“സ്ത്രീകളുടെ മടിത്തട്ടിലാണ് ഞാൻ വളർന്നത്, അവരുടെ മുമ്പിലാണ് ഞാൻ പിച്ചവെച്ചതും. വലുതായതിന് ശേഷമാണ് പുരുഷന്മാരുമായി ഞാൻ സഹവസിക്കാൻ ആരംഭിച്ചത്… (അതിന് മുമ്പേ) സ്ത്രീകളാണ് എന്നെ കുർആൻ പഠിപ്പിച്ചത്. ധാരാളം കവിതകൾ പാടാനും ‘നല്ല കൈപ്പടയിൽ എഴുതാനും’ എന്നെ
നമ്മുടെ രാജ്യം അടിമത്വത്തിലേക്ക് വീണിരിക്കുന്നു, ഈ രാജ്യത്തെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടുന്നത് എല്ലാവരുടെയും മേൽ നിർബന്ധമാണ് ! ഇത് ഈ പണ്ഡിത മഹാത്മാവല്ലാതെ വേറെയാരും പറയാൻ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന്
ഭാരതത്തിന്റെ പോരാട്ടഭൂമിയിൽ അടിയുറച്ച വിശ്വാസത്തോടെനിന്ന എണ്ണിയാൽതീരാത്ത മുസ്‌ലിംകളുടെ കഥകൾ പറയാനുണ്ട് കാലത്തിന്റെ കയ്യൊപ്പ് പകർത്തിയ ചരിത്രപുസ്തകത്താളുകൾക്ക്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്തുവാൻ ബ്രിട്ടീഷുകാരുടെ മുന്നിൽ തടസ്സം
സൂര്യാസ്തമയത്തെ സംബന്ധിച്ച്, വിശ്വസ്ഥതയിലും ഓർമ്മശക്തിയിൽ ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാർ ഉദ്ധരിച്ച ഹദീസിന് വിപരീതമായ, ഓർമ്മക്കുറവുള്ള ഒരു ദുർബലനായ റാവി ഉദ്ധരിച്ച നിവേദനമായതിനാൽ പ്രവാചകൻ (സ) പറഞ്ഞതായി ഈ ഹദീസ് സ്ഥാപിതമാകുന്നില്ല.
വ്യക്തി കേന്ദ്രീകൃതമായ കേവല ഇച്ഛകളെ പരമമായ അവകാശങ്ങളായി കാണുകയും, എന്നാൽ സമൂഹത്തിന് അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നത് ലിബറൽ ഫിലോസഫിയുടെ ഒരു പ്രധാന പരിമിതിയായി കാണുന്നു.
ഇമാം ദാറഖുത്നിയോ റാസിമാരോ ശേഷം വന്നവരോ ഇമാം ബുഖാരിയെയോ തന്റെ രചനയെയോ തള്ളിപ്പറയുകയായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയോടെയുള്ള നിരൂപണമായിരുന്നു. അതിനാൽ, ആരും അവരെ ആക്ഷേപിച്ചില്ല. ആരോപണത്തിൽ കാമ്പില്ലെന്ന്
സ്വഹീഹിന്റെ സൂക്ഷ്മ വായന പുരോഗമിക്കുമ്പോൾ പണ്ഡിതന്മാർ നിശ്ചലമാകുന്ന, കാര്യംഗ്രഹിക്കാൻ ശ്രമിച്ചുനോക്കുകയും കെട്ടഴിയാതെ തല ചൊറിയുകയും ചെയ്യുന്ന, നിരവധി സ്ഥലങ്ങൾ ബുഖാരിയിലുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന വിലപ്പെട്ട രചനകൾ
പോണോഗ്രഫിയടക്കമുള്ള നഗ്നദൃശ്യങ്ങളിൽ നിന്ന് നേത്രങ്ങളെ സംരക്ഷിക്കുവാൻ നിഷ്‌കളങ്കമായ പ്രാർത്ഥനയും പരിശ്രമവും ആവശ്യമാണ്. കണ്ണുകളെ സൃഷ്‌ടിച്ച നാഥനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അവനിൽ ഭരമേൽപിക്കുക. സ്വശരീരത്തെ തിന്മയിലേക്ക് വലിക്കുന്ന ഇടങ്ങൾ ഒഴിവാക്കുകയും