
യുദ്ധത്തടവുകാരിൽ ഒരാളായി വീതിക്കപ്പെട്ടപ്പോൾ ദിഹ്‌യാ എന്നയാൾക്കായിരുന്നു സ്വഫിയ്യ(റ)യെ ലഭിച്ചത്. ഒരു യുദ്ധത്തിൽ പരാജയപ്പെട്ട നേതാവിന്റെ മകളാണെന്ന്‌വച്ച് ആദരവ് നൽകേണ്ട ഒരു ആവശ്യവുമില്ല, ആരുമേ ചോദിക്കുവാനോ പറയുവാനോ ഇല്ലല്ലോ, കാലാ കാലം അടിമ വേലക്ക് വിട്ടു കൊണ്ട് ശത്രുവിനോടുള്ള പ്രതികാരം മൃഗീയമായി ആസ്വദിക്കാം. അങ്ങനെ ചെയ്തവർ ചരിത്രത്തിൽ ഇല്ലേ? പക്ഷെ ഇവിടെ പ്രവാചകൻ മുഹമ്മദ് നബി(സ)യാണ്.
ആ സ്ത്രീയുടെ ആഭിചാത്യവും, എതിർ പക്ഷത്തെ നേതാവിന്റെ മകൾക്ക് സാധാരണക്കാർക്കുള്ള പദവി നൽകിയാൽ പോരാ എന്നും അണികളിൽ ചിലർ നബി(സ)യോട് സൂചിപ്പിച്ചു.
നബി (സ), സ്വഫിയ്യ(റ)ക്ക് സ്വതന്ത്രയായി നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനുള്ള അനുവാദം നൽകി. എന്നാൽ നാട്ടിൽ സ്വന്തക്കാർ ആരുമില്ലാത്തതിനാൽ പോകാൻ കൂട്ടാക്കാത്ത സ്വഫിയ്യ (റ) സത്യവിശ്വാസം സ്വീകരിച്ചു കൊണ്ട് പ്രവാചകന്റെ ഇണയാകുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്.
മൂന്നാമത്തെ കോട്ട കീഴടക്കുന്ന വേളയിലാണ് സ്വഫിയ്യ(റ)യെ തടവിൽ പിടിക്കുന്നത്. പിന്നെയും അഞ്ച് കോട്ടകൾ ബാക്കിയുണ്ട്, ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിനു ശേഷം ആ സമൂഹം മുഴുവനും സമാധാനത്തിനു തയ്യാറാവുകയും അതിനു ശേഷം സന്ധി സംഭാഷണങ്ങൾ നടക്കുകയും ചെയ്തു. ഒരുപാട് ദിവസങ്ങളാണ് അതിനെല്ലാം കൂടി ചെലവായത്.
ഇതെല്ലം കഴിഞ്ഞായിരുന്നു മടക്ക യാത്ര. ഈ മടക്ക യാത്രയിൽ സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ്യ(റ)യുടെ ശുദ്ധി പൂർത്തിയാവുകയും, ശേഷം അവിടെ വെച്ച് പ്രവാചകൻ (സ) അവരെ വിവാഹം ചെയ്യുകയും ചെയ്തു. ശത്രു നേതാവിനെ ബഹുമാനിക്കുന്നതിനു സമാനമായിരുന്നു ആ വിവാഹം. തങ്ങളുടെ നേതാവിന്റെ മകളെ ആദരിക്കുന്നതിലൂടെ യഹൂദ സമൂഹത്തിനും മതിപ്പ് കൂടിയിരുന്നു.
വലിയ്യ്യ് ഇല്ലാത്ത കല്യാണം സാധു ആകുമോ??
സഫിയയെ നബി കല്യാണം കഴിച്ചത് വലിയ്യ ഇല്ലാണ്ട് അല്ലെ?? അതു സാധു ആകുമോ??
അടിമ ഉടമയുടെ സമ്പത്ത്…
അടിമയുടെ മുകളിൽ തീരുമാനം എടുക്കുന്നത് ഉടമ മാത്രം..
ആ അടിമ യ്ക്ക് രണ്ട് ഉപാതി മുന്നോട്ടു വെച്ചു..
1. ബന്ധുക്കളിലേക്ക് മടങ്ങി സ്വാതര യാകുക
2. തന്റെ ഭാര്യ യായി സ്വാത്രറ യാകുക..
ആ അടിമ second choice ഉപയോഹ പെടുത്തി..