബ് നബിയുടെ പിതാമഹനാണല്ലൊ.

ബിൻത് ജോൻ (ജോനിൻ്റെ പുത്രി), ജോനിയ്യ (ജോൻ ഗോത്രക്കാരി) എന്നീ രണ്ട് നാമങ്ങളും ഉമൈമയെ ഗോത്രത്തിലേക്ക് ചേർത്തി വിളിച്ചതാണ്.

ജോനിയ്യ എന്നത് ജോൻ ഗോത്രക്കാരി എന്നും, ബിൻത് ജോൻ എന്നത് ഗോത്രപിതാവായ ജോനിലേക്ക് ചേർത്തിയുമാണ് എന്നർത്ഥം. ഗോത്രത്തിലേക്ക് ചേർത്തി ഈ രണ്ട് വിധവും വിളിക്കുക എന്നത് അറബി ഭാഷയിൽ സുലഭമാണ്. (ഇർശാദുസ്സാരി: കസ്തല്ലാനി: 8: 131)

ബനൂ ഇസ്റാഈൽ (ഇസ്റാഈലിൻ്റെ പുത്രന്മാർ, ഇസ്റാഈൽ മക്കൾ), ഇസ്റാഈലി (ഇസ്റാഈൽ വംശജൻ ) എന്ന് രണ്ട് രൂപത്തിലും മാറി മാറി ഭാഷയിൽ പ്രയോഗിക്കാറുണ്ടല്ലൊ.

ഈ നാല് രൂപത്തിലും പറഞ്ഞ വ്യക്തി ഒന്ന് തന്നെയാണെന്ന് സുതരാം വ്യക്തം.

*******************************

വിമർശനം:

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന് ഹദീസിൽ കാണാം. ജൗനിയ്യയും ഉമൈമ ബിൻത് നുഅ്മാനും രണ്ടും രണ്ട് സ്ത്രീകളാണെന്നല്ലെ ഇത് സൂചിപ്പിക്കുന്നത്?

മറുപടി: അല്ല.

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന പരിഭാഷ തീർത്തും തെറ്റാണ്.

أُتِىَ بِالْجَوْنِيَّةِ ، ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ (ജൗനിയ്യയെ) അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ അങ്ങനെ, ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ആയിരുന്നു അവർ)

ഇതാണ് ഹദീസിൻ്റെ – അറബി ഭാഷാ നിയമങ്ങളോട് യോജിച്ച- ശരിയായ പരിഭാഷ.

ഹദീസിൽ ആദ്യം പറഞ്ഞ, ജൗന്‍ ഗോത്രത്തിലെ സ്ത്രീ (ജൗനിയ്യ) എന്ന ഗോത്രനാമത്തെ രണ്ടാമത്തെ വരിയിൽ വ്യക്തമാക്കാനായി മറ്റൊരു നാമം (ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ) ഉപയോഗിക്കുകയാണ് ഉണ്ടായത്

ആദ്യം പറഞ്ഞ നാമത്തിന് പകരം, ആദ്യത്തെ നാമത്തെ വ്യക്തമാക്കാനായി മറ്റൊരു നാമം കൊണ്ടു വരുന്നതിനെ, അറബി ഭാഷാ വ്യാകരണത്തിൽ “ബദൽ” (البدل Substitute or permutative) എന്നാണ് പറയുക. (അന്നഹ്വുൽ വാദിഹ് : അലി അൽജാരിം)

അതാണ് ഹദീസിൽ പ്രയോഗിച്ചിരിക്കുന്നത് എന്നും അറബി ഭാഷാ പടുക്കളായ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ ബാരി: 9:358)

അറബി ഭാഷയിലുള്ള എഴുത്തിലും സംസാരത്തിലും സർവ്വ സാധാരണയായി ഉപയോഗിക്കുന്ന, ബദൽ എന്ന ഈ പ്രയോഗത്തിൻ്റെ വ്യാകരണ പാഠം താഴെ ചേർക്കുന്നു.

البدل البدل هو تابع يأتي بعد اسم قبله يوضحه ويبين المقصود منه، ويأتي قبله المبدل عنه ممهدًا له. وقد سُمي بدلًا لأنه يمكن أن يحل محل المبدل عنه والاستغناء عنه. حضر أخوك حسنٌ. ٢- عاملت التاجرَ خليلًا. ٣- أصغيت إلى الخطيبِ عليٍّ. ٤- تهشم أبو الهول أنفُهُ. ٥- قضيت الدينَ ثلثَه.

ചുരുക്കത്തിൽ ഉമൈമയുടെ ഹദീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പദപ്രയോഗങ്ങളെല്ലാം അറബി ഭാഷയെയും ഹദീസ് ഭാഷയെയും സംബന്ധിച്ച അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എത്രയെല്ലാം പുകമറ ഉണ്ടാക്കാൻ ശ്രമിച്ചാലും പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടില്ലെന്ന ആരോപണം ശുദ്ധ അസംബന്ധമാണ് എന്നത് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാവുകയാണ്. അതു കൊണ്ടാണ് ഇമാം ഇബ്നു അബ്ദുൽ ബിർറ് പറഞ്ഞത്: നബി (സ) ജൗനിയ്യയെ വിവാഹം ചെയ്തിട്ടുണ്ട് എന്നതിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ യാതൊരു സംശയവുമില്ലാത്ത വിധം ഏകോപനമുണ്ട്. (ഫത്ഹുൽ ബാരി: 9: 357)

താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാ പരമായ ഒരു നടപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു. സ്ത്രീകളോടുള്ള ആദരവിൻ്റെയും ലൈംഗിക അച്ചടക്കത്തിൻ്റെയും മഹനീയമായ പാഠമാണ് ഈ ഹദീസുകളിലൂടെ പ്രകാശിതമാവുന്നത് എന്ന് വ്യക്തം.

കൽബ് ഗോത്രത്തിലെ ഒരു സ്ത്രീയെ നബി വിവാഹം ചെയ്തുവെന്നും അവരെ വെള്ളപ്പാണ്ടു കാരണം വിവാഹമോചനം ചെയ്തുവെന്നും സീറയിൽ കാണാമല്ലൊ. മുഹമ്മദ് നബിയുടെ (സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും ഒരു നിവേദനത്തിൽ കാണുന്നു. വിധവകളും അശണരുമായ സ്ത്രീകളെ സഹായിക്കുകയായിരുന്നില്ല വിവാഹങ്ങളിലൂടെ മുഹമ്മദ് നബിയുടെ ഉദ്ദേശമെന്നും ഇതു തെളിയിക്കുന്നില്ലെ?

മറുപടി:

ഇസ്‌ലാമിലെ പ്രമാണങ്ങൾ വിശുദ്ധ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. സീറ: ഇസ്‌ലാമിക പ്രമാണങ്ങളിൽ പെട്ടതല്ല. സീറ: എന്നാൽ വ്യക്തി ചരിത്രമാണ്. ആർക്കും ആരെ കുറിച്ചും വ്യക്തി ചരിത്രമെഴുതാം. സ്വഹീഹായ ഹദീസുകൾ പോലെ നിരുപാധികം സത്യപ്പെടുത്തപ്പെടുന്ന, മത പ്രമാണങ്ങളായൊ പ്രമാദമുക്തമായ മത രേഖയായൊ മുസ്‌ലിംകൾ ആരും സീറ: ഗ്രന്ഥങ്ങളെ കണ്ടിട്ടില്ല. ഉദ്ധരിച്ച സംഭവങ്ങളും നിവേദനങ്ങളും മുഴുവനും സ്വീകാര്യ യോഗ്യവും (സ്വഹീഹ്) യാഥാർത്ഥ്യവുമാണ് എന്ന് സീറ:യുടെ രചയിതാക്കൾ പോലും അഭിപ്രായപ്പെട്ടിട്ടില്ല. സീറ:യിലും ചരിത്ര ഗ്രന്ഥങ്ങളിലുമുള്ള നിവേദനങ്ങളിൽ പലതും യഥാർത്ഥ്യത്തിന് എതിരാവാൻ സാധ്യത ഉണ്ട് എന്നും സംഭവങ്ങൾ ഉദ്ധരിക്കുന്ന നിവേദകന്മാർ സ്വീകാര്യയോഗ്യർ അല്ലാതിരിക്കാമെന്നും തിരിച്ചറിഞ്ഞിരുന്നത് കൊണ്ട് തന്നെയാണ് സീറാ-ചരിത്ര രചയിതാക്കൾ സർവ്വരും അവരുടെ നിവേദനങ്ങൾക്കെല്ലാം സനദ് (നിവേദക പരമ്പര)കൂടെ ചേർത്തത്. ഈ സനദുകൾ പരിശോധിച്ച്, സംഭവം നടന്നത് തന്നെയാണൊ അതൊ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണൊ എന്ന് ഉറപ്പു വരുത്തേണ്ടത് സീറയും ചരിത്രവും വായിക്കുന്നവരാണ് എന്ന് അവരുടെ രചയിതാക്കൾ വിശ്വസിച്ചു. ഹദീസിൻ്റെ സ്ഥാനത്ത്, അത്രയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സീറ:യും ചരിത്രവും എന്ന് പൗരാണികരായ പണ്ഡിതർ പലരും കരുതിയിരുന്നില്ല.

സീറയിലെ കഥകൾക്കെല്ലാം തൻമയീഭാവം ചാർത്തുന്നത് ഇസ്‌ലാം വിമർശകർ മാത്രമാണ്. അവയിൽ ഉദ്ധരിക്കപ്പെട്ട “കഥകൾ” എല്ലാം സ്വഹീഹായ ഹദീസുകൾ പോലെയൊ, പ്രവാചക ജീവിതത്തിൽ നടന്ന സംഭവങ്ങൾ പോലെയൊ അവതരിപ്പിക്കുന്നതും ഇസ്‌ലാമോഫോബുകൾ മാത്രമാണ്. പ്രവാചകന് എതിരെ കള്ളകഥകൾ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമാണ് അവർക്കുള്ളത്.

അത്തരം കഥകൾക്ക് വല്ല യാഥാർത്ഥ്യവും ഉണ്ടോ? അവ വിശ്വസനീയമാണൊ? എന്നറിയാൻ അവയോട് ചേർത്ത്, സീറാ രചയിതാക്കൾ എഴുതിയ നിവേദക പരമ്പര (സനദ്) ഒന്ന് പരിശോധിച്ചാൽ മതി. ഈ സാമാന്യ ബുദ്ധിയും മാന്യതയും നിലനിർത്തിക്കൊണ്ട് നമുക്ക് വിമർശകരുടെ രണ്ട് ആരോപണങ്ങളും പരിശോധിക്കാം: മുഹമ്മദ് നബി (സ), വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്നും നബിയുടെ(സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും സീറയിൽ കാണുന്നു.

സീറയിൽ (അഥവാ ഇബ്നു സഅ്ദിൻ്റെ ത്വബകാത്ത് എന്ന ചരിത്ര ഗ്രന്ഥത്തിൽ) ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത് നിരുപാധികം അല്ല. അതിൻ്റെ തൊട്ടു മുകളിൽ ഇബ്നു സഅ്ദ് സനദും ചേർത്തിട്ടുണ്ട്! അവയുടെ സാധുത നമുക്ക് ആദ്യം പരിശോധന വിധേയമാക്കാം.

1. വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്ന കള്ളകഥയുടെ സനദ് ഇതാണ്:

أخبرنا عبد الله بن جعفر عن موسى بن سعيد وابن أبي عون قالا إنما طلقها رسول الله لبياض كان بها

a. മുഹമ്മദ് ഇബ്നു ഉമർ ആണ് നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

b. موسى بن سعيد وابن أبي عون لم يدركا النبي صلى الله عليه وسلم

നിവേദക പരമ്പരയിലെ അവസാന നിവേദകരായ മൂസബ്നു സഈദ്, ഇബനു അബീ ഔൻ എന്നിവർ പ്രവാചകൻ്റെ (സ) സമകാലികരുമല്ല. പിന്നെ എങ്ങനെ പ്രവാചകാലഘട്ടത്തിലെ ഒരു “സംഭവം” അവർ ഉദ്ധരിക്കും! അപ്പോൾ നിവേദക പരമ്പര പൂർണമല്ല, കണ്ണി മുറിഞ്ഞതാണ് എന്ന് വ്യക്തം.

2. “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്ന്, ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന നിവേദനത്തിൻ്റെ സനദ് ഇപ്രകാരമാണ്:

أخبرنا محمد بن عمر حدثنا محمد بن يعقوب بن عتبة عن عبد الواحد بن أبي عون الدوسي

a) ഈ നിവേദനത്തിലെയും മൂല നിവേദകൻ മുഹമ്മദ് ഇബ്നു ഉമർ ആണ്. അദ്ദേഹം ദുർബലനാണ്, നുണയനാണ്; ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു, വിശ്വസ്തനല്ല, അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ് എന്നെല്ലാം ഹദീസ് നിദാന ശാസ്ത്രജ്ഞരും ചരിത്രകാരൻമാരും വ്യക്തമാക്കിയത് മുകളിൽ നാം കണ്ടു കഴിഞ്ഞു.

b) മുമ്പത്തെ നിവേദനത്തിലേത് എന്നത് പോലെ തന്നെ ഈ നിവേദനത്തിലെയും അവസാന കണ്ണി, അഥവാ കഥ ഉദ്ധരിക്കുന്ന വ്യക്തി “അബ്ദുൽ വാഹിദ് ബിൻ അബീ ഔൻ അദ്ദൂസി” യാണ്. അദ്ദേഹം മരണപ്പെടുന്നത് ഹിജ്രാബ്ദം 144 ലാണ്. (ത്വബകാത് ഖലീഫ ബിൻ അൽ ഖയ്യാത്ത്) പ്രവാചകൻ്റെ (സ) സമകാലികരല്ലാത്ത ഈ നിവേദകർ, പ്രവാചകനിലേക്ക് എത്താത്ത, കണ്ണി മുറിഞ്ഞ നിവേദനമാണ് ഉദ്ധരിച്ചിരിക്കുന്നത് എന്ന് വ്യക്തം. പരമ്പരയിൽ നിവേദകർ വിട്ടു പോയിരിക്കുന്നു എന്നർത്ഥം.

ചുരുക്കത്തിൽ, ഈ രണ്ട് കഥകൾക്കും യാതൊരു ആധാരവുമില്ല എന്ന് നിവേദക പരമ്പര പരിശോധിക്കുന്നതിലൂടെ വ്യക്തം.

ഇനി ഈ കള്ളകഥകളുടെയും, അവ ദുരുപയോഗം ചെയ്ത് ഇസ്‌ലാമോഫോബുകൾ അപനിർമ്മിക്കുന്ന തിരക്കഥയുടെയും, യുക്തിപരമായ വൈരുദ്ധാത്മകത ചുരുക്കി വിവരിക്കാം:

a) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന് ഈ വ്യാജ നിവേദനത്തിൽ ഉള്ളത്. സൗന്ദര്യത്തിന് ഒരു കോട്ടവും ഇല്ലെന്ന് ഉറപ്പു നൽകുകയും, വിവാഹത്തിന് ശേഷം വെള്ളപ്പാണ്ടു കാണുകയും ചെയ്യുക എന്നത് ഒരു വഞ്ചനയാണ്. ഇത് വിവാഹ കരാറിൻ്റെ ലംഘനമാണ്. ഇത്തരം വിശ്വാസ വഞ്ചനയുടെ സാഹചര്യത്തിൽ നമ്മളും സ്വീകരിച്ചേക്കാവുന്ന സ്വാഭാവികമായ പ്രതികരണമാണ് വിവാഹമോചനം.

b) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി പറഞ്ഞത്. “അറബികളിലെ ഏറ്റവും സുന്ദരിയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നല്ല. എന്തിനാണ് സുന്ദരിയായ “വിധവ”യെ തന്നെ നബിക്ക് (സ) വിവാഹാലോചനയായി കൊണ്ടു വരണം. ആ നാട്ടിലെ കന്യകകളും സുന്ദരികളുമായ ഒട്ടനവധി സ്ത്രീകളെ വിവാഹം കഴിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ അനുചരന്മാർ സകലരും തങ്ങളുടെ കന്യകകളും സുന്ദരികളുമായ മക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കാൻ ഒരുക്കവുമായിരിക്കും. എന്നിട്ടും പ്രവാചകനെന്തിന് വിധവകളും വൃദ്ധകളും അശരണരുമായ സ്ത്രീകളെ തന്നെ വിവാഹം ചെയ്തു?! “വിധവകൾക്കും അഗതികൾക്കും വേണ്ടി പണി എടുക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമ്മ സമരത്തിൽ ഏർപ്പെടുന്നവനെ പോലെയാണ് ” (സ്വഹീഹുൽ ബുഖാരി: 6006) എന്ന് പറയുക മാത്രമല്ല, ജീവിതം കൊണ്ട് പ്രാവർത്തികമാക്കുക കൂടി ചെയ്ത വ്യക്തിയാണ് പ്രവാചകൻ (സ) എന്ന് മാത്രമാണ് ഇത് തെളിയിക്കുന്നത്.

b) വിധവകളെയും അനാഥകളെയും അശരണരെയും വിവാഹം ചെയ്ത വ്യക്തി വെള്ളപ്പാണ്ടുള്ള സ്ത്രീകളെ വിവാഹം ചെയ്യണമെന്ന് വല്ല നിർബന്ധവും ഉണ്ടോ? ഞാൻ ദരിദ്രയും വിധവയുമായ ഒരു സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ വെള്ളപ്പാണ്ടുള്ള സ്ത്രീയെ വിവാഹം കഴിക്കണമെന്നുണ്ടോ? ഇനി ഒരു വെള്ളപ്പാണ്ടുള്ള സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു അന്ധയായ സ്ത്രീയെ വിവാഹം ചെയ്യണമെന്നുണ്ടൊ ?! ഇനി ഞാൻ അന്ധയായ സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീയെ വിവാഹം കഴിക്കണം എന്ന് ആരെങ്കിലും വിമർശിച്ചാൽ എനിക്ക് അനുകമ്പ ഇല്ലെന്ന് ആവുമൊ ? എവിടെയാണ് അനുകമ്പാ വിവാഹത്തിൻ്റെ പരിധി ? ഒരു വിവാഹത്തിൽ അൽപ്പമെങ്കിലും അനുകമ്പയെ അടിസ്ഥാനപ്പെടുത്തി ഇണയെ തിരഞ്ഞെടുത്ത വ്യക്തി, ലോകത്ത് ഏത് രൂപത്തിലും അവസ്ഥയിലുമുള്ള സ്ത്രീയെയും വിവാഹം ചെയ്യാൻ തയ്യാറായെ മതിയാവു, അല്ലെങ്കിൽ അയാൾ കാമപൂർത്തീകരണത്തിന് വേണ്ടി വിവാഹം ചെയ്ത വ്യക്തിയാണ് !? അയാളുടെ അനുകമ്പ കപടമാണ് !? വിവാഹത്തിൽ സൗന്ദര്യം പരിഗണിച്ചാൽ പിന്നെ പറയുകയെ വേണ്ട ! അയാളുടെ വിവാഹ പ്രചോദനം കാമവെറി മാത്രമാണ് !! അനുകമ്പ അസാധുവാണ് !!! വെറുപ്പു സൃഷ്ടിക്കുന്ന ന്യായവൈകല്യവും നീതി നിരാസവും മാത്രമാണ് ഈ നബി വിമർശനം.

ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. വിവാഹം ചെയ്യുന്ന വ്യക്തിയോട് അനുകമ്പ പുലർത്തിയാൽ മാത്രം പോര. അവരോടൊപ്പം മരണം വരെ ജീവിക്കണം. ലൈംഗിക- ആനുരാഗിക ബന്ധത്തിൽ ഏർപ്പെടണം. അപ്പോൾ അത്തരമൊരു ബന്ധ രൂപീകരണത്തിൽ അനുകമ്പക്ക് പരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമായ അവകാശമാണ്. ഇത്ര പരിധി വരെ പോകാം, അതിനപ്പുറമുള്ള വിവാഹങ്ങൾ സാധിക്കില്ല എന്ന് തിരഞ്ഞെടുക്കാനുള്ള തീരുമാനം സാമാന്യ ന്യായവും നീതിയുമാണ്. വിധവയെ വിവാഹം ചെയ്യാനുള്ള അനുകമ്പയുണ്ടെങ്കിലും അൽപ്പം ഭംഗിയും വേണം, എന്നേക്കാൾ പ്രായമുള്ള നിരാലംബയായ സ്ത്രീയെ ദയാവായ്‌പ്പോടെ ഞാൻ വിവാഹം ചെയ്യാം. പക്ഷെ അവർ വിരൂപയാവരുത് എന്ന് തീരുമാനിച്ചാൽ എൻ്റെ ത്യാഗം അസാധുവാകുമൊ? തീർച്ചയായും ഇല്ല. കാരണം ദാമ്പത്യ ജീവിതം സന്തുഷ്ടമാവണമെങ്കിൽ ഇണയോട് കാരുണ്യം മാത്രം പോര. സ്നേഹവും പ്രേമവും ഉണ്ടാവണം. അതിന്, സ്വന്തം സൗന്ദര്യ സങ്കൽപ്പത്തിനോട് അൽപ്പമെങ്കിലും അടുത്ത ഇണയെ തിരഞ്ഞെടുക്കൽ അനിവാര്യമാണ്. അതു കൊണ്ടാണ് നമ്മളെല്ലാവരും വിവാഹ വേളയിൽ ഭംഗി നോക്കുന്നതും പെണ്ണ് കാണുന്നതും. അവയെ കാമവൽക്കരിക്കുന്നവർ സ്വന്തം വിവാഹം കാമത്തിൽ അധിഷ്ഠിതമായിരുന്നൊ എന്ന് പരിശോധിച്ചാൽ മതി. ഈ പൊതു നീതി മുഹമ്മദ് നബിയുടെ വിവാഹ കാര്യത്തിലും പുലർത്തേണ്ടതല്ലെ?!

ഉമ്മു ഹാനിഇനെ വിവാഹം കഴിക്കാൻ മുഹമ്മദ് നബി പല തവണ ശ്രമിച്ചിട്ടും നടന്നില്ലല്ലൊ. ഉമ്മു ഹാനിഇനെ പ്രേമിച്ച്, അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് കുഴഞ്ഞ, മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയായിരുന്നില്ലെ?

മറുപടി:

പ്രവാചകത്വത്തിന് മുമ്പ്, ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ് നിലനിന്നിരുന്ന ജാഹിലി കാലഘട്ടത്തിൽ, മുഹമ്മദ് നബി (സ), തൻ്റെ പിതൃവ്യനായ അബൂ ത്വാലിബിൻ്റെ മകൾ, ഉമ്മു ഹാനിഇനെ, വിവാഹമന്വേഷിക്കുകയുണ്ടായി. പക്ഷെ പിതൃവ്യൻ അബൂ ത്വാലിബ്, മകളെ ഹുബൈറത്തിബ്നു അബൂ വഹ്ബ് എന്ന വ്യക്തിക്ക് വിവാഹം കഴിപ്പിച്ചു.*

ഇങ്ങനെ ഒരു കഥ പല സീറ: ഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും തീർത്തും ദുർബലമായ നിവേദക പരമ്പരയോടെയുള്ള കള്ളകഥ മാത്രമാണിത്.

1. ഇബ്നു സഅ്ദിൻ്റെ ത്വബകാത്തിൽ (8:120) ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് താഴെ പറയുന്ന സനദി (നിവേദക പരമ്പര) ലൂടെയാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ الْكَلْبِيُّ عَنْ أَبِيهِ عَنْ أَبِي صَالِحٍ عَنِ ابْنِ عَبَّاسٍ قَالَ:

2. ഹാഫിദ് ഇബ്നു ഹജ്ർ തൻ്റെ “ഇസ്വാബ “യിലും (8/ 317) സമാനമായ സനദ് (നിവേദക പരമ്പര) ലൂടെയാണ് കഥ ഉദ്ധരിച്ചിരിക്കുന്നത്:

من طريق ابن الكلبي عن أبيه عن أبي صالح عن ابن عباس .

3. സമാനമായ മറ്റൊരു സനദോടെ

حدثنا أَبو كريب، قال: ثنا عبد الله بن موسى، عن إسرائيل، عن السدي، عن أَبي صالح، عن أم هانئ

ചില ക്വുർആൻ വ്യഖ്യാതാക്കൾ ഉദ്ധരിച്ചിട്ടുണ്ട്.

، قالت: خطبني النبي صَلَّى الله عَلَيْهِ وَسَلَّم فاعتذرت له بعذري، ثم أنـزل الله عليه ( إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللاتِي آتَيْتَ أُجُورَهُنَّ …) إلى قوله ( اللاتِي هَاجَرْنَ مَعَكَ ) قالت: فلم أُحل له؛ لم أهاجر معه، كنت من الطلقاء.

“നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരന്റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.” (ക്വുർആൻ: 33:50) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രവാചകൻ (സ) എന്നെ വിവാഹമന്വേഷിക്കുകയുണ്ടായി. ഞാൻ പ്രവാചകനോടൊപ്പം സ്വദേശം വിട്ടുപോന്നവരിൽ (ഹിജ്റ ചെയ്തവരിൽ) പെട്ടവളല്ല എന്നത് കൊണ്ട് എനിക്ക് ആ വിവാഹം അനുവദനീയമല്ല എന്ന് ഞാൻ പ്രതികരിച്ചു എന്ന് ഉമ്മു ഹാനിഅ് പറഞ്ഞതായാണ് കഥ. ഈ കഥയും കള്ള കഥയാണ്. പരമ്പര പ്രശ്ന കലുഷിതമാണ്.

ഈ മൂന്ന് നിവേദക പരമ്പരയുടെയും ദുരവസ്ഥ നമ്മുക്കൊന്ന് പരിശോധിക്കാം:

ഈ നിവേദക പരമ്പര തീർത്തും തകർന്നതാണ്. പരമ്പരയിലെ ഒരു നിവേദകനായ ഹിശാം “കളവു പറയുന്നവ” (മത്റൂക് متروك) നെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു.

അഹ്‌മദിബ്നു ഹമ്പൽ പറഞ്ഞു: ഹിശാം കഥകളിലും സൊറകളിലും കുടുംബ പരമ്പരയിലുമൊക്കെ മുഴുകിയ ഒരു വ്യക്തി മാത്രമായിരുന്നു. അയാളിൽ നിന്നും ആരും ഹദീസ് ഉദ്ധരിക്കുകയൊ പഠിക്കുകയൊ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.

ദാറകുത്നിയും സമശീർഷരായ പല ഹദീസ് നിദാന ശാസ്ത്രജ്ഞരും പറയുന്നത്: ഹിശാം കളവു പറയുന്നവനാണ് എന്നാണ്.

ചരിത്രകാരനായ ഇബ്നു അസാകിർ പറഞ്ഞു: ഇസ്‌ലാമിൽ നിന്ന് പിഴച്ചു പോയ റാഫിദിയാണ് ഹിശാം. അയാൾ വിശ്വസ്തനല്ല. (ലിസാനുൽ മീസാൻ: 6:196)

ഇനി ഹിശാമിൻ്റെ പിതാവും, ഈ കഥയുടെ കാഥികരിൽ മറ്റൊരാളുമായ മുഹമ്മദിബ്നു സാഇബ് അൽ കൽബിയെ എടുക്കാം.

അയാളും കളവു പറയുന്നവനാണെന്ന് അഭിപ്രായം നിലനിൽക്കുന്നു. വിശിഷ്യാ അയാൾ അബൂ സ്വാലിഹ് എന്ന നിവേദകനിൽ നിന്ന് ഉദ്ധരിച്ചാൽ അത് കള്ള കഥയാണെന്നതിൽ സംശയമില്ല.

സുഫ്‌യാൻ പറഞ്ഞു: ഒരിക്കൽ കൽബി തന്നെ എന്നോട് ഇപ്രകാരം പറയുകയുണ്ടായി: അബൂ സ്വാലിഹിൽ നിന്നും ഞാൻ ഉദ്ധരിക്കുന്നതെല്ലാം നുണയാണ്.

അഹ്‌മദിബ്നു സുഹൈർ പറഞ്ഞു: ഞാൻ അഹ്‌മദിബ്നു ഹമ്പലിനോട് ചോദിച്ചു: കൽബിയുടെ ക്വുർആൻ വ്യാഖ്യാനം പഠിക്കൽ അനുവദനീയമാണൊ. അദ്ദേഹം അല്ലെന്ന് പറഞ്ഞു.

ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാളുടെ മതപരമായ അഭിപ്രായങ്ങളിൽ ഉൾകൊള്ളുന്ന വ്യക്തമായ കളവുകൾ കൂടുതലൊന്നും വർണിക്കാതെ തന്നെ ഏതൊരാൾക്കും വ്യക്തമാവുന്ന കാര്യമാണ്. അബൂ സ്വാലിഹ്, പ്രവാചകാനുചരൻ ഇബ്നു അബ്ബാസിൽ നിന്ന് എന്ന് പറഞ്ഞ് പല ക്വുർആൻ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും ഇബ്നു അബ്ബാസിൽ നിന്നല്ല. ഇനി കൽബി അബൂ സ്വാലിഹിൽ നിന്ന് കേട്ട ഒരൊറ്റ പദം പോലും ഗ്രന്ഥത്തിൽ എഴുതി വെക്കൽ പോലും അനുവദനീയമല്ല. പിന്നെ എങ്ങനെ അത്തരം കഥകൾ തെളിവിന് കൊള്ളും?! (മീസാനുൽ ഇഅ്തിദാൽ: 3:557-559)

ഇതാണ് ഇത്തരം കള്ള കഥകളുടെ അവസ്ഥ.

ഉമ്മു ഹാനിഇൻ്റെ വിവാഹാന്വേഷണവുമായി ബന്ധപ്പെട്ട് ഒരൊറ്റ നിവേദനം മാത്രമെ സ്വഹീഹ് (സ്വീകാര്യയോഗ്യമായി) ഉദ്ധരിക്കപ്പെട്ടിട്ടുള്ളു. ആ നിവേദനത്തിൻ്റെ ആകത്തുക ഇപ്രകാരമാണ്:

അബൂ ഹുറൈറ (റ) പറയുന്നു. പ്രവാചകൻ (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിക്കുകയുണ്ടായി. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ, ഞാൻ വൃദ്ധയായി, എനിക്ക് ഒരുപാട് പ്രാരാബ്ദങ്ങളുമുണ്ട്. (അപ്പോൾ എന്നെ വിവാഹം ചെയ്യുന്നത് താങ്കളെ ഞാൻ ദ്രോഹിക്കുന്നതിന് തുല്യമാവും)… (സ്വഹീഹു മുസ്‌ലിം: 2527)

തൻ്റെ പ്രിയ പിതൃവ്യൻ്റെ പുത്രി, വൈധവ്യത്താലും വാർധക്യത്താലും പ്രാരാബ്ദത്താലും വലയുമ്പോൾ വിവാഹത്തിലൂടെ അവരുടെ എല്ലാ ബാധ്യതയും ഏറ്റെടുത്ത് സമാശ്വസിപ്പിക്കാനാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത്. പിതൃവ്യൻ്റെ പുത്രനായ അലിയെ വളർത്തിയതും പ്രവാചകനായിരുന്നു എന്ന് ഓർക്കുക. പ്രവാചകൻ്റെ (സ) വീട്ടിലായിരുന്നു അലി (റ) വളർന്നത്. വിധവയും പ്രാരാബ്ദക്കാരിയുമായ പിതൃവ്യൻ്റെ പുത്രി, ഉമ്മു ഹാനിഇനെയും സഹായിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്. പക്ഷെ വിവാഹ ബന്ധം അനുവദനീയമായ, ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ അലിയെ (റ) സ്വീകരിച്ചതു പോലെ, അലിയുടെ സഹോദരി ഉമ്മു ഹാനിഇനെ സ്വീകരിക്കാൻ പാടില്ലല്ലൊ. അപ്പോൾ വിവാഹത്തിലൂടെ ഇടപഴകലിലെ പ്രയാസങ്ങൾ ഇല്ലാതാവുന്നു. സ്നേഹബന്ധങ്ങൾ രൂഢമൂലമാകുന്നു. പക്ഷെ വൃദ്ധയും പ്രാരാബ്ദക്കാരിയുമായ ഉമ്മു ഹാനിഇന് പ്രവാചകനെ (സ) പ്രയാസപ്പെടുത്താൻ മനസ്സു വന്നിരുന്നില്ല. അത്രമേൽ പ്രവാചകനെ അവർ സ്നേഹിച്ചിരുന്നു. മറ്റു വല്ല സ്ത്രീകളുമായിരുന്നെങ്കിൽ പ്രവാചകൻ്റെ (സ) പ്രയാസത്തെ കുറിച്ച് ഓർക്കാതെ സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിച്ച് കല്യാണത്തിന് ഒരുങ്ങുമായിരുന്നു എന്നെല്ലാം ഇമാം ഇറാക്വി വ്യക്തമാക്കുന്നുണ്ട്. (ത്വർഹു തസ്‌രീബ്: 7:15)

ചുരുക്കത്തിൽ ഒരൊറ്റ തവണയാണ് മുഹമ്മദ് നബി (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിച്ചത്. അപ്പോൾ അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് അദ്ദേഹം കുഴഞ്ഞു എന്നത് കള്ളമാണ്. വാർദ്ധക്യത്തിലാണ് ആ വിവാഹാലോചന പ്രവാചകൻ (സ) നടത്തുന്നത്. അപ്പോൾ ഉമ്മു ഹാനിഇനെ പ്രവാചകൻ (സ) പ്രേമിച്ചു എന്നത് നുണ. മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയുണ്ടായി എന്നതും കളവാണ്. ഉമ്മു ഹാനിഅ്, വിവാഹാഭ്യർത്ഥന നിരസിച്ചത് പ്രവാചകൻ തന്നെ കൊണ്ട് കഷ്ടപ്പെടരുത് എന്ന് സ്നേഹ പ്രചോദിതയായാണ്. ഉമ്മു ഹാനിഇൻ്റെ പിതാവിനോടാകട്ടെ പ്രവാചകൻ (സ) വിവാഹാലോചനയുമായി ചെന്നിട്ടു പോലുമില്ല !

*ഇതൊരു കള്ള കഥയാണെങ്കിലും, ഈ കഥയിൽ വിമർശകർ സാധാരണയായി നടത്തുന്ന ഒരു ദുർവ്യാഖ്യാനം ഇവിടെ ശ്രദ്ധയിൽ പെടുത്തട്ടെ.

ഉമ്മു ഹാനിഇനെ, ഹുബൈറക്ക് വിവാഹം ചെയ്തു കൊടുത്തപ്പോൾ മുഹമ്മദ് നബി (സ), അബൂ ത്വാലിബിനോട് ചോദിച്ചത്രെ:

يا عم زوجت هبيرة وتركتني؟

“അല്ലയോ എളാപ്പാ, താങ്കൾ ഉമ്മു ഹാനിഇനെ എനിക്ക് വിവാഹം ചെയ്തു തരാതെ ഹുബൈറക്ക് വിവാഹം ചെയ്തു കൊടുക്കുകയാണൊ?”

ഈ ചോദ്യത്തിന് പിതൃവ്യൻ അബൂ ത്വാലിബ് പറഞ്ഞ മറുപടിയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ഈ കൃത്രിമം. Noble is for Noble. “മാന്യർക്കാണ് മാന്യരെ വിവാഹം ചെയ്തു കൊടുക്കുക” എന്നാണ് അബൂ ത്വാലിബ് പറഞ്ഞത്. അഥവാ മുഹമ്മദ് നബി, ഒരു നീചനും മാന്യതയില്ലാത്തവനുമാണ് എന്നാണ് അബൂ ത്വാലിബിൻ്റെ അഭിപ്രായം എന്നാണ് കണ്ടെത്തൽ. എന്നിട്ടാണൊ, മുഹമ്മദ് നബിയെ അബൂ ത്വാലിബ് സ്വന്തം ഗോത്രക്കാരിൽ നിന്ന് സംരക്ഷിച്ചത്. സ്വന്തം മകനായ അലിയെ വളർത്താനായി അദ്ദേഹത്തെ ഏൽപ്പിച്ചത്.

അബൂ ത്വാലിബ് പറഞ്ഞതായി പ്രസ്തുത കഥയിലുള്ളത് എന്താണെന്ന് മൂലസ്രോതസ്സിൽ നിന്ന് തന്നെ നോക്കാം:

يا ابن أَخِي إِنَّا قَدْ صَاهَرْنَا إِلَيْهِمْ، وَالْكَرِيمُ يُكَافِئُ الْكَرِيمَ. “എൻ്റെ സഹോദര പുത്രാ, നാം ഹുബൈറയുടെ കുടുംബത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ടല്ലൊ. മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?”

അഥവാ, മുഹമ്മദ് നബിയുടെയും പിതൃവ്യൻ അബൂ ത്വാലിബിൻ്റെയും കുടുംബമായ ഹാശിം കുടുംബത്തിലെ പല പുരുഷൻമാരും ഹുബൈറയുടെ കുടുംബമായ ബനൂ മഖ്സൂം ഗോത്രത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ട്. നമ്മൾ മാന്യരും കുലീനരുമാണല്ലൊ. അതു കൊണ്ട് തന്നെ ബനൂ മഖ്സൂമുകാർ നമ്മളുടെ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അന്വേഷിക്കുമ്പോൾ തുല്യമായി പ്രതികരിക്കേണ്ടതില്ലെ? അവർ അവരുടെ പെൺമക്കളെ നമ്മുക്ക് വിവാഹം ചെയ്തു തന്നത് പോലെ നാം അവർക്ക് നമ്മുടെ പെൺമക്കളെ വിവാഹം ചെയ്യാൻ തയ്യാറാവേണ്ടതില്ലേ? “മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?” ഇതാണ് അബൂത്വാലിബ് പറഞ്ഞ മറുപടി. ഇവിടെ മുഹമ്മദ് നബിയടക്കം ഹാശിം കുടുംബത്തിലെ സർവ്വരും മാന്യരും കുലീനരുമാണ് എന്നാണ് അബൂത്വാലിബ് വിശ്വസിക്കുന്നത് എന്ന് വ്യക്തമാവുന്നു. നേരെ വിരുദ്ധമായ അർത്ഥമാണ് വിമർശകർ ഈ വാചകത്തിന് ചാർത്തുന്നത്. കള്ളകഥയിലും കള്ളത്തരം കാണിക്കേണ്ടി വരുന്ന ഗതികേട്!

മാരിയയും (റ) കുറെ അശ്ലീല ആരോപണങ്ങളും

വിമർശന വിധേയമായ ഹദീസുകൾക്ക് മറുപടി നൽകുന്ന മുസ്‌ലിം സാഹിത്യങ്ങൾ വായിച്ചു അതിലെ മറുപടി കളഞ്ഞ് വിമർശനങ്ങൾ പ്രചരിപ്പിക്കുക എന്ന അൽപ്പത്തരമാണ് കേരളത്തിലെ നാസ്തികരുടെ പുതിയ രീതി. കാലങ്ങൾക്ക് മുമ്പെ മിഷണറിമാർ ദുർവ്യാഖ്യാനിച്ച് പരാജയപ്പെട്ട ദുർവ്യാഖ്യാനങ്ങളാണ് നവനാസ്തികർ തങ്ങളുടെ പുതിയ നിരൂപണങ്ങളായി പൗഡറിട്ട് മിനുക്കി ആനയിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കടമെടുക്കുന്നതിനേക്കാൾ പരിഹാസ്യകരമായ രീതിയാണ് നവനാസ്തികരിലെ എക്സ് മുസ്‌ലിംകളുടേത്; ആ ആരോപണങ്ങൾക്ക് ഖണ്ഡനങ്ങളായി എഴുതപ്പെട്ട മുസ്‌ലിം ഗ്രന്ഥങ്ങൾ വാങ്ങി, അവ വായിച്ച്, അവയിലെ ഖണ്ഡനങ്ങൾ കളഞ്ഞ് ആരോപണങ്ങൾ തങ്ങളുടെ വലിയ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുക എന്ന നീതികേട്. പഠിക്കാനും കണ്ടെത്താനും മടിയുള്ളവർക്ക് വർഗീയ ജ്വരം ബാധിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ തെളിവാണ് എക്സ് മുസ്‌ലിംസ്. അവരുടെ “പുതിയ” പഴകി പുളിച്ച “കണ്ടെത്തലുകളിൽ” ഒന്നാണ് തുടർന്ന് ഉദ്ധരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ട ദുർവ്യാഖ്യാനങ്ങൾ:

അല്ലാഹുവിന്റെ തിരുദൂതന്റെ (സ) അടിമ സ്ത്രീയുമായി ഒരാൾക്ക് അവിഹിത ബന്ധം ആരോപിക്കപ്പെടുകയുണ്ടായി. അപ്പോൾ അദ്ദേഹം അലിയോട് (റ) പറഞ്ഞു: താങ്കൾ പോവുക. എന്നിട്ട് അയാളുടെ കഴുത്തു വെട്ടുക. അലി (റ) അയാളുടെ അടുത്ത് ചെന്നു. അപ്പോൾ അയാൾ മുങ്ങി കുളിക്കുകയായിരുന്നു. അലി തന്റെ കൈ പിടിച്ച് അയാളെ പുറത്തേക്ക് കൊണ്ടുവന്നു. അപ്പോൾ അയാൾ ലിംഗമില്ലാത്ത വ്യക്തിയാണെന്ന് മനസ്സിലായി. അപ്പോൾ അലി അയാൾക്ക് വധശിക്ഷ നടപ്പിലാക്കിയില്ല. അലി, നബിയുടെ അടുത്തു ചെന്ന്, അയാൾക്ക് ലിംഗമില്ല എന്ന് അറിയിച്ചു…

സോഷ്യൽ മീഡിയയിലൂടെ ഇന്ന് വികൃതവൽകരിച്ച് പിച്ചിചീന്തപ്പെടുന്ന ഒരു ഹദീസാണിത്. മുഹമ്മദിന്റെ ക്രൂരതയിൽ നിന്ന് ലിംഗം ഇല്ലാത്തത് കൊണ്ട് മാത്രം തല പോകാതെ രക്ഷപ്പെട്ട ഭാഗ്യവാനാണ് ഹദീസിലെ വ്യഭിചാര ആരോപിതൻ എന്നാണ് വിമർശനം. അയാൾക്ക് ലിംഗമുണ്ടായിരുന്നെങ്കിൽ തല പോകുമായിരുന്നില്ലേ ?! വ്യഭിചരിച്ചത് സ്ഥാപിക്കാൻ യാതൊരു തെളിവുമില്ലാതെ ശിക്ഷ നടപ്പാക്കുന്ന ക്രൂരനായ കൊലയാളിയാണ് മുഹമ്മദ് നബി !! എന്നൊക്കെ വിമർശകൻ തട്ടി വിടുന്നുണ്ട്.

കേട്ടാൽ തോന്നും വ്യഭിചാര ആരോപണം ഉന്നയിക്കപ്പെട്ടാൽ ഉടനെ, യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ആരോപിതരായ വ്യക്തികൾക്ക് വധ ശിക്ഷ നടപ്പാക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചത് എന്ന് ! ഒരു കാലത്ത് മുസ്‌ലിം ആയിരുന്ന, അൽപ്പമെങ്കിലും ക്വുർആൻ പാരായണം ചെയ്തിട്ടുള്ള ആർക്കെങ്കിലും ഇത്തരമൊരു കല്ലുവെച്ച നുണ ആരോപിക്കാൻ സാധിക്കുമോ ?! അൽപമെങ്കിലും ലജ്ജയുണ്ടെങ്കിൽ ക്വുർആനിലെ സൂറത്തു നൂറിലെ വ്യഭിചാര ആരോപണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഈ വിമർശകർ സ്മരിക്കേണ്ടതല്ലെ ? തെളിവൊ സാക്ഷികളോ ഇല്ലാതെ വ്യഭിചാരം ആരോപിക്കുന്ന ആരോപകർക്ക് ശിക്ഷ നടപ്പാക്കാനല്ലേ ക്വുർആൻ പഠിപ്പിച്ചത് ? (ക്വുർആൻ : 24: 4) സ്വന്തം ഭാര്യക്കെതിരെ ഭർത്താവോ ഭർത്താവിനെതിരെ ഭാര്യയോ ആണ് വ്യഭിചാരം ആരോപിക്കുന്നതെങ്കിൽ പോലും തെളിവില്ലെങ്കിൽ പരസ്പര ശപഥമല്ലാതെ, ശിക്ഷയില്ല എന്നല്ലെ ക്വുർആനിലെ നിയമം ? (ക്വുർആൻ: 24: 6-8)

“അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ടുവരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.” (ക്വുർആൻ: 24: 13) എന്ന ക്വുർആന്റെ പ്രഖ്യാപനം മറച്ചു വെക്കാൻ പ്രേരിപ്പിക്കുന്നത് വെറും ഇസ്‌ലാം ഭീതിയും വെറുപ്പുമല്ലാതെ മറ്റൊന്നുമല്ല.

പ്രവാചകന്റെ പ്രിയപത്നിയും ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായ ആഇശക്കെതിരെ(റ) സ്വഫ്‌വാനിബ്നു മുഅത്ത്വലുമായി ബന്ധപ്പെട്ട് വ്യഭിചാര ആരോപണം പ്രചരിക്കപ്പെട്ട സാഹചര്യത്തിലല്ലേ ഈ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത് ? തെളിവും സാക്ഷിയുമില്ലാതെ തോന്നിയവരെയെല്ലാം വധിക്കുന്ന സ്വേച്ഛാധിപതിയായിരുന്നു മുഹമ്മദ് നബി (സ) എങ്കിൽ എന്തുകൊണ്ട് സ്വഫ്‌വാനിബ്നു മുഅത്ത്വലിനെ പ്രവാചകൻ (സ) വധിച്ചില്ല? എന്തുകൊണ്ട് ആരോപണം പ്രചരിപ്പിച്ച ആരേയും പ്രവാചകൻ (സ) വധിച്ചില്ല?! തന്റെ പ്രിയതമക്കെതിരെ വ്യഭിചാര ആരോപണം പ്രചരിപ്പിച്ചവർക്ക് വിട്ടുവീഴ്ച്ച നൽകാനും പൊറുത്തു കൊടുക്കാനും അവരിലെ ദരിദ്രർക്ക് നൽകിയിരുന്ന ധന സഹായം തുടർന്ന് നൽകാനും ജനങ്ങളെ പഠിപ്പിക്കുകയല്ലേ മുഹമ്മദ് നബി (സ) ചെയ്തത് ?! ആഇശയുമായി ബന്ധപ്പെട്ട് വ്യഭിചാരാരോപണം പ്രചരിപ്പിച്ച ദരിദ്രർക്ക് താൻ നൽകിയിരുന്ന ദാനം നിർത്തുകയാണെന്ന് ശപഥം ചെയ്ത, ഭാര്യാപിതാവായ അബൂബക്കറിനെ, മുഹമ്മദ് നബി (സ) ക്വുർആൻ കൊണ്ട് തിരുത്തി: “നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.” (ക്വുർആൻ: 24: 22) ഈ കാരുണ്യത്തിന്റെ മാനവമൂർത്തിയെ വർഗീയ വാദികൾക്ക് ക്രൂരനായി തോന്നുന്നത് ഇസ്‌ലാമിന്റെയോ പ്രവാചകന്റേയോ കുറ്റമല്ല.

وَمَن يَكُ ذا فَمٍ مُرٍّ مَريضٍ يَجِد مُرّاً بِهِ الماءَ الزُلالا

“രോഗം ബാധിച്ച് രുചി നഷ്ടപ്പെട്ട രോഗിക്ക്, ശുദ്ധജലവും കൈപ്പായി തോന്നുക സ്വാഭാവികം” എന്ന് മഹാകവി മുതനബ്ബി എഴുതിയത് എത്ര സത്യം !!

ഇനി ക്രൂരവൽകരണത്തിന് തെളിവായി സംഘികളുടെ ദഅ്’വാ വിംഗുകാരായ എക്സ് മുസ്‌ലിംസ് ഉദ്ധരിക്കുന്ന ഹദീസിലേക്ക് വരാം. രണ്ട് രൂപത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകാൻ സാധിക്കും:

1. വിമർശകർ ഉദ്ധരിക്കുന്ന ഹദീസിന് ഒരുപാട് നിവേദനങ്ങളുണ്ട്. അതിൽ ഒരു നിവേദനത്തിൽ, നബി (സ) യുടെ അടിമസ്ത്രീയുമായി ബന്ധപ്പെടുത്തി വ്യഭിചാര ആരോപിതനായ വ്യക്തിയുടെ അടുത്തേക്ക് അലിയെ പറഞ്ഞയക്കവെ നബി (സ) ഇപ്രകാരം അലിയോട് കൽപ്പിച്ചതായി ഹദീസിൽ വ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്: ﻓﺈﻥ ﻭﺟﺪﺗﻪ ﻋﻨﺪﻫﺎ ﻓﺎﻗﺘﻠﻪ “അയാളെ അവളുടെ അടുത്ത് കണ്ടെത്തുകയാണെങ്കിൽ അയാൾക്ക് വധശിക്ഷ നടപ്പാക്കുക…” (മുസ്നദു ബസ്സാർ: 634) അഥവാ, മാരിയ്യയുമായി ആരോപിതൻ രഹസ്യ ബന്ധം പുലർത്തുന്നതായി തെളിഞ്ഞാൽ വധ ശിക്ഷ നടപ്പാക്കുക എന്നർത്ഥം.

അബുൽ അബ്ബാസ് അൽ കുർതുബി പറഞ്ഞു:

“ഈ ഹദീസ് തെളിയിക്കുന്നത്: അയാൾക്ക് വധശിക്ഷ നടപ്പാക്കാൻ നബി (സ) കൽപ്പിച്ചത്, അയാളെ മാരിയയുടെ അടുത്ത് കണ്ടെത്തിയാൽ എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. അഥവാ (വിവാഹിതനായ വ്യഭിചാരി എന്ന,) വധശിക്ഷ നിർബന്ധമാക്കുന്ന അവസ്ഥയിൽ അയാളെ കണ്ടെത്തുകയാണെങ്കിൽ അയാൾക്ക് വധശിക്ഷ നടപ്പാക്കുക എന്നായിരുന്നു കൽപ്പന… ” (അൽ മുഫ്ഹിം: 5:146)

വിവാഹിതരായ വ്യഭിചാരിക്കുള്ള ഇസ്‌ലാമിക ശിക്ഷാവിധി വധശിക്ഷയാണ്. വ്യഭിചാര ആരോപണം ഏതെങ്കിലും നിലക്ക് തെളിയിക്കപ്പെട്ടാൽ വധശിക്ഷ നടപ്പാക്കാനായിരുന്നു പ്രവാചക കൽപ്പന എന്ന് ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ നിന്നും വ്യക്തമാവുന്നു. സ്വാഭാവികമായും ആരോപണത്തെ അസാധ്യമാക്കുന്ന വല്ല തെളിവും ലഭിച്ചാൽ വധശിക്ഷ റദ്ദാക്കപ്പെടും. ഇത്തരം കേസ് – വിധികളും അവയുമായി ബന്ധപ്പെട്ട ‘ ക്വിയാസ് ‘ (യുക്തിയിലൂടെയും തെളിവുകളുടെ മനനത്തിലൂടെയും വിധി കണ്ടെത്തുന്ന) പ്രക്രിയയും കൈകാര്യം ചെയ്യാൻ നിപുണനായിരുന്നു അലി (റ). അന്നത്തെ അറബികളിൽ സാക്ഷരനും കാദി (ജഡ്ജി ) സ്ഥാനത്തിനർഹനുമായ അസുലഭ വ്യക്തിയായിരുന്നു അലി (റ). അതുകൊണ്ടാണ് അലിയെ തന്നെ പ്രവാചകൻ (സ) വിധി (judgement) നടപ്പാക്കാൻ നിശ്ചയിച്ചത്.

അലിയുടെ ഈ കഴിവും അർഹതയും അദ്ദേഹത്തിന്റെ സമൂഹത്തിൽ സുവിദിതമായിരുന്നു. യമനിൽ കാദി (ജഡ്ജി ) ആയി പ്രവാചകൻ (സ) അലിയെ അയക്കുകയുണ്ടായി. അന്നുമുതൽ ഇന്നുവരെ താൻ കദാഅ് (judgement) ൽ ഒരിക്കലും ശങ്കിച്ചിട്ടില്ലെന്നും ഇന്നുവരെ തുടരുന്നുവെന്നും അലി (റ) തന്നെ പറയുന്നുണ്ട്. (സുനനു അബൂദാവൂദ്: 3582) ഉമർ (റ) ഖലീഫയായി സ്ഥാനാരോഹിതനായ സന്ദർഭത്തിൽ അലിയുടെ ഈ നൈപുണ്യത്തെ അദ്ദേഹം പ്രത്യേകം പരിഗണിക്കുമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മദ്യപാനിക്കുള്ള ശിക്ഷ എന്ത് വിധിക്കണമെന്ന കാര്യത്തെ സംബന്ധിച്ച ചർച്ചയിൽ ഉമർ (റ), അലിയുടെ അഭിപ്രായം പ്രത്യേകമായി ആരായുകയുണ്ടായി. അലിയുടെ ക്വിയാസിന്റെ അടിസ്ഥാനത്തിലാണ് മദ്യപാനിക്ക് 80 അടി നിയമായി വിധിക്കുന്നത്.

2. പ്രവാചകൻ സുലൈമാന്റെ(അ) അടുത്ത് രണ്ട് സ്ത്രീകൾ ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വരുകയുണ്ടായി. രണ്ടു പേരും ഒരേ കുഞ്ഞിനെ തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. സുലൈമാൻ നബി ഒരു കത്തി കൊണ്ട് വരാൻ കൽപ്പിച്ചു. കുഞ്ഞിനെ മുറിച്ച് രണ്ടു പേർക്കും വീതിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ആ കുഞ്ഞിനെ വെട്ടി മുറിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. കുഞ്ഞിന്റെ യഥാർത്ഥ മാതാവ് കുഞ്ഞിനെ മുറിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലല്ലോ. വസ്തുത പുറത്തു കൊണ്ടുവരിക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം… കുഞ്ഞിന്റെ യഥാർത്ഥ മാതാവ് കുഞ്ഞിനെ മുറിക്കേണ്ടെന്നും മറ്റയാൾക്ക് നൽകി കൊള്ളാനും പറഞ്ഞു. എന്നാൽ മറ്റെ സ്ത്രീയാകട്ടെ കുഞ്ഞിനെ മുറിച്ച് വീതിക്കാൻ സമ്മതിച്ചു. ഈ രണ്ട് പ്രതികരണങ്ങളുടേയും വ്യത്യാസത്തെ പരിഗണിച്ച് സുലൈമാൻ നബി (അ) കുഞ്ഞിനെ യഥാർത്ഥ മാതാവിന് വിധിച്ചു.

ഇതിന് സാമ്യമായ ഉദ്ദേശ്യം തന്നെയായിരുന്നു മാരിയ്യയുമായി അവിഹിതം ആരോപിക്കപ്പെട്ട വ്യക്തിക്ക് വധശിക്ഷ നടപ്പാക്കാൻ കൽപ്പിക്കുക വഴി നബി (സ) ഉദ്ദേശിച്ചത്. മാരിയ്യയുടേയും അവരുമായി ബന്ധം ആരോപിക്കപ്പെട്ട വ്യക്തിയുടേയും നിരപരാധിത്വം തെളിവിന്റേയും സാക്ഷികളുടേയും അഭാവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിധിച്ചാൽ അത് ജനങ്ങളിൽ അവിശ്വാസികളായ ചിലർക്കെങ്കിലും തൃപ്തികരമായി കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ആഇശയുമായി ബന്ധപ്പെട്ട ആരോപണം തെളിവിന്റേയും സാക്ഷികളുടേയും അഭാവത്തിൽ മുമ്പ് തള്ളപ്പെട്ടതാണല്ലൊ. (വിശ്വാസികളെ സംബന്ധിച്ചിടത്തോളം വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് ആഇശയുടെയുടേയും ആരോപിതന്റേയും നിരപരാധിത്വം തെളിയിക്കപ്പെട്ടതെങ്കിൽ പോലും അവിശ്വാസികളുടെ മനസ്സിൽ അത് തെളിവല്ലല്ലൊ). അപ്പോൾ മാരിയ്യയുമായി ബന്ധപ്പെട്ട ആരോപണത്തിൽ തെളിവുകളുടെയും സാക്ഷികളുടേയും അഭാവത്തിനുപരി ആരോപിതരുടെ നിരപരാധിത്വത്തിന് വ്യക്തമായ മറ്റൊരു തെളിവ് പ്രവാചകൻ (സ) ആഗ്രഹിക്കുക സ്വഭാവികമാണല്ലൊ. ആരോപിതരുടെ നിരപരാധിത്വം ജനങ്ങളെയെല്ലാം അറിയിക്കണം എന്ന് നബി (സ) ആഗ്രഹിച്ചു. ആരോപണത്തിന്റെ നിജസ്ഥിതി വെളിവാക്കാനുള്ള വഴി അല്ലാഹു വഹ്‌യിലൂടെ അഥവാ ദിവ്യ ബോധനത്തിലൂടെ നബിക്ക് (സ) അറിവ് നൽകി. അതനുസരിച്ച് നബി (സ) അലിയെ നിയോഗിക്കുകയും ചെയ്തു. “മാരിയ്യയുമായി ആരോപിതൻ രഹസ്യ ബന്ധം പുലർത്തുന്നതായി കണ്ടെത്തിയാൽ വധ ശിക്ഷ നടപ്പാക്കുക ” (മുസ്നദു ബസ്സാർ: 634) എന്ന് അലിയോട് കൽപ്പിച്ചു. അലിയിലൂടെ, സ്വാഭാവികമായും ആരോപിതന്റെ നിരപരാധിത്തം തെളിയിക്കുകയായിരുന്നു നബിയുടെ (സ) ലക്ഷ്യം, അയാളെ വധിക്കുകയായിരുന്നില്ല; സുലൈമാൻ നബിയെ പോലെ തന്നെ – ദിവ്യബോധനത്തിനനുസൃതമായ – വളരെ തന്ത്രപരമായ ഒരു നടപടിയാണ് മുഹമ്മദ് നബിയും (സ) നടപ്പാക്കിയത്.

വിമർശകർ ഹദീസ് ദുർവ്യാഖ്യാനിക്കുകയും വ്യാജാരോപണം ഉന്നയിക്കുന്നതിനും 11 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇബ്നു ഹസമിനെ (റ) പോലെ ഒട്ടനവധി ഹദീസ് പണ്ഡിതർ ഹദീസിന്റെ ഈ ശരിയായ വ്യാഖ്യാനം വ്യക്തമാക്കിയിട്ടുണ്ട്:

“ഇബ്നു ഹസം (ജനനം: 384 ഹിജ്രാബ്ദം) തന്റെ ‘അൽഈസ്വാൽ ഇലാ ഫഹ്മി കിതാബിൽ ഖിസ്വാൽ’ എന്ന ഗ്രന്ഥത്തിൽ എഴുതി: തെളിവൊ കുറ്റസമ്മതമോ ഇല്ലാതെ ഒരാൾക്ക് വധശിക്ഷ നടപ്പാക്കാൻ നബി (സ) കൽപ്പിച്ചു എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും ഹദീസ് മനസ്സിലാക്കിയിട്ടില്ല. ആരോപിതനായ വ്യക്തി നിരപരാധിയാണെന്നും അയാളിലേക്ക് ചേർക്കപ്പെടുന്ന വ്യഭിചാര ആരോപണം കളവാണെന്നും നബിക്ക് (സ), (ദിവ്യ ബോധനം വഴി) അറിയാമായിരുന്നു. അയാളുടെ നിരപരാധിത്വം ജനങ്ങൾക്ക് മുമ്പിൽ വെളിവാക്കാനും അതിന് സാക്ഷികളാക്കാനും നബി (സ) ഉദ്ദേശിച്ചു. അതിനാൽ അദ്ദേഹം അലിയേയും അദ്ദേഹത്തോടൊപ്പമുള്ളവരേയും ആരോപിതനായ വ്യക്തിയുടെ അടുത്തേക്ക് അയക്കുകയുണ്ടായി. അവരെല്ലാം, ആരോപിതനായ വ്യക്തി ലിംഗ രഹിതനാണെന്നതിന് സാക്ഷികളായി. ആരോപിതമായ കാര്യത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിനാൽ തന്നെ വധശിക്ഷ നടപ്പാക്കിയില്ല. പ്രവാചകൻ സുലൈമാന്റെ അടുത്ത് ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വന്ന രണ്ട് സ്ത്രീകൾക്ക് അദ്ദേഹം കത്തി കൊണ്ട് കുട്ടിയെ മുറിച്ച് വീതിക്കാൻ കൽപ്പിച്ച തന്ത്രത്തോട് മുഹമ്മദ് നബിയുടെ (സ) ഈ തന്ത്രം തുല്യത പുലർത്തുന്നു. സത്യം തെളിയിക്കാനുള്ള (ഒരു കൗശലമായിരുന്നു ഇത്)..” (സുബുലുൽ ഹുദാ വർ റശാദ്: 10:432)

ഇബ്നുൽ കയ്യിം (റ) പറഞ്ഞു:

“പ്രവാചകൻ സുലൈമാന്റെ അടുത്ത് രണ്ട് സ്ത്രീകൾ ഒരു കുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ട് തർക്കിച്ചു കൊണ്ട് വരുകയുണ്ടായി. സുലൈമാൻ നബി ഒരു കത്തി കൊണ്ട് വന്ന് മുറിച്ച് കുട്ടിയെ അവർക്കിടയിൽ വീതിക്കാൻ കൽപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ആ കുഞ്ഞിനെ വെട്ടി മുറിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. വസ്തുത പുറത്തു കൊണ്ടുവരിക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം… ഇതിന് സാമ്യമായ ഉദ്ദേശ്യം തന്നെയായിരുന്നു മാരിയ്യയുമായി അവിഹിതം ആരോപിക്കപ്പെട്ട വ്യക്തിക്ക് വധശിക്ഷ നടപ്പാക്കാൻ കൽപ്പിക്കുക വഴി നബി (സ) ഉദ്ദേശിച്ചത്. മാരിയ്യയുടേയും അവരുമായി ബന്ധം ആരോപിക്കപ്പെട്ട വ്യക്തിയുടേയും നിരപരാധിത്വം ജനങ്ങളെയെല്ലാം അറിയിക്കണം എന്ന് നബി (സ) ആഗ്രഹിച്ചു. വാളെടുത്ത് വധിക്കാൻ കൽപ്പന പുറപ്പെടുവിച്ചാൽ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുമെന്ന് (വഹ്‌യ് അഥവാ ദിവ്യ ബോധനം വഴി) നബിക്ക് (സ) അറിവ് ലഭിച്ചു. അദ്ദേഹം കണക്കാക്കിയപ്രകാരം തന്നെ സംഭവിക്കുകയുമുണ്ടായി…”

(സാദുൽ മആദ്: 3-4:347)

ഇത്രയും നിസ്സാരവും നിരുപദ്രവകരവുമായ ഒരു സംഭവത്തെ പത്തിരി മിഷേനിലിട്ട്, നീട്ടി വലിച്ച്, തല്ലി പരത്തി ഭീകരവൽകരിക്കാനുള്ള ഇസ്‌ലാമോഫോബിസ്റ്റുകൾ തുടർന്നുള്ള ഉദ്യമം പരിതാപകരമാണ്. ഒരുപാട് ഭാവനകളും അസത്യങ്ങളും ചരിത്ര നിരാകരണങ്ങളും കൊണ്ടു മുഹമ്മദ് നബിയുടെ (സ) വ്യക്തിത്വത്തെ എങ്ങനെയെങ്കിലും ഭീകരവൽക്കരിക്കാനും ലൈംഗികവൽകരിക്കാനുമുള്ള ബദ്ധപ്പാട്.

വിവരദോഷവും ചരിത്രാവബോധ ശൂന്യതയും വെറുപ്പും വീർത്തുന്തിയ ആരോപണങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

* മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും എന്ന് സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർക്ക് ഭീഷണി കത്ത് എഴുതുകയായിരുന്നു മുഹമ്മദിന്റെ പണി…

* തൗഹീദിനും ആദർശത്തിനും പകരമായി സ്വർണവും വെള്ളിയും അടിമകളേയും സ്വീകരിച്ച ആദർശ രഹിതനാണ് മുഹമ്മദ്…

* മുഹമ്മദ് നബിയുടെ സ്വഭാവത്തെ പരിഹസിച്ചു കൊണ്ട് പ്രതീകാത്മകമായി വസ്ത്രങ്ങൾ, കുതിരകൾ, അടിമകൾ, എന്നിവ മുകൗകസ് അയച്ചു കൊടുത്തു…

* അടിമ സ്ത്രീകളുമൊത്തുള്ള ജീവിതവും ലൈംഗികതയും ഇസ്‌ലാം അനുവദിച്ചു, പ്രവാചകൻ (സ) തന്നെ അതിൽ പങ്കെടുത്തു…

ചരിത്രത്തെ കുറിച്ചും ഇസ്‌ലാമിന്റെ ആവിർഭാവകാലഘട്ടത്തിലെ രാഷ്ട്രീയ ഘടനയെ പറ്റിയും ഒരു കുരുമുളകിനത്രയെങ്കിലും വിവരമുള്ളവർ പറയുന്ന ആരോപണമാണോ ഇതൊക്കെ?! “മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും എന്ന് സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർക്ക് ഭീഷണി കത്ത് എഴുതുകയായിരുന്നു മുഹമ്മദിന്റെ പണി…” എന്ന് പ്രസന്നവദനത്തോടെ ആരോപിക്കാൻ നിസ്സാര തൊലിക്കട്ടിയൊന്നും പോര. കാരണം, ലോക ചരിത്രം അടങ്ങുന്ന ഏതെങ്കിലുമൊരു പുസ്തകം വായിച്ചവർക്ക് പ്രവാചകന്റെ(സ) സമകാലികരായ, ഏകാധിപതികളായ ചക്രവർത്തിമാരുടെ തനിനിറം അറിയാതിരിക്കുമോ ?!!

ഈജിപ്തിലെ ബൈസന്റൈൻ രാജാവായ മുകൗകസ്, പേർഷ്യക്കാരുടെ ചക്രവർത്തിയായ ഖൊസ്റോവ്, റോമിലെ ബൈസന്റൈൻ ചക്രവർത്തിയായ ഹെരാക്ലിയസ് തുടങ്ങിയ ഭരണാധികാരികൾക്കൊക്കെയാണ് പ്രവാചകൻ (സ) “ഭീഷണി കത്തുകൾ” അയച്ചത്. പേർഷ്യൻ റോമൻ സാമ്രാജ്യത്വ ഏകാധിപതികളാണോ നവനാസ്തികരേ, സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർ ?! മുഹമ്മദ് നബിയെ മോശമാക്കാനായി ഈ ക്രൂരന്മാരായ ഏകാധിപതികളെ വെള്ളപൂശാൻ മാത്രം നീതിരഹിതരും ജ്ഞാനശൂന്യരുമായോ നിങ്ങൾ ?!

“മുഹമ്മദിനെ വിധിക്കുമ്പോൾ മുഹമ്മദ് ജീവിച്ചിരുന്ന ചരിത്ര പശ്ചാത്തലം ഓർക്കണം. അമേരിക്കൻ ബാപ്റ്റിസ്റ്റ് പാസ്റ്ററായ, ജെറി ഫാൽവെൽ അടുത്തിടെ പ്രസ്താവിച്ചതുപോലെ, യേശുവിനും മോശേക്കും വിപരീതമായി മുഹമ്മദ് ഒരു യുദ്ധ കൊതിയനായിരുന്നു എന്ന ആരോപണം, മുഹമ്മദ് തന്റെ ജീവിതകാലത്ത് വിരലിലെണ്ണാവുന്ന യുദ്ധങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്ന വസ്തുതയെ അവഗണിക്കുന്നതാണ്. പുറമെ, മുഹമ്മദ് നയിച്ച എല്ലാ യുദ്ധങ്ങളുടെയും ഫലമായി – മുഹമ്മദിന്റേയും എതിരാളികളുടേയും പക്ഷങ്ങളിൽ നിന്നും – 1,000 പേർ മാത്രമേ കൊല്ലപ്പെട്ടുള്ളൂ.

“പതിനായിരങ്ങളെ” കൊന്നതിന്, ബൈബിളിലെ ഒന്നാൽ സാമുവൽ 18-ൽ പ്രശംസിക്കപ്പെട്ട ദാവീദിനെപ്പോലെയുള്ള വ്യക്തികളുമായി മുഹമ്മദിനെ താരതമ്യം ചെയ്തു നോക്കൂ. അല്ലെങ്കിൽ സംഖ്യാപുസ്തകം 31-ൽ, യുദ്ധത്തിൽ പരാജയപ്പെടുത്തപ്പെട്ട മിദ്യാന്യരുടെ സ്ത്രീകളെയും കുട്ടികളെയും വധിക്കാതിരുന്നതിന് തന്റെ സൈന്യത്തെ ശിക്ഷിക്കുന്ന മോശേയോട് മുഹമ്മദിനെ താരതമ്യം ചെയ്ത് നോക്കൂ.” (“Understanding Muhammad”: Alexander Kronemer :Christian Science Monitor.)

മുഹമ്മദ് നബി (സ) നയിച്ച എല്ലാ യുദ്ധങ്ങളിലുമായി നബിയുടേയും എതിരാളികളുടേയും പക്ഷങ്ങളിൽ നിന്നും – 1,000 പേർ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്ന് അമുസ്‌ലിം ഗവേഷകർ പോലും അംഗീകരിക്കുന്നു.

റോമൻ പേർഷ്യൻ ചക്രവർത്തിമാർ നയിച്ച എണ്ണമറ്റ യുദ്ധങ്ങളും കലാപങ്ങളും കൂട്ട ഹത്യകളുമായി താരതമ്യം ചെയ്യാൻ മെനക്കെടുന്നതിൽ യാതൊരു അർത്ഥവുമില്ല. മുഹമ്മദ് നബി (സ) നയിച്ച സർവ്വ യുദ്ധങ്ങളേയും പേർഷ്യൻ – റോമൻ ചക്രവർത്തിമാർ നയിച്ച ഒരൊറ്റ യുദ്ധവുമായി താരതമ്യം ചെയ്താൽ മാത്രം മതിയാവും കാര്യങ്ങൾ വ്യക്തമാവാൻ:

അമിഡ ഉപരോധം എന്ന ഒരൊറ്റ യുദ്ധത്തിൽ (ബൈസന്റൈൻ vs. സാസിനിഡ്), ഒരൊറ്റ ദിവസം കൊണ്ട്, പേർഷ്യക്കാരുടെ പക്ഷം മാത്രം 80,000 പട്ടാളക്കാരെയും നിവാസികളെയും കൂട്ടക്കൊല ചെയ്യുകയുണ്ടായി.!!! ഇവരൊക്കെയാണോ “സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാർ… ” ?!!

റോമൻ പേർഷ്യൻ ചക്രവർത്തിമാരുടെ ക്രൂര സ്വേച്ഛാധിപത്യ ചരിത്രം കൂടുതൽ വായിക്കാൻ താഴെയുള്ള ലിങ്കിൽ ഉള്ളടങ്ങിയ ലേഖനം മാത്രം വായിച്ചാൽ മതിയാവുന്നതാണ്:

https://www.heritage-history.com/index.php?c=resources&s=war-dir&f=wars_romanpersian

മുകൗകസിനെയും “സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന രാജാക്കന്മാരിൽ… ” ഉൾപ്പെടുത്തിയ നവനാസ്തികരുടെ ചരിത്ര “പണ്ഡിത്യം” “അതുല്യ”മാണെന്ന് അംഗീകരിക്കാതെ വയ്യ. ഇത്തരം ചരിത്ര നിഗ്രഹങ്ങളെ പ്രതിരോധിക്കണമെങ്കിൽ മുകൗകസ് ആരായിരുന്നുവെന്ന് ഹ്രസ്വമായി ഒന്ന് പരിചയപ്പെടുത്തിയെ തീരൂ:

മുകൗകസ് എന്നത് ഒരു സ്ഥാനപേരാണ്. മഹാൻ എന്നാണ് ആ നാമത്തിന്റെ ഏകദേശ അർത്ഥം. അലക്സാണ്ട്രിയയിലെ സൈറസ് രാജാവാണ് പ്രവാചക കാലഘട്ടത്തിലെ മുകൗകസ്. ഏഴാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയയുടെ മെൽക്കൈറ്റ് പാത്രിയാർക്കീസായിരുന്നു അലക്സാണ്ട്രിയയിലെ സൈറസ്. ഈജിപ്തിലെ അവസാന ബൈസന്റൈൻ ഭരണവംശ രാജാവ്.

കിഴക്കൻ റോമൻ സാമ്രാജ്യത്തെയാണ് ബൈസന്റൈൻ സാമ്രാജ്യം (Byzantine Empire) എന്ന് വിളിക്കപ്പെടുന്നത്. പുരാതന കാലത്തും മധ്യകാലഘട്ടത്തിലും കിഴക്കൻ പ്രവിശ്യകളിൽ റോമൻ സാമ്രാജ്യത്തിന്റെ തുടർച്ചയായിരുന്നു ബൈസന്റൈൻ ഭരണകൂടം നിലനിന്നിരുന്നത്.

അക്കാലഘട്ടത്തിൽ റോമിൽ യേശുവിനെ സംബന്ധിച്ച് രണ്ട് മുഖ്യ വിശ്വാസ രീതികൾ ക്രിസ്ത്യാനികൾക്കിടയിൽ സുശക്തം കൊമ്പ് കോർക്കുകയുണ്ടായി. മിയഫിസൈറ്റിസം, ഡയോഫിസിറ്റിസം എന്നിവയാണവ.

യേശുവിനെ സംബന്ധിച്ച് ക്രിസ്ത്യൻ വിശ്വാസ ധാരകളിലൊന്നാണ് മിയഫിസൈറ്റിസം, “യേശു – ഒരേ ‘പ്രകൃതി’യിൽ ( ഒരേ ശരീരത്തിൽ തന്നെ)- പൂർണ്ണമായും ദിവ്യവും പൂർണ്ണമായും മനുഷ്യനുമാണ്,” എന്ന നിലപാടാണ് മിയഫിസൈറ്റിസം (Miaphysitism).

യേശു, ഒരു “വ്യക്തി”യിൽ തന്നെ, ദൈവിക സ്വഭാവവും മനുഷ്യ സ്വഭാവവുമാവുന്ന രണ്ട് “പ്രകൃതികളിൽ” നിലനിൽക്കുന്നുവെന്ന വിശ്വാസ നിലപാടാണ് ഡയോഫിസിറ്റിസം (Dyophysitism).

630-ൽ റോമൻ ചക്രവർത്തിയായ ഹെരാക്ലിയസ് (അഥവാ ഹിർക്കൽ ചക്രവർത്തി) അലക്സാണ്ട്രിയയിലെ പാത്രിയാർക്കീസായി നിയമിച്ച ഒരു ചാൽസിഡോണിയൻ ബിഷപ്പും ഈജിപ്തിന്റെ ഗവർണറും ആയിരുന്നു സൈറസ് (മുകൗകസ്) എന്ന് ഓർക്കുക. എന്നാൽ ഈജിപ്തിലെ ക്രിസ്ത്യാനികൾ പ്രധാനമായും മിയാഫൈസൈറ്റ് നിലപാടുകാരായിരുന്നു. 451-ലെ ചാൽസിഡോണിയൻ കൗൺസിലിൽ നിന്നാണ് ചാൽസിഡോണിയക്കാരും മിയാഫൈസൈറ്റുകളും തമ്മിലുള്ള ഭിന്നത ഉടലെടുത്തത്, അതിനുശേഷം റോമൻ ചക്രവർത്തിമാർ ചാൽസിഡോണിയനിസത്തെ അനുകൂലിച്ചു. അതിന്റെ ഫലമായി അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ മിയാഫൈസൈറ്റുകളായ ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യാനികൾക്കെതിരെ നിരവധി പീഡനങ്ങൾ സൈറസ് (മുകൗകസ്) അഴിച്ചു വിട്ടു.

Coptic church ന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു പുസ്തകമാണ്, ആൽഫ്രഡ് ജെ. ബട്‌ലറുടെ (Alfred J. Butler) The Arab Conquest of Egypt And the Last Thirty Years of the Roman Dominion. പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങൾ കാണുക:

“സെവേറസ് പറയുന്നു: ഹെരാക്ലിയസും മുകൗക്കസും ഈജിപ്തിന്റെ മേൽ ഭരണം സ്ഥാപിച്ച വർഷങ്ങളായിരുന്നു അത്. ഹെരാക്ലിയസ് അടിച്ചേൽപ്പിച്ച പീഡനത്തിന്റെയും അടിച്ചമർത്തലിന്റെയും ശിക്ഷകളുടെയും തീവ്രതയിലൂടെ ചാൽസിഡോൺ വിശ്വാസം സ്വീകരിക്കാൻ കോപ്റ്റിക് ഓർത്തഡോക്സുകാർ, പരക്കെ നിർബന്ധിക്കപ്പെട്ടു. ചിലരെ പീഡനങ്ങളിലൂടെ, ചിലരെ ബഹുമതികൾ വാഗ്ദാനം ചെയ്തും, ചിലരെ പ്രലോഭനങ്ങളും വഞ്ചനയും വഴി അസംഖ്യം ജനക്കൂട്ടത്തെ അവർ വഴിതെറ്റിച്ചു.

കോപ്റ്റിക് പാത്രിയാർക്കീസ് ​​ഐസക് ഒന്നാമന്റെ ജീവചരിത്രത്തിൽ, സൈറസിന്റെ (മുകൗകസ്) ഭരണ കാലഘട്ടത്തിലെ ചില സാമൂഹിക രംഗങ്ങൾ അനാവരണം ചെയ്യപ്പെടുന്നത് ഇപ്രകാരമാണ്. ഐസക്ക്‌ തന്റെ ചെറുപ്പകാലത്ത് ജോസഫ് എന്ന പുരോഹിതനെ കാണുകയുണ്ടായി. സൈറസിന്റെ (മുകൗകസ്) സഭക്ക് മുമ്പാകെ മുട്ടുകുത്തി ഇരുത്തി, വിശ്വാസത്തിൽ ഉറച്ചു നിന്നതിന്റെ പേരിൽ ആ പുരോഹിതനെ പൊതിരെ പ്രഹരിക്കുന്നുണ്ടായിരുന്നു.

കോപ്റ്റിക് ക്രിസ്ത്യാനികളുടെ മുഖ്യ പുരോഹിതനായ ബെന്യാമിന്റെ സ്വന്തം സഹോദരൻ മെനാസിനെ പീഡിപ്പിക്കുകയും മുക്കിക്കൊല്ലുകയും ചെയ്യുകയാണുണ്ടായത്. ആദ്യം കത്തിച്ച പന്തങ്ങൾ കൊണ്ട് അദ്ദേഹത്തിന് നേരെ പിടിച്ച്, ” അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇരുവശത്തുനിന്നും കൊഴുപ്പ് നിലത്ത് ഉറ്റി വീഴുന്നതുവരെ” അദ്ദേഹത്തെ അവർ കത്തിച്ചു. തന്റെ ആദർശത്തിൽ അചഞ്ചലനായി ഉറച്ചു നിന്ന മെനാസിന്റെ, പല്ലുകൾ അവർ പറിച്ചെടുത്തു: അദ്ദേഹത്തെ മണൽ നിറച്ച ഒരു ചാക്കിൽ കിടത്തി, പുറത്തേക്ക് കൊണ്ടുപോയി കരയിൽ നിന്ന് ഏഴ് വില്ലുകളുടെ ദൂരം കടലിലേക്ക് തള്ളി. കൗൺസിൽ ഓഫ് ചാൽസിഡോണിനെ അംഗീകരിക്കുകയാണെങ്കിൽ ജീവിക്കാൻ വിടാമെന്ന് മൂന്ന് തവണ വാഗ്ദാനം ചെയ്തു. മൂന്നു പ്രാവശ്യവും അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് അവർ അദ്ദേഹത്തെ കടലിൽ മുക്കി. എന്നിട്ടും മെനാസിനെ കീഴടക്കാൻ അവർക്കായില്ല. തുടർന്ന് അദ്ദേഹത്തെ അവർ കടലിൽ മുക്കി കൊന്നു”

10 വർഷക്കാലം, സൈറസ് ഈജിപ്തുകാരെ കഠിനമായി പീഡിപ്പിച്ചു, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ അവരെ തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഭൂരിപക്ഷം ഈജിപ്ഷ്യൻ ക്രിസ്ത്യാനികളും അദ്ദേഹത്തെ പാത്രിയർക്കീസ്‌ ആയി അംഗീകരിച്ചില്ല, പകരം ഒളിവിൽ ജീവിച്ചിരുന്ന ബെഞ്ചമിൻ ഒന്നാമൻ മാർപ്പാപ്പയെയാണ് ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ പാത്രിയർക്കീസ്‌ ആയി പരിഗണിച്ചിരുന്നത്. അംഗീകരിക്കാത്തവരെ സൈറസ് (മുകൗകസ്) നിരന്തരം വേട്ടയാടുകയായിരുന്നു.

“മറ്റൊരവസരത്തിൽ, സൈറസ് ഈജിപ്ഷ്യൻ ആർച്ച് ബിഷപ്പായ സാമുവലിന്റെ അടുത്തേക്ക് ഭടന്മാരെ അയച്ചു, അദ്ദേഹത്തെ ഒരു കള്ളനെപ്പോലെ ചങ്ങലകളിൽ തളച്ച് കൊണ്ടുവന്നു … സൈറസ് അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ രക്തം വെള്ളം പോലെ ഒഴുകുന്നത് വരെ അദ്ദേഹത്തെ അടിക്കാൻ സൈനികരോട് ആജ്ഞാപിച്ചു … “സാത്താന്റെ പുത്രനും, അന്തിക്രിസ്തുവും, വഞ്ചകനുമായ സൈറസേ, നിങ്ങളെയും നിങ്ങളുടെ പൈശാചിക സിദ്ധാന്തങ്ങളെയും അനുസരിക്കുന്നതിനു പകരം ദൈവത്തെയും അവന്റെ വിശുദ്ധ ആർച്ച് ബിഷപ്പ് ബെഞ്ചമിനേയുമാണ് ഞാൻ അനുസരിക്കുന്നത്” എന്ന് സാമുവൽ മറുപടി പറഞ്ഞു. സൈറസ് പട്ടാളക്കാരോട് സാമുവലിന്റെ വായ അടിച്ചു പൊട്ടിക്കാൻ ആജ്ഞാപിച്ചു.

അൻസെന വരെയുള്ള എല്ലാ ഈജിപ്ഷ്യൻ നഗരങ്ങളിലും സൈറസ് ചാൽസിഡോണിയൻ ബിഷപ്പുമാരെ നിയമിച്ചു, അവർ കോപ്റ്റിക് പുരോഹിതന്മാരെ കണ്ടെത്തുമ്പോഴെല്ലാം വധിച്ചു. കോപ്റ്റിക് ജനത, കോപ്റ്റിക്കുകാരായ പുരോഹിതന്മാരില്ലാതെ അവശേഷിച്ചെങ്കിലും, രഹസ്യമായ ഒത്തുചേരലുകൾ സംഘടിപ്പിച്ചു.”

(HISTORY OF THE PATRIARCHS OF THE COPTIC CHURCH OF ALEXANDRIA II PETER I TO BENJAMIN I (661): B. EVETTS എന്ന കോപ്റ്റിക് ക്രിസ്ത്യൻ ഗ്രന്ഥത്തിലും ഇത് നാം വായിക്കുന്നു)

“സൈറസ് (മുകൗകസ്) ഒരു വെർച്വൽ സ്വേച്ഛാധിപതിയായി മാറിയിരുന്നു. കോപ്റ്റിക് ശ്രേണിയെയും കോപ്റ്റിക് ജനതയേയും നിഗ്രഹിക്കാനായി തന്റെ അധികാരം ദുരുപയോഗിക്കുകയും ചാൽസിഡോണിയൻ ക്രിസ്ത്യൻ സിദ്ധാന്തം അവരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്ത ഭരണാധികാരി…

സൈറസ് യഥാർത്ഥത്തിൽ കോപ്ടിക് വംശജൻ ആയിരുന്നില്ല, നേരെ മറിച്ച് തന്റെ ഭരണകാലത്തുടനീളം കോപ്‌റ്റുകളെ ഏറ്റവും മോശമായി അടിച്ചമർത്തിയ ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം (631-642). സഭയുടെ ഐക്യം നേടുന്നതിന് കോപ്‌റ്റുകളെ പീഡിപ്പിക്കുന്നതിൽ സൈറസിന് അതിരുകളില്ലായിരുന്നു. കോൺസ്റ്റാന്റിനോപ്പിളും അലക്സാണ്ട്രിയയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.

ബൈസന്റൈൻ പാത്രിയാർക്കിസായ സെർജിയസിന്റെ പിന്തുണയോടും റോമിലെ ഹോണോറിയസ് മാർപാപ്പയുടെ അംഗീകാരത്തോടും കൂടി, കോപ്‌റ്റുകളെ വിധേയത്വത്തിലേക്ക് കൊണ്ടുവരുന്നതിനായി അവസാന ശ്രമമെന്നോണം ഹെരാക്ലിയസ് ചക്രവർത്തി ഒരു പുതിയ ശാസന ആവിഷ്‌കരിച്ചു നോക്കിയെങ്കിലും കോപ്‌റ്റുകളുമായുള്ള അനുരഞ്ജനത്തിനുള്ള സാമ്രാജ്യത്വ കുതന്ത്രം ഫലവത്തായില്ല. തൽഫലമായി, പ്രകോപിതനായ സൈറസ് ചരിത്രത്തിലെ കോപ്‌റ്റുകളുടെ ഏറ്റവും കഠിനമായ പീഡന പരമ്പര ഉദ്ഘാടനം ചെയ്തു.

നാട്ടിലെ പോപ്പ് കോപ്റ്റിക് സഭയുടെ മുപ്പത്തിയെട്ടാമത്തെ ഗോത്രപിതാവായ ബെഞ്ചമിൻ ഒന്നാമൻ 631-ൽ സൈറസിന്റെ വരവോടെ, കലാപങ്ങൾ മുൻകൂട്ടി കണ്ട് അൽ-നട്രൂൺ താഴ്‌വരയിലെ കോപ്റ്റിക് ആശ്രമങ്ങളിൽ അഭയം പ്രാപിച്ചു, പിന്തുടരുന്നവരെ ഒഴിവാക്കാൻ ഒരു മഠത്തിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി നീങ്ങി താമസിച്ചു പോന്നു. HISTORY OF THE PATRIARCHS ൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നതനുസരിച്ച്, “ആട്ടിൻകൂട്ടത്തെ വിഴുങ്ങുന്ന ചെന്നായയെപ്പോലെ” ആയിരുന്നു സൈറസ് കോപ്റ്റികുകളെ വേട്ടയാടിയിരുന്നത്.

കോപ്റ്റിക്കുകളുടെ ഈ മോശം സാഹചര്യത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ, ആൽഫ്രഡ് ബട്ട്‌ലർ പറയുന്നത് “കോപ്റ്റിക് ചർച്ചുകൾ സൈറസ് അടിച്ചു തകർത്തു, പക്ഷേ കോപ്റ്റിക്കുകൾ ഒരിക്കലും വഴങ്ങിയില്ല” (1978, പേജ്. 191) എന്നാണ്.”

(Entry Title: Cyrus Al-Muqawqas Publication: The Coptic encyclopedia, volume 2)

കോപ്റ്റികളുടെ മൃതശരീര കൂമ്പാരത്തിനു മേൽ സിംഹാസനം പ്രതിഷ്ടിച്ച ഈ സ്വേച്ഛാധിപതിയെയാണോ മുഹമ്മദ് നബി (സ) “ഭീഷണി കത്തിലൂടെ” വിരട്ടിയെന്ന് നാസ്തികർ പരിതപിക്കുന്നത് ?! ഈ സ്വേച്ഛാധിപതിയെയാണോ – മുഹമ്മദ് നബിയെ (സ) ഭീകരവൽക്കരിക്കാൻ വേണ്ടി – സമാധാന കാംക്ഷിയായി, നവനാസ്തികർ അവരോധിക്കുന്നത് ?! ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി ഏത് നെറികേടിനേയും ന്യായീകരിച്ചു നീതികരിക്കുന്ന ഈ അധപതനത്തെയാണ് വർഗീയത എന്ന് പറയുന്നത്.

റോമൻ ക്രിസ്ത്യാനികൾ -സൈറസ് മുകൗകസിന്റെ നേതൃത്വത്തിൽ- ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളോട് ചെയ്തിരുന്ന ക്രൂരതകളെ സംബന്ധിച്ച ക്രിസ്ത്യൻ വിവരണങ്ങളിൽ നിന്ന് എന്താണ് സമാന്യ ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ടത് ? കോപ്റ്റിക്കുകൾ ബൈസന്റൈൻ (റോമൻ) ഭരണാധികാരത്തെ; വിശിഷ്യാ സൈറസ് മുകൗകസിനെ ഭയന്നു ജീവിക്കുകയായിരുന്നു എന്നതല്ലേ വസ്തുത ?! പ്രവാചകാനുചരൻ അംറിബ്നു ആസിന്റെ നേതൃത്വത്തിൽ മുസ്‌ലിംകൾ ബൈസന്റൈൻ രാജവംശത്തോട് യുദ്ധം ചെയ്ത സന്ദർഭത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികൾ മുസ്‌ലിംകളെ അനുകൂലിക്കുന്നവരായിരുന്നു. മുസ്‌ലിംകൾ ഈജിപ്റ്റ് വിജയച്ചടക്കിയപ്പോൾ കോപ്റ്റിക് ക്രിസ്ത്യാനികൾ സന്തോഷിക്കുകയാണ് ഉണ്ടായത്. അടിച്ചമർത്തലിൽ നിന്നും അടിമത്വത്തിൽ നിന്നും കോപ്റ്റിക് ക്രിസ്ത്യാനികൾ രക്ഷ പ്രാപിക്കുകയാണ് ഉണ്ടായത്. ഇക്കാര്യവും ക്രിസ്ത്യൻ ചരിത്ര സാഹിത്യങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ സാധിക്കും.

മുസ്‌ലിംകൾ ഈജിപ്ത് വിജയിച്ചടക്കിയാൽ കോപ്റ്റിക് ക്രിസ്ത്യാനികളോട് പുലർത്തേണ്ട സമാധാന ചിത്തതയും മാന്യമായ പെരുമാറ്റവും എങ്ങനെയായിരിക്കണമെന്ന് മുഹമ്മദ് നബി (സ) തന്നെ മുസ്‌ലിംകളെ പഠിപ്പിച്ചതായി ഹദീസുകളിലും കാണാം:

“നിങ്ങൾ ഈജിപ്ത് വിജയിച്ചടക്കും… നിങ്ങൾ ഈജിപ്ത് വിജയിച്ചടക്കിയാൽ അവിടെയുള്ള ജനങ്ങളോട് (കോപ്റ്റിക് ക്രിസ്ത്യാനികളോട്) നല്ല രീതിയിൽ വർത്തിക്കണമെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തീർച്ചയായും അവർക്ക് സംരക്ഷണത്തിനും കാരുണ്യത്തിനും അർഹതയുണ്ട്. അവരിൽ രണ്ടാളുകൾ ഒരു ഇഷ്ടികയുടെ സ്ഥാനത്തിന്റെ പേരിലെങ്കിലും ശണ്ഠ കൂടുന്നത് നിങ്ങൾ കണ്ടാൽ അവിടെ നിന്ന് പുറത്ത് പോരുക…

നിങ്ങൾ ഈജിപ്തുകാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. തീർച്ചയായും അവരുമായി (നമുക്ക് ) മാതൃ ബന്ധവും വിവാഹ ബന്ധവും ഉണ്ട്…”

(സ്വഹീഹുൽ ജാമിഅ്: 2307, സ്വഹീഹു മുസ്‌ലിം: 2543)

ഇസ്മാഈൽ നബിയുടെ മാതാവ് ഹാജറി(റ)ലൂടെയാണ് വിശ്വാസികൾക്ക് ഈജിപ്റ്റുകാരുമായി മാതൃ ബന്ധം സ്ഥാപിതമാവുന്നത്. മാരിയയിലൂടെയാണ് വിവാഹ ബന്ധവും സ്ഥാപിതമാവുന്നത്.

ഇനി ചിന്തിക്കുക, സൈറസ് മുകൗകസിന്റെ ആധിപത്യത്തിൽ നിന്നു ഉടമസ്ഥതയിൽ നിന്നും രക്ഷപ്പെട്ട് മുഹമ്മദ് നബിയുടെ (സ) പ്രിയതമയായി മാറിയത് ഒരു വരമായിട്ടല്ലെ മാരിയ്യ അൽകിബ്ത്വിയ്യ പരിഗണിച്ചിട്ടുണ്ടാവുക?!

കോപ്റ്റിക് ക്രിസ്ത്യാനികളെ നിഗ്രഹിക്കുകയും അവരുടെ പെൺകുട്ടികളെ അടിമകളാക്കുകയും ചെയ്ത് പോന്ന സൈറസ് മുകൗകസിന്റെ ആധിപത്യ വലയത്തിൽ തന്നെയായിരുന്നു കോപ്റ്റിക്ക് ക്രിസ്ത്യാനികളുടെ നേതാക്കളിൽ ഒരാളായ ശമ്ഊൻ എന്നയാളുടെ പുത്രിമാരായ മാരിയ്യയും ശിരീനും. മാരിയ്യയേയും ശിരീനിനേയും സംബന്ധിച്ചിടത്തോളം നബിയ്ക്കുള്ള “സമ്മാനങ്ങളായി” എന്നുള്ളത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായിട്ടായിരിക്കും അവർ പരിഗണിച്ചിട്ടുണ്ടാവുക എന്ന് ഗ്രഹിക്കുക എളുപ്പമാണ്.

ഇനി, “സാധുവായ” സൈറസ് മുകൗകസ് രാജാവിന് മുഹമ്മദ് നബി (സ) അയച്ച “ഭീഷണി ” കത്തിലേക്ക് വരാം. “മുഹമ്മദിന് കീഴൊതുങ്ങണം അല്ലെങ്കിൽ കൈകാര്യം ചെയ്ത് കളയും. യുദ്ധം ചെയ്ത് അടിമകളാക്കും…” എന്നെല്ലാമാണ് കത്തിന്റെ ഉള്ളടക്കമെന്ന കല്ലുവെച്ച നുണയാണ് ആരോപണം. കത്തിന്റെ ഉള്ളടക്കം ഒരാവർത്തി നമുക്കൊന്ന് വായിച്ചു നോക്കാം:

“പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ… ദൈവദൂതനും ദാസനുമായ മുഹമ്മദിൽ നിന്ന്… ഈജിപ്റ്റകാരുടെ നേതാവായ മുകൗകിസിന്… സന്മാർഗ്ഗം പിന്തുടരുന്നവർക്ക് സമാധാനം ഉണ്ടാവട്ടെ. താങ്കളെ ഇസ്‌ലാമിന്റെ സന്ദേശത്തിലേക്ക് ഞാൻ ക്ഷണിക്കുന്നു. താങ്കൾ ഇസ്‌ലാം സ്വീകരിക്കുക. എങ്കിൽ താങ്കൾക്ക് സമാധാനവും രക്ഷയുമുണ്ടാവും. താങ്കൾ ഇസ്‌ലാം സ്വീകരിക്കുക; എങ്കിൽ ദൈവം താങ്കൾക്ക് പരലോകത്ത് രണ്ടിരട്ടി പ്രതിഫലം നൽകും. ഇനി താങ്കൾ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ താങ്കളുടെ പ്രജകളായ കിബ്തികളുടെ (അവരെ വഴികേടിലേക്ക് നയിച്ചതിന്റെ) പാപം താങ്കൾക്കുണ്ടാവും. “പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്‌). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ക്വുർആൻ: 3:64) ”

ഇതാണ് നാസ്തികർ പറഞ്ഞ, മുഹമ്മദ് നബിയുടെ (സ) “ഭീഷണി” കത്ത്. ഇസ്‌ലാമിലേക്കും തുടർന്ന് ആദർശ സമവായത്തിലേക്കും വേദവിശ്വാസികളെന്ന നിലയിലുള്ള വിശ്വാസ അഖണ്ഡതയിലേക്കും ക്ഷണിക്കുന്ന ഒരു പ്രബോധകന്റെ കത്തിലുപരി ഒന്നും തന്നെ നബിയുടെ (സ) കത്തിന്റെ ഉള്ളടക്കത്തിൽ നാം കാണുന്നില്ല !! സൈറസ് മുകൗകസ് രാജാവിനും നബിയുടെ കത്തിൽ പ്രകോപനമൊന്നും തോന്നിയില്ല. കത്തിൽ ഒളിഞ്ഞിരിക്കുന്ന “ഭീഷണി” സ്വരം കണ്ടെത്തിയത്, പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്‌ലാമോഫോബുകളാണ്.

അതിനേക്കാൾ അത്യധികം വിചിത്രവും ലജ്ജാവഹവുമായ ചില ദുർവ്യാഖ്യാനങ്ങൾ കൂടി (സൈറസ്) മുകൗകസ് രാജാവിന്റെ പേരിൽ നവനാസ്തികർ തട്ടി വിടുന്നുണ്ട്. മുഹമ്മദ് നബി ഒരു സ്ത്രീ ലമ്പടനാണെന്ന് നബിയെ സംബന്ധിച്ച് മുകൗകസ് രാജാവിന് നല്ല ധാരണയുണ്ടായിരുന്നു എന്നതാണ് അത് ?! അതുകൊണ്ടാണത്രെ രണ്ട് അടിമ സ്ത്രീകളേയും ഷണ്ഡനായ ഒരു വൃദ്ധനേയും മുകൗകസ് രാജാവ് സമ്മാനമായി അയച്ചത് ?! ബൈസന്റൈൻ – റോമൻ രാജക്കന്മാരുടെ സംസ്കാരത്തെയും സമ്പ്രദായങ്ങളേയും സംബന്ധിച്ച് അൽപ്പം പോലും വിവരമില്ലാത്തവർ മാത്രമാണ് ഇങ്ങനെയൊരു ആരോപണം വിശ്വസിക്കുകയുള്ളു. കാരണം അടിമവൽകരണവും അടിമകളെ സമ്മാനമായി നൽകുക എന്നതും അവർക്കിടയിലെ വളരെ സ്വഭാവികമായ സമ്പ്രദായവും മര്യാദയുമായിരുന്നു.

“റോമൻ സമൂഹത്തിൽ അടിമത്തം ഏറ്റവും പ്രധാന പങ്ക് വഹിച്ചിരുന്നു. അടിമകൾ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വീടുകളിലും വ്യവസായങ്ങളിലും ഉണ്ടായിരുന്നു, അവരുടെ ഉടമസ്ഥാവകാശം ഉന്നതരിൽ മാത്രം പരിമിതമായിരുന്നില്ല. ഇന്ന് അവരുടെ എണ്ണം തിട്ടപ്പെടുത്താൻ പ്രയാസമാകുന്നത്ര ധാരാളമാണ്…

റോമൻ സാമ്രാജ്യത്തിലെ ജനസംഖ്യയുടെ ഏകദേശം 20% വരെ അടിമകളായിരുന്നുവെന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ഇതിനർത്ഥം, ഏകദേശം 50 ദശലക്ഷമായിരുന്ന (എഡി ഒന്നാം നൂറ്റാണ്ടിൽ) റോമൻ സാമ്രാജ്യത്തിലെ ജനസംഖ്യയിൽ അഞ്ച് മുതൽ പത്ത് ദശലക്ഷം വരെ അടിമകളായിരുന്നു. ഈ സംഖ്യ സാമ്രാജ്യത്തിലുടനീളം അസമമായി വിതരണം ചെയ്യപ്പെട്ടിരുന്നു…”

( https://www.britishmuseum.org/exhibitions/nero-man-behind-myth/slavery-ancient-rome )

“ബേസിൽ രണ്ടാമന്റെ ഭരണകാലത്തെ ബേസിൽ ലെകാപെനോസ്, പരകോയിമോമെനോസ്, എന്നീ രാജകിങ്കരന്മാർക്ക് മാത്രം 3,000 അടിമകളെ സ്വന്തമാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.

മുസ്‌ലിങ്ങളിൽ നിന്ന് ക്രീറ്റിനെ കീഴടക്കിയതിന് ശേഷം ബൈസന്റൈൻ ഭരണവംശം 200,000 സ്ത്രീകളെയും കുട്ടികളെയും അടിമകളായി കൊണ്ടുപോയി.”

( Trade and Industry, F.H. Marshall, Illustrated Encyclopedia of World History, Vol. 4, ed. JA Hammerton, (Mittal Publications), p. 2629.)

ജനസംഖ്യയുടെ ഏകദേശം 20% വരെ അടിമകളായിരുന്ന റോമൻ സാമ്രാജ്യത്തിലെ (സൈറസ്) മുകൗകസ് രാജാവിനുണ്ടോ തന്റെ ആയിരക്കണക്കിന് അടിമകളിൽ രണ്ട് പേരെ സമ്മാനിക്കുന്നതിൽ വല്ല അസ്വാഭാവികതയും ?! നൂറു കണക്കിന് അടിമകളെ സമ്മാനമായി നൽകുക എന്നത് ബൈസന്റെൻ പ്രമാണിമാരുടേയും രാജാക്കന്മാരുടെയും സർവ്വസാധാരണമായ ഒരു സമ്പ്രദായമായിരുന്നു. ഒരു ഉദാഹരണം മാത്രം കാണുക:

“ഒൻപതാം നൂറ്റാണ്ടിലെ ധനികയായ വിധവയായ പത്രാസിലെ ഡാനിയേലി, ബേസിൽ ഒന്നാമൻ ചക്രവർത്തിക്ക് 3,000 അടിമകളെ സമ്മാനമായി നൽകി.”

( Marcus Louis Rautman, Daily Life in the Byzantine Empire, (Greenwood Publishing, 2006), 22.)

ബൈസന്റൈൻ രാജാക്കന്മാർ സാധാരണ ഗതിയിൽ ഒന്നും രണ്ടും അടിമകളെയൊന്നുമല്ല സമ്മാനമായി നൽകുകയും സ്വീകരിക്കുകയും ചെയ്യുക പതിവ്. മുകൗകസ് രാജാവ് മുഹമ്മദ് നബിക്ക് രണ്ട് അടിമ സ്ത്രീകളെ സമ്മാനിച്ചത്, നബിയുടെ ലൈംഗിക തൃഷ്ണക്ക് പ്രതീകാത്മകമായാണ് എങ്കിൽ 3,000 അടിമകളെ സമ്മാനമായി കിട്ടിയ ബൈസന്റൈൻ രാജാക്കന്മാരുടെ ലൈംഗിക തൃഷ്ണ നാസ്തികരൊന്ന് അളന്ന് പറഞ്ഞ് തരുമോ ?!

അടിമ കൊള്ളക്കാരായ ഈ റോമൻ കൃസ്ത്യൻ ചക്രവർത്തിമാരെയും കോപ്റ്റിക് ക്രിസ്ത്യൻ അടിമ സ്ത്രീകളെ സ്റ്റോക്ക് ചെയ്ത് വെച്ച മുകൗകസ് രാജാവുമൊന്നും എന്തുകൊണ്ടാണ് നാസ്തിക തെറി വിളിക്ക് വിധേയരാവാത്തത് ? എന്തുകൊണ്ട് വില്ലന്മാരെ അവഗണിച്ചു കൊണ്ട്, കോപ്റ്റിക് ക്രിസ്ത്യൻ അടിമകളായ മാരിയക്കും ശിരീനിനും ജീവിതവും സ്നേഹവും സന്തോഷവും നൽകിയ നായകനായ മുഹമ്മദ് നബി (സ) വിമർശിക്കപ്പെടുന്നു ?!

മുകൗകസ് രാജാവിന് മുഹമ്മദ് നബിയെ(സ) സംബന്ധിച്ച് ഉടലെടുത്ത “പ്രതീതി” ക്ക് നാസ്തികരുടെ വക വിശദീകരണത്തിന്റെ ആവശ്യമെന്താണെന്ന് മുസ്‌ലിംകൾക്ക് മനസ്സിലാവുന്നില്ല. പ്രവാചകന്റെ ദൂതനായ ഹാതിമിബ്നുബ്നു ബൽതഗയിൽ നിന്നും പ്രവാചകൻ അയച്ച കത്തിൽ നിന്നും മുകൗകസ് രാജാവിന്, മുഹമ്മദ് നബിയെ (സ) സംബന്ധിച്ച് ഉടലെടുത്ത പ്രതീതിയും അഭിപ്രായവും മുകൗകസ് രാജാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ; നാസ്തികരുടെ ലൈംഗിക ജ്വരത്തിന് എന്താണ് പ്രസക്തി ?! മുകൗകസ് രാജാവ് മുഹമ്മദ് നബിയെ (സ) സംബന്ധിച്ച് പ്രസ്‌താവിക്കുന്നത് കാണുക:

إني قد نظرت في أمر هذا النبي فوجدته لا يأمر بزهودٍ فيه، ولا ينهي عن مرغوب فيه، ولم أجدهُ بالساحر الضال، ولا الكاهن الكاذب، ووجدت معه آية النبوة بإخراج الخبء والأخبار بالنجوى وسأنظر

“ഞാൻ ഈ പ്രവാചകന്റെ കത്ത് കണ്ടു. അദ്ദേഹത്തിൽ വിരക്തി ജനിപ്പിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. എന്നാൽ അദ്ദേഹത്തിൽ ആഗ്രഹം ജനിപ്പിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. അദ്ദേഹത്തെ ഒരു വഴി തെറ്റിയ മാരണക്കാരനായോ നുണ പറയുന്ന ജോൽസ്യനായോ എനിക്ക് തോന്നിയില്ല. അദ്ദേഹത്തിൽ പ്രവാചകത്വത്തിന്റെ അടയാളങ്ങൾ ഞാൻ ദർശിക്കുന്നു… ഞാൻ കൂടുതൽ പഠിക്കട്ടെ…”

മുഹമ്മദ് നബിയെ സംബന്ധിച്ച് മുകൗകസ് രാജാവിന്റെ അഭിപ്രായവും ധാരണയും അദ്ദേഹം തന്നെ പങ്കു വെച്ചിരിക്കെ, മുകൗകസ് രാജാവിന്റെ പേരിൽ ഞരമ്പുരോഗികളുടെ വക ഒരു ഫീഡ്ബാക്ക് മുസ്‌ലിംകൾക്കോ ചരിത്രത്തിനോ ആവശ്യമില്ല.

ലൈംഗികതയുമായി പുലബന്ധം പോലും ഇല്ലാത്തവയെ അശ്ലീലവൽക്കരിച്ച് അവതരിപ്പിക്കാനുള്ള പ്രവണത കേരളത്തിലെ വലതു പക്ഷ നാസ്തികർക്ക് വർധിച്ചു വരികയാണ്.

“മാരിയയുടേയും സഹോദരിയുടെയും കൂടെ ശണ്ഡനായ ഒരു വൃദ്ധനേയും മുകൗകസ് രാജാവ് അയച്ചു…” എന്ന ചരിത്ര ഗ്രന്ഥങ്ങളിലെ ഒരു വാചകം ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് ഒരു നാസ്തികൻ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നത്. അഗാധമായ ലൈംഗിക അർത്ഥ തലങ്ങൾ ഉദ്ദേശിച്ചു കൊണ്ട്, മുഹമ്മദിന്റെ ലൈംഗിക വെറിയെ പ്രതീകാത്മകമായി അവമതിക്കാനാണ് മുകൗകസ് രാജാവ് അങ്ങനെ ചെയ്തത് എന്നൊക്കെയങ്ങ് തള്ളി മറിച്ച് ആഘോഷിക്കുന്നതിനിടയിൽ ചരിത്ര ഗ്രന്ഥങ്ങളിലെ തുടർന്നുള്ള ഒരു വാചകം കൂടി ഈ ഞരമ്പു രോഗികൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…

كان أخا مارية “അയാൾ (ശണ്ഡനായ വൃദ്ധൻ) മാരിയയുടെ സഹോദരനായിരുന്നു.” (അൽ മുൻതഖബ് മിൻ ദൈലിൽ മുദൈൽ: ത്വബ്‌രി: 108, ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 8:212)

മുകൗകസ് രാജാവുണ്ടോ ഇവരുടെ കാമസാമ്രാജ്യത്തിലെ ഭാവനാവിലാസങ്ങളെന്തെങ്കിലും അറിയുന്നു ?! തന്റെ നാട്ടിലെ സംസ്കാരവും സമ്പ്രദായവുമനുസരിച്ച് ഒരു അയൽ രാജാവിന് രണ്ട് അടിമ സ്ത്രീകളെ അയച്ചു. കൂടെ അവരുടെ സഹോദരനേയും. അക്കാലഘട്ടത്തിലെ ഒരു സ്വഭാവിക സംഭവത്തെ നീട്ടി പരത്തി ദുർവ്യാഖ്യാനിച്ച്, മുക്കിയും മൂളിയും തങ്ങളുടെ കാമ ഭാവനകൾ കൊണ്ട് സമൃദ്ധമാക്കുകയാണ് ഉണ്ടായത് എന്നർത്ഥം.

“തൗഹീദിനും ആദർശത്തിനും “പകരമായി” സ്വർണവും വെള്ളിയും അടിമകളേയും സ്വീകരിച്ച ആദർശ രഹിതനാണ് മുഹമ്മദ്… ” എന്നതാണ് അടുത്ത വിമർശനം.

പറയുന്ന വാചകത്തിന്റെ അർത്ഥം എന്താണെന്ന് ഒരു നിമിഷം ഇവർ ചിന്തിക്കുന്നുണ്ടോ ?സ്വബോധത്തോടെയാണോ ഈ വ്യാഖ്യാനങ്ങളും വാചാടോപങ്ങളുമൊക്കെ ?!

മുകൗകസിന്റെ സമ്മാനത്തിനായി മുഹമ്മദ് നബി തൗഹീദും ആദർശ പ്രചാരണവും ഉപേക്ഷിച്ചുവോ ? അദ്ദേഹം ഈജിപ്ത് വിജയിച്ചടക്കുകയും തൗഹീദും ആദർശ പ്രചാരണവും തുടരുകയും ചെയ്യുകയാണുണ്ടായത് !! അതെങ്ങനെയാണ് ആദർശ പരിത്യാഗമായി വ്യാഖ്യാനിക്കാൻ കഴിയുക ? സമ്മാനങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തൗഹീദ് പ്രചാരണം അവസാനിപ്പിച്ചാലല്ലെ അത് ആദർശ ബലിയാവുക ?

ഒരു അധ്യാപകൻ തന്റെ അറിവ് കുട്ടികളുമായി പങ്കു വെക്കുന്നു. അതിന് പകരമായി അധ്യാപകന് വേതനമോ ദക്ഷിണയോ ലഭിക്കുന്നു. അതെങ്ങനെയാണ് പാരിതോഷികങ്ങൾക്കായി വിജ്ഞാനത്തെ അവമതിക്കലാവുക എന്ന് മനസ്സിലാവുന്നില്ല.

ഒരാൾ തൗഹീദ് പറയുന്നത് കേട്ട് ആകൃഷ്ടനായ മറ്റൊരാൾ, ഞാൻ ചോദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ ഒന്നാമന് സമ്മാനങ്ങൾ തന്നാൽ അത് എങ്ങനെ ആദർശ പാപ്പരത്വമാവും ?! ഭരണാധികാരികൾ ഡിപ്ലോമസിയുടെ ഭാഗമായി പരസ്പരം കൈമാറുന്ന സമ്മാനങ്ങളെയൊക്കെ ആദർശരാഹിത്യമായും അധാർമ്മികതയായും നിരൂപണം ചെയ്യാൻ മാത്രം എന്ത് ആദർശവും ധാർമ്മികതയുമാണ് സ്വന്തമായി നാസ്തികർക്ക് അവതരിപ്പിക്കാനുള്ളത് ?! ഇസ്‌ലാമോഫോബിയ പ്രചാരണത്തിനായി യൂറ്റൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരസ്യമായി തെണ്ടുന്ന വീഡിയോ ഷെയർ ചെയ്യുന്നവർ തന്നെയാണ് ഇതൊക്കെ തട്ടി വിടുന്നത് എന്ന് ഓർക്കണം.

കിട്ടിയതെല്ലാം ദാനം ചെയ്ത് ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരണപ്പെട്ട ഒരു വ്യക്തിയായിരുന്നു മുഹമ്മദ് നബി (സ). തനിക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം ദാനം ചെയ്യുമായിരുന്നു. മുകൗകിസിൽ നിന്ന് എന്നല്ല മിക്കവാറും രാജാക്കന്മാരിൽ നിന്നും പ്രഭുക്കന്മാരിൽ നിന്നും കിട്ടിയവ സാധുക്കൾക്ക് ദാനം ചെയ്യൽ അദ്ദേഹത്തിന്റെ പതിവായിരുന്നു എന്നതിന് എണ്ണമറ്റ ഹദീസുകൾ തെളിവാണ്. മാരിയയെ എന്ത് കൊണ്ട് മുഹമ്മദ് നബി (സ) തന്നെ ഇണയായി സ്വീകരിച്ചു എന്നതിനുള്ള മറുപടി ചരിത്രത്തിൽ തന്നെ കാണാം.

وبعثت إليك بجاريتين، لهما مكان في القبط عظيم “ഞാൻ താങ്കളുടെ അടുത്തേക്ക് രണ്ട് അടിമ സ്ത്രീകളെ അയക്കുന്നുണ്ട്. അവർക്ക് കിബ്തികളുടെ അടുക്കൽ വളരെ മഹത്തായ സ്ഥാനമുണ്ട്…” എന്ന് മുകൗകിസ് രാജാവ് ദൂതനോട് പ്രത്യേകം അറിയിക്കുന്നുണ്ട്.

(സാദുൽ മആദ്: 3:61, അൽബിദായ വന്നിഹായ, ഉയൂനുൽ അസർ: ഇബ്നു സയ്യിദിന്നാസ്: 2:332, റഖീതുൽ മഖ്തൂം: സ്വഫിയുദ്ദീൻ മുബാറക്ഫുരി: 290, ഹിദായതുൽ ഹയാറാ: 1:283)

കോപ്റ്റിക് ക്രിസ്ത്യാനികൾക്കിടയിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സ്ത്രീകളായതു കൊണ്ട് അവരുടെ സ്ഥാനത്തെ മാനിച്ച് കൊണ്ടാണ് മുകൗകിസ് രാജാവ് തന്റെ അടിമകളായി ഈ രണ്ട് അടിമ സ്ത്രീകളേയും സ്വീകരിച്ചത്. (മുകൗകസിനെ പോലെയുള്ള രാജാക്കന്മാർ ഏകാധിപതികളായിരുന്നെങ്കിൽ കൂടി ചില പ്രത്യേക പെരുമാറ്റ തത്ത്വങ്ങൾ (Principles) അവർ മുറുകെ പിടിച്ചിരുന്നു. രാജദൂതന്മാരെ ആദരിക്കുക, സമ്മാനങ്ങൾ രാജാക്കൻമാർക്ക് കൈമാറുക, എതിരാളികളുടെ സ്ത്രീകളുടെ സ്ഥാനത്തിനനുസരിച്ച് അവരെ പരിഗണിക്കുക എന്നതൊക്കെ അതിൽ പെട്ടതാണ്) അതേ പരിഗണന മാരിയക്കും സഹോദരിക്കും നൽകണമെന്നാണ് മുകൗകസ് രാജാവിന്റെ ആവശ്യം. അവരെ പ്രജകളിലെ ആർക്കെങ്കിലുമൊക്കെ വീതിച്ചു നൽകരുത് എന്നർത്ഥം. അതു തന്നെയാണ് മാരിയക്ക് നൽകാൻ മുഹമ്മദ് നബിക്ക്(സ) കഴിയുന്ന ആദരവും മാരിയ സ്വാഭാവികമായും ആഗ്രഹിക്കുന്ന കാര്യവും.

“അടിമ സ്ത്രീകളുമൊത്തുള്ള സ്നേഹ ജീവിതവും ലൈംഗിക ജീവിതവും ഇസ്‌ലാം അനുവദിച്ചത് എന്ത് കൊണ്ട് ?” എന്ന ചോദ്യത്തിനുള്ള മറുപടി ഒരുപാടു തവണ ആവർത്തിക്കപ്പെട്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിക്കുക:

https://www.snehasamvadam.org/responds-to-criticism/അടിമസ്ത്രീകളുമായി-ബന്ധം/
മറുപടി:

ആറ് വരികളിൽ ആറും ദാക്ഷിണ്യമില്ലാത്ത നുണകളാണ്, മിഷണറിമാരുടെ നുണകളും നവനാസ്തിക തെറികളും കൂട്ടി കുഴച്ചു ചുട്ടെടുത്ത ഈ ലേഖനത്തിൽ നിന്ന് നാം വായിക്കുന്നത്.

ക്വുർആൻ കൊണ്ടോ സ്വഹീഹായ ഹദീസുകൾ കൊണ്ടോ അവലംബനീയമായ സീറ: (നബി ചരിത്രം) കൊണ്ടോ മുഹമ്മദ് നബിക്ക്(സ) 61 പോയിട്ട് ഒരു അവിഹിത ബന്ധമെങ്കിലും ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ കഴിയാതെ നിരാശരായ മിഷണറിമാർ നുണകളും അർധ സത്യങ്ങളും ദുർവ്യാഖ്യാനങ്ങളും നടത്തി പണികഴിച്ച ചീട്ടു കൊട്ടാരങ്ങളാണ് ഈ ആരോപണങ്ങൾ. പാപസുരക്ഷിതരും വിശുദ്ധരുമായ ദൈവദൂതന്മാരെ പോലും ബലാൽസംഗക്കാരും, സ്ത്രീ പീഢകരും, അഗമ്യഗമനക്കാരുമൊക്കെയായി സ്വന്തം വേദഗ്രങ്ങളിൽ വക്രീകരിച്ച് അവതരിപ്പിക്കാൻ യാതൊരു സങ്കോചവും ഇല്ലായിരുന്ന ഒരു വിഭാഗത്തിൽ നിന്ന് ഇതിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലൊ! (ബൈബിൾ: 2 സാമുവൽ 11-12, ഉല്പത്തി 19:30-35, 1 രാജാക്കന്മാർ: 11:3)

ബാലാനുരാഗവും അഗമ്യഗമനവും കുടുംബരതിയും മൃഗരതിയും ശവരതിയും എന്തിനേറെ ബലാത്സംഗം പോലും വസ്തുനിഷ്ടമായ തെറ്റല്ല എന്ന് തുറന്നടിക്കുകയും മോണോഗമി പ്രകൃതി വിരുദ്ധമാണെന്ന് വാദിക്കുകയുമെല്ലാം ചെയ്ത നവനാസ്തികർ (https://youtu.be/FFWkS5nwXjo

https://youtu.be/sDLUYpgzEwo

https://www.washingtonpost.com/national/on-faith/richard-dawkins-under-fire-for-mild-pedophilia-remarks/2013/09 )

ഏത് ധാർമ്മിക ഭൂമികയിൽ ഊന്നി നിന്നു കൊണ്ടാണ് മുഹമ്മദ് നബിയുടെ(സ) (ആരോപിതമായ) ഈ ‘വിവാഹങ്ങളെ’ വിമർശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല !!

ബഹുഭാര്യത്വത്തെയും അടിമ സ്ത്രീകളുമായുള്ള ഉപവിവാഹത്തെയും ബൈബിൾ വിശ്വാസികൾ അവമതിക്കുന്നത് ഏറെ ആശ്ചര്യജനകമായ ഒരു നവീന പ്രതിഭാസം തന്നെയാണ്.

അബ്രഹാം പ്രവാചകന് മൂന്ന് ഭാര്യമാരും അടിമ സ്ത്രീകളുമുണ്ടായിരുന്നെന്ന് ബൈബിൾ പഴയ നിയമം വാദിക്കുന്നു. (ഉല്പത്തി: 12:20, 16:3, 1:25, 25:6)

യാകോബ് പ്രവാചകന് നാല് ഭാര്യമാരും അടിമ സ്ത്രീകളുമടക്കം നാല് സ്ത്രീകളുണ്ടായിരുന്നു. (32 : 22).

ദാവൂദിന് ഒമ്പത് സ്ത്രീകളുണ്ടായിരുന്നു. (2 സാമുവേൽ: 3:1-6, 6:23, 11:26, 1 രാജാക്കന്മാർ: 1:1-5)

സോളമൻ രാജാവിന് എഴുന്നൂറ് ഭാര്യമാരും മുന്നൂറ് ഉപഭാര്യമാരും ഉണ്ടായിരുന്നു. (1 രാജാക്കന്മാർ: 3:11)

ഇതൊന്നും പോരാതെ, യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്തിയ സമൂഹങ്ങളിലെ ചെറിയ പെൺകുട്ടികളെ കണക്കില്ലാതെ കൈവശം വെക്കാം എന്ന വിചിത്രമായ ദൈവകൽപ്പനയും ബൈബിളിൽ കാണാം.

ജൂബിലി ബൈബിൾ, ലിവിംഗ് ബൈബിൾ, വെബ്സ്റ്റേഴ്സ് എന്നീ ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷകൾ ഒന്നിച്ച് വെച്ച് ബൈബിളിലെ സംഖ്യാപുസ്തകത്തിലെ 31 ആം അധ്യായത്തിലെ 17, 18 വാക്യങ്ങളിൽ മോശെയുടെ കൽപ്പനയായി ഇപ്രകാരം നാം വായിക്കുന്നു:

1. But all the female children that have not known a man by lying with him keep alive for yourselves. (Jubilee Bible 2000: Numbers 31:18)

(https://www.biblegateway.com/passage/?search=Numbers%2031%3A18&version=JUB)

2. Only the little girls may live; you may keep them for yourselves. (Living Bible. (TLB) : Numbers 31:18)

(https://www.biblegateway.com/passage/?search=Numbers%2031%3A18&version=JUB)

3. “But all the female children that have not known a man by lying with him, keep alive for yourselves.” (Webster’s Bible: Numbers 31:18)

(https://www.biblestudytools.com/search/?s=bibles&q=Female+children&t=wbt&c=all)

“ഇനി എല്ലാ ആൺകുട്ടികളേയും നിങ്ങൾ കൊല്ലുക. പുരുഷന്മാരുമായി ശയിച്ചിട്ടുള്ള സ്ത്രീകളേയും കൊന്നുകളയുക. പക്ഷെ പുരുഷന്മാരുമായി ഒരിക്കലും ശയിച്ചിട്ടില്ലാത്ത ചെറിയ പെൺകുരുന്നുകളെ നിങ്ങൾക്ക് വേണ്ടി എടുത്തു കൊൾക.” (Numbers 31: 17-18)

മോശെയുടെ ഈ കൽപ്പന പ്രകാരം കന്യകളും ചെറുപ്രായക്കാരുമായ 32,000 പെൺകുഞ്ഞുങ്ങൾ ശത്രു സമൂഹങ്ങളിൽ നിന്ന് അടിമകളായി എടുക്കപ്പെട്ടു. (Numbers 31: 35-40)

പീറ്റർ പെറ്റിന്റെ ബൈബിൾ വിവരണം സംഖ്യ പുസ്തകത്തിലെ വാക്യത്തെ (31: 17-18) ഇപ്രകാരം വിശദീകരിച്ചു:

“അത്തരം പെൺകിടാങ്ങളെ വിവാഹം ചെയ്യാനോ ദാസ്യവേല ചെയ്യാനോ വേണ്ടി സ്വീകരിക്കാമല്ലോ. അങ്ങനെ വരുമ്പോൾ അവർ ഭർത്താവിന്റെ അല്ലെങ്കിൽ യജമാനന്റെ മതം സ്വീകരിക്കുന്നത് പ്രതീക്ഷിക്കാം. അവർ കാലക്രമേണ ഇസ്രാഈൽ സമൂഹത്തിന്റെ ഭാഗമായി തീരുകയും ചെയ്യും.”

ദി ന്യൂ അമേരിക്കൻ കമന്ററി:

“ചെറിയ പെൺകുട്ടികളെ മാത്രമേ ജീവിക്കാൻ അനുവദിക്കാവൂ. അപ്പോഴാണല്ലൊ തോറയിലെ നിയമാവർത്തനത്തിലെ (20: 13-14; 21: 10-14) യുദ്ധ വിധികൾ പ്രകാരം അവരെ ഭാര്യമാരായോ ഇസ്രാഈലി പുരുഷന്മരാരുടെ അടിമകളായോ സ്വീകരിക്കാൻ സാധിക്കൂ. ഇതിലൂടെ അവരെ വിശ്വാസി സമൂഹത്തിന്റെ കുടകീഴിൽ കൊണ്ടുവരാൻ സാധിക്കുമല്ലൊ.”

ജോൺ ഡമ്മലോവിന്റെ ബൈബിൾ വിവരണം:

“ആൺകുഞ്ഞുങ്ങളെ വധിക്കാൻ കൽപ്പിച്ചത് വിഗ്രഹാരാധകരുടെ വർഗത്തെ തന്നെ വേരോടെ പിഴുതുകളയുക എന്ന ലക്ഷ്യത്തോടെയാണ്. മുതിർന്ന സ്ത്രീകളാകട്ടെ വിശ്വാസത്യാഗത്തിന്റെ പ്രധാന കാരണക്കാരായതിനാലും ഭാവിയിൽ ആളുകളെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതിനാലും കൊല്ലപ്പെടുന്നു. എന്നാൽ ഇളം പ്രായക്കാരായ പെൺകുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്, അവരെ അടിമകളോ ഭാര്യമാരോ ആയി എടുക്കാനും, ഒരുപക്ഷേ എബ്രായ ജനതയിലേക്ക്‌ മതപരിവർത്തനം നടത്താനും സാധിക്കുമെന്നതിനാലുമാണ്.”

ഇനി ഹിന്ദു മതത്തിലേക്ക് വരാം. ആമുഖങ്ങളൊന്നും ഇല്ലാതെ തന്നെ സുലൈമാൻ റസ്‌വിയുടെ ‘ബഹുഭാര്യത്വം ഹിന്ദു ധർമ്മത്തിൽ’ (Polygamy in Hindu Dharma) എന്ന ഒരു ലേഖത്തിലെ പ്രധാന ഭാഗങ്ങൾ ചേർക്കുന്നതിന് ഇവിടെ പ്രസക്തിയുണ്ട്:

“ഗവൺമെന്റിന്റെ 1961 ലെ സെൻസസ് അനുസരിച്ച്, മുസ്‌ലിങ്ങളുടെ 5.7% മായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളിൽ 5.8% ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവരായിരുന്നു. ബുദ്ധമതത്തിലെ പുരുഷന്മാർക്കിടയിൽ ബഹുഭാര്യത്വം 7.9%, ജൈനർ 6.7%, ബഹുഭാര്യത്വം ഏറ്റവും കൂടുതലുള്ളത് ആദിവാസികളിലാണ്, 15.25% പേർ ബഹുഭാര്യത്വം ആചരിക്കുന്നു.

ഇന്ത്യയിലെ അമുസ്‌ലിംകൾക്ക് ഒന്നിലധികം ഭാര്യമാരുള്ളത് നിയമവിരുദ്ധമാണ്. ഇതൊക്കെയാണെങ്കിലും, പല ഹിന്ദുക്കൾക്കും ഒന്നിലധികം ഭാര്യമാരുണ്ട്. 1974-ൽ പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ടുകൾ, ഹിന്ദു ദ്വിഭാര്യത്വം നിരോധിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഹിന്ദുക്കൾക്കിടയിൽ ബഹുഭാര്യത്വം മുസ്‌ലിങ്ങളെക്കാൾ കൂടുതലാണെന്ന ഞെട്ടിക്കുന്ന വസ്തുത എടുത്തുകാട്ടുന്നു (ആദിവാസികൾ: 15 ശതമാനം, ഹിന്ദുക്കൾ: 5.8 ശതമാനം, ജൈനർ: 6.7 ശതമാനം, ബുദ്ധമതക്കാർ: 7.9 ശതമാനം, മുസ്‌ലിങ്ങൾ: 5.6 ശതമാനം). തുടർന്നുള്ള ദശാബ്ദങ്ങളിലെ കണക്കുകൾ ലഭ്യമല്ല. വ്യത്യാസം നിസ്സാരമെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് വളരെ വലുതാണ് – ഒരു കോടിയോളം വരുന്ന ഹിന്ദു പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു, വെറും 12 ലക്ഷം മുസ്‌ലിങ്ങൾക്കും.

2006-ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ കാണിക്കുന്നത് 2.5% മുസ്‌ലിം പുരുഷന്മാരും 1.7% ഹിന്ദു പുരുഷന്മാരും 2.1% ക്രിസ്ത്യൻ പുരുഷന്മാരും ബഹുഭാര്യത്വം ആചരിക്കുന്നവരാണെന്നാണ്. ഹിന്ദുക്കളിലും മുസ്‌ലിങ്ങളിലും ബഹുഭാര്യത്വ വിവാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എന്നാൽ ഇത്തവണ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ 0.8% അന്തരമുള്ള മുസ്‌ലിങ്ങൾക്കിടയിൽ ബഹുഭാര്യത്വത്തിന്റെ ശതമാനം കൂടുതലാണ്. എന്നാൽ ഈ 0.8% വിടവ് ഒരു വലിയ സംഖ്യയല്ല. ഇന്ത്യൻ നിയമം മുസ്‌ലിങ്ങൾക്ക് ബഹുഭാര്യത്വം അനുവദിക്കുമ്പോൾ, ഹിന്ദു വിവാഹ നിയമം 1955 ഹിന്ദു പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരെ ഒരേസമയം വിലക്കുന്നുണ്ട്, ഈ നിരോധനം ഉണ്ടായിരുന്നിട്ടും 1.7% ഹിന്ദുക്കൾ ഇപ്പോഴും ബഹുഭാര്യത്വം ആചരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം ഭാര്യമാരുണ്ടാകാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നെങ്കിൽ ഹിന്ദുക്കളിൽ ബഹുഭാര്യത്വത്തിന്റെ തോത് സങ്കൽപ്പിക്കുക. ഇന്ത്യൻ നിയമകൂടം ശരീഅ: നിയമത്തെ അടിസ്ഥാനമാക്കി മുസ്‌ലിങ്ങൾക്ക് ബഹുഭാര്യത്വം അനുവദിക്കുന്നു, എന്നിട്ടും 2.5% പുരുഷന്മാർ മാത്രമേ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നുള്ളൂ. 1961-ലെയും 1974-ലെയും സെൻസസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, കാരണം വിവാഹങ്ങളെ മതപരമായ രീതിയിൽ നോക്കിക്കാണുന്ന രണ്ട് ഔദ്യോഗിക സെൻസസ് മാത്രമാണവ.

സ്രോതസ്സുകൾ:-

http://scroll.in/article/669083/muslim-women-and-the-surprising-facts-about-polygamy-in-india

http://timesofindia.indiatimes.com/articleshow/5004493.cms

http://www.cpsindia.org/index.php/pub/87-religious-demography-of-india/reviews/84-indian-currents-lies-half-truths-and-statistics-by-john-dayal

http://indianexpress.com/article/opinion/columns/three-is-a-crowd/

ഹൈന്ദവ ഗ്രന്ഥങ്ങളിൽ ബഹുഭാര്യത്വം:

പദ്‌മ പുരാണ V.57.27-40 പ്രകാരം രാമന്റെ പിതാവ് ദശരഥ രാജാവിന് 3 ഭാര്യമാർ ഉണ്ടായിരുന്നത്രെ. കൗശല്യ, സുമിത്ര, കൈയേയി… പദ്‌മ പുരാണ V.116.42-45 പ്രകാരം അദ്ദേഹത്തിന് നാല് ഭാര്യമാരാണ്.

ശ്രീകൃഷ്ണന് എട്ട് മുഖ്യ ഭാര്യമാരെ കൂടാതെ 16,100 ഉപഭാര്യമാർ ഉണ്ടായിരുന്നു.

വിഷ്ണുപുരാണം പുസ്തകം 5.28.1-5 “ചാരുദേശൻ, സുദേശൻ, ചാരുദേഹം, സുഷേണൻ, ചാരുഗുപ്തൻ, ഭദ്രാചാരു, ചാരുവിന്ദൻ, സുചരു, അതിശക്തനായ ചാരു എന്നീ പുത്രന്മാരെ രുക്മിണി കൃഷ്ണനിൽ പ്രസവിച്ചു; ചാരുമതി എന്ന ഒരു മകളും. കൃഷ്ണന് മറ്റ് ഏഴ് സുന്ദരിമാരായ ഭാര്യമാരുണ്ടായിരുന്നു, കാളിന്ദി, മിത്രവൃന്ദ, സദാചാരിയായ നാഗജിതി, രാജ്ഞി ജാംബവതി; രോഹിണി, മദ്രയിലെ രാജാവായ മാദ്രിയുടെ സ്നേഹനിധിയും മികച്ചതുമായ പുത്രി; സത്യഭാമ, ശത്രുജിത്തിന്റെ മകൾ; മനോഹരമായ പുഞ്ചിരിക്കുടമ ലക്ഷ്മണയും. ഇവരെക്കൂടാതെ അദ്ദേഹത്തിന് പതിനാറായിരം ഭാര്യമാരും ഉണ്ടായിരുന്നു.” (വിവർത്തന: എച്ച്.എച്ച്.വിൽസൺ)

ബ്രഹ്മപുരാണം 95.12-18 “…നരകന്റെ ശേഖരത്തിൽ നിന്ന് സേവകർ കൊണ്ടുവന്ന ആനകളും കുതിരകളും മറ്റ് സമ്പത്തും കൃഷ്ണൻ കൈവശപ്പെടുത്തി. കൃഷ്ണൻ, ഒരു ശുഭദിനത്തിൽ നരകന്റെ വസതിയിൽ നിന്ന് കൊണ്ടുവന്ന യുവതികളെ വിവാഹം കഴിച്ചു. ഹേ ഉത്തമ ബ്രാഹ്മണരേ, ഇവരിൽ ഓരോരുത്തർക്കും പ്രത്യേകമായ ശരീരത്തോടെ, കൃഷ്ണൻ ഭക്തിയോടെ അവരെ വിവാഹം കഴിച്ചു. പതിനാറായിരത്തി നൂറോ അതിലധികമോ സ്ത്രീകൾ ഉണ്ടായിരുന്നു അവർ. ഭഗവാൻ കൃഷ്ണൻ പല രൂപങ്ങൾ സ്വീകരിച്ചു. എന്നാൽ ആ കന്യകമാർ അവനെ തങ്ങളുടെ ഏക ഭർത്താവായി നിനച്ചു; ‘കൃഷ്ണൻ എന്നെ മാത്രം വിവാഹം കഴിച്ചു എന്ന്.’ രാത്രികളിൽ, ബ്രാഹ്മണരേ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ കൃഷ്ണൻ, അവരുടെ എല്ലാവരുടെയും വാസസ്ഥലങ്ങളിൽ താമസിച്ചു.” (വിവർത്തനം: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റ് ചെയ്തത് ജെ.എൽ. ശാസ്ത്രി)

കൃഷ്ണന്റെ പിതാവായ വാസുദേവന് 14 ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മപുരാണം 112.35 “വാസുദേവന് തന്റെ ഭാര്യമാരായി പതിനാല് വിശിഷ്ട സ്ത്രീകളുണ്ടായിരുന്നു. ആദ്യത്തെ അഞ്ച് പേരായിരുന്നു: രോഹിണി, മദിര, വൈശാഖി, ഭദ്ര, സുനാംനി എന്നിങ്ങനെ പേരുള്ള പുരിയുടെ സന്തതികൾ. സഹദേവൻ, ശാന്തിദേവൻ, ശ്രീദേവി, ദേവരക്ഷിത, വൃകാദേവി, ഉപാദേവി, ദേവകി എന്നിവരടങ്ങിയ ഏഴ് സ്ത്രീകളുടെ രണ്ടാമത്തെ ശൃംഖലയും. പതിമൂന്നാമത്തേതും പതിന്നാലാമത്തേതും സുതനുവും യാദവിയും ആയിരുന്നു. ഇവർ രണ്ടുപേരും ആദ്യം വേലക്കാരികളായിരുന്നു. പ്രസിദ്ധനായ സൗരി (കൃഷ്ണൻ) ദേവകിയുടെയും വസുദേവയുടെയും മകനായി ജനിച്ചു…” (വിവർത്തനം: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റ് ചെയ്തത് ജെ.എൽ. ശാസ്ത്രി)

വാസുദേവന് 14 ഭാര്യമാരുണ്ടെന്ന് ഹരിവംശ ​​പുരാണത്തിൽ 1.35.3-ലും പരാമർശിച്ചിട്ടുണ്ട്.

ചന്ദ്രദേവനായ സോമയ്ക്ക് 27 ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മപുരാണം 1.173: “സോമന്റെ ഇരുപത്തിയേഴ് ഭാര്യമാരെന്ന് പരാമർശിക്കപ്പെട്ട പുണ്യ ചടങ്ങുകളിൽ വിവാഹിതരായ സ്ത്രീകളിൽ നിന്ന് അളവറ്റ തേജസ്സുള്ള മിടുക്കരായ കുട്ടികൾ ജനിച്ചു.”

27 ഭാര്യമാരുള്ള സോമയെ സംബന്ധിച്ച് സ്കന്ദപുരാണം V.ii.26.1-6-ലും വരാഹപുരാണം 35.1-2 ലും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.42: “…ഇപ്പോൾ ഞാൻ ചന്ദ്രദേവന്റെ ഭാര്യമാരുടെ പേരുകളും പുരാണങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന അവരുടെ സ്വഭാവ സവിശേഷതകളും നിങ്ങൾക്ക് വിവരിക്കാൻ പോകുന്നു. അവർ 27 എണ്ണമായിരുന്നു, അവരുടെ പേരുകൾ ഇപ്രകാരമാണ്: അശ്വിനി, ഭ്രാണി, കൃതിക, രോഹിണി, മൃഗ-സിരി, ആർദ്ര, പുനർവസു, പുഷ്യ, അസ്ലേസ, മാഘ, പൂർവ-ഫൽഗുനി, ഉത്തര-ഫൽഗുനി, ഹസ്ത, ചിത്ര, സ്വാതി, വിശാഖം, അനുരാധ, ജ്യേഷ്ഠ, മാഫ, പൂർവാശാദ, പൂർവാസാദ, ഉത്തരാസാദം, ധനിഷ്‌ഠ, ശ്രവണ, ശതാഭിഷ, ഉത്തരാഭിദ്രാപാദി, രേവതി…” (വിവ: രാജേന്ദ്ര നാഥ് സെൻ)

ശ്രീമദ് ഭാഗവതം 6.6.2: — അവൻ പത്തു പെൺമക്കളെ ധർമ്മരാജാവിന് [യമരാജ], പതിമൂന്ന് കശ്യപന് [ആദ്യം പന്ത്രണ്ടും പിന്നെ ഒന്ന് കൂടി], ഇരുപത്തിയേഴ് പേരെ ചന്ദ്രദേവനും, രണ്ട് വീതം അങ്കിരനും കൃഷ്ണാശ്വനും ബുധനും നൽകി. മറ്റ് നാല് പെൺമക്കളെ കശ്യപന് നൽകി. [അങ്ങനെ കശ്യപന് ആകെ പതിനേഴു പുത്രിമാരെ ലഭിച്ചു.]

ഹനുമാന്റെ പിതാവ് കേസരിക്ക് അഞ്ജന, അദ്രിക എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു. അഞ്ജനയിൽ നിന്നും വായുദേവനിൽ നിന്നുമാണ് ഹനുമാൻ ജനിച്ചത്.

ബ്രഹ്മപുരാണം: ഗൗതമി മാഹാത്മ്യം 14.1-4 “…ഹേ നാരദാ, അഞ്ജന പർവ്വതമുണ്ട്. ആ പർവതത്തിൽ, ഹേ ശ്രേഷ്ഠമായ മഹർഷി, അഞ്ജന എന്ന മഹത്തായ ഒരു ദേവതയുണ്ടായിരുന്നു. ഒരു ശാപത്താൽ അവൾക്ക് ഒരു വീഴ്ച സംഭവിച്ചു. അവളുടെ മുഖം ഒരു കുരങ്ങനോട് സാമ്യമുള്ളതായി മാറി. കേസരി എന്നായിരുന്നു അവളുടെ ഭർത്താവിന്റെ പേര്. കേസരിയുടെ മറ്റൊരു ഭാര്യയായിരുന്നു അദ്രിക. അവളും ഒരു ശാപത്താൽ തകർച്ച നേരിട്ട ഒരു സ്വർഗ്ഗീയ പെൺകുട്ടിയായിരുന്നു. അവളുടെ മുഖവും തലയും പൂച്ചയുടേതിനോട് സാമ്യമുള്ളതായിരുന്നു. അവളും അഞ്ജന പർവതത്തിൽ താമസിച്ചു.” (വിവ: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റർ: ജെ.എൽ. ശാസ്ത്രി)

രുദ്രന് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു

ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.13-22 “അല്ലയോ മഹാനായ സന്യാസി, ഇപ്പോൾ ഞാൻ രുദ്രന്റെ ഭാര്യമാരുടെ പേരുകൾ വായിക്കാൻ പോകുന്നു. (1) കാല (2) കലാവതി (3) കാഷ്ട (4) കാളിക (5) കലഹപ്രിയ (6) കന്ദലി (7) ഭീഷണ (8) ബസ്ന (9) പ്രമോച (10) ഭൂഷണ (11) സുകി എന്നീ പേരുകളിൽ അവ ആഘോഷിക്കപ്പെടുന്നു. അവർ നിരവധി കുട്ടികളെ ജനിപ്പിച്ചു, എല്ലാവരും ശിവയുടെ അനുയായികളായിരുന്നു…” (വിവ: രാജേന്ദ്ര നാഥ് സെൻ)

പതിനൊന്ന് ഭാര്യമാരുള്ള രുദ്രനെ സംബന്ധിച്ച് ശ്രീമദ് ഭാഗവതം 3.12.13-ലും പരാമർശമുണ്ട്.

അഗ്നിക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ദേവീഭാഗവതം 12.10.81-100 പ്രകാരം അഗ്നിക്ക് സ്വാഹ, സ്വധ എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ഗണേശന് സിദ്ധി, ബുദ്ധി എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു, അവർ ഇരുവരും പ്രജാപതി വിശ്വരൂപയുടെ പുത്രിമാരായിരുന്നു.

ശിവപുരാണം, രുദ്ര സംഹിത 2.20.1-10, ഗണേശന് പ്രജാപതി വിശ്വരൂപയുടെ പുത്രിമാരായ സിദ്ധി, ബുദ്ധി എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു, അവർ രണ്ട് ആൺമക്കളെ ജനിപ്പിച്ചു എന്ന് വ്യക്തമാക്കുന്നു.

ശിവപുരാണം, രുദ്ര സംഹിത 2.20.13: “ഗണേശന് സന്തോഷത്തോടെ രണ്ട് ഭാര്യമാരെ ലഭിച്ചു. അവർ പ്രജാപതി വിശ്വരൂപന്റെ ഉത്തമപുത്രിമാരാണ്. അവൻ തന്റെ ഐശ്വര്യമുള്ള ശരീരത്തിന് ഉടമകളായ രണ്ട് ഭാര്യമാരിൽ നിന്ന് രണ്ട് പുത്രന്മാരെ ജനിപ്പിച്ചു, സിദ്ധിയുടെ ക്ഷേമ, ബുദ്ധിയുടെ ലാഭ. അവർ എല്ലാവർക്കും സന്തോഷം നൽകുന്നു. ” (വിവ: ജെ.എൽ.ശാസ്ത്രി)

വിഷ്ണുവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു

ബ്രഹ്മ വൈവർത്ത പുരാണം, പ്രകൃതി ഖണ്ഡ 6.13-21: “…ലക്ഷ്മി, സരസ്വതി, ഗംഗ എന്നിവരാണ് ഹരിയുടെ മൂന്ന് ഭാര്യമാർ…” (വിവ: രാജേന്ദ്ര നാഥ് സെൻ)

മറ്റൊരു പതിപ്പ് അനുസരിച്ച്, വിഷ്ണുവിന് നാല് ഭാര്യമാരുണ്ടായിരുന്നു, തുളസിയെ ബലാത്സംഗം ചെയ്തതിന് ശേഷം ഭാര്യമാരിൽ ഉൾപ്പെടുത്തപ്പെടുത്തി കൊണ്ടാണ് ഈ കണക്ക്. ബ്രഹ്മ വൈവർത്ത പുരാണം പ്രകാരം അവൾ തന്റെ ശരീരം ഉപേക്ഷിച്ച് വിഷ്ണുവിന്റെ ഭാര്യയായി എന്നാണുള്ളത്.

ബ്രഹ്മാവിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

സ്കന്ദപുരാണം III.i.41.98-99 പ്രകാരം ബ്രഹ്മാവിന് ഗായത്രിയും സരസ്വതിയും എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

യമരാജന് പത്തു ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.6.4 പ്രകാരം യമരാജന് നൽകിയ പത്ത് പെൺമക്കളുടെ പേരുകൾ ഭാനു, ലംബ, കകുദ്, യാമി, വിശ്വം, സാധ്യ, മരുത്വതി, വാസു, മുഹൂർത്ത, സംകൽപ എന്നിങ്ങനെയാണ്. ഇപ്പോൾ അവരുടെ ആൺമക്കളുടെ പേരുകൾ കേൾക്കുക.

ഗരുഡന് ധാരാളം ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മാണ്ഡപുരാണം 2.3.7.448-454; വായുപുരാണം 8.319 “…ഗരുഡന്റെ ഭാര്യമാർ മറ്റ് അഞ്ച് പേരായിരുന്നു.-ഭാസി, ക്രൗഞ്ചി, സുകി, ധൃതരാഷ്ട്രി, സയേനി…” (വിവ: ജി.വി. ടാഗരെ)

ബ്രഹ്മാവിന്റെ പുത്രനായ സ്വയംഭുവ മനുവിന് രണ്ട് പുത്രന്മാരുണ്ടായിരുന്നു; പ്രിയവ്രതനും ഉത്താനപാദനും. ഉത്താനപാദന് രണ്ട് ഭാര്യമാരുണ്ടായിരുന്നു; സുരുസിയും സുനിതിയും.

ലിംഗപുരാണം 62.1-5: ഉത്താനപാദന് സുനിതി, സുരുചി എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു, ധ്രുവൻ തന്റെ മൂത്ത ഭാര്യയായ സുനിതിയിൽ ജനിച്ചു.

മനുവിന് പത്തു ഭാര്യമാരുണ്ടായിരുന്നു എന്ന് ശ്രീമദ് ഭാഗവതം 4.8.8-ലും പരാമർശിച്ചിട്ടുണ്ട്. മൈത്രായണി സംഹിത 1.5.8 പ്രകാരവും മനുവിന് പത്ത് ഭാര്യമാരുണ്ടായിരുന്നു.

യാജ്ഞവൽക്യ മുനിക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ബൃഹദാരണ്യക ഉപനിഷത്ത് 4.5.1 പ്രകാരം യാജ്ഞവൽക്യന് മൈത്രേയി, കാത്യായൻ എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

മന്ദാർകിണി മഹർഷിക്ക് അഞ്ച് ഭാര്യമാരുണ്ടായിരുന്നു.

വാല്മീകി രാമായണം അനുസരിച്ച്, (ആരണ്യകാണ്ഡം 3, അദ്ധ്യായം 11 ) മന്ദകർണി മഹർഷിക്ക് അഞ്ച് അപ്സരസുകൾ (Nymphs) ഭാര്യമാരായിരുന്നു.

പ്രജാപതി അംഗിരയ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.6.19: പ്രജാപതി അംഗിരയ്ക്ക് സ്വധ എന്നും സതി എന്നും പേരുള്ള രണ്ട് ഭാര്യമാരുണ്ടായിരുന്നു. സ്വധ എന്ന ഭാര്യ എല്ലാ പിതാക്കന്മാരെയും പുത്രന്മാരായി സ്വീകരിച്ചു, സതി അഥർവാംഗിരസ വേദത്തെ പുത്രനായി സ്വീകരിച്ചു.

സൗഭരി മുനിക്ക് അമ്പത് ഭാര്യമാരുണ്ടായിരുന്നു.

സൗഭരി മുനിക്ക് അമ്പത് ഭാര്യമാരുണ്ടെന്ന് ശ്രീമദ് ഭാഗവതം 9.6.52 പറയുന്നു.

വിശ്രവാസന് നാല് ഭാര്യമാരുണ്ടായിരുന്നു.

വായുപുരാണം 9.32-34: “വിശ്രവാസൻ എന്ന മുനി ഇടവിടയിൽ ആണ് ജനിച്ചത്. പുലസ്ത്യ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹത്തിന് നാല് ഭാര്യമാരുണ്ടായിരുന്നു. ദേവാധ്യാപകനായ ബൃഹസ്പതിക്ക് ദേവിണിനി എന്ന പ്രശസ്തയായ ഒരു മകളുണ്ടായിരുന്നു. അവൻ (വിശ്രവാസൻ) ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. അവൻ (വിശ്രവാസൻ) മാല്യവന്റെ പുത്രിമാരായ പുഷ്പ്ത്കതയെയും വാകയെയും മാലിൻ്റെ മകളായ കൈകസിയെയും വിവാഹം കഴിച്ചു. അവരുടെ സന്തതികളെ കേൾക്കുക.” (വിവ: ജി.വി. ടാഗാരെ, എഡിറ്റർ: ജി.പി. ഭട്ട്)

അത്രിക്ക് പത്ത് ഭാര്യമാരുണ്ടായിരുന്നു.

വായുപുരാണം 9.64: “മൂന്നാം പ്രജാപതിയായ അത്രിയുടെ വംശപരമ്പരയെ ഞാൻ ഇപ്പോൾ വിവരിക്കാം. അദ്ദേഹത്തിന് ശുദ്ധരും സുന്ദരികളുമായ പത്ത് ഭാര്യമാരുണ്ടായിരുന്നു. (വിവ: ജി.വി. ടാഗാരെ, എഡിറ്റർ: ജി.പി. ഭട്ട്)

ഭൃഗുവിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മാണ്ഡ പുരാണം 2.3.1.74-76: “ഭ്രഗുവിന്റെ രണ്ട് ഭാര്യമാരും ജന്മനാ ഉത്തമ കുലീനരായിരുന്നു. അവർ സമാനതകളില്ലാത്തവരും ഗംഭീരവുമായിരുന്നു. (അവരിൽ ഒരാൾ) ദിവ്യ എന്ന പേരിൽ അറിയപ്പെടുന്ന ഹിരണ്യകശിപുവിന്റെ മകളായിരുന്നു. രണ്ടാമത്തേത് പൗലോമി ആയിരുന്നു, പുലോമന്റെ മകൾ. (ജി.വി. ടാഗരെ)

മാരീസി മുനിക്ക് നാല് ഭാര്യമാരുണ്ടായിരുന്നു, അവർ 60,000 കുട്ടികളെ ജനിപ്പിച്ചു.

ബ്രഹ്മപുരാണം 1.195-8: “ഉപാദാനവ, ഹയശിരസിന്റെ മകളും ശർമ്മിഷ്ഠ, വ്രസപർവ്വന്റെയും പുലോമനും കലകയും, വൈശ്വാനരന്റെ രണ്ടു പുത്രിമാരും ആയിരുന്നു. അവർ മാരീസിയുടെ ഭാര്യമാരായിരുന്നു. അവർക്ക് വലിയ ശക്തി ഉണ്ടായിരുന്നു, അവർ ധാരാളം കുട്ടികളെ പ്രസവിച്ചു. ദാനവനെ സന്തോഷിപ്പിച്ച അറുപതിനായിരം പുത്രന്മാർ അവർക്കുണ്ടായിരുന്നു…” (ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റർ: ജെ.എൽ. ശാസ്ത്രി)

ബ്രഹ്മാണ്ഡപുരാണം 2.3.6.26-ലും പരാമർശിച്ചിട്ടുണ്ട്.

ബ്രഹ്മാവിന്റെ മകൻ മാരീചി, മാരീചിയുടെ മകൻ കശ്യപൻ. കശ്യപ ഋഷിക്ക് പതിമൂന്ന് ഭാര്യമാരുണ്ടായിരുന്നു, അവരെല്ലാം സഹോദരിമാരായിരുന്നു, കശ്യപിന് ദിതി, അദിതി എന്നിങ്ങനെ രണ്ട് പ്രധാന ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.6.24-26: “…ഹേ പരീക്ഷിത് രാജാവേ, ഇപ്പോൾ കശ്യപന്റെ ഭാര്യമാരുടെ പേരുകൾ എന്നിൽ നിന്ന് കേൾക്കൂ, അവരുടെ ഗർഭപാത്രങ്ങളിൽ നിന്ന് പ്രപഞ്ചത്തിലെ മുഴുവൻ ജനസംഖ്യയും ഉണ്ടായി. അവർ പ്രപഞ്ചത്തിലെ മിക്കവാറും എല്ലാ ജനസംഖ്യയുടെയും അമ്മമാരാണ്, അവരുടെ പേരുകൾ കേൾക്കുന്നത് വളരെ ശുഭകരമാണ്. അവ അദിതി, ദിതി, ദനു, കാഷ്ട, അരിഷ്ട, സുരസ, ഇല, മുനി, ക്രോധവശ, താമ്ര, സുരഭി, സാരമ, തിമി… ആകുന്നു. ”

ദേവീഭാഗവതം 4.3.21-22: വ്യാസൻ പറഞ്ഞു:– ദക്ഷ പ്രജാപതിക്ക് ദിതി, അദിതി എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു. ഉയർന്ന പദവിയിലുള്ള ഈ രണ്ടുപേരും കശ്യപനെ വിവാഹം കഴിച്ചു; അവർ അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു. അദിതി ദേവരാജാവായ അതിശക്തനായ ഇന്ദ്രനെ പ്രസവിച്ചു. ദിതിയും ഇന്ദ്രന്റെ അതേ ശക്തിയും പ്രതാപവുമുള്ള ഒരു പുത്രനെ ആവശ്യപ്പെട്ടു.”

ബ്രഹ്മപുരാണം 1.164-5: “ഹേ പ്രമുഖ ബ്രാഹ്മണരേ, ഇപ്പോൾ പ്രജാപതി കശ്യപന്റെ ഭാര്യമാരുടെ പേരുകൾ ശ്രദ്ധിക്കുക. അദിതി, ദിതി, ദനു, അരിസ്ത, സുരസ, ഖസ, സുരഭി, വിനത, താമ്ര, ക്രോധവാസ, ഇര, കദ്രു, മുനി എന്നിവയാണ് അവ. ഹേ ബ്രാഹ്മണരേ, അവരിൽ നിന്ന് ജനിച്ച കുട്ടികളെ അറിയുക. (വിവ: ബോർഡ് ഓഫ് സ്കോളേഴ്സ്, ജെ.എൽ. ശാസ്ത്രി എഡിറ്റുചെയ്തത്.)

ബ്രഹ്മാണ്ഡ പുരാണത്തിൽ 2.3.3.56-ലും ഇത് പരാമർശിച്ചിട്ടുണ്ട്.

മത്സ്യപുരാണം 4.53-54: “താൻ സൃഷ്ടിച്ച പെൺകുട്ടികളിൽ നിന്ന് പത്ത് പേർ ധർമ്മത്തിനും പതിമൂന്ന് കശ്യപർക്കും…” (വിവ: താലുഖ്ദാർ ഓഫ് ഔദ്, എഡിറ്റർ: ബി.ഡി. ബസു)

അദിതിയുടെ മകൻ ആദിത്യന് നാല് ഭാര്യമാരുണ്ടായിരുന്നു.

കൂർമ്മപുരാണം I.20.1-2: “അദിതി തന്റെ മകനായ ഭഗവാൻ ആദിത്യനെ (സൂര്യദേവൻ) കശ്യപനിൽ നിന്ന് പ്രസവിച്ചു. ഈ ആദിത്യന് നാല് ഭാര്യമാരുണ്ടായിരുന്നു. അവർ സംജ്ഞ, രജനി, പ്രഭ, ഛായ എന്നിവരായിരുന്നു…” (വിവ: ജി.വി. ടാഗരെ)

ആദിത്യയ്ക്ക് മൂന്ന് ഭാര്യമാരുണ്ടായിരുന്നു, നാലാമത്തെ ഭാര്യ ഛായ, സംജ്ഞയുടെ നിഴലായിരുന്നു.

അദിതിയുടെ ഏഴാമത്തെ പുത്രനും നാല് ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.18.3-4: അദിതിയുടെ ഏഴാമത്തെ പുത്രനായ ധാതയ്ക്ക് കുഹു, സിനിവാലി, രാക, അനുമതി എന്നിങ്ങനെ നാല് ഭാര്യമാരുണ്ടായിരുന്നു. ഈ ഭാര്യമാർ യഥാക്രമം സായം, ദർശ, പ്രാതഃ, പൂർണ്ണമാസ എന്നീ നാല് പുത്രന്മാരെ ജനിപ്പിച്ചു. അദിതിയുടെ എട്ടാമത്തെ പുത്രനായ വിധാതയുടെ ഭാര്യയുടെ പേര് ക്രിയ എന്നാണ്. അവളുടെ വിധാതയിൽ പുരിഷ്യൻമാർ എന്ന് പേരുള്ള അഞ്ച് അഗ്നിദേവന്മാരെ ജനിപ്പിച്ചു. അദിതിയുടെ ഒമ്പതാമത്തെ പുത്രനായ വരുണന്റെ ഭാര്യയുടെ പേര് കർഷാണി എന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഭൃഗു അവളുടെ ഉദരത്തിൽ വീണ്ടും ജനിച്ചു.

ക്ഷത്രിയർക്കിടയിൽ ബഹുഭാര്യത്വം കൂടുതൽ പ്രബലമായിരുന്നു, അത് ഹിന്ദു വാക്താക്കൾ തന്നെ അംഗീകരിക്കുന്നു. ഋഗ്വേദവും അതുതന്നെയാണ് കാണിക്കുന്നത്.

ഋഗ്വേദം 6.18.2: “തന്റെ ഭാര്യമാരിൽ ഒരു രാജാവിനെപ്പോലെ നീ വസിക്കുന്നു: മഹത്വങ്ങളോടെ, ഒരു മഹർഷിയെപ്പോലെ, ഞങ്ങളെ വളയുകയും സഹായിക്കുകയും ചെയ്യുക…”

ദേവീഭാഗവതം പുസ്തകം 2, അദ്ധ്യായം 7 അനുസരിച്ച്, സാധാരണ ഭാര്യയായ ദ്രൗപതിയെ കൂടാതെ, അർജുനന് കൃഷ്ണന്റെ സഹോദരിയായ സുഭദ്ര എന്ന പേരിൽ ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു. കൃഷ്ണന്റെ സമ്മതപ്രകാരം അർജുനൻ അവളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി.

വേദപുത്രനായ ഹരിശ്ചന്ദ്ര രാജാവിന് നൂറ് ഭാര്യമാരുണ്ടായിരുന്നു.

ഐതരേയ ബ്രാഹ്മണൻ, അദ്ധ്യായം 3, ഖണ്ഡിക 13, ഇക്ഷവാകു വംശത്തിൽപ്പെട്ട വേധസിന്റെ മകൻ ഹരിശ്ചന്ദ്ര, പുത്രനില്ലാത്ത രാജാവായിരുന്നു. അദ്ദേഹത്തിന് നൂറ് ഭാര്യമാരുണ്ടായിട്ടും അവർക്ക് ഒരു പുത്രൻ ജനിച്ചില്ല.

പാണ്ഡുവിന് കുന്തിയും മാദ്രിയും എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

പത്മപുരാണം II.79.1-2 പ്രകാരം യയാതി രാജാവിന് മൂന്ന് ഭാര്യമാരുണ്ടെന്ന് പറയപ്പെടുന്നു.

രാജാക്കന്മാർക്ക് നിരവധി ഭാര്യമാരുണ്ടെന്നതിന് ഡസൻ കണക്കിന് ഉദാഹരണങ്ങളുണ്ട്, പക്ഷേ ഞാൻ അത് കുറച്ച് മാത്രമായി പരിമിതപ്പെടുത്തട്ടെ.

ബഹുഭാര്യത്വം അനുവദിക്കുന്ന ഹിന്ദു ഗ്രന്ഥങ്ങൾ

വിഖ്യാത ഹിന്ദു പണ്ഡിതനായ വിജ്ഞാനേശ്വരൻ എഴുതുന്നു:

“വർഗങ്ങളുടെ ക്രമമനുസരിച്ച്, ബ്രാഹ്മണർക്ക് മൂന്ന്, ക്ഷത്രിയർക്ക് രണ്ട്, വൈശ്യർക്ക് ഒരു ഭാര്യ എന്നാണ് വിധി. ഒരു ശൂദ്രന് ഒരേ ജാതിയിൽ ജനിച്ച ഒരു ഭാര്യ മാത്രമേ ഉണ്ടാകാവൂ. (യാജ്ഞവൽക്യ സ്മൃതിയുടെ മിതാക്ഷര വ്യാഖ്യാനത്തിൽ വിജ്ഞാനേശ്വരൻ 3: 57)

ബഹുഭാര്യത്വത്തിൽ ഒരു പ്രശ്നവുമില്ലെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടു:

“സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവർ പവിത്രതയെ ഏറ്റവും പ്രധാനപ്പെട്ട പുണ്യമായി കണക്കാക്കുന്നു, സംശയമില്ല. ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരുള്ള ഒരു സ്ത്രീ എന്നതോളം ഒരു പുരുഷൻ ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുന്നത് സമൂഹത്തിന് അത്ര ദോഷകരമല്ല, കാരണം ഒന്നാമത്തേത് വംശത്തിന്റെ ക്രമാനുഗതമായ അപചയത്തിലേക്ക് നയിക്കുന്നു.”

The Complete Works of Swami Vivekananda/Volume 5/Writings: Prose and Poems/The East and The West/France-Paris https://en.wikisource.org/wiki/The_Complete_Works_of_Swami_Vivekananda/Volume_5/Writings:_Prose_and_Poems/The_East_and_The_West/France-Paris

ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ISKCON സ്ഥാപകൻ സ്വാമി പ്രഭുപാദ

“…നമ്മുടെ വേദപ്രക്രിയ അനുസരിച്ച് ബഹുഭാര്യത്വം അനുവദനീയമാണ്. ഉദാഹരണത്തിന്, കൃഷ്ണൻ 16,000 ഭാര്യമാരെ വിവാഹം കഴിച്ചു, അർജുനൻ 3 അല്ലെങ്കിൽ 4 ഭാര്യമാരെ വിവാഹം കഴിച്ചു, കൃഷ്ണന്റെ പിതാവ് വാസുദേവൻ, 16 അല്ലെങ്കിൽ 18 ഭാര്യമാരെ വിവാഹം കഴിച്ചു. അതിനാൽ വൈദിക സമ്പ്രദായമനുസരിച്ച് ബഹുഭാര്യത്വം നിഷിദ്ധമല്ല…” (Swami Prabhupada, Letter to Karandhara written from Bombay http://vanisource.org/wiki/730109_-_Letter_to_Karandhara_written_from_Bombay)

“ഒരു വശത്ത് ബഹുഭാര്യത്വത്തെ എതിർക്കുകയും മറുവശത്ത് അവർ സ്ത്രീകളെ പല തരത്തിൽ വേട്ടയാടുകയും ചെയ്യുന്ന തരത്തിൽ ഈ കാലഘട്ടത്തിൽ ആളുകൾ വളരെ അധഃപതിച്ചിരിക്കുന്നു. ഈ ക്ലബ്ബിലോ ആ കടയിലോ ടോപ്‌ലെസ്സ് പെൺകുട്ടികൾ ലഭ്യമാണെന്ന് പല ബിസിനസ്സ് സംഘങ്ങളും പരസ്യമായി പരസ്യം ചെയ്യുന്നു. അങ്ങനെ സ്ത്രീകൾ ആധുനിക സമൂഹത്തിൽ ഇന്ദ്രിയ ആസ്വാദനത്തിന്റെ ഉപകരണങ്ങളായി മാറിയിരിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, എന്തിനേറെ ശൂദ്രർ പോലും ഒരു ഉയർന്ന സാമൂഹിക ക്രമത്തിലുള്ള പുരുഷന്മാർ എന്ന നിലയിൽ, ഒന്നിലധികം ഭാര്യമാരെ ആസ്വദിക്കാനുള്ള പ്രവണത പുരുഷനുണ്ടാകാൻ ഇടയുള്ളത് പോലെ ഉണ്ടായാൽ, കൂടുതൽ വിവാഹം കഴിക്കാൻ വേദങ്ങൾ അനുശാസിക്കുന്നു. ഒന്നിലധികം ഭാര്യമാരെ അവന് വിവാഹം ചെയ്യാൻ അനുവദിച്ചു. വിവാഹം എന്നാൽ ഒരു സ്ത്രീയുടെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വ്യഭിചാരത്തെ സമീപിക്കാതെ സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ്. ഇന്ന്, വ്യഭിചാരം അനിയന്ത്രിതമായി നടക്കുന്നു. അതേസമയം, ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യാൻ പാടില്ലെന്ന നിയമം സമൂഹം ഉണ്ടാക്കുന്നു. ഇത് ഒരു പൈശാചിക സമൂഹത്തിന്റെ സവിശേഷതയാണ്. ”

(Swami Prabhupada on Srimad Bhagavatam 4.26.6 http://vanisource.org/wiki/SB_4.26.6)

അദ്ദേഹം എഴുതുന്നു,

“ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ലൈംഗികത ആസ്വദിക്കാൻ കഴിയാത്തതിനാൽ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ സൂക്ഷിക്കാൻ അനുവാദമുണ്ട്. അത്തരമൊരു സമയത്ത് ലൈംഗികത ആസ്വദിക്കണമെങ്കിൽ അയാൾ ഗർഭിണിയല്ലാത്ത മറ്റൊരു ഭാര്യയുടെ അടുത്തേക്ക് പോയേക്കാം. മനു-സംഹിതയിലും മറ്റു ഗ്രന്ഥങ്ങളിലും പറഞ്ഞിരിക്കുന്ന നിയമങ്ങളാണിവ.”

(Swami Prabhupada on Srimad Bhagavatam 4.27.5 http://vanisource.org/wiki/SB_4.27.5)

ഹിന്ദുമതത്തിലെ ഏറ്റവും പൗരാണിക വേദഗ്രന്ഥമായ വേദങ്ങൾ ബഹുഭാര്യത്വത്തെ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ബഹുഭാര്യത്വത്തിന്റെ അടയാളങ്ങൾ വേദങ്ങളിൽ കാണാം, അത് ബഹുഭാര്യത്വം വേദ കാലഘട്ടത്തിൽ പ്രയോഗിക തലത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു, ഞാൻ ശ്രീരാം ശർമ്മയുടെ ഹിന്ദി വിവർത്തനമാണ് ഉപയോഗിക്കുന്നത്.

ഋഗ്വേദം 5.42.12 ശ്ലോകത്തിൽ ഇന്ദ്രന് മൂന്ന് ഭാര്യമാരുണ്ടെന്ന് പറയുന്നു.

മൈത്രായണി സംഹിത 3.11.1 [140, 10-11] ഇന്ദ്രന്റെ ഭാര്യമാരായ സരസ്വതിയെയും, ഇഡയെയും, ഭാരതിയെയും സംബന്ധിച്ച് പരാമർശിക്കപ്പെടുന്നു. (വിവ. കാതറിൻ ലുഡ്വിക്)

വേദങ്ങൾ, ബഹുഭർതൃത്വത്തെയും അംഗീകരിക്കുന്നതായി തോന്നുന്നു, ഋഗ്വേദം 6.49.7 സരസ്വതിയെ ഇന്ദ്രന്റെ ഭാര്യയായി കണക്കാക്കുന്നു, ഇത് വൈരുദ്ധ്യമല്ലെങ്കിൽ മുകളിലുള്ള വാക്യങ്ങൾ (ബ്രഹ്‌മാവിന്റെ ഭാര്യയാണ് സരസ്വതി എന്ന് വാദിക്കുന്ന വാക്യങ്ങൾ) വൈരുദ്ധ്യമാണെന്ന് പറയേണ്ടിവരും. യജുർവേദം 19.94-ൽ സരസ്വതിയെ അശ്വിനി സഹോദരന്മാരുടെ ഭാര്യ എന്നും വിളിക്കുന്നു, ഇത് വ്യക്തമായും ബഹുഭർതൃത്വത്തിന്റെ കേസാണ്.

ഋഗ്വേദം 10.43.1. “സ്വർഗ്ഗത്തിന്റെ വെളിച്ചം കണ്ടെത്തുന്ന, എന്റെ എല്ലാ സ്തുതികളും തികഞ്ഞ ഐക്യത്തോടെ ഇന്ദ്രനെ സ്തുതിച്ചു. ഭാര്യമാർ തങ്ങളുടെ യജമാനനായ സുന്ദരനായ വരനെ ആലിംഗനം ചെയ്യുന്നതുപോലെ, അവർ മഘവാനെ സഹായത്തിനു വേണ്ടി ആലിംഗനം ചെയ്യുന്നു.”

https://vedkabhed.files.wordpress.com/2016/05/rig-veda-10-43-1.png?w=517&h=93

ബഹുഭാര്യത്വത്തെ സ്തുതിക്കുന്ന മറ്റൊരു വാക്യത്തിന്റെ വ്യക്തമായ പരിഭാഷ:

ഋഗ്വേദം 4.58.8 “ഗിയുടെ പ്രവാഹങ്ങൾ, പുഞ്ചിരിക്കുന്ന, അർപ്പണബോധമുള്ള ഭാര്യമാരായി അഗ്നിയിലേക്ക് ചായുന്നു: അവർ ഇന്ധനം പോലെ (ജ്വാലയെ) പോഷിപ്പിക്കുന്നു, കൂടാതെ ജാതവേദങ്ങൾ അവരെ പ്രീതിപ്പെടുത്തി സ്വീകരിക്കുന്നു.” (വിവ: എച്ച്.എച്ച്. വിൽസൺ)

കൃഷ്ണ യജുർവേദം 6.5.1.4 … “അതിനാൽ ഒരാൾ പോകുമ്പോൾ പലരും പിന്തുടരുന്നു; അതിനാൽ ഒരുവൻ പലരിലും ശ്രേഷ്ഠനാകുന്നു; അതിനാൽ ഒരാൾ ധാരാളം ഭാര്യമാരെ നേടുന്നു …”

ഒരു പഴയ ഋഷിയായ ച്യവന താൻ പുനരുജ്ജീവിപ്പിച്ചതിന് ശേഷം നിരവധി പെൺകുട്ടികളെ വിവാഹം കഴിച്ചിരുന്നു എന്നാണ് ഋഗ്വേദത്തിലെ ഒരു വാക്യം വ്യക്തമായി കാണിക്കുന്നത്.

ഋഗ്വേദം 1.116.10 “ഹേ നാസത്യരേ, പഴയ ച്യവനത്തിൽ നിന്ന്, ശരീരത്തിലെ തൊലി ഉരിഞ്ഞുകളഞ്ഞു, എല്ലാവരും അവനെ നിസ്സഹായനാക്കിയപ്പോൾ അവന്റെ ആയുസ്സ് നീട്ടപ്പെട്ടു, ദാസരേ! അവനെ യൗവനക്കാരിയായ കന്യകമാരുടെ അധിപതിയാക്കി.”

https://vedkabhed.files.wordpress.com/2016/05/rig-veda-1-116-10.png?w=554&h=120

മുകളിൽ ശ്രീരാം ശർമ്മയുടെ ഹിന്ദി വേദവിവർത്തനവും തുടർന്നുള്ള വിവർത്തനം പണ്ഡിറ്റ് രാം ഗോവിന്ദ് ത്രിവേദിയുടേതുമാണ്.

https://vedkabhed.files.wordpress.com/2016/05/rig-veda-1-116-10-govind-trivedi.png?w=501&h=122

നിരുക്തം 4.19, മഹാഭാരതം ആദിപർവ്വം 1.177, പഞ്ചവിംസ ബ്രാഹ്മണം 14.6.10 എന്നിവയിലും ച്യവന പുനരുജ്ജീവിപ്പിക്കപ്പെട്ടതായി പരാമർശിക്കപ്പെടുന്നു, എന്നാൽ അത് അവന്റെ വിവാഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇവിടെ കന്യകകൾ എന്നത് നിരവധി കന്യകമാരെയോ രണ്ട് കന്യകമാരെയോ സൂചിപ്പിക്കാം. ഹിന്ദു ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരെ മാത്രമേ പരാമർശിക്കുന്നുള്ളൂ. ച്യവനന്റെ ഭാര്യമാരെക്കുറിച്ച് തിരുവെഴുത്തുകൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല, കൂടാതെ സരയാതി രാജാവിന്റെ മകളായ സുകന്യയെ കൂടുതൽ ഊന്നിപ്പറയുന്നു. ശ്രീമദ് ഭാഗവതം 9.3-ൽ പരാമർശിച്ചിരിക്കുന്നതുപോലെ സുകന്യ ച്യവനയുടെ ഭാര്യയായി, മറ്റ് ഗ്രന്ഥങ്ങൾ മനുവിന്റെ മകളായ ആരുഷി എന്ന മറ്റൊരു ഭാര്യയെക്കുറിച്ച് സംസാരിക്കുന്നു, അദ്ദേഹത്തിന് ഔർവ എന്നൊരു മകനെ പ്രസവിച്ചു, ഇത് മഹാഭാരതം ആദിപർവ്വം 1.66.47 ൽ പരാമർശിച്ചിരിക്കുന്നുണ്ട്.

മറ്റ് ഹിന്ദു ഗ്രന്ഥങ്ങൾ ബഹുഭാര്യത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അവ ഒരു സംശയവുമില്ലാതെ ബഹുഭാര്യത്വം അനുവദിക്കുന്നു.

മനു സ്മൃതി 3.12-13: പുരുഷന്മാരോട് തുല്യ ജാതിയിൽ നിന്നുള്ള ആദ്യ വിവാഹത്തിന് ശുപാർശ ചെയ്യുന്നു; എന്നാൽ (വീണ്ടും വിവാഹം കഴിക്കാൻ) ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന (ജാതികളിൽ പെട്ട) സ്ത്രീകളെ ക്രമപ്രകാരം വിവാഹം കഴിക്കുന്നത് അംഗീകരിക്കുന്നു. ഒരു ശൂദ്ര സ്ത്രീക്ക് ഒറ്റയ്ക്ക് ശൂദ്രന്റെ ഭാര്യയാകാം, അവളെയും വൈശ്യന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെയും വൈശ്യന് വിവാഹം ചെയ്യാം, ആ രണ്ടുപേരും ഒപ്പം തന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെയും ക്ഷത്രിയന് വിവാഹം ചെയ്യാം. ഈ മൂന്ന് പേരേയും, സ്വന്തം ജാതിയിൽ പെട്ട ഒരാളെയും ബ്രാഹ്മണന് വിവാഹം ചെയ്യാം.

അഗ്നിപുരാണം 285:63-67 “…നിരവധി ഭാര്യമാരുള്ള ഒരു ഭർത്താവ്, എല്ലാ ദിവസവും, ത്രിഫല, പിപ്പലി, തേൻ, വെണ്ണ, പൊടിച്ച അമലാക്കി, അതേ പഴത്തിന്റെ നീര് എന്നിവ ചേർത്ത ഒരു സിറപ്പ് നാവ് കൊണ്ട് നക്കി കഴിക്കണം. ശേഷം വെള്ളം കുടിക്കൂ…” (വിവ: എം.എൻ. ദത്ത്)

മനു സ്മൃതി 9.85: “ദ്വിജാതിയനായി ജനിച്ച പുരുഷന്മാർ അവരുടേതും മറ്റേ (താഴ്ന്ന ജാതിയിലുള്ള) സ്ത്രീകളെയും വിവാഹം കഴിച്ചാൽ, അവരുടെ (ഭാര്യമാരുടെ) സീനിയോറിറ്റി, ബഹുമാനം, വാസസ്ഥലം എന്നിവ ജാതികളുടെ (വർണ്ണ) ക്രമം അനുസരിച്ചായിരിക്കണം നിശ്ചയിക്കേണ്ടത്.”

മഹാഭാരതം 1.160.36: “ഇതിൽ പാപമില്ല. പുരുഷനെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വം ഒരു പുണ്യ പ്രവൃത്തിയാണ്, എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആദ്യ ഭർത്താവിന് ശേഷം രണ്ടാമത്തെ ഭർത്താവിനെ സ്വീകരിക്കുന്നത് വളരെ പാപമാണ്. (വിവ. കെ.എം. ഗാംഗുലി)

മഹാഭാരതം 14.80.12-18: “ഓ, വിജയാ, ഗുഡകേശൻ എന്ന് വിളിക്കപ്പെടുന്നവൻ, ചുവന്ന കണ്ണുകളുള്ള ഈ വീരൻ മടങ്ങിവരട്ടെ, ജീവിതമേ. ഹേ ഭാഗ്യവതി, ബഹുഭാര്യത്വം പുരുഷന്മാരുടെ കുറ്റമല്ല. ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് തെറ്റ് സംഭവിക്കൂ.” (വിവ: കെ.എം. ഗാംഗുലി)

മഹാഭാരതം 1.197.27-28: “ദ്രുപദൻ മറുപടി പറഞ്ഞു, ‘ഓ കുരുവിന്റെ വംശത്തിലെ സന്തതി, ഒരു പുരുഷന് അനേകം ഭാര്യമാരുണ്ടാകാമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു സ്‌ത്രീക്ക്‌ അനേകം ഭർത്താക്കന്മാരുണ്ടാകുമെന്ന്‌ ഇതുവരെ കേട്ടിട്ടില്ല!” (വിവ: കെ.എം. ഗാംഗുലി)

ഭർത്താവിന് നിരവധി ഭാര്യമാരുണ്ടെങ്കിൽ ഏത് ഭാര്യയാണ് അവനോടൊപ്പം മതപരമായ കർത്തവ്യങ്ങൾ ചെയ്യേണ്ടതെന്ന് ഹിന്ദു ഗ്രന്ഥങ്ങളും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

വിഷ്ണു സ്മൃതി 26.1-4: “ഒരു പുരുഷന് സ്വന്തം ജാതിയിൽ പെട്ട നിരവധി ഭാര്യമാരുണ്ടെങ്കിൽ, അവൻ മൂത്ത (അല്ലെങ്കിൽ ആദ്യ വിവാഹിത) ഭാര്യയോടൊപ്പം തന്റെ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കണം. (അവന് നിരവധി) വിവിധ ജാതികളിൽപ്പെട്ട ഭാര്യമാർ ഉണ്ടെങ്കിൽ സ്വജാതിയിൽ പെട്ടവളുമായി അവൻ അത് അനുഷ്ഠിക്കണം; അവൾ ഇളയഭാര്യ ആണെങ്കിൽ പോലും. സ്വന്തം ജാതിയിലുള്ള ഒരു ഭാര്യ അനുഷ്ഠാനത്തിൽ പരാജയപ്പെട്ടാൽ (അവൻ അവ നിർവഹിക്കേണ്ടത്) തന്റെ സ്വന്തം ജാതിയുടെ തൊട്ട് താഴെയുള്ള ജാതിയിൽപ്പെട്ടവളുമായിട്ടാണ്…

കാത്യായന സംഹിത 8.6: “ഒരേ ജാതിയിൽപ്പെട്ടവരും നിലവിലുള്ള മറ്റ് ജാതികളിൽപ്പെട്ടവരുമായ അനേകം ഭാര്യമാർ ഉണ്ടാകുന്ന സന്ദർഭത്തിൽ, അഗ്നിയെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചടങ്ങ്, ജന്മത്തിന്റെ ശ്രേഷ്ഠത കണക്കിലെടുത്ത്, ഒരേ ജാതിയിലുള്ള ശുദ്ധിയുള്ള ഭാര്യമാരാൽ ചെയ്യണം.” (വിവ: മന്മഥ നാഥ് ദത്ത്)

നാല് ഭാര്യമാർ:

ഹിന്ദു ഗ്രന്ഥങ്ങളിലെ ബഹുഭാര്യത്വത്തെ സംബന്ധിച്ച ഏക ആശയക്കുഴപ്പം ചില ഹിന്ദു ഗ്രന്ഥങ്ങൾ ഒരു ബ്രാഹ്മണന് നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദം നൽകുന്നു, ചിലത് മൂന്ന് സ്ത്രീകളെ മാത്രമേ അനുവദിക്കൂ എന്നതാണ്. ഒരു ബ്രാഹ്മണന് നാല് ഭാര്യമാരും, ഒരു ക്ഷത്രിയന് മൂന്ന് ഭാര്യമാരും, ഒരു വൈശ്യന് രണ്ട്, ശൂദ്രന് ഒന്ന് മാത്രം അനുവദനീയമാണ് എന്നിങ്ങനെ നിർദ്ദേശിക്കുന്ന ശ്ലോകങ്ങൾ നിരവധിയാണ്.”

മഹാഭാരതം 13.47.4:

“അല്ലയോ മുത്തശ്ശി, ഒരു ബ്രാഹ്മണന് നാല് ഭാര്യമാരെ എടുക്കാം. അതായത്, സ്വന്തം ക്രമത്തിൽ പെട്ടവളെ, ഒരു ക്ഷത്രിയയെ, ഒരു വൈശ്യയെ, ഒരു ശൂദ്ര സ്ത്രീയെ എന്നിങ്ങനെയുള്ള നാല് ഭാര്യമാരെ സ്വീകരിക്കാം എന്ന് പറഞ്ഞിരിക്കുന്നു; ബ്രാഹ്മണന് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെങ്കിൽ.” (വിവ: കെ.എം. ഗാംഗുലി)

മഹാഭാരതം 13.48.4 : “ബ്രാഹ്മണന് നാല് ജാതികളിൽ നിന്ന് ഓരോരുത്തർ വീതം നാല് ഭാര്യമാരെ സ്വീകരിക്കാം. അവയിൽ രണ്ടിൽ (അതായത്, ഭാര്യ തന്റെ സ്വന്തം ജാതിയിൽ നിന്ന് എടുത്തതും താഴെയുള്ളതിൽ നിന്ന് എടുത്തതും), അവൻ തന്നെ ജനിക്കുന്നു (അവരിൽ ജനിക്കുന്ന കുട്ടികൾ തന്റേതിന് സമാനമായ പദവിയിൽ നിക്ഷേപിക്കപ്പെട്ടവരായി കണക്കാക്കപ്പെടുന്നു)… ഒരു ക്ഷത്രിയൻ മൂന്ന് ഭാര്യമാരെ സ്വീകരിക്കാം… വൈശ്യന് രണ്ട് ഇണകളെ സ്വീകരിക്കാം…ശൂദ്രന് ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാൻ കഴിയൂ, അതായത്, സ്വന്തം ജാതിയിൽ നിന്ന് സ്വീകരിക്കപ്പെട്ടവൾ. അവളിൽ അവനാൽ ജനിച്ച മകൻ ശൂദ്രനാകുന്നു…” (വിവ: കെ.എം. ഗാംഗുലി)

അഗ്നിപുരാണം 153.1: “പുഷ്കരൻ പറഞ്ഞു:- ഒരു ബ്രാഹ്മണന് നാല് ഭാര്യമാരെയും, ഒരു ക്ഷത്രിയൻ മൂന്നും, ഒരു വൈശ്യന് രണ്ട് ഭാര്യമാരെയും, ശൂദ്ര ജാതിയിൽപ്പെട്ട ഒരാൾക്ക് ഒരു ഭാര്യയിൽ കൂടുതലും പാടില്ല.” (വിവ: എം.എൻ. ദത്ത്)

മനു സ്മൃതി 9.149: “ജാതികളുടെ നേരിട്ടുള്ള ക്രമത്തിൽ ഒരു ബ്രാഹ്മണന്റെ നാല് ഭാര്യമാരുണ്ടെങ്കിൽ, അവരിൽ ജനിച്ച പുത്രന്മാർക്കിടയിൽ (ഭൂമി) വിഭജിക്കാനുള്ള നിയമം ഇപ്രകാരമാണ്:… ”

വിഷ്ണു സ്മൃതി 24.1-5: “ഇപ്പോൾ ഒരു ബ്രാഹ്മണന് (നാല്) ജാതികളുടെ നേരിട്ടുള്ള ക്രമത്തിൽ നാല് ഭാര്യമാരെ എടുക്കാം; ഒരു ക്ഷത്രിയൻ, മൂന്ന്; ഒരു വൈശ്യന് രണ്ട്; ഒരു ശൂദ്രൻ, ഒരാൾ മാത്രം.”

ബൗധ്യാന ധർമ്മ ശാസ്ത്രം, പ്രശ്നം I, അധ്യായ 8, കണ്ടിക 16, വാക്യങ്ങൾ 1-5: ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാല് ജാതികളുണ്ട്. (പുരുഷന്മാർ) ജാതികളുടെ ക്രമമനുസരിച്ച് ഭാര്യമാരെ സ്വീകരിക്കാം, (അതായത്) ഒരു ബ്രാഹ്മണൻ നാല്, ഒരു ക്ഷത്രിയൻ മൂന്ന്, ഒരു വൈശ്യൻ രണ്ട്, ഒരു ശൂദ്രൻ ഒന്ന്.

മൂന്ന് ഭാര്യമാർ:

പരസ്കര ഗൃഹ്യസൂത്രം I കാണ്ഡ, 4 കാണ്ഡിക, 8-11:

ബ്രാഹ്മണന് മൂന്ന് (ഭാര്യമാർ അനുവദനീയമാണ്), ജാതികളുടെ ക്രമം അനുസരിച്ച്, രാഗണ്യന് രണ്ട്, വൈശ്യന് ഒരാൾ…

യാജ്ഞവൽക്യ സ്മൃതി 3.57:

“ജാതിയുടെ ക്രമമനുസരിച്ച്, മൂന്ന്, രണ്ട്, ഒന്ന് യഥാക്രമം ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും (ഭാര്യമാരായിരിക്കാം). ശൂദ്രനായി ജനിച്ച ഒരാൾക്ക് സ്വന്തം ജാതിയിൽപ്പെട്ട പെൺകുട്ടിയാണ് ഭാര്യ.” ശ്രീസ ചന്ദ്ര വാസു

ഇതേ കാര്യം തന്നെ ശംഖ സംഹിത 4.7,വസിഷ്ഠ സംഹിത 1.24, മഹാഭാരതം 13.44.11-12 എന്നിവയിലും ആവർത്തിക്കുന്നു…”

(https://vedkabhed.com/index.php/2018/05/05/polygamy-in-hindu-dharma/)

(ഹിന്ദു ധർമ്മശാസ്ത്രത്തിലെ ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഇത്രയും വിവരിച്ചത് സുലൈമാൻ റസ്‌വിയുടെ polygamy in Hindu Dharma എന്ന ലേഖനത്തിൽ നിന്നാണ്. കൂടുതൽ വിശദാംശങ്ങളും പരിശോധനകളും പ്രസ്തുത ലേഖനത്തിൽ നിന്ന് നേരിട്ട് കാണുക.)

ഇതൊക്കെ ന്യായീകരിച്ചും വെളുപ്പിച്ചും ക്ഷീണിതരായി, രണ്ട് ദിവസം നന്നായി ഉറങ്ങി, എഴുന്നേറ്റിട്ട് പോരെ മുഹമ്മദ് നബിയുടെ(സ) പരിശുദ്ധവും മാതൃകാപരവുമായി ദാമ്പത്യങ്ങളെ കാമ പ്രേരിതമായ രതിവേട്ടകളായി വക്രീകരിക്കാൻ ?!

മുഹമ്മദ് നബിയെ (സ) സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയേയും അദ്ദേഹം ബലം പ്രയോഗിച്ച് വിവാഹം ചെയ്തിട്ടില്ല. വിവാഹം ചെയ്തവരോട് തന്നെ വേണമെങ്കിൽ മാത്രം തന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്:

“നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.” (ക്വുർആൻ:33: 28)

വലിച്ചിഴച്ച് പുറത്തിടുമെന്നല്ല പ്രഖ്യാപനം, “ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം” എന്നാണ്. തന്നിൽ നിന്ന് ശരണം തേടിയ ഉമൈമ എന്ന ഭാര്യയെ സമ്മാനങ്ങൾ നൽകി ആദരിച്ച് വീട്ടിലേക്ക് തിരിച്ചു പൊയ്കൊള്ളാൻ പറഞ്ഞ മുഹമ്മദ് നബിയുടെ(സ) മാതൃക ഈ ക്വുർആൻ വാക്യത്തിന്റെ ജീവിത വ്യാഖ്യാനമായിരുന്നു. (സ്വഹീഹുൽ ബുഖാരി: 5254, 5255)

أيها الرجل إن كان إنما بك الحاجة جمعنا لك حتى تكون أغنى قريش رجلا، وإن كان إنما بك الباه فاختر أي نساء قريش شئت فلنزوجك عشرا. ” മുഹമ്മദെ, നിനക്ക് ധനമാണ് ആവശ്യമെങ്കിൽ ഞങ്ങൾ ധനം ഒരുമിച്ചു കൂട്ടി നിന്നെ ക്വുറൈശികളിലെ ഏറ്റവും പണക്കാരനാക്കി ഞങ്ങൾ മാറ്റാം. നിനക്ക് രതിയാണാവശ്യമെങ്കിൽ ക്വുറൈശികളിലെ നീ തിരഞ്ഞെടുക്കുന്ന പത്തു സ്ത്രീകളെ ഞങ്ങൾ നിനക്ക് വിവാഹം കഴിപ്പിച്ചു തരാം..” (അൽ ബിദായ വന്നിഹായ: ഇബ്നുകസീർ: 3: 80) എന്ന ക്വുറൈശികളുടെ വാഗ്ദാനം യാതൊരു സങ്കോചവുമില്ലാതെ നിമിഷാർദ്ധം കൊണ്ട് തിരസ്കരിച്ച വ്യക്തിയാണ് മുഹമ്മദ് നബി (സ).

സ്വഹീഹായ ഹദീസുകളുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ പതിനൊന്ന് ഭാര്യമാരായിരുന്നു നബിക്ക്(സ) ഉണ്ടായിരുന്നത് എന്ന് വ്യക്തമാവുന്നതാണ്. 1. ഖദീജ, 2. സൗദ, 3. ആഇശ, 4. ഹഫ്‌സ, 5. സൈനബ് ബിൻത് ഖുസൈമ, 6. ഉമ്മു സലമ, 7. ഉമ്മു ഹബീബ, 8. ജുവൈരിയ, 9. മൈമൂന, 10. സ്വഫിയ്യ, 11. സൈനബ് ബിൻത് ജഹ്ശ്… എന്നിവരാണവർ. റെെഹാന ബിൻത് സൈദിന്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. (സാദുൽ മആദ്: 1: 79)

عن ابن عباس، قال: «توفي رسول الله صلى الله عليه وسلم وعنده تسع نسوة (നബി (സ) ജീവിത കാലത്തു തന്നെ മരണമടഞ്ഞ ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നീ രണ്ട് ഭാര്യമാരെ കൂട്ടാതെ) നബി (സ) മരണപ്പെടുമ്പോൾ അദ്ദേഹത്തിന് ഒമ്പത് ഭാര്യമാരെ ഉണ്ടായിരുന്നുള്ളു എന്ന് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് നിലവിലുണ്ട്. (സുനനുന്നസാഈ: 3197)

വിമർശകർ ഉദ്ധരിക്കുന്ന ഈ അറുപതോളം വരുന്ന വിവാഹങ്ങളുടെ കെട്ടുകഥകൾ ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനിൽ നിന്നൊ സ്വഹീഹായ ഹദീസുകളിൽ നിന്നൊ തെളിയിക്കാൻ സാധിക്കുമൊ? ഒരിക്കലുമില്ല. എല്ലാം എടുക്കപ്പെട്ടിരിക്കുന്നത് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നാണ്; അതിൽ ഭൂരിഭാഗത്തിലും തങ്ങളുടേതായ (ദുർ) വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും സാങ്കൽപ്പിക അശ്ലീലങ്ങളും വിമർശകരുടെ വകയായി തിരുകി കയറ്റുകയും ചെയ്തിട്ടുണ്ട്. വിമർശകർ ദുർബല നിവേദനങ്ങൾ ചികയാൻ നൽകുന്ന ഈ ചരിത്ര ഗ്രന്ഥങ്ങളൊ സീറയൊ ഇസ്‌ലാമിക പ്രമാണങ്ങളല്ല. നബിയുടെ(സ) സമകാലികരായ സ്വഹാബികൾ നിവേദനം ചെയ്ത ഹദീസുകൾ നിലനിൽകെ പ്രവാചക വിയോഗത്തിന് കാലങ്ങൾക്ക് ശേഷം പല സ്രോതസ്സുകളിൽ നിന്നും ആധികാരികത പരിശോധിക്കാതെ വാരിക്കൂട്ടിയ കഥകളുടെ സമാഹാരങ്ങളായ സീറകളിൽ വിമർശകരുടെ കണ്ണു പതിയാൻ കാരണം മറ്റൊന്നുമല്ല. തങ്ങളെ പോലെ വ്യാജ വാർത്തകളും അർദ്ധ സത്യങ്ങളും പ്രചരിപ്പിച്ചു നടക്കുന്ന ദുർബല നിവേദകരുടെ ഒരു ശൃംഖല തന്നെ സീറാ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ച ‘ദുർബല ഹദീസുകളും കള്ളകഥകളും’ ഭാഗങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയുമായി(സ) ബന്ധപ്പെടുത്തി ഈ വ്യാജ വിവാഹ കഥകൾ പ്രചരിപ്പിക്കുന്നതിൽ ഈ ദുർബലരും, വ്യാജഹദീസ് നിർമ്മാതാക്കളുമായ നിവേദകർക്ക് പല ലക്ഷ്യങ്ങളുമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് നബിയുടെ (സ) വ്യക്തിത്വത്തെ വികൃതമായി ചിത്രീകരിക്കുക എന്നതായിരിക്കാം പ്രധാന ലക്ഷ്യം. മറ്റു ചില നിവേദകരാകട്ടെ തീർത്തും വിപരീതമായ ഉദ്ദേശത്തോടെ വ്യാജ വിവാഹങ്ങൾ ആരോപിച്ചവരാണ്. ഉദാഹരണതിന് വ്യാജ നിവേദനങ്ങൾ നിർമ്മിക്കുന്നവനാണെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ ഒരു പോലെ അഭിപ്രായപ്പെട്ട കൽബ് ഗോത്രക്കാരനായ ഒരു നിവേദകൻ കൽബ് ഗോത്രത്തിലെ പല സ്ത്രീകളിലേക്കും ചേർത്ത് പ്രവാചകന് (സ) വിവാഹങ്ങൾ ആരോപിക്കുന്നത് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലൊ. തങ്ങളുടെ ഗോത്രത്തിൽ നിന്നും പ്രവാചകൻ (സ) വിവാഹം ചെയ്തുവെന്ന ആദരവും ശ്രേഷ്ടതയും പിടിച്ചു പറ്റാനുള്ള വിഫല ശ്രമമാണിത് എന്ന് ന്യായമായും കരുതാം.

ഇത്തരം വ്യാജന്മാരെ കൂട്ടു പിടിക്കാതെ സ്വഹീഹായ സനദുകൾ (നിവേദക പരമ്പര) ഉള്ള അവലംബനീയമായ സ്രോതസ്സുകളിൽ നിന്ന്, മുഹമ്മദ് നബി (സ) 61 സ്ത്രീകളുമായി രമിച്ചെന്നോ പത്തൊമ്പത് സ്ത്രീകളെ വിവാഹം ചെയ്ത് ഭോഗിച്ചുവെന്നോ തെളിയിക്കാൻ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന സർവ്വ നാസ്തികരേയും വെല്ലുവിളിക്കുന്നു.

അപ്പോൾ പിന്നെ സീറ രചയിതാക്കളായ മുസ്‌ലിം പണ്ഡിതർ എന്തിന് ഈ വ്യാജ കഥകൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന ചോദ്യം ഉയർന്നേക്കാം.

അതിനുള്ള ഉത്തരം എത്രയോ ആവർത്തി നാം വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും മറുപടിയുടെ രത്നചുരുക്കം മറ്റൊരു ലേഖനത്തിൽ നിന്നും ഇവിടെ പേർക്കാം:

“ഹദീസ് ഗ്രന്ഥങ്ങൾക്കു പുറമെ സീറ (നബി ചരിത്ര) ഗ്രന്ഥങ്ങളുടേയും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളുടേയും കാര്യവും സമാനമാണ്. പൗരാണിക ഹദീസ് – സീറ ഗ്രന്ഥങ്ങളിലെല്ലാം ഓരോ നിവേദനങ്ങൾക്കുമൊപ്പം സനദും കണിശമായി ചേർക്കപ്പെട്ടിരിക്കും. അവയിൽ എഴുതപ്പെട്ട ഹദീസുകളും നിവേദനങ്ങളുമെല്ലാം സ്വീകാര്യമാണെന്ന് ആ ഗ്രന്ഥകാരന്മാരായ പണ്ഡിതർക്കു തന്നെ അഭിപ്രായമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മറിച്ച് ഏത് നിവേദനങ്ങളുടെ സനദുകളാണോ സ്വഹീഹ് അവ മാത്രമാണ് -പ്രസ്തുത ഗ്രന്ഥകർത്താക്കളുടെ അടുക്കൽ തന്നെ – സ്വീകാര്യം, ദഈഫ് ആയ നിവേദനങ്ങൾ അസ്വീകാര്യങ്ങളും. ഈ ഗ്രന്ഥങ്ങളിൽ സ്വഹീഹായ നിവേദനങ്ങൾ മാത്രമല്ല പ്രസ്തുത പണ്ഡിതന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വിഷയത്തെയൊ കാലഘട്ടത്തെയൊ ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് അവർക്കു കിട്ടിയ സർവ്വ നിവേദനങ്ങളും അവർ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിവേദനങ്ങളിൽ ഏതൊക്കെയാണ് സത്യസന്ധം ഏതൊക്കെയാണ് വ്യാജം എന്നത് വേർതിരിച്ച് മനസ്സിലാക്കൽ ആ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്നവരുടെ ബാധ്യതയായാണ് ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ മനസ്സിലാക്കിയത്. ഉദാഹരണത്തിന് ഇസ്‌ലാമിക ലോകത്തെ ഏറ്റവും പൗരാണികവും പ്രശസ്തവുമായ ചരിത്ര ഗ്രന്ഥത്തിന് ഉടമയായ ഇമാം ഇബ്നു ജരീർ ത്വബ്‌രി തന്റെ ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നത് കാണുക:

“നമ്മുടെ ഈ ഗ്രന്ഥം വായിക്കുന്നവർ അറിയേണ്ട ഒരു വസ്തുതയുണ്ട്. അതായത് നാമിവിടെ കൊണ്ട് വന്നതും പറഞ്ഞതുമായ കാര്യങ്ങളിൽ എന്റെ അവലംബം, ഞാൻ തന്നെ നേരിട്ട് അറിയുന്ന ചില കാര്യങ്ങളും, നിവേദകന്മാരിലേക്ക് ഞാൻ ചേർത്തി ഉദ്ധരിച്ച സംഭവങ്ങളുമാണ്.

എന്നാൽ, ഭൂതകാലത്തെ പറ്റി നാം സംസാരിക്കവെ, വായനക്കാരന് അപരിചിതമായതോ കേൾക്കുന്നവന് വെറുപ്പുണ്ടാക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ – അഥവാ ഒരു തരത്തിലും സ്വീകാര്യമല്ലാത്തവയോ വസ്തുതകൾക്ക് നിരക്കാത്ത ആശയത്തിലുള്ളതോ ഒക്കെ – അത് നമ്മുടെ അടുക്കൽ നിന്നുള്ളതല്ലെന്നും നിവേദകന്മാരിൽ നിന്നും സംഭവിച്ചതാണെന്നും അറിയണം. (ഏതെങ്കിലും വിഷയാസ്പദമായി) നമുക്ക് ലഭിച്ച നിവേദനങ്ങൾ അപ്പടി ഉദ്ധരിക്കുക മാത്രമാണ് നാം (ഈ ഗ്രന്ഥത്തിൽ) ചെയ്തിരിക്കുന്നത്. (അവയിലെ നെല്ലും പതിരും വ്യവഛേദിക്കൽ ഗ്രന്ഥ പഠിതാക്കളുടെ ബാധ്യതയാണ്)” (മുഖദ്ദിമ: താരീഖുത്വബ്‌രി: 5) ”

ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ കഴിയാത്ത പീഢനകഥകൾ ‘ഇനിയും ഉണ്ടായേക്കാം ‘അവ നമുക്ക്’ നഷ്ടമായതായിരിക്കാം ‘എന്നൊക്കെ മുതലക്കണ്ണീരൊഴുക്കുന്നതിനും’ ആഞ്ഞ് ‘നിഗമിക്കുന്നതിനും യാതൊരു സാധുതയുമില്ല എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നു. കാരണം ഉള്ളതെല്ലാം – നല്ലതും ചീത്തയും നോക്കാതെ, വിശ്വസ്‌തരോ വ്യാജരോ എന്ന് വേർതിരിക്കാതെ – തങ്ങളുടെ ഗ്രന്ഥത്തിൽ കൂട്ടി കുഴക്കുന്നത് ശീലമാക്കിയവരായിരുന്നു സീറക്കാർ എന്ന് വരുമ്പോൾ അവർക്ക് കിട്ടാതെ പോയ ചരിത്ര ‘വിവരങ്ങളെ’ ഓർത്ത് വിലപിക്കുന്ന ചരിത്രപരമായ അജ്ഞത മച്ചി പെറ്റ കുട്ടിക്ക് ചരമഗീതം പാടുന്നതു പോലെ മൂഢത്വമാണ്. “അതിന്റെ ബാഹുല്യം കാരണമാവാം… എവിടേയും പറയുന്നില്ല… ഒരു പക്ഷേ അത് പിൻ കാലത്ത് പതിവു പോലെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്തതാവാം…” എന്ന വാചകം ഒരു നിരാശാജനകമായ നിശ്വാസം മാത്രമാണ്. കഴിവിന്റെ പരമാവധി ന്യൂനതകൾ മുഹമ്മദ് നബിക്കെതിരെ(സ) കുത്തിപ്പൊക്കാൻ ശ്രമിച്ചിട്ടും സാധിക്കാതിരിക്കുന്നതിന്റെ ഗാഢമായ ദുഃഖം മുറ്റിയ മോഹഭംഗം മാത്രമാണത്.

മുഹമ്മദ് നബിയുടെ (സ) വിവാഹങ്ങളൊന്നും കാമ പ്രേരിതമായിരുന്നില്ല. ഓരോന്നിന്നും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ മഹ്ത്‌ലക്ഷ്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു.

സാമൂഹികമായ കാരണങ്ങൾ:

ആദ്യ വിവാഹം നാൽപതുകാരിയായ ഖദീജയെയായിരുന്നു. അദ്ദേഹത്തേക്കാൾ പതിനാല് വയസ്സ് കൂടുതൽ പ്രായമുള്ള അവരെ വിവാഹം കഴിക്കുകയും അവർ മരണമടയുന്നതു വരെ 25 വർഷം അദ്ദേഹം അവരെ മാത്രം ഭാര്യയായി സ്വീകരിച്ച് ജീവിച്ചു. ബുദ്ധിമതിയും പക്വമതിയുമായ അവരുടെ വ്യക്തിത്വത്തിലും സ്നേഹ സമ്പന്നതയിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. വ്യക്തിത്വ സമ്പൂർണ്ണതയെത്തിയ ഒരു സ്ത്രീയായിരുന്നു അവരെന്ന് മുഹമ്മദ് നബി (സ) തന്നെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൽസ്വഭാവത്തിലും സത്യസന്ധതയിലും അവരും ആകൃഷ്ടയായിരുന്നു.

ഖദീജയുടെ(റ) മരണത്തിന് ശേഷം അദ്ദേഹം വിവാഹം കഴിച്ചത് സൗദയെയാണ്. നാല് മക്കളുള്ള വിധവയായിരുന്നു സൗദാ ബീവി (റ). അവരുടെ സംരക്ഷണവും പരിപാലനവും എളുപ്പമാക്കുന്നതായിരുന്നു ഈ വിവാഹത്തിലൂടെ.

ഹഫ്‌സ ബിൻത് ഉമറിനെ (റ) അവർ വിധവയായപ്പോൾ നബി (സ) വിവാഹം ചെയ്തു. അവർക്ക് താങ്ങും തണലുമാകാനും അവരുടെ പിതാവിന് ആദരവായി കൊണ്ടുമായിരുന്നു ഈ വിവാഹം.

ഉഹ്ദ് യുദ്ധത്തിൽ ഭർത്താവ് രക്തസാക്ഷിയായി, വിധവയായ സൈനബ് ബിൻത് ഖുസൈമയെ (റ) വിവാഹം ചെയ്ത് നബി (സ) അവർക്ക് അഭയം നൽകി.

ഒരുപാട് മക്കളും പ്രാരാബ്ദവുമുണ്ടായിരുന്ന പ്രവാചകന്റെ പ്രിയ അനുചരനായ അബൂസലമയുടെ (റ) വിധവയായ ഉമ്മു സലമയെ നബി (സ) ഏറ്റെടുത്തു.

മുസ്‌ലിംകൾക്കായി സ്വന്തം ജീവൻ ത്യാഗം ചെയ്ത ഒരുപറ്റം മനുഷ്യരുടെ വിധവകളെയാണ് പ്രവാചകൻ (സ) വിവാഹം ചെയ്തതിൽ അധികവും. അവരെ ആശ്വസിപ്പിക്കാനും, അവരുടെ കണ്ണീരൊപ്പാനും അവരുടെ സന്താനങ്ങളുടെ പരിപാലനം അന്യത്വമില്ലാതെ ഏറ്റെടുക്കാനും, നിരാലംബരായ അവരുടെ പ്രാർത്ഥനകൾക്ക് മറുപടിയെന്നോണമെല്ലാമാണ് ഈ വിവാഹങ്ങൾ എല്ലാം നടന്നത്.

മത നിയമ സ്ഥാപനത്തിന്റെ ഭാഗമായ വിവാഹങ്ങൾ:

ചെറുപ്പക്കാരിയും ബുദ്ധിമതിയുമായ ആഇശയാണ് (റ) പ്രവാചകന്റെ ജീവിത സന്ദേശങ്ങൾ ഹദീസുകളായി ഏറ്റവും കൂടുതൽ ഉദ്ധരിച്ച പ്രവാചക പത്നി; അല്ല സ്ത്രീകളിൽ തന്നെ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ളത്. പുരുഷന്മാരേയും കൂട്ടി ഏറ്റവുമധികം ഹദീസുകൾ ഉദ്ധരിച്ച അഞ്ചാമത്തെ പ്രവാചകാനുചര. ദാമ്പത്യം, കുടുംബം, സ്ത്രീ വിഷയങ്ങൾ എന്നിവയിലെല്ലാം അവരാണ് ഇസ്‌ലാമിക കർമ്മശാസ്ത്ര വിജ്ഞാനങ്ങൾക്ക് അവലംബം. പ്രവാചകൻ (സ) മരണപ്പെടുമ്പോൾ ചെറുപ്പക്കാരിയായിരുന്നതിനാൽ പിന്നീട് ജീവിച്ച ദീർഘമായ കാലഘട്ടം വ്യത്യസ്‌ത സന്ദർഭങ്ങളിൽ അനവധി വിജ്ഞാന കുതുകികൾക്കും സ്ത്രീ ജനങ്ങൾക്കും ഈ ഹദീസ് പാഠങ്ങൾ പകരാനും ആവർക്ക് സാധിച്ചു. ഇതെല്ലാം കൊണ്ട് തന്നെയാണ് വഹ്‌യ് അഥവാ ദിവ്യ ബോധനം വഴി ആഇശയെ(റ) വിവാഹം ചെയ്യാൻ ദൈവകൽപ്പന ഉണ്ടായത്.

സൈനബ് ബിൻത് ജഹ്ശ്നെ(റ), പ്രവാചകന്റെ വളർത്ത് പുത്രനും അടിമ വംശജനുമായിരുന്ന സൈദിന് (റ) പ്രവാചകൻ (സ) വിവാഹം ചെയ്ത് കൊടുത്തതാണ്. ഈ ദമ്പതികൾക്ക് പരസ്പരം യാതൊരു തൃപ്തിയുമുണ്ടായിരുന്നില്ലെങ്കിലും, ക്ഷമ ദീക്ഷിക്കാനുള്ള പ്രവാചകന്റെ (സ) കൽപ്പന മാനിച്ചു കൊണ്ട് മാത്രമായിരുന്നു അവർ പരസ്പരം സഹജീവിച്ചത്. വളർത്തു പുത്രന്മാരെ സ്വപുത്രന്മാരായി പരിഗണിക്കുന്ന അറബികളിലെ സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ട് നിയമം അവതരിപ്പിക്കപ്പെട്ടപ്പോൾ (ക്വുർആൻ: 33:5) ആ നിയമം മുസ്‌ലിങ്ങളുടെ മനസ്സിൽ സുസ്ഥാപിതമാക്കാനായി, മുസ്‌ലിംകളുടെ മനസ്സിലെ ധാർമ്മിക മാതൃകയും വിശുദ്ധിയുടെ പ്രതീകവുമായ മുഹമ്മദ് നബി(സ)യോട് തന്നെ വളർത്തു “പുത്രനായ” സൈദിന്റെ വിവാഹ മോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ അല്ലാഹു കൽപ്പന നൽകി. ഇതിലൂടെ അവരുടെ മനസ്സിലെ തെറ്റായ പുത്ര സങ്കൽപ്പത്തെ അല്ലാഹു വേരോടെ പിഴുതെറിഞ്ഞു.

രാഷ്ട്രീയ കാരണങ്ങൾ:

ശത്രുത ഉന്മൂലനം ചെയ്യാനും ഹൃദയങ്ങളെ കൂട്ടിയിണക്കാനും യുദ്ധാനന്തര ബന്ധികളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുമെല്ലാം ഏറ്റവും സ്നേഹജനകമായ മാധ്യമമായി വിവാഹത്തെ പരിഗണിച്ചു കൊണ്ട് നടന്നതാണ് മറ്റു പല വിവാഹങ്ങളും. നബിയോട് (സ) യുദ്ധം ചെയ്ത് പരാജിതരായ ബനൂ മുസ്ത്വലക് ഗോത്രക്കാരിൽ നിന്നും ബന്ധിയാക്കപ്പെട്ട ജുവൈരിയയെ(റ) നബി (സ) വിവാഹം ചെയ്തത് ഈ ലക്ഷ്യത്തോടെയായിരുന്നു. ബനൂ മുസ്ത്വലക് ഗോത്രക്കാരുടെ നേതാവിന്റെ പുത്രിയായിരുന്നു അവർ. ഈ വിവാഹത്തിലൂടെ ശത്രുത ഇല്ലാതാവുകയും പ്രവാചകന്റെ(സ) സ്നേഹ ബന്ധുക്കളായി ബനൂ മുസ്ത്വലക് ഗോത്രക്കാർ പരിണമിക്കുകയും ചെയ്തു.

പ്രവാചകന്റേയും ഇസ്‌ലാമിന്റെയും കൊടിയ ശത്രുവായിരുന്ന കുറൈശി നേതാവ് അബൂസുഫ്‌യാന്റെ(റ) – പിന്നീടദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു – മകൾ ഉമ്മു ഹബീബയും (റ) അവരുടെ ഭർത്താവും മുസ്‌ലിംകളായിരുന്നു. എന്നാൽ പിൻകാലത്ത് അവരുടെ ഭർത്താവ് അഭയാർത്ഥിയായി ചെന്ന അബിസീനിയലിൽ വെച്ച് മരണപ്പെട്ടു. ഈ സന്ദർഭത്തിൽ നിരാലംബയും അഭയാർത്ഥിയുമായ ഉമ്മു ഹബീബയെ(റ) നബി (സ) ഏറ്റെടുത്തു. ഇത് അബൂസുഫ്‌യാന്റെ(റ) മനസ്സിലെ ശത്രുതയെ കെടുത്താനും പ്രവാചകന്റെ(സ) വ്യക്തിത്വത്തോട് ബഹുമാനം ജനിക്കാനും കാരണമായി. കൂടാതെ ഇസ്‌ലാമിൽ ഉറച്ചു നിന്നതിന്റെ പേരിൽ കൂടുതൽ പ്രതിഫലമല്ലാതെ നഷ്ടമൊന്നും ഒരു വിശ്വാസിക്കുണ്ടാവില്ല എന്ന പൊതുവായ ഗുണപാഠവും ഈ വിവാഹം വിശ്വാസികൾക്ക് പകർന്നു നൽകി.

സമാനമായ ലക്ഷ്യങ്ങളോടെ തന്നെയാണ് സ്വഫിയ (റ), മൈമൂന (റ) എന്നിവരുമായുള്ള വിവാഹവും നടന്നത്.

മുമ്പ് സൂചിപ്പിച്ചതു പോലെ നബിയുടെ (സ) ബഹുഭാര്യത്വം കൃത്യവും വ്യക്തവുമായ യുക്തിയുടേയും ന്യായത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അവയ്ക്ക് സാമൂഹികവും ധാർമ്മികവും രാഷ്ട്രീയവുമായ ധർമ്മങ്ങളുണ്ടായിരുന്നു. അവ കാമ പ്രേരിതങ്ങളായിരുന്നില്ല.

കുറൈശികളിലെ സുന്ദരികളും കുലീനകളും മികച്ചവരുമായ സ്ത്രീകളെ തരാമെന്ന ക്വുറൈശികളുടെ വാഗ്ദാനങ്ങൾ തിരസ്കരിച്ച നബി (സ) ഈ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞ വിധവകളേയും വിവാഹ മോചിതകളേയും മാതാക്കളേയും തന്നേക്കാൾ പ്രായം കൂടിയവരേയുമെല്ലാം വിവാഹം ചെയ്തത് കാമ പ്രേരിതനായി കൊണ്ടാണെന്ന് വിവേകവും നീതി ബോധവുമുള്ള ആർക്കാണ് വാദിക്കാൻ കഴിയുക ?!

പ്രവാചകന്റെ(സ) കൂടെ നിന്ന സ്ത്രീകൾ ഓരോരുത്തരും അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി കൊതിച്ചു. അദ്ദേഹത്തിന്റെ സഹവാസത്തിൽ ആനന്ദിച്ചു. ഭൂമിയിൽ തനിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭർത്താവായി അദ്ദേഹത്തെ മനസ്സിലാക്കി. മറിച്ചൊരു ചിത്രം ഏത് സീറ പൊടിതട്ടിയെടുത്ത് ദുർബല നിവേദനങ്ങൾ ചികഞ്ഞ് കൊണ്ടുവന്നാലും തെളിയിക്കാനാവില്ല. പള്ളിയിൽ അബ്സീനിയക്കാർ കുന്തപ്പയറ്റ് കളിക്കുന്ന പ്രദർശനം കാണാൻ നബി (സ) ആഇശ ബീവിയെ വിളിച്ചു. നബി (സ) നിൽക്കുകയായിരുന്നു, ആഇശ (റ) പിന്നിലൂടെ വന്ന് അദ്ദേഹത്തിന്റെ തോളിൽ താടി വെച്ച് കവിളിൽ കവിളു ചേർത്ത് വാതിൽക്കൽ നിന്ന് കളി കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രവാചകൻ (സ) മതിയായില്ലെ എന്നു ആഇശയോട് (റ) തിരക്കി. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ തിരക്കല്ലെ… കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പ്രവാചകൻ (സ) മതിയായില്ലെ എന്നു ആഇശയോട്(റ) തിരക്കി. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ തിരക്കല്ലെ… അപ്പോൾ അദ്ദേഹം ആഇശക്ക്(റ) വേണ്ടി അങ്ങനെ നിന്നു കൊടുത്തു. ആഇശ (റ) പറയുന്നു: “എനിക്ക് അവരുടെ കളി കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഞാൻ പ്രവാചകനെ പിടിച്ചു നിർത്തിയത്. മറിച്ച്, അദ്ദേഹത്തിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനവും എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനവും സ്ത്രീകൾ അറിയട്ടെ എന്ന കൊതിയായിരുന്നു അത്…” (സുനനുൽ കുബ്റാ: നസാഈ: 8:181, മുശ്കിലുൽ ആസാർ: ത്വഹാവി: 292, അഹ്കാമുന്നദ്ർ: 360, സിൽസിലത്തു സ്വഹീഹ: 7/818) പ്രവാചക പത്നി ഉമ്മു സലമ (റ) പറയുന്നു: അബൂ സലമ (റ) മരണപ്പെട്ടപ്പോൾ ഞാൻ നബിയുടെ (സ) അടുക്കൽ ചെന്ന് വിവരം അറിയിച്ചു. അദ്ദേഹം എനിക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചു തന്നു. اللَّهمَّ اغفِر لي ولَهُ وأعقِبني منْهُ عقبى حسَنةً “അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും (മരണപ്പെട്ട വ്യക്തിക്കും) നീ പാപങ്ങൾ പൊറുത്തു തരേണമേ. അദ്ദേഹത്തിൽ നിന്ന് ഏറ്റവും നല്ല പര്യവസാനവും നൽകേണമേ ”

ഞാൻ ചിന്തിച്ചു: “അബൂ സലമയേക്കാൾ നല്ല പര്യവസാനം (അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ ഉത്തമായ ഇണ) ആരാണ് ?!” എങ്കിലും ഞാൻ ആ പ്രാർത്ഥന പ്രാർത്ഥിച്ചു.

അങ്ങനെ അബൂ സലമയേക്കാൾ ഉത്തമനായ ഇണയെ അല്ലാഹു എനിക്ക് നൽകി. അത് അല്ലാഹുവിന്റെ ദൂതനായിരുന്നു. (സ്വഹീഹു മുസ്‌ലിം: 919, 918, തുർമുദി: 977)

പ്രവാചക പത്നി ഉമ്മു ഹബീബ (റ), പ്രവാചകനോടൊപ്പമുള്ള തന്റെ ഊഷ്മളമായ ദാമ്പത്യ ജീവിത്തിൽ ആനന്ദ പ്രേരിതയായി തന്റെ സഹോദരിയെ കൂടി അദ്ദേഹം വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുകയുണ്ടായി. أَحَبُّ مَن شَرِكَنِي في الخَيْرِ أُخْتِي “എന്നോടൊപ്പം ഈ സൗഖ്യത്തിൽ പങ്കാളിയാവാൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്റെ സഹോദരിയാണ്…” എന്ന് അവർ പ്രവാചകനോട് അപേക്ഷിച്ചു. രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്ന് പഠിപ്പിച്ചു കൊണ്ട് അദ്ദേഹം ആ വിവാഹാഭ്യർത്ഥന നിരസിച്ചു. എന്നു മാത്രമല്ല തങ്ങളുടെ ഭാര്യമാരോട്, (فلا تَعْرِضْنَ عَلَيَّ بَنَاتِكُنَّ، وَلَا أَخَوَاتِكُنَّ) “നിങ്ങളുടെ മക്കളുടേയൊ സഹോദരിമാരുടേയോ വിവാഹാഭ്യർത്ഥനയുമായി എന്റെ അടുത്ത് വരരുത്” എന്ന് വിലക്കുക കൂടി ചെയ്തു. (സ്വഹീഹു മുസ്‌ലിം: 1449)

ഇതും ഇതല്ലാത്തതുമായ മറ്റു പല സന്ദർഭങ്ങളിലും പ്രവാചകൻ (സ) വിവാഹാഭ്യർത്ഥനകൾ വിലക്കുന്നതും നിരസിക്കുകയും ചെയ്യുന്നതായി സ്വഹീഹായ ഹദീസുകളിൽ കാണാം. ഒരു പക്ഷെ സ്വീകരിച്ച വിവാഹാഭ്യർത്ഥനകളേക്കാൾ അദ്ദേഹം നിരസിച്ച വിവാഹാഭ്യർത്ഥനകളാണ് എണ്ണത്തിൽ കൂടുതലും. ഒരു സ്ത്രീലംബടനും കാമവെറിയനും ഇപ്രകാരം ചെയ്തതായി നമുക്കിതുവരെ അറിവില്ല.

പ്രവാചക പത്നി ഖദീജക്ക്(റ) പ്രവാചകനെ പറ്റിയുള്ള അഭിപ്രായം നോക്കൂ:

كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا ، إِنَّكَ لَتَصِلُ الرَّحِمَ ، وَتَحْمِلُ الكَلَّ ، وَتَكْسِبُ المَعْدُومَ ، وَتَقْرِي الضَّيْفَ ، وَتُعِينُ عَلَى نَوَائِبِ الحَقِّ

“അല്ലാഹുവാണേ, അല്ലാഹു നിങ്ങളെ ഒരിക്കലും അപമാനിക്കുകയില്ല. തീർച്ചയായും നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്ന വ്യക്തിയാണ്, മറ്റുള്ളവരുടെ ദുഖഭാരം ഏറ്റെടുക്കുന്നവനും, പാവപ്പെട്ടവർക്ക് വേണ്ടി പണിയെടുക്കുന്നവനും, അതിഥികളെ തീറ്റുന്നവനും, സാമൂഹത്തിന് ദുരന്തം നേരിടുമ്പോൾ സഹായത്തിൽ മുഴുകുന്നവനുമാണ്…” (സ്വഹീഹുൽ ബുഖാരി: 3)

പ്രവാചകപത്നി സ്വഫിയ്യയുടെ(റ) അടിമത്ത മോചനവുമായി ബന്ധപ്പെട്ട അനുഭവം തന്നെ പരിശോധിക്കുക. ഖൈബർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവരെ സ്വന്തത്തിനായി തിരഞ്ഞെടുക്കുകയും അവർക്ക് മുമ്പിൽ രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാനായി അവസരം നൽകുകയും ചെയ്തു. ഒന്നുകിൽ മോചിതയാവുകയും തന്റെ ഭാര്യയാവുകയും ചെയ്യുക. അല്ലെങ്കിൽ മോചിതയാവുകയും കുടുംബത്തിലേക്ക് ചെന്നുചേരുകയും ചെയ്യാം. മോചിതയാവുകയും പ്രവാചകന്റെ പത്നിയാവുകയും ചെയ്യുക എന്നതാണ് സ്വഫിയ്യ സ്വമനസ്സാൽ തിരഞ്ഞെടുത്തത്. (സ്വഹീഹു ഇബ്നുഹിബ്ബാൻ: 4613)

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഉമ്രാ ബിൻത് റിഫാ… മേൽ പറഞ്ഞ റിഫയുടെ സഹോദരി…. (ഇബ്നു സാദ് 8: 107)

മറുപടി:

ഈ നാമത്തിലുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വിവാഹ കഥ ഈയുള്ളവന്റെ പരിശോധനയിൽ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. കിട്ടിയ പേര് വെച്ച് ഒരു സാങ്കൽപിക ഭാര്യയെ ഭാവനാത്മകമായി രൂപകൽപ്പന ചെയ്തെടുത്തതാവാം. അങ്ങനെയാണെങ്കിൽ ഭൗതികവാദികളെ സംബന്ധിച്ച് അത് ഒരു അത്ഭുതമൊ പുതിയതൊ അല്ല.

വിമർശനം:

ബിൻത് ജുദൂബ് ഇബ്ന് ദാമ്രാ ഓഫ് ജൻദ്രാ…. കെട്ടി … ഒഴിവാക്കി..(ഇബ്നു സാദ് 8: 106)

മറുപടി:

ജന്ദഇയ്യ ഇബ്നതു ജുന്ദുബ് ഇബ്നു ദംറയെ നബി (സ) വിവാഹം അന്വേഷിച്ചു എന്നത് പോലും സ്ഥിരപ്പെട്ടിട്ടില്ല.

ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ കഥ ഉദ്ധരിച്ച നിവേദക പരമ്പരകൾ രണ്ടും കണ്ണി മുറിഞ്ഞതും ദുർബലരായ നിവേദകരാൽ നിർഭരവുമാണ്. എല്ലാം ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ആണ്:

أخبرنا محمد بن عمر قال حدثني محمد بن عبد الله عن الزهري مثل ذلك بنت جندب ابن ضمرة الجندعي أخبرنا محمد بن عمر حدثني عبد الله بن جعفر عن يزيد بن بكر أن رسول الله صلى الله عليه وسلم تزوج بنت جندب بن ضمرة الجندعي

മുമ്പത്തെ ലേഖനങ്ങളിൽ വിശദീകരിച്ചതു പോലെ മുഹമ്മദ് ഇബ്നു ഉമർ ദുർബലനാണ്. എന്ന് മാത്രമല്ല ഈ കഥ ഉദ്ധരിച്ച മുഹമ്മദ് ഇബ്നു ഉമർ തന്നെ ഈ കഥ കെട്ടുകഥയാണെന്നും നബി (സ) ഒരു കിനാന ഗോത്രക്കാരിയെയും ഒരിക്കലും വിവാഹം ചെയ്തിട്ടില്ലെന്നും പറയുന്ന നിവേദനവും ഇബ്നു സഅ്ദിന്റെ ത്വബക്കാത്തിൽ (8:149), കഥയുടെ തൊട്ട് താഴെയുണ്ടെങ്കിലും നാസ്തികർ അത് കണ്ട മട്ടില്ല.

قال محمد بن عمر وأصحابنا ينكرون ذلك ويقولون لم يتزوج رسول الله صلى الله عليه وسلم كنانية قط

വിമർശനം:

ജാമ്രാ ബിൻത് അൽ ഹരിത്…. മുഹമ്മദ് വിഹാഹ കരാറിൽ ഒപ്പിട്ട ശേഷം അറിഞ്ഞു അവൾക്ക് രോഗമുണ്ട് എന്ന്… ഒഴിവാക്കി (തബാരി v9, P 140- 141)

മറുപടി:

‘വിവാഹ കരാർ ചെയ്തു’, ‘വിവാഹ കരാറിൽ ഒപ്പിട്ടു’ എന്നൊക്കെ എല്ലാ കഥകളിലും നാസ്തികർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പദങ്ങൾ മിഷണറി പരിഭാഷകളിൽ നിന്ന് കടമെടുത്തവയാണ്. അറബിയിൽ ഖത്വബ (خطب) അഥവാ വിവാഹം അന്വേഷിച്ചു എന്നെയുള്ളു. അതിൽ ഒരു പഞ്ച് പോരാത്തതു കൊണ്ടും നബിയെ(സ) ഒരു കരാർ ലംഘകനാക്കാനും വേണ്ടിയാണ് ഈ പദങ്ങളിലെ ബോധപൂർവ്വമുള്ള തിരിമറികൾ. ഏതായാലും കഥ എല്ലായ്‌പ്പോഴും പോലെ വ്യാജമാണ്. സനദു പോലുമില്ലാത്ത രണ്ട് വരി!!. (താരീഖുത്വബ്‌രി: 3: 169)

വിമർശനം:

അൽ ഷാൻബാ ബിൻത് അമ്ര്… പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ കളിയാക്കിയത് കൊണ്ട് ഒഴിവാക്കി (തബാരി 9, P 136)

മറുപടി:

ശൻബാഅ് ബിൻത് ഉമർ അൽ ഗിഫാരി. കഥ ഇപ്രകാരമാണ്:

ശൻബാഅ്നെ പ്രവാചകൻ (സ) വിവാഹം ചെയ്ത ആദ്യ രാത്രി അദ്ദേഹത്തിന്റെ പുത്രൻ ഇബ്രാഹിം മരണപ്പെട്ടു. അപ്പോൾ ശൻബാഅ് പറഞ്ഞു: അദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ എന്തുകൊണ്ട് മരണപ്പെട്ടു? ഇസ്‌ലാമിക പാഠങ്ങൾ തീരെ അറിവില്ലാത്തതിനാലും ദുർബല വിശ്വാസി ആയതിനാലും പ്രതിസന്ധി ഘട്ടത്തിൽ തന്നെ ആശ്വസിപ്പിക്കാനുള്ള പക്വത ഇല്ലാത്തതിനാലുമെല്ലാമാവാം നബി (സ) അവരെ വിവാഹ മോചനം ചെയ്തത് എന്ന് അനുമാനിക്കാം. പക്ഷെ നാസ്തികൻ സ്വന്തം വക കാരണം കണ്ടെത്തി.

“പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ ‘കളിയാക്കിയതിനാൽ’ ഒഴിവാക്കി”

ഒരു തമാശ പറഞ്ഞതിന് ഒഴിവാക്കി എന്ന് വരുത്തി തീർത്തു. മകൻ മരിച്ച കാര്യം സൂചിപ്പിച്ചുമില്ല. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിന്റെ അവസാനത്തിൽ “ഇത്രയൊക്കെയായിട്ടും മുഹമ്മദിന് കുട്ടികളില്ല” എന്ന ഒരു കല്ലുവെച്ച നുണ പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. അപ്പോൾ പിന്നെ നിവേദനം മുഴുവനായും ഉദ്ധരിക്കാൻ കഴിയില്ലല്ലൊ.

ഏതായാലും ഈ നിവേദനവും വ്യാജമാണ്. സനദ് (നിവേദക പരമ്പര) പോലും കഥയ്ക്കില്ല.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

സനാ അൽ-നഷാത്ത് ബിൻത് റിഫാ… മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി v9, P 135-136, അൽ തബാരി v 39 P 166)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ആരോപണ വിധേയമായ വിഷയത്തിലേക്ക് കടന്നു വരാം…

സനാഅ് ബിൻത്ത് സ്വൽത്, നഷാത്ത് ബിൻത് രിഫാഅ എന്നിങ്ങനെ രണ്ട് സ്ത്രീകളുടെ നാമങ്ങൾ കൂട്ടിയോജിപ്പിച്ച് നാസ്‌തികരുണ്ടാക്കിയ ഒരു പുതിയ ഭാര്യയാണ് “സനാ അൽ-നഷാത്ത് ബിൻത് റിഫാ… ” !!

ഇതിനൊരു കാരണമുണ്ട്. ഇത് രണ്ടും രണ്ട് സ്ത്രീകളാണൊ ? അതൊ ഒരു സ്ത്രീയെ തന്നെ ഉദ്ദേശിച്ച് രണ്ട് പേര് പറയപ്പെട്ടതാണൊ ? എന്നതിലൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. ഇങ്ങനെയൊരു സ്ത്രീയുണ്ടൊ എന്നതിന് തന്നെ കൃത്യമായ തെളിവൊന്നും ഇല്ല എന്നത് മറ്റൊരു വസ്തുത.

ഇവരുടെ നാമത്തിലൊ അസ്തിത്വത്തിലൊ യാതൊരു തീർച്ചയുമില്ല എന്ന് നിവേദനം ഉദ്ധരിച്ച ത്വബ്‌രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. (താരീഖു ത്വബ്‌രി: 2: 416)

ഇനി, നിവേദനത്തിന്റെ പരമ്പരകളിലേക്ക് വരാം. ത്വബ്‌രി തന്റെ താരീഖിൽ ഒരു പരമ്പരയുമില്ലാതെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ത്വബ്‌രിയുടെ മറ്റൊരു ഗ്രന്ഥത്തിൽ അദ്ദേഹത്തിന് ഈ വ്യാജ വാർത്ത ലഭിച്ച നിവേദക പരമ്പര അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:

قال هشام بن محمد الكلبي حدثني رجل من رهط عبد الله بن خازم السلمي أن رسول الله صلى الله عليه وسلم تزوج سنا بنت الصلت بن حبيب السلمية فماتت قبل أن يصل إليها

“ഹിശാമിബ്നു മുഹമ്മദ് അൽ കൽബി പറഞ്ഞു: അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട’ ഏതോ ഒരാൾ’ എന്നോട് പറഞ്ഞു: ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…” (അൽ മുൻതഖബ് മിൻ ദൈലിൽ മുദയ്യൽ: ത്വബ്‌രി: 90)

സനദ് (നിവേദക പരമ്പര):

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയെ സംബന്ധിച്ച വിശദ വിവരങ്ങൾ മുൻ കഴിഞ്ഞ ലേഖനങ്ങളിൽ വന്നിട്ടുണ്ടല്ലൊ. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഹിശാമിന് ഈ കഥ കിട്ടിയതാവട്ടെ “അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട ‘ഏതോ ഒരാൾ’ എന്നോട് പറഞ്ഞു” കൊണ്ടാണ്. ഏതോ ആളുകൾ പറഞ്ഞ കഥകളൊക്കെ തെളിവിന് നിരക്കുന്നതാണൊ ?!

ഇനി നിവേദനത്തിന്റെ മത്‌ന് അഥവാ ഉള്ളടക്കത്തിലേക്ക് വരാം: “ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…” ഇത്രയെ നിവേദനത്തിലുള്ളു. പക്ഷെ നബിയെ സ്ത്രീ പീഢകനും ലമ്പടനുമാക്കാൻ വേണ്ടിയുള്ള ലേഖനമായതിനാൽ ഈ കഥക്ക് ഒരു പഞ്ച് പോര !! അപ്പോൾ നാസ്‌തിക ബുദ്ധിയിലെ പാഷാണം ഉറവ പൊട്ടി ഒഴുകാൻ തുടങ്ങി…..

“മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം)….”

ഇപ്പോഴാണ് ഒരു പഞ്ച് വന്നത് !! നബിക്ക് ഒരു വില്ലൻ പരിവേഷം കിട്ടി ആശ്വാസമായി !! ചരിത്ര ധർമ്മവും വൈജ്ഞാനിക നീതിയും സത്യസന്ധതയുമൊക്കെ അവിടെ നിൽക്കട്ടെ എന്നങ്ങ് തീരുമാനിച്ചു. അല്ലെങ്കിലും ധാർമ്മികതക്ക് ഈ വിഡ്ഢി പരിഷകളുടെ അടുക്കൽ വല്ല അസ്തിത്വമൊ അടിത്തറയൊ ഉണ്ടൊ ?!

നഷാത്ത് ബിൻത് രിഫാഅ എന്ന നാമം -ചില നിവേദനങ്ങിൽ – ലോപിച്ച് ‘ഷാത്ത്’ ബിൻത് രിഫാഅ എന്ന് വന്നതായി കാണാം.

മുഫദ്ദൽ അൽ ഗസ്സാനി തന്റെ താരീഖിൽ സൂചിപ്പിക്കുകയും ഇബ്നുൽ കയ്യിം തന്റെ ‘സബീലുൽ ഹുദാ വർറശാദ് ഫീ സീറതി ഖൈറിൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ ക്വോട്ട് ചെയ്യുകയും ചെയ്ത നിവേദനത്തിന്റെ പരമ്പര ഇപ്രകാരമാണ്:

روى المفضل بن غسان العلائي في تاريخه من طريق سيف بن عمر عن أبي عمر عثمان بن مقسم عن قتادة قال:

മുഫദ്ദൽ ബിൻ ഗസ്സാൻ അൽ അലാഈ തന്റെ താരീഖിൽ ഉദ്ധരിച്ചു: സൈഫ് ഇബ്നു ഉമർ വഴി: അബൂ ഉമർ ഉസ്മാനിബ്നു മിക്സം ൽ നിന്ന്: കത്താദയിൽ നിന്ന്, അദ്ദേഹം പറഞ്ഞു:…

നിവേദനം ഉദ്ധരിച്ച ഇബ്നുൽ കയ്യിം തന്നെ പറയുന്നു:

وعثمان بن مقسم متروك

നിവേദകനായ ഉസ്മാനിബ്നു മിക്സം മത്റൂക് (അതി ദുർബലൻ) ആകുന്നു. പ്രവാചക ശിഷ്യൻമാരെ തെറി വിളിക്കുന്ന, മീസാൻ പോലെയുള്ള ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങൾ നിഷേധിക്കുന്ന, കദരിയ്യായ വ്യക്തിയാണ് ഉസ്മാനിബ്നു മിക്സം എന്ന് ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ഹദീസുകൾ നിർമ്മിക്കാറുള്ള വ്യക്തിയാണിയാൾ എന്ന് യഹ്‌യബ്നു മഈൻ വ്യക്തമാക്കി. ധാരാളം കളവുകൾ പറയുന്ന വ്യക്തിയാണിയാൾ എന്ന് ജൂസജാനി പറഞ്ഞു. (മീസാനുൽ ഇഅ്തിദാൽ: 3: 56, അൽ ജർഹു വതഅ്ദീൽ: 6: 176, അദ്ദുഅഫാഉൽ കബീർ: 3: 220)

മറ്റൊരു നിവേദകനായ കത്താദ താബിഈ ആകുന്നു. ആരിൽ നിന്നാണ് സംഭവം കേട്ടതെന്ന് വ്യക്തമാക്കാത്തതിനാൽ പരമ്പര മുറിഞ്ഞതാണ്.

സൈഫിബ്നു ഉമർ അത്തീമി എന്ന നിവേദകനും ദുർബലനാണ്. أبو حاتم بن حبان البستي : يروي الموضوعات عن الأثبات، اتهم بالزندقة، قالوا إنه كان يضع الحديث

ഇബ്നു ഹിബ്ബാൻ പറഞ്ഞു: വിശ്വസ്‌തരിൽ നിന്ന് വ്യാജ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു. ഉള്ളിൽ അവിശ്വാസം ഒളിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ ആണെന്ന് സംശയിക്കപ്പെട്ടിരുന്ന വ്യക്തി. അദ്ദേഹം വ്യാജ ഹദീസുകൾ നിർമ്മിക്കുമായിരുന്നു.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ശറാഫ് ബിൻത് കലീഫ … മേൽ പറഞ്ഞ ഖവ്‌ല മരിച്ചതിന് ശേഷം അവരുടെ കുടുംബം മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി.. (തബാരി v9, P 138; ഇബ്നു സാദ് v 8, P 116 -117)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

വിമർശനത്തിലേക്ക് വരാം…

ശറാഫ് ബിൻത് ഖലീഫയെ ദൈവദൂതൻ വിവാഹം ചെയ്തു എന്ന് സൂചിപ്പിക്കുന്ന നിവേദനം ഇപ്രകാരമാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ ، قَالَ : حَدَّثَنَا الشَّرْقِيُّ بْنُ الْقَطَّامِيُّ قَالَ : لَمَّا هَلَكَتْ خَوْلَةُ بِنْتُ الْهُذَيْلِ تَزَوَّجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَرَافَ بِنْتَ خَلِيفَةَ أُخْتَ دِحْيَةَ وَلَمْ يَدْخُلْ بِهَا

ഹിശാമിബ്നു മുഹമ്മദ് ഇബ്നുസ്സാഇബ് അറിയിച്ചു: നമ്മോട് ശർക്വിയ്യിബ്നു കത്വാമി പറയുകയുണ്ടായി: ഖൗല ബിൻത് ഹുദൈൽ മരണപ്പെട്ടപ്പോൾ ദൈവദൂതൻ (സ) ശറാഫ് ബിൻത് ഖലീഫയെ – ദിഹ്‌യയുടെ സഹോദരി – വിവാഹം ചെയ്തു. അവരോടൊപ്പം താമസിച്ചില്ല (അതിനു മുമ്പ് വിവാഹ മോചനം നടന്നു)

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്ന, ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മുമ്പത്തെ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്. ഇതും മുമ്പത്തെ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

3. ശർകിയ് പ്രവാചകാലഘട്ടക്കാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

ബനൂ കൽബ് ഗോത്രക്കാരനായ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി എന്ന റാവി തന്റെ ഗോത്രത്തിലെ ഒരുപാട് സ്ത്രീകളുമായി നബി(സ)ക്ക് വിവാഹ ബന്ധമുണ്ടായിരുന്നു എന്ന് ഗോത്ര മഹിമ പ്രചരിപ്പിക്കാൻ ചമച്ചുണ്ടാക്കിയതാവാം ഈ കഥകൾ മുഴുവൻ. എന്നിട്ട് ആരും ഈ വിവാഹങ്ങൾ അറിയാതിരുന്നതെന്തെ? എന്ന് നബി ചരിത്രത്തെയും നബി കുടുംബത്തെയും സംബന്ധിച്ച് വിവരമുള്ളവർ ചോദിക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ, പെട്ടെന്ന് തന്നെ വിവാഹ മോചനങ്ങളും നടന്നു എന്നും കഥയിൽ റ്റ്വിസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചു എന്ന് കരുതാനെ വഴിയുള്ളു.

സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഗോത്രമാണ് കൽബ് ഗോത്രം. ആദ്യ കാലഘട്ടത്തിൽ തന്നെ ആവേശത്തോടെ ഇസ്‌ലാം ആശ്ലേഷിച്ച വ്യക്തിയായിരുന്നു – ശറാഫിന്റെ സഹോദരനായ – ദിഹ്‌യ ഇബ്നു ഖലീഫ. (സിയറു അഅ്ലാമിന്നുബലാഅ്: 2: 551)

പിന്നെ എവിടെ നിന്നാണ് “മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ” “ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി..” എന്ന് തുടങ്ങിയ നാസ്‌തികർ വകയായുള്ള വാചകങ്ങൾ നിവേദനത്തിൽ തിരുകി കയറ്റപ്പെട്ടത് ? വാചകം കേട്ടാൽ തോന്നുക മുഹമ്മദ് നബി (സ) ആ ഗോത്രത്തെ സായുധശക്തിയാൽ കീഴ്‌പ്പെടുത്തി സ്ത്രീകളെ അയച്ചു കൊടുക്കാൻ വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ട് എന്ന്. ഇങ്ങനെ ചരിത്ര വസ്തുതകൾക്ക് നിരക്കാത്ത കുപ്രചരണങ്ങൾ നിവേദനങ്ങൾക്കിയിൽ തിരുകി കയറ്റി വളരെ സാധാരണമായ ഒരു വിവാഹത്തെ, ഭയത്തിന്റെ നിഴൽപ്പാടിൽ നടന്ന ‘പെണ്ണയച്ച് കൊടുക്കൽ’ ആക്കി മാറ്റാനുള്ള കുൽസിത ശ്രമമാണിത്. യുദ്ധമൊ കലാപമൊ ഒന്നും നിലനിൽക്കാത്ത, നബിയുടെ(സ) ഏറ്റവും പഴയ ആദർശ സ്നേഹികളും സുഹൃത്തുക്കളും നബിക്ക് കൊണ്ടുവന്ന വിവാഹാലോചന, എന്തിൽ നിന്ന് തടി രക്ഷിക്കാനാണ് എന്ന് തെളിവ് സഹിതം വ്യക്തമാക്കണം. വ്യംഗ്യമായ വാചകങ്ങളിലൂടെ ഇല്ലാക്കഥ നിർമ്മിക്കുന്ന സ്ഥിരം പരിപാടി തന്നെയാണ്, നടക്കാത്ത കല്യാണത്തിൽ നാസ്‌തികർ വക ഒരു ഇല്ലാത്ത കരാറും ‘പെണ്ണയച്ചു കൊടുക്കലും’.

അവസാനമായി സൂചിപ്പിക്കട്ടെ, ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്തിട്ടില്ല എന്ന നിവേദനവും ‘ത്വബകാത്തി’ ൽ ഉണ്ട് (ത്വബകാത്തു ഇബ്നു സഅ്ദ്: 8: 161) എങ്കിലും നാസ്‌തികർ അത് കാണില്ല. കാരണം, ‘ത്വബകാത്ത്’ കണ്ടിട്ടുള്ള, വായിച്ചിട്ടുള്ള ഒരു നാസ്‌തികനുമില്ലെന്ന് ഏവർക്കുമറിയാമല്ലൊ. എല്ലാത്തിന്റെയും സ്രോതസ്സുകൾ ഇസ്‌ലാമോഫോബിക്ക് വെബ്സൈറ്റുകൾ മാത്രമാണല്ലൊ.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ലൈല ബിൻത് ഖുത്യാം… മക്കയിലെ മുഹമ്മദിന്റെ ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച സ്ത്രീ… പിന്നീട് മുഹമ്മദിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു… മുഹമ്മദ് പതിവു പോലെ അത് സ്വീകരിച്ചു… പക്ഷേ പിന്നീട് മുഹമ്മദിന്റെ ഭാര്യക്കൂട്ടത്തിൽ നിനക്ക് ഒത്തുപോവാൻ സാധിക്കില്ല എന്ന സ്വന്തം കുടുംബത്തിന്റെ വാക്കു കേട്ട് പിൻ വാങ്ങി (തബാരി v9, P 139, ഇബ്നു സാദ് 8:7, P 108 – 109, 231)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ലൈല ബിൻത് അൽ ഖുതൈമിനെ വിവാഹം ചെയ്‌തതുമായി ബന്ധപ്പെട്ട് വന്ന കഥ ഇപ്രകാരമാണ്:

ലൈല ബിൻത് അൽ ഖുതൈം വിവാഹാഭ്യർത്ഥനയുമായി നബിയുടെ(സ) അടുക്കൽ വരുകയുണ്ടായി: ഞാൻ എന്റെ സ്വന്തത്തെ വിവാഹത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് വന്നതാണ്. അതിനാൽ എന്നെ താങ്കൾ വിവാഹം ചെയ്‌താലും. നബി (സ) ചെയ്യാമെന്ന് അംഗീകരിച്ചു. ഉടനെ ലൈല സന്തോഷത്തോടെ തന്നെ നാട്ടുകാരുടെ അടുത്തു ചെന്ന് വിളമ്പരം ചെയ്‌തു: എന്നെ ദൈവദൂതൻ വിവാഹം ചെയ്‌തിരിക്കുന്നു. ഇതു കേട്ടപ്പോൾ നാട്ടുകാർ പറഞ്ഞു: നീ ചെയ്‌തത് എത്ര മോശം. നീ വളരെ അഭിമാന രോഗമുള്ള ഒരു സ്ത്രീയാണ്. നബിക്കാകട്ടെ വേറെയും ഭാര്യമാരുണ്ട്. അവരോട് നീ വഴക്കിലാവുക തന്നെ ചെയ്യും. അപ്പോൾ അദ്ദേഹം നിനക്കെതിരെ പ്രാർത്ഥിച്ചാലോ? അതിനാൽ നീ അദ്ദേഹത്തിൽ നിന്ന് മോചനം വാങ്ങുക. അങ്ങനെ ലൈല നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: ദൈവദൂതരേ, എന്നെ വിവാഹ മോചനം ചെയ്‌താലും. നബി (സ) പറഞ്ഞു: ശരി, ഞാനിതാ നിന്നെ മോചിപ്പിച്ചിരിക്കുന്നു. അങ്ങനെ ലൈല പിന്നീട് മസ്ഊദിബ്നു ഔസിനെ വിവാഹം ചെയ്യുകയുണ്ടായി…”

(ത്വബകാത്തു ഇബ്നു സഅ്ദ്: 8/150)

നിവേദനം സ്വഹീഹ് ആയ (സ്വീകാര്യയോഗമായ) പരമ്പരയിലൂടെ വന്നിട്ടില്ല. രണ്ട് സ്രോതസ്സുകളാണ് കഥക്കുള്ളത്.

ഒന്ന്:

أخبرنا هشام بن محمد بن السائب عن أبيه عن أبي صالح عن بن عباس قال أقبلت ليلى بنت الخطيم…..

രണ്ട്:

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم

ഹിശാമിബ്നു മുഹമ്മദ് ഇബ്നു സാഇബ് തന്റെ പിതാവിൽ നിന്ന്… ഉദ്ധരിക്കുന്നതാണ് ഒന്നാമത്തെ നിവേദനം. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്. ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു.

(സിയറു അഅ്ലാമിന്നുബലാഅ്: 10: 101, 102, മീസാനുൽ ഇഅ്തിദാൽ)

മുഹമ്മദ് ഇബ്നു ഉമറാണ് രണ്ടാമത്തെ നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

എന്ന് മാത്രമല്ല, ലൈലയുമായുള്ള വിവാഹ കഥ നിവേദനം ചെയ്‌ത മുഹമ്മദ് ഇബ്നു ഉമർ അൽവാക്വിദി എന്ന നിവേദകൻ തന്നെ അത്തരമൊരു വിവാഹം നടന്നിട്ടില്ല എന്ന് നിവേദനത്തിന് തൊട്ടു തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്.

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم وهبت نفسها للنبي صلى الله عليه وسلم ووهبن نساء أنفسهن فلم يسمع أن النبي صلى الله عليه وسلم قبل منهن أحدا

(ത്വബകാത്തു ഇബ്നു സഅ്ദ്: 8: 151)

അഥവാ കഥ ഉദ്ധരിച്ച നിവേദകൻ തന്നെ കഥയുടെ സത്യത നിഷേധിച്ചിട്ടുണ്ട് എന്നർത്ഥം. പക്ഷെ ഇബ്നു സഅ്ദിന്റെ ത്വബകാത്തിൽ നിന്ന് വിവാഹ കഥ മാത്രം കാണുകയും തൊട്ടുടനെ അതിന്റെ സത്യതയെ നിരാകരിച്ചു കൊണ്ടുള്ള പ്രസ്‌താവന നാസ്‌തികർ കാണാതെ പോയത് എങ്ങനെയാണ് ? ഉത്തരം ലളിതം, മിഷണറിമാരുടെ പഴയ വിധ്വേഷ വീഞ്ഞ് നാസ്‌തികൻ പുതിയ കുപ്പിയിൽ പുതിയ സ്റ്റിക്കറൊട്ടിച്ച് അവതരിപ്പിച്ചതാണ്. സ്വന്തമായി ഒരു പഠനമോ പരിശോധനയോ നടത്താനുള്ള മാന്യതയൊ കഴിവോ ഉള്ള ഒരാളും ഈ വ്യാജ ഗവേഷകർക്കിടയിൽ ഇല്ല.

ഈ നിവേദനം സ്വഹീഹ് ആണെന്ന് കരുതുക. സ്ത്രീ പീഢകനും ലൈംഗിക കൊതിയനുമായ ഒരാളുടെ ചിത്രമല്ല ഈ കഥയിൽ ആർക്കും ദർശിക്കാൻ കഴിയുന്നത് എന്ന് സാന്ദർഭികമായി നാം ശ്രദ്ധയിലേക്ക് കൊണ്ടു വരട്ടെ. മുഹമ്മദ് നബിയല്ല(സ) ലൈലയാണ് വിവാഹം ആഗ്രഹിച്ചു കൊണ്ട് അഭ്യർത്ഥനയുമായി വന്നത്. തന്റെ ന്യൂനതകളും കോപ പ്രകൃതിയും പരിഗണിച്ച് വിവാഹ മോചനത്തെ സംബന്ധിച്ച് ആലോചിച്ചതും ലൈല തന്നെ. തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട ഉടനെ വിവാഹ മോചനം നൽകിയത് ആ അറബ് ഉപഭൂഖണ്ഡത്തിന്റെ ആത്മീയവും ഭൗതികവുമായ നേതാവായ പ്രവാചകൻ (സ) !! ഒഴികഴിവുകൾ പറഞ്ഞില്ല, ബലാൽകാരങ്ങളില്ല, പ്രകോപനങ്ങളൊ ഭീഷണികളൊ ഇല്ല, കേസും കോടതി വിചാരണകളും ഇല്ല. തന്റെ ഇഷ്ടാനുസാരം സ്വാതന്ത്ര്യത്തിന്റെ ചക്രവാള വിശാലതയിൽ പാറി പറക്കുന്ന സ്ത്രീകളുടെ ചിത്രം മാത്രം… വിവാഹവും വിവാഹ മോചനവും ഇണയും തുണയുമെല്ലാം അവളുടെ തൃപ്തിക്ക് വിട്ടു കൊടുത്ത ഒരു സ്ത്രീവിമോചനത്തിന്റെ സാമ്രാട്ട്; അതായിരുന്നു മുഹമ്മദ് നബി (സ).

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഖൗല ബിൻത് ഹുധ്യാൽ… ഒരു ക്രിസ്ത്യൻ ഗോത്രത്തിലെ രാജകുമാരി… മുഹമദുമായി വിവാഹം നടത്തിയതിന് ശേഷം മദീനയിലേക്കുള്ള യാത്രാമധ്യേ അവർ മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി – വോളിയം 9, പേജ് 139, 166; ഇബ്നു സാദ് 8:116)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ഖൗല ബിൻത് അൽ ഹുദൈലുമായുള്ള നബിയുടെ(സ) വിവാഹത്തെ സംബന്ധിച്ച് ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ ഉദ്ധരിച്ച സനദ് (നിവേദക പരമ്പര) ഇപ്രകാരമാണ്:

أخبرنا هشام بن محمد حدثني الشرقي بن القطامي

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്. ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 10:101,102, മീസാനുൽ ഇഅ്തിദാൽ)

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്.

ഇമാം ദഹബി എഴുതി: സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമായി പത്തോളം അതി ദുർബലമായ (മുൻകറായ) ഹദീസുകൾ ശർകിയ് ഉദ്ധരിക്കുമായിരുന്നു. അദ്ദേഹം ദുർബലനാണെന്ന് സകരിയ്യ അസ്സാജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. (മീസാനുൽ ഇഅ്തിദാൽ: 2: 268)

وقال النديم في الفهرست: اسمه الوليد بن الحصين قرأت بخط اليوسفي كان كذابا ويكنى أبا المثنى.))

ഇബ്നു നദീം തന്റെ ഫഹ്റസത്തിൽ പറഞ്ഞിരിക്കുന്നത് ശർകിയ് കളവു പറയുന്ന വ്യക്തിയാണ് എന്നാണ്. (ലിസാനുൽ മീസാൻ: ഇബ്നു ഹജർ:4: 241)

3. മാത്രമല്ല, ശർകിയ് പ്രവാചകാലഘട്ടകാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

സാങ്കൽപ്പിക വിവാഹത്തിലെ, ഭാവനാത്മകമായ “പ്രവാചക പത്നി”, വഴിയിൽ വെച്ച് മരണപ്പെട്ടു (فهلكت في الطريق) എന്ന ഒരു വ്യാജ നിവേദനം പൊക്കിപ്പിടിച്ച്, “ആത്മഹത്യയാവാം” എന്ന മനസ്സിലെ വിഷവിത്ത് തിരുകി കയറ്റി, മുതല കണ്ണീരൊഴുക്കി… നബി വിധ്വേഷം ഞെക്കി തുറിപ്പിച്ചുണ്ടാക്കാനുള്ള കഷ്ടപ്പാടെത്രയാണ്!!

വിമർശനം:

“…വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

3) ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്…. മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി (തബാരി v9, P 138; തബാരി v39 P 186 – 188)

4) അമ്ര ബിൻത് യാസിദ്…. (ഇബ്നു ഇഷാഖ്, സീറത്തുൽ റസൂലള്ളാ P 155)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

“കിലാബ് ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബി (സ) വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു… എന്താണ് ആ സ്ത്രീയുടെ നാമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിലർ പറഞ്ഞു: അവരുടെ നാമം ഫാത്വിമ ബിൻത് ദഹ്ഹാക് ഇബ്നു സുഫ്യാൻ അൽ കിലാബിയ്യ എന്നാണ്. വേറെ ചിലർ പറഞ്ഞു: അവരുടെ നാമം അംറ ബിൻത് യസീദ് ബിൻ ഉബൈദ് ബിൻ റുവാസ് ബിൻ കിലാബ് ബിൻ റബീഅ ബിൻ ആമിർ എന്നാണ്. മറ്റൊരാൾ പറയുന്നത് അവരുടെ നാമം ആലിയ ബിൻത് ളബ്യാൻ ബിൻ അംറ് ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഒരാൾ പാഞ്ഞു: അവർ സബാ ബിൻത് സുഫ്യാൻ ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഇക്കാര്യത്തിൽ നാം കേട്ട നിവേദനങ്ങളെല്ലാം നാം ഇവിടെ എഴുതി എന്നു മാത്രം. ചിലർ പറയുന്നു: ഒരൊറ്റ കിലാബ് കാരിയെ മാത്രമെ നബി (സ) വിവാഹം കഴിച്ചിട്ടുള്ളു. അവരുടെ പേരിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടായതാണ്…” (ത്വബകാതു ഇബ്നു സഅ്ദ്: 8/112)

ഇതാണ് കിലാബ് കാരിയായ സ്ത്രീയുമായി ബന്ധപ്പെട്ട കഥയുടെ അവസ്ഥ !! അത്തരമൊരു വിവാഹം നടന്നിട്ടുണ്ടൊ ഇല്ലേ ? നടന്നെങ്കിൽ അവരുടെ പേരെന്താണ്? ആ പേരുകൾ എല്ലാം ഒരേ ആളാണൊ അതൊ വ്യത്യസ്തരായ സ്ത്രീകളാണൊ എന്നൊന്നും ഉള്ളതിന് കൃത്യമായ ഒരു തെളിവുമില്ല. വിമർശകർ തന്നെ – മുഹമ്മദിന്റെ പെണ്ണുങ്ങൾ എന്ന ലേഖനത്തിൽ – ഉദ്ധരിച്ച പേര് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നാണ് !! ഇത് രണ്ട് പേരുകൾ കൂട്ടിയോജിപ്പിച്ച ഒരു പേരാണ്. 1. ഫാത്വിമ ബിൻത് ദഹ്ഹാക് 2. ആലിയ ബിൻത് ളബ്യാൻ എന്ന രണ്ടു പേരുകൾ ചേർത്ത് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നായി.

കഥയുടെ ഉള്ളടക്കം ഉമൈമയുടെ കഥക്ക് സമാനം തന്നെ ! പ്രവാചകൻ (സ) ‘ഫാത്വിമ ബിൻത് ദഹ്ഹാക്’ അല്ലെങ്കിൽ ‘ആലിയ ബിൻത് ളബ്യാനെ’ അല്ലെങ്കിൽ ‘അംറ ബിൻത് യസീദിനെ’ അതോ ‘സബാ ബിൻത് സുഫ്യാനെ’ (!) വിവാഹം ചെയ്യുകയും അവരുടെ അടുത്ത് പ്രവേശിക്കുകയും ചെയ്തപ്പോൾ അവർ അദ്ദേഹത്തിൽ നിന്ന് അല്ലാഹുവിൽ ശരണം തേടി. അപ്പോൾ നബി (സ) അവരെ വീട്ടിലേക്ക് പൊയ്കൊള്ളാൻ നിർദ്ദേശിച്ച് സ്വതന്ത്രരാക്കി.

മുമ്പ് പല ലേഖനങ്ങളിൽ സൂചിപ്പിച്ചതു പോലെ ഉമൈമ എന്ന ഭാര്യയുടെ കഥ പല നാമങ്ങളിലായി പുനർ നിർമ്മിച്ചെടുത്ത വ്യാജ കഥകളും വ്യാജ ഭാര്യമാരുമാണ് ഇവ/ ഇവർ എല്ലാം.

وأشار ابن سعد إلى أنها واحدة اختلف في اسمها ، والصحيح أن التي استعاذت منه هي الجونية . وروى ابن سعد من طريق سعيد بن عبد الرحمن بن أبزى قال : لم تستعذ منه امرأة غيرها . ഇബ്നു ഹജർ (റ) പറഞ്ഞു: ഒരൊറ്റ ഭാര്യയുടെ കാര്യത്തിൽ നടന്നതാണ് ഈ ശരണ തേട്ടവും വിവാഹ മോചനവും; അവരുടെ പേരെന്താണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്നു എന്ന് മാത്രം. നബിയിൽ(സ) നിന്ന് ശരണം തേടിയത് (ഉമൈമ) ജുവനിയ ആണെന്നതാണ് സ്വഹീഹ് (വിശ്വസ്‌തമായ ഹദീസിലൂടെ സ്ഥാപിതമായ വസ്തുത). സഈദിബ്നു അബ്ദുർറഹ്‌മാൻ ബിൻ അബ്സാ പറഞ്ഞതായി ഇബ്നു സഅ്ദ് ഉദ്ധരിച്ചിരിക്കുന്നു: ഉമൈമയല്ലാതെ മറ്റൊരു സ്ത്രീയും നബിയിൽ നിന്ന് അല്ലാഹുവിൽ ശരണം തേടിയിട്ടില്ല. (ഫത്ഹുൽ ബാരി: 9:269)

ത്വബ്‌രി, ഇബ്നു സഅ്ദ്, ദഹബി പോലുള്ള എല്ലാ ചരിത്രകാരന്മാരും ഈ കഥകൾ ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. കഥകളുടെ വ്യത്യസ്ത നിവേദനങ്ങളുടെ സനദുകൾ കാണുക:

1. أَخْبَرَنَا مُحَمَّدُ بْنُ عمر. حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ قَالَ: … 2. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ قَالَتْ: … 3. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ عَبْدِ الْوَاحِدِ بن أبي عون عن ابْنِ مَنَّاحٍ قَالَ: … 4. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ سُلَيْمَانَ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ: … 5. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. أَخْبَرَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ مُوسَى بْنِ سَعِيدٍ وَابْنِ أَبِي عَوْنٍ قَالا: …

എല്ലാ നിവേദക പരമ്പരകളും ആരംഭിക്കുന്നത് തന്നെ മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. അദ്ദേഹത്തെ സംബന്ധിച്ച ഹദീസ് – ചരിത്ര നിദാന ശാസ്ത്ര പണ്ഡിതന്മാരുട അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ:

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്.

റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു.

ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്.

ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

സാന്ദർഭികമായി ചില ചോദ്യങ്ങൾ ആവർത്തിക്കട്ടെ ?

കഥ യാഥാർഥ്യമാണെങ്കിൽ തന്നെ നബി (സ) പെണ്ണുങ്ങളെ കെട്ടി ഭോഗിച്ചു, ബാലിശമായ കാരണങ്ങൾ പറഞ്ഞ് മൊഴി ചൊല്ലി എന്നതെല്ലാം നാസ്തിക നുണകൾ മാത്രമല്ലെ ?! ലൈംഗിക ബന്ധം നടന്നിട്ടില്ല എന്നതും നബിയല്ല, നവവധുവാണ് ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചത് എന്നതും എന്തുകൊണ്ട് മറച്ചു പിടിക്കുന്നു ?! താൽപര്യമില്ലാത്ത വിവാഹ ബന്ധത്തിൽ നിന്ന് സ്വഭാര്യയെ മോചിപ്പിച്ച നബി, സ്ത്രീകളോട് പുലർത്തിയ മാന്യതയും ദയാപരതയും ലൈംഗിക വിശുദ്ധിയും എന്തുകൊണ്ട് കട്ടുമുക്കുന്നു ?!!

ചില (വ്യാജ) നിവേദനങ്ങളിൽ, ഫാതിമയെ വിവാഹ മോചനം ചെയ്യാനുണ്ടായ സാഹചര്യം അവർ സ്ഥിരമായി പുരുഷന്മാരെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു എന്നും, ഇത് നബി (സ) നേരിട്ട് കാണുകയുണ്ടായി എന്നും വന്നിട്ടുണ്ട്. ഇതിനെ നിസ്സാര കാര്യമെന്നോണം നാസ്തികൻ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നത് വായിക്കാം: “മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി”… ! പുരുഷന്മാരെ ഒളിഞ്ഞു നോക്കുന്ന ഒരു സ്ത്രീയെ ഭാര്യയായി വെക്കാൻ നാസ്തികർ തയ്യാറാകുമോ എന്നു കൂടി നാസ്തിക കോപ്പിയടിയന്മാർ വ്യക്തമാക്കേണ്ടതുണ്ട്.

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

2) മുലൈഖ… തന്റെ പിതാവിനേയും മറ്റും മുഹമ്മദ് നേരിട്ടാണ് കൊന്നത് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഡിവോഴ്സ് ആവശ്യപ്പെട്ടു.. മുഹമ്മദ് കൊടുത്തു,… (തബാരി v39, P 165)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

1. മുലൈഖ ബിൻത് കഅ്ബിനെ വിവാഹ മോചനം ചെയ്തതുമായി ബന്ധപ്പെട്ട് വിമർശകർ അവലംബിക്കുന്ന നിവേദനം വളരെയേറെ ദുർബലമാണ്. നിവേദനത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്:

تزوج النبي صلى الله عليه وسلم مليكة بنت كعب، وكانت تُذكر بجمال بارع، فدخلَت عليها عائشة، فقالت لها: أما تستحين أن تنكحي قاتِلَ أبيك، فاستعاذت من رسول الله صلى الله عليه وسلم، فطلَّقها، فجاء قومها إلى النبي صلى الله عليه وسلم، فقالوا: يا رسول الله، إنها صغيرة، وإنها لا رأيَ لها وإنها خدعت فارتجعها، فأبى رسول الله صلى الله عليه وسلم، وكان أبوها قتل في يوم فتح مكة، قتَله خالد بن الوليد بالخندمة

മക്കാ വിജയ വേളയിൽ നബിയുടെ(സ) ശിഷ്യൻ ഖാലിദിബ്നു വലീദ് കഅ്ബിനെ വധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകൾ മുലൈഖ ബിൻത് കഅ്ബിനെ നബി (സ) വിവാഹം ചെയ്തു. അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ? അങ്ങനെ അവരുടെ അടുത്തേക്ക് നബി (സ) വന്നപ്പോൾ മുലൈഖ, നബിയിൽ (സ) നിന്ന് ശരണം തേടി. അപ്പോൾ നബി (സ) അവരെ വിവാഹ മോചനം നൽകി സ്വാതന്ത്രയാക്കി. (ത്വബകാതു ഇബ്നു സഅ്ദ്: 8 /148, താരീഖു ദ്ദഹബി: 1 /335)

ഈ നിവേദനത്തിൽ എവിടെയാണ് – നാസ്‌തികർ വാദിക്കുന്നതു പോലെ – നബി മുലൈഖയെ ഭോഗിച്ചു എന്നുള്ളത് ?! ഭോഗിക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും, തന്നെ ഇഷ്ടമില്ലാത്തതു കൊണ്ട് നബി (സ) മുലൈഖയെ സ്പർശിക്കുക പോലുമുണ്ടായില്ല. മുലൈഖയെ പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകുകയാണ് നബി (സ) ഇവിടെ ചെയ്യുന്നതായി നിവേദനത്തിൽ പ്രസ്‌താവിക്കുന്നത്. ഇത് സ്ത്രീ പീഢകരുടെ സ്വഭാവമല്ല, സ്ത്രീവിമോചകന്റേതാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെയെന്ന് ഈ നിവേദനവും വ്യക്തമായി തെളിയിക്കുന്നു. മുലൈഖയാണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). തന്നെ ഇഷ്ടമല്ലാത്ത ഒരാളെ മോചിപ്പിക്കുക മാത്രമാണ് നബി (സ) ചെയ്തത്.

2. ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാം ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് ചരിത്രകാരനായ വാക്വിദിയിൽ നിന്നാണ്. നിവേദനം ഉദ്ധരിച്ച തൊട്ടുടനെ തന്നെ കഥയുടെ അസത്യത വാക്വിദിയും, അദ്ദേഹത്തിൽ നിന്ന് ഇമാം ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാവരും വ്യക്തമാക്കിയിട്ടുമുണ്ട്. അതു പക്ഷെ നാസ്‌തിക പകർത്തെഴുത്തുകാർ കണ്ടിട്ടില്ല. കാരണം, ഈച്ച കോപ്പിയടിക്കാൻ ഉപയോഗിച്ച മിഷണറി ദുർവ്യാഖ്യാന ലേഖനങ്ങളിൽ അതു കാണില്ല; അതവർ ഉദ്ധരിക്കില്ല എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിവേദനത്തിന്റെ തൊട്ടുടനെ നിവേദകൻ തന്നെ പ്രസ്‌താവിക്കുന്നത് ഇപ്രകാരമാണ്.

“വാക്വിദി പറഞ്ഞു: നമ്മുടെ സഹചരിത്രകാരന്മാർ ഇതിനെ നിശിതമായി നിഷേധിക്കുന്നു. നബി (സ) ഒരിക്കലും ഒരു കിനാനക്കാരിയെയും വിവാഹം ചെയ്തിട്ടില്ല എന്നതാണ് വസ്തുത.” (മുൻതഖബു മിൻ ദൈലിൽ മിദ്‌യൽ 89, താരീഖുത്വബ്‌രി: 11:596, അൽ ഇസ്വാബ: ഇബ്നു ഹജർ: 8: 320)

3. مما يضعف هذا الحديث، ذِكر عائشة أنها قالت: ألا تستحين، وعائشةُ لم تكن مع النبي صلى الله عليه وسلم عام الفتح.

നിവേദനം ദുർബലമാണെന്നതിനുള്ള മറ്റൊരു തെളിവാണ്, അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം ചോദിച്ചു എന്ന ഭാഗം: “നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ?”. മക്കാ വിജയ ദിവസം ആഇശ (റ) നബിയോടൊപ്പം (സ) ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മുലൈഖ ബിൻത് കഅ്ബിനോട് ആഇശ (റ) ഇപ്രകാരം ചോദിക്കുക ?! 500 കിലോമീറ്ററുകൾക്കപ്പുറം മദീനയിലുള്ള ആഇശ (റ), നവ വധുവായ മുലൈഖയുമായി എങ്ങനെ സംഭാഷണം നടത്തും ?! ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിവേദനം ദുർബലമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

4. നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254).

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

ഉമൈമയുടെ ഈ സംഭവം മുലൈഖ ബിൻത് കഅ്ബിലേക്കും മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് മുലൈഖ ബിൻത് കഅ്ബിന്റെയും, ഉമൈമ ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

5. നിവേദനത്തിന്റെ പരമ്പരകൾ ദുർബലമാണ് എന്നതും ഈ കഥയുടെ അസത്യതയെ തെളിയിക്കുന്നതാണ്.

ഒന്നാമത്തെ പരമ്പര: ذكر ابن عمر أن عبد العزى بن الجندعي حدثه عن أبيه عن عطاء بن يزيد الجندعي قال

രണ്ടാമത്തെ പരമ്പര: قال ابن عمر وحدثني محمد بن عبد الله عن الزهري مثل ذلك

മൂന്നാമത്തെ പരമ്പര: أخبرنا محمد بن عمر حدثني أبو معشر قال

മൂന്നു പരമ്പരകളിലേയും റാവിയായ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്. ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്. (അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

പുറമെ മൂന്നു സനദുകൾക്കും നബിയിലേക്കെത്തുന്ന നിവേദകരുടെ കണ്ണികളില്ല, പരമ്പര മുറിഞ്ഞതാണ്. രണ്ടു സനദുകൾക്കും മറ്റു പല ന്യൂനതകളുമുണ്ട്. بو معشر: نجيح ابن عبد الرحمن السِّندي،. ضعَّفه أيوب بن عبد الرحمن صعصعة،: لم يوثقه غير ابن حبان മൂന്നാമത്തെ സനദിലെ അബൂ മഅ്ഷർ: നജീഹിബ്നു അബ്ദുർറഹ്‌മാൻ അസ്സിന്ദി ദുർബലനാണ്; അയ്യൂബിബ്നു അബ്ദുർറഹ്മാൻ സ്വഅ്സ്വഅ അദ്ദേഹത്തെ ദുർബലനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇബ്നു ഹിബ്ബാൻ അല്ലാത്ത ആരും അബൂ മഅ്ഷർ വിശ്വസ്‌തനാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല.

ചുരുക്കത്തിൽ മൂന്ന് പരമ്പരകളും ദുർബലമാണ്.

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

1) അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു.. (ഇബ്നു സാദ് 8: 101 -105, 153)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു മിഷനറി ലേഖനം ഫോട്ടോസ്റ്റാറ്റ് എടുത്ത് അരികുകൾ ചെത്തി കളഞ്ഞുണ്ടാക്കിയതാണ് ഈ നാസ്‌തിക അക്ഷര ഗരളം.

മറുപടിയിലേക്ക് വരാം…

1. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹം ചെയ്യുകയും, “ഭോഗി”ക്കുകയും ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്യുകയുമുണ്ടായി എന്നാണ് ആരോപണം. ആരോപണത്തിനായി വിമർശകർ അവലംബിച്ച നിവേദനത്തിന്റെ ഉള്ളടക്കം ഇതാണ്:

അസ്‌മാഅ് ബിൻത് അന്നുഅ്മാനെ നബി (സ) വിവാഹം ചെയ്തു. വിവാഹ ശേഷം നബി (സ) അവരുടെ അടുത്തു ചെന്നു. അപ്പോൾ അവർ പറഞ്ഞു: “നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു”. അപ്പോൾ നബി (സ) തന്റെ വസ്ത്രം കൊണ്ട് മുഖം മറച്ചു കൊണ്ട് പറഞ്ഞു: നീ ശരണം തേടിയിരിക്കുന്നത് ഏറ്റവും നല്ല രക്ഷകനിലാണ്… നീ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കൊള്ളു…”

സംഭവം വായിച്ചാൽ പ്രവാചകനോട് വെറുപ്പല്ല ആദരവാണ് ഉണ്ടാവുക എന്ന് മിഷണറിമാർക്കറിയാം. അതുകൊണ്ട് സംഭവം മുഴുവൻ കൊടുക്കാതെ “വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു..” എന്നങ്ങു പറഞ്ഞു നിർത്തി !!

എവിടെ നിന്ന് ഭോഗിച്ച വിവരം നാസ്‌തികർക്ക് കിട്ടി ?! ഭോഗിയ്ക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും ഇഷ്ടമില്ലാത്തതു കൊണ്ട് സ്പർശിക്കുക പോലുമുണ്ടായില്ല. തന്നെ ഇഷ്ടമില്ലാത്തതിനാൽ തന്നെ മുഖം മറച്ച് ദൃഷ്ടി പോലും അവരിൽ നിന്നും മറച്ചുവെച്ചു. പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകിയ ഒരാളെ “ബലാൽസംഗ വീരനും” ” സ്ത്രീ പീഢകനും” ആയി ചിത്രീകരിക്കാൻ വർഗീയ വിഷ വാഹകർക്കെ സാധിക്കു. അല്ലാത്തവർക്ക് അദ്ദേഹത്തെ സ്ത്രീവിമോചകനായാണ് മനസ്സിലാവുക. തന്നെ സ്നേഹത്തോടെ തിരഞ്ഞെടുത്തവരെ മാത്രമെ നബി (സ) ഭാര്യയാക്കിയിട്ടുള്ളു, സ്നേഹിച്ചിട്ടുള്ളു, സ്പർശിച്ചിട്ടുള്ളു എന്നത് അദ്ദേഹത്തിന്റെ മാന്യ വ്യക്തിത്വത്തിനും ലൈംഗിക വിശുദ്ധിക്കും മികച്ച തെളിവാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെ. അസ്‌മാഅ് ആണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). അവരുടെ അഭിപ്രായത്തെ മാനിച്ചു എന്നത് ഒരു തെറ്റായി മനസ്സിലാക്കാൻ മാത്രം ബുദ്ധിക്ക് വിധ്വേഷജ്വരം ബാധിച്ചോ നാസ്‌തികരെ നിങ്ങൾക്ക് ?!

2. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹ മോചനം ചെയ്തു എന്ന് പോയിട്ട് വിവാഹം ചെയ്തു എന്നു പോലും സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ പ്രസ്‌താവനക്ക് ഉപോൽബലകമായി രണ്ട് കാരണങ്ങൾ ഇവിടെ ഉദ്ധരിക്കാം.

ഒന്നാമത്തെ കാരണം:

നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254). നബിയെ (സ) സംബന്ധിച്ചും അദ്ദേഹത്തിന്റെ മഹനീയമായ വ്യക്തിത്വത്തെ സംബന്ധിച്ചും പൂർവ്വ അറിവില്ലാത്ത ഉമൈമ പ്രവാചകനിൽ അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയാണ് നബിയിൽ നിന്നുണ്ടായത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ഠത സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.

പ്രവാചകന്‍ (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

ഉമൈമയുടെ ഈ സംഭവം അസ്‌മാഅ് ബിൻത് നുഅ്മാനടക്കം മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. ഉമൈമ ബിൻത് നുഅ്മാൻ, അസ്‌മാഅ് ബിൻത് നുഅ്മാൻ എന്നീ പേരുകളിലെ സാമ്യതയാണ് ഇവിടെ അതിനു കാരണം. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഉമൈമ ബിൻത് നുഅ്മാന്റെയും, അസ്‌മാഅ് ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

രണ്ടാമത്തെ കാരണം:

അസ്‌മാഅ് ബിൻത് നുഅ്മാനെ നബി (സ) വിവാഹം ചെയ്തു, നബി (സ) അവരെ സന്ദർശിച്ചപ്പോൾ അവർ വെറുപ്പു പ്രകടിപ്പിച്ചു, (“നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു” എന്ന് നബിയോട് പറഞ്ഞു കൊള്ളാൻ അസ്‌മായോട് ഉപദേശിച്ചു കൊണ്ട്) ആഇശ ബീവി തന്ത്രം പ്രയോഗിച്ചു എന്നൊക്കെ സൂചിപ്പിക്കുന്ന നിവേദനങ്ങളുടെ പരമ്പരകൾ ആസകലം ദുർബലമാണ് എന്നതാണ് മറ്റൊരു കാരണം.

പ്രസ്തുത നിവേദനങ്ങളുടെ പരമ്പരകളും അവയെ സംബന്ധിച്ച നിരൂപണങ്ങളും താഴെ ചേർക്കാം:

ഒന്നാമത്തെ പരമ്പര:

ഇബ്നു സഅ്ദ് (ത്വബകാത് 8/143-148) നിവേദനം ഉദ്ധരിച്ചിരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ വാകിദിയിൽ നിന്നാണ് അദ്ദേഹം ഹദീസിന്റെ മേഖലയിൽ (ദഈഫ്) ദുർബലമാണ്.

രണ്ടാമത്തെ പരമ്പര:

أخبرنا محمد بن عمر حدثني عبد الله بن جعفر عن عمرو بن صالح عن سعيد بن عبد الرحمن بن أبزى قال

ഇബ്നു സഅ്ദ് (ത്വബകാത്: 8/144), സഈദിബ്നു അബ്ദുർറഹ്മാൻ ബിൻ അബ്സയിൽ നിന്ന് ഉദ്ധരിച്ച പരമ്പര പൂർണമല്ല, മുർസലാണ്. പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാകിദ് ഹദീസിന്റെ വിഷയത്തിൽ ദുർബലനാണ്. നിവേദനത്തിലെ അംറിബ്നു സ്വാലിഹ് എന്ന റാവി മജ്ഹൂൽ (അജ്ഞാതൻ) ആണ്. ഇബ്നു അദിയ്യ് തന്റെ ‘അൽ കാമിൽ ഫീ ദുഅഫാഇർ രിജാലിൽ’, അംറിബ്നു സ്വാലിഹ് എന്ന റാവിയെ ദുർബലനായി പരിഗണിച്ചിരിക്കുന്നു.

മൂന്നാമത്തെ പരമ്പര:

أخبرنا هشام بن محمد بن السائب ، عن أبيه ، عن أبي صالح ، عن بن عباس قال…

ഇബ്നു സഅ്ദ് (ത്വബകാത്: 8/145) ഉദ്ധരിച്ച ഈ പരമ്പരയും അങ്ങേയറ്റം ദുർബലമാണ്. നിവേദനത്തിലെ ഹിശാമിബ്നു മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ച ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്. ഇബ്നു ഇറാക്: കളവു പറയുന്നവനായി ആരോപിതൻ ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിളിയാണ്, വിശ്വസ്തനല്ല. ദാറകുത്നി പറഞ്ഞു: മത്റൂക് (നുണയനെന്ന് ആരോപിക്കപ്പെട്ടതിനാൽ ഹദീസ് സ്വീകരിക്കപ്പെടാത്ത വ്യക്തി) ദഹബി പറഞ്ഞു: അദ്ദേഹം വിശ്വസ്‌തനല്ല. ( http://hadith.islam-db.com/narrators/33196/ )

നിവേദനത്തിലെ മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ചു ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം:

കള്ള ഹദീസുകൾ നിർമ്മിക്കുന്ന വ്യക്തിയാണയാൾ എന്നാണ് ബുർഹാനുദ്ദീൻ അൽ ഹലബിയുടെ അഭിപ്രായം (അൽ കശ്ഫുൽ ഹസീസ് അമ്മൻ റുമിയ ബി വദ്ഇൽ ഹദീസ്)

ഇബ്നുൽ ജവ്സി തന്റെ ‘മൗദൂആത്ത്’ ൽ, പ്രസ്തുത റാവി കള്ള ഹദീസ് നിർമ്മാതാക്കളുടെ നേതാവാണെന്ന് പ്രസ്ഥാവിക്കുന്നു. ‘അലി മരണപ്പെട്ടിട്ടില്ലെന്നും, മേഘങ്ങൾക്കു മുകളിൽ വസിക്കുകയാണ്…’ എന്നെല്ലാം വിശ്വസിക്കുന്ന തീവ്ര ശീഈ വിഭാഗത്തിൽ പെട്ട വ്യക്‌തിയാണെന്ന് ഇബ്നു ഹിബ്ബാൻ, റാവിയെ പറ്റി അഭിപ്രായപ്പെടുന്നു.

ദാറകുത്നി തന്റെ ‘അദ്ദുഅഫാഉ വൽ മത്റൂ കീൻ’ ലും, അബു നുഐം അൽ അസ്ബഹാനി തന്റെ ‘ദുഅഫാഅ്’ ലും, റാവി കള്ള ഹദീസുകൾ പടച്ചുണ്ടാക്കുന്ന വ്യക്തിയായി തന്നെ വിശദീകരിക്കുന്നുണ്ട്.

മറ്റൊരു സനദ് ഇപ്രകാരമാണ്: وروى أيضا قال : أخبرنا هشام بن محمد ، حدثني ابن الغسيل ، عن حمزة بن أبي أسيد الساعدي ، عن أبيه – وكان بدريا – قال :

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് കളവു പറയുന്ന വ്യക്തിയാണെന്ന വിശദീകരണം മുമ്പ് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. നിവേദനത്തിലെ ഇബ്നുൽ ഗസീൽ വിശ്വസ്തനാണെങ്കിലും ഓർമ്മശക്തി കുറഞ്ഞ വ്യക്തിയാണെന്ന് ഇബ്നു ഹജറും വ്യക്തമാക്കിയിട്ടുണ്ട്.

ആയിശ(റ)യുടെ വിവാഹപ്രായം: നബിനിന്ദകരോട് പറയാനുള്ളത്

ഇണകളായി ജീവിക്കുന്ന രണ്ടുപേരെ നോക്കി ഒരാൾ ഇവർ മാതൃകാ ദമ്പതികളാണെന്ന് പരിചയപെടുത്തിയാൽ അതിൽ നിന്ന് കേൾവിക്കാരൻ മനസ്സിലാക്കുന്നത് എന്തായിരിക്കും? അവർക്ക് ഒരേ പ്രായമായിരിക്കുമെന്നാണോ? പുരുഷൻ പ്രായക്കൂടുതലും സ്ത്രീ പ്രായക്കുറവുമുള്ളവരാണെന്നാണോ? സ്ത്രീ പ്രായക്കൂടുതലും പുരുഷൻ പ്രായക്കുറവുമുള്ളവരാണെന്നാണോ? ഇതൊന്നുമല്ലെന്ന് എല്ലാവർക്കുമറിയാം. മാതൃകാദമ്പതികളാണെന്ന് പരിചയപ്പെടുത്തുക സംതൃപ്തവും മാതൃകാപരവുമായ ജീവിതം നയിക്കുന്ന ഇണകളെയായിരിക്കും. സ്നേഹവും കാരുണ്യവും പരസ്പരം നൽകിക്കൊണ്ടും സ്ത്രീ പുരുഷനിലും തിരിച്ചും ശാന്തി കണ്ടെത്തുകയും ചെയ്തുകൊണ്ടുള്ള ജീവിതത്തെക്കുറിച്ചാണ് മാതൃകാ ദാമ്പത്യമെന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യും ആയിഷയും നയിച്ച ദാമ്പത്യജീവിതം അവസാനനാളുവരെയുള്ള മനുഷ്യർക്കെല്ലാം മാതൃകയായ ദാമ്പത്യജീവിതമാണെന്ന് പറയുന്നത് ഈ മാനകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇണയുമൊത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് മധുരമൂറുന്ന പദങ്ങളുപയോഗിച്ച് ഇണ മരണപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷവും ഒരാൾ അനുസ്മരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ അനുഭവിച്ച ദാമ്പത്യജീവിതം അത്രത്തോളം സംതൃപ്തവും സ്നേഹ-കാരുണ്യങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് തന്നെയാണ്. ആയിഷ (റ) മരണപ്പെടുന്നത് 67 ആമത്തെ വയസ്സിലാണ്. പ്രവാചകൻ (സ) മരണപ്പെടുമ്പോൾ അവർക്ക് വയസ്സ് 18. അര നൂറ്റാണ്ടോളം കാലം അവർ ചെയ്ത സേവനമെന്തായിരുന്നുവെന്നതിനുള്ള ഉത്തരം ഹദീഥ് ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏതൊരാൾക്കും ലഭിക്കും. തന്റെ മടിയിൽ കിടന്ന് ഇഹലോകവാസം വെടിഞ്ഞ അന്തിമദൂതന്റെ ജീവിതത്തിൽ താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുകയെന്ന മഹാദൗത്യമാണ് ഇക്കാലമത്രയും അവർ നിർവ്വഹിച്ചത്. മുഹമ്മദ് നബിയുമൊത്തുള്ള തന്റെ ദാമ്പത്യജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ പോലും അവസാനനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയായിത്തീരുന്ന വിധത്തിൽ അവർ തന്റെയടുത്തെത്തുന്നവർക്ക് പറഞ്ഞുകൊടുത്തു. അവരിൽ നിന്ന് ഈ ഹദീഥുകളിൽ പലതും നിവേദനം ചെയ്തവരുമായുള്ള സമ്പർക്കത്തെയും അവരുപയോഗിച്ച ഭാഷയെയും സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഈ സംപ്രേക്ഷണം കൂടുതലായി നടന്നത് അവരുടെ ജീവിതത്തിന്റെ അവസാനത്തെ രണ്ട് പതിറ്റാണ്ടുകളിലായിരുന്നുവെന്ന് മനസ്സിലാവും. നബിയോടോപ്പമുള്ള ആയിഷയുടെ ദാമ്പത്യം എത്രമാത്രം സംതൃപ്തവും സ്നേഹസുരഭിലവുമായിരുന്നുവെന്ന് മനസ്സിലാക്കുവാൻ ജീവിതസായാഹ്നത്തിൽ പോലും നബിജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ വാക്കുകളിലൂറുന്ന മധുരം മാത്രം പഠനവിധേയമാക്കിയാൽ മതി. ഈ സംതൃപ്തി തന്നെയാണ് മറ്റ് ഇണകളുമായുള്ള ദാമ്പത്യജീവിതത്തിന്റെ കാര്യത്തിലെന്ന പോലെത്തന്നെ നബി-ആയിഷ ദാമ്പത്യത്തിന്റെയും മാതൃക; പൂർണ്ണാർത്ഥത്തിലുള്ള സ്നേഹ-കാരുണ്യങ്ങളുടെ പാരസ്പര്യം വഴി സമാധാനപൂർണ്ണവും സംതൃപ്തവുമായ ദാമ്പത്യം എങ്ങനെ സാധിക്കാമെന്നതിന് ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കുമുള്ള മാതൃക.

തന്നോട് ഇഷ്ടമുള്ള സന്ദർഭമാണോ ദേഷ്യമുള്ള അവസരമാണോ എന്ന് ഇണയുടെ വാക്കുകൾ മാത്രം പരിശോധിച്ച് മനസ്സിലാക്കുന്ന പ്രവാചകന്റെ(സ) പാടവത്തെക്കുറിച്ച് അനുസ്മരിക്കുന്ന ആയിഷയുടെ(റ) ഹദീഥ് (സ്വഹീഹുൽ ബുഖാരി) എത്രമേൽ മധുരമുള്ള ദാമ്പത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അതിലെ പദങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും. താൻ രണ്ട് തവണ പ്രവാചകനോടൊപ്പം ഓട്ടപ്പന്തയം നടത്തിയിട്ടുണ്ടെന്നും ആദ്യ തവണ താൻ ജയിച്ചുവെന്നും രണ്ടാം തവണ താൻ പരാജയപ്പെട്ടുവെന്നും തന്നെ പരാജയപ്പെടുത്തിയപ്പോൾ ‘ഇത് മുമ്പത്തേതിനുള്ള മറുപടിയാണ്’ എന്ന് പ്രവാചകൻ (സ) പറഞ്ഞുവെന്നുമുള്ള ആയിഷയുടെ(റ) ഓർമ്മകളിൽ (അബൂദാവൂദ് സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വെളിപ്പെടുന്നത് കളിയും തമാശയുമെല്ലാം വഴി ദാമ്പത്യത്തെ സുരഭിലമാക്കിയ നബിയെ അവർ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്ന സത്യമാണ്. ‘ഞാൻ കുടിച്ചു വെച്ച പാനപാത്രത്തിൽ നിന്ന് അതിന്റെ ബാക്കി പ്രവാചകൻ (സ) കുടിച്ചപ്പോൾ ഞാൻ എവിടെയാണോ ചുണ്ട് വെച്ചത് അവിടെത്തന്നെ ചുണ്ട് വെച്ചാണ് തിരുമേനി കുടിച്ചത്’ എന്നും ‘ഒരു എല്ലിൻ കഷ്ണത്തിലുണ്ടായിരുന്ന ഇറച്ചിക്കഷ്ണങ്ങൾ ഞാൻ തിന്ന ശേഷം അതിന്റെ ബാക്കി നബി (സ) തിന്നപ്പോൾ ഞാൻ തിന്നിടത്ത് നിന്ന് തന്നെ തിരുമേനി തീറ്റയാരംഭിച്ചു’വെന്നും ആയിഷ (റ) പറയുമ്പോൾ (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) തീറ്റയിലും കുടിയിലുമെല്ലാം സ്വീകരിച്ച ചെറിയ ചെറിയ ശ്രദ്ധകൾ വഴി എത്ര സമർത്ഥമായാണ് പ്രവാചകൻ (സ) ദാമ്പത്യത്തെ ആസ്വദിച്ചതും ആസ്വദിപ്പിച്ചതുമെന്ന മഹാമാതൃക അനുവദനീയമായ ഇണജീവിതത്തിലൂടെയാകണം ലൈംഗികാസ്വാദനമാകേണ്ടതെന്ന് കരുതുന്നവർക്കെല്ലാം ലഭിക്കുന്നുണ്ട്. വീടുകളിലെത്തിയാൽ ഇണകളെ ഗാർഹികജോലികളിൽ സഹായിക്കാനാണ് പ്രവാചകൻ (സ) സമയം ചെലവഴിച്ചിരുന്നതെന്ന ആയിഷ(റ)യുടെ സാക്ഷ്യം (സ്വഹീഹുൽ ബുഖാരി) ആണ്കോയ്മയുടെ ലാഞ്ചന പോലുമേശാതെയാണ് അന്തിമപ്രവാചകൻ (സ) ജീവിച്ചതെന്നതിനുള്ള ഇണയുടെ സാക്ഷ്യത്തോടൊപ്പം തന്നെ അത്തരമൊരു ജീവിതത്തിൽ നിന്ന് ഇണകൾ എത്രത്തോളം ആശ്വാസവും സംതൃപ്‌തിയുമനുഭവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ലൈംഗികവൃത്തികൾ അനുവദിക്കപ്പെട്ടിട്ടില്ലാത്ത വൃതാനുഷ്ഠാനത്തിന്റെ പകലുകളിൽ പോലും സ്നേഹപ്രകടനമെന്നവണ്ണം ഇണകളെ ചുംബിക്കുന്ന പ്രവാചകന്റെ ചിത്രം അനുയായികൾക്ക് നൽകുന്ന ആയിഷ (റ) (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രവാചകന്റെ സ്നേഹപ്രകടനങ്ങൾ വഴി ഇണകൾക്ക് സ്നേഹവും സംതൃപ്തിയും സമാധാനവും എത്രത്തോളം ലഭിച്ചിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

ഇണകൾക്ക് ആവർത്തവമുള്ള സന്ദർഭത്തിൽ പോലും യോനീസുരതമൊഴിച്ചുള്ള ലൈംഗികചേഷ്ടകളെല്ലാം അവരുമായി പ്രവാചകൻ (സ) നടത്തുമായിരുന്നുവെന്ന് സാക്ഷീകരിക്കുന്ന ആയിഷ (റ)(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) രജസ്വലകളായിരിക്കുമ്പോൾ പോലും തങ്ങൾക്ക് നബിസ്നേഹവും സഹവാസവും നിഷേധിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, സ്വാഭാവികമായ ആ സ്ത്രീപ്രക്രിയ അവളുടെ വിസർജ്ജ്യസ്ഥലമൊഴികെ മറ്റ് ശരീരഭാഗങ്ങളെയൊന്നും അശുദ്ധമാക്കുന്നില്ലെന്ന് അന്ന് ജീവിച്ചിരുന്നവരും ഇന്ന് ജീവിക്കുന്നവരും നാളെ ജീവിക്കാനിരിക്കുന്നവരുമായ മുഴുവൻ സ്ത്രീ-പുരുഷന്മാരെയും ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ആർത്തവകാലത്തുപോലും ഇണകളോടൊപ്പം തിന്നുകയും കുടിക്കുകയും മാത്രമല്ല, അവരുപയോഗിച്ച ഭക്ഷണപാനീയങ്ങളുടെ ബാക്കി അതേ പാത്രങ്ങളിൽ നിന്ന് തന്നെ ഉപയോഗിക്കുകയും സഹശയനം നടത്തുകയുമെല്ലാം ചെയ്തിരുന്ന നബിയെക്കുറിച്ച് വാചാലമാകുന്ന ആയിഷ (റ) (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വൈകാരികപ്രശ്നങ്ങളാൽ പ്രയാസപ്പെടുന്ന പെൺനാളുകളിൽ പോലും നബിസ്നേഹത്തിന്റെ ശീതളിമയും ആഴങ്ങളുമനുഭവിച്ചപ്പോഴുള്ള സംതൃപ്തിയെ വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ മറ്റ് പല സംസ്കാരങ്ങളിലെയും പോലെ രജസ്വലയെ മൊത്തം അശുദ്ധിയായും അസ്പൃശ്യയായും കാണുകയും വൈയക്തികവ്യവഹാരങ്ങളിൽ നിന്ന് പോലും മാറ്റിനിർത്തുകയും ചെയ്യുന്നത് വഴിയുള്ള മനഃസംഘർഷമോ അപകർഷതാബോധമോ അനുഭവിക്കേണ്ട ദൗർഭാഗ്യമൊന്നും പ്രവാചകാനുചരികളായ വനിതകൾക്കില്ലെന്ന് വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്.

അമ്പത് കഴിഞ്ഞ പ്രവാചകൻ (സ) ഒൻപതുകാരിയായ ആയിഷയോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചതിൽ എന്ത് മാതൃകയാണുള്ളതെന്ന് ചോദിക്കുന്നവരോട് ആ പ്രായവ്യത്യാസത്തിലൂടെ തന്നെയാണ് നബിജീവിതം വലിയൊരു സന്ദേശം മാനവരാശിക്ക് നൽകുന്നത് എന്ന് തന്നെയാണ് ഉത്തരം. പ്രായമല്ല പൊരുത്തമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ആ ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ. ഇരുപത്തിയഞ്ചുകാരനായിരിക്കുമ്പോൾ നാല്പതുകാരിയോടൊപ്പം ദാമ്പത്യമാരംഭിക്കുകയും പരസ്പരം മധുരം നൽകിക്കൊണ്ട് ജീവിക്കുകയും കാൽ നൂറ്റാണ്ടുകാലം ആവോളം സ്നേഹം നൽകുകയും വാങ്ങുകയും ചെയ്ത് യഥാർത്ഥ ഇണകളും തുണകളുമായിത്തീരുകയും ചെയ്ത മുഹമ്മദ്-ഖദീജ ദമ്പതികൾ സംതൃപ്തദാമ്പത്യത്തിന് പെൺപ്രായം കൂടുതലാണെന്നത് തടസ്സമേയല്ലെന്ന് മാനവതയെ പഠിപ്പിച്ചത് പോലെയുള്ള മഹാമാതൃക. ഇതിനർത്ഥം എക്കാലഘട്ടങ്ങളിലെയും എല്ലാ മനുഷ്യർക്കും ഈ പ്രായവ്യത്യാസം തുടരാൻ കഴിയുമെന്നോ കഴിയണമെന്നോ അല്ല, പ്രത്യുത പ്രായവ്യത്യാസമല്ല സംതൃപ്തദാമ്പത്യത്തിന്റെ മാനകമെന്ന സത്യം മനുഷ്യരെ പഠിപ്പിക്കുകയാണ് നബി തന്റെ വിവാഹങ്ങളിലൂടെയെല്ലാം ചെയ്തത് എന്ന് മാത്രമാണ്. ഇണകൾ ഏത് പ്രായത്തിലുള്ളവരാണെങ്കിലും പരസ്പരം സ്നേഹം നൽകാനും ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിയുമെങ്കിൽ സംതൃപ്തിയുടെ കൊടുമുടിയിലെത്താൻ സാധിക്കുമെന്ന വലിയ പാഠമാണ് നബിവിവാഹങ്ങളെല്ലാം മാനവരാശിക്ക് നൽകുന്നത്.

ഒമ്പത്കാരിയുമായി ദാമ്പത്യജീവിതമാരംഭിച്ച മുഹമ്മദ് നബിയെ ശിശുകാമിയെന്നും പീഡോഫൈലെന്നും വിളിച്ച് ആക്ഷേപിക്കുന്നവരോട് വിനീതമായി പറയാനുള്ളത് അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം പീഡോഫൈലുകളുടെ മക്കളും പേരമക്കളുമാണെന്നാണ്. ഇന്ത്യയിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടണമെങ്കിൽ പന്ത്രണ്ട് വയസ്സെങ്കിലുമാകണമെന്ന നിയമം (The Indian Criminal Law Amendment Act, 1891) ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്നപ്പോൾ അതിന്നെതിരെ നമ്മുടെ മുത്തച്ഛന്മാർ സമരം ചെയ്തിട്ട് ഒന്നേകാൽ നൂറ്റാണ്ട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പത്ത് വയസ്സുകാരികളെ വിവാഹം ചെയ്തുകൊടുക്കാനും അവരുമായി രതിയിലേർപ്പെടുവാനുമുള്ള തങ്ങളുടെ മതപരമായ അവകാശം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തവർക്ക് മുന്നിലുണ്ടായിരുന്നത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാല ഗംഗാധരതിലകനായിരുന്നുവെന്ന സത്യം നമ്മുടെയെല്ലാം മുത്തച്ഛന്മാർ പീഡോഫൈലുകളാണെന്നാണോ വ്യക്തമാക്കുന്നതെന്ന് പറയാൻ ആയിഷാവിവാഹത്തിന്റെ പേരിൽ നബിയെ തെറി പറയാൻ ധൃഷ്ടരാകുന്നവർക്ക് ബാധ്യതയുണ്ട്. മതപരവും സാമൂഹികവുമായ തങ്ങളുടെ രീതികളെ ചോദ്യം ചെയ്യുന്ന യാതൊരുവിധ ഇടപെടലുകളും നടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബാലവിവാഹത്തെയും രതിയെയും നിരോധിച്ചുകൊണ്ടുള്ള ബില്ലിനെതിരെ പോരാടാൻ ജനങ്ങളെ തിലകൻ പ്രചോദിപ്പിച്ചതെന്ന് മീര കൊസാംബി Economic and Political Weekly (1991 August 3-10)യിൽ എഴുതിയ “Girl-Brides and Socio-Legal Change: Age of Consent Bill (1891) Controversy” എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്. 1891 മാർച്ച് 19 ന് മുമ്പ് നമ്മുടെ മുത്തച്ഛന്മാരിൽ പലരും പീഡോഫൈലുകളായിരുന്നുവെന്നാണോ ഇതെല്ലാം അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് തിലകൻ മുന്നോട്ട് വെച്ച ദേശീയസങ്കല്പത്തിന്റെ പേരിൽ അഭിമാനിക്കുകയും ഒപ്പം നബിയെ തെറി പറയാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.

ഭാരതീയതയിൽ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് നബി(സ)യെ തെറിപറയുന്നവർ വാൽമീകിരാമായണമെങ്കിലും വായിക്കാൻ സന്നദ്ധമായാൽ പ്രവാചകപ്രഭുവിനെതിരെയുള്ള അവരുടെ കാർക്കിച്ച് തുപ്പലുകൾ അവരുടെ തന്നെ മുഖത്ത് വന്നു വീഴുന്നതാണ് നമുക്ക് കാണാനാവുക. സമ്പൂർണ്ണ പുരുഷനും മാതൃകാഭർത്താവുമായി രാമായണം അവതരിപിപ്പിക്കുന്ന ശ്രീരാമൻ സീതയെ വിവാഹം ചെയ്യുന്നത് അദ്ദേഹത്തിന് പതിമൂന്ന് വയസ്സും സീതക്ക് ആറ് വയസ്സുമുള്ളപ്പോഴാണെന്നാണ് വാല്മീകി രാമായണം, ആരണ്യകാണ്ഡത്തിന്റെ നാല്പത്തേഴാം സർഗ്ഗത്തിലെ വ്യത്യസ്ത ശ്ലോകങ്ങൾ വായിച്ചാൽ ആർക്കും മനസ്സിലാവുക. ഇതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ശ്രീരാമനെ പീഡോഫൈൽ എന്ന് വിളിച്ചാൽ നമുക്ക് അവരോട് പറയേണ്ടി വരിക രാമായണത്തിലെ ആദ്യത്തെ വചനത്തിന്റെ തുടക്കത്തിലെ നിർദേശം മാത്രമാണ്. ‘മാ നിഷാദ’ (അരുത് കാട്ടാളാ..). ഇന്നത്തെ സാമൂഹ്യമാനദണ്ഡങ്ങൾ വെച്ചുകൊണ്ട് പുരാതനകാലത്തെ മഹാവ്യക്തിത്വങ്ങളെ അപഗ്രഥിക്കുകയും അവരെ തെറി പറയുവാൻ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നവരെ കാട്ടാളന്മാർ എന്ന് വിളിച്ചാൽ കാട്ടുമൂപ്പന്മാർ നമ്മെ വിചാരണ ചെയ്ത് ശിക്ഷിക്കുമോയെന്ന് ഭയപ്പെടണം.

എന്ന് മുതൽക്കാണ് നാം ഇന്ത്യക്കാർക്ക് ചെറിയ പ്രായത്തിലുള്ളവരുമായുള്ള വിവാഹം പീഡോഫീലിയയായി അനുഭവപ്പെടാൻ തുടങ്ങിയത്? ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരമുള്ള ആരെങ്കിലും ഇത്തരം വൃത്തികേടുകൾ പറയുമോ? ആധുനിക ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസ്സിലുദിക്കുന്ന ചിത്രം വിവേകാനന്ദ സ്വാമികളുടേതാണ്. കുസൃതിക്കുറുമ്പനായ നരേന്ദ്രനിൽ നിന്ന് ലോകമതസമ്മേളനത്തിലെ ക്ഷണിതാവായ വിവേകാനന്ദനിലേക്കുള്ള പരിവർത്തനത്തിന്റെ ചാലകമായി വർത്തിച്ചത് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനായിരുന്നു. ആധുനിക ഭാരതത്തിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസർ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് അഞ്ച് വയസ്സുകാരിയായ ശാരദാ ദേവിയെ വിവാഹം ചെയ്തത്. ശ്രീരാമകൃഷ്‌ണ മിഷനിലുള്ളവർ അമ്മയെന്ന് വിളിക്കുന്ന ശാരദാ ദേവിയെ പരമഹംസർ വേൾക്കുന്നത് 1859 ലാണെന്ന് നാം മനസ്സിലാക്കണം. അന്നത്തെ ഇന്ത്യയിലുണ്ടായിരുന്ന വിവാഹരീതിയെയല്ലാതെ മറ്റൊന്നും ഇത് അടയാളപ്പെടുത്തുന്നില്ലെന്ന് ആർക്കാണറിയാത്തത്? പരമഹംസനോടുള്ള ആദരവിനെയോ ശാരദാദേവിയോടെയുള്ള ഭക്തിയേയോ ബാധിക്കുന്ന കാര്യമായി അവരുടെ വിവാഹപ്രായത്തെ വേദാന്തികളൊന്നും മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ മുഹമ്മദ് നബിയെ ഭൽസിക്കുവാൻ ഇണയുടെ പ്രായമെങ്ങനെയാണ് നിമിത്തമായിത്തീരുന്നത്?!!

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ മുഖമായിരുന്നു മഹാദേവ് ഗോവിന്ദ് റാനഡെ. സമൂഹത്തിൽ പൊതുവെ നിരോധിക്കപ്പെട്ടിരുന്ന വിധവാ വിവാഹം അനുവദിക്കുന്നതിനുവേണ്ടിയുള്ള സമരത്തിൽ മുന്നിൽ നിന്നായാൾ; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണയോഗത്തിൽ പങ്കെടുത്ത ഇന്ത്യക്കാരിലൊരാൾ. അദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടപ്പോൾ തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ രണ്ടാമതായി വിവാഹം ചെയ്തത് പതിന്നുകാരിയായ വയസ്സുള്ള രമാഭായിയെന്ന കന്യകയെയാണ്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ പതിമൂന്നാത്തെ വയസ്സിലാണ് പതിനാല് വയസ്സുള്ള കസ്തൂർബായെ വിവാഹം ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്‌കർ 1906 ൽ തന്റെ പതിനഞ്ചാം വയസ്സിൽ രമാ ഭായിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് ഒൻപത് വയസ്സായിരുന്നു. ലോകപ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജ അയ്യങ്കാർ 1909 ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ജാനകി അമ്മാളിനെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പത്ത് വയസ്സാണുള്ളത്. ഭാരതീയ ഭൗതികശാസ്ത്രജ്ഞരിൽ അഗ്രഗണ്യനായ സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാമത്തെ വയസ്സിൽ ഉഷാപതി ഘോഷ് എന്ന പതിനൊന്ന്കാരിയെ വിവാഹം ചെയ്യുന്നത് 1914 ലാണ്. പ്രവാചകനെ തെറി പറയുവാൻ ധൃഷ്ടരാവുന്നവരുടെ മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ചാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യ നിറയെ പീഡോഫൈലുകളായിരുന്നു ജീവിച്ചിരുന്നതെന്ന് പറയേണ്ടി വരും. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തരികയും കാര്യമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തവരെല്ലാം അവരുടെ കണ്ണിൽ പീഡോഫൈലുകളാണ്. ‘ഹാ പീഡോഫീലിയ; എത്ര നല്ല കാര്യം’ എന്ന് പറയേണ്ടി വരുമോ !!!

ഇസ്‌ലാമുമായുള്ള ആദർശസമരത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ കെർവ്വ് തീർക്കാൻ നബിയെ തെറി പറഞ്ഞ് ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ചിലരും ഇതിന്നിടയിൽ വർദ്ധിതമായ ആവേശത്തോടെ പീഡോഫീലിയ ആരോപണവുമായി രംഗത്തുണ്ട്. അവരോടും വിനീതമായി പറയാനുള്ളത് തങ്ങളുടെ കയ്യിലുള്ള വേദഗ്രന്ഥം ഇടക്കെങ്കിലുമൊന്ന് വായിക്കുന്നതും ചരിത്രമെല്ലാം ഓർക്കുന്നതും നല്ലതാണെന്നാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വിവിധ ഇടങ്ങളിലായി പരാമർശിച്ചിരിക്കുന്ന പലരുടെയും പ്രായങ്ങൾ താരതമ്യം ചെയ്‌താൽ അബ്രഹാമിന്റെ രണ്ടാമത്തെ മകനായ ഇസഹാക്ക് റബേക്കയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് മൂന്ന് വയസ്സായിരുന്നുവെന്നാണ് മനസ്സിലാവുക. എന്നാൽ ഇരുപത്തിനാലാം അധ്യായത്തിന്റെ തുടക്കത്തിലെ റബേക്കയെക്കുറിച്ച പരാമർശങ്ങൾ പത്തിൽ കുറയാത്ത പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം വൈരുധ്യങ്ങൾ ബൈബിളിൽ സാധാരണമാണല്ലോ. ഈ വിഷയത്തിൽ കൃത്യമായ വിവരം നൽകുന്നത് അപ്പോക്രിഫാഗ്രന്ഥമായ യാഷെറിന്റെ പുസ്തകമാണ്. വിവാഹ സമയത്ത് റബേക്കക്ക് പത്ത് വയസായിരുന്നു പ്രായമെന്നാണ് യാഷെറിന്റെ പുസ്തകം പറയുന്നത് (24: 40). പുസ്തകം വായിക്കണമെന്നുള്ളവർ https://www.sacred-texts.com/chr/apo/jasher/index.htm എന്ന ലിങ്കിൽ പരതിയാൽ മതി. ആയിഷാവിവാഹത്തിന്റെ പേരിൽ മുഹമ്മദ് നിബി(സ)യെ തെറി പറയാൻ തക്കം പാർത്തിരിക്കുന്നവർ ആദ്യമായി പീഡോഫൈൽ എന്ന് വിളിക്കേണ്ടി വരിക യേശുവിന്റെ മുതുമുത്തച്ഛനെയായിരിക്കുമെന്നർത്ഥം.

യോസേഫ് എന്ന തച്ചനുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച സന്തോഷവാർത്തയുമായി മാലാഖമാർ യേശുമാതാവായ മറിയക്കടുത്തെത്തിയതെന്ന് സംഹിതസുവിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും അവരുടെ രണ്ട് പേരുടെയും വയസ്സിനെക്കുറിച്ച് അവയിലൊന്നുമില്ല. എന്നാൽ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില അപ്പോക്രിഫാ ഗ്രന്ഥങ്ങളിൽ അവരുടെ പ്രായത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് കാത്തലിക്ക് എൻസൈക്ലോപീഡിയയിൽ പറയുന്നുണ്ട്. വിശുദ്ധ യോസേഫിന് നാല്പത് വയസ്സുള്ളപ്പോഴാണ് ആദ്ദേഹം സലോമിയെ വിവാഹം ചെയ്തത്; 49 വർഷം നീണ്ടു നിന്ന് അവരുടെ വൈവാഹികജീവിതം അവസാനിച്ചത് സലോമിയുടെ മരണത്തോടെയാണ്. അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പന്ത്രണ്ട്കാരിയായ മറിയയുമായുള്ള (പന്ത്രണ്ടിനും പതിനാലിനുമിടയിലായിരുന്നു മറിയയുടെ പ്രായം) വിവാഹനിശ്ചയം നടന്നത്. ഇക്കാര്യത്തിൽ സംശയമുള്ളവർക്ക് കാത്തലിക് എൻസൈക്ലോപീഡിയയുടെ https://www.newadvent.org/cathen/08504a.htm എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. പന്ത്രണ്ടുകാരിയെ വിവാഹം കഴിക്കാനൊരുമ്പെട്ട തൊണ്ണൂറുകാരനായ പീഡോഫൈലായിരുന്നു കത്തോലിക്കാ സഭ വിശുദ്ധനായി വാഴ്ത്തുന്ന യോസേഫെന്നാണ് നബിനിന്ദക്ക് വേണ്ടി മാത്രം വായ തുറക്കുന്ന ചില മിഷനറിമാരുടെ അളവുകോലുപയോഗിച്ചാൽ പറയേണ്ടി വരിക.

അല്ലെങ്കിലും സഭയ്‌ക്കെന്നാണ് ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹം വിലയ്ക്കപ്പെട്ടതായിരുന്നത്? നാലും അഞ്ചും വയസ്സുള്ളവരുടെ എത്രയെത്ര വിവാഹകൂദാശകളാണ് മാർപ്പാപ്പമാർ മുതൽ വികാരിയച്ചന്മാർ വരെ നടത്തിയിയിരിക്കുന്നത് !! സ്‌കോട്ട്ലാൻഡ് രാജാവായിത്തീർന്ന ഡേവിഡ് രണ്ടാമന് അദ്ദേഹത്തിന്റെ നാലാം വയസ്സിൽ ഏഴ് വയസ്സുകാരിയായ ജോനിനെ (Joan of the Tower) വിവാഹം ചെയ്തു കൊടുത്തത് ആരായിരുന്നു? പ്രസിദ്ധ സ്കോട്ടിഷ് അധിപതിയായിരുന്ന റോബർട്ട് ഒന്നാമന്റെയും എലിസബത്തിന്റെയും മകനായ ഡേവിഡ് രണ്ടാമനും ഇംഗ്ലണ്ട് രാജാവായിരുന്ന എഡ്വേർഡ് രണ്ടാമന്റെയും ഫ്രാൻസിലെ പ്രസിദ്ധയായ ഇസബെല്ലയുടെയും മകളായ ജോനും 1328 ജൂലൈ പതിനേഴിന് വിവാഹിതരായപ്പോൾ ഇല്ലാത്ത എന്തെങ്കിലും പുതിയ കാനോനുകൾ മുഹമ്മദ് നബിയെ ഭൽസിക്കാന് വേണ്ടി മാത്രമായി ചർച്ചിന് ലഭിച്ചിട്ടുണ്ടോയെന്നറിയില്ല. എപ്പോഴോ ഒരിക്കൽ മാത്രം സംഭവിച്ചതൊന്നുമല്ല ഇത്. ഇംഗ്ലണ്ടിലും ഫ്രാൻസിലുമെല്ലാം ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് രാജവംശങ്ങളുടെ ചരിത്രം വായിച്ചാൽ മനസ്സിലാവും. ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ആറാമന്റെ മകൾ ഇസബെല്ല ഇംഗ്ലണ്ട് രാജാവായിരുന്ന റിച്ചാർഡ് രണ്ടാമന്റെ രണ്ടാം ഭാര്യയാകുമ്പോൾ അവർക്ക് ഏഴ് വയസ്സായിരുന്നു. 1396 നവംബർ നാലിന് കാലായിസിലെ സെന്റ് നിക്കോളാസ് ചർച്ചിൽ വെച്ച് അവരുടെ വിവാഹ കൂദാശ നടത്തുമ്പോൾ ലഭിച്ചിട്ടില്ലാത്ത വെളിപാടുകളെന്തെങ്കിലും പുതുതായി ഉണ്ടായിട്ടുണ്ടോയെന്ന് പറയേണ്ടത് നബിനിന്ദക്കായി മാത്രം സോഷ്യൽ മീഡിയ തുറന്നുവെച്ചിരിക്കുന്ന വെറുപ്പുൽപ്പാദകരാണ്. സഭയുടെ ആശീർവാദത്തോടെ നടന്ന എത്രയോ ബാലവിവാഹങ്ങൾ !!! അത് ചൂണ്ടി പീഡോഫീലിയ അനുവദിക്കുകയാണ് സഭ ചെയ്തതെന്ന് പറയണമെങ്കിൽ ചരിത്രത്തെക്കുറിച്ച ചെറിയ അജ്ഞതയൊന്നും പോരാ. ആഢംബരഭ്രമത്താൽ ഇസ്‌ലാംവിരോധത്തിന്റെ പൊട്ടക്കിണറ്റിൽ പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്നവരുടെ സ്ഥിതിയതാണ്.

പാശ്ചാത്യൻ സഭകൾക്ക് മാത്രമൊന്നുമല്ല ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹങ്ങൾ തിന്മയാണെന്ന ഇപ്പോൾ ചില വെറുപ്പുതീനികൾക്ക് മാത്രം ലഭിച്ച വെളിപാട് ലഭിക്കാതിരുന്നത്; കേരളത്തിലെ സഭകൾക്കും അത് ലഭിച്ചിരുന്നില്ലെന്നതിന്ന് നമ്മുടെയെല്ലാം ചുറ്റും തന്നെ നിരവധി ഉദാഹരണങ്ങൾ കാണാനും വായിക്കാനും കഴിയും. മലയാള മനോരമയുടെ മാമ്മൻ മാപ്പിള ഏത് പ്രായത്തിലാണ് മാമ്മിയെ വിവാഹം ചെയ്തതെന്നറിയണമെങ്കിൽ മകൻ കെ. എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥ വായിച്ചാൽ മതി. 1888 ൽ അവരുടെ വിവാഹം നടക്കുബോൾ അദ്ദേഹത്തിന് പതിനഞ്ച് വയസ്സും അവർക്ക് പത്ത് വയസ്സുമായിരുന്നു പ്രായം. അന്നൊന്നുമില്ലാത്ത പീഡോഫീലിയ ആരോപണം ഇന്ന് കൂർപ്പിച്ചെടുക്കുന്നത് നാടിന്റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഊർജ്ജം നൽകാൻ വേണ്ടിയാണെങ്കിൽ ലൂക്കോസ് (23:34) ഉദ്ധരിച്ച യേശുവചനം മാത്രമേ അവർക്കായി നമുക്ക് പറയാനുള്ളൂ: “കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയില്ല; ഇവർക്ക് നീ പൊറുത്തു കൊടുക്കേണമേ”

നബിനിന്ദക്ക് അവസരങ്ങൾ കാത്തിരിക്കുന്നവരും ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാത്തവരും വെറുപ്പുൽപ്പാദനം മാത്രം ജീവിത സപര്യയായി സ്വീകരിച്ചിരിക്കുന്നവരുമായ ചില നാസ്തികന്മാരാണ് കേരളത്തിൽ നബി(സ)യെ ഭൽസിക്കുവാൻ മുന്നിലുള്ളത്. ആസക്തിയാണ് സംതൃപ്തിയെന്ന് തെറ്റിദ്ധരിച്ച ചില ‘സാധു’ക്കളുടെ വർത്തമാനങ്ങൾ കേട്ടാൽ തങ്ങൾക്ക് ലഭിക്കാത്ത സംതൃപ്തദാമ്പത്യം അനുഭവിക്കുകയും അക്കാര്യത്തിൽ ലോകത്തിന് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനോടുള്ള അസൂയയും വിരോധവുമാണോ അവരുടെ എല്ലില്ലാത്ത നാവിനെ പ്രവർത്തിക്കുന്നത് എന്ന് തോന്നിപ്പോകും. മനുഷ്യരുടെ സ്വാഭാവികമായ ജൈവികപ്രക്രിയയായ ലൈംഗികതയുടെ ആസ്വാദനത്തിന് വിവാഹം വരെ പോലും കാത്തിരിക്കരുതെന്ന് യുവാക്കളെ പഠിപ്പിക്കുന്നവർക്ക് പക്ഷെ പ്രവാചകന്റെ ദാമ്പത്യജീവിതം മാത്രം ചതുർത്ഥിയാകുന്നതിന്റെ മനഃശാസ്ത്രം അസൂയയും വിരോധവുമല്ലാതെ മറ്റെന്താണ്? തങ്ങൾക്ക് വഴി കാണിച്ച നേതാക്കളിൽ പലരെയും പീഡോഫീലുകളാക്കിക്കൊണ്ടല്ലാതെ അവർക്കും പ്രവാചകനെ തെറി പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിരീശ്വരവാദികളിലൊരാളായ പെരിയാർ രാമസ്വാമി നാഗമ്മയെ വിവാഹം ചെയ്തത് അവർക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴായിരുന്നുവെന്ന സത്യം നിഷേധിക്കാൻ ആർക്കാണ് കഴിയുക? കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാളായ എ.കെ. ഗോപാലൻ പിന്നീട് തന്റെ ജീവിതസഖിയാക്കിത്തീർത്ത സുശീലാഗോപാലനുമായി പ്രേമബന്ധമാരംഭിക്കുന്നത് അവർക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാൽ മനസ്സിലാകും. അവരൊന്നും പീഡോഫീലുകളായിരുന്നുവെന്ന് വെളിവുള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല; ഈ വെളിവില്ലായ്മയാണ് നബിനിന്ദകരുടെ കാര്യമായ കൈമുതൽ.

നബിജീവിതം വിമർശിക്കപ്പെട്ടതു പോലെ മറ്റൊരാളുടെയും ജീവിതം തലമുടി നാരിഴ കീറി വിമർശിക്കപ്പെട്ടിട്ടില്ല. നബി ജീവിച്ച കാലം മുതൽ ഇന്ന് വരെ ആ വിമർശനങ്ങൾ അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിമർശകരാരും തന്നെ ആയിശയുമായുള്ള നബിദാമ്പത്യത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. തന്റെ അമ്പത് വയസ്സിന് ശേഷം ഒമ്പതുകാരിയുമായി ദാമ്പത്യബന്ധത്തിലേർപ്പെട്ടത് അദ്ദേഹം പ്രവാചകനല്ലെന്നതിന് തെളിവായി ജൂതന്മാരോ ക്രൈസ്തവരോ ആയ വിമർശകരാരെങ്കിലും ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പറഞ്ഞതായി രേഖകളൊന്നുമില്ല. നബി(സ)യുടെ അധാർമ്മികത സ്ഥാപിക്കാനായി ഇക്കാലയളവിൽ ജീവിച്ച നാസ്തികരായ വിമർശകരൊന്നും തന്നെ മുഹമ്മദ്- ആയിഷ ദാമ്പത്യത്തെ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിന്നർത്ഥമെന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അത്തരം ദാമ്പത്യങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് തന്നെ. അതിൽ ഒരു തെറ്റും ആരും കണ്ടിരുന്നില്ല; അത്തരം ദാമ്പത്യങ്ങളിലേർപ്പെട്ടവരുടെ പ്രായക്കുറവോ പ്രായവ്യത്യാസമോ അവരുടെ ദാമ്പത്യവിജയത്തെയോ സംതൃപ്തിയെയോ ബാധിച്ചിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല. പുതിയ കാലത്തെ സാഹചര്യങ്ങളിൽ അത്തരം വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ പേരിൽ പ്രവാചകനിൽ ശിശുരതിക്കാരനെ തെരയുന്നവർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ ചെയ്യേണ്ടത് ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ഇസ്‌ലാം വിമർശനങ്ങളുടെ കാര്യത്തിൽ തങ്ങളുടെ മുൻഗാമികളായ ആരെങ്കിലും പ്രവാചകനെ ഇവ്വിഷയകമായി വിമർശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇല്ലെന്ന സത്യം ബോധ്യപ്പെട്ടിട്ടും ഇതേ വിമർശനവുമായി പ്രവാചകനിന്ദ നടത്താനാണ് പുറപ്പാടെങ്കിൽ അവർ വിളിക്കപ്പെടേണ്ടത് വെറുപ്പുൽപ്പാദന കേന്ദ്രങ്ങളെന്നാണ്; അവർ പാദസേവ ചെയ്യുന്നത് പിശാചിനാണ്; സകല തിന്മകളെയും ഇളക്കിവിട്ട് മനുഷ്യരെ ദ്രോഹിക്കുന്ന പിശാചിനെ. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ദുഷ്ടഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും.

വിമർശനം: ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നത് മുഹമ്മദ് നബി ഒരു സ്ത്രീലമ്പടനായിരുന്നു എന്നതിന് തെളിവല്ലെ ? മറുപടി: മുഹമ്മദ് നബിക്കെതിരെ(സ) ഈ വ്യാജ ആരോപണം അഴിച്ചു വിടാൻ വിമർശകർ അവലംബിക്കുന്ന ഹദീസ് ആദ്യം നമുക്കൊന്ന് വായിക്കാം: അനസ് (റ) പറഞ്ഞു: പ്രവാചകൻ (സ), പകലിൽ നിന്നും രാത്രിയിൽ നിന്നും ഒരൊറ്റ ചുറ്റലിൽ തന്റെ ഭാര്യമാരെയെല്ലാം സന്ദർശിക്കാറുയുണ്ടായിരുന്നു. അവർ പതിനൊന്നു പേരുണ്ടായിരുന്നു. ഞാൻ (കത്താദ) അനസിനോട് ചോദിച്ചു: അദ്ദേഹത്തിന് (പ്രവാചകന്) അത് സാധിക്കുമായിരുന്നോ ? അപ്പോൾ അനസ് (റ) പറഞ്ഞു: അദ്ദേഹത്തിന് മുപ്പതു പേരുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. (സ്വഹീഹുൽ ബുഖാരി: 268) പ്രവാചകൻ (സ) ഒരു സ്ത്രീലമ്പടനുമായിരുന്നു എന്ന് ആക്ഷേപിക്കാനായി വിമർശകർ വികലമായ അർത്ഥം നൽകി വിവാദവൽക്കരിക്കാറുള്ള ഒരു ഹദീസാണ് ഇത്. ഒരു ദിവസം തന്നെ പതിനൊന്ന് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് അദ്ദേഹത്തിന്റെ അമിതാസക്തിയും സ്‌ത്രീലോലുപത്വവുമാണ് തെളിയിക്കുന്നത് എന്ന് അസഭ്യഭാഷയിൽ അവതരിപ്പിക്കുകയാണ് നബിവിമർശകർ ചെയ്യാറുള്ളത്. വാസ്ഥവത്തിൽ, ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ നബി വിമർശകർ സൃഷ്ടിച്ചെടുക്കുന്ന അശ്ലീല വ്യാഖ്യാനത്തിനൊന്നും യാതൊരു അടിത്തറയുമില്ലെന്ന് ആർക്കും വ്യക്തമാകുന്നതാണ്. 1. പ്രവാചകന്റെ(സ) പത്നിമാർക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നു. കേവല ശരീരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല അവർ തമ്മിലുള്ള ദാമ്പത്യം. അദ്ദേഹത്തോടൊപ്പമുള്ള സഹവാസവും സമ്പർക്കവും ആത്മീയമായ നേട്ടത്തിന് പുറമെ അവർക്ക് മാനസികവും ഭൗതീകവുമായ ആസ്വാദനവും സമാധാനവും അവലംബവുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി അവർ ഓരോരുത്തരും അതിയായി ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹം കണക്കിലെടുത്തു കൊണ്ടും ഭാര്യമാർക്കിടയിൽ നീതി പാലിക്കുക എന്ന ആദർശനിഷ്ട പ്രയോഗവൽകരിച്ചു കൊണ്ടും ഓരോ ഭാര്യക്കും ഓരോ ദിവസം പ്രവാചകൻ (സ) വീതിച്ചിരുന്നു എന്നും ചില യാത്രകളിൽ കൂടെ കൂട്ടേണ്ടതാരെയാണെന്ന് തിരഞ്ഞെടുക്കാനായി അവർ നറുക്കിട്ടിരുന്നു എന്നും പ്രവാചക പത്നിമാർ തന്നെ പ്രസ്ഥാവിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി: 2593) ഓരോരുത്തർക്കായും വീതം വെച്ച ദിവങ്ങൾക്കു പുറമെ ചില ദിവസങ്ങളും ഉണ്ടാകാറുണ്ട്. ദീർഘയാത്രകൾ, ആരാധനാ- തീർത്ഥാടന കർമ്മങ്ങൾ തുടങ്ങി പലതിനുമായും ഒഴിച്ചു വെക്കപ്പെട്ട ഇത്തരം ദിവസങ്ങൾ പ്രത്യേകിച്ച് ഒരു ഭാര്യക്കും അവകാശപ്പെട്ടതല്ലാത്തവയാണ്. ഇത്തരം അവസരങ്ങളിൽ ഭാര്യമാരുമായി പിരിയുകയോ അവരിലേക്ക് തിരിച്ചു വരുകയോ ഒക്കെ ചെയ്യുന്ന സന്ദർഭത്തിൽ എല്ലാവരുമായി പ്രവാചകൻ (സ) അൽപ്പനേരം സമ്പർക്കം പുലർത്തുകയും സഹവസിക്കുകയും ചെയ്യുമായിരുന്നു. ഇതാണ്, “പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ചുറ്റിസഞ്ചരിക്കുമായിരുന്നു” എന്ന ഹദീസുകളുടെ ഉള്ളടക്കത്തിന്റെ വിവക്ഷ. ഒരു സ്ത്രീലോലുപതയും അമിതാസക്തിയുമില്ലാത്ത സ്വാഭാവിക സന്ദർശനം!! പ്രവാചകന്റെ(സ) ‘ഒറ്റ ദിവസത്തെ കൂട്ട സന്ദർശനത്തിന്റെ’ ലക്ഷ്യമെന്തായിരുന്നെന്ന് അദ്ദേഹത്തിന്റെ പത്നിമാർ തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) ഭാര്യമാരുടെ അടുത്തേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണെന്ന് ഏറ്റവും നന്നായി അറിയുക പ്രവാചകന്റെ ഭാര്യമാർക്ക് തന്നെയാണല്ലൊ; അല്ലാതെ അനസിനെ(റ) പോലെയുള്ള പ്രവാചകന്റെ ഏതെങ്കിലും ശിഷ്യർക്കല്ല. عائشة رضي الله عنها، قالت: ( كان رسولُ اللهِ صلَّى الله عليه وسلم لا يُفضِّلُ بعضنا على بعضٍ في القَسمِ ، من مُكثه عِندنا ، وكان قلَّ يومٌ إلا وهو يَطُوفُ علينا جميعاً ، فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ ، حتى يَبْلُغَ إلى التي هو يَوْمُها فيبيتُ عندها ) . പ്രവാചക പത്നി ആഇശ (റ) പറയുകയുണ്ടായി: “ഞങ്ങളുടെ അടുക്കൽ താമസിക്കുന്നതിനായി വിഭജിച്ച ദിവസങ്ങളിൽ ഒരു ഭാര്യക്ക് മറ്റൊരാളേക്കാൾ പ്രമാഖ്യം അല്ലാഹുവിന്റെ ദൂതൻ (സ) കാണിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാവരുടേയും അടുക്കൽ അദ്ദേഹം ചുറ്റിസഞ്ചരിക്കാത്ത ദിവസങ്ങൾ കുറവായിരുന്നു.’ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ’ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു. അവസാനം,(അടുത്ത് താമസിക്കുന്നതിനായി ഭാര്യമാർക്കിടയിൽ വിഭജിച്ച ദിവസങ്ങളിൽ) ഏതു ഭാര്യയുടെ ദിവസമാണോ ആ ഭാര്യയുടെ അടുക്കൽ രാപ്പാർക്കും.” (മുസ്നദ് അഹ്മദ്: 24765, സുനനു അബൂദാവൂദ്: 2135, സ്വഹീഹു അബൂദാവൂദ്: അൽബാനി: 1852) فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ “ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു…” എന്ന് ഹദീസിൽ ആഇശ (റ) വളരെ വ്യക്തമായി, പ്രത്യേകം എടുത്തു പറയുന്നുണ്ട് എന്ന് കണ്ടുവല്ലൊ. പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ‘സന്ദർശിക്കാറുണ്ടായിരുന്നു’, എല്ലാ ഭാര്യമാരുടേയും അടുത്ത് ‘ചുറ്റിസഞ്ചരിക്കാറുണ്ടായിരുന്നു’ (يَدُورُ – يَطُوفُ) എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ കൊണ്ടുള്ള ഉദ്ദേശം സമ്പർക്കത്തിലൂടെയും സഹവാസത്തിലൂടെയും “അവരുമായി ബന്ധം പുതുക്കുകയാണ്” (ﻳُﺮَاﺩَ ﺑِﻪِ ﺗَﺠْﺪِﻳﺪُ اﻟْﻌَﻬْﺪِ ﺑِﻬِﻦَّ). അഥവാ, ദീർഘയാത്രകൾക്ക് മുമ്പോ ശേഷമോ “എല്ലാവരുമായി സമയം ചെലവഴിക്കുക” എന്ന സ്വാഭാവികമായ സന്ദർശനമാണ് ഉദ്ദേശ്യമെന്ന് പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാരും ആഇശയുടെ (റ) ഹദീസുമായി ബന്ധിപ്പിച്ചു കൊണ്ട് വ്യാഖ്യാനിച്ചിട്ടുണ്ട്. ذَكَرْتُهُ لِعَائِشَةَ فَقَالَتْ : يَرْحَمُ اللَّهُ أَبَا عَبْدِ الرَّحْمَنِ كُنْتُ أُطَيِّبُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَطُوفُ عَلَى نِسَائِهِ ، ثُمَّ يُصْبِحُ مُحْرِمًا يَنْضَخُ طِيبًا ആഇശ (റ) പറഞ്ഞു: …ഞാൻ അല്ലാഹുവിന്റെ ദൂതന് (അദ്ദേഹത്തിന്റെ ശരീരത്തിൽ) സുഗന്ധം തേച്ച് കൊടുക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം തന്റെ എല്ലാ ഭാര്യമാരേയും അടുത്ത് ‘ചുറ്റി സന്ദർശിക്കും’ (فَيَطُوفُ عَلَى نِسَائِهِ). പിന്നീട് രാവിലെ – (ഞാൻ തേച്ചു കൊടുത്ത) സുഗന്ധം, വമിക്കുന്ന നിലയിൽ അദ്ദേഹം ഇഹ്റാമിൽ പ്രവേശിക്കും. (സ്വഹീഹുൽ ബുഖാരി:267, സ്വഹീഹു മുസ്‌ലിം: 1192) ആഇശ (റ) ഈ പ്രസ്ഥാവിച്ച, ഒരു ദിവസം കൊണ്ട് എല്ലാ ഭാര്യമാരെയുമുള്ള സന്ദർശനത്തിൽ അവരുമായുള്ള ലൈംഗിക ബന്ധം ഉൾപ്പെട്ടിരുന്നെങ്കിൽ ദിവസത്തിന്റെ അന്ത്യത്തിൽ അദ്ദേഹത്തിന് കുളി നിർബന്ധമാകുമായിരുന്നു. കുളിച്ചിരുന്നെങ്കിൽ പിറ്റേന്ന് ഇഹ്റാമിൽ പ്രവേശിച്ചപ്പോൾ ശരീരത്തിൽ തേച്ച സുഗന്ധം അവശേഷിക്കില്ലായിരുന്നു. അത് പിറ്റേന്നും വമിക്കുന്നുണ്ടായിരുന്നു എന്ന ആഇശയുടെ പ്രസ്ഥാവനയിൽ നിന്നും പ്രസ്ഥുത സന്ദർശനം ലൈംഗിക ബന്ധത്തിന് വേണ്ടിയായിരുന്നില്ല, അവരുമായുള്ള സമ്പർക്കത്തിനും സഹവാസത്തിനും വേണ്ടി മാത്രമായിരുന്നു എന്ന് ഇസ്മാഈലി (ജനനം ഹിജ്റ 277) തന്റെ ‘സ്വഹീഹി’ൽ രേഖപ്പെടുത്തി. ഇസ്മാഈലിയിൽ നിന്നും ഈ വ്യാഖ്യാനം ഇബ്നു ഹജറും (ഫത്ഹുൽ ബാരി: 1:377), ബദറുദ്ദീൻ അൽഐനിയും (ഉംദത്തുൽ ക്വാരി: 3:213, 214) ഇബ്നു റജബും (ഫത്ഹുൽ ബാരി: 1:297) കസ്ത്വല്ലാനിയും (ഇർശാദുസ്സാരി: 1:325), ശൻക്വീതിയും (കൗസറുദ്ദുറാറി അൽ മആനി:5:418) എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. 2. പക്ഷെ അനസിന്റെ ഹദീസിൽ “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്നടങ്ങുന്ന പരാമർശത്തിൽ ഒറ്റ ദിവസം കൊണ്ട് എല്ലാ ഭാര്യമാരുമായുള്ള ‘ചുറ്റി സന്ദർശനത്തിൽ’ ലൈംഗിക ബന്ധവും ഉള്ളടങ്ങുന്നതായ സൂചനയുണ്ട് എന്നതാണ് വിവാദങ്ങൾക്ക് നിദാനം. സ്വഭാവം, ബുദ്ധി, ഭക്തി, ശരീരം തുടങ്ങി വ്യക്തിത്വത്തിന്റെ സർവ്വഭാവങ്ങളിലും സമ്പൂർണ്ണത നൽകപ്പെട്ടവരാണ് ദൈവദൂതന്മാർ. പുറമെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തിൽ (അമാനുഷിക ദൃഷ്ടാന്തങ്ങൾ) ഉൾകൊള്ളുന്നതാണ് അവരുടെ അസാധാരണമായ കായിക ശക്തിയും ശാരീരിക ശേഷിയും. സ്വാഭാവികമായും മുഹമ്മദ് നബിക്കും(സ) അസാധാരണ ആരോഗ്യവും, അപാരമായ കായികശേഷിയും നൽകപ്പെട്ടിട്ടുണ്ടായിരുന്നു. സൂറത്തുൽ ബക്വറ, സൂറത്തു ആലു ഇംറാൻ, സൂറത്തുന്നിസാഅ് തുടങ്ങിയ ക്വുർആനിലെ നീളൻ അധ്യായങ്ങൾ പാരായണം ചെയ്ത് രാത്രി ഭൂരിഭാഗവും നിന്ന് നമസ്കരിക്കുമായിരുന്നു പ്രവാചകൻ (സ). (സ്വഹീഹു മുസ്‌ലിം: 772) ഇടമുറിയാതെ രണ്ടു ദിവസം ചേർത്ത് വ്രതം അനുഷ്ടിക്കുന്ന രീതിയായ ‘വിസ്വാൽ’ പ്രവാചകൻ (സ) അനുഷ്ടിച്ചിരുന്നു. നിങ്ങൾക്ക് അതിന് ശാരീരികമായി സാധിക്കില്ലെന്നും ഇത് തനിക്ക് മാത്രം നിശ്ചയിക്കപ്പെട്ട വ്രതത്തിന്റെ രീതിയാണെന്നും അദ്ദേഹം തന്റെ അനുചരന്മാരോട് ഉപദേശിക്കുകയും ചെയ്തിരുന്നു.(സ്വഹീഹുൽ ബുഖാരി:7299) ഖന്ദക്ക് യുദ്ധ സന്ദർഭത്തിൽ പ്രവാചകാനുചരന്മാർ തങ്ങളുടെ മഴു കൊണ്ട്, സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചിട്ടും തകരാതിരുന്ന ഒരു ഭീമൻ പാറ പ്രവാചകൻ (സ) തന്റെ മഴു കൊണ്ട് വെട്ടി തകർക്കുകയുണ്ടായി. (സുനനുൽ കുബ്റാ: നസാഈ: 8858, മുസ്നദു റൂയാനി: 410) പ്രവാചകന്(സ) അസാധാരണ കായിക ശക്തി ഉണ്ടായിരുന്നു എന്നത് ശരിയാണെന്ന് ചുരുക്കം. അദ്ദേഹം ഇടക്ക്, ഒറ്റ ദിവസം അദ്ദേഹത്തിന്റെ എല്ലാ ഭാര്യമാരേയും സന്ദർശിക്കാറുണ്ടായിരുന്നു എന്നതും വാസ്തവം. പക്ഷെ ഈ രണ്ടു കാര്യങ്ങൾക്കു തമ്മിലുള്ള ബന്ധിപ്പിക്കുന്ന ഘടകം ലൈംഗിക വേഴ്ച്ചയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കാരണം, ഒമ്പതു ഭാര്യമാരേയും ഒരു ദിവസം തന്നെ സന്ദർശിക്കുകയാണെങ്കിൽ അവരുമായി ഹൃദ്യമായി സല്ലപിക്കുകയും, അവരുടെ സുഖ ദുഖങ്ങളിൽ പങ്കാളിയാവുകയും, എന്നിട്ട് വഴക്കോ- അസ്വാരസ്യങ്ങളോ ഉണ്ടാകാത്ത നിലയിൽ- അവരുടെയെല്ലാം ഭർതൃ സങ്കൽപങ്ങളെ തൃപ്തിപ്പെടുത്തി വിടപറയുകയും എല്ലാം വേണമല്ലൊ. ലൈംഗിക ബന്ധമില്ലാതെ തന്നെ ഇത് അങ്ങേയറ്റം ശ്രമകരമായ യത്നം തന്നെയാണ്. ഒരു സാധാരണ മനുഷ്യന് കഴിയാൻ സാധ്യതയില്ലാത്ത അനൽപമായ ക്ഷമയും, സഹാനുഭൂതിയും, നീതി ബോധവും, ത്യാഗവും, സ്നേഹവുമെല്ലാം അനിവാര്യമായ ഒരു മഹാ ഉദ്യമമാണത്. മതം, രാഷ്ട്രീയം, സാമൂഹിക സേവനം, യുദ്ധം, ആരാധന, പ്രബോധനം തുടങ്ങി കൃത്യാന്തര ബാഹുല്യത്തിനിടയിലും ഒമ്പതു ഭാര്യമാരും മക്കളും മരുമക്കളം, പേരക്കുട്ടികളുമെല്ലാമടങ്ങുന്ന കുടുംബ-ദാമ്പത്യ ജീവിതത്തിലും പ്രവാചകനെ പോലെ മാതൃകയും തുല്യനീതിയും ആദർശനിഷ്ടയും പുലർത്താൻ അശക്തരായ അനുചരന്മാർ പ്രവാചകന്റെ ഈ ബഹുമുഖ മാതൃകയെ ആശ്ചര്യത്തോടെ ആവിഷ്‌കരിച്ചതാണ് “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകം. ഒരാൾക്ക്, ഒരു ആയുഷ്ക്കാലം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു അദ്ദേഹത്തിലർപ്പിതമായതും അദ്ദേഹം പൂർണതയോടെ നിറവേറ്റിയതുമായ -കുടുംബ ജീവിതമുൾപ്പെടെയുള്ള- ദൗത്യങ്ങൾ എന്നേ അനസിന്റെ ആ വാചകം കൊണ്ട് മനസ്സിലാക്കേണ്ടതുള്ളു. അല്ലാതെ മുപ്പത് പുരുഷന്മാരുടെ ലൈംഗിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്ന എന്ന് ആ വാചകത്തെ ദുർവ്യാഖ്യാനിക്കുന്നത് ന്യായമില്ല. പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) വാചകം ദുർവ്യാഖ്യാനിച്ചുള്ള അശ്ലീല ആരോപണങ്ങളുടെ പ്രസക്തിയെന്താണ്?! “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകത്തിന്റെ ഉദ്ദേശ്യം ലൈംഗിക ബന്ധത്തിനുള്ള കരുത്താണ് എന്ന വ്യാഖ്യാനം വാദത്തിന് അംഗീകരിച്ചാൽ തന്നെ അത് ആ സന്ദർശനത്തെ സംബന്ധിച്ച പ്രവാചക ശിഷ്യൻ അനസിന്റെ(റ) ഒരു തെറ്റിദ്ധാരണയാണെന്നേ സ്ഥാപിക്കപ്പെടുന്നുള്ളു. കാരണം, പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും, സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) ധാരണ യഥാർത്ഥ്യമാകാൻ വല്ല നിർവ്വാഹവുമുണ്ടോ?! അനസാണോ(റ) ആ സന്ദർശനത്തെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുക ? അതോ പ്രവാചകപത്നിമാരോ ?!കൂടാതെ, അനസിന്റെ(റ) ആ വാചകത്തിൽ നിന്നും എല്ലാ ഭാര്യമാരുമായി അദ്ദേഹം ലൈംഗികവേഴ്ച്ചയിൽ ഏർപ്പെട്ടു എന്നും സ്ഥാപിതമാകുന്നില്ല. കൂടി വന്നാൽ ഒന്നിലേറെ പേരുമായി ബന്ധപ്പെട്ടു എന്നേ ഈ വ്യാഖ്യാനം ശരിവച്ചാലും സ്ഥാപിതമാകുന്നുള്ളു. “ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടായിട്ട് അവരിൽ ഒരാളിലേക്ക് (പക്ഷപാതപരമായി) അയാൾ താൽപര്യം കാണിച്ചാൽ അന്ത്യനാളിൽ തന്റെ ശരീരത്തിന്റെ ഒരു ഭാഗം ചെരിഞ്ഞതായി/ സ്വാധീനമറ്റതായിട്ടാണ് അയാൾ വരിക” (മുസ്നദു അഹ്മദ്: 2:295, സുനനു അബൂദാവൂദ്: 2:601) എന്ന് ഉണർത്തി, ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ ഹദീസ് പ്രവാചകന്റെ നീതിയേയും സമത്വത്തെയുമാണ് ജ്വലിപ്പിക്കുന്നത്.

ഒരേ സമയം ഒൻപത് ഭാര്യമാരുണ്ടായിരുന്ന നബിയുടെ (സ) ദാമ്പത്യജീവിതം മാതൃകാപരമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം അവസാന നാളുവരെയുള്ള മനുഷ്യർക്കെല്ലാം സംതൃപ്തദാമ്പത്യത്തിനുള്ള മാതൃകയാനിന്ന കാര്യത്തിൽ ആ ജീവിതത്തെ മുൻധാരണയില്ലാതെ പഠനവിധേയമാക്കിയവർക്കൊന്നും സംശയമുണ്ടാവില്ല.

നബിയുടെ (സ) ബഹുഭാര്യാത്വം നബിനിന്ദകരുടെ വിഷയമാകുന്നതും അതിനെ വൃത്തികെട്ട രൂപത്തിൽ ചിത്രീകരിക്കുന്നതും തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന നിന്ദകർക്കും അവരുടെ ഭൗതികാസ്വാദനത്തിന്റെ പ്രത്യയശാസ്ത്രത്തിനും അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ?

ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് ഒന്നാമതായി പറയാനുള്ളത്. ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക.

ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്.

വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം.

ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്.

ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.

പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി  വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം.

മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുതയാണ് ആ ജീവിതത്തെ വസ്തുനിഷ്ഠമായി പഠിച്ചവർക്കെല്ലാം മനസ്സിലാവുക.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ